Latest News

 

ഡയാന രാജകുമാരിയെ കുറിച്ചുള്ള വാർത്തകൾക്ക് എന്നും വായനക്കാരേറെയാണ്, അത് മരണത്തിന് മുൻപായാലും ശേഷമായാലും. മരണശേഷവും ഡയാനയെക്കുറിച്ചുള്ള കഥകള്‍ക്ക് ഒരു പഞ്ഞവുമില്ല. ചാള്‍സ് രാജകുമാരനുമായി നടന്ന വിവാഹത്തിന് ഏതാനും ആഴ്ചകള്‍ക്ക് ശേഷം ഡയാന തന്റെ കൈത്തണ്ടയിലെ ഞരമ്പ് മുറിക്കാന്‍ ശ്രമിച്ചിരുന്നതായിട്ടാണ് ഏറ്റവും പുതിയ വെളിപ്പെടുത്തല്‍. വിഷാദരോഗവുമായി അവര്‍ നടത്തിയ പോരാട്ടം, ചാള്‍സും അദ്ദേഹത്തിന്റെ കാമുകി കാമില്ലെയുമായുള്ള ബന്ധം തുടങ്ങിയ കാര്യങ്ങള്‍ പ്രതിപാദിക്കുന്ന പുതിയ പുസ്തകത്തിലാണ് വെളിപ്പെടുത്തലുള്ളത്. അന്‍ഡ്ര്യൂ മോര്‍ട്ടണ്‍ എഴുതിയ ‘ഡയാന: ഹെര്‍ ട്രൂ ലൗ’ എന്ന പുസ്തകത്തിന്റെ പുതിയ പതിപ്പിലാണ് പുതിയ വിവരങ്ങള്‍ ലോകമറിയുന്നത്.

Related image
‘വിഷാദരോഗം എന്നെ അലട്ടിയിരുന്നു. റേസര്‍ ബ്ലേഡ് ഉപയോഗിച്ച് എന്റെ കൈത്തണ്ട മുറിക്കാന്‍ ഞാന്‍ ശ്രമിച്ചു,’ എന്ന് ഡയാന രാജകുമാരി പറഞ്ഞതായി പുസ്തകത്തില്‍ അവകാശപ്പെടുന്നു. 1991ല്‍ ഒരു സുഹൃത്തിന്റെ സഹായത്തോടെ ശബ്ദലേഖനം ചെയ്യപ്പെട്ട ആത്മഹത്യ ടേപ്പുകള്‍ 20 വര്‍ഷം രഹസ്യമായി സൂക്ഷിച്ചിരിക്കുകയായിരുന്നുവെന്ന് ദ സണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

Image result for dayana pirnces image

‘വിവാഹശേഷം ഞാന്‍ വല്ലാതെ മെലിഞ്ഞിരുന്നു, എല്ലുകള്‍ പുറത്തുകാണാമായിരുന്നു. 1981 ഒക്ടോബര്‍ ആയപ്പോഴെക്കും കാര്യങ്ങള്‍ കൂടുതല്‍ വഷളായി’ ഡയാന പറയുന്നു. ചാള്‍സിന്റെ കാമുകിയായ കാമില ഡയാനയെ എപ്പോഴും അസ്വസ്ഥപ്പെടുത്തിയിരുന്നു. വിവാഹദിനത്തിന്റെ അന്ന് പള്ളിയില്‍ വച്ച് പോലും ഡയാന കാമിലയെ തിരഞ്ഞു. രാത്രിയില്‍ ഉറങ്ങാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ ചാള്‍സിനോട് തനിക്ക് കടുത്ത പ്രണയമായിരുന്നുവെന്നും രാജകുമാരി പറയുന്നു. ‘മധുവിധു കാലത്ത് പോലും എനിക്ക് സ്വപ്നങ്ങളുണ്ടായിരുന്നില്ല. കാമിലയായിരുന്നു എന്റെ പേടിസ്വപ്നം. ചാള്‍സിനെ തനിക്ക് വിശ്വാസമുണ്ടായിരുന്നില്ല’ പുസ്തകത്തില്‍ പ്രതിപാദിക്കുന്നു.

Image result for diana princess death

തീര്‍ത്തും അസംപൃതമായ ദാമ്പത്യ ജീവിതത്തിനൊടുവില്‍ 1996 ആഗസ്ത് 28ന് അവര്‍ വിവാഹമോചനം തേടി. 1997 ഓഗസ്റ്റ് 31നാണ് പാരീസിൽ വച്ചുണ്ടായ ഒരു കാറപകടത്തിൽ ഡയാന മരിക്കുന്നത്.

മകളുടേത് കൊലപാതകമാണെന്നും പിന്നില്‍ രാഷ്ട്രീയ നേതാവിന്റെ മകന് ബന്ധമുണ്ടെന്നുമാണ് ഷാജി വര്‍ഗീസിന്റെ ആരോപണം. കൊലപാതകം ആത്മഹത്യ ആക്കി തീര്‍ക്കാന്‍ ഉന്നത ഇടപെടലുണ്ടെന്നും ഷാജി പറയുന്നു. ഉന്നത ബന്ധങ്ങള്‍ ഇല്ലാതിരുന്നെങ്കില്‍ പ്രതിയായ ക്രോണിന് ഇത്രയധികം സഹായം ലഭിക്കില്ലായിരുന്നുവെന്നും പിതാവ് ആരോപിക്കുന്നു. ആത്മഹത്യ പ്രേരണ കുറ്റത്തിന് അറസ്റ്റിലായ ക്രോണിന്‍ ജോലിസ്ഥലത്തേക്ക് തിരികെ പോയിട്ടുണ്ട്. ഇതിനു സഹായിച്ചത് ഉന്നത രാഷ്ട്രീയ നേതാവിന്റെ മകനാണെന്നാണ് ഷാജിയുടെ ആരോപണം. മിഷേലിന്റെ മരണം ആത്മഹത്യ ആണെന്ന് വരുത്തിത്തീര്‍ക്കാന്‍ ആരോ ശക്തമായി ശ്രമിക്കുന്നതായി സംശയമുണ്ടെന്ന് ഷാജി പറയുന്നു. കൊലപാതകമെന്ന് സൂചിപ്പിക്കുന്ന തെളിവുകളുണ്ടായിട്ടും ആത്മഹത്യയെന്ന് എഴുതിത്തീര്‍ക്കാനാണ് ക്രൈംബ്രാഞ്ചും ശ്രമിക്കുന്നതെന്നാണ് കുടുംബം ആരോപിക്കുന്നത്. സംഭവത്തില്‍ ഉന്നത രാഷ്ട്രീയ നേതാവിന്റെ മകന് ബന്ധമുണ്ടെന്നാണ് ഷാജിയുടെ ആരോപണം. ആസൂത്രിത കൊലപാതകമാണെന്നും അതിനു പിന്നില്‍ ശക്തമായ കാരണങ്ങള്‍ ഉണ്ടാകാമെന്നും വിശ്വസിക്കുന്നതായും ഷാജി. കേസില്‍ ആത്മഹത്യ പ്രേരണ കുറ്റത്തിന് അറസ്റ്റിലായ ക്രോണിന് ഉന്നതരുടെ സഹായം ലഭിച്ചതായും മിഷേലിന്റെ പിതാവ് ആരോപിക്കുന്നു. ജാമ്യത്തിലിറങ്ങിയ ക്രോണിന് ഛത്തീസ് ഗഢിലേക്ക് തിരിച്ചു പോയെന്നും ഇതിനു സഹായിച്ചത് ഉന്നത രാഷ്ട്രീയ നേതാവിന്റെ മകനാണെന്നുമാണ് കുടുംബത്തിന്റെ ആരോപണം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നും ആരോപണമുണ്ട്. പല കാര്യങ്ങളും അവ്യക്തമാണെന്നും പല സംശയങ്ങളും ഉണ്ടെന്നും ഇവര്‍ പറയുന്നു. 24 മണിക്കൂർ കഴിഞ്ഞ് മൃതദേഹം ലഭിച്ചിട്ടും വെളളം കുടിക്കാതെ മരിച്ചെന്ന് വിശ്വസിക്കാനാകില്ലെന്ന് ഷാജി പറയുന്നു. കണ്ണുകളുടെ താഴെ നഖം ആഴ്ന്നിറങ്ങിയ പാടുണ്ടെന്നും ഇതിലും സംശയമുണ്ടെന്നും അവര്‍ പറയുന്നു. ഇരു കൈകളും ബലമായി പിടിച്ചതിന്റെ പാടുണ്ടായിരുന്നുവെന്നും ഇതും സംശയമുണ്ടാക്കുന്നുവെന്നും ഷാജി. മരണം നടന്ന് 90 ദിവസം പിന്നിട്ടിട്ടും മിഷേല്‍ ധരിച്ചിരുന്ന വാച്ച് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇതിലും അവ്യക്തത ഉണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇതില്‍ ക്രൈം ബ്രാഞ്ച് മറുപടി നല്‍കുന്നില്ലെന്നും ഷാജി. പളളിയില്‍ നിന്ന് അജ്ഞാതരായ രണ്ടു പേര്‍ മിഷേലിനെ പിന്തുടരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ഇവര്‍ ആരാണെന്നു കണ്ടെത്താനും ഇതുവരെ കഴിഞ്ഞിട്ടില്ല. മിഷേലിനെ ഗോശ്രീ പാലത്തില്‍ കണ്ടതായി സാക്ഷി മൊഴി നല്‍കിയിരുന്നു. എന്നാല്‍ കണ്ടത് മിഷേലിനെ അല്ലെന്ന് ഇയാള്‍ പിന്നീട് മാറ്റി പറഞ്ഞു. ഇതിലും സംശയമുണ്ടെന്ന് ഷാജി പറയുന്നു.

പ്രമുഖ നടിയെ ബ്ലാക്‌മെയില്‍ ചെയ്ത സംഭവം അട്ടിമറിക്കാന്‍ കൊച്ചിയിലെ പോലീസ് ഉന്നതന്‍. സംഭവത്തില്‍ ഗൂഢാലോചന നടന്നെന്ന് വ്യക്തമായിട്ടും കേസില്‍ അന്വേഷണം നടത്തേണ്ടെന്ന തീരുമാനത്തിലാണ് അന്വേഷണ സംഘം. കൊച്ചിയിലെ ഉന്നതനായ പോലീസ് ഉദ്യോഗസ്ഥനാണ് ഇതിനുവേണ്ടി ചരടുവലികള്‍ നടത്തുന്നത്.

സംഭവത്തില്‍ പ്രമുഖ നടന് ബന്ധമുണ്ടെന്ന് നേരത്തെ തന്നെ ആരോപണമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം പള്‍സര്‍ സുനി പുറത്ത് നല്‍കിയ കത്തിലും വന്‍ വെളിപ്പെടുത്തല്‍ നടത്തുമെന്ന സൂചനകള്‍ പുറത്തായിരുന്നു. ഇതോടെ പള്‍സര്‍ സുനിയെ വീണ്ടും കുടുക്കാനുള്ള തിരക്കഥയാണ് പോലീസ് ഉന്നതന്റെ നേതൃത്വത്തില്‍ നടക്കുന്നത്.

പള്‍സര്‍ സുനിയുടെ ടെലിഫോണ്‍ രേഖകള്‍ ഉള്‍പ്പൈടെ പോലീസ് മുക്കിയെന്ന് ഫോര്‍ ന്യൂസ് പുറത്ത് വിട്ടതിന് പിന്നാലെയാണ് നടിയെ ആക്രമിച്ച കേസില്‍ പുതിയ വിവാദങ്ങളു വാര്‍ത്തകളും പ്രത്യക്ഷപ്പെട്ടത്. പള്‍സര്‍ സുനിയുടെ ടെലിഫോണ്‍ രേഖകള്‍ മുഴുവന്‍ മുക്കിയതിന്റെ ഉത്തരവാദിത്വം പോലീസിലാണെന്ന കാര്യം പുറത്ത് വന്നതോടെയാണ് പുതിയ കഥകളുമായി മുഖം രക്ഷിക്കാന്‍ പോലീസ് ശ്രമിക്കുന്നത്. പ്രമുഖ നടനെ രക്ഷിക്കാന്‍ പോലീസ് നടത്തുന്ന നീക്കങ്ങള്‍ പുറത്തായാല്‍ നാണം കെടുക കേരള പോലീസായിരിക്കും.

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി ആക്രമണത്തിനിരയാക്കിയ കേസ് ക്ലൈമാക്‌സിലേക്കെന്നു സൂചന. കേസിലെ മുഖ്യപ്രതികളായ പള്‍സര്‍ സുനില്‍,  മാര്‍ട്ടിന്‍, തിരുവല്ല സ്വദേശി പ്രദീപ് എന്നിവര്‍ കോടതിയില്‍ പുതിയ വെളിപ്പെടുത്തല്‍ നടത്താന്‍ ഒരുങ്ങുകയാണെന്നാണ് വിവരം.

മാര്‍ട്ടിന്‍, പ്രദീപ് എന്നിവരുടെ ജാമ്യാപേക്ഷ കോടതി ഇന്നലെ പരിഗണിക്കാനിരുന്നതാണ്. ഹര്‍ജിയിലെ വാദത്തിനിടയില്‍ ഇവര്‍ കേസിന്റെ ഇതുവരെ പുറത്തുവരാത്ത ഗൂഢാലോചന സംബന്ധിച്ച വിശദാംശങ്ങള്‍ കോടതിയില്‍ വെളിപ്പെടുത്തുമെന്നായിരുന്നു സൂചന.

എന്നാല്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്നലെ കേസില്‍ വാദം കേട്ടില്ല. തുടര്‍ന്ന് ജാമ്യ ഹര്‍ജിയിലെ വാദം 17 ലേക്കു മാറ്റുകയായിരുന്നു. ഫെബ്രുവരി 17നാണ് ഇവര്‍ നടിയെ തട്ടിക്കൊണ്ടു പോയത്. ഒരു മാസത്തിനു ശേഷം ഏപ്രില്‍ 18ന് ഇവരടക്കം ഏഴു പ്രതികള്‍ക്കെതിരെ കുറ്റപത്രവും സമര്‍പ്പിച്ചതോടെയാണ് പ്രതികള്‍ക്കു ജാമ്യം ലഭിക്കാത്ത സാഹചര്യമുണ്ടായത്. എന്നാല്‍ കേസില്‍ ഗൂഢാലോചന നടത്തിയവര്‍ പ്രതിസ്ഥാനത്തു വരാതെ ഇപ്പോഴും നിയമത്തിനു പുറത്തു നില്‍ക്കുന്നുവെന്ന നിലപാടാണു പ്രതികള്‍ കോടതി മുന്‍പാകെ ഉന്നയിക്കാന്‍ ഒരുങ്ങുന്നത്.

കേസിലെ ക്വട്ടേഷന്‍ സാധ്യത സംബന്ധിച്ച് അതിക്രമത്തിന് ഇരയായ നടിയും അവരുടെ അടുത്ത സുഹൃത്തുക്കളും ആദ്യം മുതല്‍ സ്വീകരിച്ച നിലപാടു ശരിവയ്ക്കുന്ന നീക്കമാണു പ്രതികളുടെ ഭാഗത്തു നിന്ന് ഇപ്പോഴുണ്ടാകുന്നത്. എന്നാല്‍ പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. 17നു പ്രതികളുടെ ജാമ്യാപേക്ഷയില്‍ നടക്കുന്ന വാദം കേസില്‍ നിര്‍ണായകമാവും. പ്രതികളുടെ ഇപ്പോഴത്തെ നീക്കം വിലപേശല്‍ തന്ത്രമാണെന്നാണ് പോലീസ് വിശ്വസിക്കുന്നത്.

തിരുവനന്തപുരം: സ്റ്റേജില്‍ സജ്ജീകരിച്ച സിംഹാസനം മന്ത്രി കടകംപള്ളി സുരേന്ദ്രനും വി.എസ്.ശിവകുമാര്‍ എംഎല്‍എയും ചേര്‍ന്ന് എടുത്തുമാറ്റി. തിരുവനന്തപുരത്ത് പടിഞ്ഞാറേക്കോട്ടയിലെ നവീകരിച്ച മിത്രാനന്ദപുരം തീര്‍ത്ഥക്കുളം ഉദ്ഘാടനവേദിയിലാണ് സംഭവം. ഉദ്ഘാടനത്തിന് എത്തിയ മന്ത്രി കടകംപള്ളി സ്റ്റേജില്‍ സിംഹാസനം കണ്ട് ഇതെന്തിനാണെന്ന് ചോദിച്ചു. ശൃംഗേരി മഠാധിപതി ശ്രീ ശ്രീ ഭാരതി തീര്‍ത്ഥ സ്വാമികള്‍ക്ക് വേണ്ടിയാണെന്ന് സംഘാടകര്‍ മറുപടി നല്‍കി.

അതോടെ വി.എസ്.ശിവകുമാറിന്റെ സഹായത്തോടെ മുന്‍നിരയില്‍ കിടന്നിരുന്ന സിംഹാസനം മന്ത്രി പിന്നിലേക്ക് മാറ്റിയിടുകയായിരുന്നു. ചടങ്ങിന് ശൃംഗേരി മഠാധിപതിക്ക് പകരം എത്തിയത്. ഉത്തരാധികാരി വിധുശേഖര സ്വാമികളായിരുന്നു. സിംഹാസനം പിന്നില്‍ കിടക്കുന്നത് കണ്ട് സ്വാമി സ്റ്റേജില്‍ പോലും കയറാതെ സ്ഥലം വിട്ടെന്നാണ് റിപ്പോര്‍ട്ട്. മംഗളം ദിനപ്പത്രമാണ് വാര്‍ത്ത ചിത്രങ്ങള്‍ സഹിതം റിപ്പോര്‍ട്ട് ചെയ്തത്.

സിംഹാസനമില്ലാത്തത് കാണുന്ന സ്വാമിയുടെ മുഖത്തെ ഭാവവും ചിത്രത്തില്‍ വ്യക്തമാണ്. സോഷ്യല്‍ മീഡിയയിലും ചിത്രം വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്. ജനപ്രതിനിധികള്‍ക്ക് ഇല്ലാത്ത പ്രാധാന്യം മതപ്രതിനിധികള്‍ക്ക് വേണ്ടെന്നാണ് ചിലര്‍ കമന്റ് ചെയ്യുന്നത്. ഇതേ വേദിയില്‍ കുമ്മനം രാജശേഖരന്റെയും ഒ.രാജഗോപാലിന്റെയും സാന്നിധ്യത്തില്‍ കേരളത്തിലെ ക്ഷേത്രങ്ങളില്‍ നിന്നും ഉള്ള വരുമാനം കേരള സര്‍ക്കാര്‍ ഉപയോഗിക്കുന്നു എന്ന സംഘപരിവാര്‍ പ്രചരണം തെറ്റാണെന്ന് മന്ത്രി വിശദീകരിക്കുകയും ചെയ്തു.

മകൾ അലംകൃതയെ സ്‌ക്കൂളില്‍ ചേര്‍ത്തതിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് പൃഥ്വിരാജിന്റെ ഫേസ്ബുക് പോസ്റ്റ്. മകളുടെ സ്‌കൂളിലെ ആദ്യ ദിനത്തില്‍ തനിക്കായിരുന്നു ടെന്‍ഷന്‍ എന്നും എന്നാല്‍ കൂള്‍ ഡാഡിയായി അഭിനയിച്ചെന്നുമാണ് പോസ്റ്റ്.

എന്തായാലും പോസ്റ്റിനു താഴെ പതിവുപോലെ ആരാധകരുടെ കമന്റ് പ്രവാഹമാണ്. മോളെ സ്കൂളിൽ ചേർത്തതിന് ഇത്ര കടിച്ചാൽ പൊട്ടാത്ത ഇംഗ്ലീഷ് വേണോ എന്നും ഇത് മലയാളത്തിൽ പറയാമോ എന്നും തുടങ്ങി അലംകൃതയ്ക്ക് ആശംസകൾ നേർന്നും ആരാധകർ സന്തോഷം പങ്കു വെക്കുന്നുണ്ട്.

പ്രവാചകൻ മുഹമ്മദ് നബിയെ കുറിച്ചും ഭാര്യമാരെ കുറിച്ചും മോശമായ രീതിയിൽ ഫേസ് ബുക്കില്‍ പോസ്റ്റിടുകയും പ്രചരിപ്പിക്കുകയും ചെയ്ത യുവാവിന് വധ ശിക്ഷ. ഫേസ് ബുക്കില്‍ പ്രവാചക നിന്ദ നടത്തിയെന്ന കുറ്റത്തിന് തൈമൂർ റാസ (30) എന്നയാളെയാണ് പാകിസ്ഥാൻ ഭീകര വിരുദ്ധ കോടതി വധ ശിക്ഷക്ക് വിധിച്ചത്.

ഭീകര വിരുദ്ധ കോടതി സാധാരണയായി ഇത്തരം കേസുകൾ പരിഗണിക്കാറില്ല. എന്നാൽ പ്രധാന മന്ത്രി നവാസ് ശരീഫുമായി ബന്ധപ്പെട്ട ചർച്ചയിലാണ് യുവാവ് പ്രവാചക നിന്ദ പരാമർശിച്ചത് എന്നതിനാലാണ് കേസ് ഭീകര വിരുദ്ധ കോടതിയുടെ പരിഗണനയിലെത്തിയത്. ബഹവൽപൂരിൽ വെച്ചാണ് റാസയെ ആന്റി ടെററിസം ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്യുന്നത്. വിദ്വേഷപരമായ പ്രസംഗവും പരാമർശവും ഇയാളുടെ ഫോണിൽ നിന്നും കണ്ടെടുത്തു. ബഹവൽപൂരിൽ വെച്ചാണ് കേസിന്റെ നടപടികൾ പൂർത്തിയാക്കിയതെന്ന് പൊതു അഭിഭാഷകനായ ഖുറേഷി പറഞ്ഞു.

ലോകത്തെമ്പാടുമുള്ള രക്ഷിതാക്കളെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ബ്ലൂ വെയ്ല്‍ എന്ന ഗെയിമിന്റെ സൃഷ്ടാവ് റഷ്യയില്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ട്. 26കാരനായ ഇല്ല്യ സിദറോവ് എന്നയാളാണ് അറസ്റ്റിലായതെന്ന് ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. അമ്പത് ഘട്ടങ്ങളുളള ഗെയിമിന്റെ അവസാനഘട്ടത്തിലാണ് കൗമാരക്കാരോട് ആത്മഹത്യ ചെയ്യാന്‍ ആവശ്യപ്പെടുന്നത്. ഇത്തരത്തില്‍ ട്രെയിനിന് മുമ്പില്‍ ചാടി ആത്മഹത്യ ചെയ്ത സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ കുറിച്ച് പൊലീസ് സംസാരിച്ചപ്പോള്‍ സിദറോവ് പൊട്ടിക്കരഞ്ഞു.

കളിക്കുന്നയാളെ പതിയെ പതിയെ ആത്മഹത്യയിലേക്ക് നയിക്കുന്ന ഗെയിം താനാണ് വികസിപ്പിച്ചതെന്ന് ഇയാള്‍ അന്വേഷണസംഘത്തോട് സമ്മതിച്ചിട്ടുണ്ട്. ബ്ലൂ വെയില്‍ എന്ന ഈ ഗെയിം കാരണം റഷ്യയില്‍ മാത്രം ഏകദേശം ഇരുന്നൂറോളം കൗമാരക്കാര്‍ ആത്മഹത്യ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

‘ബ്ലൂ വെയ്ല്‍ എന്ന ഗെയിം നിങ്ങളുടെ കുട്ടികള്‍ കളിക്കുന്നത് കണ്ടാല്‍ തടയണമെന്നും അതിന്റെ അമ്പതാം ഘട്ടത്തില്‍ കുട്ടിയെ ആത്മഹത്യയിലേക്കാണ് ക്ഷണിക്കുന്നതെന്നും’ നേരത്തേ അധികൃതര്‍ മാതാപിതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

Image result for blue-whale-suicide-game-creator-arrested-in-russia

കൗമാരക്കാരായ ചിലരുടെ മരണത്തിന് പിന്നാലെ ബ്രിട്ടനിലെ ചില സ്കൂളുകളില്‍ കുട്ടികള്‍ക്കും ഗെയിമിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പാതിരാത്രിയില്‍ ഹൊറര്‍ സിനിമകള്‍ കാണാനാണ് ആദ്യഘട്ടങ്ങളില്‍ ഗെയിം ചലഞ്ചായി ആവശ്യപ്പെടുക. പിന്നീട് കൈയിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലെ തൊലിയിലും കുത്തി മുറിവേല്‍പ്പിക്കാനും ആവശ്യപ്പെടുന്നു. തെളിവായി ഫോട്ടോകള്‍ അയച്ചുകൊടുക്കാനും ഗെയിമില്‍ നിര്‍ദേശിക്കുന്നുണ്ട്. ഇനി ഇത്തരത്തില്‍ ചെയ്തില്ലെങ്കില്‍ ഉപയോക്താവിന് ഭീഷണി സന്ദേശമാവും ലഭിക്കുക. ആകെ അമ്പത് സ്റ്റേജുകളുള്ള ഗെയിമിന്റെ അവസാന ഘട്ടത്തില്‍ കളിക്കാരനെ ആത്മഹത്യ ചെയ്യാനാണ് വെല്ലുവിളിക്കുന്നത്.

നിങ്ങള്‍ ഈ ഗെയിം ഒരുവട്ടം ഇന്‍സ്റ്റാള്‍ ചെയ്താല്‍ പിന്നീട് ഡിലീറ്റ് ചെയ്യാന്‍ കഴിയില്ലെന്നതും നിങ്ങളുടെ വിവരങ്ങള്‍ മുഴുവനും ഹാക്ക് ചെയ്യപ്പെടുന്നതും മറ്റൊരു ഗുരുതരമായ പ്രശ്നമാണ്. ഇത് ആദ്യമായല്ല അപകടകരമായ ഒരു ഗെയിം വാര്‍ത്തകളില്‍ നിറയുന്നത്. 2015ല്‍ ‘ചാര്‍ലി ചാര്‍ലി’ എന്ന ഗെയിമും ജീവന്‍വെച്ചാണ് കളിക്കാന്‍ പ്രേരിപ്പിക്കുന്നത്. പ്രേതങ്ങളുമായി സംസാരിക്കാന്‍ അവസരമൊരുക്കുന്നെന്ന അവകാശവാദത്തോടെയാണ് ഈ ഗെയിം പ്രചരിച്ചത്.

Image result for blue-whale-suicide-game-creator-arrested-in-russia

രണ്ടു പെന്‍സിലുകള്‍ വെള്ളക്കടലാസിനു പുറത്തു തിരശ്‌ചീനമായി തുലനം ചെയ്‌തു നിര്‍ത്തും. കടലാസില്‍ ശരി, തെറ്റ്‌ എന്നിങ്ങനെയുള്ള ഉത്തരങ്ങള്‍ നേരത്തേതന്നെ എഴുതും. തുടര്‍ന്ന്‌ “ചാര്‍ലി”യെന്ന പ്രേതത്തോടു ചോദ്യങ്ങള്‍ ചോദിക്കും. ചാര്‍ലിയുടെ ഉത്തരമെന്താണോ ആ ദിശയില്‍ പെന്‍സില്‍ ചലിക്കുമെന്നാണ്‌ വിശ്വാസം. ഇത്തരം കളി ഇന്റര്‍നെറ്റില്‍ വ്യാപകമായതോടെ കൊളംബിയയില്‍ അടക്കെ ഗെയിം നിരോധിച്ചിരുന്നു.

ചുട്ടു പൊള്ളുന്ന വെയിലിൽ പതിനഞ്ചു മണിക്കുറോളം രണ്ടും ഒന്നും വയസുള്ള രണ്ടു പിഞ്ചു പെൺകുട്ടികളെ മനഃപൂർവ്വം കാറിലിട്ടടച്ച് ചൂടേറ്റ് മരിക്കാനിടയായ സംഭവത്തിൽ മാതാവ് പത്തൊമ്പത് വയസുള്ള അമാൻഡ ഹാക്കിൻസിനെ കെർ കൗണ്ടി പൊലീസ് അറസ്റ്റ ്ചെയ്തതായി ജൂൺ 9 വെള്ളിയാഴ്ച നടത്തിയ പത്രസമ്മേളനത്തിൽ കെർ കൗണ്ടി ഷെറിഫ് അറിയിച്ചു.

ചൊവ്വാഴ്ച വൈകിട്ട് കാറിലിട്ടടച്ചശേഷം 16 വയസ്സുള്ള കാമുകനുമൊത്ത് ഉല്ലസിക്കുവാൻ പോയതായിരുന്നു. മാതാവ് തിരിച്ചു വന്ന് കാറ് തുറന്ന് നോക്കിയപ്പോൾ അബോധാവസ്ഥയിൽ കണ്ടെത്തിയ കുട്ടികളെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജൂൺ 8 വ്യാഴാഴ്ച കുട്ടികൾ മരിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു.

കാറിനകത്തിരുന്ന് ചൂടേറ്റ് കുട്ടികൾ നിലവിളിച്ചുവെങ്കിലും സമീപെ കടന്നുപോയവർ വേണ്ടത്ര ശ്രദ്ധിച്ചില്ലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 98 ഡിഗ്രിയായിരുന്നു ഈ പ്രദേശത്തെ താപനില.

37 വർഷത്തെ സേവനത്തിനിടയിൽ ഇത്രയും ക്രൂരമായ പെരുമാറ്റം ഒരു മാതാവിന്റെ ഭാഗത്തു നിന്നും ഉണ്ടായതായി കണ്ടിട്ടില്ലെന്ന് കെർ കൗണ്ടി ഷെറിഫ് ഹെയർ ഹോൾസൻ പറഞ്ഞു.

മനഃപൂർവ്വമായ നരഹത്യക്ക് മാതാവിന്റെ പേരിൽ കേസ്സെടുത്തു പൊലീസ് ചോദ്യം ചെയ്തതിൽ അമാൻഡ കുറ്റം സമ്മതിച്ചു. ഇവർക്ക് 70,000 ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്.

മുന്‍ എഫ്ബിഐ ഡയറക്ടര്‍ ജെയിംസ് കോമി ഭീരുവെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവന്‍റെ റഷ്യാ ബന്ധം സംബന്ധിച്ച അന്വേഷണത്തെ സ്വാധീനിക്കാന്‍ പ്രസിഡന്‍റ് ശ്രമിച്ചുവെന്ന കോമിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ട്രംപിന്‍റെ ട്വിറ്റര്‍ ആക്രമണം.

അതേസമയം കോമിക്കെതിരായ തെളിവുകള്‍ പ്രസിഡന്‍റ് പുറത്തുവിടണമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ത്തന്നെ ആവശ്യമുയര്‍ന്നതോടെ പ്രശ്നം കൂടുതല്‍ സങ്കീര്‍ണമായി.

മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജനറൽ മൈക് ഫ്ലിന്നിന്റെ റഷ്യ ബന്ധം സംബന്ധിച്ച അന്വേഷണം മുന്നോട്ടുകൊണ്ടുപോകേണ്ടതില്ല എന്ന് പ്രസിഡന്‍റ് ട്രംപ് തന്നോട് ആവശ്യപ്പെട്ടെന്നാണ് ജെയിംസ് കോമി സെനറ്റ് കമ്മിറ്റിക്ക് മുമ്പാകെ വെളിപ്പെടുത്തിയത്. യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് റഷ്യന്‍ ഇടപെടലിലൂടെ അട്ടിമറിക്കപ്പെട്ടു എന്ന ആരോപണം ശക്തമായിരിക്കെയാണ് മുന്‍ എഫ്ബിഐഡയറകട്റുടെ വെളിപ്പെടുത്തല്‍ വന്നത്.

എന്നാല്‍ കോമിയുടെ വെളിപ്പെടുത്തല്‍ നിയമവിരുദ്ധമാണെന്നും അദ്ദേഹം ഭീരുവാണെന്നും പ്രസിഡന്‍റ് ട്രീറ്റ് ചെയ്തു. കോമിയുടെ വെളിപ്പെടുത്തലുകളെ സംബന്ധിച്ച് അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സ് നാളെ സെനറ്റ് കമ്മിറ്റിക്ക് മൊഴി നല്‍കും. ട്രംപുമായി നടന്ന കൂടിക്കാഴ്ചക്ക് സെഷന്‍സ് സാക്ഷിയാണെന്നാണ് കോമി പറയുന്നത്. റഷ്യന്‍ ബന്ധത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ സര്‍ക്കാര്‍ പക്ഷത്തുനിന്ന് മൊഴി നല്കുന്ന ഏറ്റവും ഉന്നത ഉദ്യോഗസ്ഥാനാവും ജെഫ് സെഷന്‍സ്. സെഷന്‍സിന്‍റെ റഷ്യന്‍ ബന്ധത്തെക്കുറച്ചും ആരോപണണങ്ങളുണ്ട്.

അതിനിടെ കോമിയുടെ വെളിപ്പെടുത്തലുകളെക്കുറിച്ചുള്ള സത്യം പുറത്തുവിടാന്‍ ട്രംപിനുമേല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്ന് സമ്മര്‍ദമേറി. കോമി പറഞ്ഞത് തെറ്റെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്തുവിടാന്‍ റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ പ്രസിഡന്‍റിനോട് ആവശ്യപ്പെട്ടു. കോമി ടേപ്പുകള്‍ കോണ്‍ഗ്രസിന് കൈമാറുകയോ നിയമനടപടികള്‍ സ്വീകരിക്കുകയോ വേണമെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്‍റെ നിലപാട്.

RECENT POSTS
Copyright © . All rights reserved