Latest News

ടോം ജോസ് തടിയംപാട് ,  ജോസ് മാത്യു

ഞങ്ങളുടെ ജപ്പാൻ യാത്രയുടെ നാലാം ദിവസമാണ് ഹിരോഷിമയിൽ എത്തുന്നത് ഞങ്ങൾ എത്തുമ്പോഴും ഹിരോഷിമയിൽ ആറ്റം ബോബിന്റെ ശക്തിയിൽ പൂർണ്ണമായി തകരാതെ നിന്ന Genbaku Dome (ഹിരോഷിമ പീസ് മെമ്മോറിയൽ ) നോട് ചേർന്ന് ഒഴുകുന്ന മോട്ടോയാസു നദി സമാധാനമായി ഒഴുകി കൊണ്ടിരിക്കുന്നു ആ നദിക്കു കുറുകെ നിൽക്കുന്ന പാലത്തിൽ നിന്ന് dome നെ ലക്ഷ്യമാക്കി ഞങ്ങൾ നിരന്നുനിന്നു ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോൾ ആ നദിയിലെ വെള്ളം കണ്ണീരായി എനിക്ക് തോന്നി അത്രമാത്രം വേദനയാണ് 1945 ആഗസ്ത് 6 സമയം 8 .15 മുതൽ ഈ നദി അനുഭവിച്ചത്‌ അന്നാണ് അമേരിക്കയുടെ യുദ്ധവിമാനം ലിറ്റിൽ ബോയ് എന്ന ആറ്റം ബോംബ് Genbaku Dome നെ ലക്ഷ്യമാക്കി ഹിരോഷിമയിലേക്കു വാർഷിച്ചത് എന്നാൽ തൊട്ടടുത്തുള്ള ഷൈമ ആശുപത്രിയുടെ 600 മീറ്റർ ഉയരത്തിൽ വച്ച് ആ ബോംബ് പൊട്ടുമ്പോൾ അത് ലോക ചരിത്രത്തിലെ ഭീകരമായ കൂട്ടക്കൊലയുടെയും പിന്നീട് ലോകസമാധാനത്തിൻെറയും പ്രതീകമായി മാറി .

ലോക ചരിത്രത്തിലെ ആദ്യ ആറ്റം ബോംബ് പൊട്ടിത്തെറിച്ചപ്പോൾ രണ്ടു സെക്കന്റിനുള്ളിൽ പുറത്തേക്കു വമിച്ച ചൂട് 7700 ഡിഗ്രി ആയിരുന്നു. രണ്ടു സെക്കൻറ് കഴിഞ്ഞു മൂന്നു സെക്കന്റിലേക്കു പ്രവേശിച്ചപ്പോൾ ചൂട് 3000 നും 4000 നും ഇടയിലായി തൽക്ഷണം 70000 ത്തോളം ആളുകൾ ചൂടുകൊണ്ട് ഉരുകി മരിച്ചു വീണു. ധാരാളം ആളുകൾ ജീവൻ രക്ഷിക്കാൻ മോട്ടോയാസു നദിയിലേക്ക് എടുത്തുചാടി. പക്ഷെ അവരെ ചൂടിൽ നിന്ന് രക്ഷിക്കാൻ അവൾക്കു കഴിഞ്ഞില്ല. അവരെല്ലാം ശവശരീരങ്ങളായി അവളുടെ മാറിലൂടെ ഒഴുകി. ആ കണ്ണീരിന്റെ വേദന പാലത്തിൽ നിന്ന് നദിയിലേക്കു നോക്കിയ എനിക്ക് ശാന്തമായി ഒഴുകുമ്പോഴും അവളിൽ കാണാൻ കഴിഞ്ഞു .

ബോംബ് പൊട്ടിയതിനു ശേഷം രണ്ടു കിലോമീറ്റർ ചുറ്റളവിലുള്ള തടികൊണ്ട് നിർമ്മിച്ച എല്ലാ കെട്ടിടങ്ങളും കത്തിയമർന്നു. 1,40000 മനുഷ്യർ മരിച്ചു വീണു. 5 കിലോമീറ്റർ അകലെപോലും ബോംബിന്റെ പൊടിപടലങ്ങൾ എത്തി ,ജീവിച്ചിരുന്നവർ ക്യാൻസർ രോഗികൾ ആയിമാറി. മൂന്നര കിലോമീറ്റർ ചുറ്റളവിൽ താമസിച്ച മനുഷ്യരുടെ തൊലി പൂർണ്ണമായി കത്തിയെരിഞ്ഞു. ഏകദേശം 92 % വരുന്ന ഹിരോഷിമ പട്ടണം തകർന്നടിഞ്ഞു. 76000 കെട്ടിടങ്ങൾ തകർന്നു വീണു. അങ്ങനെ ഹിരോഷിമ ഒരു ശവപ്പറമ്പായി മാറി. ആ പ്രദേശത്ത് ആകെ അവശേഷിച്ചത് 1915 ൽ പണി പൂർത്തീകരിച്ച ഇൻഡസ്ട്രിയൽ പ്രൊമോഷൻ ഹാൾ അഥവാ Genbaku Dome (ഹിരോഷിമ പീസ് മെമ്മോറിയൽ )ന്റെ മുകൾഭാഗം പൂർണ്ണമായി ഉരുകി നശിച്ചു. ഈ മഹാ സൗധം ഇന്ന് ലോകത്തോട് സമാധാനം ആശംസിച്ചു കൊണ്ട് തലയുർത്തി നിൽക്കുന്നു. ഇതു കാണുവാൻ ലോകം ഹിരോഷിമയിലേയ്ക്കു ഒഴുകിയെത്തുന്ന കാഴ്ചയാണ് അവിടെ കണ്ടത് .

പക്ഷെ ഇന്ന് നമുക്ക് അവിടെ കാണാൻ കഴിയുന്നത് ജപ്പാൻ ജനതയുടെ കരുത്താണ്. അനുഭവത്തിൽ നിന്നും അവർ പഠിച്ച പാഠം വലുതാണ്. ആ പ്രദേശം മുഴുവൻ അവർ പച്ച പുതപ്പിച്ചു പടുകൂറ്റൻ കെട്ടിടങ്ങൾ നിർമ്മിച്ചും വ്യവസായങ്ങൾ പടുത്തുയർത്തിയും അവർ നമ്മളെ അതിശയിപ്പിക്കുന്നു. അവിടെ നിലനിർത്തിയിട്ടുള്ള Genbaku Dome ഇല്ല എങ്കിൽ അങ്ങനെ ഒരു ബോംബ് വീണ സ്ഥലമാണ് എന്ന് നമുക്ക് തോന്നുന്നില്ല. അത്രമാത്രം വലിയ വികസനമാണ് ഈ 80 വർഷംകൊണ്ട് അവർ നേടിയത്. ജപ്പാൻ ജനതയുടെ അധ്വാനവും ബുദ്ധിയും എന്താണ് എന്ന് അവർ ലോകത്തെ പഠിപ്പിക്കുകയാണ് ഈ പട്ടണം ചൂണ്ടികാണിച്ചുകൊണ്ട്.


.
പസഫിക്ക് സമുദ്രത്തിലെ നാലു പ്രധാന ദീപുകളുടെ സമാഹാരമാണ് ജപ്പാൻ എന്ന രാജ്യ൦. 2600 വർഷത്തെ ചരിത്രമുള്ള രാജാവും യുദ്ധതന്ത്രജ്ഞരായ സമുറായികളും, കഠിനാധ്വാനികളും ബുദ്ധിമാന്മാരുമായ മനുഷ്യരും നിറഞ്ഞ ഒരു രജ്ജ്യമാണ് ജപ്പാൻ . രാജാവ് സൂര്യനിൽ നിന്നും ജനിച്ചതാണ് എന്നാണ് വിശാസം. രാജാവ് രാഷ്ട്രീയ അധികാരിയും അദ്ദേഹത്തിന്റെ മതമായ ഷിൻടോ മതത്തിന്റെ പ്രധാന പൂജാരിയുമാണ്. അങ്ങനെ മതവും അധികാരവും പൂർണ്ണമായി കേന്ദ്രികരിക്കപ്പെട്ട പൂർണ്ണ അധികാരമായിരുന്നു ജപ്പാൻ ചക്രവർത്തിയുടേത് .

ഇങ്ങനെ ഒക്കെ ആയിരുന്നുവെങ്കിലും ജപ്പാൻ എന്ന കൊച്ചു രാജ്യത്തിനു വളരാൻ വേണ്ട അസംസ്കൃത വസ്തുക്കൾ അവിടെയുണ്ടായിരുന്നില്ല. അതുകൊണ്ടു അതു ലഭിക്കുന്നതിനുവേണ്ടി ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യഭാഗത്തു മുതൽ മറ്റു രാജ്യങ്ങളെ കീഴടക്കാൻ തുടങ്ങി ചൈനയുടെ ഭാഗമായ മഞ്ചുറിയ, മലയ, ഫ്രാൻസിന്റെ കോളനികളായ പസഫിക് ദീപുകൾ എന്നിവ അവർ പിടിച്ചടുക്കുകയും ക്രൂരമായ ആക്രമണവും ബലാൽസംഗവും കൊള്ളയുമാണ് ജപ്പാൻ സൈന്യ൦ അവിടെ നടത്തിയത്. അതിനാൽ രണ്ടാം ലോക മഹായുദ്ധത്തിൽ പക്ഷം ചേരാതിരുന്ന അമേരിക്ക ജപ്പാനെ ഉപരോധിച്ചു. ജപ്പാൻ 90 % പെട്രോൾ വാങ്ങിയിരുന്നത് അമേരിക്കയിൽ നിന്നായിരുന്നു. ഉപരോധം ജപ്പാനെ വലച്ചു . കൂടാതെ അമേരിക്ക പസഫിക്കിൽ വ്യാപിക്കുന്ന ജപ്പാൻ ശക്തിയെ തടയാൻ Oahu, Hawaii, ദീപിൽ ഒരു വലിയ നേവൽ ബെയ്‌സ് (Pearl Harbor )സ്ഥാപിക്കുകയും ചെയ്തു. ഇതിൽ പ്രതിക്ഷേധിച്ച് ജപ്പാൻ Pearl Harbor ആക്രമിക്കുകയും ഏകദേശം 25000 സൈനികരെ കൊന്നൊടുക്കുകയും വലിയ നഷ്ടങ്ങൾ അമേരിക്കയ്ക്ക് വരുത്തുകയും ചെയ്തു. ഇതിൽ പ്രതിഷേധിച്ചു അമേരിക്ക ജപ്പനെതിരെ യുദ്ധം പ്രഖ്യപിക്കുകയും ടോക്കിയോ ഉൾപ്പെടെയുള്ള പ്രധാനപട്ടണങ്ങൾ ബോംബിട്ടു നശിപ്പിക്കുകയും അവരുടെ കാണപ്പെട്ട ദൈവമായ ചക്രവർത്തിയുടെ പാലസിൽ ബോംബ് ഇടുകയും ചെയ്തു. ചക്രവർത്തിക്കു വേണ്ടി മരിക്കുകയാണ് നമ്മൾ ചെയ്യേണ്ടത് എന്ന ചിന്തയിൽ യുദ്ധം തുടർന്ന ജപ്പാനെ കീഴ്‌പ്പെടുത്താൻ 1945 അമേരിക്ക കണ്ടുപിടിച്ച ആറ്റം ബോംബ് ജപ്പാന്റെ വ്യാവസായിക , സൈനിക കേന്ദ്രമായ ഹിരോഷിമയിൽ വർഷിക്കാൻ അമേരിക്ക തീരുമാനിക്കുകയാണ് ചെയ്തത്. ബോംബ് ഇടുന്നതിനു മുൻപ് അമേരിക്കൻ പ്രസിഡന്റ് ഹാരിസ് ട്രൂമാൻ കൊടുത്ത മുന്നറിയിപ്പുകൾ ജപ്പാൻകാർ വകവെച്ചില്ല. കാരണം ഇത്തരം ഒരു ആയുധം അമേരിക്കയുടെ കൈയ്യിലുണ്ടെന്ന് ആർക്കും അറിയില്ലായിരുന്നു .

ഹിരോഷിമയിൽ ബോംബ് വർഷിച്ച ശേഷം മൂന്നുദിവസം കഴിഞ്ഞു നാഗസാക്കിയിലും അമേരിക്ക ബോംബ് വർഷിച്ചപ്പോൾ ചക്രവർത്തിക്ക് കിഴടങ്ങാതെ മാർഗമില്ലാതെ വന്നു. അങ്ങനെ ദൈവം മനുഷ്യരുടെ മുൻപിൽ കിഴടങ്ങി . പിന്നീട് ലോകം കാണുന്നത് ആണവ നിരായുധീകരണത്തിനും സമാധാനത്തിനും വേണ്ടി മുൻപിൽ നിന്ന് പോരാടുന്ന ജപ്പാനെയാണ് . ലോകസമാധാനത്തിനു വേണ്ടി അവർ സ്ഥാപിച്ച യുദ്ധ സ്മാരകത്തിൽ അവർ എഴുതി വച്ചിരിക്കുന്നത് Let all the souls here rest in peace ,for we shall not repeat the evil ( ഇവിടെയുള്ള എല്ലാ ആത്മാക്കളും സമാധാനത്തോടെ വിശ്രമിക്കട്ടെ, നമ്മൾ ആ തിന്മ ആവർത്തിക്കില്ല). എന്നാണ് ജപ്പാൻ അവർ ചെയ്ത തിന്മയിൽ നിന്നും ഉയർത്തെഴുന്നേറ്റു ലോകത്തിനു മാതൃകയായി നിൽക്കുന്നു .

Genbaku Dome (ഹിരോഷിമ പീസ് മെമ്മോറിയൽ ) നോട് ചേർന്ന് തന്നെ സ്ഥാപിച്ചിട്ടുള്ള Hiroshima peace മെമ്മോറിയൽ മ്യൂസിയത്തിൽ നിറയെ ബോംബ് വീണ സമയത്തു ഉരുകിയ സാധനങ്ങളും അന്നത്തെ മനുഷ്യരുടെ അവസ്ഥയും വിവരിക്കുന്നുണ്ട് ,ബോംബ് വീണ സമയത്തെ മനുഷ്യരുടെ അവസ്ഥ ചിത്രീകരിക്കുന്ന ഒരു ചെറിയ ഡോക്യൂമെന്ററിയും കാണിക്കുന്നുണ്ട്. ഇതെല്ലാം കണ്ടിറങ്ങിയപ്പോൾ മനസ് മരവിച്ച അവസ്ഥയായിരുന്നു ഞങ്ങളുടേത് . അമേരിക്കൻ പ്രസിഡന്റ് ഒബാമ ഈ മെമ്മോറിയൽ സന്ദർശിക്കുകയും ബോംബിനെ അതി ജീവിച്ച മനുഷ്യരെ കണ്ടു സംസാരിക്കുകയും മെമ്മോറിയലിൽ പുഷ്‌പചക്രം അർപ്പിക്കുകയും ചെയ്‌തെങ്കിലും അമേരിക്ക ആറ്റം ബോംബ് ഇട്ടതിന് ഇന്നും ക്ഷമ പറഞ്ഞിട്ടില്ല.!!!!….

യു കെ യുടെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന 35 മലയാളികൾ അടങ്ങിയ യാത്രാ സംഘമാണ് ജപ്പാൻ സന്ദർശിച്ചത് ഞങ്ങളുടെ ട്രാവൽ ഏജൻസി മികച്ച സൗകര്യങ്ങളാണ് യാത്രയിൽ ഉടനീളം ഒരുക്കി തന്നത്.

(തുടരും )

ഹാര്‍വാഡ് സര്‍വകലാശാലയില്‍ വിദേശ വിദ്യാര്‍ഥികളുടെ പ്രവേശനത്തില്‍ വിലക്കേര്‍പ്പെടുത്തി ട്രംപ് ഭരണകൂടം. ട്രംപിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത സാഹചര്യത്തിലാണ് ഈ നടപടി. ഇപ്പോള്‍ പഠിക്കുന്ന വിദേശ വിദ്യാര്‍ഥികള്‍ വേറെ സര്‍വ്വകലാശാലകളിലേക്ക് മാറണമെന്നാണ് നിര്‍ദേശം.

അല്ലെങ്കില്‍ അവരുടെ വിദ്യാര്‍ത്ഥി വിസ റദ്ദ് ചെയ്യുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഹാര്‍വാഡ് സര്‍വ്വകലാശാലയിലെ മൊത്തം വിദ്യാര്‍ത്ഥികളില്‍ 27 ശതമാനം 140-ഓളം രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. നടപടി നിയമാനുസൃതമല്ലെന്നാണ് ഹാര്‍വാഡ് സര്‍വ്വകലാശാല പ്രതികരിക്കുന്നത്.സര്‍വകലാശാലയില്‍ ആഭ്യന്തര സുരക്ഷാ വകുപ്പ് നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായിട്ടായിരിക്കും ഇത് ചെയ്യുന്നതെന്ന് ഭരണകൂടം അറിയിച്ചു. ആഭ്യന്തര സുരക്ഷാ സെക്രട്ടറി ക്രിസ്റ്റി നോയിം സര്‍വകലാശാലയ്ക്ക് ഒരു കത്ത് അയച്ചിട്ടുണ്ട്.

ഹാര്‍വഡിലെ 6800 വിദേശ വിദ്യാര്‍ത്ഥികളെ ഈ നടപടി ബാധിക്കും. ട്രംപ് മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത സാഹചര്യത്തില്‍ സര്‍വ്വകലാശാലയ്ക്കുള്ള ഫെഡറല്‍ സഹായമായ 2.3 ബില്യണ്‍ ഡോളര്‍ യു.എസ്. മരവിപ്പിച്ചിരുന്നു.കഴിഞ്ഞ വര്‍ഷം മാത്രം 6700 വിദേശ വിദ്യാര്‍ത്ഥികളാണ് ഹാര്‍വാഡില്‍ പ്രവേശനം നേടിയിട്ടുള്ളത്. ഗവണ്‍മെന്റ് ആവശ്യപ്പെട്ട ഹാര്‍വാഡിലെ വിദേശ വിദ്യാര്‍ത്ഥികളുടെ പൂര്‍ണ വിവരങ്ങള്‍ അടുത്ത 72 മണിക്കൂറിനുള്ളില്‍ കൈമാറണമെന്നും ട്രംപ് ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.

പ്ലസ് ടു ഫലം അറിഞ്ഞു മണിക്കൂറുകൾക്കുള്ളിൽ വിദ്യാർത്ഥി മരിച്ചു. ചന്തക്കവലയിൽ കാറിടിച്ച് പെൺകുട്ടി മരിച്ചു. തോട്ടയ്ക്കാട് സ്വദേശിനിയായ അബിത (18) ആണ് മരിച്ചത്. അബിതയുടെ അമ്മയെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി 7 മണിയോടെ അമ്മയ്‌ക്കൊപ്പം റോഡ് മുറിച്ച് കടക്കുന്നതിനിടയിലായിരുന്നു അപകടം. ഇന്നലെ പുറത്ത് വന്ന പ്ലസ് ടു പരീക്ഷാ ഫലത്തിൽ അബിത മികച്ച വിജയം നേടിയിരുന്നു.

സംസ്ഥാനത്ത് സ്‌കൂള്‍ അധ്യാപകര്‍ക്കെതിരായ പോക്സോ കേസുകളില്‍ അച്ചടക്ക നടപടി കര്‍ശനമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. അച്ചടക്ക നടപടികള്‍ ഇതിനകം സ്വീകരിച്ച കേസുകളില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനും ഇതുവരെ അച്ചടക്ക നടപടി എടുക്കാത്ത കേസുകളില്‍ നടപടി സ്വീകരിക്കാനുമാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനായി പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിട്ടു. ഇരയായവരെ സംരക്ഷിക്കുക എന്നതാണ് സര്‍ക്കാരിന്റെ പ്രഖ്യാപിത നയമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.

സമയബന്ധിതമായി നടപടി പൂര്‍ത്തിയാക്കാത്ത കേസുകളുടെ ഫയല്‍, കെകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ തുടങ്ങിയവ ലഭ്യമാക്കി പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തില്‍ നടപടി സ്വീകരിച്ചു വരുന്നു. വകുപ്പിന് കീഴില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കെതിരെ നിലവില്‍ റിപ്പോര്‍ട്ട് ചെയ്ത പോക്‌സോ കേസുകളുടെ എണ്ണം 77 ആണ്. ഇതില്‍ 65 പേര്‍ അധ്യാപകരും 12 പേര്‍ അനധ്യാപകരുമാണ്. സര്‍വീസില്‍ നിന്നും ഒന്‍പത് പേരെ പിരിച്ചുവിട്ടു. ഒരാളെ സര്‍വീസില്‍ നിന്നും നീക്കം ചെയ്തതുള്‍പ്പെടെ 45 ജീവനക്കാര്‍ക്കെതിരെ കര്‍ശനമായ മറ്റ് അച്ചടക്ക നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ബാക്കി കേസുകളിലും ദ്രുതഗതിയില്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

വൊക്കേഷണല്‍ ഹയര്‍സെക്കന്ററി വിഭാഗത്തില്‍ പോക്‌സോ പ്രകാരം മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അച്ചടക്ക നടപടികള്‍ തുടര്‍ന്ന് വരുന്നു. ഈ മൂന്ന് ജീവനക്കാര്‍ക്കും (രണ്ട് അധ്യാപകരും, 1 ലബോറട്ടറി ടെക്‌നിക്കല്‍ അസിസ്റ്റന്റും) എതിരെ അച്ചടക്ക നടപടി സ്വീകരിച്ചു. മൂന്ന് കേസുകളും നിലവില്‍ കോടതിയുടെ പരിഗണനയിലാണ്.

ഹയര്‍ സെക്കന്‍ന്ററി വിഭാഗത്തില്‍ പോക്‌സോ കേസിലുള്‍പ്പെട്ട് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ നിന്നും 14 അധ്യാപകരെയും എയിഡഡ് മേഖലയില്‍ നിന്നും ഏഴ് അധ്യാപകരെയും സസ്‌പെന്‍ഡ് ചെയ്യുകയും നിയമാനുസൃതമായ നടപടി സ്വീകരികരിക്കുകയും ചെയ്തിട്ടുണ്ട്. ഇതില്‍ രണ്ടായിരത്തി ഇരുപത്തി നാല്-ഇരുപത്തിയഞ്ച് അക്കാഡമിക് വര്‍ഷത്തില്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ നിന്ന് രണ്ട് അധ്യാപകരും എയ്ഡഡ് മേഖലയില്‍ നിന്ന് രണ്ട് അധ്യാപകരുമാണ് ഉള്ളത്. താരതമ്യേന മുന്‍ വര്‍ഷത്തേക്കാള്‍ ഇത്തരത്തിലുള്ള കേസുകളുടെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 77.81 ശതമാനം വിദ്യാർഥികളാണ് ഇത്തവണ വിജയിച്ചത്. 30,145 പേർക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു. എന്നാൽ കഴിഞ്ഞ വർഷത്തേതിൽ നിന്ന് വിജയ ശതമാനത്തിൽ വലിയ കുറവുണ്ടായി. കഴിഞ്ഞ വർഷം 39,242 പേർ എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചിരുന്നു.

വിജയ ശതമാനത്തിൽ എറണാകുളം ജില്ലയാണ് ഒന്നാമത്. ജില്ലയിൽ 83.09 ആണ് വിജയം. ഇക്കൊല്ലം കേരളത്തിൽ ഏറ്റവും കുറവ് വിജയം കാസർഗോഡ് ജില്ലയിലാണ്. 71.09 മാത്രമാണ് വിജയം.

സയൻസ് വിഭാഗത്തിൽ വിജയം 83.25 ശതമാനമാണ്. ഹ്യുമാനിറ്റീസ് 69.16 ശതമാനവും കൊമേഴ്സ് 74.21 ശതമാനവും. എയ്ഡഡ് വിഭാഗത്തിൽ – 82.16 ശതമാനം, അൺ എയ്ഡഡ്-75.91 ശതമാനം, സ്പെഷ്യൽ സ്കൂൾ- 86.40 ശതമാനം എന്നിങ്ങനെയാണ് വിജയം.

ഉപരി പഠനത്തിന് യോഗ്യത നേടാത്തവർക്ക് ആശങ്ക വേണ്ടെന്ന് ഫലം പ്രഖ്യാപിച്ച വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു.

മൂന്നുവയസുകാരിയെ അമ്മ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയ കേസില്‍ വഴിത്തിരിവ്. കുട്ടി പീഡനത്തിനിരയായിരുന്നതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പുത്തന്‍കുരിശ് പോലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ പിതാവിന്റെ ബന്ധുവിനെ പോലീസ് ചോദ്യം ചെയ്യുന്നതായാണ് വിവരം.

ഇന്നലെ പകലാണ് കുട്ടിയുടെ പോസ്റ്റുമോര്‍ട്ടം നടന്നത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുട്ടി പീഡനത്തിനിരയായതായുള്ള സൂചനകള്‍ പോലീസിനെ പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. സംശയകരമായ ചില മുറിവുകളും പാടുകളും ശരീരത്തിലുണ്ട് എന്നും അത് അന്വേഷിക്കണമെന്നും പോലീസിനോട് ആവശ്യപ്പെട്ടിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ കുട്ടിയുടെ ബന്ധുക്കളെ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. മൂന്നുപേരെ ഇന്ന് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരുന്നു. ഇതില്‍ രണ്ടുപേരെ വിട്ടയച്ചിട്ടുണ്ട്. ഒരാള്‍ പോലീസ് കസ്റ്റഡിയിലാണ് എന്നാണ് വിവരം.

വിഷയത്തില്‍ അറസ്റ്റ് രേഖപ്പെടുത്തി എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്തുവന്നാല്‍ മാത്രമേ കേസിന്റെ വിശദാംശങ്ങള്‍ വ്യക്തമാവുകയുള്ളു. കുട്ടിയുടെ പിതാവിന്റെ ബന്ധുക്കളില്‍ ചിലര്‍ സംശയനിഴലിലാണ് എന്ന് പോലീസ് വ്യക്തമാക്കിയിരുന്നു.

പോസ്റ്റ്‌മോര്‍ട്ടത്തിന്റെ പൂര്‍ണമായ റിപ്പോര്‍ട്ട് വന്നിട്ടില്ല. പോസ്റ്റുമോര്‍ട്ടം നടത്തിയ ഫോറസന്‍സിക് ഡോക്ടര്‍മാര്‍ പ്രാഥമിക പരിശോധനയില്‍ കണ്ട സംശയങ്ങള്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി പങ്കുവെച്ചിരുന്നു. വെള്ളത്തില്‍ മുങ്ങിയുള്ള മരണമാണ് കുട്ടിയുടേത്. എന്നാല്‍ കുട്ടിയുടെ ശരീരത്തില്‍ നടത്തിയ വിശദമായ പരിശോധനയിലാണ് സംശയകരമായ പാടുകളും മറ്റും ഇവര്‍ കണ്ടെത്തിയത്. ഇക്കാര്യങ്ങള്‍ ഇവര്‍ പോലീസുമായി പങ്കുവെച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ എറണാകുളം റൂറല്‍ എസ്പി കുട്ടിയുടെ അടുത്ത ബന്ധുക്കളെ ചോദ്യം ചെയ്യാന്‍ നിര്‍ദ്ദേശിച്ചത്.

തുടര്‍ന്ന് കുട്ടിയുടെ അച്ഛന്റെ വീടിനോട് ചേര്‍ന്നുള്ള അടുത്ത ബന്ധുക്കളെ പോലീസ് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. ഇതില്‍ ഒരാളാണ് ഇപ്പോള്‍ കസ്റ്റഡിയിലുള്ളത്. ഇയാളെ ഒരു ബന്ധുവിന്റെ ഫോണില്‍ നിന്നാണ് വിളിപ്പിച്ചത്. ഇയാള്‍ ചോദ്യം ചെയ്യലിന് എത്തിയപ്പോള്‍ മുതല്‍ കരഞ്ഞുകൊണ്ടാണ് പോലീസിനോട് സംസാരിച്ചത് എന്നാണ് വിവരം.

കുവൈത്തിൽ ഗ്യാസ് സിലിണ്ടർ സ്ഫോടനത്തിൽ പത്ത് പേർക്ക് പരിക്കേറ്റു.നിരവധി മലയാളികൾക്ക് പരിക്കേറ്റു ഫഹാഹീലിലെ ഷോപ്പിങ് മാളിൽ പ്രവർത്തിക്കുന്ന റസ്റ്റോറന്റിൽ സ്ഫോടനം. ഗ്യാസ് ചോർച്ചയെ തുടർന്നാണ് സ്ഫോടനമുണ്ടായത്. ഇന്ന് ഉച്ചകഴിഞ്ഞാണ് സംഭവം.

അപകടത്തിൽ പത്ത് പേർക്ക് പരിക്കേറ്റതായി അഗ്നിശമന വകുപ്പ് അറിയിച്ചു. പരിക്കേറ്റവരിൽ ഭൂരിഭാഗവും മലയാളികളാണെന്നാണ് റിപ്പോർട്ട്. ഫഹാഹീൽ, അഹമ്മദി സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. സംഭവം കൈകാര്യം ചെയ്തതായും പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചതായും അധികൃതർ അറിയിച്ചു.

കണ്ണൂര്‍ തളിപ്പറമ്പ് കുപ്പത്ത് വീണ്ടും ദേശീയപാതയിൽ മണ്ണിടിച്ചിൽ. ഇന്ന് മാത്രം രണ്ടു തവണയാണ് മണ്ണിടിഞ്ഞത്. വാഹനങ്ങള്‍ കടന്നുപോകുന്നതിനിടെ മണ്ണിടിയുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു. സ്ഥലത്ത് പ്രതിഷേധവുമായി ആളുകളെത്തി. ഇന്നലെ മുതൽ മണ്ണിടിയുന്നതാണെന്നും ഇന്ന് രാവിലെയും ഉച്ചയ്ക്കുമാണ് മണ്ണിടിഞ്ഞുവെന്നും നാട്ടുകാര്‍ പറഞ്ഞു. രാത്രിയിൽ മണ്ണിടിഞ്ഞാൽ എന്താണ് സംഭവിക്കുകയെന്ന് അറിയില്ലെന്നും ജില്ലാ കളക്ടര്‍ ഇതുവരെയും സ്ഥലത്ത് എത്തിയിട്ടില്ലെന്നും നാട്ടുകാര്‍ പറ‍ഞ്ഞു. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു.

ദേശീയപാത നിര്‍മ്മാണത്തിനായി കുന്നിടിച്ച സ്ഥലത്താണ് വീണ്ടും മണ്ണിടിഞ്ഞത്. സുരക്ഷ ഒരുക്കുന്നതുവരെ സ്ഥലത്ത് പ്രതിഷേധം തുടരുമെന്ന് നാട്ടുകാര്‍ പറഞ്ഞു. ദേശീയപാത അതോറിറ്റിയുടെ അധികൃതരടക്കം സ്ഥലത്ത് എത്തിയിട്ടില്ല. മണ്ണിടിയുന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ കനത്ത ആശങ്കയിലാണ്. മണ്ണിടിഞ്ഞ ഭാഗത്തെ ഗതാഗതം നിരോധിച്ചതല്ലാതെ മറ്റു നടപടികളൊന്നും അധികൃതര്‍ സ്വീകരിച്ചിട്ടില്ല. പൊലീസെത്തിയാണ് മണ്ണിടിഞ്ഞ ഭാഗത്ത് ഗതാഗതം ക്രമീകരിച്ചത്. മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് സമീപത്തെ വീടുകളിൽ താമസിക്കുന്നവരാണ് ആശങ്കയിലായിരിക്കുന്നത്. വെള്ളം പോകാൻ സംവിധാനമില്ലാത്തതിനാ. വീടുകളിലേക്ക് അടക്കം ചെളി കയറിയ അവസ്ഥയിലാണെന്നും നാട്ടുകാര്‍ പറയുന്നു.

വാഹനങ്ങൾ കടന്നു പോകാൻ അനുവദിക്കാതെ റോഡ് ഉപരോധിച്ചതോടെ തളിപ്പറമ്പ് ആർഡിഒ സ്ഥലത്തെത്തി ചർച്ച നടത്തി. എൻഎച്ച് ഐ പ്രൊജക്റ്റ് മാനേജറും പരിശോധനയ്ക്കായുളള വിദഗ്ധ സംഘവും സ്ഥലത്ത് ഉടൻ എത്തുമെന്ന് ഉറപ്പിന്മേൽ താൽക്കാലികമായി ഉപരോധം അവസാനിപ്പിച്ചു.

അതേസമയം, കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞ് തകര്‍ന്ന മലപ്പുറം കൂരിയാടിലെ ദേശീയപാത 66ലെ സര്‍വീസ് റോഡ് ദേശീയ പാത അതോറിറ്റിയുടെ വിദഗ്ധ സംഘം പരിശോധിക്കുകയാണ്. ഡോ. അനിൽ ദീക്ഷിത് ( ജയ്പൂർ ), ഡോ. ജിമ്മി തോമസ് (കൊച്ചി) എന്നിവരാണ് വിദഗ്ദ സംഘത്തിലുള്ളത്. ഇവർ തയ്യാറാക്കുന്ന റിപ്പോർട്ടിന്‍റ അടിസ്ഥാനത്തിലാകും തുടർ നടപടികൾ. ഇതിനിടെ, മലപ്പുറത്ത് ദേശീയ പാതയിൽ വീണ്ടും വിള്ളലുണ്ടായി. കൂരിയാട് നിന്ന് അഞ്ച് കിലോമീറ്റർ മാറി എടരിക്കോട് മമ്മാലിപ്പടിയിലാണ് വിള്ളൽ രൂപപ്പെട്ടത്. ഇന്നലെ തലപ്പാറയിലും വിള്ളൽ കണ്ടെത്തിയിരുന്നു. ഇന്ന് തൃശ്ശൂർ -ചാവക്കാട് ദേശീയപാതയിൽ 50 മീറ്ററിലേറെ വിള്ളൽ രൂപപ്പെട്ടു.

രാജസ്ഥാനില്‍ നിരവധി ട്രക്ക്, ടാക്‌സി ഡ്രൈവര്‍മാരെ അതിക്രൂരമായി കൊലപ്പെടുത്തി വൃക്ക തട്ടിയെടുത്ത് കച്ചവടം ചെയ്ത സീരിയല്‍ കില്ലര്‍ ഒടുവില്‍ പിടിയില്‍. 67കാരനായ ദേവേന്ദര്‍ ശര്‍മയാണ് പൊലീസിന്‌റെ പിടിയിലായത്.

മരണത്തിന്‌റെ ഡോക്ടര്‍ അഥവാ ഡോക്ടര്‍ ഡെത്ത് എന്നറിയപ്പെടുന്ന സീരിയല്‍ കില്ലറാണ് പൊലീസിന്‌റെ പിടിയിലായത്. ഇരകളെ കൊലപ്പെടുത്തി വൃക്ക തട്ടിയെടുത്ത ശേഷം മൃതദേഹം ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ചിലെ മുതലകള്‍ നിറഞ്ഞ ഹസാര കനാലിലായിരുന്നു ഉപേക്ഷിച്ചിരുന്നത്.

2002 നും 2004 നും ഇടയില്‍ നിരവധി ടാക്‌സി, ട്രക്ക് ഡ്രൈവര്‍മാരെയാണ് പ്രതി ക്രൂരമായി കൊലപ്പെടുത്തിയത്. ഡ്രൈവര്‍മാരെ ട്രിപ്പിന് വിളിക്കുകയും വഴിമധ്യേ ഇവരെ കൊലപ്പെടുത്തിയ ശേഷം വാഹനങ്ങള്‍ വില്‍ക്കുകയുമായിരുന്നു ദേവേന്ദര്‍ ശര്‍മയുടെ രീതി. 1998 നും 2004 നും ഇടയില്‍ അനധികൃത വൃക്ക മാറ്റിവയ്ക്കല്‍ റാക്കറ്റും പ്രതി നടത്തിയിരുന്നു. നിരവധി സംസ്ഥാനങ്ങളിലെ ഡോക്ടര്‍മാരുടെയും ഇടനിലക്കാരുടെയും സഹായത്തോടെ നൂറിലധികം അനധികൃത വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ചെയ്തതായും പ്രതി സമ്മതിച്ചിട്ടുണ്ട്.

കേരളത്തിലെ ബിയർ വിൽപനയിൽ ഇടിവ്. കേരളത്തിൽ ഡിമാന്‍റ് ഹോട്ടിനെന്ന് വ്യക്തമാക്കി ബിവറേജസ് കോർപ്പറേഷന്റെ കണക്കുകൾ. മദ്യ വിൽപനയിൽ തുടർച്ചയായി റെക്കോർഡ് ഇടുമ്പോഴും സംസ്ഥാനത്ത് ബിയർ ഉപയോഗം കുത്തനെ കുറയുന്നുവെന്നാണ് റിപ്പോർട്ട്. 2023 മുതൽ 25 വരെയുള്ള കാലഘട്ടത്തിൽ പത്ത് ലക്ഷം കെയ്സ് ബിയറിന്റെ കുറവ് വന്നതായാണ് ഒടുവിൽ വന്ന റിപ്പോർട്ട് വിശദമാക്കുന്നതെന്നാണ് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്.

ബിവറേജസ് കോര്‍പ്പറേഷന്റെ കണക്കുകള്‍ പ്രകാരം ബാറുകള്‍, ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ എന്നിവയില്‍ നിന്ന് ചേർത്തുള്ള ബിയര്‍ വില്‍പന 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 112 ലക്ഷം കെയ്സ് ആയിരുന്നു. 2024-25 കാലത്ത് ഇത് 102.39 ലക്ഷം കേയ്‌സുകളായി കുറഞ്ഞു. എന്നാൽ ഇതേസമയം തന്നെ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന്റെ ഉപഭോഗം വലിയ രീതിയിൽ വർധിച്ചു. 2023-25 കാലത്ത് 229.12 ലക്ഷം കെയ്സ് വിദേശമദ്യമാണ് സംസ്ഥാനത്ത് ചെലവായത്.

ദേശീയ തലത്തിൽ ബിയർ വിൽപന കൂടുമ്പോഴാണ് കേരളത്തിലെ ഈ മാറ്റമെന്നതും ശ്രദ്ധയമാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി ബിയര്‍ ഉപഭോഗം കുറഞ്ഞതായി ബെവ്‌കോ മാനേജിംഗ് ഡയറക്ടര്‍ ഹര്‍ഷിത അട്ടലൂരിയും പ്രതികരിച്ചിരുന്നു.

Copyright © . All rights reserved