ചിതയിലേക്കെടുത്ത മൃതദേഹത്തിന്റെ കഴുത്തില്‍ വിരല്‍പാടുകള്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ ഭാര്യ അറസ്റ്റില്‍. ഡല്‍ഹിയിലെ കപഷേറയിലാണ് സംഭവം.
നിതീഷ് കുമാര്‍ എന്നയാളുടെ ശവസംസ്‌കാരത്തിനുള്ള ഒരുക്കം കൂട്ടുന്നതിനിടെ ഒരാളുടെ ശ്രദ്ധയാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. പോലീസ് എത്തി അന്വേഷണം നടത്തിയതോടെ ഭാര്യയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഭര്‍ത്താവ് നിതീഷ് കുമാര്‍ ഹൃദയാഘാതം വന്നു മരിച്ചു എന്നാണ് 32കാരിയായ ശില്‍പി അറിയിച്ചിരുന്നത്. മൃതദേഹത്തില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ പെട്ടെന്ന് തന്നെ ശവസംസ്‌കാരത്തിനുള്ള ഒരുക്കങ്ങള്‍ കൂട്ടുകയായിരുന്നു നാട്ടുകാര്‍. 36 ഡിഗ്രി വരെ ചൂട് അനുഭവപ്പെട്ട ദിവസമായതിനാല്‍ കടുത്ത ചൂടാണ് ദുര്‍ഗന്ധം വമിക്കാന്‍ കാരണമെന്ന് നാട്ടുകാര്‍ കരുതി.
എന്നാല്‍, ചിതയിലേക്കെടുത്ത മൃതദേഹത്തിന്റെ കഴുത്തില്‍ കണ്ട പാടുകളും അസാധാരണ ദുര്‍ഗന്ധവും ചടങ്ങിനെത്തിയ ഒരാളുടെ സംശയത്തിനിടയാക്കിയതോടെ അയാള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
പോലീസെത്തി ചിതയില്‍ നിന്ന് മൃതദേഹം ഉടന്‍തന്നെ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. കഴുത്ത് ഞെരിച്ചുള്ള കൊലപാതകമാണെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കൂടി പുറത്ത് വന്നതോടെ ശില്‍പിയെ പോലീസ് ചോദ്യം ചെയ്യുകയായിരുന്നു. അപ്പോഴാണ് ഗൂഡാലോചനയുടെയും കൊലപാതകത്തിന്റെയും ചുരുളഴിയുന്നത്.
മദ്യപിച്ച് വന്ന് എന്നും ഭാര്യയെ തല്ലുന്ന ഭര്‍ത്താവായിരുന്നു നിതീഷ്. സഹികെട്ടാണ് ശില്‍പി ഭര്‍ത്താവിനെ കൊല്ലാനുള്ള പദ്ധതിയിടുന്നത്. ശനിയാഴ്ച്ച വീട്ടിലെത്തിയ ഭര്‍ത്താവിന് അമിതയളവില്‍ മദ്യം നല്‍കി മയക്കി കിടത്തി കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നു. എന്നാല്‍ കൊലപാതക ശേഷം മൃതദേഹം എന്തു ചെയ്യണമെന്ന കാര്യത്തില്‍ വ്യക്തതയില്ലാതെ വന്നപ്പോള്‍ രണ്ട് ദിവസത്തോളം തന്റെ ഒറ്റമുറി വീട്ടില്‍ പുറത്തിറങ്ങാതെ മൃതദേഹത്തോടൊപ്പം ശില്‍പി കഴിഞ്ഞു..
ഒടുവില്‍ മൂന്നം ദിവസം വീടിനു പുറത്തിറങ്ങി ഭര്‍ത്താവ് ഹൃദയാഘാതം വന്ന് മരിച്ചു എന്ന് അയല്‍വാസികളെ അറിയിക്കുകയായിരുന്നു. 13ഉം 11ഉം വയസ്സുള്ള രണ്ട് മക്കളുണ്ട് ഈ ദമ്പതികള്‍ക്ക്. മക്കള്‍, ശില്‍പിയുടെ അമ്മയോടൊപ്പം പശ്ചിമ ബംഗാളിലാണ് താമസം.
കൊച്ചി: ദിലീപുമായോ കാവ്യ മാധവനുമായോ തനിക്ക് സാമ്പത്തിക ഇടപാടുകള്‍ ഇല്ലെന്ന് ഗായിക റിമി ടോമി. ദിലീപിനൊപ്പം പങ്കെടുത്ത അമേരിക്കന്‍ ഷോയുടെ വിവരങ്ങള്‍ അറിയുന്നതിനാണ് പോലീസ് വിളിച്ചതെന്നും റിമി ടോമി പറഞ്ഞു. നടിയെ ആക്രമിച്ച കേസില്‍ പോലീസ് ചോദ്യം ചെയ്തു എന്ന വാര്‍ത്തയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു റിമി. രണ്ട് അമേരിക്കന്‍ പര്യടനങ്ങളില്‍ ദിലീപിനൊപ്പം പങ്കെടുത്തിരുന്നു. അല്ലാതെ ദിലീപുമായി സാമ്പത്തിക ഇടപാടുകള്‍ ഒന്നുമില്ലെന്ന് റിമി വിശദീകരിച്ചു.
2010ലും 2017ലും നടന്ന അമേരിക്കന്‍ പരിപാടികളെ കുറിച്ചായിരുന്നു പോലീസ് ചോദിച്ചത്. ഇതില്‍ ആക്രമണത്തിന് ഇരയായ നടി, ദിലീപ്, കാവ്യ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു. ഷോയില്‍ പങ്കെടുത്തവരെ പറ്റിയും ചോദിച്ചു. തന്നെക്കുറിച്ച് എന്തെങ്കിലും സംശയം പോലീസ് പ്രകടിപ്പിച്ചില്ലെന്നും കേസില്‍ സോഷ്യല്‍ മീഡിയയില്‍ പറഞ്ഞുകേള്‍ക്കുന്ന മാഡമായി തന്നെ അവതരിപ്പിക്കാന്‍ ശ്രമം നടക്കുന്നതായി സംശയമുണ്ടെന്നും റിമി വ്യക്തമാക്കി.
നടി അക്രമിക്കപ്പെട്ട വിവരം അറിഞ്ഞപ്പോള്‍ സുഹൃത്തെന്ന നിലയിലാണ് ദിലീപുമായും കാവ്യയുമായും ഫോണില്‍ സംസാരിച്ചത്. അന്ന് മാത്രമേ ഇക്കാര്യം സംസാരിച്ചിട്ടുള്ളു. താനും നടിയും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന വാര്‍ത്തയക്ക് അടിസ്ഥാനമില്ല. അനാവശ്യമായ വിവാദങ്ങളിലേക്ക് പേര് വലിച്ചിഴക്കുന്നതില്‍ വിഷമമുണ്ട്. നികുതിയടക്കാന്‍ മറന്ന് പോയതിന്റെ പേരില്‍ പിഴ അടക്കേണ്ടി വന്നതല്ലാതെ ഒരു തെറ്റും ചെയ്തിട്ടില്ല. തന്നോട് ബന്ധമുള്ള ആര്‍ക്കെങ്കിലും എന്തെങ്കിലും അനധികൃത ഇടപാടുണ്ടെങ്കില്‍ കണ്ടുപിടിക്കാന്‍ വെല്ലുവിളിക്കുകയാണെന്നും റിമി പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട വിവരം ടിവി ചാനലുകളില്‍നിന്നാണ് അറിയുന്നതെന്ന് ഗായിക റിമി ടോമി. വിവരം അറിഞ്ഞയുടനെ കാവ്യമാധവനെ ഫോണ്‍ ചെയ്തിരുന്നു. ഇരയായ പെണ്‍കുട്ടിക്കു മെസേജ് അയച്ചു. താനും ആ പെണ്‍കുട്ടിയും തമ്മില്‍ യാതൊരു പ്രശ്‌നങ്ങളുമില്ലെന്നും അത്തരം വാര്‍ത്തകള്‍ തെറ്റാണെന്നും റിമി വ്യക്തമാക്കി.
2010ലും 2017ലും താരങ്ങള്‍ യുഎസില്‍ നടത്തിയ പരിപാടിയില്‍ താനും ഉണ്ടായിരുന്നു. അതേക്കുറിച്ചും ഷോയില്‍ ആരൊക്കെയുണ്ടായിരുന്നുവെന്നും തുടങ്ങിയ കാര്യങ്ങളാണു പൊലീസ് ചോദിച്ചത്. തനിക്ക് ദിലീപുമായി ബിസിനസ് പാര്‍ട്‌നര്‍ഷിപ്പുകളില്ല. ഒരു തരത്തിലുള്ള സാമ്പത്തിക ഇടപാടുമില്ലെന്നും റിമി കൂട്ടിച്ചേര്‍ത്തു.സാമ്പത്തിക ഇടപാടുണ്ടെങ്കില്‍ ആദായനികുതി വകുപ്പ് കണ്ടെത്തിയേനെ. രണ്ടു കൊല്ലം മുന്‍പ് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയതിനെത്തുടര്‍ന്ന് കുറച്ചു നികുതി അടയ്‌ക്കേണ്ടി വന്നു. അതേയുണ്ടായിട്ടുള്ളൂ. അല്ലാതെ തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം വരികയോ മറ്റോ ചെയ്തിട്ടില്ല. റിമിക്കു കേസുമായി ഒരു ബന്ധവും ഇല്ലെന്നും അന്വേഷണത്തിന്റെ ഭാഗമായി വിവരങ്ങള്‍ ആരായുന്നതു മാത്രമാണെന്നും പൊലീസ് അറിയിച്ചു. തനിക്കു വിദേശയാത്ര ചെയ്യുന്നതിനോ മറ്റോ യാതൊരു തടസ്സവുമില്ലെന്നും പൊലീസ് അറിയിച്ചിട്ടുണ്ടെന്നും റിമി വ്യക്തമാക്കി.
നടി ആക്രമിക്കപ്പെട്ട കേസില്‍ നടിയും ഗായികയുമായ റിമി ടോമിയെ അന്വേഷണ സംഘം ചോദ്യം ചെയ്തു. നടിയെ ആക്രമിച്ച വിവരം എങ്ങനെ അറിഞ്ഞു, ഇതിന് ശേഷം ആരെ വിളിച്ചു, ദിലീപുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടോയെന്നും ആരാഞ്ഞു.
നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ ദിലീപും കാവ്യാമാധവനുമായി റിമി ടോമി സംസാരിച്ചെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് റിമി ടോമിയെ പൊലീസ് ചോദ്യം ചെയ്തത്. കൂടാതെ ദിലീപുമായി സാമ്പത്തിക ഇടപാടുകള്‍ റിമി നടത്തിയിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. അതേസമയം ദിലീപിന്റേയും കാവ്യയുടേയും റിമിയുടേയും മൊഴികളിൽ പൊരുത്തക്കേട് ഉണ്ടെന്നും റിപ്പോര്‍ട്ട് ഉണ്ട്.
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ടക്കേസില്‍ ഗായികയും ടിവി അവതാരകയുമായ നടി റിമിടോമിയുടെ അറസ്റ്റിലേക്ക് കാര്യങ്ങള്‍ എത്തുന്നതായി സൂചന. കേസില്‍ പോലീസ് അന്വേഷിക്കുന്ന മാഡം റിമിടോമി ആണെന്നാണ് അറിയുന്നത്.
റിമി ടോമിയെ അന്വേഷണ സംഘം ഉടന്‍ ചോദ്യം ചെയ്യും. ദിലീപുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഇവരെ ചോദ്യം ചെയ്താല്‍ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്. ഇരുവരും തമ്മില്‍ നിരവധി റിയല്‍ എസ്‌റ്റേറ്റ് ബന്ധങ്ങളുമുണ്ടെന്നും പോലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യലെന്ന് കൈരളി ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചോദ്യംചെയ്യാന്‍ തീരുമാനിച്ചതോടെ റിമി ടോമിയോട് വിദേശത്തേക്ക് പോകരുതെന്നും ഷോകള്‍ റദ്ദാക്കണമെന്നും അന്വേഷണസംഘം നിര്‍ദേശിച്ചിട്ടുണ്ട്.
നേരത്തെ കള്ളപ്പണക്കേസില്‍ റിമിടോമിയുടെ വീട്ടില്‍ റെയ്ഡ് നടക്കുകയും കണക്കില്‍ പെടാത്ത കോടിക്കണക്കിന് രൂപ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഈ പണം ദിലീപിന്റേതാണെന്നും സൂചനയുണ്ടായിരുന്നു. മാത്രമല്ല വിദേശ ഹവാല ഇടപാടുകളിലും സ്വര്‍ണക്കടത്തിലും ദിലീപിന് ഒപ്പം റിമിക്കും ബന്ധമുണ്ട്. ആഴ്ചകള്‍ക്ക് മുന്‍പ് ദിലീപിന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ് നടത്തിയപ്പോള്‍ റിമിയുടെ വീട്ടിലും റെയ്ഡ് നടന്നിരുന്നു. ഈ പരിശോധനയില്‍ നിരവധി രേഖകളും ഉദ്യോഗസ്ഥസംഘം കണ്ടെടുത്തിരുന്നു. ഇരുവരുടെയും ഭൂമിയിടപാടുകള്‍ സംബന്ധിച്ച് നേരത്തെയും നിരവധി പരാതികള്‍ എന്‍ഫോഴ്‌സ്‌മെന്റിന് ലഭിച്ചിരുന്നു.
ആക്രമിക്കപ്പെട്ട നടിയും റിമിയും നേരത്തെ അടുത്തസുഹൃത്തുക്കളായിരുന്നു. എന്നാല്‍ കാവ്യാ മാധവനും ദിലീപും തമ്മിലുള്ള ബന്ധം മഞ്ജുവാര്യര്‍ അറിഞ്ഞത് നടിയുടെ ഇടപെടല്‍ കൊണ്ടാണെന്ന് വിശ്വസിച്ച റിമി, നടിയുമായി അകലുകയായിരുന്നു. ഇക്കാര്യങ്ങളെല്ലാം അന്വേഷണഉദ്യോഗസ്ഥര്‍ക്ക് മനസിലായിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഗൂഢാലോചനയിലും റിമിക്ക് പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നത്.
തന്റെ പേരിൽ വ്യാജവാർത്തകൾ പ്രചരിക്കുന്നതിനെതിരേ നടി നമിതാ പ്രമോദ് രംഗത്ത്. പോലീസ് അന്വേഷണത്തിന്റെ പരിധിയിൽ വരുന്ന ഒരു അക്കൗണ്ടും തനിക്കില്ലെന്നും സങ്കൽപ്പത്തിൽ വാർത്തകൾ മെനയുന്നവർ അതിന് ഇരകളാവുന്നവരുടെ മനോവിഷമം കൂടി മനസിലാക്കണമെന്നും നടി പറഞ്ഞു.
ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിലാണ് നടി നിലപാട് അറിയിച്ചത്. സിനിമയിൽ പ്രവർത്തിക്കുന്ന സ്ത്രീകൾ ഗോസിപ്പുകൾക്ക് ഇരയാകുന്നത് പുതിയ സംഭവമല്ലെന്നും എന്നാൽ എല്ലാ പരിധികളും ലംഘിക്കുന്ന തരത്തിൽ ചില വാർത്തകൾ വരുന്നത് കൊണ്ടാണ് താൻ ഈ കുറിപ്പ് എഴുതുന്നതെന്നും നമിത പറയുന്നു.
തെങ്കാശിയിൽ മഹേഷിന്‍റെ പ്രതികാരത്തിന്‍റെ തമിഴ് റീമേക്കിൽ അഭിനയിക്കുകയാണ് താനെന്നും അന്വേഷണത്തിന്‍റെ പരിധിയിൽ വരുന്ന ഒരു അക്കൗണ്ടും തനിക്കില്ലെന്നും നമിത പറഞ്ഞു. സങ്കൽപ്പത്തിൽ വാർത്തകൾ മെനയുന്നവർ അതിന് ഇരകളാവുന്നവരുടെ മനോവിഷമം കൂടി അറിഞ്ഞിരുന്നെങ്കിൽ എന്ന് താൻ ആശിക്കുകയാണെന്നും നമിത കൂട്ടിച്ചേർത്തു.
നേരത്തെ, നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ സുഹൃത്തായ യുവനടിയെ ഉടൻ ചോദ്യം ചെയ്യുമെന്ന് ചില ഓണ്‍ലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. നടി ആക്രമിക്കപ്പെട്ട ശേഷം ഈ നടിയുടെ അക്കൗണ്ടിലേക്ക് വൻ തുക എത്തിയിരുന്നെന്നും ദിലീപിന്റെ ബിനാമി അക്കൗണ്ടിൽ നിന്നാണ് നടിയുടെ അക്കൗണ്ടിലേക്ക് പണമയച്ചതെന്നുമായിരുന്നു വാർത്ത. ദിലീപിന്റെ അറസ്റ്റിനെ തുടർന്ന് ചിത്രീകരണം പാതിവഴിയിൽ മുടങ്ങിയ രണ്ടു ചിത്രങ്ങളിലും ഈ നടി വേഷമിട്ടെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതേത്തുടർന്നാണ് നമിത പ്രമോദ് വിശദീകരണവുമായി രംഗത്തെത്തിയത്.
നടിയെ ഉപദ്രവിച്ച കേസിലെ ഗൂഢാലോചനയിൽ പ്രതിയായി ആലുവ സബ്ജയിലിൽ കഴിയുന്ന നടൻ ദിലീപിനു ജയിൽ വക സഹായി. ദിലീപ് ഉൾപ്പെടെ നാലു പേരുള്ള സെല്ലിൽ ദിലീപിന്റെ സഹായത്തിനു തമിഴ്നാട് സ്വദേശിയായ മോഷണക്കേസ് പ്രതിയെയാണു ജയിൽ അധികൃതർ വിട്ടുകൊടുത്തത്. മറ്റു തടവുകാർ ഭക്ഷണം കഴിച്ചു സെല്ലിനുള്ളിൽ കയറിയശേഷം, ജയിൽ ജീവനക്കാർക്കു തയാറാക്കുന്ന പ്രത്യേക ഭക്ഷണം അടുക്കളയിലെത്തി കഴിക്കാനും ദിലീപിന് അനുവാദം നൽകി. ഇതുൾപ്പെടെ ജയിലിൽ ദിലീപിനു നൽകിയിരിക്കുന്ന വിഐപി പരിഗണനയെക്കുറിച്ച് ജയിൽ വകുപ്പ് അന്വേഷണം തുടങ്ങി.
പരാശ്രയമില്ലാതെ ജീവിക്കാൻ ബുദ്ധിമുട്ടുള്ള തടവുകാർക്കു മാത്രമാണു ജയിലിൽ സഹായത്തിനു തടവുകാരെ അനുവദിക്കാറുള്ളത്. ഇതു മറികടന്നാണു ദിലീപിനു സഹായിയെ അനുവദിച്ചത്. തുണി അലക്കൽ, പാത്രം കഴുകൽ, ശുചിമുറി വൃത്തിയാക്കൽ തുടങ്ങിയവയാണു സഹായിയുടെ പണി. ഓരോ സെല്ലിനും പുറത്തുള്ള വരാന്തയിൽ ഭക്ഷണം എത്തിച്ച്, തടവുകാരെ വരിയാക്കി നിർത്തിയശേഷം ഭക്ഷണം വിളമ്പുകയാണു ജയിലിലെ രീതി. എന്നാൽ, ദിലീപിനു രണ്ടു ദിവസമായി ജയിലിലെ അടുക്കളയിലാണു ഭക്ഷണം. മറ്റു തടവുകാർ ഭക്ഷണം കഴിച്ചു സെല്ലിൽ കയറിയശേഷമാണ് ദിലീപിനെ പുറത്തിറക്കി അടുക്കളയിലെത്തിക്കുന്നത്. ജയിൽ മെനുവിൽ പെടാത്ത, പ്രത്യേക വിഭവങ്ങളാണ് ഇവിടെ ജീവനക്കാർക്കു വേണ്ടി തയാറാക്കുന്നത്. ഹൈക്കോടതിയിൽനിന്നു ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷ ജയിൽ ജീവനക്കാരോടു ദിലീപ് പങ്കുവച്ചിരുന്നു. ജാമ്യം തള്ളിയശേഷമാണു പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തിയത്. സുരക്ഷയുടെ പേരു പറഞ്ഞാണിതെങ്കിലും പിന്നിൽ വഴിവിട്ട ഇടപാടുകളുണ്ടോയെന്നാണു ജയിൽ വകുപ്പ് അന്വേഷിക്കുന്നത്.
കടുത്ത മാനസിക സംഘർത്തിലാണ് താനെന്ന് നടി മഞ്ജു വാര്യർ. അമേരിക്കയിൽ നോര്‍ത്ത് അമേരിക്കന്‍ ഫിലിം അവാര്‍ഡ്സ് വേദിയിലായിരുന്നു മഞ്ജുവിന്റെ പ്രതികരണം. ‘ഇവിടെ എത്തിച്ചേരാൻ ഒരുപാട് ഒരുപാട് വലിയ അധ്വാനം വേണ്ടിവന്നു. ഇവിടെ എത്താൻ സാധിക്കില്ലെന്ന തീരുമാനിച്ച ദിവസങ്ങളാണ് കടന്നുപോയത്. അത്രയും വലിയ മാനസിക സംഘർഷത്തിൽ നിൽക്കുമ്പോഴും ഒട്ടും പ്രതീക്ഷ കൈവിടാതെ എനിക്കൊപ്പം നിന്ന പ്രിയ സുഹൃത്തുക്കൾ മാർട്ടിനും ജോജുവിനും നന്ദി. ഇങ്ങോട്ട് വരാൻ അനുവാദം തന്ന ഇപ്പോൾ ഷൂട്ടിങ് നടക്കുന്ന ആമിയുടെ സംവിധായകൻ കമൽ സാറിനും നിർമാതാവിനും നന്ദി പറയുന്നു’വെന്നും മഞ്ജു പറഞ്ഞു.
‘ആമിയുടെ ഷൂട്ടിങ് ലൊക്കേഷനിലാണ് ഞാനിപ്പോള്‍. സിനിമയുടെ സംവിധായകനും നിര്‍മാതാവും ദയയുള്ളവരായതുകൊണ്ടാണ് എനിക്കിവിടെ നില്‍ക്കാനാകുന്നത്. ഇതിനായി ഷൂട്ടിങ് ഷെഡ്യൂള്‍ പോലും മാറ്റേണ്ടിവന്നു. ഇത്രയും ദൂരത്തിരുന്ന് ഞങ്ങളെ സ്നേഹിക്കുന്ന അമേരിക്കൻ മലയാളികൾക്ക് ഒരുപാട് നന്ദി. ദൂരം സ്നേഹം കുറക്കുകയല്ല കൂട്ടുകയാണ് എന്ന് ഞാൻ വിശ്വസിക്കുന്നു.–ഈ പുരസ്കാരത്തിൽ പതിഞ്ഞിരിക്കുന്നത് അമേരിക്കൻ മലയാളികളുടെ കയ്യൊപ്പ് ആണ്. അതിര്‍ത്തികള്‍ മറികടന്നു പുതിയ ജീവിതം കെട്ടിപ്പെടുക്കുന്നവരുടെ അനുമോദനം വിലമതിക്കാനാകാത്തതാണെന്നും” അവര്‍ പറഞ്ഞു.
വേട്ട, കരിങ്കുന്നം സിക്സസ് എന്നീ സിനിമകളിലെ അഭിനയത്തിനാണ് മഞ്ജുവിന് പുരസ്കാരം ലഭിച്ചത്. നേരത്തേ, മഞ്ജുവിനു വിദേശയാത്രകള്‍ക്കു വിലക്കുള്ളതിനാല്‍ ചടങ്ങില്‍ പങ്കെടുത്തേക്കില്ലെന്നു വാര്‍ത്തകളുണ്ടായിരുന്നു.
അഞ്ചപ്പുരയിലെ അറവുശാലയിൽ ഭാര്യ റഹീന(30)യെ കഴുത്തറുത്തു കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന പ്രതി നജമുദ്ദീ(36)നെ പൊലീസ് അറസ്റ്റ് ചെയ്തു. പരപ്പനങ്ങാടി ഒന്നാം ക്ലാസ് മജിസ്ട്രേട്ടിനു മുൻപിൽ ഹാജരാക്കിയ പ്രതിയെ 28 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: സംശയങ്ങളും നിരന്തര കുടുംബകലഹങ്ങളുമാണു കൊലപാതകത്തിനിടയാക്കിയത്. അറവുശാലയിൽ സൂക്ഷിച്ച കത്തി ഉപയോഗിച്ചു രാത്രി രണ്ടോടെയാണ് കൊല നടത്തിയത്. കഴിഞ്ഞ ദിവസമുണ്ടായ ഒരു തർക്കമാണു കൊലപാതകത്തിൽ കലാശിച്ചത്. വീട്ടിലെ കലഹം റഹീന മാതാവിനെ അറിയിച്ചിരുന്നു.
തന്നെ കൂട്ടിക്കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടതനുസരിച്ച് മാതാവ് സ്ഥലത്തെത്തിയിരുന്നു. പിന്നെ, നജമുദ്ദീൻ ആവശ്യപ്പെട്ടതനുസരിച്ച് യാത്ര മാറ്റുകയായിരുന്നു. അധിക ജോലിയുണ്ടെന്നു തെറ്റിദ്ധരിപ്പിച്ചാണ് റഹീമയെ രാത്രി വീട്ടിൽനിന്നിറക്കി കൊണ്ടുവന്നതത്രെ. വീട്ടിലുണ്ടായിരുന്ന മാതാവ് തടഞ്ഞെങ്കിലും റഹീന കൂടെ ചെല്ലുകയായിരുന്നു.
കൃത്യത്തിനുശേഷം നജമുദ്ദീൻ രണ്ടാമത്തെ ഭാര്യയുടെ വീട്ടിലെത്തി വസ്ത്രം മാറി ചങ്കുവെട്ടിയിലെത്തി. ബൈക്ക് സമീപത്തെ പെട്രോൾ പമ്പിൽ നിർത്തി തൃശൂരിലേക്കു പോയി. അവിടെയും മറ്റിടങ്ങളിലും കറങ്ങിത്തിരിഞ്ഞ് പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ പിടിയിലാവുകയായിരുന്നു. ഇയാളെ ചങ്കുവെട്ടിയിൽ കൊണ്ടുപോയി തെളിവെടുപ്പു നടത്തിയിരുന്നു. ഇന്നു കൂടുതൽ സ്ഥലങ്ങളിലെത്തിച്ചു തെളിവെടുപ്പു നടത്തും.