Latest News

ദിലീപ് മഞ്ജൂ ബന്ധത്തില്‍ സംഭവിച്ച വിള്ളലുകളെ കുറിച്ച് തുറന്നെഴുതി വീണ്ടും പല്ലിശ്ശേരിയുടെ റിപ്പോര്‍ട്ട് .എന്തുകൊണ്ട് മഞ്ജു വാര്യരും ദിലീപും തമ്മില്‍ വിവാഹ മോചനത്തിലേക്ക് കാര്യങ്ങളെത്തിയെന്നാണ് പല്ലിശ്ശേരി തുറന്നെഴുതുന്നത്.കാവ്യാമാധവന്‍ തന്നെയാണ് കഥയിലെ വില്ലത്തിയെന്നാണ് പല്ലിശ്ശേരി കുറിക്കുന്നത്. അടുത്ത ദിവസങ്ങളില്‍ സിനിമാ ലോകത്തെ ഈ കഥകളും ചര്‍ച്ചയാക്കുന്ന തരത്തിലാണ്  പല്ലിശ്ശേരിയുടെ വെളിപ്പെടുത്തലുകള്‍. താന്‍ ദിലീപിന് എതിരാണെന്ന് പലരും പറയുന്നു. ഈ സാഹചര്യത്തിലാണ് ദിലീപ്മഞ്ജു വിവാഹ മോചനത്തിലെ കാര്യങ്ങള്‍ തുറന്നു പറയുന്നതെന്നും പല്ലിശ്ശേരി  തന്റെ ലേഖനത്തില്‍ വിശദീകരിക്കുന്നുണ്ട്.

മഞ്ജുവാര്യര്‍ക്കൊപ്പം കാവ്യയേയും ഭാര്യയാക്കണമെന്ന ആഗ്രഹം ദിലീപിനുണ്ടായിരുന്നു. അക്കാര്യം കാവ്യയ്ക്ക് ഉറപ്പു കൊടുത്തിരുന്നു. ആ പ്രതീക്ഷയിലാണ് എല്ലാ രീതിയിലും ദിലീപുമായി കാവ്യ അടുത്തത്. ഓര്‍ക്കാപ്പുറത്ത് കാവ്യയ്ക്ക് വിവാഹം തീരുമാനിച്ചപ്പോഴും ബന്ധം തുടരാമെന്ന് ദിലീപ് ആഗ്രഹിച്ചിരുന്നു. എന്നാല്‍ താന്‍ സ്വന്തമാക്കിയത് കൈവിട്ടു പോകുമെന്ന തോന്നല്‍ ശക്തമായപ്പോഴാണ് കാവ്യയെ തിരികെ വിളിച്ചത്. അതനുസരിച്ച് ഏത് നിമിഷവും കാവ്യാമാധവന്‍ നാട്ടില്‍ തിരിച്ചെത്തുമെന്ന് സൂചിപ്പിച്ചിരുന്നു. ഒരു ദിവസം ദിലീപ്, കെബി ഗണേശ് കുമാര്‍, ഇടവേള ബാബു എന്നിവര്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് കാവ്യയുടെ ഫോണ്‍ വന്നത്. ബോംബ് പൊട്ടിക്കഴിഞ്ഞു എന്നാണ് ദിലീപ് ഒപ്പമുണ്ടായിരുന്നവരോട് പറഞ്ഞത്. ബോംബ് എന്നാല്‍ കാവ്യ എല്ലാം ഉപേക്ഷിച്ച് ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് ലാന്റ് ചെയ്തിരിക്കുന്നുവെന്ന് ദിലീപ്, ഒപ്പമുണ്ടായിരുന്നവരോട് പറഞ്ഞത്രേ എന്നും പല്ലിശ്ശേരി പറയുന്നു .

Image result for manju dileep

കാവ്യ ഇനി എന്തുചെയ്യുമെന്ന് അവര്‍ ദിലീപിനോട് ചോദിച്ചപ്പോള്‍ എന്റെ രണ്ടാം ഭാര്യയായി കഴിയുമെന്നായിരുന്നു ദിലീപിന്റെ മറുപടിയെന്ന് പല്ലിശ്ശേരി കുറിക്കുന്നു. ആര് സഹകരിച്ചാലും ഇല്ലെങ്കിലും ഞാനവള്‍ക്ക് വാക്ക് കൊടുത്തു കഴിഞ്ഞു. ഞാനവളെ കൈവിടില്ലെന്നും ദിലീപ് പറഞ്ഞ്രേത. ഇക്കാര്യത്തിലെ വിയോജിപ്പ് രേഖപ്പെടുത്തിയാണ് ഗണേശ് സ്ഥലം വിട്ടതെന്നും പല്ലിശ്ശേരി കുറിക്കുന്നു.

മറ്റൊരു ദിവസം ദിലീപിനും കാവ്യയ്ക്കും ഒത്തു ചേരാന്‍ ഭാവനയുടെ മുറി ചോദിച്ചു. ദിലീപിന്റെ സിനിമയിലെ നായികയെന്ന നിലയില്‍ ഭാവന താക്കോല്‍ കൊടുത്തു. ഇരുവരും മുറിയില്‍ കയറി കതകടയ്ക്കുന്നത് ചില നടികള്‍ കണ്ടു. ഇവരാണ് മഞ്ജുവിനോട് കാര്യങ്ങള്‍ അറിയിച്ചതെന്നും പല്ലിശ്ശേരി വെളിപ്പെടുത്തുന്നു. ഇല്ല ദിലീപേട്ടന്‍ അതു ചെയ്യില്ലെന്നായിരുന്നു മഞ്ജു പ്രതികരിച്ചത്. എന്നേയും തന്റെ കുഞ്ഞിനേയും ദിലീപേട്ടന് അത്രയ്ക്കിഷ്ടമാണെന്നും പറഞ്ഞത്രേ.
കൂട്ടുകാരികളായ ഗീതു മോഹന്‍ദാസ്, സംയുക്താ വര്‍മ്മ, പൂര്‍ണ്ണിമാ ഇദ്രജിത്ത് എന്നിവര്‍ സംസാരിച്ചപ്പോഴും മഞ്ജു ഈ വാദം അംഗീകരിച്ചില്ല. പിന്നീട് ഇവര്‍ ഭാവനയെ വിളിച്ചു വരുത്തി. അടുത്ത മുറിയില്‍ മഞ്ജുവും ഉണ്ടായിരുന്നു. ഭാവനയ്ക്ക് മഞ്ജു ഉള്ളത് അറിയില്ലായിരുന്നത്രേ. എല്ലാ സത്യവും ഭാവന മറ്റ് നടിമാരോട് പറഞ്ഞു. ഇത് മഞ്ജുവും കേട്ടു. ഇതോടെയാണ് കാര്യങ്ങള്‍ മഞ്ജുവിന് ബോധ്യപ്പെട്ടതെന്ന് പല്ലിശ്ശേരി കുറിക്കുന്നു. മഞ്ജുവന്റെ പൊട്ടിക്കരച്ചില്‍ കേട്ടപ്പോഴാണ് ഭാവനയ്ക്ക് കാര്യങ്ങള്‍ പിടികിട്ടിയത്. ഇക്കാര്യം മഞ്ജു ദിലീപിനോടും നേരിട്ട് ചോദിച്ചത്രേ. ഭാര്യയായി ഞാന്‍ മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂവെന്ന് ദിലീപിനോട് മഞ്ജു പറഞ്ഞു. ഇതു കേട്ടപ്പോള്‍ എനിക്കവളെ ഉപേക്ഷിക്കാന്‍ പറ്റില്ലെന്ന് ദിലീപ് പ്രതികരിച്ചുവെന്നാണ് പല്ലിശ്ശേരി എഴുതുന്നത്.

Image result for manju dileep

എന്റെ ഭര്‍ത്താവിനെ പങ്കുവയ്ക്കാന്‍ അരേയും അനുവദിക്കില്ലെന്നും അങ്ങനെ വന്നാല്‍ സിനിമയില്‍ സജീവമാകുമെന്നും മഞ്ജു പറഞ്ഞു. പിന്നീട് തന്റെ ഭാര്യയായി തുടരുന്നിടത്തോളം നൃത്തവും അഭിനയവും സമ്മതിക്കില്ലെന്ന് ദിലീപ് പറഞ്ഞു. ഞാന്‍ ഒന്നിനും പോകില്ല. ദിലീപേട്ടന്റെ ഭാര്യയായും അമ്മുവിന്റെ അമ്മയായും കഴിയാം. എന്നാല്‍ അവള്‍ നമുക്കിടയില്‍ ഉണ്ടാകാന്‍ പാടില്ലെന്നായിരുന്നു മഞ്ജുവിന്റെ ആവശ്യം. എന്നാല്‍ ഞാന്‍ ജീവിച്ചിരിക്കുന്നുവെങ്കില്‍ അവള്‍ ഉണ്ടാകുമെന്നും എനിക്ക് നിങ്ങള്‍ രണ്ടു പേരും വേണമെന്ന് ദിലീപ് പറഞ്ഞതായും പല്ലിശ്ശേരി കുറിക്കുന്നു. അതിന് എന്നെ കിട്ടില്ലെന്ന് വ്യക്തമാക്കി മഞ്ജു ആലുവയിലെ വീട്ടില്‍ നിന്നിറങ്ങിയെന്നും പല്ലിശ്ശേരി വെളിപ്പെടുത്തുന്നു.

Also read .. നയന്‍താരയുടെ ‘ഡോറ’യ്ക്ക് എ സര്‍ട്ടിഫിക്കറ്റ്; കാരണം ?

 

വിശ്വാസികളുടെ എണ്ണം കുറഞ്ഞതിനേത്തുടര്‍ന്ന് യൂറോപ്പിലും ചില പാശ്ചാത്യ രാജ്യങ്ങളിലും പള്ളികള്‍ വില്‍പനക്ക് വെച്ച വാര്‍ത്തകള്‍ നാം കേട്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ മലയാളത്തില്‍ അങ്ങനൊരു വാര്‍ത്ത വന്നിരിക്കുന്നു.ഒരു പ്രമുഖ  പത്രത്തിന്റെ ബാംഗ്ലൂര്‍ എഡിഷനിലാണ് പരസ്യം പ്രത്യക്ഷപ്പെട്ടത്. ‘ദൈവാലയം വില്‍പനക്ക്’എന്നാണ് തലക്കെട്ട്.

ബംഗളുരുവിലെ ഒരു വിഭാഗം മലയാളി വിശ്വാസികള്‍ ആരാധനക്ക് സമീപിച്ചിരുന്ന പള്ളിയാണ് വില്‍പനക്ക് വെച്ചിരിക്കുന്നത്. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണ് പള്ളി . മൂന്നു കോടി രൂപയാണ് മുഖവില.

പരസ്യത്തിന്റെ പൂര്‍ണരൂപം ഇങ്ങനെ:

ദൈവാലയം വില്‍പനക്ക്, കെആര്‍പുരം മെയിന്‍ റോഡിന് അഭിമുഖമായി 4800സ്‌ക്വയര്‍ ഫീറ്റ് സ്ഥലത്ത് സ്ഥിതിചെയ്യുന്ന പൗരസ്ത്യ മാതൃകയില്‍ ത്രോണോസുകൂടിയ പള്ളിയും മൂന്ന് മുറികളുള്ള പാഴ്‌സനേജും കമ്മ്യൂണിറ്റി ഹാള്‍, ഹോസ്റ്റലിന് അനുയോജ്യമായ ഹാള്‍, കിച്ചണും അനുബന്ധമായി സെക്യൂരിറ്റി റൂമും ഉള്ള കെട്ടിട സമുച്ചയം വില്‍പനക്ക്. താല്‍പര്യമുള്ളവര്‍ നേരിട്ട് ബന്ധപ്പെടുക.

കൊല്ലത്ത് പതിനാലുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ പൊലീസിനെ വെട്ടിച്ചുകടന്ന വൈദികന്‍ അറസ്റ്റില്‍. കൊല്ലം കോട്ടാത്തല സെന്റ് മേരീസ് കാത്തലിക് പള്ളി വികാരി, കണ്ണൂര്‍ സ്വദേശി ഫാദര്‍ തോമസ് പാറേക്കളമാണ് അറസ്റ്റിലായത്. ചെന്നൈ ആസ്ഥാനമായ എസ്.ഡി.എം സന്യാസസമൂഹത്തിലെ അംഗമാണ്.
തമിഴ്നാട്ടിലെ മധുരയില്‍ നിന്ന് കൊല്ലം എസ്.പി എസ്.സുരേന്ദ്രന്റെ ഷാഡോ പൊലീസാണ് അറസ്റ്റ് ചെയ്തത്. വേദപഠനത്തിനെത്തിയ കുട്ടിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്. പരാതിയെ തുടർന്ന് പൊലീസ് പിടികൂടാനെത്തിയപ്പോള്‍ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഒന്നിലേറെ കുട്ടികളെ ഇയാള്‍ പീഡിപ്പിച്ചതായി, പരാതി നല്‍കിയ കുട്ടി പൊലീസിനു മൊഴി നല്‍കി

തമിഴ് സൂപ്പർതാരം ധനുഷ് മകനാണെന്ന് അവകാശമുന്നയിച്ചുള്ള മധുര ദമ്പതികളുടെ പരാതിയിൽ പുതിയ വഴിത്തിരിവ്. ധനുഷ് ലേസറുപയോഗിച്ച് ശരീരത്തിൽ ജന്മനായുള്ള തിരിച്ചറിയൽ അടയാളങ്ങൾ മായ്ച്ച് കളഞ്ഞതായാണ് പുതിയ റിപ്പോർട്ട് വന്നിരിക്കുന്നത്. കഴിഞ്ഞദിവസം തിരിച്ചറിയൽ അടയാളങ്ങളുടെ പരിശോധനയ്ക്കായി ധനുഷ് മദ്രാസ് ഹൈക്കോടതിയിൽ എത്തിയിരുന്നു.
സിനിമയില്‍ എത്തുന്നതിന് മുമ്പ് ധനുഷിന്റെ പേര് കലൈചെല്‍വന്‍ എന്നാണെന്നും പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ തങ്ങളില്‍ നിന്നും ഓടിപ്പോയതാണെന്നും കതിരേശന്‍-മീനാക്ഷി ദമ്പതികള്‍ ആരോപിക്കുന്നു. മാത്രമല്ല ഇവര്‍ മകന് വേണ്ടി ഡിഎന്‍എ ടെസ്റ്റ് നടത്താനും തയ്യാറായിരുന്നു.

കേസ് മുറുകിയതോടെ ധനുഷിന് സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുമായി ചെന്നൈ ഹൈക്കോടതിയില്‍ നേരിട്ട് ഹാജരാകേണ്ടി വന്നു. അച്ഛന്‍ കസ്തൂരി രാജയും ധനുഷിനൊപ്പം എത്തി. കുടുംബത്തെ മുഴുവന്‍ ബാധിച്ചതിനാല്‍ എന്ത് ചെയ്യണമെന്ന് അറിയാതെ നട്ടം തിരിയുകയായിരുന്നു ധനുഷും. കേസില്‍ സത്യമില്ലെങ്കില്‍ പിന്നെ എന്തിനാണ് ധനുഷ് ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ മടിക്കുന്നതെന്നും ചിലർ ആരോപിക്കുന്നുണ്ട്.

എന്നാല്‍ ഇതിനിടെ വിവാദങ്ങളില്‍പ്പെട്ടുഴലുന്ന ധനുഷിന് ആശ്വാസവുമായി മുന്‍ അധ്യാപിക രംഗത്തെത്തിയിരുന്നു. എല്‍.കെ.ജി മുതല്‍ പത്താം ക്ലാസ് വരെ ധനുഷ് താന്‍ പ്രിന്‍സിപ്പാളായ തായ് സത്യ മട്രിക്കുലേഷന്‍ സ്‌കൂളിലാണ് പഠിച്ചതെന്ന് സുധ വെങ്കടേശ്വര്‍ എന്ന അധ്യാപിക പറഞ്ഞു. 1987ല്‍ പിതാവും സംവിധായകനുമായ കസ്തൂരിരാജയും അമ്മ വിജയലക്ഷ്മിയും ചേര്‍ന്നാണ് ധനുഷിനെ തായ് സത്യ സ്‌കൂളില്‍ ചേര്‍ത്തത്.

Image result for dhanush in court
2016 നവംബര്‍ 25ന് മധുര മേലൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ദമ്പതികള്‍ കേസ് ഫയല്‍ ചെയ്തത്. മാസംതോറും 65,000 രൂപ ചെലവിന് നല്‍കണമെന്നായിരുന്നു ദമ്പതികളുടെ ആവശ്യം. തുടര്‍ന്ന് ജനുവരി 12ന് ധനുഷിനോട് കോടതിയില്‍ ഹാജരാവാന്‍ ഉത്തരവിടുകയായിരുന്നു. എന്നാല്‍ ബ്‌ളാക്‌മെയിലിങ്ങിന്റെ ഭാഗമായാണ് ദമ്പതികളുടെ അവകാശവാദമെന്നും പ്രഥമദൃഷ്ട്യാ തെളിവില്ലാത്തതിനാല്‍ കേസ് തള്ളണമെന്നും ആവശ്യപ്പെട്ട് ധനുഷ് മധുര ഹൈക്കോടതി ബെഞ്ചില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഈ നിലയിലാണ് ഇരുകൂട്ടരോടും തെളിവുകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടത്. നിര്‍മാതാവും സംവിധായകനുമായ കസ്തൂരി രാജയുടെയും വിജയലക്ഷ്മിയുടെയും മകനായാണ് ധനുഷ് അറിയപ്പെടുന്നത്.

സെലിബ്രിറ്റികള്‍ പോസ്റ്റ് ചെയ്യുന്ന കാര്യങ്ങളോട് അകാരണമായി മോശം വാക്കുകള്‍ ഉപയോഗിച്ച് ചിലര്‍ കമന്റ് ചെയ്യുന്നത് പതിവാണ്. ഇതേ അനുഭവമാണ് കഴിഞ്ഞ ദിവസം ഗായകന്‍ എം ജി ശ്രീകുമാറിനുമുണ്ടായത്. ഈ സംഭവത്തെ കുറിച്ചു പറഞ്ഞ് വീണ്ടും പോസ്റ്റ് ചെയ്യാനൊന്നും ഗായകന്‍ നിന്നില്ല. അനാവശ്യം പറഞ്ഞയാളിന് ചുട്ട മറുപടി നല്‍കി എം ജി ശ്രീകുമാര്‍. ഇത്തരം കമന്റുകളുമായി വന്നാല്‍ തന്റെ പ്രതികരണം ഇങ്ങനെ തന്നെയാകുമെന്ന് അദ്ദേഹം പറഞ്ഞു.
‘എന്നെ കളിയാക്കുന്ന ട്രോളുകളും മറ്റും ഒരുപാട് ആസ്വദിക്കാറുണ്ട്. അതെല്ലാം ഷെയര്‍ ചെയ്യാറുമുണ്ട്. അതൊക്കെ എനിക്കൊരുപാടിഷ്ടവുമാണ്. പക്ഷേ ഇത്തരം നടപടികളെ അംഗീകരിക്കാനാകില്ല. ഞാന്‍ ഒരു ആനയുടെ ഫോട്ടോയാണ് പോസ്റ്റ് ചെയ്തത്. അതിനു താഴെ തീര്‍ത്തും അസഭ്യമായ ഒരു കമന്റ് പറയേണ്ടതിന്റെ ആവശ്യമെന്തെന്ന് എനിക്കു മനസിലാകുന്നില്ല. എനിക്ക് നല്ല പ്രതികരണം മാത്രമാണ് ഇത്രയും നാള്‍ ആളുകളില്‍ നിന്ന് ഫെയ്‌സ്ബുക്ക് വഴി ലഭിച്ചിട്ടുളളത്. തിരിച്ചും അങ്ങനെ തന്നെ. ഇത്തരമൊരു സംഭവവും ആദ്യമാണ്. ഞാന്‍ നിയമ നടപടിയ്‌ക്കൊന്നും പോകാനില്ല. സ്വാഭാവികമായും ഒരു മനുഷ്യന്‍ പറയുന്ന മറുപടി നല്‍കി. അയാള്‍ക്ക് പിന്നെ തിരിച്ചൊന്നും പറയാനുമില്ല. ഇങ്ങനെയൊക്കെ ചെയ്താല്‍ എന്റെ പ്രതികരണം ഇങ്ങനെ തന്നെയാകും’, എം ജി ശ്രീകുമാര്‍ പറഞ്ഞു.

ഫെയ്‌സ്ബുക്കില്‍ വളരെ സജീവമായ സെലിബ്രിറ്റികളിലൊരാളാണ് എം ജി ശ്രീകുമാര്‍. തന്റെ സംഗീത ജീവിതവുമായും കുടുംബവുമായും ബന്ധപ്പെട്ട കാര്യങ്ങളൊക്കെ അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കാറുണ്ട്. തന്നെ കളിയാക്കിക്കൊണ്ടെത്തുന്ന ട്രോളുകള്‍ പോലും അദ്ദേഹം ഷെയര്‍ ചെയ്യാറുണ്ട്.

‘വിശ്വാസപൂർവം മൻസൂർ’ എന്ന ചിത്രത്തിന്റെ ഷൂട്ടിനിടെ നടി പ്രയാഗ മാർട്ടിൻ മേക്ക്അപ്മാനെ മർദിക്കാൻ ശ്രമിച്ചെന്നും അതു തടയാൻ ശ്രമിച്ച മേക്ക്അപ്മാനെക്കൊണ്ട് പരസ്യമായി മാപ്പു പറയിപ്പിക്കുകയും ചെയ്തു എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. വിഷയത്തിൽ പ്രയാഗയെ കുറ്റപ്പെടുത്തി നിരവധിപേർ രംഗത്തെത്തുകയും ചെയ്തു. എന്നാൽ യഥാര്‍ഥത്തില്‍ ഇതൊന്നുമല്ല അവിടെ നടന്നത്. സംഭവത്തിന്റെ സത്യാവസ്ഥ പ്രയാഗ ഒരു മാധ്യമത്തോട് തുറന്നു പറഞ്ഞത് ഇങ്ങനെ :
‘ചിത്രത്തിന്റെ ഷൂട്ടിങ് അതിരാവിലെ ആയിരുന്നു. രാവിലെ 4.30 നു തന്നെ ഷൂട്ടിനായി ഞാൻ സെറ്റിൽ എത്തി. ചിത്രത്തിൽ ഞാൻ ചെയ്യുന്ന മുംതാസ് എന്ന കഥാപാതത്തിന് മേക്ക്അപ്പേ ഇല്ല. അത്രയും റിയലിസ്റ്റിക് ആയിട്ടുള്ള ഒരു വേഷമാണ്. അഥവാ എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ സ്വയമോ അല്ലെങ്കിൽ എന്റെ തന്നെ ടീമോ ആണു ചെയ്യാറുള്ളതും. രാവിലെ ഷൂട്ടിനായി വന്നപ്പോൾ പി.ടി സാർ പറഞ്ഞു മുഖം കുറച്ച് ഡൾ ആക്കണമെന്ന്. എന്റെ കൈവശം അതുപോലുള്ള ഷെയ്ഡ്സ് (മേക്ക്അപ് സാമഗ്രി) ഇല്ല എന്ന് ഞാൻ സാറിനോടു പറഞ്ഞു. അപ്പോള്‍ സാർ പറഞ്ഞു നമ്മുടെ മേക്ക്അപ്മാന്റെ സഹായം ചോദിക്കാം, അദ്ദേഹം ചെയ്തുതരുമെന്ന്. തുടർന്ന് സാറിന്റെ നിർദേശത്തോടെ മേക്ക്അപ്മാന്‍ എന്റെ മുഖത്ത് മേക്ക്അപ് ചെയ്തോളൂവെന്ന് ഞാൻ പറയുകയും ചെയ്തു.പി.ടി സാറിന്റെ നിർദേശം അനുസരിച്ച് മേക്ക്അപിനായി ഇരുന്ന എന്നോട് ഒരു കാര്യവുമില്ലാതെ, ‘നീയൊക്കെ ആരാന്നാ വിചാരം’ എന്നൊക്കെ പറഞ്ഞ് അയാൾ ഒരു കാരണവുമില്ലാതെ ദേഷ്യപ്പെടാൻ തുടങ്ങി. പി.ടി സാറും രാധാകൃഷ്ണൻ സാറും ഉൾപ്പടെയുള്ളവർ തൊട്ടടുത്ത് ഇരിപ്പുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ പെരുമാറ്റം കണ്ടപ്പോൾ എല്ലാവരും അതിശയിച്ചു, ഇയാളെന്താ ഇങ്ങനെയെന്നു അവരും വിചാരിച്ചു. റോഡ്സൈഡിലായിരുന്നു ഷൂട്ട് നടന്നിരുന്നത്. ഒരു പെൺകുട്ടിയോട് സംസാരിക്കാൻ പറ്റാത്ത അത്രയും മോശമായി അയാൾ എന്നോടു സംസാരിച്ചു.

Image result for prayaga martin

അപ്പോൾ എടുക്കേണ്ട ഷോട്ട് മുടങ്ങേണ്ടെന്നു വിചാരിച്ച് ആ സമയം ഞാൻ പ്രതികരിച്ചില്ല. പക്ഷേ എനിക്കത് ഭയങ്കര വിഷമമായി. ഏകദേശം ഏഴു മണി ആയപ്പോഴാണ് ആ സീൻ എടുത്തു കഴിഞ്ഞത്. ഷൂട്ട് കഴിഞ്ഞ ഉടൻ ഞാനെന്റെ അച്ഛനോടും അമ്മയോടും വന്ന് നടന്ന കാര്യങ്ങൾ പറഞ്ഞു. ‘പ്രയാഗ നീ ഞങ്ങളോടു പറയുന്നതിനു മുമ്പ് അവിടെ പ്രതികരിക്കേണ്ടതായിരുന്നെന്ന്’ എന്ന് എന്റെ അമ്മ പറഞ്ഞു.കാരണം എന്താണെന്ന് ചോദിച്ച് അറിയാനായി അമ്മ എന്നെയും കൂട്ടി മേക്ക്അപ്മാന്റെ എടുത്തു ചെന്നു. ‘ചേട്ടാ ഒരു മിനിറ്റു വരാമോ’ എന്നു ചോദിച്ചു. അയാൾ തിരിച്ച് വീണ്ടും ദേഷ്യപ്പെടുകയായിരുന്നു. ഒന്നു വരണം എനിക്ക് സംസാരിക്കണമെന്നു വീണ്ടും ഞാൻ പറഞ്ഞു. അദ്ദേഹം പറഞ്ഞു ‘ഇങ്ങോട്ടു വന്നാൽ മതി’യെന്ന്. ഞാനും അമ്മയും അദ്ദേഹത്തിന്റെ അടുത്തേക്കു ചെന്നു. അമ്മ ചോദിച്ചു ‘ഇന്നു രാവിലെ എന്റെ മകളോട് അപമര്യാദയായി സംസാരിച്ചുവെന്ന് മകൾ പറഞ്ഞു, അത് സത്യമാണോ? ആണെങ്കിൽ എന്താണ് കാരണം?

ഉടൻ അദ്ദേഹം അമ്മയോട് മോശമായി സംസാരിക്കാൻ തുടങ്ങി. ‘ അങ്ങനെ മകൾ പറയുന്നതെല്ലാം നിങ്ങൾ കേൾക്കുമോ’ എന്നായിരുന്നുഅയാളുടെ മറുപടി. എന്തെങ്കിലും ഉണ്ടെങ്കിൽ സംവിധായകനോടു ചോദിക്കാൻ അയാൾ പറഞ്ഞു. ‘സംവിധായകനോടു ഞാൻ ചോദിച്ചോളാം, ആദ്യം നിങ്ങൾ ഷൗട്ട് ചെയ്തതിന്റെ കാരണം പറയാൻ’ അമ്മ പറഞ്ഞു.

അമ്മയോട് അപമര്യാദയായി സംസാരിക്കാൻ തുടങ്ങിയപ്പോൾ ഞാൻ കൈ ചൂണ്ടിക്കൊണ്ട് പറഞ്ഞു ‘മിസ്റ്റർ നിങ്ങൾ മര്യാദ പാലിക്കണമെന്ന്’. നിങ്ങൾ അങ്ങനെ സംസാരിച്ചതിന്റെ കാരണം എനിക്കറിയണമെന്നു പറഞ്ഞ് കൈചൂണ്ടി സംസാരിച്ചു.

‘നീ കൈ ഒന്നും ചൂണ്ടാൻ നിൽക്കല്ലേ… പ്രയാഗ നീ വെറും ഒരു പെണ്ണാണ്’ എന്നു പറഞ്ഞിട്ട് അടിമുടി വൃത്തികെട്ട ഒരു നോട്ടം നോക്കി. ‘ഞാൻ നിങ്ങൾക്കെതിരെ കൈ ചൂണ്ടി സംസാരിച്ചിട്ടുണ്ടെങ്കിൽ ഞാനിത് എടുത്ത് മാറ്റാൻ പോകുന്നില്ല. ഞാൻ ഒരു പെണ്ണാടോ എന്ന്’ അയാളോടു തിരിച്ചു പറഞ്ഞു. അപ്പോഴേക്കും അയാൾ എന്റെ വലതുകൈ പിടിച്ചു തിരിച്ചു. പ്രതിരോധിക്കാൻ നോക്കിയിട്ട് എനിക്കു സാധിച്ചില്ല. ഇതുകണ്ട് അയാൾ എന്റെ ഇടതുകൈയിൽ ഒരു ഇടി തന്നു. അപ്പോഴേക്കും വേറേ രണ്ടു പേർ വന്ന് അയാളെ പിടിച്ചു കൊണ്ടു പോയി. ഇല്ലായിരുന്നേൽ എനിക്ക് ചവിട്ടും തല്ലും ഉറപ്പായിരുന്നു. അത്രയ്ക്കു ക്രോധത്തോടെ നിൽക്കുകയായിരുന്നു അയാൾ.

ഇത്രയും നേരം ഞാൻ പ്രതികരിക്കാതിരുന്നത് താരസംഘടനയായ അമ്മയിൽ നിന്നുള്ള നിർദേശത്തെത്തുടർന്നാണ്. സംഭവം നടന്ന ശേഷം ഞ‍ാൻ ആദ്യം ചെയ്തത് അമ്മ ഭാരവാഹികളെയെല്ലാം വിളിച്ചു കാര്യം പറഞ്ഞു. അവർ പേടിക്കേണ്ട, ഞങ്ങൾ നിങ്ങളോടൊപ്പം ഉണ്ട്, വിഷമിക്കേണ്ട എന്നു പറഞ്ഞതുകൊണ്ടും, സംവിധായകൻ പി.ടി കുഞ്ഞുമുഹമ്മദ് സാറിന്റെ നിർദേശത്തെയും തുടർന്നാണ് പൊലീസ് കേസുമായി ഞാൻ പോകാതിരുന്നത്. കാരണം ഷൂട്ടുനടന്ന സ്ഥലത്തുവച്ചുതന്നെ പ്രശ്നം പരിഹരിച്ചതായിരുന്നു. മേക്ക്അപ്മാൻ എന്റെ അടുത്തുവന്ന് സംവിധായകൻ ഉൾപ്പടെ എല്ലാവരുടെയും മുന്നിൽവച്ച് സോറി പറഞ്ഞിരുന്നു.

ഞാൻ നിയമപരമായി കേസുമായി പോകുമെന്ന് മനസ്സിലാക്കി അതിനെ പ്രതിരോധിക്കാനാണ് അദ്ദേഹവും സുഹൃത്തുക്കളും ചേർന്ന് സോഷ്യൽ മീഡിയവഴി എനിക്കെതിരെ പോസ്റ്റുകൾ ഇടുകയായിരുന്നു. സംഭവം നടക്കുമ്പോൾ സ്ഥലത്ത് ഇല്ലാതിരുന്ന ആർട്ട് ഡയറക്ടർ , ഞാൻ മേക്ക്അപ്മാനെ മർദ്ദിച്ചു എന്നതരത്തിൽ പോസ്റ്റ് ഇട്ടു. ആകെ തകർന്ന ഞാൻ പി.ടി സാറിനോടു പറഞ്ഞു , ‘ഈ വിഷയത്തില്‍ രണ്ടു കേസ് ആയി പൊലീസിൽ പരാതി കൊടുക്കും, ഒന്ന് മേക്ക് അപ്മാനെതിരെയും രണ്ടാമത്തേത് എനിക്കെതിരെ വ്യാജവാർത്ത പോസ്റ്റ് ചെയ്ത ആൾക്കെതിരെയും’. ഇതിന് ശേഷം അമ്മയിൽ നിന്നുള്ള നിർദേശത്തെത്തുടർന്ന് അവർ പോസ്റ്റ് നീക്കം ചെയ്തിരുന്നു.

സോറി പറഞ്ഞു പരിഹരിച്ചു എന്ന് എല്ലാവരും കരുതിയ പ്രശ്നം അവിടെ വഷളായി പോകുകയായിരുന്നു. ഇപ്പോൾ ഒരു നടപടി എടുക്കേണ്ട, നമുക്ക് ഇൻഡസ്ട്രിക്ക് അകത്തുതന്നെ പരിഹരിക്കാമെന്ന് അമ്മ സംഘടനയിൽ നിന്നു ലഭിച്ച നിർദേശത്തെ തുടർന്നാണ് പരാതി കൊടുക്കാത്തത്. അവിടെ പരിഹാരം ലഭിച്ചില്ലെങ്കിൽ കേസുമായി മുന്നോട്ടു പോകാനാണ് വിചാരിക്കുന്നത്. കാരണം എന്റെ ഭാഗം എനിക്കു ക്ലിയർ ആക്കണം. ചെയ്യാത്ത തെറ്റിനു പഴി കേൾക്കേണ്ട ആവശ്യമില്ല. സത്യം എവിടെ ആയാലും ജയിക്കും.എന്റെ അനുവാദമില്ലാതെ എന്റെ കൈയിൽ കയറിപ്പിടിച്ച് എന്നെ ഉപദ്രവിക്കുകയാണ് ചെയ്തത്. ഇതുതന്നെയല്ലേ പീഡനം. ഇവനും പൾസർ സുനിയും തമ്മിൽ എന്തു വ്യത്യാസമാണുള്ളത്. പ്രയാഗ ചോദിക്കുന്നു.

കൊച്ചിയിൽ ദുരുഹ സാഹചര്യത്തിൽ മരിച്ച സി.എ വിദ്യാർഥിനി മിഷേലിന്റെ ബാഗും മൊബൈൽ ഫോണും കണ്ടെത്താൻ കൊച്ചി കായലിൽ ക്രൈംബ്രാഞ്ച് സംഘത്തിന്റെ തിരച്ചിൽ. മിഷേൽ കായലിലേക്ക് ചാടിയെന്ന് കരുതുന്ന ഗോശ്രീ രണ്ടാം പാലത്തിന്റെ അടിയിൽ രാവിലെ പത്തു മണിയോടെ തുടങ്ങിയ പരിശോധന ഇപ്പോഴും പുരോഗമിക്കുകയാണ്. മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെയാണ് തെരച്ചിൽ.
മിഷേലിന്റെ മൊബൈൽ ഫോൺ കണ്ടെത്താനാവാത്തതിന്റെ പേരിലും പൊലീസിന് ഏറെ പഴി കേൾക്കുന്ന സാഹചര്യത്തിൽ കൂടിയാണ് കായലിൽ തെരച്ചിൽ നടത്താൻ തീരുമാനിച്ചത്. മരിച്ച ദിവസം മിഷേലിന്റെ നമ്പരിലേക്ക് വന്ന കോളുകളുമായും എസ് എം എസുകളുമായും ബന്ധപ്പെട്ട് നിലനിൽക്കുന്ന ദുരൂഹതകളും

മൊബൈൽ ഫോൺ കണ്ടെത്തുന്നതോടെ ഇല്ലാതാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.

മലയാളി വിദ്യാര്‍ഥിനിയെ ഷാര്‍ജയില്‍ കെട്ടിടത്തില്‍നിന്ന് വീണ് മരിച്ചനിലയില്‍ കണ്ടെത്തി. തൃശൂര്‍ ചാലക്കുടി അന്നമനട സ്വദേശി അജയ്കുമാറിന്‍റെ മകള്‍ അശ്വതിയാണ് (16) മരിച്ചത്

കുണ്ടറയില്‍ പീഡനത്തിരയായ പത്തുവയസ്സുകാരി മരിച്ച കേസിൽ പ്രതിയായ മുത്തച്ഛൻ വിക്ടർ ഡാനിയലിനെ ഇന്നു കോടതിയിൽ ഹാജരാക്കും. ഇന്നലെ വൈകിട്ട് അറസ്റ്റു രേഖപ്പെടുത്തിയ വിക്ടറിനെ ഉച്ചയോടെയാകും കൊല്ലം കോടതിയിൽ എത്തിക്കുക. പ്രതിയെ ജനങ്ങൾ അക്രമിക്കാൻ സാധ്യതയുണ്ടെന്നു രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചെറുമകളെ മൃഗീയ പീഡനത്തിരയാക്കിയിട്ടും കൂസലില്ലാതെ നിന്ന വിക്ടറിനെ എല്ലാ തെളിവുകളും ശേഖരിച്ചാണ് അന്വേഷണ സംഘം അറസ്റ്റു ചെയ്തത്.
ഒരു വർഷത്തിലേറെയായി നിരന്തര ലൈംഗിക പീഡനത്തിനും പ്രകൃതിവിരുദ്ധ പീഡനത്തിനും കുട്ടിയെ ഉപയോഗിച്ചതിന്റെ ദൃക്സാക്ഷി മൊഴിയുൾപ്പെടെ ശേഖരിച്ചായിരുന്നു പ്രതിയെ അറസ്റ്റ് ചെയ്തത്. മെഡിക്കൽ പരിശോധനയും തെളിവെടുപ്പും കഴിഞ്ഞ ഇയാളെ മറ്റു നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിനുശേഷമാകും കോടതിയിൽ ഹാജരാക്കുന്നത്. പെൺകുട്ടിയുടെ അമ്മയുടെ അച്ഛനാണ് പിടിയിലായ വിക്ടർ. മുത്തശ്ശിയുടെ മൊഴിയാണ് കേസിൽ നിർണായകമായത്. പ്രതിയുടെ വഴിവിട്ട പെരുമാറ്റത്തെക്കുറിച്ച് മകളും പേരക്കുട്ടിയും പലവട്ടം പരാതിപ്പെട്ടിരുന്നുവെന്നും മുത്തശ്ശി വെളിപ്പെടുത്തി.

കേസ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തിലെ ചില നല്ലശ്രമങ്ങൾ താഴെത്തട്ടിലെ വീഴചകൾക്കിടയിലും സഹായകരമായെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കൊട്ടാരക്കര ഡിവൈഎസ്പി: ബി.കൃഷ്ണകുമാർ പറഞ്ഞു. പ്രതി സമാനമായ കുറ്റകൃത്യങ്ങളിൽ മുൻപും ഉൾപ്പെട്ടിട്ടുണ്ടെന്നുള്ള മൊഴികൾ അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. പ്രകൃതിവിരുദ്ധ പീഡനത്തിനു രണ്ടു കേസ് കൂടി ഇയാൾക്കതിരെ ചുമത്തുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

കഴിഞ്ഞ ജനുവരി 15 നാണ് പത്തുവയസ്സുകാരിയെ വീട്ടിലെ ജനൽകമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കാലുകൾ തറയിൽ മുട്ടിനിൽക്കുന്ന രീതിയിലായിരുന്നു മൃതദേഹം. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ കുട്ടി നിരന്തരമായി ലൈംഗിക ചൂഷണത്തിന് ഇരയായെന്നു വ്യക്തമായിരുന്നു. കുടുംബപ്രശ്നമാണ് ആത്മഹത്യയ്ക്കു കാരണമെന്നു കുട്ടിയുടെ മൃതദേഹത്തിനു സമീപത്തുനിന്നു കണ്ടെടുത്ത കുറിപ്പിൽ എഴുതിയിരുന്നു. വീട്ടിൽ സമാധാനമില്ലെന്നും ആത്മഹത്യ ചെയ്യുകയാണെന്നും കുറിപ്പിൽ പറയുന്നു. മരിക്കുന്നതിൽ ആർക്കും ഉത്തരവാദിത്തമില്ലെന്നു വ്യക്തമാക്കുന്ന കുറിപ്പ് പഴയ ലിപിയിലാണ് എഴുതിയിരിക്കുന്നത്. തീയതിയും ഒപ്പും സഹിതമായിരുന്നു കുറിപ്പ്.

പഞ്ചാബിൽ ഭർത്താവിനെ വെടിവെച്ചുകൊന്ന് അയാളെ സ്യൂട്ട്‌കേസിലാക്കി കാറിന്റെ പിൻസീറ്റിലേക്ക് കയറ്റുമ്പോൾ അബദ്ധത്തില്‍ പെട്ടി തുറന്നത് പിന്നാലെ വന്ന  ഓട്ടോ ഡ്രൈവർ കണ്ടത് യുവതിക്ക് വിനയായി .ഓട്ടോ ഡ്രൈവർ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തി യുവതിയെ പിടികൂടി .
ഏകം സിങ് ധില്ലനെയാണ് ഭാര്യ സീരത്ത് ധില്ലൺ കൊലപ്പെടുത്തിയത്. വെടിവെച്ചുകൊന്നശേഷം ഏകത്തിന്റെ ശരീരം സ്യൂട്ട്‌കേസിലാക്കി മറവുചെയ്യുകയായിരുന്നു ലക്ഷ്യം. മൊഹാലിയിലെ വീട്ടിൽ കാർ നിർത്തിയിട്ടിരിക്കെ, പിന്നാലെ വന്ന ഓട്ടോയുടെ ഡ്രൈവറാണ് തുറന്ന പെട്ടിയിലൂടെ മൃതദേഹം കണ്ടത്. മൊഹാലി പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ സീരത്തിനെയും സഹോദരൻ വിനയ് പ്രതാപ് സിങ് ബ്രാറിനെയും അമ്മ ജസ്‌വീന്ദർ കൗറിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

ഏകത്തിന്റെ അച്ഛൻ ജസ്പാൽ സിങ്ങിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവർ മൂവരെയും പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തിന്റെ യഥാർഥ കാരണം ഇനിയും അറിവായിട്ടില്ല. സീരത്തിന്റെ തോക്ക് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഈ തോക്കുപയോഗിച്ചാണ് കൊല നടത്തിയതെന്നാണ് കരുതുന്നത്. സീരത്ത് കുറ്റം സമ്മതിച്ചതായി മൊഹാലി എസ്‌പി. പർമീന്ദർ സിങ് ഭണ്ഡാൽ പറഞ്ഞു. കൊലപാതകത്തിന് വിനയും വിനയിന്റെ സുഹൃത്തുക്കളും സഹായിച്ചതായും സീരത്ത് മൊഴി നൽകിയിട്ടുണ്ട്.

ശനിയാഴ്ച രാത്രി 11 മണിയോടെയാണ് താൻ ഏകത്തെ കൊലപ്പെടുത്തിയതെന്നാണ് ഇവർ മൊഴി നൽകിയിട്ടുള്ളത്. അകലെയുള്ള ഒരു കനാലിൽ മൃതദേഹം തള്ളാനായിരുന്നു പദ്ധതി. എന്നാൽ, കാറിന്റെ താക്കോൽ രാത്രി കണ്ടെത്താൻ കഴിയാതെ വന്നതോടെ പദ്ധതി രാവിലത്തേയ്ക്ക് മാറ്റി. ഇതേത്തുടർന്നാണ് മൃതദേഹം സ്യൂട്ട്‌കേസിൽ ഒളിപ്പിക്കാൻ ശ്രമിച്ചത്. വീടിന്റെ മുകൾനിലയിൽനിന്ന് താഴേക്ക് കൊണ്ടുവന്ന മൃതദേഹം സ്യൂട്ട്‌കേസിൽ കുത്തിക്കയറ്റുകയായിരുന്നു. ഏകത്തിന്റെ ശരീരഭാരം കാരണം പെട്ടി നന്നായി അടയ്ക്കാൻ കഴിഞ്ഞിരുന്നില്ല.ഇതാണ് പെട്ടി തുറന്നു പോകാന്‍ കാരണമായത് .ഇത് ഒരു ഓട്ടോ ഡ്രൈവര്‍ കണ്ടതോടെ സംഭവത്തിന്റെ ചുരുള്‍ അഴിയുകയായിരുന്നു .പെട്ടെന്ന് സംഭവസ്ഥലത്തുനിന്ന് പോയ ഓട്ടോ ഡ്രൈവർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.ഉടന്‍ തന്നെ പോലിസ് എത്തി  സീരത്തിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

RECENT POSTS
Copyright © . All rights reserved