Latest News

നീണ്ട പതിനാറു വർഷങ്ങൾക്കു ശേഷം ലിവർപൂളിന്റെ മണ്ണിൽ വീണ്ടും സെവൻസ് പോരാട്ടം, ഇനി ദിവസങ്ങൾ മാത്രം ആ വിസിൽ മുഴങ്ങാൻ. മലപ്പുറത്തിന്റെയും കോഴിക്കോടിന്റെയും ഖൽബിൻറെ ഉള്ളിൽ നുരഞ്ഞു പതയുന്ന സെവൻസ് ഫുട്ബാൾ നിങ്ങൾക്കായി കാൽപന്തുകളിയുടെ രാജാക്കൻമാർ വാഴുന്ന ലിവർപൂളിന്റെ മണ്ണിൽ. കാൽപ്പന്തു കളി കാലിലും നെഞ്ചിലും ഒരുപോലെ കൊണ്ടുനടക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ കൂട്ടായ്മ നാളത്തെ കരുത്തുറ്റ തലമുറയെ വാർത്തെടുക്കാൻ, അവർക്കായി അവസരം ഒരുക്കുന്നു – ഡ്രീം കപ്പ് 2024.

കേരളത്തിലെ സെവൻസ് ഫുട്ബാളിന്റെ ആവേശം യുകെയിലെ ഫുട്ബാളിന്റെ ഈറ്റില്ലമായ ലിവർപൂളിൽ ഈ വരുന്ന ഏപ്രിൽ 7-)o തീയതി അരങ്ങൊരുങ്ങുന്നു. കാലിലും ചങ്കിലും ഒരുപോലെ പറ്റിപ്പിടിച്ചുരുളുന്ന പന്തിനു പിന്നാലെ 15 ടീമുകൾ.

16 വയസിൽ താഴെയുള്ളവരുടെ മത്സരത്തിൽ 5 ടീമുകൾ.

18 വയസിനു മുകളിൽ പ്രായമുള്ളവരുടെ മത്സരത്തിൽ 10 ടീമുകൾ. ഏപ്രിൽ 7-)o തീയതി നോർത്ത് ലിവർപൂൾ അക്കാദമി ഗ്രൗണ്ടിൽ (L5 0SQ) ഏറ്റുമുട്ടുന്നു ഈ കായികമാമാങ്കത്തിന് സാഷ്യം വഹിക്കുവാൻ എല്ലാ ഫുട്ബോൾ ഫാൻസിനെയും ലിവർപൂൾ അക്കാദമിയിലേക്കു സ്വാഗതം ചെയ്യുന്നു.

പ്രവാസികളായി യൂകെയിലെത്തിയ കേരളത്തിലെ അങ്ങോളം ഇങ്ങോളം ഉള്ള ഫുട്ബോൾ കളിക്കാർക്കായി ലിവർപൂൾ ഡ്രീംസ് ഒരു വേദി ഒരുക്കിയിക്കുന്നു. പ്രാണനെപ്പോലെ ഫുട്ബോളിനെ നെഞ്ചിലേറ്റുന്ന ഒരു ജനത, അമ്പരപ്പിക്കുന്ന വേഗവും കണ്ണഞ്ചിപോകുന്ന ഡ്രിബിളിംഗ് പാടവവുമായി എത്തുന്ന കളിക്കാർ, കാൽപ്പന്തു പ്രേമികളെ ആനന്ദത്തിന്റെയും ആവേശത്തിന്റെയും മുൾമുനയിൽനിർത്തുന്ന കളികൾ, ഫുട്ബോൾ ആവേശംകൊണ്ടു ഗ്യാലറി നിറഞ്ഞുതുള്ളിക്കഴിഞ്ഞു , ഇനി ഇവിടുന്നങ്ങോട്ടു ആവേശത്തിന്റെ പെരുമഴക്കാലം. ഇത് നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നത് ലിവര്പൂളിൻലെ പുതിയ സംരംഭകരായ ലിവർപൂൾ ഡ്രീംസ് ഇവെന്റ്റ് മാനേജ്‌മന്റ് കമ്പനി ആണ്.

ഏപ്രിൽ 7-)o തീയതി രാവിലെ 9.oo മണിയോടുകൂടി ആരംഭിക്കുന്ന ലീഗ് കളികൾ ഉച്ചയോടു കൂടി അവസാനിക്കുമ്പോൾ, കലാശപ്പോരാട്ടത്തിനു അർഹരായവർ സെമിഫൈനലിലേക്കും അവിടെനിന്നും ഫൈനലിലേക്കും കുതിക്കുന്നു.

Adults Group
First Prize – £301 , medals and trophy
2nd prize – £151 and trophy

U16
First prize – £301 , medals & Trophy
2nd prize – £151 and trophy

പങ്കെടുക്കുന്ന ടീമുകൾ, – 18 വയസിനു മുകളിൽ :-
ഗ്രൂപ്പ് A – സ്ഫടികം –
ഐൻട്രീ ബ്ലാസ്റ്റേഴ്‌സ് അത്ലറ്റികോ, ഐൻട്രീ ബ്ലാസ്റ്റേഴ്‌സ് ടൈറ്റൻസ്, ലിവർപൂൾ കേരളൈറ്റ്സ്, സമുറായ്‌സ് FC, ടിഫിൻ ബോക്സ് FC

ഗ്രൂപ്പ് B – ബിഗ് ബി – അത്ലറ്റികോ ഡാ വിറൽ, ലിവെർട്ടൻ FC, ലിവർപൂൾ സൂപ്പർ കിങ്‌സ്, SKFC, വൈകിങ്‌സ്‌ യുണൈറ്റഡ്‌.

U16 group – മിന്നൽ മുരളി :-
കറി കളക്ടര്സ്, ഫസാക് ഓൾ സ്റ്റാർസ്, ഹൈട്ടൺ, കേരളാ സ്വാൻസ് ഓൾ സ്റ്റാർസ്, കേരളാ സ്വാൻസ് ഓൾ സ്റ്റാർസ് 2.

ടൂർണമെന്റിന്റെ വിശദവിവരങ്ങൾക്ക്
ഡോൺ രാജു – +44 7503 906306
അനു ബേബി – +44 7477 428474

ടൂർണമെന്റിനോടനുബന്ധിച്ചു തനതു കേരളവിഭവങ്ങളുമായി ദി ഗ്രേറ്റ് ഇന്ത്യൻ ധാബാ റെസ്റ്റെന്റിന്റെ സ്റ്റാൾ ഉണ്ടായിരിക്കുന്നതാണ്.
Food pre-book option available and delivered on the day
Contact Rilo – 0151 474 3015

കോട്ടയം: തോമസ് ചാഴികാടൻ എംപിയുടെ ഇടപെടൽ ഫലം കണ്ടു. വൈദികരെയും കന്യാസ്ത്രീകളെയും തെരഞ്ഞെടുപ്പ് ജോലികളിൽ നിന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ഒഴിവാക്കി. കമ്മീഷന്റെ നടപടിയെ സ്വാഗതം ചെയ്യുന്നതായി തോമസ് ചാഴികാടൻ എംപി പറഞ്ഞു. നേരത്തെ തെരഞ്ഞെടുപ്പ് ജോലിയിൽ നിന്നും വൈദികരെയും കന്യാസ്ത്രീകളെയും ഒഴിവാക്കിയ നടപടി കമ്മീഷൻ പിൻവലിച്ചിരുന്നു. ഇതിനെതിരെ തോമസ് ചാഴികാടൻ എം പി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. മതപരമായ ചടങ്ങുകളിൽ പങ്കെടുക്കേണ്ടതിനാൽ ഇവർക്ക് ഇളവു നൽകണമെന്നായിരുന്നു എംപി ആവശ്യപ്പെട്ടത്. ഇതാണ് കമ്മീഷൻ ഇപ്പോൾ അംഗീകരിച്ചത്.

ഉത്തർപ്രദേശിലെ ഗൊരഖ്‌പൂരില്‍ ഇന്നലെയായിരുന്നു സംഭവം നടന്നത്. 34കാരിയായ യുവതിയാണ് ആത്മഹത്യാ ചെയ്യാൻ ഇലക്‌ട്രിക് പോസ്റ്റില്‍ വലിഞ്ഞു കയറിയത്. ഇലക്‌ട്രിക് പോസ്റ്റില്‍ ഇവർ നില്‍ക്കുന്ന വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നുണ്ട്. മൂന്ന് കൂട്ടികളുടെ അമ്മയാണ് യുവതി.

ഏഴ് വർഷമായി ഈ യുവതി അയല്‍ ഗ്രാമത്തിലെ ഒരാളുമായി രഹസ്യബന്ധത്തിലായിരുന്നു. അടുത്തിടെയാണ് ഭർത്താവായ രാം ഗോവിന്ദ് ഇക്കാര്യം കണ്ടെത്തിയത്. തുടർന്ന് ദമ്പതികള്‍ തമ്മില്‍ വാക്കുതർക്കമുണ്ടായി.

കാമുകനെ വീട്ടില്‍ താമസിപ്പിക്കണമെന്നും സാമ്പത്തിക കാര്യങ്ങളില്‍ സഹായിക്കണമെന്നും യുവതി ഭർത്താവിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇത് സമ്മതിക്കാതെ രാം ഗോവിന്ദ് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകാൻ തീരുമാനിക്കുകയായിരുന്നു. ഇതാണ് യുവതിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത്.

അരുണാചല്‍ പ്രദേശില്‍ മലയാളികളുടെ കൂട്ടമരണവുമായി ബന്ധപ്പെട്ട് കൂടുതല്‍വിവരങ്ങള്‍ പുറത്ത്. മരിച്ച നവീനും ദേവിയും ആര്യയും തമ്മില്‍ നടത്തിയ ഇ-മെയില്‍ ആശയവിനിമയങ്ങള്‍ കണ്ടെടുത്തതായി പോലീസ് പറഞ്ഞു. ഇ-മെയില്‍ സന്ദേശങ്ങളില്‍ ഇവര്‍ സ്വന്തം പേരുകളല്ല ഉപയോഗിച്ചിരിക്കുന്നത്. നവീനും ദേവിയും മുന്‍പ് അരുണാചലില്‍ പോയിട്ടുണ്ട്. മരണംവരിക്കാന്‍ ഇവര്‍ അരുണാചല്‍ തിരഞ്ഞെടുത്തതില്‍ വ്യക്തതവരുത്തേണ്ടതുണ്ടെന്നും പോലീസ് പറഞ്ഞു.

നവീന്‍ തോമസിന്റെ സ്വാധീനത്തിലാണ് മൂവരും അരുണാചലിലേക്ക് പോയതെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. അതേസമയം സംഭവത്തില്‍ മറ്റേതെങ്കിലും സംഘങ്ങളുടെ ഇടപെടലുണ്ടോ എന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്.

മരണശേഷം അന്യഗ്രഹത്തില്‍ സുഖജീവിതമുണ്ടെന്ന് നവീന്‍ രണ്ടുപേരെയും വിശ്വസിപ്പിച്ചിരുന്നതായാണ് സൂചന. പ്രത്യേകരീതിയിലുള്ള മരണത്തിലൂടെ അന്യഗ്രഹത്തില്‍ എത്താന്‍ കഴിയുമെന്നും നവീന്‍ ഇവരെ വിശ്വസിപ്പിച്ചു. വിചിത്രവിശ്വാസത്തിന്റെ ആശയങ്ങള്‍ നവീന്‍ നേടിയെടുത്തത് ഡാര്‍ക്ക്‌നെറ്റില്‍നിന്നാണെന്നാണ് സൂചന. ഇവരെ സ്വാധീനിച്ച മറ്റുഗ്രൂപ്പുകളുണ്ടോ എന്നതും പോലീസ് പരിശോധിച്ചുവരികയാണ്.

തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശി ദേവി(40), ഭര്‍ത്താവ് കോട്ടയം മീനടം സ്വദേശി നവീന്‍തോമസ്(40), ഇരുവരുടെയും സുഹൃത്തായ വട്ടിയൂര്‍ക്കാവ് മണികണ്‌ഠേശ്വരം സ്വദേശി ആര്യാ നായര്‍(27) എന്നിവരെ ചൊവ്വാഴ്ചയാണ് അരുണാചല്‍പ്രദേശിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇറ്റാനഗറിലെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൂവരുടെയും മൃതദേഹങ്ങള്‍ വ്യാഴാഴ്ച ഉച്ചയോടെ തിരുവനന്തപുരത്ത് എത്തിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് ദേവിയുടെയും ആര്യയുടെയും മൃതദേഹങ്ങള്‍ ഇരുവരുടെയും വീടുകളിലേക്ക് കൊണ്ടുപോയി. തിരുവനന്തപുരം ശാന്തികവാടത്തിലാണ് രണ്ടുപേരുടെയും സംസ്‌കാരം. നവീന്റെ മൃതദേഹം കോട്ടയത്തേക്കും കൊണ്ടുപോയി.

ഫെയ്‌സ്ബുക്ക് പേജിൽക്കണ്ട പരസ്യംവഴി വസ്ത്രം ഓർഡർ നൽകിയ യുവതിയുടെ 32,246 രൂപ നഷ്ടപ്പെട്ടതായി പരാതി. മേലാറ്റൂർ ചോലക്കുളം സ്വദേശിനിക്കാണ് പണം നഷ്ടമായത്.

ഫെയ്‌സ്ബുക്ക് പേജിൽ വന്ന പരസ്യത്തിന്റെ ലിങ്കിലൂടെ 1900 രൂപ പണമടച്ച് വസ്ത്രം ഓർഡർചെയ്തു. എന്നാൽ, ഇതു കിട്ടാത്തതിനെത്തുടർന്ന് നാലുദിവസത്തിനുശേഷം കസ്റ്റമർ കെയർ നമ്പറിൽ വിളിച്ചപ്പോൾ ഓർഡർചെയ്ത സാധനം അയച്ചുതരാൻ സാധിക്കില്ലെന്ന് അറിയിച്ചു.

അടച്ച 1900 രൂപ തിരികെ നൽകാമെന്ന്‌ പറഞ്ഞു വിശ്വസിപ്പിച്ച് ഒരു ലിങ്ക് അയച്ചുനൽകി. അതിൽ കയറി ഓൺലൈൻ കമ്പനി പറഞ്ഞതുപ്രകാരം പേര്, വിലാസം, ഒ.ടി.പി. എന്നിവ അയച്ചുകൊടുത്തതോടെ ബാങ്ക് അക്കൗണ്ടിൽനിന്ന് പലതവണകളിലായി 30,346 രൂപകൂടി നഷ്ടപ്പെട്ടതായി യുവതി മേലാറ്റൂർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

പോളണ്ടില്‍ ജോലി വാഗ്ദാനം ചെയ്തു വയനാട് സ്വദേശികളില്‍നിന്നു മൂന്ന് ലക്ഷം രൂപ തട്ടിയ കേസില്‍ തൃശൂര്‍ സ്വദേശിയെ തലപ്പുഴ പൊലീസ് പിടികൂടി. വാടാനപ്പള്ളി, കാരമുക്ക്, കൊള്ളന്നൂര്‍ വീട്ടില്‍ സിബിന്‍ കെ. വര്‍ഗീസി(33)നെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വച്ച് ഇന്‍സ്‌പെക്ടര്‍ എസ്എച്ച്‌ഒ കെ.പി ശ്രീഹരിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.

പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരവേ വിദേശത്തായിരുന്ന പ്രതി തിരികെ നാട്ടിലെത്തി തിരിച്ചു പോകുമ്പോഴാണു പിടിയിലാകുന്നത്. തലപ്പുഴ, പേര്യ സ്വദേശിയായ മധ്യവയസ്‌കന്റെയും ഇദ്ദേഹത്തിന്റെ സുഹൃത്തിന്റെയും പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി.

2023 ഓഗസ്റ്റിലാണ് സംഭവം. ജോലി വാഗ്ദാനം ചെയ്ത് തലപ്പുഴ, പേര്യ സ്വദേശിയില്‍നിന്ന് 2,50,622 രൂപയും ഇദ്ദേഹത്തിന്റെ സുഹൃത്തില്‍നിന്ന് 50,000 രൂപയും പല തവണകളായി സിബിന്‍ കെ. വര്‍ഗീസ് വാങ്ങിയെങ്കിലും ജോലി തരപ്പെടുത്തി കൊടുക്കുകയോ വാങ്ങിയ തുക തിരികെ നല്‍കുകയോ ചെയ്തില്ല എന്നായിരുന്നു പരാതി. തലപ്പുഴ സബ് ഇന്‍സ്‌പെക്ടര്‍ എസ്.പി. ഷിബു, അസി. സബ് ഇന്‍സ്‌പെക്ടര്‍ ഷൈജു, സിവില്‍ പൊലീസ് ഓഫിസറായ രാജേഷ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.

വിറാലിലെ മലയാളികളുടെ കൂട്ടായ്മയായ കേരള കമ്മ്യൂണിറ്റി വിറാൽ ഈ ശനിയാഴ്ച ആറാം തീയതി വൈകുന്നേരം അഞ്ചുമണി മുതൽ പോർട്ട് സൺലൈറ്റ് ഹ്യൂമഹാളിൽ വച്ച് അണിയിച്ചൊരുക്കുന്ന EVE 24 ഈസ്റ്റർ,വിഷു, ഈദ് പ്രോഗ്രാം.  വിറാലിൻ്റെ  പാചക നൈപുണ്യം ആൻ്റോ  ജോസ്  ഒരുക്കുന്ന നാടൻ     വിഭവങ്ങളുടെയും വിറാലിൻ്റെ സ്വന്തം ഗായകരുടെ  ഗാനമേളയുടെയും  അകമ്പടിയോടെ നടക്കുന്നു.

യുകെയിലെ തന്നെ പ്രശസ്തരായ വൈസ് ഫൈനാൻഷ്യൽ സർവീസിന്റെ സ്പോൺസർഷിപ്പിൽ അണിയറ പ്രവർത്തനങ്ങൾ വിജയകരമായി നടക്കുന്ന കാര്യം ഓർഗനൈസിംഗ് കമ്മറ്റി  ചെയർമാൻ ഷിബു മാത്യു  അറിയിച്ചു .

കൂടുതൽ വിവരങ്ങൾക്ക്.

സിൻഷോ മാത്യു 07859033403.
ഷിബു മാത്യു 07473882988

റെക്സം രൂപതാ വൈദികൻ ആയിരുന്ന ബഹുമാനപെട്ട ഫാദർ ഷാജി പുന്നാട്ടിന്റെ ഒന്നാം ചരമവാർഷികം ഏപ്രിൽ 7 – ന് നാലുമണിക്ക് ഭൗതികദേഹം അടക്കം ചെയ്ത പന്ദാസഫ് ഫ്രാൻസിസ്കൻ ചർച്ചിൽ നടത്തപെടുന്നു. റെക്സം രുപതാ വൈദികരും ഷാജി അച്ചന്റെ സ്നേഹിതരായ വൈദികരും ചേർന്ന് അർപ്പിക്കുന്ന സമൂഹ ബലിയിൽ റെക്സം രൂപതാ ബിഷപ്പ് റൈറ്റ്. റെവ പീറ്റർ ബ്രിഗ്നൽ ഷാജി അച്ഛൻ റെക്സം രൂപതക്ക് നല്കിയ സേവനങ്ങൾ അനുസ്മരിച്ചു പ്രഭാഷണം നടത്തുന്നതും അനുസ്മരണ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകുന്നതുമാണ്.

പള്ളിയിൽ നടക്കുന്ന കുർബാനയ്ക്കും പ്രാർത്ഥന ശുശ്രൂഷകൾക്കും ശേഷം സെമിത്തേരിയിൽ ഷാജി അച്ചന്റ കബറിടത്തിൽ ഒപ്പീസും മറ്റ് പ്രാർത്ഥനകളും നടത്ത പെടുന്നു. സെമിത്തേരിയിൽ നടക്കുന്നപ്രാർത്ഥനകൾക്ക് ശേഷം പള്ളി ഹാളിൽ ശ്രാദ്ധ പ്രാർത്ഥനകളും കോഫീ റിഫ്രഷ് മെന്റും ഉണ്ടായിരിക്കുന്നതാണ് അച്ഛന്റെ ഓർമ്മക്കായി ലഭിക്കുന്ന ഡോനേഷൻ നാട്ടിലുള്ള ചാരിറ്റിക്ക് കൈമാറുന്നതാണ്. ഷാജി അച്ഛന്റെ ഓർമ്മ വാർഷികത്തിൽ പങ്കെടുക്കാൻ അച്ചന്റെ പ്രിയ സഹോദരി സിസ്റ്റർ ഡോക്ടർ ബെറ്റി യു കെ യിൽ എത്തി ചേർന്നിട്ടുണ്ട്.

ഷാജി അച്ഛന്റെ ഓർമ്മ വാർഷികത്തിൽ പങ്കെടുക്കാൻ അച്ഛന്റെ എല്ലാ കുടുംബ അംഗങ്ങളെയും, സ്നേഹിതരെയും റെക്സം രൂപതാ കേരളാ കമ്മ്യൂണിറ്റി സ്നേഹത്തോടെ പന്തസാഫ് ഫ്രാൻസിസ്കൻ പള്ളിയിലേക്ക് സ്വാഗതം ചെയ്യ്തു കൊള്ളുന്നു.

കൂടുതൽ വിവരങ്ങൾക്ക്.

Fr. Johson Kattiparampil CMI – 07401441108
Fr. Paul Parakattil VC – 07442012984
Benny Wrexham – 0788997129
Manoj Chacko – 07714282764

പള്ളിയുടെ വിലാസം
Vincentian Divine Retreat Centre, Phantasaph 5 Monastery Road Phantasaph.
CH8 8PN.

തിരഞ്ഞെടുപ്പ് ആവേശച്ചൂടേറ്റി രാഹുൽ ഗാന്ധി വയനാട്ടിൽ. നാമനിർദേശപത്രിക സമർപ്പിക്കാനാണ് യു.ഡി.എഫ്. സ്ഥാനാർഥിയായ രാഹുൽഗാന്ധി വയനാട്ടിലെത്തിലെത്തിയത്. സഹോദരിയും എ.ഐ.സി.സി. ജനറൽ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധിയും അദ്ദേഹത്തോടൊപ്പമുണ്ട്.

ബുധനാഴ്ച രാവിലെ 10.40-ഓടെയാണ് മൂപ്പൈനാട് റിപ്പൺ തലക്കൽ സ്കൂളിലെ ​ഗ്രൗണ്ടിൽ ഇരുവരും ഹെലികോപ്ടറിൽ വന്നിറങ്ങിയത്. വലിയ വരവേൽപ്പാണ് രാഹുലിന് പ്രവർത്തകർ നൽകിയത്. രാഹുലിനെയും പ്രിയങ്കയെയും കാണാൻ നൂറുകണക്കിന് പ്രവർത്തകരാണ് കാത്തിരുന്നത്. ജനക്കൂട്ടത്തെ ഇരുവരും അഭിവാദ്യംചെയ്തതോട പ്രവർത്തകർ ആവേശത്തിലായി.

പിന്നീട് നാമനിർദേശപത്രിക സമർപ്പിക്കാൻ മേപ്പാടിയിൽനിന്ന് കല്പറ്റയിലേക്ക് തുറന്നവാഹനത്തിലാണ് ഇരുവരും പുറപ്പെട്ടത്. മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ആയിരക്കണക്കിന് പ്രവർത്തകർ റോഡ്ഷോയിൽ പങ്കെടുക്കാനായി ഒഴുകിയെത്തി. പ്രവർത്തകരെ ഇളക്കിമറിച്ചാണ് റോഡ് ഷോ വിവിധയിടങ്ങളിലൂടെ കടന്നുപോയത്.

എ.ഐ.സി.സി. സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, കെ.പി.സി.സി. ആക്ടിങ് പ്രസിഡന്റ് എം.എം. ഹസൻ, രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കളും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ഉച്ചയോടെ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കളക്ടർ ഡോ. രേണുരാജിന് നാമനിർദേശ പത്രിക സമർപ്പിക്കും. ഇതിനുശേഷം ബുധനാഴ്ചതന്നെ അദ്ദേഹം മടങ്ങും.

ഇതിനിടെ, ആയിരക്കണക്കിന് പ്രവർത്തകർ പങ്കെടുത്ത റോഡ്ഷോയോടെ എൽ.ഡി.എഫ്. സ്ഥാനാർഥി ആനി രാജ കളക്ടറേറ്റിലെത്തി നാമനിർദേശ പത്രിക സമർപ്പിച്ചു. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി അയ്യായിരത്തിൽപ്പരം എൽ.ഡി.എഫ്. പ്രവർത്തകർ ആണ് റോഡ് ഷോയിൽ പങ്കാളികളായത്. കൽപ്പറ്റ ചുങ്കം ജംങ്ഷനിൽനിന്ന് രാവിലെ പത്തുമണിയോടെയാണ് റോഡ് ഷോ ആരംഭിച്ചത്.

എൻ.ഡി.എ സ്ഥാനാർഥി കെ.സുരേന്ദ്രൻ വ്യാഴാഴ്ചയാണ് നാമനിർദേശ പത്രിക സമർപ്പിക്കുക. എൻഡിഎയുടെ റോഡ് ഷോയിൽ പങ്കെടുക്കാനായി കേന്ദ്രമന്ത്രി സമൃതി ഇറാനി ഉൾപ്പെടെയുള്ള നേതാക്കൾ വയനാട്ടിലെത്തും.

വീട്ടിൽ തനിച്ചായിരുന്ന യുവതിയുടെ മുഖത്ത് മുളകുപൊടി എറിഞ്ഞ് ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിൽ 16 കാരനെ കസ്റ്റഡിയിലെടുത്തു.

കട്ടപ്പന കൊച്ചുതോവാള നിരപ്പേക്കട സ്വദേശിനിയായ 30 കാരിക്കു നേരേയാണ് ഇന്നലെ വൈകുന്നേരം 5. 30 ഓടെ ആക്രമണം ഉണ്ടായത്. യുവതിയും ഭർത്താവും മാത്രമാണ് ഇവിടെ താമസം. ഭർത്താവ് കട്ടപ്പനയിൽ ജോലിസ്ഥലത്തായിരുന്നതിനാൽ സംഭവസമയം യുവതി തനിച്ചാണ് വീട്ടിലുണ്ടായിരുന്നത്.

വീടിനു പുറത്തുവന്ന് ആരോ വിളിച്ചപ്പോൾ ഭർത്താവ് ആണെന്നു കരുതി വാതിൽ തുറന്ന യുവതിയെ മുഖത്തു മുളകുപൊടി എറിഞ്ഞശേഷം ആക്രമിക്കുകയായിരുന്നു.

കൈകൊണ്ട് യുവതിയുടെ മുഖത്ത് ആഞ്ഞടിച്ചു. തുടർന്നു പിടിച്ച് വലിച്ചിഴച്ച് വീടിനുള്ളിലേക്കു കൊണ്ടുപോകാനുള്ള ശ്രമവും നടത്തി. യുവതിയുടെ നിലവിളി കേട്ട് നാട്ടുകാർ എത്തിയതോടെ അക്രമി ഓടിരക്ഷപ്പെട്ടു. തുടർന്ന് ഭർത്താവിനൊപ്പമെത്തി കട്ടപ്പന പോലീസിൽ പരാതി നൽകി.

കസ്റ്റഡിയിലായ കൗമാരക്കാരൻ കുറ്റം സമ്മതിച്ചതായാണ് വിവരം. പ്രായപൂർത്തിയാകാത്തതിനാൽ നോട്ടീസ് നൽകി രക്ഷിതാക്കൾക്കൊപ്പം പ്രതിയെ വിട്ടയച്ചു.

ജ്യുവനൈൽ ആക്ട് പ്രകാരം തുടർനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.

Copyright © . All rights reserved