കൊച്ചി: ഏറെ കോളിളക്കം ശൃഷ്ടിച്ച ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ പിടിയിലായ രാഹുല്‍ പശുപാലനും രശ്മി ആര്‍ നായര്‍ക്കും ഹൈക്കോടതി കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. കേസില്‍ സമയബന്ധിതമായി അന്വേഷണ സംഘം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് ജസ്റ്റിസ് സുനില്‍ തോമസ് ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്.
ക്രിമിനല്‍ കേസില്‍ അന്തിമ റിപ്പോര്‍ട്ട് 90 ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കാമെന്നാണ് നിയമം. സമാന രീതിയില്‍ പോലീസ് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാതെ വന്നതോടെയാണ് രാഹുലിനും രശ്മിക്കും ജാമ്യം ലഭിച്ചത്. 75,000 രൂപയുടെ ബോണ്ടും രണ്ട് ആള്‍ ജാമ്യവുമാണ് പ്രധാന വ്യവസ്ഥ. മാത്രമല്ല ലൈംഗിക ചുവയുള്ള കമന്റുകളോ പോസ്റ്റുകളോ പ്രചരിപ്പിക്കെരുതെന്നും കോടതി നിര്‍ദേശിച്ചു.
എല്ലാ തിങ്കളാഴ്ചയും ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണം. പാസ്‌പോര്‍ട്ട് ഉണ്ടെങ്കില്‍ അത് ഹാജരാക്കണം. കോടതിയില്‍ ഹാജരാകാനല്ലാതെ സംസ്ഥാനത്തിന് പുറത്ത് പോകരുത്. സാക്ഷികളെയും പരാതിക്കാരെയും സ്വാധീനിക്കാനോ തെളിവ് നശിപ്പിക്കാനോ ശ്രമിക്കരുത് എന്നിങ്ങനെയുള്ള വ്യവസ്ഥകളും ജാമ്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ നവംബര്‍ 18നാണ് രാഹുലിനെയും രശ്മിയെയും പോലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ ഉള്‍പ്പെടെ അശ്ലീല ചിത്രങ്ങള്‍ വെബ്‌സൈറ്റ് വഴി പ്രചരിപ്പിച്ച് പെണ്‍വാണിഭം നടത്തിയതിനാണ് ഇരുവരും പിടിയിലായത്.
ആലപ്പുഴ: ആര്‍എസ്എസ് ആക്രമണത്തില്‍ സിപിഐ(എം) പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. ചേര്‍ത്തല തവണക്കടവ് സ്വദേശി ഷിബു(32)വാണു കൊല്ലപ്പെട്ടത്. ഞായറാഴ്ചയാണു ഷിബുവിന് ആര്‍എസ്എസ് ആക്രമണത്തില്‍ പരിക്കേറ്റത്. സംഘര്‍ഷത്തിനിടെ ഷിബുവിന്റെ തലക്ക് ഇരുമ്പ് വടികൊണ്ട് അടിയേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് പരുക്കേറ്റ ഷിബുവിനെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചികിത്സയില്‍ ഇരിക്കെയാണ് ഇന്ന് രാവിലെ ഷിബു മരിച്ചത്. ഷിബുവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ചേര്‍ത്തലയില്‍ രാവിലെ 11 മുതല്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്. വൈകിട്ട് 6 വരെയാണു ഹര്‍ത്താല്‍.
ആക്രമണത്തില്‍ പരിക്കേറ്റ സിപിഐ(എം) പ്രവര്‍ത്തകരായ സുനില്‍കുമാര്‍, അരുണ്‍ പ്രകാശ് എന്നിവര്‍ ചികിത്സയിലാണ്. പള്ളിപ്പുറം പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ തുമ്പേച്ചിറയില്‍ കരുണാകരന്‍വിലാസിനി ദമ്പതികളുടെ മകനാണ് ഷിബു. ഭാര്യ ഷൈനി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി. സംസ്‌കാരം വൈകിട്ടു നടക്കും.
കഞ്ചാവ്മയക്കുമരുന്ന് വില്‍പ്പന സംഘത്തില്‍പ്പെട്ടവരാണ് ആക്രമണം നടത്തിയ ആര്‍എസ്എസുകാര്‍ എന്നു പരാതിയുണ്ട്. നിരവധി കേസിലെ പ്രതിയും മയക്കുമരുന്ന് വില്‍പ്പന സംഘത്തിലെ പ്രധാനിയുമായ ഈച്ചരപറമ്പ് ജോസുകുട്ടിയുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. മയക്കുമരുന്നു വില്‍പ്പനക്കാരെ പിടികൂടാന്‍ പൊലീസിനെ സഹായിച്ചതിന്റെ പേരിലാണു ആക്രമണം നടത്തിയതെന്നാണ് സിപിഐ(എം) ആരോപിക്കുന്നത്
സരണ്‍: യുവതിയെ ഭര്‍ത്താവ് പോണ്‍ സിനിമക്കാര്‍ക്ക് വിറ്റു. വിവാഹം കഴിഞ്ഞ് രണ്ട് മാസം മാത്രമായ യുവതിയെയാണ് ഭര്‍ത്താവ് പോണ്‍ സിനിമ നിര്‍മ്മാതാക്കള്‍ക്ക് വിറ്റത്. സിനിമാ നിര്‍മ്മാതാക്കളുമായി കരാറായ ശേഷം പിറ്റേ ദിവസം തന്നെ കൈമാറുമെന്ന് മനസിലാക്കിയ യുവതി ഹരിയാനയിലുള്ള ഭര്‍ത്തൃഗൃഹത്തില്‍ നിന്നും രക്ഷപ്പെട്ട് സ്വന്തം വീട്ടിലെത്തി. യുവതിയുടെ ഭര്‍ത്താവും അയാളുടെ സഹോദരിയും ചേര്‍ന്ന് ഏഴ് ലക്ഷം രൂപയ്ക്കാണ് പോണ്‍ സിനിമാ നിര്‍മ്മാതാക്കള്‍ക്ക് വിറ്റത്. യുവതിയുടെ പരാതിയെത്തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.
രണ്ടു ലക്ഷം രൂപയും ഒരു മോട്ടോര്‍ സൈക്കിളും സ്ത്രീധനമായി നല്‍കണമെന്നായിരുന്നു ഭര്‍ത്താവിന്റെ വീട്ടുകാരുടെ ആവശ്യം. എന്നാല്‍ നിര്‍ദനരായ യുവതിയുടെ പിതാവിന് ഇത്രയും തുക സ്ത്രീധനമായി നല്‍കാന്‍ കഴിഞ്ഞില്ല. സ്ത്രീധനം നല്‍കാത്തതിന് യുവതിയെ ഭര്‍ത്ത് വീട്ടുകാര്‍ ഉപദ്രവിക്കുക പതിവായിരുന്നു
ലണ്ടന്‍: ഡേറ്റിംഗ് വെബ്‌സൈറ്റില്‍ കണ്ടുമുട്ടിയ അഞ്ച് യുവതികളെ അമ്പതുകാരന്‍ ബലാത്സംഗം ചെയ്തു. ജാസണ്‍ ലോറന്‍സ് എന്നയാളാണ് പ്രതി. മാച്ച് ഡോട്ട് കോം എന്ന വെബ്‌സൈറ്റ് വഴി പരിചയപ്പെട്ട യുവതികളെയാണ് ഇയാള്‍ ബലാത്സംഗം ചെയ്തത്. ആറാമത് ഒരു യുവതിയെ കൂടി പീഡിപ്പിക്കാന്‍ തന്ത്രം മെനയുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.
യു.കെയിലെ ഡെര്‍ബി ക്രൗണ്‍ കോടതിയില്‍ ഇയാള്‍ക്കെതിരായ വിചാരണ പുരോഗമിക്കുന്നു. രണ്ട് പ്രൊഫൈലുകള്‍ സൃഷ്ടിച്ചാണ് ഇയാള്‍ തന്റെ ഇരകളെ വീഴ്ത്തിയിരുന്നത്. സൈറ്റില്‍ പരിചയപ്പെടുന്ന യുവതികളുമായി ഫോണ്‍ മുഖേനയും ഇമെയില്‍ വഴിയും ഇയാള്‍ പരിചയം ഉറപ്പിക്കും. തുടര്‍ന്ന് തന്ത്രപൂര്‍വം താന്‍ ഒരുക്കുന്ന സ്ഥലങ്ങളില്‍ എത്തിച്ചാണ് പീഡനം നടത്തിയിരുന്നത്.
മൂന്ന് മില്യണ്‍ ഉപയോക്താക്കളുള്ള യു.കെയിലെ ഏറ്റവും വലിയ വെബ്‌സൈറ്റാണ് മാച്ച് ഡോട്ട് കോം.
അടുക്കളയില്‍ പാചകം എങ്ങനെ എളുപ്പത്തില്‍ ആക്കാന്‍ സാധിക്കുമെന്നാണ് സ്ത്രീകള്‍ തെരഞ്ഞുക്കൊണ്ടിരിക്കുന്നത്. ഇതിനായി പല ഉപകരണങ്ങളും വാങ്ങി കൂട്ടുകയെന്നത് വീട്ടമ്മമാരുടെ സ്ഥിരം ജോലിയാണ്. എന്നാല്‍, ഇപ്പൊഴും തേങ്ങ ചിരവുന്നത് വലിയ ബുദ്ധിമുട്ടുള്ള പ്രശ്‌നം തന്നെയാണ്. തേങ്ങ ചിരവാന്‍ മടിയുള്ള സ്ത്രീകളും ഇല്ലാതില്ല.വീട്ടമ്മമാരുടെ ഈ ബുദ്ധിമുട്ട് മനസിലാക്കിയ മലയാളി എഞ്ചിനീയര്‍ ഉഗ്രന്‍ കണ്ടുപിടിത്തവുമായി രംഗത്തെത്തി. ഇനി സമയം വേണ്ട, അധ്വാനവും വേണ്ട, ഈസിയായി തേങ്ങ ചിരവാം. മിനുട്ടിനുള്ളില്‍ ചിരവിയ തേങ്ങ ലഭിക്കും. ഇതിനായി അടുക്കളയിലേക്ക് സഹായിയെ വിളിക്കേണ്ടതില്ലെന്നാണ് പറയുന്നത്. കോക്കനട്ട് ഗ്രേറ്റര്‍ എന്ന പേരില്‍ ഇറക്കിയിരിക്കുന്ന പുതിയ ഉപകരണം നിങ്ങള്‍ക്കും പരീക്ഷിക്കാം.
മട്ടത്തില്‍ വില്‍സണ്‍ വര്‍ഗീസ് എന്ന എഞ്ചിനീയറിന്റെ മൂന്നു വര്‍ഷത്തെ പ്രയത്‌നത്തിന്റെ ഫലമായാണ് കോക്കനട്ട് ഗ്രേറ്റര്‍ നിര്‍മ്മിച്ചെടുത്തത്. മിനുട്ടിനുള്ളില്‍ ചിരവിയ തേങ്ങ നിങ്ങള്‍ക്ക് ലഭിക്കും. ഇതിനായി അടുക്കളയിലേക്ക് സഹായിയെ വിളിക്കേണ്ടതില്ല.
തന്റെ അമ്മയാണ് ഇങ്ങനെയൊരു ആശയം ആദ്യം പറഞ്ഞതെന്ന് വില്‍സണ്‍ പറയുന്നു. നീയൊരു എഞ്ചിനീയറല്ലേ, എന്തുകൊണ്ട് തേങ്ങ ചിരവാന്‍ ഉപകരണം ഉണ്ടാക്കി കൂടായെന്ന് ഒരു ദിവസം തന്റെ അമ്മ ചോദിക്കുകയുണ്ടായി. അമ്മയുടെ വാക്കുകളാണ് ഇങ്ങനെയൊരു കണ്ടുപിടിത്തതിനു പിന്നിലെന്നും അദ്ദേഹം പറയുന്നു. തേങ്ങയുടെ പാതിയെടുത്ത് ഈ മെഷീനിലേക്ക് വെച്ച് സ്വിച്ച് ഒന്ന് ഓണാക്കിയാല്‍ മാത്രം മതി. മിക്‌സി പോലൊരു ഉപകരണമാണിത്
കോക്കനട്ട് ഗ്രേറ്റര്‍ എങ്ങനെയാണ് പ്രവര്‍ത്തിപ്പിക്കേണ്ടതെന്ന് ഈ വീഡിയോ കാണുന്നതിലൂടെ മനസിലാകും
മാവേലിക്കര: ക്ലാസില്‍ പഠിച്ചുകൊണ്ടിരുന്ന വിദ്യാര്‍ത്ഥിനിക്ക് തലയില്‍ തേങ്ങ വീണ് പരിക്കേറ്റു. മാവേലിക്കര മറ്റം സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ചെട്ടികുളങ്ങര ഈരേഴവടക്ക് കുഴിവേലില്‍ സോമരാജന്റെ മകള്‍ സാന്ദ്രയ്ക്കാണ് പരിക്കേറ്റത്.
ഇന്ന് രാവിലെ ക്ലാസ് നടന്നുകൊണ്ടിരിക്കുമ്പോള്‍ സമീപവാസിയുടെ തെങ്ങില്‍ നിന്നും തേങ്ങ ക്ലാസ് മുറിയിലേക്ക് വീഴുകയായിരുന്നു. തേങ്ങയും ഓടിന്റെ ഭാഗങ്ങളും കുട്ടിയുടെ തലയില്‍ പതിക്കുകയായിരുന്നു. ഉടന്‍ തന്നെ തട്ടാരമ്പലത്തിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോട്ടയം: തുരന്തോ എക്‌സ്പ്രസിലെ എസി കമ്പാര്‍ട്ട്‌മെന്റില്‍ എലിയുടെ കടിയേറ്റ യാത്രക്കാരന് റെയില്‍വേ 13,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോട്ടയം ഉപഭോക്തൃ കോടതി ഉത്തരവിട്ടു. കോട്ടയം വാഴൂര്‍ സ്വദേശി സിജെ ബുഷ് നല്‍കിയ പരാതിയിലാണ് നടപടി. 2012 മാര്‍ച്ചില്‍ മുംബൈയില്‍ നിന്നും എറണാകുളത്തേക്ക് തുരന്തോ എക്‌സ്പ്രസില്‍ യാത്രചെയ്യുന്നതിനിടെ തേര്‍ഡ് എസി കമ്പാര്‍ട്ട്‌മെന്റിനുള്ളില്‍ വച്ച് എലി കടിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. എന്നാല്‍ റെയില്‍വേ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് ബുഷ് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു.
വിധി വന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും കോടതിയില്‍ നഷ്ടപരിഹാരം കെട്ടിവയ്ക്കാന്‍ റെയില്‍വേ ഇതുവരെ തയ്യാറായിട്ടില്ലെന്ന് ബുഷ് പറയുന്നു. 2012 മാര്‍ച്ച് 11ന് വെളുപ്പിനാണ് സംഭവം നടന്നത്. ഉറക്കത്തിനിടയിലാണ് വിരളിന് കടിയേറ്റത്. മുറിവ് ആഴത്തിലുള്ളതായിരുന്നു. സംഭവം ടിടിയെ അറിയിച്ചെങ്കിലും ടിടി എടുക്കാനുള്ള സൗകര്യം ട്രെയിനില്‍ ഉണ്ടായിരുന്നില്ലെന്നാണ് ബുഷിന്റെ പരാതി.
ടിടി എടുക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അഞ്ചരക്ക് ട്രെയിന്‍ എറണാകുളത്ത് എത്തുമ്പോള്‍ റെയില്‍വേ ആശുപത്രിയില്‍ ചെന്നെടുക്കാന്‍ ആവശ്യപ്പെട്ടു. അവിടെയും ഇതുതന്നെയായിരുന്നു പ്രതികരണമെന്നാണ് ബുഷ് പറയുന്നത്. റെയില്‍വേയില്‍ നിന്നും ചികിത്സ ലഭിക്കാത്തതിനാല്‍ ബുഷ് ഒരുസ്വകാര്യ ആശുപത്രിയിലാണ് ചികിത്സ തേടിയടത്.
ബുഷിന്റെ വാദങ്ങളും സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ റിപ്പോര്‍ട്ടും പരിഗണിച്ചാണ് കോടതി 10,000 രൂപ നഷ്ട പരിഹാരവും 3000 രൂപ കോടതിച്ചെലവും നല്‍കാന്‍ വിധിച്ചത്.
ചെന്നൈ: മദ്രാസ് ഐ.ഐ.ടിയില്‍ നിന്നും കാണാതായ പ്രത്യുഷ എന്ന യുവതിയെ വ്യാജ സ്വാമിയായ ശിവ ഗുപ്തയുടെ ആശ്രമത്തില്‍ നിന്നും കണ്ടെത്തി. ഡെറാഡൂണിലെ ആശ്രമത്തില്‍ നിന്നും യുവതിയെ സുരക്ഷിതമായി വീട്ടിലെത്തിച്ചു. ഇക്കഴിഞ്ഞ ജനുവരി 17നാണ് ഐ.ഐ.ടിയിലെ സബര്‍മതി ഹോസ്റ്റലില്‍ നിന്നും പ്രത്യുഷയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായത്.
താന്‍ സന്യസിക്കാനായി ഹിമാലയത്തിലേക്ക് പോവുകയാണെന്ന കുറിപ്പും യുവതിയുടെ മുറിയില്‍ നിന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിനൊടുവില്‍ ഉത്താരഞ്ചല്‍ പോലീസാണ് യുവതിയെ കണ്ടെത്തിയത്. ആശ്രമത്തില്‍ നിരവധി യുവതികളെ കണ്ടെത്തിയെങ്കിലും ശിവ ഗുപ്തയ്‌ക്കെതിരെ പോലീസ് കേസെടുത്തിട്ടില്ല. ഇയാളെക്കുറിച്ച് പരാതിയൊന്നും ലഭിക്കാത്തതിനെത്തുടര്‍ന്നാണിത്. കൂടാതെ ആശ്രമത്തിലുള്ള യുവതികളെല്ലാം സ്വന്തം ഇഷ്ടപ്രകാരമാണ് ഇവിടെയെത്തിയതെന്നും പോലീസ് പറഞ്ഞു.
ഹോസ്റ്റലില്‍ നിന്നും പോയതിന് ശേഷം പ്രത്യുഷ ജനുവരി 23നാണ് ഗുരുവിന്റെ സുഹൃത്തായ കോയമ്പത്തൂര്‍ സ്വദേശി ഭാസ്‌കറിനൊപ്പമാണ് മുംബൈയിലേക്ക് വണ്ടി കയറുന്നത്. കാണാതായ ദിവസം ഇവര്‍ ഗുരുവിനോട് അഞ്ച് തവണ സംസാരിച്ചതായി പോലീസ് കണ്ടെത്തിയിരുന്നു. ഈ അന്വേഷണത്തിനൊടുവിലാണ് ആശ്രമത്തില്‍ വച്ച് പ്രത്യുഷയെ കണ്ടെത്തിയത്.
അബുജ: ദുര്‍മന്ത്രവാദിയെന്നാരോപിച്ച് മാതാപിതാക്കള്‍ തെരുവിലുപേക്ഷിച്ച രണ്ടു വയസുകാരന് തുണയായി ഡാനിഷ് വനിത. ഈ കുഞ്ഞ് വിശന്ന് വലഞ്ഞ് അലഞ്ഞ് തിരിയുന്ന ചിത്രങ്ങള്‍ മനഃസാക്ഷിയുളളവരുടെ കരളലിയിക്കുന്നാണ്. ദുര്‍മന്ത്രവാദിയാണെന്ന വീട്ടുകാരുടെ വിശ്വാസമാണ് ഇവനെ തെരുവിലാക്കിയതെന്ന് ഇവനെ രക്ഷപ്പെടുത്തിയ ഡാനിഷ് സ്ര്തീ അന്‍ജാ റിന്‍ഗ്രെന്‍ പറയുന്നു. കഴിഞ്ഞ എട്ട്മാസമായി വഴിപോക്കര്‍ എറിഞ്ഞ് നല്‍കുന്ന ഭക്ഷണമാണ് ഹോപ് എന്ന ഈ കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്തുന്നത്. എല്ലും തോലുമായ ഇവന്റെ ശരീരം പുഴുവരിക്കുന്ന നിലയിലാണ് ആഫ്രിക്കയില്‍ ജീവിക്കുന്ന ഡാനിഷ് വനിത അന്‍ജാ റിഗ്രന്‍ ലോവന്‍ കണ്ടെത്തിയത്. പിന്നീടവര്‍ അവന് വെളളവും ഭക്ഷണവും നല്‍കി. പിന്നീടിവര്‍ അവനെ അടുത്തുളള ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ആഫ്രിക്കന്‍ ചില്‍ഡ്രന്‍സ് എയ്ഡ് എജ്യൂക്കേഷന്‍ ആന്‍ഡ് ഡെവലപ്പ്‌മെന്റ് ഫൗണ്ടേഷന്റെ സ്ഥാപകയാണ് ലോവന്‍. ഇത്തരത്തില്‍ ദുര്‍മന്ത്രവാദികളെന്ന് മുദ്രകുത്തി ഉപേക്ഷിക്കുന്ന കുട്ടികളെ സംരക്ഷിക്കാന്‍ വേണ്ടിയാണ് ഇവര്‍ ഈ ഫൗണ്ടേഷന്‍ സ്ഥാപിച്ചിട്ടുളളത്. ആഫ്രിക്കയില്‍ ആയിരക്കണക്കിന് കുട്ടികളെ ഇത്തരത്തില്‍ തെരുവിലേക്ക് വലിച്ചെറിയുകയും കൊല്ലുകയും ചെയ്യുന്നുണ്ട്. സ്വന്തം അച്ഛനമ്മമാര്‍ അടക്കമുളളവരാണ് ഈ ക്രൂരത ചെയ്യുന്നത്. രക്ഷപ്പെടുത്തുന്ന കുഞ്ഞുങ്ങള്‍ക്ക് ഇവര്‍ വൈദ്യസഹായവും ഭക്ഷണവും വിദ്യാഭ്യാസവും നല്‍കുന്നു. ഹോപ്പിന്റെ ചികിത്സയ്ക്കായി പണം ആവശ്യപ്പെട്ട് ലോവന്‍ തന്റെ ഫേസ്ബുക്കിലെഴുതിയ കുറിപ്പാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ നല്‍കുന്നത്.
ഹോപ്പിന്റെ വയറ്റില്‍ നിന്ന് വിരകള്‍ നീക്കം ചെയ്യാനായി മരുന്ന് നല്‍കിയതായും ലോവന്‍ കുറിച്ചിട്ടുണ്ട്. കൂടുതല്‍ അരുണ രക്താണുക്കള്‍ ശരീരത്തില്‍ വേണ്ടതിനാല്‍ രക്തം മാറ്റുകയും ചെയ്യുന്നു. ഇപ്പോള്‍ ഹോപിന്റെ നില മെച്ചപ്പെട്ടിട്ടുണ്ട്. ഇവന്‍ സ്വയം ഭക്ഷണം കഴിക്കുകയും മരുന്നുകളോട് പ്രതികരിക്കുകയും ചെയ്യുന്നു. തന്റെ മകനോടൊപ്പം ഇവന്‍ കളിക്കാനും തുടങ്ങിയതായി ലോവന്‍ വ്യക്തമാക്കി.
ഏതായാലും ലോവന്റെ സഹായാഭ്യര്‍ത്ഥന ഫലം ചെയ്തു. ലോകമെമ്പാടും നിന്നായി രണ്ട് ദിവസം കൊണ്ട് ഇവര്‍ക്ക് പത്ത് ലക്ഷം അമേരിക്കന്‍ ഡോളര്‍ സഹായമെത്തി. ഈ പണം കൊണ്ട് ഇവന്‍ നല്‍കാവുന്നതിന്റെ ഏറ്റവും മെച്ചപ്പെട്ട ചികിത്സ നല്‍കുമെന്നും ഇവര്‍ വ്യക്തമാക്കി. ഇത്തരം പീഡനത്തില്‍ നിന്ന് കൂടുതല്‍ കുട്ടികളെ രക്ഷിക്കാനും അവരുടെ പരിചരണങ്ങള്‍ക്കുമായി ഒരു ക്ലിനിക് കൂടി സ്വന്തമായി തുടങ്ങണമെന്ന ആഗ്രഹവും ഇവര്‍ പങ്ക് വയ്ക്കുന്നു.
തൊടുപുഴ: ഒന്നര വയസ്സുള്ള മകനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. മൂലമറ്റത്തിനു സമീപം ഇടപ്പള്ളി പാത്തിക്കപ്പാറയില്‍ ബിനുവിന്റെ മകന്‍ ആശിന്‍ ആണ് കൊല്ലപ്പെട്ടത്. കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ച ആശിന്റെ മാതാവ് ജെയ്‌സമ്മയെ ഗുരുതരാവസ്‌ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. ഒരാഴ്‌ച മുന്‍പ് അയല്‍വാസിയായ അന്നമ്മ (93)യുടെ തലയ്‌ക്കടിയേറ്റ സംഭവത്തിലും അന്നമ്മയുടെ ഒന്നര പവന്റെ സ്വര്‍ണമാല മോഷണം പോയതിലും ജെയ്‌സമ്മയെ പോലീസ് രണ്ടു തവണ ചോദ്യം ചെയ്‌തിരുന്നു.
ഇന്നു വീണ്ടും ചോദ്യം ചെയ്‌ത് അറസ്‌റ്റു രേഖപ്പെടുത്താനിരിക്കേയാണ് ജെയ്‌സമ്മ ഈ ക്രൂരകൃത്യം നടത്തിയത്. തലയ്‌ക്കടിയേറ്റ അന്നമ്മ ഇപ്പോഴും ഗുരുതരാവസ്‌ഥയില്‍ ചികിത്സയിലാണ്. അയല്‍വാസിയായ ഒരു യുവാവുമായി അടുത്ത ബന്ധമുണ്ടായിരുന്ന ജെയ്‌സമ്മ ഇയാള്‍ക്ക് ഗള്‍ഫില്‍ പോകുന്നതിന് പണം നല്‍കാമെന്ന് ഏറ്റിരുന്നു. ഇതിനു വേണ്ടിയാണ് അന്നമ്മയെ ആക്രമിച്ചതെന്നാണ് പോലീസ് പറയുന്നത്.