Latest News

റോമി കുര്യാക്കോസ്

യു കെ: ഐ ഒ സി (യു കെ) – കേരള ചാപ്റ്റർ മിഡ്‌ലാൻഡ്സ് ഏരിയയുടെ നേതൃത്വത്തിൽ കേരള നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ സജീവമാക്കി. “പടയൊരുക്കം – മാറ്റത്തിനായി കൈകോർക്കാം” എന്ന തലക്കെട്ടിൽ ഒരുക്കിയ അതിവിപുലമായ സോഷ്യൽ മീഡിയ ക്യാമ്പയിനിൽ വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള ഐ ഒ സി – കോൺഗ്രസ്‌ നേതാക്കളും പ്രവർത്തകരും പങ്കെടുത്തു. എല്ലാ നിയോഗംകമണ്ഡലങ്ങളി ലേയും യു ഡി എഫ് സ്ഥാനാർഥികളുടെ വിജയത്തിനായി സർവ്വസജ്ജമായ വാർ റൂം പ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ചു.

ഐഒസി (യു കെ) നാഷണൽ പ്രസിഡന്റ് കമൽ ദാലിവാൾ പരിപാടി ഔപചാരികമായി ഉദ്ഘാടനം ചെയ്തു. കെപിസിസി വൈസ് പ്രസിഡന്റും മുൻ എം പിയുമായ രമ്യ ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി. മാറ്റം സാധ്യമാക്കാൻ കൂട്ടായ്മയും ആശയദൃഢതയും ജനകീയ പ്രചാരണവും അനിവാര്യമാണെന്ന് തന്റെ പ്രചോദനാത്മക പ്രസംഗത്തിൽ രമ്യ ഹരിദാസ് ചൂണ്ടിക്കാട്ടി. ജനാധിപത്യ മൂല്യങ്ങൾക്കും പുരോഗമന രാഷ്ട്രീയത്തിനും പ്രവാസി മലയാളികൾ തുടരുന്ന പിന്തുണയ്ക്കും അവർ നന്ദി രേഖപ്പെടുത്തി. ഐ ഒ സി (യു കെ) – കേരള ചാപ്റ്റർ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ് സ്വാഗതം ആശംസിക്കുകയും പ്രചാരണ പ്രവർത്തനങ്ങങ്ങളും രീതികളും വിശദീകരിക്കുകയും ചെയ്തു. പരിപാടിയുടെ കോർഡിനേറ്ററും ഐ ഒ സി (യു കെ) – കേരള ചാപ്റ്റർ ജനറൽ സെക്രട്ടറിയുമായ റോമി കുര്യാക്കോസ് ആമുഖ പ്രസംഗം നടത്തി. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അഡ്വ. ഷോബിൻ സാം നന്ദി രേഖപ്പെടുത്തി.

വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള ഐഒസി നേതാക്കന്മാരായ ജോർജ് എബ്രഹാം (വൈസ് ചെയർമാൻ – ഐഒസി യു എസ്), അനുരാ മത്തായി (ഐഒസി ഗ്ലോബൽ കോർഡിനേറ്റർ ), സിരോഷ് ജോർജ് (വൈസ് – പ്രസിഡന്റ്‌, ഐഒസി യൂറോപ്പ് ), ജോയ് കൊച്ചാട്ട് (പ്രസിഡന്റ്‌ , ഐഒസി സ്വിറ്റ്സർലൻഡ് ), ലിങ്ക്വിൻസ്റ്റർ മാത്യു (പ്രസിഡന്റ്‌, ഐഒസി അയർലണ്ട്), ടോമി തോണ്ടാംകുഴി (പ്രസിഡന്റ്‌, ഐഒസി സ്വിറ്റ്സർലൻഡ് – കേരള ചാപ്റ്റർ), സണ്ണി ജോസഫ് (പ്രസിഡന്റ്‌, ഐഒസി ജർമ്മനി – കേരള ചാപ്റ്റർ), ജിൻസ് തോമസ് (പ്രസിഡന്റ്‌, ഐഒസി പോളണ്ട്), ഗോകുൽ ആദിത്യൻ (ജനറൽ സെക്രട്ടറി ഐഒസി പോളണ്ട്) എന്നിവർ പങ്കെടുത്തു.

ഐഒസി (യുകെ) – കേരള ചാപ്റ്ററിനെ പ്രതിനിധീകരിച്ച് ജോയിന്റ് ട്രഷറര്‍ മണികണ്ഠൻ ഐക്കാട്, സെക്രട്ടറി ബോബിൻ ഫിലിപ്പ്, മിഡ്‌ലാൻഡ്സ് ഏരിയ യൂണിറ്റ് പ്രസിഡണ്ടുന്മാരായ മിഥുൻ കെ, റോയ് ജോസഫ്, പീറ്റർ പൈനാടത്ത്, ഡോ. ജോബിൻ സെബാസ്റ്റ്യൻ, ബിബിൻ കാലായിൽ, ബിബിൻ രാജ്, ജോർജ് ജോൺ, ജിബ്സൺ ജോർജ്, അരുൺ ഫിലിപ്പോസ്, ജിബീഷ് തങ്കച്ചൻ, ജോഷി ജോസഫ്, കേരള ചാപ്റ്ററിലെ മറ്റു നേതാക്കൾ, പ്രവർത്തകർ എന്നിവർ പരിപാടിയിൽ പങ്കെടുത്ത് ഐക്യദാർഢ്യം പ്രകടിപ്പിച്ചു.

സോഷ്യൽ മീഡിയ പ്രവർത്തനങ്ങൾക്ക് പുറമെ 140 നിയോജക മണ്ഡലങ്ങളിലും യുഡിഫ് സംഘടനാ സംവിദാനങ്ങളോടൊപ്പം ചേർന്ന് നിന്നുകൊണ്ട് ഐ ഒ സി (യു കെ) – കേരള ചാപ്റ്റർ മിദ്ഡ്ലാൻഡ്‌സ് ഏരിയയുടെ നേതൃത്വത്തിലുള്ള കർമ്മസേന അംഗങ്ങൾ താഴെത്തട്ട് മുതൽ പ്രചരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകും. പ്രവാസി കുടുംബങ്ങളുടെ വോട്ട് യുഡിഎഫിന് അനുകൂലമായി ഉറപ്പിക്കുന്നതിനും വിശദമായ പദ്ധതികൾ ആസൂത്രം ചെയ്തിട്ടുണ്ട്. പോസ്റ്റർ ക്യാമ്പയി‍ൻ, ലഘുലേഖ വിതരണം, വാഹന പ്രചരണം, ഗൃഹ സന്ദർശനം തുടങ്ങി യുഡിഫ് സ്ഥാനാർഥികളുടെ വിജയം ഉറപ്പാക്കുന്നതിന് വേണ്ടി സാധ്യമായ എല്ലാ പ്രചാരണ പ്രവർത്തനങ്ങളിലും ഐ ഓ സി കർമ്മസേന അംഗങ്ങൾ ഭാഗമാകും.

മിദ്ഡ്ലാൻഡ്‌സ് ഏരിയ നേതൃത്വം നൽകുന്ന ക്യാമ്പയിൻ യുഡിഫ് പ്രവർത്തകരെ ഉണർത്തുകയും വാർ റൂമും ക്രമബദ്ധമായ സോഷ്യൽ മീഡിയ തന്ത്രങ്ങളും വഴി പ്രചാരണ വ്യാപ്തി വർദ്ധിപ്പിക്കുമെന്ന ആത്മവിശ്വാസവും പരിപാടിയിൽ പങ്കെടുത്തവർ പ്രകടിപ്പിച്ചു.

Warm regards,
Romy Kuriakose
General Secretary
Indian Overseas Congress (IOC) – UK Kerala Chapter

📧 [email protected]

📞 07776646163

ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിമായി പ്രവർത്തിക്കുന്ന, മോഹൻജി ഫൗണ്ടേഷനും, ലണ്ടൻ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും ചേർന്ന് സംഘടിപ്പിച്ച 13 ആമത് ലണ്ടൻ ശിവരാത്രി നൃത്തോത്സവത്തിന് ഭക്തിനിർഭരമായ സമാപനമായി. 2026 ഫെബ്രുവരി 28 ആം തീയതി ശനിയാഴ്ച 3:30 pm മുതൽ തോണ്ടൻ ഹീത്തിലുള്ള വെസ്റ്റ് തോണ്ടൻ കമ്മ്യൂണിറ്റി സെന്ററിൽ വച്ചാണ് ശിവരാത്രി നൃത്തോത്സവ ചടങ്ങുകൾ അരങ്ങേറിയത് . മന്ത്ര അക്കാദമി ഓഫ് പെർഫോമിംഗ് ആർട്സിന്റെ സ്ഥാപകയും കലാനിർദ്ദേശികയും, അഞ്ചാം വയസ്സിൽ നൃത്തം ആരംഭിച്ച് കലാമണ്ഡലം സത്യഭാമയുടെ മാർഗനിർദേശത്തിൽ ഭാരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നീ നൃത്തശൈലികൾ അഭ്യസിച്ചിട്ടുള്ള തും, പത്ത് വർഷത്തിലധികമായി നൃത്തം കോറിയോഗ്രാഫ് ചെയ്യുകയും അധ്യാപനം നടത്തുകയും ചെയ്യുന്ന ശ്രീമതി ആശ ഉണ്ണിത്താൻ ശിവരാത്രി നൃത്തോത്സവത്തിന് നേതൃത്വം നൽകി . നൃത്തോത്സവത്തിന് ശേഷം ദീപാരാധനയോടുകൂടി ലണ്ടൻ ശിവരാത്രി നൃതോത്സവത്തിന് പരിസമാപ്തി ആയി.ശിവരാത്രി നൃതോത്സവ ചടങ്ങുകളിൽ പങ്കെടുത്ത എല്ലാവർക്കും ശ്രീ ലണ്ടൻ ഗുരുവായൂരപ്പ സേവസമിതി നന്ദി അറിയിച്ചു.

അപ്പച്ചൻ കണ്ണഞ്ചിറ

ലണ്ടൻ: ആത്മീയ നവീകരണത്തിനും, വിശ്വാസ അനുഭവത്തിനും, മാതൃ മാദ്ധ്യസ്ഥത്തിനും അനുഗ്രഹീത സന്നിധിയായ ‘കൃപാസനം മരിയൻ സെന്റർ’ ഈ വർഷവും യുകെ യിൽ കൃപാസനം ഉടമ്പടി ധ്യാനങ്ങൾ സംഘടിപ്പിക്കുന്നു. കഴിഞ്ഞ വർഷം നടത്തപ്പെട്ട മരിയൻ കൃപാസന ഉടമ്പടി ധ്യാനങ്ങളിലൂടെ ലഭിച്ച പ്രാർത്ഥനാ സാഫല്യങ്ങൾക്കുള്ള നന്ദി സൂചകമായും, പങ്കുചേരുവാൻ കഴിയാതെ പോയവർക്കുള്ള അവസരത്തിനുമായും, മാതൃഭക്തരുടെ അഭ്യർത്ഥന പരിഗണിച്ചാണ്‌ യു കെ യിൽ കൃപാസനം ഉടമ്പടി ധ്യാനം ഈ വർഷവും ഒരുക്കുന്നത്.

കാലിക്കറ്റ് റോമൻ കത്തോലിക്കാ അതിരൂപതയുടെ മെട്രോപൊളിറ്റൻ ആർച്ച് ബിഷപ്പ് വർഗീസ് ചക്കാലക്കൽ, കൃപാസനം മരിയൻ റിട്രീറ്റ് സെന്ററിന്റെ സ്ഥാപകനും, ഡയറക്ടറുമായ റവ .ഡോ ജോസഫ് വലിയവീട്ടിൽ, കദോഷ് മരിയൻ മിനിസ്ട്രികളുടെ സ്‌പിരിച്ച്വൽ ഡയറക്ടറും, സെന്റ് ജോർജ്ജ് കത്തീഡ്രലിന്റെ സബ് ഡീനുമായ ഫാ. ജാക്‌സൺ സെബാസ്റ്റ്യൻ, കദോഷ് മരിയൻ മിനിസ്ട്രീസ് ചെയർമാൻ ബ്രദർ തോമസ് ജോർജ്ജ് എന്നിവരാവും പ്രധാനമായും കൃപാസനം ഉടമ്പടി ധ്യാനങ്ങൾക്കു നേതൃത്വം നൽകുക.

യു കെ യിൽ ആഗസ്റ്റ്‌ മാസം 25,26,27 തീയതികളിലായി സ്കോട്ട്ലൻഡിലെ അബർഡീൻ സെന്റ് മേരീസ് കത്തീഡ്രലിൽ വെച്ച് നടത്തുന്ന ത്രിദിന ധ്യാനത്തോടെ ആരംഭിക്കുന്ന കൃപാസനം ഉടമ്പടി ത്രിദിന ധ്യാനം തുടർന്ന് 29,30,31 തീയതികളിലായി ലണ്ടനിലെ ബൈറോൺ ഹാളിലുമാണ് ക്രമീകരിച്ചിരിക്കുന്നത്. റവ. ഡോ. ജോസഫ് വലിയവീട്ടിൽ മുഖ്യ കാർമ്മികത്വം വഹിക്കുകയും, ബ്ര.തോമസ് ജോർജ്ജ് (കാദോഷ് മരിയൻ മിനിസ്ട്രീസ്) ശുശ്രൂഷകളിൽ സഹായിക്കുന്നതുമായിരിക്കും.

പരിശുദ്ധ കന്യാമറിയത്തോടുള്ള പ്രാർത്ഥനാ നിറവിൽ വെളിപ്പെട്ട, അമ്മയുടെ ഹിതം മനസ്സിലാക്കി ആരംഭിച്ച ‘കൃപാസനം മരിയൻ റിട്രീറ്റ് സെന്ററിൽ’ പരിശുദ്ധ അമ്മയുമായി ചേർന്ന് എടുക്കുന്ന ഉടമ്പടിയിലൂടെ ജീവിതം ക്രമീകരിക്കുമ്പോൾ ലഭിക്കുന്ന അത്ഭുതാനുഭവങ്ങൾക്കും, രോഗശാന്തികൾക്കും, അനുഗ്രഹങ്ങൾക്കും നിത്യേന ലഭിക്കുന്ന അനുഭവ സാക്ഷ്യങ്ങൾ അനവധിയാണ്.

രാവിലെ എട്ടുമണിക്ക് ജപമാല സമർപ്പണത്തോടെ ആരംഭിക്കുന്ന പ്രതിദിന ശുശ്രൂഷകളിൽ തുടർന്ന് ആരാധന, സ്തുതിപ്പ്, വിശുദ്ധ കുർബാന, തിരുവചന ശുശ്രൂഷ, അനുരഞ്ജന ശുശ്രൂഷ എന്നിവ ഉണ്ടായിരിക്കും. ദിവ്യകാരുണ്യ ആരാധനയോടെ പ്രതിദിന ധ്യാന ശുശ്രുഷകൾ വൈകുന്നേരം അഞ്ചു മണിയോടെ സമാപിക്കുന്നതാണ്.

കൃപാസനം മരിയൻ ഉടമ്പടി ധ്യാനത്തിൽ പങ്കെടുക്കുവാൻ ലഭിക്കുന്ന ഈ അവസരം ഉപയോഗിക്കുവാനും, അനുഗ്രഹങ്ങളുടെ വാതായനങ്ങൾ തുറന്നു കിട്ടുന്ന തിരുവചന ശുശ്രൂഷയിലും തിരുക്കർമ്മങ്ങളിലും പങ്കുചേരുവാനും, കാദോഷ് മരിയൻ മിനിസ്ട്രീസ് ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ മുൻകൂറായി പേരുകൾ രെജിസ്റ്റർ ചെയ്തു സീറ്റുകൾ ഉറപ്പാക്കുവാൻ അഭ്യർത്ഥിക്കുന്നു.

Abredeen – https://www.tickettailor.com/events/kadoshmarianministries/2083917
London – https://www.tickettailor.com/events/kadoshmarianministries/2076878

For More Details: 07770 730769, 07459 873176

കൊൽക്കത്ത ∙ ഈഡൻ ഗാർഡൻസിൽ നിറഞ്ഞാടിയ സഞ്ജു സാംസൺ ഇന്ത്യയെ ടി20 ലോകകപ്പ് സെമിഫൈനലിലെത്തിച്ചു. വെസ്റ്റിൻഡീസിനെതിരായ സൂപ്പർ എട്ട് ഗ്രൂപ്പ് ഒന്നിലെ നിർണായക മത്സരത്തിൽ 196 റൺസെന്ന വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ മൂന്ന് നിർണായക വിക്കറ്റുകൾ നഷ്ടമായിരുന്നു. എന്നാൽ ഓപ്പണിങ്ങിലിറങ്ങിയ സഞ്ജു 50 പന്തിൽ 97 റൺസെടുത്ത കരിയർ ബെസ്റ്റ് ഇന്നിങ്‌സുമായി ഒരറ്റത്ത് ഉറച്ചുനിന്നു. ഒടുവിൽ ശിവം ദുബെയുടെ പിന്തുണയോടെ ഇന്ത്യ വിജയം ഉറപ്പിച്ചു.

ടോസ് നേടിയ ഇന്ത്യ വെസ്റ്റിൻഡീസിനെ ബാറ്റിങ്ങിനയച്ചു. നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 195 റൺസാണ് അവർ നേടിയത്. ഷായ് ഹോപ്പ് (32), റോസ്റ്റൺ ചേസ് (40), ഷിംറോൺ ഹെറ്റ്‌മെയർ (27), റൂതർഫോർഡ് (14) എന്നിവർ പുറത്തായപ്പോൾ ജേസൺ ഹോൾഡർ (37), റോവ്‌മാൻ പവൽ (34) എന്നിവർ അവസാന ഘട്ടത്തിൽ വേഗം കൂട്ടി. പവൽ ടി20യിൽ വെസ്റ്റിൻഡീസിനായി 150 സിക്സ് പൂർത്തിയാക്കി റെക്കോർഡും സ്വന്തമാക്കി. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുമ്ര രണ്ട് വിക്കറ്റും ഹർദിക് പാണ്ഡ്യ, വരുൺ ചക്രവർത്തി എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിൽ അഭിഷേക് ശർമ, ഇഷാൻ കിഷൻ (10 വീതം), സൂര്യകുമാർ യാദവ് (18), തിലക് വർമ്മ എന്നിവർ തുടക്കത്തിൽ മടങ്ങിയതോടെ ഇന്ത്യ സമ്മർദത്തിലായി. തുടർന്ന് ഹർദിക് പാണ്ഡ്യ (17) സഞ്ജുവിന് ഒപ്പം നിന്നെങ്കിലും അധികനേരം പിടിച്ചുനിൽക്കാനായില്ല. തുടക്കത്തിൽ ഫോം കണ്ടെത്താൻ പാടുപെട്ട് ടീമിന് പുറത്തായിരുന്ന സഞ്ജുവിനെ പ്രതിസന്ധിയിൽ തിരിച്ചു വിളിച്ചതാണ് നിർണായകമായത്. വീണ്ടും അവസരം ലഭിച്ച താരം നിർണായക മത്സരത്തിൽ ഒറ്റയ്ക്ക് പോരാടി ഇന്ത്യയെ വിജയത്തിലേക്കും സെമിപ്രവേശത്തിലേക്കും നയിച്ചു.

ടെഹ്റാൻ ∙ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ഫോൺ ചെയ്ത് പശ്ചിമേഷ്യയിലെ പുതിയ സംഭവവികാസങ്ങളിൽ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സാധാരണക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നും സംഘർഷം എത്രയും വേഗം അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നും മോദി ആവശ്യപ്പെട്ടു. പ്രദേശത്തെ സാഹചര്യം സമാധാനപരമായി കൈകാര്യം ചെയ്യേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇതോടൊപ്പം, യുഎഇ പ്രസിഡന്റായ ഷെയിക് മൊഹമ്മദ് ബിൻ സയിദ് അൽ നഹ്യാനുമായും മോദി ഫോണിൽ സംസാരിച്ചു. പരമാധികാരം സംരക്ഷിക്കാനുള്ള യുഎഇയുടെ നീക്കങ്ങൾക്ക് ഇന്ത്യയുടെ പിന്തുണയുണ്ടെന്ന് മോദി അറിയിച്ചു. ഇന്ത്യയുടെ ഐക്യദാർഢ്യത്തിന് നന്ദി രേഖപ്പെടുത്തിയ യുഎഇ പ്രസിഡന്റ്, പ്രശ്നപരിഹാരത്തിന് ചർച്ചാമാർഗം സ്വീകരിക്കണമെന്ന നിലപാടിൽ ഇരുരാജ്യങ്ങളും ഏകാഭിപ്രായമാണെന്ന് വ്യക്തമാക്കി.

ഇതിനിടെ, മേഖലയിലെ സുരക്ഷാസാഹചര്യം കേന്ദ്ര മന്ത്രിസഭാ സമിതി വിശദമായി വിലയിരുത്തി. അതേസമയം, ഇറാൻ സുപ്രീം നേതാവ് അലി ഖമനേയിയെ വധിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇന്ത്യ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

ഹഡേഴ്സ്ഫീൽഡ് :വെസ്റ്റ് യോർക്ക് ഷെയറിലെ ഹഡേഴ്സ് ഫീൽഡും പരിസരത്തുമുള്ള മലയാളികൾക്കായി കേരള ഗ്രോസറി ഇനങ്ങളുടെ ഒരു കലവറ തുറന്ന ക്യാരി ഫ്രെഷ് പ്രവർത്തനം ആരംഭിച്ചു. മലയാളം യുകെ ഡയറക്ടർ ബോർഡ് മെമ്പർ ജോജി തോമസ് നാട മുറിച്ച് ക്യാരി ഫ്രെഷിന്റെ ഉദ്ഘാടനം ഔദ്യോഗികമായി നിർവഹിച്ചു. ഡോ. തോമസ് മാത്യുവാണ് ആദ്യ വിൽപ്പന ഉദ്ഘാടനം ചെയ്തത്.

ഒരു മലയാളി കുടുംബത്തിന് ആവശ്യമായ എല്ലാ ഗ്രോസറി സാധനങ്ങളും പച്ചക്കറികളും മിതമായ നിരക്കിൽ ഉപഭോക്താക്കളുടെ കൈകളിൽ എത്തിക്കുകയാണ് കാരി ഫ്രെഷിന്റെ പ്രഖ്യാപിത ലക്ഷ്യം. മലയാളികളുടെ ഇഷ്ടവിഭവമായ മത്സ്യങ്ങളും അധികം താമസിയാതെ കാരി ഫ്രെഷ്യൽ ലഭ്യമാകും. ഹഡേഴ്സ് ഫീൽഡ് ബസ് സ്റ്റേഷന്റെ എതിർവശത്തായാണ് കാരി ഫ്രെഷ് പ്രവർത്തിക്കുന്നത്.

ഹഡേഴ്സ് ഫീൽഡിലും പരിസരത്തുമുള്ള എല്ലാ മലയാളികളുടെയും സഹകരണം ക്യാരി ഫ്രെഷിന്റെ സംരംഭകർ അഭ്യർത്ഥിച്ചു.

അഡ്രസ്സ്

48 Old South Street
Hudders field, HDI 4 BU
Ph: 07586864448

 

അബുദാബി ∙ ഇറാൻ–അമേരിക്ക–ഇസ്രയേൽ സംഘർഷം രൂക്ഷമായതോടെ യു.എ.ഇയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു. ഇറാന്റെ മിസൈൽ–ഡ്രോൺ തിരിച്ചടികളുടെ പശ്ചാത്തലത്തിൽ മാർച്ച് 2, 3, 4 തീയതികളിൽ രാജ്യത്തെ സ്കൂളുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് ഐസിഎസ്ഇ–ഐഎസ്എസി പരീക്ഷകൾ ഉൾപ്പെടെ മാറ്റിവെച്ചതായി അധികൃതർ അറിയിച്ചു. സ്വകാര്യ–സർക്കാർ മേഖലകളിലെ ജീവനക്കാർക്ക് ഈ ദിവസങ്ങളിൽ ‘വർക്ക് ഫ്രം ഹോം’ അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചതായും ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും ഭരണകൂടം നിർദേശിച്ചു.

യുദ്ധഭീതി പടരുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടിയായി ദുബായ് ഗ്ലോബൽ വില്ലേജ് താത്കാലികമായി അടച്ചു. സന്ദർശകരുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കി. ഇന്ന് മുതൽ പുതിയ അറിയിപ്പ് ഉണ്ടാകുന്നതുവരെ ഗ്ലോബൽ വില്ലേജിലേക്ക് പ്രവേശനം അനുവദിക്കില്ല. വിനോദസഞ്ചാരികളും പ്രവാസികളും വൻ തോതിൽ എത്തുന്ന കേന്ദ്രമായതിനാൽ ജനക്കൂട്ടം ഒഴിവാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അധികൃതർ പറഞ്ഞു.

ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾക്കെതിരായ ഇറാന്റെ ആക്രമണങ്ങൾ ശക്തമായ പശ്ചാത്തലത്തിലാണ് യു.എ.ഇ കടുത്ത മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. കൂടുതൽ ആക്രമണങ്ങൾ ഉണ്ടായാൽ രാജ്യം ശക്തമായ പ്രതിരോധത്തിനും തിരിച്ചടിക്കുമായി നീങ്ങുമെന്ന് യു.എ.ഇ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം അൽ ഹാഷിമി വ്യക്തമാക്കി. സി.എൻ.എൻ നൽകിയ അഭിമുഖത്തിലാണ് മന്ത്രി യു.എ.ഇയുടെ കടുത്ത നിലപാട് വ്യക്തമാക്കിയത്. പ്രദേശത്ത് സംഘർഷം തുടർന്നാൽ സുരക്ഷാ നടപടികൾ കൂടുതൽ കടുപ്പിക്കുമെന്നും ഭരണകൂടം സൂചിപ്പിച്ചു.

കൊച്ചി ∙ പെരുമ്പാവൂർ കീഴില്ലത്ത് കുടുംബവഴക്കിനെത്തുടർന്ന് ഭർത്താവ് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. കീഴില്ലം സ്വദേശി ബിജിമോൾ (40) ആണ് മരിച്ചത്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ ഭർത്താവ് ലൈജുവിനായി കുറുപ്പംപടി പോലീസ് ഊർജിത അന്വേഷണം ആരംഭിച്ചു. നാടിനെ നടുക്കിയ സംഭവം കീഴില്ലത്തെ ഒരു ഹോട്ടലിലാണ് ഉണ്ടായത്.

ഇന്ന് ഉച്ചയോടെ ദമ്പതികൾക്കിടയിൽ രൂക്ഷമായ വാക്കുതർക്കമുണ്ടായതായാണ് വിവരം. തർക്കത്തിനിടെ പ്രകോപിതനായ ലൈജു, ബിജിമോൾ കഴുത്തിൽ ധരിച്ചിരുന്ന ഷാൾ ഉപയോഗിച്ച് മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൃത്യത്തിനു പിന്നാലെ ഇയാൾ ഹോട്ടലിൽ നിന്ന് കടന്നുകളഞ്ഞു.

സംഭവസമയത്ത് ദമ്പതികളുടെ മകൻ മുറിയിൽ ഉണ്ടായിരുന്നില്ല. പുറത്തുപോയിരുന്ന മകൻ തിരികെ എത്തിയപ്പോഴാണ് അമ്മ അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടത്. ഉടൻ ഹോട്ടൽ അധികൃതരെ അറിയിച്ച് സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കുറുപ്പംപടി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ഒളിവിലുള്ള ലൈജുവിനെ കണ്ടെത്താൻ ലുക്കൗട്ട് നോട്ടീസ് ഉൾപ്പെടെയുള്ള നടപടികൾ ശക്തമാക്കിയതായി പോലീസ് അറിയിച്ചു.

2009-ൽ രൂപീകരിക്കപ്പെട്ട കേംബ്രിഡ്‌ജ് മലയാളീ അസോസിയേഷൻ (CMA) തന്റെ 15-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടപ്പിലാക്കിയ “കരുണ ഹൗസിംഗ് പ്രോജക്ട്” നാളെ (2026 മാർച്ച് 1) രാവിലെ 11.00 മണിക്ക് കോട്ടയം ജില്ലയിലെ മാഞ്ഞൂർ, ചാമക്കല (കോതനല്ലൂർ– ചാമക്കല റോഡ്) താക്കോൽദാനം നിർവ്വഹിക്കുന്നു.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ചാമ്പക്കര ഷൈജു തോമസ്‌യും കുടുംബത്തിനും വേണ്ടി നിർമ്മിച്ചിരിക്കുന്ന ഈ ഭവനം, CMAയുടെ സന്നദ്ധ പ്രവർത്തകരുടെയും അംഗങ്ങളുടെയും അനംഗങ്ങളുടെയും അഭ്യുദയകാംക്ഷികളുടെയും പൂർണമായ സഹകരണത്തോടെ പൂർത്തീകരിച്ചതാണ്.

താക്കോൽ ദാന കർമ്മം നിവഹിക്കുന്നത് ശ്രീ ഫ്രാൻസിസ് ജോർജ് എം.പി. ആയിരിക്കും. മുഖ്യാതിഥിയായി മോൻസ് ജോസഫ് എം.എൽ.എ പങ്കെടുക്കും. പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സുനു ജോർജ് അധ്യക്ഷത വഹിക്കും.

CMA ഹൗസിംഗ് പ്രോജക്ട് ചാരിറ്റി കൺവീനർ ശ്രീ. ജോജി ജോസഫ് സ്വാഗതം ആശംസിക്കും. CMA പ്രസിഡന്റ് ശ്രീ. സിനോയ് തോമസ് സംഘടനയുടെ 15 വർഷത്തെ സേവനപ്രവർത്തനങ്ങളും ഭാവി പദ്ധതികളും വിശദീകരിക്കും. പ്രദേശത്തെ സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരും പൊതുജനങ്ങളും ചടങ്ങിൽ പങ്കെടുക്കും.

കഴിഞ്ഞ 15 വർഷങ്ങളായി വിവിധ സാമൂഹിക-സേവന പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയ CMA, സമൂഹത്തിലെ നിർധന കുടുംബങ്ങൾക്ക് സുരക്ഷിതമായ വാസസ്ഥലം ഒരുക്കുക എന്ന ലക്ഷ്യത്തോടെ ഈ “കരുണ” പദ്ധതി നടപ്പിലാക്കുകയാണ്. അംഗങ്ങളുടെയും അഭ്യുദയകാംഷികളുടെയും ഹൃദയപൂർവ്വമായ സംഭാവനകളാണ് ഈ സ്വപ്ന പദ്ധതിയെ യാഥാർത്ഥ്യമാക്കിയത്. ഇതിനായി സാമ്പത്തികമായും പിന്തുണ നൽകിയ എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു.

ഭാവിയിലും ഇത്തരത്തിലുള്ള കൂടുതൽ ഹൗസിംഗ് പ്രോജക്ടുകളും കാരുണ്യ പ്രവർത്തനങ്ങളും നടപ്പിലാക്കാൻ സംഘടന പ്രതിജ്ഞാബദ്ധമാണെന്ന് ഭാരവാഹികൾ അറിയിച്ചു. “ഒരുമിച്ചാൽ നമുക്ക് കൂടുതൽ ജീവിതങ്ങൾ മാറ്റാം” എന്ന സന്ദേശത്തോടെയാണ് CMA മുന്നോട്ട് പോകുന്നത്.

ഫാ. ഹാപ്പി ജേക്കബ്ബ്

വലിയ നോമ്പിലെ മൂന്നാം ആഴ്ച ചിന്തനീയമായിരിക്കുന്നത് വി. മാർക്കോസിന്റെ സുവിശേഷം 2:1- 12 വരെയുള്ള വാക്യങ്ങളാണ്. ആത്മീകമായും ശാരീരികമായും തളർന്ന് പോകുമ്പോൾ കരുതുവാനും കൂടെ കൂട്ടുവാനും ആരെങ്കിലും ഉണ്ടെങ്കിൽ നിശ്ചയമായും വിടുതൽ ഉണ്ടാവും. ആ നല്ല നാലുപേർ ആകുവാൻ നമുക്ക് കഴിയില്ലേ ; ഒരു ചോദ്യമായി നമ്മോട് തന്നെ ചോദിക്കുക അതത്ര സാധ്യമായ കാര്യമല്ല . കാരണം നമുക്ക് വിശ്വാസ സ്ഥിരത ഇല്ലാതിരിക്കേ എങ്ങനെ മറ്റുള്ളവരെ കൈപിടിച്ച് കൊണ്ടുവരുവാൻ കഴിയും. അത്തരത്തിൽ നമ്മുടെ വിശ്വാസ പ്രഖ്യാപനമായി മാറേണ്ട ചിന്തയാണ് ഈ വേദഭാഗം നമുക്ക് തരുന്നത്. ശയ്യാവലംബിയായ ഈ മനുഷ്യൻ പാപം കൊണ്ട് ദുർബലമായ മനുഷ്യജീവിതത്തിന്റെ പ്രതീകമാണ്. പ്രബലന്മാരെന്ന് ധരിക്കുമ്പോഴും നോമ്പിൽ നാം സമർപ്പിക്കപ്പെടുമ്പോൾ നമ്മുടെ ബലഹീനതയും കുറവും എത്രയേറെയുണ്ടെന്ന് ബോധ്യപ്പെടും. വിട്ടുമാറാൻ കഴിയാത്ത ശീലങ്ങൾ, ഉപേക്ഷിക്കുവാൻ ബുദ്ധിമുട്ടുള്ള അഹങ്കാരം, ധാരാളിത്വവും, നിരന്തരം അർപ്പിക്കുവാൻ പറ്റാതെ പോകുന്ന പ്രാർത്ഥന ഇവയെല്ലാം ഉദാഹരണങ്ങളാണ്. നോമ്പ് ഏകാന്ത അനുഭവങ്ങൾ നൽകുന്നവയാണ് എങ്കിലും നോമ്പിലെ യാത്ര ഏകാന്തമല്ല. സഹജീവികളോടും പ്രകൃതിയോടും താദാത്മ്യപ്പെട്ട് മുന്നോട്ട് പോകുന്നു. നാല് സുഹൃത്തുക്കൾ തങ്ങൾക്കുള്ള വിശ്വാസം ചേർത്ത് പിടിച്ച് , രോഗിയുടെ വിശ്വാസവും,പ്രതീക്ഷയും കൂടിച്ചേരുമ്പോൾ ദൈവം മുമ്പാകെ എത്തുവാനുള്ള ശക്തി ലഭിക്കും. അതുപോലെതന്നെയാണ് നോമ്പുകാലങ്ങളിലെ പ്രാർത്ഥനയും ഉപവാസവും സഹനവും ഏത് വിശ്വസിക്കും മുതൽ കൂട്ടാകുന്നത്. ഇതിനും അപ്പുറമായി നമ്മുടെ വിശ്വാസം ശക്തിപ്പെടേണ്ടിയിരിക്കുന്നു. നിൻറെ വിശ്വാസം കണ്ടിട്ട്, എന്റെ വിശ്വാസം കണ്ടിട്ട് നമ്മുടെ ഇടയിലുള്ളവർക്ക് സൗഖ്യവും കൃപയും സാധ്യമാകണം. ഈ ചിന്ത നമുക്ക് തരുന്നത് നാം ഒറ്റക്കാകുമ്പോൾ തളർന്ന് പോകുവാനുള്ള സാധ്യത ഏറുന്നു എന്നാൽ പരസ്പര പൂരിതമായ ബന്ധം വിശ്വാസ സ്ഥലത്തേയ്ക്ക് സാധ്യമായ അവസരം നൽകുന്നു.

ശരീരബന്ധനങ്ങളേക്കാൾ നമ്മെ തളർത്തുന്നതിന് ആത്മീക മാനസിക ബലഹീനതകളും, ഒറ്റപ്പെടുത്തലുകളും, വീഴ്ചകളുമാണ്. നാല് പേർ അവരുടെ പ്രയത്നത്തിൽ എത്തപ്പെട്ടുവെങ്കിൽ മകനേ നിൻറെ പാപങ്ങൾ മോചിക്കപ്പെട്ടിരിക്കുന്നു എന്നാണ് കർത്താവ് അരുളി ചെയ്തത് . ശരീര സൗഖ്യത്തിനേക്കാൾ ആത്മീക സൗഖ്യമാണ് വലുതെന്ന് ഇത് സൂചിപ്പിക്കുന്നു. ഇന്നത്തെ കാലത്ത് കാരണമില്ലാതെ പൊടുന്നനെ പല രോഗങ്ങളും മരണവും നാം കണ്ട് കൊണ്ടിരിക്കുന്നു. പല പരിശോധനകളിലും രോഗ കാരണത്തെ തിരിച്ചറിയുവാൻ കഴിയാതെ പോകുന്നു. ആത്മീക തലങ്ങളിലുള്ള ശോഷണവും, മാനസിക ആരോഗ്യം നിലനിർത്തുവാൻ കഴിയാതെ പോകുന്നതും, ക്ഷണികമായ വിടുതലിനു വേണ്ടി ആശ്രയിക്കുന്ന പലതും കൊണ്ടെത്തിക്കുന്ന വിപത്തുകളും എല്ലാം കാരണങ്ങളല്ലേ.

ഈ മനുഷ്യനെ സുഖപ്പെടുത്തുക മാത്രമല്ല, രൂപാന്തരീകരണത്തിലൂടെ പുതിയ സൃഷ്ടിയായി തീർക്കുകയും ചെയ്ത് തന്റെ അധികാരം നമുക്ക് വെളിപ്പെടുത്തി തന്നു; എഴുന്നേൽക്ക , കിടക്ക എടുത്ത് നടക്ക. താൻ ആരാൽ ആശ്രിതനായി വന്നുവോ അതിനെ ചുമലിലേറ്റി തിരികെ പോകുന്ന അനുഭവം അത്ഭുതം തന്നെ അല്ലേ.

നമ്മോട് തന്നെ ചോദിക്കുക. എവിടെയാണ് പക്ഷാഘാതം, എവിടെയാണ് അലസത, എവിടെയാണ് വിരോധം, എവിടെയാണ് ആത്മിക അലസത . കടന്ന് വരുവാൻ കഴിയാത്തവർക്ക് നാം മുഖാന്തിരങ്ങളാകണം. സഭയുടെ ധർമ്മ വാഹകർ നാമായിരിക്കണം.

ഇനി നാം തളർന്നവരല്ല, ആത്മീക ബലത്താൽ സൗഖ്യപ്പെട്ടും, അനേകർക്ക് സൗഖ്യദാനം നൽകുന്നവരും നാമായിരിപ്പാൻ നോമ്പ് നല്ല ചിന്തകളെ നമുക്ക് നൽകുവാൻ പ്രാർത്ഥിക്കാം.

ദൈവം അനുഗ്രഹിക്കട്ടെ

ഹാപ്പി ജേക്കബ് അച്ചൻ

റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് സ്റ്റോക്ക്-ഓൺ-ട്രെന്റ് വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .

Mobile # 0044 7863 562907

https://aalap.co.uk/
https://www.facebook.com/profile.php?id=61585524784317
https://www.instagram.com/aalap.123?igsh=eGtyeWo5bGwzbDJu

https://youtube.com/@aalap-123?si=v2Kfhv6Vn3926qKX

Copyright © . All rights reserved