Latest News

പാലക്കാട്: ഹാദിയയെ മതം മാറ്റിയത് ഹോമിയോ മരുന്ന് നല്‍കിയാണെന്ന് കെ.പി ശശികല ടീച്ചര്‍. നിഷ്‌കളങ്ക ആയത് കൊണ്ടാണ് ഹാദിയയെ കുടുക്കാന്‍ പറ്റിയത്. അത് മാതാപിതാക്കളുടെ തകരാറാണെന്നും ശശികല പ്രതികരിച്ചു. കോട്ടയത്ത് നടന്ന ശ്രീകൃഷ്ണ ജയന്തി പരിപാടിക്ക് ശേഷം താന്‍ ഹാദിയയുടെ നാട്ടില്‍ പോയിരുന്നു. എന്നാല്‍ ഹാദിയയെ കാണാന്‍ കഴിഞ്ഞില്ലെന്നും ശശികല കൂട്ടിച്ചേര്‍ത്തു.

ഹാദിയയുടെ അച്ഛന്റെ സഹോദരന്റെ വീട്ടില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ഹാദിയയുടെ കാര്യങ്ങള്‍ സംസാരിച്ചു. ഇത്തരം കാര്യങ്ങള്‍ ഇനി നടക്കാതിരിക്കാന്‍ ഇതില്‍ എന്ത് ചതിയാണ് നടന്നതെന്ന് അറിയാനായിരുന്നു ഉദ്ദേശമെന്നും ശശികല പറഞ്ഞു. വിവരശേഖരണത്തിന്റെ ഭാഗമായാണ് അവിടെ പോയത്. അവര്‍ പറഞ്ഞ പല കാര്യങ്ങളും മാധ്യമങ്ങളില്‍ വന്നതാണ്. എന്നാല്‍ വരാത്ത ഒരു കാര്യമുണ്ട്. ഒരു ഹോമിയോ ഡോക്ടറാണ് തന്നോട് അക്കാര്യം പറഞ്ഞതെന്നും ശശികല കൂട്ടിച്ചേര്‍ത്തു.

ഹോമിയോ അല്ലെങ്കില്‍ മറ്റ് വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട കുട്ടികളാണ് ഇത്തരം കെണികളില്‍ വീഴുന്നത്. ഹോമിയോയില്‍ ഒരു മരുന്നുണ്ട്. താന്‍ വിശ്വസിച്ചത് കൊണ്ടല്ല ഇത് പറയുന്നത്. ചിലപ്പോഴൊക്കെ ചില രോഗികള്‍ക്കൊക്കെ ആശുപത്രിയില്‍ പോകാന്‍ സമ്മതിക്കാത്തപ്പോള്‍ ഇത് കൊടുക്കാറുണ്ട്. ഈ വിവരം ആ ഹോമിയോ ഡോക്ടറാണ് പറഞ്ഞത്.

മുന്ന് വര്‍ഷം ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. അതിന് ശേഷമാണ് മകള്‍ മരുന്ന് കഴിക്കാന്‍ തുടങ്ങിയതെന്ന് ഹാദിയയുടെ അമ്മ പറഞ്ഞു. ഇങ്ങനെ ഒരു മരുന്നുണ്ടെങ്കില്‍ വൈദ്യരംഗത്ത് ഉള്ളവര്‍ ഇതേപ്പറ്റി ചിന്തിക്കണം. ഇങ്ങനെ പോകുന്ന കുട്ടികള്‍ യുക്തിക്ക് നിരക്കാത്ത വിധമാണ് സംസാരിക്കുന്നതെന്നും ശശികല പറഞ്ഞു.

ഹാദിയ ഹിന്ദുമതത്തിലേക്കാണോ ഇസ്ലാം മതത്തിലേക്കാണോ വരുന്നത് എന്നതല്ല പ്രശ്‌നം. ഇതിന്റെ പിന്നില്‍ നടക്കുന്ന കളികള്‍ വെളിയില്‍ വരണം. അഖിലയുടെ വിഷയത്തില്‍ മുസ്ലീം ലീഗിന്റെ പങ്ക് അന്വേഷിക്കണമെന്നും ശശികല പറഞ്ഞു. ഹാദിയയുടെ വിവാഹം ലീഗിന്റെ ഒരു വക്കീലാണ് പാണക്കാട് തങ്ങളുടെ കാര്‍മികത്വത്തില്‍ നടത്തിക്കൊടുത്തത്. തങ്ങളുടെ ആശിര്‍വാദവും ഉണ്ടായിരുന്നു. മനുഷ്യാവകാശ കമ്മീഷനില്‍ പരാതിയുമായി പോയത് മുനവറലി തങ്ങളാണെന്നും ശശികല കൂട്ടിച്ചേര്‍ത്തു.

ന്യൂയോര്‍ക്ക്: ഉത്തര കൊറിയക്ക് മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. അമേരിക്കയ്‌ക്കെതിരായ ഭീഷണി തുടര്‍ന്നാല്‍ ഉത്തര കൊറിയയെ തുടച്ചു നീക്കുമെന്ന് ട്രംപ് പറഞ്ഞു. അമേരിക്കയ്ക്ക് മുന്നില്‍ ഇതല്ലാതെ മറ്റ് വഴികളില്ല. ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാരത്തില്‍ എത്തിയ ശേഷം യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ട്രംപ് നടത്തുന്ന ആദ്യ പ്രസംഗമാണിത്.

എല്ലാറ്റിനും മേലെ അമേരിക്കയുടെ താല്‍പ്പര്യം സംരക്ഷിക്കുമെന്ന് ട്രംപ് പറഞ്ഞു. നിരവധി മുന്നറിയിപ്പുകള്‍ അവഗണിച്ചും ഉത്തര കൊറിയ ആണവ പരീക്ഷണങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് ട്രംപ് മുന്നറിയിപ്പ് നല്‍കിയത്. ഉത്തര കൊറിയന്‍ പ്രസിഡന്റ് കിങ് ജോങ് ഉന്നിനെ റോക്കറ്റ് മാന്‍ എന്ന് വിശേഷിപ്പിച്ചു കൊണ്ടായിരുന്നു ട്രംപിന്റെ പ്രസംഗം. റോക്കറ്റ് മാന്‍ തന്റെയും തന്റെ ഭരണത്തിന്റെയും അന്ത്യം കുറിക്കുന്ന ആത്മഹത്യാ മിഷനിലാണെന്നും ട്രംപ് പരിഹസിച്ചു.

ഉത്തര കൊറിയ പ്രകോപനം അവസാനിപ്പിക്കുന്നത് വരെ കിങ് സര്‍ക്കാരിനെതിരെ യു.എന്‍ അംഗരാഷ്ട്രങ്ങള്‍ യോജിച്ച് പ്രവര്‍ത്തിക്കണമെന്ന് ട്രംപ് പറഞ്ഞു. ഉത്തര കൊറിയന്‍ സര്‍ക്കാരിന്റെ യു.എന്‍ പ്രതിനിധികളായ ഉദ്യോഗസ്ഥരെ സാക്ഷിയാക്കിയാണ് ട്രംപ് ആഞ്ഞടിച്ചത്. സിറിയയില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ സ്വീകരിച്ചതിന് ജോര്‍ദാനെയും ടര്‍ക്കിയേയും ട്രംപ് അഭിനന്ദിച്ചു.

സോബിച്ചൻ കോശി

മലയാളിയുടെ ഓണം. ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികള്‍ ജാതിമത ഭേദമന്യേ ഓണം ആഘോഷിക്കുന്നു. മഹാബലി എന്ന വാക്കിനര്‍ത്ഥം ‘വലിയ ത്യാഗം’ ചെയ്തവന്‍.. ദേവന്‍മാരെപ്പോലും അസൂയപ്പെടുത്തിയ മഹാബലിയുടെ ഭരണകാലം. സ്നേഹിച്ച പ്രജകൾക്ക് എല്ലാം നൽകിയവൻ .. കൊടുത്ത വാക്കിന് വിലകൽപ്പിക്കുന്നവൻ…   മനുഷ്യരെല്ലാവരെയും ഒന്നുപോലെ കരുതിയവൻ .. കള്ളവും ചതിയും പൊളിവചനങ്ങളും ഇല്ലാതിരുന്നഒരു കാലം…. എങ്ങും എല്ലാവര്‍ക്കും സമൃദ്ധി…. അതെ മലയാളിയെ  സംബന്ധിച്ചിടത്തോളം ഓണക്കാലം ഒരായിരം ഓർമ്മകൾ ഉണർത്തും കാലം.. അതെപ്രവാസി മലയാളികളുടെ ആഘോഷം ഓണം തന്നെ..

പ്രവാസജീവിതത്തിലെ എല്ലാതിരക്കുകളും മാറ്റിവച്ചു, സ്റ്റോക്ക് ഓൺ ട്രെന്റിലെ നൂറുകണക്കിന് മലയാളികളെ സാക്ഷിനിർത്തി കെ സി എ യുടെ ഓണാഘോഷം 2017, ഏഷ്യാനെറ്റ് ആനന്ദ് ടി വി യുകെ -യൂറോപ്പ് ചെയർമാൻ ശ്രീ ആർ ശ്രീകുമാർ ഉത്‌ഘാടനം ചെയ്‌തു. രാവിലെ 10 മണിക്ക് ആരംഭിച്ച കലാകായിക മത്സരങ്ങളിൽ നൂറുകണക്കിന് കുട്ടികളും മുതിർന്നവരും പങ്കെടുത്തു. മുതിർന്നവർക്കായി നടത്തിയ വടംവലി മത്സരം എല്ലാവരെയും ആവേശത്തിമിർപ്പിലാക്കി.  ഓണത്തിന്റെ പ്രധാനാകര്‍ഷണം ഓണസദ്യയാണ്. ‘ഉണ്ടറിയണം ഓണം’ എന്ന വയ്പ്പിനെ അന്വർഥമാക്കി രുചികരമായ ഓണസദ്യ….

മൂന്ന് മണിക്ക് കെ സി എ പ്രസിഡണ്ട് സോബിച്ചൻ കോശിയുടെ അധ്യക്ഷതയിൽ സാംസ്ക്കാരിക സമ്മേളനം.. പ്രസ്‌തുത യോഗത്തിൽ കെ സി എ യുടെ സെക്രട്ടറി ബിന്ദു സുരേഷ്  എല്ലാവര്ക്കും സ്വാഗതം ആശംസിച്ചു. ഏഷ്യാനെറ്റ് യൂറോപ്പ് ചെയർമാൻ ശ്രീകുമാർ ഔദ്യോഗികമായി സമ്മേളനം ഉത്ഘാടനം ചെയ്‌തു. നന്ദി സൂചകമായി നിറഞ്ഞ കരഘോഷത്തോടെ സദസ്സ്… തുടർന്ന് സൈജു മാത്യു, റൺസ് എബ്രഹാം എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചപ്പോൾ ഡിക് ജോസ് പ്രസ്‌തുത യോഗത്തിന് നന്ദിയർപ്പിച്ചത്തോടുകൂടി സംസ്ക്കാരികസമ്മേളനത്തിന് സമാപനം കുറിച്ചു.

ഓണത്തിന് മലയാള മണ്ണിന്റെ മഹാബലി തമ്പുരാന് കേരളമൊട്ടാകെ വരവേല്‍പ്പേകി കൊണ്ടാണ് മലയാളികള്‍ ഓണം കൊണ്ടാടുന്നതെങ്കിൽ  സ്റ്റോക്ക് മലയാളികളെ കാണുന്നതിനായി എത്തിയ മാവേലിമന്നനെ (സൈജു എം ജി ) വരവേറ്റത്  താലപ്പൊലിയേന്തിയ കുട്ടികൾക്കും മലയാളി മങ്കമാർക്കും ഒപ്പം. തുടന്ന് സ്കൂൾ ഓഫ് കെ സി എ യുടെ കലാകാരൻമ്മാർ അണിയിച്ചൊരുക്കിയ ഭരതനാട്യം, മോഹിനിയാട്ടം, സിനിമാറ്റിക് ഡാൻസ്… മലയാളികളെ ഇരുത്തി ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത സ്‌കിറ്റുകൾ…. പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി വള്ളം കളി, കോലുകളി, ൈകകൊട്ടിക്കളി,  തിരുവാതിര, നാടോടി നൃത്തങ്ങൾ, ഫ്യൂഷൻ ഡാൻസ് എന്നിവ സ്റ്റേജിൽ എത്തിയപ്പോൾ പ്രേക്ഷകർ ഹർഷാരവത്തോടെ ഏറ്റുവാങ്ങി.

[ot-video][/ot-video]

എല്ലാറ്റിനും ഉപരിയായി കെ സി എ നടത്തിവരുന്ന കരാട്ടെ സ്‌കൂളിലെ കുട്ടികളുടെ ഡെമോൺസ്‌ട്രേഷൻ പരിപാടിയിനങ്ങളിൽ വ്യത്യസ്തമായി. സ്റ്റോക്ക് മലയാളികളുടെ പ്രിയ ഗായകർ ശ്രുതിമധുരമായ ഗാനങ്ങളാൽ സദസ്സിന് വിരുന്നൊരുക്കി . നേരം വളരെ വൈകിയിട്ടും പങ്കെടുക്കാൻ വന്ന എല്ലാവരും പൂർണ്ണ ഉന്മേഷത്തോടെ എല്ലാ പരിപാടികളും ആസ്വദിച്ചു എന്നത് ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.

രാജീവ് വാവ കോഓർഡിനേറ്റർ ആയ പരിപാടിയിൽ അവതാരകർ ആയി എത്തിയത് ജെയ്‌സൺ ബ്ലസൺ നോടൊപ്പം ചേർന്നത് നിഷ മെൽജോ ആയിരുന്നു..

ദിലീപുമായുള്ള വിവാഹശേഷമുള്ള കാവ്യയുടെ ആദ്യ പിറന്നാള്‍ കണ്ണീരില്‍ കുതിറന്ന പോലെയായി. ഭര്‍ത്താവും നടനുമായ ദിലീപ് ജയിലിലായതോട് കൂടി സന്തോഷങ്ങളെല്ലാം കണ്ണീരില്‍ ഒതുക്കി കഴിയുകയാണ് കാവ്യ. ആലുവയിലെ ദിലീപിന്റെ വീട്ടിലുള്ള കാവ്യ പതിവുരീതികളെല്ലാം വിട്ട് വീട്ടില്‍ തന്നെ ഒതുങ്ങി കൂടുകയാണ് ചെയ്തത്. രാവിലെ പത്തുമണിയോടെ ആലുവ സബ്ജയിലിലുള്ള ദിലീപ് വീട്ടിലേക്ക് വിളിച്ചിരുന്നു. പിറന്നാള്‍ ആശംസ അറിയിച്ചപ്പോള്‍ കാവ്യ പൊട്ടിക്കരയുകയും ചെയ്തു. കേവലം ഒരുമിനിറ്റില്‍ ഇരുവരും തമ്മിലുള്ള സംഭാഷണം അവസാനിപ്പിക്കുകയും ചെയ്തു.

ദിലീപ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. അതിനാല്‍ പിറന്നാള്‍ ദിനത്തില്‍ ഭര്‍ത്താവ് ഒപ്പമുണ്ടാകുമെന്ന ചെറിയ പ്രതീക്ഷ കാവ്യയ്ക്കുണ്ടായിരുന്നു. എന്നാല്‍ പ്രതീക്ഷ പാളുകയായിരുന്നു. 1984 സെപ്റ്റംബര്‍ 19ന് കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരത്താണ് കാവ്യ ജനിച്ചത്. പിന്നീട് സിനിമയില്‍ സജീവമായതോടെ കൊച്ചിയിലേക്ക് താമസം മാറുകയായിരുന്നു. 1991 ല്‍ പൂക്കാലം വരവായി എന്ന സിനിമയിലൂടെയാണ് കാവ്യ മാധവന്‍ ആദ്യമായി സിനിമയില്‍ അഭിനയിച്ചിരുന്നത്. ശേഷം ഒരുപാട് സിനിമകളില്‍ അഭിനയിച്ച കാവ്യ കഴിഞ്ഞ വര്‍ഷം അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത പിന്നെയും എന്ന സിനിമയിലായിരുന്നു അവസാനമായി അഭിനയിച്ചത്.

അതേസമയം, ദിലീപിന്റെ ജാമ്യഹര്‍ജി സ്വീകരിച്ച കോടതി 26ന് പരിഗണിക്കാന്‍ മാറ്റി. ഹര്‍ജിയില്‍ പ്രോസിക്യൂഷന് നിലപാട് വ്യക്തമാക്കാന്‍ കോടതി സമയം അനുവദിക്കുകയായിരുന്നു. 26ന് നിലപാട് അറിയിക്കാനാണ് പ്രോസിക്യൂഷനോട് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. മാത്രമല്ല, കേസുമായി ബന്ധപ്പെട്ട് ദിലീപിന്‍റെ ഭാര്യ കാവ്യാ മാധവന്‍, സുഹൃത്തും സംവിധായകനുമായ നാദിര്‍ഷ എന്നിവര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി കോടതിയുടെ മറ്റൊരു ബെഞ്ചിന്റെ പരിഗണനയില്‍ വരുന്നുണ്ട്. ഈ ഹര്‍ജി കോടതി 25ന് പരിഗണിക്കുന്നുണ്ട്.

മലയാള സിനിമാതാരങ്ങള്‍ ആഢംബര വാഹനങ്ങള്‍ സ്വന്തമാക്കുന്ന കാലമാണിത്. മിക്കവരും ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബിഎംഡബ്ലിയുവിന്‍റെ മോഡലുകളാണ് തങ്ങളുടെ ഗാരേജിലെത്തിക്കുന്നത്. അത്തരം നിരവധി വാര്‍ത്തകളാണ് അടുത്തകാലത്ത് പുറത്തുവരുന്നത്. ആ ശ്രേണിയിലേക്കിതാ ഒരു യുവനടിയും.

മിനി സ്ക്രീനിലൂടെ മലയാളികള്‍ക്കു മുന്നിലെത്തി സിനിമാരംഗത്ത് സാന്നിധ്യമുറപ്പിച്ച യുവതാരമാണ് പേളി മാണി. ജയസൂര്യയുടെ പ്രേതം ഉള്‍പ്പെടെ പലസിനിമകളിലേയും പേളിയുടെ പ്രകടനങ്ങള്‍ മലയാളി പ്രേക്ഷകര്‍ അത്രെളുപ്പം മറക്കില്ല. ആ പേളിയുടെ യാത്രകള്‍ ഇനി മുതല്‍ അരക്കോടിയുടെ ബിഎംഡബ്ലിയു കാറിലാണ്.

ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബിഎംഡബ്ലിയുവിന്റെ 5 സീരീസ് സെഡാന്‍ 520i ലക്ഷ്വറി മോഡലാണ് പേളി സ്വന്തമാക്കിയത്. പേളി തന്നെയാണ് ഫേസ്ബുക്കിലൂടെ ഈ വിവരം പങ്കുവച്ചത്. ബിഎം‍ഡബ്ല്യു സ്വന്തമാക്കാൻ കഴിഞ്ഞതിൽ പ്രേക്ഷകരോടും ദൈവത്തോടും ഫേസ്ബുക്ക് പോസ്റ്റിൽ പേളി നന്ദിയും അറിയിച്ചു. കൊച്ചിയിലെ പ്രീ ഓൺഡ് ലക്ഷ്വറി കാറുകളുടെ ഷോറൂമായ ഹർമൻ മോട്ടോഴ്സില്‍ നിന്നുമാണ് പേളി വാഹനം സ്വന്തമാക്കിയത്.  ഏകദേശം 52 ലക്ഷം രൂപയാണ് ഫൈഫ് സീരീസിലെ ഈ ആഡംബര വാഹനത്തിന്‍റെ എക്‌സ്‌ഷോറൂം വില.

2 ലിറ്റര്‍ എന്‍ജിനാണ് 520i-ക്ക് കരുത്ത് പകരുന്നത്. 1998 സിസി ട്വിന്‍ പവര്‍ ടര്‍ബോ ഫോര്‍ സിലിണ്ടര്‍ എന്‍ജിന്‍ 5000 ആര്‍പിഎമ്മില്‍ 184 ബിഎച്ച്പി കരുത്തും 1250-4500 ആര്‍പിഎമ്മില്‍ 270 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. എട്ട് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍. 14.04 കിലോമീറ്റര്‍ ഇന്ധന ക്ഷമതയും ലഭിക്കും. വെറും 7.9 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ ഈ 5 സീരീസിന് സാധിക്കും. മണിക്കൂറില്‍ 231 കിലോമീറ്ററാണ് പരമാവധി വേഗത.

സുരക്ഷ ഉറപ്പാക്കാന്‍ എയര്‍ബാഗുകള്‍ക്കൊപ്പം ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷന്‍, ബ്രേക്ക് അസിസ്റ്റ്, ഹില്‍ അസിസ്റ്റ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി പ്രോഗ്രാം തുടങ്ങിയ നിരവധി സംവിധാനങ്ങള്‍ 520i-യില്‍ ഉണ്ട്. 5 സീറ്റര്‍ വാഹനത്തില്‍ 520 ലിറ്ററാണ് ബൂട്ട് സ്‌പേസ് കപ്പാസിറ്റി. 158 എംഎം ഗ്രൗണ്ട് ക്ലിയറന്‍സും 2968 എംഎം വീല്‍ബേസും വാഹനത്തിനുണ്ട്.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരായ പോലീസിന്റെ കണ്ടെത്തലുകളെ വീണ്ടും അതിരൂക്ഷമായി വിമര്‍ശിച്ച് അഡ്വ.സംഗീത ലക്ഷ്മണയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഒന്നുകില്‍ കേരള പോലീസിന്റെ ഐക്യു നിലവാരത്തിന് എന്തോ സാരമായി കുഴപ്പമുണ്ട്. അല്ലെങ്കില്‍ എന്റെ അപഗ്രഥന ശേഷിക്ക് നിലവാരം തീരെ ഇല്ലാ. ഇതില്‍ ഏതോ ഒന്നാണ് യഥാര്‍ത്ഥ്യമെന്ന് അവര്‍ പറയുന്നു.

അഡ്വ. സംഗീത ലക്ഷ്മണയുടെ കുറിപ്പ്

ഒന്നുകിൽ കേരളാ പോലീസിന്റെ IQ നിലവാരത്തിന് എന്തോ സാരമായ കുഴപ്പമുണ്ട്. അല്ലെങ്കിൽ എന്റെ analytical ability-ക്ക് നിലവാരം തീരെ ഇല്ല. ഇതിൽ ഏതോ ഒന്നാണ് യാഥാർത്ഥ്യം. Reality.

ഒന്നര കോടി രൂപ സ്വന്തമായി അധ്വാനിച്ച് ഉണ്ടാക്കാനുള്ള ബുദ്ധിയും സാമർത്ഥ്യവും ഉളള ഒരാൾ. ആ ഒന്നര കോടി ഓഫർ കൊടുത്ത്, അയാൾക്ക് വൈരാഗ്യമുള്ള ഒരു സ്ത്രീയെ റേപ്പ് ചെയ്തു പണ്ടാരമടക്കാൻ ഒരുത്തനെ ഏർപ്പാടാക്കുന്നു. റേപ്പ് എങ്ങനെ ചെയ്യണം എന്നു കൂടി prospective rapist-ന് ഒന്നര കോടിക്കാരൻ പറഞ്ഞു പഠിപ്പിച്ചു കൊടുക്കുന്നു.

ഒന്നര കോടി രൂപ മുടക്കുന്നവൻ അങ്ങനെയെങ്കിൽ രാത്രി 9.00/10.00 മണി നേരത്ത് കൊച്ചി പോലൊരു നഗരത്തിലെ വെട്ടവും വെളിച്ചവുമുള്ള റോഡിലൂടെ ഓടുന്ന ഒരു കാറിന്റെ പിൻസീറ്റിലിട്ട് റേപ്പ് ചെയ്യാൻ നിർദേശം കൊടുക്കുമോ? ഇതെന്തോന്ന് ഒന്നര കോടി റേപ്പ്? റേപ്പ് എന്നൊക്കെ പറഞ്ഞാൽ ഇങ്ങനുണ്ടോ ഒരു റേപ്പ്?
ഒന്നര കോടിക്കാണ് റേപ്പ് കോൺട്രാക്റ്റ് എങ്കിൽ ആ ഒന്നര കോടിക്ക് മുമ്പേയ് ന്ന് ആൺപിള്ളേര് വന്ന് പണി നല്ല വെടിപ്പായി ചെയ്തു തീർത്തു കൊടുത്തിട്ട് പോവൂല്ലേ?
കേരളാ പോലീസിന്റെ Intelligence Quotient, എന്റെ analytical ability….ഇവ രണ്ടും തമ്മിലങ്ങോട്ട് sync ആവുന്നില്ല. 😉

# രാത്രി 10.00 മണി എന്ന സമയം കൊച്ചി നഗരത്തിന് അത്ര വൈകിയ ഒരു നേരമല്ലല്ലോ, അല്ലേ? കേരളാ പോലീസിന് അത് തീരെ വൈകിയതല്ല. ഒന്നര കോടി രൂപ വിലമതിക്കുന്ന ഒരു റേപ്പ് ഈ നഗരത്തിലെ റോഡിലൂടെ സഞ്ചരിക്കുന്ന ഒരു കാറിനകത്ത് നടക്കുമ്പോൾ നമ്മുടെ കേരളാ പോലീസ് എവിടെയായിരുന്നു? ഈ ചോദ്യം ചോദിക്കാൻ ബോധവും ബുദ്ധിയുമുള്ള ആരുമില്ലേ കന്യകമാരും പതീവ്രതകളും സന്യാസിനികളുമെല്ലാം അടങ്ങുന്ന ‘The അവൾക്കൊപ്പം Regiment’ കൂട്ടത്തിൽ? ഇവരെ കൊണ്ട് ഇതൊന്ന് ചോദിപ്പിക്കാൻ കഴിവുള്ള വാർത്താമാധ്യമങ്ങളുമില്ല ഈ നാട്ടിൽ. കഷ്ടം തന്നെ. Fourth estate-ആണ് പോലും Fourth estate! Pity you! Petty you!

# ഒന്നര കോടി രൂപ സ്വന്തമായി അധ്വാനിച്ചു ഉണ്ടാക്കാനുള്ള കെൽപ്പില്ലാത്ത ചില സിനിമാക്കാരും; തലയ്ക്ക് വെളിവില്ലാത്ത കുറച്ച് ഫെമിനിസ്റ്റുകളും; പണ്ടെന്നോ റിട്ടയർ ചെയ്‌ത്‌ പോയ 2-3 പോലീസ് ആപ്പീസർമാരും (ഉള്ള വിവരക്കേട് മുഴുവൻ വിളിച്ചുകൂവി പറയാനായി, കൂട്ടത്തിൽ best ആയ ഇവരെ ഇപ്പോഴുള്ള കേരളാ പോലീസ് കൊട്ടേഷൻ കൊടുത്ത് ഏർപ്പാടാക്കി ഇറക്കിയത് തന്നെ, അത് ഉറപ്പാണ്.); വൈകുനേരങ്ങളിൽ സ്വന്തം ഓഫീസിൽ ഒരു പണിയും ഇല്ലാത്ത ചില അഭിഭാഷകരും ചേർന്ന് ടെലിവിഷൻ ചാനൽ സ്റ്റുഡിയോകൾ കയറിയിറങ്ങി കയറിയിറങ്ങി ജനകീയ വിചാരണ നടത്തി നടത്തി ഈ നാട്ടിലെ rape culture തന്നെ മാറ്റി എടുക്കും. അത്രയും ഗുണമുണ്ടാവും. അതാവും ഈ നാടിനുണ്ടാവുന്ന ഗുണം.

നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യഹര്‍ജി 26ലേക്ക് മാറ്റി. കേസിന്റെ സാഹചര്യത്തില്‍ മാറ്റമൊന്നുമുണ്ടാകാത്ത പക്ഷം എന്തിന് ജാമ്യാപേക്ഷയുമായി ഇപ്പോള്‍ വീണ്ടും വന്നു എന്നായിരുന്നു ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് സുനില്‍ തോമസിന്റെ ചോദ്യം. നിലവില്‍ അന്വേഷണം പുരോഗമിക്കുകയാണ്. കാവ്യയേയും നാദിര്‍ഷയേയും ചോദ്യം ചെയ്യാനുണ്ടെന്നും കോടതി അറിയിച്ചു.

കസ്റ്റഡി കാലാവധി മാറിയതല്ലാതെ എന്ത് മാറ്റമാണ് പുതിയ അപേക്ഷ സമര്‍പ്പിക്കാനുള്ള സാഹചര്യമെന്ന് കോടതി ചോദിച്ചു. മുമ്പ് ജാമ്യം തള്ളിയ അതേ സാഹചര്യം തന്നെയാണ് ഇപ്പോഴും നിലനില്‍ക്കുന്നതെന്നും കോടതി വാക്കാല്‍ പരാമര്‍ശിക്കുകയുണ്ടായി.ഇതിനിടെ ദിലീപിന്റെ അഭിഭാഷകരുടെ വാദം കോടതി കേട്ടില്ല. ജാമ്യാപേക്ഷ നേരത്തെ പരിഗണിക്കണമെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചെങ്കിലും ജാമ്യാപേക്ഷയില്‍ മറുപടി പറയാന്‍ സമയം വേണമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിക്കുകയായിരുന്നു. ജാമ്യാപേക്ഷ പരിഗണിക്കേണ്ട സാഹചര്യം ഇപ്പോള്‍ ഇല്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 26 ന് ജാമ്യാപേക്ഷയില്‍ സര്‍ക്കാര്‍ മറുപടി അറിയിക്കും.

അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തിങ്കളാഴ്ച ജാമ്യാപേക്ഷ തള്ളിയതിന് തൊട്ടുപിന്നാലെയാണ് ഹൈക്കോടതിയില്‍ ഇന്ന് വീണ്ടും ദിലീപിനായി ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ഇന്ന് തന്നെ ഹര്‍ജി പരിഗണിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെടുകയും ഉച്ചതിരിഞ്ഞ് 1.45 ന് ഹര്‍ജി പരിഗണിക്കുകയുമായിരുന്നു. ഹൈക്കോടതിയില്‍ ഇതു മൂന്നാം തവണയാണ് ദിലീപ് ജാമ്യാപേക്ഷയുമായി എത്തുന്നത്. മുമ്പ് രണ്ടു തവണയും ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം പ്രവര്‍ത്തിക്കുന്നത് അനധികൃതമായാണെന്ന് കേന്ദ്രസര്‍ക്കാര്‍. പത്രം പ്രസിദ്ധീകരിക്കുന്ന വീക്ഷണം പ്രിന്റിംഗ് ആന്‍ഡ് പബ്ലിഷിംഗ് കമ്പനി ബാലന്‍സ് ഷീറ്റ് സമര്‍പ്പിക്കാത്തതിനാലാണ് നടപടിയെന്നാണ് വിശദീകരണം. ഇക്കാരണം ചൂണ്ടിക്കാട്ടി പത്രത്തിന്റെ അംഗീകാരവും സര്‍ക്കാര്‍ റദ്ദാക്കി.

കമ്പനി ഡയറക്ടര്‍മാരായ ആറ് പേരെയും അയോഗ്യരാക്കിയിട്ടുണ്ട്. രമേശ് ചെന്നിത്തല, വി.എം.സുധീരന്‍, പി.പി.തങ്കച്ചന്‍, പി.ടി.തോമസ്, എം.ഐ.ഷാനവാസ്,ബെന്നി ബെഹനാന്‍ എന്നിവരാണ് കമ്പനി ഡയറക്ടര്‍മാര്‍. ബാലന്‍സ് ഷീറ്റ് സമര്‍പ്പിക്കാത്തതിനെത്തുടര്‍ന്ന് രാജ്യത്തൊട്ടാകെ ആയിരക്കണക്കിന് കമ്പനികളുടെ അംഗീകാരം റദ്ദാക്കിയിരുന്നു. അവയുടെ ഡയറക്ടര്‍മാരായ ഒരു ലക്ഷത്തോളം പേരെ അയോഗ്യരാക്കുകയും ചെയ്തു.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ റിമാന്റില്‍ കഴിയുന്ന ദിലീപിനെ കാണാൻ പ്രമുഖ താരങ്ങൾ എത്തിയപ്പോൾ മുതലാണ് ‘അവള്‍ക്കൊപ്പം’ എന്ന ടാഗോടെ സോഷ്യൽ മീഡിയയിൽ ക്യാമ്പയിൻ ആരംഭിച്ചത്.
ഇപ്പോഴിതാ സിനിമ രംഗത്ത് നിന്നുള്ള കൂട്ടിക്കൽ ജയചന്ദ്രൻ ‘ഇത് മീനാക്ഷിദിലീപ്…ഇതും ഒരു പെണ്ണാണ്.ഞാനിവൾക്കൊപ്പം’ എന്ന് കുറിപ്പോടെ മീനാക്ഷിക്കൊപ്പമുള്ള ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത് വന്‍ വിവാദമായി.

എന്നാല്‍ പോസ്റ്റ് വാര്‍ത്തയായതോടെ ജയചന്ദ്രനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തി. ജയചന്ദ്രനെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകള്‍ വന്നു. എങ്കിലും മീനാക്ഷിയെ ഇതിലേക്ക് വലിച്ചിഴച്ചതിലുള്ള പ്രതിഷേധമാണ് കൂടുതല്‍ ആളുകളും രേഖപ്പെടുത്തിയത്.

സംഭവം പൊല്ലാപ്പായതോടെ പോസ്റ്റില്‍ ഒരു അക്ഷരം കൂട്ടി ചേര്‍ത്ത് തന്റെ കുറിപ്പും ഒപ്പം നിലപാടും തിരുത്തിയാണ് ജയചന്ദ്രന്‍ രക്ഷപ്പെടാന്‍ ശ്രമിച്ചത്. ഇത് മീനാക്ഷി ദിലീപ്…ഇതും ഒരു പെണ്ണാണ്. ഞാനിവള്‍ക്കുമൊപ്പം… എന്നാണ് ജയചന്ദ്രന്‍ പോസ്റ്റില്‍ മാറ്റം വരുത്തിയത്. എന്നാലും ആരാധകര്‍ വിടുന്ന ഭാവമൊന്നും കാണുന്നില്ല. എന്നാല്‍ പള്‍സറിന്റെ അമ്മയും ഒരു സ്ത്രീയാണ്, ഞങ്ങള്‍ അവര്‍ക്കൊപ്പമെന്നാണ് ചിലര്‍ മറുപടി നല്‍കിയിരിക്കുന്നത്.

അങ്കമാലി വിചാരണക്കോടതി ജാമ്യഹര്‍ജി തള്ളിയതോടെ നടന്‍ ദിലീപ് പുതിയ ജാമ്യഹര്‍ജിയുമായി െഹെക്കോടതിയെ ഇന്ന് വീണ്ടും സമീപിക്കുമെന്നു സൂചന. അങ്കമാലി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യഹര്‍ജി തള്ളിയതോടെ ഇനി ദിലീപിനു സെഷന്‍സ് കോടതിയിലോ െഹെക്കോടതിയിലോ അപ്പീല്‍ ഹര്‍ജി നല്‍കാനാകും.

സെഷന്‍സ് കോടതിയില്‍ അപ്പീല്‍ ഹര്‍ജി തള്ളിയാല്‍ വീണ്ടും െഹെക്കോടതിയില്‍ അപ്പീല്‍ ഹര്‍ജി സമര്‍പ്പിക്കാം. നിലവില്‍ ദിലീപിന്റെ ജാമ്യഹര്‍ജി രണ്ടുതവണ നിരസിച്ച െഹെക്കോടതിയുടെ ബഞ്ചിലാകില്ല അപ്പീല്‍ ഹര്‍ജി കേള്‍ക്കുക. പുതിയ ജഡ്ജിയുടെ മുന്നില്‍ ജാമ്യഹര്‍ജി നല്‍കിയാല്‍ പ്രതീക്ഷയ്ക്കു വകയുണ്ടെന്ന സാധ്യതയും നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ ദിലീപിനു സ്വഭാവിക ജാമ്യം ലഭിക്കാം.

 

RECENT POSTS
Copyright © . All rights reserved