കുടിയേറ്റത്തിന്റെയും അതീജീവനത്തിന്റെയും ചരിത്രമുള്ള ഇടുക്കിയുടെ ഇംഗ്ലണ്ടിലെ പിൻതുടർച്ചക്കാർ കോവിഡാനന്തരം കവന്ററിയിൽ വീണ്ടും ഒത്തു ചേർന്നപ്പോൾ 2024-25 വർഷങ്ങളിൽ കൂട്ടായ്മയുടെ കൂടുതൽ കരുത്തോടെയുള്ള മുന്നേറ്റത്തിനു തുടക്കമിടാൻ പുതിയ നേതൃത്വത്തെ അംഗങ്ങൾ ചുമതലപ്പെടുത്തിയിരിയ്ക്കുകയാണ്. മുൻ കാലങ്ങളിൽ നിന്നും വിത്യസ്തമായി കൺവീനറും കമ്മറ്റിയംഗങ്ങൾക്കും പകരമായി പ്രസിഡൻഷ്യൽ രീതിയിലുള്ള ഭരണ സമിതിയാണ് തെരെഞ്ഞെടുക്കപ്പെട്ടത്.
പ്രസിഡന്റായി സിബി ജോസഫും (ബാസിൽഡൺ) വൈസ് പ്രസിഡന്റായി വിൻസി വിനോദിനെയുമാണ് (മാൻഞ്ചസ്റ്റർ), ഇടുക്കി ജില്ലാ സംഗമം യുകെയുടെ രക്ഷാധികാരിയായി ഫ്രാൻസിസ് കവളക്കാടിനെയും ഇംഗ്ലണ്ടിലെ ഇടുക്കിയുടെ മക്കളെ ഒത്തുരുമയോടെ ഒരു കുടുംബമായി മുന്നോട്ട് കൊണ്ടു പോകുവാൻ തെരെഞ്ഞെടുത്തിരിക്കുന്നത്. ഭരണസമിതിയുടെ പ്രവർത്തനങ്ങളെ ശക്തമായി മുന്നോട്ടു കൊണ്ടുപോകുവാൻ സെക്രട്ടറി ഈസ്റ്റ് ബോണിൽ നിന്നുള്ള ജോമോൻ ചെറിയാൻ ആണ്. സാമ്പത്തിക ഭദ്രതയോടെ സംഘടനെയെ ചലിപ്പിക്കേണ്ട ഉത്തരവാദിത്വം റോയി ജോസഫ് (പീറ്റർബ്രോ) ആണ്. ജോയ്ന്റ് സെക്രട്ടറിയായി ജിന്റോ ജോസഫ് മാഞ്ചസ്റ്ററും, ജോയന്റ് ട്രഷററായി സാജു ജോസഫ് (കവൻറി ) തെരെത്തെടുത്തു. പബ്ലിക് റിലേഷൻ എക്സിറ്ററിൽ നിന്നുള്ള വിൽസൺ പുന്നോലിയുമാണ്. അതോടൊപ്പം യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് 22 അംഗ കമ്മറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു.
ഉച്ച കഴിഞ്ഞു നടന്ന സംസ്കാരിക പരിപാടിയിൽ മുഖ്യ പ്രഭാക്ഷണം നടത്തിയ പ്രമുഖ സാംസ്കാരിക – കാരുണ്യ പ്രവർത്തകനുമായ അസ്സി ചേട്ടൻ (ഫ്രാൻസിസ് കവളകാട്ടിൽ) ഇടുക്കി സംഗമത്തിന്റെ പ്രഥമ ലക്ഷ്യമായ കാരുണ്യ പ്രവർത്തനങ്ങളെ ഓർമ്മിച്ചു കൊണ്ട് ഇടുക്കിയുടെ മക്കൾ അവരുടെ വ്യക്തിത്വം മറ്റുള്ളവരുടെ മുമ്പിൽ വൃക്തമാക്കേണ്ടത് സഹജീവികളോടുള്ള ദയയും കാരണ്യവും പ്രകടമാക്കി കൊണ്ടായിരിക്കണം എന്നു നിരദേശിയ്ക്കുകയുണ്ടായി. ദാനം കൊടുക്കുന്നവർക്ക് ദാനം കൊടുക്കുവാനുള്ളത് ലഭ്യമായി കിട്ടുമെന്നും അദ്ദേഹം പറഞ്ഞു.
കൺവീനർ ജിമ്മി ജോസഫിന്റെ (കവന്റി) അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിൻസി സ്വാഗതവും, ജിമ്മി അധ്യക്ഷ പ്രസംഗവും, ജസ്റ്റ്യൻ എബ്രാഹം ( റോതർഹാം) മുൻ വർഷങ്ങളിലെ കണക്കുകളും അവതരിപ്പിച്ചൂ. മുൻ കൺവീനർ പീറ്റർ താണോലി കൃതജ്ഞതയും പറഞ്ഞു.
പുതിയതായി തിരെഞ്ഞടുത്ത പ്രസിഡന്റ് സിബി ജോസഫ് കോവിഡു കാലത്ത് സംഘടനാ പ്രവർത്തനങ്ങളും കാരുണ്യ പ്രവർത്തനങ്ങളും ശക്തമായി മുന്നോട്ട് കൊണ്ടുപോയ ജിമ്മിയുടെ നേതൃത്വത്തിലുള്ള കമ്മറ്റി അംഗങ്ങളുടെ പ്രവർത്തനങ്ങളെ പ്രത്യേകം ശ്ലാഹിക്കുകയും അത്തരം പ്രവർത്തനങ്ങൾ കൂടുതൽ ശക്തമായി മുന്നോട്ടു കൊണ്ടു പോകാൻ പ്രയ്ത്നിക്കുകയും ചെയ്യുമെന്ന് ഉറപ്പ് നല്കി. ഇംഗ്ലണ്ടിൽ എത്തിയിട്ടുള്ള എല്ലാം ഇടുക്കിക്കാരെയും സംഗമത്തിൽ അംഗങ്ങളാക്കുവാൻ ശ്രമിക്കുമെന്നു അങ്ങനെ സംഘടനയെ ശക്തിപ്പെടുത്തുമെന്ന് സെക്രട്ടറി ജോമോൻ ചെറിയാൻ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.
സ്റ്റീവനേജ് : പ്രമുഖ മലയാളി കൂട്ടായ്മ്മയായ സർഗം സ്റ്റീവനേജ് സംഘടിപ്പിക്കുന്ന ക്രിസ്തുമസ്-ന്യൂ ഇയർ ആഘോഷം ശനിയാഴ്ച്ച നടത്തപ്പെടും. രണ്ടു പതിറ്റാണ്ട് പിന്നിടുന്ന മലയാളി കൂട്ടായ്മയുടെ ഏറ്റവും വർണ്ണാഭമായ ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സർഗം ഭാരവാഹികൾ അറിയിച്ചു.
തിരുപ്പിറവിയോട് അനുബന്ധിച്ച് മലയാളി കൂട്ടായ്മയെ ആവേശഭരതമാക്കിയ ക്രിസ്തുമസ് കരോളിന്റെയും, കൂടാതെ പുൽക്കൂട്, ക്രിസ്തുമസ് ട്രീ, വീടലങ്കാരം എന്നീ വിഭാഗങ്ങളിലെ മത്സര ജ്വരം പകർന്ന ദിനങ്ങളുടെയും പിന്നാലെ ആഘോഷത്തിന്റെ കലാശക്കൊട്ടിന് വേദിയുയരുകയാണ്.
സർഗം സ്റ്റീവനേജ് സംഘടിപ്പിക്കുന്ന തിരുപ്പിറവി-നവവത്സര ആഘോഷം ജനുവരി 13 ന് ശനിയാഴ്ച്, സ്റ്റീവനെജ് ബാൺവെൽ അപ്പർ സ്കൂൾ ഓഡിറ്റോറിയത്തിൽ ഉച്ചയ്ക്ക് രണ്ടരയ്ക്ക് ആരംഭിച്ച് വൈകുന്നേരം എട്ടു മണി വരെ നീണ്ടു നിൽക്കും.
മാസ്മരികത വിരിയുന്ന എൽ ഇ ഡി സ്ക്രീനുകളാലും, അത്യാധുനിക സൗണ്ട് ലൈറ്റിങ് സംവിധാനത്തിന്റെ പ്രഭയിലും, നേറ്റിവിറ്റിയും, കരോളും, കലാ പ്രതിഭകളുടെ വിസ്മയം തീർക്കുന്ന നൃത്ത-സംഗീത അവതരണങ്ങളും, ഹാസ്യരസം തുളുമ്പുന്ന സ്കിറ്റുകളും, വിഭവ സമൃദ്ധമായ ക്രിസ്തുമസ് ഗ്രാൻഡ് ഡിന്നറും അടക്കം ആഘോഷ രാവിനെ വർണ്ണാഭമാക്കുവാൻ വൈവിദ്ധ്യമായ ക്രമീകരണങ്ങളാണ് സർഗം കമ്മിറ്റി ഒരുക്കിയിരിക്കുന്നത്.
സർഗം സ്റ്റീവനേജ് ക്രിസ്തുമസ് ആഘോഷത്തിൽ പങ്ക് ചേരുവാൻ ആഗ്രഹിക്കുന്നവർ ഈ-മെയിൽ വഴിയോ സെക്രട്ടറിയുമായി നേരിട്ടോ ബന്ധപ്പെടുവാൻ താൽപ്പര്യപ്പെടുന്നു.
[email protected]
ആദിർശ് പീതാംബരൻ-
07429178994
Venue: Barnwell Upper School, Barnwell, SG2 9SW, Stevenage
ഇപ്സ്വിച്ച്: ക്രിസ്തുമസും പുതുവത്സരവും പ്രൗഢ ഗംഭീര ആഘോഷമാക്കി ഇപ്സ്വിച്ചിലെ മലയാളികൾ. ഈസ്റ്റ് ആംഗ്ലിയായിലെ പ്രമുഖ മലയാളി കൂട്ടായ്മ്മകളിൽ ഒന്നായ ഇപ്സ്വിച് കേരളാ കൾച്ചറൽ അസോസിയേഷന്റെ (കെസിഎ) നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ നൂറുകണക്കിന് മലയാളികളാണ് പങ്കെടുത്തത്. കെസിഎയുടെ രക്ഷാധികാരി ഡോ. അനൂപ് ഉദ്ഘാടനം ചെയ്ത തിരുപ്പിറവി-നവവത്സര ആഘോഷത്തിൽ ഫാ. ടോമി മണവാളൻ ക്രിസ്മസ് സന്ദേശം നൽകി.
ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ അണിനിരന്ന കലാസന്ധ്യ വേദിയിൽ ആവേശത്തിരയിളക്കിയ ദൃശ്യ-ശ്രവണ വിരുന്നാണ് സമ്മാനിച്ചത്. വിവിധ മ്യൂസിക് വേദികളിലൂടെ യുകെ മലയാളികൾക്കിടയിൽ ശ്രദ്ധേയനായ അഭിജിത് യോഗിയുടെ സംഗീത വിരുന്ന് ആഘോഷത്തിന് ഇരട്ടി മധുരമാണ് പകർന്നത്. അഭിജിത്തിനൊപ്പം പ്രശസ്ത ഗായിക രേഷ്മയും കൂടി ചേർന്നപ്പോൾ ആഘോഷരാവ് സംഗീതസാന്ദ്രമായി.
ക്രിസ്തുമസ് ആഘോഷത്തിൽ ആടിയും പാടിയും സമ്മാനങ്ങളും ആശംസകളുമായി സാന്താക്ലോസും, ഇപ്സ്വിച് മലയാളികളുടെ കരോൾ സംഘത്തിന്റെ ഭക്തിസാന്ദ്രമായ കരോൾ ഗാനങ്ങളും, ഒപ്പം താളം പിടിച്ചും നൃത്തം ചെയ്തും സദസ്സും ചേർന്നപ്പോൾ ക്രിസ്തുമസ് ആഘോഷം വർണ്ണാഭമായി. ക്രിസ്തുമസ് ആഘോഷത്തിനിടെ സംഘടിപ്പിച്ച നറുക്കെടുപ്പിലൂടെ വിജയികളായവർക്കുള്ള വിവിധ ഹോം അപ്ലയൻസസും, ട്രാവൽ വൗച്ചറും സമ്മാനമായി നൽകി.
കെസിഎ സംഘടിപ്പിച്ച കേക്ക് ബേക്കിങ് പരിശീലനത്തിൽ തയ്യാറാക്കിയ കേക്ക് മിക്സ് ഉപയോഗിച്ചുണ്ടാക്കിയ കേക്ക് മുറിച്ചായിരുന്നു തിരുപ്പിറവി ആഘോഷത്തിന് നാന്ദി കുറിച്ചത്. കേക്ക് മുറിച്ചു മധുരം വിളമ്പിക്കൊണ്ട് തങ്ങളുടെ സ്നേഹ സൗഹൃദം ഊട്ടിയുറപ്പിക്കുന്ന വേദികൂടിയാവുകയായിരുന്നു ആഘോഷം.
കെസിഎ ഒരുക്കിയ ഫൈവ് കോഴ്സ് ക്രിസ്തുമസ് ഡിന്നർ ആഘോഷരാവിലെ ഹൈലൈറ്റായി. മാസ്മരികത നിറഞ്ഞ കലാസന്ധ്യയും, ഭക്തിസാന്ദ്രമായ ക്രിസ്തുമസ് കരോളും, സംഗീത വിരുന്നും, വിഭവ സമൃദ്ധമായ ഗ്രാൻഡ് ഡിന്നറും, ഡിസ്‌ക്കോയും അടക്കം വേദിയെ കോരിത്തരിപ്പിച്ച ആഘോഷ രാവ് ഇപ്സ്വിച് മലയാളി കൂട്ടായ്‌മ്മയുടെ ക്രിസ്തുമസ് പുതുവത്സര ആഘോഷത്തെ അവിസ്മരണീയമാക്കി.
കെസിഎ പ്രസിഡൻ്റ് ജോബി ജേക്കബ്, വൈസ് പ്രസിഡൻ്റ് സിജോ, സെക്രട്ടറി ജുനോ ജോൺ, ജോയിൻ്റ് സെക്രട്ടറി ബിലു, ട്രഷറർ ടോംജോ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
റബറിന് 250 രൂപയെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാൻ സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്ന് തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. റബറിന് 250 രൂപ എന്ന ആവശ്യത്തിൽ നിന്ന് കർഷകർ പിന്നോട്ടില്ലെന്നും ജോസഫ് പാംപ്ലാനി പറഞ്ഞു. ആവശ്യം നിറവേറ്റിയെങ്കിൽ അടുത്ത തിരഞ്ഞെടുപ്പിൽ ഭരണകൂടത്തിന്റെ ഉത്തുംഗ ശൃംഗങ്ങളിൽ ഇരിക്കുന്നവരെ താഴെയിറക്കാനും കർഷകർ തന്നെ മുന്നോട്ടു വരും.
മലയോര കർഷകരോട് മുഖ്യമന്ത്രി പറഞ്ഞ വാഗ്ദാനം പാലിച്ചിട്ടില്ല. അത് പാലിക്കണം. റബറിന് 250 രൂപയെന്ന തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിലെ വാഗ്ദാനം നിറവേറ്റി തരാൻ സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും പാംപ്ലാനി പറഞ്ഞു. നവ കേരള സദസ്സ് കണ്ണൂരിൽ വന്നപ്പോൾ മുഖ്യമന്ത്രി എന്നെയും ക്ഷണിച്ചു .ഞാനവിടെ ചെന്നത് കാപ്പിയും ചായയും കുടിക്കാനല്ല . വാഗ്ദാനങ്ങൾ നിറവേറ്റുന്ന സർക്കാരാണ് ഞങ്ങളുടെ സർക്കാരെന്ന് മുഖ്യമന്ത്രി പറഞ്ഞു. അങ്ങ് വാഗ്ദാനങ്ങൾ നിറവേറ്റിയെന്ന് അവകാശപ്പെടുമ്പോഴും ഞങ്ങൾ മലയോര കർഷകരോട് പറഞ്ഞൊരു വാക്കുണ്ട്. അതിതുവരെയും പാലിച്ചിട്ടില്ലെന്ന് ഞാൻ മുഖ്യമന്ത്രിയോട് ആ വേദിയിൽ പറഞ്ഞു.
പറഞ്ഞ വാക്ക് പാലിക്കണം. നിങ്ങളുടെ വാക്ക് വിശ്വസിച്ച് വോട്ട് ചെയ്ത ജനതയാണ് നിങ്ങളോട് പറയുന്നത്. പണമില്ലെന്നാണ് സർക്കാർ പറയുന്നത്. കർഷകന്റെ കാര്യം വരുമ്പോൾ മാത്രം പണമില്ലെന്ന വാക്കു കൊണ്ട് സർക്കാർ നമ്മുടെ വായടയ്ക്കാൻ ശ്രമിക്കുന്നു. കർഷകന്റെ കുടിശ്ശിക തീർത്ത ശേഷം മതി അടുത്തമാസം സർക്കാർ ജീവനക്കാരുടെ ശമ്പളം കൊടുക്കാൻ സർക്കാർ മുന്നോട്ടു വരേണ്ടതെന്നും ജോസഫ് പാംപ്ലാനി ഓർമ്മിപ്പിച്ചു.
ജോർജ് മാത്യു
സംഘര്ഷഭരിതമായ ലോകത്തിലെ പ്രതീക്ഷനിർഭരമായ വേളയാണ് ക്രിസ്തുമസ്സ് എന്ന് ഒരിക്കൽ കൂടി ഉൽഘോഷിച്ചുകൊണ്ട് ,എഡിങ്ടൺ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ക്രിസ്തുമസ്സ് പുതുവത്സരാഘോഷം വർണ്ണാഭമായി പര്യവസാനിച്ചു.
ബിജു കൊച്ചുതെള്ളിയിലിന്റെ പ്രാർത്ഥന ഗാനത്തോടെ ആഘോഷ പരിപാടികൾക്ക് തുടക്കമായി.വൈവിധ്യമാർന്ന കല,സാസ്കാരിക പരിപാടികളായ നേറ്റിവിറ്റി (കിഡ്സ് ),മാർഗ്ഗംകളി,സിനിമാറ്റിക് ഡാൻസ് ,ഇ,എം ,എ അംഗങ്ങൾ അവതരിപ്പിച്ച ഗാനമേള,ലേഡീസ് ഡാൻസ്,ഉല്ലാസ് പന്തളത്തിന്റെ നേതൃത്വത്തിൽ നടന്ന കോമഡി ഷോയും,അമൽ അവതരിപ്പിച്ച ഡി .ജെ യും കാണികളുടെ പ്രശംസ പിടിച്ചുപറ്റി.
കമ്മിറ്റി അംഗങ്ങൾ അവതരിപ്പിച്ച കോമഡി സ്കിറ്റ് വേറിട്ട ഒരു അനുഭമായി മാറി .
വർണ്ണശബളമായ ചടങ്ങിൽ EMA പ്രസിഡന്റ് മോനി ഷിജോ അധ്യക്ഷത വഹിച്ചു.മുഖ്യാതിഥി ഫാ.ജോബിൻ കൊല്ലപ്പള്ളിൽ (വാൽസാൽ കാത്തോലിക് പള്ളി )ക്രിസ്തുമസ്സ് സന്ദേശം നൽകി.മുഖ്യഅഥിതിയും,ക്രിസ്തുമസ്സ് സാന്റായും,കമ്മിറ്റി അംഗങ്ങളും ചേർന്ന് നിലവിളക്കിൽ തിരി തെളിയിച്ചു യോഗം ഔപചാരികമായി ഉത്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് ജോർജ് മാത്യു സ്വാഗതവും,സെക്രട്ടറി അനിത സേവ്യർ നന്ദിയും രേഖപ്പെടുത്തി.
പുൽക്കൂട് ,ഹൗസ് ഡെക്കറേഷൻ മത്സരത്തിൽ ,ബെന്നി പൗലോ,ബിജു കട്ടച്ചിറ എന്നിവർ യഥാക്രമം ഒന്നും,രണ്ടും സ്ഥാനങ്ങളും, റേച്ചൽ ഡൊമിനിക്,ബെസ്ററ് ക്രീയേറ്റീവിറ്റി അവാർഡും കരസ്ഥമാക്കി.
കരോൾ ഗാന ഏരിയ തിരിച്ചുള്ള മത്സരത്തിൽ,എഡിങ്ടൺ സെൻട്രൽ ,കിങ്‌സ്‌ബെറി ,പെരി കോമൺ എന്നിവർ ഒന്നും,രണ്ടും,മൂന്നും സ്ഥാനങ്ങൾ സ്വന്തമാക്കി.
യുക്മ കലാമേള വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.എയ്ഞ്ചൽ കുര്യന് പ്രോഹത്സാഹന സമ്മാനം നൽകി.
വിഭവസമൃദ്ധമായ ക്രിസ്തുമസ് ഡിന്നർ ഒരുക്കിയിരുന്നു.
ഫോക്കസ് ഫിൻഷുർ,ഗൾഫ് മോട്ടോർസ് ,ഡെയിലി ഡിലൈറ്റ് ,ഫൈൻ കെയർ 24/7,ലോ &ലോയേഴ്സ് സോളിസിറ്റേഴ്‌സ് എന്നിവർ ആഘോഷ പരിപാടിയുടെ സ്പൊൺസേഴ്സ് ആയിരുന്നു.
ഒരു പുതിയ വർഷത്തിലേക്ക് ചുവട് വയ്ക്കുബോൾ,ഇ.എം.എ അംഗങ്ങൾ തമ്മിലുള്ള ഒത്തൊരുമ മികവുറ്റതായി മാറുന്നുവെന്ന് വിജയകരമായ ആഘോഷങ്ങൾ തെളിയിച്ചു.
ആഘോഷ പരിപാടികൾക്ക് കമ്മിറ്റി ട്രഷർ ജെയ്സൺ തോമസ്,ജോയിന്റ് ട്രഷർ ജെൻസ് ജോർജ്,ജോയിന്റ് സെക്രെട്ടറി ഡിജോ ജോൺ,കൾച്ചറൽ കോഓർഡിനേറ്റർ കാർത്തിക ശ്രീനിവാസൻ,ഏരിയ കോഓർഡിനേറ്റർ മാരായ കുഞ്ഞുമോൻ ജോർജ് ,മേരി ജോയി,അശോകൻ മണ്ണിൽ എന്നിവർ നേതൃത്വം നൽകി.
ക്രിസ്മസ്-ന്യൂഇയര്‍ രാവ് ആഘോഷപൂര്‍വ്വം കൊണ്ടാടി ഗ്ലോസ്റ്റര്‍ഷയര്‍ മലയാളി അസോസിയേഷന്‍. ആഘോഷങ്ങളെ പുതിയ തലത്തിലേക്ക് എത്തിച്ച് കൊണ്ടാണ് പങ്കെടുത്ത എല്ലാവരെയും ഒരുപോലെ, പ്രായഭേദമെന്യേ ആസ്വദിക്കാവുന്ന അവസരമാക്കി ആഘോഷങ്ങള്‍ മാറ്റിയത്. മുപ്പതോളം കുട്ടികള്‍ പങ്കെടുത്ത നേറ്റിവിറ്റി പ്രോഗ്രാമുകളോടെയാണ് പരിപാടിക്ക് തുടക്കമായത്.
ജിഎംഎ ക്രിസ്മസ്-ന്യൂഇയര്‍ ആഘോഷങ്ങള്‍ പ്രസിഡന്റ് അനില്‍ തോമസ് ഉദ്ഘാടനം ചെയ്തു. സെക്രട്ടിറി ബിസ്‌പോള്‍ മണവാളന്‍ സ്വാഗത പ്രസംഗവും, ട്രഷറര്‍ അരുണ്‍കുമാര്‍ പിള്ള നന്ദിയും അറിയിച്ചു. ഇതിന് ശേഷമായിരുന്നു ആഘോഷങ്ങളുടെ നിര വേദിയിലേക്ക് ഒഴുകിയെത്തിയത്.
ജിഎംഎ വേദിയെ ഭക്തിസാന്ദ്രമാക്കി നടത്തിയ കരോള്‍ ആലാപനമായിരുന്നു ആദ്യമെത്തിയത്. മികവേറിയ രണ്ട് ടീമുകള്‍ മത്സരങ്ങള്‍ ഒഴിവാക്കി ഹൃദ്യമായ രീതിയില്‍ കരോള്‍ ആലപിച്ച് സദസ്സിന്റെ ഹൃദയം കീഴടക്കി. ഇതിന് ശേഷമായിരുന്നു ഡ്രംസ് വായിച്ചും, കുട്ടികളുടെ അകമ്പടിയുമായി ക്രിസ്മസ് സാന്റ രംഗപ്രവേശം ചെയ്ത് ആവേശം ഇരട്ടിയാക്കിയത്.
വേദിയിലെത്തിയ സാന്റ കേക്ക് മുറിച്ച് ക്രിസ്മസ് മധുരം പങ്കുവെച്ചു. പിന്നാലെ ജിഎംഎ അംഗങ്ങള്‍ കോര്‍ത്തിണക്കിയ വൈവിധ്യമാര്‍ന്ന നൃത്ത, സംഗീത പരിപാടികള്‍ അരങ്ങേറി. കൃത്യതയോടെ തയ്യാറാക്കിയ നൃത്തച്ചുവടുകള്‍ സദസ്സിനെ ഒന്നടങ്കം ആഹ്ളാദിപ്പിച്ചു. ജിഎംഎയുടെ കുട്ടികള്‍ നടത്തിയ വിശാലമായ തയ്യാറെടുപ്പ് വേദിയില്‍ പ്രതിഫലിക്കുകയും ചെയ്തു.
ചടങ്ങില്‍ വെച്ച് ജിഎംഎ ലക്കി ബംബര്‍ റാഫിള്‍ ഡ്രോയിലെ ജേതാവ് മാത്യൂ ഇടിക്കുളയ്ക്ക് ജെകെവി ഓഫര്‍ ചെയ്യുന്ന 1 എയര്‍കണ്ടീഷണറും സമ്മാനിച്ചു. ഇന്‍സ്റ്റലേഷന്‍ ഉള്‍പ്പെടെ സൗജന്യമായാണ് സമ്മാനം എത്തിക്കുക. ഇക്കുറി ജിഎംഎ ക്രിസ്മസ്-ന്യൂഇയര്‍ ആഘോഷങ്ങളിലെ മറ്റൊരു പ്രധാന ആകര്‍ഷണമായിരുന്നു സ്‌പെഷ്യല്‍ വയലിന്‍ പ്രോഗ്രാമും, ഡിജെയും. അസീര്‍ മുഹമ്മദാണ് സദസ്സിനെ ഇളക്കിമറിച്ച ഈ സംഗീത നിമിഷങ്ങള്‍ നയിച്ചത്.
ഇതിന് പുറമെ ജിഎംഎയുടെ നേതൃത്വത്തില്‍ മറ്റൊരു ഗംഭീര പരിപാടിക്കുള്ള ഒരുക്കങ്ങള്‍ക്കും തുടക്കം കുറിച്ചു. 2024 ഏപ്രില്‍ 20ന് ഈസ്റ്റര്‍-വിഷു മെഗാ ഷോ നടത്തുമെന്ന് ഭാരവാഹികള്‍ പ്രഖ്യാപിച്ചു. 500-ലേറെ പേരാണ് ജിഎംഎ ക്രിസ്മസ്-ന്യൂഇയര്‍ ആഘോഷരാവില്‍ പങ്കെടുക്കാനായി ഒഴുകിയെത്തിയത്. വൈകുന്നേരം 4.30 ആരംഭിച്ച പരിപാടികള്‍ക്ക് രാത്രി 11 മണിയോടെ സമാപനമായി. ജിഎംഎ അംഗങ്ങളുടെ നേതൃത്വത്തില്‍ ഒരുക്കിയ രുചിയേറിയ ഭക്ഷ്യവിഭവങ്ങളും ആസ്വാദ്യകരമായി.
ഒരു പുതിയ വര്‍ഷത്തിലേക്ക് ചുവടുവെയ്ക്കുമ്പോള്‍ ഗോസ്റ്റര്‍ഷയര്‍ മലയാളി അസോസിയേഷനിലെ അംഗങ്ങള്‍ തമ്മിലുള്ള ഒത്തൊരുമ കൂടുതല്‍ മികവുറ്റതായി മാറുന്നുവെന്ന് വിജയകരമായ ആഘോഷങ്ങള്‍ തെളിവാകുന്നു.
റെക്സം കേരളാ കമ്മ്യൂണിറ്റിയുടെ ക്രിസ്മസ് ന്യൂ ഇയർ ആഘോഷം ഡിസംബർ 30-ാം തീയതി രാവിലെ 10- മണിക്ക് സാന്താ മാർച്ചോടെ ആരംഭം കുറിച്ചു .സാന്താമാർച്ചിൽ ക്രിസ്മസ് സാന്താമാർ റോഡിനു ഇരുപുറവുമുള്ള കാണികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു കടന്നു പോയത് ഏവർക്കും പുതുമയുള്ള കാഴ്ച ആയി മാറി . സാന്താ മാർച്ച് സെന്റ് മേരീസ് കത്തീഡ്രൽ കാർപാർക്കിൽ എത്തിചേർന്നപ്പോൾ റെക്സം ബിഷപ്പ് റെവ പീറ്റർ ബ്രിഗ്നൽ, കത്തീഡ്രൽ ഡീൻ ഫാദർ നിക്കോളസ്, ഫാദർ ജോൺസൺ കാട്ടി പറമ്പിൽ എന്നിവർ സാന്താമാർക്ക് ഒപ്പം ചേർന്ന് നൃത്തം ചെയ്തത് ഏവർക്കും ഇരട്ടി ആവേശം പകർന്നു.
11- മണിക്ക് ക്രിസ്ത്മസ് ദീപം തെളിച്ച് റവ.ബിഷപ്പ് ക്രിസ്മസ് പരിപാടികളുടെ ഉൽഘാടനം നിർവഹിച്ചു.. തുടർന്ന് വിശിഷ്ട അതിഥികളായി എത്തി ചേർന്ന റെക്സം കൗൺസിൽ എത്തിനിക്ക് മൈനോരിട്ടി കൗൺസിലർ ബൊലാണ്ട ബാനു,. പാലം ആർട്ട്സ് ഡയറക്ടർ കൃഷ്ണപ്രിയ, റെക്സം കേരളാ കമ്മ്യൂണിറ്റി കമ്മറ്റി അംഗകളും ചേർന്ന് കേക്ക് മുറിച്ച് വൈൻ വിതരണം ചെയ്ത് ആശംസകൾ നേർന്നു. തുടർന്ന് ആകർഷകമായ നിരവധി കലാപരിപാടികൾ കുട്ടികളും മുതിർന്നവരും ചേർന്ന് അവതരിപ്പിച്ചു.
നിരവധി ഡാൻസുകൾ, കുട്ടികളുടെയും മുതിർന്നവരുടെയും സ്കിറ്റുകൾ, ഫ്യൂഷൻ ഡാൻസുകൾ, മാർഗം കളി, സിംഗിൾ ഡാൻസ്, കുട്ടികൾ അവതരിപ്പിച്ച നേറ്റിവിറ്റി സ്കിറ്റ് , സിംഗിൾ സോങ്, കരോൾ സോങ്. സിനിമാറ്റിക് ഡാൻസുകൾ എന്നിവ കാണികൾക്ക് ആവേശം പകർന്നു. ഏവർക്കും സസ്പെൻസ് പകർന്ന വെൽ ഡ്രസ്സ്ഡ് കപ്പിൾ എൻട്രി ഒന്നാം സ്ഥാനം പ്രവീൺ ആൻഡ് ആൻസി കരസ്തമാക്കി.
പ്രോഗ്രാമുകൾക്ക് കൊഴുപ്പേക്കാൻ കേരളാ കമ്മ്യൂണിറ്റി ആദ്യമായി തുടക്കം കുറിച്ച ബാന്റ് ഏവർക്കും സംഗീത ആസ്വാദനത്തിന്റെ പുതിയ അനുഭവമായി മാറി, ആടിത്തിമിർക്കാൻ പ്രമുഖ ടീം അവതരിപ്പിച്ച ഡീജേ ഏവർക്കും ക്രിസ്മസ് നാളിൽ മതിമറന്ന് നൃത്തചുവടുകൾ വയ്ക്കുന്നതിനുള്ള നവ്യ അനുഭവം ആയി. നാവിൽ രുചിപകരുന്ന ത്രീ കോഴ്സ് കേരളാ സ്‌റ്റയിൽ ഭക്ഷണവും സ്നാക്സും ക്രിസ്തുമസ് ആഘോഷത്തിന് ഇരട്ടിമധുരം പകർന്നുതന്നു .
ആഘോഷ പരിപാടിയിൽ പങ്കെടുത്ത എല്ലാ അംഗങ്ങൾക്കും അവരുടെ പുതുവർഷത്തിലെ ഭാഗ്യം പരീക്ഷിക്കാൻ നിരവധി ആകർഷക സമ്മാനങ്ങൾ ആണ് കേരളാ കമ്മ്യൂണിറ്റി ഒരുക്കിയിരുന്നത് ഒന്നാം സമ്മാനമായി മനോജ് ആന്റ് ഫാമിലി സ്പോൺസർ ചെയ്ത ഇരുന്നൂർ പൗണ്ട് വിലയുള്ള ക്രിസ്മസ് ഹാമ്പർ പ്രവീൺ ആന്റ് ആൻസി കരസ്തമാക്കി. കേരളത്തിൽ നിന്നും എത്തിച്ച മിഥുൻ സ്പോൺസർ ചെയ്യത ഇന്ത്യൻ വിസ്കി കരസ്ഥമാക്കാനുള്ള ലേലം വലിയ ആവേശം പകർന്നു. ജിത്തു സ്പോൺസർ ചെയ്ത സീസറും, ജിൻസിന്റ ഓൾഡ് മഗും ആമ്പിൾ ഇൻഷുറൻസ് നൽകിയ സ്പോൺസറിങ്ങും, ജിജോ ഗണേഷ്, പ്രിൻസ്, WKC തുടങ്ങിയവർ നൽകിയ സ്പോൺസറിങ്ങും മികച്ച രീതിയിൽ റാഫിൽ ടിക്കറ്റ് വിൽക്കാൻ സഹായകമായി. ആഘോഷ പരിപാടികൾക്ക് പങ്കെടുത്ത എല്ലാവർക്കും പ്രസിഡന്റ് പ്രവീൺ കുമാർ നന്ദി രേഖപെടുത്തി.
റെക്സം രൂപതാ കേരളാ കമ്മ്യൂണിറ്റിയുടെ ക്രിസ്മസ് പുതുവത്സര ആഘോഷത്തിന്റെ ഭാഗമായ ആഘോഷമായ മലയാളം പാട്ടു കുർബാനയും മറ്റ് തിരുകർമ്മങ്ങളും, പുതുവത്സര പ്രാർത്ഥനകളും ഡിസംബർ 31-തിയതി ഞായറാഴ്ച 3- മണിക്ക് റെക്സം സെൻറ് മേരിസ് കത്തിഡ്രലിൽ നടത്തപെട്ടു . ഫാദർ ജോൺസൻ കാട്ടിപ്പറമ്പിൽ ആഘോഷമായ പാട്ടുകുർബാനയുടെ മുഖ്യ കാർമികനായി. കുർബാന മധ്യേ റെക്സം ബിഷപ്പ് റെവ. പീറ്റർ ബ്രിഗ്നൽ ക്രിസ്മസ് ന്യൂ ഇയർ സന്ദേശം നൽകി. കുർബാന മധ്യേ കുടുംബങ്ങളും , വ്യക്തികളും കുട്ടികളും നടത്തിയ കാഴ്ച സമർപ്പണം വളരെ ഭക്തി നിർഭരമായി.
.കഴിഞ്ഞ ഒരു വർഷക്കാലം ദൈവം നല്കിയ നന്മകൾക്ക് നന്ദി നേരാനും നന്മയും ശാന്തിയും സമാധാനവും, ആരോഗ്യവുമുള്ള ഒരു പുതുവർഷം ഏവർക്കും ഫാദർ ജോൺസൺ ആശംസിച്ചു.
കുർബാനക്ക് ശേഷം ക്രിസ്മസ് സന്തോഷം പങ്കിടാൻ ബിഷപ്പ് ക്രിസ്മസ് കേക്ക് മുറിച് വൈൻ വിതരണം നടത്തി.ആഘോഷമായ പാട്ടുകുർബാനയിൽ പങ്കെടുത്ത എല്ലാവർക്കും റെക്സം രൂപതാ കേരളാ കമ്മ്യൂണിറ്റി നന്ദി രേഖപ്പെടുത്തി.
ബെഡ്ഫോർഡ്: ബെഡ്ഫോർഡിലെ പ്രമുഖ സംഘടനയായ ബെഡ്ഫോർഡ് മാസ്റ്റൻ കേരളാ അസോസിയേഷൻറെ ഈ വർഷത്തെ ക്രിസ്ത്മസ് ന്യൂ ഇയർ ആഘോഷം നാളെ ബെഡ്ഫോർഡിലെ അഡിസൺ സെന്ററിൽ വെച്ച് വൈകുന്നേരം 4 മണിമുതൽ 11 മണി വരെ അരങ്ങേറുന്നു.
വൈകുന്നേരം 4 മണിക്ക് ക്രിസ്ത്മസ് സാന്തായുടെ വരവേൽപോടെ കലാപരിപാടികൾ ആരംഭിക്കും, തുടർന്ന് നടക്കുന്ന ഉത്‌ഘാടന ചടങ്ങിൽ നടനും, സംവിധായകനും, കൈരളി ടിവി അശ്വമേധം പരിപാടി സംവിധായകനും, പ്രശസ്തമായ കൈരളി ഓൺ ഡിമാൻഡ് പ്രോഗ്രാം അവതാരകനും, റേഡിയോ ലൈം ഡയർക്ടറുമായ ശ്രീ സന്തോഷ് പാലി മുഖ്യ അതിഥിയും, ബെഡ്ഫോർഡ് സെയിന്റ്റ് അൽഫോൻസാ മിഷൻ ഡയർക്ടർ ഫാ.എബിൻ തോമസ്, യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ നാഷണൽ കോഡിനേറ്റർ ശ്രീ സണ്ണിമോൻ മത്തായി, വെല്ലിൻ ഗാർഡൻ സിറ്റി കൗൺസിലർ ഡോക്ടർ ശിവകുമാർ വിശിഷ്ട അതിഥികളായി പങ്കെടുക്കും. അതിനെ തുടർന്ന് കരോൾ സമൂഹ ഗാനം, നേറ്റിവിറ്റി പ്രോഗ്രാം, ഡി.ജെ, ഹോർഷം സീയോൻ മെലോഡീസ് അവതരിപ്പിക്കുന്ന ഓർക്കസ്ട്ര, സ്കിറ്റ്, ബി .എം.കെ.എ യുടെ കുട്ടികളും മുതിർന്നവരും അവതരിപ്പിക്കുന്ന വർണ്ണശബളമായ മറ്റു പരിപാടികൾ എന്നിവ അരങ്ങേറും.കൂടാതെ ബി .എം.കെ.എ യുടെ അംഗങ്ങൾ തന്നെ പാചകം ചെയ്ത സ്വാദിഷ്ടമായ ക്രിസ്ത്മസ് ഡിന്നർ പരിപാടികൾക്ക് സ്വാദേകും.
ഈ വർഷത്തെ ക്രിസ്ത്മസ് ന്യൂ ഇയർ ആഘോഷങ്ങൾക്ക് സ്പോണ്സറുമാരായെത്തുന്നത് ലൈഫ് ലൈൻ പ്രൊട്ടക്ട് ലിമിറ്റഡ് , ഐക്കോൺ മോർട്ടഗേജ് ലിമിറ്റഡ് , എസ്സെൻഷിയാൽ സൂപ്പർമാർകറ്റ് ബെഡ്ഫോർഡ് എന്നിവരാണ്. അവതാരകരായെത്തുന്നത് നീതു, റോസിറ്റ് & മെൽബ എന്നീ ബി .എം.കെ.എ യുടെ അംഗങ്ങൾ തന്നെയാണ്. ഈ വർഷത്തെ ക്രിസ്ത്മസ് ന്യൂ ഇയർ ആഘോഷങ്ങൾക്ക് 6 മണിക്കൂർ നീളുന്ന കലാപരിപാടികളാണ് അണിയറയിലൊരുങ്ങുന്നത്.ഈ ആഘോഷങ്ങളിൽ പങ്കെടുത്ത് പരിപാടികൾ വിജയപ്രദമാക്കുവാൻ ഓരോ അംഗങ്ങളെയും സവിനയം ക്ഷണിക്കുന്നതായി ബി .എം.കെ.എ യുടെ എക്സിക്യൂട്ടീവ് കമ്മറ്റി അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:
ജോമോൻ മാമ്മൂട്ടിൽ (പ്രസിഡണ്ട്൦):07930431445
മഞ്ജു മാത്യു (വൈസ് പ്രസിഡണ്ട് ):07859020742
ആൻറ്റോ ബാബു (സെക്രട്ടറി):07429499211
നികിത ലെൻ (ജോയിന്റ്റ് സെക്രട്ടറി):07405294812
ബേസിൽ മാത്യു (ട്രെഷെറെർ):07737461788
വേദിയുടെ വിലാസം: Addison Centre, Kempston, Bedford, MK42 8PN
യുകെ സന്ദർശിക്കാൻ 2024 ഫെബ്രുവരി 22 മുതല്‍ വിവിധ അറബ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വീസ വേണ്ട.
അന്ന് മുതൽ യുകെയില്‍ പ്രവേശിക്കാന്‍ ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷന്‍ (ഇടിഎ) എന്ന രേഖ മതിയാകുമെന്ന് യുകെ സര്‍ക്കാര്‍ അറിയിച്ചു. ജോര്‍ദാനിലെയും എല്ലാ ജിസിസി രാജ്യങ്ങളിലെയും പൗരന്മാര്‍ക്ക് പ്രയോജനം ലഭിക്കും. സൗദി അറേബ്യ, യുഎഇ, കുവൈത്ത്, ഒമാന്‍, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് യുകെയില്‍ പ്രവേശിക്കുന്നതിന് യുകെ സർക്കാരിന്റെ പുതിയ പ്രഖ്യാപനം മൂലം വീസ ആവശ്യമില്ല. 2024 ഫെബ്രുവരി 22 മുതല്‍ വിവിധ അറബ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യുകെ സന്ദർശിക്കാൻ വീസ വേണ്ട. ചെലവുകളും വീസ ആവശ്യകതകളും വെട്ടിക്കുറയ്ക്കുന്നതിലൂടെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ജോര്‍ദാനില്‍ നിന്നുമുള്ള സന്ദര്‍ശകര്‍ക്ക് യുകെയിലേക്ക് എളുപ്പത്തില്‍ യാത്ര ചെയ്യാനും ഈ രാജ്യങ്ങള്‍ തമ്മിലുള്ള ബിസിനസ്, ടൂറിസം ബന്ധങ്ങള്‍ വര്‍ധിപ്പിക്കാനും സാധിക്കുമെന്ന് യുകെ സര്‍ക്കാര്‍ കരുതുന്നത്.
10 പൗണ്ട് നിരക്കില്‍ നല്‍കുന്ന യാത്രാ പെര്‍മിറ്റ് രണ്ട് വര്‍ഷത്തേക്ക് കാലാവധി ഉള്ളതായിരിക്കും. ഖത്തര്‍ പൗരന്മാര്‍ക്ക് 2023 നവംബര്‍ 15 മുതല്‍ വീസ ഇളവുണ്ട്. 2022 ല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് 2.90 ലക്ഷം ആളുകള്‍ ബ്രിട്ടന്‍ സന്ദര്‍ശിച്ചു എന്നാണ് യുകെ ഹോം ഓഫിസ് നൽകുന്ന കണക്കുകൾ വ്യക്തമാക്കുന്നത്. പദ്ധതി സുഗമമായി നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കാൻ യുകെ സർക്കാർ ആഗോള എയർലൈൻ, മാരിടൈം, റെയിൽ വിഭാഗങ്ങളുമായി ചേർന്ന് സഹകരിക്കുന്നുണ്ട്. ഭാവിയിൽ കൂടുതൽ രാജ്യങ്ങൾക്ക് സന്ദർശക വീസ ഇളവുകളോടെ നൽകാനും നീക്കം ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്
ജോർജ് മാത്യു
ബിർമിങ്ഹാം സെന്റ് സ്റ്റീഫൻസ് ഇടവകയുടെ കാവൽപിതാവും,സഭയിലെ പ്രഥമ രക്തസാക്ഷിയുമായ സ്തെഫനോസ് സഹദായുടെ ഓർമ്മ പെരുന്നാൾ ഭക്തി നിർഭരമായ ചടങ്ങുകളോടെ ആഘോഷിക്കുന്നു. യുകെ,യൂറോപ്പ് ,ആഫ്രിക്ക ഭദ്രാസനധിപൻ എബ്രഹാം മാർ സ്തെഫനോസ് പെരുന്നാൾ ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും. ഫാ.ബിനു തോമസ് ,ഇടവക വികാരി ഫാ.മാത്യു എബ്രഹാം എന്നിവർ സഹകാർമികരാവും. ജനുവരി 4 -ന് വൈകിട്ട് (8 to 9 pm ) എം ,ജി .ഒ ,സി,എം ത്തിന്റെ ആഭിമുഖ്യത്തിൽ സൂമിലൂടെ നടക്കുന്ന’ സാബെറൊ’ (Hope),ധ്യാനത്തിന് ഫാ.മൊബിന്‍ വർഗീസും,ജനുവരി 5 ന് വൈകിട്ട് (8 to 9)എം,എം,വി,സ് ന്റെ അഭിമുഖ്യത്തിൽ നടക്കുന്ന ‘പുണ്യസ്‌മൃതി’ ഒരുക്കധ്യാനത്തിന് ഫാ.ബിനു തോമസും നേതൃത്വം നൽകും .
ജനുവരി 6 ന് രാവിലെ പ്രഭാതനമസ്കാരം ,വി.കുർബാന (ദനഹപെരുന്നാൾ) ,തുടർന്ന് പെരുന്നാൾ കൊടിയേറ്റും ക്രമീകരിച്ചിട്ടുണ്ട്. വൈകിട്ട് 6.30 ന് സന്ധ്യാനമസ്കാരം,ചർച്ചു ഗായക സംഘത്തിന്റെ ഭക്തിഗാനങ്ങളും,ധ്യാനപ്രസംഗം (ഫാ.ബിനു തോമസ് ),ആശിർവാദവും നടക്കും.
ജനുവരി 7 ന് രാവിലെ പ്രഭാത നമസ്കാരം,വി.മൂന്നിൻമേൽ കുർബാന ,റാസ,ആശിർവാദം,നേർച്ച വിളമ്പ് ,സ്നേഹവിരുന്ന് ,ആദ്യഫലലേലവും,തുടർന്ന് കൊടിയിറക്കോടെ പെരുന്നാൾ സമാപിക്കും
.
സ്തെഫനോസ് സഹദായുടെ പെരുന്നാളിൽ സംബന്ധിച്ചു അനുഗ്രഹം പ്രാപിക്കുവാൻ എല്ലാ വിശ്വ്വാസികളെയും പള്ളിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി ഫാ.മാത്യു എബ്രഹാം,ട്രസ്റ്റി ഡെനിൻ തോമസ് ,സെക്രെട്ടറി ലിജിയ തോമസ് എന്നിവർ അറിയിച്ചു.