Latest News

ഇടപ്പള്ളി ദേശീയ പാതയിലുള്ള ദിലീപിന്റെ ദേ പുട്ട് എന്ന റെസ്‌റ്റോറന്റ് ജനക്കൂട്ടം അടിച്ചുതകര്‍ത്തു. ദിലീപിനെ അറസ്റ്റ് ചെയ്തുവെന്ന വാര്‍ത്ത പുറത്തുവന്നയുടനെയാണ് ദേപുട്ട് അടിച്ചുതകര്‍ക്കപ്പെട്ടത്. ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരുള്‍പ്പെടെ ഇറങ്ങിയോടി. കലി തീരാതെ ജനക്കൂട്ടം വലിയ അതിക്രമമാണ് ഹോട്ടലിന് വരുത്തിവച്ചത്. ജനപ്രിയ നായകന്‍ എന്ന പ്രതിഛായ നിലനിര്‍ത്തിക്കൊണ്ട് ചെയ്ത ദിലീപിന്റെ പ്രവര്‍ത്തികളോടെല്ലാമുള്ള ദേഷ്യം ജനക്കൂട്ടം ഇവിടെ തീര്‍ത്തു.

അറസ്റ്റ് ചെയ്തതിന് ശേഷം ദിലീപിനെ ആലുവ പൊലീസ് ക്ലബിലേക്ക് കൊണ്ടുവന്നിരുന്നു. ഇവിടെയും ജനക്കൂട്ടം പെരുമാറിയത് ഇങ്ങനെതന്നെ. ദിലീപ് പൊലീസ് ക്ലബിലേക്ക് കയറിയ ഉടനെ പ്രതിഷേധ പ്രകടനം തന്നെ നടക്കുകയുണ്ടായി. ഇപ്പോഴും തടിച്ചുകൂടിയ ജന സാഗരം പിരിയാതെ നില്‍ക്കുകയാണ് ആലുവയില്‍. ദേ പുട്ടിലും സ്ഥിതി വ്യത്യസ്ഥമല്ല.

അതേസമയം, തങ്ങളുടെ നാട്ടുകാരനായ ഒരാള്‍ ഇത്തരത്തില്‍ ചെയ്തുവെന്ന് വിശ്വസിക്കാനാകുന്നില്ലെന്നും ഇവരെയൊക്കെ ജനങ്ങള്‍ തെരുവില്‍ കൈകാര്യം ചെയ്യുകയാണ് വേണ്ടതെന്നും പോലീസ് ക്ലബിന് മുന്നില്‍ കൂടിയ ചിലര്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു. പ്രതിയെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന കേരളാ പോലീസിനെ നാട്ടുകാര്‍ അഭിനന്ദിക്കുന്നുമുണ്ടായിരുന്നു.

രാവിലെ ദിലീപിനെ അതീവരഹസ്യമായി രഹസ്യ കേന്ദ്രത്തിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ചോദ്യം ചെയ്യല്‍ തുടരുന്നതിനിടെ വൈകുന്നേരത്തോടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

കാവ്യ മാധവന്റെ കാക്കനാട്ടുള്ള വസ്ത്രസ്ഥാപനമായ ‘ലക്ഷ്യ’യില്‍ പള്‍സര്‍ സുനി എത്തിയതിന്റെ നിര്‍ണ്ണായക വിവരങ്ങള്‍ ദിലീപിന്റെ അറസ്റ്റിലേക്ക് നയിച്ചു എന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. കൃത്യം നിര്‍വ്വഹിച്ച ശേഷം പള്‍സര്‍ സുനി ലക്ഷ്യയിലെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ലക്ഷ്യയ്ക്ക് സമീപമുള്ള മറ്റൊരു കടയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പൊലീസിന് നിര്‍ണായക തെളിവുകള്‍ ലഭിച്ചത് സുനിക്ക് ലക്ഷ്യയില്‍ വെച്ച് രണ്ട് ലക്ഷം രൂപ കൈമാറിയിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ആരാണ് പണം കൈമാറിയതെന്ന വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. താന്‍ സംഭവ ശേഷം ദൃശ്യങ്ങള്‍ നല്‍കി എന്ന് പൊലീസിനോട് സുനി ആദ്യം പറഞ്ഞിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് ലക്ഷ്യ സ്ഥാപനത്തില്‍ പൊലീസ് പരിശോധന നടത്തിയത്. പരിശോധനയില്‍ സുനി എത്തുന്ന ദൃശ്യങ്ങള്‍ പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞു. മാത്രമല്ല പണം നല്‍കുന്ന തെളിവുകളും ലഭിച്ചു. അടുത്ത കടയിലെ സിസിടിവി പരിശോധിച്ചപ്പോഴാണ് സുനി ലക്ഷ്യയിലെത്തുന്ന ദൃശ്യങ്ങള്‍ ലഭിച്ചത്. ഈ ദൃശ്യങ്ങളാണ് അറസ്റ്റില്‍ നിര്‍ണ്ണായകമായത്. സുനി ദീലിപിനായി നല്‍കിയ കത്തിലും കാക്കനാട്ടെ വസ്ത്ര സ്ഥാപനത്തിന്റെ കാര്യം പറയുന്നുണ്ട്. മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ നല്‍കാനാണ് സ്ഥാപനത്തിലെത്തിയതെന്നും ദൃശ്യം മെമ്മറി കാര്‍ഡില്‍ സൂക്ഷിച്ച് ലക്ഷ്യയില്‍ എത്തിച്ചു എന്നും സുനി പറഞ്ഞിരുന്നു. ദിലീപിനെ അറസ്റ്റ് ചെയ്തതോടെ കാവ്യയിൽ നിന്നും പോലീസ് മൊഴിയെടുക്കാനുള്ള സാധ്യത കൂടുതലാണ്. കാവ്യയെ കുറിച്ചോ ‘അമ്മ മാഡം ശ്യാമളയെ കുറിച്ചോ യാതൊരു അറിവും ഇല്ലതാനും. എന്നാൽ കാവ്യയെയും അമ്മയെയും പോലീസ് രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്തുവരുന്നുവെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ദിലീപിന്റെ അറസ്റ്റിൽ തന്നെ ഞെട്ടിത്തരിച്ച കേരളം മറ്റൊരു അറസ്റ്റിന് സാക്ഷിയാകേണ്ടിവരുമെന്നാണ് സൂചനകൾ ലഭിക്കുന്നത്.

നടി ആക്രമിക്കപ്പെട്ട സംഭവം കേരളീയ സമൂഹത്തില്‍ വലിയതോതില്‍ ചര്‍ച്ചയാക്കിയതിനു പിന്നില്‍ ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജുവാര്യരായിരുന്നു. നടിക്ക് പൂര്‍ണപിന്തുണപ്രഖ്യാപിച്ച് മഞ്ജു നടത്തിയ പോരാട്ടത്തിന്റെ ഫലം കൂടിയായിരുന്നു ദിലീപിന്റെ കൈകളില്‍ വിലങ്ങ് വീഴുന്നതില്‍ നിര്‍ണായകമായത്. ക്രിമിനല്‍ ഗൂഢാലോചനയടക്കം ആദ്യമായി പറഞ്ഞതും മലയാളത്തിന്റെ പ്രിയ നടിയായിരുന്നു.  കേസില്‍ ദിലീപ് ഇരുമ്പഴിക്കുള്ളിലായതോടെ മഞ്ജു ദിലീപ് ബന്ധത്തില്‍ പിറന്ന മകളായ മീനാക്ഷിയുടെ ഭാവി എന്താകും എന്ന കാര്യത്തില്‍ ഏവര്‍ക്കും ആശങ്കയുണ്ട്. മീനാക്ഷിയുടെ സംരക്ഷണം വലിയ ചോദ്യം തന്നെയാണ്.ഈ സാഹചര്യത്തിലാണ് നിര്‍ണായക നീക്കവുമായി മഞ്ജു വാര്യര്‍ വീണ്ടും രംഗത്തെത്തിയത്. മകള്‍ മീനാക്ഷിയുടെ സംരക്ഷണമാവശ്യപ്പെട്ട് മഞ്ജു കോടതിയെ സമീപിക്കും. അച്ഛന്‍ ജയിലാലായ സാഹചര്യത്തില്‍ മകളുടെ സംരക്ഷണം അമ്മയുടെ ചുമതലയാണെന്നും താരം ചൂണ്ടികാട്ടുന്നു. എന്തായാലും കേരളം ആകാംഷയോടെ കാത്തിരിക്കുന്ന ഒരു കാര്യമാണ് മഞ്ജുവും മീനാക്ഷിയും തമ്മിലുള്ള സമാഗമം.

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി തിരക്കഥാകൃത്ത് റഫീക് സീലാട്ട്. പഞ്ചപാണ്ഡവര്‍, പടനായകന്‍, ഗുഡ് ബോയ്‌സ് എന്നീ സിനിമകളുടെ തിരക്കഥാകൃത്ത് ആണ്. ദിലീപ് അഭിനയിച്ച പടനായകന്‍ എന്ന സിനിമയിലുണ്ടായ ഞെട്ടിക്കുന്ന അനുഭവമാണ് റഫീക് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

റഫീക് സീലാട്ടിന്റെ കുറിപ്പ്

പ്രിയപ്പെട്ട ദിലീപ്, നിന്നെ 1996 സെപ്റ്റംബര്‍ 3 വരെ ഞാന്‍ ഗോപാലകൃഷ്ണന്‍ എന്നാണ് വിളിച്ചിരുന്നത്.പ്രകൃതിയെയും മനുഷ്യനേയും ഒരു പോലെ സ്‌നേഹിച്ചിരുന്നതും മനുഷ്യന്റെ നന്മ മാത്രം ആശിച്ചിരുന്ന ക്യഷ്ണ ഭഗവാന്റെ പേരിന് നീ ഒരിക്കലും അര്‍ഹനല്ലെന്ന് ആ രാത്രിയിലെ നിന്നില്‍ ഉറങ്ങിക്കിടക്കുന്ന ചെകുത്താന്റെ ക്രൂരമായ തനി സ്വരൂപം എന്നെ ബോധ്യപ്പെടുത്തി.

ഓര്‍മ്മയുണ്ടോ നിനക്ക് എറണാകുളം എലൈറ്റ് ഹോട്ടലില്‍ നീയും നിന്റെ കൂട്ടുകാരും മദ്യത്തിന്റെ ലഹരിയില്‍ അര്‍മാതിച്ചിരുന്നപ്പോള്‍ മണിക്കൂറുകളോളം നിന്റെ മുന്നില്‍ എന്നെ ദ്രോഹിക്കരുതെന്ന് പറഞ്ഞ് യാചിച്ചു നിന്ന ഹൃദയം കൊണ്ട് ബ്രാഹ്മണനായ ഈ ഭിക്ഷുവിനെ.? അന്ന് നീ പറഞ്ഞത് അടിവരയോടുകൂടി എന്റെ മനസ്സില്‍ ഞാന്‍ കുറിച്ചിട്ടിരുന്നു.

‘നിന്റെ അദ്ധ്യായം കഴിഞ്ഞൂ, നീ എന്ന എഴുത്തുകാരന്‍ ഇവിടെ മരിച്ചു. ശേഷ ക്രിയകള്‍ ചെയ്യുവാന്‍ കല്‍പ്പിക്കപ്പെട്ടവനായി അവതരിച്ച അവതാരമാണ് ഞാന്‍.എന്റെ ഊഴമാണ് ഇനി’. മഹാഭാരതമെന്ന മഹത് ഗ്രന്ഥത്തിലെ ആ ചതിയന്റെ അലര്‍ച്ചയാണ് ഞാന്‍ അപ്പോള്‍ കേട്ടത്. അശ്വതമാ ഹത കുഞ്ചരഹാ.നീണ്ട 20വര്‍ഷം തരക്കേടില്ലാതെ എഴുതിയിരുന്ന ഞാന്‍ എന്ന എഴുത്തുകാരനെ ഉന്മൂലനം ചെയ്യുവാന്‍ നിന്നെ പ്രേരിപ്പിച്ച ചേതോ വികാരം എനിക്കും നിനക്കും മാത്രമെ അറിയൂ.

ദുര്യോധന വംശിതനായ ഞാന്‍ ഇന്ന് വരെ അതാരോടും ഉരുവിട്ടിട്ടില്ല .പക്ഷേ ശകുനിയായ നിനക്കതറിയാം. ഇന്ന് എന്റെ ഊഴമാണ്. ജനം അതറിയട്ടെ. സല്ലാപം ഷൂട്ടിങ് കഴിഞ്ഞ് നില്ക്കുന്ന കാലം.നീ അന്ന് മലയാള സിനിമയില് ആരുമല്ല.എന്റെ പടനായകന്‍ എന്ന സിനിമയില് ജയറാമും സുരേഷ് ഗോപിയും ചെയ്യേണ്ട വേഷം വിജയരാഘവനേയും നിന്നേയും വെച്ച് ഞാന്‍ പ്‌ളാന്‍ ചെയ്യുന്നു. നിര്‍മ്മാതാക്കള്‍ക്ക് വിജയരാഘവനോട് അഭിപ്രായ വ്യത്യാസമില്ല, പക്ഷേ നിന്നെ വേണ്ടായെന്നവര്‍ തീര്‍ത്തു പറഞ്ഞു.

അവരുടെ കൈയ്യും കാലും പിടിച്ച് നിന്നിലെ കഴിവുകള്‍ തിരിച്ചറിഞ്ഞ എന്നിലെ എഴുത്തുകാരന്‍ നിര്‍മ്മാതാവിനെ നിര്‍ബന്ധിച്ചു സമ്മതിപ്പിച്ചു. ഷൂട്ടിംഗ് തുടങ്ങി മൂന്നാം നാള് രാത്രിയില്‍ നമ്മള്‍ ക്യാമ്പ് ചെയ്യുന്ന എറണാകുളത്തെ ഓര്‍ക്കിഡ് ഹോട്ടലിന്റെ ടെറസ്സില്‍ ഞാന്‍ പുകവലിക്കുവാനായി വന്നപ്പോള്‍ ആ കാഴ്ചകണ്ട് ഞാന്‍ ഞെട്ടിത്തെറിക്കുകയായിരുന്നു. പരിചയമില്ലാത്ത ഏതോ ഒരുവന്‍ തല കീഴായി നില്‍ക്കുന്ന നിന്റെ കാലില്‍ പിടിച്ചിരിക്കുന്നു. അവന്റെ കൈയ്യൊന്നു തെറ്റിയാല്‍ നീ ഇന്ന് ഈ ഭൂമിയില്‍ ഓര്‍മ്മകള് മാത്രമായേനെ. ചിത്രത്തിലെ പ്രധാന നടി വസ്ത്രം മാറുന്നത് ഒളിഞ്ഞ് നോക്കുകയായിരുന്നു നിന്റെ ലക്ഷ്യം.

അന്ന് ഞാന്‍ അവിടെ സദാചാര പോലീസ് കളിക്കുകയായിരുന്നില്ല ,നിന്റെ ജീവന്‍ രക്ഷിക്കാനായിരുന്നു ഞാന്‍ നിന്നെ ശകാരിച്ചത്. നിര്‍ഭാഗ്യവശാല്‍ മറ്റ് പലരും അത് കണ്ടിരുന്നു.ഈ വാര്‍ത്ത പരസ്യമായതോടെ നപുംസകമായ നിന്നിലെ ശത്രുത വര്‍ദ്ധിച്ചു. ചിത്രത്തിലെ നായകനെ ഓരോന്ന് പറഞ്ഞ് നീ ആശയകുഴപ്പത്തിലാക്കി തിരക്കഥ മോശമാണെന്ന് വരുത്തി തീര്‍ത്ത് ഒരു മാദ്ധ്യമ പ്രവര്‍ത്തക സഹായിയെ തിരുത്തല്‍ വാദിയായി പത്മനാഭന്റെ മണ്ണില്‍ പിറന്ന ഒരു സഹ സംവിധായകന്റെ കുശാഗ്ര ബുദ്ധിയോടെ നീ അവിടെയും ക്വൊട്ടേഷന്‍ ഏല്പ്പ്പിച്ചു.അവന്‍ അച്ചടി ഭാഷയില് എന്തൊക്കെയോ വിളിച്ചു കൂകി ഒടുക്കം അമിതമായി മദ്യപിച്ച് ട്രെയിനില്‍ നിന്നും വീണു ഭൗതീക ശരീരമായി അവന്‍ മാറി.

സഹ സംവിധായകന്‍ അനാഥ പ്രേതമായി ഇപ്പോഴും ഗതികിട്ടാതെ പത്മനാഭന്റെ മണ്ണില്‍ അലയുന്നു.വൈരാഗ്യം മനസ്സില്‍ കൊണ്ട് നടക്കുന്ന നീ ഇല്ലാതാക്കിയത് എന്റെ നൂറോളം ചിത്രങ്ങളാണ്.ഇപ്പോള്‍ ഈ വാര്‍ത്ത കേട്ടപ്പോള് ഞാന്‍ സന്തോഷിച്ചില്ല .കാരണം ഞാന്‍ നിന്നെപ്പോലെ ്ഒരു ചെറ്റയെല്ലെടാ…സുഹൃത്തുക്കളെ,ഇവന്‍ എനിക്കും മറ്റ് പല സഹ പ്രവര്‍ത്തകര്‍ക്കും നല്‍കിയ സ്വര്‍ണ്ണ പാര നിങ്ങള്‍ കേള്‍ക്കാന്‍ തയ്യാറാണെങ്കില്‍ പങ്ക് വെക്കാന്‍ ഞാനും തയ്യാറാണ്…റഫീക് സീലാട്ട്,,,,

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതോടെ വെട്ടിലായവര്‍ നിരവധി.  എല്ലാവരും ദിലീപിനോട് വ്യക്തിപരമായി അടുപ്പമുള്ളവര്‍ തന്നെ. അമ്മ പ്രസിഡന്റ് ഇന്നസെന്റ്, നടന്മാരായ സലീംകുമാര്‍, അജു വര്‍ഗീസ്, സംവിധായകന്‍ ലാല്‍ ജോസ് എന്നിവരാണ് ഇപ്പോള്‍ തങ്ങളുടെ നിലപാടുകള്‍ മൂലം വെട്ടിലായിരിക്കുന്നത്.

നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ അന്വേഷണം ദിലീപിലേയ്ക്ക് നീങ്ങുമ്പോള്‍ പലരും ഭയന്ന് മാറി നിന്നപ്പോള്‍ പരസ്യമായ നിലപാടുകളുമായി രംഗത്തുവന്നവരാണിവര്‍.താരസംഘടനയായ അമ്മയില്‍ തുടക്കം മുതല്‍ ദിലീപിന് അനുകൂലമായ നിലപാട് സ്വീകരിച്ചുവരുന്നയാളായിരുന്നു ഇന്നസെന്റ്. അമ്മയില്‍ ദിലീപിനെതിരായി എന്തെങ്കിലും തരത്തിലുള്ള പ്രസ്താവനകളോ നിലപാടോ വരാതിരുന്നതും ഇന്നസെന്റ് കാരണമാണെന്നത് സിനിമാലോകത്ത് പരസ്യമായ രഹസ്യമാണ്.

അമ്മയുടെ ജനറല്‍ ബോഡിയോഗത്തിനുശേഷം തന്റെ വീട്ടില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലും ഇന്നസന്റ് ദിലീപിന് സ്വഭാവസര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു. ഞാന്‍ ഇന്നലെ കൂടി ദിലീപിനെ വിളിച്ചു ചോദിച്ചു: മോനേ ഈ കേള്‍ക്കുന്ന കാര്യങ്ങളില്‍ എന്തെങ്കിലും സത്യമുണ്ടോ? ദിലീപ് പറഞ്ഞത് ഇല്ല ചേട്ടാ… അതില്‍ ഒരു സത്യവുമില്ല എന്നാണ്. ഇതായിരുന്നു ഇന്നസെന്റിന്റെ വാക്കുകള്‍. എന്നാല്‍, ഇപ്പോള്‍ ഈ വാക്കുകള്‍ ഇന്നസെന്റിനെ തിരിഞ്ഞുകുത്തുകയാണ്.

സലീം കുമാറും അജു വര്‍ഗീസുമാണ് ഏറ്റവും ശക്തമായ പ്രതികരണങ്ങള്‍ നടത്തിയത്. ദിലീപിനെതിരെ തിരക്കഥ രചിക്കുന്നത് ആരാണെന്ന് അറിയാമെന്നും. പള്‍സര്‍ സുനിയെയും നടിയെയും നുണപരിശോധനയ്ക്ക് വിധേയരാക്കണമെന്നുമായിരുന്നു ഫെയ്‌സ്ബുക്കിലൂടെയുള്ള സലീംകുമാര്‍ ആവശ്യപ്പെട്ടത്. എന്നാല്‍, വിവാദമായതോടെ ഈ അഭിപ്രായം സലീംകുമാര്‍ പിന്നീട് പിന്‍വലിച്ചു. എന്നാല്‍, ഇതിനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തിരിക്കുകയാണ്.

ഫെയ്‌സ്ബുക്ക് പോസ്റ്റില്‍, ആക്രമിക്കപ്പെട്ട നടിയുടെ പേര് പറഞ്ഞതാണ് അജു വര്‍ഗീസിന് വിനയായത്. ദിലീപിനെ നിര്‍ബന്ധിതനായി പ്രതിയാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അജു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു.  ആരു കരിവാരിത്തേച്ചാലും താന്‍ ദിലീപിന്റെ കൂടെയുണ്ടെന്നായിരുന്നു ലാല്‍ ജോസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ദിലീപ് കമലിന്റെ സഹസംവിധായകനായ കാലത്ത് ഒപ്പം പ്രവര്‍ത്തിച്ചയാളായിരുന്നു ലാല്‍ ജോസ്. അമ്മയുടെ ജനറല്‍ ബോഡി യോഗത്തിനുശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ക്ഷുഭിതരായി ചാടിവീണ മുകേഷ്, ഗണേഷ് കുമാര്‍, ദേവന്‍, സാദിഖ് എന്നിവരും ഇപ്പോള്‍ പ്രതിക്കൂട്ടിലായിരിക്കുകയാണ്.

കൊച്ചി: ”സത്യം ജയിക്കുന്നു, കൂട്ടുകാരിയോടൊപ്പം അവസാനം വരെ…. കേരള പോലീസിനൊരു ബിഗ് സല്യൂട്ട്….” നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്ത കേരള പോലീസിനെ അഭിനന്ദിച്ച് ആക്രമിക്കപ്പെട്ട നടിയുടെ ഉറ്റസുഹൃത്തും അഭിനേതാവുമായ രമ്യ നമ്പീശന്‍ തന്റെ ഫേസബുക്ക് പേജില്‍ കുറിച്ചു. അതെ സമയം ഈ സംഭവുമായി അമ്മയുടെ യോഗത്തിൽ ഒരു പ്രമേയം നടനെതിരെ കൊണ്ടുവരുമോ എന്ന ഏഷ്യാനെറ്റിലെ വിനുവിന്റെ ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാൻ രമ്യക്ക് സാധിച്ചില്ല. ആൺപട നയിക്കുന്ന, പണം കൊണ്ട് അമ്മയെ വിലക്ക് വാങ്ങിയ നാടൻമാർക്കെതിരെ പ്രതികരിക്കാൻ ഉള്ള ഭയം തന്നെ എന്ന് സമാധാനിക്കാം. എന്നാൽ ഇത്രയും പറയാൻ ചങ്കുറപ്പ് കാണിച്ചത് രമ്യ മാത്രം.

ഫിബ്രുവരി 17ന് കാറില്‍ വച്ച് ആക്രമിക്കപ്പെട്ട നടിയെ നടനും സംവിധായകനുമായ ലാലിന്റെ വീടിന് മുന്നിലാണ് പള്‍സര്‍ സുനിയും സംഘവും ഇറക്കിവിട്ടത്. അവിടെ വച്ച് പോലീസിന് മൊഴി നല്‍കിയ നടി പിന്നീട് സ്വന്തം വീട്ടിന് പകരം അഭയം പ്രാപിച്ചത് ആത്മമിത്രമായ രമ്യയുടെ വീട്ടിലായിരുന്നു. സംഭവം വന്‍വിവാദവും ചര്‍ച്ചയുമായപ്പോഴും അവര്‍ രമ്യയുടെ വീട്ടില്‍ തുടര്‍ന്നു. നടി ആക്രമിക്കപ്പെട്ട ശേഷം വനിത ചലച്ചിത്ര പ്രവര്‍ത്തകര്‍ ചേര്‍ന്ന് വുമണ്‍ കളക്ടീവ് ഫോറം എന്ന സംഘടന രൂപീകരിച്ചപ്പോള്‍ അതിന്റെ അണിയറയില്‍ സജീവമായി പ്രവര്‍ത്തിച്ചത് അമ്മ എക്‌സിക്യൂട്ടീവ് അംഗം കൂടിയായ രമ്യയായിരുന്നു. അമ്മയുടെ അംഗമായ രമ്യയാണ് ആദ്യമായി കേസുമായി ബന്ധപ്പെട്ട് ഇതുവരെ പ്രതികരിച്ചിട്ടുള്ളത്.

[ot-video][/ot-video]

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ അറസ്റ്റിലേക്കെത്തിച്ചത് നിര്‍ണായകമായ ഒരു ഫോണ്‍ കോളായിരുന്നു. ഗൂഢാലോചന വെളിച്ചത്തുകൊണ്ടുവന്ന ശക്തമായ തെളിവുകള്‍ പന്ത്രണ്ട് സെക്കന്‍ഡ് നീണ്ടുനിന്ന ഫോണ്‍കോളായിരുന്നു. ആദ്യം മുതലെ സംശയത്തിന്റെ നിഴലില്‍ നിന്ന സൂപ്പര്‍ താരം പൊലീസിന്റെ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കാത്തതോടെ സംശയം ബലപ്പെടുകയായിരുന്നു. നടി ആക്രമിക്കപ്പെട്ട ദിവസം വൈകിട്ട് വന്ന ഫോണ്‍ കോളുകള്‍ സംബന്ധിച്ച ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കിയിരുന്നില്ല. ഇതോടെ ജനപ്രിയ നായകനെന്ന് സ്വയം വിശേഷിപ്പിച്ച താരം പ്രതിക്കൂട്ടിലായി.

നടി ആക്രമിക്കപ്പെട്ടത് ലോകം അന്ന് രാത്രി തന്നെ അറിഞ്ഞിരുന്നു. ലോകം മൊത്തം അറിഞ്ഞിട്ടും താന്‍ മാത്രം പിറ്റേന്ന് രാവിലെയാണ് അറിഞ്ഞതെന്നായിരുന്നു താരത്തിന്റെ നിലപാട്. നടി ആക്രമിക്കപ്പെട്ട കാര്യം സിനിമയിലെ ഒരു സഹപ്രവര്‍ത്തകന്‍ വിളിച്ചപ്പോള്‍ വെറും പന്ത്രണ്ട് സെക്കന്‍ഡ് മാത്രമാണ് ദിലീപ് സംസാരിച്ചത്. ഇത് കേസന്വേഷണത്തില്‍ നിര്‍ണായകമായി. അറിയാവുന്ന ഒരാള്‍ ആക്രമണത്തിനിരയായി എന്ന വാര്‍ത്ത ആരിലും ഞെട്ടലുണ്ടാക്കുമെന്നിരിക്കെ ദിലീപ് എന്തുകൊണ്ടാണ് വെറും പന്ത്രണ്ട് സെക്കന്‍ഡില്‍ ഫോണ്‍ വെച്ചത് എന്നതായിരുന്നു അന്വേഷണത്തിന്റെ കാതല്‍.

നടി ആക്രമിക്കപ്പെടുമെന്ന് നേരത്തെ അറിയാമായിരുന്നു എന്ന നിഗമനത്തിലെത്താന്‍ പൊലീസിനെ പ്രേരിപ്പിച്ചതും ഇതാണ്. പിന്നീടുള്ള ചോദ്യം ചെയ്യലില്‍ ദിലീപിന്റെ മൊഴികളില്‍ വൈരുദ്ധ്യം കണ്ടെത്തിയതോടെ കാര്യങ്ങള്‍ ശരിയായ വഴിയിലായി. പിന്നീട് ശക്തമായ തെളിവുകള്‍ ലഭിച്ചതോടെ അന്വേഷണം അറസ്റ്റിലെത്തുകയായിരുന്നു

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടൻ ദിലീപിന്‍റെ അറസ്റ്റിലേക്കു കാര്യങ്ങളെത്തിയത് പോലീസിന് ലഭിച്ച വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ. തെളിവുകൾ സ്ഥിരീകരിച്ചശേഷമാണ് പോലീസ് അറസ്റ്റിലേക്കു നീങ്ങിയത്.

നടിക്കെതിരായ വ്യക്തിപരമായ വൈരാഗ്യമാണ് ആക്രമണത്തിലേക്കു നയിച്ചതെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന തെളിവുകൾ സൂചിപ്പിക്കുന്നത്. കൊച്ചി എംജി റോഡിലെ ഒരു ഹോട്ടലിലാണ് ഇതു സംബന്ധിച്ച ഗൂഡാലാചന നടന്നത്. താരസംഘടനയായ അമ്മയുടെ പരിപാടിയുടെ ഭാഗമായാണ് ദിലീപ് ഇവിടെയെത്തിയത്. ഇതിന്‍റെ ശക്തമായ തെളിവുകൾ പോലീസിന് ലഭിച്ചു. കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട പ്രതിയായ പൾസർ സുനിയുടെ മൊഴികളും ഇതിനെ സാധൂകരിച്ചു.  ചോദ്യം ചെയ്യലിന്‍റെ ഭാഗമായി രാവിലെ കസ്റ്റഡിയിൽ എടുത്ത ദിലീപിനെ രഹസ്യകേന്ദ്രത്തിൽ മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷം വൈകുന്നേരത്തോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം.

ദിലീപിനെ പൊലീസ് ചോദ്യം ചെയ്തെന്നും അറസ്റ്റ് ഉണ്ടാകുമെന്ന് വരെ വാര്‍ത്തകളുടെ മലവെള്ളപ്പാച്ചിലുകളുണ്ടായി. പൊലീസ് ചോദ്യം ചെയ്തെന്ന ആരോപണം നിഷേധിച്ച ദിലീപ് സംഭവത്തില്‍ തനിക്ക് പങ്കില്ലെന്ന് പലതവണ ആവര്‍ത്തിച്ചു. അതൊന്നും ദിലീപിനെ രക്ഷിച്ചില്ല. കഥയില്‍ ദിലീപിന്റെ പേര് കൂടുതല്‍ കേട്ടു തുടങ്ങിയതേ ഉളളൂ. സഹപ്രവര്‍ത്തകയായ നടിക്കുണ്ടായ അനുഭവത്തില്‍ നടന്റെ ദുഃഖപ്രകടവും ഐക്യദാര്‍ഢ്യവും പിന്നെ പലതവണ സമൂഹം കണ്ടു. ഇതിനിടയില്‍ കേസിലെ പ്രതി ബ്ലാക്ക് മെയില്‍ ചെയ്യുന്നുവെന്ന ആരോപണവുമായി ദിലീപും സുഹൃത്ത് നാദിര്‍ഷയും രംഗത്തെത്തിയെങ്കിലും ആ പരാതി പൊലീസ് മുഖവിലയ്ക്കെടുത്തില്ലെന്ന് മാത്രമല്ല, കൂടുതല്‍ സംശയങ്ങള്‍ ഉയരുകയും ചെയ്തു.

ഈ കേസിന്റെ പശ്ചാത്തലത്തിലാണ് വിമന്‍ ഇന്‍ കളക്ടീവ് എന്ന പേരില്‍ സിനിമയിലെ വനിതാ പ്രവര്‍ത്തകരുടെ കൂട്ടായ്മ രൂപപ്പെട്ടത്. ഈ സംഘടനയുടെ പ്രവര്‍ത്തനമാണ് കേസിന്റെ അന്വേഷണ പുരോഗതിയില്‍ നിര്‍ണായകമായത്. ഇവര്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് സിനിമയിലെ വനിത പ്രവര്‍ത്തകരുടെ സംരക്ഷണം ഉറപ്പുവരുത്തേണ്ടതിന്റെ ആവശ്യകതകള്‍ ബോധിപ്പിച്ചു. ഇതോടെ അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നു തന്നെ സമ്മര്‍ദ്ദമുണ്ടായി. പോലീസിന്റെ സംശയം ഇയാളെ ചുറ്റിപ്പറ്റി തന്നെയായിരുന്നുവെന്നാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്. ഇതിനിടെയിലും സുനി പണത്തിനായും തന്നെ ജയില്‍ മോചിതനാക്കാനായും ദിലീപുമായി ബന്ധപ്പെട്ടുകൊണ്ടിരുന്നു. ഇതിനിടെ കേസിന്റെ പേരില്‍ സുനി തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യുന്നെന്ന് ദിലീപ് പരാതി പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് പരാതി നല്‍കി.

അപ്പോഴും ദിലീപിനെതിരെ പോലീസിന് തെളിവുകളൊന്നുമില്ലായിരുന്നു. എന്നാല്‍ ജയിലില്‍ നിന്നും സുനി ദിലീപിന് അയച്ച കത്ത് പുറത്താകുകയും പണം ആവശ്യപ്പെട്ട് ഫോണ്‍ വിളിച്ചതായും തെളിവുകള്‍ ലഭിച്ചതോടെ ദിലീപ് ചോദ്യം ചെയ്യലിന് വിളിപ്പിക്കപ്പെട്ടു. സുനി വിളിച്ചത് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയാണെന്നും പിന്നീട് വെളിപ്പെടുത്തലുണ്ടായി. ദിലീപിന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയുമായും ഇയാള്‍ ബന്ധപ്പെട്ടിരിന്നുവെന്നും വെളിപ്പെടുത്തലുകളുണ്ടായി. നാദിര്‍ഷയും അന്ന് ചോദ്യം ചെയ്യലിന് വിളിക്കപ്പെട്ടു. 12 മണിക്കൂര്‍ തുടര്‍ച്ചയായാണ് ഇവര്‍ ചോദ്യം ചെയ്യപ്പെട്ടത്. താന്‍ നിരപരാധിയാണെന്ന് ഇയാള്‍ അപ്പോഴും ആവര്‍ത്തിച്ചുകൊണ്ടിരുന്നു. എന്നാല്‍ ഇരുവരുടെയും മൊഴികളിലെ വൈരുദ്ധ്യം സംശയം ദിലീപില്‍ തന്നെ നിലനിര്‍ത്താന്‍ പോലീസിനെ സഹായിച്ചു.

സിനിമ മേഖല ഒന്നടങ്കം ഇയാള്‍ക്കൊപ്പം പിന്തുണയായി നില്‍ക്കുകയും ചെയ്തു. ദിലീപിനെ പിന്തുണച്ചവര്‍ക്കെല്ലാം സമൂഹമാധ്യമങ്ങളിലൂടെ ജനങ്ങളുടെ രൂക്ഷമായ വിമര്‍ശനം നേരിടേണ്ടി വന്നു. ഇതിനിടെ നടിയെ ആക്രമിച്ച ശേഷം ബലപ്രയോഗത്തിലൂടെ പകര്‍ത്തിയെടുത്ത അശ്ലീല ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവ് നടിയും ദിലീപിന്റെ ഇപ്പോഴത്തെ ഭാര്യയുമായ കാവ്യ മാധവന്റെ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ എത്തിച്ചതായും സുനിയുടെ മൊഴി പുറത്തുവന്നു. താന്‍ കൊല്ലപ്പെടുമെന്ന സംശയം പലപ്പോഴും ഉന്നയിച്ച ഇയാള്‍ പറയുന്ന മാഡ്ം കാവ്യയാണെന്നും അവരുടെ അമ്മയാണെന്നുമൊക്കെ വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടിരുന്നു. ദിലീപിനെ ചോദ്യം ചെയ്യലില്‍ നിന്നും വിട്ടയയ്ക്കാന്‍ തിരുവനന്തപുരത്തു നിന്നും സമ്മര്‍ദ്ദമുണ്ടായതായും വാര്‍ത്തകള്‍ പരന്നു. ദിലീപിനെതിരെ തെളിവില്ലെന്ന് വിരമിച്ച ഡിജിപി സെന്‍കുമാര്‍ വെളിപ്പെടുത്തിയതും വാര്‍ത്തയായി. ഈ കേസില്‍ അദ്ദേഹം അന്വേഷണത്തിന് മേല്‍നോട്ടം കൊടുക്കുന്ന എഡിജിപി ബി സന്ധ്യയെയും വിമര്‍ശിച്ചതോടെ പോലീസിലെ പലരും സംശയത്തിന്റെ നിഴലിലായി.

താരസംഘടനയായ അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി പോലും ഈ വിഷയത്താല്‍ പൊതുജനശ്രദ്ധ നേടി. എന്നാല്‍ മുഖ്യമന്ത്രിയും ഡിജിപി ലോക്‌നാഥ് ബഹ്രയും അന്വേഷണം ശരിയായ വഴിക്കാണെന്ന് ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ദിലീപിന്റെ വ്യക്തിവൈരാഗ്യമാണ് നടിയെ ആക്രമിച്ചതിന് പിന്നിലെന്നാണ് ഇപ്പോള്‍ പോലീസ് കണ്ടെത്തിയിരിക്കുന്നത്. കൂടാതെ സംഭവത്തിന് പിന്നിലെ റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങളും പോലീസ് പരിശോധിച്ചു. പള്‍സര്‍ സുനിയുമായി ബന്ധമില്ലെന്ന് ആവര്‍ത്തിച്ച ദിലീപിന് വര്‍ഷങ്ങളായി സുനിയുമായി പരിചയമുണ്ടെന്ന് കണ്ടെത്താനായതോടെയാണ് ഇയാളെ കുടുക്കാനുള്ള എല്ലാ തയ്യാറെടുപ്പും പോലീസ് പൂര്‍ത്തിയാക്കിയത്. ഇതേത്തുടര്‍ന്നാണ് ഇന്ന് രാവിലെ വിളിച്ചുവരുത്തി രഹസ്യകേന്ദ്രത്തില്‍ കൊണ്ടു പോയി വീണ്ടും ചോദ്യം ചെയ്തത്. തെളിവുകള്‍ ഉറപ്പാക്കിയതോടെ വൈകിട്ടോടെ ആലുവ പോലീസ് ക്ലബ്ബിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

സിനിമയില്‍ മുന്‍കാലങ്ങളിലും ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. പള്‍സര്‍ സുനി അറസ്റ്റിലായപ്പോള്‍ ഇയാള്‍ തന്റെ നടിയായ ഭാര്യയെ ആക്രമിക്കാന്‍ ശ്രമിച്ചതായി ഒരു നിര്‍മ്മാതാവ് തന്നെ വെളിപ്പെടുത്തിയിരുന്നു. ഇത്തരത്തിലുണ്ടായ ആക്രമണങ്ങളെല്ലാം തന്നെ പുറത്തു വരാതിരിക്കുകയാണ് ഇക്കാലമത്രയും സംഭവിച്ചത്. ഒരു പക്ഷെ ആ രീതിയില്‍ തന്നെ തേഞ്ഞ് മാഞ്ഞ് പോകാമായിരുന്ന ഒരു കേസായിരുന്നു ഇതും. ആക്രമിക്കാന്‍ ഏര്‍പ്പെടുത്തിയവരും ആക്രമിച്ചവരുമെല്ലാം പ്രതീക്ഷിച്ചത് അഭിമാനമോര്‍ത്ത് നടി ഈ വിവരം പുറത്ത് പറയില്ലെന്നാണ്. എന്നാല്‍ ആക്രമണം നടന്ന ദിവസം നടി പോലീസില്‍ പരാതിപ്പെട്ടതോടെ ഇവരുടെ കണക്കു കൂട്ടലുകള്‍ പിഴച്ചു. ഇതോടെയാണ് സുനിയ്ക്ക് വാഗ്ദാനം ചെയ്ത പണം ദിലീപ് നല്‍കാതെ വന്നത്.

നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിനെ അല്‍പ്പസമയത്തിനകം മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കും. താരത്തെ കസ്റ്റഡില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യാനാണ് മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കുന്നത്. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്. കൊച്ചിയില്‍ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നടിയെ ആക്രമിച്ച കേസിലെ ഗൂഡാലോചനയില്‍ ദിലീപിനും പങ്കുണ്ടെന്ന വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.ഗൂഡാലോചന കേസിലാണ് അറസ്റ്റ്.

ദിലീപിനെ കൂടുതല്‍ ചോദ്യം ചെയ്യലിനായി ആലുവ പൊലീസ് ക്ലബിലേക്ക് കൊണ്ടുപോയി. നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപിനെതിരെ വ്യക്തമായ തെളിവുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.ക‍ഴിഞ്ഞ ആ‍ഴ്ച ആലുവ പൊലീസ് ക്ലബില്‍ താരത്തെ 13 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായുള്ള അന്വേഷണത്തിലാണ് ദിലീപിനെതിരെ നിര്‍ണായക തെളിവുകള്‍ ലഭിച്ചത്.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പ്രമുഖ നടന്‍ ദിലീപ് അറസ്റ്റിലായി. അന്വേഷണ സംഘമാണ് താരത്തെ അറസ്റ്റ് ചെയ്തത്.കൊച്ചിയില്‍ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നടിയെ ആക്രമിച്ച കേസിലെ ഗൂഡാലോചനയില്‍ ദിലീപിനും പങ്കുണ്ടെന്ന വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഗൂഡാലോചന കേസിലാണ് അറസ്റ്റ്. ദിലീപിനെ കൂടുതല്‍ ചോദ്യം ചെയ്യലിനായി ആലുവ പൊലീസ് ക്ലബിലേക്ക് കൊണ്ടുപോയി. നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപിനെതിരെ വ്യക്തമായ തെളിവുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.ക‍ഴിഞ്ഞ ആ‍ഴ്ച ആലുവ പൊലീസ് ക്ലബില്‍ താരത്തെ 13 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായുള്ള അന്വേഷണത്തിലാണ് ദിലീപിനെതിരെ നിര്‍ണായക തെളിവുകള്‍ ലഭിച്ചത്.

Copyright © . All rights reserved