നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ജയിലിൽ കഴിയുന്ന പന്ത്രണ്ടാം പ്രതി ദിലീപിന്റെ ഭാര്യ കാവ്യാ മാധവന് പോലീസ് നോട്ടിസ് നൽകിയതായി റിപ്പോർട്ട്. കേസിൽ ആരോപണം നേരിടുന്ന ചലച്ചിത്രതാരം കാവ്യാമാധവൻ അടുത്ത മൂന്ന് ദിവസങ്ങൾക്കുള്ളിൽ പൊലീസിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാണ് നോട്ടീസിന്റെ ഉള്ളടക്കം എന്നും അറിയുന്നു.
കേസിൽ ആദ്യം മുതൽ പറഞ്ഞു കേട്ട ‘മാഡം’ കാവ്യ മാധവൻ തന്നെയാണെന്ന് നിരവധി ഊഹങ്ങൾ ഇതിനു മുൻപും പുറത്തു വന്നിരുന്നു. അതിനിടെയാണ് കഴിഞ്ഞ ദിവസം ‘മാഡം’ എന്നത് കാവ്യ മാധവൻ തന്നെയെന്ന് കേസിലെ ഒന്നാം പ്രതി പൾസർ സുനി വെളിപ്പെടുത്തിയത്. എന്നാൽ പൾസറിന്റെ വെളിപ്പെടുത്തൽ കൊണ്ട് മാത്രമല്ല കാവ്യയെ സംശയപട്ടികയിൽ പെടുത്തിയതെന്നാണ് പോലീസ്സിന്റെ നിലപാട്.
ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തുന്ന ദിവസം തന്നെ ആവശ്യമെങ്കിൽ അറസ്റ്റ് ചെയ്യാനും നിർദേശം ഉണ്ട്. ഇത് സംബന്ധിച്ച് സംസ്ഥാന പോലീസ് ചീഫ് സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന് അനുമതിയും നൽകിയിട്ടുണ്ട്.
ഇന്ത്യയെ ഒട്ടാകെ ഇളക്കി മറിച്ച വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിംഗിന്റെ അറസ്റ്റ് വാര്‍ത്തയ്ക്ക് പിന്നാലെ അദ്ദേഹവുമായി ബന്ധപ്പെട്ട നിരവധി കഥകളാണ് പ്രചരിച്ചിരുന്നത്. ഇതിനിടയിലാണ് ഗുര്‍മീതിന് സിബിഐ കോടതിയില്‍ പിണഞ്ഞ അബദ്ധം വാര്‍ത്തയായിരിക്കുന്നത്. പീഡനക്കേസില്‍ കോടതിയില്‍ വാദം നടക്കവേ തനിക്ക് ലൈഗിക ശേഷിയില്ലെന്ന് ഗുര്‍മീത് റാം റഹീം സിംഗ് കോടതിയില്‍ വാദിച്ചതായാണ് റിപ്പോര്‍ട്ട്.
1990 മുതല്‍ തനിക്ക് ലൈംഗിക ശേഷിയില്ലെന്നും പീഡനം നടന്നുവെന്ന് പറയുന്നത് 1999 ലാണെന്നും അതിനാല്‍ താന്‍ നിരപരാധിയാണെന്നുമാണ് ഗുര്‍മിത് വാദിച്ചത്. ഈ വാദത്തില്‍ പ്രോസിക്യൂഷന്‍ ഞെട്ടി. കാരണം ഗുര്‍മീതിന്റെ ഈ വാദം തള്ളിക്കളയാനുള്ള തെളിവുകള്‍ പ്രോസിക്യൂഷന്റെ കൈവശം അപ്പോള്‍ ഉണ്ടായിരുന്നില്ല.
മാത്രമല്ല ഗുര്‍മിതിന്റെ ലൈംഗീക ശേഷി പരിശോധന നടത്തിയിട്ടില്ല എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ സമ്മതിച്ചിട്ടുമുണ്ടായിരുന്നു. ഈയൊരൊറ്റ കാരണം കൊണ്ട് ഗുര്‍മിത് ശിക്ഷയില്‍ നിന്ന് രക്ഷപ്പെടുമായിരുന്നു. എന്നാല്‍ പ്രതിഭാഗത്തുനിന്നുള്ള സാക്ഷികളിലൊരാളുടെ മൊഴി ആധാരമാക്കിയാണ് ഗുര്‍മിതിന്റെ വാദത്തെ കോടതി തള്ളിക്കളഞ്ഞത്.
പീഡനം നടക്കുന്ന കാലത്ത് ഗുര്‍മിതിന്റെ മക്കള്‍ ആശ്രമത്തിലെ ഹോസ്റ്റലില്‍ ഉണ്ടായിരുന്നുവെന്ന് സാക്ഷികളിലൊരാളുടെ മൊഴിയില്‍ പറയുന്നുണ്ട്. ഗുര്‍മിതിന്റെ ലൈംഗിക ശേഷിയുടെ ശബ്ദിക്കുന്ന തെളിവുകളാണ് അവരെന്നും അല്ലെങ്കില്‍ മക്കള്‍ തനിക്കുണ്ടായതല്ലെന്ന് ഗുര്‍മീതിന് പറയേണ്ടിവരുമെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതോടെ സിബിഐ കോടതി ഗുര്‍മീതിന്റെ വാദം തള്ളിക്കളയുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ജയിലിലേക്ക് കൊണ്ടു പോകും വഴി ഗുര്‍മീത് റാം റഹിം സിങിനെ രക്ഷപ്പെടുത്താന്‍ ശ്രമം നടന്നിരുന്നുവെന്ന് കഴിഞ്ഞ ദിവസം പോലീസിന്റെ വെളിപ്പെടുത്തല്‍ വന്നിരുന്നു. പോലീസ് വാഹനം തടഞ്ഞു നിര്‍ത്തി ഗുര്‍മീതിനെ കടത്തി കൊണ്ടു പോവാന്‍ ആയുധങ്ങളേന്തിയ അനുയായികളെത്തിയെന്നാണ് പോലീസിന്റെ വെളിപ്പെടുത്തല്‍. എന്നാല്‍ പോലീസിന്റെ തന്ത്രപൂര്‍വ്വമായ ഇടപെടലില്‍ ആ ശ്രമം പാളുകയായിരുന്നെന്നും ഹരിയാണ ഇന്‍സ്‌പെക്ടര്‍ ജനറല്‍ കെകെ റാവു പറയുന്നു. 20 വര്‍ഷം കഠിന തടവുശിക്ഷ വിധിച്ച ഉടനെ സംസ്ഥാനത്തങ്ങോളമിങ്ങോളം അക്രമം അഴിച്ചുവിടാനും ഗുര്‍മീത് അനുയായികള്‍ പദ്ധതിയിട്ടിരുന്നു.
മാഡം കാവ്യാമാധവനാണെന്ന പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ നടിയെ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്യും. ഇന്നോ നാളെയോ വിളിപ്പിക്കും. നേരത്തേ രണ്ടുതവണ കാവ്യയെ ചോദ്യം ചെയ്തിരുന്നു. അന്നു ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറി. പൊട്ടിക്കരയുകയായിരുന്ന കാവ്യയോട് വിളിപ്പിക്കുമ്പോള്‍ വരണമെന്നു നിര്‍ദേശിച്ചാണ് എ.ഡി.ജി.പി: സന്ധ്യ വിട്ടയച്ചത്.
നടി ചോദ്യം ചെയ്യലിനു വിധേയയാകേണ്ടി വരുമെന്നുള്ള ആശങ്കയില്‍ ചോദ്യങ്ങളോടു പ്രതികരിക്കണ്ടതിനെപ്പറ്റി ഇന്നലെ അഭിഭാഷകരില്‍ നിന്ന് ഉപദേശം തേടി. അറസ്റ്റിനുള്ള സാധ്യത, മുന്‍കൂര്‍ ജാമ്യാപേക്ഷ തുടങ്ങിയ കാര്യങ്ങളും ആരാഞ്ഞു. അറസ്റ്റിനു സാധ്യതയില്ലെങ്കിലും പ്രതിയാകാനോ സാക്ഷിയാകാനോ അന്വേഷണസംഘം ആവശ്യപ്പെടുമെന്ന നിഗമനത്തിലാണു കാവ്യയുടെ അഭിഭാഷകര്‍.
നിര്‍ഭയമായി ചോദ്യങ്ങളെ നേരിടണമെന്നാണ് അഭിഭാഷകര്‍ കാവ്യയെ ഉപദേശിക്കുന്നത്. പ്രതിയാകാനോ, സാക്ഷിയാകാനോ സമ്മതിക്കരുത്. പോലീസിന്റെ ഭാഗത്തുനിന്ന് എന്തുപ്രകോപനമുണ്ടായാലും സമചിത്തതയോടെ ആലോചിച്ച് ഉത്തരം നല്‍കണമെന്നും ഉപദേശിച്ചെന്നാണു വിവരം. എന്നാല്‍, സാങ്കേതികത്തെളിവുകള്‍ ആവശ്യത്തിന് ഉള്ളതിനാല്‍ കാവ്യ കള്ളമൊഴി നല്‍കിയാലും പോലീസിനു പൊളിക്കാനാവും. നടിയെ ആക്രമിച്ച കേസിന്റെ ഗൂഢാലോചനയില്‍ കാവ്യക്കു നേരിട്ടു പങ്കില്ലന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. എങ്കിലും സൂചന ലഭിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കാവ്യയെ സാക്ഷിയാക്കി ദിലീപിന്റെ കുരുക്ക് മുറുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണു പോലീസ്.
കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ അറിയില്ലെന്നാണു തുടക്കം മുതല്‍ ദിലീപും കാവ്യയും പറഞ്ഞിരുന്നത്. എന്നാല്‍, പള്‍സറിനെ വര്‍ഷങ്ങളായി അറിയാമെന്നാണു ദിലീപിന്റെ ഡ്രൈവര്‍ അപ്പുണ്ണിയുടെ മൊഴി. പള്‍സര്‍ കാവ്യയുടെ ഡ്രൈവറായിരുന്നു എന്നു കണ്ടെത്തിയിട്ടുണ്ട്. അപ്പുണ്ണിയാണു പള്‍സറിനെ പരിചയപ്പെടുത്തിയത്. കാവ്യയുടെ ഫോണില്‍നിന്നു ദിലീപിനെ സുനി വിളിച്ചിട്ടുണ്ട്. ഇതു തെളിയിക്കാന്‍ പോലീസിനു കഴിയും.
പള്‍സറിന്റെ മൊഴിയുടെ പശ്ചാത്തലത്തില്‍ കാവ്യയില്‍നിന്നു കുറ്റസമ്മതമാണു പോലീസ് പ്രതീക്ഷിക്കുന്നത്. പോലീസുകാരന്റെ ഫോണില്‍നിന്നു സുനി കാവ്യാമാധവന്റെ കടയിലേക്കു വിളിച്ചെങ്കിലും കിട്ടിയില്ല. പിന്നീട് പോലീസുകാരനും സുനിക്കുവേണ്ടി കടയിലെ നമ്പറില്‍ തന്റെ ഫോണില്‍നിന്നു വിളിച്ചിട്ടു കിട്ടിയില്ലെന്നാണു പോലീസുകാരന്റെ മൊഴി. കൃത്യത്തിനുശേഷം കാക്കനാട് മാവേലിപുരത്തുള്ള കാവ്യയുടെ ഓണ്‍െലെന്‍ വസ്ത്രശാലയായ ലക്ഷ്യയില്‍ സുനി പോയിരുന്നു. ദിലീപിനു സ്വന്തം കടകള്‍ ഉണ്ടായിട്ടും സുനി ചെന്നത് കാവ്യയുടെ കടയിലാണ്. സുനി എത്തിയതു സമീപത്തെ സ്ഥാപനത്തിലെ സിസി. ടിവിയില്‍ പതിഞ്ഞിരുന്നു.
മുംബൈ നഗരത്തില്‍ അഞ്ച് നില കെട്ടിടം തകര്‍ന്നു വീണു. ഇന്ന് രാവിലെ 8.40ഓടെയാണ് സംഭവം. മുംബൈയിലെ ഷൗക്കത്തലി റോഡിലാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. ഇതോടെ മരിച്ചവരുടെ എണ്ണം ഏഴായി. പലരും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സൂചന. നാല് പേരെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രക്ഷപ്പെടുത്തിയതായി വാര്‍ത്താ ഏജന്‍സിയായ എന്‍ഐഎ റിപ്പോര്‍ട്ട് ചെയ്തു. രണ്ട് ദിവസം മുമ്പ് മുംബൈയിലുണ്ടായ ശക്തമായ മഴ കെട്ടിടത്തിന് നാശനഷ്ടമുണ്ടാക്കിയിട്ടുണ്ടെന്നാണ് കരുതുന്നത്. ബോംബെ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ദുരന്ത നിവാരണ സേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
സ്വാശ്രയ ഫീസ് ഘടന നിശ്ചയിക്കുന്നതില്‍ കുറ്റകരമായ അനാസ്ഥ വരുത്തിയ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ച ബാങ്ക് ഗ്യാരണ്ടി ഉറപ്പു വരുത്തി പാവപ്പെട്ട വിദ്യാര്‍ത്ഥികളെ രക്ഷിക്കണമെന്ന് ആംആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സി.ആര്‍.നീലകണ്ഠന്‍ ആവശ്യപ്പെട്ടു. പത്തുലക്ഷം രൂപ ബാങ്ക് ഗ്യാരണ്ടി ഏറ്റെടുത്ത ഡല്‍ഹിയെ ഇക്കാര്യത്തില്‍ കേരളത്തിന് മാതൃകയാക്കാവുന്നതാണ്. ഫീസ് പരിഷ്‌കരണമെന്ന പേരില്‍ യാതൊരു തത്വദീക്ഷയുമില്ലാതെ പെരുമാറിയ സര്‍ക്കാര്‍, സ്വാശ്രയ മാനേജ്‌മെന്റുകളുടെ കണ്ണീരിനല്ല കഷ്ടപ്പെട്ട് പഠിച്ചിട്ടും വന്‍തുക മുടക്കാനില്ലാത്തതിനാല്‍ ആഗ്രഹിച്ച പഠനം മുടങ്ങിയ കുട്ടികളുടെ കണ്ണീരിനാണ് വില കല്‍പിക്കേണ്ടത്
എല്ലാ വര്‍ഷവും പ്രവേശന പരീക്ഷ ഫലം വരുന്നതിന് മുമ്പ് തന്നെ സീറ്റിന്റെയും ഫീസിന്റെയും കാര്യത്തില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തണം. പ്രവേശന സമയം വരെ അനിശ്ചിതത്വം തുടര്‍ന്ന് ഒടുവില്‍ വിദ്യാര്‍ത്ഥികളുടെ മനസ് തകര്‍ക്കുന്ന സാഹചര്യം പ്രതിവര്‍ഷം സൃഷ്ടിക്കപ്പെടുന്നത് അംഗീകരിക്കാനാവില്ല. സ്വാശ്രയ മേഖലയില്‍ എല്ലാ വര്‍ഷവും ബോധപൂര്‍വം ഉണ്ടാക്കുന്ന ഈ അവസ്ഥ സംസ്ഥാനത്തും പുറത്തുമുള്ള വിദ്യാഭ്യാസ കൊള്ളക്കാര്‍ക്ക് വളം വച്ചു കൊടുക്കലാണ്. സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്ക് വേണ്ടി വിഡ്ഢിവേഷം കെട്ടുന്നവരായി മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും മാറുന്നത് അങ്ങേയറ്റം അപലപനീയമാണ്.
ഓരോ വര്‍ഷവും വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും കടുത്ത സമ്മര്‍ദ്ദത്തിലാക്കുന്ന അരക്ഷിതാവസ്ഥയ്ക്ക് ഈ വര്‍ഷം തന്നെ അന്ത്യം കുറിച്ച് ശാശ്വത പരിഹാരം എന്ന നിലയില്‍, വിദ്യാഭ്യാസ മേഖലയിലെ ഈ അനിശ്ചിതത്വം നിയമനിര്‍മ്മാണമടക്കമുള്ള വഴിയിലൂടെ കണ്ടെത്തണമെന്നും സി.ആര്‍. പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ യുഎപിഎ ചുമത്തി. അനുബന്ധ കുറ്റപത്രത്തിലാണ് ജയരാജനെതിരെ ശക്തമായ തെളിവുകള്‍ സിബിഐ നിരത്തുന്നത്. സംഘം ചേര്‍ന്ന് ആക്രമിക്കല്‍, ഗൂഢാലോചന, കലാപത്തിന് ആഹ്വാനം ചെയ്യല്‍ എന്നിവയും യുഎപിഎയും ഉള്‍പ്പെടെ 15ലേറെ വകുപ്പുകളാണ് ജയരാജനെതിരെ ചുമത്തിയത്. പ്രത്യേക കോടതിയില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു.
ജയരാജനെ ആക്രമിച്ചതിനുളള പ്രതികാരമായിട്ടാണ് മനോജിനെ കൊലപ്പെടുത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഒന്നാംപ്രതി വിക്രമനുമായി കൊലപാതകം ആസൂത്രണം ചെയ്തത് ജയരാജനാണ്. മറ്റ് പ്രതികളെ ഏകോപിപ്പിച്ചത് വിക്രമനാണെന്നും സിബിഐ വ്യക്തമാക്കുന്നു. കേസിലെ 25-ാം പ്രതിയായ ജയരാജനാണ് കൊലപാതകത്തിന് മുഖ്യ ആസൂത്രണം നിര്‍വഹിച്ചത്. മറ്റ് പ്രതികളും സിപിഎം പ്രവര്‍ത്തകരാണ്.
2014 സെപ്തംബര്‍ ഒന്നിനാണ് മനോജ് കൊല്ലപ്പെടുന്നത്. കതിരൂര്‍ മനോജ് കൊല്ലപ്പെട്ട കേസിന്റെ രണ്ടാംഘട്ട അന്വേഷണത്തിന്റെ ഭാഗമായാണ് പി ജയരാജനെ സിബിഐ 25-ാം പ്രതിയായി ചേര്‍ത്തത്. യുഎപിഎ 18-ാം വകുപ്പ് ഉള്‍പ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. സിപിഐഎം പ്രവര്‍ത്തകര്‍ ബിജെപിയിലേക്ക് ഒഴുകുന്നത് തടയുന്നതിനായി, സിപിഎം നേതൃത്വത്തിന്റെ അറിവോടെ ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമായിരുന്നു ഇതെന്നാണ് സിബിഐ തലശേരി കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറഞ്ഞിരുന്നത്.
കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോയ കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരെ കൊള്ളയടിച്ചു. മലയാളികളാണ് കൊളള സംഘത്തിന്റെ ഇരകളായത്. വടിവാള്‍ കഴുത്തില്‍ വച്ച് ഭീഷണിപ്പെടുത്തിയാണ് അജ്ഞാത സംഘം പണവും സ്വർണവും തട്ടിയെടുത്തതെന്ന് യാത്രക്കാര്‍ പറയുന്നു. ബൈക്കിൽ എത്തിയ 8 ഓളം സംഘമാണ് അക്രമം നടത്തിയതെന്നാണ് സൂചന.
പുലര്‍ച്ചെ 2.45 നായിരുന്നു സംഭവം. കെഎസ്ആര്‍ടിസി ബസ് ഛനപട്ടണത്തെത്തിയപ്പോഴാണ് അജ്ഞാത സംഘം അതിക്രമിച്ച് കയറിയത്. വടിവാളും കത്തിയുമടക്കമുളള മാരകായുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും തട്ടുകയായിരുന്നു. ബസ് ഛന്നപട്ടണ പൊലീസ് സ്റ്റേഷനിലാണിപ്പോള്‍. യാത്രക്കാരെല്ലാം സുരക്ഷിതരാണ്.
കാവ്യയെ ഗള്‍ഫിലേയ്ക്ക് കൊണ്ടുപോകാനായി ബന്ധുക്കള്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. ദിലീപിന് ജാമ്യം ലഭിക്കാത്ത സാഹചര്യം നീണ്ടാല്‍ കാവ്യയുടെ ഗള്‍ഫിലുള്ള ബന്ധുക്കളുടെ അടുത്തേക്ക് കാവ്യ താമസം മാറ്റേണ്ടി വരുമെന്നും അപമാനം സഹിച്ച് ആലുവയിലെ വീട്ടില്‍ തുടരാനാവില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.
എന്നാല്‍ ഇപ്പോള്‍ പോകുന്നത് സംശയം ജനിപ്പിക്കുമെന്ന് ഉപദേശിച്ച് അഭിഭാഷകര്‍ ബന്ധുക്കളെ മടക്കുകയാണ് ഉണ്ടായത്. ജാമ്യം വൈകുന്നതിനെച്ചൊല്ലി അസ്വസ്ഥത പ്രകടിപ്പിച്ച ബന്ധുക്കള്‍ പുതിയ അഭിഭാഷകനെ നിയമിക്കുന്നിടം വരെ കാര്യങ്ങളെത്തി. എന്നാല്‍ പുതിയ അഭിഭാഷകനും ദിലീപിന് ജാമ്യം നേടിക്കൊടുക്കാനായില്ല. ഇനിയും ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിക്കാന്‍ ആലോചിക്കുന്നില്ലൊണ് സൂചന. ഇത്തരം കേസുകളില്‍ സുപ്രീകോടതിയുടെ നിലപാട് വളരെ കടുത്തതായിരിക്കുമെന്നും അതിനാല്‍ ജാമ്യം കിട്ടാനുള്ള സാധ്യത വിരളമാണെന്നുമാണ് ബന്ധുക്കള്‍ക്കു കിട്ടിയ നിയമോപദേശം. ഈ സാഹചര്യത്തിലാണ് കാവ്യയെ ഗള്‍ഫിലേയ്ക്ക് കൊണ്ടുപോകാന്‍ ബന്ധുക്കള്‍ ശ്രമിക്കുന്നത്. ദിലീപിന്റെ സഹോദരന്‍ അനൂപും സഹോദരി ഭര്‍ത്താവും സുഹൃത്തും ഹൈക്കോടതി വിധി വന്നശേഷം ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചിരുന്നു.
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനൊപ്പം കാവ്യയും പ്രതിയാകും. കാവ്യയെ വേണ്ടി വന്നാല്‍ അറസ്റ്റ് ചെയ്യാനുള്ള അനുമതി ഡിജിപി നല്‍കിയതായാണ് റിപ്പോര്‍ട്ട്. കസ്റ്റഡിയില്‍ ഇരിക്കെ ഒരു പൊലീസുകാരന്റെ ഫോണില്‍ നിന്നും കാവ്യാമാധവനെ വിളിച്ചെന്ന് പള്‍സര്‍ സുനി വെളിപ്പെടുത്തിയിരുന്നു. ഇന്നലെ ദിലീപിന് ജാമ്യം നല്‍കരുതെന്ന് ആവശ്യപ്പെട്ട് പ്രാസിക്യൂഷന്‍ ഹൈക്കോടതിയില്‍ ഫോണ്‍ സംഭാഷണം ഹാജരാക്കിയിരുന്നു. ഇക്കാര്യമാണ് പള്‍സര്‍ സുനി ഇന്ന് സ്ഥിരീകരിച്ചത്. സുനിയുമായി പരിചയമില്ല എന്ന ദിലീപിന്റെ വാദം പൊളിക്കാനാണ് കോടതിയില്‍ ഈ തെളിവുകള്‍ നിരത്തിയതും.
കേസില്‍ അറസ്റ്റിലായ പള്‍സര്‍ സുനിയെ ആലുവ പൊലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്യാന്‍ കൊണ്ടുവന്നപ്പോഴാണ് ദിലീപിനെ വിളിക്കാന്‍ ശ്രമിച്ചത്. അന്ന് പൊലീസ് ക്ലബ്ബിലുണ്ടായിരുന്ന ഒരു പൊലീസുകാരന്‍ മുഖേന ദിലീപിനെയും കാവ്യയെയും വിളിക്കാന്‍ സുനി ശ്രമിച്ചു. പിന്നീട് ദിലീപേട്ടാ കുടുങ്ങി എന്ന ശബ്ദ സന്ദേശം സുനി പൊലീസുകാരന്റെ മൊബൈലില്‍ നിന്ന് അയക്കുകയായിരുന്നു. ഇതിനുശേഷം കാവ്യാമാധവന്റെ ലക്ഷ്യയിലേക്കും സുനി വിളിക്കാന്‍ ശ്രമിച്ചു. പിന്നീട് സ്വന്തം നിലക്കും പൊലീസുകാരന്‍ ഇവരെ രണ്ടുപേരെയും വിളിക്കാന്‍ ശ്രമിച്ചതായും വിവരങ്ങളുണ്ട്.
തൃശൂരില്‍ നിന്നും പൊലീസുകാരന്‍ ലക്ഷ്യയിലേക്ക് വിളിച്ചതിന്റെ തെളിവുകള്‍ പൊലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇയാള്‍ പിന്നീട് സിം കാര്‍ഡ് നശിപ്പിച്ചു കളഞ്ഞു. അന്വേഷണം മുന്നോട്ട് പോയ സാഹചര്യത്തില്‍ തനിക്ക് തെറ്റുപറ്റിയെന്ന തരത്തില്‍ നടന്ന കാര്യങ്ങള്‍ വിശദീകരിച്ച് ഇയാള്‍ അന്വേഷണ സംഘത്തിനു മുന്നിലെത്തി.
മാപ്പപേക്ഷയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളും പൊലീസുകാരന്റെ ഫോണ്‍ രേഖകളും അടക്കം അന്വേഷണ സംഘം നിര്‍ണായക തെളിവായി മുദ്രവെച്ച കവറില്‍ കോടതിയില്‍ നല്‍കിയിരുന്നു. തനിക്കെതിരെ കാക്കനാട് ജയിലില്‍ ഗൂഢാലോചന നടന്നെന്ന ദിലീപിന്റെ വാദം പ്രോസിക്യൂഷന്‍ പൊളിച്ചത് ഈ രേഖകള്‍ ഉപയോഗിച്ചാണെന്നാണ് വിവരം. തെളിവു നശിപ്പിക്കുക, പ്രതിയെ സഹായിക്കുക എന്നീ കുറ്റങ്ങള്‍ക്ക് പൊലീസുകാരതിരെ കേസെടുത്തേക്കും.
ശ്രീനഗറിലെ തെംഗ്‌പോറ മേഖലയില്‍ നടന്ന നിര്‍ഭാഗ്യകരമായ അപകടത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികളാണ് കൊല്ലപ്പെട്ടത്. ഡ്രൈവിംഗിനിടെയുള്ള ഫെയ്‌സ്ബുക്ക് ലൈവ് ചിത്രീകരണമാണ് ഇത്തവണ വില്ലന്‍ വേഷം അണിഞ്ഞിരിക്കുന്നതും.
ഫെയ്‌സ്ബുക്ക് ലൈവ് മുഖേന അപകടത്തിന്റെ നിമിഷങ്ങള്‍ തത്സമയം സമൂഹമാധ്യമങ്ങളില്‍ എത്തുകയായിരുന്നു. മാരുതി 800 ല്‍ സഞ്ചരിക്കുന്ന മൂന്ന് വിദ്യാര്‍ത്ഥികളില്‍ നിന്നുമാണ് ഫെയ്‌സ് ബുക്ക് ലൈവ് ആരംഭിച്ചത്.
കാറിനുള്ളില്‍ ഉയര്‍ന്ന ശബ്ദത്തില്‍ പാട്ടുവെച്ച് ആഘോഷം നടത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ഒപ്പം ഡ്രൈവറും പങ്ക് ചേര്‍ന്നതോടെ കാര്യങ്ങള്‍ കൈവിടുകയായിരുന്നു.
ഒരു ഘട്ടത്തില്‍ റോഡില്‍ മറ്റു വാഹനങ്ങള്‍ക്ക് ഭീഷണിയായി കുതിച്ച മാരുതി 800 ന്റെ ദൃശ്യങ്ങളും ഫെയ്‌സ്ബുക്ക് ലൈവ് പകര്‍ത്തി.റോഡിലുപരി, വീഡിയോ ഫ്രെയിമില്‍ ഉള്‍പ്പെടാനുള്ള ഡ്രൈവറുടെ ശ്രമമാണ് അപകടത്തിലേക്ക് നയിച്ചതെന്ന് വീഡിയോ വെളിപ്പെടുത്തുന്നു.
ബഹളങ്ങള്‍ക്ക് ഇടയില്‍ റോഡില്‍ സഞ്ചരിച്ച ഹ്യുണ്ടായി ക്രെറ്റയെ മറിക്കടക്കാന്‍ ശ്രമിച്ച ഡ്രൈവര്‍ക്ക് പിഴച്ചു. അമിത വേഗതയുടെ് പശ്ചാത്തലത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ട മാരുതി 800 ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു.
അപകടത്തില്‍ മാരുതി 800 പൂര്‍ണമായും തകര്‍ന്നു. രാജ്യത്തെ ആദ്യ ഫെയ്‌സ് ബുക്ക് ലൈവ് അപകടമാണ് ഇതെന്ന പേരിലാണ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.