Latest News

ടെഹ്‌റാൻ: സാമ്പത്തിക പ്രതിസന്ധിയെ തുടർന്നുണ്ടായ ഭരണകൂട വിരുദ്ധ പ്രതിഷേധം ഇറാനിൽ ശക്തമാകുന്നതിനിടെ രാജ്യത്തേക്ക് മടങ്ങി വരുന്നെന്ന സൂചന നൽകി മുൻ കിരീടാവകാശി റെസ പഹ്ലവി. സാമൂഹിക മാധ്യമമായ എക്‌സിലൂടെയായിരുന്നു പ്രഖ്യാപനം. തെരുവുകളിൽ നിന്ന് പിന്മാറരുതെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്ത പഹ്ലവി, താൻ ഉടൻ പ്രതിഷേധക്കാർക്കൊപ്പം ചേരുമെന്നും വ്യക്തമാക്കി. തെരുവുകളിലെ ജനക്കൂട്ടം ആയത്തുള്ള ഖമേനിയുടെ ഭരണകൂടത്തെയും അടിച്ചമർത്തലിനെയും ദുർബലപ്പെടുത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

1979ലെ ഇസ്ലാമിക വിപ്ലവത്തിൽ പുറത്താക്കപ്പെട്ട ഇറാനിലെ അവസാന ഷായുടെ മകനായ 65-കാരൻ റെസ പഹ്ലവി കഴിഞ്ഞ അഞ്ച് പതിറ്റാണ്ടോളമായി അമേരിക്കയിൽ പ്രവാസ ജീവിതമാണ് നയിക്കുന്നത്. രാജഭരണം തിരിച്ചു കൊണ്ടുവരാൻ ശ്രമിക്കുന്നില്ലെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. ഖമേനിയുടെ ഭരണകൂടത്തിനായി ഇപ്പോൾ അവശേഷിക്കുന്നത് ഒരു വിഭാഗം അക്രമികളായ കൂലിപ്പടയാളികൾ മാത്രമാണെന്നും, സുരക്ഷാ സേനയിലെ പലരും ജനങ്ങളെ അടിച്ചമർത്താനുള്ള ഉത്തരവുകൾ അനുസരിക്കാതിരിക്കുകയോ ജോലിസ്ഥലങ്ങൾ ഉപേക്ഷിക്കുകയോ ചെയ്യുന്നുവെന്ന വിശ്വസനീയ റിപ്പോർട്ടുകൾ ലഭിക്കുന്നതായും പഹ്ലവി പറഞ്ഞു.

അതേസമയം, പ്രതിഷേധങ്ങൾ വർധിച്ചതോടെ ഇറാനിൽ മരണസംഖ്യ 200 കടന്നതായാണ് പുതിയ റിപ്പോർട്ടുകൾ. ടെഹ്‌റാനിലെ ആറു ആശുപത്രികളിൽ നിന്നുള്ള കണക്കുകൾ ഉദ്ധരിച്ച് ടൈം മാസികയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഭൂരിഭാഗവും വെടിയേറ്റാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. കലാപം അടിച്ചമർത്താൻ സർക്കാർ ഇന്റർനെറ്റും ഫോൺ സേവനങ്ങളും നിർത്തലാക്കിയിരിക്കുകയാണ്. സാമ്പത്തിക തകർച്ച, തൊഴിലില്ലായ്മ, സ്ത്രീ സ്വാതന്ത്ര്യത്തിനെതിരായ കടുത്ത നിലപാട് എന്നിവയാണ് പ്രതിഷേധങ്ങൾക്ക് ആക്കം കൂട്ടുന്നത്. 2022ൽ മഹ്‌സ അമീനിയുടെ കസ്റ്റഡി മരണം സൃഷ്ടിച്ച പ്രക്ഷോഭങ്ങൾക്ക് ശേഷമുള്ള ഏറ്റവും വലിയ ജനകീയ എഴുന്നേൽപ്പിനാണ് ഇറാൻ ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്.

ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ മാവേലിക്കര സബ് ജയിലിൽ റിമാൻഡ് ചെയ്തു. 26/2026 നമ്പർ തടവുപുള്ളിയായാണ് രാഹുലിനെ ജയിലിലടച്ചത്. അതീവ ഗുരുതരസ്വഭാവമുള്ള മൂന്നാം ബലാത്സംഗ കേസിലാണ് അറസ്റ്റ്. പാലക്കാട് ഹോട്ടലിൽ നിന്ന് അർധരാത്രി കസ്റ്റഡിയിലെടുത്ത രാഹുലിനെ പത്തനംതിട്ട എആർ ക്യാമ്പിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി പിന്നീട് കോടതിയിൽ ഹാജരാക്കുകയായിരുന്നു. ജാമ്യഹർജി തള്ളിയതോടെയാണ് റിമാൻഡ്; നാളെ വീണ്ടും ജാമ്യത്തിനായി അപേക്ഷ നൽകാനാണ് നീക്കം.

ജയിലിലേക്കുള്ള വഴിയിൽ അന്വേഷണ ഉദ്യോഗസ്ഥരോട് രാഹുൽ വെല്ലുവിളി ഉയർത്തിയതായും കേസിൽ നിന്ന് രക്ഷപ്പെടാൻ തെളിവുകൾ തന്റെ പക്കലുണ്ടെന്നും വൈകാതെ പുറത്തിറങ്ങുമെന്ന് പറഞ്ഞതായും പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി. രണ്ട് കേസുകളിൽ അറസ്റ്റ് നീട്ടിക്കിട്ടിയതിന്റെ ആശ്വാസത്തിലായിരുന്ന രാഹുലിനെ ഒടുവിൽ മൂന്നാം പരാതിയിലാണ് റിമാൻഡ് ചെയ്തത്. 2024 ഏപ്രിലിൽ തിരുവല്ലയിലെ ഹോട്ടലിൽ വെച്ച് പീഡനം നടത്തിയെന്ന പരാതിയാണ് കേസിന് ആധാരം; വിദേശത്തുള്ള പരാതിക്കാരി ഇമെയിലിലൂടെയാണ് ഡിജിപിക്ക് പരാതി നൽകിയത്.

അറസ്റ്റ് നീക്കങ്ങൾ അതീവ രഹസ്യമായാണ് പൊലീസ് നടത്തിയത്. എസ്‌ഐടി അന്വേഷണം, വീഡിയോ കോളിലൂടെ മൊഴിയെടുപ്പ്, എഫ്ഐആർ വിവരങ്ങൾ ചോരാതിരിക്കാൻ മജിസ്ട്രേറ്റിനെ രഹസ്യമായി അറിയിക്കൽ എന്നിവയായിരുന്നു നടപടികൾ. നടപടി വൈകുന്നതിൽ ആശങ്ക അറിയിച്ച് പരാതിക്കാരി അയച്ച സന്ദേശത്തെ തുടർന്നാണ് അടിയന്തിര ഇടപെടലുണ്ടായതെന്നും, മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്ന് ഡിജിപിയുടെ നേതൃത്വത്തിൽ മിന്നൽ ഓപ്പറേഷനിലൂടെയാണ് അറസ്റ്റ് നടത്തിയതെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

അപ്പച്ചൻ കണ്ണഞ്ചിറ

ഹോൺചർച്ച് : കഴിഞ്ഞ എട്ടു വർഷങ്ങളായി സംഗീത-നൃത്ത സദസ്സുകളൊരുക്കിയും, ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയും, ഒ എൻ വി സ്മരണാഞ്ജലികൾ സംഘടിപ്പിച്ചും യു കെ യിലെ മലയാളി കലാഹൃദയങ്ങളിൽ ഇടംപിടിച്ച 7 ബീറ്റ്‌സ് മ്യൂസിക് ബാൻഡ് ഒരുക്കുന്ന സംഗീതോത്സവത്തിന്റെ സീസൺ 9, മാർച്ച് 7 ന് ശനിയാഴ്ച ലണ്ടനിലെ ഹോൺചർച്ചിൽ അരങ്ങേറുന്നു. ലണ്ടനിൽ ഇദംപ്രഥമമായും, തികച്ചും സൗജന്യവുമായി സംഘടിപ്പിക്കുന്ന സംഗീതോത്സവം സീസൺ 9 നു ലണ്ടനിലെ സഹൃദയരായ കലാ-സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖ മലയാളിക കൂട്ടായ്മകളാവും ആതിഥേയത്വം വഹിക്കുക.

മലയാള ഭാഷയ്ക്കു നിരവധി നിത്യ ഹരിത ഗാനങ്ങൾ സമ്മാനിച്ച അന്തരിച്ച പത്മഭൂഷൺ ഒ എൻ വി കുറുപ്പ് മാഷിന്റെ അനുസ്മരണവും, അദ്ദേഹത്തിന്റെ ശ്രദ്ധേയമായ നിരവധി ഗാനങ്ങൾ കോർത്തിണക്കി നടത്തുന്ന സംഗീതാദരവും 7 ബീറ്റ്സ് വേദിയിൽ ചാരിറ്റി ഇവന്റിനോടൊപ്പം സ്മരണാഞ്ജലിയായി അർപ്പിക്കും. അതോടൊപ്പം സംഗീതാസ്വാദകർക്കായി മതിവരാത്ത മധുരഗാനങ്ങൾ ആവോളം ആസ്വദിക്കുവാനുള്ള വേദി കൂടിയാവും ലണ്ടനിൽ ഉയരുക.

യു കെ യിൽ നിരവധി പുതുമുഖ ഗായകർക്കും, കലാകാർക്കും തങ്ങളുടെ സംഗീത നൃത്ത പ്രാവീണ്യവും, പ്രതിഭയും തെളിയിക്കുവാൻ 7 ബീറ്റ്സ് മ്യൂസിക് ബാൻഡ് ഒരുക്കുന്ന വേദികൾ വലിയ അവസരമാണ് കലാകാർക്ക് നല്കിപ്പോരുന്നത്. സദസ്സിനു അത്ഭുതം പകരുന്ന വിവിധങ്ങളായ കലാവിസ്മയങ്ങൾ ഈ വർഷത്തെ സംഗീതോത്സവത്തിൽ പ്രത്യേകമായി ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് സംഘാടക സമിതിയുടെ മുഖ്യ കോർഡിനേറ്ററായ ജോമോൻ മാമ്മൂട്ടിൽ അറിയിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ കേരളത്തിൽ നിരവധി കുടുംബങ്ങൾക്ക് താങ്ങും തണലുമായി മാറിയ 7 ബീറ്റ്‌സ്, ചാരിറ്റി പ്രവർത്തിനായിട്ടാണ് സംഗീതോത്സവ വരുമാനം പൂർണ്ണമായി ഉപയോഗിച്ചു വരുന്നത്.

സംഗീതവും നൃത്തവും സമന്വയിക്കുന്ന കലോത്സവത്തിൽ ഒമ്പതാം തവണയും ടൈറ്റിൽ സ്പോൺസറായി എത്തുന്നത്, യു കെ യിലെ പ്രമുഖ മോർട്ടഗേജ് & ഇൻഷുറൻസ് സ്ഥാപനമായ ലൈഫ് ലൈൻ പ്രൊട്ടക്ട് ഇൻഷുറൻസ് & മോർട്ടഗേജ് സർവീസസ് ആണ്. നവരുചി റെസ്റ്റോറന്റ് ലണ്ടൻ, ഷാൻ പ്രോപ്പർട്ടീസ്, മലബാർ ഗോൾഡ് ആൻഡ് ഡയമൻഡ്സ്, പോൾ ജോൺ സോളിസിറ്റേഴ്‌സ്, ഗ്ലോബൽ സ്റ്റഡി ലിങ്ക്, മലബാർ ഫുഡ്സ് ആൻഡ് കേരളാ ഡിലൈറ്റ്സ്, ട്യൂട്ടേഴ്സ് വാലി മ്യൂസിക് അക്കാദമി, ഐഡിയൽ സോളിസിറ്റേഴ്സ്, ഫ്രണ്ട്‌സ് മൂവേഴ്‌സ്, സാൻവീ പേൾ കളക്ഷൻസ്, ഡിഎസ്ബി ക്രിയേറ്റിവ്‌സ് എന്നിവരും 7 ബീറ്റ്‌സ് സംഗീതോത്സവ ചാരിറ്റി ഈവന്റിന് കൈത്താങ്ങാവും.

7 ബീറ്റ്‌സ് സംഗീതോത്സവ സീസൺ 9 വേദിയിൽ, പ്രഗത്ഭരായ സംഗീത നൃത്ത താരങ്ങളുടെ സർഗ്ഗാത്മക കഴിവുകളുടെ ആവനാഴിയിലെ ഏറ്റവും മികച്ച പ്രകടനങ്ങൾ പുറത്തെടുക്കുമ്പോൾ, ഉള്ളു നിറയെ ആനന്ദിക്കുവാനും, ആസ്വദിക്കുവാനും അവസരമൊരുക്കുന്ന മെഗാ കലാവിരുന്നാവും ലണ്ടനിൽ കലാസദസ്സിനു സമ്മാനിക്കുക.

സംഗീത വിരുന്നും, സംഘാടക മികവും, ഒപ്പം ജീവ കാരുണ്യ പ്രവർത്തനവും കൊണ്ട് യൂകെ മലയാളികൾ ഹൃദയത്തിലേറ്റിയ 7 ബീറ്റ്‌സ് സംഗീതോത്സവം സീസൺ 9 ന്റെ ഭാഗമാകുവാൻ ഏവരെയും ഹോൺചർച്ച് കാമ്പ്യൻ സ്‌കൂൾ ഓഡിറ്റോറിയത്തിലേക്കു ഹൃദയപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു. 2026 മാർച്ച് ഏഴിന് ശനിയാഴ്ച ഉച്ചക്ക് രണ്ടു മണിമുതൽ രാത്രി പത്തുമണി വരെ നീണ്ടു നിൽക്കുന്ന സംഗീതരാവിൽ കലാസ്വാദകർക്കു തികച്ചും സൗജന്യമായിട്ടാവും പ്രവേശനം അനുവദിക്കുക.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
Sunnymon Mathai: 07727993229
Jomon Mammoottil: 07930431445
Manoj Thomas: 07846475589
kevin konickal: 07515428149
Dr Sivakumar: 0747426997
Luby Mathew: 07886263726
Appachan Kannanchira: 07737956977

Venue: The Campion School, Wingletye Lane, Hornchurch, London, RM11 3BX

മാത്യു വർഗീസ്

റെഡിച്ച് : – കേരള കൾച്ചറൽ അസോസിയേഷൻ (കെ.സി.എ) റെഡിച്ച് സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷം റെഡിച്ചിലെ ട്രിനിറ്റി ഹൈസ്‌കൂളിൽ ഭംഗിയായി അരങ്ങേറി. രാവിലെ 10.00 മണിക്ക് പ്രസിഡന്റ് ബിൻജു ജേക്കബ്, സെക്രട്ടറി അഭിലാഷ് സേവിയർ , കെ.സി.എ. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ നിലവിളക്ക് തെളിച്ചു കൊണ്ട് പരിപാടികൾക്ക് തുടക്കം കുറിച്ചു.

ആഘോഷങ്ങൾക്ക് മാറ്റുകൂട്ടുന്നതിനായി റെഡിച്ച് മേയർ ജോവാന്ന കെയ്ൻ, കൗൺസിലർ ബിൽ ഹാർനെറ്റ് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. റെഡിച്ചിലെ മലയാളി സമൂഹം നടത്തുന്ന സാമൂഹ്യ സാംസ്‌കാരിക പ്രവർത്തനങ്ങളെ അവർ പ്രശംസിക്കുകയും കെ.സി.എയുടെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.

ക്രിസ്മസ് ആഘോഷത്തിന്റെ മുഖ്യ ആകർഷണമായി സാന്റാക്ലോസ് വേദിയിലെത്തി ആശംസകൾ നേർന്നു. കുട്ടികളും മുതിർന്നവരും അവതരിപ്പിച്ച നൃത്ത സംഗീത പരിപാടികൾ കാണികൾക്ക് മനോഹരമായ ഒരു ക്രിസ്മസ് അനുഭവം സമ്മാനിച്ചു.

കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യവും ക്രിസ്മസ് ആത്മാവും നിറഞ്ഞ സമൃദ്ധമായ ക്രിസ്മസ് വിരുന്നിന് ശേഷം വീണ്ടും അംഗങ്ങളുടെ കലാപരിപാടികൾ അരങ്ങേറി. വൈകുന്നേരം സംഘടിപ്പിച്ച അത്താഴ വിരുന്നിന് ശേഷം നടന്ന സംഗീത രാവോടെയാണ് ദിനാഘോഷങ്ങൾ സമാപിച്ചത്.

മലയാളി സമൂഹത്തിന്റെ ഐക്യവും സാംസ്‌കാരിക പൈതൃകവും ഉയർത്തിപ്പിടിക്കുന്ന രീതിയിൽ സംഘടിപ്പിച്ച ഈ ക്രിസ്മസ് ആഘോഷത്തിന് അംഗങ്ങളിൽ നിന്ന് മികച്ച പിന്തുണ ലഭിച്ചതായി സംഘാടകർ അറിയിച്ചു.

നടി പാർവതി തിരുവോത്ത് താൻ ജീവിതത്തിൽ നേരിട്ട ലൈംഗികാതിക്രമങ്ങൾ തുറന്നു പറഞ്ഞു. ഹൗട്ടർഫ്ലൈയിലെ ‘ദി മെയിൽ ഫെമിനിസ്റ്റ്’ എന്ന പരിപാടിയിൽ സിദ്ധാർഥ് ആലംബയാനോട് സംസാരിക്കുമ്പോഴാണ് കുട്ടിക്കാലം മുതൽ ഉണ്ടായ ദുരനുഭവങ്ങൾ അവർ വെളിപ്പെടുത്തിയത്. എല്ലാ സ്ത്രീകൾക്കും ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നതാണ് യാഥാർഥ്യമെന്നും പാർവതി പറഞ്ഞു.

കുട്ടിയായിരിക്കുമ്പോൾ റെയിൽവേ സ്റ്റേഷനിൽ വെച്ചുണ്ടായ ഒരു സംഭവമാണ് പാർവതി ഓർത്തെടുത്തത്. അച്ഛൻ അമ്മയെയും തന്നെയും സ്റ്റേഷനിൽ ഇറക്കിയതിന് പിന്നാലെ ഒരാൾ പെട്ടെന്ന് വന്ന് തന്റെ നെഞ്ചിൽ ശക്തമായി അടിച്ചുവെന്നും ആ സമയത്ത് കടുത്ത വേദന അനുഭവിച്ചുവെന്നും അവർ പറഞ്ഞു. റോഡിലൂടെ നടക്കുമ്പോൾ പുരുഷന്മാരുടെ കൈകളെ സൂക്ഷിക്കണമെന്ന് അമ്മ തന്നെ പഠിപ്പിച്ചിരുന്ന കാര്യം ഈ അനുഭവങ്ങളിലൂടെ കൂടുതൽ ബോധ്യമായെന്നും പാർവതി പറഞ്ഞു.

കൗമാരകാലത്ത് മാളിലെ ലിഫ്റ്റിൽ വെച്ചുണ്ടായ മറ്റൊരു ദുരനുഭവവും പാർവതി പങ്കുവച്ചു. ശരീരത്തോട് ശരീരം ചേർത്ത് അപമാനിച്ച ഒരാളെ താൻ തിരിച്ചടിച്ചുവെന്നും, പിന്നീട് പോലീസ് ഇടപെട്ടപ്പോൾ നീതിയുടെ യഥാർത്ഥ മുഖം തിരിച്ചറിഞ്ഞുവെന്നും അവർ പറഞ്ഞു. സ്ത്രീകൾ തന്നെയാണ് സ്വയം സംരക്ഷിക്കേണ്ടതെന്ന ചിന്ത സമൂഹം അടിച്ചേൽപ്പിക്കുന്നതിനെ പാർവതി വിമർശിച്ചു; ഇത്തരം സാഹചര്യങ്ങളിൽ അഭിനന്ദനങ്ങളല്ല, നീതിയും സുരക്ഷയുമാണ് ആവശ്യമായതെന്ന് അവർ വ്യക്തമാക്കി.

പാലക്കാട്: രാഹുൽ മാങ്കൂട്ടം എംഎൽഎയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. പാലക്കാട് കെപിഎം ഹോട്ടലിൽ അറസ്റ്റ് നടത്തിയതായാണ് വിവരം. ഇ-മെയിൽ പരാതിയുടെ അടിസ്ഥാനത്തിൽ അറസ്റ്റ് നടത്തിയതാണെന്നും, പുതിയ കേസിൽ നിർബന്ധിത ഗർഭഛിദ്രവും ബലാത്സംഗവും ചുമത്തിയതായും പോലീസ് അറിയിച്ചു. പ്രത്യേക സംഘം സ്ത്രീയുടെ മൊഴി രേഖപ്പെടുത്തിയതാണ്. കസ്റ്റഡിയിൽ എടുത്ത രാഹുലിനെ ആലത്തൂരിലേക്ക് കൊണ്ടുപോകുമെന്ന് പൊലീസ് അറിയിച്ചു.

രാഹുലിനെ കസ്റ്റഡിയിൽ എടുത്തപ്പോൾ അദ്ദേഹത്തിൻ്റെ പേഴ്സണൽ സ്റ്റാഫും ഒപ്പമുണ്ടായിരുന്നു എന്ന് അഭിഭാഷകൻ പറഞ്ഞു. എന്നാൽ എംഎൽഎയെ ആലത്തൂർ പൊലീസ് സ്റ്റേഷനിൽ എത്തിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊലീസ് ഹോട്ടലിൽ എത്തി റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്ത ശേഷം മുറിയിലെത്തി അറസ്റ്റു ചെയ്യുകയായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . ഫ്ലാറ്റ് വിട്ട ശേഷം രാഹുലിൻ്റെ പാലക്കാട്ടിലെ താമസം ഹോട്ടലിൽ ആയിരുന്നു.

രാഹുലിനെതിരെ നിലവിൽ മൂന്ന് ബലാത്സംഗ കേസുകൾ ആണ് നൽകപ്പെട്ടിരിക്കുന്നത് . ആദ്യ കേസിൽ ഹൈക്കോടതി അദ്ദേഹത്തിന്റെ അറസ്റ്റിനെ തടഞ്ഞിരുന്നു. രണ്ടാം കേസിൽ വിചാരണ കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. അറസ്റ്റ് പുതിയ കേസുമായുള്ള ബന്ധപ്പെട്ട നടപടി ആണ് .

തിരുവനന്തപുരം: ശബരിമല സ്വർണക്കടത്തുകേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരെ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ (ഐസിയു) പ്രവേശിപ്പിച്ചു. നിലവിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് അദ്ദേഹം.

കഴിഞ്ഞ ദിവസം രാത്രിയോടെ സബ് ജയിലിലേക്ക് മാറ്റിയ തന്ത്രി, ഇന്ന് രാവിലെ ഭക്ഷണത്തിനായി എഴുന്നേറ്റപ്പോൾ ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടതായി പോലീസിനെ അറിയിച്ചു. ഡോക്ടറെ കാണണമെന്ന ആവശ്യത്തെ തുടർന്ന് ജയിൽവകുപ്പ് പുറത്ത് നിന്ന് ഡോക്ടറെ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. പിന്നീട് വീണ്ടും അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് രാവിലെ പതിനൊന്ന് മണിയോടെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ചു. തലകറക്കവും ദേഹം തളരുന്നതായും അദ്ദേഹം ഡോക്ടർമാരോട് അറിയിച്ചു.

ജനറൽ ആശുപത്രിയിൽ ഇസിജി ഉൾപ്പെടെയുള്ള പരിശോധനകളും പ്രാഥമിക ചികിത്സയും നൽകിയ ശേഷം വിദഗ്ധ പരിശോധനയ്ക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റി. അവിടെ നടത്തിയ പരിശോധനയിൽ രക്തസമ്മർദ്ദം ഉയർന്ന നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് നിരീക്ഷണത്തിനായി ഐസിയുവിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഡോക്ടർമാരുടെ നിർദേശപ്രകാരം തുടർ ചികിത്സയും നടപടികളും സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

കൊച്ചി: കൊച്ചി കോർപറേഷന്റെ മേയർ സ്ഥാനനിർണയത്തിൽ ലത്തീൻ സഭയുടെ ഇടപെടൽ ഉണ്ടായിരുന്നുവെന്ന് മേയർ വി.കെ. മിനിമോൾ വ്യക്തമാക്കി. അധ്യക്ഷസ്ഥാനത്തേക്കുള്ള തീരുമാനത്തിൽ ലത്തീൻ സഭയിലെ പിതാക്കന്മാർ ഇടപെട്ടുവെന്നും അവർ തുറന്നുപറഞ്ഞു.

ലത്തീൻ സമുദായത്തിന്റെ ശക്തമായ ശബ്ദം ഈ സമൂഹത്തിൽ ഉയർന്നതിന്റെ ഫലമായാണ് താൻ ഇന്ന് കൊച്ചി മേയറായി നിൽക്കുന്നതെന്ന് മിനിമോൾ പറഞ്ഞു. കേരള റീജിയൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ ജനറൽ അസംബ്ലിയിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത് സംസാരിക്കവെയാണ് ഈ പരാമർശം.

നേരത്തെ, കൊച്ചി മേയർ സ്ഥാനം തീരുമാനിക്കുന്നതിൽ ലത്തീൻ സഭയുടെ സമ്മർദത്തിന് കോൺഗ്രസ് വഴങ്ങിയെന്ന ആരോപണം ഉയർന്നിരുന്നു. കോൺഗ്രസ് നേതൃത്വം ഈ ആരോപണം നിഷേധിച്ചിരുന്നുവെങ്കിലും, അതിനെ ശരിവെക്കുന്ന തരത്തിലുള്ളതാണ് മേയർ മിനിമോളുടെ പുതിയ പ്രസ്താവനയെന്ന് രാഷ്ട്രീയ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.

തിരുവനന്തപുരം: തൊണ്ടി മുതൽ കൃത്രിമക്കേസിൽ ശിക്ഷിതനായ മുൻ മന്ത്രിയും അഭിഭാഷകനുമായ ആന്റണി രാജുവിനെതിരായ അച്ചടക്ക നടപടികൾ ഇന്ന് ബാർ കൗൺസിൽ പരിശോധിക്കും. വിഷയം കാണുന്ന മൂന്നംഗ അച്ചടക്ക സമിതി ആന്റണി രാജുവിന് നോട്ടീസ് നൽകും. മുൻ മന്ത്രിയുടെ നടപടി ഗുരുതരമെന്നും നാണക്കേടെന്നുമാണ് ബാർ കൗൺസിൽ വിലയിരുത്തൽ. 3 വർഷത്തെ തടവുശിക്ഷ ലഭിച്ചതോടെ എംഎൽഎ സ്ഥാനവും നഷ്ടമായ ആന്റണി രാജുവിൻ്റെ അഭിഭാഷക പദവിയേയും ബാധിക്കപ്പെടുമോ എന്നതാണ് ഇക്കാര്യത്തിൽ ശ്രദ്ധാകേന്ദ്രം. വിശദമായ വാദങ്ങൾ കേട്ട ശേഷം മാത്രമേ ബാർ കൗൺസിൽ നടപടികളിലേക്ക് കടക്കൂ.

തൊണ്ടിമുതൽ കേസിലെ ശിക്ഷണവും നിയമപ്രകാരം അയോഗ്യനാകുന്നതും കേരള ജനാധിപത്യ കേരള കോൺഗ്രസ് മണ്ഡലത്ത് സീറ്റ് തീരുമാനത്തെ വലയമാക്കിയിരിക്കുകയാണ്. കഴിഞ്ഞ 10 വർഷത്തിനിടെ ആന്റണി രാജു വിവിധതവണ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും, ജയിച്ചും, മന്ത്രിസ്ഥാനം നേടുകയും ചെയ്തിട്ടുണ്ട്. എന്നാൽ പുതിയ ശിക്ഷയും നിയമപ്രകാരം അയോഗ്യതയും അദ്ദേഹത്തെ വീണ്ടും മത്സരിക്കാൻ തടയുന്നു. ഇത് സീറ്റിന്റെ ഭാവി സംബന്ധിച്ച ചർച്ചകൾക്കും, പാർട്ടിയുടെ സ്ഥാനാർത്ഥി തീരുമാനത്തിനും വലിയ പ്രാധാന്യം നൽകുന്നു.

സീറ്റുമായി ബന്ധപ്പെട്ട് സി പി എം ഏറ്റെടുക്കുമോ എന്ന ചർച്ച ഉയരുമ്പോഴും, കേരള കോൺഗ്രസ് എം സീറ്റിന് ആവശ്യമുണ്ട്. ലത്തീൻ സഭാംഗവും ജില്ലാ പ്രസിഡന്റുമായ ജെ. സഹായദാസിനെ സ്ഥാനാർത്ഥിയാക്കാൻ ശ്രമിക്കുകയാണ്. 2001-ൽ തിരുവനന്തപുരത്ത് എം വി രാഘവൻ എംഎൽഎയായപ്പോഴുള്ള പാരമ്പര്യവും സി പി എം-കോൺഗ്രസ് ഇടയിൽ സീറ്റ് കൈമാറ്റത്തിന് കാരണമായിട്ടുണ്ട്. പാർട്ടി നേതാക്കളും പാർട്ടി അകത്തെ വിവിധ തർക്കങ്ങളും കൂടി കണക്കിലെടുത്ത് സീറ്റ് തീരുമാനത്തിൽ ഓർമ്മിപ്പിക്കുകയും, ഒറ്റയടിക്ക് തീരുമാനമെടുക്കാൻ തയ്യാറാകാത്ത സാഹചര്യമാണിതെന്ന് വിലയിരുത്തുന്നു.

ടെഹ്‌റാൻ: ഇറാനിലെ സ്ത്രീകൾ ഭരണകൂടത്തോട് എതിർപ്പ് പ്രകടിപ്പിച്ച് സിഗരറ്റ് പുകച്ചുകൊണ്ട് പരമോന്നത നേതാവ് അലി ഖമേനിയുടെ ചിത്രങ്ങൾ കത്തിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. “ഏകാധിപത്യം തുലയട്ടെ” എന്ന മുദ്രാവാക്യവുമായി തെരുവിൽ നിൽക്കുന്ന ജനതയുടെ പോരാട്ടവീര്യം ലോകമനസ്സ് പിടിച്ചുകെട്ടുകയാണ്. ഇത്തരം ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൻ തോതിൽ പ്രചരിക്കുകയും ലോകമമ്പാടും വീണ്ടും പങ്കുവെക്കപ്പെടുകയും ചെയ്യുന്നു. നിരീക്ഷകർ പറയുന്നു, ഭരണകൂടം നിയന്ത്രണങ്ങൾ കർശനമാക്കുന്നുണ്ടെങ്കിലും ഈ പ്രതിരോധത്തിന്റെ ചിഹ്നം തടയാൻ പാടില്ല.

നഗരങ്ങളിലുടനീളം കുതിച്ചുയരുന്ന പണപ്പെരുപ്പ്, ഭക്ഷ്യവില വർധനം, കറൻസിയുടെ മൂല്യം കുറഞ്ഞത് എന്നിവ ജനങ്ങൾക്ക് വലിയ സാമ്പത്തിക സമ്മർദ്ദം സൃഷ്ടിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ, സർക്കാരുമായി ബന്ധപ്പെട്ട മുതിർന്ന നേതാക്കളുടെയും പ്രതിമകളുടെയും ചിത്രങ്ങൾ കത്തിക്കപ്പെടുന്നതായി നിരവധി റിപ്പോർട്ടുകൾ പുറത്തുവന്നു. നിയമപ്രകാരം പരമോന്നത നേതാവിന്റെ ചിത്രം കത്തിക്കുന്നത് ഗുരുതര കുറ്റമാണെങ്കിലും, സ്ത്രീകളുടെ നിയന്ത്രണങ്ങളും ഹിജാബ് നിയമവും നിരസിക്കുന്ന ശക്തമായ പ്രക്ഷോഭമായി ഈ രീതിയെ നിരീക്ഷകർ വിലയിരുത്തുന്നു.

ഈ പ്രതിഷേധ രീതി 2022-ൽ മഹ്സ അമീനി എന്ന യുവതി കസ്റ്റഡിയിൽ മരിച്ചതിന് ശേഷം വ്യാപകമായി ആരംഭിച്ചിരുന്നു. തെരുവുപ്രകടനങ്ങൾ അടിച്ചമർത്തപ്പെട്ടിട്ടും, ഓൺലൈനിലൂടെ ദൃശ്യങ്ങൾ വേഗത്തിൽ പ്രചരിക്കുന്നതിനാൽ പ്രതികാരം ആഗോള ശ്രദ്ധയിൽ എത്തുന്നു.

Copyright © . All rights reserved