Latest News

തീപാറുന്ന ബാഡ്മിൻറൺ മത്സരങ്ങൾക്ക് സംഘാടകരായി FOP …ഫ്രണ്ട്സ് ഓഫ് പ്രസ്റ്റൺ.. രണ്ടാമത് എഫ്.ഒ .പി എവറോളിംഗ് ട്രോഫിക്കായി ആവേശകരമായ ആൾ യുകെ മലയാളി ബാഡ്മിൻ്റൺ ടൂർണമെൻറിന് പ്രസ്റ്റൺ വേദിയാവുന്നു .. ജൂൺ 17 ന് പ്രസ്റ്റൺ കോളേജ് ക്യാമ്പസിൽ ..FOP ഒന്നാമത് എവർറോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള മത്സരം 42 ടീമുകൾ പങ്കെടുത്ത ആവേശ പോരാട്ടമായിരുന്നു കഴിഞ്ഞവർഷം നടന്നത് എങ്കിൽ ‘ഈ വർഷം രണ്ടാമത് എഫ്.ഒപി എവറോളിംഗ് ട്രോഫിക്കായി 48 ടീമുകളെ പ്രതീക്ഷിക്കുന്നതായി സംഘാടകസമിതി അറിയിച്ചു.

യുകെയിലെ പ്രമുഖ അസോസിയേഷനുകളിലൊന്നായ ഫ്രണ്ട്സ് ഓഫ് പ്രസ്റ്റൺ മലയാളി അസോസിയേഷൻ .. യുകെയിലെ മലയാളി ബാഡ്മിൻറൺ ടീമുകളെ മാത്രം പങ്കെടുപ്പിച്ചു കൊണ്ട് നടത്തുന്ന ടൂർണമെന്റിന് വേദിയാവുന്നത് പ്രസ്റ്റൺ കോളജ് ക്യാമ്പസ് ആണ്. ജൂൺ 17 ശനിയാഴ്ച 17/06/23. രാവിലെ 9 മുതൽ 6 വരെയാണ് മൽസരം.

ഒന്നാം സ്ഥാനം നേടുന്നവർക്ക് ഫ്രണ്ട്സ് ഓഫ് പ്രസ്റ്റൺ എവർ റോളിങ്ങ് ട്രാഫിയും. £501 രണ്ടാം സ്ഥാനം നേടുന്നവർക്ക് £301 മൂന്നാം സ്ഥാനത്തിന് അർഹരാകുന്നവർക്ക് £101. നൽകുന്നതായിരിക്കും ..FOP രണ്ടാം എവറോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള മത്സരം കടുത്തതായിരിക്കുമെന്നും ..ഒരുക്കങ്ങൾ പൂർത്തിയായി കൊണ്ടിരിക്കുന്നതായും സംഘാടകസമിതി അറിയിച്ചു. ടൂർണമെൻറിൻ്റ് വിജയത്തിനായ് സിന്നിജേക്കബ് .ബിജു മൈക്കിൾ .ബിജു സൈമൺ . ബെന്നി ചാക്കോ എന്നിവരുടെ നേതൃതത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തനം ആരംഭിച്ചു.

ബന്ധപ്പെടേണ്ട നമ്പറുകൾ ബിജു സൈമൺ : 07891590901, സിന്നി ജേക്കബ് : 07414449497, ബെന്നി ചാക്കോ : 07865119729

ബാർകോഡ് സ്കാൻ ചെയ്തും താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെയും രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കാവുന്നതാണ്.

 https://docs.google.com/forms/d/e/1FAIpQLSefCzKUIxUQSUl-p-mlUEIVjuTOrhCHigpQCHQAP0l23LqH8A/viewform?vc=0&c=0&w=1&flr=0

പോർടസ്മോത്തിൽ വെച്ച് 11/06/23 ഞായറാഴ്ച നടന്ന ഓൾ യുകെ T-20 ക്രിക്കറ്റ് ടൂർണമെന്റിൽ അതികായൻകന്മാരായ എൽ.ജി.ആറിനെ ഞെട്ടിച്ചു കൊണ്ട് തുടക്കക്കാരായ ബെക്സില് സ്‌ട്രൈക്കേഴ്‌സ് കിരീടം ചൂടി . ക്യാപ്റ്റൻ സ്‌മിബിന്റെ കീഴിൽ വാശിയോടെ കളിച്ച സ്‌ട്രൈക്കേഴ്‌സ് എല്ലാ മത്സരങ്ങളിലും ആധിപത്യത്തോടെ ഉള്ള വിജയത്തിന് ഒടുവിൽ ആണ് ഇദംപ്രഥമായി കിരീടത്തിൽ മുത്തം ഇട്ടത്. വാശിയേറിയ ഫൈനലിൽ നിലവിലെ കരുത്തരായ എൽ.ജി.ആർ ലണ്ടനെ ആണ് ബെസ്കിൽ സ്‌ട്രൈക്കേഴ്‌സ് 26 റൺസിന്‌ മലർത്തിയടിച്ചത് .

മത്സരത്തിൽ ഉടനീളം മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച സ്ട്രൈക്കേഴ്സിലെ തന്നെ ജിബിൻ മിറാൻഡ ടൂർണമെന്റിലെ ബെസ്റ്റ് ബാറ്റ്സ്മാനും അസ്ഫാക് മികച്ച ബൗളർ ആയും തിരഞ്ഞെടുത്തത് ടീമിന്റെ കരുത്ത് വിളിച്ചു പറയുന്നതായിരുന്നു സൊലാന്റ് റേഞ്ചേഴ്സിന്റെ നേതൃത്വത്തിൽ നടന്ന ടൂർണമെന്റ് സംഘാടനത്തിൽ മികച്ചു നിന്നു . ടൂർണമെന്റിന്റെ കോ-ഓർഡിനേറ്റർ ശ്രീ ബിനീഷും , ക്ലബ് ചെയർമാനായ ഡിക്സ്ണും നേതൃത്വം നൽകിയാണ് ഒരുക്കങ്ങൾ ഭംഗിയാക്കിയത്. തുടർന്ന് നടന്ന സമ്മാനദാന ചടങ്ങിൽ വിജയികൾക്ക് ട്രോഫിയും ക്യാഷ് അവാർഡുകളും കൈമാറി. സ്ട്രൈക്കേഴ്സിന് വേണ്ടി ക്യാപ്റ്റൻ സ്മിബിനും ടീം ഉടമ ശ്രീ എഡ്വിൻ ജോസും മറ്റു കളിക്കാരും ചേർന്ന് സമ്മാനങ്ങൾ എറ്റു വാങ്ങി.

അനീഷ് ജോർജ്

ലണ്ടൻ: യുകെ മലയാളികൾ ഇന്നുവരെ ദർശിച്ചിട്ടില്ലാത്ത വിധം സംഗീതത്തിന്റെ മാന്ത്രിക സ്പർശനം കൊണ്ട് കാണികളെ ആവേശഭരിതരാക്കി വിസ്മയിപ്പിച്ച മഴവിൽ സംഗീതത്തിന്റെ പത്താം വാർഷിക ആഘോഷം ബോൺമൗത്തിലെ ബാറിംഗ്ടൺ തീയേറ്ററിൽ തിങ്ങിനിറഞ്ഞ കലാസ്വാദകർക്ക് സംഗീത നൃത്ത ദൃശ്യ ആവിഷ്കാരത്തിന്റെ അപൂർവ്വ അനുഭവമാണ് സമ്മാനിച്ചത്. മഴവിൽ സംഗീതമെന്ന പേരിന്റെ സൗന്ദര്യം പോലെ മഴവിൽ വർണ്ണങ്ങൾ ചാലിച്ച് കുളിർമഴയായി തുടങ്ങി പെരുമഴയായി പെയ്തിറങ്ങിയ സംഗീത-നൃത്ത പരിപാടിയായിരുന്നു മഴവിൽ സംഗീതത്തിൻറെ പത്താം വാർഷികാഘോഷം കാണികൾക്ക് സമ്മാനിച്ചത്.

എട്ടുമണിക്കൂറിലധികം നീണ്ടുനിന്ന പരിപാടികളും കണ്ണഞ്ചിപ്പിക്കുന്ന നൃത്ത വിസ്മയങ്ങളും പ്രൗഡോജ്വലമായ വേദിയിൽ അവതരിപ്പിച്ചപ്പോൾ ഓരോ പരിപാടികളും നിറകൈയടിയോടെയാണ് കാണികൾ സ്വീകരിച്ചത്. സംഘാടകർ പ്രതീക്ഷിച്ചതിനപ്പുറമാണ് യുകെയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുമായി ബാറിംഗ്ടൺ തീയേറ്റർ ഹാളിലേക്ക് ആളുകൾ ഒഴുകിയെത്തിയത്. ഹാൾ നിറഞ്ഞു കവിഞ്ഞപ്പോൾ വെളിയിൽ നിന്നും ആളുകൾക്ക് പരിപാടികൾ കാണേണ്ടി വന്നു.

ഇക്കഴിഞ്ഞ 10 വർഷവും മികച്ച സംഗീത-നൃത്ത കലാപരിപാടികളുടെ ആഘോഷരാവ് ഒരുക്കിയിട്ടുള്ള മഴവിൽ സംഗീത സായാഹ്നത്തിൽ ഇത്തവണ യുകെയിലെ ഏറ്റവും പ്രശസ്തരായ നിരവധി ഗായകരും വാദ്യ കലാകാരന്മാരും നർത്തകരുമായ കലാപ്രതിഭകൾ വേദിയിൽ എത്തിയപ്പോൾ യുകെ മലയാളികൾക്ക് ഏറ്റവും വലിയ കലാവിരുന്നായി മഴവിൽ സംഗീതം മാറുകയാണുണ്ടായത്.

യുകെയിലെ അറിയപ്പെടുന്ന അനുഗ്രഹീതരായ പഴയ ഗായകരോടും നർത്തകരോടുമൊപ്പം പുതിയതായി യുകെയിലെത്തിയ മികച്ച ഗായകരും നർത്തകരും കൂടി ചേർന്നപ്പോൾ കാണികൾക്ക് കണ്ണിനും കാതിനും മനോഹാരിത നൽകിയ അപ്രതീക്ഷിതവും അത്ഭുതപൂർവവുമായ കലാവിരുന്നാണ് മഴവിൽ സംഗീതം സമ്മാനിച്ചത്. തുടക്കം മുതൽ ഒടുക്കം വരെ സംഗീതത്തിന്റെയും നൃത്തരൂപങ്ങളുടെയും വൈഭവം സന്നിവേശിപ്പിച്ചുകൊണ്ടുള്ള വർണ്ണാഭമായ പരിപാടികളുടെ നേർസാക്ഷ്യമായിരുന്നു മഴവിൽ സംഗീതത്തിന്റെ പത്താം വാർഷികാഘോഷം.

എട്ടുമണിക്കൂറിലധികം നീണ്ടുനിന്ന പരിപാടികൾ കൃത്യമായി ആസൂത്രണം ചെയ്തു കുറ്റമറ്റ രീതിയിൽ അവതരിപ്പിക്കുവാനായി കഴിഞ്ഞതിന് സംഘാടകരെ അഭിനന്ദിക്കാതെ വയ്യ. ഈ ആഘോഷത്തിന്റെ ഭാഗമാകുവാൻ കഴിഞ്ഞ ഓരോരുത്തരും സന്തോഷഭരിതരായി നിറഞ്ഞ മനസ്സോടെ കൃതാർത്ഥതയോടെയാണ് മടങ്ങിയത്. ഹർഷാരവത്തോടെയാണ് ഓരോ ഗാനങ്ങളും നൃത്തരൂപങ്ങളും നിറഞ്ഞു തുളുമ്പിയ സദസ്സ് മുഴുവനും സ്വീകരിച്ചത്. സംഗീതത്തിനും നൃത്തത്തിനും ഒരുപോലെ പ്രാധാന്യം നൽകിയപ്പോൾ അനുഗ്രഹീത ഗായകരം നർത്തകരും ചേർന്ന് അസുലഭമായ കലയുടെ മുഹൂർത്തങ്ങളാണ് കാണികൾക്ക് നൽകിയത്.

മഴവിൽ സംഗീതത്തിന്റെ അമരക്കാരും യുകെയിലെ അറിയപ്പെടുന്ന ഗായകരുമായ അനീഷ് ജോർജിനോടും ടെസ്സ ജോർജിനോടുമൊപ്പം തോളോട് തോൾ ചേർന്ന് നിന്ന ഡാന്റോ പോൾ, സുനിൽ രവീന്ദ്രൻ, ഷിനു സിറിയക് , പ്രേംജിത് തോമസ് , ഉല്ലാസ് ശങ്കരൻ , റോബിൻസ് പഴുക്കയിൽ, പദ്മരാജ്, സൗമ്യ ഉല്ലാസ് , ഷീല വിവേകാനന്ദ്, ജിജി ജോൺസൻ , സിൽവി ജോസ് , തുടങ്ങിയ സംഘാടകർ മാസങ്ങളായി നടത്തിയ കഠിനാധ്വാനത്തിന്റെ ഫലമായിരുന്നു മഴവിൽ സംഗീതത്തിന്റെ ഈ അത്യുജ്വല വിജയം. സ്റ്റേജ് നിയന്ത്രണത്തിന് പുതിയ മാനങ്ങൾ നൽകി അവതാരകരായി എത്തിയ അനുശ്രീ, പദ്മരാജ്, ബ്രൈറ്റ് എന്നിവരും മഴവിൽ സംഗീതത്തിന്റെ വിജയത്തിന് മികവാർന്ന സംഭാവനയാണ് നൽകിയത്.

മഴവിൽ സംഗീതത്തിന്റെ പത്താം വാർഷിക ആഘോഷത്തോടനുബന്ധിച്ച് നടന്ന ഉദ്ഘാടന ചടങ്ങിൽ വിശിഷ്ടാതിഥികളായി എത്തിയവർക്ക് മുഖ്യ സംഘാടകരിലൊരാളും സാമൂഹ്യപ്രവർത്തകനുമായ ഡാന്റോ പോൾ സ്വാഗതം ആശംസിച്ചു. മുഖ്യാതിഥികളായി എത്തിയ ഏഷ്യാനെറ്റ് യൂറോപ്പ് ഡയറക്ടറും ആനന്ദ് ടിവി ചെയർമാനുമായ എസ് ശ്രീകുമാർ, ബ്രാഡ്ലി സ്റ്റോക്ക് മുൻമേയറും ബ്രിസ്റ്റോൾ മൾട്ടി ഫെയ്ത്ത് ഫോറം ചെയർമാനുമായ ടോം ആദിത്യ, ലോക കേരളസഭ മെമ്പറും മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റുമായ സി എ ജോസഫ്, യുക്മ മുൻ ജനറൽ സെക്രട്ടറി റോജിമോൻ വർഗീസ് എന്നിവരോടൊപ്പം മഴവിൽ സംഗീതത്തിന്റെ പ്രധാന അമരക്കാരായ അനീഷ് ജോർജും ടെസ്സ ജോർജും ചേർന്ന് ഭദ്രദീപം തെളിച്ച് മഴവിൽ സംഗീതത്തിന്റെ പത്താം വാർഷികാഘോഷത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

യുകെയിലെ ബിസിനസ് രംഗത്തെ നിസ്തുലമായ പ്രവർത്തന മികവിന് മലബാർ ഫുഡ്സ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടർ ഷംജിത്ത് മലബാറിന് മഴവിൽ സംഗീതത്തിന്റെ ഉപഹാരം നൽകി വേദിയിൽ ആദരിച്ചു. കഴിഞ്ഞ പത്തുവർഷമായി യുകെയിൽ മലയാളി സമൂഹത്തിൽ സംഗീതത്തിന് നൽകിയ അവിസ്മരണീയ സംഭാവനകളെ മാനിച്ച് ബോൺമോത്ത് ക്രൈസ്റ്റ് ചർച്ച് പൂൾ ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ പ്രത്യേക ഉപഹാരങ്ങൾ വേദിയിൽ വെച്ച് അനീഷ് ജോർജിനും ടെസ്സ ജോർജിനും നൽകിയും ആദരിച്ചു.

യുകെയിലെ നിരവധി അതുല്യരായ നൃത്ത സംഗീത പ്രതിഭകൾക്ക് വളരുവാനുള്ള അവസരം ഒരുക്കിയിട്ടുള്ള മഴവിൽ സംഗീതത്തിന് തുടക്കം കുറിച്ചത് 2012 ലാണ്. അനുഗ്രഹീത കലാപ്രതിഭകളും ഗായകരുമായ അനീഷ് ജോർജും പത്നി ടെസ്സ ജോർജുമാണ് മഴവിൽ സംഗീതത്തിന്റെ ആശയത്തിനും ആവിഷ്കാരത്തിനും പിന്നിൽ പ്രവർത്തിച്ചു വരുന്നത്. ഇക്കഴിഞ്ഞ 10 വർഷങ്ങളിൽ നടത്തിയ മികവാർന്ന പരിപാടികൾ കൊണ്ട് മലയാളി സമൂഹത്തിന്റെ സംഗീത വഴികളിലെ ജീവതാളമായി മാറിയ മഴവിൽ സംഗീതത്തിന്റെ ദശ വാർഷികാഘോഷത്തിന്റെ ഭാഗമായി മാറുവാൻ എത്തിയ നൂറിലധികം പ്രതിഭകളിൽ നിന്നും തെരഞ്ഞെടുത്ത 40ലധികം സംഗീത പ്രതിഭകളാണ് ഇത്തവണ സംഗീതത്തിന്റെയും നൃത്തത്തിന്റെയും വിസ്മയം തീർത്തത് .

യുകെയിലെ പ്രശസ്തമായ സന്തോഷ് നമ്പ്യാർ നയിക്കുന്ന വോക്സ് അഞ്ചേല മ്യൂസിക് ബാന്റിന്റെ നേതൃത്വത്തിലുള്ള ലൈവ് ഓർക്കസ്ട്രയുടെ അകമ്പടിയോടും എൽഇഡി സ്ക്രീനിന്റെ മികവിലുമാണ് അനുഗ്രഹീതരായ ഗായകർ അടിപൊളി ഗാനങ്ങൾ ആലപിച്ച് സംഗീതാസ്വാദകർക്ക് നവ്യാനുഭവം സമ്മാനിച്ചത്. മലയാള ചലച്ചിത്ര മേഖലകളിലെ സംഗീത സാമ്രാട്ടുകളായ എസ് പി ബാലസുബ്രഹ്മണ്യം, ലതാമങ്കേഷ്കർ, ശ്രാവൺ റാത്തോട് എന്നിവർക്ക് സംഗീതാർച്ചന അർപ്പിക്കുവാനും ആദരവ് നൽകുവാനുമായി അവരുടെ പ്രശസ്തമായ ഗാനങ്ങളും നിരവധി ഗായകർ വേദിയിൽ ആലപിച്ചു.

കളർ മീഡിയ എൽ ഇ ഡി വാൾ പുതുപുത്തൻ സാങ്കേതികവിദ്യയോടെ വേദിയിൽ അവതരിപ്പിച്ചപ്പോൾ കാണികൾക്ക് വേറിട്ടൊരു അനുഭവമായിരുന്നു. ബിനു നോർത്താംപ്ടൻ (ബീറ്റ്സ് ഡിജിറ്റൽ) ശബ്ദവും വെളിച്ചവും നൽകി. സന്തോഷ് ബെഞ്ചമിൻ, റോണി ജോർജ്, ബിജു മൂന്നാനപ്പള്ളി, മനു പോൾ എന്നിവർ ക്യാമറയും ജിസ്മോൻ പോൾ വീഡിയോയും, ജെയിൻ ജോസഫ് ഡെസിഗ്നേജ് ഗ്രാഫിക്സും മികവാർന്ന രീതിയിൽ കൈകാര്യം ചെയ്തു പരിപാടിയെ സമ്പന്നമാക്കി.

മഴവിൽ സംഗീതത്തിന്റെ അമരക്കാരായ അനീഷ് ജോർജ്ജ്, ടെസ്സ ജോർജ് എന്നിവരോടൊപ്പം യുകെയിലെ ഏറ്റവും മികച്ച ഗായകരും നർത്തകരും ചേർന്ന് കുറ്റമറ്റ സംഘാടക മികവിൽ സംഗീതവും നൃത്തവും സമന്വയിപ്പിച്ച അതിശയകരമായ കലാവൈഭവങ്ങൾ സൃഷ്ടിച്ച സമ്പൂർണ്ണ നൃത്ത സംഗീത മാമാങ്കമായി മാറിയ മാസ്മരികമായ സായാഹ്നമായിരുന്നു മഴവിൽ സംഗീതത്തിന്റെ പത്താം വാർഷീകാഘോഷം യുകെ മലയാളികൾക്ക് നൽകിയത്.

ജോഷി സിറിയക്

യുകെയിലുടനീളമുള്ള, വടംവലി പ്രേമികളും കായിക പ്രേമികളും ഒറ്റനോക്കുന്ന, സഹൃദയ വടംവലി2023 ജൂലൈ രണ്ടിന്, കെൻറ്റിലെ ടെൺ ബ്രിഡ്ജ്, സാക്ക് വില്ലേ സ്കൂൾ അങ്കണത്തിൽ നടക്കും..

യുകെയിലെ കായിക പ്രേമികൾക്ക്, വടംവലി മത്സരവും, വള്ളംകളി മത്സരവും, ക്രിക്കറ്റ് ടൂർണമെന്റ്ഉം, സമ്മാനിച്ച, സഹൃദയ ദി വെസ്റ്റ് കെന്റ് കേരളത്തിന്റെ ആറാമത് വടംവലി മത്സരമാണ് നടക്കുന്നത്.
ഒന്നാം സമ്മാനം 1001 പൗണ്ടും ട്രോഫിയും, രണ്ടാം സമ്മാനം 601 പൗണ്ട് ട്രോഫിയും , മൂന്നാം സമ്മാനം 401 പൗണ്ട് ട്രോഫിയും, നാലാം സമ്മാനം 201പൗണ്ട് ട്രോഫിയും അഞ്ചു മുതൽ 8 വരെയുള്ള എല്ലാ ടീമുകൾക്കും ക്യാഷ് പ്രൈസ് ട്രോഫിയുo സമ്മാനമായി നൽകുന്നു.

കേരളത്തനിമയുള്ള നാടൻ ഭക്ഷണവും, അതി വിശാലമായ പാർക്കിംഗ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

രാവിലെ 9 മണിക്ക് രജിസ്ട്രേഷൻ ആരംഭിക്കും. യുകെയിലെ പ്രമുഖ ടീമുകൾ പങ്കെടുക്കുന്ന ഈ വടംവലി മാമാങ്കത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ടീമുകൾ ജൂൺ 20ന് മുൻപായി 07958236786, 0757700662, 07448368127 എന്നീ ഏതെങ്കിലും നമ്പറുകളിൽ ബന്ധപ്പെടുക. പരിപാടികളുടെ വിജയത്തിനായി, സഹൃദയ പ്രസിഡന്റ് ശ്രീ സാജു മാത്യുവിന്റെയും, സെക്രട്ടറി ശ്രീ നിയാസ് മൂത്തേടത്ത് പുരയ്ക്കലിനെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു.

മെയ് 28നു ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ച പ്രതിഭാ കേശവന് യുകെയിലെ പ്രിയപ്പെട്ട സുഹൃത്തുക്കളും സഖാക്കളും കണ്ണീരോടെ യാത്രാമൊഴിയേകി. കേംബ്രിഡ്‌ജ്‌ ക്യൂയ് വില്ലേജ് ഹാളില്‍ പൊതുദർശനത്തിലും തുടർന്ന് നടന്ന അനുസ്മരണ യോഗത്തിലും പ്രതിഭയുടെ സഹോദരിയുൾപ്പെടെ അടുത്ത ബന്ധുക്കളും സമൂഹത്തിന്റെ നാനാതുറകളിൽപ്പെട്ട സുഹൃത്തുക്കളും ആദരാഞ്ജലികൾ അർപ്പിച്ചു.

ശ്രീ നാരായണ ധർമ്മ സംഘം . സ്വാസ്റ്റൻ മലയാളി കമ്മ്യൂണിറ്റി, കേംബ്രിഡ്‌ജ്‌ മലയാളി അസ്സോസിയേഷൻ , കേംബ്രിഡ്‌ജ്‌ കേരള കൾച്ചറൽ അസോസിയേഷൻ ,കുമരകം കൂട്ടായ്മ തുടങ്ങിയ സംഘടനകളുടെയും പ്രതിഭയുടെ സഹപ്രവർത്തകരുടെയും സഹകരണത്തോടെയാണ് കൈരളി യുകെ ചടങ്ങു സംഘടിപ്പിച്ചത്. ഒരു ഭിന്നതകൾക്കും ഇടം കൊടുക്കാതെ ഒത്തൊരുമയോടെ ഈ സംഘടനകൾ പ്രതിഭയുടെ മരണാനന്തരം ഉള്ള രേഖകൾ ശരിയാക്കുവാനും ഭൗതിക ശരീരം നാട്ടിലെത്തിക്കുവാനും ഉള്ള പ്രവർത്തനങ്ങൾ മാതൃകാപരമായി ഏറ്റെടുത്തു നടത്തി.

കേംബ്രിഡ്‌ജ്‌ ആഡൻബ്രൂക്ക്സ് ആശുപത്രിയിൽ നഴ്‌സായിരുന്ന പ്രതിഭ പുരോഗമന കലാ സാംസ്‌കാരിക സംഘടനയായ കൈരളി യുകെയുടെ ദേശീയ കമ്മറ്റി അംഗവും കേംബ്രിഡ്‌ജ്‌ യൂണിറ്റ് പ്രസിഡന്റുമായിരുന്നു .
പ്രതിഭയുടെ സഹപ്രവർത്തകരും വിവിധ സംഘടനാപ്രതിനിധികളും പ്രതിഭയെ ചടങ്ങിൽ അനുസ്മരിച്ചു സംസാരിച്ചു . പ്രതിഭയുടെ സാമൂഹ്യപ്രതിബദ്ധയും സഹജീവികളോടുള്ള കരുണയും സേവനതല്പരതയും ശ്ലാഘനീയമാണെന്നു അനുസ്മരണ യോഗത്തിൽ എല്ലാവരും എടുത്തുപറഞ്ഞു.

ജൂൺ 10 ശനിയാഴ്ച രാവിലെ 9 മണി മുതൽ 11 മണിവരെയാണ് പ്രതിഭയുടെ അന്തിമ ദർശനത്തിനും ആദരാഞ്ജലികൾ അർപ്പിക്കുവാനുമായി അവസരം ഒരുക്കിയിരുന്നത്. കൈരളി യുകെ നാഷണൽ കമ്മിറ്റി അംഗം ജെറി വല്യറ ചടങ്ങുകൾ നിയന്ത്രിച്ചു.

ശ്രീനാരായണ ധർമ്മ സംഘം ചടങ്ങിൽ യുകെ പ്രാർത്ഥനാ ഗീതങ്ങൾ ആലപിച്ചു. പ്രതിഭയെ അനുസ്മരിച്ചുകൊണ്ട് കുടുംബത്തിനുവേണ്ടി കൈരളി യുകെ പ്രസിഡന്റ് പ്രിയരാജൻ സംസാരിച്ചു. പ്രതിഭയുടെ ജീവിതവും സാമൂഹ്യപ്രവർത്തനങ്ങളും അനുസ്മരിച്ച പ്രിയ അകാലത്തിലുള്ള ഈ വേർപാട് പ്രതിഭയുടെ കുടുംബത്തെപ്പോലെ കൈരളിയ്ക്കും നികത്താനാവാത്ത നഷ്ടം ആണെന്ന് പറഞ്ഞു.

അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് (AIC) നു വേണ്ടി രാജേഷ് ചെറിയാൻ പ്രിയ സഖാവിനു അന്ത്യാഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു.

റെവ. ഫാദർ John Mihn പ്രാർത്ഥനകൾക്കും അന്ത്യോപചാര പ്രാർത്ഥനകൾ ചൊല്ലി. തുടർന്ന് ശ്രീ നാരായണ ധർമ്മ സംഘം പ്രവർത്തകർ പ്രതിഭയ്ക്ക് യാത്രാമൊഴിയേകി. പ്രതിഭയ്ക്ക് പ്രിയപ്പെട്ട ലാൽസലാം വിളിച്ചാണ് പ്രിയ സഖാക്കൾ അന്തിമ വിട നൽകിയത്.

തുടർന്ന് നടന്ന അനുസ്മരണയോഗത്തിൽ കൈരളിയുടെ കേംബ്രിഡ്‌ജ്‌ യുണിറ്റ് അംഗവും പ്രതിഭയുടെ പ്രിയ സുഹൃത്തുമായിരുന്ന രഞ്ജിനി ചെല്ലപ്പൻ സ്വാഗതം ആശംസിച്ചു. ആഡൻബ്രൂക്ക്സ് ഹോസ്പിറ്റലിലെ സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കും വേണ്ടി സംസാരിച്ച ലിസ ഡൺലപ് , ദീപ ചെറിയാൻ എന്നിവർ പ്രതിഭയുടെ ജോലിയിലെ ആത്മാർത്ഥതയും സ്നേഹത്തോടെയുള്ള പെരുമാറ്റവും അനുസ്മരിച്ചു.

തുടർന്ന് സ്വാസ്റ്റൻ മലയാളി കമ്മ്യൂണിറ്റിക്കു വേണ്ടി ജോജോ ജോസഫ് , കേംബ്രിഡ്‌ജ്‌ മലയാളി അസ്സോസിയേഷനുവേണ്ടി മഞ്ജു ടോം , കൈരളി യുകെ നാഷണൽ കമ്മിറ്റിയിൽ പ്രതിഭയോടൊപ്പം പ്രവർത്തിച്ച എൽദോ പോൾ , ലിനു വർഗ്ഗീസ് , ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ (IWA) ജ. സെക്രട്ടറി ലിയോസ് പോൾ , കേംബ്രിഡ്‌ജ്‌ കേരള കൾച്ചറൽ അസോസിയേഷൻ പ്രതിനിധി റോബിൻ കുര്യാക്കോസ് , കുമരകം കൂട്ടായ്മ പ്രതിനിധി ജോമോൻ കുമരകം , പ്രതിഭ പ്രസിഡന്റ് ആയ കൈരളി യുകെ കേംബ്രിഡ്‌ജ്‌ ബ്രാഞ്ച് സെക്രട്ടറി വിജേഷ് കൃഷ്ണൻകുട്ടി എന്നിവർ പ്രതിഭയെ അനുസ്മരിച്ചു സംസാരിച്ചു. യുകെ യിൽ പുതിയതായി എത്തിയ സമയത്തു ഒരു അത്യാവശ്യ ഘട്ടത്തിൽ തനിക്കു താങ്ങായിനിന്നു സഹായിച്ച പ്രതിഭയുടെ കരുണയും സഹായിക്കാനുള്ള മനസ്സും സ്വന്തം അനുഭവത്തിലൂടെ ഷഹാന വിവരിച്ചു.

പ്രതിഭയുടെ ബന്ധുവും നാട്ടുകാരനുമായ പ്രമോദ് കുമരകം പ്രതിഭയുമായുള്ള പരിചയവും , ബാല്യകാലവും പ്രതിഭയുടെ എളിമയെയും അവർ ചെയ്യുന്ന ചാരിറ്റി പ്രവർത്തനങ്ങളെയും കുറിച്ച് വിശദമായി സംസാരിച്ചു.

പ്രതിഭ ഏറ്റെടുക്കുകയും തുടങ്ങിവെയ്ക്കുകയും ചെയ്ത സൽപ്രവർത്തികൾ കൂടുതൽ ഭംഗിയായി മുന്നോട്ട് കൊണ്ടുപോവും എന്ന് പ്രതിഭയോടൊപ്പം പ്രവർത്തിച്ചവർ ഉറപ്പുനല്കി.

പ്രതിഭയുടെ ഭൗതികശരീരം ശനിയാഴ്ച രാത്രിയിലെ എയർ ഇന്ത്യ വിമാനത്തിൽ നാട്ടിലേയ്ക്ക് കൊണ്ടുപോയി. കുമരകത്തുള്ള സ്വവസതിയിൽ ഞായറാഴ്ച പ്രതിഭയുടെ അന്തിമ കർമ്മങ്ങൾ നടന്നു

ഇസ്‌ലാമാബാദ്∙ മോശം കാലാവസ്ഥയെ തുടർന്ന് പാക്കിസ്ഥാൻ വ്യോമപാതയിലേക്ക് വഴിതിരിച്ചുവിട്ട് ഇൻഡിഗോ വിമാനം. അമൃത്‌സറിൽ നിന്നും അഹമ്മദാബാദിലേക്ക് പോയ ഇൻഡിഗോ വിമാനമാണ് പാക്ക് വ്യോമപാതയിലേക്ക് കടന്നത്. പാക്കിസ്ഥാനിലെ ഗുജ്രൻവാലയിൽ എത്തിയ വിമാനം സുരക്ഷിതമായി ഇന്ത്യൻ വ്യോമാതിർത്തിയിലേക്ക് മടങ്ങിയെത്തി. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.

ഇൻഡിഗോ വിമാനം 6E-645 ആണ് വഴിതിരിച്ചുവിട്ടത്. പാക്കിസ്ഥാൻ എയർട്രാഫിക്ക് കൺട്രോൾ റൂമുമായി ബന്ധപ്പെട്ടാണ് വിമാനം നിയന്ത്രിച്ചത്. ഫ്ലൈറ്റ് റഡാർ അനുസരിച്ച്, 454 ഗ്രൗണ്ട് വേഗതയിലുള്ള ഇന്ത്യൻ വിമാനം ശനിയാഴ്ച വൈകിട്ട് 7.30ന് ലാഹോറിന് വടക്ക് പ്രവേശിച്ച് രാത്രി 8.01ന് ഇന്ത്യയിലേക്ക് മടങ്ങിയെന്ന് ഡോൺ പത്രം റിപ്പോർട്ട് ചെയ്തു.

സംഭവത്തിൽ അസ്വഭാവികതയില്ലെന്നും മോശം കാലാവസ്ഥയിൽ ഇത്തരം കാര്യങ്ങൾ രാജ്യാന്തരനിയമമനുസരിച്ച് അനുവദനീയമാണെന്നുമുള്ള പാക്കിസ്ഥാൻ സിവിൽ ഏവിയേഷൻ അതോറിറ്റിയിലെ മുതിർന്ന ഉദ്യോഗസ്ഥന്റെ പ്രതികരണവും റിപ്പോർട്ടിലുണ്ട്. ഇതിന് സമാനമായി കഴിഞ്ഞ മേയിൽ കനത്ത മഴയെ തുടർന്ന് പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് (പിഐഎ) വിമാനം ഇന്ത്യൻ വ്യോമാതിർത്തിയിൽ പ്രവേശിച്ച് ഉദ്ദേശം 10 മിനിറ്റ് തങ്ങിയിരുന്നു.

കണ്ണൂർ∙ തെരുവുനായയുടെ ആക്രമണത്തിൽ പതിനൊന്നുകാരനു ദാരുണാന്ത്യം. മുഴുപ്പിലങ്ങാട് കെട്ടിനകത്തെ നിഹാൽ നിഷാദാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെ കുട്ടിയെ കാണാതായിരുന്നു. കളിക്കുന്നതിനിടയിലാണു കുട്ടിയെ കാണാതായത്. തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ബോധരഹിതനായ കുട്ടിയെ നാട്ടുകാരാണ് ഒഴിഞ്ഞ പറമ്പിൽനിന്നും കണ്ടെത്തിയത്.

 

വീട്ടിൽ നിന്നും അരക്കിലോമീറ്റർ അകലെയാണു കുട്ടി കിടന്നിരുന്നത്. കുട്ടിയെ തെരുവുനായ്ക്കൾ കടിച്ചുവലിച്ചതാകാം എന്നാണു കരുതുന്നത്. ശരീരമാസകലം കടിയേറ്റ പാടുണ്ട്. മാനസിക ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടിയാണു നിഹാൽ. സംസാരശേഷിയും ഇല്ലായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി.

മിനു നെയ്‌സൺ പള്ളിവാതുക്കൽ

ഏത്തപ്പഴം ഇടിയപ്പം

ചേരുവകൾ:

1 . 2 ഏത്തപ്പഴം
2 . 1 കപ്പ് അരി പൊടി (ഇടിയപ്പം പൊടി )
3 . 1 tsp നെയ്യ്
4 . 1/4 tsp ഉപ്പ്
5 . 1/2 കപ്പ് തേങ്ങ ചിരകിയത്

തയ്യാറാക്കുന്ന രീതി

Step 1
ഏത്തപ്പഴം ആവിയിൽ വേവിക്കുക. തൊലി കളഞ്ഞതിന് ശേഷം അരച്ചെടുക്കുക.

Step 2
ഒരു പാത്രത്തിൽ അരിപ്പൊടിയും നെയ്യും ഒരു നുള്ള് ഉപ്പും, ഏത്തപ്പഴം പേസ്റ്റും ചേർത്ത് നന്നായി ഇളക്കുക.

Step 3
ആവശ്യമെങ്കിൽ ചൂടുവെള്ളം ചേർത്ത് നന്നായി കുഴയ്ക്കുക.

Step 4
ഇടിയപ്പം പ്രസ്സ് നെയ്യ് ഉപയോഗിച്ച് ഗ്രീസ് ചെയ്യുക.

Step 5
ഇടിയപ്പം പ്രസ്സിൽ മാവ് നിറയ്ക്കുക.

Step 6
ഇടിയപ്പത്തട്ടിൽ കുറച്ചതു തേങ്ങ ചിരകിയത് വിതറി, അതിനുമുകളിൽ ഇടിയപ്പം ഉണ്ടാക്കുക.

Step 7
ഒരു സ്റ്റീമറിൽ 7-8 മിനിറ്റ് ആവിയിൽ വേവിക്കുക.

Step 8
ഇടിയപ്പം ഒരു സെർവിംഗ് പ്ലേറ്റിലേക്ക് മാറ്റുക.

Step 9
തേങ്ങാപാലിൽ അൽപ്പം പഞ്ചസാരയും, ഏലക്കാപ്പൊടിയും ചേർത്തും ഏത്തപ്പഴം ഇടിയപ്പം ആസ്വദിക്കാം.

മിനു നെയ്‌സൺ പള്ളിവാതുക്കൽ ,ഓസ്ട്രേലിയ

 

18.5 ലക്ഷം രൂപ നൽകി സീനിയർ കെയർ വിസയിൽ യുകെ യിൽ എത്തിയ കൊല്ലം സ്വദേശിയായ യുവതിയെ ഏജന്റ് തിരികെ അയയ്ക്കാൻ നടത്തിയ ശ്രമം യുവതിയുടെ ചെറുത്ത് നിൽപ്പും സാമൂഹിക പ്രവർത്തകരുടെ ഇടപെടലും മൂലം വിഫലമായി. കെയറർ വിസയിൽ യുകെയിൽ എത്തിച്ച ശേഷം  കുറച്ചുകാലം ജോലി നൽകാതെ ഇരിക്കുകയും പിന്നീട് ഇപ് സ്വിച്ചിൽ ഒരു നേഷ്സിംഗ് ഹോമിൽ ജോലി നൽകുകയും ചെയ്തു. മൂന്നു മാസങ്ങൾക്കു ശേഷം ഇംഗ്ലീഷ് ഭാഷ അറിയില്ല എന്ന കാരണം പറഞ്ഞ് യുവതിയെ തിരിച്ച് നാട്ടിലേക്ക് അയക്കാൻ ഒരുങ്ങുകയായിരുന്നു ഏജൻസി . വാങ്ങിയ പണം പോലും തിരിച്ചു നൽകാതെ നാട്ടിലേക്ക് കയറ്റി വിടാനുള്ള ശ്രമം നടത്തുകയും, ഒടുവിൽ യുവതിയുടെ ചെറുത്തുനിൽപ്പിനെ തുടർന്ന് എയർപ്പോർട്ടിൽ നിന്നും കയറുന്നതിനു മുമ്പായി 10 ലക്ഷം രൂപ നാട്ടിലെ അക്കൗണ്ടിൽ ഇടാം എന്ന് ഉറപ്പു നൽകുകയും ചെയ്തു.
എന്നാൽ പണം അക്കൗണ്ടിൽ വരാത്തതുമൂലം കേറിപ്പോകാൻ വിസ്സമ്മതിച്ച യുവതി എയർപ്പോർട്ട് സെക്യൂരിറ്റിയെ വിവരം അറിയിക്കുകയും അവർ വഴി പോലീസിന്റെ സഹായം തേടുകയും ചെയ്യ്തു. പോലീസ് എത്തിയപ്പോൾ ഭാഷ അറിയാം എന്നതിനാൽ തന്നെ താൻ പണം വാങ്ങിയില്ല എന്ന് അവരെ വിശ്വസിപ്പിച്ച് ഏജന്റിന് രക്ഷപെടാൻ സാധിച്ചു. ഇതേ തുടർന്ന്  ഇപ് സ്വിച്ചിലെ താമസ സ്ഥലം ഒഴിഞ്ഞ് നാട്ടിലേക്ക് പുറപ്പെട്ട യുവതി എയർപോർട്ടിൽ ഒറ്റപ്പെട്ടു. വിവരം അറിഞ്ഞ യുകെയിലെ ഇടത് സാംസ്കാരിക സംഘടനയായ സമീക്ഷ യുകെയുടെ പ്രവർത്തകർ യുവതിയ്ക്ക് വേണ്ട സഹായം നല്കുകയുണ്ടായി. സമീക്ഷ യുകെ  നാഷണൽ  സെക്രട്ടറിയേറ്റിന്റെ നേതൃത്വത്തിൽ നിയമ നടപടികൾ തുടങ്ങാനും യുവതിക്ക് പണം തിരിച്ചു കിട്ടാനും ഉള്ള ശ്രമങ്ങളും  ആരംഭിച്ചുകഴിഞ്ഞു. സമിക്ഷ യുകെ  മാഞ്ചസ്റ്റർ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ  ഷാജിമോൻ കെ. ഡി.  വിനോദ് കുമാർ എന്നിവർ ചേർന്ന് യുവതിക്ക് മാഞ്ചസ്റ്ററിൽ തന്നെ താൽക്കാലികമായി താമസവും ഭക്ഷണവും ഒരുക്കിയിട്ടുണ്ട് .
ഇതേ രീതിയിൽ ഏജൻറ് മാരുടെ ചതിയിൽ പെട്ട് നിരവധി മലയാളികൾ യുകെയിലെത്തി ദുരിതം അനുഭവിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട് എന്നും ഇവർ സമീക്ഷ യുകെയുമായി ബന്ധപ്പെട്ടാൽ ആവശ്യമായ നിയമസഹായം ഉൾപ്പെടെ ചെയ്ത് കൊടുക്കുന്നതായിരിക്കും എന്ന് സമീക്ഷ നാഷണൽ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി അറിയിച്ചു .

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

മടമ്പം: മടമ്പം ലൂർദ് ഫൊറോനാപള്ളി ഇടവകാംഗമായ മുല്ലൂർ എം. പി. ജോയി (75) നിര്യാതനായി. സംസ്കാരം പിന്നീട് . ഭാര്യ: കൊട്ടൂർ വയൽ പൂവത്തുംമൂട്ടിൽ കുടുംബാംഗം ചിന്നമ്മ ജോയി, മക്കൾ : മനേഷ് ഫിലിപ്പ് (യുകെ), മിനി അഭിലാഷ് (യുകെ), സിമി റോബിൻ (ഓസ്ട്രേലിയ, നിമി ഷൈജു (യുകെ). മരുമക്കൾ : ബെറ്റി മനേഷ് (യുകെ), അഭിലാഷ് നന്ദിക്കാട് (യുകെ), റോബിൻ മാവേലി പുത്തൻപുരയിൽ (ഓസ്ട്രേലിയ), ഷൈജു ഓരത്ത് (യുകെ ) . സഹോദരങ്ങൾ: ചാണ്ടി, ഫാ. ജേക്കബ് മുല്ലൂർ, അബ്രഹാം, മേരി, ആനിയമ്മ (യുകെ), സാലി (തിരുവനന്തപുരം).

മിനി അഭിലാഷിന്റെ പിതാവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

RECENT POSTS
Copyright © . All rights reserved