തന്റെ സുന്ദര മുഖം സെല്‍ഫി കാമറയിലേക്ക് പകര്‍ത്തിയതിന്റെ അടുത്ത നിമിഷമാണ് റെബാക്കാ ഫ്രൈ എന്ന 22 കാരിക്ക് ഈ ദുരന്തം സംഭവിച്ചത്. 33കെ വോള്‍ട്ട് ഊര്‍ജമാണ് യുവതിയുടെ ശരീരത്തില്‍ പ്രവേശിച്ചത്. അവര്‍ സഞ്ചരിച്ചിരുന്ന ബലൂണ്‍ ഫ്‌ലൈറ്റ് ഒരു ഇരുമ്പ് കമ്പിയില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ അവരുടെ കാലും കയ്യും പുറവും വെന്തുരുകി. നോര്‍ത്താപ്റ്റണിലാണ് സംഭവം. ഭൂമിയില്‍ നിന്നും 50 അടി ഉയരത്തിലുള്ളപ്പോള്‍ സംഭവിച്ച അപകടമായതിനാല്‍ തന്നെ രക്ഷാപ്രവര്‍ത്തനം നടത്താനും വൈകി. പാരച്യൂട്ടിന്റെ കൊട്ടയ്ക്ക് തീപിടിച്ച് ഗുരുതരമായ പരിക്കുകളോടെ റബേക്ക താഴേക്ക് പതിക്കുകയായിരുന്നു.
‘ എനിക്ക് കരയണമെന്നുണ്ടായിരുന്നു പക്ഷേ ശബ്ദം പുറത്തേക്ക് വന്നില്ല. എന്റെ ലെഗ്ഗിന്‍സ് ഉരുകി ശരീരത്തോട് ചേര്‍ന്നിരുന്നു അപ്പോഴേക്കും’.. ഇങ്ങനെയായിരുന്നു കഴിഞ്ഞ മേയില്‍ നടന്ന അപകടത്തെക്കുറിച്ച് റെബേക്ക പറഞ്ഞത്. ചികിത്സയുടെ സമയത്തുള്ള വേദനയും കഷ്ടപ്പാടുകളും സഹിക്കാവുന്നതിലുമപ്പുറമായിരുന്നുവത്രേ..
ദാരുണമായ ഈ സംഭവത്തിനു ശേഷം റെബേക്കയുടെ മുഖം ആകെ മാറിപ്പോയിട്ടുണ്ട്. അപകടം സംഭവിക്കുന്നതിന് തൊട്ടു മുന്‍പ് അവരെടുത്ത സെല്‍ഫിയും ഇപ്പോഴത്തെ ഫോട്ടോയും തമ്മില്‍ ഏറെ വ്യത്യാസമുണ്ട്. ജീവിതത്തില്‍ മാറ്റങ്ങള്‍ സെക്കന്റുകളുടെ വ്യത്യാസത്തില്‍ നടക്കുമെന്ന് നമുക്ക് റെബേക്കെയുടെ അനുഭവത്തില്‍ നിന്ന് മനസിലാക്കാം. ആ സെല്‍ഫി എടുക്കുന്നതിനു മുന്‍പും ശേഷവുമുള്ള അവരുടെ ജീവിതം വളരെ വ്യത്യസ്തമാണ്.
പച്ചയായ മനസുകൊണ്ട് കോറിയിട്ട വാക്കുകൾ … ലോകമെങ്ങും നേഴ്സസ് ഡേ ആഘോഷങ്ങൾ സംഘടിപ്പിക്കുമ്പോൾ യഥാർത്ഥ നഴ്സസ് സ്വന്തജീവിതത്തിൽ അനുഭവിക്കുന്നത് പച്ചയായി നിങ്ങളോട് തുറന്നുപറയുന്നു.. ലോകത്തിന്റെ നാനാ ഭാഗത്തുപോയി ഉറ്റവരെയും ഉടയവരെയും പിരിഞ്ഞു കഴിയുബോൾ ഇത്തരം നല്ല ഓർമ്മകൾ ഒരു നഴ്‌സിനെ മുൻപോട്ട് നയിക്കട്ടെ.. മറ്റുള്ളവർക്ക് വേണ്ടി ഉരുകി തീരുന്ന നഴ്സസ്മാരോടുള്ള നമ്മുടെ മനോഭാവത്തെ മാറ്റാൻ ഇത് ഉപകരിക്കട്ടെ .. നഴ്സസ് ദിനം മാത്രം മാലാഖമാരെന്ന് വിളിച്ചു പോസ്റ്റിട്ടു പുകഴ്ത്താതെ നഴ്‌സുമാരോടുള്ള കാഴ്ചപ്പാട് മാറ്റാന്‍ ദിവസം ഒരു തുടക്കമാവട്ടെ എന്നു പറഞ്ഞാണ് സൗദി അറേബ്യയില്‍ എന്‍എസ്എച്ച് കോര്‍പറേഷന്‍ എന്ന കമ്പനിയിലെ നഴ്‌സ് അബ്ദുല്‍ റഹ്മാന്‍ തന്റെ അനുഭവം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്…
ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം
******പരലോകം കണ്ടു വന്ന ഹൃദയത്തിന്റെ നന്ദി പ്രകടനം******
നൈറ്റ് ഡ്യൂട്ടിയിലെ തിരക്കുകള്‍ എല്ലാം തീര്‍ത്തു ഞാനും ഇഖ്ബാല്‍ ഡോക്ടറും ക്യാഷ്വലിറ്റിയില്‍ ഇരുന്ന് കുശലം പറയുകയായിരുന്നു..ബാക്കി രണ്ട് സ്റ്റാഫുകളും വേറെ ഏതോ വാര്‍ഡുകളില്‍ പോയിരിക്കുകയായിരുന്നു..അപ്പോളാണ് അയാള്‍ നെഞ്ചില്‍ കൈ വെച്ചുകൊണ്ട് ക്യാഷ്വലിറ്റിയിലേക്ക് കയറി വരുന്നത്….കൂടെ മക്കളെന്ന് തോന്നിക്കുന്ന രണ്ട് യുവാക്കളും ഉണ്ട്….നെഞ്ച് വേദനയുടെ കാഠിന്യം തിരിച്ചറിഞ്ഞത് കൊണ്ട് തന്നെ പെട്ടെന്ന് ഇസിജി എടുക്കാന്‍ പറയാന്‍ ഡോക്ടര്‍ക്ക് അധികം ടൈമ് വേണ്ടി വന്നില്ല.അറ്റന്റര്‍ ചേച്ചിയെകൊണ്ട് ട്രോളിയുടെ അറ്റം പിടിപ്പിച്ചു എമെര്‍ജെന്‍സി റൂമിലേക്ക് കയറ്റി ഞാന്‍ വേഗം ഇസിജി ലീഡുകള്‍ ഓരോന്നായി നെഞ്ചില്‍ കണക്ട് ചെയ്യാന്‍ തുടങ്ങി …പെട്ടെന്നാണ് അത് സംഭവിച്ചത്..ഒരു ദീര്‍ഘ ശ്വാസത്തോടെ അയാള്‍ ഒരു പിടച്ചില്‍ പിടഞ്ഞു ആ ശ്വാസം നിലക്കുകയും ചെയ്തു …..
ഒരു സഡന്‍ കാര്‍ഡിയാക് അറസ്‌റ് സംഭവിച്ചു എന്ന് തിരിച്ചറിഞ്ഞ സമയം തന്നെ ഇസിജി ലീഡുകള്‍ പറിച്ചെറിഞ്ഞ് സിപിആര്‍ തുടങ്ങിയ ഞാന്‍ ഡോക്ടര്‍ എന്ന് ഉറക്കെ വിളിച്ചു…ഓടിയെത്തിയ ഡോക്ടര്‍ അറ്റെന്ററെയും കൂട്ടി ട്രോളി തള്ളി ഐസിയുവിലേക്ക് നീങ്ങി…സിപിആര്‍ ചെയ്തുകൊണ്ട് കൂടെ ഞാനും….ഐസിയുവില്‍ എത്തിയ ഉടനെ ഡീഫിബ്രിലേഷന്‍ (ഷോക്ക്) സിപിആറും ഞാന്‍ തുടര്‍ന്നു..കാര്‍ഡിയോളജിസ്‌റിനെ ഇന്‍ഫോമ് ചെയ്യലും ബാക്കി ചികിത്സകളും ഡോക്ടറുടെ നേതൃത്വത്തില്‍ തുടര്‍ന്നുകൊണ്ടിരുന്നു
കാര്ഡിയോളജിസ്‌റ് വേഗം തന്നെ എത്തി..വിശദ പരിശോധനകള്‍ക്ക് ശേഷം രോഗിയുടെ നില അതീവ ഗുരുതരം ആണെന്നും ആഞജിയോപ്ലാസ്റ്റി സൗകര്യങ്ങളോട് കൂടിയ വലിയ ആശുപത്രിയിലേക്ക് എത്രയും വേഗം മാറ്റേണ്ടതിന്റെ ആവശ്യകതയും കൂടെയുള്ളവരെ അറിയിച്ചു..ഇതിനിടയില്‍ ഹൃദയ മിടിപ്പ് സാധാരണ നിലയിലേക്ക് വന്ന് തുടങ്ങി..മൊബൈല്‍ ഐസിയു സൗകര്യങ്ങളോട് കൂടിയ ആംബുലന്‍സ് തൃശൂര്‍ നിന്നും അറേന്‍ജ്ജ് ചെയ്ത് ഏകദേശം ഒന്നര മണിക്കൂര്‍ കഴിഞ്ഞപ്പോ അയാളെ പെരിന്തല്‍മണ്ണയിലെ വലിയ ആശുപത്രിയിലേക്ക് മാറ്റി..അപ്പോളും അബോധാവസ്ഥയില്‍ തന്നെയായിരുന്നു അയാള്‍…
പിറ്റേ ദിവസം എനിക്കും എന്റെ കസിന്‍ ബ്രദറിന്റെ ഒരു ചികിത്സാ ആവശ്യത്തിന് വേണ്ടി ആ ആശുപത്രിയിലേക്ക് പോകേണ്ടിയിരുന്നു..അവിടെ എത്തിയ ഉടനെ ഞാന്‍ ഐസിയുവില്‍ ചെന്ന് രാത്രി ഷിഫ്റ്റ് ചെയ്ത രോഗിയെ പറ്റി അന്വേഷിച്ചു,,അവിടെ ആഞ്ചിയോ പ്ലാസ്റ്റി കഴിഞ്ഞ് നെഞ്ചില്‍ പിടിപ്പിച്ച കുറെ കേബിളുകളുമായി ബെഡില്‍ അല്പം തലയുയര്‍ത്തി കിടക്കുന്ന അരികിലേക്ക് ചെന്ന എന്നെ ഒന്ന് സൂക്ഷിച്ചു നോക്കിയ ശേഷം അയാള്‍ ഒന്ന് പുഞ്ചിരിച്ചു ….ഞാന്‍ പതിയെ അവിടെ നിന്നും തിരിച്ചിറങ്ങി…
രണ്ടാഴ്ചകള്‍ക്ക് ശേഷം പകല്‍ പതിനൊന്ന് മണി സമയത്ത് ഒരു ആക്‌സിഡന്റ് കേസിന്റെ തിരക്കില്‍ ക്യാഷ്വലിറ്റിയില്‍ പരക്കം പായുന്ന എന്നെ നോക്കി പുറത്തെ വരാന്തയില്‍ കുറെ നേരമായി രണ്ട് മൂന്നു പേര് നില്‍ക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു..ഇടക്ക് വരാന്തയിലേക്ക് ഇറങ്ങിയപ്പോള്‍ അവര്‍ എന്റെ അരികിലേക്ക് വന്ന് ഈ ആളെ മനസ്സിലായോ എന്ന് ചോദിച്ചു..കൂടെയുള്ള ചെറുപ്പക്കാരനാണ് ചോദിച്ചത്..ഒന്ന് സൂക്ഷിച്ചു നോക്കി എനിക്ക് എവിടെയോ കണ്ട് പരിചയം ഉണ്ടെന്നും വ്യക്തമായില്ല എന്നും ഞാന്‍ പറഞ്ഞു …അപ്പോള്‍ അയാള്‍ എന്റെ കൈ പിടിച്ചു കൊണ്ട് ഇങ്ങനെ പറഞ്ഞു
‘ കുറച്ച് ദിവസം മുന്‍പ് അറ്റാക്ക് വന്ന ഒരാളെ മോന്‍ രക്ഷിച്ചു പെരിന്തല്മണ്ണയിലേക്ക് വിട്ടിരുന്നില്ലേ..ആ ആളാണ് ഞാന്‍..ഇവിടെ നിന്ന് ബോധം പോകും മുന്‍പ് ഞാന്‍ അവസാനം കണ്ട മുഖം മോന്റെ ആയിരുന്നു…മറക്കില്ല മോനെ നിന്നെ..ഒരുപാട് നന്ദിയുണ്ട് ‘ ഇത്രയും പറയുമ്പോളേക്ക് അയാളുടെ കണ്ണ് നിറഞ്ഞിരുന്നു…ഹെയ് അതെല്ലാം ജോലിയുടെ ഭാഗമാണ്..ഇടക്കിടെ ആര്‍കെങ്കിലും ഒക്കെ ഇതേ പോലെ സംഭവിക്കാറുള്ളതാണെന്നും പറഞ്ഞു ഞാന്‍ ആക്‌സിഡന്റ് കേസിന്റെ തിരക്കിലേക്ക് അലിഞ്ഞു ചേര്‍ന്നു,,അപ്പോളും അയാള്‍ക്കെന്തോക്കെയോ എന്നോട് പറയാന്‍ ഉണ്ടായിരുന്നെന്ന് എനിക്ക് തോന്നി…..
ഒരുപാട് നേഴ്‌സസ് ഇതേ പോലെ പലരുടെയും ജീവന്‍ അവസാന നിമിഷങ്ങളില്‍ ഹോസ്പിറ്റല്‍ ഡ്യൂട്ടി ടൈമുകളില്‍ രക്ഷിക്കുന്നുണ്ട്..എന്റേത് അതിലൊന്ന് മാത്രമാണ്…ആരും വന്ന് ഒരു വാക്ക് കൊണ്ട് പോലും നന്ദി പറഞ്ഞില്ലെങ്കില്‍ പോലും അതെല്ലാം ഇനിയും അതെ പോലെ തന്നെ തുടരുകയും ചെയ്യും…പക്ഷെ പല വിധത്തിലുള്ള അവഗണനകളും അധിക്ഷേപങ്ങളും കുത്ത് വാക്കുകളും കേള്‍ക്കുന്നതിനിടയില്‍ ഇതേ പോലെ ഹൃദയം കൊണ്ട് പറയുന്ന ഒരു നന്ദി വാക്ക് കേള്‍ക്കുമ്പോളുള്ള സുഖമുണ്ടല്ലോ സാറേ…അത് പറഞ്ഞറിയിക്കാനാവില്ല ….സിനിമയില്‍ തസ്‌നി ഖാന്‍ പ്രതിനിനിധീകരിക്കുന്ന ആ ഇളക്കക്കാരികളായ നേഴ്‌സസ് അല്ല യഥാര്‍ത്ഥ നേഴ്‌സ്…അത് മനസ്സിലാകണമെങ്കില്‍ സ്വന്തമായോ വേണ്ടപ്പെട്ടവര്‍ക്ക് വേണ്ടിയോ അല്പം അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ ഒന്ന് കിടക്കണം….പര സഹായം വേണ്ട അവസ്ഥയില്‍ ഉണ്ണാനും പെടുക്കാനും ഒന്ന് ചെരിഞ്ഞ് കിടക്കാനും പോലും പരസ്യമായി മാലാഖ എന്നു വിളിക്കുകയും രഹസ്യമായി ദുഷ്ട ചിന്തയോടെയും കാമ കണ്ണുകളോടെയും മാത്രം പലപ്പോഴും നിങ്ങളൊക്കെ നോക്കിയിട്ടുള്ള നേഴ്‌സ് മാത്രമേ കാണു …. അതുകൊണ്ട് വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത്..ഞങ്ങളും മനുഷ്യരാണ്…മജ്ജയും മാംസവും വികാര വിചാരങ്ങളും ഉള്ള പച്ചയായ മനുഷ്യര്‍.
[ot-video][/ot-video]
കോട്ടയംകാരിയായ മഞ്ജു എന്ന യുവതിയുടെ ജീവിതം വിദേശങ്ങളില്‍ ജോലി ചെയ്യുന്ന ഓരോ മലയാളിപെണ്‍കുട്ടികള്‍ക്കും ഒരു മാതൃകയാണ്. കാരണം ഒരു ലക്‌ഷ്യം ഉണ്ടെങ്കില്‍ അത് നേടാന്‍ വഴികള്‍ നിരവധി എന്ന് ഈ യുവതിയുടെ അനുഭവം പറഞ്ഞു തരും. മഞ്ജുവിനു കുട്ടിക്കാലം മുതലേ ഒരാഗ്രഹമുണ്ടായിരുന്നു, വലുതാവുമ്പോൾ ഡോക്ടറാകണം. അങ്ങനെ മഞ്ജു ഓരോ ക്ലാസ്സിലും നന്നായി പഠിച്ചു. സ്‌കൂളിലെ മികച്ച വിദ്യാർത്ഥിനിയായി. ഒടുവിൽ പ്ലസ്‌ടുവിലും സ്‌കൂളിന്റെ അഭിമാനം ഉയർത്തിപ്പിടിച്ചു. പക്ഷെ മെഡിക്കൽ എൻട്രൻസിന് ശ്രമിച്ച മഞ്ജുവിനെ ദൈവം കൈവിട്ടു.
റാങ്ക് വന്നപ്പോൾ ബിഎസ്‌സി നഴ്സിങ്ങിനാണ് അഡ്മിഷൻ ലഭിച്ചത്. വേണ്ടെന്നു വയ്ക്കാൻ മഞ്‍ജുവിന് തോന്നിയില്ല. അങ്ങനെ നഴ്‌സിംഗ് വിദ്യാർത്ഥിയായി. ഉന്നത മാർക്കോടെ പാസായി. ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്യുമ്പോഴും ഡോക്ടറാവുക എന്ന മഞ്ജുവിന്റെ സ്വപ്നത്തിനു മാറ്റമൊന്നും ഉണ്ടായിരുന്നില്ല. കാലം വേഗത്തിൽ മുന്നോട്ടോടിക്കൊണ്ടിരുന്നു, ഇന്ന് മഞ്ജു യുകെയിലാണ്. നഴ്സായ മഞ്ജു അവിടെവച്ചു ഡോക്ടറായി. എങ്ങനെയന്നല്ലേ… ആ കഥ ഇങ്ങനെ:
ചെറുപ്പം മുതലുള്ള ആഗ്രഹമായിരുന്നു ഡോക്ടർ ആവണമെന്നത്. അതിനുവേണ്ടി കുട്ടിക്കാലം തൊട്ടേ നന്നായി പഠിച്ചു. പാലായ്ക്കടുത്തുള്ള കൊഴുവനാലാണ് എന്റെ നാട്. തനി നാട്ടിൻപുറം. അവിടെയുള്ള സ്കൂളിലാണ് പഠിച്ചത്. പ്ലസ് ടു വരെ ഞാനായിരുന്നു സ്കൂളിൽ ഒന്നാമത്. പ്ലസ് ടു കഴിഞ്ഞതും ഞാൻ കേരള എൻട്രൻസിന് വേണ്ടി പരിശ്രമിച്ചു. പക്ഷേ മെഡിസിന് സീറ്റ് കിട്ടിയില്ല. ആ സമയത്തു തന്നെ നഴ്‌സിംഗിനുള്ള നാഷണൽ എൻട്രൻസ് ടെസ്റ്റ് എഴുതിയിരുന്നു. അതിൽ റാങ്ക് നേടുകയും ചെയ്തു. അങ്ങനെ നഴ്‌സിംഗിന് പഠിക്കാനായി ഡൽഹി എയിംസിൽ ചേർന്നു. നഴ്സിങിന് ചേരാതെ ഒരിക്കൽ കൂടി എംബിബിഎസിന് ശ്രമിക്കാമെന്നു വീട്ടുകാർ നിർബന്ധിച്ചെങ്കിലും എനിക്ക് മനസു വന്നില്ല. ദൈവം തന്ന അവസരമാണ് നഴ്‌സിംഗ് എന്നുതോന്നി. അവിടെയും നന്നായി പഠിച്ചു. റാങ്കോടെയാണ് ഞാൻ പാസായത്. എന്നാൽ അപ്പോഴും ഡോക്ടർ എന്റെ സ്വപ്നം മനസിൽ പതിഞ്ഞുകിടപ്പുണ്ടായിരുന്നു എന്ന് മഞ്ജൂ പറയുന്നു.
അപ്പോഴാണ് നഴ്‌സിംഗ് കഴിഞ്ഞവർക്ക് വിദേശത്ത് ജോലി തേടി പോകുന്നതാണ് കൂടുതൽ നേട്ടമെന്ന് ഞാൻ മനസ്സിലാക്കുന്നത്. ആ കാലഘട്ടത്തിൽ സാധാരണ നഴ്‌സിംഗ് കഴിഞ്ഞവർ പോകുന്നത് കുവൈറ്റ്, ഖത്തർ, അമേരിക്ക, ദുബായ് എന്നിവിടങ്ങളിലേക്കാണ്. ആരും പോകാത്ത ഒരു സ്ഥലത്തു പോകണമെന്ന് ആഗ്രഹിച്ചു നോക്കിയിരുന്നപ്പോഴാണ് 2000 സെപ്റ്റംബറിലാണ് ഞാൻ പത്രത്തിലെ പരസ്യം കണ്ടത്. നഴ്‌സായി യുകെയിലേക്ക് റിക്രൂട്ട് ചെയ്യുന്നുണ്ട് എന്നതായിരുന്നു ആ പരസ്യം. ആരും യുകെയിൽ പോകാത്ത ആ കാലത്തു ഞാൻ ആദ്യമായി ഇന്റർവ്യൂവിൽ പങ്കെടുത്തു. ഇവിടുന്ന് ഡയറക്റ്റ് റിക്രൂട്ട്മെന്റായിരുന്നു.
ഒക്ടോബറിൽ ആണ് ഞാൻ യുകെയിൽ നഴ്‌സായിട്ട് ജോയിൻ ചെയ്യുന്നത്. അവിടെയെത്തി ജോലി തുടങ്ങി. ഒരു ദിവസം ചീഫ് നഴ്‌സിംഗ് ഓഫീസറോട് പറഞ്ഞു, എനിക്ക് മാസ്റ്റേഴ്‍സിന് പഠിക്കണമെന്ന്. അവർ തന്നെ എനിക്ക് സ്‌കോളർഷിപ്പ് അനുവദിച്ചുതന്നു. മാസ്റ്റേഴ്സ് കഴിഞ്ഞാണ് ഞാൻ റിസേർച്ചിനു പോകുന്നത്. അങ്ങനെയാണ് യുകെയുടെ ചരിത്രത്തിൽ ആദ്യമായി ഒരു മലയാളി യുവതിക്ക് റിസർച്ച് കൾച്ചറിനെപ്പറ്റി പ്രബന്ധം അവതരിപ്പിക്കാൻ അവസരം കിട്ടുന്നത്. അങ്ങനെ എനിക്ക് ഡോക്ടറേറ്റ് കിട്ടി. ഡോക്ടർ മഞ്ജുവായി.
ഇവിടെവന്ന ശേഷവും ഞാൻ മെഡിസിന് ശ്രമിച്ചിരുന്നു. പക്ഷെ ചില പ്രാക്റ്റിക്കൽ ഇഷ്യൂസ് കാരണം പോകാൻ പറ്റിയില്ല. ഇനിയും എനിക്ക് ഓപ്‌ഷനുണ്ട്, മെഡിസിൻ ചെയ്യാം. പക്ഷെ ചെയ്യില്ല. കാരണം ഇത്രയുംകാലവും എന്നെ തുണച്ച ഈ ഫീൽഡ് വിട്ടുപോകും. റിസർച്ചിൽ തുടരാനാണ് ഇപ്പോഴത്തെ ആഗ്രഹം. ഇപ്പോൾ പേരിനു മുന്നിൽ ഒരു ഡോക്ടർ ഉണ്ടല്ലോ. ഡോക്ടറേറ്റ് എടുത്തതും ഒരു പ്രതികാരമാണ്, മഞ്ജൂ പറയുന്നു.
നമുക്ക് കിട്ടുന്ന അവസരങ്ങൾ പാഴാക്കാതിരിക്കുക. അതാണ് എല്ലാവരോടുമായി തനിക്ക് പറയാനുള്ളത് എന്ന് മഞ്ജൂ പറയുന്നു. ഓരോരുത്തർക്കും പല ആഗ്രഹങ്ങളും കാണും. അത് കിട്ടിയില്ല എന്നുവച്ച് നിരാശപ്പെടാതെ മുന്നോട്ടു പോവുകയാണ് വേണ്ടത്. നമുക്ക് ദൈവം തരുന്ന അവസരങ്ങൾ പരമാവധി ഉപയോഗപ്പെടുത്തുക. ഇപ്പോൾ ഗ്രേറ്റർ മാഞ്ചസ്റ്റർ ക്ലിനിക്കൽ റിസർച്ച് നെറ്റ് വർക്കിൽ (സിആർഎൻ) അസിസ്റ്റന്‍റ് റിസർച്ച് ഡെലിവറി മാനേജരായി നിയമിതയായ മഞ്ജു ജൂണ്‍ 28ന് സ്ഥാനം ഏറ്റെടുക്കും. കൊഴുവനാൽ മഞ്ഞാമറ്റം പള്ളത്ത് ചാക്കോച്ചൻ-ആനിയമ്മ ദന്പതികളുടെ മകളാണ് മഞ്ജു. ഭർത്താവ് ഡോ. ലക്സണ്‍ ഫ്രാൻസിസ് കെഎസ്ഇബി മുൻ എൻജിനീയറും യുകെയിലെ ഒഐസിസി നേതാവുമാണ്. ലിവിയ, എൽവിയ, എല്ലിസ് എന്നിവർ മക്കളാണ്.
വിസാ നടപടികള്‍ അമേരിക്ക കര്‍ശനമാക്കിയതോടെ ഇന്ത്യന്‍ ഐടി കമ്പനികള്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നു. ഇന്ത്യയില്‍ അരലക്ഷത്തിലധികം ഐടി ജീവനക്കാര്‍ക്ക് ഈ വര്‍ഷം ജോലി നഷ്ടപെടുമെന്നാണ് റിപ്പോര്‍ട്ട്.
ഇന്‍ഫോസിസ്, വിപ്രോ, ടെക് മഹീന്ദ്ര, കോഗ്നിസെന്റ്, എച്ച്‌സിഎല്‍, ഡിഎക്‌സ് സി ടെക്‌നോളജി ഫ്രാന്‍സ് ആസ്ഥാനമായുള്ള കാപ് ജെമിനി എസ്എ എന്നിവയിലെല്ലാം കൂടി 12 ലക്ഷത്തിലധികം ജീവനക്കാരാണ് ഉളളത്. ഇതില്‍ 4.5 ശതമാനം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. ഇതിന്റെ ഭാഗമായി ഏഴ് കമ്പിനികളും ജീവനക്കാര്‍ക്ക് പ്രകടനം മോശമാണെന്ന് കാട്ടി നോട്ടീസ് നല്‍കി തുടങ്ങി. കോഗ്നിസെന്റില്‍ 15000 ത്തോളം പേരെയാണ് തരം താഴ്്ത്തിയിരിക്കുന്നത്. ഇന്‍ഫോസിസില്‍ 3000 സീനിയര്‍ മാനേജര്‍മാരെ മെച്ചപെടാനുള്ളവരുടെ ഗണത്തില്‍ പെടുത്തി. ഇതിന് പുറമെ ഇന്‍ഫോസിസ് ശമ്പള വര്‍ധന ജൂലൈവരെ നീട്ടിവെച്ചു. ഡിഎക്‌സി ടെക്‌നോളജി ഇന്ത്യയിലെ ഓഫീസുകളുടെ എണ്ണം 50ല്‍ നിന്ന് 26 ആയി കുറക്കുമെന്ന് അറിയിച്ചു. ഇതിന്റെ ഭാഗമായി പതിനായിരം ജീവനക്കാരോട് ഈ വര്‍ഷം പിരിഞ്ഞ് പോകാന്‍ കമ്പനി ആവശ്യപ്പെട്ടതായാണ് വിവരം. മൊത്തം 175,000 പേരാണ് ഡിഎക്‌സിക്ക് ഇന്ത്യയില്‍ ഉള്ളത്. അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് ചുമതലയേറ്റതിനു പിന്നാലെ വിസ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതാണ് ഇന്ത്യന്‍ ജീവനക്കാരെ പിരിച്ചുവിടാന്‍ ഐടി കമ്പനികളെ നിര്‍ബന്ധിതരാക്കിയത്.
ജോര്‍ജ്ജ് എടത്വ
മലയാളം യുകെയും ലെസ്റ്റര്‍ കേരളാ കമ്യുണിറ്റിയും സംയുക്തമായി സംഘടപ്പിക്കുന്ന മലയാളം യുകെ രണ്ടാം വാര്‍ഷിക ആഘോഷവും , ഇന്റര്‍നാഷണല്‍ നേഴ്‌സസ് ഡേ ആഘോഷവും പ്രഥമ യുകെ മലയാളം അവാര്‍ഡും ലെസ്റ്ററിലെ മെഹര്‍ സെന്ററില്‍ രാഗതാളമേളങ്ങളുടെ അകമ്പടിയോടെ അരങ്ങേറുമ്പോള്‍ ലെസ്റ്ററിനുള്ളില്‍നിന്നും യുകെയുടെ വിവിധഭാഗങ്ങളില്‍ നിന്നും ,അതിഥികളായെത്തുന്ന ആയിരിക്കണക്കിനു മലയാളി കലാസ്വാദകര്‍ക്ക് കേരളത്തിന്റെ തനതായ രുചിഭേദങ്ങള്‍ ഒരുക്കുന്ന തിരക്കിലാണ് ലെസ്റ്റര്‍ കേരളാ കമ്മ്യുണിറ്റിയിലെ സജീവപ്രവര്‍ത്തകര്‍ .പൊറോട്ടയും ബീഫും, ഫ്രൈഡ് റൈസും ചിക്കന്‍ മസാലയും, നേന്ത്രപ്പഴം ബോളിയും, ഉഴുന്ന് വടയും, വെട്ടുകേക്കും അങ്ങനെ വിഭവങ്ങളുടെ ലിസ്റ്റ് നീളുന്നു.
ലെസ്റ്റര്‍ കേരളാ കമ്മ്യുണിറ്റിയുടെ ഫുഡ് കമ്മറ്റിയുടെ ചെയര്‍മാനും പ്രൊഫഷണല്‍ ഷെഫുമായ ടോജോ ജോസഫിന്റെ നേതൃത്വത്തില്‍ അലന്‍ മാര്‍ട്ടിന്‍, എബി പള്ളിക്കര , ബിനു ശ്രീധരന്‍ എന്നവരാണ് തട്ടുകടയുടെ നടത്തിപ്പുകാര്‍. ജേക്കബ് ജോര്‍ജ്ജ് കുര്യാളശ്ശേരിയുടെ നേതൃത്വത്തില്‍ മെഹര്‍ സെന്ററിലെ അതിവിശാലമായ വേദിക്കുള്ളില്‍ കേരളീയ തനിമയില്‍ നിര്‍മ്മിച്ചിരിക്കുന്ന തട്ടുകടയുടെ രൂപകല്പന ആരെയും ആകര്‍ഷിക്കും. മിതമായ നിരക്കില്‍ മലയാളികളുടെ ഗൃഹാതുരത്വമുണര്‍ത്തുന്ന രുചികള്‍ ലെസ്റ്ററില്‍ എത്തുന്ന അതിഥികള്‍ക്ക് നല്‍കുക അതാണ് തങ്ങളുടെ ലക്ഷ്യം എന്ന് ലെസ്റ്റര്‍ കേരളാ കമ്യുണിറ്റിയുടെ ഭാരവാഹികള്‍ അറിയിച്ചു.
ശനിയാഴ്ച ലെസ്റ്ററില്‍ നടക്കുന്ന മലയാളം യുകെ അവാര്‍ഡ് നൈറ്റ് വൈവിദ്ധ്യമാര്‍ന്ന കലാപരിപാടികളുടെ ഒരു മനോഹരമായ സമന്വയം ആയിരിക്കും. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന ഇരുനൂറില്‍പ്പരം കഴിവുറ്റ കലാകാരന്മാരും കലാകാരികളും വേദിയില്‍ ആടിയും പാടിയും തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. ഒപ്പം യുകെയില്‍ പ്രശസ്തരായ പ്രൊഫഷനല്‍ ട്രൂപ്പുകളും അവരുടെ ഏറ്റവും പുതിയ ഐറ്റങ്ങളുമായി അരങ്ങില്‍ എത്തുന്നു.
സാമൂഹിക പ്രതിബദ്ധതയുള്ള മാധ്യമമെന്ന നിലയില്‍ യുകെ മലയാളി സമൂഹവുമായി ചേര്‍ന്ന് സത്യസന്ധമായ മാദ്ധ്യമ പ്രവര്‍ത്തനത്തിലൂടെ മുന്നേറുന്ന മലയാളം യുകെ ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ആണ് മെയ് 13 ശനിയാഴ്ച ഉച്ചയ്ക്ക് 1.00 മണി മുതല്‍ പ്രോഗ്രാമുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷത്തോടനുബന്ധിച്ച് ആതുരസേവന രംഗത്തെ മാലാഖമാരെ ആദരിച്ച് കൊണ്ടായിരിക്കും ചടങ്ങുകള്‍ക്ക് തുടക്കം കുറിക്കുക.
തുടര്‍ന്ന് പ്രശസ്ത മലയാള സിനിമാ സംവിധായകന്‍ അവാര്‍ഡ് നൈറ്റ് ആഘോഷങ്ങള്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യും. അവാര്‍ഡ് നൈറ്റിനു താരപ്പൊലിമയുടെ പ്രൌഡി സമ്മാനിക്കുന്നതിനായി വൈശാഖും കുടുംബവും യുകെയില്‍ എത്തിക്കഴിഞ്ഞു. യുകെ മലയാളി സമൂഹത്തില്‍ വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ച വ്യക്തികളെയും സംഘടനകളെയും അവാര്‍ഡ് നൈറ്റ് വേദിയില്‍ ആദരിക്കും.
മലയാളം യുകെ അവാര്‍ഡ് നൈറ്റിലെ മുഖ്യാതിഥി ആയി എത്തിച്ചേരുന്ന ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതയുടെ പ്രഥമ മെത്രാന്‍ അവാര്‍ഡ് നൈറ്റ് വേദിയില്‍ വച്ച് മലയാളം യുകെയുടെ ജീവകാരുണ്യ സംരംഭമായ മലയാളംയുകെ ചാരിറ്റി ഫൌണ്ടേഷന് തുടക്കം കുറിക്കും. അവയവ ദാന സന്ദേശത്തിന്റെ ജീവിക്കുന്ന അപ്പസ്തോലനായ ഫാ. ഡേവിസ് ചിറമേല്‍ നയിക്കുന്ന ഉപഹാര്‍ എന്ന ചാരിറ്റി സംഘടനയുമായി ചേര്‍ന്ന് ആയിരിക്കും ആദ്യ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് തുടക്കം കുറിക്കുന്നത്. കേരളത്തിലെ ആശുപത്രികളിലേക്ക് ഡയാലിസിസ് മെഷീനുകള്‍ എത്തിച്ച് നല്‍കുക എന്ന വലിയ ദൗത്യം പ്രാവര്‍ത്തികമാക്കി ആയിരിക്കും മലയാളം യുകെ കാരുണ്യ വഴിയിലേക്കുള്ള ചുവടുവയ്പുകള്‍ ആരംഭിക്കുക.
യുകെയിലെ നിരവധി മലയാളി സംഘടനകളെ വച്ച് അംഗബലം കൊണ്ടും പ്രവര്‍ത്തന മികവ് കൊണ്ടും ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റി ആണ് മലയാളം യുകെ അവാര്‍ഡ് നൈറ്റിനും നഴ്സസ് ദിനാഘോഷത്തിനും ആതിഥ്യം ഒരുക്കുന്നത്. ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയുടെ പല മാതൃകാപരമായ പ്രവര്‍ത്തനങ്ങളും ജനങ്ങളുടെ മുന്‍പില്‍ അവതരിപ്പിക്കുന്നതിനും അവാര്‍ഡ് നൈറ്റ് വേദിയാകും.
യുകെയിലെ ജനപ്രിയ റേഡിയോ ചാനല്‍ ആയ ലണ്ടന്‍ മലയാളം റേഡിയോയുടെ അവതാരകര്‍ ആണ് മലയാളം യുകെ അവാര്‍ഡ് നൈറ്റില്‍ അവതാരകര്‍ ആയി എത്തുക. യുകെ മലയാളികളുടെ പ്രിയപ്പെട്ട ടെലിവിഷന്‍ ചാനല്‍ ആയ മാഗ്നാവിഷന്‍ അവാര്‍ഡ് നൈറ്റ് തത്സമയ സംപ്രേഷണം ഒരുക്കുന്നുണ്ട്.
Also Read:
മലയാളം യു കെ അവാര്‍ഡ് നൈറ്റില്‍ യോര്‍ക്ഷയറിന്റെ സംഗീതവും..
മലയാളം യുകെ അവാര്‍ഡ് നൈറ്റിന് ആശംസകള്‍ നേര്‍ന്ന് കൊണ്ട് കെ. എം. മാണി സംസാരിക്കുന്നു
ഭര്‍ത്താവു കൊലപ്പെടുത്തിയെന്നു കരുതിയ യുവതി കാമുകനുമൊത്തു ജീവിക്കുന്നതായി കണ്ടെത്തി. കേസില്‍ ശിക്ഷിക്കപ്പെട്ട ഭര്‍ത്താവു ജയിലില്‍ കിടക്കുമ്പോഴാണു ഭാര്യയുടെ സുഖവാസം. ബിഹാറിലെ മുസഫര്‍പൂരിലെ പിങ്കി (25), മനോജ് ശര്‍മയെ 2015 ലാണു വിവാഹം കഴിച്ചത്. കുറച്ചുനാളുകള്‍ക്കുശേഷം പിങ്കിയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി. സ്ത്രീധനം ആവശ്യപ്പെട്ടു മകളെ ഭര്‍ത്താവു പീഡിപ്പിച്ചിരുന്നെന്നും കൊലപ്പെടുത്തിയതാണെന്നും കാണിച്ചു പിങ്കിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. അന്വേഷണം നടക്കുന്നതിനിടെ സമീപപ്രദേശത്തു നിന്ന് അഴുകിയ നിലയില്‍ ഒരു മൃതദേഹം കണ്ടെത്തുകയും അതു പിങ്കിയുടേതാണെന്നു തിരിച്ചറിയുകയും ചെയ്തതോടെ മനോജിനെ പൊലീസ് അറസ്റ്റു ചെയ്തു. കോടതി തടവുശിക്ഷ വിധിച്ച് ഇയാളെ ജയിലില്‍ അടച്ചു. മനോജ് ശര്‍മയുടെ സുഹൃത്ത് കഴിഞ്ഞദിവസം മധ്യപ്രദേശിലെ ജബല്‍പുരില്‍ പിങ്കിയെയും കാമുകനെയും കണ്ടതോടെയാണു കള്ളി വെളിച്ചത്തായത്. മനോജിന്റെ ബന്ധുക്കള്‍ ഉടന്‍ ജബല്‍പുരിലെത്തി പിങ്കിയാണെന്ന് ഉറപ്പിച്ചശേഷം പൊലീസിനെ അറിയിക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത ഇരുവരെയും പൊലീസ് ബിഹാറിലേക്കു കൊണ്ടുവന്നു. മയൂര്‍ മാലിക്ക് എന്ന യുവാവുമായി പിങ്കി അടുപ്പത്തിലായിരുന്നെന്നും ഇയാളുമായിട്ടാണ് ഒളിച്ചോടിയെതെന്നും പൊലീസ് അറിയിച്ചു. മനോജിനെ കുറ്റവിമുക്തനാക്കാനുള്ള നടപടികള്‍ തുടങ്ങിയതായും പിങ്കിയുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന ചുമത്തി കേസെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.
രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ കാലാവധി അവസാനിക്കാനിരിക്കെ, പുതിയ രാഷ്ട്രപതിയ്ക്കായുള്ള ചര്‍ച്ചകള്‍ സജീവമായി. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയ്‌ക്കെതിരെ സംയുക്ത സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആലോചന. ഇതിനായി യോജിച്ച സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. മഹാത്മാഗാന്ധിയുടെ ചെറുമകനും മുന്‍ പശ്ചിമബംഗാള്‍ ഗവര്‍ണറുമായ ഗോപാല്‍ കൃഷ്ണ ഗാന്ധിയുടെ പേരാണ് പരിഗണനയിലുള്ളവരില്‍ മുന്‍പന്തിയില്‍. മുന്‍ ഉപപ്രധാനമന്ത്രി ബാബു ജഗ്ജീവന്‍ റാമിന്റെ മകളും, മുന്‍ ലോക്‌സഭാ സ്പീക്കറുമായ മീരാ കുമാറാണ് പ്രതിപക്ഷത്തിന്റെ പരിഗണനയിലുള്ള മറ്റൊരാള്‍. ഐഎഎസുകാരനും നയതന്ത്രജ്ഞനും ബംഗാള്‍ മുന്‍ ഗവര്‍ണറുമായ ഗോപാല്‍ കൃഷ്ണ ഗാന്ധിയെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനോട് പൊതുവെ കോണ്‍ഗ്രസിനും ഇടതുപാര്‍ട്ടികള്‍ക്കും തൃണമൂല്‍ കോണ്‍ഗ്രസിനും അനുകൂല നിലപാടാണെന്നാണ് സൂചന. ഗോപാല്‍കൃഷ്ണ ഗാന്ധിയുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും, സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇവരെ കൂടാതെ എന്‍സിപി നേതാവ് ശരദ് പവാര്‍, സിപിഐ ജനറല്‍ സെക്രട്ടറി എസ്. സുധാകര്‍ റെഡ്ഡി, ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ജെഡിയു അധ്യക്ഷന്‍ ശരദ് യാദവ് എന്നിവരും ഗാന്ധിയുമായി ഇക്കാര്യം സംസാരിച്ചു. രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാക്കള്‍ സംസാരിച്ചെന്നും, എന്നാല്‍ ചര്‍ച്ചകള്‍ പ്രാരംഭ ഘട്ടത്തിലായതിനാല്‍ ഇപ്പോള്‍ അഭിപ്രായം പറയുന്നില്ലെന്നും ഗോപാല്‍കൃഷ്ണ ഗാന്ധി പറഞ്ഞു. മഹാത്മാഗാന്ധിയുടെ ഇളയമകന്‍ ദേവദാസ് ഗാന്ധിയുടെയും സി.രാജഗോപാലാചാരിയുടെ മകള്‍ ലക്ഷ്മിയുടെയും മകനാണ് 72 കാരനായ ഗോപാല്‍കൃഷ്ണ ഗാന്ധി. 1945 ഏപ്രില്‍ 22 നാണ് ഗോപാല്‍കൃഷ്ണ ഗാന്ധിയുടെ ജനനം. ദില്ലി സെന്റ് സ്റ്റീഫന്‍സ് കോളജില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ഗോപാല്‍കൃഷ്ണ ഗാന്ധി 1968 മുതല്‍ 1992 വരെ ഇന്ത്യന്‍ സിവില്‍ സര്‍വീസില്‍ സേവനമനുഷ്ഠിച്ചു. 1992 ല്‍ അദ്ദേഹം സിവില്‍ സര്‍വീസില്‍ നിന്ന് സ്വമേധയാ വിരമിക്കുകയായിരുന്നു. 1985 മുതല്‍ 1987 വരെ ഉപരാഷ്ട്രപതിയുടെ സെക്രട്ടറിയായും 1987 മുതല്‍ 1992 വരെ രാഷ്ട്രപതിയുടെ ജോ.സെക്രട്ടറിയായും 1997 ല്‍ രാഷ്ട്രപതിയുടെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചി്ട്ടുണ്ട്.
കോട്ടയം ജില്ലയിൽ നാളെ ബിജെപി ഹർത്താൽ. കുമരകത്ത് ബിജെപി നേതാവിന് നേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. കുമരകം പഞ്ചായത്തിലെ ബിജെപി അംഗമായ പി.കെ സേതുവിന് നേരെയാണ് ആക്രമണം ഉണ്ടായത്. പഞ്ചായത്ത് ഓഫീസിന് മുന്നിൽവെച്ചാണ് സേതുവിനെ മുഖംമൂടി സംഘം ആക്രമിച്ചത്. സേതുവിന് ഒപ്പമുണ്ടായിരുന്ന പാർട്ടി പ്രവർത്തകനും മർദ്ദനം ഏറ്റിട്ടുണ്ട്. സംഭവത്തിന് പിന്നിൽ സിപിഐഎം ആണെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു. എന്നാൽ സിപിഐഎം പ്രവർത്തകർക്ക് ഈ സംഭവത്തിൽ പങ്കില്ലെന്ന് നേതാക്കൾ പറഞ്ഞു. രാവിലെ 6 മണി മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
യുകെ ഉള്‍പ്പെടെയുള്ള യൂറോപ്പിലെ സമ്പന്ന രാജ്യങ്ങളില്‍ ജീവിക്കാന്‍ താല്‍പ്പര്യമുള്ളവരെ ലക്ഷ്യമിട്ട് വന്‍ മനുഷ്യക്കടത്ത് സംഘം പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട്. മികച്ച ശമ്പളമുള്ള ജോലിയും താമസവും വാഗ്ദാനം ചെയ്ത് കിഴക്കന്‍ യൂറോപ്പിലെ യുവതികളെ ഇന്ത്യാക്കാര്‍ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ വംശജരായ വൃദ്ധന്മാര്‍ക്ക് പാസ്‌പോര്‍ട്ടിനും മറ്റു കാര്യങ്ങള്‍ക്കുമുള്ള തട്ടിപ്പ് വിവാഹത്തിന് വേണ്ടി നല്‍കുന്ന സംഘം സ്കോട്ട്ലന്റ്ല്‍ പ്രവര്‍ത്തിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്.
പെണ്‍വാണിഭം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ഇവര്‍ സ്ത്രീകളെ ഉപയോഗിക്കുന്നതായും ഒരു വിദേശമാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യാക്കാരും പാകിസ്താന്‍കാരുമാണ് തട്ടിപ്പ് വിവാഹത്തിന് വേണ്ടിയുള്ള യൂറോപ്യന്‍ യുവതികളുടെ വലിയ ആവശ്യക്കാര്‍. മയക്കുമരുന്നു വില്‍പ്പന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ലാഭമുണ്ടാക്കുന്ന ബിസിനസ് ആയി ഇത് മാറിയിരിക്കുകയാണെന്നും മോഹിപ്പിച്ച് കൊണ്ടുവരുന്ന യുവതികളെ വിവാഹം കഴിക്കുന്നയാള്‍ക്ക് ബലാത്സംഗം ഉള്‍പ്പെടെയുള്ള ക്രൂരതകള്‍ ചെയ്യാന്‍ നല്‍കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
മിക്കവാറും മദ്ധ്യവയസ്‌ക്കന്മാരായ ഏഷ്യാക്കാര്‍ക്ക് വേണ്ടി ആയിരിക്കും യുവതികളെ ഗ്യാംഗുകള്‍ വില്‍ക്കുക. സ്‌കോട്ട്‌ലന്റിലും മറ്റും മികച്ച ജോലിയും ജീവിതവും വാഗ്ദാനം ചെയ്ത് കൊണ്ടുവരുന്ന ഇവരെ ആവശ്യക്കാരന് വില്‍ക്കും മുമ്പ് ഗ്യാംഗുകളും ലൈംഗിക ചൂഷണത്തിന് ഇരയാക്കും.
യുവതികളെ നിയന്ത്രിക്കുന്ന മനുഷ്യക്കടത്തുകാര്‍ തന്നെയാണ് യൂറോപ്പിലെ വിവിധ രാജ്യങ്ങളിലെ പാസ്‌പോര്‍ട്ടിന് വേണ്ടിയുള്ള തട്ടിപ്പ് വിവാഹത്തിന് ഇവരെ നിര്‍ബ്ബന്ധിക്കുന്നതും സജ്ജമാക്കുന്നതും.പ്രധാനമായും ഇന്ത്യാക്കാരും പാകിസ്താന്‍കാരുമാണ് സ്‌കോട്‌ലന്റില്‍ ജീവിക്കാന്‍ വേണ്ടി ഈ തട്ടിപ്പ് വിവാഹത്തിനായി സ്ത്രീകളുടെ ആവശ്യക്കാരെന്ന് യൂറോപ്യന്‍ യൂണിയന്റെ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സിയായ യൂറോപോള്‍ പറയുന്നു.
തട്ടിപ്പ് വരന്മാരുടെ കയ്യിലെത്തും മുമ്പ് തന്നെ പെണ്‍കുട്ടികള്‍ എത്തിച്ചേരുക പെണ്‍വാണിഭ സംഘത്തിന്റെ മുന്നിലായിരിക്കുമെന്ന് ഇരകളില്‍ ഒരാള്‍ ബിബിസി യോട് പറഞ്ഞു. സ്‌കോട്‌ലന്റില്‍ വന്‍ പ്രതിഫലവും താമസസൗകര്യവും ലഭിക്കുന്ന ജോലി വാഗ്ദാനം ചെയ്താണ് യുവതികളെ മോഹിപ്പിക്കുക. പിന്നീട് ഇവിടെ എത്തിയ ശേഷം ജോലി ലഭ്യമായില്ലെന്നും തല്‍ക്കാലം ഒരു പാകിസ്താന്‍കാരനുമായി കല്യാണം കഴിക്കാനുമാണ് ആവശ്യപ്പെടുക. വിവാഹം കഴിയുന്നതോടെ പെണ്ണിനെ സംഘം കൊണ്ടുപോകുകയും ലൈംഗികമായി ഉപയോഗിക്കുകയും ചെയ്യും. അതിന് ശേഷം വിവാഹം കഴിച്ചയാള്‍ക്ക് ബലാത്സംഗമോ ശാരീരിക പീഡനമോ ശമ്പളം നല്‍കാതെ ജോലി ചെയ്യിക്കലോ ഏതു രീതിയില്‍ വേണമെങ്കിലും ഉപയോഗിക്കാനായി നല്‍കും. പാസ്‌പോര്‍ട്ട് കിട്ടിക്കഴിഞ്ഞാല്‍ ഉടന്‍ വിവാഹമോചനം നേടും.
പെണ്‍കുട്ടികളെ കുടുക്കാനായി സ്‌കോട്ട്‌ലന്റിലെ ഗ്‌ളാസ്‌ഗോയിലും മറ്റും അനേകം ഗ്യാംഗുകളാണ് പ്രവര്‍ത്തിക്കുന്നത്. ഏഷ്യയില്‍ നിന്നുള്ള വൃദ്ധന്മാര്‍ കിഴക്കന്‍ യൂറോപ്പിലെ കൊച്ചുപെണ്‍കുട്ടികളെ വിവാഹം കഴിക്കുന്ന ഷാം മാര്യേജുകള്‍ കൊണ്ട് സ്‌കോട്‌ലന്റിലെ വിവാഹ റെക്കോഡുകള്‍ നിറഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടര്‍ പറയുന്നത്. ഗ്‌ളാസ്‌ഗോവില്‍ റജിസ്റ്റര്‍ ചെയ്ത എഴുതപതിലധികം വിവാഹങ്ങളില്‍ മൂന്നിലൊന്നും ഗോവന്‍ഹില്ലില്‍ ആയിരുന്നെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഇതില്‍ 40 ശതമാനവും അഞ്ചു വര്‍ഷം പോലും നീളാത്ത ദാമ്പത്യമായിരുന്നത്രേ. കഴിഞ്ഞ വര്‍ഷം പെണ്‍വാണിഭ സംഘത്തിന് ഇരയായി തട്ടിപ്പ് വിവാഹത്തിന് വേണ്ടി സ്‌കോട്‌ലന്റില്‍ എത്തിയത് 150 ലധികം പേരായിരുന്നെന്ന് ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നു.
മെഡിക്കല്‍ കോളേജിലെ രണ്ടാംവര്‍ഷ പി.ജി വിദ്യാര്‍ഥിനി ഐശ്വര്യയുടെ ആത്മഹത്യയില്‍ ദുരൂഹതയില്ലെന്ന് പൊലീസ്. തന്റെ മരണത്തില്‍ ആര്‍ക്കും പങ്കില്ലെന്നും സ്വയം എടുത്ത തീരുമാനമാണിതെന്നും ഐശ്വര്യ വ്യക്തമാക്കിയ കുറിപ്പ് പൊലീസ് കണ്ടെത്തി. അലമാരയില്‍ സൂക്ഷിച്ചിരുന്ന ഡയറിയില്‍ നിന്നാണ് കുറിപ്പ് ലഭിച്ചത്. മലപ്പുറം എടപ്പാൾ പരിയപ്പുറത്ത് ആനന്ദഭവനിൽ ഐശ്വര്യ മെഡിക്കൽ കോളേജിലെ വനിതകളുടെ പി.ജി ഹോസ്റ്റലിൽ സ്വയം മരുന്ന് കുത്തിവച്ച് ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസ് വിലയിരുത്തൽ. രോഗം കാരണം ഞാൻ ഇവിടം വിട്ട് പോകുന്നുവെന്നും എല്ലാവരും എന്നോട് ക്ഷമിക്കണമെന്നും എഴുതിയ ആത്മഹത്യാ കുറിപ്പാണ് പൊലീസിന് ലഭിച്ചത്.
വിഷാദ രോഗത്തിന് മരുന്നുകൾ കഴിച്ചിരുന്നതിന്റെ തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മരണം ആത്മഹത്യയാണെന്ന നിഗമനത്തിൽ പൊലീസ് എത്തുന്നത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ ഏത് മരുന്നാണ് കുത്തിവച്ചതെന്ന് വ്യക്തമാകൂവെന്ന് മെഡിക്കൽ കോളേജ് പൊലീസ് അറിയിച്ചു. മെഡിക്കൽ കോളേജ് പൊലീസ് കെസെടുത്ത് അന്വേഷണം ആരംഭിച്ചു.
‘രോഗം കാരണം ഞാന്‍ ഇവിടം വിട്ട് പോകുന്നു. ഭര്‍ത്താവിനെയും മകനെയും സ്‌നേഹിച്ച് കൊതി തീര്‍ന്നില്ല. എല്ലാവരും ക്ഷമിക്കണം, പൊറുക്കണം. എന്നെ മരിക്കാതെ കിട്ടുന്നുണ്ടെങ്കില്‍ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കരുത്’ എന്നാണു കുറിപ്പില്‍ ഐശ്വര്യ പറയുന്നത്.
കഴിഞ്ഞദിവസം രാത്രി പത്തുമണിയോടെയാണ് ഐശ്വര്യയെ ഹോസ്റ്റല്‍ മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. സുഹൃത്തുക്കള്‍ ഉടന്‍ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സ്വയം മരുന്നു കുത്തിവച്ചാണ് ഐശ്വര്യ ആത്മഹത്യ ചെയ്തത്. മലപ്പുറം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഭാസ്‌കരന്റെയും ബാങ്ക് ഉദ്യോഗസ്ഥയായ ആനന്ദവല്ലിയുടെയും മകളാണ് ഐശ്വര്യ. ഏക സഹോദരൻ അമേരിക്കയിലാണ്. എറണാകുളം മെഡിക്കൽ കോളേജിലെ ഡോക്ടറായ രാഹുൽരാജ് ആണ് ഭർത്താവ്. നാല് വയസുള്ള മകനുണ്ട്.
പോസ്റ്റ്‌മോർട്ടത്തിനുശേഷം മെഡിക്കൽ കോളേജിൽ പൊതുദർശനത്തിനു വച്ച മൃതദേഹത്തിൽ പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ, ഡോക്ടർമാർ, ജീവനക്കാർ, അദ്ധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു. പിന്നീട് അച്ഛന്റെ സ്വദേശമായ എടപ്പാൾ വട്ടംകുളത്തേക്ക് കൊണ്ട് പോയി. എടപ്പാൾ സാമൂഹികാരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറായിരുന്ന ഐശ്വര്യ ലീവെടുത്താണ് പിജി പഠനത്തിനുചേർന്നത്.