ഭാര്യയുമായി വഴിവിട്ട ബന്ധമുണ്ടായിരുന്ന യുവാവിനെ നടുറോഡില്‍ ഭര്‍ത്താവ് വെട്ടിക്കൊന്നു. നെടുപുഴ പനമുക്ക് കാട്ടിപുരയ്ക്കല്‍ വീട്ടില്‍ ഡിബിന്‍ ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രിയിലാണ് ദാരുണ സംഭവം ഉണ്ടായത്. പ്രതിയെന്ന് സംശയിക്കുന്ന നെടുപുഴ സ്വദേശി അനൂപിനായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. അനൂപിന്റെ ഭാര്യയുമായി മരിച്ച ഡിബിനുണ്ടായിരുന്ന വഴിവിട്ട ബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഇരുവരും സുഹൃത്തുക്കളാണ്. എന്നാല്‍ പ്രണയിച്ചു വിവാഹിതരായ ഇവര്‍ക്കിടയില്‍ ഡിബിന്റെ കടന്നു വരവോടെ ബന്ധങ്ങള്‍ക്കിടയില്‍ അസ്വാരസങ്ങള്‍ പതിവായി തുടര്‍ന്ന് ഡിബിനും അനൂപും തമ്മില്‍ ഉണ്ടായ വാക്കു തര്‍ക്കത്തിനിടെയാണ് കൊലപാതകം നടന്നത്. ബഹളം കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ ഡിബിന്റെ തലയ്ക്ക് വെട്ടി അനൂപ് രക്ഷപ്പെട്ടു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയില്‍ ഡിബിന്‍ മരിച്ചു. ഇരുവരും നിരവധി കേസുകളില്‍ പ്രതികളാണെന്ന് പോലീസ് പറഞ്ഞു
കൊച്ചി കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയ മിഷേൽ ഷാജി കലൂർ പള്ളിയിലെത്തി തിരിച്ചുപോകുന്നതു വരെയുള്ള മുഴുവൻ ദൃശ്യങ്ങളും പുറത്ത്. വൈകിട്ട് അഞ്ച് നാല്പതോടെ പള്ളിയിലെത്തിയ മിഷേൽ ആറുപന്ത്രണ്ടിന് ഇവിടെ നിന്ന് മടങ്ങിയെന്നാണ് പൊലീസ് നിഗമനം. 7 സിസിടിവി ക്യാമറളിൽ നിന്ന് പൊലീസ് ശേഖരിച്ച ദൃശ്യങ്ങൾ ക്രൈംബ്രാഞ്ചിന് കൈമാറി.
കാണാതായ ദിവസം, അതായത് അഞ്ചാംതീയതി വൈകിട്ട് അഞ്ചുമണിക്ക് ശേഷം കച്ചേരിപ്പടിയിലെ ഹോസ്റ്റലിൽ നിന്നിറങ്ങിയ മിഷേൽ ഷാജി അഞ്ച് നാല്പതോടെ കലൂർ പള്ളിക്ക് മുന്നിലെ റോഡിലെത്തിയെന്നാണ് പൊലീസ് നിഗമനം. വിദൂരദൃശ്യമാണെങ്കിലും പള്ളിയിലെ ക്യാമറയിൽ ഇത് വ്യക്തമാണ്. സിസിടിവി ക്യാമറകളിലെ സമയം വ്യത്യസ്തമായതിനാൽ എല്ലാ ക്യാമറകളും പരിശോധിച്ച ശേഷമാണ് പൊലീസ് ഏകദേശ സമയം കണക്കാക്കിയത്. പള്ളിയിലെ ആരാധാനാ ഹാളിലേക്ക് കയറിയ മിഷേൽ ഇവിടെ ഇരുപത് മിനിറ്റ് ചെലവഴിച്ചു. പിന്നീട് പുറത്തിറങ്ങി വന്ന വഴിയിലൂടെ , കുരിശ്പള്ളിക്ക് മുന്നിലെത്തി , പ്രാർഥിച്ചു. ഇവിടുത്തെ രണ്ടു ക്യാമറകളിൽ മിഷേലിൻറെ മുഖം വ്യക്തമാണ്.
ഇതിന് ശേഷം പുറത്ത് റോഡിലേക്കിറങ്ങി ഇടത് ഭാഗത്തേക്ക് പോയി. രണ്ടുമിനിറ്റിനുള്ളിൽ തിരികെ നടന്ന് വലത് ഭാഗത്തേക്ക് തിരിച്ചുപോയി. ഏകദേശം ആറ് മണി കഴിഞ്ഞ പന്ത്രണ്ട് മിനിറ്റോടെയാണിതെന്ന് പൊലീസ് കണക്കുകൂട്ടുന്നു. തിരിച്ചുവരുമ്പോൾ മിഷേൽ കയ്യിലുള്ള ബാഗ് തുറന്നടയ്ക്കുന്നുണ്ട്. ഇവിടെ നിന്ന് എന്തെങ്കിലും വാങ്ങിയോ എന്ന സംശയമാണ് പൊലീസിനുള്ളത്. എന്നാൽ മിഷേൽ ആരെയെങ്കിലും കണ്ട് ഭയന്ന് തിരിച്ചുപോകുന്നതാണോ എന്നാണ് ബന്ധുക്കളുടെ സംശയം. 7 സിസിടിവിക്യാമറകളിൽ നിന്നായി ശേഖരിച്ച അരമണിക്കൂറിലേറെ ദൈർഘ്യമുള്ള ദൃശ്യങ്ങൾ ക്രൈംബ്രാഞ്ചിന് കൈമാറി.
ആലപ്പുഴ: അയല്‍വാസിയായ വീട്ടമ്മ കുളിക്കുന്ന ദൃശ്യം ഒളിക്യാമറയില്‍ പകര്‍ത്തിയെന്ന പരാതിയില്‍ ആര്‍എസ്എസ്-ബിജെപി നേതാവ് പിടിയില്‍. ബിജെപി പെരുമ്പളം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റും ആര്‍എസ്എസ് അരൂര്‍ മണ്ഡലം കാര്യവാഹകുമായ തുലാപ്പഴത്ത് വീട്ടില്‍ അജയന്‍ (44) ആണ് പൂച്ചാക്കല്‍ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ പത്തിനു രാത്രി എട്ടോടെയാണ് സംഭവം. ഭര്‍ത്താവിനെ കാണാനെന്ന വ്യജേന വീട്ടിലെത്തിയയാള്‍ വീടിനോടു ചേര്‍ന്നുള്ള കുളിമുറിയില്‍ വീട്ടമ്മ കുളിക്കുമ്പോള്‍ അവരുടെ കുളിദൃശ്യം ഒളിക്യാമറയില്‍ പകര്‍ത്തുകയായിരുന്നു.ആളനക്കം കേട്ട് ബഹളംവച്ചപ്പോള്‍ പ്രതി ഓടിമറഞ്ഞെങ്കിലും ഇയാളെ തിരിച്ചറിഞ്ഞിരുന്നു. തുടര്‍ന്ന് പൂച്ചാക്കല്‍ പൊലീസില്‍ പരാതി നല്‍കി. കഴിഞ്ഞ തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലെ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു ബി.ജെ.പി പെരുമ്പളം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റും ആര്‍.എസ്.എസ് അരൂര്‍ മണ്ഡലം കാര്യവാഹകുമാണ് തുലാപ്പഴത്ത് വീട്ടില്‍ അജയന്‍. പൂച്ചാക്കല്‍ പൊലീസാണ് നേതാവിനെ പിടികൂടിയത്.
കഴിഞ്ഞ പത്താംതീയതി രാത്രി എട്ടുമണിയോടെയാണ് സംഭവം നടന്നത്. അന്ന് തന്നെ വീട്ടമ്മയും ഭര്‍ത്താവും പൊലീസില്‍ പരാതിപ്പെട്ടിരുന്നു. ബുധനാഴ്ച ഉച്ചയോടെയാണ് ഇദ്ദേഹത്തെ പിടിച്ചത്. പരാതി നല്‍കിയതറിഞ്ഞയുടന്‍ അജയന്‍ ഒളിവില്‍ പോയിരുന്നു. ഇന്നലെ ഉച്ചയോടെ ഒളിസങ്കേതത്തില്‍ നിന്നാണ് ഇദ്ദേഹത്തെ പൊലീസ് പിടികൂടിയതെന്നാണ് വിവരം.
മിഷേലും ഇപ്പോള്‍ അറസ്റ്റിലായ ക്രോണിനും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ചിത്രങ്ങളാണ് പോലീസിന് ലഭിച്ചിട്ടുള്ളത്. ഈ ചിത്രങ്ങളെല്ലാം ലഭിച്ചത് ക്രോണിന്റെ ഫോണില്‍ നിന്നാണ്. രണ്ട് പേരും അടുത്തിടപെഴകുന്ന സെല്‍ഫി ചിത്രങ്ങളാണ് ലഭിച്ചിട്ടുള്ളത്. മിഷേല്‍ ആത്മഹത്യ ചെയ്തതാകും എന്ന നിലപാടില്‍ തന്നെയാണ് ഇപ്പോഴും പോലീസ് ഉള്ളത്. അങ്ങനെയെങ്കില്‍ എന്തിനാണ് മിഷേല്‍ ആത്മഹത്യ ചെയ്തത് എന്ന നിര്‍ണായക ചോദ്യത്തിന് ഉത്തരം കണ്ടെത്തിയേ മതിയാകൂ.
ക്രോണിന്‍ അലക്സാണ്ടറുടെ ഫോണില്‍ നിന്നാണ് മിഷേലും ഒന്നിച്ചുള്ള ചിത്രങ്ങള്‍ പോലീസിന് ലഭിച്ചിട്ടുള്ളത്. രണ്ട് പേരും അടുത്തിടപെഴകുന്ന ചിത്രങ്ങളാണ് ഇവ.ക്രോണിന്റെ ഫോണില്‍ നിന്നുള്ള മൂന്ന് ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തായിട്ടുള്ളത്. രണ്ട് പേരും ഒരുമിച്ചുള്ള സെല്‍ഫി ചിത്രങ്ങളാണ് ഇവ. മിഷേലും ക്രോണിനും പ്രണയത്തിലായിരുന്നു എന്ന് തെളിയിക്കുന്നതാണ് ഈ ചിത്രങ്ങള്‍ എന്നും ചിലര്‍ ആരോപിക്കുന്നുണ്ട്. ക്രോണിന്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആണ്. മിഷേലിന്റെ മരണവുമായി ബന്ധപ്പെട്ട് രണ്ട് പേരെയാണ് പോലീസ് പിടികൂടിയത്. ക്രോണിന്‍ അലക്സാണ്ടറെ കൂടാതെ ഒരു തലശ്ശേരി സ്വദേശിയേയും പിടികൂടിയിരുന്നു. തലശ്ശേരി സ്വദേശിയായ യുവാവ് മിഷേലിനെ നിരന്തരമായി ഫോണില്‍ വിളിച്ച് ശല്യം ചെയ്തിരുന്നതായാണ് റിപ്പോര്‍ട്ട്. ഫോണ്‍ രേഖകളുടെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. തലശ്ശേരി സ്വദേശിയായ യുവാവ് മിഷേലിനെ പിന്തുടരുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിരുന്നു. എന്നാല്‍ മിഷേലിന്റെ മരണവുമായി ഇയാള്‍ക്ക് എന്തെങ്കിലും ബന്ധമുണ്ടോ എന്ന് തെളിയിക്കുന്ന വിവരങ്ങളൊന്നും തന്നെ ലഭിച്ചിട്ടില്ല.
രണ്ട് വര്‍ഷമായി താനും മിഷേലും അടുപ്പത്തിലായിരുന്നു എന്ന് ക്രോണിന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഏതൊരു ബന്ധത്തിലും ഉണ്ടാകുന്ന പ്രശ്നങ്ങള്‍ മാത്രമാണ് തങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നത് എന്നും ക്രോണിന്‍ പറഞ്ഞിട്ടുണ്ട്. കലൂര്‍ പള്ളിയുടെ മുന്നില്‍ വച്ച് ക്രോണിന്‍ ഒരിക്കല്‍ മിഷേലിനെ തല്ലിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മിഷേലിന്റെ സുഹൃത്തായ പെണ്‍കുട്ടിയാണ് ഈ വിവരം കൈമാറിയത്. ഇക്കാര്യം ക്രോണിന്‍ സമ്മതിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല.ക്രോണിനുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ മിഷേല്‍ തീരുമാനിച്ചിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇത് സംബന്ധിച്ചും സുഹൃത്തുക്കളാണ് പോലീസിന് വിവരം നല്‍കിയിട്ടുള്ളത്. ബന്ധം ഒഴിവാക്കാന്‍ മിഷേല്‍ തീരുമാനിച്ചതിന് പിറകേ ക്രോണിന്റെ ഭാഗത്ത് നിന്ന് ഭീഷണയും മാനസിക പീഡനവും രൂക്ഷമായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. വധഭീഷണി വരെ മുഴക്കിയതായും ആരോപണമുണ്ട്. മിഷേല്‍ മരിക്കുന്നതിന് മുമ്പ് ഒരുപാട് ഭീഷണി സന്ദേശങ്ങള്‍ ക്രോണിന്‍ അയച്ചതായും റിപ്പോര്‍ട്ടുളുണ്ട്. ഈ സന്ദേശങ്ങളെല്ലാം തിരിച്ചെടുക്കാനുള്ള ശ്രമത്തിലാണ് പോലീസ്. എല്ലാം തുടരുന്ന കാര്യത്തില്‍ തന്റെ തീരുമാനം എന്താണെന്ന് തിങ്കളാഴ്ച അറിയാം എന്നായിരുന്നത്രെ മിഷേല്‍ ക്രോണിനോട് പറഞ്ഞത്.
മാര്‍ച്ച് 6, തിങ്കളാഴ്ചയാണ് മിഷേലിന്റെ മൃതദേഹം കൊച്ചി കായലില്‍ നിന്ന് ലഭിച്ചത്. മിഷേലിന്റെ മരണം സംബന്ധിച്ച അന്വേണത്തില്‍ പോലീസിന് കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നത് അത് ആത്മഹത്യ തന്നെ ആയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. കലൂരിലെ പള്ളിയില്‍ നിന്ന് മിഷേല്‍ ഗോശ്രീ പാലത്തിന്റെ ഭാഗത്തേക്ക് നടന്നുപോകുന്നതിന്റെ ദൃശ്യങ്ങളാണ് ലഭിച്ചിട്ടുള്ളത്. മിഷേലിനെ പാലത്തിനടുത്ത് വച്ച് കണ്ടിരുന്നു എന്ന് നേരത്തെ മറ്റൊരാളും മൊഴി നല്‍കിയിരുന്നു. തന്റെ മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് മിഷേലിന്റെ പിതാവ് ഷാജി വര്‍ഗ്ഗീസ് പറയുന്നത്.
മൃതദേഹം കണ്ടെത്തിയപ്പോഴത്തെ അവസ്ഥയും ഷാജി വര്‍ഗ്ഗീസ് ചൂണ്ടിക്കാണിച്ചിരുന്നു. മിഷേല്‍ മരിച്ച വിവരം അറിഞ്ഞതിന് ശേഷവും ക്രോണിന്‍ മിഷേലിന്റെ ഫോണിലേക്ക് സന്ദേശം അരം അറിഞ്ഞതിന് ശേഷം ക്രോണിന്‍ അയച്ചത്. 89 സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്തതെന്തിന്? മിഷേല്‍ മരിച്ച ദിവസവും അതിന് തലേന്നും മുമ്പുള്ള ദിവസങ്ങളിലും എല്ലാം ക്രോണിന്‍ ഒരുപാട് സന്ദേശങ്ങള്‍ അയച്ചിരുന്നു. ഇതില്‍ 89 സയച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. 12 സന്ദേശങ്ങളാണ് മരണവിവന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ 12 സന്ദേശങ്ങള്‍ പോലീസ് കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. എന്തിനായിരിക്കാം മറ്റ് സന്ദേശങ്ങള്‍ ക്രോണിന്‍ ഡിലീറ്റ് ചെയ്തത്. ഛത്തീസ്ഗഢിലെ ഒരു സ്ഥാപനത്തിലെ ജീവനക്കാരനാണ് ക്രോണിന്‍. ഇയാള്‍ മറ്റ് രണ്ട് പെണ്‍കുട്ടികളെ പ്രണയിച്ച് വഞ്ചിച്ചതായും ആരോപണം ഉണ്ട്. ക്രോണിന്‍ സംശയ രോഗിയായിരുന്നു എന്ന് മിഷേലിന്റെ സുഹൃത്തുക്കളും പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കേസില്‍ ജാമ്യം നല്‍കണം എന്ന് ആവശ്യപ്പെട്ട് ക്രോണിന്‍ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കോടതി അപേക്ഷ തള്ളുകയായിരുന്നു. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും ഇപ്പോള്‍ ജാമ്യം അനുവദിച്ചാല്‍ അത് അന്വേഷണത്തെ ബാധിക്കും എന്നും ഉള്ള പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ആത്മഹത്യ ചെയ്യും എന്നതിന്റെ ഒരു സൂചനയും മിഷേല്‍ നല്‍കിയിരുന്നില്ല എന്നാണ് വീട്ടുകാര്‍ പറയുന്നത്. പോലീസിനാണെങ്കില്‍ യഥാര്‍ത്ഥ കാരണങ്ങള്‍ കണ്ടെത്താനും കഴിഞ്ഞിട്ടില്ല.
ദീർഘദൂര സർവ്വീസുകളിലടക്കം പലപ്പോഴുംവിമാനങ്ങൾ വൈകുന്നതിന്റെ ഒരു കാരണം ഇന്ത്യക്കാരുടെ തെറ്റായ ഉപയോഗം മൂലം മിക്ക ടോയ്‌ലറ്റുകളും കേടാകുന്നത് കൊണ്ടെന്ന് ആരോപണം.യാത്രക്കാർ ടോയ്‌ലറ്റിനുള്ളിൽ പ്ലാസ്റ്റിക്ക് ബോട്ടിലുകൾ, ഡയപ്പേഴ്‌സ്, ടിഷ്യൂ പേപ്പർ എന്നിവ നിക്ഷേപിക്കുന്നതും മൂലം ഉണ്ടാകുന്ന തകാറാറുകൾ നിരവധിയാണെന്ന് കമ്പനികൾ പറയുന്നു.ഇന്ത്യക്കാരുടെ ഇത്തരം പ്രവർത്തികൾ മൂലം സർവ്വീസുകൾ വൈകുന്നത് പതിവായതോടെ വിമാനകമ്പനികളും ആശങ്കയിലായിരിക്കുകയാണ്.
മുമ്പുള്ള എയർ ഇന്ത്യയുടെ ബോയിങ് 777 , 787 വിമാനങ്ങളിൽ ഇടക്കം ബ്ലൂ ലിക്വിഡ് കെമിക്കൽ ടോയ്‌ലറ്റ് ഫ്‌ളഷ് സിസ്റ്റം ആയിരുന്നു ഉപയോഗിച്ച് വന്നിരുന്നത്.ഇതിൽ പ്രശ്ന പരിഹാരത്തിനുള്ള വഴികൾ ഉണ്ടായിരുന്നു. എന്നാൽ എന്നാൽ ഇപ്പോഴുള്ള വിമാനങ്ങളിൽ അഡ്വാൻസ് ടെക്‌നോളിജിയായ വാക്വം ഫ്‌ളഷ് ആയതിനാൽ ഇത് പെട്ടെന്ന് പ്രവർത്തനരഹിതമാകുന്നതാണെന്നാണ് വിമാന അധികൃതർ പറയുന്നത്.
യാത്രക്കാർ ടോയ്‌ലറ്റ് ഉപയോഗിക്കുന്നതിലുണ്ടാകുന്ന പ്രശ്‌നങ്ങൾ മൂലം മാസത്തിൽ 30, 40 ഓളം കേസുകൾ തങ്ങൾ നേരിടുന്നുണ്ടെന്നും എയർ ഇന്ത്യ വക്താവ് പറയുന്നു.എയർഇന്ത്യയുടെ ദീർഘദൂര സർവ്വീസായ ഡൽഹി ഷിക്കാഗോ സർവ്വീസിൽ പോലും ഇങ്ങനെ പ്രശ്നം ഉണ്ടായി.വിമാനത്തിലുണ്ടായിരുന്ന 12 ടോയ്ലറ്റുകളിൽ നാലെണ്ണമാണ് പ്രവർത്തന രഹിതമായത്. ഇതോടെ 324 മുതിർന്നവരും ഏഴ് കുട്ടികളും 16 ജീവനക്കാരുമടങ്ങിയ സംഘം ടൊയ്‌ലറ്റ് ഉപയോഗിക്കാനാവാതെ വളരെയധികം ബുദ്ധിമുട്ടിയിരുന്നു.
എറണാകുളം മഹാരാജാസില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിയാണ് സ്നേഹ ആർ.വി നായർ. പക്ഷേ അതോടൊപ്പം ഒരു നടിയും തട്ടുകടക്കാരിയും കൂടിയാണ് സ്നേഹ എന്ന പെണ്‍കുട്ടി എന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ ?എന്നാല്‍ സ്നേഹയുടെ ജീവിതം ഇങ്ങനെയാണ് .സ്നേഹയെ നമ്മള്‍ കണ്ടിട്ടുണ്ട് .മമ്മൂട്ടി നായകനായ ബാല്യകാല സഖിയിൽ കൊച്ചുത്രേസ്യയായി വേഷമിട്ടത് സ്നേഹയാണ് .വില്ലാളിവീരന്‍ ,ശേഷം കഥാഭാഗം അങ്ങനെ ഒരുപിടി സിനിമകളില്‍ സ്നേഹ അഭിനയിച്ചിട്ടുണ്ട് .
പക്ഷെ സ്നേഹ ഒരു നടി മാത്രമല്ല ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രനടയ്ക്ക് സമീപം സ്നേഹയെ കാണാം .അവിടെയാണ് സ്നേഹയുടെ തട്ടുകഥ .സ്നേഹ കോളേജിൽ പോകുമ്പോൾ അമ്മ വിജയമ്മയാണ് കട നോക്കുന്നത്.നാരങ്ങാവെള്ളവും മോരുംവെള്ളവും മിഠായിയുമൊക്കെയാണ് കച്ചവടം.
മഹാരാജാസിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിനിയാണ് സ്‌നേഹ.രാവിലെ 5.50 ന് എറണാകുളത്തിനുള്ള തീവണ്ടിയിലാണ് കോളേജിൽ പോകുന്നത്. വൈകീട്ട് അഞ്ചുമണിയോടെ മടക്കം.പിന്നെ കടയിലെ തിരക്കിലേക്ക് .സ്നേഹയ്ക്ക് ഇത് ജീവിക്കാനുളള വേഷമാണ്. ഇടയ്ക്ക് സീരിയലുകളിലും കോമഡി പരിപാടികളിലുമെല്ലാം സ്നേഹ അഭിനയിച്ചിട്ടുണ്ട്. ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയിലും കലയോടുളള ഇഷ്ടം കൈവിടാനും സ്നേഹ തയ്യാറല്ല.അച്ഛൻ രാജേന്ദ്രൻപിള്ള എട്ടുവർഷം മുമ്പ് മരിച്ചതോടെയാണ് പട്ടിണിയിൽ നിന്ന് രക്ഷ നേടാനും പഠനം പൂർത്തിയാക്കാനുമായി സ്നേഹ തട്ടുകട തുടങ്ങിയത്.അവയവദാനവുമായി ബന്ധപ്പെട്ട് ദൂരദർശനിൽ പ്രദർശിപ്പിച്ച കൂടുമാറ്റം ഡോക്യുമെന്ററിയിലെ അഭിനയത്തിന് സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരവും സ്നേഹയ്ക്ക് ലഭിച്ചിട്ടുണ്ട്.
കൊച്ചിയില്‍ കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മിഷേലും ക്രോണിനും തമ്മില്‍ അടുപ്പം ഉണ്ടായിരുന്നു എന്ന് സൂചിപ്പിക്കുന്ന ചിത്രങ്ങള്‍ പോലീസിനു ലഭിച്ചു .ക്രോണിന്റെ ഫോണില്‍നിന്നാണ് കേസില്‍ നിര്‍ണായകമായ ഈ തെളിവുകള്‍ പോലീസിനു ലഭിച്ചത്. ഇരുവരും തമ്മില്‍ പ്രണയമായിരുന്നുവെന്നു സാധൂകരിക്കുന്ന ചിത്രങ്ങളാണ് പോലീസിനു ലഭിച്ചത്. മിഷേലുമൊത്തുള്ള സെല്‍ഫി ചിത്രങ്ങള്‍ ക്രോണിന്‍ പകര്‍ത്തിയതാണ്.
പോലിസ് ചോദ്യം ചെയ്യലില്‍ തന്നെ തങ്ങള്‍ തമ്മില്‍ പ്രണയം ആണെന്ന് ക്രോണിന്‍ സമ്മതിച്ചിരുന്നു .എന്നാല്‍ മിഷേലിനെ പല കാരണങ്ങള്‍ കൊണ്ടും സംശയിച്ച ക്രോണിന്‍ മിഷേലിന് കടുത്ത മാനസികസമ്മര്‍ദം നല്‍കിയിരുന്നു എന്നാണ് പോലിസ് പറയുന്നത് .ഇതാകാം ആത്മഹത്യയിലേക്ക് നയിച്ചത് .
പയ്യന്നുരിൽ മലയാളം യൂത്ത് ആക്ടർ ടോവിനോ തോമസിനെ തല്ലിയതായി താരം തന്നെ ആരാധകരുടെ നടുവിൽ നിന്ന് പ്രതികരിച്ചു , സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്ന വീഡിയോയിലൂടെ ആണ് ഇത് പൊതു സമൂഹത്തിൽ എത്തിയത്. താരത്തിന്റെ പുതിയ ചിത്രം മെക്സിക്കൻ അപരതയുടെ പ്രചരണാർത്ഥം തുറന്ന വാഹനത്തിൽ ആരാധകരുടെ നടുവിൽ നിൽകുമ്പോൾ ആണ് തന്നെ ആരോ തള്ളിയതായി താരം പ്രതിഷേധിച്ചത്, പിന്നീട് ആരാധകരായ ചെറുപ്പക്കാർ തന്നെ സ്ഥിതി നിയന്ത്രണ വിധയമാക്കി താരം അരമണിക്കൂറോളം ആരാധകരോടൊപ്പം ചിലവിട്ടു മടങ്ങിയത്
മലപ്പുറം ഉപതെരഞ്ഞെടുപ്പ് യുഡിഎഫിനെ സംബന്ധിച്ചിടത്തോളം ഈസി വാക്കോവറായിരിക്കും എന്നാണ് കണക്കുകൂട്ടൽ. എല്ലാ അഭ്യൂഹങ്ങൾക്കും വിട നൽകി ലീഗിൽ ഇന്നുള്ള ഏറ്റവും ശക്തനായ നേതാവിനെ തന്നെ പാർട്ടി സ്ഥാനാർഥിയായും പ്രഖ്യാപിച്ചു. പി.കെ.കുഞ്ഞാലിക്കുട്ടി എന്ന ലീഗുകാരുടെ കുഞ്ഞാപ്പ മലപ്പുറത്തെ അനിഷേധ്യ നേതാവാണ്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ പാർട്ടിയുടെ അവസാന വാക്കാണെങ്കിൽ പ്രായോഗിക രാഷ്ട്രീയത്തിൽ കുഞ്ഞാലിക്കുട്ടി തന്നെയാണ് കഴിഞ്ഞ കുറച്ച് കാലമായി ലീഗ് നായകൻ.
കുഞ്ഞാലിക്കുട്ടിയുടെ എെസ്ക്രീം പാർലർ കേസും വിവാദങ്ങളുമൊക്കെ പാർട്ടിക്കുണ്ടാക്കിയ ക്ഷീണം ചെറുതായിരുന്നില്ല. അദ്ദേഹം പാർട്ടിയിൽ അപ്രമാദിത്വം തെളിയിച്ച് മുന്നോട്ട് വന്നിരുന്ന ഘട്ടത്തിലാണ് വിവാദങ്ങൾ ഉണ്ടായത്. തുടർന്ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്സഭാ തെരഞ്ഞെടുപ്പിലുമൊക്കെ ലീഗ് അതിന് നല്ല വില കൊടുക്കേണ്ടി വന്നിരുന്നു. എന്നാൽ ചാരത്തിൽ നിന്ന് ഉയിർത്തെണീക്കുന്ന ഫീനിക്സ് പക്ഷിയെ പോലെയാണ് പിന്നീട് ലീഗ് ഉയിർത്തെണീറ്റത്.
കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ച പാർട്ടി മാനേജ്മെൻറ് ശക്തമായ തിരിച്ചു വരവാണ് നടത്തിയത്. യുഡിഎഫ് സർക്കാരിൽ അഞ്ച് മന്ത്രിമാരെ വേണമെന്ന് പറയാനും അത് പ്രാവർത്തികമാക്കാനും ലീഗിനായി. കഴിഞ്ഞ യുഡിഎഫ് സർക്കാർ വിവാദങ്ങൾ കൊണ്ട് കുഴങ്ങിയപ്പോഴും അതിൽ കുലുക്കമില്ലാതെ നിന്നത് ലീഗ് മാത്രമാണ്.
എെസ്ക്രീം പാർലർ കേസ് കാരണം മുൻ യുഡിഎഫ് സർക്കാരിൽ നിന്ന് രാജി വെക്കേണ്ടി വന്ന നേതാവായിരുന്നു കുഞ്ഞാലിക്കുട്ടി. എന്നാൽ ഉമ്മൻചാണ്ടി മന്ത്രിസഭയിലെ രണ്ടാമനായി കുഞ്ഞാപ്പ തലുയർത്തി നിന്നു. യുഡിഎഫ് മുന്നണി ബന്ധം വഷളായപ്പോഴൊക്കെ മധ്യസ്ഥൻെറ റോൾ വഹിച്ചതും കുഞ്ഞാലിക്കുട്ടി തന്നെയായിരുന്നു.
ഇ.അഹമ്മദിൻെറ നിര്യാണത്തെ തുടർന്ന് ഉപതെരഞ്ഞടുപ്പ് പ്രഖ്യാപനം വന്നപ്പോൾ തന്നെ സ്ഥാനാർഥിയാവാൻ സാധ്യത കൽപ്പിക്കപ്പെട്ടിരുന്നത് കുഞ്ഞാലിക്കുട്ടിക്ക് തന്നെയായിരുന്നു. ഇ.അഹമ്മദിൻെറ മകൾ ഫൗസിയ ഷെർസാദിൻെറ പേര് മാത്രമാണ് വേറെ പറഞ്ഞു കേട്ടത്. ലീഗ് നേതൃത്വം ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്ന് അവർ പറഞ്ഞിരുന്നു. എന്നാൽ സ്ത്രീകൾ പാർലമെൻറിലേക്ക് മത്സരിക്കുന്ന കീഴ്വഴക്കമില്ലെന്ന് പ്രഖ്യാപിച്ച് ലീഗ് ആ സാധ്യത അവസാനിപ്പിച്ചു.
മലപ്പുറത്തെ ലീഗ് അണികൾക്ക് ഏറ്റവും ആവേശം പകരുന്ന നേതാക്കളിലൊരാളാണ് കുഞ്ഞാലിക്കുട്ടി. കേരളത്തിലെ ഇടതു നേതാക്കളുമായും ഒരു പരിധി വരെ മികച്ച ബന്ധം പുലർത്തുന്നയാളാണ് അദ്ദേഹം. ഇടതുപക്ഷത്തിൻെറയും ബിജെപിയുടെയും സ്ഥാനാർഥി പ്രഖ്യാപനം കൂടിയാണ് ഇനി വരാനുള്ളത്. കുഞ്ഞാലിക്കുട്ടിക്ക് ഇ.അഹമ്മദിനേക്കാൾ എത്ര ഭൂരിപക്ഷം കൂട്ടാനാവുമെന്നത് മാത്രമായിരിക്കും നിലവിൽ ലീഗ് നേതൃത്വത്തിൻെറ മുന്നിലുള്ളത്.
കോട്ടയം കാഞ്ഞിരപ്പളളിയിൽ ബാങ്ക് യോഗത്തിനിടെ സംഘർഷം. ഡയറക്ടർ ബോർഡംഗം ഉൾപ്പെടയുള്ളവർക്ക് പരുക്കേറ്റു. കേരള കോണ്‍ഗ്രസ് ഭരിക്കുന്ന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിലെ നിയമനത്തിന് പാർട്ടിയിലെ പ്രാദേശിക നേതാക്കൾ കോഴ ആവശ്യപ്പെട്ടന്ന് ആരോപിച്ച് ഡി.വൈ.എഫ്.ഐ നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്. അതേസമയം ആരോപണം കേരള കോണ്‍ഗ്രസ് നേതൃത്വം നിഷേധിച്ചു.
കാഞ്ഞിരപ്പള്ളി സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കില്‍ ക്ലാസ് ഫോർ നിയമനത്തിന് കേരളാ കോൺഗ്രസുകാരായ രണ്ട് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ 15 ലക്ഷം രൂപ കോഴ ആവശ്യപ്പെട്ടെന്ന ആരോപണം ഉയർന്ന് പശ്ചാത്തലത്തിലായിരുന്നു ഡിവൈഎഫഐയുടെ പ്രതിഷേധം. പതിനൊന്നുമണിയോടെ പ്രകടനമായെത്തിയ പ്രർത്തകരെ ഗേറ്റിന് മുന്നില്‍ പോലിസ് തടഞ്ഞുവെങ്കിലും പ്രതിഷേധക്കാര്‍ പോലീസ് വലയം ഭേദിച്ച് ബാങ്ക് പരിസരത്തേക്ക് തള്ളികയറുകയായിരുന്നു. യോഗം നടക്കുന്ന ഹാളിലേക്ക് ഇടിച്ച് കയറിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കസേര അടിച്ച് തകര്‍ക്കുകയും യോഗം അലങ്കോലപ്പെടുത്തുകയും ചെയ്തു. സംഘര്‍ഷത്തിനിടെ ഡയറക്ടര്‍ ബോര്‍ഡ് അംഗവും ആരോപണവിധേയനുമായ സാജന്‍ തൊടുകയ്ക്ക് മര്‍ദനമേറ്റു
പരുക്കേറ്റ സാജനെ പിന്നീട് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം കോഴ ആവശ്യപ്പെട്ടുകൊണ്ടുള്ള ബോർഡംഗങ്ങളുടെ ശബ്ദരേഖ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പാര്‍ട്ടി ചെയർമാന്റെ സാന്നിധ്യത്തിലാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതെന്നും അതിനാല്‍ ഉടന്‍ പണം എത്തിക്കണമെന്നും ശബ്ദരേഖയിലുണ്ട്. 14 അംഗ ഡയറക്ടര്‍ ബോര്‍ഡില്‍ കേരളാ കോണ്‍ഗ്രസിന് 10 അംഗങ്ങളാണുള്ളത്.