യുവജനങ്ങൾ നയിക്കുന്ന പുതിയ ഒഐസിസി ക്രോഡിയോൺ യൂണിറ്റ് ഭാരവാഹികൾ ചുമതലയേറ്റു .. മിക്ക രാഷ്ട്രീയ പ്രസ്ഥാങ്ങളിലും കാണുന്നതുപോലെ യുവജങ്ങളെ മാറ്റി നിർത്തി സീനിയർ നേതാക്കന്മാർ മാത്രം തിരഞ്ഞെടുക്ക പെടുന്ന സാഹചര്യത്തിലാണ് ..ഒഐസിസി, യുകെ സറെ റീജണിലെ സീനിയർ നേതാക്കന്മാരുടെ ഈ തീരുമാനം ചരിത്രപരമായ മാതൃകയായത് , അതുപോലെ യുണിറ്റ് പ്രസിഡണ്ടായി തിരഞ്ഞെടുക്ക പെട്ടത് യുവജന നേതാവായ “ലിലിയ പോൾ ” എന്ന വനിതയാണ് എന്നതും ഒഐസിസി ക്രോയിഡോൺന്റെ ചരിത്രമാണ് .

ഒഐസിസി, യുകെ, സറെ റീജൺ പ്രസിഡന്റ് ശ്രീ വിത്സൺ ജോർജിന്റെ അദ്യക്ഷതയിൽ ചേർന്ന മീറ്റിങ്ങിൽ നിരവധി അംഗങ്ങൾ പങ്കെടുത്തു, ഒഐസിസി, യുകെ, സറെ റീജന്റെ ജനറൽ സെകട്ടറി ശ്രീ സാബു ജോർജ് കഴിഞ്ഞ മീറ്റിങ്ങിന്റെയും ഇഫ്‌താർ പരിപാടികളുടെയും റിപ്പോർട്ടുകൾ അവതരിപ്പിച്ചു , പുതിയ വിപ്ലവ കരമായ മാറ്റങ്ങൾക്കയി യുവജങ്ങളെ നമ്മൾ മുന്നോട്ടിറക്കുകയാണെന്ന് അധ്യക്ഷ പ്രസംഗത്തിൽ പ്രസിഡന്റ് ശ്രീ വിത്സൺ ജോർജ് പ്രഖ്യാപിച്ചു , വൈസ് പ്രസിഡന്റ് ശ്രീ അനുപ് ശശി എല്ലാവർക്കും നദി പറഞ്ഞു , ഒഐസിസി, യുകെ, സറെ റീജന്റെ ട്രഷർ ശ്രീ ബിജു വര്ഗീസ് , ഒഐസിസി, യുകെ, കേന്ദ്ര ജനറൽ സെകട്ടറി ശ്രീ ബേബികുട്ടി ജോർജ് , ഒഐസിസി, യുകെ, കേന്ദ്ര വൈസ് പ്രസിഡന്റ് ശ്രീ അൽസാർ അലി എന്നിവർ പുതിയ ഭാരവാഹികൾക്ക് ആശംസകൾ അറിയിച്ചു , യുവജങ്ങളെ മുൻപോട്ട് കൊണ്ട് വരുമെന്നുള്ള ഒഐസിസി സറേ റീജൻറെ നേതൃത്വത്തിന്റെ തീരുമാനത്തെ ശ്രീ ബേബികുട്ടി ജോർജ് തന്റെ ആശംസാ പ്രസങ്ങത്തിൽ മൂകത കണ്ഠം പ്രശംസിച്ചു , യുവജങ്ങൾക്ക് എല്ലാവിധ സഹകരങ്ങളും കേന്ദ കമ്മിറ്റിയിൽ നിന്ന് ഉണ്ടാകുമെന്നും ശ്രീ അൽസാർ അലി തന്റെ ആശംസാ പ്രസങ്ങത്തിൽ ഉറപ്പ് നൽകി , പ്രസിഡന്റ് ശ്രീ വിത്സൺ ജോർജിന്റെ ശക്തവും മാതൃകാപരവുമായ തീരുമാനമായിരുന്നു പുതിയ യുവജന നേതൃത്വത്തെ തിരഞ്ഞെടുക്കുവാൻ പ്രചോദനമായതെന്ന് വൈസ് പ്രസിഡന്റ് ശ്രീ അനുപ് ശശി നന്ദി പ്രസങ്ങത്തിൽ അറിയിച്ചു.

ശ്രീമതി ലിലിയ പോൾ ( പ്രസിഡന്റ് ), ശ്രീ സ്റ്റാൻസൺ മാത്യു ( വൈസ് പ്രസിഡന്റ് ), ശ്രീ ജിതിൻ വി തോമസ് ( ജന സെകട്ടറി ), ശ്രീമതി ആഷാ ജോർജ് ( ജോയിൻ സെകട്ടറി ), ശ്രീ വിപിൻ പീറ്റർ ( ട്രഷറർ )
എന്നിവരെയാണ് പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തത്, പുതിയ ഭാരവാഹികളുടെ മീറ്റിങ്ങിനു ശേഷം ഒഐസിസി ക്രോയിഡോൺ യൂണിറ്റിന്റെ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളെ ഉടൻ തിരഞ്ഞെടുത്തു പ്രഖ്യാപിക്കുമെന്ന് പ്രസിടന്റ്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ശ്രീമതി ലിലിയ പോൾ അറിയിച്ചു , കൂടുതൽ അംഗങ്ങൾ ഉടൻ ഒഐസിസി ക്രോയ്ടോൻ യൂണിറ്റിൽ ചേരും എന്നുറപ്പ് പുതിയ ജനറൽ സെകട്ടറി ശ്രീ ജിതിൻ വി തോമസ് ഉറപ്പ് നൽകി.
പ്രശാന്ത് നായർ
യുകെയിലെ സിനിമാസ്നേഹികളായ മലയാളികൾ ചേർന്നു രൂപീകരിച്ച ഒരു കൂട്ടായ്മയാണ് “ഡെസ്പരാഡോസ് ഫിലിം കമ്പനി”
കൂട്ടായ്മയുടെ ആദ്യസംരംഭമായി ഒരു ഷോർട്ട് ഫിലിം നിർമ്മിക്കുവാൻ തീരുമാനിച്ചിരിക്കുന്നു. ആയതിന്റെ വിവരങ്ങൾ താഴെ കൊടുക്കുന്നു.
യുകെയിലെ മലയാളി സിനിമാസ്നേഹികളുടെ കൂട്ടായ്മ ‘ഡെസ്പരാഡോസ് ഫിലിം കമ്പനിയുടെ’ ബാനറിൽ രഞ്ജിത്ത് വിജയരാഘവൻ നിർമ്മിച്ച് പ്രശാന്ത് നായർ പാട്ടത്തിൽ രചനയും സംവിധാനവും നിർവഹിക്കുന്ന ഷോർട്ട് ഫിലിം ‘ദി നൈറ്റ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
പൂർണ്ണമായും യുകെയിൽ ചിത്രീകരിക്കുന്ന ഈ ഷോർട്ട് ഫിലിമിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് കിഷോർ ശങ്കർ. എഡിറ്റിങ് ശ്യാം കൈപ്പിള്ളി. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ മാത്തുക്കുട്ടി ജോൺ, ആർട്ട് ഷൈൻ അഗസ്റ്റിൻ.
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (യു കെ) കേരള ചാപ്റ്റർ സംഘടുപ്പിക്കുന്ന ‘യുവ 2023’ യുവജന സംഗമത്തിൽ മുഖ്യാഥിതിയായി പങ്കെടുക്കുന്ന ആലത്തൂർ എം പി യും യുവ രാഷ്ട്രീയ കലാസാഹിത്യ വ്യക്തിത്വവുമായ രമ്യ ഹരിദാസിനെ സ്വീകരിക്കാൻ ക്രോയ്ഡൺ ഒരുങ്ങികഴിഞ്ഞു. ജൂൺ 24 ന് ക്രോഡനിൽ വെച്ച് നടക്കുന്ന ‘യുവ 2023’ ന്റെ ഒരുക്കങ്ങൾ എല്ലാം തന്നെ പൂർത്തിയായതായി IOC ഭാരവാഹികൾ അറിയിച്ചു. വൈകുന്നേരം 3 മണിക്ക് ആരംഭിക്കുന്ന ചടങ്ങ് 7 മണിയോടെ അവസാനിക്കും.
യുകെയിലെ നാനാ സ്ഥലങ്ങളിൽ നിന്നുള്ള യുവജനങ്ങൾ പങ്കെടുക്കുന്ന ‘യുവ 2023’, IOC UK കേരള ചാപ്റ്റർ യൂത്ത് വിംഗിന്റെ പുതിയ കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടന വേദി കൂടിയാകും.
എംപിമാർ, മേയർമാർ, കൗൺസിലർമാർ വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികൾ തുടങ്ങിയവരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ ‘യുവ 2023’ ചടങ്ങിൽ വെച്ച് സമൂഹത്തിലെ വിവിധ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച യുവജനങ്ങളെ ആദരിക്കും. സദസ്സിനെ ആവേശം കൊള്ളിക്കുന്ന വൈവിധ്യങ്ങളാർന്ന കലാപരിപാടികളും സംഘാടകർ ‘യുവ 2023’ ൽ ഒരുക്കിയിട്ടുണ്ട്.
‘യുവ 2023’ സംഗമത്തിന്റെ സുഗമമായ നടത്തിപ്പിന് ശ്രീ. തോമസ് ഫിലിപ്പിന്റെ നേതൃത്വത്തിൽ എഫ്രേം സാം, ലിലിയ പോൾ, ജിതിൻ വി തോമസ്, അളക ആർ തമ്പി എന്നിവർ അംഗങ്ങളായ ഒരു കോർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചതായും IOC UK കേരള ചാപ്റ്റർ ഭാരവാഹികൾ അറിയിച്ചു.
ഡബ്ലിൻ എയർപോർട്ടിൽ എത്തിയ എം പിയെ പ്രസിഡന്റ് ലിങ്ക് വിൻസ്റ്റർ , ജനറൽ സെക്രട്ടറി സാൻജോ മുളവരിക്കൽ, ജോസ് കല്ലാനോട്, ചാൾസൺ ചാക്കോ മറ്റ് എംബസി ഉദ്യോഗസ്ഥർ ചേർന്ന് സ്വീകരിച്ചു.
അയർലണ്ടിലെ വിവിധ പരിപാടികളിൽ രമ്യ ഹരിദാസ് പങ്കെടുക്കും. രാഷ്ട്രീയ കേരളത്തിലെ രംഗത്തെ യൂത്ത് ഐക്കണും കലാസാംസ്‌കാരിക രംഗത്തെ നിറ സാന്നിധ്യവുമായ രമ്യ ഹരിദാസിന്റെ സന്ദർശനത്തോട്, അയർലണ്ടിലെ മലയാളി സമൂഹം വൻ ആവേശത്തോടെയാണ് പ്രതികരിച്ചത്.



ജോൺസൻ കളപ്പുരയ്ക്കൽ
ഗ്ലോസ്റ്റർ : കോവിഡ് മഹാമാരിയുടെ മൂന്ന് വർഷക്കാലത്തെ ഇടവേളയ്ക്ക് ശേഷം യുകെയിലെ കുട്ടനാട്ടുകാർ ഒരു സൗഹൃദ പകലിന് നിറം നൽകാൻ ഗ്ലോസ്റ്ററിലേക്ക് എത്തുന്നു. ഗൃഹാതുരത്വം ഉൾക്കൊള്ളുന്ന ഇന്നലെകളുടെ ഓർമ്മകൾ ഞാറ്റുപാട്ടും, കൊയ്ത്തുപാട്ടും, തേക്കു പാട്ടും, വഞ്ചിപ്പാട്ടും, വള്ളംകളിയും ഒക്കെയായി സ്റ്റേജിൽ പുനരവതരിപ്പിക്കപ്പെടുമ്പോൾ, അടുത്ത തലമുറകളിലേക്കുള്ള സാംസ്കാരിക വിനിമയത്തിന് യുകെയിലെ കുട്ടനാട്ടുകാർ അവരുടേതായ പങ്കുവഹിക്കുമെന്ന് ആതിഥേയർ അവകാശപ്പെട്ടു.
കുട്ടനാടിന്റെ അതീജീവനത്തെപ്പറ്റി തയ്യാറാക്കിയിട്ടുള്ള ഡോക്യുമെന്ററിയും, അവയുമായി ബന്ധപ്പെട്ട ചർച്ചകളും ഈപ്രാവശ്യത്തെ സംഗമത്തിന്റെ മുഖ്യ ആകർഷകമായിരിക്കും.

പതിനാലാമത് കുട്ടനാട് സംഗമത്തിന്റെ ജനറൽ കൺവീനറായ തോമസ് ചാക്കോ കൊച്ചുതെള്ളിയുടെ നേതൃത്വത്തിൽ അനീഷ് ചാണ്ടി, പ്രിൻസ് ഫ്രാൻസിസ്, ജോസഫ് കുട്ടി ദേവസ്യ, ജോണി സേവ്യർ, സോണി കൊച്ചുതെള്ളി, ജയേഷ് കുമാർ, ആന്റണി കൊച്ചീത്തറ, സോജി തോമസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു.

ജൂൺ 24 ശനിയാഴ്ച രാവിലെ 10 മണിക്ക് തുടങ്ങി വൈകിട്ട് 6 മണിക്ക് അവസാനിക്കുന്ന സംഗമത്തിലേയ്ക്ക് കൂടുതൽ കുട്ടനാട്ടുകാരെ പങ്കെടുപ്പിക്കുവാൻ ഏരിയ കോർഡിനേറ്റർമാരുടെ നേതൃത്വത്തിൽ സജീവ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും, ഓൺലൈൻ രജിസ്‌ട്രേഷൻ തുടരുകയാണെന്നും ഭാരവാഹികൾ അറിയിച്ചു.
റാണി ജോസ് , ജെസ്സി വിനോദ്, അനുചന്ദ്ര എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ പ്രോഗ്രാം കമ്മറ്റി സജീവമായി രംഗത്തുണ്ട്.

സമീപ കാലത്ത് നമ്മെ വേർപിരിഞ്ഞു പോയ കുട്ടനാടിന്റെ യശസ് ലോകമെമ്പാടും എത്തിച്ച കാവാലം നാരായണപണിക്കർ നെടുമുടി വേണു , ബി ആർ പ്രസാദ് എന്നിവർക്ക് ഉചിതമായ സ്മരണാൻഞ്ജലി സംഗമ വേദി നൽകുമെന്നും പ്രോഗ്രാം കോർഡിനേറ്റേഴ്സ് അറിയിച്ചു.
വഞ്ചിപ്പാട്ടിന്റെ ഈരടികളും , ആരവങ്ങളും ആർപ്പുവിളികളും , നിറഞ്ഞു നിൽക്കുന്ന ഒരു സൗഹൃദ പകലിലേക്ക് എല്ലാ കുട്ടനാട്ടുകാരേയും സഹർഷം സ്വാഗതം ചെയ്യുന്നതായി ജനറൽ കൺവീനർ തോമസ് ചാക്കോ അറിയിച്ചു.
സംഗമവേദിയുടെ അഡ്രസ്സ്
Foxes Bridge Road,
Forest Vale Industrial Estate,
Cinderford
Gloucester
GL14 2PQ
Thomas Chacko – 07872067153
മലങ്കര കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മോറോൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമ്മീസ് കാതോലിക്കാ ബാവ ഈ മാസം 26നു മാഞ്ചെസ്റ്ററിൽ വിശുദ്ധ കുർബ്ബാന അർപ്പിക്കും.
25 നു വൈകിട്ട് മാഞ്ചെസ്റ്ററിൽ എത്തുന്ന അഭിവന്ദ്യ കാതോലിക്കാ ബാവക്ക് സെൻറ് ചാർഡ്സ് റോമൻ കത്തോലിക്കാ ഇടവകയുടെ ആഭിമുഖ്യത്തിൽ ഇംഗ്ലീഷ് കമ്മ്യൂണിറ്റി സ്വീകരണവും അത്താഴവിരുന്നും നൽകും. ഷൂസ്ബറി ഡയോസിസ് വികാരി ജനറാൾ കാനൻ മൈക്കിൾ ഗാനൻ, വൈദീകരായ ഫാ. ടോണി, ഫാ. ഷോൺ, റവ. ഡോ. കുര്യാക്കോസ് തടത്തിൽ, റവ. ഡോ. ലൂയിസ് ചരിവിള പുത്തൻവീട്ടിൽ എന്നിവരുടെ നേതൃത്വത്തിൽ ആയിരിക്കും പിതാവിനെ സ്വീകരിക്കുക.
26-ാം തീയതി വൈകിട്ട് ഏഴുമണിക്ക് നോർത്ത് വെസ്റ്റ് റീജിയനിൽ പെട്ട മാഞ്ചെസ്റ്റർ, ലിവർപൂൾ, ഷെഫീൽഡ് മിഷനുകളുടെ ആഭിമുഖ്യത്തിൽ ഷിഡിൽ ഹ്യൂം സെന്റ് ആൻസ് കത്തോലിക്കാ ദേവാലയത്തിലേക്ക് അഭിവന്ദ്യ പിതാവിനെ സ്വീകരിക്കുന്നതും തുടർന്ന് ആഘോഷമായ ദിവ്യബലി അർപ്പിക്കുന്നതുമായിരിക്കും. എല്ലാ വിശ്വാസികളെയും വിശുദ്ധ കുബാനയിലേക്ക് പ്രാർത്ഥനാ പൂർവ്വം സ്വാഗതം ചെയ്യുന്നതായി വികാരി റവ. ഡോ.ലൂയിസ് ചരിവിള പുത്തൻവീട്ടിൽ അറിയിച്ചു.

ഗസ്റ്റ് അധ്യാപികയാകാന്‍ വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ചമച്ചകേസില്‍ എസ്.എഫ്.ഐ. മുന്‍നേതാവ് കെ. വിദ്യ (27) പോലീസ് പിടിയില്‍. 15 ദിവസമായി ഒളിവിലായിരുന്ന വിദ്യയെ ബുധനാഴ്ച രാത്രി എട്ടിന് കോഴിക്കോട് മേപ്പയ്യൂര്‍ ആവള കുട്ടോത്തുനിന്നാണ് പിടികൂടിയത്.
ബുധനാഴ്ച രാത്രി 12.30 ഓടെ പോലീസ് വിദ്യയെ അഗളി പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. കോട്ടത്തറ ആശുപത്രിയില്‍ നിന്ന് ഡോക്ടര്‍ അഗളി പോലീസ് സ്‌റ്റേഷനില്‍ എത്തി വൈദ്യപരിശോധന നടത്തി. രാഷ്ട്രീയ വൈരാഗ്യംമൂലം തന്നെ കരുവാക്കിയതെന്നാണ് വിദ്യ പോലീസിനോട് പറഞ്ഞു. വിശദ മൊഴിയെടുപ്പിനുശേഷം വ്യാഴാഴ്ച ഉച്ചയോടെ മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കും.
പാലക്കാട് അട്ടപ്പാടി ഗവ. കോളേജില്‍ ഗസ്റ്റ് അധ്യാപികയാകാന്‍ എറണാകുളം മഹാരാജാസ് കോളേജിന്റെപേരില്‍ വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ചമച്ചെന്നാണ് കേസ്. വിദ്യ കുറ്റക്കാരിയാണെന്നു കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പ്രവൃത്തിപരിചയരേഖയിലെ ഒപ്പും മുദ്രയും വ്യാജമാണെന്നു സംഘം റിപ്പോര്‍ട്ട് നല്‍കി.
അട്ടപ്പാടി ഗവ. കോളേജില്‍ 16-നു പരിശോധന നടത്തിയ സംഘമാണ് കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ക്കു പ്രത്യേകദൂതന്‍വഴി റിപ്പോര്‍ട്ട് കൈമാറിയത്. ഇതോടെയാണ് അറസ്റ്റുചെയ്യാനുള്ള നീക്കം പോലീസ് ഊര്‍ജിതമാക്കിയത്.
അതിരഹസ്യമായാണ് പോലീസ് വിദ്യയെ കണ്ടെത്തിയതും കസ്റ്റഡിയിലെടുത്തതും. പിടികൂടി കോഴിക്കോടുജില്ലവിട്ടശേഷം മാത്രമാണ് വിവരം കോഴിക്കോട്ടെ ഉന്നതപോലീസ് ഉദ്യോഗസ്ഥരെപ്പോലും അറിയിക്കുന്നത്.
വിദ്യ കോഴിക്കോട് ജില്ലയിലുള്ളതായി പോലീസിന് സൂചന ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട്ട് വിവിധ കേന്ദ്രങ്ങളില്‍ രഹസ്യ അന്വേഷണം നടത്തിവരുകയായിരുന്നു.
രണ്ടാഴ്ചയായി അഗളി പോലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് തിരച്ചില്‍ നടത്തുകയായിരുന്നു. പാലക്കാട് എസ്.പി. ആര്‍. ആനന്ദ് നടപടികള്‍ ഏകോപിപ്പിച്ചു. അഗളി സി.ഐ. എ. സലീമിന്റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചിരുന്നത്.
അഗളി പുതൂര്‍ എസ്.ഐ. ജയപ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മേപ്പയ്യൂരിലെത്തി വിദ്യയെ പിടികൂടിയത്. സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിന്ദുശിവ, പ്രിന്‍സ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
ഇംഗ്ലണ്ടിന്റെ വടക്ക് പടിഞ്ഞാറൻ പ്രവിശ്യയിൽ, മേഴ്സി നദിയുടെ തീരത്തുള്ള പുരാതന പട്ടണമായ ബെർക്കൻഹെഡ് ഉൾപ്പെടുന്ന വിറാലിൽ ‘ഫ്രണ്ട്സ് ഓഫ് വിറാൽ’ എന്ന പേരിൽ ഒരു പുതിയ കൂട്ടായ്മ 19 – 4 – 2023 – ൽ രൂപീകൃതമായി. വലിയ ഒരു ജനപങ്കാളിത്തമുള്ള ഒരു കൂട്ടായ്മയാണിത്. ഈ കൂട്ടായ്മയുടെ പ്രസിഡന്റായി ബാബു മാത്യുവും, സെക്രട്ടറിയായി ഷിബു മാത്യുവും തിരഞ്ഞെടുക്കപ്പെട്ടു.
മറ്റ് കമ്മറ്റി അംഗങ്ങൾ (1) . എബ്രഹാം അലക്സാണ്ടർ , (2) . ആൽവിൻ ജോർജുകുട്ടി, (3). ആന്റോ ജോസ് , ( 4 ) . ബിനു ഇഞ്ചിപറമ്പിൽ , (5) . ബിനു കുര്യൻ കാഞ്ഞിരം, (6) . ഐബി മാത്യു, (7) . ജെയ്‌സൺ കല്ലട, (8) . ജോഷി തോമസ് , (9) . മനോജ് തോമസ്, ( 10 ) . സാജു ജോസഫ് , ( 11 ) . സിൻഷോ മാത്യു , (12) . സണ്ണി ജോസഫ് , (13) . തോമസ് മാത്യു . ‘ഫ്രണ്ട്സ് ഓഫ് വിറാലി’ന്റെ ആദ്യത്തെ ജനറൽബോഡി മീറ്റിംഗ് 14- 06- 2023 ൽ നടന്നു. ഏകദേശം അറുപതോളം കുടുംബങ്ങളെ പ്രതിനിധീകരിച്ചുള്ള ആളുകൾ ഈ യോഗത്തിൽ പങ്കെടുത്തു. അങ്ങനെ വലിയൊരു ജനപങ്കാളിത്തം കൊണ്ട് ‘ഫ്രണ്ട്സ് ഓഫ് വിറാൽ ‘ എന്ന കൂട്ടായ്മ യുകെയിലുള്ള മലയാളികളുടെ ഇടയിൽ വലിയ രീതിയിൽ ശ്രദ്ധ നേടി.
ഫിനാൻസ് കൺട്രോളർ ബിനു ഇഞ്ചിപറമ്പിൽ അസോസിയേറ്റീവ് ഫൈനാൻസ് കൺട്രോളർ ആൽവിൻ ജോർജുകുട്ടി, പി ആർ ഒ – ബിനു കുര്യൻ കാഞ്ഞിരം എന്നിവരെ കൂടി മറ്റുള്ള കമ്മിറ്റി മീറ്റിങ്ങിൽ തിരഞ്ഞെടുത്തു. വൈസ് പ്രസിഡൻറ് ,ജോയിൻറ് സെക്രട്ടറി , ഡേറ്റാ കൺട്രോളർ , ആർട്സ് കോ – ഓർഡിനേറ്റർ, സ്പോർട്സ് കോ – ഓർഡിനേറ്റർ, ഒരു എക്സിക്യൂട്ടീവ് മെമ്പർ എന്നിവരെ അടുത്ത ജനറൽബോഡി മീറ്റിങ്ങിൽ തിരഞ്ഞെടുക്കുന്നതായിരിക്കും, എങ്കിലേ 21 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി പൂർണ്ണമാകുകയുള്ളൂ. 2023 ജൂലൈ 30 ഞായറാഴ്ച ലാൻഡൂഡിനോയിലേയ്ക്ക് ഒരു ഏകദിന ടൂർ പോകുന്നതായിരിക്കും.
ഈ വർഷത്തെ ഓണാഘോഷം , കേരളത്തനിമയിൽ ഓഗസ്റ്റ് മാസം 29-ാം തീയതി ചൊവ്വാഴ്ച, തിരുവോണനാളിൽ തന്നെ ന്യൂ ഫെറിയിലുള്ള വില്ലേജ് ഹാളിൽ വച്ച് വളരെ വിപുലമായി കൊണ്ടാടുന്നതായിരിക്കും. അംഗങ്ങളുടെ കുട്ടികൾക്കായിട്ട് മലയാള ഭാഷാ പരിശീലനം 2023 സെപ്റ്റംബർ മുതൽ ആരംഭിക്കുന്നതായിരിക്കും എന്ന് സംഘടനയുടെ അറിയിപ്പിൽ പറയുന്നു. നിലവിൽ സംഘടനയുമായി സഹകരിച്ച് പോരുന്ന എല്ലാവർക്കും നന്ദി പ്രകാശിപ്പിച്ചു കൊള്ളുന്നു. ‘ഫ്രണ്ട്സ് ഓഫ് വിറാലി’ന്റെ ഇനി മുമ്പോട്ടുള്ള എല്ലാ പ്രവർത്തനങ്ങൾക്കും നിങ്ങളേവരും പങ്കാളികളാവണമെന്ന് അഭ്യർത്ഥിക്കുന്നു .
എട്ടാമത് നാഷണൽ കൺവെൻഷന്റെ മുഖ്യാതിഥിയായി എത്തിയ മലങ്കര കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മോറോൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമ്മീസ് കാതോലിക്കാ ബാവായെ ബിർമിങ്ഹാം എയർപോർട്ടിൽ മലങ്കര കത്തോലിക്കാ നാഷണൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സ്വീകരിച്ചു.

യുകെയുടെ സ്‌പെഷ്യൽ പാസ്റ്ററും കോർഡിനേറ്ററുമായ റവ. ഡോ.കുര്യാക്കോസ് തടത്തിൽ, വിവിധ മിഷനുകളിലെ വൈദികരായ ഫാ. ഡാനിയേൽ പാലവിളയിൽ, ഫാ. കുര്യാക്കോസ് തിരുവാലിൽ, ഫാ. ജിബു മാത്യു, ഫാ. ജിജി പുതുവീട്ടിൽകളം എസ് ജെ , നാഷണൽ കൗൺസിൽ വൈസ് പ്രസിഡന്റ് ശ്രീ റെജി മാണികുളം, സെക്രട്ടറി ശ്രീ ഷാജി കൂത്തിനേത്ത്, എം സി വൈം എം ആനിമേറ്റർ ശ്രീ ജോബി, എന്നിവരും ബിർമിങ്ഹാം മിഷൻ പ്രതിനിധികളും ചേർന്നാണ് അഭിവന്ദ്യ പിതാവിനു ഊഷ്മള വരവേൽപ്പ് നൽകിയത്.

വെള്ളിയാഴ്‌ച മുതൽ ആരംഭിക്കുന്ന മലങ്കര നാഷണൽ കൺവെൻഷനിൽ മുഖ്യാതിഥിയായി എത്തിയ കാതോലിക്കാ ബാവ കൺവെൻഷനുശേഷം മാഞ്ചെസ്റ്റർ, ബിർമിങ്ഹാം മിഷനുകളിൽ ദിവ്യബലികൾ അർപ്പിക്കുന്നതായിരിക്കും എന്ന് റവ. ഡോ. കുര്യാക്കോസ് തടത്തിൽ അറിയിച്ചു.
ടോം ജോസ് തടിയംപാട്
അനാഥരും ആലംബഹീനരും ,തെരുവിൽ ഉപേക്ഷിക്കപ്പെട്ടവരുമായ ആയിരക്കണക്കിനു മനുഷ്യർക്കു ,കൈത്താങ്ങായി ജീവിതം ഉഴിഞ്ഞുവച്ച മനുഷ്യത്തിന്റെ അമൂർത്തഭാവമായ പടമുഖം സ്നേഹമന്ദിരത്തിന്റെ ഡയറക്ടർ ബ്രദർ രാജു യുണൈറ്റഡ് കിങ്‌ഡം ക്നാനായ കത്തോലിക്ക അസോസിയേഷന്റെ (UKKCA )യുടെ 20 മാത് കൺവെഷനിൽ പങ്കെടുക്കാൻ ജൂലൈ 8 നു കോവേൺട്രിയിൽ എത്തിച്ചേരുന്നു..

പടമുഖത്തെ സ്നേഹമന്ദിരം എന്ന സ്ഥാപനം ഇന്ന് ലോകം മുഴുവനുള്ള മലയാളികളുടെ മനസിന്റെ ആഴങ്ങളിൽ എത്തിച്ചതിൽ വലിയ ത്യഗമാണ് ഈ മനുഷ്യൻ സഹിച്ചത് . ഇന്ന് ഏകദേശം 400 ൽ പരം അനാഥരായ മനുഷ്യരും 40 പരം ഉപേക്ഷിക്കപ്പെട്ട കുട്ടികളും ഈ മനുഷ്യന്റെ പ്രവർത്തനഫലമായി ജീവിച്ചുപോകുന്നു ഇതുവരെ ആയിരങ്ങളാണ് ഇവിടെ ജീവിച്ചു കടന്നുപോയത് .

2016 നവംബർ മാസത്തിൽ യുകെയിലെ ബന്ധുക്കളുടെ ഷണം സ്വികരിച്ചു ബ്രദർ വി ,സി , രാജു യു കെ സന്ദർശിച്ചപ്പോൾ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ അദ്ദേഹത്തിനു ലിവര്‍പൂള്‍ സൈന്റ്റ് പോള്‍ പള്ളിഹാളില്‍ വച്ച് സ്വികരണം നൽകുകയും ഞങ്ങൾ ചാരിറ്റിയുടെ ശേഖരിച്ച ഏകദേശം 2 ലക്ഷം രൂപയുടെ ചെക്ക് അദ്ദേഹത്തിനു ബഹുമാന്യനായ തമ്പി ജോസ് കൈമാറുകയും ചെയ്തിരുന്നു ,.അന്ന് അദ്ദേഹം പറഞ്ഞ വാക്കുകൾ ഇങ്ങനെ ആയിരുന്നു ,എനിക്ക് യുകെയില്‍ വരുവാനും നിങ്ങളുടെ പ്രശംസകള്‍ കേള്‍ക്കുവാനും കഴിഞ്ഞത് ഒരു വലിയ ദൈവാനുഗ്രഹമായി കാണുന്നു നിങ്ങള്‍ കാണിക്കുന്ന ഈ സ്നേഹം എന്നില്‍ ഞാനെന്നഭാവം വളരാതിരിക്കാന്‍ നിങ്ങള്‍ എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണം എന്നായിരുന്നു . ഈ മഹത്തായ പ്രവര്‍ത്തനത്തിന് ബ്രദർ രാജുവിനു പ്രചോദനം ലഭിച്ചത്.

കോട്ടയം മെഡിക്കല്‍ കോളേജിലും ജില്ലാ ആശുപത്രിയിലും ഒരു പൈസ പോലും കൈലില്ലാതെ സൗജന്യമായി ഭക്ഷണം നല്‍കുന്ന പി യു തോമസ് എന്ന മനുഷ്യനോടൊപ്പം നവജീവന്‍ എന്ന പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ച കാലത്താണെന്ന് .

പടമുഖംകാരി ഷൈനിയെ വിവാഹം കഴിച്ചു ഒരു ചെറിയ പലചരക്ക് കടയുമായി പടമുഖത്തു ജീവിതം ആരംഭിച്ച രാജു, മേഡിക്കല്‍ കോളേജില്‍ നിന്നും രോഗം മാറിയിട്ടും ആരും ഏറ്റെടുക്കാന്‍ ഇല്ലാത്ത മൂന്നു മനുഷ്യരെ ഏറ്റെടുത്തു തന്‍റെ വീട്ടില്‍ കൊണ്ടുവന്നു സംരക്ഷിച്ചാണ് ഈ നന്മ പ്രവര്‍ത്തിക്കു 27 വർഷം മുന്‍പ് തുടക്കമിട്ടത്.. . .മൂന്നു കുട്ടികളുമായി വിഷമിച്ചു കഴിഞ്ഞിരുന്ന ആ കുടുംബം ഈ അനാഥരായ മൂന്ന് മനുഷ്യരെകൂടി സംരക്ഷിക്കാന്‍ അന്ന് വളരെ ബുദ്ധിമുട്ടിയിരുന്നു എന്നാല്‍ നല്ലവരായ നാട്ടുകള്‍ ഭക്ഷണ സാധാനങ്ങളും വസ്ത്രവും നല്‍കി സഹായിച്ചിരുന്നു .

ആ കാലത്ത് ഇറ്റലിയില്‍ ജോലി നേടി പോയ രാജുവിന്‍റെ സഹോദരി അയച്ചു കൊടുത്ത ആദൃശമ്പളമായ അന്‍പതിനായിരം രൂപ കൊടുത്തു വാങ്ങിയ സ്ഥലത്ത് സ്ഥാപിച്ച സ്നേഹ മന്ദിരം ഇന്നു കടലുകള്‍ക്ക് അപ്പുറം അറിയപ്പെടുന്ന ഒരു സ്ഥാപനം ആയി മാറാന്‍ കാരണം രാജു എന്നു പറയുന്ന ഈ നല്ല മനുഷ്യനും അദ്ധേഹത്തെ സഹായിക്കാന്‍ ലാഭേച്ചലേശവും ഇല്ലാതെ ഇറങ്ങി പുറപ്പെട്ട കുറച്ചു നല്ല മനുഷൃരും , അവരുടെ അധ്വാനവും മാത്രമാണ് .

കടുത്ത ഈശ്വരവിശ്വസി ആയ രാജു തനിക്കു കിട്ടുന്ന എല്ല അംഗീകാരത്തെയും ദൈവാനുഗ്രഹം ആയി കാണുന്നു അതോടൊപ്പം ഇത്തരം നന്മ പ്രവര്‍ത്തികള്‍ ചെയ്യാന്‍ എന്നെ ദൈവം ഒരു ഉപഹരണം ആക്കുക മാത്രമാണ് ചെയ്തിരിക്കുന്നത് എന്നും ഉറച്ചു വിശ്വസിക്കുകയും ചെയ്യുന്നു. ബ്രദർ രാജുവിന് 7 വർഷം ,മുമ്പ് നൽകിയ സ്വികരണത്തിന്റെ ഫോട്ടോകൾ പ്രസിദ്ധീകരിക്കുന്നു.