കൈരളി യുകെ -ബിർമിങ്ഹാം യൂണിറ്റ് ,നഗരത്തിലെ ക്രിസ്തുമസ് മാർക്കറ്റിൽ സുഹൃത് സംഗമം – “Meet and Greet with KairaliUK “ സംഘടിപ്പിക്കുന്നു. ഡിസംബർ 9 ശനിയാഴ്ച വൈകുന്നേരം ആണ് കൈരളി ബിർമിങ്ഹാം കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒത്തു ചേരുന്നത്.
അന്നേ ദിവസം വൈകുന്നേരം 6 മണിക്ക് യൂണിറ്റ് അംഗങ്ങൾ ബിർമിങ്ഹാമിലുള്ള ഫെൽസൺസ് ഇൻഡോർ ഗെയിമിംഗ് സെന്ററിൽ ഒത്തു കൂടുകയൂം , പുതുതായി എത്തി ചേർന്നിരിക്കുന്ന അംഗങ്ങളെ പരിചയപ്പെടുകയും ചെയ്യുന്നു. അതിനു ശേഷം ക്രിസ്മസ് മാർക്കറ്റിൽ ഒത്തു ചേർന്നു സ്റ്റാളുകൾ സന്ദർശിക്കുകയും ക്രിസ്തുമസ് മാർക്കറ്റിനെ പറ്റിയുള്ള വിവരങ്ങൾ യൂണിറ്റ് അംഗങ്ങളുമായി പങ്കു വെക്കുകയും ചെയ്യുന്നു. പുതുതലമുറ മലയാളി പ്രവാസികൾക്ക് ബിർമിങ്ഹാമിൽ സ്ഥിരതാമസമാക്കിയിട്ടുള്ള പഴയ തലമുറയിൽപെട്ടവരെ പരിചയപെടുവാനും , ബിർമിങ്ഹാമിലെ മലയാളി പ്രവാസ ചരിത്രം അറിയുവാനുമുള്ള ഒരു നവ്യ അനുഭവം ആകും കൈരളി ബിർമിങ്ഹാം സംഘടിപ്പിക്കുന്ന Meet and Greet with Kairali UK എന്ന ഈ പരിപാടി എന്ന് യൂണിറ്റ് പ്രസിഡന്റ് ടിന്റസ് ദാസ് , സെക്രട്ടറി ഷാഹിന എന്നിവർ അറിയിച്ചു. ഈ പരിപാടിയിലേക്ക് എല്ലാ പ്രവാസി സുഹൃത്തുക്കളെയും ബിർമിങ്ഹാം യൂണിറ്റ് സ്വാഗതം ചെയ്യുന്നു.
കൈരളി യുകെ 2022 ൽ രൂപീകരിച്ച ബിർമിങ്ഹാം യൂണിറ്റ് നിരവധി സാമൂഹിക പ്രവർത്തനങ്ങൾ ഇതിനോടകം ഏറ്റെടുത്തു നടത്തി കഴിഞ്ഞു. സിറ്റി കൗൺസിലുമായി ചേർന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങൾ ശുചീകരണം , രക്താർബുദ രോഗികൾക്കുള്ള മൂലകോശങ്ങൾ ശേഖരിക്കുന്നതുമായി ബന്ധപെട്ടു ബ്രിട്ടീഷ് ചാരിറ്റി സംഘടന ആയ ഡി.കെ.എം.എസ് യുമായി ചേർന്ന് നടത്തിയ നിരവധി സ്റ്റെം സെൽ കളക്ഷൻ ഡ്രൈവുകൾ , പുതു തലമുറ മലയാളി പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങളിലെ സാമൂഹിക ഇടപെടലുകൾ ഇവയൊക്കെ ഏറ്റെടുത്തു നടത്തിയ കൈരളി യുകെ ബിർമിങ്ഹാം യൂണിറ്റ് ഇന്നാട്ടിലെ മലയാളി സമൂഹത്തിൽ വേരുറപ്പിച്ചിരിക്കുന്നു.
ബിർമിംഗ്ഹാം ജർമ്മൻ മാർക്കറ്റിന്റെ ചരിത്രംഃ
1966ൽ ആണ് ഫ്രാങ്ക്ഫർട്ട് – ബിർമിങ്ഹാം പങ്കാളിത്ത കരാർ ഒപ്പിട്ടത് തുടർന്ന് രണ്ട് നഗരങ്ങളും തമ്മിലുള്ള അഭൂതപൂർവമായ സഹകരണത്തിന് തുടക്കമിട്ടു. ഈ രണ്ടു നഗരങ്ങളും ചേർന്ന് ഇതിനോടകം തന്നെ നിരവധി സംരംഭങ്ങൾ പൂർത്തീകരിച്ചു.മികച്ച ഭക്ഷണപാനീയങ്ങൾ, പരമ്പരാഗത ബ്രിട്ടീഷ് ഉത്പന്നങ്ങൾ ,ലൈവ് മ്യൂസിക് എന്നിവയാണ് ഈ ക്രിസ്തുമസ് മാർക്കറ്റിന്റെ സവിശേഷതകൾ.ഫ്രാങ്ക്ഫർട്ട് ക്രിസ്മസ് മാർക്കറ്റ് ബിർമിങ്ഹാം നഗരത്തിൽ നിന്നും യുകെയിലെ മറ്റ് നഗരങ്ങളിൽ നിന്നുമുള്ള സന്ദർശകരെ ആകർഷിക്കുന്നു. ഈ വർഷം നവംബർ 2 ന് ആരംഭിച്ച മാർക്കറ്റ് ഡിസംബർ 24 വരെ പ്രവർത്തിക്കും. യാത്രാ പ്രേമിയും എഴുത്തുകാരനുമായ അജു ചിറക്കലിന്റെ വ്ലോഗ് വഴി അന്നത്തെ പരിപാടി പകർത്താനുള്ള ക്രമീകരണങ്ങൾ കൈരളി യുകെ ഒരുക്കിയിട്ടുണ്ട്.

High Street, Buckden, St.Neots, Cambridge PE19 5TA6

വാൽസലിലെ സൗഹൃദംകൂട്ടായ്മയുടെ പ്രതീകമായി കഴിഞ്ഞ അഞ്ചു വർഷങ്ങളായി ലേലം ലീഗ് എന്ന പേരിൽ നടത്തിവരുന്ന ചീട്ടുകളി മത്സരത്തിൽ ബ്ലാക്ക് ക്യാട്സ് എന്ന ബാനറിൽ പങ്കെടുത്ത സിനു തോമസ്, സൂരജ് തോമസ്, ബിജു അമ്പൂക്കൻ എന്നിവർ 201 പൗണ്ടിന്റെ ഒന്നാം സമ്മാനത്തിനും എവെർ റോളിങ് ട്രോഫിക്കും അർഹരായി.

വാൽസലിലും പരിസരങ്ങളിലുമുള്ള 10 ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് കഴിഞ്ഞ മൂന്നു മാസമായി വിവിധ ഭവനങ്ങളിൽ നടത്തിവന്നിരുന്ന ലീഗ് മത്സരങ്ങളിൽ നിന്ന് ഏറ്റവും കൂടുതൽ പോയിന്റ് നേടിയ നാലു ടീമുകൾനോക്ക് ഔട്ടിലേക്കു പ്രവേശിക്കുന്ന മത്സര രീതിയാണ് അവലംബിച്ചിരുന്നത്.

രണ്ടാം സ്ഥാനക്കാർക്കുള്ള 151 പൗണ്ടും ട്രോഫിയും മിദ്‌ലാന്ഡസ് ചാമ്പ്യൻസ് എന്ന പേരിൽ മത്സരിച്ച അജീസ് കുര്യൻ, നോബിൾ കുര്യൻ, സണ്ണി അയ്യമല എന്നിവർ അർഹരായി. ടൂർണമെന്റിന്റെ സമാപന സമ്മേളനവും ട്രോഫി വിതരണവും വിവിധ ആഘോഷപരിപാടികളോടെ മുൻചാമ്പ്യൻമാരുടെ നേതൃത്വത്തിൽ നടന്നു.

സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് പദവി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഒഴിഞ്ഞു. സിറോ മലബാർ സഭാ ആസ്‌ഥാനമായ കാക്കനാട്ടെ സെന്റ് തോമസ് മൗണ്ടിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് മാർ ജോർജ് ആലഞ്ചേരി ഇക്കാര്യം അറിയിച്ചത്. പുതിയ ആര്‍ച്ച് ബിഷപ്പിനെ കണ്ടെത്തുന്നതുവരെ കൂരിയാ ബിഷപ്പ് സെബാസ്റ്റ്യന്‍ വാണിയേപ്പുരയ്ക്കല്‍ സഭയുടെ അഡ്മിനിസ്‌ട്രേറ്റര്‍ ചുമതല വഹിക്കും. ബിഷപ്പ് ബോസ്‌കോ പുത്തൂരിന് എറണാകുളം-അങ്കമാലി അതിരൂപതയുടെ അഡ്മിനിസ്‌ട്രേറ്റീവ് ചുമതലയും നല്‍കിയിട്ടുണ്ട്.
എറണാകുളം അങ്കമാലി അതിരൂപതയില്‍ കുര്‍ബാനരീതിയെ ചൊല്ലി നാളുകളായി നിലനിന്ന ഭിന്നതയ്‌ക്കൊടുവിലാണ് സഭാ അധ്യക്ഷ സ്ഥാനത്ത് നിന്ന് കര്‍ദിനാള്‍ ആലഞ്ചേരിയുടെ പടിയിറക്കം എന്നതാണ് ശ്രദ്ധേയം. ജനുവരിയില്‍ ചേരുന്ന സഭാ സിനഡാകും പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തിരഞ്ഞെടുക്കുക. സിറോ മലബാര്‍ സഭയുടെ എറണാകുളം – അങ്കമാലി അതിരൂപതയുടെ ഭൂമി വില്‍പനയില്‍ ക്രമക്കേട് ആരോപിച്ചുള്ള കേസും കര്‍ദിനാള്‍ ആലഞ്ചേരിക്കെതിരെ സുപ്രീംകോടതിയില്‍ നിലനില്‍ക്കുന്നുണ്ട്. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി(നൂണ്‍ഷ്യോ) ജിയോപോള്‍ഡോ ജിറെലി ബുധനാഴ്ച അടിയന്തരമായി കൊച്ചിയിലെത്തി സീറോ മലബാര്‍ സഭാധ്യക്ഷന്‍ കര്‍ദിനാള്‍ ആഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ സ്ഥാനമൊഴിയുന്നത് സംബന്ധിച്ച് ഊഹാപോഹങ്ങള്‍ പ്രചരിച്ചിരുന്നു. സഭയുടെ ഔദ്യോഗിക വിഭാഗവും എറണാകുളം-അങ്കമാലി അതിരൂപതയും തമ്മില്‍ കടുത്തഭിന്നത നിലനില്‍ക്കെയാണ് നാടകീയ പ്രഖ്യാപനം സഭാ ആസ്ഥാനത്ത് കര്‍ദിനാള്‍ നടത്തിയത്.
‘മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ സ്ഥാനത്തുനിന്ന് വിരമിക്കാനുള്ള ആഗ്രഹം 2019 ജൂലൈ 19-ന് മാര്‍പ്പാപ്പയെ അറിയിച്ചിരുന്നു. സഭയിലെ അജപാലന ആവശ്യങ്ങളും ആരോഗ്യസ്ഥിതിയും പരിഗണിച്ചാണ് തീരുമാനം എടുത്തത്. 2022 നവംബര്‍15-ന് വീണ്ടും സമര്‍പ്പിച്ചു. ഒരു വര്‍ഷത്തിന് ശേഷമാണ് മാര്‍പ്പാപ്പ എന്നെ വിരമിക്കാന്‍ അനുവദിച്ചത്’, വാര്‍ത്തസമ്മേളനത്തില്‍ ആലഞ്ചേരി പറഞ്ഞു.
കാത്തലിക് സീറോ മലബാർ എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടൻ കമ്മീഷൻ ഫോർ കൊയർ ഒരുക്കുന്ന ഓൾ യൂകെ കരോൾ ഗാനമത്സരം ” 2023” ഡിസംബർ 23 ന് വൂസ്റ്ററിലെ ക്രോളി പാരിഷ് ഹാളിൽ ഡിസംബർ 23 ശനിയാഴ്ച ഉച്ചകഴിഞ്ഞു 2 മുതൽ നടത്തപ്പെടുന്നു. ഈ വർഷം മുതൽ ആരംഭിക്കുന്ന കരോൾ ഗാനമത്സരം ” 2023” ൽ യുകെയിലുള്ള എല്ലാ ക്രിസ്‌തീയ സഭകൾക്കും, സംഘടനകൾക്കും പങ്കെടുക്കാവുന്ന വിധത്തിലാണ് മത്സരം ഒരുക്കിയിരിക്കുന്നത്. മത്സരത്തിൽ പങ്കുചേരുവാനാഗ്രഹിക്കുന്ന ടീമംഗങ്ങൾ £50 രജിസ്‌ട്രേഷൻ ഫീസ് അടച്ചു പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ പേർക്ക് അവസരം ലഭിക്കുന്നതിനായി രജിസ്‌ട്രേഷൻ ചെയ്യേണ്ട അവസാന തീയതി ഡിസംബർ 17 ഞായറാഴ്ച വരേയ്ക്കു നീട്ടി. ഒന്നാം സമ്മാനം £500 ട്രോഫി, രണ്ടാം സമ്മാനം £300 ട്രോഫി, മൂന്നാം സമ്മാനം £200 ട്രോഫിയുമാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
ജോമോൻ മാമ്മൂട്ടിൽ:07930431445
ഫാ.ജോസ് അഞ്ചാനിക്കൽ:07534967966
Registration Link https://emea01.safelinks.protection.outlook.com/?url=https%3A%2F%2Fdocs.google.com%2Fforms%2Fd%2Fe%2F1FAIpQLScXMIfX8vh77RqA_wNqYe5zXGmbuZZGe-qGtmsZR8bB66cqzg%2Fviewform&data=05%7C01%7C%7Ce03992d9051e42899ad908dbd640d72e%7C84df9e7fe9f640afb435aaaaaaaaaaaa%7C1%7C0%7C638339346201928846%7CUnknown%7CTWFpbGZsb3d8eyJWIjoiMC4wLjAwMDAiLCJQIjoiV2luMzIiLCJBTiI6Ik1haWwiLCJXVCI6Mn0%3D%7C3000%7C%7C%7C&sdata=CdxAN%2FkgawIZkqh3qi7U7BvPQVjuVaskamHuZZgxQis%3D&reserved=0

ബർമിംഗ്ഹാം ഹിന്ദു മലയാളി സമാജത്തിന്റെ(ഭീമ) ആഭിമുഖ്യത്തിൽ ഡിസംബർ 9ന് ശനിയാഴ്ച വൈകുന്നേരം നടക്കുന്ന താലപ്പൊലിയുടെയും താള മേളങ്ങളുടെയും മുത്തുകുടകളുടെയും അകമ്പടിയോടുകൂടി നടക്കുന്ന വർണ്ണ ശബളമായ താലപ്പൊലി ഘോഷയാത്രയും ഭക്തിസാന്ദ്രമായ ഭജനയും അന്നദാനവും വൈകുന്നേരം 4 മണി മുതൽ ശ്രീ ബാലാജി സന്നിധിയിൽ നടക്കുന്നു. അയ്യപ്പന്റെ താരാട്ട് പാട്ടായ ഹരിവരാസനത്തിന്റെ നൂറാമത് വാർഷികം ആഘോഷിക്കുന്ന ഈ വർഷം വളരെ പ്രൗഢഗംഭീരമായാണ് അയ്യപ്പ പൂജ നടത്തുന്നതെന്ന് ഭീമ ഭാരവാഹികൾ അറിയിച്ചു. എല്ലാ അയ്യപ്പഭക്തരെയും ബാലാജി സന്നിധിയിലേയ്ക്ക് സാദരം ക്ഷണിക്കുന്നു.

സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് പദവി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഒഴിഞ്ഞു. രാജി നേരത്തെ നല്‍കിയിരുന്നെങ്കിലും മാര്‍പ്പാപ്പ ഇപ്പോഴാണ് രാജി അംഗീകരിച്ചതെന്ന് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
എറണാകുളം അങ്കമാലി അതിരൂപതയില്‍ കുര്‍ബാനരീതിയെ ചൊല്ലി നാളുകളായി നിലനിന്ന ഭിന്നതയ്‌ക്കൊടുവിലാണ് സഭാ അധ്യക്ഷ സ്ഥാനത്ത് നിന്ന് കര്‍ദിനാള്‍ ആലഞ്ചേരിയുടെ പടിയിറക്കം എന്നതാണ് ശ്രദ്ധേയം. ജനുവരിയില്‍ ചേരുന്ന സഭാ സിനഡാകും പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തിരഞ്ഞെടുക്കുക. സിറോ മലബാര്‍ സഭയുടെ എറണാകുളം – അങ്കമാലി അതിരൂപതയുടെ ഭൂമി വില്‍പനയില്‍ ക്രമക്കേട് ആരോപിച്ചുള്ള കേസും കര്‍ദിനാള്‍ ആലഞ്ചേരിക്കെതിരെ സുപ്രീംകോടതിയില്‍ നിലനില്‍ക്കുന്നുണ്ട്. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി(നൂണ്‍ഷ്യോ) ജിയോപോള്‍ഡോ ജിറെലി ബുധനാഴ്ച അടിയന്തരമായി കൊച്ചിയിലെത്തി സീറോ മലബാര്‍ സഭാധ്യക്ഷന്‍ കര്‍ദിനാള്‍ ആഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ സ്ഥാനമൊഴിയുന്നത് സംബന്ധിച്ച് ഊഹാപോഹങ്ങള്‍ പ്രചരിച്ചിരുന്നു. സഭയുടെ ഔദ്യോഗിക വിഭാഗവും എറണാകുളം-അങ്കമാലി അതിരൂപതയും തമ്മില്‍ കടുത്തഭിന്നത നിലനില്‍ക്കെയാണ് നാടകീയ പ്രഖ്യാപനം സഭാ ആസ്ഥാനത്ത് കര്‍ദിനാള്‍ നടത്തിയത്.
‘മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ സ്ഥാനത്തുനിന്ന് വിരമിക്കാനുള്ള ആഗ്രഹം 2019 ജൂലൈ 19-ന് മാര്‍പ്പാപ്പയെ അറിയിച്ചിരുന്നു. സഭയിലെ അജപാലന ആവശ്യങ്ങളും ആരോഗ്യസ്ഥിതിയും പരിഗണിച്ചാണ് തീരുമാനം എടുത്തത്. 2022 നവംബര്‍15-ന് വീണ്ടും സമര്‍പ്പിച്ചു. ഒരു വര്‍ഷത്തിന് ശേഷമാണ് മാര്‍പ്പാപ്പ എന്നെ വിരമിക്കാന്‍ അനുവദിച്ചത്’, വാര്‍ത്തസമ്മേളനത്തില്‍ ആലഞ്ചേരി പറഞ്ഞു.
സഭയുടെ രീതിയനുസരിച്ച് പുതിയ ആര്‍ച്ച് ബിഷപ്പിനെ കണ്ടെത്തുന്നതുവരെ കൂരിയാ ബിഷപ്പ് സെബാസ്റ്റ്യന്‍ വാണിയേപ്പുരയ്ക്കല്‍ സഭയുടെ അഡ്മിനിസ്‌ട്രേറ്റര്‍ ചുമതല വഹിക്കും. ബിഷപ്പ് ബോസ്‌കോ പുത്തൂരിന് എറണാകുളം-അങ്കമാലി അതിരൂപതയുടെ അഡ്മിനിസ്‌ട്രേറ്റീവ് ചുമതലയും നല്‍കിയിട്ടുണ്ട്.
ഷൈമോൻ തോട്ടുങ്കൽ
ബിർമിങ്ങ്ഹാം .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ വിമൻസ് ഫോറം വാർഷിക ദിനം ടോട്ട പുൽക്രാ വിശ്വാസവും സാഹോദര്യവും ഒരുമയും ആത്മീയതയും സ്‌ത്രീ ശാക്തീകരണവും വിളിച്ചോതുന്ന ആഘോഷമായി മാറി . രൂപതയിലെ 21 വയസ്സിനു മുകളിൽ പ്രായമുള്ള എല്ലാ വനിതകളും അംഗങ്ങളായ രൂപത വിമൻസ് ഫോറത്തിന്റെ അംഗങ്ങളായ ഏകദേശം 2000 ഓളം സ്ത്രീകൾ ബ്രിട്ടന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ചേർന്ന സമ്മേളനം രാവിലെ രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് ഉത്‌ഘാടനം ചെയ്തു .

റോമിൽ ഫ്രാൻസിസ് മാർപാപ്പയോടു ഒപ്പം പ്രവർത്തിക്കുന്ന , വേൾഡ് വിമൻസ് ഓർഗനൈസേഷൻ മുൻ പ്രസിഡന്റ് ഡോക്ടർ മരിയ സർവിനോ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തി . പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയുടെ അപ്പോസ്തോലിക ലേഖനങ്ങൾ അടിസ്ഥാനമാക്കി സ്ത്രീകൾക്ക് സഭയിലും ആരാധനാക്രമത്തിലും സമൂഹത്തിലും എങ്ങനെ ശക്തമായ സാന്നിധ്യമായി മാറാം എന്ന് വളരെ വ്യക്തമായി സ്ത്രീകൾക്കു മനസ്സിലാക്കി കൊടുത്ത ഡോക്ടർ സർവിനോ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെയും രൂപതയിലെ വിമൻസ് ഫോറത്തിന്റെയും പ്രവർത്തനങ്ങളെ അഭിനന്ദിച്ചു .

വേൾഡ് വിമൻസ് ഫെഡറേഷനുമായി എങ്ങനെ സഹകരിച്ചു പ്രവർത്തിക്കാം എന്നതിനെക്കുറിച്ചുള്ള ചർച്ചകൾ സജീവമാകക്കാനുള്ള സന്നദ്ധതയും അറിയിച്ചു . അഭിവന്ദ്യ പിതാവിന്റെ ഒപ്പം രൂപതയിലെ മുപ്പതില്പരം വൈദികരും ചേർന്ന് അർപ്പിച്ച വിശുദ്ധ കുർബാന ഏവർക്കും ആത്മീയ അനുഭവമായി . ലിറ്റർജിയുടെ പ്രാധാന്യം , പഠിക്കേണ്ടതിന്റെ ആവശ്യകത , സിറോ മലബാർ ലിറ്റർജിയുടെ ശക്തിയും സൗന്ദര്യവും എന്നതിനെ ആസ്പദമാക്കി അഭിവന്ദ്യ പിതാവിന്റെ വചന സന്ദേശം ഏവർക്കും പുതിയ ഉണർവേകി .

രൂപത ഗായകസംഘത്തിലെ സ്ത്രീകൾ മനോഹരമായ ഗാനങ്ങൾ ആലപിച്ചു. രൂപത പ്രോട്ടോസിഞ്ചെല്ലൂസ് റെവ ഡോ ആന്റണി ചുണ്ടെലിക്കാട്ട് , വിമൻസ് ഫോറം ചെയര്മാന് റെവ ഫാദർ ജോസ് അഞ്ചാനിക്കൽ , ഡയറക്ടർ റെവ ഡോക്ടർ സിസ്റ്റർ ജീൻ മാത്യു S H . പ്രസിഡന്റ് ഡോക്ടർ ഷിൻസി മാത്യു എന്നിവർ സന്ദേശങ്ങൾ നൽകി. സെക്രട്ടറി റോസ് ജിമ്മിച്ചൻ രണ്ടു വർഷക്കാലത്തെ വിമൻസ് ഫോറത്തിന്റെ പ്രവർത്തനങ്ങൾ റിപ്പോർട്ടിൽ അവതരിപ്പിച്ചു.

ഫോറത്തിലെ അംഗങ്ങളുടെയും അംഗങ്ങൾ അല്ലാത്ത സുമനസ്സുകളുടെയും സഹായത്തോടെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കേരളത്തിലെ ഡയാലിസിസ് രോഗികളെ സഹായിക്കാൻ രണ്ടു ഹോസ്പിറ്റലികളിലായി 4 ഡയാലിസിസ് മെഷീനുകൾ നൽകിയത് ഏവർക്കും സന്തോഷം നൽകുന്ന പ്രവർത്തനങ്ങളിൽ ഒന്നായി .

വൈസ് പ്രസിഡന്റ് ജൈസമ്മ ബിജോ യുടെ നേതൃത്വത്തിൽ എഡിറ്റോറിയൽ ബോർഡ് തയാറാക്കിയ സുവനീർ അന്നേ ദിവസം പ്രകാശനം ചെയ്തു . ഉച്ചക്ക് ശേഷം നടന്ന ആഘോഷമായ കലാപരിപാടിയിൽ രൂപതയിലെ 12 റീജിയനുകളെ പ്രതിനിധീകരിച്ചു സ്ത്രീകൾ വിവിധ കലാവിഭവങ്ങൾ ഒരുക്കി . ലിറ്റർജിക്കൽ ക്വിസ് ഉൾപ്പെടെയുള്ള എല്ലാ മത്സരങ്ങളുടെയും വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തതോടൊപ്പം പുതിയ ഭാരവാഹികൾക്കുള്ള സസ്ഥാനകൈമാറ്റവും നടന്നു.വിമൻസ് ഫോറം ആന്തത്തോടെ പരിപാടികൾ സമാപിച്ചു .

കടുത്ത ഞെട്ടലോടെയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മെഡിക്കൽ പിജി വിദ്യാർത്ഥിനിയായ യുവ ഡോക്ടർ ഷഹനയുടെ ആത്മഹത്യ വാർത്ത ലോകമെങ്ങുമുള്ള മലയാളികൾ ശ്രവിച്ചത്. സംഭവത്തിൽ ഷഹനയുടെ സുഹൃത്തും ആരോപണ വിധേയനായ ഡോ. ഇ. എ. റുവൈസിനെ പ്രതി ചേർത്ത് പോലീസ് കേസെടുത്തു. ആത്മഹത്യാ പ്രേരണാക്കുറ്റവും സ്ത്രീധന നിരോധന നിയമവും ചുമത്തിയാണ് റുവൈസിനെതിരേ മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്തത്.
ആവശ്യപ്പെട്ട സ്ത്രീധനം നല്‍കാന്‍ കഴിയാത്തതിനാല്‍ സുഹൃത്തായ യുവാവ് വിവാഹത്തില്‍നിന്ന് പിന്‍മാറിയതിനെ തുടര്‍ന്നുള്ള മനോവിഷമത്തെ തുടര്‍ന്നാണ് ഷഹ്ന ആത്മഹത്യ ചെയ്തതെന്നായിരുന്നു ആരോപണം. ഭീമമായ സ്ത്രീധനം ചോദിക്കുകയും അത് ലഭിക്കാതെ വന്നപ്പോള്‍ വിവാഹത്തില്‍നിന്ന് പിന്‍മാറുകയും ചെയ്തുവെന്നാണ് ഷഹനയുടെ മാതാവും സഹോദരിയും പോലീസിന് മൊഴി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് റുവൈസിനെതിരേ പോലീസ് കേസെടുത്തത്.
വിവാഹവുമായി ബന്ധപ്പെട്ട് സ്ത്രീധനം ചോദിച്ചതില്‍ റുവൈസിന്റെ കുംടുംബത്തില്‍ ആര്‍ക്കൊക്കെ പങ്കുണ്ടെന്ന കാര്യങ്ങളും പോലീസ് അന്വേഷിക്കും. സംഭവത്തിന് പിന്നാലെ റുവൈയ്‌സിനെ പിജി ഡോക്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തുനിന്നും നീക്കി. അന്വേഷണത്തില്‍ സുതാര്യത ഉറപ്പാക്കാനാണ് അന്വേഷണം അവസാനിക്കുന്നത് വരെ ഇയാളെ സ്ഥാനത്തുനിന്ന് നീക്കുന്നതെന്ന് കെ.എം.പി.ജി.എ സംഘടന അറിയിച്ചു.
ഷഹ്നയും റുവൈയ്‌സും തമ്മിലുള്ള വിവാഹം നേരത്തെ തീരുമാനിച്ചിരുന്നു. യുവാവിന്റെ വീട്ടുകാര്‍ ഉയര്‍ന്ന സ്ത്രീധനമാണ് വിവാഹത്തിനായി ആവശ്യപ്പെട്ടത്. സ്ത്രീധനമായി 150 പവനും 15 ഏക്കര്‍ ഭൂമിയും ബി.എം.ഡബ്ല്യൂ. കാറും വേണമെന്നായിരുന്നു ആവശ്യം. എന്നാല്‍, അഞ്ചേക്കര്‍ ഭൂമിയും ഒരു കാറും നല്‍കാമെന്ന് ബന്ധുക്കള്‍ അറിയിച്ചു. അതുപോര കാര്‍ ബി.എം.ഡബ്യൂ തന്നെ വേണമെന്നും ഒപ്പം സ്വര്‍ണവും വേണമെന്ന ആവശ്യത്തില്‍ യുവാവിന്റെ വീട്ടുകാര്‍ ഉറച്ചുനിന്നു. പക്ഷേ, ആവശ്യപ്പെട്ട അത്രയും സ്ത്രീധനം നല്‍കാന്‍ ഷഹ്നയുടെ വീട്ടുകാര്‍ക്കായില്ല. ഇതോടെ യുവാവും ബന്ധുക്കളും വിവാഹത്തില്‍നിന്ന് പിന്മാറിയെന്നും ഇതിന്റെ മാനസികപ്രയാസം ഷഹ്നയെ അലട്ടിയിരുന്നതായുമാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സര്‍ജറി വിഭാഗം പി.ജി. വിദ്യാര്‍ഥിനിയായ ഷഹ്നയെ തിങ്കളാഴ്ച രാത്രിയാണ് മെഡിക്കല്‍ കോളേജിനടുത്ത് താമസിച്ചിരുന്ന ഫ്ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സ്ത്രീധനം നല്‍കാന്‍ സാമ്പത്തികശേഷിയില്ലാത്തതിനാല്‍ ജീവനൊടുക്കുന്നതായി രേഖപ്പെടുത്തിയ ആത്മഹത്യാക്കുറിപ്പും പോലീസ് കണ്ടെടുത്തിയിരുന്നു
തിരുവനന്തപുരത്ത് യുവഡോക്ടറുടെ ആത്മഹത്യയ്ക്ക് കാരണമായത് സ്ത്രീധനത്തെച്ചൊല്ലി സുഹൃത്ത് വിവാഹത്തില്‍നിന്ന് പിന്മാറിയതിനാലാണെന്ന് ആരോപണം. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സര്‍ജറി വിഭാഗം പി.ജി. വിദ്യാര്‍ഥിനി ഡോ.ഷഹ്‌ന(28)യുടെ മരണത്തിലാണ് സ്ത്രീധനം വീണ്ടും ചര്‍ച്ചയാകുന്നത്. ഇതുമായി ബന്ധപ്പെട്ട് ഷഹ്‌ന എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
തിങ്കളാഴ്ച രാത്രിയാണ് സഹപാഠികള്‍ ഷഹ്നയെ മെഡിക്കല്‍ കോളേജിനടുത്ത് താമസിച്ചിരുന്ന ഫ്‌ളാറ്റില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വെഞ്ഞാറമൂട് മൈത്രി നഗര്‍ ജാസ് മന്‍സിലില്‍ പരേതനായ അബ്ദുള്‍ അസീസിന്റെയും ജമീലയുടെയും മകളാണ് ഷഹ്‌ന. ആലപ്പുഴ ഗവ. ടി.ഡി. മെഡിക്കല്‍ കോളേജില്‍നിന്ന് എം.ബി.ബി.എസ് പൂര്‍ത്തിയാക്കിയശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സര്‍ജറി വിഭാഗത്തില്‍ 2022 ബാച്ചിലാണ് പി.ജി.ക്ക് പ്രവേശനം നേടിയത്. രണ്ടുവര്‍ഷം മുന്‍പായിരുന്നു ഷഹ് നയുടെ പിതാവ് അബ്ദുള്‍ അസീസ് മരിച്ചത്.
ഷഹ്‌നയും സുഹൃത്തുമായുള്ള വിവാഹം നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍, യുവാവിന്റെ വീട്ടുകാര്‍ ഉയര്‍ന്ന സ്ത്രീധനമാണ് വിവാഹത്തിനായി ആവശ്യപ്പെട്ടത്. 150 പവനും 15 ഏക്കര്‍ ഭൂമിയും ഒരു ബി.എം.ഡബ്ല്യൂ. കാറുമാണ് സ്ത്രീധനമായി യുവാവിന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ടതെന്നാണ് ഷഹ് നയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്. യുവാവിന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ട അത്രയും സ്ത്രീധനം നല്‍കാന്‍ ഷഹ്നയുടെ വീട്ടുകാര്‍ക്കായില്ല. ഇതോടെ യുവാവ് വിവാഹത്തില്‍നിന്ന് പിന്മാറിയെന്നും ഇതിന്റെ മാനസികപ്രയാസം ഷഹ്നയെ അലട്ടിയിരുന്നതായും ബന്ധുക്കള്‍ പറയുന്നു. ഇക്കാര്യം സൂചിപ്പിക്കുന്നതാണ് ഷഹ് നയുടെ മുറിയില്‍നിന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പും.
സ്ത്രീധനം നല്‍കാന്‍ സാമ്പത്തികശേഷിയില്ലാത്തതിനാല്‍ ജീവനൊടുക്കുന്നു എന്നാണ് കുറിപ്പില്‍ പറയുന്നത്. പിതാവ് മരിച്ചുപോയതിനാല്‍ മറ്റാരും ആശ്രയമില്ലാത്ത സ്ഥിതിയാണെന്നും യുവഡോക്ടറുടെ കുറിപ്പില്‍ പറയുന്നു.