Latest News

അപകടങ്ങളായാലും പ്രകൃതിദുരന്തങ്ങളായാലും ആഘോഷങ്ങളായാലും വിവാദങ്ങളായാലും ജോലിക്കിടെ അവര്‍ മറ്റൊന്നിലും ഇടപെടാന്‍ പാടില്ലെന്നൊരു ‘ചിന്ത’ ഇതുവരെയുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അപകടത്തില്‍പ്പെട്ട് കിടക്കുന്നയാളെ രക്ഷിക്കാനല്ല മറിച്ച് അതേ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാനേ അവര്‍ ശ്രമിക്കൂ. എന്നാല്‍ കാലം മാറി. മാധ്യമപ്രവര്‍ത്തനത്തിന്റെ രീതികളും മാറി വരുന്നു. ലൈവ് റിപ്പോര്‍ട്ടിംഗിനോ അവതരണത്തിനോ ഇടയില്‍ സഹായിക്കേണ്ടവരെ സഹായിക്കണമെന്ന നിലപാടുകള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ വന്നുതുടങ്ങി. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം സംഭവിച്ചത്. വെള്ളത്തിലേക്ക് താഴ്ന്ന ലോറിയിലെ ഡ്രൈവറെ രക്ഷപ്പെടുത്താന്‍ തത്സമയ സംപ്രേഷണത്തിനിടെ റിപ്പോര്‍ട്ടറും ക്യാമറാമാനും ഇടപെട്ടതാണ് ഏറെ പ്രശംസയ്ക്ക് വഴിമാറിയത്. സംഭവം നടന്നത് ഹൂസ്റ്റണിലാണ്.

ഹാര്‍വി കൊടുങ്കാറ്റിനെ തുടര്‍ന്നുണ്ടായ ശക്തമായ പേമാരിയില്‍ 10 അടി വെളളത്തില്‍ മുങ്ങിപ്പോയ ലോറി ഡ്രൈവര്‍ രക്ഷപ്പെട്ടത് റിപ്പോര്‍ട്ടറുടെ സമയോചിതമായ ഇടപെടലിലൂടെയാണ്.
വെള്ളത്തില്‍ മുങ്ങിയ ലോറി ഡ്രൈവറുടെ ദുരിതാവസ്ഥ തത്സമയം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു കെഎച്ച്ഒയു 11 ന്യൂസിന്റെ റിപ്പോര്‍ട്ടറും കാമറാമാനുമായ ബ്രാന്‍ഡി സ്മിത്ത് എന്ന റിപ്പോര്‍ട്ടറും കാമറാമാന്‍ മരിയോ സാന്‍ഡോവലും. തത്സമയ റിപ്പോര്‍ട്ടിങ്ങിനിടെയാണ് രക്ഷാ പ്രവര്‍ത്തകര്‍ ബോട്ടുമായി റോഡ്മാര്‍ഗ്ഗം പോവുന്നത് ഇരുവരുടെയും ശ്രദ്ധയില്‍ പെടുന്നത്. പൊടുന്നനെ ലൈവിലാണ് താനെന്ന കാര്യം മാറ്റി നിര്‍ത്തി മൈക്കുമേന്തി രക്ഷാ പ്രവര്‍ത്തക വാഹനത്തിന്റടുത്തേക്ക് ഓടുകയായിരുന്നു സ്മിത്ത്. കാമറാമാനും പുറകെ ഓടി.

പാലത്തിന് താഴെ ലോറി ഡ്രൈവര്‍ 10 അടി വെള്ളത്തില്‍ മുങ്ങിക്കിടക്കുകയാണെന്ന് സ്മിത്ത് അവരെ അറിയിച്ചു. ലോറി ഡ്രൈവറെ രക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. ഇതെല്ലാം ചാനലും ലൈവായി നല്‍കി. ഇതേത്തുടര്‍ന്നാണ് രക്ഷാ പ്രവര്‍ത്തകര്‍ ലോറി ഡ്രൈവറെ രക്ഷിക്കുന്നത്.

അടുത്തിടെ സിറിയന്‍ അഭയാര്‍ഥി ക്യാമ്പിലെ ബോംബ് സ്‌ഫോടനത്തില്‍ പരിക്കേറ്റ കുട്ടികളെ വാരിയെടുത്തോടുന്ന ഫോട്ടോഗഗ്രാഫറുടെ ചിത്രവും ശ്രദ്ധേയമായിരുന്നു.അബ്ദല്‍ ഖാദര്‍ ഹബാക്ക് എന്ന സിറിയന്‍ ഫോട്ടോഗ്രാഫറാണ് വെറും കാഴ്ച്ചക്കാരനായി നില്‍ക്കാതെ തന്റെ കാമറ മാറ്റിവെച്ച് ആംബുലന്‍സ് ലക്ഷ്യമാക്കി കുഞ്ഞുങ്ങളെയും വാരിയെടുത്ത് ഓടിയത്.

അമേരിക്കയെ വിറപ്പിച്ച ഹാര്‍വി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്തമഴയിലും വെള്ളപ്പൊക്കത്തിലും ഹൂസ്റ്റണ്‍ നഗരം ദുരിതക്കയത്തില്‍. നദികളും തടാകങ്ങളും കരകവിഞ്ഞ് ഒഴുകുന്ന ഇവിടെ രണ്ട് അണക്കെട്ടുകള്‍ കൂടി നിറഞ്ഞുകവിഞ്ഞിരിക്കുകയാണ്. ഹൂസ്റ്റണ്‍ നഗരം തന്നെ മുങ്ങിയേക്കാവുന്ന തരത്തിലുള്ള വെള്ളപ്പൊക്കത്തിന് സാധ്യത ഉണ്ടായേക്കാമെന്ന് യുഎസ് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കിയതോടെ കടുത്ത ഭീതിയിലാണ് നഗരം.

ചുഴലിക്കാറ്റും വെള്ളപ്പൊക്കവും നാശം വിതച്ചതോടെ ഇവിടുത്തെ മലയാളി കുടുംബങ്ങളും കടുത്ത ഭീതിയിലാണ്. നദികളും തടാകങ്ങളും കരകവിഞ്ഞ് ഒഴുകിയതോടെ ചീങ്കണ്ണികളും പാമ്പുകളുമൊക്കെ ഇവരുടെ താമസകേന്ദ്രങ്ങളില്‍ ഒഴുകിയെത്തിയതായാണ് റിപ്പോര്‍ട്ട്. പലരും ദിവസങ്ങളായി വീടിനു പുറത്തിറങ്ങാനാകാത്ത അവസ്ഥയിലാണ്. ശേഖരിച്ചു വച്ച ഭക്ഷണവും തീരാറായി. റോഡുകളെല്ലാം തകര്‍ന്നു.

ഹൂസ്റ്റണ്‍ വാസിയായ പ്രശസ്ത നടന്‍ ബാബു ആന്റണിയുടെ വീട്ടില്‍  ചീങ്കണ്ണിയും പെരുമ്പാമ്പും കയറിയതായി ബാബു ആന്റണിയുടെ സഹോദരന്‍ തമ്പി ആന്റണി ഫെയ്‌സ്ബുക്കില്‍ ചിത്രം സഹിതം പോസ്റ്റ്‌ ചെയ്തിരുന്നു. ബാബു ആന്റണിയും കുടുംബവും സുഹൃത്തിന്റെ വീട്ടിലേക്ക് താമസം മാറിയെന്നും അദ്ദേഹം വ്യക്തമാക്കി. നിരവധി മലയാളികള്‍ താമസിക്കുന്ന പ്രദേശമാണ് ഹൂസ്റ്റണ്‍.

തമ്പി ആന്റണിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

വെള്ളിയാഴ്ചയാണ് മണിക്കൂറില്‍ 210 കിലോമീറ്റര്‍ വേഗത്തില്‍ ഹാര്‍വി ചുഴലിക്കാറ്റ് ടെക്‌സാസ് തീരത്തെത്തിയത്. 50 വര്‍ഷത്തിനിടെ ടെക്‌സാസ് സംസ്ഥാനം നേരിടുന്ന വലിയ ചുഴലിക്കാറ്റാണിത്. ചുഴലിക്കാറ്റിന്റെ കരുത്ത് കുറഞ്ഞിട്ടുണ്ടെങ്കിലും ഇതേ തുടര്‍ന്നുണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവുമാണ് ഇപ്പോള്‍ നാശം വിതയ്ക്കുന്നത്. പതിനായിരങ്ങളെയാണ് സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റിയിരിക്കുന്നത്.

 

ചലച്ചിത്ര താരം ബിജുമേനോന്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടു. വളാഞ്ചേരിക്ക് സമീപം വട്ടപ്പാറയില്‍ കഴിഞ്ഞ രാത്രിയാണ് അപകടമുണ്ടായത്. അപകടത്തില്‍ വാഹനത്തിന് കേടുപാടുകള്‍ പറ്റിയെങ്കിലും ബിജുമേനോന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

തൃശൂര്‍ ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് ബിജുമേനോന്‍ സഞ്ചരിച്ച കാറിലും നിയന്ത്രണം വിട്ട് മറ്റൊരു കാറിലും ഇടിക്കുകയായിരുന്നു. വളാഞ്ചേരി പോലീസും ഹൈവേ പോലീസും ചേര്‍ന്ന് വാഹനങ്ങള്‍ നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിച്ചു. രാത്രി ഏറെ വൈകി ബിജുമേനോന്‍ മറ്റൊരു കാറില്‍ വീണ്ടും യാത്ര തിരിച്ചു.

കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളി ഉള്‍പ്പടെ മൂന്നുപേര്‍ മരിച്ചു. നാലു പേര്‍ക്കു പരിക്കേറ്റു. ടൊറന്റോയില്‍ നിന്നു 300 കീലോമീറ്റര്‍ അകലെയുള്ള ടോബര്‍മോറിയിലായിരുന്നു അപകടം. മിസിസാഗയില്‍ ഒരു സ്വകാര്യകമ്പനിയില്‍ എച്ച് ആര്‍ മാനേജര്‍ ആയി ജോലിനോക്കിവന്ന ആലപ്പുഴ പുന്നകുന്നം ചേപ്പില വീട്ടില്‍ ജോണി തോമസിന്റെ മകന്‍ ജിം തോമസ് ജോണി (30) ആണ് മരിച്ച മലയാളി. ഓഗസ്റ്റ് 26 ന് രാത്രിയാണ് സംഭവം.
ജിമ്മും സഹപ്രവര്‍ത്തകരും സഞ്ചരിച്ചിരുന്ന കാറും മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ജിമ്മും എതിര്‍ദിശയില്‍നിന്നുവന്ന കാറിലുണ്ടായിരുന്ന രണ്ടുപേരുമാണ് മരിച്ചത്. ജിമ്മിനെ കാനഡ ലണ്ടനിലെ ആശുപത്രിയിലേക്ക് എയര്‍ ആബുംലന്‍സില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ പരിക്കേറ്റ നാലുപേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ ഒരാളുടെ നിലഗുരുതരമാണെന്നാണ് വിവരം. പരിക്കേറ്റവരില്‍ മലയാളികളില്ലെന്നാണ് സൂചന. ജിമ്മിന്റെ മൃതദേഹം നാട്ടില്‍ എത്തിച്ച് സംസ്‌ക്കരിക്കാനുള്ള ഒരുക്കങ്ങള്‍ നടക്കുകയാണ്.
2015 ലാണ് ജിം കുടുംബത്തോടൊപ്പം കാനഡയിലേക്ക് കുടിയേറുന്നത്. ഇവിടത്തെ മലയാളി സമൂഹവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ജിമ്മിന്റെ വേര്‍പാട് കാനഡയിലെ മലയാളി സമൂഹത്തിന് ഇതുവരെ ഉള്‍ക്കൊള്ളനായിട്ടില്ല. കാനഡയില്‍ മിസിസാഗ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകാംഗമാണ്. ഭാര്യ: സെലിന്‍ ജെയിംസ്. മകള്‍: ഇവാന (രണ്ടര വയസ്), മാതാവ്: ലില്ലിക്കുട്ടി. സഹോദരങ്ങള്‍: ലിജി ജോണി (അമേരിക്ക), ജെറി ജോണി (കാനഡ). നാട്ടില്‍ പുന്നകുന്നം സെന്റ് മേരീസ് പള്ളി ഇടവകാംഗമാണ്.

മകളെ വീടിന് മുകളില്‍ നിന്ന് എറിഞ്ഞ് കൊന്ന ഞെട്ടിക്കുന്ന സംഭവത്തിന്റെ പിന്നിലെ കാരണം പുറത്ത്. അറസ്റ്റിലായ അമ്മയുടെ മൊഴിയിലാണ് താൻ എന്തിനാണ് മകളെ താഴെയിട്ടു കൊന്നത് എന്ന വെളിപ്പെടുത്തൽ. ബുദ്ധിമാന്ദ്യമുള്ള പെൺകുട്ടിയെയും തന്നെയും ഭർത്താവും ഉപേക്ഷിച്ചു പോയതോടെ മാനസികമായി വളരെയേറെ തകർന്ന നിലയിലായിരുന്നു സ്വാതി. അതോടെ കുട്ടിയെ കൊന്ന് താനും ആത്മഹത്യ ചെയ്യാനായിരുന്നു ശ്രമം.

7 വയസായ ആഷിക എന്ന ബുദ്ധിമാന്ദ്യമുള്ള പെൺകുട്ടിയെ ആണ് മാതാവ് സ്വാതി സർക്കാർ ടെറസ്സിൽ നിന്നും വലിച്ചെറിഞ്ഞു കൊന്നത്. ആദ്യം മൂന്നാം നിലയിൽ നിന്ന് എറിഞ്ഞപ്പോൾ പെൺകുട്ടി രക്ഷപ്പെട്ടിരുന്നു. എന്നാൽ സ്വാതി വീണ്ടും കുട്ടിയെ മൂന്നാം നിലയിലേക്ക് വലിച്ചിഴച്ച്‌ കൊണ്ടുപോയി ടെറസില്‍ നിന്ന് താഴേക്കെറിയുകയായിരുന്നു. രണ്ടാം തവണ പെണ്‍കുട്ടി മരിച്ചു. സൗത്ത് ബംഗളുരുവില്‍ ഞായറാഴ്ച ഉച്ചക്കാണ് ദാരുണമായ സംഭവം നടന്നത്.

ആഷികയെന്ന മകളെ കൊന്നതിന് സ്വാതി സര്‍ക്കാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. സോഫ്റ്റ് വെയര്‍ കമ്പനിയില്‍ ഉദ്യോഗസ്ഥനായ ഭര്‍ത്താവുമായി പിരിഞ്ഞു താമസിക്കുകയാണ് ഇവര്‍. കൊലപാതകം കണ്ട അയല്‍വാസികള്‍ സ്വാതി സര്‍ക്കാറിനെ ഇലക്‌ട്രിക് പോസ്റ്റില്‍ കെട്ടിയിടുകയായിരുന്നു.

മൃതദേഹം വെട്ടിനുറുക്കി ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തിന് പിന്നില്‍ കാമുകിയും കാമുകിയുടെ ഭര്‍ത്താവുമെന്ന് സൂചന. കൊല്ലപ്പെട്ട പയ്യപ്പാടി മലകുന്നം സ്വദേശി സന്തോഷ് (40) നെ ഇരുവരും ചേര്‍ന്ന് വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ചെമ്പന്‍ വിനോദ് എന്ന കുപ്രസിദ്ധ ഗുണ്ടയേയും ഇയാളുടെ ഭാര്യ കുഞ്ഞുമോളെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ വെവ്വേറെയായി ചോദ്യം ചെയ്തതില്‍ നിന്നാണ് പോലീസിന് കൊലപാതകം സംബന്ധിച്ച തെളിവുകള്‍ ലഭിച്ചത്. ചോദ്യം ചെയ്യലില്‍ വിനോദിന്റെ ഭാര്യ നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയതായാണ് അറിയുന്നത്.

ബുധനാഴ്ച രാത്രിയിലാണ് ഭര്‍ത്താവ് വീട്ടിലില്ലെന്നും ഒന്ന് കാണണം എന്നും പറഞ്ഞ് കുഞ്ഞുമോള്‍ കൊല്ലപ്പെട്ട സന്തോഷിനെ വിളിക്കുന്നത്. വിനോദിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഫോണ്‍ വിളി. എന്നാല്‍ ഫോണ്‍ എടുത്തത് ഇയാളുടെ പിതാവ് ആയിരുന്നു. ഇക്കാര്യം പിതാവ് സന്തോഷിനെ അറിയിച്ചുവെന്നുമാണ് കുഞ്ഞുമോള്‍ മൊഴി നല്‍കിയത്. മൊഴിയില്‍ ഇത്രയും മാത്രമേ കുഞ്ഞുമോള്‍ വെളിപ്പെടുത്തിയുള്ളൂവെങ്കിലും കൊലയ്ക്ക് ഇരുവര്‍ക്കും പങ്കുണ്ടെന്ന നിഗമനത്തിലാണ് പോലീസ്.

സന്തോഷിന്റെ ഫോണിലേക്ക് വന്ന അവസാന വിളി കുഞ്ഞുമോളുടെതാണ്. കുഞ്ഞുമോള്‍ വിളിച്ച പ്രകാരം വീട്ടിലെത്തിയ സന്തോഷിനെ വിനോദ് കൊലപ്പെടുത്തിയതാകാമെന്ന നിഗമനത്തിലാണ് പോലീസ്. വീട്ടില്‍ കൊലനടത്തിയതിന്റെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. മറ്റേതെങ്കിലും സ്ഥലത്ത് വച്ചാകാം കൃത്യം നടപ്പിലാക്കിയതെന്നും കരുതുന്നു. കുഞ്ഞുമോളുടെ മൊഴി പ്രകാരം ബുധനാഴ്ച കൊല നടത്തിയതാണെങ്കില്‍ പോലീസ് കരുതുന്നതുപോലെ മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കം എ്ന്നത് ശരിയാകും. കൊല നടത്തിയത് വിനോദ് ഒറ്റയ്ക്കാണോ അതോ മറ്റാരെങ്കിലും സഹായിച്ചോ എന്നും വ്യക്തമല്ല. അറസ്റ്റിലായ ദമ്പതികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതില്‍ നിന്നും കൊലപാതകത്തിന്‍റെ ചുരുള്‍ അഴിക്കമെന്ന പ്രതീക്ഷയിലാണ് പോലീസ്.

വിനോദ് സ്വന്തം പിതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ പോയ സമയം സന്തോഷ് വിനോദിന്റെ ഭാര്യയുമായി അവിഹിതബന്ധം സ്ഥാപിച്ചിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ വിരോധമാണ് കൊലയ്ക്കു കാരണമായതെന്നാണ് നിഗമനം. തലയ്ക്കടിച്ചു കൊന്ന ശേഷം മൃതദേഹം മുറിച്ചു വേര്‍പെടുത്തുകയായിരുന്നു. തലയും അരഭാഗവും മുറിച്ചു മാറ്റിയത് കൃത്യതയോടെ. വസ്ത്രങ്ങളില്‍ രക്തക്കറ വ്യക്തമായിട്ടില്ല. കൊലപാതക ശേഷം വസ്ത്രം ധരിപ്പിച്ചതാണോയെന്ന് പോലീസ് സംശയിക്കുന്നു. മൃതദേഹത്തിന്റ വൃക്ഷണം തകര്‍ത്തത് പ്രതിയോടുള്ള പക സൂചിപ്പിക്കുന്നതാണ്. സന്തോഷും വിനോദും ഉള്‍പ്പെട്ട കേസിന്റെ വിചാരണയ്ക്ക് ജയിലില്‍ നിന്ന് കോടതിയില്‍ കൊണ്ടുവന്നപ്പോള്‍ വിനോദ് കോടതി വരാന്തയില്‍ കണ്ട സന്തോഷിനെ ഭീഷണിപ്പെടുത്തിയതായും പൊലീസിനും വിവരം ലഭിച്ചിരുന്നു.

കോട്ടയം പുതുപ്പള്ളി റോഡില്‍ മന്ദിരം കവലയിലുള്ള മുണ്ടകപാടം കല്ലുങ്കിനു സമീപത്തെ റോഡരികില്‍ ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടു ഭാഗങ്ങളായി മുറിച്ചു രണ്ട് പ്ലാസ്റ്റിക്ക് ചാക്കുകളിലാക്കി തള്ളിയ നിലയിലായിരുന്നു. നാല് ദിവസം പഴക്കം തോന്നിക്കുന്ന മൃതദേഹം പുഴുവരിക്കുന്ന നിലയിലായിരുന്നു. അഴുകിയ ശരീരമായതിനാല്‍ ദുര്‍ഗന്ധം രുക്ഷമായിരുന്നു. കോഴിമാലിന്യം ആണെന്ന് കരുതി കുഴിച്ചിടാനായി ചാക്ക് തൂമ്പ ഉപയോഗിച്ചു നീക്കിയപ്പോഴാണ് പുറത്തേക്ക് നീണ്ടകിടന്ന കാലുകള്‍ കണ്ടത്. തുടര്‍ന്നു പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

ഇന്നലെ രാവിലെ 9.30ഓടെ പ്രദേശവാസി ബിജുവാണ് മൃതദേഹം ആദ്യം കണ്ടത്. രണ്ട് ചാക്കുകളും അടുത്തടുത്താണ് കിടന്നിരുന്നത്. മൃതദേഹത്തില്‍ ഷര്‍ട്ട് ധരിച്ചിരിക്കുന്ന നിലയിലാണ്. ചാക്കില്‍ നിന്ന് നീല നിറത്തിലുള്ള റബര്‍ ചെരിപ്പും 10 രൂപയുടെ നോട്ടും കണ്ടെടുത്തിട്ടുണ്ട്. മെഷീന്‍ വാള്‍ പോലെ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ചു കഴുത്തും അരയുടെ ഭാഗവും മുറിച്ചു മാറ്റിയതെന്നാണ് കരുതുന്നത്. കഴുത്തിന് താഴ്ഭാഗം ഒരുചാക്കിലും അരയ്ക്ക് താഴ്ഭാഗം മറ്റൊരു ചാക്കിലുമാക്കി രാത്രിയില്‍ വണ്ടിയില്‍ കൊണ്ടുവന്ന് തള്ളിയതാകാമെന്നും കരുതുന്നു. വെട്ടിമുറിച്ച മൃതദേഹം മറ്റെവിടെയോ തള്ളാനായി കൊണ്ടുപോയതാകാമെന്നും അതിന് കഴിയാഞ്ഞതിനാലാവാം തിരക്കേറിയ പുതുപ്പള്ളി റോഡിലെ ജനവാസ കേന്ദ്രത്തില്‍ ഉപേക്ഷിച്ചതെന്നും പോലീസ് കരുതുന്നു.

സ്വന്തം പിതാവിനെ തൊഴിച്ചുകൊന്ന കേസിലെ പ്രതിയാണ് പിടിയിലായ വിനോദ്. അച്ഛന്റെ വാരിയെല്ലുവരെ തകര്‍ത്തായിരുന്നു കൊല. അന്ന് സ്വാഭാവിക മരണമായി പൊലീസ് കേസെടുത്തെങ്കിലും തുടര്‍ന്നു നടന്ന അന്വേഷണത്തിലാണ് വിനോദ് പിടിയിലായത്. ഫെബ്രുവരിയിലായിരുന്നു സംഭവം. ജാമ്യത്തിലിറങ്ങിയ മേയ് 22 മുതല്‍ വിനോദ് ഈസ്റ്റ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ മുന്‍പിലെത്തി ഒപ്പിടുന്നുണ്ടായിരുന്നു. ഇപ്പോള്‍ താമസിക്കുന്ന ഇയാള്‍ കഴിഞ്ഞ പത്തുവരെ മുടങ്ങാതെ ഒപ്പിടുകയും ചെയ്തിരുന്നു.

∙ കുഞ്ഞുമോൾ ഫോണിൽ വിളിച്ചതനുസരിച്ചു കഴിഞ്ഞ 23നു രാത്രി 10 മണിയോടെ സന്തോഷ് മീനടം പീടികപ്പടിയിലെ കമ്മൽ വിനോദിന്റെ വാടക വീട്ടിലെത്തി.
∙ സന്തോഷ് കുടിക്കാൻ വെള്ളം ചോദിച്ചു. വെള്ളം എടുക്കാനായി കുഞ്ഞുമോൾ അകത്തേക്കു കയറിയ നേരത്തു സന്തോഷിനെ വിനോദ് അടിച്ചുവീഴ്ത്തിയെന്നാണു കേസ്.
∙ വലിയ ആണികൾ പറിച്ചെടുക്കാൻ ഉപയോഗിക്കുന്ന ഇരുമ്പു ലിവർ കൊണ്ടാണ് അടിച്ചത്. ഈ ലിവർ ഇന്നലെ വിനോദിന്റെ വീട്ടിൽ നിന്നു കണ്ടെത്തി.
∙ അടിയേറ്റു സന്തോഷിന്റെ തലച്ചോറിനു ക്ഷതം പറ്റിയെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
∙ തുടർന്നു കുഞ്ഞുമോളുടെ സാന്നിധ്യത്തിൽ വിനോദ്, സന്തോഷിന്റെ മൂക്കിനുമുകളിൽ വീണ്ടും അടിച്ചെന്നും പൊലീസ് പറയുന്നു.
∙ സന്തോഷിന്റെ ശരീരം മുറ്റത്തരികിലെ വാഴച്ചുവട്ടിലേക്കു വലിച്ചു കൊണ്ടുപോയി മൂന്നു ഭാഗമായി അറത്തുമുറിച്ചു. മുറിക്കാൻ ഉപയോഗിച്ച ഈ കത്തിയും പൊലീസ് ഇന്നലെ കണ്ടെത്തി.
∙ രക്തം മറയ്ക്കാൻ വാഴച്ചുവട്ടിൽ മണ്ണിളക്കിയതും പൊലീസ് കണ്ടുപിടിച്ചു.
∙ ശരീര ഭാഗങ്ങൾ മൂന്നു ചാക്കിൽ കെട്ടി വിനോദ് ഓട്ടോറിക്ഷയുടെ സീറ്റിന്റെ താഴെ വച്ചു. കുഞ്ഞുമോളെയും കയറ്റി അർധരാത്രി ഓട്ടോയിൽ പോയി.
∙ കൊടൂരാറ്റിൽ നല്ല ഒഴുക്കുള്ള ഭാഗത്ത് ഉപേക്ഷിക്കാനായിരുന്നു പരിപാടി. ഓട്ടോ മാങ്ങാനത്തു വച്ചു നിന്നുപോയി. ആരെങ്കിലും കാണുമോ എന്ന പേടിയിൽ ശരീരഭാഗങ്ങൾ അവിടെ ഉപേക്ഷിച്ചു.
∙ ബാക്കി വന്ന ഒരു ചാക്കുമായി ഓട്ടോ കുറെ ദൂരം തള്ളിനീക്കി. ഇറക്കമുള്ള ഭാഗത്ത് ഓട്ടോ സ്റ്റാർട്ടായി. തുടർന്നു തുരുത്തേൽപാലത്തിനു സമീപം മൂന്നാമത്തെ ചാക്കും ഉപേക്ഷിച്ചു. ഇതിലായിരുന്നു തലയുടെ ഭാഗങ്ങൾ.
∙ രാത്രി തന്നെ ഓട്ടോറിക്ഷ കൊല്ലാട് ഭാഗത്തു കൊണ്ടുപോയി കഴുകി വ‍ൃത്തിയാക്കി. ഈ സമയത്തു ധരിച്ചിരുന്ന ഷർട്ട് വെള്ളത്തിൽ ഒഴുക്കി.
∙ തിരിച്ചു വീട്ടിൽ വന്ന് തറയിലും ഭിത്തിയിലും തെറിച്ച രക്തത്തുള്ളികൾ കഴുകി വൃത്തിയാക്കി.
∙ എല്ലാം അവസാനിച്ചപ്പോൾ പുലർച്ചെ നാലു മണി.

നടിയെ അക്രമിച്ച കേസില്‍ അറസ്റ്റിലാപ്പോള്‍ കുറ്റാരോപിതന്‍ സുനി ദിലീപിന് ശബ്ദ സന്ദേശം അയച്ചതായി റിപ്പോര്‍ട്ട്. പൊലീസ് കസ്റ്റഡിയിലിരിക്കെ സുനി ദിലീപിനെ വിളിച്ചതിന് തെളിവുണ്ടെന്നാണ് അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

ജയിലിലായിട്ട് 50 ദിവസമായിട്ടും ഹൈക്കോടതി രണ്ടാം വട്ടവും ജാമ്യം നിഷേധിച്ചതിന് കാരണവും ഈ തെളിവുകളുടെ ബലമാണ്. ‘ദിലീപേട്ടാ കുടുങ്ങി’ എന്ന ശബ്ദസന്ദേശം ഫോണ്‍ വഴി ദിലീപിന് അയച്ചുവെന്നതാണ് ഒരു തെളിവ്. ഒരു പൊലീസുകാരനാണ് ഇക്കാര്യം അന്വേഷണസംഘത്തോട് പറഞ്ഞത്. പൊലീസുകാരന്‍ കേസില്‍ പ്രതിയായേക്കും. ദിലീപിനെയും കാവ്യാ മാധവനെയും ബന്ധപ്പെടാന്‍ പള്‍സര്‍ സുനി ശ്രമിച്ചിരുന്നു. ഈ പൊലീസുകാരന്‍ തന്നെയാണ് ദിലീപിനെ വിളിക്കാന്‍ സുനിയെ സഹായിച്ചത്. ആലുവ പൊലീസ് ക്ലബില്‍ വെച്ചായിരുന്നു സംഭവം.

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ തെളിവുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി . ദിലീപിന്റെ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള കോടതി ഉത്തരവിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. ദിലീപിന് ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിച്ചേക്കാം. ജാമ്യം നിഷേധിച്ചിരിക്കുന്നു എന്ന ഒറ്റവാക്ക് മാത്രമാണ് കോടതി കേസ് വിളിച്ച സമയത്ത് പറഞ്ഞത്. കോടതി വിധിയുടെ പകര്‍പ്പ് പുറത്തുവരാന്‍ ഇരിക്കുന്നതേയുള്ളു. എട്ട് പേജുള്ളതാണ് കോടതിയുടെ ഉത്തരവ്.

ദിലീപിനെതിരായ കുറ്റങ്ങള്‍ പ്രാഥമികമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിക്കുന്നുണ്ടെന്ന് വിധിയില്‍ പറയുന്നുണ്ട്. ദിലീപ് പുറത്തിറങ്ങിയാല്‍ അന്വേഷണത്തെ ബാധിക്കുമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. ഈ കേസിലെ പ്രധാന സാക്ഷികള്‍ എല്ലാം തന്നെ ചലച്ചിത്ര മേഖലയില്‍ നിന്നുള്ളവരാണ്. ദിലീപാകട്ടെ ഈ മേഖലയില്‍ വലിയ സ്വാധിനമുള്ളയാളാണ്. അതുകൊണ്ട് തന്നെ ജാമ്യം നല്‍കിയാല്‍ സ്വാഭാവികമായും സാക്ഷികളെ സ്വാധീനിച്ചേക്കാം. അതുകൊണ്ട് യാതൊരു കാരണവശാലും ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

കേസിലെ പ്രധാന തെളിവായ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടു. 12,13 പ്രതികളാണ് ഇവ നശിപ്പിച്ചത്. അന്വേഷണവുമായി കേസിലെ മറ്റൊരു പ്രതിയായ അപ്പുണ്ണി സഹകരിക്കുന്നില്ല. മാത്രമല്ല അന്വേഷണം കാര്യമായി പുരോഗമിക്കുകയാണ്. അതിനാല്‍ ജാമ്യം നല്‍കേണ്ട യാതൊരു കാരണവും നിലവിലില്ല എ ന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യങ്ങള്‍ കോടതി അംഗീകരിച്ചു.

മാത്രമല്ല കൂടുതല്‍ പ്രതികള്‍ ഈ കേസില്‍ ഉണ്ടായേക്കാം. അങ്ങനെയെങ്കില്‍ അതുകൂടി കേസിനെ ബാധിച്ചേക്കാം. തുടങ്ങിയ കാര്യങ്ങളും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ഇക്കാര്യങ്ങളെല്ലാം അംഗീകരിച്ചാണ് കോടതി ദിലീപിന് ജാമ്യം നിഷേധിച്ചത്. ഇനി ജാമ്യത്തിന് ഹൈക്കോടതിയില്‍ വീണ്ടും ശ്രമിച്ചാല്‍ ഇതേ ജഡ്ജി തന്നെയാകും വാദം കേള്‍ക്കുക. അല്ലെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കുകയാണ് ദിലീപിനുമുന്നിലുള്ള വഴി. കുറ്റപത്രം നല്‍കുന്നതിന് മുമ്പായി ജാമ്യം ലഭിക്കുന്നതിന് ഈ രണ്ട് വഴികളാണ് ദിലീപിന് മുന്നിലുള്ളത്.

ഡല്‍ഹിയിലെ ബവാന മണ്ഡലത്തില്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഇരുപത്തിനാലായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചത് വെറും ഒരു ഉപതെരഞ്ഞെടുപ്പിന്റെ ഫലമായി മാത്രം കാണാനാവില്ലെന്ന് ആംആദ്മി പാര്‍ട്ടി. ഇന്ത്യന്‍ രാഷ്ട്രീയം ഒരു പുതിയ വഴിത്തിരിവിലേക്ക് നീങ്ങുകയാണ്. എല്ലായിടത്തും മോദി വന്‍വിജയത്തിലേക്ക് കുതിച്ചുകൊണ്ടിരിക്കുമ്പോള്‍ എന്തുകൊണ്ട് മോദി ജീവിക്കുന്ന ഡല്‍ഹിയില്‍ മാത്രം ആം ആദ്മി പാര്‍ട്ടി വിജയിക്കുന്നു എന്ന പ്രാഥമികമായ ചോദ്യത്തിന് മറുപടി പറയാന്‍ മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ക്ക് എളുപ്പമല്ല. 2019തില്‍ മോഡിയെ നേരിടാന്‍ ആര് എന്ന ചോദ്യത്തിന് കോണ്‍ഗ്രസിനോ പഴയ സോഷ്യലിസ്റ്റുകള്‍ക്കോ, ഇടതുപക്ഷ കക്ഷികള്‍ക്കോ യാതൊരു മറുപടിയുമില്ല. എന്നാല്‍ ഇതാ മോദിയുടെ ഡല്‍ഹിയില്‍ നിന്നും അതിനുള്ള മറുപടി വന്നു കഴിഞ്ഞു.

ഇത് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പുതിയ ചലനമാണ്, അവിടെ വോട്ടിങ് മെഷിനില്‍ വിവിപാറ്റ് ഏര്‍പ്പെടുത്തിയതു കൊണ്ടുമാത്രം അവിടെ ഇത്തവണ ജനവിധി നടപ്പിലായി എന്ന് കരുതേണ്ടിയിരിക്കുന്നു. അവിടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ അടക്കം വോട്ടിങ് മെഷിന്‍ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയെന്ന ആം ആദ്മി പാര്‍ട്ടിയുടെ നിലപാട് സാധൂകരിക്കുന്ന വിധമുള്ള തെരഞ്ഞെടുപ്പ് ഫലം ആണ് ഇപ്പോള്‍ വന്നിട്ടുള്ളത്.
ഇന്ത്യയിലെ മുഖ്യധാരാ രാഷ്ട്രീയകക്ഷികള്‍ ഇക്കാര്യത്തില്‍ ഒരു നിലപാട് എടുക്കാതെ പോയി.

തീര്‍ച്ചയായും ശരിയായ നിലപാടെടുത്ത ആം ആദ്മി പാര്‍ട്ടിക്ക് ജനങ്ങള്‍ നല്‍കിയ അംഗീകാരമാണ് ഇത്. സത്യസന്ധമായി തെരഞ്ഞെടുപ്പ് നടന്നാല്‍ ഇവിടെ ഫാസിസ്റ്റ് ശക്തികള്‍ക്ക് തിരിച്ചു വരാനാകില്ല എന്ന് ഇപ്പോള്‍ നമ്മള്‍ക്ക് മനസ്സിലായിരിക്കുന്നു. പക്ഷേ മോഡിയെ രാഷ്ട്രീയമായി നേരിടാന്‍ ശേഷിയില്ലാത്തവര്‍ ആണ് ഇന്ത്യയിലെ മറ്റു രാഷ്ട്രീയ കക്ഷികള്‍ എന്നതും വ്യക്തമായിരിക്കുന്നു. തീര്‍ച്ചയായും ഇത് ഡല്‍ഹിയിലെ ജനങ്ങളുടെ രാഷ്ട്രീയ പ്രഖ്യാപനം ആയി തന്നെ ഇതിനെ കാണണം.

നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയില്‍ അറസ്റ്റിലായ നടന്‍ ദിലീപിന് ഇത്തവണയും ഹൈക്കോടതി ജാമ്യം നിഷേധിച്ചു. പ്രോസിക്യൂഷന്‍ മുദ്രവെച്ച കവറില്‍ ഹാജരാക്കിയ തെളിവുകള്‍ പരിഗണിച്ചാണ് ഹൈക്കോടതി ജാമ്യം നിഷേധിച്ചത്. ജാമ്യം നല്‍കിയാല്‍ അന്വേഷണത്തെ ബാധിക്കുമെന്നും പ്രഥമദൃഷ്ട്യാ അദ്ദേഹത്തിനെതിരെ തെളിവുകളുണ്ടെന്നും ജസ്റ്റിസ് സുനില്‍ തോമസ് വ്യക്തമാക്കി.

ആദ്യം ജാമ്യാപേക്ഷ സമര്‍പ്പിച്ച അഡ്വ. രാംകുമാറിനെ മാറ്റി മറ്റൊരു മുതിര്‍ന്ന അഭിഭാഷകനായ ബി. രാമന്‍പിളള വഴിയാണ് ഇത്തവണ ഹൈക്കോടതിയെ ദിലീപ് സമീപിച്ചത്. എന്നാല്‍ ഗുരുതരമായ പരാമര്‍ശങ്ങളോടെ ദിലീപിന്റെ ജാമ്യഹര്‍ജി നേരത്തെ തളളിയ ജസ്റ്റിസ് സുനില്‍ തോമസ് ഇത്തവണയും ദിലീപിന് ജാമ്യം നിഷേധിക്കുകയായിരുന്നു. അറസ്റ്റിലായതിന് ശേഷം ഇതുവരെ ദിലീപ് മൂന്നുതവണ ജാമ്യത്തിന് ശ്രമിച്ചിരുന്നു. ഇനി സുപ്രീംകോടതിയാണ് ദിലീപിന് ആശ്രയിക്കാനുളളത്.

കഴിഞ്ഞയാഴ്ച രണ്ടു ദിവസങ്ങളിലായി വാദം പൂര്‍ത്തിയായിരുന്നു. തന്റെ പേരിലുളള കേസ് കെട്ടിച്ചമച്ചതാണെന്നാണ് ദിലീപിന്റെ അഭിഭാഷകരുടെ വാദം. അതേസമയം നടി ഉപദ്രവിക്കപ്പെട്ടതിന്റെ തുടക്കത്തില്‍ തന്നെ ദിലീപിന്റെ പങ്ക് അന്വേഷണ സംഘത്തിന് വ്യക്തമായിരുന്നതായിട്ടാണ് പ്രോസിക്യൂഷന്‍ വാദം. ദിലീപിനെതിരെ 169 രേഖകളും 223 തെളിവുകളും 15 രഹസ്യമൊഴികളും ഉണ്ടെന്ന് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ മഞ്ചേരി ശ്രീധരന്‍ നായര്‍ കോടതിയെ അറിയിച്ചിരുന്നു.

ദിലീപിനായി ഹാജരായത് മുതിര്‍ന്ന അഭിഭാഷകന്‍ ബി.രാമന്‍പിളളയായിരുന്നു. വാദത്തിനിടെ ദിലീപിനെ കിങ് ലയര്‍ ആയി പ്രോസിക്യൂഷന്‍ വിശേഷിപ്പിച്ചിരുന്നു. കൂടാതെ ദിലീപിന്റെ ഭാര്യ കാവ്യയുടെ ഡ്രൈവറായി മുഖ്യപ്രതി പള്‍സര്‍ സുനി ജോലി ചെയ്തിട്ടുണ്ടെന്നും കാവ്യയുടെ ഫോണില്‍ ദിലീപിനോട് സംസാരിച്ചെന്നും വാദിച്ചിരുന്നു. തെളിവുമായി ബന്ധപ്പെട്ട രേഖകള്‍ മുദ്രവെച്ച കവറില്‍ സിംഗിള്‍ ബെഞ്ചിന് പ്രോസിക്യൂഷന്‍ കൈമാറിയിട്ടുണ്ട്.

ജൂണ്‍ 24നാണ് ദിലീപിന്റെ ആദ്യ ജാമ്യ ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബഞ്ച് തള്ളിയത്. ഇതിന് ശേഷം രണ്ടാഴ്ച കഴിഞ്ഞാണ് ദിലീപ് വീണ്ടും ഹൈക്കോടതിയെ സമീപിക്കുന്നത്. ആദ്യ ജാമ്യ ഹര്‍ജിയിന്മേല്‍ ഗുരുതര പരാമര്‍ശങ്ങള്‍ ഹൈക്കോടതിയില്‍ നിന്നുയര്‍ന്നത് ദിലീപിന് തിരിച്ചടിയായിരുന്നു. ഇതിന് ശേഷം അഭിഭാഷകനായ രാംകുമാറില്‍ നിന്ന് വക്കാലത്ത് മാറ്റി. തുടര്‍ന്ന് മറ്റൊരു സീനിയര്‍ അഭിഭാഷകനായ ബി രാമന്‍ പിള്ളയ്ക്ക് വക്കാലത്തും നല്‍കി.

ആദ്യ ജാമ്യാപേക്ഷയില്‍ ഗുരുതര പരാമര്‍ശമുണ്ടായ സാഹചര്യത്തില്‍ ഉടന്‍ ജാമ്യാപേക്ഷ നല്‍കേണ്ടതില്ലെന്നായിരുന്നു ദിലീപിന് ബി. രാമന്‍ പിള്ള നല്‍കിയ നിയമോപദേശം. തുടര്‍ന്നാണ് 18 ദിവസങ്ങള്‍ക്ക് ശേഷം ദിലീപ് വീണ്ടും ഹൈക്കോടതിയെ രാമന്‍പിളള വഴി സമീപിച്ചത്.

ക്രാഫ്റ്റ് & കാസ്റ്റിന്റെ ബാനറിൽ ചാലി പാല, ഷൈജു ജോസഫ്, രഞ്ജിത് കെ നായർ, രാജേഷ് തോമസ് എന്നിവർ ചേർന്നു നിർമ്മിക്കുകയും നവാഗതനായ അനീഷ്‌ യോഹന്നാൻ രചനയും , സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ്
“ഒരു
റാഡിക്കൽ
ചിന്താഗതി “

അവതരണത്തിന്റെ പുതുമ കൊണ്ടും, ടെക്‌നിക്കൽ കാര്യങ്ങളിൽ ചില
നൂതന ആശയങ്ങൾ കൊണ്ടുവരുന്നത് വഴിയും ഈ സിനിമ വാർത്താ പ്രാധാന്യം നേടും എന്ന കാര്യത്തിൽ സംശയമില്ല. മലയാളത്തിലെ പ്രമുഖ താരങ്ങളോടൊപ്പം ഒട്ടനവധി പുതുമുഖങ്ങളും അണിനിരക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന്റ പൂജ ആഗസ്ത് മാസം 27 ന് പാല മരിയ സദനം ചാരിറ്റബിൾ ട്രസ്റ്റിൽ വെച്ചും, ഷൂട്ടിംഗ് സെപ്റ്റംബർ 20 മുതൽ പാലാ, വാഗമൺ , കാരകുടി, ഏറണാകുളം എന്നിവിടങ്ങളിലായി ഒറ്റ ഷെഡ്യൂളിൽ പൂർത്തിയാകും …

ബാനർ – craft & cast
ഡയറക്ടർ – അനീഷ് യോഹന്നാൻ
പ്രൊഡ്യൂസഴ്സ് – ഷൈജു ജോസഫ് ,ചാലി പാലാ ,രാജേഷ് തോമസ് ,രഞ്ജിത് k നായർ .
ക്യാമറാമാൻ – ശശി രാമകൃഷ്ണ
സ്ക്രിപ്റ്റ് – രാജേഷ് v തോമസ്
മേയ്ക്ക്അപ് മാൻ – സനീഫ് ഇടവ
ആർട് -ഗിരീഷ് മേനോൻ
costume – കുക്കു ജീവൻ
കൊറിയോ ഗ്രാഫർ – കുമാർ ശാന്തി
fight – മാഫിയ ശശി
ആർട്ടിസ്റ്
4 ഹീറോ ( ന്യൂ ഫേസ്‌ )
1 നായിക ( ന്യൂ ഫേസ് )
അലൻസിയർ
നന്ദു
വിജയകുമാർ
ചാലി പാല
രമേഷ് പിഷാരടി
ധർമജൻ
ആശിഷ് വിദ്യാർത്ഥി
സുനിൽ സുഹ്‌ദ
ചെമ്പിൽ അശോകൻ
ജയൻ ചേർത്തല
ഷാജു
വീണ നായർ.

പുതുമുഖങ്ങളെ ആവശ്യമുണ്ട്…

07588501409 …

Copyright © . All rights reserved