തിരുവനന്തപുരം: പൊതുപ്രവര്‍ത്തകര്‍ അര്‍പ്പണ മനോഭാവവും സാമൂഹ്യ പ്രതിബദ്ധതയും ഉള്ളവരായിരിക്കണമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം പ്രസ്താവിച്ചു. ജനകീയ സമിതി രജത ജൂബിലി ആഘോഷവും പുരസ്‌കാര സമര്‍പ്പണവും ഏപ്രില്‍ 24ന് തിരുവനന്തപുരം വൈ. എം.സി.എ ഹാളില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന ജലസേചന വകുപ്പ് മന്ത്രി അഡ്വ.മാത്യു ടി.തോമസ് അദ്ധ്യക്ഷത വഹിച്ചു. ഭരണ പരിഷ്‌ക്കരണ കമ്മിറ്റി അംഗം സി.പി.നായര്‍ ആമുഖ പ്രസംഗം നിര്‍വഹിച്ചു. അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ ജോര്‍ജ്ജ് തഴക്കര അവാര്‍ഡ് ജേതാക്കളെ സദസിന് പരിചയപെടുത്തി. രജതജൂബിലി ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ വി.പി ജയചന്ദ്രന്‍ പ്രശസ്തി പത്ര പരായണം നടത്തി. തുടര്‍ന്ന് വിവിധ മേഖലകളില്‍ സമഗ്ര സംഭാവനകള്‍ നല്‍കുന്ന രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പ്രൊഫ. പി.ജെ കുര്യന്‍ (രാഷ്ട്ര സേവ പുരസ്‌ക്കാരം) മാതൃഭൂമി മാനേജിംങ്ങ് എഡിറ്റര്‍ എം.പി.വിരേന്ദ്രകുമാര്‍ (മാധ്യമ പുരസ്‌ക്കാരം), യുവ വ്യവസായി ഡെല്‍റ്റ ഗ്രൂപ്പ് ചെയര്‍മാന്‍ തോമസ് ഫിലിപ്പ് (കാരുണ്യ പുരസ്‌കാരം) എന്നി വിശിഷ്ട വ്യക്തികള്‍ക്ക് നല്‍കി.

സമിതി ജനറല്‍ സെക്രട്ടറി അനി വര്‍ഗ്ഗീസ് മാവേലിക്കര സ്വാഗതവും ഡയറക്ടര്‍ ഡോ. അശോക് അലക്‌സ് ഫിലിപ്പ് കൃതജ്ഞതയും പ്രകാശിപ്പിച്ചു. ജനകീയ സമിതിയുടെ ഉപഹാരം ഡോ. ജോണ്‍സണ്‍ വാലയില്‍ ഇടിക്കുള ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവത്തിന് സമര്‍പ്പിച്ചു. കേരളത്തിന്റെ അടിസ്ഥാന സൗകര്യങ്ങളില്‍ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് 2025 ല്‍ കേരളം എങ്ങനെയായിരിക്കണം എന്ന കാഴ്ചപാടോടു കൂടി ‘വിഷന്‍ കേരള 2025’ എന്ന രജത ജൂബിലി നയരേഖ പ്രകാശനം ചെയ്തു.
രജത ജൂബിലി സ്മാരകമായി ഭവനരഹിതരായ നിര്‍ധനര്‍ക്ക് 25 വീടുകള്‍ നിര്‍മ്മിച്ചു നല്‍കും. ജില്ലാ കമ്മിറ്റികള്‍ നിര്‍ദ്ദേശിക്കുന്ന അര്‍ഹരായവര്‍ക്ക് ജില്ലകളില്‍ ആദ്യഘട്ടത്തില്‍ വീടുകള്‍ നിര്‍മിച്ചു നല്‍കുന്നത്. മനോഹരവും പ്രകൃതിക്ക് യോജിച്ച നിലയിലും ഉള്ള 650 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ഉള്ള വീടുകള്‍ ആണ് ജനകീയ പങ്കാളിത്തത്തോടെ നിര്‍മ്മിച്ചു നല്‍കുന്നത്.
നിര്‍ധനരരും നിരാലംബരുമായവര്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും ത്രിതല പഞ്ചായത്തകളുടെയും ആനുകുല്യം കൂടി ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ ഉളള ശ്രമങ്ങള്‍ ഏകോപിക്കും. കൂടാതെ ആരോഗ്യ വകുപ്പും ദേശിയ അന്ധത നിവാരണ സമിതിയുമായി സഹകരിച്ച് 25 പേര്‍ക്ക് ഓരോ ജില്ലയില്‍ നിന്നും സൗജന്യമായി തിമിര ശസ്ത്രക്രിയ ചെയ്തു കൊടുക്കും. നേത്രദാന – അവയവദാന ബോധവത്ക്കരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. അടിയന്തര ഘട്ടത്തില്‍ രക്തം ആവശ്യമായി വരുന്ന രോഗികള്‍ക്ക് രക്തം ലഭ്യമാക്കാന്‍ ജില്ലകള്‍ തോറും ബ്ലഡ് ഡൊനേഷന്‍ സെല്‍ രൂപീകരിക്കും. സര്‍ക്കാര്‍ ആശുപത്രികളില്‍ ഉച്ച കഞ്ഞി വിതരണം നടത്തും. നിര്‍ധന ക്യാന്‍സര്‍ രോഗികള്‍ക്ക് ചികിത്സാ സഹായം നല്‍കും.

മാതാപിതാക്കള്‍ നഷ്ടപെട്ടതും പഠനത്തില്‍ സമര്‍ത്ഥരുമായ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌ക്കോളര്‍ഷിപ്പ് ഏര്‍പെടുത്തും. സ്‌കൂള്‍ അദ്ധ്യയന വര്‍ഷാരംഭത്തില്‍ നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്യും. നിരാലംബരും അശരണരുമായ വ്യദ്ധരായവരുടെ സംരക്ഷണ ചുമതല ഏറ്റെടുക്കും.
ജലസ്രോതസുകള്‍ സംരക്ഷിക്കുന്നതിനും പ്രകൃതി സംരക്ഷണത്തിനും ബോധവത്ക്കരണ പരിപാടി സംഘടിപ്പിക്കും. ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന ഹരിത കേരളം പദ്ധതിയുമായി സഹകരിച്ച് ഗ്രീന്‍ ക്ലബുകള്‍ രൂപികരിക്കും. മികവ് പുലര്‍ത്തുന്ന കര്‍ഷകരെ ആദരിക്കും.
ഭക്ഷ്യവസ്തുക്കളിലെ മായം ചേര്‍ക്കലിനെതിരെയും അന്യസംസ്ഥാനങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന മത്സ്യ- മാംസാഹാരങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുവാനും അമിത വിഷകരമായ രാസപദാര്‍ത്ഥങ്ങളുടെ ഉപയോഗം മൂലം ഉണ്ടായിക്കൊണ്ടിരിക്കുന്ന സാമൂഹ്യ വിപത്തുകള്‍ക്കെതിരെയും ശക്തമായ ജനകീയ സമരപരിപാടികളും സംഘടിപ്പിക്കുമെന്ന് നയരേഖയിലൂടെ വ്യക്തമാക്കുന്നു.
പെമ്പിളൈ ഒരുമയുടെ നിരാഹാര സമരത്തിന് പിന്തുണ നല്‍കുമെന്ന് ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സിആര്‍ നീലകണ്ഠന്‍ അറിയിച്ചു. ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ എന്ന നിലയില്‍ പെമ്പിളൈ ഒരുമയുടെ ധീരോധാത്തമായ ഈ സമരത്തില്‍ താനും പങ്ക് ചേരുകയാണെന്നും അദ്ദേഹം പറഞ്ഞു.
പെമ്പിളൈ ഒരുമ എന്ന വിപ്ലവ സമര നേതാക്കളെ ഹീനമായ ഭാഷയില്‍ ആക്ഷേപിച്ച മലയാളികള്‍ക്കെല്ലാം നാണക്കേട് വരുത്തി വെച്ച മന്ത്രി എംഎം മണി ഉടന്‍ രാജി വെയ്ക്കണം. ഇത്തരം തരംതാണ പ്രസ്താവന വഴി മന്ത്രിയും സര്‍ക്കാരും സ്ത്രീത്വത്തെ അപമാനിക്കുകയാണ് ചെയ്തതെന്നും പെമ്പിളൈ ഒരുമയോട് മന്ത്രി മാപ്പ് പറയാന്‍ തയ്യാറാകണമെന്നും ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടു.
കൊച്ചി: ഇടതുസർക്കാരിലെ മരണമണി എന്ന് പേര് സമ്പാദിച്ച വൈദ്യുതി മന്ത്രി എംഎം മണി കഴിഞ്ഞ ദിവസം ഒരു പ്രസംഗത്തിനിടെ മൂന്നാറിലെ പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ മോശമായ പരാമര്‍ശത്തിനൂടെ അപഹസിച്ച സംഭവത്തില്‍ രൂക്ഷമായ വിമര്‍ശവുമായി നടി മഞ്ജു വാര്യര്‍. സ്ത്രീകള്‍ക്കെതിരെ എന്തും പറയാം, അവരെ എന്തും ചെയ്യാം എന്ന ധൈര്യം പുരുഷസമൂഹത്തില്‍ കുറേപ്പേര്‍ക്കെങ്കിലുമുണ്ട്. ഉത്തരവാദിത്തമുള്ള മന്ത്രിയും അവരിലൊരാളായി സംസാരിക്കുമ്പോള്‍ അത് എന്ത് സന്ദേശമാണ് സമൂഹത്തിന് കൊടുക്കുന്നതെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്കെതിരായ മന്ത്രിയുടെ പ്രസ്താവനയില്‍ നിന്ന് വമിക്കുന്ന ദുര്‍ഗന്ധം നാടിനെ മുഴുവനുമാണ് നാണം കെടുത്തുന്നത് എന്ന് മഞ്ജുവാര്യർ പോസ്റ്റിൽ പറയുന്നു.
രാജ്യം ശ്രദ്ധിക്കുകയും ഒരു പാട് പേര്‍ ഒപ്പം നില്‍ക്കുകയും ചെയ്ത പോരാട്ടമായിരുന്നു പെമ്പിളൈ ഒരുമയുടേത്. അതിനെ ഏറ്റവും തരം താഴ്ന്ന രീതിയില്‍ പരിഹസിച്ചതിലൂടെയും പ്രവര്‍ത്തകരെ സ്വഭാവഹത്യ നടത്തിയതിലൂടെയും മന്ത്രി അപമാനിച്ചത് ആത്മാഭിമാനത്തോടെ നിവര്‍ന്നു നില്കാന്‍ ശ്രമിക്കുന്ന എല്ലാ സ്ത്രീകളേയുമാണെന്നും മഞ്ജു വാര്യര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
മഞ്ജുവാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്..
‘സ്ത്രീകള്‍ക്കെതിരെ എന്തും പറയാം, അവരെ എന്തും ചെയ്യാം എന്ന ധൈര്യം പുരുഷസമൂഹത്തില്‍ കുറേപ്പേര്‍ക്കെങ്കിലുമുണ്ട്. ഉത്തരവാദിത്തമുള്ള മന്ത്രിയും അവരിലൊരാളായി സംസാരിക്കുമ്പോള്‍ അത് എന്ത് സന്ദേശമാണ് സമൂഹത്തിന് കൊടുക്കുന്നതെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. മൂന്നാറിലെ പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്കെതിരായ മന്ത്രി എം. എം.മണിയുടെ പ്രസ്താവനയില്‍ നിന്ന് വമിക്കുന്ന ദുര്‍ഗന്ധം നാടിനെ മുഴുവനുമാണ് നാണം കെടുത്തുന്നത്. രാജ്യം ശ്രദ്ധിക്കുകയും ഒരു പാട് പേര്‍ ഒപ്പം നില്‍ക്കുകയും ചെയ്ത പോരാട്ടമായിരുന്നു പെമ്പിളൈ ഒരുമയുടേത്. അതിനെ ഏറ്റവും തരം താഴ്ന്ന രീതിയില്‍ പരിഹസിച്ചതിലൂടെയും പ്രവര്‍ത്തകരെ സ്വഭാവഹത്യ നടത്തിയതിലൂടെയും മന്ത്രി അപമാനിച്ചത് ആത്മാഭിമാനത്തോടെ നിവര്‍ന്നു നില്കാന്‍ ശ്രമിക്കുന്ന എല്ലാ സ്ത്രീകളേയുമാണ്. ഒരുപാട് ജനകീയ പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയും എന്നും ജനങ്ങള്‍ക്കൊപ്പം നില്കുകയും ചെയ്യുന്ന ഒരു പ്രസ്ഥാനത്തിന്റെ പ്രതിനിധിയായ അദേഹത്തിന് എങ്ങനെയിങ്ങനെ പറയാന്‍ കഴിയുന്നു എന്നത് അത്ഭുതപ്പെടുത്തുന്നു. ആര്‍ക്കും നാവുകൊണ്ടു പോലും അപമാനിക്കാനുള്ള വസ്തുവല്ല സ്ത്രീ. അത് സമൂഹത്തോട് വിളിച്ചു പറയേണ്ട ബാധ്യതയുളളയാളാണ് ഒരു മന്ത്രി. വെറുമൊരു ഖേദപ്രകടനത്തിനുമപ്പുറം ഇനി ഇത്തരം വാക്കുകള്‍ തന്നില്‍ നിന്ന് ഉണ്ടാകില്ലെന്ന ഉറപ്പാണ് എം.എം.മണിയില്‍ നിന്ന് പൊതുസമൂഹം പ്രതീക്ഷിക്കുന്നത്. ആത്മാഭിമാനത്തിന്റെ വീണ്ടെടുപ്പിനായുള്ള സമരത്തില്‍ പെമ്പിളൈ ഒരുമയ്‌ക്കൊപ്പം.’
[ot-video][/ot-video]
പെൺകുട്ടിയെ പീഡിപ്പിച്ചതിന് സീരിയൽ നടനെതിരെ കേസെടുത്തു. ടെലിവിഷൻ അവതാരകനും ഹിന്ദി സീരിയൽ നടനുമായ പാർത്ഥ സംതാനെതിരെയാണ് ബെംഗലുരു നഗർ പോലീസ് പോക്സോ പ്രകാരം കേസെടുത്തിരിക്കുന്നത്.
നേരത്തെ സെക്ഷൻ 354 വകുപ്പ് പ്രകാരം സ്ത്രീ പീഡനത്തിന് ചാർജ് ചെയ്തിരുന്ന കേസ് പരാതിക്കാരിയായ 20 കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ വകുപ്പിലേക്ക് മാറ്റുകയായിരുന്നു.
തനിക്ക് 16 വയസ്സുള്ളപ്പോൾ ഇയാൾ പീഡിപ്പിച്ചിരുന്നുവെന്ന് പോലീസിന് യുവതി രണ്ടാമതും മൊഴി നൽകിയതോടെയാണ് പ്രതി പോക്സോ വകുപ്പിൽ കേസിൽ ഉൾപ്പെട്ടിരിക്കുന്നത്.നിരവധി ടെലിവിഷൻ പരിപാടികൾ അവതരിപ്പിച്ചിട്ടുള്ള ഇയാൾ ഹിന്ദി സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. കൈസി യെ യാരിയാൻ, ബെസ്റ്റ് ഫ്രണ്ട്സ് ഫോർ എവർ എന്നീ സീരിയലുകളിലുണ്ട്. അതേസമയം പ്രതി മുൻകൂർ ജാമ്യത്തിന് ദിൻദോഷി കോടതിയെ സമീപ്പിച്ചതിനാൽ ഇത് വരെ ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ലെന്നാണറിയുന്നത്.
നരഭോജികള്‍ ലോകത്ത് അവശേഷിക്കുന്നു എന്ന വ്യക്തമായ സൂചനകള്‍ നല്‍കിക്കൊണ്ട് ഇന്റര്‍നെറ്റില്‍ ചില ചിത്രങ്ങള്‍ പ്രചരിക്കുന്നു .സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത് ചൈനയില്‍ നിന്നും തായ് വാനില്‍ നിന്നുമാണ് .ഇവിടെ ചില സ്ഥലങ്ങളില്‍ മനുഷ്യ മാംസം കച്ചവടം ചെയ്യുന്നു എന്നാണ് വിവരം .
പ്രചരിക്കുന്ന ദൃശ്യങ്ങളിലുള്ളതിലൊന്ന് ചൈനയിലെ ടിയോങ് കോക്ക് എന്ന സ്ഥലമാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. പല പ്രമുഖ ഇംഗ്ലീഷ് മാധ്യമങ്ങളും വാര്‍ത്ത പുറത്തു വിട്ടിട്ടുണ്ട്. എന്നാല്‍ പുറത്തു വന്നിരിക്കുന്ന ചിത്രങ്ങളുടെ ആധികാരികതയെക്കുറിച്ചുള്ള സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.ചൈനയിലേ ടിയോങ്ങ്‌കോക്ക് പ്രദേശത്ത് മനുഷ്യമാംസം വില്പ്പനയ്ക്കായി വെച്ചിരിക്കുന്ന ബോഡുകള്‍ ഉണ്ടെന്നാണ് വിവരം.
കടയില്‍ കന്നുകാലികളുടെ മാംസം കെട്ടിതൂക്കിയിട്ടിരിക്കുന്ന പോലെ മനുഷ്യന്റെ തുടഭാഗം,കൈക്കുറക്, നെഞ്ചു ഭാഗം എന്നിവ കെട്ടി തൂക്കിയിട്ടിരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പാശ്ചാത്യ മാധ്യമങ്ങളില്‍ ചിത്രങ്ങള്‍ സഹിതം വന്നുകഴിഞ്ഞു. പ്രായം കുറഞ്ഞ പെണ്‍കുട്ടികളുടെ മാംസത്താനാണ് ഏറ്റവും പ്രിയം.സ്ത്രീകളുടെ മാറിടഭാഗമാണ് വില്പനയില്‍ പ്രധാനം. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് ആദ്യവാരം മുതലാണ് ചൈനയിലും തായ്‌വാനിലും ഇത്തരം മാംസവില്‍പ്പന നടക്കുന്നുണ്ടെന്ന വാര്‍ത്ത പുറത്തുവരുന്നത്.
ഇതുമായി ബന്ധപ്പെട്ട് പല ചിത്രങ്ങളുടേയും നിജ സ്ഥിതികള്‍ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. മനുഷ്യ മാംസം കച്ചവടം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ചില സംഭവങ്ങളില്‍ പോലീസ് കേസെടുത്തതായി സ്ഥിരീകരണങ്ങളുണ്ട്. സ്‌നോപസ് ഡോട്‌കോം എന്ന സൈറ്റ് പുറത്തുവിട്ട ചിത്രങ്ങളില്‍ ഒന്ന് മുഴുവനായി കുക്ക് ചെയ്തിരിക്കുന്നതും പിഞ്ചുകുഞ്ഞിനെ ഒരാള്‍ പാത്രത്തില്‍ വയ്ച്ച് കടിച്ചു തിന്നുന്നതാണ്. മരിക്കുന്ന നവജാത ശിശുക്കളെ 50മുതല്‍ 70ഡോളര്‍ വില നല്കി ചൈനയില്‍ ആശുപതികളില്‍ നിന്നും ശെഖരിക്കുന്ന സംഘം ഉണ്ടെന്ന് തെളിയിക്കപ്പെട്ട കാര്യമാണ്. ഇത്തരം ശവ ശരീരങ്ങള്‍ ഗ്രില്ല് ചെയ്താണ് തായ് വാനിലെ നരഭോജികള്‍ കഴിക്കുന്നത്. ഈ ചിത്രവും വാര്‍ത്തയും ശരിയാണെന്ന് സ്‌കോട്‌ലന്റ് യാഡും, ബ്രിട്ടീഷ് പോലീസും നടത്തിയ അന്വേഷണത്തില്‍ തെളിയുകയും ചിത്രത്തിലെ നരഭോജിയായ ഷു യു എന്നയാളെ കണ്ടെത്തുകയും ചെയ്തിരുന്നു. 2011ലും 2012ലുമായി 12 ചൈനക്കാരെ മനുഷ്യന്റെ ശരീര ഭാഗങ്ങള്‍ വിറ്റതുമായി ബന്ധപ്പെട്ട കേസില്‍ കോടതി ശിക്ഷിച്ചിട്ടുണ്ടെന്ന് ചൈനാ ടൈം പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. എന്തായാലും ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.
2013 ജനുവരി 14ന് ചൈനയിലെ നരഭോജിയായിരുന്ന സാങ്ങ് എങ്ങ് മിന്‍ എന്നയാളെ കോടതി വധശിക്ഷക്ക് വിധിക്കുകയും കൊന്നുകളയുകയും ചെയ്തിരുന്നു. മനുഷ്യരെ വശീകരിച്ച് കെണിയില്‍ പെടുത്തി കൊല്ലുകയും മാംസം തിന്നുകയുമായിരുന്നു ഇയാളുടെ പരിപാടി. കുട്ടികളടക്കമുള്ളവരെ കൊന്ന് ചൈനയിലെ സൗത്ത് വെസ്റ്റ് വില്ലേജ് എന്ന മാര്‍ക്കറ്റില്‍ ഒട്ടകപക്ഷിയുടെ ഇറച്ചിയെന്നു പറഞ്ഞ് വര്‍ഷങ്ങള്‍ ഇയാള്‍ വില്പന നടത്തിയതായി പോലീസിനെ ഉദ്ധരിച്ച് ദി ഹോകോങ്ങ് ന്യൂസ് പേപ്പര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബാക്കി വരുന്ന ഇറച്ചി ഉണങ്ങി സൂക്ഷിച്ചും ഇയാള്‍ കഴിക്കുമായിരുന്നു. 20 ഓളം ആളുകളെ കാണാതായതിനെ ചുറ്റിപറ്റിയുള്ള ലോക്കല്‍ പോലീസിന്റെ അന്വേഷണം ഒടുവില്‍ സാങ്ങ്മിന്‍ എന്ന നരഭോജിയിലേക്ക് എത്തുകയായിരുന്നു.
ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച വിധവയുടെ സ്വകാര്യഭാഗത്ത് ബിയർ കുപ്പി കുത്തികയറ്റി. അയൽവാസിയായ സുദർശൻ ടാക്കൂറാണ് തന്‍റെ ആവശ്യം നിരസിച്ച യുവതിക്ക് നേരെ ഈ ക്രൂരകൃത്യം നടത്തിയിരിക്കുന്നത്. ജാർഖണ്ഡിലെ ലതേഹാറിൽ മകൾക്കൊപ്പം താമസിക്കുന്ന വിധവയ്ക്ക് നേരെയാണ് ലൈഗിംകാക്രമണം. പോലീസ് ഇയാൾക്കുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
രാത്രിയിൽ അസമയത്ത് വീട്ടിൽ കയറിചെന്ന് സുദർശൻ സെക്സ് ചെയ്യാൻ സഹകരികണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ എതിർപ്പ് കാണിച്ചതിനെ തുടർന്ന് യുവതിയെ ഇയാൾ മർദ്ദിക്കുകയും സ്വകാര്യ ഭാഗത്ത് ബിയർ കുപ്പി കുത്തി കയറ്റുകയും ചെയ്തു.
യുവതിയുടെ കരച്ചിൽകേട്ട് സമീപവാസികൾ ഓടിയെത്തിയപ്പോഴേക്കും ഇയാൾ ഓടി രക്ഷപ്പെട്ടു. അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതിയെ അയൽവാസികൾ ചേർന്ന് ആശുപത്രിയിലെത്തിച്ചു. തുടർന്ന് സുദർശനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സ്ത്രീകളും കുട്ടികളും ചേർന്ന് ഇയാളുടെ വീടിനുമുന്നിലായി പ്രതിഷേധമാരംഭിച്ചു. പിന്നീട് അറസ്റ്റ് നടത്താമെന്നുള്ള പോലീസ് ഉറപ്പിലാണ് ഇവർ പിരിഞ്ഞുപോയത്.
കർണാടകയിലെ ബെലാഗവി(ബൽഗാം) ജില്ലയിൽ ആറുവയസുകാരി കുഴൽക്കിണറിൽ വീണു. അത്താനി താലൂക്കിൽപ്പെട്ട ധുൻജരവാഡി ഗ്രാമത്തിലെ വയലിൽ ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. കാവേരിയാണ് കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ മറയില്ലാതെ കിടന്നിരുന്ന കുഴൽക്കിണറിൽ അബദ്ധത്തിൽ വീണത്. ലോക്കൽ പോലീസും ഫയർഫോഴ്സും നടത്തിയ രക്ഷാപ്രവർത്തനം വിഫലമായതിനെത്തുടർന്ന് സർക്കാർനിർദേശപ്രകാരം പൂനയിൽനിന്നെത്തിയ ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങളാണ് ഇപ്പോൾ രക്ഷാപ്രവർത്തനത്തിലേർപ്പെട്ടിരിക്കുന്നത്.

മുപ്പതടി ആഴത്തിൽ കുട്ടി കുടുങ്ങിക്കിടക്കുകയാണെന്നും കുട്ടിയുടെ കരച്ചിൽ കേൾക്കാമെന്നും ജീവൻ നിലനിർത്തുന്നതിനായി ഓക്സിജൻ ലഭ്യമാക്കുന്നുണ്ടെന്നും ജില്ലാ പോലീസ് സൂപ്രണ്ട് രവികാന്ത് ഗൗഡ പറഞ്ഞു. സമാന്തരമായി കുഴിയെടുത്ത് കുട്ടിയെ രക്ഷപ്പെടുത്താനാണു ശ്രമം. സ്ഥലത്തെ പാറക്കെട്ടുകളും കട്ടികൂടിയ മണ്ണും കുഴിയെടുക്കുന്നതിന് തടസമാകുന്നുണ്ട്. അതിനിടെ, മകൾ കുഴൽക്കിണറിൽ വീണതറിഞ്ഞ് അബോധാവസ്ഥയിലായ മാതാവ് സവിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളമില്ലാത്തതിനാൽ ഉപേക്ഷിക്കപ്പെട്ട കുഴൽക്കിണറിലാണ് കുട്ടി വീണത്. കുഴൽക്കിണർ മൂടാതെ അപകടം വിളിച്ചുവരുത്തിയ സ്ഥലമുടമയ്ക്കെതിരേ കേസെടുക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ബംഗളൂരുവിൽ അറിയിച്ചു.
ഇന്ത്യൻ റെയിൽവേ ആഡംബര സൗകര്യങ്ങളോട് കൂടിയുള്ള ഡബിൾ ഡെക്കർ എസി ട്രെയിനുകൾ പരീക്ഷിക്കുന്നു. ഉത്കൃഷ്ട് ഡബിൾ ഡെക്കർ എസി യാത്രി(ഉദയ്) എക്സ്പ്രസാണ് തിരക്കേറിയ റൂട്ടുകളിൽ പരീക്ഷിക്കാൻ പോകുന്നത്. ട്രെയിനിൽ 120 സീറ്റുകളുള്ള എസി കോച്ചുകളാണ് ഉണ്ടാകുക. ജൂലൈയോടെ ട്രെയിൻ ഓടി തുടങ്ങുമെന്ന് റെയിൽവേ വൃത്തങ്ങൾ സൂചന നൽകി.
ഡൽഹി-ലക്നോ റൂട്ടിലാകും ട്രെയിൻ ആദ്യം ഓടിക്കുക. തേഡ് എസി മെയിൽ എക്സ്പ്രസ് ട്രെയിനുകളിലെ യാത്രാ നിരക്കിന് താഴെയായിരിക്കും ഈടാക്കുക.ചായ, ശീതള പാനീയങ്ങൾ എന്നിവ ഓട്ടോമാറ്റിക് വെൻഡിംഗ് മെഷീനുകൾ വഴി ലഭ്യമാക്കും. വൈ ഫൈ സ്പീക്കർ സംവിധാനം, വലിയ എൽസിഡി സ്ക്രീൻ എന്നിവ ഓരോ കോച്ചിലും ഉണ്ടാകും.
താന്‍ കാന്‍സര്‍ രോഗിയാണെന്നും ചികിത്സയ്ക്ക് പണം ആവശ്യമാണെന്നും കാണിച്ചു ഫേസ് ബുക്ക് പേജ് ഉണ്ടാക്കി ഇരുപത്തിരണ്ടുകാരി നേടിയത് 22ലക്ഷം രൂപ .ഹൈദരാബാദ് സ്വദേശിനി സാമിയ അബ്ദുൾ ഹഫീസ ആണ് ആളുകളുടെ സഹതാപം പിടിച്ചു പറ്റി പണം അടിച്ചുമാറ്റിയത് .ഹൈദരാബാദ് സ്വദേശിനിയാണ് ഇവര്‍ .
താന്‍ സ്തനാർബുദബാധിതയാണെന്നും ചികിത്സയ്ക്കായി പണമില്ലെന്നും പറഞ്ഞായിരുന്നു ഫേസ്ബുക്കിൽ തട്ടിപ്പ് ആരംഭിച്ചത്. ഇതിന്‍റെ പേരിൽ കഴിഞ്ഞ ജനുവരിയിൽ ഒരു ഫേസ്ബുക്ക് ക്യാമ്പെനും ആരംഭിച്ചിരുന്നു. ഇതിനായി സാമിയയ്ക്ക് ‘ഗോ ഫണ്ട് സാമിയ’ എന്ന പേരിൽ ഫേസ്ബുക്ക് പേജുമുണ്ട്.
സാമിയയോട് അലിവുതോന്നിയവരെല്ലാം സഹായ ഹസ്തവുമായി മുന്നോട്ട് വന്നു. ഇത്തരത്തിൽ 22 ലക്ഷം രൂപയാണ് യുവതി സമ്പാദിച്ചത്. ധനസഹായം നൽകിയവരിൽ ഒരാൾ യുവതിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ ആശുപത്രിയുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് സഹായവുമായി മുന്നോട്ട് വന്നവരൊക്കെ യുവതിക്കെതിരെ പോലീസ് പരാതി നൽകി.ഇതോടെയാണ് കള്ളി പൊളിഞ്ഞത്.പരാതിയെ തുടർന്ന് അറസ്റ്റ് ചെയ്തു സാമിയയുടെ അക്കൗണ്ട് മരവിപ്പിക്കാൻ പോലീസ് ബാങ്കുക്കാരോട് ആവശ്യപ്പെട്ടു. എന്നാൽ ബാങ്കിൽ അവശേഷിച്ചിരുന്നത് വെറും 5000 രൂപയായിരുന്നു. സാമിയയുടെ പിതാവ് വാസ്തവത്തിൽ ഒരു അർബുദ രോഗി തന്നെയാണ്. ഇയാൾ ചികിത്സയിൽ കഴിയുന്ന ആശുപത്രിയിൽ നിന്നുമാണ് ആളുകൾ വിശ്വസിക്കാൻ പാകത്തിനുള്ള വിവരങ്ങൾ സാമിയ ശേഖരിച്ചത്.
അന്തരിച്ച മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ കോടനാട് എസ്‌റ്റേറ്റിലെ കാവല്‍ക്കാരനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. നീലഗിരി ജില്ലയിലുള്ള കോടനാട് എസ്‌റ്റേറ്റിലെ ഓം ബഹദൂര്‍ എന്ന സെക്യൂരിറ്റി ഗാര്‍ഡാണ് ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് മരിച്ചത്. ജയലളിതയുടെ അവധിക്കാല വസതിയായിരുന്നു കോടനാട് എസ്‌റ്റേറ്റില്‍ ഞായറാഴ്ച രാത്രിയിലാണ് കാവല്‍ക്കാരന്‍ കൊല്ലപ്പെട്ടത്. മറ്റൊരു കാവല്‍ക്കാരനായ കൃഷ്ണ ബഹദൂറിന് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

പത്തംഗ സംഘം എസ്റ്റേറ്റില്‍ അതിക്രമിച്ച് കടന്ന് ആക്രമണം നടത്തിയെന്നാണ് രക്ഷപ്പെട്ട കൃഷ്ണ പൊലീസിന് മൊഴിനല്‍കിയത്. തിരിച്ചറിയാനാകാത്ത പത്ത് പേരാണ് എസ്റ്റേറ്റില്‍ കടന്ന് ആക്രമിച്ചതെന്നാണ് ഇയാള്‍ മൊഴിനല്‍കിയത്. മോഷണശ്രമമാണോ എന്നാണ് പൊലീസ് സംശയിക്കുന്നത്. എന്നാല്‍ ഇക്കാര്യം ഉറപ്പിച്ച് പറയാനാവില്ലെന്നും അന്വേഷണം നടത്തുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ചിലരെ ചോദ്യം ചെയ്യുകയും ചെയ്തു.
900 ഏക്കറില്‍ വ്യാപിച്ച് കിടക്കുന്ന എസ്റ്റേറ്റിലെ 10ാം നമ്പര്‍ ഗേറ്റിലൂടെയാണ് അക്രമി സംഘം അകത്തുകടന്നത്. ജയലളിതയുടെ സ്വത്ത് വകകളുടെ അവകാശം സംബന്ധിച്ച് തര്‍ക്കം നടക്കുന്നതിനിടയിലുള്ള എസ്റ്റേറ്റിലെ അക്രമം ഗൗരവമായാണ് പൊലീസ് കാണുന്നത്.