മെഡിറ്ററേനിയൻ കടലിൽ അഭയാര്‍ത്ഥി ബോട്ടുകൾ മുങ്ങി ഇരുന്നുറിലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ലിബിയയിൽ നിന്ന് യൂറോപ്പ് ലക്ഷ്യമാക്കി സഞ്ചരിച്ച ബോട്ടുകളാണ് അപകടത്തിൽപ്പെട്ടത്. അഞ്ച് പേരുടെ മൃതദേഹം കണ്ടെത്തി. ആരും അതിജീവിക്കാൻ സാധ്യതയില്ലെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ നൽകുന്ന വിവരം.
അമിത ഭാരം കയറ്റിയതാണ് ബോട്ടുകൾ മുങ്ങാൻ കാരണം. ഒരു ബോട്ടിൽ 120 മുതൽ 140 പേര്‍ വരെയാണ് ഉണ്ടായിരുന്നത്. ഇറ്റാലിയൻ തീരദേശ സേനയുടെ നേതൃത്തിലാണ് രക്ഷാ പ്രവര്‍ത്തങ്ങൾ പുരോഗമിക്കുന്നത്. അഭയാര്‍ത്ഥികൾക്കായുള്ള സംഘടനയുടെ കണക്കനുസരിച്ച് ഇക്കഴിഞ്ഞ മൂന്ന് മാസത്തിനിടെ സമാന അപകടങ്ങളിൽ 521 പേരാണ് മരിച്ചത്
അങ്കമാലി ഡയറീസില്‍ മാവോയിസ്റ്റ് നേതാവ് ഷൈനയുടെ ചിത്രം അപമാനകരമായി ഉപയോഗിച്ചതിനെതിരെ മകള്‍ ആമി.ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന സിനിമയിലാണ് ഷൈനയുടെ ചിത്രം ജയിലിലെ ‘ഇവരെ സൂക്ഷിക്കുക’ ലിസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്നത്. ശാന്ത എന്ന പേരിലാണ് ഷൈനയുടെ ചിത്രം സിനിമയില്‍ കാണിച്ചത്. ഷൈനയുടെ മകള്‍ ആമി ചിത്രത്തിനെതിരെ രംഗത്തെത്തി.സിനിമയിലെ പ്രസ്തുതഭാഗങ്ങള്‍ നീക്കം ചെയ്യാന്‍ അഭിഭാഷകന്‍ വഴി നോട്ടീസ് അയക്കാന്‍ ഷൈന ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആമി വ്യക്തമാക്കി. നീക്കം ചെയ്തില്ലെങ്കില്‍ ഈ മാസം 30ന് വയനാട് കോടതിയില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നും ആമി പറഞ്ഞു.
ഒരു മാവോയിസ്റ്റ് നേതാവിന്റെ ചിത്രം സിനിമയിലെ കഥാപാത്രങ്ങളായ ഗുണ്ടകള്‍ക്കൊപ്പം ‘ഇവരെ സൂക്ഷിക്കുക’ എന്ന തലക്കെട്ടില്‍ നല്‍കിയത് യാദൃച്ഛികതയായി കാണാനാവില്ലെന്നും അണിയറപ്രവര്‍ത്തകരുടെ സാമൂഹികകാഴ്ചപ്പാടാണ് ഇത് വ്യക്തമാക്കുന്നതെന്നും ആമി പറഞ്ഞു. ഗുണ്ടായിസമോ വ്യക്തി വൈരാഗ്യം മൂലമുള്ള നശീകരണങ്ങളോ അല്ല ഷൈനയ്ക്ക് മേലുള്ള കുറ്റം. മറിച്ച് മർദ്ദിതരെ നിർമ്മിക്കുന്ന, നിലനിൽക്കുന്ന ഈ ജീർണ്ണിച്ച ചൂഷക വ്യവസ്ഥിതിയെ തകർത്തെറിഞ്ഞ് സമത്വാധിഷ്ഠിതമായ ലോകത്തിനായി പ്രവർത്തിച്ചു എന്നതാണ്. ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ഒരാളെ കുറ്റവാളിയെന്നു തെളിയുന്നതിന് മുൻപ് തന്നെ പരസ്യമായി ഇവരെ സൂക്ഷിക്കേണ്ടവരാണെന്ന് മുദ്രകുത്തുകയാണു സിനിമയിലൂടെ അതിന്‍റെ നിർമ്മാതാക്കൾ ചെയ്തിരിക്കുന്നതെന്നും ആമി കുറ്റപ്പെടുത്തി.
കുത്തേറ്റ് മരിച്ച സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ടവളായി ഉയര്‍ത്തും. വിശുദ്ധയായി പ്രഖ്യാപിക്കുന്നതിന് മുമ്പുള്ള ഘട്ടമാണിത്. ഇതുമായി ബന്ധപ്പെട്ട രേഖകളുടെ പഠനവും വോട്ടിംഗും വത്തിക്കാനില്‍ പൂര്‍ത്തിയായിട്ടുണ്ട്. കര്‍ദിനാള്‍മാരാണ് റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കി സമര്‍പ്പിച്ചത്. ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഇത് ഒപ്പ് വയ്ക്കുന്നതോടെ സിസ്റ്റര്‍ റാണി മറിയയെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ തീയ്യതി വ്യക്തമാകും.പെരുമ്പാവൂര്‍ പുല്ലുവഴിയില്‍ പരേതനായ പൈലിയുടേയും ഏലീശ്വയുടേയും മകളായിരുന്നു സിസ്റ്റര്‍ റാണി. 1995 ഫെബ്രുവരി 25ന് ഇന്റോറില്‍ വച്ചാണ് സിസ്റ്റര്‍ കൊല്ലപ്പെട്ടത്.എഫ് സിസി സന്യാസ സഭാംഗമായ മധ്യപ്രദേശില്‍ മിഷന്‍ പ്രവര്‍ത്തനം നടത്തിവരികയായിരുന്നു സിസ്റ്റര്‍. വാടക കൊലയാളിയായ സമന്ദര്‍ സിങ്ങാണ് സിസ്റ്ററിനെ കൊന്നത്. നാല്‍പത്തിയൊന്നാം വയസ്സിലാണ് സിസ്റ്റര്‍ കൊല്ലപ്പെട്ടത്.കൊലയാളി ജയിലില്‍ കിടന്ന് മാനസാന്തരപ്പെടുകയും സിസ്റ്ററിന്റെ വീട്ടിലെത്തി മാപ്പ് ചോദിക്കുകയും ചെയ്തു. അവര്‍ ഇയാളെ മകനായി സ്വീകരിച്ചതും വലിയ വാര്‍ത്തയായിരുന്നു.
ബസ് യാത്രയ്ക്കിടെ മറ്റ് യാത്രക്കാരുടെ മുന്നിലിട്ട് അമ്പത്തിനാല് കുത്താണ് സമന്ദര്‍ സിംഗ് സിസ്റ്ററെ കുത്തിയത്. കൊലപാതകം ചെയ്യുമ്പോള്‍ 22വയസ്സാണ് ഇയാള്‍ക്ക്. കോടതി ആദ്യം വധശിക്ഷയ്ക്ക് വിധിച്ചിരുന്നെങ്കിലും പിന്നീട് ജീവപര്യന്തമാക്കി കുറച്ചു. സിസ്റ്റര്‍ റാണി മരിയയുടെ സഹോദരിയും കന്യാസ്ത്രീയുമായ സെല്‍മി ജയില്‍വാസത്തിനിടെ സമുന്ദര്‍ സിംഗിന്റെ കൈയില്‍ എല്ലാ വര്‍ഷവും രാഖി കെട്ടിയിരുന്നു.ഇപ്പോള്‍ ദൈവദാസി എന്ന ഗണത്തിലാണ് സിസ്റ്റര്‍. രക്തസാക്ഷിത്വം വഹിച്ച വ്യക്തി എന്ന നിലയില്‍ നാമകരണ നടപടികള്‍ വേഗത്തിലാക്കും. ഇന്റോര്‍ ഉദയനഗറിലെ ശാന്തി നഗര്‍ പള്ളിയിലെ കബറിടത്തില്‍ നിന്ന് സിസ്റ്ററിന്റെ ഭൗതികാവശിഷ്ടങ്ങള്‍ കഴിഞ്ഞ നവംബറില്‍ പള്ളിയിലേക്ക് മാറ്റി സ്ഥാപിച്ചിരുന്നു.
അമ്മയ്‌ക്കെതിരെ പരാതിയുമായി മകന്‍ പോലീസ് സ്‌റ്റേഷനില്‍. അമ്മ പ്രണയിക്കാന്‍ സമ്മതിക്കുന്നില്ലെന്നാണ് ഈ മകന്റെ പരാതി. മൂവാറ്റുപുഴ പോലീസ് സ്‌റ്റേഷനിലാണ് ഇങ്ങനെയൊരു പരാതിയെത്തിയത്. പതിനെട്ട് വയസുള്ള മകന്‍ രേഖാമൂലം പരാതി നല്‍കി.
പ്രണയിക്കാന്‍ തടസം നില്‍ക്കുന്ന അമ്മയ്ക്കെതിരെ കേസെടുത്ത് ജയിലില്‍ അടയ്ക്കണമെന്നാണ് മകന്റെ ആവശ്യം. പോലീസ് മകനെ ഉപദേശിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം ഉണ്ടായില്ല. തന്റെ പരാതിയില്‍ ഉടന്‍ നടപടി വേണമെന്ന ആവശ്യത്തില്‍ ചെറുപ്പക്കാരന്‍ ഉറച്ചു നില്‍ക്കുന്നു. പലതവണ ഇതേ ആവശ്യവുമായി ചെറുപ്പക്കാരന്‍ സ്റ്റേഷനിലെത്തിയപ്പോള്‍ പോലീസിന് തലവേദനയായി.
ഒടുവില്‍ പ്രശ്‌നം പരിഹരിക്കാന്‍ പോലീസ് അമ്മയേയും പെണ്‍കുട്ടിയുടെ വീട്ടുകാരെയും വിളിച്ചുവരുത്തി. ചര്‍ച്ച ചെയ്തിട്ടും മകന്‍ വിട്ടു കൊടുത്തില്ല. ഒടുവില്‍ മകനു നിര്‍ബന്ധമാണെങ്കില്‍ പ്രണയിക്കട്ടെ എന്ന് അമ്മ പറഞ്ഞു. എന്നാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പ്രണയത്തിന് തടസം നിന്നു. വിവാഹം കഴിഞ്ഞ് പ്രണയം എന്ന വാദത്തില്‍ അവര്‍ നിന്നു. ഇപ്പോള്‍ വിവാഹത്തില്‍ താത്പര്യമില്ലെന്നും പ്രണയം മതിയെന്നുമായിരുന്നു പരാതിക്കാരന്റെ നിലപാട്. ഒടുവില്‍ പോലീസിന്റെ സ്വരം മാറിയപ്പോള്‍ ചെറുപ്പക്കാരന്‍ സ്ഥലം വിട്ടു.<
എയര്‍ ഇന്ത്യയുടെ എല്‍-171 അഹമ്മദാബാദ് – ലണ്ടന്‍ വിമാനത്തില്‍ പക്ഷിയിടിച്ചു.തലനാഴിഴയ്ക്ക് ഒഴിവായത് വന്‍ അപകടം .ഇതേതുടര്‍ന്നു ലണ്ടനിലേക്കുള്ള യാത്ര എയര്‍ ഇന്ത്യ റദ്ദാക്കി. ബുധനാഴ്ചയായിരുന്നു സംഭവം. വിമാനത്തില്‍ 230 യാത്രക്കാരും 50 ജീവനക്കാരുമുണ്ടായിരുന്നു. ഇവര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.
പക്ഷിയിടിച്ചതിനെ തുടര്‍ന്നു വിമാനത്തിന്റെ നോസ് തകര്‍ന്നു. വിമാനത്തിന്റെ കേടുപാടുകള്‍ പരിഹരിച്ചതിനുശേഷമെ അടുത്ത യാത്ര ആരംഭിക്കുകയുള്ളുവെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി. ലണ്ടനില്‍നിന്നും അഹമ്മദാബാദിലേക്കുള്ള യാത്രക്കാര്‍ക്കായി ലണ്ടന്‍-മുംബൈ വിമാനം ഒരുക്കിയതായും അധികൃതര്‍ അറിയിച്ചു.
1911 പേരുടെ പട്ടികയാണ് പുറത്തുവന്നത്. ടി.പി കേസിലെ 11 പ്രതികള്‍ ഇതല്‍ ഉള്‍പ്പെടുന്നു. കൊടി സുനി, കിര്‍മാണി മനോജ്, കെ.സി രാമചന്ദ്രന്‍, കുഞ്ഞനന്തന്‍, അണ്ണന്‍ സിജിത്ത്, റഫീഖ്, രജീഷ്, ഷാഫി, ഷിനോജ്, അനൂപ് എന്നവരെല്ലാം പട്ടികയിലുണ്ട്. ഏറെ കോളിളക്കം സൃഷ്ടിച്ച ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിസാമും സര്‍ക്കാറിന്റെ പട്ടികയിലുണ്ട്. കാപ്പ ചുമത്തപ്പെട്ട പ്രതിയടക്കം പട്ടികയില്‍ ഇടംപിടിച്ചുവെന്നതും ശ്രദ്ധേയമാണ്. എന്നാല്‍ ഈ പട്ടിക അങ്ങനെ തന്നെ അംഗീകാരത്തിനായി ഗവര്‍ണ്ണര്‍ക്ക് നല്‍കിയില്ലെന്ന് സൂചനയുണ്ട്. ജയില്‍ ഡി.ജി.പി അടക്കമുള്ളവര്‍ ഉള്‍പ്പെട്ട ഒരു ഉന്നതതല സമിതി പരിശോധിച്ച ശേഷം ചില മാറ്റങ്ങള്‍ വരുത്തിയ ശേഷമാണ് പട്ടിക ഗവര്‍ണര്‍ക്ക് അയച്ചത്. എന്നാല്‍ ഇതില്‍ ആരെയൊക്കെ മാറ്റി എന്ന കാര്യം വ്യക്തമല്ല. ഇതില്‍ പലരെയും സുപ്രീം കോടതി മാര്‍ഗ്ഗനിര്‍ദ്ദേശം അനുസരിച്ച് മോചിപ്പിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി ഗവര്‍ണര്‍ പട്ടിക തിരിച്ചയക്കുകയായിരുന്നു.
സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് അയച്ച അന്തിമ പട്ടിക പുറത്തുവന്നിട്ടില്ലെങ്കിലും ജയില്‍ വകുപ്പ് തയ്യാറാക്കിയ പട്ടിക, വിവരാവകാശ നിയമപ്രകാരം മാധ്യമങ്ങള്‍ക്ക് ലഭിച്ചു. ഇതില്‍ വാടക കൊലയാളികളായ ടി.പി കേസ് പ്രതികള്‍ ഉള്‍പ്പെടുന്നു. സുപ്രീം കോടതി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളനുസരിച്ച് വാടക കൊലയാളികള്‍ക്ക് വിടുതലോ ശിക്ഷാ ഇളവോ നല്‍കാന്‍ പാടില്ല. ഇത് നിലനില്‍ക്കെ ഇവര്‍ ഉള്‍പ്പെട്ട പട്ടിക ജയില്‍ വകുപ്പ് തയ്യാറാക്കിയ പട്ടികയില്‍ എങ്ങനെ ഉള്‍പ്പെട്ടു എന്നതാണ് ഉയരുന്ന ചോദ്യം.
കൊച്ചി പൊന്നുരുന്നിയിലെ മദ്യശാലക്കെതിരെ സമരം ചെയ്ത എംഎൽഎ അടക്കമുള്ളവര്‍ക്ക് നേരെ കണ്‍സ്യൂമര്‍ ഫെഡ് ജീവനക്കാര്‍ മൂത്രം നിറച്ച കുപ്പികള്‍ എറിഞ്ഞു. തുടര്‍ന്ന് സമരക്കാരും കണ്‍സ്യൂമര്‍ ഫെഡ് ജീവനക്കാരും തമ്മില്‍ നേരിയ രീതിയില്‍ സംഘര്‍ഷമുണ്ടായി. വൈറ്റിലയില്‍ പ്രവര്‍ത്തിച്ചിരുന്ന മദ്യശാല പൊന്നുരുന്നി ചെട്ടിചിറയിലേക്ക് മാറ്റിസ്ഥാപിച്ചതിനെതിരെ കഴിഞ്ഞ രണ്ടുദിവസമായി നാട്ടുകാര്‍ സമരത്തിലാണ്. ഷട്ടര്‍ താഴ്ത്തി മദ്യശാല അടയ്ക്കാന്‍ സമരക്കാര്‍ ശ്രമിക്കുന്നതിനിടെയാണ് ജീവനക്കാര്‍ മൂത്രം നിറച്ച കുപ്പികള്‍ എറിഞ്ഞത്.
കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ചു വിവാദങ്ങള്‍ അവസാനിക്കുന്നില്ല .ഏറ്റവും ഒടുവില്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായി സഹോദരൻ ആർ എൽ വി രാമകൃഷ്ണൻ രംഗത്തെത്തിയിരുന്നു. കേസ് സിബിഐയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതയില്‍ ഹർജി സമർപ്പിക്കുകയും ചെയ്തു. തുടർന്ന് സിബിഐയുടെ മറുപടി എന്താണെന്ന് അറിയിക്കണെമെന്ന് ഹൈക്കോടതി വിശദീകരിക്കുകയും കേസിൽ വ്യക്തമായ നിലപാടറിയിക്കാൻ നിർദ്ദേശിച്ച് കേസ് 29ന് പരിഗണിക്കാൻ മാറ്റിവയ്ക്കുകയും ചെയ്തു.
ഇതിനിടെ ചേട്ടന്റെ മരണത്തിൽ പൊലീസ് പ്രതികളെ അകമഴിഞ്ഞ് സഹായിച്ചെന്ന് ചൂണ്ടിക്കാട്ടി പുതിയ വെളിപ്പെടുത്തലുമായി രാമകൃഷ്ണൻ. മണിയുടെ സന്തത സഹചാരിയായ നടന്ന മാനേജർജോബി സെബാസ്റ്റ്യന്റെ മൊഴിയെടുത്തത് കേവലം 5 വരിയാണെന്ന് രാമകൃഷ്ണൻ പറയുന്നു.
രാമകൃഷ്ണന്റെ കുറിപ്പ് വായിക്കാം–
പാഡിയിൽ രക്തം ചർദ്ദിച്ച് കിടക്കുന്നത് രാവിലെ 8 മണി മുതൽ കണ്ടു നിന്നയാൾ ഈ ജോബിയാണ്. ജോബിയാണ് മറ്റുള്ളവരെ വിളിച്ചു വരുത്തിയും വൈകീട്ട് 3 മണി വരെ പാഡിയിൽ കിടത്തി കുടുംബക്കാരോട് ചോദിക്കാതെ ചികിത്സ നടത്തിച്ച ആൾ. ഇവനെ രക്ഷപ്പെട്ടുത്താൻ വേണ്ടി പോലീസ് അകമഴിഞ്ഞ് സഹായിച്ചതിന്റെ തെളിവാണ് ഈ 5 വരികൾ.
ഇതിൽ 5-ാം തിയ്യതി വൈകീട്ട് 3 മണിക്കാണ് ജോബി മണി ചേട്ടനെ കണ്ടതെന്ന് പറയുന്നു. 4.15ന് അമൃതയിൽ എത്തിച്ചു. അപ്പോ പിന്നെ ജോബി എങ്ങിനെ കുറ്റകാരനാകും.മണിയെ കണ്ട ഉടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി പാവം ! ചികിത്സ ഒട്ടും തന്നെ വൈകിച്ചില്ല ആത്മാർത്ഥതയുള്ള മാനേജർ. അടുത്ത പേജ് നോക്കുക ജോബിയുടെ ചേട്ടൻ ജിയോ സെബാസ്റ്റ്യന്റെ മൊഴിയിൽ 5-ാം തിയ്യതി ഉച്ചയ്ക്ക് 12 മണിയോടെ ജോബി, ജിയോ നെ വിളിച്ച് പാഡിയിലേക്ക് ഉടൻ ചെല്ലാൻ പറഞ്ഞു. അവിടെ ചെന്നപ്പോൾ ജോബിയും ,ഡോ :സുമേഷും പാഡിയിൽ ഉണ്ടായിരുന്നു. ഇവിടെ പൊളിഞ്ഞു പോലീസിന്റെ കള്ളം .നൂറു കള്ളത്തരങ്ങൾ ചെയ്യുമ്പോൾ ഒരു സത്യം അവശേഷിക്കും എന്നുള്ളത് എത്ര വാസ്തവം !
ഒരു മരണാവസ്ഥയിലായ രോഗിയെ ആദ്യം കണ്ട വ്യക്തിയാണ് പ്രധാന വിറ്റ്നസ് .ആ വ്യക്തിയിൽ നിന്നാണ് പ്രധാന മൊഴി രേഖപ്പെടുത്തേണ്ടത് എന്നാൽ ജോബിയെ രക്ഷപ്പെടുത്താൻ പോലീസ് അമിതമായ ആത്മാർത്ഥത കാണിച്ചതിന് തെളിവാണിത്-പോലീസ് മൊത്തം വായിച്ചു നോക്കാൻ മറന്നു പോയി.! രക്തം ചർദ്ദിച്ചതിനും, മയക്കമരുന്ന്കുത്തിവപ്പിച്ചതിനും, സമയത്തിന് ചികിത്സ കൊടുക്കാത്തതിനും, വീട്ടുകാരെ അറിയിക്കാത്തതിനും ഇവനെതിരെ എന്തു കേസാണ് എടുക്കേണ്ടത്. നമ്മൾ ആരും നിയമം പഠിച്ചിട്ടുണ്ടാവില്ല.
നീതിപീഠമേ നീ പറയൂ. എന്റെ പൊന്നു ചേട്ടൻ കിടന്ന് മരണവെപ്രാളത്തിൽ പിടയ്ക്കുമ്പോൾ ഇവനൊക്കെ 12 മണിക്കൂർ നോക്കി നിന്നു. എന്നെ ഒന്നു അറിയിക്കാഞ്ഞില്ലെ ഒന്നു ജീവനോടെ കാണാൻ. ദൈവമെ…. നീ കണ്ടില്ലെ ഈ ചതി. എന്റെ ചേട്ടൻ എന്തു തെറ്റു ചെയ്തു.ജോബിക്ക് എന്റെ ചേട്ടൻ കരൾ മാറ്റി വച്ച് അവന്റെ ജീവൻ രക്ഷിച്ചതല്ലെ?എന്നിട്ടും ആ പാവത്തിനെ രക്ഷിക്കായിരുന്നില്ലെ…ഈ പാപം ജോബി കഴുകി കളഞ്ഞാൽ പോകുമോ? കൊന്ന പാപം തിന്നാൽ തീരും എന്ന പഴഞ്ചൊല്ലുണ്ട്.
ജോബി നീ കൊലയ്ക്കു കൂട്ടുനിന്നിട്ടില്ലെങ്കിൽ സത്യം പറയ്.. : നീ എന്നോട് അമൃതയിൽ വച്ച്പറഞ്ഞതല്ലെ അരുണും, വിപിനും അറിയാതെ പാഡിയിൽ മെഥനോൾ എത്തില്ല എന്ന്. എന്നിട്ട് നിനക്ക് അറിയാവുന്ന സത്യം ഇപ്പോഴും നീ മൂടിവയ്ക്കുന്നു: എന്റെ ചേട്ടൻ വച്ചു തന്ന കരൾ നിന്റെ ഉള്ളിൽ പിടയ്ക്കുന്നുണ്ട് എങ്കിൽ നീ സത്യം പറയണം. അല്ലാതെ നിന്റെ ധ്യാനവും, കുമ്പസാരവും ദൈവം കാണില്ല. നിന്റെ കരൾ പുഴുത്ത് നീ ചാവും, ഞങ്ങൾ കൂടപിറപ്പുകളുടെ കണ്ണുനീർ നിന്റെ ഏഴു തലമുറ ചുട്ടുനീറും. എന്റെ ചേട്ടന്റെ പോസ്റ്റുമാർട്ടത്തിന്റെ കിറ്റിന് 275 രൂപ കണക്കു പറഞ്ഞ നീ ഇത്രയും കാലം കൂടെ നടന്നതിന്റെ കണക്ക് ആരോടാണ് ബോധിപ്പിച്ചത്? ദൈവമെ നീ ഇത് കാണുന്നില്ലെ?
കേരളപ്പിറവി ദിനത്തോട് അനുബന്ധിച്ച് ശിക്ഷാ ഇളവ് നല്‍കാന്‍ ജയില്‍ വകുപ്പ് തയ്യാറാക്കിയ പട്ടികയില്‍ ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളും. ടി പി കേസിലെ പതിനൊന്ന് പ്രതികള്‍ക്ക് പുറമേ ഏറെ കോളിളക്കം സ്യഷ്ടിച്ച ചന്ദ്രബോസ് വധക്കേസിലെ പ്രതി നിസാമിനും ശിക്ഷായിളവ് നല്‍കണമെന്ന് ജയില്‍ വകുപ്പ് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. ജയില്‍ വകുപ്പ് നല്‍കിയ 1911 പേരുടെ പട്ടികയില്‍ നിന്ന് 61 ഒഴിവാക്കി 1850 പേര്‍ക്ക് ശിക്ഷായിളവ് നല്‍കാനാണ് സര്‍ക്കാര്‍ ഗവര്‍ണ്ണറോട് ശുപാര്‍ശ ചെയ്തത്. സർക്കാർ നൽകിയ ഈ പട്ടിക ഗവർണർ പി.സദാശിവം തിരികെ അയയ്ക്കുകയായിരുന്നു.
ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പതിനൊന്ന് പ്രതികള്‍, അതായത് കെ സി രാമചന്ദ്രന്‍, കുഞ്ഞനന്തന്‍, അണ്ണന്‍ സിജിത്ത്, മനോജ്, റഫീഖ്, അനൂപ്, മനോജ്കുമാര്‍, സുനില്‍കുമാര്‍, രാജീവ്, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവര്‍.
പുറമേ ഏറെ കോളിളക്കം സൃഷ്ടിച്ച ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിസാം. കാരണവര്‍ വധക്കേസിലെ ഷെറിണ്‍, കല്ലുവാതുക്കല്‍ മദ്യദുരന്തകേസില്‍ ശിക്ഷ അനുഭവിക്കുന്ന മണിച്ചന്‍, അപ്രാണി കൃഷ്ണകുമാര്‍ വധക്കേസില്‍ ജയിലില്‍ കഴിയുന്ന കൃഷ്ണകുമാര്‍ എന്നിവരാണ് ശിക്ഷാ ഇളവിനായി തയ്യാറാക്കിയ പട്ടികയിലെ പ്രമുഖര്‍. 14 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചവര്‍ക്കാണ് സാധാരണ ഗതിയില്‍ ശിക്ഷ ഇളവ് നല്‍കുന്നത്. പട്ടികയിലുള്ള പലരും പത്ത് വര്‍ഷത്തില്‍ താഴെ മാത്രം ശിക്ഷ അനുഭവിച്ചരാണ്. അതിനാല്‍ നിയമം പൂര്‍ണ്ണമായും അട്ടിമറിച്ചാണ് ജയില്‍ വകുപ്പ് പട്ടിക തയ്യാറാക്കിയതെന്ന് വ്യക്തം. പക്ഷെ ജയില്‍ വകുപ്പ് നല്‍കിയ പട്ടികയില്‍ നിന്ന് സര്‍ക്കാര്‍ ഒഴിവാക്കിയ 61 പേരില്‍ ടിപി കേസിലേത് അടക്കമുള്ള പ്രതികള്‍ ഉണ്ടോയെന്ന് വ്യക്തമല്ല.
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ അച്ഛനായി ഈ ബാലന്‍. ഒരു മലയാളി പയ്യനാണ് ഈ ഖ്യാതി നേടിയത്. ഡിഎൻഎ പരിശോധനയിലൂടെ കൊച്ചയിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവിച്ച 16 കാരിയുടെ കുട്ടിയുടെ അച്ഛൻ ഈ പന്ത്രണ്ടുകാരൻ തന്നെയെന്ന് വ്യക്തമായി. ഇതോടെയാണ് ഈ പയ്യനെ തേടി ബഹുമതി എത്തുന്നത്. പക്ഷെ 16 കാരി പ്രസവിച്ചതിനാൽ ഇത് ബാല പീഡനമാണ്. അതുകൊണ്ട് തന്നെ പോസ്‌കോ നിയമ പ്രകാരം ഇത് കുറ്റവുമാണ്. അതുകൊണ്ട് ഈ സംഭവത്തിൽ പോലീസ് കേസ് എടുക്കേണ്ടതുമുണ്ട്.
എന്നാൽ ഇവിടെ ആര് ആരെ പീഡിപ്പിച്ചുവെന്നത് പോലീസിനെ കുഴയ്പ്പിക്കുകയാണ്. പെൺകുട്ടിയെ പയ്യനാണോ പയ്യനെ പെൺകുട്ടിയാണോ പീഡിപ്പിച്ചതെന്ന് സംശയം നിലനിൽക്കുകയാണ്. അതുകൊണ്ട് തന്നെ പോക്‌സോ കേസ് എടുക്കാനും കഴിയുന്നില്ല. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പരിശോധനയിലാണ് പ്രസവിച്ച ചോരക്കുഞ്ഞിന്റെ പിതൃത്വത്തിൽ തീരുമാനമായത്. ഏറെ കുട്ടിക്കാലത്ത് തന്നെ കുഞ്ഞുണ്ടാകാൻ തക്ക പ്രായം ആർജ്ജിക്കുന്ന ആരോഗ്യാവസ്ഥയാണ് കുട്ടിക്കുള്ളതെന്നും മെഡിക്കൽ കോളേജിലെ ഡോക്ടർമാർ തിരിച്ചറിയുന്നു.
എന്നാൽ പന്ത്രണ്ടാം വയസ്സിൽ അച്ഛനാകുകയെന്നത് കേട്ട് കേൾവിയില്ലാത്തതുമാണെന്ന് ഡോക്ടർമാർ പറയുന്നു. പിതൃത്വ പരിശോധനയ്ക്കായി പതിനെട്ട് ദിവസം പ്രായമുള്ള കുട്ടിയുടെ രക്ത സാമ്പിളുകളാണ് ഡോക്ടർമാർ ശേഖരിച്ചത്. ഇതുപയോഗിച്ചുള്ള പരിശോധനയിലാണ് പിതൃത്വം ഉറപ്പിച്ചത്. പെൺകുട്ടിക്ക് പതിനാറ് വയസ്സുമാത്രമേ ഉള്ളൂ. അതുകൊണ്ട് തന്നെ നിയമപരമായി കേരളാ പോലീസിന് ഈ കേസ് കൈമാറുകയാണ്. കൊച്ചിയിലെ ആശുപത്രിയിൽ പെൺകുട്ടി പ്രസവിച്ചതുമായി ബന്ധപ്പെട്ട് ഏറെ ആശയക്കുഴപ്പം ഉണ്ടായിരുന്നു. പെൺകുട്ടിയുടെ ബന്ധുക്കളുടെ മൊഴിയിൽ നിറയെ വൈരുദ്ധ്യമായിരുന്നു. ഇതിനിടെയാണ് പന്ത്രണ്ട് വയസ്സുകാരന്റെ കഥ പുറത്തുവന്നത്.
എന്നാൽ അപ്പോഴും പോലീസ് ഇത് പൂർണ്ണമായും വിശ്വസിച്ചില്ല. യഥാർത്ഥ പീഡനകനെ രക്ഷിക്കാനുള്ള ബോധപൂർവ്വമായ ശ്രമമായിട്ടാണ് ഇതിനെ കരുതിയത്. തുടർന്നാണ് ഡിഎൻഎ പരിശോധന നടത്തിയത്. ഇതിൽ പന്ത്രണ്ടുകാരനാണ് അച്ഛനെന്ന് തെളിഞ്ഞതോടെ ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തില്ല. എന്നാൽ ഏതു തരത്തിൽ കേസ് എടുക്കണമെന്നതാണ് പ്രശ്‌നം. പയ്യനെ പെൺകുട്ടി പീഡിപ്പിക്കാനുള്ള സാധ്യതയുമുണ്ട്. പെൺകുട്ടിയെക്കാൾ നാല് വയസ് പയ്യന് കുറവാണെന്നതാണ് ഇതിന് കാരണം. കേസിൽ പയ്യനേയോ പെൺകുട്ടിയേയോ ശിക്ഷിക്കാനും സാധ്യത കുറവാണ്. ഇരുവർക്കും പ്രായപൂർത്തിയാകാത്തതാണ് ഇതിന് കാരണം.