ഇരുവരും തമ്മിലുള്ള മുന്‍വൈരാഗ്യമാണ്‌ സംഘട്ടനത്തിലെത്തിയതെന്നാണ്‌ ആരോപണം. ഇരുവരും ഉയര്‍ന്ന ഉദ്യോഗസ്‌ഥര്‍ക്കു പരാതി നല്‍കി. അതേസമയം, കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പോലീസ്‌ തയാറായില്ല. അക്കാഡമിഭരണം തകരാറിലായതിന്റെ സൂചനയാണ്‌ ഇൗ സംഭവമെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു.

സര്‍ക്കാരിനു താല്‍പ്പര്യമില്ലാത്തവരെ ഒതുക്കുന്നതിന്റെ ഭാഗമായാണ്‌ ഇവിടെ ഉന്നതസ്‌ഥാനങ്ങളില്‍ നിയമിക്കുന്നതത്രേ. ഇത്തരത്തില്‍ നിയമിക്കപ്പെടുന്നവര്‍ക്ക്‌ അക്കാഡമിയുടെ കാര്യത്തില്‍ വേണ്ടത്ര താല്‍പ്പര്യമില്ല. സേനയിലെ അച്ചടക്കവും നിയന്ത്രണവും നഷ്‌ടപ്പെടുന്നത്‌ ഇതിന്റെ ഭാഗമാണെന്നും പറയുന്നു.