യമനില്‍ നിന്നു തട്ടിക്കൊണ്ടു പോയ മലയാളി പുരോഹിതന്‍ ടോം ഉഴുന്നാല്‍ ജീവനോടെ ഉണ്ടെന്ന് യമൻ ഉപപ്രധാനമന്ത്രി. ഫാദര്‍ ടോം സുരക്ഷിതനാണെന്നും മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും യമൻ ഉപപ്രധാനമന്ത്രി ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ അറിയിച്ചിരിക്കുന്നത്. ഇന്ത്യ സന്ദർശിക്കുന്ന യമൻ ഉപപ്രധാനമത്രി ഇന്ത്യൻ വിശേഷകാര്യമന്ത്രിയുമായി നടന്ന കൂടിക്കാഴ്ചയിൽ ആണ് ഈ വിവരം അറിയിച്ചത്. പല വിഡിയോകളും പുറത്തുവന്നിരുന്നു എങ്കിലും ഫാ: ഉഴുന്നാലിൽ ജീവനോടെ ഉണ്ടെന്ന് യമൻ സർക്കാർ പറയുന്നത് ഇത് ആദ്യമായിട്ടാണ്.
അച്ചന്റെ വിമോചനത്തിനായി ഉള്ള എല്ലാ സഹായവും നൽകുന്നതിന് ഇന്ത്യൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് സുഷമ യമൻ ഉപപ്രധാനമന്ത്രിയെ അറിയിച്ചു. 2016 മാര്‍ച്ച് നാലിനായിരുന്നു തെക്കന്‍ യെമനിലെ ഏദനില്‍ മിഷനറീസ് ഓഫ് ചാരിറ്റിയുടെ വൃദ്ധസദനം ആക്രമിച്ച് ഭീകരര്‍ ഫാ. ടോമിനെ തട്ടിക്കൊണ്ടുപോയത്.
കാര്യങ്ങള്‍ പ്രതികൂലമാകുമെന്ന് ദിലീപിന് ഉറപ്പായതോടെ ദുബായിലേയ്ക്ക് രക്ഷപെടാനുള്ള ശ്രമവും താരം നടത്തിരുന്നു എന്നു പറയുന്നു. ഇന്ത്യ വിട്ടാല്‍ അറസ്റ്റ് നടക്കാതെ വരും എന്ന് പോലീസിന് ഉറപ്പുണ്ടായിരുന്നു. ഇതോടെ പോലീസ് നടത്തിയ ബുദ്ധിപൂര്‍വ്വമായ ഇടപെടലാണു ദിലീപിനെ അവസാന നിമിഷം കുരുക്കിയത്. ആദ്യത്തെ ചോദ്യം ചെയ്യലിനു ശേഷം അഞ്ചു ദിവസം കൊച്ചി വിടരുത് എന്നു ദിലീപിനോട് പറഞ്ഞിരുന്നു. പള്‍സര്‍ സുനിയെ അറിയില്ല എന്ന മൊഴി കള്ളമാണ് എന്നു തെളിഞ്ഞതോടെ ദിലീപിനെതിരെയുള്ള തെളിവുകള്‍ ശക്തമായി. ദിലീപ് ലോക്‌നാഥ് ബഹ്‌റയ്ക്കു നല്‍കിയ പരാതിയായിരുന്നു ദിലീപും സുനിയും തമ്മിലുള്ള ബന്ധം അന്വേഷിക്കാന്‍ പോലീസിനെ വീണ്ടും പ്രേരിപ്പിച്ചത്.
ഇതോടെ ജയിലിലെ പള്‍സറിന്റെ ഫോണ്‍ വിളികള്‍ സൂഷ്മമായി നിരീക്ഷിച്ചു വളരെ പ്രധാനപ്പെട്ട വിവരങ്ങള്‍ കാശ്യപ് പെരുമ്പാവൂര്‍ സി ഐ ബൈജു പൗലോസിനു കൈമാറി. ഇതിനിടയില്‍ ദുബായിലേയ്ക്ക് കടക്കാനുള്ള ദിലീപിന്റെ ശ്രമം പോലീസ് തിരിച്ചറിയുകയായിരുന്നു. ചോദ്യം ചെയ്യലിനിടയില്‍ ദിലീപുമായി അടുപ്പമുള്ള വ്യക്തികളില്‍ നിന്നാണ് ഈ വിവരം ലഭിച്ചത് എന്നു പറയുന്നു. ഇതിനിടയില്‍ പോലീസ് പള്‍സര്‍ സുനിയേ കസ്റ്റഡിയില്‍ എടുക്കുന്നു. പിന്നീട് ബൈജു പൗലോസിന്റെ നേതൃത്വത്തില്‍ നടന്ന ചോദ്യം ചെയ്യലില്‍ പള്‍സര്‍ സുനി കാര്യങ്ങള്‍ എല്ലാം തുറന്നു പറഞ്ഞു.
ഇതോടെ പോലീസ് ദിലീപിനോട് ആലുവ പോലീസ് ക്ലബിന് പുറത്തുള്ള സ്ഥലത്തേയ്ക്ക് എത്താന്‍ നിര്‍ദേശിക്കുകയായിരുന്നു. മാധ്യമ ശ്രദ്ധ ഒഴിവാക്കി ചില കാര്യങ്ങള്‍ തിരക്കാനാണ് ഇത് എന്നു പോലീസ് ദിലീപിനെ പറഞ്ഞു വിശ്വസിപ്പിച്ചു. ഞായറാഴ്ച രാത്രി ദിലീപ് രഹസ്യ കേന്ദ്രത്തില്‍ എത്തി.
പള്‍സര്‍ സുനിയെ കൊയമ്പത്തൂരില്‍ കൊണ്ട് പോയി എന്നു സൂചന നല്‍കി കൊണ്ട് പര്‍സര്‍ സുനിയേയും രഹസ്യ കേന്ദ്രത്തിലേയ്ക്കു പോലീസ് എത്തിക്കുകയായിരുന്നു. മാധ്യമങ്ങളെ അകറ്റി നിര്‍ത്താനും വിവരം പുറത്തു പോകാതിരിക്കാനും പോലീസ് പ്രത്യേകം ശ്രദ്ധിച്ചു. വിവരം പുറലോകം അറിഞ്ഞാല്‍ ദിലീപ് വീണ്ടും രക്ഷപെടാന്‍ സാധ്യതയുണ്ട് എന്നു പോലീസ് തിരിച്ചറിഞ്ഞു. പര്‍സര്‍ സുനിയെ ഒപ്പം ഇരുത്തി ചോദ്യം ചെയ്തതോടെ ദിലീപ് പൂര്‍ണ്ണമായും കുടുങ്ങി. ഇതോടെ സത്യം പുറത്താകുകയും വിവരങ്ങള്‍ മുഖ്യമന്ത്രിയെ അറിയിക്കുകയും ചെയ്തു. എത്ര ഉന്നതനായാലും അറസ്റ്റ് ചെയ്യാനായിരുന്നു നിര്‍ദ്ദേശം. ദിലീപിനെ അറസ്റ്റ് ചെയ്യാതെ വിട്ടാല്‍ പോലീസിന് നാണക്കേടാണ് എന്ന കാശ്യപിന്റെ വാദങ്ങള്‍ ഡിജിപിയും അംഗീകരിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയതിനു ശേഷമാണ് വിവരം മാധ്യമങ്ങളും അറിഞ്ഞത്.
നടിയെ ആക്രമിച്ച കേസില്‍ പ്രതി ദിലീപിന്റെ അറസ്റ്റിലേക്ക് വഴിവെച്ചത് നിര്‍ണായകമായ പത്തൊന്‍പത് തെളിവുകള്‍. മഴവില്‍ അഴകില്‍ അമ്മയെന്ന പരിപാടിയിലെ സുനിയുടെ വിഐപി പാസ് മുതല്‍ കാവ്യാമാധവന്റെ വ്യവസായ സ്ഥാപനമായ ലക്ഷ്യയിലെ സിസിടിവി ദൃശ്യങ്ങള്‍വരെ നിരത്തിയാണ് പൊലീസ് ഗൂഢാലോചന കുറ്റത്തില്‍ ദിലീപിന്റെ പങ്ക് തെളിയിച്ചത്. മുന്ന് വര്‍ഷം മുന്‍പ് ആരംഭിച്ച ഗൂഢാലോചനയിലെ ഓരോ കണ്ണികളും കൃത്യമായി കൂട്ടിയിണക്കിയാണ് പൊലീസ് കേസില്‍ മുന്നോട്ട് പോയതെന്ന് വ്യക്തമാണ്. കേസില്‍ പള്‍സര്‍ സുനിയും ദിലീപും തമ്മിലുള്ള ബന്ധം തെളിയിക്കുക, നടിയുമായി ദിലീപിനുള്ള വൈരാഗ്യം തെളിയിക്കുക, ഗൂഢാലോചനയില്‍ ദീലിപിന്റെ പങ്ക് വ്യക്തമാക്കുക തുടങ്ങിയ വെല്ലുവിളികള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നിലുണ്ടായിരുന്നു. ഇവയെക്കുറിച്ച് കൃത്യമായ സൂചന നല്‍കുന്ന പത്തൊന്‍പത് തെളിവുകളാണ് പൊലീസ് ഹാജരാക്കിയത്.
2013ല്‍ കൊച്ചി എംജി റോഡിലുള്ള ഹോട്ടല്‍ ആബാദ് പ്ലാസയിലെ 410ാം മുറിയില്‍ വെച്ചാണ് കൃത്യം നടത്താനായുള്ള ആദ്യ ഗൂഢാലോചന നടന്നത്. ആബാദ് പ്ലാസയില്‍ രാത്രി എട്ടിനു ഏഴിനും ഇടയിലായിരുന്നു ഗൂഢാലോചന.

കൊച്ചിയിലെ ത്രീസ്റ്റാര്‍ ഹോട്ടലായ ആബാദ് പ്ലാസയില്‍ ദീലീപ് താമസിച്ചതിന് തെളിവായി ബില്ലുകളും രജിസ്റ്റര്‍ രേഖകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഈ സമയം സന്ദര്‍ശകരുമായി ബന്ധപ്പെട്ട വിവരങ്ങളും പൊലീസിന്‍റെ പക്കലുണ്ടെന്നാണ് സൂചന
2013ല്‍ അമ്മ ഷോ റിഹേഴ്‌സലിനിടെയില്‍ ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായി. ദിലീപ് കാവ്യ ബന്ധം മഞ്ജു വാര്യരെ അറിയിച്ചതാണ് പ്രകോപനത്തിനു കാരണമായത്. അന്നാണ് കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി കേസില്‍ ആദ്യമായി ഇടപെടുന്നത്. നടന്‍ സിദ്ദിഖ് ഉള്‍പ്പെടെയുളളവരുടെ മധ്യസ്ഥതയിലാണ് അന്ന് ഇക്കാര്യവുമായി ബന്ധപ്പെട്ട പ്രശ്‌ന പരിഹരിച്ചത് എന്നതിനും തെളിവുകളുണ്ട്.
2016ല്‍ ദിലീപിന്റെ ജോര്‍ജേട്ടന്‍സ് പൂരം സിനിമയുടെ ലൊക്കേഷനില്‍ വച്ച് പള്‍സര്‍ സുനിയും ദിലീപും നേരില്‍ കണ്ടു. ഇതുമായി ബന്ധപ്പെട്ട സാക്ഷി മൊഴികളും ഫോട്ടോയും പൊലീസിന് ലഭിച്ചിരുന്നു.
നവംബര്‍ എട്ടിന് തോപ്പുംപടി സ്വിഫ്റ്റ് ജംങ്ഷനില്‍ ദിലീപും പള്‍സര്‍ സുനിയും നേരില്‍ കണ്ടും. ഇത് സുനിയും ദിലീപും തമ്മിലുള്ള ബന്ധം തെളിയിക്കുന്നതില്‍ പൊലീസിന് സഹായകമായി.

ഈ വര്‍ഷം പള്‍സര്‍ സുനിയും ദീലീപും മൂന്ന് തവണ് നേരില്‍ കണ്ടു എന്നതിന് പൊലീസിന്റെ പക്കല്‍ തെളിവുകളുണ്ട്.
നടി ആക്രമിക്കപ്പെട്ട വിഷയം ദിലീപിനെ വിളിച്ചറിയിക്കാന്‍ നിര്‍മ്മാതാവ് ആന്റോ ജോസ്ഫ് വിളിച്ച ഫോണ്‍കോള്‍ 12 സെക്കന്റില്‍ ദീലീപ് കട്ട് ചെയ്തു. വിഷയം അറിഞ്ഞ ഉടന്‍ നടിയുടെ അടുത്ത് ആദ്യമെത്തിയതില്‍ ഒരാളായിരുന്നും ആന്റോ ജോസഫ്. ഇത്രയും ഗൗരവകരമായ ഒരു വിഷയം ആദ്യമായി അറിയുന്ന ഒരാള്‍ എങ്ങനെ 12 സെക്കന്‍ഡില്‍ കോള്‍ കട്ട് ചെയ്യും എന്നതും അന്വേഷണ വിധേയമായി.
നടി ആക്രമിക്കപ്പെട്ട വിവരം രാവിലെ ഒമ്പത് മണിയ്ക്കാണ് അറിഞ്ഞതെന്നായിരുന്നു ദിലീപിന്റെ ആദ്യ മൊഴി. എന്നാല്‍ വിഷയം നേരത്തെ തന്നെ നിര്‍മ്മാതാവ് ആന്റോ ജോസഫ് ദീലിപിനെ വിളിച്ച് അറിയിച്ചിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് പൊലീസ് ആന്റോ ജോസഫിനെ ചോദ്യം ചെയ്തിരുന്നു.
താരസംഘടനയായ അമ്മയുടെ മഴവില്‍ അഴകില്‍ അമ്മ എന്ന സ്റ്റേജ് ഷോ പരിപാടിയിക്ക് പള്‍സര്‍ സുനിയ്ക്ക് വിഐപി പാസാണ് ലഭിച്ചത്. ഇതില്‍ ദിലീപിന്റെ ഇടപെടലും പൊലീസ് അന്വേഷിച്ചിരുന്നു.

നടിയെ ആക്രമിക്കപ്പെട്ട സംഭവത്തില്‍ പള്‍സര്‍ സുനി ജയിലാവുകയും ഗൂഢാലോചനയുമായ ബന്ധപ്പെട്ട വിഷയത്തിലെ അന്വേഷം വഴിമുട്ടി നില്‍ക്കുന്നതുമായ സാഹചര്യത്തിലായിരുന്നു ജയിലില്‍ നിന്ന് പള്‍സര്‍ സുനി ദിലീപിനയച്ച കത്ത് പുറത്തുവരുന്നത്. ഇതോടെ അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക് കടക്കുകയും ദിലീപിനു നേരെ അന്വേഷണ സംഘം നീങ്ങാനും ആരംഭിച്ചു.
കാവ്യാ മാധവന്റെ വസ്ത്ര വ്യാപാര ശാലയായ ലക്ഷ്യയില്‍ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ഇവിടെ നിന്നും കണ്ടെത്തിയ സിസിടിവി ദൃശ്യങ്ങള്‍ കേസില്‍ നിര്‍ണായക വഴിത്തിരിവായെന്ന സൂചനയാണ് ലഭിക്കുന്നത്.
നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനയുണ്ടെന്ന് സുനിലിന്റെ സഹതടവുകാരന്‍ ജിംസണ്‍ പൊലീസിനു മൊഴി നല്‍കി. ഇക്കാര്യം സുനി തന്നോട് പറഞ്ഞിരുന്നു എന്നായിരുന്നു ജിംസണ്‍ പൊലീസിനോട് പറഞ്ഞത്
ആക്രമിക്കപ്പെട്ട നടിയോട് ഫെബ്രുവരി ഏഴിന് കാറില്‍ വച്ച് പ്രതി സുനില്‍കുമാര്‍ ഇതൊരു ക്വട്ടേഷനാണെന്ന് വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം നടി പൊലീസിനു മൊഴി നല്‍കിയത് വിഷയത്തില്‍ ഗൂഢാലോചന നടന്നു എന്ന സംശയത്തിലേക്ക് അന്വേഷണത്തിന്‍റെ ആദ്യ ഘട്ടത്തില്‍ തന്നെ എത്താന്‍ പൊലീസിനെ പ്രേരിപ്പിച്ചു.
താരസംഘടന ‘അമ്മ’യ്ക്കും ഫെഫ്കയ്ക്കുമൊപ്പം ദിലീപിനെ പുറത്താക്കി അദ്ദേഹം രൂപീകരിച്ച തീയേറ്റര്‍ ഉടമകളുടെ സംഘടനയും. ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള (ഫിയോക്)യാണ് സംഘടനയുടെ അധ്യക്ഷനായ ദിലീപിനെ പുറത്താക്കിയത്. നേരത്തേ ‘അമ്മ’, ഫെഫ്ക എന്നീ സംഘടനകളെക്കൂടാതെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനും പുതിയ സംഭവവികാസങ്ങളെത്തുടര്‍ന്ന് ദിലീപിനെ പുറത്താക്കിയിരുന്നു. ഫിയോകിന്റെ പുതിയ അധ്യക്ഷനെ നാളെ തീരുമാനിക്കുമെന്ന് സംഘടന അറിയിച്ചു.
രണ്ട് ആഴ്ച മുമ്പ് ജൂണ്‍ 28ന്് വൈകുന്നേരം അമ്മയുടെ നിര്‍ണായക എക്‌സിക്യൂട്ടീവ് യോഗം കൊച്ചി ക്രൗണ്‍ പ്ലാസയില്‍ നടക്കുമ്പോള്‍ ആലുവാ പോലീസ് ക്ലബ്ബില്‍ അന്വേഷണ സംഘത്തിന്റെ മാരത്തോണ്‍ ചോദ്യം ചെയ്യലിന് മുന്നിലായിരുന്നു സംഘടനയുടെ ട്രഷറര്‍ ദിലീപ്. ദിലീപ് കുറ്റാരോപിതനായിരിക്കേ നടന്ന നിര്‍ണായയോഗത്തിലേക്ക് കേരളം കണ്ണും കാതുമര്‍പ്പിച്ചപ്പോള്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഫേസ്ബുക്ക് പേജില്‍ ഇരുവരും ഒരുമിച്ചുള്ള സെല്‍ഫിയാണ് പ്രത്യക്ഷപ്പെട്ടത്. വിത്ത് ലാല്‍ എന്ന അടിക്കുറിപ്പില്‍ മമ്മൂട്ടി ആദ്യവും വിത്ത് മമ്മൂക്ക എന്ന പേരില്‍ തൊട്ടുപിന്നാലെ മോഹന്‍ലാലും ഒരുമിച്ചുള്ള സെല്‍ഫി പോസ്റ്റ് ചെയ്തു. പിറ്റേ ദിവസം നടന്ന അമ്മ യോഗം വാര്‍ത്താ ശ്രദ്ധ നേടിയത് നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ ദിലീപ് കുറ്റാരോപിതനായ സംഭവത്തില്‍ സംഘടനയുടെ നിലപാട് എന്തായിരിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ്.
വൈകുന്നേരം മൂന്നരയ്ക്ക് നടന്ന വാര്‍ത്താ സമ്മേളനം അലങ്കോലമാവുകയും ജനപ്രതിനിധികള്‍ കൂടിയായ മുകേഷും ഗണേഷ്‌കുമാറും പരസ്യ രോഷപ്രകടനത്തിലേക്കും തട്ടിക്കയറലിലേക്കും നീങ്ങിയപ്പോഴും ഇളകാതെ നിന്നവരായിരുന്നു മമ്മൂട്ടിയും മോഹന്‍ലാലും. ജനറല്‍ സെക്രട്ടറിയെന്ന സുപ്രധാന പദവിയിലുളള മമ്മൂട്ടിയും വൈസ് പ്രസിഡന്റായ മോഹന്‍ലാലും വാര്‍ത്താ സമ്മേളനം അലങ്കോലമായപ്പോഴും ഇരുവശത്ത് നിന്നും മുതിര്‍ന്ന താരങ്ങള്‍ അക്ഷോഭ്യരായപ്പോഴും സഹപ്രവര്‍ത്തകര്‍ മാധ്യമങ്ങളെ കൂക്കിവിളിച്ചപ്പോഴും മലയാളത്തിന്റെ സൂപ്പര്‍താരങ്ങള്‍ മൗനം വെടിഞ്ഞിരുന്നില്ല. മമ്മൂട്ടി മുകളിലേക്കും ചുറ്റുപാടിലേക്കും കണ്ണോടിച്ചും, ചുറ്റും നടക്കുന്നത് ശ്രദ്ധിക്കുന്നില്ലെന്ന മട്ടിലും മോഹന്‍ലാല്‍ മേശയിലെ പേപ്പറില്‍ ഗൗരവസ്വഭാവത്തില്‍ എന്തൊക്കെയോ കുത്തിക്കുറിച്ചും മാധ്യമങ്ങള്‍ക്ക് മുന്നില്‍ മിണ്ടാട്ടമില്ലാതെ നിന്നു. പിന്നീട് വാര്‍ത്താ സമ്മേളത്തിലെ രോഷപ്രകടനങ്ങളും മാധ്യമങ്ങള്‍ക്ക് നേരെ നടന്ന അവഹേളനവും വിവാദമായപ്പോള്‍ മമ്മൂട്ടിയും മോഹന്‍ലാലിന്റെയും മൗനവും ചര്‍ച്ചയായി.
ഇന്ന് ദിലീപിനെ പുറത്താക്കിയ അമ്മ എക്‌സിക്യുട്ടീവ് യോഗതീരുമാനം വാര്‍ത്താക്കുറിപ്പായാണ് മാധ്യമങ്ങള്‍ക്ക് നല്‍കിയത്. ഇതിന് പിന്നാലെയാണ് ചാനല്‍ ക്യാമറകള്‍ക്ക് മുന്നിലേക്ക് സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും എത്തിയത്. ചുറ്റും നിറഞ്ഞ ചാനല്‍ മൈക്കുകള്‍ക്ക് മുന്നില്‍ ചോദ്യങ്ങളെ നേരിട്ടത് ജനറല്‍ സെക്രട്ടറി മമ്മൂട്ടിയാണ്. ഇരുവശത്തുമായി മോഹന്‍ലാലും പൃഥ്വിരാജും. പിന്നിലായി രമ്യാ നമ്പീശനും ആസിഫലിയും ദേവനും. ചോദ്യശരങ്ങള്‍ ഉയര്‍ന്നപ്പോള്‍ നിസഹായരായി നേരിട്ട് മമ്മൂട്ടിയും മോഹന്‍ലാലും. സംഘടനയില്‍ ക്രിമിനല്‍ സ്വഭാവമുള്ളലരെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് മമ്മൂട്ടി. കഴിഞ്ഞ പൊതുയോഗത്തില്‍ നടന്ന അനിഷ്ട സംഭവങ്ങളോട് ഖേദപ്രകടനവും നടത്തി മമ്മൂട്ടി. ക്രിമിനല്‍ സ്വഭാവമുള്ളവര്‍ സംഘടനയുടെ തലപ്പത്ത് ഉണ്ടായിരുന്നത് നാണക്കേടെന്നും മമ്മൂട്ടി. കേസ് നടക്കുന്നതിനാലാണ് കഴിഞ്ഞ വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിക്കാത്തതെന്നും മമ്മൂട്ടി. സൂപ്പര്‍താരങ്ങളായ മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം മിക്കപ്പോഴും സഹോദര കഥാപാത്രമായാണ് ദിലീപ് പ്രത്യക്ഷപ്പെട്ടിരുന്നത്. സഹോദര പരിഗണന ജീവിതത്തിലും ഇരുതാരങ്ങളില്‍ നിന്നും ദിലീപിന് ലഭിച്ചിരുന്നു. ദിലീപിന്റെ അറസ്റ്റ് സൂപ്പര്‍താരങ്ങളെ ഞെട്ടിത്തരിപ്പിച്ചിരുന്നുവെന്ന് വ്യക്തം. എന്നാല്‍ ഇന്ന് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയപ്പോള്‍ ഇവര്‍ ഭാരവാഹികളായ താരസംഘടന നടിയെ ആക്രമിക്കപ്പെട്ട വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നിലപാടിലെ പൊള്ളത്തരമാണ് ചോദ്യം ചെയ്യപ്പെട്ടത്. കുറ്റാരോപിതനായ ഒരാളെ ട്രഷറര്‍ സ്ഥാനത്ത് നിലനിര്‍ത്തിക്കൊണ്ട്, ആക്രമിക്കപ്പെട്ട നടിയും ഈ നടനും അമ്മയുടെ മക്കളാണെന്നും ഒരു പോലെ അവരെ സംരക്ഷിക്കുമെന്നും പ്രഖ്യാപിച്ച താരസംഘടനയുടെ ഇരട്ടത്താപ്പിനേറ്റ പ്രഹരവുമായി നടന്റെ അറസ്റ്റ്.
നടന്‍ ദിലീപിന് ശക്തമായ പിന്തുണ ആയി പി സി ജോര്‍ജ്ജ്.ഇന്നലെ നടന്ന ചാനൽ ചര്‍ച്ചക്കിടയില്‍ ആണ് പി സി ജോര്‍ജ്ജ് ഈ അഭിപ്രായം പ്രകടിപ്പിച്ചത്.സംശയത്തിന്‍റെ ആനുകൂല്യം ദിലീപിന് ഉണ്ടോ എന്ന ചോദ്യത്തിനു പി സി ഇങ്ങിനെ മറുപടി പറയുന്നു.എന്തിനു സംശയത്തിന്‍റെ ആനുകൂല്യം ദിലീപിനെ പോലെ മാന്യനായ ഒരു സിനിമാനടന്‍ ഇല്ല.അയാളെ നശിപ്പിക്കാനായി കുറെ കള്ളക്കച്ചവടക്കാര്‍ ഇറക്കിയിരിക്കുന്നു എന്നല്ലാതെ മറ്റെന്താണ്.അയാള്‍ ഒരു മാന്യന്‍ ആയതു കൊണ്ട് ഇതെല്ലാം സഹിച്ചും ക്ഷമിച്ചും നില്‍ക്കുന്നു ഞാന്‍ ആണെങ്കില്‍ കാണിച്ചു കൊടുത്തേനെ.
സിനിമാ നടന്‍ ആയതു കൊണ്ട് ആര്‍ക്കും എന്തും ആകാലോ.ഇന്ന് കേരള സിനിമാ ലോകത്ത് ഏറ്റവും അധികം മാന്യന്‍ എന്ന് പറഞ്ഞാല്‍ മമ്മൂട്ടി ആണ്.ആ മമ്മൂട്ടി എന്താണ് പറഞ്ഞിരിക്കുന്നെ ദിലീപിനെ പറ്റി.ദിലീപിനെ പോലൊരു മാന്യന്‍ ഇല്ല എന്നാ പറഞ്ഞെ ഒരു കള്ളത്തരവും ഇല്ലാത്ത സത്യസന്ധനായ മനുഷ്യന്‍ ഈ കൊടി സുനി എന്ന് പറയുന്ന ഭൂലോക കൊള്ളക്കാരന്‍ (പള്‍സര്‍ തെറ്റിയതാകാം )ജയിലില്‍ നിന്നും ഫോണ്‍ ചെയ്യുന്നതെങ്ങിനാ,ആരോട് ചോദിച്ചിട്ടാ അവന്‍ ഫോണ്‍ ചെയ്തെ എങ്ങിനെയാ അവനു ഫോണ്‍ കിട്ടിയേ ആ കൊള്ളക്കാരന്.അവന്‍ കത്തെഴുതി ദിലീപിന് കൊടുക്കുന്നു ആ കത്തെന്തിനാണ് സൂപ്രണ്ട് ഒപ്പിട്ടിരിക്കുന്നത് എങ്ങിനെ ഒപ്പിട്ടു.ഒരു കള്ളക്കച്ചവടത്തിനു വേണ്ടി ജയിലില്‍ കിടക്കുന്നവന്‍ കത്ത് കൊടുക്കുക അതില്‍ ഒപ്പിട്ടു കൊടുക്കുക എന്ന് പറയുന്ന സൂപ്രണ്ട് എന്ന് പറഞ്ഞാല്‍ അവനെ അറ്റസ്റ്റ് ചെയ്യേണ്ടേ.ഞാന്‍ മുഖ്യമന്ത്രിക്കിന്നലെ കത്ത് കൊടുത്തിട്ടുണ്ട്
മുഖ്യധാര മാധ്യമങ്ങളുടെ തേജോവധത്തെ കുറിച്ച് ചോദിച്ചപ്പോള്‍ പി സി ഇങ്ങിനെ പറഞ്ഞു മാന്യനായി ജീവിക്കുന്ന താഴെക്കിടയില്‍ നിന്നും വളര്‍ന്നു വന്ന നല്ല ഒരു നടനാണ് ദിലീപ്.അയാളുടെ മാന്യത കൊണ്ടാണല്ലോ അയാളുടെ മകളെ അയാള്‍ സംരക്ഷിക്കുന്നത്,മകളെ സംരക്ഷിക്കാന്‍ അയാള്‍ ബാധ്യസ്ഥനാണ് അതോടൊപ്പം അയാളുടെ മകളുടെ അമ്മയെ പറ്റി ഇതുവരെ ഒന്നും മിണ്ടിയിട്ടില്ലലോ .അങ്ങിനെ ലോകത്തെവിടെ എങ്കിലും ഭര്‍ത്താവാണ് എങ്കിലും ഭാര്യയെ കുറിച്ച് പറയില്ലേ,അയാള്‍ പറഞ്ഞില്ലല്ലോ.ഞാന്‍ ഇതിനെ കുറിച്ച് പഠിച്ചതാണ്.ഇങ്ങിനെ മാന്യനായ ഒരു മനുഷ്യനെ തേജോവധം ചെയ്യാന്‍ രണ്ടോ മൂന്നോ പെണ്ണുങ്ങള്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്.അടുത്ത് പ്രധാനപ്പെട്ട ആരോ ഇരിക്കുന്നെന്നും പറഞ്ഞു അല്ലെങ്കില്‍ വിശദമായി പറഞ്ഞേനെ എന്നും പറഞ്ഞു.
നിരപരാധിത്വ്യം ബോധ്യപ്പെട്ടാല്‍ എന്താണ് ചെയ്യേണ്ടത് എന്ന ചോദ്യത്തിനു പി സി ഇങ്ങിനെ പറഞ്ഞു.ദിലീപിന് നിരപരിധ്വം ബോധിപ്പിക്കേണ്ട കാര്യമില്ല അത് ഇവിടെ ബോധ്യമുള്ള കാര്യമാണ് പി സി ജോര്‍ജ്ജ് സാമുഹ്യ മാധ്യമത്തോട് പറഞ്ഞു കഴിഞ്ഞു.ഞാന്‍ കൊള്ളക്കാരനോ പിടിച്ചുപറിക്കാരനോ ഒന്നുമല്ല.ആരെയും മോഷ്ട്ടിക്കാനും പിടിച്ചു പറിക്കാനും പി സി ജോര്‍ജ്ജ് ഇല്ല.ഏതായാലും ഞാന്‍ മുഖ്യമന്ത്രിക്ക് കൊടുത്ത കത്തിന്‍റെ അടിസ്ഥാനത്തില്‍ ജയില്‍ ഡി ജി പിയോട് അക്കാര്യം അന്വേഷിക്കാന്‍ പറഞ്ഞിട്ടുണ്ട്.സിനിമാ ലോകത്ത് ജീവിക്കുന്ന ഏറ്റവും മാന്യനായ ഒരു നടന്‍ ആണ്.സിനിമാ ലോകത്തെ പറ്റി പറയുമ്പോള്‍ പല തടസ്സങ്ങള്‍ ഉണ്ട്.എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞ പല കാര്യങ്ങള്‍ ഉണ്ട്.ഇനിയും ഈ ദിലീപിനെ ആക്രമിക്കാന്‍ ഏതെങ്കിലും കൊള്ളസംഘം ഇറങ്ങിത്തിരിച്ചാല്‍ ദിലീപിനെ സംരക്ഷിക്കാന്‍ ജനങ്ങള്‍ ഇറങ്ങുന്ന സാഹചര്യം സൃഷ്ട്ടിക്കാന്‍ പത്രസമ്മേളനം നടത്തി ദിലീപിനുള്ള പിന്തുണ ഞാന്‍ കൊടുക്കും.
അതിരൂക്ഷ പ്രതികരണമാണ് ദിലീപിന് വേണ്ടി ജനപക്ഷത്തു നില്‍ക്കുന്ന ജനപക്ഷ നേതാവ് പി സി ജോര്‍ജ്ജ് നടത്തിയത്.എന്തായാലും രണ്ടു ദിവസത്തിനകം ചിത്രം പൂര്‍ണമായും വ്യക്തമാകും എന്നാണ് പോലീസ് കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നതായി ദൃശ്യ മാധ്യമങ്ങളിലൂടെ അറിയാന്‍ കഴിയുന്നത്.
നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസില്‍ പ്രതിപക്ഷത്തെ ഒരു പ്രമുഖ നേതാവിനു കൂടി പങ്കെന്നു സൂചന. ഐ.ജി: ദിനേന്ദ്ര കശ്യപ് ഇതു സംബന്ധിച്ച് അന്വേഷണമാരംഭിച്ചു. കേസിലെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിച്ചപ്പോഴാണ് ഈ വിവരം പോലീസിനു ലഭിച്ചത്. ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് വെളിപ്പെടുത്താനാവില്ലെന്ന നിലപാടിലാണ് അന്വേഷണസംഘം.
രാജ്യത്തെ മികച്ച കുറ്റാന്വേഷണവിദഗ്‌ധനായ ഡി.ജി.പി: ലോക്‌നാഥ് ബെഹ്‌റയുടെ ഇടപെടലിനെത്തുടര്‍ന്നാണ്, രണ്ടു ദിവസം മുമ്പുവരെ അന്വേഷണം അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്ന കേസിനു തുമ്പുണ്ടായത്. എങ്ങനെ മുന്നോട്ടുപോകണമെന്നറിയാതെ ഇരുട്ടില്‍ തപ്പിനിന്ന അന്വേഷണസംഘത്തിന് നടന്‍ ദിലീപിന്റെ സഹോദരന്‍ അനൂപ് നല്‍കിയ മൊഴിയും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി നല്‍കിയ മൊഴിയും നിര്‍ണായകമായി. ഈ മൊഴികള്‍ ശ്രദ്ധയില്‍പ്പെട്ടയുടന്‍ ലോക്‌നാഥ് ബെഹ്‌റ ഇതിന്റെ ചുവടുപിടിച്ച് അന്വേഷണം മുന്നോട്ടുകൊണ്ടുപോകാന്‍ സംഘത്തലവന്‍ ഐ.ജി: ദിനേന്ദ്രകശ്യപിനു നിര്‍ദേശം നല്‍കുകയായിരുന്നു. അതുവരെ ദിലീപിനെ അറസ്‌റ്റ് ചെയ്യാനുള്ള ഒരു തെളിവും പോലീസിന്റെ പക്കലുണ്ടായിരുന്നില്ല.
ഞായറാഴ്‌ച പോലീസ് ആസ്‌ഥാനത്തുനിന്നു മാറി വിജിലന്‍സ് ആസ്‌ഥാനത്തിരുന്നുകൊണ്ട് ബെഹ്‌റ അതീവരഹസ്യമായി അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുകയായിരുന്നു. 900 പേജ് വരുന്ന മൊഴികള്‍ അദ്ദേഹം സവിസ്‌തരം പരിശോധിച്ചു. എന്നാല്‍, ഒരു മൊഴിയില്‍മാത്രം ബെഹ്‌റയുടെ കണ്ണുടക്കി. അതോടെ സ്‌ഥിതിഗതികള്‍ മാറിമറിഞ്ഞു. അതിനുശേഷം ഐ.ജി: ദിനേന്ദ്രകശ്യപിനെ വിജിലന്‍സ് ആസ്‌ഥാനത്ത് വിളിച്ചുവരുത്തിയ ബെഹ്‌റ, ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ മൊഴിയും അപ്പുണ്ണിയുടെ മൊഴിയും ചേര്‍ത്തുവായിക്കാന്‍ പറഞ്ഞു. തുടര്‍ന്ന്, ദിലീപിനു തീര്‍ത്താല്‍ തീരാത്ത വൈരാഗ്യം നടിയോടുണ്ടെന്ന നിഗമനത്തില്‍ അവരെത്തുകയായിരുന്നു. വിവരം കൈയോടെ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. പിന്നീട് അറസ്‌റ്റിലേക്കു കാര്യങ്ങള്‍ പോകുകയായിരുന്നു.
അപ്പുണ്ണി നല്‍കിയ ഒരു മൊബൈല്‍ ഫോണ്‍ നമ്പരാണ് അതുവരെ ഉണ്ടായിരുന്ന കണക്കുകൂട്ടലുകള്‍ തെറ്റിച്ചത്. അപ്പുണ്ണിയുടെ ഈ മൊബൈല്‍ ഫോണില്‍നിന്ന് പള്‍സര്‍ സുനിയെ ദിലീപ് ബന്ധപ്പെട്ടിരുന്നതായി ഡി.ജി.പിക്കു മനസിലായി. അതാകട്ടെ ഞായറാഴ്‌ച രാത്രി 11 മണിക്കും.
ഇന്നലെ രാവിലെ ദിലീപിനെ അന്വേഷണസംഘത്തിനു മുമ്പാകെ ഹാജരാകാന്‍ നിര്‍ദേശം നല്‍കി. ദിലീപുമായി വീഡിയോ കോണ്‍ഫറന്‍സിങ് മുഖേന സംസാരിച്ചപ്പോള്‍തന്നെ ബെഹ്‌റയ്‌ക്കു കാര്യങ്ങള്‍ ഏകദേശം പിടികിട്ടി. തുടര്‍ന്നു നടന്ന ചോദ്യംചെയ്യലില്‍ പിടിച്ചുനില്‍ക്കാനാവാതെ ദിലീപ് കുറ്റംസമ്മതിക്കുകയായിരുന്നു. രണ്ടു ലക്ഷം രൂപ ഇതിനായി നല്‍കിയിട്ടുണ്ടെന്നു ദിലീപ് അറിയിച്ചതോടെ അറസ്‌റ്റ് വൈകിക്കേണ്ടെന്ന നിലപാടില്‍ ഡി.ജി.പി. എത്തിച്ചേരുകയും ചെയ്‌തു.
നടിയെ ആക്രമിച്ച കേസില്‍ ഭര്‍ത്താവ് ദിലീപ് പ്രതിയായതിന്റെ പിന്നാലെ കാവ്യാ മാധവന്റെ ഫെയ്‌സ്ബുക്ക് പേജ് പ്രവര്‍ത്തന രഹിതം. വിവാഹശേഷം ഫെയ്‌സ്ബുക്കില്‍ സജീവമായിരുന്നില്ല കാവ്യ. ഇന്നലെ വരെ ആക്ടീവ് ആയിരുന്ന പേജ് ഇന്നാണ് ഡി ആക്ടിവേറ്റായത്.
അതേസമയം കേസിലെ ഗൂഢാലോചനയുടെ പേരില്‍ കുടുക്കിലായ ദിലീപിനു പിന്നാലെ കാവ്യ മാധവനും കുടുക്കിലാകുന്നുവെന്നാണ് സൂചന. കാവ്യയുടെ ഉടമസ്ഥതയിലുള്ള വസ്ത്രസ്ഥാപനമായ ലക്ഷ്യയില്‍ പള്‍സര്‍ സുനിയെത്തിയതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. സമീപത്തെ കടയില്‍ നിന്നുള്ള സി സി ടി വി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട് കാവ്യയെ ഉടന്‍തന്നെ പൊലീസ് ചോദ്യം ചെയ്യുമെന്നാണ് വ്യക്തമാകുന്നത്.
ലക്ഷ്യയ്ക്ക് സമീപമുള്ള മറ്റൊരു കടയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പോലീസിന് നിര്‍ണായക തെളിവുകള്‍ ലഭിച്ചത്. സുനിക്ക് ലക്ഷ്യയില്‍ വെച്ച് പണം കൈമാറുന്ന ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.
എന്നാല്‍ ആരാണ് പണം കൈമാറിയതെന്ന വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. താന്‍ സംഭവ ശേഷം ക്യാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ മെമ്മറി കാര്‍ഡിലാക്കി നല്‍കിയിരുന്നുവെന്ന് പോലീസിനോട് സുനി ആദ്യം പറഞ്ഞിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് ലക്ഷ്യ സ്ഥാപനത്തില്‍ പോലീസ് പരിശോധന നടത്തിയത്. തുടര്‍ന്ന് ലഭിച്ച ദൃശ്യങ്ങളാണ് കേസിലെ നിര്‍ണ്ണായക വഴിത്തിരിവിലേക്ക് നയിച്ചത്.
മലയാള സിനിമയിലെ ജനപ്രിയനായകന്‍ കുറ്റവാളിയായി പോലീസ് കസ്റ്റഡിയില്‍ എത്തിനില്‍ക്കുമ്പോള്‍ ദിലീപിനെ കുടുക്കിയത് ദൈവത്തിന്റെ കൈകളാണ്. നടന്‍ പറഞ്ഞ വാക്കുകളിലെ വൈരുദ്ധ്യമാണ് പോലീസിനെ സംശയത്തിലേക്ക് എത്തിച്ചതും. പിന്നീട് ഇതിന്റെ ചുവടുപിടിച്ച് നടത്തിയ തുടര്‍ചോദ്യം ചെയ്യലുകളാണ് ദിലീപിനെ കുടുക്കിയത്. നടിയെ അക്രമിച്ച സംഭവം പിറ്റേന്ന് നേരം വെളുക്കുമ്പോള്‍ മാത്രമാണ് അറിഞ്ഞതെന്നാണ് നടന്‍ അവകാശപ്പെട്ടിരുന്നത്. നിര്‍മ്മാതാവ് ആന്റോ ജോസഫ് വിളിച്ച് അറിയിക്കുമ്പോള്‍ മാത്രമാണ് താന്‍ സംഭവങ്ങള്‍ അറിഞ്ഞതെന്നായിരുന്നു ദിലീപ് പറഞ്ഞിരുന്നത്.
എന്നാല്‍ ആന്റോ ജോസഫിനെ ചോദ്യം ചെയ്തതോടെ ഈ വാക്കുകള്‍ പൊളിഞ്ഞു. 12 സെക്കന്‍ഡ് മാത്രമാണ് താന്‍ ഇത് പറഞ്ഞപ്പോള്‍ ദിലീപ് കേട്ടതെന്നും ഫോണ്‍ കട്ട് ചെയ്‌തെന്നും വ്യക്തമാക്കിയതോടെ പോലീസ് നടനെ സംശയിച്ച് തുടങ്ങി. പിന്നാലെ പള്‍സര്‍ സുനിയുടെ മൊഴികള്‍ ദിലീപിന് പാരയായി. തന്നെ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്നതായി ദിലീപ് പരാതി നല്‍കിയത് മറ്റൊരു അബദ്ധമായി. ഇതില്‍ പോലീസ് അന്വേഷണം നടത്തിയെങ്കിലും ഇതില്‍ കഴമ്പില്ലെന്ന് തെളിഞ്ഞു.
13 മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിന് ഒടുവില്‍ ദിലീപ് കുടുങ്ങേണ്ടതായിരുന്നു. പക്ഷെ ഈ സമയത്ത് പോലീസ് ക്ലബ്ബില്‍ എത്തിയ നടന്‍ സിദ്ദീഖ് ഈ ശ്രമങ്ങളില്‍ അവിചാരിതമായി ഇടംകോലിട്ടെന്നായിരുന്നു വിവരം. തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള പരിശ്രമങ്ങളാണ് അന്ന് ദിലീപിനെ രക്ഷപ്പെടുത്തിയതെന്നാണ് സൂചന. പക്ഷെ അന്ന് ദിലീപിനെ പുറത്തുവിടുമ്പോള്‍ നടനെ കുടുക്കാന്‍ പര്യാപ്തമായ തെളിവുകള്‍ ശേഖരിക്കുന്ന തിരക്കിലായിരുന്നു പോലീസ്. സൂപ്പര്‍നായകനെ അറസ്റ്റ് ചെയ്യുമ്പോള്‍ വ്യക്തമായ തെളിവുകള്‍ ഇല്ലെങ്കില്‍ ബുദ്ധിമുട്ടാകുമെന്ന് മനസ്സിലാക്കിയാണ് പോലീസ് കാത്തിരുന്നത്.
ഒടുവില്‍ ഇന്ന് പത്ത് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷം ദിലീപ് അറസ്റ്റിലാകുമ്പോള്‍ സിനിമാലോകവും മലയാളികളും ഞെട്ടലിലാണ്. നടനെ പിന്തുണച്ച് രംഗത്തെത്തിയ ഇന്നസെന്റ് എംപിയും, എംഎല്‍എമാരായ മുകേഷും, ഗണേഷ്‌കുമാറും കൂടിയാണ് ഇതോടെ കുടുക്കിലായത്.
ഇടപ്പള്ളി ദേശീയ പാതയിലുള്ള ദിലീപിന്റെ ദേ പുട്ട് എന്ന റെസ്‌റ്റോറന്റ് ജനക്കൂട്ടം അടിച്ചുതകര്‍ത്തു. ദിലീപിനെ അറസ്റ്റ് ചെയ്തുവെന്ന വാര്‍ത്ത പുറത്തുവന്നയുടനെയാണ് ദേപുട്ട് അടിച്ചുതകര്‍ക്കപ്പെട്ടത്. ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരുള്‍പ്പെടെ ഇറങ്ങിയോടി. കലി തീരാതെ ജനക്കൂട്ടം വലിയ അതിക്രമമാണ് ഹോട്ടലിന് വരുത്തിവച്ചത്. ജനപ്രിയ നായകന്‍ എന്ന പ്രതിഛായ നിലനിര്‍ത്തിക്കൊണ്ട് ചെയ്ത ദിലീപിന്റെ പ്രവര്‍ത്തികളോടെല്ലാമുള്ള ദേഷ്യം ജനക്കൂട്ടം ഇവിടെ തീര്‍ത്തു.
അറസ്റ്റ് ചെയ്തതിന് ശേഷം ദിലീപിനെ ആലുവ പൊലീസ് ക്ലബിലേക്ക് കൊണ്ടുവന്നിരുന്നു. ഇവിടെയും ജനക്കൂട്ടം പെരുമാറിയത് ഇങ്ങനെതന്നെ. ദിലീപ് പൊലീസ് ക്ലബിലേക്ക് കയറിയ ഉടനെ പ്രതിഷേധ പ്രകടനം തന്നെ നടക്കുകയുണ്ടായി. ഇപ്പോഴും തടിച്ചുകൂടിയ ജന സാഗരം പിരിയാതെ നില്‍ക്കുകയാണ് ആലുവയില്‍. ദേ പുട്ടിലും സ്ഥിതി വ്യത്യസ്ഥമല്ല.
അതേസമയം, തങ്ങളുടെ നാട്ടുകാരനായ ഒരാള്‍ ഇത്തരത്തില്‍ ചെയ്തുവെന്ന് വിശ്വസിക്കാനാകുന്നില്ലെന്നും ഇവരെയൊക്കെ ജനങ്ങള്‍ തെരുവില്‍ കൈകാര്യം ചെയ്യുകയാണ് വേണ്ടതെന്നും പോലീസ് ക്ലബിന് മുന്നില്‍ കൂടിയ ചിലര്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു. പ്രതിയെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന കേരളാ പോലീസിനെ നാട്ടുകാര്‍ അഭിനന്ദിക്കുന്നുമുണ്ടായിരുന്നു.
രാവിലെ ദിലീപിനെ അതീവരഹസ്യമായി രഹസ്യ കേന്ദ്രത്തിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ചോദ്യം ചെയ്യല്‍ തുടരുന്നതിനിടെ വൈകുന്നേരത്തോടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.
കാവ്യ മാധവന്റെ കാക്കനാട്ടുള്ള വസ്ത്രസ്ഥാപനമായ ‘ലക്ഷ്യ’യില്‍ പള്‍സര്‍ സുനി എത്തിയതിന്റെ നിര്‍ണ്ണായക വിവരങ്ങള്‍ ദിലീപിന്റെ അറസ്റ്റിലേക്ക് നയിച്ചു എന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. കൃത്യം നിര്‍വ്വഹിച്ച ശേഷം പള്‍സര്‍ സുനി ലക്ഷ്യയിലെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ലക്ഷ്യയ്ക്ക് സമീപമുള്ള മറ്റൊരു കടയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പൊലീസിന് നിര്‍ണായക തെളിവുകള്‍ ലഭിച്ചത് സുനിക്ക് ലക്ഷ്യയില്‍ വെച്ച് രണ്ട് ലക്ഷം രൂപ കൈമാറിയിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ആരാണ് പണം കൈമാറിയതെന്ന വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. താന്‍ സംഭവ ശേഷം ദൃശ്യങ്ങള്‍ നല്‍കി എന്ന് പൊലീസിനോട് സുനി ആദ്യം പറഞ്ഞിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് ലക്ഷ്യ സ്ഥാപനത്തില്‍ പൊലീസ് പരിശോധന നടത്തിയത്. പരിശോധനയില്‍ സുനി എത്തുന്ന ദൃശ്യങ്ങള്‍ പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞു. മാത്രമല്ല പണം നല്‍കുന്ന തെളിവുകളും ലഭിച്ചു. അടുത്ത കടയിലെ സിസിടിവി പരിശോധിച്ചപ്പോഴാണ് സുനി ലക്ഷ്യയിലെത്തുന്ന ദൃശ്യങ്ങള്‍ ലഭിച്ചത്. ഈ ദൃശ്യങ്ങളാണ് അറസ്റ്റില്‍ നിര്‍ണ്ണായകമായത്. സുനി ദീലിപിനായി നല്‍കിയ കത്തിലും കാക്കനാട്ടെ വസ്ത്ര സ്ഥാപനത്തിന്റെ കാര്യം പറയുന്നുണ്ട്. മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ നല്‍കാനാണ് സ്ഥാപനത്തിലെത്തിയതെന്നും ദൃശ്യം മെമ്മറി കാര്‍ഡില്‍ സൂക്ഷിച്ച് ലക്ഷ്യയില്‍ എത്തിച്ചു എന്നും സുനി പറഞ്ഞിരുന്നു. ദിലീപിനെ അറസ്റ്റ് ചെയ്തതോടെ കാവ്യയിൽ നിന്നും പോലീസ് മൊഴിയെടുക്കാനുള്ള സാധ്യത കൂടുതലാണ്. കാവ്യയെ കുറിച്ചോ ‘അമ്മ മാഡം ശ്യാമളയെ കുറിച്ചോ യാതൊരു അറിവും ഇല്ലതാനും. എന്നാൽ കാവ്യയെയും അമ്മയെയും പോലീസ് രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്തുവരുന്നുവെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ദിലീപിന്റെ അറസ്റ്റിൽ തന്നെ ഞെട്ടിത്തരിച്ച കേരളം മറ്റൊരു അറസ്റ്റിന് സാക്ഷിയാകേണ്ടിവരുമെന്നാണ് സൂചനകൾ ലഭിക്കുന്നത്.