ശക്തമായ ഭൂകന്പത്തെ തുടർന്നു ഗ്രീക്ക് ദ്വീപായ കോസിൽ കുറഞ്ഞത് 100ഓളം പേര് മരിച്ചതായാണ് സൂചന. ഈജിയൻ കടലിലുണ്ടായ ഭൂകന്പം റിക്ടർ സ്കെയിലിൽ 6.7 തീവ്രതയുണ്ടായി. ഭൂകന്പത്തെ തുടർന്നു സുനാമിയുമുണ്ടായി. നഗരത്തിൽ വൻ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മരണ സംഖ്യ ഉയരുമെന്നാണ് റിപ്പോർട്ടുകൾ.

കോസിന്‍റെ വടക്കുകിഴക്ക് ഭാഗത്ത് നിന്ന് 12 അകലെ തുർക്കിഷ് തീരത്തോട് ചേർന്നു ഭൂനിരപ്പിൽനിന്നു പത്തുകിലോമീറ്റർ ആഴത്തിലാണു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. സുനാമിയുണ്ടായ പശ്ചാത്തലത്തിൽ തീരദേശവാസികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഐതിഹാസികം…ലോകചാമ്പ്യൻമാരായ ഓസ്ട്രേലിയയെ നിഷ്കരുണം തകർത്ത് വിട്ട് ഇന്ത്യയുടെ പെൺപുലികൾ കിരീടപോരാട്ടത്തിന് അങ്കം കുറിച്ചു. 7 തവണ ലോകകപ്പ് കിരീടം ഉയർത്തിയിട്ടുള്ള കങ്കാരുപ്പടെയെ 36 റൺസിന് മുട്ടുകുത്തിച്ചാണ് മിഥാലിയും സംഘവും ഫൈനലിലേക്ക് മാർച്ച് ചെയ്തത്. വനിത ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്റിങ്ങ് പ്രകടനം പുറത്തെടുത്ത ഹർമ്മൻപ്രീത് സിങ്ങാണ് കങ്കാരുക്കളെ തരിപ്പണം ആക്കിയത്.
മഴമൂലം 42 ഓവറായി വെട്ടിച്ചുരിക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 281 റൺസാണ് എടുത്തത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പേരുകേട്ട ഓസീസ് ബാറ്റിങ്ങ് നിരയെ 245 റൺസിന് എറഞ്ഞിട്ട് ഇന്ത്യ ഫൈനലിലേക്ക് കുതിച്ചു. ഇത് രണ്ടാം തവണയാണ് ഇന്ത്യൻ ടീം വനിത ലോകകപ്പിന് യോഗ്യത നേടുന്നത്. 115 പന്തിൽ 171 റൺസ് എടുത്ത ഹർമ്മൻപ്രീത് സിങ്ങാണ് കളിയിലെ താരം.115 പന്തുകളിൽ നിന്ന് 171 റൺസാണ് ഹർമ്മൻപ്രീത് നേടിയത്. 20 ഫോറുകളും 7 കൂറ്റൻ സിക്സും അടങ്ങുന്നതായിരുന്നു ഹർമ്മൻപ്രീതിന്റെ തകർപ്പൻ ഇന്നിങ്ങ്സ്
ബാണാസുര സാഗർ അണക്കെട്ടിൽ കൊട്ടത്തോണി മറിഞ്ഞ് കാണാതായവരിൽ ഒരാളുടെ കൂടി മൃതദേഹം ലഭിച്ചു. ചെമ്പുകടവ് സ്വദേശി വട്ടച്ചോട് ബിനു (42)വിന്റെ മൃതദേഹമാണ് ഇന്ന് രാവിലെ ലഭിച്ചത്. കാണാതായ മറ്റു മൂന്നു പേരുടെതയും മൃതദേഹം കഴിഞ്ഞ ദിവസങ്ങളിലായി കണ്ടെത്തിയിരുന്നു.
ഇന്ന് രാവിലെ പടിഞ്ഞാറത്തറ എസ്.ഐയുടെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിൽ തീരത്തടിഞ്ഞ നിലയിലാണ് ബിനുവിന്റെ മൃതദേഹം കണ്ടെത്തിയത്. പന്ത്രണ്ടാം മൈൽ പടിഞ്ഞാറേക്കുടിയിൽ വിൽസൺ (50), മണിത്തൊട്ടിൽ മെൽബിൻ (34),കോഴിക്കോട് ജില്ലയിലെ ചെമ്പുകടവ് സ്വദേശികളായ കാട്ടിലടത്ത് സചിൻ (20) എന്നിവരുടെ മൃതദേഹങ്ങളാണ് കരക്കടിഞ്ഞ നിലയിൽ നേരത്തെ കണ്ടെത്തിയത്. ഇതോടെ കാണാതായ എല്ലാവരുടെയും മൃതദേഹം ലഭിച്ചു.
ദിവസങ്ങളായി ഇവർക്കുവേണ്ടി നടത്തിയ തെരച്ചിലിനാണ് അവസാനമായത്. ഞായറാഴ്ച രാത്രിയിലാണ് ബാണാസുര സാഗർ ഡാമിന്റെ മഞ്ഞൂറ പന്ത്രണ്ടാം മൈലിലെ വെള്ളക്കെട്ടിൽ മീൻപിടിക്കുന്നതിനിടെ കൊട്ടത്തോണി മറിഞ്ഞ് നാലു പേരെ കാണാതായത്. ഇവർക്കൊപ്പമുണ്ടായിരുന്ന മൂന്നു പേർ നീന്തിരക്ഷപ്പെട്ടിരുന്നു.
2011 ല്‍ നിര്‍മ്മാതാവിന്റെ ഭാര്യയായ മുതിര്‍ന്ന നടിയെ തട്ടിക്കൊണ്ടു പോകാനുള്ള ശ്രമം സുനി ഒറ്റയ്ക്കാണ് പദ്ധതിയിട്ടതെന്ന് പോലീസ്. നഗ്നദൃശ്യം പകര്‍ത്തി അതുപയോഗിച്ച് ബ്‌ളാക്ക്‌മെയില്‍ ചെയ്ത് പണം തട്ടുകയായിരുന്നു ലക്ഷ്യം. ഇതിന് പിന്നില്‍ ഒരു ക്വട്ടേഷനുമില്ല എന്നും പോലീസ്.
റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ടെംബോ ട്രാവലറില്‍ നടിയെ തട്ടിക്കൊണ്ടുപോയി നഗ്നദൃശ്യങ്ങള്‍ ചിത്രീകരിച്ച് പണം തട്ടാനായിരുന്നു പള്‍സര്‍ സുനി പദ്ധതി തയാറാക്കിയത്. എന്നാല്‍ പ്രതീക്ഷിച്ച യുവനടി ട്രെയിനില്‍ ആ ദിവസം എത്തിയില്ല. അതേസമയം ട്രെയിനില്‍ വന്നിറങ്ങിയ പഴയകാല നടിയെ ഹോട്ടലിലേക്ക് എത്തിക്കുന്നതിനായി പുറപ്പെടുകയും വഴിതിരിച്ചുവിട്ടത് കണ്ട് നടി ഭര്‍ത്താവിനെ വിളിച്ചതോടെ പദ്ധതി പാളുകയായിരുന്നു.
പൊന്നുരുന്നിയിലെ വാടകവീട് കേന്ദ്രീകരിച്ചായിരുന്നു ഇതിന്റെ ഗൂഢാലോചന നടന്നതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. പൊന്നുരുന്നിയിലെ ഡ്രൈവേഴ്‌സ് ക്ലബിലെ അംഗങ്ങളെയാണ് സുനി ഇതിനായി കൂട്ടുപിടിച്ചത്. ഈ കേസില്‍ അറസ്റ്റിലായ നാല് പ്രതികളേയും സുനിയേയും ഒന്നിച്ചിരുത്തി പോലീസ് അടുത്ത ദിവസം വിശദമായി ചോദ്യം ചെയ്യും.
കേസില്‍ പോലീസ് കസ്റ്റഡിയിലുള്ള സുനിയെ ചോദ്യം ചെയ്തു വരികയാണ്. നേരത്തേ റെയില്‍വേ സ്റ്റേഷന്‍, പൊന്നുരുന്നി, വൈറ്റില, റമദ റിസോര്‍ട്ട് എന്നിവിടങ്ങളില്‍ കൊണ്ടുപോയി തെളിവെടുത്തിരുന്നു. ഇവര്‍ ഇതിനായി ഉപയോഗിച്ച വാഹനം തമിഴ്‌നാട്ടില്‍ കൊണ്ടുപോയി വിറ്റതായിട്ടാണ് വിവരം. അതേസമയം സുനി മുമ്പും ഇത് ചെയ്തിട്ടുണ്ടെന്നും ചിലരെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി ബ്‌ളാക്ക്‌മെയില്‍ ചെയ്തിട്ടുണ്ടാകാമെന്നും പോലീസ് സംശയിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ബിജെപി നേതാക്കളുടെ അഴിമതി അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയയാറാകണമെന്ന് ആംആദ്മി പാര്‍ട്ടി. ഒരു മെഡിക്കല്‍ കോളേജിന്റെ അംഗീകാരത്തിന് വേണ്ടി താന്‍ ബി.ജെ.പിയിലെ സമുന്നത നേതാവിന് 5കോടി 60 ലക്ഷം രൂപ കൊടുത്തു എന്ന് മെഡിക്കല്‍ കോളേജ് ഉടമ തന്നെ വ്യക്തമാക്കിയിരിക്കുന്നു. അഴിമതി പണം ഒഴുകിയത് സംസ്ഥാന നേതാവായ എം.ടി രമേശിലൂടെയാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ബിജെപി നേതാക്കള്‍ നടത്തിയ അഴിമതി സംബന്ധിച്ച് ഉടന്‍ തന്നെ അനേഷണം ആരംഭിക്കാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറാകണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടു.
അഴിമതിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച് കള്ളപ്പണം കണ്ടുകെട്ടും എന്ന് വീമ്പടിച്ച് നോട്ട്പിന്‍വലിച്ചു കൊണ്ട് ഇന്ത്യക്കാരെ മുഴുവന്‍ ദുരിതത്തിലാഴ്ത്തിയ നരേന്ദ്ര മോദിയുടെ ബി.ജെ.പി സര്‍ക്കാര്‍ തുറന്ന് കാട്ടപ്പെട്ടിരിക്കുന്നു. ഭരണം ഇല്ലാതിരുന്നിട്ടും കേരളത്തില്‍ അഞ്ച് കോടി അറുപത് ലക്ഷം രൂപയുടെ അഴിമതി ഒരു മെഡിക്കല്‍ കോളേജിന്റെ അംഗീകാരത്തിന് വേണ്ടി നടത്തി എന്ന വിവരം പുറത്ത് വന്നതോടുകൂടി ബി.ജെ.പിയുടെ അഴിമതി വിരുദ്ധ മുഖമൂടി അഴിഞ്ഞു വീണിരിക്കുന്നു. ഇത്തരത്തില്‍ എത്ര അധികം അഴിമതികള്‍ കേരളത്തില്‍ നടന്നിട്ടുണ്ട് എന്ന് ഇനിയും തെളിയിക്കപ്പെടേണ്ടതാണുള്ളത്.
പാര്‍ട്ടി നേതാക്കള്‍ നടത്തുന്ന അഴിമതി പാര്‍ട്ടിക്കകത്ത് മാത്രം അന്വേഷിച്ച് തീര്‍പ്പാക്കേണ്ടതാണെന്ന രീതി ഒരിക്കലും അംഗീകരിക്കാനാവില്ല. സി.പി.എം പോലുള്ള പാര്‍ട്ടികള്‍ പലപ്പോഴും അത്തരം നിലപാടാണ് എടുത്തത് എന്നതും ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. പി ശശിയുടെ കാര്യത്തിലും ഏറ്റവും ഒടുവില്‍ എം.എം മണിയുടെ കാര്യത്തിലും പൊതു സമൂഹത്തോട് ചെയ്ത അനീതിക്ക് പാര്‍ട്ടി തലത്തില്‍ ശാസനയോ നടപടിയോ എടുത്തു എന്നത് കൊണ്ടു് കാര്യം അവസാനിക്കുന്നില്ല. ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഇടപെട്ട ആളുകളെ അത്തരത്തില്‍ കേവലം പാര്‍ട്ടി നടപടിയില്‍ ഒതുക്കാനാണ് സി.പി.എം ശ്രമിച്ചത്.ഈ സാഹചര്യത്തില്‍ അതേ വാദം ഉന്നയിക്കുകയാണ് ബി.ജെ.പി എന്നോര്‍ക്കുക.
അഴിമതി സമൂഹത്തോട് ചെയ്യുന്ന അപരാധമാണ്. അതിന് ഇന്ത്യന്‍ ശിക്ഷ നിയമം പ്രകാരവും അഴിമതി നിരോധനനിയമ പ്രകാരവും രാഷ്ട്രിയ നേതാക്കള്‍ ശിക്ഷിക്കപ്പെടണം. ഇക്കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ ആര്‍ജവം കാണിക്കും എന്ന് പ്രതീക്ഷിക്കുന്നു.
അല്ലാത്തപക്ഷം ശക്തമായ സമരത്തിന് ആം ആദ്മി പാര്‍ട്ടി തയ്യാറാകുന്നതാണ്.
കൊച്ചി: നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചതായി മൊഴി. പള്‍സര്‍ സുനിയുടെ ആദ്യ അഭിഭാഷകനായിരുന്ന അഡ്വ.പ്രതീഷ് ചാക്കോയുടേതാണ് മൊഴി. സുനി നല്‍കിയ ഫോണ്‍ തന്റെ ജൂനിയറിന് കൈമാറിയെന്നും അത് നശിപ്പിച്ചെന്നുമാണ് പ്രതീഷ് ചാക്കോ ഇന്നലെ പോലീസിന് മൊഴി നല്‍കിയത്. കേസില്‍ പ്രതീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. മൊഴിയുടെ സത്യാവസ്ഥ പരിശോധിക്കുമെന്ന് പോലീസ് വ്യക്തമാക്കി.
അതേസമയം 2011ല്‍ പള്‍സര്‍ സുനിയും സംഘവും നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത് ക്വട്ടേഷന്‍ അല്ലെന്ന് അന്വേഷണ സംഘം അറിയിച്ചു. നടിയുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക്‌മെയില്‍ ചെയ്യാനുള്ള പദ്ധതിയിട്ടത് സുനി ഒറ്റക്കായിരുന്നു. പ്രാഥമികാന്വേഷണത്തിലാണ് ഇത് വ്യക്തമായത്. ഈ കേസില്‍ സുനി ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്.
ജോണി സാഗരിക നിര്‍മിച്ച ഓര്‍ക്കൂട്ട് ഒരു ഓര്‍മ്മക്കൂട്ട് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. സംഭവത്തില്‍ നിര്‍മാതാവ് പരാതി നല്‍കിയിരുന്നു. പൊന്നുരുന്നിയിലെ വാടകവീട്ടിലായിരുന്നു തട്ടിക്കൊണ്ടുപോകലിന് ഗൂഢാലോചന നടത്തിയത്. തട്ടിക്കൊണ്ടുപോകാന്‍ തീരുമാനിച്ച ദിവസം മറ്റൊരു നടി കൂടി എത്തിയതോടെ പദ്ധതി പൊളിയുകയായിരുന്നു.
നടിയെ ആക്രമിച്ച കേസില്‍ ജയിലിലിലായതോടെ നടന്‍ ദിലീപിനെ പുറത്താക്കാന്‍ മുന്നില്‍ നിന്ന യുവതാരങ്ങള്‍ക്ക് പണികിട്ടുമെന്ന് റിപ്പോര്‍ട്ട്. ദിലീപിനെ സംഘടനയില്‍ നിന്ന് പുറത്താക്കണമെന്ന് ശക്തമായ നിലപാട് സ്വീകരിച്ച നടന്‍ പൃഥ്വിരാജ്, നടി രമ്യാ നമ്പീശന്‍ എന്നിവരെ പുറത്താക്കണമെന്നാണ് ആവശ്യം. സൂപ്പര്‍ താരങ്ങളുടെ പിന്തുണയോടെയാണ് നീക്കം നടക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
താരസംഘടനയെ പൊതുസമൂഹത്തില്‍ കരിവാരി തേക്കുന്ന നിലപാടാണ് ഇരുവരുടേയും ഭാഗത്ത് നിന്നും ഉണ്ടായതെന്നാണ് വിമര്‍ശനം. ഇതാണ് ഇരുവര്‍ക്കുമെതിരായ സംഘടിത നീക്കത്തിന് കാരണം. ദിലീപിനെ കോടതി ശിക്ഷിക്കുന്നത് വരെ അദ്ദേഹത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തരുതെന്നാണ് പിന്തുണയ്ക്കുന്ന താരങ്ങളുടെ നിലപാട്. നടന്‍ സിദ്ദിഖ് ഇക്കാര്യം പരസ്യമായി പറയുകയും ചെയ്തിരുന്നു.
നേരത്തെ നടന്‍ ജഗതി ശ്രീകുമാര്‍ വിതുര പെണ്‍വാണിഭ കേസില്‍ പ്രതിയായ കാര്യവും ദിലീപ് അനുകൂലികള്‍ ചൂണ്ടിക്കാട്ടുന്നു. കേസില്‍ പ്രതിയാക്കിയപ്പോള്‍ ജഗതിയെ കല്ലെറിഞ്ഞവര്‍ക്ക് പിന്നീട് വിധി വന്നപ്പോള്‍ നിലപാട് തിരുത്തേണ്ടി വന്നുവെന്ന് ഈ വിഭാഗം പറയുന്നു. ദിലീപിനെ സസ്‌പെന്‍ഷനില്‍ നിര്‍ത്തിയാല്‍ മതിയായിരുന്നു എന്നാണ് ഇവരുടെ നിലപാട്.
ദിലീപിനെ പുറത്താക്കണമെന്ന് ശക്തമായ നിലപാട് സ്വീകരിച്ച പൃഥ്വിരാജ്, രമ്യ നമ്പീശന്‍ എന്നിവരാണ് പ്രധാന നോട്ടപ്പുള്ളികള്‍. ആസിഫ് അലി ആദ്യം എതിര്‍ നിലപാട് സ്വീകരിച്ചിരുന്നെങ്കിലും പിന്നീട് നിലപാട് മയപ്പെടുത്തി. മമ്മൂട്ടി, മോഹന്‍ലാല്‍, ഇന്നസെന്റ് എന്നിവരും കാര്‍ക്കശ്യക്കാരായ യുവതാരങ്ങള്‍ക്കൊപ്പം ഒത്തുപോകാനാകില്ലെന്ന നിലപാടിലാണ്.
നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലുള്ള പള്‍സര്‍ സുനിയുടെ കൈവശം നിരവധി പേരുടെ ദൃശ്യങ്ങള്‍ ഉണ്ടെന്ന് സംശയം. പലരെയും ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയശേഷം ബ്ലാക്ക്‌മെയില്‍ നടത്തിയിട്ടുണ്ടെന്നാണ് പോലീസ് നിഗമനം . എന്നാല്‍, ഇക്കാര്യങ്ങൾ പോലീസ് സ്ഥിരീകരിച്ചിട്ടില്ല.
മുതിര്‍ന്ന നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് എറണാകുളം സെന്‍ട്രല്‍ പോലീസിന്റെ കസ്റ്റഡിയിലാണ് സുനി ഇപ്പോൾ . വ്യാഴാഴ്ച സൗത്ത് റെയില്‍വേ സ്റ്റേഷന്‍, പൊന്നുരുന്നി, വൈറ്റില, റമദ റിസോര്‍ട്ട് എന്നിവിടങ്ങളില്‍ അസി. കമ്മിഷണര്‍ കെ. ലാല്‍ജി, സി.ഐ. അനന്തലാല്‍ എന്നിവരുടെ നേതൃത്വത്തില്‍ കൊണ്ടുപോയി തെളിവെടുത്തു. കേസിലെ മറ്റ് പ്രതികള്‍ റിമാന്‍ഡിലാണ്. ഇവരെക്കൂടി കസ്റ്റഡിയില്‍ കിട്ടിയാലേ മുതിര്‍ന്നനടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച വാഹനം കസ്റ്റഡിയിലെടുക്കാൻ കഴിയു .
തമിഴ് സിനിമ വ്യവസായത്തെ ഏറ്റവുമധികം അലട്ടുന്ന ഒന്നാണ് തമിഴ്‌റോക്കര്‍സ് പോലുള്ള വ്യാജന്മാരുടെ ആക്രമണം. റിലീസ് ദിവസം തന്നെ സിനിമയുടെ വ്യാജപ്രിന്റ് ഇക്കൂട്ടര്‍ പുറത്തുവിടും. ഇവര്‍ക്കെതിരെ പല പ്രമുഖരും രംഗത്തെത്തിയെങ്കിലും ഒരു ഫലവും ഉണ്ടായില്ല. ഇപ്പോള്‍ ഈ വിഷയത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് നടന്‍ വിശാല്‍.
തമിഴ്‌റോക്കേഴ്‌സിന് പിന്നിലുള്ള വ്യക്തിയെ കണ്ടെത്തി കഴിഞ്ഞുവെന്ന് വിശാല് പറഞ്ഞു. പുതിയ ചിത്രമായ ‘തുപ്പരിവാള’ന്റെ പ്രചരണ പരിപാടികള്‍ക്കിടെയാണ് വെളിപ്പെടുത്തല്‍. ഓഗസ്റ്റ്മാസം രണ്ടാം വാരത്തില്‍ ഞാന്‍ വലിയൊരു പ്രഖ്യാപനം നടത്തും. അവന്‍ ആരാണെന്നും എവിടെ നിന്നാണെന്നും എനിക്ക് അറിയാം. കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ അയാളാരാണെന്ന് നിങ്ങളും അറിയും. ഇത് പൈറസിയുമായി ബന്ധപ്പെട്ട കാര്യമാണ്.
തുപ്പരിവാളനില്‍ ഞാന്‍ ഒരു കുറ്റാന്വേഷകന്റെ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഡിറ്റക്ടീവിന്റെ ശരീരഭാഷ എനിക്ക് വളരെ ഇഷ്ടമാണ്. പൈറസിയെക്കുറിച്ച് യഥാര്‍ത്ഥ ജീവിതത്തില്‍ അന്വേഷിച്ചപ്പോള്‍ അത് കൂടുതല്‍ സഹായകവുമായി.വിശാല്‍ പറഞ്ഞു.
അതേ സമയം തമിഴ് റോക്കേഴ്‌സിന് പിന്നിലും നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായി ജയിലിലടക്കപ്പെട നടന്‍ ദിലീപാണെന്നും ചില പ്രചരണങ്ങള്‍ ശക്തമാകുന്നുണ്ട്. ദിലീപീന്റെ സിനിമകളുടെ വ്യാജന്‍ ഒന്നും തന്നെ തമിഴ് റോക്കേഴ്‌സിന്റെ സൈറ്റില്‍ വന്നിട്ടില്ല എന്നുള്ളതും, ദിലീപിന്റെ അറസ്റ്റിന് ശേഷം റിലീസായ ഒരു ചിത്രത്തിന്റെയും വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ എത്തിയില്ല എന്നതുമാണ് ഇതിന് കാരണമായി പ്രചരണക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്.
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് ജയിയിലിലായതോടെ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസിനെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഡി സിനിമാസ് കയ്യേറ്റ ഭൂമിയിലാണെന്നാണ് ഉയര്‍ന്ന ആദ്യ ആരോപണം. അന്തരിച്ച നടന്‍ കലാഭവന്‍ മണിയുമായി ചേര്‍ന്ന് സംയുക്ത സംരംഭമായി ആരംഭിക്കാനിരുന്ന ഡിഎം സിനിമാസ് പിന്നീട് ദിലീപ് ഒറ്റയ്ക്ക് കൈക്കലാക്കിയെന്നും ആരോപണങ്ങള്‍ ഉയര്‍ന്നു. ഇത്തരം ആരോപണങ്ങള്‍ പോലീസ് അന്വേഷണത്തിന്റെ പരിധിയിലാണ്.
എന്നാല്‍ ആരോപണങ്ങളുടെ മുനമൊടിക്കുന്ന ഒരു ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഡി സിനിമാസിന്റെ ഉദ്ഘാടനത്തിന മണി എത്തുന്നതിന്റെ ചിത്രമാണത്. ഡി സിനിമാസിന്റെ ഉദ്ഘാടനത്തിന് എത്തിയ മണി ദിലീപുമായി സംസാരിക്കുന്നതിന്റെയും അദ്ദേഹത്തെ പൂ നല്‍കി സ്വീകരിച്ച് ആനയിക്കുന്നതിന്റെയും ചിത്രങ്ങളാണ് പ്രചരിക്കുന്നത്. ഡി സിനമാസുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ദിലീപും മണിയും തെറ്റിയെന്നും വാര്‍ത്തകളുണ്ടായിരുന്നു.