Latest News

ജനറല്‍ ആശുപത്രിയിലെ രണ്ട് ഓപ്പറേഷന്‍ തിയറ്ററുകളും അടച്ചിട്ടിട്ട് ഒരാഴ്ച. ശുചിമുറിയിൽ നിന്നുള്ള മലിന ജലം ചോർന്നിറങ്ങിയുണ്ടായ അണുബാധയെ തുടർന്നാണ് തിയറ്ററുകളും അടച്ചിട്ടത്. പ്രസവ ശസ്ത്രക്രിയ അടക്കമുള്ള അടിയന്തര ശസ്ത്രക്രിയകൾ ആവശ്യമുള്ള രോഗികളെ മെഡിക്കൽ കോളജിലേക്കു മാറ്റി.

മെ‍ഡിക്കൽ കോളേജിലെ മൈക്രോബയോളജി ലാബിൽ നടത്തിയ പരിശോധനയിൽ അണുബാധ സ്ഥിരീകരിച്ചതിനെ തുടർന്നാണ് തിയറ്ററുകള്‍ അടച്ചിട്ടത്. ആറു മാസത്തിനിടെ ഇതു രണ്ടാം തവണയാണ് അണുബാധ ഭീഷണിയെത്തുടർന്നു ജനറൽ ആശുപത്രിയിലെ തിയറ്റർ അടച്ചിടുന്നത്. മേജർ ഓപ്പറേഷൻ തിയറ്ററിനു പുറമേ കുടുംബാസൂത്രണ വിഭാഗത്തോട് അനുബന്ധിച്ചുള്ള തിയറ്ററുമാണ് ജനറൽ ആശുപത്രിയി‍ലുള്ളത്. ഇരു തിയറ്ററുകളിലും ഈർപ്പവും അണുബാധയും കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ 30 മുതലാണ് തിയറ്ററുകൾ അടച്ചത്. തിയറ്ററിനുള്ളിലെ ശീതീകരണ സംവിധാനവും പ്രവർത്തനം നിലച്ചിരിക്കയാണ്. ദിവസവും സിസേറിയനുൾപ്പടെ നിരവധി ശസ്ത്രക്രിയകളാണ് ഇവിടെ നടത്തിയിരുന്നത്. പ്രധാന തിയേറ്ററിനു സമീപമുള്ള രണ്ടാം വാർഡ് നവീകരിച്ചെങ്കിലും ഉദ്ഘാടനം കഴിയാത്തതിനാൽ പ്രവർത്തനം ആരംഭിച്ചിട്ടില്ല. ആകെ ആറ് പേ വാർഡുള്ളതിൽ നല്ലൊരു ശതമാനവും ഒഴിഞ്ഞു കിടക്കയാണ്. ആശുപത്രിയുടെ ലേബർ റൂമിൽ അടിസ്ഥാന സൗകര്യങ്ങളുമില്ല. മിക്ക വാർഡുകളിലും വേണ്ടത്ര സൗകര്യങ്ങളില്ലാത്തതിനാൽ രോഗികള്‍ക്ക് മറ്റ് ആശുപത്രികളിലേക്ക് മാറേണ്ട സ്ഥിതിയിലാണ്.

സ്വച്ഛ്ഭാരതിന്റെ ഭാഗമായി മാലിന്യമുക്ത പുഴയെന്ന ലക്ഷ്യത്തോടെ സരയൂ നദീ തീരത്തെത്തിയ ഉത്തര്‍പ്രദേശില്‍നിന്നുള്ള ബിജെപി എംപി പ്രിയങ്ക സിംഗ് റാവത്താണ് വിവാദക്കുരുക്കില്‍ അകപ്പെട്ടിരിക്കുന്നത്.
ഉത്തര്‍പ്രദേശ് ജലവിഭവ വകുപ്പ് മന്ത്രി ധരപാല്‍ സിംഗും പ്രിയങ്ക സിംഗ് റാവത്തിനൊപ്പം ഉണ്ടായിരുന്നു. മാലിന്യമുക്ത പുഴയെന്ന ഉദ്ദേശത്തോടെ സരയൂ നദിയിലുള്ള മാലിന്യങ്ങള്‍ കാണാനും പുഴ പരിശോധിക്കാനും എത്തിയതായിരുന്നു ഇവര്‍. കുപ്പി വലിച്ചെറിഞ്ഞ ശേഷം ഇവര്‍ പുഴയെ എങ്ങനെ സംരക്ഷിക്കണമെന്നതിനെ കുറിച്ച് ഒരു പ്രസംഗവും നടത്തി.
അതേസമയം, പുഴയില്‍ കുപ്പി വലിച്ചെറിഞ്ഞ ആരോപണങ്ങളെ അവര്‍ നിഷേധിച്ചു. എന്നാല്‍, എഎന്‍ഐ പുറത്തുവിട്ട ദൃശ്യങ്ങളില്‍ ഈ കാര്യം വളരെ വ്യക്തമാണ്. ബോട്ടില്‍ നില്‍ക്കുന്ന എംപി വെള്ളം കുടിച്ചശേഷമുള്ള കാലിക്കുപ്പി പുഴയിലേക്ക് വലിച്ചെറിഞ്ഞത്. ബിജെപി മന്ത്രിയുടെ പ്രതികരണം ഇതുവരെ വന്നിട്ടില്ല.

നാഗ്പൂരില്‍ കായംകുളം സ്വദേശി നിതിന്‍ നായരെ കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ ഭാര്യ പാലക്കാട് സ്വദേശി ശ്രുതി (സ്വാതി) റിമാന്‍ഡില്‍. അഞ്ച് ദിവസം പോലീസ് കസ്റ്റഡിയിലായ ശേഷമാണ്  സ്വാതിയെ റിമാന്‍ഡ് ചെയ്തത്. നിതിന്‍ നായരുടെ മരണത്തിന് ശേഷം ഒളിവില്‍ പോയ ഇവര്‍ വ്യാഴാഴ്ച നാഗ്പുരിലെ ബജാജ് നഗര്‍ പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.

കഴിഞ്ഞ ഓഗസ്റ്റിലാണ് നിതിനും സ്വാതിയും വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു. ആദ്യ വിവാഹബന്ധം വേര്‍പെടുത്തിയ സ്വാതി പിന്നീട് നിതിനുമായി പ്രണയത്തിലാവുകയായിരുന്നു. ശ്രുതിയുടേത് രണ്ടാം വിവാഹമായതിനാല്‍ നിതിന്റെ വീട്ടുകാരുടെ എതിര്‍പ്പിനെ അതിജീവിച്ചാണ് വിവാഹം നടത്തിയത്. നിതിന്റെ നിര്‍ബന്ധത്തിന് വഴങ്ങി വീട്ടുകാര്‍ വിവാഹത്തിന് സമ്മതിക്കുകയായിരുന്നു.

ഏപ്രില്‍ 29നാണ് നിതിന്‍ കൊല്ലപ്പെട്ടത്. കസേരയില്‍ നിന്ന് മറിഞ്ഞുവീണ് തലയിടിച്ചാണ് മരണം സംഭവിച്ചതെന്നായിരുന്നു ശ്രുതി മൊഴി നല്‍കിയത്. എന്നാല്‍ കഴുത്ത് ഞെരിച്ചാണ് കൊന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ സ്വാതിയും കുടുംബവും ഒളിവില്‍ പോകുകയായിരുന്നു.

പോലീസ് അന്വേഷണം ശക്തമാക്കിയപ്പോഴാണ് സ്വാതി കീഴടങ്ങിയത്. മണിക്കൂറുകള്‍ ചോദ്യം ചെയ്‌തെങ്കിലും കൊലപാതകത്തിന്റെ കാരണം സ്വാതി വെളിപ്പെടുത്തിയിട്ടില്ലെന്നാണ് നാഗ്പൂര്‍ പോലീസ് നല്‍കുന്ന വിവരം.

ലണ്ടൻ ഭീകരാക്രമണത്തി​​ന്റെ  പശ്​ചാത്തലത്തിൽ ഇന്ത്യൻ ക്രിക്കറ്റ്​ ടീം താമസിക്കുന്ന ഹോട്ടൽ അടച്ചു. സുരക്ഷ മുൻകരുതലി​ന്റെ ഭാഗമായാണ്​ ഹോട്ടൽ അടച്ചതെന്നാണ്​ റിപ്പോർട്ട്​. ഹോട്ടലിന്​ സമീപ​ത്തെ ഗതാഗതവും നി​രോധിച്ചിട്ടുണ്ട്​. ഇന്ന്​ വൈകീട്ട്​ ഇന്ത്യൻ സമയം മൂന്ന്​ മണിക്കാണ്​ എഡ്​ജ്​ബാസ്​റ്റണിൽ ഇന്ത്യയും പാകിസ്​താനും ഏറ്റുമുട്ടുന്നത്​. ശനിയാഴ്​ച രാത്രിയാണ്​ ലണ്ടൻ ബ്രിഡ്​ജിൽ വാൻ ഇടിച്ച്​ കയറ്റി ഭീകരാക്രമണമുണ്ടായത്​. ആക്രമണത്തിൽ ആറു പേർ​ കൊല്ലപ്പെടുകയും നിരവധി പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തിട്ടുണ്ട്​. മൂന്ന്​ ഭീകരരെ ലണ്ടൻ പൊലീസ്​ വധിച്ചതായും റിപ്പോർട്ടകളുണ്ട്​.

ന്യൂഡല്‍ഹി: രാജ്യത്തെ 32 സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ തടഞ്ഞു. രണ്ട് വര്‍ഷത്തേക്കാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കോളേജുകള്‍ക്ക് സുപ്രീം കോടതി നിയോഗിച്ച പാനല്‍ പ്രവേശനം നടത്താന്‍ അനുമതി നല്‍കിയിരുന്നു. ഇതി മറികടന്നാണ് സര്‍ക്കാര്‍ നീക്കം.

നിലവില്‍ ഈ കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇവിടെത്തന്നെ തുടരാം. സെക്യൂരിറ്റി തുകയായി കോളേജുകള്‍ നല്‍കിയിരുന്ന രണ്ട് കോടി രൂപ സര്‍ക്കാര്‍ കണ്ടുകെട്ടിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളെ ഈ വിലക്ക് ഒരു കാരണവശാലും ബാധിക്കില്ലെന്നും കോളേജുകളിലെ ്ടിസ്ഥാന സൗകര്യങ്ങള്‍ കുറവാണെന്ന് ചൂണ്ടിക്കാണിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും ആരോഗ്യ കുടുംബക്ഷേമ സെക്രട്ടറി അരുണ്‍ സിംഗാള്‍ പറഞ്ഞു.

2016ല്‍ പ്രവേശനത്തിന് അനുമതി ചോദിച്ച 109 കോളേജുകളില്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ പരിശോധന നടത്തിയിരുന്നു. ഇവയില്‍ 17 കോളേജുകള്‍ക്ക് മാത്രമാണ് അനുമതി നല്‍കിയത്. മെഡിക്കല്‍ കൗണ്‍സിലിലെ അഴിമതി പഠിക്കാനായി സുപ്രീം കോടതി നിയോഗിച്ച എം.എല്‍.ലോധ കമ്മിറ്റി ഇത് പുനഃപരിശോധിക്കുകയും 34 കോളേജുകള്‍ക്ക് കൂടി പ്രവേശനത്തിന് അനുമതി നല്‍കുകയുമായിരുന്നു. മാനദണ്ഡങ്ങള്‍ പാലിക്കാമെന്ന് കോളേജുകള്‍ നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലായിരുന്നു സമിതി അനുമതി നല്‍കിയത്. എന്നാല്‍ ഈ വാഗ്ദാനം കോളേജുകള്‍ പാലിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്.

ലണ്ടന്‍: ലണ്ടന്‍ ബ്രിഡ്ജില്‍ ആക്രമണം നടത്തിയ തീവ്രവാദികളില്‍ ഒരാളുടെ ശരീരത്ത് ബുള്ളറ്റുകള്‍ സൂക്ഷിക്കുന്ന കാനിസ്റ്ററുകള്‍ ഉണ്ടായിരുന്നെന്ന് ദൃക്‌സാക്ഷി. ബറോ മാര്‍ക്കറ്റിനു സമീപമാണ് ഇവര്‍ വെടിയേറ്റ് വീണത്. പാലത്തില്‍ കാല്‍നടക്കാരുടെ നേരെ വാന്‍ ഓടിച്ചു കയറ്റുകയും പുറത്തിറങ്ങിയ മൂന്ന് പേര്‍ ജനങ്ങളെ കുത്തുകയുമായിരുന്നു. ആറ് പേര്‍ സംഭവത്തില്‍ മരിച്ചു. 30ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗ്ബ്രിയേല്‍ സ്‌കിയോട്ടോ എന്ന ഡോക്യുമെന്ററി മേക്കറാണ് അക്രമികള്‍ വെടിയേറ്റ് വീണുകിടക്കുന്നതിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയത്.

മൂന്ന് പേരാണ് ആക്രമണം നടത്തിയതെന്ന് സ്‌കിയോട്ടോ പറഞ്ഞു. ജനങ്ങളില്‍ നിന്ന് അക്രമികളെ പരമാവധി അകറ്റിനിര്‍ത്താന്‍ പോലീസ് ശ്രമിച്ചു. അതിനു ശേഷമാണ് അവരെ വെടിവെച്ച് വീഴ്ത്തിയത്. ആറോളം പേര്‍ വാന്‍ ഇടിച്ച് പരിക്കേറ്റ് നിലത്ത് കിടക്കുന്നത് കാണാമായിരുന്നു. ഇവരുടെ ശരീരത്ത് നിന്ന് രക്തമൊലിക്കുന്നതും ചിലര്‍ക്ക് റോഡില്‍വെച്ച് തന്നെ സിപിആര്‍ കൊടുക്കുന്നതും കാണാമായിരുന്നു. ഒരാള്‍ കുത്തേറ്റ് കിടക്കുന്നതും മൂന്ന് പേര്‍ ചേര്‍ന്ന് ഒരു പെണ്‍കുട്ടിയെ കുത്തുന്നതും താന്‍ കണ്ടെന്ന് ജെറാര്‍ഡ് എന്ന് പേര് വെളിപ്പെടുത്തിയയാള്‍ ബിബിസിയോട് പറഞ്ഞു.

കഴുത്തിലേറ്റ മുറിവില്‍ നിന്ന് രക്തമൊലിപ്പിച്ചുകൊണ്ട് ഒരു സ്ത്രീ ലണ്ടന്‍ ബ്രിഡ്ജിനടുത്തുള്ള മുഡ്‌ലാര്‍ക്ക് പബ്ബിലേക്ക് കയറിവരുന്നത് കണ്ടെന്ന് അലക്‌സ് ഷെല്‍ഹാം എന്നയാള്‍ പറഞ്ഞു. അവരുടെ കഴുത്ത് മുറിഞ്ഞിരുന്നു. ആളുകള്‍ അവരെ സഹായിക്കാനായി എത്തി. പബ് ഉടന്‍ തന്നെ അടച്ചുവെന്നും ഷെല്‍ഹാം പറഞ്ഞു. ബറോ മാര്‍ക്കറ്റിനു സമീപമുള്ള സൗത്ത് വാര്‍ക്ക് സ്ട്രീറ്റ് തീയേറ്ററില്‍ നിന്ന് പുറത്തേക്കു പോകാന്‍ ഇറങ്ങിയ താനും കുടുംബവും ഭീകരാക്രമണത്തേത്തുടര്‍ന്ന് അല്‍പനേരം തീയേറ്ററിനുള്ളില്‍ അടച്ചിടപ്പെട്ടതായി ജോര്‍ജിയ ഗ്രാന്‍ഥാം എന്ന യുവതിയും പറഞ്ഞു.

ലണ്ടന്‍: ലണ്ടനില്‍ ഇന്നലെയുണ്ടായ ഭീകരാക്രമണത്തിന് കാരണം ഇന്റലിജന്‍സ് പിഴവാണെന്ന് ആരോപണം ഉയരുന്നു. മാഞ്ചസ്റ്റര്‍ ആക്രമണത്തിനു ശേഷം ഏര്‍പ്പെടുത്തിയിരുന്ന കനത്ത സുരക്ഷ കുറയ്ക്കാന്‍ തെരേസ മേയ് സര്‍ക്കാര്‍ എടുത്ത തീരുമാനമാണ് ഇപ്പോള്‍ പ്രതിക്കൂട്ടിലായിരിക്കുന്നത്. മാഞ്ചസ്റ്റര്‍ ആക്രമണത്തിനു ശേഷം രാജ്യത്തിന്റെ സുരക്ഷ ക്രിട്ടിക്കല്‍ ആയി പ്രഖ്യാപിച്ചിരുന്നു. ഇത് സീവിയര്‍ ആയി പ്രഖ്യാപിക്കുകയും തെരുവുകളില്‍ വിന്യസിച്ചിരുന്ന സൈന്യത്തെ പിന്‍വലിക്കുകയും ചെയ്തതാണ് ഇപ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നത്.

ഇന്റലിജന്‍സ് പിഴവാണ് സുരക്ഷ വിലയിരുത്തുന്നതില്‍ പരാജയമുണ്ടാകാന്‍ കാരണമെന്ന് വിമര്‍ശനം ഉയരുന്നു. ആക്രമണം ഉണ്ടായ സ്ഥലത്ത് സായുധ പോലീസ് എത്തിയത് 10-15 മിനിറ്റിനു ശേഷമാണെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. സായുധരല്ലാത്ത കമ്യൂണിറ്റി പോലീസ് ഉദ്യോഗസ്ഥര്‍ നിസഹായരായിരുന്നു. ആദ്യത്തെ എമര്‍ജന്‍സി കോള്‍ എത്തി 8 മിനിറ്റിനുള്ളില്‍ മൂന്ന് അക്രമികളെയും വെടിവെച്ച് വീഴ്ത്തിയെന്നാണ് മെട്രോപോളിറ്റന്‍ പോലീസ് അവകാശപ്പെടുന്നത്.

സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡിന്റെ ഭീകരവിരുദ്ധ വിഭാഗമാണ് ഇപ്പോള്‍ സംഭവം അന്വേഷിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ അറിയാനാകും. ആക്രമണ സ്ഥലത്ത് കേട്ട വെടിയൊച്ചകള്‍ പോലീസിന്റേതാണെന്നും സ്‌ഫോടനം അക്രമികളില്‍ നിന്ന് കണ്ടെത്തിയ സ്‌ഫോടകവസ്തുക്കള്‍ നിയന്ത്രിത സ്‌ഫോടനം നടത്തിയതാണെന്നും പോലീസ് അറിയിക്കുന്നു. സംഭവത്തേത്തുടര്‍ന്ന് ഇന്ന് ക്യാബിനറ്റിന്റെ കോബ്ര മീറ്റിംഗ് ചേരും.

ബ്രിട്ടീഷ് എയര്‍വേസിന്റെ പ്രവര്‍ത്തനം 15 മിനിറ്റ് നിശ്ചലമായപ്പോള്‍ സംഭവിച്ചത്  150 ദശലക്ഷം പൗണ്ട് നഷ്ടവും മുക്കാല്‍ലക്ഷത്തോളം പേരുടെ യാത്ര റദ്ദാക്കലും. ഹീത്രൂവിലെ ബോഡീഷ്യ ഹൗസിലുള്ള അണ്‍ഇന്ററപ്റ്റബിള്‍ പവര്‍ സിസ്റ്റത്തിലുണ്ടായ തകരാണ് കുഴപ്പങ്ങള്‍ക്കെല്ലാം കാരണം. ശനിയാഴ്ച രാവിലെ എട്ടരയോടെയാണ് തകരാര്‍ സംഭവിച്ചത്. വൈദ്യുതി ബന്ധം നിലച്ചതിന് പിന്നാലെ ഡീസല്‍ ജനറേറ്ററും ബാറ്ററിയും തകരാറിലായി. ഇതോടെ സിസ്റ്റം പെട്ടെന്ന് ഷട്ട്ഡൗണ്‍ ചെയ്തതാണ് എയര്‍വേസിന്റെ പ്രവര്‍ത്തനം നിശ്ചലമാക്കിയതെന്നാണ് സൂചന.

ഹീത്രൂവിലെ കമ്പനിയുടെ ഡേറ്റ സെന്ററിലെ സെര്‍വറുകള്‍ക്കുണ്ടായ തകരാറാണ് ഈ പ്രശ്നങ്ങള്‍ക്കെല്ലാം പിന്നിലെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍. അതാകട്ടെ, നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കാതെ സിസ്റ്റം റീബൂട്ട് ചെയ്ത സാങ്കേതിക വിദഗ്ധനുണ്ടായ കൈയബദ്ധം മൂലവും. 15 മിനിറ്റ് നേരത്തേയ്ക്ക് നിശ്ചലമായപ്പോള്‍ ഓണ്‍ലൈന്‍ ചെക്ക് ഇന്‍ തടസ്സപ്പെട്ടു. വിമാനങ്ങള്‍ യാത്ര റദ്ദാക്കേണ്ടിവന്നു. ബാഗേജ് സംവിധാനങ്ങളും തകരാറിലായി. ചൊവ്വാഴ്ച വരെ ഈ തകരാറിന്റെ പ്രതിഫലനങ്ങളുണ്ടായി. ലഗേജുകള്‍ കിട്ടാതെ ചില യാത്രക്കാര്‍ ഇപ്പോഴും കാത്തിരിപ്പ് തുടരുന്നുമുണ്ട്. വിമാനങ്ങളെ സംബന്ധിച്ചും യാത്രക്കാരെ സംബന്ധിച്ചും വിമാന റൂട്ടുകള്‍ സംബന്ധിച്ചുമുള്ള ഫയലുകള്‍ ഇതോടെ ഡേറ്റ സെന്ററില്‍നിന്ന് അപ്രത്യക്ഷമായി. കാല്‍മണിക്കൂറോളം ലോകത്തെ എല്ലാ വിമാനത്താവളങ്ങളിലും ബ്രിട്ടീഷ് എയര്‍വേസ് പ്രവര്‍ത്തനം നിലച്ചു.

ലണ്ടനില്‍ നിന്നും വരുന്ന വഴി കൊച്ചിയില്‍ കാത്തുനിന്ന ബന്ധുക്കളെ കബളിപ്പിച്ച് കാമുകനൊപ്പം പോയ പാലാ സ്വദേശിനിയായ 19 കാരി പെണ്‍കുട്ടിയ്ക്ക് കാമുകന്‍ കൊടുത്തത് എട്ടിന്റെ പണി. ഫേസ്ബുക്ക് സുഹൃത്തിനൊപ്പം ആണ് പെണ്‍കുട്ടി വിമാനത്താവളത്തില്‍ നിന്നും കടന്നത്‌. സംഭവം ഇങ്ങനെ:

ലണ്ടനില്‍ നിന്ന് നാട്ടിലേക്ക് വന്ന പെണ്‍കുട്ടി നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ വന്നിറങ്ങി. ആറു വര്‍ഷത്തിന് ശേഷമാണ് നാട്ടിലേക്ക് പെണ്‍കുട്ടി വരുന്നത്.പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അറിയിച്ചത് പ്രകാരം നാട്ടിലുള്ളവരും കാത്തിരുന്നു.താന്‍ നാട്ടിലേക്ക് വരുന്നുവെന്ന് പെണ്‍കുട്ടി അച്ഛന്റെ അനുജനെ വിളിച്ച് അറിയിക്കുകയായിരുന്നു. കുട്ടിയുടെ മാതാപിതാക്കള്‍ ലണ്ടനില്‍ തന്നെയാണ്.

എന്നാല്‍ ഫേസ്ബുക്കില്‍ പരിചയപ്പെട്ട സുഹൃത്ത് വിമാനത്താവളത്തില്‍ കാത്തുനിന്നതോടെ പെണ്‍കുട്ടി ബന്ധുക്കളുടെ കണ്ണുവെട്ടിച്ച് ഇയാള്‍ക്കൊപ്പം കടന്നു. പെണ്‍കുട്ടിയെ വിമാനത്താവളത്തില്‍ കാണാതായതോടെ ബന്ധുക്കള്‍ ലണ്ടനിലുള്ള അച്ഛനേയും അമ്മയേയും വിളിച്ചു. എന്നാല്‍ കുട്ടി ഇതേ വിമാനത്തില്‍ തന്നെയാണ്  കയറിയതെന്നു അവര്‍ അറിയിച്ചതോടെ ബന്ധുക്കള്‍  നെടുമ്പാശേരി പോലീസില്‍  പരാതി നല്‍കി.പക്ഷെ  സുഹൃത്തിനൊപ്പം പോയ പെണ്‍കുട്ടി കൈയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്തു. ഇതോടെ ആശങ്കയേറി. ഒടുവില്‍ സൈബര്‍ സെല്‍ വിദഗ്ധര്‍ പെണ്‍കുട്ടി കൊച്ചിയിലുണ്ടെന്നറിയിച്ചു.

പക്ഷെ കുട്ടി സുഹൃത്തിനൊപ്പം ലുലുമാളിലെത്തിയ ശേഷമാണ് കഥയുടെ  ട്വിസ്റ്റ് .ഇയാള്‍ പെണ്‍കുട്ടിയേയും കബളിപ്പിച്ച് ഇവിടെ നിന്ന് മുങ്ങി.പോലീസ് ലുലുമാളില്‍ നടത്തിയ തിരിച്ചിലിനിടെയാണ് സുഹൃത്തിനെ അന്വേഷിച്ച് നടക്കുന്ന പെണ്‍കുട്ടിയെ കണ്ടെത്തിയത്. തുടര്‍ന്ന് പെണ്‍കുട്ടിയെ കൗണ്‍സിലിങിന് ശേഷം മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കി. പരാതിയില്ലാത്തതിനാല്‍ ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു.

തീയിൽ കുരുത്തത് വെയിലത്ത് വാടാറില്ലല്ലോ.. തെമ്മാടികൾ ഒത്തുചേർന്ന് കയ്പുനീർ നൽകിയ ഭാവന, ഇപ്പോൾ ചങ്കുറപ്പുള്ള ഒരു പെണ്ണായിരിക്കുന്നു. ആ കണ്ണുകള്‍ക്ക് കൂടുതല്‍ തിളക്കവും  ആത്മവിശ്വാസവും വന്നുചേർന്നിരിക്കുന്നു. തെന്നിന്ത്യ മുഴുവന്‍ നല്‍കിയ സ്‌നേഹവും പ്രാര്‍ഥനയും ഏറ്റുവാങ്ങിയ മുഖം. തന്നെ നാണം കെടുത്താന്‍ അധാര്‍മികമായ പ്രവൃത്തികള്‍ ചെയ്തവരെ ധാര്‍മികമായി നേരിടുന്നതിന്റെ ഉള്‍ക്കരുത്താണ് ഭാവനയുെടെ ഓരോ വാക്കിലും. താനിപ്പോള്‍ സംസാരിക്കുന്നത് തനിക്കുവേണ്ടി മാത്രമല്ല അപമാനിതയാകുന്ന ഓരോ പെണ്‍കുട്ടിക്കും വേണ്ടിയാണെന്ന് ഭാവന പറയുന്നു. ഭാവനയുടെ ഓരോ വാക്കിലും രോഷമുണ്ടായിരുന്നു. കരുത്തുണ്ടായിരുന്നു. നീതിക്കുവേണ്ടിയുള്ള ദാഹമുണ്ടായിരുന്നു. ഒരു പ്രമുഖ മാസികയ്ക്കു നൽകിയ അഭിമുഖത്തിലാണ് ഭാവനയുടെ വെളിപ്പെടുത്തൽ..

ഈ ലോകത്തെ തന്നെ വെറുത്തു പോകുന്ന രീതിയിലുള്ള സംഭവങ്ങളാണ് എന്റെ ജീവിതത്തില്‍ ഉണ്ടായത്. പക്ഷേ, ഞാന്‍ അത്തരമൊരു അവസ്ഥയില്‍ നിന്നു രക്ഷപ്പെട്ടത് എന്റെ ജീവിതത്തില്‍ ഒന്നും സംഭവിച്ചിട്ടില്ല എന്നൊരു ബോധം തരാന്‍ ഈ സമൂഹത്തിനു കഴിഞ്ഞു എന്നതു കൊണ്ടാണ്. അതു ഞാന്‍ അഭ്യര്‍ഥിച്ചിട്ടല്ല. എന്റെ അവസ്ഥ അറിഞ്ഞിട്ട് അവര്‍ എന്നെ ബോധ്യപ്പെടുത്തുകയായിരുന്നു. അതുകൊണ്ട് സമൂഹത്തിനു ഗുണമുണ്ടാകുന്ന, പെണ്‍കുട്ടികള്‍ക്കു ഗുണമുണ്ടാക്കുന്ന തീരുമാനങ്ങളുമായി മുന്നോട്ടു പോകും. അച്ഛന്‍ മരിച്ചപ്പോള്‍ ഞാന്‍ വിഷമിച്ചതിന് ഒരു അന്തസ്സുണ്ട്. കാരണം, മരിച്ചത് എന്റെ അച്ഛനാണ്. എന്നെ ഇത്രയും കാലം പോറ്റിവളര്‍ത്തിയ ആളാണ്. എന്നെ സ്നേഹത്തോടെ കൊണ്ടു നടന്ന ആളാണ്. വേറെ ആരൊക്കെ എന്നെ കുറ്റം പറഞ്ഞാലും എന്റെ മോള്‍ക്ക് നല്ലതുമാത്രം വരണം എന്ന് ആഗ്രഹിച്ച ആളാണ്.

അങ്ങനെയുള്ള അച്ഛന്‍ മരിച്ചപ്പോള്‍ ഞാന്‍ എന്റെ മനസ്സിന്റെ കടിഞ്ഞാണ്‍ അഴിച്ചുവിട്ടെങ്കില്‍ അതിനൊരു അന്തസ്സുണ്ട്. ഇവിടെ ഏതോ ഒരുത്തന്‍ എന്റെ ജീവിതത്തില്‍ എന്തൊക്കെയോ ചെയ്തതിനു ഞാന്‍ വിഷമിച്ചാല്‍ അത് മനസ്സാക്ഷിയോടു തന്നെ ചെയ്യുന്ന വഞ്ചനയായിരിക്കും. ഞാനിവിടെ തെറ്റു ചെയ്തിട്ടില്ല. അതുകൊണ്ട് അതിന്റെ പേരില്‍ ഞാെനന്തിനു ദുഃഖിക്കണം. തെറ്റു ചെയ്തവന്‍ വിഷമിക്കണം. പൊതുസമൂഹത്തില്‍ അവന്റെ തനിസ്വരൂപം വെളിപ്പെടണം. അവന്റെ അടുപ്പക്കാര്‍ അവനെ മനസ്സിലാക്കണം. ചില ചോദ്യങ്ങള്‍ ഞാന്‍ ഇപ്പോഴും എന്നോട് തന്നെ ചോദിച്ചുകൊണ്ടിരിക്കുന്നു. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമായിട്ടില്ല. സ്വന്തം അമ്മയെ, സഹോദരിയെ, ഭാര്യയെ, കാമുകിയെ ആത്മാര്‍ഥമായി സ്‌നേഹിച്ചിട്ടുള്ള ഒരാളിനും മറ്റൊരു പെണ്‍കുട്ടിയോട് ഇത്രയ്ക്കും മോശമായി പെരുമാറാന്‍ സാധിക്കില്ല. ഈ പരിപാടിക്ക് ഇറങ്ങുന്നവരുടെ പൂർവ്വചരിത്രം പരിശോധിച്ചാല്‍ അറിയാം ഇങ്ങനെയുള്ളവരൊന്നും സ്വന്തം അമ്മയെപ്പോലും സ്‌നേഹിച്ചിട്ടില്ലെന്ന്. എന്നെ ആരും ഒന്നും ചെയ്യില്ല. എനിക്ക് എന്തും ചെയ്യാം എന്നൊക്കെയുള്ള ഒരു വികല മനോഭാവത്തില്‍ ജീവിക്കുന്ന കുറേപ്പേരുണ്ട്. ഇവര്‍ക്കുള്ള മറുപടി നമ്മുടെ നിയമപുസ്തകത്തിലേയുള്ളൂ.

പെണ്‍കുട്ടിക്ക് ഒരു പ്രശ്‌നമുണ്ടായാല്‍ മറ്റു പെൺകുട്ടികൾക്ക് അതു പെട്ടെന്നു മനസ്സിലാവും. കാരണം പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന മാനസികാവസ്ഥ പെണ്‍കുട്ടികള്‍ക്കു മാത്രമേ മനസ്സിലാകൂ. പുരുഷന്മാര്‍ അവിടെയും സ്ത്രീകളെ കുറ്റപ്പെടുത്താനുള്ള പഴുതുകള്‍ അന്വേഷിക്കും. അവള്‍ എന്തിന് ഒറ്റയ്ക്കു പോയി? അവള്‍ എന്തിന് ജീന്‍സ് ഇട്ടു? അങ്ങനെ പലതും പറയും. എന്നാല്‍ എന്റെ കാര്യത്തില്‍ സംഭവിച്ചത് അദ്ഭുതമാണ്. സ്ത്രീകളെപ്പോലെ തന്നെ പുരുഷന്മാരും തുല്യ രീതിയില്‍ എനിക്കു വേണ്ടി സംസാരിച്ചു. എന്നെ സപ്പോര്‍ട്ട് ചെയ്തു. ഇപ്പോഴും എനിക്കു വേണ്ടി സംസാരിച്ചുകൊണ്ടിരിക്കുന്നു. ഭാവനയെ ആരൊക്കെയോ ചേര്‍ന്നു തോല്‍പിക്കാന്‍ ശ്രമിച്ചു. പക്ഷേ, ഈ സമൂഹം ഒന്നടങ്കം അവരെ തോല്‍പിച്ചു എന്നതല്ലേ സത്യം. ഞാന്‍ അങ്ങനെ വിചാരിക്കുന്നില്ല. കാരണം, ആരു ജയിച്ചു ആരു തോറ്റു എന്നൊന്നും ഇവിടെ പ്രസക്തിയില്ല. ജയിക്കാനും തോല്‍ക്കാനും ഇതു മത്സരം ഒന്നുമല്ലല്ലോ? എന്റെ ജീവിതം എന്റെ ൈകകളിലാണ്. സന്തോഷത്തോടെ അത് ജീവിച്ചുതീര്‍ക്കണം എന്നാണ് ആഗ്രഹം.

അച്ഛന്‍ മരിച്ചതിനു ശേഷം ഓരോ സിനിമ ഷൂട്ടിനു പോ കുമ്പോഴും എത്രയും പെട്ടെന്നു വീട്ടില്‍ വരണം എന്ന ആഗ്രഹമാണ് എനിക്ക്. കാരണം മാതാപിതാക്കള്‍ ജീവിച്ചിരിക്കുമ്പോ ള്‍ അവരുടെ വില നാം അറിയുന്നില്ല. നമ്മള്‍ നമ്മുടെ സ്വകാര്യലോകത്ത് മുഴുകും. പുസ്തകം വായിക്കും, സിനിമ കാണും, കൂടുതല്‍ സമയവും മൊൈബലില്‍ കളിച്ചു കൊണ്ടിരിക്കും. അല്ലാതെ അച്ഛനോടും അമ്മയോടും മനസ്സു തുറന്ന് അവരോടു മാത്രമായി സംസാരിച്ചിരിക്കില്ല. എനിക്കും ഉണ്ടായിട്ടുണ്ട് ഇത്തരം ചില നഷ്ടങ്ങള്‍. എവിടെയോ ഇരിക്കുന്ന സുഹൃത്തിേനാട് സംസാരിക്കാന്‍ സമയം കണ്ടെത്തും. തൊട്ടടുത്ത് ഇരിക്കുന്ന അച്ഛനോട് സംസാരിക്കില്ല. അവര്‍ നമ്മുടെ അച്ഛനും അമ്മയും അല്ലേ എന്ന ധാരണയാണ്. പെട്ടെന്നൊരു ദിവസം അച്ഛന്‍ ഇല്ലാതായപ്പോഴാണ് ആ ശൂന്യത എനിക്കു ബോധ്യമായത്. അതുകൊണ്ട് എനിക്ക് എന്റെ അമ്മയോടൊപ്പം കൂടുതല്‍ സമയം ചെലവിടാനാണ് ആഗ്രഹം. ആരോടും മത്സരിക്കാനോ ജയിക്കാനോ അല്ല.

അവിചാരിതമായ സാഹചര്യങ്ങളില്‍ ഏതു പെൺകുട്ടിയും അകപ്പെടാം. മനഃസാന്നിധ്യവും ആത്മവിശ്വാസവും ആ സമയത്തു ചോർന്നുപോകരുത്. പതറരുത്. ആ ദിവസത്തെ അവസ്ഥയെ ഞാന്‍ എങ്ങനെ നേരിട്ടു എന്നു പറയുന്നത് ഒരുപാടു പെണ്‍കുട്ടികള്‍ക്കു പ്രയോജനപ്പെട്ടേക്കും എന്നു കരുതുന്നതുകൊണ്ട് പറയുന്നു.

”എനിക്കൊന്നേ നമ്മുടെ പെണ്‍കുട്ടികളോടു പറയാനുള്ളൂ… ചതിക്കുഴികളില്‍ പെടുമ്പോൾ നിങ്ങള്‍ തളരരുത്, പതറരുത്, കൂടുതല്‍ ജാഗരൂകരാകണം.”

തൃശൂരിലെ വീട്ടില്‍ നിന്ന് കൊച്ചിയിലേക്കു ഞാന്‍ പുറപ്പെട്ടത് സന്ധ്യ കഴിഞ്ഞാണ്. സമയം നോക്കി ചെയ്യാവുന്ന ജോലിയല്ല സിനിമാ അഭിനയം എന്ന് എല്ലാവര്‍ക്കും അറിയാം. മാത്രമല്ല എന്നെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി രാത്രിയും പകലുമൊക്കെ യാത്ര െചയ്യുകയാണ്. ഇതുവരെ ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല. അതിനിടയിലാണ് പിന്നാലെ വന്ന കാറ്ററിങ് വാന്‍ ഞാന്‍ സഞ്ചരിച്ച വാഹനത്തില്‍ ഇടിക്കുന്നതും ഐന്റ ഡ്രൈവറും വാനിലുള്ളവരുമായി ചില വാക്കുതര്‍ക്കം ഉണ്ടാകുന്നതും. പെട്ടെന്ന് രണ്ടു പേർ പിന്‍സീറ്റില്‍ എന്റെ ഇരുവശവുമായി കയറി. എന്റെ ൈകയില്‍ ബലമായി പിടിച്ചു. മൊൈബൽ ഫോൺ  പിടിച്ചു വാങ്ങി. ഒരു പരിചയവും ഇല്ലാത്ത ആള്‍ക്കാരാണു വണ്ടിയില്‍ എനിക്കിരുവശവും ഇരിക്കുന്നത്.

ആദ്യത്തെ അഞ്ചുമിനിറ്റ് എ ന്താണു സംഭവിച്ചത് എന്നു പറയാന്‍ പോലും ഇപ്പോഴും വാക്കുകളില്ല. എനിക്കു തന്നെ എന്റെ മാനസികാവസ്ഥ നിയന്ത്രിക്കാന്‍ കഴിയാതെ വന്നു. ശരീരം വല്ലാതെ തണുത്തു. പിന്നെയാണ് ഞാന്‍ യാഥാര്‍ഥ്യബോധം വീണ്ടെടുത്തത്. ‘എന്നെ ഉപദ്രവിക്കാന്‍ വന്നതല്ല, ഡ്രൈവറെയാണ് അവര്‍ക്കു വേണ്ടത്, അയാള്‍ക്കിട്ട് നല്ല തല്ലു െകാടുക്കാനുള്ള ക്വട്ടേഷനുണ്ട്. എന്നെ ഞാന്‍ പറയുന്നിടത്ത് ഇറക്കിയിട്ട്‌ ഡ്രൈവറെ  അവര്‍ കൊണ്ടു പോകും’ എന്നൊക്കെയാണ് ആദ്യം പറഞ്ഞത്. അതുകേട്ട് ഞാന്‍ സമാധാനിച്ചു. ഡ്രൈവറും ഇവരും തമ്മിലുള്ള എന്തോ പ്രശ്‌നമാണ്, എനിക്കു പേടിക്കാനൊന്നുമില്ല എന്നായിരുന്നു എന്റെ ധാരണ. എന്നെ ലാല്‍ മീഡിയയില്‍ ഇറക്കണമെന്ന് ഞാന്‍ അവരോട് പറഞ്ഞു.

അപ്പോഴും അവര്‍ എന്റെ ൈകയിലെ പിടുത്തം വിട്ടിരുന്നില്ല. സിനിമകളില്‍ മാത്രമാണ് ഞാന്‍ കിഡ്‌നാപ്പിങ് രംഗങ്ങള്‍ കണ്ടിട്ടുള്ളത്. കരഞ്ഞു ബഹളം വയ്ക്കുന്ന പാവം നായിക, കൈയില്‍ ബലമായി പിടിച്ച് തടിയന്‍ ഗുണ്ടകള്‍, പിന്നാലെ ബൈക്കില്‍ നായകന്‍… ബഹളം കൂട്ടിയാല്‍ ഇവര്‍ ഉപ്രദവിക്കുമോ എന്നായിരുന്നു എന്റെ പേടി. കാറ്ററിങ് വാന്‍ അപ്പോഴും പിന്നാലെയുണ്ട്. ഇടയ്ക്ക് ഡ്രൈവറോടു പറഞ്ഞ് കാര്‍ നിര്‍ത്തിക്കുന്നു, ചിലര്‍ ഇറങ്ങുന്നു. മറ്റു ചിലര്‍ കയറുന്നു. അതോെട എനിക്ക് എന്തോ ചില പിശകുകള്‍ തോന്നിത്തുടങ്ങി. ഒരു അപകടം അടുത്തെത്തിയതു പോലെ. ഞാന്‍ പയ്യെപ്പയ്യെ മന:സാന്നിധ്യം വീണ്ടെടുത്തു. പിന്നാലെയുള്ള കാറ്ററിങ് വാനിന്റെ നമ്പര്‍ ഞാന്‍ നോക്കി മനസ്സില്‍ ഉരുവിട്ട് കാണാതെ പഠിക്കാന്‍ തുടങ്ങി. ഒപ്പം കയറിയിരിക്കുന്നവരുെട ഓരോ മാനറിസങ്ങളും ലക്ഷണങ്ങളും സൂക്ഷിച്ചു മനസ്സിലാക്കി. കാര്‍ നിര്‍ത്തുന്നത് എവിടെയാണന്നു തിരിച്ചറിയാന്‍ ചുറ്റുമുള്ള ൈസന്‍ബോര്‍ഡുകളും മറ്റു കാര്യങ്ങളും നോക്കി മനസ്സില്‍ ഉറപ്പിച്ചു. ഒപ്പമുള്ളവര്‍ക്ക് ഒരു സംശയവും തോന്നാത്ത രീതിയിലാണ് ഞാന്‍ ഇതൊക്കെ ചെയ്തത്.

പിന്നെ, നമ്മുടെ തലച്ചോറിനുള്ള ഒരു കഴിവായിരിക്കാം ഞാന്‍ എല്ലാ കാര്യങ്ങളിലും വളരെ അലര്‍ട്ട് ആയി. ഒപ്പമുള്ളവര്‍ പറയുന്ന സംഭാഷണങ്ങളൊക്കെ ഓര്‍മയിലേക്ക് റിക്കോര്‍ഡ്‌ ചെയ്യാൻ തുടങ്ങി. ഇതിനിടയില്‍ ഇവര്‍ ആരെയൊക്കെയോ വിളിക്കുന്നുണ്ട്. വണ്ടി എവിടെ എത്തിയെന്നൊക്കെ ലൊക്കേഷന്‍ പറയുന്നുണ്ട്. പാലാരിവട്ടത്തു നിന്ന് ലാല്‍ മീഡിയയിലേക്കു തിരിയാതെ കാര്‍ നേരെ വിടാന്‍ നിര്‍ദേശം വന്നപ്പോള്‍ കൂടുതല്‍ അപകടത്തിലേക്കാണു നീങ്ങുന്നതെന്ന് എനിക്കു തോന്നിത്തുടങ്ങി. ഞാന്‍ ഇടയ്ക്കിടയ്ക്ക് ചോദിച്ചു. നിങ്ങള്‍ ആരെയാണു വിളിക്കുന്നത്? എന്താ നിങ്ങളുെട പ്രശ്‌നം. ഇതിനിടയില്‍ പ്രധാന വില്ലനും കാറില്‍ കയറി. ഹണി ബീ ടു വിന്റെ ഷൂട്ടിങ്ങിനു ഗോവയില്‍ പോയപ്പോള്‍ എയര്‍പോര്‍ട്ടില്‍ എന്നെ വിളിക്കാന്‍ വന്നത് ഇയാളായിരുന്നു. അങ്ങനെ പരിചയമുണ്ട്. അയാളാണു കാറില്‍ വച്ച്, ഇത് എനിക്കെതിെരയുള്ള ക്വട്ടേഷനാണെന്നും അതു തന്നത് ഒരു സ്ത്രീയാണെന്നും ഒക്കെ പറയുന്നത്. ഞങ്ങള്‍ക്ക് നിന്റെ വിഡിയോ എടുക്കണം, ബാക്കി ഡീല്‍ ഒക്കെ അവര്‍ സംസാരിച്ചോളും എന്നും പറഞ്ഞു.

സത്യത്തില്‍ ഇതു കേട്ടിട്ടു എനിക്ക് വലിയ ഞെട്ടലൊന്നും ഉണ്ടായില്ല. കാരണം ഏറ്റവും വലിയ ചില ദുരന്തവാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ നമ്മള്‍ നിസംഗരായിപ്പോവില്ലേ അതുപോലെയൊരു അനുഭവമായിരുന്നു എനിക്ക്. ഇതില്‍ ഭേദം മരണമാണ് എന്നു തോന്നിപ്പോയി. ആ ഒരു സമയത്ത് എന്തൊക്കെ ചിന്തകളായിരുന്നുവെന്ന്‌ ൈദവത്തിനേ അറിയാവൂ. അവനിങ്ങനെ ആജ്ഞാപിക്കുകയാണ്. ഞാനാണെങ്കില്‍ ദേഷ്യം കൊണ്ടു വിറയ്ക്കുന്നു. ശരീരം തണുത്തു മരവിച്ചു പോകുന്നു. വണ്ടി സെന്‍ട്രല്‍ ലോക്കായിരുന്നു. ഒന്നും ചെയ്യാൻ പറ്റില്ല. നിലവിളിച്ചാല്‍ പോലും പുറത്ത് കേള്‍ക്കില്ല. ഇവന്മാര് എന്നെ അനങ്ങാന്‍ പോലും സമ്മതിക്കാതെ ൈക പിടിച്ചു വച്ചിരിക്കുകയുമാണ്.

ഭീഷണികള്‍ വീണ്ടും വീണ്ടും പറഞ്ഞകൊണ്ടേയിരുന്നു. ‘വിഡിയോ എടുക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ ഒരു ഫ്‌ലാറ്റില്‍ കൊണ്ടുപോകും. അവിടെ അഞ്ചു പേര് കാത്തിരിക്കുകയാണ്. മയക്കുമരുന്ന് കുത്തിവച്ച ശേഷം ബലാത്സംഗം ചെയ്യും. അതു വിഡിയോയില്‍ പകര്‍ത്തും. പിന്നെ, എന്തൊക്കെ സംഭവിക്കുമെന്ന് പറയാന്‍ പറ്റില്ല….’ ഇതൊക്കെ സ്വപ്നമാണോ യാഥാര്‍ഥ്യമാണോ എന്നു തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു ഞാന്‍. എന്തൊക്കെയോ ചിന്തകള്‍ ഇങ്ങനെ കയറിയിറങ്ങിപ്പോയി. ഇതിനിടയില്‍ അവന്‍ എന്നെ പല രീതിയിലും ഉപദ്രവിക്കുന്നുണ്ടായിരുന്നു. ഒരുപാടു സംഭവവികാസങ്ങള്‍ ആ വണ്ടിക്കുള്ളില്‍ നടന്നു. ശരിക്കും നിസഹായിയാകുക എന്നു പറയില്ലേ അതായിരുന്നു എന്റെ അവസ്ഥ. ഞാന്‍ കൂടുതല്‍ പ്രകോപനം ഉണ്ടാക്കിയാല്‍ ഇവന്മാര്‍ എന്റെ തലയ്ക്ക് ഒരു അടി തന്നാല്‍ പോരേ. അതോടെ ബോധം മറഞ്ഞ് പിന്നെ എന്നെ എന്തു ചെയ്താലും ആര് അറിയാനാണ്. പിന്നെ, ഇവരുടെ ൈകയില്‍ ആയുധങ്ങള്‍ ഉണ്ടെങ്കിലോ? മനസ്സ് കാടുകയറുകയായിരുന്നു…

പാലാരിവട്ടം വരെ ഇവര്‍ പറഞ്ഞത് മാഡത്തിനെ ഞങ്ങള്‍ സുരക്ഷിതയായി സ്ഥലത്ത് എത്തിക്കാം. ഞങ്ങള്‍ക്ക് ഡ്രൈവറെ മതി എന്നാണ്. അപ്പോള്‍ അറിയുന്നില്ലല്ലോ ഇതൊക്കെ നാടകങ്ങള്‍ ആണെന്ന്. പാലാരിവട്ടത്തു നിന്ന് വണ്ടി ദിശ വിട്ടു പോയപ്പോളാണ് കാര്യങ്ങള്‍ ൈകവിട്ടുപോവുകയാണെന്ന് ബോധ്യമായത്. എല്ലാം കഴിഞ്ഞ് അവന്‍ പറഞ്ഞു, ഫോണ്‍ നമ്പര്‍ തരൂ, ഡീല്‍ സംസാരിക്കാന്‍ നാളെ വിളിക്കും എന്ന്. ‘ഇത്രയൊക്കെ ചെയ്യാന്‍ പറ്റുമെങ്കില്‍ പിന്നെ, എന്റെ നമ്പര്‍ കിട്ടാനാണോ നിനക്കൊക്കെ പ്രയാസം.’ എന്നു ഞാന്‍ ദേഷ്യത്തോടെ പറഞ്ഞു. ഈ സംഭവങ്ങള്‍ക്കൊക്കെ സാക്ഷിയായി ആ വണ്ടിയില്‍ ഒരു കുരിശുമാല തുങ്ങിക്കിടപ്പുണ്ടായിരുന്നു. ഇടയ്ക്കിടയ്ക്ക് അതുനോക്കി ഉള്ളുരുകി പ്രാര്‍ഥിച്ചു കൊണ്ടിരുന്നു.

പൊലീസുകാര്‍ക്കു മൊഴി െകാടുത്തപ്പോള്‍ ഞാന്‍ കൃത്യമായി വിവരങ്ങള്‍ കൊടുത്തു. പിന്നാലെ വന്ന വണ്ടിയുെട നമ്പര്‍ സഹിതം വള്ളി പുള്ളി തെറ്റാതെ പറഞ്ഞപ്പോള്‍ പൊലീസുകാര്‍ ചോദിച്ചു, ‘വണ്ടി നമ്പര്‍ ഇതാണെന്നു തോന്നുന്നു’ എന്ന് എഴുതുന്നതല്ലേ നല്ലത്. ഞാന്‍ പറഞ്ഞു, ‘തോന്നുന്നതല്ല, ഇതു തന്നെയാണു നമ്പര്‍. ഞാന്‍ ആ ബഹളത്തിനിടയിലും മനസ്സില്‍ ഉരുവിട്ടു പഠിച്ചതാണ്…’ കാറ്ററിങ് വാന്‍ െപട്ടെന്നു കണ്ടെത്താന്‍ ഇതു സഹായിച്ചു. വാഹനത്തില്‍ വച്ച് അവര്‍ അന്യോന്യം വിളിച്ച പേരുകളും ഞാന്‍ ഓര്‍ത്തു വച്ചിരുന്നു. സിനിമയില്‍ നിന്നാണ് എനിക്കൊരു ദുരനുഭവം ഉണ്ടായത്. ആ സമയത്ത് എന്നോടൊപ്പം സിനിമാലോകവും ഉണ്ടായിരുന്നു. അങ്ങനെ എല്ലാവരും എനിക്കുവേണ്ടി അവരുടെ സമയം മാറ്റിവയ്ക്കുകയായിരുന്നു. ഒരു വിഷമഘട്ടത്തില്‍ ഞങ്ങളുണ്ട് കൂടെ എന്നു പറയുന്നത് വലിയ സംഭവമാണ്.

അച്ഛനില്ലാത്ത ഒരു കുട്ടിയാണു ഞാന്‍. വേണമെങ്കില്‍ എന്നെ നിഷേധിക്കാം. ആരും ചോദിക്കാെനാന്നും പോവില്ല. പക്ഷേ, എല്ലാവരും വന്നു കണ്ടു സംസാരിച്ചു. അതു വലിയൊരു കാര്യമാണ്. പിന്നെ, സിനിമയില്‍ മാത്രം എന്നെ കണ്ടിട്ടുള്ള എത്രയോ ആള്‍ക്കാര്‍. എന്റെ കൂടെ നിന്നതു കൊണ്ട് അവര്‍ക്ക് പ്രത്യേകിച്ച് ഒന്നും കിട്ടാന്‍ പോകുന്നില്ല. ഒന്നും പ്രതീക്ഷിച്ചുകൊണ്ടല്ല ആരും എനിക്കു വേണ്ടി പ്രാര്‍ഥിച്ചത്. ഇവര്‍ക്കെല്ലാം നല്ലതു വരണേ എന്നു ഞാന്‍ പ്രാര്‍ഥിക്കുന്നു. അന്ന് ‘അമ്മ കൂടെ വന്നിരുന്നുവെങ്കിൽ ഒരുപക്ഷെ മറ്റൊരു അപകടത്തിന് സാക്ഷിയാകേണ്ടിവന്നേനെ എന്നാണ് തോന്നുന്നത്. അവര്‍ അമ്മയെ വണ്ടിയില്‍ നിന്നു തള്ളി താഴെയിട്ടിരുന്നെങ്കിലോ? അല്ലെങ്കില്‍ തല്ലി തല പൊളിച്ചിരുന്നെങ്കിലോ? എനിക്കു തോന്നുന്നത് എന്നോടൊപ്പം അമ്മ ഇല്ലാതിരുന്നത് വളരെ നന്നായി എന്നാണ്.

ചില ഓണ്‍ൈലന്‍ മീഡിയകളിലും പ്രിന്റ് മീഡിയകളിലും കേസ് പിൻവലിച്ചു എന്ന രീതിയിൽ കഥകള്‍ വരുന്നുണ്ട്. അവയെല്ലാം നൂറു ശതമാനവും കള്ളമാണ്. എന്നെ അപമാനിക്കാന്‍, ‘നടി ലഹരിയുെട ആലസ്യത്തില്‍ ആയിരുന്നു’ എന്നൊക്കെ ചിലര്‍ എഴുതി വിട്ടു. ഇങ്ങനെ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് ചിലർ എഴുതിയ കള്ളക്കഥകള്‍ ഒക്കെ ഞാന്‍ എടുത്തുവച്ചിട്ടുണ്ട്. അവര്‍ക്കെല്ലാമെതിരെ നിയമപരമായി നീങ്ങും. പ്രധാനകേസിന്റെ തിരക്ക് ഒന്നു കഴിഞ്ഞോട്ടെ എന്നു കരുതിയാണ് ചാടിക്കേറി ഒന്നും ചെയ്യാത്തത്. എന്നെ വിളിച്ചു ചോദിക്കാെത, എന്നോട് ഒരക്ഷരം സംസാരിക്കാതെയാണ് ഈ കഥകളെല്ലാം പടച്ചു വിടുന്നത്. പുതിയ വാര്‍ത്തകള്‍ വരുമ്പോള്‍ പഴയ വാർത്തകളുടെ പ്രാധാന്യം കുറയും. അതു ഞാന്‍ കേസിൽ നിന്നു പിന്‍മാറിയതു കൊണ്ടോ,കേസ് ഒതുക്കിത്തീര്‍ത്തതു കൊണ്ടോ അല്ല. നല്ല രീതിയില്‍ അന്വേഷണം മുന്നോട്ടു പോവുകയാണ്. മിക്ക ദിവസവും ഞാനും സഹോദരനും ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ വിളിച്ച് കാര്യങ്ങള്‍ തിരക്കുന്നുമുണ്ട്. ആരു വിചാരിച്ചാലും എന്നെ സ്വാധീനിക്കാനോ ഈ കേസിൽ നിന്നു പിന്തിരിപ്പിക്കാനോ സാധിക്കില്ല. ഐന്റ വീട്ടുകാരും അതു സമ്മതിക്കില്ല, ഭാവന ഉറച്ചു തന്നെ… പറഞ്ഞു നിർത്തുന്നു.

Copyright © . All rights reserved