കുടുംബവും ഒന്നിച്ചു യാത്രപോയ യുവതികളെ കാറില്‍ നിന്ന് വലിച്ചിറക്കി കൂട്ട ബലാത്സംഗത്തിന് ഇരയാക്കി
ഉത്തര്‍പ്രദേശില്‍ കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്ന നാല് സ്ത്രീകളെ കാറില്‍ നിന്ന് വലിച്ചിറക്കി ആറംഗ സംഘം കൂട്ട ബലാത്സംഗത്തിന് ഇരയാക്കി. ഇവരെ തടയാന്‍ ശ്രമിച്ച യുവാവിനെ ആക്രമികള്‍ വെടിവച്ചു കൊലപ്പെടുത്തി. ഇന്ന് വെളുപ്പിന് ഗ്രേറ്റര്‍ നോയിഡയില്‍ നിന്നും ബുലന്ദേശ്വറിലേക്ക് സഞ്ചരിക്കുന്നതിനിടെ യമുനാ എക്‌സ് പ്രസ് പാതയിലാണ് സംഭവം. ചികിത്സയില്‍ കഴിയുകയായിരുന്ന ബന്ധുവിനെ കാണാന്‍ പോവുകയായിരുന്നു ഇവര്‍. ജുവര്‍ സ്വദേശികളായ കുടുംബം യാത്ര ചെയ്ത കാര്‍ ആയുധധാരികളായ ആറംഗ സംഘം തടഞ്ഞു നിര്‍ത്തി കവര്‍ച്ച ചെയ്തതിന് ശേഷം സ്ത്രീകളെ ആക്രമിക്കുകയായിരുന്നു. കാറിന്റെ ടയറിലേക്ക് അക്രിമകള്‍ എന്തോ എറിഞ്ഞ് കേട് വരുത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് പഞ്ചറായ കാര്‍ അവിടെ നിര്‍ത്താതെ കുറച്ച് ദൂരം സഞ്ചരിച്ചതിന് ശേഷമാണ് ഡ്രൈവര്‍ കാര്‍ നിര്‍ത്തിയത്. എന്നാല്‍ ഇവരെ പിന്തുടര്‍ന്നെത്തിയ മോഷണസംഘം ക്രൂരമായി ആക്രമിക്കുകയായിരുന്നു.കൂടെ ഉണ്ടായിരുന്ന യുവാവിനെ അക്രമികൾ വെടിവച്ചു കൊന്നു
തിരുവനന്തപുരം: സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ സമരത്തിനെത്തിയ യുവമോര്‍ച്ചക്കാരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും സെക്രട്ടേറിയേറ്റിനു മുന്നില്‍ കയ്യാങ്കളി. വാക്കേറ്റവും ബഹളവും കഴിഞ്ഞ് പരസ്പരം കുപ്പിയും വടികളും വലിച്ചെറിഞ്ഞാണ് ഇരുകൂട്ടരും സര്‍ക്കാരിനെതിരെയുള്ള സമരം തമ്മില്‍ തല്ലി ആഘോഷിച്ചത്. സെക്രട്ടേറിയേറ്റിന് മുന്നിലെ സമരവേദി സംബന്ധിച്ച ഇന്നലെ രാത്രി മുതല്‍ തുടങ്ങിയ തര്‍ക്കമാണ് ഇന്ന് രാവിലെ സംഘര്‍ഷത്തില്‍ കലാശിച്ചത്. സമരത്തിനായി ഇരുകൂട്ടര്‍ക്കും സമരഗേറ്റ് എന്നറിയപ്പെടുന്ന സെക്രട്ടേറിയേറ്റിലെ നോര്‍ത്ത് ഗേറ്റ് വേണമെന്ന ആവശ്യമാണ് തര്‍ക്കത്തിന് കാരണമായതെന്ന് പൊലീസ് പറയുന്നു.
ഇന്നലെ വൈകിട്ട് സമരവേദി സംബന്ധിച്ച് ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റം ഉണ്ടായെങ്കിലും പൊലീസ് ഇടപെട്ട് രംഗം ശാന്തമാക്കിയിരുന്നു. എന്നാല്‍ ഇന്ന് രാവിലെ ഇവിടേക്ക് പ്രകടനമായെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ മുദ്രാവാക്യം വിളികളുമായി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ എത്തിയതോടെയാണ് സംഘര്‍ത്തിന് തുടക്കമായത്. ഇതേത്തുടര്‍ന്ന് പ്രവര്‍ത്തകര്‍ തമ്മില്‍ പരസ്പരം പോസ്റ്ററുകള്‍ നശിപ്പിക്കുകയും കുപ്പികളും വടികളും വലിച്ചെറിയാനും തുടങ്ങി. നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പിന്നീട് കല്ലേറുണ്ടായത് രംഗം കൂടുതല്‍ വഷളാക്കി.
സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ സെക്രട്ടേറിയേറ്റിന് മുന്നിലൂടെയുള്ള ഗതാഗതം പൊലീസ് നിയന്ത്രിച്ചു. പൊലീസ് ഇടപെട്ട് ഇരുകൂട്ടരേയും പിന്‍തിരിപ്പിക്കാന്‍ ശ്രമം നടക്കുകയാണ്. യൂത്ത് കോണ്‍ഗ്രസിന്റേയും യുവമോര്‍ച്ചയുടേയും ജാഥകള്‍ ഇവിടേക്ക് എത്തുന്നതിനാള്‍ കൂടുതല്‍ സംഘര്‍ഷമൊഴിവാക്കാന്‍ കനത്ത ജാഗ്രതയിലാണ് പൊലീസ്.
മുംബൈയില്‍ ജസ്റ്റിന്‍ ബീബറുടെ സംഗീത പരിപാടിയുടെ സംഘാടകര്‍ക്ക് കോടിക്കണക്കിന് രൂപയുടെ പിഴ വന്നേക്കുമെന്ന് സൂചന. സ്‌പോണ്‍സര്‍മാരെയും പങ്കാളികളെയും സംബന്ധിച്ച് പൂര്‍ണ്ണ വിവരം നല്‍കാത്തതിന് താനെ കളക്ടറേറ്റിലെ വിനോദ വകുപ്പ് സംഘാടകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. ഇക്കാര്യത്തില്‍ 2.77 കോടി പിഴ ഒടുക്കാതിരിക്കാന്‍ വിശദീകരണം ആവശ്യപ്പെട്ട് സംഘാടകരായ വൈറ്റ് ഫോക്‌സ് എം.ഡി അര്‍ജുന്‍ ജെയിന് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കുകയായിരുന്നു.
അനുവദിച്ചതിലും കൂടുതല്‍ ആളുകളെ പരിപാടിയില്‍ പങ്കെടുപ്പിച്ചതിനും വിശദീകരണം തേടിയിട്ടുണ്ട്. പരിപാടിക്ക് അനുമതി തേടിയുളള സത്യവാങ്മൂലത്തില്‍ മറ്റേതെങ്കിലും പങ്കാളിയെയോ സ്‌പോണ്‍സര്‍മാരെയോ നടത്തിപ്പുകാര്‍ പരാമര്‍ശിച്ചിരുന്നില്ല. ഇക്കാര്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കിയില്ലെങ്കില്‍ പിഴ നല്‍കേണ്ടിവരുമെന്ന് നോട്ടീസില്‍ പറുന്നു. ഏഴുദിവസമാണ് നോട്ടീസിന് മറുപടി നല്‍കാന്‍ അനുവദിച്ചിരിക്കുന്നത്.
കേരളത്തില്‍ നടിമാര്‍ക്ക് മാത്രമായി ഒരു സംഘടന രൂപം കൊണ്ടത് വലിയ വാര്‍ത്തയായിരുന്നു. ഒരു സംഘടന രൂപീകരിച്ചു എന്നതിനേക്കാള്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന് വനിതാ താരസംഘടനാ നേതൃത്ത്വം നല്‍കിയ പരാതിയില്‍ പറഞ്ഞ കാര്യങ്ങളാണ് ഗൗരവമായി ഇവിടെയും സംഘടനകള്‍ കാണുന്നത്.
സിനിമാ ഷൂട്ടിങ്ങ് നടക്കുന്ന സെറ്റുകള്‍ ലൈംഗിക പീഡന നിരോധന നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നും സെറ്റുകളില്‍ ലൈംഗിക പീഡന പരാതി പരിഹാര സെല്‍ രൂപീകരിക്കണമെന്നുമുള്ള ആവശ്യം ഈ മേഖലയെ മോശമായി ചിത്രീകരിക്കാന്‍ മാത്രമേ വഴിവയ്ക്കൂ എന്നാണ് തെന്നിന്ത്യന്‍ സിനിമാ പ്രവര്‍ത്തകര്‍ക്കിടയിലെ വികാരം.
തമിഴകത്തും തെലുങ്കിലും കന്നടയിലുമൊന്നും ഇത്തരം ആവശ്യങ്ങള്‍ അഗീകരിക്കേണ്ട ഒരു സാഹചര്യവും നിലവിലില്ലന്നാണ് നിര്‍മ്മാതാക്കള്‍ക്കിടയിലെയും സംവിധായകര്‍ക്കിടയിലെയും പ്രതികരണം. താരങ്ങളില്‍ വലിയ വിഭാഗവും കേരളത്തിലെ പോലെ തന്നെ ഇവിടെയും നടിമാര്‍ നേതൃത്ത്വം നല്‍കുന്ന സംഘടനക്കെതിരാണ്.
കേരളത്തില്‍ രൂപീകരിച്ച സംഘടനയുടെ ഭാഗമായാല്‍ അവരെ തെന്നിന്ത്യന്‍ സിനിമാരംഗത്ത് നിന്നു തന്നെ ഔട്ടാക്കുമെന്നാണ് മുന്നറിയിപ്പ്. നിരവധി തമിഴ് സിനിമകളുടെ ഷൂട്ടിങ്ങ് അതിരപ്പള്ളിയുള്‍പ്പെടെ കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ നടക്കാറുണ്ട് എന്നതിനാല്‍ ഗൗരവമായി തന്നെയാണ് നടിമാര്‍ നേതൃത്ത്വം നല്‍കുന്ന സംഘടനയെ തെന്നിന്ത്യന്‍ സിനിമാലോകം കാണുന്നത്.
കേരളത്തിലെ താരസംഘടനയായ അമ്മ, നിര്‍മ്മാതാക്കളുടേയും സംവിധായകരുടേയും മറ്റു സംഘടനകള്‍ എന്നിവയുടെ അഭിപ്രായങ്ങള്‍ അറിഞ്ഞ ശേഷം മാത്രം പരസ്യമായി നിലപാട് വ്യക്തമാക്കാമെന്നാണ് കോളിവുഡിലെ സിനിമാ സംഘടനകളുടെ നിലപാട്. സ്ത്രീകള്‍ സംഘടിക്കുന്നതിനോ സംഘടനയുണ്ടാക്കുന്നതിനോ എതിരല്ലങ്കിലും ഉന്നയിക്കുന്ന ആവശ്യങ്ങള്‍ ‘ഇരുക്കുന്ന കൊമ്പ് മുറിക്കുന്നതിനോ’ ആരോടെങ്കിലും ‘പക’ വീട്ടുന്നതിനോ ആയിരിക്കരുതെന്ന നിര്‍ബന്ധം കോളിവുഡിലെ പ്രമുഖര്‍ക്കുണ്ട്.
ഇപ്പോള്‍ ഉണ്ടാക്കിയ സംഘടനയുടെ തലപ്പത്തുള്ളവരില്‍ തെന്നിന്ത്യയില്‍ അറിയപ്പെടുന്നവരാണ് പാര്‍വതിയും, രമ്യാ നമ്പീശനും. മഞ്ജു വാര്യരാകട്ടെ തമിഴകത്ത് സജീവമാകാനുള്ള തയ്യാറെടുപ്പിലുമാണ്. കേരളത്തിലെ സിനിമാ സംഘടനകള്‍ ഇവര്‍ക്ക് ‘അപ്രഖ്യാപിത’ വിലക്ക് പ്രഖ്യാപിച്ചാല്‍ ആ പാത പിന്തുടര്‍ന്ന് തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലും വിലക്ക് വരുമെന്നാണ് സൂചന. കേരളത്തില്‍ അമ്മയുടെ യോഗത്തിനു ശേഷം മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകൂ. ഈ നടിമാരുടെ അവസരങ്ങളില്‍ ‘വിലങ്ങിടാന്‍’ ചില മലയാള സിനിമാ പ്രവര്‍ത്തകരും ചരടുവലി തുടങ്ങിയിട്ടുണ്ട്.
സഫി റോസ് റൂസോസ്, സുന്ദരിയായ ഒരു എട്ടുവയസുകാരി. ബ്രിട്ടന്റെ ദുഃഖമാണ് അവളിപ്പോള്‍. തിങ്കളാഴ്ച രാത്രി മാഞ്ചസ്റ്റര്‍ അരീനയില്‍ നടന്ന സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ കൂട്ടത്തില്‍ സഫിയും ഉണ്ടായിരുന്നു. അമ്മ ലിസ റൂസോയ്ക്കും 20കാരിയായ ചേച്ചി ആഷ്‌ലി ബ്രോംവിക്കിനുമൊപ്പമാണ് അരിയാന ഗ്രാന്‍ഡെയുടെ പോപ്പ് സംഗീതനിശ കാണാന്‍ സഫി പോയത്. തിരിച്ചുവരാത്തവരുടെ കൂട്ടത്തില്‍ ആ കുഞ്ഞുപെണ്‍കുട്ടിയും ഉള്‍പ്പെട്ടെന്ന വാര്‍ത്ത വിശ്വസിക്കാനാവാത്ത ഒന്നായാണ് പലരും കേള്‍ക്കുന്നത്.
‘അവള്‍ ഞങ്ങളുടെ വിദ്യാര്‍ത്ഥിയായിരുന്നു. സുന്ദരിയായ ഒരു കൊച്ചുമിടുക്കി. എല്ലാ അര്‍ത്ഥത്തിലും’, ടാര്‍ലെറ്റന്‍ കമ്യൂണിറ്റി പ്രൈമറി സ്‌കൂളിന്റെ പ്രധാന അധ്യാപകനായ ക്രിസ് അപ്ടണ്‍ സാഫിയെ ഓര്‍ക്കുന്നു. ‘അവളുടെ ഉത്സാഹം നിറഞ്ഞ പെരുമാറ്റവും മറ്റുള്ളവരോട് കാണിക്കുന്ന സഹാനുഭൂതിയും കൊണ്ട് എല്ലാവരുടെയും സ്‌നേഹം സാഫി പിടിച്ചു പറ്റിയിരുന്നു. അവളുടെ ഓര്‍മകള്‍ ഞങ്ങളില്‍ ഒഴുകി കൊണ്ടേയിരിക്കും’- ക്രിസ് പറയുന്നു.
സഫിയുടെ മരണവാര്‍ത്ത സ്‌കൂളിനെ മൊത്തത്തില്‍ നടുക്കിയിരിക്കുകയാണ്. എത്ര സന്തോഷത്തോടെയായിരിക്കും അവള്‍ അന്നു പരിപാടി കാണാന്‍ പോയത്, പക്ഷേ തിരിച്ചു വന്നില്ലെന്നു പറഞ്ഞാല്‍, അതെത്ര ഹൃദയഭേദകമാണ്. സാഫിയുടെ മരണം വിദ്യാര്‍ത്ഥികളെ സാരമായി ബാധിച്ചിട്ടുണ്ട്. ഞങ്ങള്‍ കൗണ്‍സിലിംഗ് സഹായം തേടിയിരിക്കുകയാണ് എന്നും ക്രിസ് പറയുന്നു.
സഫിയുടേതടക്കം കൊല്ലപ്പെട്ടവരില്‍ ചിലരുടെ പേരുവിവരങ്ങള്‍ പൊലീസ് ഇന്നു പുറത്തു വിട്ടിരുന്നു. 18 കാരിയായ ജോര്‍ജിയാന കളാണ്ടര്‍, 26 കാരനായ ജോണ്‍ ആറ്റ്കിന്‍സണ്‍ എന്നിവര്‍ കൊല്ലപ്പെട്ടവരില്‍ പെടുന്നു. സ്‌ഫോടനത്തില്‍ പരിക്കേറ്റ സഫിയുടെ അമ്മയും സഹോദരിയും ആശുപത്രിയില്‍ ചികിത്സയിലാണ്. 59 പേരാണ് പരിക്കുകളോടെ ആശുപത്രിയല്‍ ചികിത്സയിലുള്ളത്. എട്ട് ആശുപത്രികളിലായാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. കുട്ടികളുടെ ആശുപത്രിയില്‍ 12 പേര്‍ ചികിത്സയിലുണ്ടെന്നാണു വിവരം. സ്‌ഫോടനത്തില്‍ ചാവേറായ സല്‍മാന്‍ അബേദിയെന്ന 23 കാരന്‍ ഉള്‍പ്പെടെ 22 പേരാണ് കൊല്ലപ്പെട്ടത്.
പ്രമുഖ തെന്നിന്ത്യന്‍ നടി വനിതയും ഭര്‍ത്താവ് ആനന്ദ രാജനും ആരോപണ പ്രത്യാരോപണവുമായി രംഗത്ത്. വനിതയുടെ മകളെ നോക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇവവരും തമ്മില്‍ പരസ്യമായ തമ്മിലടി നടക്കുന്നത്.
വനിതയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇതെല്ലാം ആനന്ദിന്റെ ഗൂഡാലോചനയാണെന്ന് വനിത പറയുന്നു.
ആനന്ദ് രാജന്‍ എന്റെ രണ്ടാമത്തെ ഭര്‍ത്താവ് ആണ്. ഞങ്ങള്‍ 2012ല്‍ വേര്‍പിരിഞ്ഞു. പിന്നീട് കോടതി നിര്‍ദ്ദേശപ്രകാരം മകളെ അയാള്‍ വളര്‍ത്താമെന്നായിരുന്നു കരാര്‍. ഉടമ്പടി പ്രകാരം തിങ്കള്‍ മുതല്‍ വെള്ളിവരെ ആനന്ദും മറ്റുദിവസങ്ങളില്‍ മകളെ ഞാനുമാണ് നോക്കിയിരുന്നത്.
എന്നാല്‍ കുറച്ചുനാള്‍ കഴിഞ്ഞ ശേഷം ഞങ്ങള്‍ തമ്മില്‍ യാതൊരു പരിചയവും ഇല്ലാതെയായി. അയാള്‍ വീടും ഫോണ്‍ നമ്പറും എല്ലാം മാറ്റി. എനിക്ക് എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. ഒരുദിവസം പെട്ടന്നാണ് മകള്‍ വിളിക്കുന്നത്. അവള്‍ ഹൈദരാബാദാണെന്നും ഇവിടെ നിന്ന് എങ്ങനെയെങ്കിലും തന്നെ രക്ഷിക്കണമെന്നും പറഞ്ഞു. ഞാന്‍ ഉടന്‍ തന്നെ ഹൈദരാബാദ് എത്തി കുട്ടിയെക്കൂട്ടിക്കൊണ്ടു പോന്നു. പൊലീസിനോടും ഇക്കാര്യം പറഞ്ഞിരുന്നു. വനിത പറഞ്ഞു.

അവള്‍ ദിവസവും കരച്ചിലായിരുന്നെന്നും അവിടെ മനസ്സ് മടുത്താണ് കഴിഞ്ഞിരുന്നതെന്നും പറഞ്ഞു. അച്ഛന്‍ തന്റെ കാര്യം ഒന്നും നോക്കിയിരുന്നില്ലെന്നും പറഞ്ഞു. ഇതെല്ലാം നടന്നിട്ടും ഇപ്പോള്‍ അയാള്‍ കള്ളക്കേസ് കൊടുത്തിരിക്കുകയാണ്. മകളെ തട്ടിയെടുത്തു എന്ന വാര്‍ത്ത കണ്ട് ഞെട്ടിപ്പോയി. എവിടെയും എനിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. അവളെ ആരും തട്ടിക്കൊണ്ടുംപോയിട്ടില്ല. ഇപ്പോള്‍ ആണ് അവള്‍ സുരക്ഷിതയായതെന്നും വനിത വിശദീകരിക്കുന്നു.
ഹൈദരാബാദിലാണ് ആനന്ദ രാജ താമസിക്കുന്നത്. കുട്ടിയെ കാണാന്‍ വനിത ഹൈദരാബാദില്‍ ഇടയ്ക്കിടെ വരുമായിരുന്നു. അവധിക്കാലമായത് കൊണ്ട് അമ്മയ്ക്കൊപ്പം ചെന്നൈയിലേക്ക് പോയ കുഞ്ഞിനെ പിന്നീട് അച്ഛന്റെ അടുത്തേക്ക് വിട്ടില്ലെന്നാണ് ആനന്ദിന്റെ പരാതി.
പത്തു വര്‍ഷം മുന്‍പായിരുന്നു ബിസിനസുകാരനായ ആനന്ദ രാജയുമായി വനിതയുടെ രണ്ടാം വിവാഹം. അഞ്ചുവര്‍ഷത്തെ ദാമ്പത്യത്തിനു ശേഷം ഇരുവരും വേര്‍പിരിഞ്ഞു. ആനന്ദുമായുള്ള വിവാഹം വേര്‍പെടുത്തിയതിനു ശേഷം വനിത ഡാന്‍സ് മാസ്റ്ററായ റോബര്‍ട്ടിനെ മൂന്നാമതായി വിവാഹം ചെയ്തിരുന്നു.
മലയാളത്തില്‍ ഹിറ്റ്‌ലര്‍ ബ്രദേഴ്‌സ് അടക്കം ഏതാനും ചിത്രങ്ങളില്‍ വനിത നായികയായിരുന്നു. വനിതയുടെ സഹോദരങ്ങളായ പ്രീത വിജയകുമാര്‍, ശ്രീദേവി വിജയകുമാര്‍, അരുണ്‍ വിജയകുമാര്‍ എന്നിവര്‍ തമിഴ് ചിത്രങ്ങളില്‍ താരങ്ങളാണ്. അമ്മ പരേതയായ മഞ്ജുളയും മലയാളത്തില്‍ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
സൗദിഅറേബ്യയില്‍ പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി നല്‍കുന്ന തീരുമാനവുമായി മന്ത്രിസഭ. ഈ വര്‍ഷം ജൂലൈ മുതല്‍ നടപ്പാക്കാനുദ്ദേശിക്കുന്ന ആശ്രിത ലെവിയുടെ കാര്യത്തില്‍ മാറ്റമില്ലെന്ന് ധനകാര്യ മന്ത്രി മുഹമ്മദ് അല്‍ ജദ് ആന്‍ അറിയിച്ചു. എന്നാല്‍ ചില രാജ്യങ്ങളിലെ പൗരന്മാരെ ഈ ഫീസ് വര്‍ദ്ധനവില്‍ നിന്ന് ഒഴിവാക്കിയേക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.
കുടുംബ വിസയില്‍ കഴിയുന്ന ഓരോ അംഗത്തിനും 2017 ജൂലൈ മുതല്‍ ഓരോ മാസത്തിനും 100 റിയാല്‍ വീതമാണു ഫീസ് നല്‍കേണ്ടത്. ഈ ഫീസ് 2018 ജൂലൈ മുതല്‍ 200 റിയാലും 2019 ജൂലൈ മുതല്‍ 300 റിയാലും 2020 ജൂലൈ മുതല്‍ 400 റിയാലുമായി ഉയര്‍ത്തും. കുടുംബ നാഥന്റെ ഇഖാമ(താമസ രേഖ) ഒരു വര്‍ഷത്തേക്ക് പുതുക്കുംബോഴാണു ആശ്രിതരുടെയും ഇഖാമകള്‍ പുതുക്കുന്നത് എന്നതിനാല്‍ വര്‍ദ്ധിപ്പിച്ച ലെവി ഒരു വര്‍ഷത്തേക്ക് ഒന്നിച്ചാണു അടക്കേണ്ടി വരിക.
ഇതു പ്രകാരം ഒരു കുടുംബാംഗത്തിനു മാത്രം 2017ല്‍ 1200 റിയാല്‍ അധിക ബാദ്ധ്യത കുടുംബ നാഥന്‍ വഹിക്കേണ്ടി വരുന്നു. ഈ അധിക ചെലവ് 2018 ല്‍ 2400 റിയാലായും 2019 ല്‍ 3600 ഉം 2020 ല്‍ 4800 റിയാലുമായിത്തീരും. പുതിയ ലെവിയെ പ്രവാസി സമൂഹം ആശങ്കയോടെയാണു നോക്കിക്കാണുന്നത്. നിരവധി കുടുംബങ്ങള്‍ ഇപ്പോള്‍ തന്നെ സ്വദേശങ്ങളിലേക്ക് മടങ്ങിയിട്ടുണ്ട്. ജൂലൈയില്‍ പുതിയ ഫീസ് പ്രാബല്യത്തില്‍ വരുന്നതോടെ പ്രവാസി കുടുംബങ്ങളുടെ വന്‍ ഒഴിഞ്ഞ് പോക്കായിരിക്കും സംഭവിക്കുക. നേരത്തെ എത്ര കാലത്തേക്കു രാജ്യത്തു നിന്നു പുറത്തു പോയാലും റി എന്‍ ട്രി ഫീസ് 200 റിയാല്‍ ആയിരുന്നത് ഉയര്‍ത്തി 2 മാസത്തിനു മുകളിലുള്ള ഓരോ മാസത്തിനും 200 റിയാലിനു പുറമേ 100 റിയാല്‍ അധികം നല്‍കണമെന്ന നിയമം വന്നപ്പോഴും നിരവധി കുടുംബാംഗങ്ങള്‍ ഗള്‍ഫ് ജീവിതം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായിരുന്നു.
ജയില്‍ ഡിഐജിക്കൊപ്പം ഔദ്യോഗിക വാഹനത്തില്‍ യാത്ര ചെയ്തതിന് സംശയനിഴലിലുള്ള സീരിയല്‍ താരം അര്‍ച്ചന സുശീലന്‍ വിവാദങ്ങളുടെ തോഴി. പല തവണ അനാശാസ്യത്തിന് പോലീസ് പിടിയിലായിട്ടുള്ള മലയാളി വേരുകളുള്ള നടിയെ രക്ഷപ്പെടുത്തിയത് ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായുള്ള ബന്ധങ്ങള്‍ തന്നെ. 2011 ഏപ്രിലിലായിരുന്നു അര്‍ച്ചന ആദ്യമായി പരസ്യമായി പോലീസ് പിടിയിലാകുന്നത്. കൊച്ചി പനങ്ങാട് ആള്‍സഞ്ചാരമില്ലാത്ത ഇടറോഡില്‍ കിടന്നിരുന്ന ഒരു ചുവന്ന കാര്‍ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടു.
മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കാര്‍ അവിടെ തന്നെ കിടക്കുന്നതു കണ്ട നാട്ടുകാര്‍ പോലീസിനെ വിവരമറിയിച്ചു. ഇതിനിടെ കാര്‍ അതിവേഗം പാഞ്ഞുപോകാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ തടയുകയായിരുന്നു. പോലീസെത്തി പരിശോധിച്ചപ്പോഴാണ് കാറില്‍ നിന്ന് നടിയെയും രണ്ടു യുവാക്കളെയും കണ്ടെത്തുന്നത്. അന്ന് പാലാരിവട്ടം പോലീസ് സ്റ്റേഷനിലെത്തിച്ച നടിക്കെതിരേ അനാശാസ്യത്തിന് കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും ഉന്നതങ്ങളില്‍ നിന്ന് വിളിയെത്തി. ഈ നടി അര്‍ച്ചനയാണെന്ന് വെളിപ്പെടുത്തുന്ന തെളിവുകളോടെ പല ചാനലുകളും അന്ന് വാര്‍ത്ത നല്കിയിരുന്നു.
മാനസപുത്രി സീരിയലില്‍ ഗ്ലോറി എന്ന കഥാപാത്രമായിട്ടാണ് അര്‍ച്ചന സുശീലന്‍ സീരിയല്‍ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയയാകുന്നത്. സീരിയലില്‍ എത്തുംമുമ്പ് ചാനല്‍ അവതാരകയായിട്ടാണ് അര്‍ച്ചനയുടെ മിനിസ്ക്രീനിലെ അരങ്ങേറ്റം.
പാതിമലയാളിയാണ് അര്‍ച്ചന. പിതാവ് സുശീലന്‍ കൊല്ലം സ്വദേശിയാണ്. അമ്മ നേപ്പാള്‍ സ്വദേശിനിയും. പല സീരിയല്‍ ഡയറക്ടര്‍മാരും അഭിനയം അറിയില്ലെന്നു പറഞ്ഞ് തന്നെ തിരിച്ചയച്ചിട്ടുണ്ട് അര്‍ച്ചനയെ. ഒടുവില്‍ ഡയറക്ടര്‍ സുധീഷ് ശങ്കറാണ് അവസരം നല്‍കിയത്. കാണാക്കിനാവ് എന്ന സീരിയലിലൂടെയായിരുന്നു തുടക്കം. എന്റെ മാനസപുത്രി എന്ന സീരിയലിലെ ഗ്ലോറി എന്ന കഥാപാത്രം അര്‍ച്ചനയ്ക്ക് ഏറെ ആരാധകരെ നേടിക്കൊടുത്തു. നീണ്ടകാലത്തെ പ്രണയത്തിന് ശേഷം മനോജ് യാദവുമായി കല്യാണം കഴിഞ്ഞിട്ടും അർച്ചന ടെലിവിഷൻ രംഗത്തും സജീവമായിരുന്നു .
അഭിനയ രംഗത്തേക്ക് വന്നതിനു ശേഷം നിരവധി അശ്ലീല വീഡിയോകളിൽ നിറഞ്ഞു നിന്ന നടി എന്ന പേരും അർച്ചനക്കുള്ളതായിരിക്കും . 2016 ൽ തിരുവനന്തപുരത്തെ ഒരു ലോഡ്ജിൽ നിന്നും അർച്ചനയെ കയ്യോടെ പിടികൂടിയിരുന്നു . ഇടക്ക് നടിയുടെ നഗ്ന വീഡിയോ വരെ പ്രചരിച്ചിരുന്നു.
ജയില്‍ ഡിഐജി ബി പ്രദീപുമായി ഔദ്യോഗിക വാഹനത്തില്‍ യാത്ര ചെയ്തതാണ് അർച്ചനയുടെ പുതിയ വാർത്ത. പ്രദീപിനെതിരെ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു .കഴിഞ്ഞ മാര്‍ച്ചില്‍ ജയില്‍ ദിനാഘോഷത്തോടനുബന്ധിച്ച് പത്തനംതിട്ടയില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ പ്രദീപ് പോയ ഔദ്യോഗിക വാഹനത്തില്‍ അർച്ചനയും ഉണ്ടെന്നാണ് ഇപ്പോഴത്തെ ആക്ഷേപം .
സിപിഎമ്മിനെ കൂട്ടുപിടിച്ച് കെ എം മാണി ഉമ്മന്‍ ചാണ്ടിയെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന് പിസി ജോര്‍ജ്. മുഖ്യമന്ത്രിയാക്കാമെന്ന വാഗ്ദാനം ലഭിച്ചതുകൊണ്ടാണ് അട്ടിമറിക്ക് ശ്രമിച്ചതെന്നും താന്‍ ഇടനിലക്കാരനായെന്നും ജോര്‍ജ് വെളിപ്പെടുത്തി.
എന്നാല്‍, അവസാന നിമിഷം മാണി പിന്മാറുകയായിരുന്നു. ജോസ് കെ മാണിയാണ് മാണിയെ പിന്തിരിപ്പിച്ചത്. കേന്ദ്രമന്ത്രിസ്ഥാനം രാഹുല്‍ ഗാന്ധി വാഗ്ദാനം ചെയ്തിട്ടുണ്ടെന്നതിനാലാണ് ജോസ് കെ മാണി ഇതിന് തയ്യാറാകാതിരുന്നതെന്നും ജോര്‍ജ് പറയുന്നു.
അന്നു നടത്തിയ ചര്‍ച്ച ഫലം കണ്ടില്ലെങ്കിലും ഇപ്പോഴും ഇടതുപക്ഷം ചര്‍ച്ച നടത്തുകയാണ്. ഇതിന്റെ ഭാഗമായി ഇ.പി ജയരാജനും മാണി ഗ്രൂപ്പിലെ ഒരു എം.എല്‍.എയും നിയമസഭാ ലൈബ്രറിയില്‍ രഹസ്യ ചര്‍ച്ച നടത്തുന്നത് താന്‍ കണ്ടു. എന്താണെന്ന് ജയരാജനോട് ചോദിച്ചപ്പോള്‍ ‘പി.സി കൂടി വരുന്നോ?’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണമെന്നും പി.സി ജോര്‍ജ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ പറയുന്നു.
ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് മാണി ധനമന്ത്രിയായും താന്‍ ചീഫ് വിപ്പായും ഇരിക്കുന്ന കാലത്ത് മാണിയുടെ നിര്‍ബന്ധത്താല്‍ സി.പി.എമ്മുമായി താന്‍ നേരിട്ടാണ് ചര്‍ച്ചകള്‍ നടത്തിയതെന്നും ജോര്‍ജ് വെളിപ്പെടുത്തി.
പരിപാടിയില്‍ പങ്കെടുക്കാമെന്ന് ഉറപ്പുനല്‍കിയശേഷം അറിയിക്കുകപോലും ചെയ്യാതെ വരാതിരുന്നതിനെ തുടര്‍ന്ന് നടന്‍ സുരേഷ് ഗോപിക്ക് ബിജെപി നേതാവ് പി എസ് ശ്രീധരന്‍ പിള്ളയുടെ രൂക്ഷ വിമര്‍ശനം. ട്രൂ സ്‌കോളര്‍ സംഘടനയുടെ ബ്രയിന്‍ ക്ലബ് ഉദ്ഘാടനം ചെയ്യാമെന്നേറ്റശേഷം വരാതിരുന്നതാണ് സുരേഷ് ഗോപിക്കെതിരെ ശ്രീധരന്‍ പിള്ളയെ രോഷം കൊളളിച്ചത്.
ഞാന്‍ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിയുടെ നേതാവാണ് സുരേഷ് ഗോപി. എങ്കിലും കാണിച്ചത് ഔചിത്യമല്ല. സംഘാടകര്‍ വിളിച്ചിട്ടു ഫോണ്‍ എടുക്കാതിരുന്നതു ശരിയല്ല. ഉയരങ്ങളില്‍ എത്തുമ്പോള്‍ ചവിട്ടി നിന്ന മണ്ണിനെ മറക്കരുത്.’ എന്നും അദ്ദേഹം പരസ്യമായി പറഞ്ഞു.
സുരേഷ് ഗോപിയുടെ കയ്യില്‍ നിന്നും അവാര്‍ഡ് വാങ്ങാനായി മാത്രം ഖത്തറില്‍ നിന്ന് എത്തിയ അഖില്‍ ഫൈസല്‍ അലി എന്ന വിദ്യാര്‍ഥിയുടെ വേദന കേട്ടതോടെയാണ് ശ്രീധരന്‍ പിള്ള ക്രുദ്ധനായത്. സുരേഷ് ഗോപിയുടെ കടുത്ത ആരാധകനായ ഫൈസല്‍ അലി അദ്ദേഹത്തെ കാണാമെന്ന പ്രതീക്ഷയിലാണ് ഖത്തറില്‍ നിന്നും കേരളത്തിലെത്തിയത്. ഖത്തറിലെ ദേശീയ റോബോട്ടിക് മത്സരത്തിലെ വിജയിയാണ് ഫൈസല്‍ അലി.
ചടങ്ങില്‍ അദ്ദേഹം എത്തില്ലെന്നു അറിഞ്ഞതോടെ ഫൈസല്‍ ഏറെ നിരാശനായി. പരിപാടിയുടെ സംഘാടകര്‍ സുരേഷ് ഗോപിയെ പലതവണ ഫോണില്‍ വിളിച്ചെങ്കിലും എടുത്തില്ലെന്നു സംഘാടകരും വേദിയില്‍ പറഞ്ഞു.