Latest News

ഷാരോൺ രാജിന്റെ കൊലപാതകത്തിൽ വനിതാ സുഹൃത്ത് കുറ്റം സമ്മതിച്ചു. കഷായത്തിൽ വിഷം ചേർത്ത് നൽകിയതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇന്നലെ അന്വേഷണം ഏറ്റെടുത്ത ജില്ലാ ക്രൈം ബ്രാഞ്ച് പെൺകുട്ടിയെ ചോദ്യം ചെയ്തുവരികയാണ് ,ചോദ്യംചെയ്യൽ എട്ടുമണിക്കൂറോളം പിന്നിട്ടു.

ഞായറാഴ്ച രാവിലെ പത്തുമണിയോടെയാണ് ഷാരോണിന്റെ പെണ്‍സുഹൃത്തും കുടുംബവും എസ്.പി. ഓഫീസില്‍ ഹാജരായത്. മാതാപിതാക്കളും മറ്റൊരു ബന്ധുവും പെണ്‍കുട്ടിക്കൊപ്പം ചോദ്യംചെയ്യലിന് എത്തിയിരുന്നു. തുടര്‍ന്ന് ഡിവൈ.എസ്.പി. ജോണ്‍സണ്‍, എ.എസ്.പി. സുല്‍ഫിക്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇവരെ ചോദ്യംചെയ്യുകയായിരുന്നു.

പോലീസിന്റെ ചോദ്യംചെയ്യലില്‍ അധികസമയം ഗ്രീഷ്മയ്ക്ക് പിടിച്ചുനില്‍ക്കാനായില്ല. തുടര്‍ന്ന് ഓരോകാര്യങ്ങളും പെണ്‍കുട്ടി പോലീസ് സംഘത്തോട് തുറന്നുപറയുകയായിരുന്നു. സംഭവത്തെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ പുറത്തുവിടാന്‍ പോലീസ് മാധ്യമങ്ങളെ കാണും.

ഒക്ടോബര്‍ 14-ാം തീയതി പെണ്‍സുഹൃത്തിന്റെ വീട്ടില്‍നിന്ന് കഷായവും ജ്യൂസും കുടിച്ചതിന് പിന്നാലെ ഷാരോണിന് ഛര്‍ദിയുണ്ടായെന്നും തുടര്‍ന്ന് വായിലടക്കം പൊള്ളലുണ്ടായെന്നുമായിരുന്നു കുടുംബത്തിന്റെ ആരോപണം. ചികിത്സയിലിരിക്കെ ദിവസങ്ങള്‍ക്കകം ഓരോ അവയവങ്ങളുടെയും പ്രവര്‍ത്തനം നിലയ്ക്കുകയും ഒക്ടോബര്‍ 25-ന് മരണം സംഭവിക്കുകയുമായിരുന്നു. ഗ്രീഷ്മ ആസൂത്രിതമായി പാനീയത്തില്‍ തുരിശ് കലർത്തി കൊടുത്തതായുള്ള വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത് .

ഷാരോണിനെ കൊലപ്പെടുത്തിയത് ഗ്രീഷ്മയുടെ വീട്ടുകാരുടെ അന്ധവിശ്വാസം കാരണമാണെന്ന് ബന്ധുക്കൾ. രണ്ടാമതൊരു വിവാഹം കഴിച്ച് സുഖജീവിതം നയിക്കാൻ വേണ്ടിയാണ് മകനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയത്. പെൺകുട്ടിയെ കണ്ട് വീട്ടിലെത്തിയ ദിവസങ്ങളിലെല്ലാം ഷാരോണിന് ഛർദ്ദിയും അസുഖവും ഉണ്ടാകാറുണ്ടെന്നും ഷാരോണിന്റെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.

ഇതിന് മുമ്പ് ഒരുപാട് പ്രാവശ്യം ഷാരോണിന് ഗ്രീഷ്മ ജ്യൂസ് കൊടുത്തിട്ടുണ്ട്. ഒരു വാക്ക് മകൻ പറഞ്ഞിരുന്നെങ്കിൽ, അവൻ പറഞ്ഞില്ല. ഇടയ്ക്കൊക്കെ ഓക്കാനം വരുമെന്ന് അവൻ പറയുമായിരുന്നു. അവസാനമായി ഗ്രീഷ്മയെ കാണാന്‍ പോയത് വർക്ക് ബുക്ക് വാങ്ങാൻ വേണ്ടിയായിരുന്നു. ഉടൻ വരുമെന്ന് പറഞ്ഞായിരുന്നു പോയത്. പോകണ്ടെന്ന് പറഞ്ഞതാണ്, ഷാരോണിന്‍റെ പിതാവ് വ്യക്തമാക്കി.

പെൺകുട്ടിയുടെ ഫോട്ടോകൾ ഷാരോണിന്റെ കൈയിൽ ഉണ്ടായിരുന്നു. അത് തിരികെ വാങ്ങാൻ വേണ്ടിയാണ് വിവാഹ നിശ്ചയം കഴിഞ്ഞ ശേഷം വീണ്ടും ചാറ്റ് ചെയ്ത് ഷാരോണിനെ വിളിച്ചു വരുത്തിയത്. ഗ്രീഷ്മയ്ക്ക് ജാതകദോഷം ഉണ്ട് എന്ന കാര്യം ഷാരോൺ തന്നെയാണ് വീട്ടിൽ പറഞ്ഞത്. ഒക്ടോബറിന് മുമ്പ് വിവാഹം കഴിഞ്ഞാൽ ആദ്യത്തെ ഭർത്താവ് മരിച്ചുപോകുമെന്നായിരുന്നു ഷാരോൺ പറഞ്ഞത്. അതുകൊണ്ട് അത് കഴിഞ്ഞ് വിവാഹം ചെയ്യാമെന്നായിരുന്നു തീരുമാനിച്ചിരുന്നത്. അവർ കൊന്നതാണ്, ആദ്യ ഭർത്താവ് മരിച്ചശേഷം രണ്ടാമത്തെ ഭർത്താവിനൊപ്പം ജീവിക്കാൻ വേണ്ടി എന്റെ മകനെ കൊന്നതാണ്, ഷാരോണിന്‍ പിതാവ് പറഞ്ഞു.

കാര്യങ്ങളൊക്കെ കൃത്യമായി പാറശ്ശാല പോലീസിൽ പറഞ്ഞിരുന്നെന്നും പിതാവ് വ്യക്തമാക്കി. എന്നാൽ അത് വ്യക്തമായി അന്വേഷിക്കാന്‍ പോലീസ് തയ്യാറായില്ല. അവരങ്ങനെ ചെയ്യില്ല എന്നായിരുന്നു പോലീസ് പറഞ്ഞത്. അവരെ അരമണിക്കൂർ ചോദ്യംചെയ്തപ്പോൾ അതാണ് മനസ്സിലായതെന്നുമായിരുന്നു പോലീസ് പറഞ്ഞത്. ഒരു ദിവസം കൊണ്ട് അന്വേഷിച്ച് കണ്ടെത്തേണ്ട കേസായിരുന്നു. എന്നാൽ അവർക്ക് പ്രത്യേക താത്പര്യമുള്ളതുപോലെ തോന്നി. ആ വീട്ടിൽ പോലീസ് പോയപ്പോൾ കഷായത്തിന്റെ കുപ്പി എടുത്തെങ്കിലും വരാമായിരുന്നു. എന്നാൽ അതുണ്ടായില്ല. തെളിവ് നശിപ്പിക്കാനുള്ള സമയം പോലീസ് നൽകിയെന്ന് പിതാവ് ആരോപിക്കുന്നു.

ഏത് കഷായമാണെന്ന് ഗ്രീഷ്മയോട് പലതവണ ചോദിച്ചു. എന്നാൽ പേരറിയില്ല എന്നായിരുന്നു അവൾ പറഞ്ഞത്. ജാതകദോഷം കാരണം മകനെ കൊല്ലാനാണോ തീരുമാനിച്ചത് എന്ന് ചോദിച്ചപ്പോൾ നെറ്റിയിലെ സിന്ദൂരം അഴിച്ചുകളയുമെന്നാണ് അവൾ പറഞ്ഞത്, എനിക്കത് സഹിക്കാൻ പറ്റുമോ എന്നാണ് ചോദിച്ചത്. കഷായത്തിന്റെ പേര് പറഞ്ഞില്ല. കുപ്പി അമ്മ എടുത്ത് മാറ്റി എന്നും ഗ്രീഷ്മ പറഞ്ഞതായി അദ്ദേഹം പറയുന്നു.

പാറശാലയിൽ കൊല്ലപ്പെട്ട ഷാരോൺ രാജിന് വനിതാ സുഹൃത്ത് ഗ്രീഷ്മ മുൻപും വിഷം നൽകിയിട്ടുണ്ടെന്ന് ഷാരോണിന്റെ അമ്മ. ജൂസിൽ പല തവണ ഗ്രീഷ്മ സ്ലോ പോയ്സൻ ചേർത്തു കൊടുത്തിരിന്നു. കഴിഞ്ഞ മൂന്നു മാസത്തിനിടെ പലതവണ ഷാരോണിന് ഛർദ്ദിയും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെട്ടിരുന്നതായും അമ്മ മാധ്യമങ്ങളോടു പറഞ്ഞു. ആദ്യം വിവാഹം കഴിക്കുന്നയാൾ മരിച്ചുപോകുമെന്ന ഗ്രീഷ്മയുടെ അന്ധവിശ്വാസവും മകന്റെ മരണത്തിനു കാരണമായിട്ടുണ്ടെന്ന് അമ്മ പറഞ്ഞു.

ഷാരോൺ രാജിന്റെ കൊലപാതകത്തിൽ വനിതാ സുഹൃത്ത് കുറ്റം സമ്മതിച്ചു. കഷായത്തിൽ വിഷം ചേർത്ത് നൽകിയതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇന്നലെ അന്വേഷണം ഏറ്റെടുത്ത ജില്ലാ ക്രൈം ബ്രാഞ്ച് പെൺകുട്ടിയെ ചോദ്യം ചെയ്തുവരികയാണ് ,ചോദ്യംചെയ്യൽ എട്ടുമണിക്കൂറോളം പിന്നിട്ടു. ഉടൻ തന്നെ എഡിജിപി എ .ആർ അജിത് കുമാർ മാധ്യമങ്ങളെ കാണും .

അതേസമയം കേസില്‍ കൂടുതല്‍ ദുരൂഹത സൃഷ്ടിച്ച് ഷാരോണും പെണ്‍കുട്ടിയുമായിട്ടുള്ള ശബ്ദസംഭാഷണങ്ങളും വാട്സആപ്പ് ചാറ്റുകളും പുറത്തുവന്നിട്ടുണ്ട്. കഷായം കുടിച്ചശേഷമാണ് ആരോഗ്യപ്രശ്നമുണ്ടായെന്ന് വീട്ടില്‍ പറഞ്ഞിട്ടില്ലെന്ന് ഷാരോണ്‍ പെണ്‍കുട്ടിക്കയച്ച ശബ്ദസംഭാഷണത്തില്‍ പറയുന്നു. താന്‍ തെറ്റുകാരിയല്ലെന്ന് പെണ്‍കുട്ടി ഷാരോണിന്റെ അച്ഛന് അയച്ച വാട്സ്ആപ്പ് ചാറ്റില്‍ സൂചിപ്പിക്കുന്നുമുണ്ട്.

ചികിത്സയിലായിരിക്കെ 25നാണ് ഷാരോണിന്റെ മരണം സംഭവിച്ചത്. ആരോഗ്യനില വഷളായി വെന്റിലേറ്ററിലായിരിക്കെ ഹൃദയാഘാതമുണ്ടാകുകയായിരുന്നു. ആന്തരീകാവയവങ്ങള്‍ ദ്രവിച്ച് പോയതായാണ് ഷാരോണിനെ ചികിത്സിച്ച ഡോക്ടര്‍മാര്‍ അറിയിച്ചത്.

പ്രവാസ ലോകത്ത് വിടപറയുന്നവരുടെ ഭൗതിക ശരീരം നാട്ടിലെത്തിക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്ന വ്യക്തിയാണ് അഷറഫ് താമരശ്ശേരി. ഈ വിയോഗങ്ങൾ പലതും നെഞ്ചിൽ തട്ടുമ്പോൾ ആ വേദന അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോൾ അത്തരത്തിൽ നെഞ്ചുലഞ്ഞ ഒരു വിയോഗം പങ്കുവെയ്ക്കുകയാണ് അദ്ദേഹം.

ഇന്നലെയും ഇന്നുമായി പത്ത് പ്രവാസി സുഹൃത്തുക്കളുടെ മൃതദേഹമാണ് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് നാട്ടിലേക്കയച്ചതിൽ 8 പേർ മലയാളികളാണെന്നും അതിൽ ഒരാളുടെ വിയോഗം മനസിനെ ഏറെ വേദനിപ്പിച്ചുവെന്നും അദ്ദേഹം കുറിക്കുന്നു. ഏറെ കാലമായി പ്രവാസ ലോകത്തുള്ള ഈ സഹോദരൻ അവധി നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു. തൻറെ പ്രിയപ്പെട്ടവർക്ക് പുത്തൻ മണമുള്ള സമ്മാനങ്ങളും മറ്റു സാധനങ്ങളുമായി പെട്ടി ഒരുക്കിക്കൂട്ടിയിരുന്നു.

ലഗേജുമെടുത്ത് താമസ സ്ഥലത്തുള്ളവരോട് യാത്ര പറഞ്ഞ് വിമാനത്താവളത്തിലേക്കുള്ള വാഹനത്തിൽ കയറാൻ തയ്യാറെടുക്കവേ പെട്ടന്ന് നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. അസഹ്യമായ നെഞ്ച് വേദന ഹൃദയാഘാതമായിരുന്നു. പ്രിയപ്പെട്ടവരെ ആറ്റുനോറ്റ് ഒരു നോക്ക് കാണാൻ കൊതിയോടെ പുറപ്പെട്ടിറങ്ങിയതായിരുന്നു ഈ സഹോദരനെന്ന് അഷറഫ് വേദനയോടെ കുറിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം;

ഇന്നലെയും ഇന്നുമായി പത്ത് പ്രവാസി സുഹൃത്തുക്കളുടെ മൃതദേഹമാണ് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് നാട്ടിലേക്കയച്ചത്. എട്ടുപേർ മലയാളികളായിരുന്നു. ഇതിൽ ഒരു സഹോദരൻറെ ആകസ്മികമായ മരണം വല്ലാതെ വേദനിപ്പിച്ചു. ഏറെ കാലമായി പ്രവാസ ലോകത്തുള്ള ഈ സഹോദരൻ അവധി നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു. തൻറെ പ്രിയപ്പെട്ടവർക്ക് പുത്തൻ മണമുള്ള സമ്മാനങ്ങളും മറ്റു സാധനങ്ങളുമായി പെട്ടി ഒരുക്കിക്കൂട്ടിയിരുന്നു. ലഗേജുമെടുത്ത് താമസ സ്ഥലത്തുള്ളവരോട് യാത്ര പറഞ്ഞ് വിമാനത്താവളത്തിലേക്കുള്ള വാഹനത്തിൽ കയറാൻ തയ്യാറെടുക്കവേ പെട്ടന്ന് നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. അസഹ്യമായ നെഞ്ച് വേദന ഹൃദയാഘാതമായിരുന്നു. പ്രിയപ്പെട്ടവരെ ആറ്റുനോറ്റ് ഒരു നോക്ക് കാണാൻ കൊതിയോടെ പുറപ്പെട്ടിറങ്ങിയതായിരുന്നു ഈ സഹോദരൻ. എത്രയെത്ര സ്വപ്നങ്ങളുമായാണ് ഓരോ പ്രവാസിയും തൻറെ പ്രിയപ്പെട്ട നാട്ടിലേക്ക് യാത്രക്ക് ഒരുങ്ങുന്നത്. പ്രതീക്ഷകളോടെ കാത്തിരിക്കുന്ന കുടുംബം, കുഞ്ഞുമക്കൾ, ഇന്നലെ വരെ ചിരിച്ചു കളിച്ച കൂട്ടുകാർ…. സന്തോഷത്തിൻറെ പുഞ്ചിരികൾ വാടി ദുഖത്തിൻറെ കണ്ണുനീരുകൾ പൊടിയുന്ന നിമിഷങ്ങൾ… എന്ത് ചെയ്യാം വിധി തീരുമാനിക്കുന്നത് നമ്മളല്ലല്ലോ….ഇത്തരം അവസ്ഥകളെ തൊട്ട് ദൈവം നമ്മെ ഏവരെയും കാത്ത് രക്ഷിക്കുമാറാകട്ടെ. നമ്മളിൽ നിന്നും വിടപറഞ്ഞു പോയ പ്രിയ സഹോദരങ്ങളുടെ ബന്ധുക്കൾക്കും പ്രിയപ്പെട്ടവർക്കും ക്ഷമയും സഹനവും നൽകി അനുഗ്രഹിക്കുമാറാകട്ടെ…….
Ashraf thamarassery

സ്വകാര്യ ഹോട്ടലിലെ ഹൗസ് കീപ്പിങ് ജീവനക്കാരിയായ യുവതി തൂങ്ങിമരിച്ചു. സിക്കിം സ്വദേശിനിയായ 24 കാരി വേദൻഷിയാണ് കോവളം ബീച്ച് റോഡിലെ വാടക വീട്ടിൽ ജീവനൊടുക്കിയത്. ശനിയാഴ്ച രാവിലെ ആറോടെ ഒപ്പം താമസിക്കുന്ന യുവതിയാണ് സമീപത്തെ കുടുംബത്തെ വിവരമറിയിച്ചത്.

മുറിയിൽ കാണാതായതോടെ സമീപത്തുള്ളവരും പാഞ്ഞെത്തി അന്വേഷിച്ചു. പിന്നാലെയാണ് അടുക്കളയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തറയിൽ ഇരിക്കുന്ന നിലയിലായിരുന്നു വേൻഷിയുടെ മൃതദേഹം കിടന്നിരുന്നത്. ശേഷം, കോവളം എസ്.ഐ. എസ്.അനീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി വീടും പരിസരവും പരിശോധിച്ചു.

ഫൊറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. തൂങ്ങിമരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. യുവതിയുടെ സിക്കിമിലുള്ള ബന്ധുക്കൾ ഞായറാഴ്ച കോവളത്തെത്തും. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്കു മാറ്റി. സംഭവത്തിൽ കോവളം പോലീസ് കേസെടുത്തു.

ഡോ. ഐഷ വി

ആരുടെയൊക്കെയോ കാരുണ്യം കൊണ്ട് ജീവൻ തിരിച്ചു കിട്ടിയ നിമിഷങ്ങൾ എന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്. അതിലൊന്നാണ് ഉഷ എന്റെ ജീവൻ തിരിച്ചു പിടിക്കാൻ ഇടയാക്കിയ നിമിഷങ്ങൾ.
പ്രീഡിഗ്രിയ്ക്കും ഡിഗ്രിയ്ക്കും കൊല്ലം എസ് എൻ വിമൺസിൽ പഠിക്കുന്ന കാലത്ത് പരവൂർ കൊല്ലം റൂട്ടിൽ ട്രെയിനിലായിരുന്നു യാത്ര. ചിറക്കരത്താഴത്തു നിന്നും പരവൂരിലെത്തി, അഥീനയിലെ ട്യൂഷനും കഴിഞ്ഞ് നേരെ പരവൂർ റെയിൽവേ സ്റ്റേഷനിലേയ്ക്ക് പ്രീഡിഗ്രി ഫസ്റ്റ് ഇയറിന് ഉച്ചയ്ക്കുള്ള ഷിഫ്റ്റായിരുന്നു. ഞാനും കനകലതയും കൂടി ലേഡീസ് വെയിറ്റിംഗ് റൂമിൽ ഇരിക്കുകയായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ അവിടേയ്ക്ക് മുണ്ടും നേര്യതും ധരിച്ച ഒരു സ്ത്രീ കയറി വന്നു. അവർ ഞങ്ങളെ പരിചയപ്പെട്ടു. അവർ പോളച്ചിറയിൽ ഉള്ളതാണ്. അവരുടെ മകൾ പ്രീഡിഗ്രിയ്ക്ക് തേഡ് ഗ്രൂപ്പിൽ അഡ്മിഷൻ എടുത്തിട്ടുണ്ട്. പിറ്റേന്നു മുതലേ കോളേജിൽ വന്ന് തുടങ്ങുകയുള്ളൂ. മകൾക്ക് ആ സമയത്ത് യാത്ര ചെയ്യാൻ കൂട്ടിന് കൂട്ടുകാരെ കിട്ടുമോ എന്നറിയാൻ ഇറങ്ങിയതാണ് അമ്മ. മകളുടെ പേര് ഉഷ. ഞങ്ങൾ ആ സമയത്താണ് ട്രെയിൻ കയറാൻ വരുന്നതെന്നും. കോളേജിൽ നിന്നും കൺസഷൻ റേറ്റിലുള്ള സീസൺ ടിക്കറ്റ് കിട്ടാനുള്ള സർട്ടിഫിക്കറ്റ് വാങ്ങി റെയിൽവേ സ്റ്റേഷനിൽ നിന്നും സീസൺ ടിക്കറ്റ് എടുത്താൽ യാത്രാ ചിലവ് കുറയ്ക്കാമെന്നും ഞങ്ങൾ അവരോട് പറഞ്ഞു. പിറ്റേന്ന് അവർ മകളുമായി റെയിവേ സ്റ്റേഷനിലെത്തി. ഞങ്ങളെ മകൾക്ക് പരിചയപ്പെടുത്തി. പാവടയും ഷർട്ടും ധരിച്ചൊരു പെൺകുട്ടി. ഷർട്ട് ആ കുട്ടിയ്ക്ക് അഭംഗിയായിരുന്നോയെന്ന് എനിക്കൊരു സംശയം.

അങ്ങനെ ആ ആദ്യ കാഴ്ചയ്ക്കു ശേഷം ഉഷ ഞങ്ങളോടൊപ്പമായി യാത്ര. പരവൂരിൽ നിന്നും ടെയിനിന്റെ ആദ്യ ബോഗികളിലൊന്നിൽ ഞങ്ങൾ കയറും. ട്രെയിൻ കൊല്ലത്തെത്തിയാൽ റെയിൽവേ ട്രാക്കിലൂടെ നടന്ന് കർബല ജങ്ഷനിലിറങ്ങി കോളേജിലേയ്ക്ക് പോവുകയായിരുന്നു ഫാത്തിമാ മാതാ നാഷണൽ കോളേജ്, എസ്എൻ വിമൺസ് കോളേജ്, എസ് എൻ കോളേജ് എന്നിവിടങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ പതിവ്. തിരിച്ചും യാത്ര അങ്ങനെയായിരിക്കും. ഈ പതിവിന് വിരുദ്ധമായുള്ള യാത്ര കൊല്ലം എസ് എൻ കോളേജ് ജുങ്ഷനിൽ വിരുതന്മാരാരെങ്കിലും ചങ്ങല വലിച്ച് ട്രെയിൻ നിർത്തുമ്പോഴായിരിക്കും. പ്ലാറ്റ്ഫോം ഇല്ലെങ്കിലും അത്തരം സന്ദർഭങ്ങളിൽ ട്രെയിനിൽ നിന്നും ചാടിയിറങ്ങാനും വലിഞ്ഞു കയറാനുമൊന്നും ഞങ്ങൾ വിദ്യാർത്ഥികൾക്ക് തഴക്കവും വഴക്കവും ഉണ്ടായിരുന്നതിനാൽ തീരെ പ്രയാസമില്ലായിരുന്നു.

അങ്ങനെ നിത്യ പരിചയം കൊണ്ടുള്ള അമിത ആത്മവിശ്വാസത്തിലാവണം അന്ന് അങ്ങനെ ഒരബദ്ധം പറ്റിയത്. അന്നും ഞാനും ഉഷയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. കനകലത കോളേജിൽ വന്നില്ല. ഷണ്ടിംഗ് ചെയ്യുന്ന ഒരു എഞ്ചിൻ അപ്പുറത്തെ ട്രാക്കിലൂടെയായിരുന്നു മുന്നോട്ട് പോയിരുന്നത്. ആ ട്രാക്കിൽ പുറകിൽ നിന്നും ട്രെയിൻ വരാൻ സാധ്യതയില്ല. സാധാരണ ആ ഭാഗത്ത് ഷണ്ടിംഗ് ചെയ്യുന്ന എഞ്ചിനുകൾ ധാരാളം കാണും . ഞാൻ ട്രാക്കിലെ തേക്കിൻ തടി കൊണ്ടുള്ള സ്ലീപ്പറുകളിൽ ചവിട്ടിയായിരുന്നു നടന്നത്. ഉഷയാകട്ടെ രണ്ട് ട്രാക്കുകൾക്കിടയിലെ ചെറുപാറ കഷണങ്ങളിലൂടെയും. ഉഷയുടെ അപ്പുറത്തെ ‘ട്രാക്കിലൂടെ മുന്നോട്ട് പോയ ഷണ്ടിംഗ് എഞ്ചിൻ ഞാൻ നടന്നിരുന്ന ട്രാക്കിൽ കയറി എന്റെ നേർക്ക് വരികയാണെന്ന കാര്യം സ്ലീപ്പറുകളിലും റെയിലുകൾ തമ്മിൽ ചേർത്തു വയ്ക്കുന്ന ഫിഷ് പ്ലേറ്റുകളിലും മാത്രം ശ്രദ്ധിച്ചു നടന്ന ഞാൻ തിരിച്ചറിഞ്ഞില്ല.

ഷണ്ടിംഗ് എഞ്ചിൻ എന്റെ തൊട്ടടുത്തെത്തിയെന്ന് ശ്രദ്ധയിൽപ്പെട്ട ഉഷ എന്നെ വേഗം വലിച്ച് ട്രാക്കിൽ നിന്നും ഉഷ നടന്നിരുന്ന ഭാഗത്തേയ്ക്കിട്ടു. ഞാനാകെ പകച്ചു പോയി. ട്രാക്കിലൂടെ ശ്രദ്ധയില്ലാതെ നടന്നതിലും വിഷമം തോന്നി. ഞാനൊന്നും സംസാരിച്ചില്ല. വളരെയടുത്തെത്തിയ ഷണ്ടിംഗ് എഞ്ചിന്റെ മുന്നിൽ നിന്നും എന്നെ രക്ഷിച്ച ഉഷയ്ക്ക് നന്ദി പറയാനും എനിക്കപ്പോൾ തോന്നിയില്ല. ഒന്നും മിണ്ടാതെ കോളേജിലേയ്ക്ക് നടന്ന എന്നെയൊന്ന് ഉഷാറാക്കാനാകണം ഉഷ ഇങ്ങനെ പറഞ്ഞു: ” ക്ലാ… ക്ലാ… ക്ലീ ക്ലീ … ക്ലൂ കൂ … സുരേഷ് തിരിഞ്ഞു നോക്കി. അതാ മുറ്റത്തൊരു മൈന… ഏതെങ്കിലും സുരേഷിനെ ഓർത്തു കൊണ്ട് നടന്നതു കൊണ്ടാണോ ഷണ്ടിംഗ്‌ എഞ്ചിന്റെ അടിയിൽപ്പെടാൻ പോയത്?” അതിനും ഞാൻ മറുപടിയൊന്നും പറഞ്ഞില്ല.

ഉച്ചയ്ക്ക് കോളേജിലെത്തിയ ഞങ്ങൾ ഉച്ച ഭക്ഷണം കഴിച്ച് കൈ കഴുകുമ്പോഴും ഉഷ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ഞാൻ എന്റെ മൗനം തുടർന്നു. വൈകുന്നേരമായിട്ടും എന്റെ ഭാഗത്തു നിന്നും ശ്രദ്ധക്കുറവുണ്ടായല്ലോ എന്ന ധാരണയാൽ മൂകത തന്നെയായിരുന്നു. പിന്നെ മൂന്ന് ദിവസം അവധിയായിരുന്നു. അവധി കഴിഞ്ഞ് കോളേജിലെത്തിയ ഞാൻ ഉഷയെ കണ്ടില്ല. കനകലത, ഷൈലജ, ദീപ എന്നിവർ എന്നോട് പറഞ്ഞു: ഞാൻ ഉഷയോട് പിണങ്ങിയെന്ന ധാരണയാൽ ഉഷയുടെ മനോനില തെറ്റിയെന്നും പരവൂരിൽ ജയറാം ഡോക്ടറുടെ അശ്വനി ഹോസ്പിറ്റലിൽ ചികിത്സയിൽ ആണെന്നും. അവരൊക്കെ പോയി ഉഷയെ കണ്ടെന്നും. ഉഷയ്ക്ക് എന്നെ കാണണമെന്ന് പറയുന്നുണ്ടെന്നും പറഞ്ഞു. എനിയ്ക്കാകെ വിഷമമായി. ഞാൻ വീട്ടിൽ ചെന്ന് അമ്മയോട് കാര്യം പറഞ്ഞു. അമ്മയേയും കൂട്ടി പിറ്റേന്ന് ഞാൻ അശ്വിനി ഹോസ്പിറ്റലിലേയ്ക്ക് പോയി. എന്നെ കണ്ടതും ഉഷ സന്തോഷത്തോടെ എഴുന്നേറ്റ് വന്ന് എന്റെ കൈയ്യിൽ പിടിച്ചു. ഞാൻ ഉഷ എന്നെ രക്ഷിച്ചതിന്റെ നന്ദി സൂചകമായി ചിരിച്ചു കൊണ്ട് ഉഷയുടെ കൈയ്യിലും പിടിച്ചു. കുറേ നേരം വർത്തമാനം പറഞ്ഞ ശേഷം ഞാനുമമ്മയും തിരികെ പോന്നു. ഉഷ എന്നേക്കാൾ ഒരു വയസ് മൂത്ത കുട്ടിയായിരുന്നു.

ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന സമയത്തായിരുന്നു ഉഷയുടെ മനോനില ആദ്യം തെറ്റുന്നത്. അന്ന് വീട്ടിലെത്തി ട്യൂഷനെടുത്തിരുന്ന അധ്യാപകന്റെ ഭാഗത്തു നിന്നുമുണ്ടായ പെരുമാറ്റദൂഷ്യമായിരുന്നു മനോനില തെറ്റാനുണ്ടായ കാരണം. അങ്ങനെ ചികിത്സയിലായിരുന്നതിനാൽ ഒൻപതാം ക്ലാസ്സിലെ പഠനം മുടങ്ങിയെന്ന കാര്യം ഉഷ പിന്നീട് എന്നോട് പറഞ്ഞിട്ടുണ്ട്.. അക്കാലത്ത് സ്കൂളുകളിൽ കൗൺസിലിംഗ് ഇല്ല. അധികം വിദ്യാഭ്യാസമൊന്നുമില്ലാത്ത അന്നന്ന് കൂലിപ്പണിയെടുത്ത് കഴിഞ്ഞിരുന്ന ദളിത് കുടുംബാംഗങ്ങളായ മാതാപിതാക്കൾ ഉഷയെ ചികിത്സിച്ച് ഭേദമാക്കാനുള്ള ആർജ്ജവം കാണിച്ചു. അതിനു ശേഷം പഠനം തുടർന്ന ഉഷ പ്രീഡിഗ്രിയും ഡിഗ്രിയുമൊക്കെ പാസ്സായി. ഡിഗ്രിയ്ക്ക് പഠിക്കുന്ന സമയത്ത് സാരിയുടുത്തു വന്നിരുന്ന ഉഷ സുന്ദരിയായിരുന്നു. ഹിസ്റ്ററി നന്നായി പഠിക്കുമായിരുന്നതിനാൽ ഹിസ്റ്ററി ടീച്ചറിന്റെ അരുമ ശിഷ്യയുമായിരുന്നു. എന്റെ ജീവൻ രക്ഷിച്ച ഉഷ ഇന്ന് ജീവിച്ചിരിപ്പില്ല. വിവാഹിതയായി വർഷങ്ങൾക്ക് ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന് കൂട്ടുകാരി ഷൈലജയിൽ നിന്നും അറിഞ്ഞു. ഉഷയുടെ അച്ഛനമ്മമാരും സഹോദരങ്ങളും ജീവിച്ചിരിപ്പില്ല. പഠിക്കുന്ന കാലത്ത് ഉഷ എനിക്ക് കുമാരനാശാന്റെ ” ലീല” എന്ന പുസ്തകം സമ്മാനിച്ച വിവരം ഓർമ്മചെപ്പിന്റെ മുൻ അധ്യായത്തിൽ ഞാനെഴുതിയിട്ടുണ്ട്.

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

മിനു നെയ്‌സൺ പള്ളിവാതുക്കൽ

മിൽക്കി ഫ്രൈഡ് ചിക്കൻ

ചേരുവകൾ

1 . 500 ഗ്രാം ചിക്കൻ ബ്രെസ്റ്റ്
2 . 125 മില്ലി പാൽ
3 . 1 കപ്പ് ബ്രഡ് ക്രംസ്
4 . 1 മുട്ട
5 . 1/2 ടീസ്പൂൺ മുളകുപൊടി
6 . 1/2 ടീസ്പൂൺ കുരുമുളകുപൊടി
7 . എണ്ണ വറുക്കാൻ ആവശ്യത്തിന്
8 . ഉപ്പ് ആവശ്യത്തിന്

പാചകം ചെയ്യുന്ന വിധം

ചിക്കൻ നീളത്തിൽ മുറിച്ചെടുക്കുക

അതിനുശേഷം പാലിൽ മുളകുപൊടിയും കുരുമുളകുപൊടിയും, ആവശ്യത്തിന് ഉപ്പു ചേർത്ത് ചിക്കൻ കഷണങ്ങൾ soak ചെയ്തു 12 മണിക്കൂർ ഫ്രഡ്ജിൽ വെക്കുക.

ഒരു മുട്ട പതപ്പിക്കുക, അതിലേക്കു ചിക്കൻ കഷണങ്ങൾ ഓരോന്നായി മുക്കി ബ്രഡ് ക്രംസിൽ കോട്ടു ചെയ്തു മാറ്റി വെക്കുക

ഒരു പാനിൽ എണ്ണ ചൂടായ ശേഷം തയാറാക്കി വെച്ചിരിക്കുന്ന ചിക്കൻ, ചൂടായ എണ്ണയിലിട്ടു വറുത്തു കോരുക.

ഈ മിൽക്കി ഫ്രൈഡ് ചിക്കൻ, സ്‌പൈസി മയോ അല്ലെങ്കിൽ ടൊമാറ്റോ കെച്ചപ്പോ കൂട്ടി ആസ്വദിക്കാം.

മിനു നെയ്‌സൺ പള്ളിവാതുക്കൽ ,ഓസ്ട്രേലിയ

 

തന്റെ രോഗത്തെ കുറിച്ച് വെളിപ്പെടുത്തി തെന്നിന്ത്യൻ താരം സമാന്ത. ഇൻസ്റ്റഗ്രം പോസ്റ്റിലൂടെയാണ് നടി ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. പേശികളെ ബാധിക്കുന്ന മയോസിറ്റിസ് എന്ന ഗുരുതര രോഗമാണ് തന്നെ ബാധിച്ചിരിക്കുന്നതെന്ന് അവർ പറയുന്നു. ജീവിതത്തിൽ തുടരെ തുടരെ തന്നെ തേടിവരുന്ന വെല്ലുവിളികളിൽ ഒന്നായിട്ടാണ്, മാസങ്ങൾക്ക് മുൻപ് തനിക്ക് ഈ രോഗം സ്ഥിരീകരിച്ചതെന്നും സമാന്ത കുറിപ്പിൽ പറയുന്നു. രോഗം പൂർണമായും ഭേദമാകുമെന്ന് ഡോക്ടർമാർ പറയുന്നതായും താരം പങ്കുവയ്ക്കുന്നു.

‘കുറച്ച് മാസങ്ങൾക്ക് മുമ്പ് എനിക്ക് മയോസിറ്റിസ് എന്ന രോഗമുണ്ടെന്ന് കണ്ടെത്തി. രോഗം ഉടൻ മാറുമെന്ന് അത് നിങ്ങളുമായി പങ്കിടാനാകുമെന്നും ഞാൻ കരുതുന്നു. എന്നാൽ രോഗമുക്തി നേടാൻ കുറച്ച് അധികം സമയമെടുക്കും. ഇക്കാര്യം അംഗീകരിക്കുക എന്നതാണ് ഞാൻ ഇപ്പോഴും നേരിടുന്ന ബുദ്ധിമുട്ട്.

ഞാൻ ഉടൻ തന്നെ പൂർണമായി സുഖം പ്രാപിക്കുമെന്ന് ഡോക്ടർമാർ ഉറപ്പുനൽകുന്നുണ്ട്. എനിക്ക് നല്ല ദിവസങ്ങളും മോശം ദിനങ്ങളും ജീവിതത്തിൽ ഉണ്ടായിരുന്നു. ശാരീരികമായും വൈകാരികമായും. എനിക്ക് ഇനി ഒരു ദിവസം കൂടി താങ്ങാൻ കഴിയില്ലെന്ന് തോന്നുമ്പോൾ പോലും, എങ്ങനെയോ ആ നിമിഷം കടന്നുപോകും. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു.. ഇതും കടന്നുപോകും..’ സമാന്ത കുറിച്ചു.

സിനിമാജീവിതത്തിൽ ഏറ്റവും നല്ല നിലയിൽ നിൽക്കുമ്പോഴാണ് താരത്തെ തേടി രോഗം എത്തിയത് എന്നത് ആരാധകർക്കും വേദനയുണ്ടാക്കുന്നു. പ്രാർഥനയോടെ കമന്റ് ബോക്സിൽ താരത്തെ ആശ്വസിപ്പിക്കുകയാണ് സുഹൃത്തുക്കളും ആരാധകരും. കഴിഞ്ഞ വർഷമാണ് നടൻ നാഗ ചൈതന്യയുമായുള്ള വിവാഹബന്ധം സമാന്ത വേർപിരിഞ്ഞത്.

കേരളക്കര ഞെട്ടിയ സംഭവമായിരുന്നു പെട്ടിമുടി ദുരന്തം. നിനച്ചിരിക്കാതെ വന്ന ദുരന്തം. ഇടുക്കി രാജമലയിലെ പെട്ടിമുടിയിൽ 2020 ഓഗസ്റ്റ് ആറിനായിരുന്നു ഉരുൾ പൊട്ടിയത്. ഒരുപാട് പേർക്ക് ജീവൻ നഷ്ടമായി. കണ്ണൻദേവൻ ഹിൽസ് പ്ലാന്റേഷനിലെ തൊഴിലാളികൾ താമസിച്ചിരുന്ന ലയങ്ങളാണ് ഉരുൾപൊട്ടലിൽ തകർന്നത്.

ഇരവികുളം ദേശീയോദ്യാനത്തിന്റെ അതിർത്തിയിൽ നിന്നു വൻ ശബ്ദത്തോടെ പൊട്ടിയെത്തിയ ഉരുൾ രണ്ട് കിലോമീറ്റർ താഴെയുള്ള തൊഴിലാളിലയങ്ങളെ തകർത്തെറിഞ്ഞാണ് പെട്ടിമുടി പുഴയിലേക്കു പതിച്ചത്. ഉറക്കത്തിൽ ആയതുകൊണ്ട് തന്നെ ഒന്ന് ചിന്തിക്കാൻ പോലുമുള്ള അവസരം പോലും ആർക്കും ലഭിച്ചില്ല. നേരം വെളുത്തപ്പോൾ ഉറ്റവരേയും ഉടയവരേയും നഷ്ടപ്പെട്ട് എത്രയോ മനുഷ്യർ വിധിയുടെ മുന്നിൽ പകച്ചുനിന്നു…

അങ്ങനെ ഒറ്റ രാത്രികൊണ്ട് ജീവിതന്റെ വസന്തം നഷ്ടമായ ഒരു പെൺകുട്ടിയുണ്ട്. ​ഗോപിക. ഒറ്റ രാത്രി കൊണ്ട് അച്ഛനേയും അമ്മയേയും ഉൾപ്പെടെ തന്റെ ഉറ്റവരെയാണ് ​ഗോപികയ്ക്ക നഷ്ടമായത്. നിനച്ചിരിക്കാതെ സങ്കടത്തിന്റെ കുത്തഴുക്കിലാണ് ആ പെൺകുട്ടി പെട്ടത്. പക്ഷേ ഇന്ന് ​ഗോപിക തന്റെ സ്വപ്നത്തിലേക്ക് നടന്നുകയറുകയാണ്. പെട്ടിമുടി ദുരന്തം അനാഥമാക്കിയ ഗോപിക ​ഡോക്ടറാവാനുള്ള ഒരുക്കത്തിലാണ്.

നാടിനെ നടുക്കിയ പെട്ടിമുടി ദുരന്തത്തില്‍ നികത്താനാവാത്ത നഷ്ടമാണ് ​ഗോപികയ്ക്ക് സംഭവച്ചിത്. ഇന്ന് ​ഗോപികയുടെ ജീവിതത്തിലേക്ക് വീണ്ടും പ്രതീക്ഷയുടെ വെളിച്ചം എത്തിയിരിക്കുകയാണ്. ​ഡോക്ടർ എന്ന സ്വപ്നത്തിലേക്കെത്താനുള്ള ആദ്യ പടി ​ഗോപിക വെച്ചിരിക്കുകയാണ്. പാലക്കാട് മെഡിക്കല്‍ കോളജില്‍ ഗോപിക ഇന്ന് എംബിബിഎസിന് ചേരുകയാണ്.

പാലാ ബ്രില്ലിയൻറ് സ്‌റ്റഡി സെന്റർ ആണ് ഗോപികയുടെ സ്വപ്നം പൂവണിയാൻ‌ ഒപ്പം നിന്നത്. ഇവര്‍ തന്നെയാണ് രക്ഷിതാക്കളുടെ സ്ഥാനത്ത് നിന്ന് ഗോപികയുടെ അഡ്മിഷനായി ഇന്ന് പാലക്കാടേക്ക് കൊണ്ടുപോകുന്നത്. ജീവിത പ്രതിസന്ധികളിലും കരുത്തിന്റെ പ്രതീകമാണ് ഗോപികയെന്ന് അധ്യാപകർ പറഞ്ഞു. ഗോപികയെ ഇതുപോലൊരു വിജയത്തില്‍ എത്തിക്കുന്നതില്‍ ഭാഗമാകാനായതില്‍ സന്തോഷമുണ്ടെന്നും അധ്യാപകര്‍ പറയുന്നു..

ദുരന്തത്തില്‍ നിന്ന് രക്ഷപെട്ടത് സഹോദരിയും ഗോപികയുമായിരുന്നു.  ദുരന്ത സമയത്ത് ഗോപികയും സഹോദരി ഹേമലതയും തിരുവനന്തപുരത്തുളള ബന്ധുവിന്റെ വീട്ടിലായിരുന്നു അന്ന്. .സാധാരണക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്നാണ് ഗോപികയുടെ ആഗ്രഹം. തന്റെ അച്ഛനമ്മമാരുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഇതെന്ന് ഗോപിക പറഞ്ഞു. അതുകൊണ്ട് ആ ലക്ഷയത്തിലേക്ക് നടന്നടുക്കുന്നതിന്റെ സന്തോഷം ​ഗോപികയ്ക്കുണ്ട്. അച്ഛനെക്കുറിച്ചും അമ്മയെക്കുറിച്ചുമുള്ള ഓർമകളും അവരുടെ ചിത്രങ്ങളും മാത്രമാണ് ​ഗോപികയ്ക്കൊപ്പം ഉള്ളത്.

പാറശ്ശാല സമുദായപ്പയറ്റ് സ്വദേശി ഷാരോണിന്റെ മരണത്തിൽ പെൺകുട്ടിയുടെ വാട്‌സ്ആപ്പ് ചാറ്റുകളും ശബ്ദ സന്ദേശങ്ങളും പുറത്ത് വന്നിരിക്കുകയാണ്. അതേസമയം സോഷ്യൽ മീഡിയയിൽ ഷാരോണിന്റെ മരണത്തിൽ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. പ്രതികരണലുമായി എത്തിയിരിക്കുകയാണ് അനുജ ജോസഫ്.

അനുജ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

ഓസിനു പുട്ടും കടലയും മേടിച്ചു തിന്നാനും കൂട്ടത്തിൽ സൂക്കേട് തീർക്കാനും മാത്രമായി കുറെ ലവളുമാരും ലവന്മാരും പ്രണയമെന്ന പേരിൽ ഇറങ്ങി തിരിച്ചതാണ് ഇന്നത്തെ ഓരോ ദുരന്തങ്ങൾക്കും പുറകിൽ. ഇതിനിടയിൽ ആത്മാർഥമായി പ്രണയിക്കുന്നവരും പഴി കേൾക്കേണ്ടി വരുമെന്നതാണ് മറ്റൊരു സത്യം.

പ്രണയമെന്ന പേരിൽ വീണ്ടും ഒരു മരണം കൂടി. കാമുകി എന്നു പറയപ്പെടുന്നവൾ കുടിക്കാൻ നൽകിയ കഷായവും ജ്യൂസും കുടിച്ചു പാറശ്ശാല ഷാരോൺ രാജെന്ന യുവാവ് മരണപ്പെട്ടു. ഷാരോണിന് നൽകിയ കഷായം താനും ഉപയോഗിച്ചിരുന്നുവെന്നും(ആ കഷായം സൂക്ഷിച്ച ബോട്ടിൽ ആക്രിക്ക് കൊടുത്തെന്നും, അതെവിടെ നിന്നു വാങ്ങിച്ചുമെന്നുള്ള ചോദ്യങ്ങൾക്കു അവ്യക്തമായ മറുപടി മാത്രം) താനിപ്പോഴും ജീവനോടെ ഉണ്ടല്ലോ അതോണ്ട് ‘നിരപരാധി’ പട്ടം ചാർത്തണമെന്ന അവകാശവാദവുമായി പെങ്കൊച്ചും,

ജാതകപ്രകാരം ഈ നിരപരാധിനിയുടെ(നാമം എവിടെയും കണ്ടില്ല, അതോണ്ടാണ്‌)ആദ്യത്തെ ഭർത്താവ് മരണപ്പെടുമെന്ന വിശ്വാസത്തിൽ ആണോ കൊല്ലപ്പെട്ട ഷാരോനിനെ വീട്ടുകാർ അറിയാതെയൊ, അറിഞ്ഞോ വിവാഹം കഴിച്ചെന്നുമൊക്കെയുള്ള ആരോപണങ്ങൾ കേൾക്കുന്നു.
ജ്യൂസ്‌ കുടിച്ചതിനാലാണ് ഷാരോൺ അവശനിലയിലായെന്നും പറയപ്പെടുന്നു. ഏതായാലും പോലീസ് അന്വേഷണം തുടരുന്നു. വാസ്തവം എന്തായാലും ഇവിടെ ഒരു ജീവൻ കൂടി നഷ്‌ടപ്പെട്ടിരിക്കുന്നു.അതും പ്രണയത്തിന്റെ ബാക്കിപ്പത്രമാണോ എന്നും കൂടെ അറിയേണ്ടതുള്ളു.

അപ്പനും അമ്മയ്ക്കും കൂടെപ്പിറപ്പുകൾക്കും നഷ്‌ടപ്പെട്ടു.ബാക്കിയുള്ളോർക്കു കേവലം കുറച്ചു ദിവസത്തേയ്ക്കുള്ള ചർച്ചാവിഷയവും. ആമ്പിള്ളേരോടും പെങ്കൊച്ചുങ്ങളോടും പറയാൻ ഒന്നേയുള്ളു, നിങ്ങൾ പ്രണയമെന്നും പറഞ്ഞു തമ്മിൽതല്ലി ചാകാൻ ഇറങ്ങുമ്പോൾ, ഇതൊന്നും അറിയാതെ മക്കൾ എങ്ങനേലും ഒന്നു കര പറ്റണെയെന്ന പ്രാർത്ഥനയുമായി വീട്ടിലിരിക്കുന്ന മാതാപിതാക്കളെ ഓർക്കുക (എവിടെ ഓർക്കാൻ അല്ലെ, പക തീർക്കാനും,സ്വർത്ഥതയ്ക്കും ഒക്കെ വേണ്ടി വെമ്പൽ കൊള്ളുന്നതിനിടെ ഇതിനൊക്കെ സമയം കിട്ടണ്ടേ )

ഒറ്റ ദിവസം കൊണ്ടു പൊട്ടി മുളച്ചതല്ല ഒരു കുഞ്ഞും, ഓരോ മാതാപിതാക്കളുടെയും ചോരയും നീരുമാണ് അവരുടെ കുഞ്ഞുങ്ങൾ.വല്ലവർക്കും കൊല്ലാനും ശിക്ഷിക്കാനും സ്വർത്ഥത കാണിക്കാനും ഉള്ളതല്ല ആരുടെയും ജീവൻ. അതോടൊപ്പം വല്ലോരുടെയും cashum സമയവും ജീവിതവും നാണമില്ലാതെ സ്നേഹമെന്നു നടിച്ചു കൈപ്പറ്റിയിട്ടു, കണ്ണടച്ചു നടന്നകലുന്ന, ഉളുപ്പില്ലാത്ത ലവന്മാരെയും ലവളുമാരെയും കാർക്കിച്ചു തുപ്പിയിട്ടു മുന്നോട്ടു നടക്കാൻ പഠിക്കണം. ജീവിതം രക്ഷപ്പെട്ടല്ലോ എന്ന സമാധാനം എങ്കിലും നിങ്ങൾക്കുണ്ടാകും.

മറിച്ചു ഒരു തെറ്റും ചെയ്യാത്ത കുറെ പാവങ്ങളുടെ കണ്ണുനീർ വീഴ്ത്തിയിട്ടു എന്തു നേടാനാണ്. അവൾ തേച്ചു, അവൻ ഒട്ടിച്ചു, മറിച്ചുമൊക്കെയുള്ള ഡയലോഗ് നു കുട പിടിക്കാൻ നിന്നാൽ കൂടെ കൈയടിക്കുന്നവരൊന്നും ജയിലഴി എണ്ണാൻ കാണില്ല എന്ന ഓർമ്മയും ഗുണം ചെയ്യും. ഇവിടെ ഷാരോൺ രാജിന്റെ നാമമില്ലാത്ത പ്രണയിനിയ്ക്കു മാത്രമല്ല ജീവിതത്തിൽ പ്രതീക്ഷകൾ ഉണ്ടായിരുന്നത്, അവന്റെ കുടുംബത്തിനും വാനോളമുണ്ടായിരുന്നു അവനെകുറിച്ചുള്ള സ്വപ്നങ്ങൾ, ആ ആത്മാവിനു നിത്യശാന്തി നേരുന്നു.

ഷാരോണ്‍ മരിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ വാട്‌സ്ആപ്പ് ചാറ്റ് പുറത്ത്. പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നും കഷായവും ജ്യൂസും കുടിച്ചതിനെ തുടര്‍ന്നാണ് മരണമെന്ന് ഷാരോണിന്റെ കുടുംബം ആവര്‍ത്തിക്കുന്നതിനിടെയിലാണ് ചാറ്റുകള്‍ പുറത്ത് വരുന്നത്. എങ്ങനെ പറഞ്ഞ് മനസ്സിലാക്കണമെന്ന് അറിയില്ല. അങ്ങനെ എന്തേലും ചെയ്യാന്‍ ആണെങ്കില്‍ നേരത്തെയാകാമായിരുന്നു.

ആരും അറിയാതെ ഞങ്ങള്‍ തമ്മില്‍ കണ്ട ഒരു പാട് സാഹചര്യമുണ്ടായിട്ടുണ്ടെന്നും ചാറ്റില്‍ പറയുന്നുണ്ട്. പെണ്‍കുട്ടി ഷാരോണിന്റെ അച്ഛനുമായി വാട്‌സ്ആപ്പ് ചാറ്റ് ചെയ്തതിന്റെ സ്‌ക്രീന്‍ ഷോട്ടുകളാണ് പുറത്ത് വന്നത്. ഷാരോണ്‍ സുഹൃത്തിനൊപ്പമാണ് വീട്ടില്‍ വന്നത്. അങ്ങനെയുള്ളപ്പോള്‍ താന്‍ എന്ത് ചെയ്യുവനാണെന്നും പെണ്‍കുട്ടി ചോദിക്കുന്നു.

അതേസമയം ഷാരോണിന്റെ പരിശോധന റിപ്പോര്‍ട്ട് പുറത്ത് വന്നു. പരിശോധനകളിലെ വ്യതിയാനം ദുരൂഹത വര്‍ധിപ്പിക്കുന്നതാണ്. ഷാരോണിനെ 14ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന സമയത്ത് കരള്‍, വൃക്ക എന്നിവയുടെ പ്രവര്‍ത്തനം സാധാരണ നിലയിലായിരുന്നു. ഡബ്ല്യബിസി മാത്രാണ് കൂടിയിരുന്ന്. ഏതെങ്കിലും വിഷവസ്തു ഉള്ളില്‍ ചെന്നാല്‍ ഇത് കൂടാം. എന്നാല്‍ 17 ന് നടത്തിയ പരിശോധനയില്‍ കരളിന്റെയും വൃക്കയുടെയും പ്രവര്‍ത്തനം നിലച്ചരീതിയിലായിരുന്നു.

രണ്ടോ മൂന്നോ ദിവസം കൊണ്ട് ഇത്രയധികം വ്യതിയാനം സംഭവിക്കില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നതെന്ന് കുടുംബം പറയുന്നു. പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നും കഷായവും ജ്യൂസും കുടിച്ച ശേഷം തുടര്‍ച്ചയായി ഷാരോണ്‍ ഛര്‍ദിച്ചെന്നുമാണ് വീട്ടുകാര്‍ പറയുന്നത്.

Copyright © . All rights reserved