Latest News

യുവനടിയെ തട്ടിക്കൊണ്ടുപോയി അക്രമം കാണിച്ച സംഭവത്തില്‍ വീണ്ടും വഴിത്തിരിവ്. കേസിലെ പ്രതി പള്‍സര്‍ സുനി നടന്‍ ദിലീപിന് അയച്ചുവെന്നു പറയപ്പെടുന്ന കത്തിലെ കയ്യക്ഷരം സുനിയുടേതല്ലെന്ന് വ്യക്തമായി. സുനി മുന്‍പ് കോടതിയില്‍ നല്‍കിയ പരാതിയിലേയും കത്തിലേയും കയ്യക്ഷരം വ്യത്യസ്തമാണ്. അങ്കമാലി കോടതിയിലാണ് നേരത്തെ സുനി പരാതി നല്‍കിയത്. രണ്ടിലേയും ഭാഷയിലും ശൈലിയിലും പ്രകടമായ വ്യത്യാസമുണ്ട്. കത്ത് തയ്യാറാക്കിയത് സുനിയുടെ സഹതടവുകാരനായ നിയമവിദ്യാര്‍ത്ഥിയാണ് എന്നാണ് നിഗമനം.

വിഷ്ണുവിന് കത്ത് കൈമാറിയതും സഹതടവുകാരനായ വിദ്യാര്‍ത്ഥി തന്നെയാണ്. ഏപ്രില്‍ 12ന് എഴുതി സഹതടവുകാരനായ വിഷ്ണുവിന്റെ പക്കല്‍ കൊടുത്തുവിട്ട കത്ത് ഇന്നലെ പുറത്തുവന്നിരുന്നു. ജയില്‍ സൂപ്രണ്ടിന്റെ സീലോടുകൂടിയ പേപ്പറിലായിരുന്നു കത്ത് എഴുതിയിരിക്കുന്നത്. തന്നെയും ഒപ്പമുള്ള അഞ്ചുപേരെയും രക്ഷിക്കണമെന്നാണ് കത്തില്‍ സുനി ആവശ്യപ്പെട്ടത്. തനിക്ക് വാഗ്ദാനം ചെയ്ത പണം അഞ്ചുമാസത്തിനുള്ളില്‍ നല്‍കണമെന്നും സുനി കത്തില്‍ ആവശ്യപ്പെട്ടിരുന്നു. കേസില്‍ കോടതിയില്‍ കീഴടങ്ങുന്നതിനു മുമ്പ് കാക്കനാടുള്ള ദിലീപിന്റെ കടയില്‍ ചെന്നിരുന്നെന്നും അപ്പോള്‍ എല്ലാവരും ആലുവയിലാണെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും സുനി കത്തില്‍ പറയുന്നു. വളരെ ബുദ്ധിമുട്ടിയാണ് താന്‍ ഈ കത്ത് കൊടുത്തുവിടുന്നതെന്നും ഈ കത്തു കൊണ്ടുവന്നവന് കേസിനെപ്പറ്റി കാര്യങ്ങള്‍ ഒന്നും അറിയില്ലെന്നും തനിക്ക് വേണ്ടി അവന്‍ ബുദ്ധിമുട്ടുന്നു എന്നു മാത്രമേയുള്ളൂവെന്നും കത്തില്‍ പറഞ്ഞിരുന്നു.

അതേസമയം, പള്‍സര്‍ സുനി ബ്ലാക്ക്‌മെയില്‍ ചെയ്തുവെന്ന പരാതിയില്‍ നടന്‍ ദിലീപിന്റെയും സംവിധായകന്‍ നാദിര്‍ഷയുടെയും ദിലീപിന്റെ മാനേജറുടേയും മൊഴിയെടുക്കാന്‍ തീരുമാനിച്ചു. ദിലീപിനോടു പറയാനുള്ള കാര്യങ്ങള്‍ അറിയിക്കാന്‍ നാദിര്‍ഷയുടെ ഫോണിലേക്കാണു വിളികള്‍ വരുന്നത്. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുടെ ഫോണിലും വിളി വന്നു. എല്ലാം റിക്കോര്‍ഡ് ചെയ്തു രണ്ടു മാസം മുന്‍പുതന്നെ ഡിജിപിക്കു നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇവരുടെ മൊഴിയെടുക്കുന്നത്.

ഫാ.ബിജു കുന്നയ്ക്കാട്ട് പിആര്‍ഒ

പ്രസ്റ്റണ്‍: എഡിന്‍ബര്‍ഗ് അതിരൂപതയില്‍ ശുശ്രൂഷ ചെയ്തിരുന്ന റവ.മാര്‍ട്ടിന്‍ വാഴച്ചിറയുടെ ആകസ്മിക വേര്‍പാടില്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി. മാര്‍ട്ടിന്‍ അച്ചനെ കാണാതായതു മുതല്‍ എഡിന്‍ബറോയിലെ സീറോ മലബാക് ചാപ്ലിന്‍ റവ.ഫാ.സെബാസ്റ്റ്യന്‍ തുരുത്തിപ്പള്ളി രൂപതാധ്യക്ഷനുമായി നിരന്തരം ബന്ധപ്പെടുകയും നിര്‍ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്തുകൊണ്ടിരുന്നു. മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നാളെത്തന്നെ എഡിന്‍ബറോയിലേക്ക് പോകുന്നതും തുടര്‍ന്നുള്ള കാര്യങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നതുമാണ്.

പാ.മാര്‍ട്ടിനുവേണ്ടി സീറോ മലബാര്‍ സഭയുടെ എല്ലാ വിശുദ്ധ കുര്‍ബാന കേന്ദ്രങ്ങളിലും വി.ബലിമധ്യേ അദ്ദേഹത്തെ ഓര്‍ക്കണമെന്നും പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ ദേവാലയങ്ങളിലും കുടുംബപ്രാര്‍ത്ഥനയിലും നടത്തണമെന്നും മാര്‍ സ്രാമ്പിക്കല്‍ നിര്‍ദേശിച്ചു. മാര്‍ട്ടിന്‍ അച്ചന്റെ വേര്‍പാടില്‍ രൂപതാ കുടുംബം ഒന്നാകെ അനുശോചിക്കുകയും പ്രാര്‍ത്ഥനാ സഹായം വാഗ്ദാനം ചെയ്യുകയും ചെയ്യുന്നെന്നും മാര്‍ സ്രാമ്പിക്കല്‍ പറഞ്ഞു.

മൂന്നാറിലെ പെമ്പിളൈ ഒരുമയ്ക്ക് ആംആദ്മി ആംബുലന്‍സ് നല്‍കുന്നു. പെമ്പിളൈ ഒരുമയ്ക്ക് ആരംഭകാലം മുതല്‍ ആം ആദ്മി പാര്‍ട്ടി പിന്തുണ നല്‍കിയിരുന്നു. അവരുടെ ശക്തമായ സമരം നടക്കുമ്പോഴും അതിനു ശേഷം എം എം മണി പെമ്പിളൈ ഒരുമൈ സ്ത്രീകളെ അപഹസിച്ചപ്പോഴും എല്ലാം പോരാട്ടങ്ങളിലും നാം ഒപ്പം നിന്നവരാണ്. അവരുടെ ജീവിതം ദുരിതമയം ആണ് എന്ന് നമുക്കറിയാം, മരിച്ചാല്‍ ശവം കൊണ്ടുപോകാന്‍ പോലും അവര്‍ക്ക് വാഹനങ്ങള്‍ ഇല്ലാത്ത അവസ്ഥയുണ്ട്.

തേയില കൊണ്ടുപോകുന്ന പിക്കപ്പുകളില്‍ ആണ് അവര്‍ ശവശരീരം കൊണ്ടുപോയിരുന്നത്. ഏതെങ്കിലും തരത്തില്‍ ഈ പ്രശ്‌നത്തിന് ഒരു ചെറിയ പരിഹാരം നല്‍കാന്‍ കഴിയും എന്ന് ആം ആദ്മി പാര്‍ടിയുടെ പ്രവാസി സംഘടനയായ ആവാസ് സംസാരിച്ചു തീരുമാനിക്കുകയായിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ആംബുലന്‍സ് കൂടിയായി ഉപയോഗിക്കാന്‍ കഴിയുന്ന വാഹനം, അവര്‍ക്ക് കൈമാറണം എന്ന് തീരുമാനിക്കുകയും ചെയ്തു.

അതിന്റെ കൈമാറ്റചടങ്ങ് ജൂണ്‍ 27 നു വൈകിട്ട് 5.30നു, മൂന്നാറില്‍ വച്ച് നടക്കുകയാണ്. ആം ആദ്മി പാര്‍ടി നല്‍കുന്ന ഈ വാഹനം, കേരളത്തിലെ പുതിയ തൊഴിലാളി പ്രസ്ഥാനത്തിന് ആം ആദ്മി പാര്‍ടി നല്‍കുന്ന പിന്തുണ കൂടിയാണ്.

കൊച്ചി: ദിലീപിന് അയച്ച കത്തിലെ കയ്യക്ഷരം പള്‍സര്‍ സുനിയുട്ത് അല്ലെന്ന് അഭിഭാഷകന്‍. സുനി മുമ്പ് കോടതിയില്‍ എഴുതി നല്‍കിയ പരാതിയിലെയും കത്തിലെയും കയ്യക്ഷരങ്ങള്‍ തമ്മില്‍ വ്യത്യാസമുണ്ടെന്ന് സുനിയുടെ അഭിഭാഷകന്‍ കൃഷ്ണകുമാര്‍ പറഞ്ഞു. അങ്കമാലി കോടതിയില്‍ സുനി സ്വന്തം കൈപ്പടയിലെഴുതി നല്‍കിയ പരാതിയിലേയും കത്തിലേയും ഭാഷയിലും ശൈലിയിലും പൊരുത്തക്കേടുണ്ടെന്നും അഭിഭാഷകന്‍ പറഞ്ഞു.

ജയിലില്‍ നിന്ന് കടലാസ് രഹസ്യമായി കടത്തിയതിന്റെ ലക്ഷണമില്ല. സുനിലിന്റെ കയ്യക്ഷരം കണ്ടിട്ടുണ്ട്, അത് ഇത്ര വടിവൊത്ത അക്ഷരമല്ല. മറ്റാരോ എഴുതിയ കത്താണ് സുനിലിന്റെ പേരില്‍ പ്രചരിക്കുന്നതെന്നും കൃഷ്ണകുമാര്‍ വ്യക്തമാക്കി. ദിലീപ് വാഗ്ദാനം ചെയ്ത പണം നല്‍കണമെന്ന് ആവശ്യപ്പെട്ട് പള്‍സര്‍ സുനി എഴുതിയ കത്ത് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ദിലീപിന്റെ രഹസ്യങ്ങള്‍ ഇതുവരെ താന്‍ പുറത്തുവിട്ടിട്ടില്ലെന്നുള്ള ഭീഷണിയും കത്തിലുണ്ടായിരുന്നു.

അതേസമയം, പള്‍സര്‍ സുനി ബ്ലാക്ക്മെയില്‍ ചെയ്തുവെന്ന പരാതിയില്‍ നടന്‍ ദിലീപിന്റെയും സംവിധായകന്‍ നാദിര്‍ഷയുടെയും ദിലീപിന്റെ മാനേജറുടേയും മൊഴിയെടുക്കാന്‍ പോലീസ് തീരുമാനിച്ചു. സുനിയുടെ കത്തിലെ ആരോപണങ്ങളും പ്രത്യേക അന്വേഷണ സംഘം പരിശോധിക്കും. കത്ത് എഴുതിയത് കാക്കനാട് ജയിലില്‍ നിന്ന് നല്‍കിയ പേപ്പറിലാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.

ആരോപണവിധേയനായ പ്രമുഖ നടനുമായി തനിക്കു പല ബിസിനസ് ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്നു അക്രമിക്കപെട്ട നടിയുടെ മൊഴി. നടന്റെ പല റിയല്‍ എസ്റ്റേറ്റ് ബിസിനസിലും താന്‍ പങ്കാളിയാണ്. കൊച്ചി, തിരുവന്തപുരം, തൃശ്ശൂര്‍, ചെന്നൈ, ബാംഗ്ലൂര്‍, മുംബൈ തുടങ്ങിയ സ്ഥലങ്ങളില്‍ വീടുകള്‍ വാങ്ങിയിട്ടുള്ളതും തന്റെ പേരിലാണ്. ആദായനികുതി വെട്ടിപ്പിനു വേണ്ടിയാണ് ഇത്തരം പല ഇടപാടുകളും നടന്‍ ചെയ്‌തെന്നും മൊഴിയില്‍ പറയുന്നു.

ആദ്യ ഭാര്യയുമായി വിവാഹബന്ധം വേര്‍പ്പെടുത്തിയതോടെ ഈ സ്വത്തുകള്‍ നടന്റെ പങ്കാളിയായ സംവിധായകന്റെ പേരിലേക്ക് മാറ്റി രജിസ്റ്റര്‍ ചെയ്യണമെന്നും നടന്‍ ആവശ്യപ്പെട്ടിരുന്നു. പക്ഷെ താന്‍ അതിനു വഴങ്ങിയില്ല. ആദ്യഭാര്യയുടെ പേരിലേക്ക് മാത്രമേ താന്‍ ഇവ കൈമാറ്റം ചെയ്യുകയോ എഴുതി നല്‍കുകയോ ചെയ്യൂവെന്നും താന്‍ നിര്‍ബന്ധം പിടിച്ചതായി നടിയുടെ രണ്ടാമത്തെ മൊഴിയില്‍ പറയുന്നുണ്ട്.

ആക്രമിക്കപ്പെട്ട ശേഷം നടി നല്‍കിയ ആദ്യ മൊഴിയില്‍ ഈ നടനെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഇല്ലായെങ്കിലും രണ്ടാമത് നല്‍കിയ മൊഴിയില്‍ അങ്ങനെയല്ല. പ്രമുഖനും സംവിധായകനും തന്നെ വരുതിയില്‍ നിര്‍ത്താന്‍ പല ആവര്‍ത്തി പലവിധത്തില്‍ ശ്രമിച്ചിട്ടുണ്ട്. സിനിമയിലുള്ള പല സുഹൃത്തുക്കളിലൂടെ തന്നെ ഭീഷണിപ്പെടുത്താനും ശ്രമിച്ചിട്ടുണ്ട്. തന്നെ സിനിമയില്‍ നിന്നും പുറത്താക്കുവാനും പലരോടും ഈ നടന്‍ ആവശ്യപ്പെട്ടിരുന്നു. ഈ ഭീഷണികള്‍ ഒന്നും ഫലം കാണാത്തതിനാല്‍ ആയിരിക്കാം നടന്‍ തന്നെ അപായപ്പെടുത്താനുള്ള ക്രൂരതയ്ക്ക് ശ്രമിച്ചതെന്നും ഉള്‍പ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളാണ് നടിയുടെ രണ്ടാമത്തെ മൊഴിയില്‍ ഉള്ളത്. ആദ്യമൊഴി രേഖപ്പെടുത്തിയത് അക്രമം നടന്ന് മൂന്ന് മണിക്കൂറിനുള്ളിലാണ്. മജിസ്‌ട്രേറ്റിന് രഹസ്യമൊഴിയും നല്‍കി.

ഈ രണ്ടു മൊഴികളിലും അക്രമി ‘മാഡം ഇത് ക്വട്ടേഷനാണ് സഹകരിക്കണം’ എന്ന് പറഞ്ഞാണ് അക്രമം ആരംഭിച്ചതെന്നു പറയുന്നുണ്ട്. ആരുടെ ക്വട്ടേഷന്‍ എന്ന ചോദ്യം പൊലീസ് ചോദിക്കുകയോ രേഖപ്പെടുത്തുകയോ ചെയ്തിരുന്നില്ല. അക്രമിക്കപ്പെട്ട ദിവസത്തെ സംഭവങ്ങളാണ് ഈ മൊഴികളിലുള്ളത്. അക്രമത്തിന്റെ ആഘാതത്തില്‍ പറയാന്‍ വിട്ടുപോയ കാര്യങ്ങളാണ് ഇപ്പോള്‍ നടി പറഞ്ഞിരിക്കുന്നത്. ഏതാണ്ട് 22 കോടി രൂപയോളം വരുന്ന സ്വത്ത് തന്റെ പേരില്‍ എഴുതി വെയ്ക്കാന്‍ നിര്‍ബന്ധിച്ചുവെന്ന് നടി തുറന്നു പറയുന്നതോടെ മറ്റൊരു കേസിന്റെ ഫയലാണ് തുറക്കപ്പെടുന്നത്. അത് സാമ്പത്തിക കുറ്റകൃത്യമാണ്. അനധികൃതമായി സമ്പാദിച്ച പണം നടനെ മറ്റൊരു കേസില്‍ കുടുക്കുകയാണ്. വലിയ നികുതി വെട്ടിപ്പാണ് ഇതോടെ പുറത്തു വരുന്നത്.

നടന്റെ ആദ്യ ഭാര്യ, അക്രമിക്കപ്പെട്ട നടിയെ സ്വന്തം സഹോദരിയായാണ് കരുതിപ്പോന്നത്. ആ ബന്ധത്തെ ദുരുപയോഗം ചെയ്താണ് സാമ്പത്തിക കുറ്റകൃത്യത്തിന് തന്നെ ഉപയോഗിച്ചതെന്നും നടി വ്യക്തമാക്കുന്നു. രണ്ടാമത്തെ കേസില്‍ നടി മാപ്പു സാക്ഷിയാവുകയാണ്. രക്ഷപ്പെടാനായി ഈ സ്വത്ത് തന്റെയല്ല എന്ന് നടന്‍ വാദിച്ചാല്‍ 22 കോടി രൂപയുടെ സമ്പത്ത് സര്‍ക്കാരിലേയ്ക്ക് വന്നു ചേരും. തെളിവുകളുടെ അടിസ്ഥാനത്തില്‍ സാമ്പത്തിക കുറ്റകൃത്യക്കേസ് അന്വേഷണം ആരംഭിക്കുന്നതോടെ നടന്റെ സ്വത്തുകളും ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കും. ശേഷമായിരിക്കും വിശദമായ അന്വേഷണം ബന്ധപ്പെട്ട ഏജൻസികൾ ആരംഭിക്കുക.

മോദി വിരുദ്ധരുടെ ഏറ്റവും പ്രിയപ്പെട്ട നേതാക്കളിലൊരാളാണ് ഇന്ന് ശശി തരൂർ. പല കാര്യങ്ങളിലും തരൂരിന്റെ അഭിപ്രായ പ്രകടനങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുമുണ്ട്. ഇതാ ഇപ്പോൾ സംഘപരിവാറിനെ ഉന്നമിട്ടുള്ള തരൂരിന്റെ മറ്റൊരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.

ഹിന്ദി ഭാഷയെ ചൊല്ലിയാണ് പുതിയ വിവാദം തലപൊക്കിയിരിക്കുന്നത്. കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവാണ് ഇതിന് തുടക്കം കുറിച്ചത്. ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷയാണെന്ന് പറഞ്ഞ വെങ്കയ്യ നായിഡു അത് ഇന്ത്യക്കാരന്റെ സ്വത്വമാണെന്നും അതിൽ ഊറ്റം കൊള്ളണമെന്നും പറഞ്ഞിരുന്നു. ഇതിനെതിരായ ശശി തരൂരിന്റെ കമന്റാണ് ഇന്ന് സോഷ്യൽ മീഡിയ ഏറ്റുപിടിച്ചിരിക്കുന്നത്.

 

“ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷയല്ല. ഇന്ത്യയിൽ ഏറ്റവും അധികം പേർ അറിയാനും സംസാരിക്കാനും ഉപയോഗിക്കുന്ന ഭാഷയാണത്. അത് നിർബന്ധിച്ച് പഠിപ്പിക്കാൻ സാധിക്കില്ലെന്നും അത്തരമൊരു കാര്യത്തിന് ശ്രമിക്കരുതെന്നു”മാണ് ശശി തരൂർ തന്റെ ഫെയ്സ്ബുക് പേജിൽ കുറിച്ചത്.

മിനിറ്റുകൾക്കകം വൈറലായി മാറിയ പോസ്റ്റിനോോട് മൂന്ന് മണിക്കൂറിനുള്ളിൽ പ്രതികരിച്ചത് 13000 ൽപരം പേരാണ്. 1090 പേർ ഇതിനോടകം പോസ്റ്റ് ഷെയർ ചെയ്തിട്ടുമുണ്ട്.

ഇംഗ്ലീഷ് ഭാഷ ഇന്ന് വ്യാപകമായി ഉപയോഗിക്കുന്നത് രാജ്യത്തിന്റെ വികസനത്തിന് തന്നെ വിലങ്ങുതടിയാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ഇംഗ്ലീഷിൽ സംസാരിക്കുമ്പോൾ നമ്മൾ ഇംഗ്ലീഷുകാരെ പോലെയാണ് ജീവിക്കുന്നത്. ഇത് രാജ്യ താത്പര്യത്തിന് വിരുദ്ധമാണ് എന്നായിരുന്നു കേന്ദ്രമന്ത്രി വാക്കുകൾ.

എന്നാൽ ഭരണഘടനയുടെ 343ാം അനുച്ഛേദം പ്രകാരം ഇന്ത്യയിൽ ഒരു ഭാഷയും ദേശീയ ഭാഷയായി അംഗീകരിക്കപ്പെട്ടില്ലെന്നാണ് പ്രതിപക്ഷം ഈ പരാമർശത്തിന് മറുപടി നൽകിയത്. ഹിന്ദി ഭാഷ പഠിക്കാൻ ബിജെപി സർക്കാർ നിർബന്ധിക്കുന്നുവെന്ന പ്രാദേശിക കക്ഷികളുടെ ആരോപണത്തോടായിരുന്നു വെങ്കയ്യ നായിഡു പ്രതികരിച്ചത്. ഇത് മറ്റൊരു വിവാദത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്.

ഇതിനെതിരെ ട്വിറ്ററിലും ശശി തരൂർ തന്റെ അഭിപ്രായം വ്യക്തമാക്കിയിരുന്നു. ഇവിടെയും മികച്ച പ്രതികരണമാണ് തരൂരിന് ലഭിച്ചിരിക്കുന്നത്.
നേരത്തേ രാജ്യത്താകമാനം സ്‌കൂളുകളില്‍ എട്ടാം ക്ലാസ് വരെ ഹിന്ദി പഠനം നിര്‍ബന്ധമാക്കണമെന്ന പൊതു താല്‍പര്യ ഹര്‍ജി സുപ്രിംകോടതി തള്ളിയിരുന്നു. ഹിന്ദി നിര്‍ബന്ധമാക്കി ഉത്തരവ് ഇറക്കിയാല്‍ നാളെ ആരെങ്കിലും സംസ്‌കൃതമോ പഞ്ചാബിയോ നിര്‍ബന്ധമാക്കണമെന്നാവശ്യപ്പെട്ടാല്‍ എന്തു ചെയ്യുമെന്നും കോടതി ചോദിച്ചു.

ഡല്‍ഹി ബി.ജെ.പി വക്താവ് അശ്വിനി ഉപാധ്യായയാണ് ഈ ആവശ്യം ഉന്നയിച്ച് ഹര്‍ജി സമര്‍പ്പിച്ചത്. ചീഫ് ജസ്റ്റിസ് ജെ.എസ്.ഖെഹാര്‍ അടങ്ങിയ ബഞ്ചിന്റേതായിരുന്നു ഉത്തരവ്.

ഈ വിഷയത്തിൽ നേരത്തേ ബിജെപി സർക്കാരിനെതിരെ ഡിഎംകെ നേതാവ് സ്റ്റാലിൻ രംഗത്ത് വന്നിരുന്നു. പ്ര​ധാ​ന​മ​ന്ത്രിയായി ചുമതലയേറ്റ അന്ന് മുതല്‍ ന​രേ​ന്ദ്ര മോ​ദി രാജ്യത്തിന്റെ അഖണ്ഡതയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

നടിയെ തട്ടിക്കൊണ്ടു കേസിലെ പ്രതിയായ പള്‍സര്‍ സുനിയുടേതെന്നു സംശയിക്കുന്ന കത്ത് പുറത്ത് . നടന്‍ ദിലീപിന് എഴുതിയ കത്താണിത് .

ഒപ്പമുള്ള അ‍ഞ്ചുപേരെ രക്ഷിക്കണമെന്ന് സുനി കത്തിൽ പറയുന്നു. വാഗ്ദാനം ചെയ്ത പണം നല്‍കണം. പിടിയിലായശേഷം ദിലീപ് തിരിഞ്ഞു നോക്കിയില്ലെന്നും കത്തിൽ സുനി പറയുന്നു.

ഇതിനിടെ നടി ആക്രമിക്കപ്പെട്ട കേസില്‍ തന്നെയും നാദിര്‍ഷയെയും ഭീഷണിപ്പെടുത്തിയതായി നടന്‍ ദിലീപ് വെളിപ്പെടുത്തി‍. ദിലീപും നാദിര്‍ഷയും പൊലീസില്‍ നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷ·ണം തുടങ്ങി. പള്‍സര്‍ സുനിയുടെ ഒപ്പമുണ്ടായിരുന്ന ആളെന്നു പറഞ്ഞ് ഒന്നരക്കോടി രൂപയാണ് ആവശ്യപ്പെട്ടത്. ഫോണ്‍ സംഭാഷണം പൊലീസിനു കൈമാറി.

letter1

പരാതി നല്‍കിയ കാര്യം നടന്‍ ദിലീപ് സ്ഥിരീകരിച്ചു. വിഷ്ണു എന്നയാളാണ് ഭീഷണിപ്പെടുത്തിയത്. സത്യം പുറത്തുവരാന്‍ താന്‍ മുന്‍പന്തിയിലുണ്ടാവുമെന്നും സിനിമാ മേഖലയിലെ എല്ലാവര്‍ക്കുമായാണ് തന്റെ പോരാട്ടമെന്നും ദിലീപ് പറ‍ഞ്ഞു

letter2

ജയിലിൽ വച്ച് താൻ മനസിലാക്കിയ കാര്യങ്ങൾ പൊലീസിനെ അറിയിച്ചിട്ടുണ്ടെന്ന് പൾസർ സുനിയുടെ സഹതടവുകാരനായിരുന്ന ചാലക്കുടിക്കാരൻ ജിൻസൺ പറഞ്ഞു. മജിസ്ട്രേറ്റിന് മുന്നിൽ മൊഴി നൽകേണ്ടിവരുമെന്നും പൊലീസ് അറിയിച്ചിരുന്നു. നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി പൾസർ സുനിയും താനും കാക്കനാട് ജയിലിൽ ഒരേ സെല്ലിലായിരുന്നു എന്നും ജിൻസൺ പറ‍ഞ്ഞു. ഇക്കഴിഞ്ഞ 12നാണ് ജിൻസൺ പുറത്തിറങ്ങിയത്

ഡയാന രാജകുമാരിയുടെ അപകടമരണത്തിനു പിന്നില്‍ ദുരൂഹതകള്‍ ഉണ്ടെന്നു കിംവദന്തികള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. ഇപ്പോള്‍ ഇതാ ഡയാന രാജകുമാരിയുടെ മരണത്തില്‍ പുതിയ വെളിപ്പെടുത്തലുമായി മുന്‍ എംഐ-5 ഏജന്റ് ജോണ്‍ ഹോപ്കിന്‍സ്.

ബ്രിട്ടീഷ് ഇന്റലിജന്‍സ് ഏജന്‍സിക്കു വേണ്ടി താനാണ് ഡയാന രാജകുമാരിയെ കൊന്നതെന്നാണ് മരണക്കിടക്കയില്‍ ജോണിന്റെ വെളിപ്പെടുത്തല്‍. ബ്രിട്ടീഷ് ചാരസംഘടനയായ എംഐ-5ല്‍ 35 വര്‍ഷം ജോലി ചെയ്ത വ്യക്തിയാണ് ജോണ്‍. 1973-1999 കാലഘട്ടത്തിനിടെ രാജകുടുംബത്തിന്റെ നിര്‍ദ്ദേശ പ്രകാരം താന്‍ കൊന്ന 23 പേരില്‍ ഏക വനിതയും രാജകുടുംബാഗവും ആണ് ഡയാന എന്നാണ് ജോണിന്റെ വെളിപ്പെടുത്തല്‍.

ഏഴംഗ സംഘമാണ് ബ്രിട്ടീഷ് ഭരണകൂടത്തിന് വേണ്ടി രഹസ്യ കൊലപാതകങ്ങള്‍ നടത്തിയിരുന്നത്. രാജകുടുംബം നല്‍കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അവരെ കൊന്നത്. അവര്‍ ആ മരണം അര്‍ഹിച്ചിരുന്നില്ല, പക്ഷേ രാജകുടുംബത്തിന് ഭീഷണിയായിരുന്നു. ഡയാനയ്ക്ക് പല രാജകുടുംബ രഹസ്യങ്ങളും അറിയാമായിരുന്നു അവര്‍ അത് പരസ്യപ്പെടുത്തുമെന്ന് ഇവര്‍ ഭയന്നിരുന്നു.

അതിനാല്‍ കൊല്ലണമെന്ന് ഫിലിപ്പ് രാജകുമാരനില്‍ നിന്ന് നേരിട്ട് ഉത്തരവ് ഉണ്ടായിരുന്നു. അതൊരു അപകട മരണമാക്കി മാറ്റുകയായിരുന്നു. ഞാന്‍ അത് ചെയ്തത് രാജ്യത്തിനും രാജ്ഞിക്കും വേണ്ടിയാണെന്ന് ജോണ്‍ പറഞ്ഞു. മരണക്കിടക്കയില്‍ കഴിയുന്ന മുന്‍ ഏജന്റിന് മൂന്നാഴ്ച മാത്രമാണ് ആയുസ്സ് പറഞ്ഞിരിക്കുന്നത്.

തന്റെ അനുഭവം മലയാള സിനിമയില്‍ ആര്‍ക്കും ഉണ്ടാകരുതെന്ന് നടന്‍ ദിലീപ്. നടി ആക്രമിക്കപ്പെട്ട കേസില്‍ പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച്  സംവിധായകനും സുഹൃത്തുമായ നാദിര്‍ഷക്കൊപ്പം പരാതി നല്‍കിയതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ദിലീപ്.

പള്‍സര്‍ സുനിയുടെ സഹതടവുകാരനായ ഇടപ്പള്ളി സ്വദേശി വിഷ്ണുവാണെന്ന് പരിചയപ്പെടുത്തിയാണ് കോള്‍ വന്നതെന്ന് നാദിര്‍ഷ പറഞ്ഞിരുന്നു. ലോക്‌നാഥ് ബെഹ്‌റ ഡിജിപിയായിരുന്ന സമയത്താണ് പരാതി നല്‍കിയിരുന്നത്.

ദിലീപും നാദിര്‍ഷയും ഉള്‍പ്പെടെയുള്ളവര്‍ അമേരിക്കന്‍ പര്യടനത്തിന് പോകുന്നതിന് മുമ്പാണ് പരാതി നല്‍കിയിരുന്നത്. കേസിലേക്ക് വലിച്ചിഴയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി ഒന്നരക്കോടി രൂപ ആവശ്യപ്പെട്ടതായാണ് ദിലീപും നാദിര്‍ഷയും പരാതിയില്‍ പറയുന്നു.

ദിലീപിന്റെ പേര് പറഞ്ഞാല്‍ രണ്ടരക്കോടി വരെ നല്‍കാന്‍ ആളുണ്ടെന്നും ഇയാള്‍ പറഞ്ഞതായി നാദിര്‍ഷ വെളിപ്പെടുത്തി. ഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പും പരാതിയ്‌ക്കൊപ്പം കൈമാറിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ദിലീപ് പറയുന്നതിങ്ങനെ.

‘അവര്‍ ആരും എന്നെ നേരിട്ട് വിളിച്ചിട്ടില്ല. നാദിര്‍ഷയെ വിളിച്ചായിരുന്നു ഭീഷണി. നടിയെ ആക്രമിച്ച സംഭവത്തില്‍ എന്റെ പേര് പറയാതിരിക്കണമെങ്കില്‍ ഒന്നരക്കോടി രൂപ നല്‍കണമെന്നതായിരുന്നു ആവശ്യം. എല്ലാ വിവരങ്ങളും ഞാന്‍ പോലീസിന് കൈമാറിയിട്ടുണ്ട്. സത്യത്തിന്റെ മാര്‍ഗത്തില്‍ നില്‍ക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍. ഇതിന്റെ പേരില്‍ ഒരുപാട് അനുഭവിച്ചു കഴിഞ്ഞു. ഇനി സിനിമയില്‍ ആര്‍ക്കും ഈ ഗതി വരരുത്. അയാള്‍ പറഞ്ഞ പേരുകളൊന്നും ഞാന്‍ തല്‍ക്കാലം പറയുന്നില്ല. പോലീസ് അന്വേഷിക്കട്ടെ. എനിക്കാരോടും ശത്രുതയില്ല. ആര്‍ക്കും ആരുടെ പേര് വേണമെങ്കിലും പറയാം. ഈ പ്രതിസന്ധികളെയെല്ലാം ഒറ്റയ്ക്കാണ് നേരിടുന്നത്. ആരോടും പരാതിയില്ല. സത്യം പുറത്തുവരട്ടെ’- ദിലീപ് പറഞ്ഞു.

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ തങ്ങളെ ബ്ലാക്ക്‌മെയില്‍ ചെയ്യുന്നുവെന്ന് കാട്ടി നടന്‍ ദിലീപും സംവിധായകന്‍ നാദിര്‍ഷയും പോലീസില്‍ പരാതി നല്‍കിയിരുന്നുവെന്ന സ്ഥിരീകരണം. പള്‍സര്‍ സുനിയുടെ കൂടെ തടവിലുണ്ടായിരുന്ന വിഷ്ണുവിനെതിരെയാണ് പരാതി നല്‍കിയത്. ഡിജിപി ആയിരുന്ന ലോക്‌നാഥ് ബെഹ്‌റയ്ക്കാണ് പരാതി നല്‍കിയിരുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ പേരുകള്‍ വലിച്ചിഴയ്ക്കുമെന്നായിരുന്നു ഭീഷണി. ഫോണ്‍ സംഭാഷണത്തിന്റെ റെക്കോര്‍ഡിംഗും പരാതിക്കൊപ്പം കൈമാറിയിരുന്നു.

ദിലീപിന്റെ ഡ്രൈവറെയും നാദിര്‍ഷയെയും വിളിച്ചായിരുന്നു ഭീഷണി മുഴക്കിയത്. ഒന്നരക്കോടി രൂപ നല്‍കിയില്ലെങ്കില്‍ കേസിലേക്ക് ദിലീപിന്റെ പേര് വലിച്ചിഴയ്ക്കുമെന്നായിരുന്നു പറഞ്ഞത്. ദിലീപിന് എതിരായി മൊഴി കൊടുത്താല്‍ തനിക്ക് രണ്ടരക്കോടി രൂപ വരെ തരാന്‍ ആളുണ്ടെന്നും വിഷ്ണു ഭീഷണിപ്പെടുത്തിയെന്ന് പരാതിയില്‍ പറയുന്നു. ദിലീപിന്റെ പേര് പറയാന്‍ പുറത്തു നിന്ന് സമ്മര്‍ദ്ദമുണ്ടെന്നും വിഷ്ണു പറഞ്ഞു.

നടന്‍മാരുള്‍പ്പെടെയുള്ള പ്രമുഖരുടെ പേരുകള്‍ പറഞ്ഞായിരുന്നു ഭീഷണി. ദിലീപിനെ കുടുക്കാന്‍ ചില പ്രമുഖ നടന്‍മാര്‍ ശ്രമിക്കുന്നുണ്ടെന്നും വിഷ്ണു പറഞ്ഞു. ഇവരുടെ പേരുകളും പറഞ്ഞുകൊണ്ടായിരുന്നു ഭീഷണി മുഴക്കി പണം തട്ടാന്‍ ശ്രമിച്ചതെന്ന് നാദിര്‍ഷയും ദിലീപും സ്ഥിരീകരിച്ചു.

Copyright © . All rights reserved