Latest News

താരസംഘടനയായ അമ്മയില്‍ നിന്നും രാജി വയ്ക്കുന്നെന്ന തീരുമാനത്തില്‍ ഉറച്ച് നിന്ന് നടന്‍ ഹരീഷ് പേരടി. ഇടവേള ബാബു തന്നെ ഫോണില്‍ ബന്ധപ്പെട്ടത് അടക്കമുള്ള കാര്യങ്ങള്‍ തുറന്നു പറഞ്ഞാണ് ഹരീഷ് ഫേസ്ബുക്കില്‍ കുറിപ്പ് പങ്കിട്ടിരിക്കുന്നത്.

വിജയ് ബാബുവിനെ പുറത്താക്കുന്ന പ്രശ്‌നമേയില്ലെന്നും A.M.M.A യെ ഞാന്‍ അമ്മ എന്ന വിളിക്കാത്തതിന് തിരിച്ചുവന്നാല്‍ വിശദീകരണം തരേണ്ടി വരുമെന്നും ഇടവേള ബാബു പറഞ്ഞതായും അദ്ദേഹം കുറിച്ചു. താന്‍ രാജിയില്‍ ഉറച്ചുനില്‍ക്കുകയാണെന്നും എത്രയും വേഗം അത് അംഗീകരിക്കണമെന്നും നടന്‍ ആവശ്യപ്പെടുന്നു.

ഇന്നലെ A.M.M.Aയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബു എന്നെ വിളിച്ചിരുന്നു…ഇന്നലെ അവരുടെ എക്സികൂട്ടിവ് മീറ്റിംഗിൽ എന്റെ രാജി ചർച്ച ചെയ്തിരുന്നു എന്നും എന്റെ രാജിയിൽ വല്ല മാറ്റവുമുണ്ടോ എന്നറിയാൻ…വിജയ് ബാബു സ്വയം ഒഴിഞ്ഞു പോയതാണെന്ന പത്ര കുറിപ്പ് പിൻവലിച്ച് അയാളെ A.M.MA. പുറത്താക്കിയാതാണെന്ന തിരത്തലുകൾക്ക് തയ്യാറുണ്ടോ എന്ന് ഞാനും ചോദിച്ചു..വിജയ്ബാബുവിനെ പുറത്താക്കുന്ന പ്രശനമേയില്ലെന്നും I.C കമ്മറ്റി തങ്ങൾ പറഞ്ഞതു കേൾക്കാതെ ചാടിപിടിച്ച് നിലപാടെടുത്തതാണെന്നും ഇടവേളബാബു ഉറക്കെ പ്രഖ്യാപിച്ചു…അതുകൊണ്ടുതന്നെ എന്റെ രാജിയിൽ ഉറച്ച് നിൽക്കുമെന്ന് ഞാനും ഉറക്കെ പ്രഖ്യാപിച്ചു…പിന്നെ ഇടവേളയുടെ മറ്റൊരു മുന്നറിയിപ്പ്..A.M.M.A യെ ഞാൻ അമ്മ എന്ന വിളിക്കാത്തതിന് തിരിച്ചുവന്നാലും അതിന് വിശദീകരണം തരേണ്ടി വരുമത്രേ…ക്വീറ്റ് ഇൻഡ്യാ സമരത്തിൽ പങ്കെടുത്ത സ്വാതന്ത്യസമര പെൻഷൻ വാങ്ങാൻ പോകാത്ത ഒരു സ്വാതന്ത്ര്യ സമര പോരാളിയുടെ മകനാണ് ഞാൻ …എന്റെ പേര് ഹരീഷ് പേരടി …അമ്മ..മലയാളത്തിലെ മനോഹരമായ പദങ്ങളിലൊന്നാണ്..ഇത്രയും സ്ത്രീ വിരുദ്ധനിലപാടുകൾ എടുക്കുന്ന ആളുകളെ സംരക്ഷിക്കുന്ന ഒരു സംഘടനയെ അമ്മ എന്ന പേരിൽ അഭിസംബോധന ചെയ്യാൻ എന്റെ അമ്മ മലയാളം എന്നെ അനുവദിക്കുന്നില്ല എന്ന് ഖേദപൂർവ്വമറിയിക്കട്ടെ…A.M.M.A ഒരു തെറിയല്ല..അത് ആ അസോസിയേഷന്റെ ഒറജിനൽ ചുരക്കപേരാണ്…15ാം തിയ്യതിയിലെ കാര്യക്കാരുടെ ഒത്തുചേരലിൽ(Executive Meeting) എന്റെ രാജി എത്രയും പെട്ടന്ന് നിങ്ങൾ അംഗീകരിക്കുക…ഞാനും നിങ്ങളും രണ്ട് ദിശയിലാണ്…ഞാൻ ഇവിടെ തന്നെയുണ്ടാവും…വീണ്ടും കാണാം…💪💪💪💪💪💪

ചെന്നൈ ∙ തമിഴ്‌നാട് കടലൂരിൽ 7 പെൺകുട്ടികൾ മുങ്ങിമരിച്ചു. കുച്ചിപാളയത്തെ കെഡിലം പുഴയിലെ തടയണയിൽ കുളിക്കാനിറങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്. എ.മോനിഷ (16), ആർ.പ്രിയദർശിനി (15) ആർ ദിവ്യ ദർശിനി (10), എം.നവനീത (18), കെ.പ്രിയ (18), എസ്.സംഗവി (16). എം.കുമുദ (18) എന്നിവരാണ് മരിച്ചത്.

ഞായറാഴ്ച ഉച്ചയ്ക്ക് 12.45ഓടെയാണ് സംഭവം. ചുഴിയിൽപ്പെട്ട രണ്ടുപേരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അഞ്ചു പേർ കൂടി മുങ്ങുകയായിരുന്നു എന്നാണു പ്രാഥമിക വിവരം. സംഭവത്തിൽ നെല്ലിക്കുപ്പം പൊലീസ് അന്വേഷണം ആരംഭിച്ചു.

വന്ധ്യതാ ചികിത്സയ്ക്കായി 16കാരിയുടെ അണ്ഡം സ്വകാര്യ ആശുപത്രികള്‍ക്ക് വിറ്റ അമ്മയും രണ്ടാനച്ഛനും പിടിയില്‍. ഇന്ദ്രാണി(33), സെയ്ദ് അലി (40) എന്നിവരാണ് തമിഴ്‌നാട്ടിലെ ഈറോഡില്‍ അറസ്റ്റിലായത്. ഇവരുടെ സഹായി മാലതിയെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സേലത്തെ ബന്ധുവിന്റെ വീട്ടിലേക്ക് കുട്ടി രക്ഷപെട്ട് എത്തിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്. നാല് വര്‍ഷത്തിനിടെ 8 തവണ അണ്ഡം വിറ്റതായാണ് പെണ്‍കുട്ടിയുടെ മൊഴി. ഈറോഡ്, സേലം,പെരുന്തുറ,ഹൊസൂര്‍ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളില്‍ വന്ധ്യതാ ചികിത്സയ്ക്കായാണ് കുട്ടിയുടെ അണ്ഡം വിറ്റിരുന്നത്. ഒരു അണ്ഡത്തിന് 20000 രൂപ വരെ ലഭിക്കുന്നതായാണ് വിവരം. ഇതില്‍ 5000 രൂപ ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്‍കണം. ഇത്തരത്തില്‍ വന്‍ സംഘങ്ങള്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നതായി രഹസ്യ വിവരം ലഭിച്ചിട്ടുണ്ട്.

ഇന്ദ്രാണിയുടെ ആദ്യ വിവാഹത്തിലെ മകളാണ് പെണ്‍കുട്ടി. പ്രായപൂര്‍ത്തിയായപ്പോള്‍ മുതല്‍ അണ്ഡം വില്‍ക്കുന്നതിന് കുട്ടിയെ ഇവരും സെയ്ദും നിര്‍ബന്ധിക്കുമായിരുന്നു. ഇക്കാര്യം പറഞ്ഞ് സെയ്ദ് പലപ്പോഴായി ഉപദ്രവിച്ചിരുന്നുവെന്നും പെണ്‍കുട്ടി വെളിപ്പെടുത്തിയിട്ടുണ്ട്.

ഉരുളക്കിഴങ്ങ് ചിപ്സ് ബ്രാന്‍ഡായ ലെയ്സിന്റെ പാക്കറ്റില്‍ തൂക്കം കുറഞ്ഞതില്‍ കമ്പനിയ്‌ക്കെതിരെ നടപടിയെടുത്ത് സംസ്ഥാന സര്‍ക്കാര്‍. പാക്കറ്റില്‍ കാണിച്ചതിനേക്കാള്‍ കുറഞ്ഞ അളവ് കണ്ടെത്തിയതിനെ തുടര്‍ന്ന് ലെയ്സ് ബ്രാന്‍ഡിന്റെ ഉടമകളായ പെപ്സികോ ഇന്ത്യ ഹോള്‍ഡിങ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കെതിരെ നടപടിയെടുത്തത്. 85,000 രൂപയാണ് പിഴ.

തൃശൂര്‍ ലീഗല്‍ മെട്രോളജി ഫ്ലയിങ് സ്‌ക്വാഡ് ഡെപ്യൂട്ടി കണ്‍ട്രോളറാണ് പെപ്സി കമ്പനിക്ക് പിഴ ചുമത്തിയത്. തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സോഷ്യല്‍ ജസ്റ്റിസ് പ്രസിഡന്റ് പിഡി ജയശങ്കറിന്റെ പരാതിയിലാണ് നടപടി.

കാഞ്ഞാണിലെ തൃശൂര്‍ താലൂക്ക് ചെത്തുതൊഴിലാളി മള്‍ട്ടി പര്‍പ്പസ് സഹകരണ സംഘത്തിന്റെ ഉടമസ്ഥതയിലുള്ള സൂപ്പര്‍ മാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയിലാണ് തൂക്കം കുറവുള്ള ലെയ്സ് പിടികൂടിയത്. 115 ഗ്രാമാണ് ഒരു പാക്കറ്റ് ലെയ്സിന്റെ തൂക്കം. എന്നാല്‍, മൂന്ന് പാക്കറ്റുകളില്‍ 50.930 ഗ്രാം, 72.730 ഗ്രാം, 86.380 ഗ്രാം തൂക്കം മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നാണ് പരാതിയില്‍ പറയുന്നത്.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫിനെ പുകഴ്ത്തിയും ക്ഷമ ചോദിച്ചും കോണ്‍ഗ്രസ് സൈബര്‍ ടീമിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ജോസഫ് ഒരു പച്ചയായ മനുഷ്യനാണെന്നും, നിഷ്‌കളങ്കനാണെന്നും ഞങ്ങളുടെ വശത്തു നിന്ന് വിഷമം ഉണ്ടാക്കി എങ്കില്‍ ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു. അപമാന ഭാരത്താല്‍ തല കുനിച്ചല്ല തല നിവര്‍ത്തി അഭിമാനത്തോടെ ജീവിക്കുക. ഈ മണ്ണ് ജയിച്ചവന്റെ മാത്രമല്ല തോറ്റവന്റേത് കൂടിയാണെന്നും സൈബര്‍ ടീം ഫേസ്ബുക്കില്‍ കുറിച്ചു.

അദ്ദേഹം ഒരു നിഷ്‌കളങ്കനായത് കൊണ്ടായിരിക്കാം വാക്കുകളില്‍ പിഴവും പെരുമാറ്റത്തില്‍ തിടുക്കവും ആവലാതിയും കാണാന്‍ സാധിച്ചത്. രാഷ്ട്രീയ എതിരാളി എന്നതില്‍ കവിഞ്ഞ് ഒരു കോണ്‍ഗ്രസുകാരനും വ്യക്തി വിരോധമില്ലാത്ത ഒരു മനുഷ്യനാണ് ജോ ജോസഫ്. എന്തെങ്കിലും ഞങ്ങളുടെ വശത്തു നിന്ന് വിഷമം ഉണ്ടാക്കി എങ്കില്‍ ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു’, സൈബര്‍ ടീം ഫേസ്ബുക്കില്‍ കുറിച്ചു.

ഡോ. ജോ ജോസഫ് ഒരു നിഷ്‌കളങ്കന്‍ ആയിരുന്നിരിക്കാം. കാരണം അദ്ദേഹത്തിന്റെ വാക്കുകളില്‍ നാക്ക് പിഴകള്‍ ഉണ്ടായിരുന്നു, അദ്ദേഹത്തിന്റെ സംസാരങ്ങളില്‍ പെരുമാറ്റങ്ങളില്‍ ഒരു തിടുക്കം ആവലാതി നമ്മള്‍ കണ്ടിട്ടുണ്ട്. താങ്കള്‍ നല്ലൊരു മനുഷ്യനാണ്, പച്ചയായ മനുഷ്യന്‍.

രാഷ്ട്രീയ എതിരാളി എന്നതില്‍ കവിഞ്ഞു ഒരു കോണ്‍ഗ്രസുകാരനും വ്യക്തി വിരോധമില്ലാത്ത ഒരു മനുഷ്യന്‍. അപമാന ഭാരത്താല്‍ തല കുനിച്ചല്ല തല നിവര്‍ത്തി അഭിമാനത്തോടെ ജീവിക്കുക. ഈ മണ്ണ് ജയിച്ചവന്റെ മാത്രമല്ല തോറ്റവന്റേത് കൂടിയാണ്. എന്തെങ്കിലും ഞങ്ങളുടെ വശത്തു നിന്ന് വിഷമം ഉണ്ടാക്കി എങ്കില്‍ ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു ,അതാണ് ഞങ്ങളുടെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സംസ്‌കാരവും ഞങ്ങളെ പഠിപ്പിച്ചതും . ദൈവം നിങ്ങളുടെ കുടുംബത്തെയും നിങ്ങളുടെ പ്രവര്‍ത്തങ്ങളെയും അനുഗ്രഹിക്കട്ടെ.

 

ഷെഫ് ജോമോൻ കുര്യാക്കോസ്

ചെറുപ്പത്തിൽ, മഴ നനഞ്ഞു കിടക്കുന്ന പറമ്പിലെ കശുമാവിന്റെ ചുവട്ടിൽ പല്ലു തേക്കാൻ എന്ന വ്യാജേന ഒരു ചുറ്റി തിരിയൽ ഉണ്ട് , വേറെ ഒന്നിനും അല്ല മുളച്ചു വരുന്ന കശുവണ്ടി യുടെ പരിപ്പ് തിന്നാൻ . വർഷങ്ങൾക്കു ശേഷം അത് ഒരു ഇൻഗ്രിഡ്ന്റ് ആയി കയ്യിൽ കിട്ടിയപ്പോ അത് വെച്ച് ഒരു പാചക കൂട്ട് തയാറാക്കുന്നതിലും കൂടുതൽ മനസ്സ് ആഗ്രഹിച്ചത് ഓരോന്ന് പിറക്കി തിന്നു പഴയ ഓർമ്മകൾ അയവിറക്കാൻ ആണ് .

അല്ല നിങ്ങള് പറ എന്നെ കുറ്റം പറയാൻ പറ്റുമോ ?

2tbsp coconut oil / വെളിച്ചെണ്ണ

1tsp Mustard Seeds / കടുക്

2 string Curry leaves / കറി വേപ്പില

3 nos Dried Chilli / ഉണങ്ങിയ മുളക്

1 cup Sprouted cashew nut / മുളപ്പിച്ച കശുവണ്ടി

1 cup Green peas ഗ്രീൻ പീസ്‌

1/2 Cup Coconut/ ചിരകിയ തേങ്ങാ

1tsp Turmeric pwd / മഞ്ഞൾ പൊടി

Salt to taste


Procedure

Heat oil in a pan and add coconut oil

once the oils is heated add

Mustard seeds , then add curry leaves and dry red chilli after the mustard cracked.

Add garden peas then Sprouted cashews and toss over a high flame .

Add greated fresh coconut stir well and adjust the seasonings.

Serve them on a roasted masala pappad

Onion and coconut milk reduction

Ingredients

2 tbsp Coconut Oil

1tsp Mustard seeds

1 string curry leaves

1 tsp Ginger chop

2 nos green chilli chopped

1 cup Shallots ( fine chopped)

I tsp Turmeric pwd

1 cup Thin coconut milk

1/2 cup thick coconut milk

Procedure

Heat oil in a pan and add coconut oil

once the oils is heated add

Mustard seeds , then add curry leaves and wait until it extracted it’s flavour in oil.

Add ginger and green chilli sauté for a while

add Chopped shallots sauté it with salt till it’s translucent

Add turmeric then and coconut second or thin coconut milk, cook the mixture utill It’s reduces into half

Add thickened Or 1st coconut milk and cook for a while, switch off the fire, cover and keep until it’s served

ഡോ. ഐഷ വി

2021 സെപ്റ്റoബറിലെ ഒരു സായാഹ്‌നത്തിൽ ഓഫീസ് വിട്ട് നഫീസത്തിന്റെ മുച്ചക്ര വാഹനത്തിലേറി നങ്ങ്യാർകുളങ്ങര കവലയിൽ ഇറങ്ങാറായപ്പോൾ ഒരു സഞ്ചിയും തൂക്കി കവലയിൽ നിൽക്കുന്ന ആളിനെ നോക്കാൻ എന്നോട് പറഞ്ഞിട്ട് നഫീസത്ത് സൂചിപ്പിച്ചു : ” മിസ്,അതാണ് സാലി മോസസ്. ലാബാക്കിന്റെ ഓണറെ കൊന്നയാൾ” . ” അതേയോ?” ഞാൻ പറഞ്ഞു. വണ്ടിയിൽ നിന്നും ഇറങ്ങിയിട്ട് പാതയോരം ചേർന്ന് അല്‌പം ദൂരെ മാറി നിന്നു.” കായം കുളത്തേയ്ക്ക് ഒരു ഓർഡിനറി ബസ് വന്നപ്പോൾ അയാൾ അതിൽ കയറിപ്പോയി. അപ്പോൾ എന്റെ ഓർമ്മകൾ പിന്നോട്ട് പോയി. 2014 ജൂലൈ 22 ന് രാവിലെ കോളേജു കെട്ടിടങ്ങളും കോളേജ് ഭാഗികമായി പ്രവർത്തിക്കുന്ന വാടക കെട്ടിടവും ലൈബ്രറേറിയൻ എന്നെ കൊണ്ടു നടന്ന് കാണിച്ചു തരുന്നതിനിടയിൽ അടഞ്ഞുകിടന്ന ഒരു മുറി ചൂണ്ടിക്കാട്ടി അവർ പറഞ്ഞു: “ഈ മുറിയിൽ വച്ചാണ് ലബാക്കിന്റെ ഉടമ കൊല്ലപ്പെട്ടത്. ജോലിക്കാരിയുടെ മകനാണ് കൊന്നത്. അയാളിപ്പോഴും ജയിൽ ശിക്ഷ അനുഭവിയ്ക്കുകയാണ്.

ജോലിക്കാരി മകനെ ഇനി കാണേണ്ട എന്നു പറഞ്ഞിരിക്കുകയാണ്.” ഞാൻ ചോദിച്ചു: ” എന്തിനാണയാൾ കൊന്നത് ?” അപ്പോൾ ലൈബ്രറിയൻ ലീന പറഞ്ഞു: ” എപ്പോഴും അയാൾ ലബാക്കിന്റെ ഓണറോട് കാശ് ചോദിക്കും. അന്ന് കൊടുത്തില്ല. കൊല്ലാൻ ചെന്നപ്പോൾ ലബാക്ക് ഓണർ ഞാനൊന്ന് പ്രാർത്ഥിച്ചോട്ടെ എന്ന് പറഞ്ഞ് പ്രാർത്ഥിക്കാൻ തുടങ്ങി. ഇതിനിടയിൽ കത്തി കൊണ്ട് കുത്തി കൊല്ലുകയായിരുന്നു. ”
ലീന തുടർന്നു : ” അയാളിപ്പോഴും ജയിലിലാണ്. അയാളെ ജയിലിൽ നിന്നും പുറത്തിറക്കേണ്ട എന്നാണ് അയാളുടെ അമ്മയുടെ അഭിപ്രായം”. ലബാക്ക് കെട്ടിടത്തിൽ ഒരിടത്ത് മരിച്ചയാളിന്റെ ഒരു ഫോട്ടോയുണ്ടായിരുന്നു. ലീന പറഞ്ഞു:” അദ്ദേഹം നല്ലൊരു മനുഷ്യനായിരുന്നു. ലബാക്കിൽ വിവിധ കോഴ്സുകൾ നടത്തിയിരുന്നു. മൂന്നു നില കെട്ടിടത്തിന്റെ മുഴുവൻ ഭാഗവും വിവിധ കോഴ്സുകൾ നടത്താനായി ഉപയോഗിച്ചിരുന്നതാണ്. അദ്ദേഹത്തിന്റെ . മരണശേഷം കോഴ്സുകളിൽ ഭൂരിഭാഗവും നിർത്തി. ഇപ്പോൾ താഴത്തെ നിലയിൽ ഫാഷൻ ഡിസൈനിംഗും ടൈപ് റൈറ്റിംഗും മാത്രമേയുള്ളു. ബാക്കിയെല്ലാ മുറികളും നമുക്ക് വാടകയ്ക്ക് തന്നിരിയ്ക്കുകയാണ്.”

തിരിച്ച് കോളേജോഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിൽ എത്തിയപ്പോൾ അപ്പുറത്തെ സ്കൂൾ പറമ്പിൽ ഒരാൾ കൃഷിയിൽ . മുഴുകിയിരിക്കുന്നത് കണ്ടു. അപ്പോൾ ലീന പറഞ്ഞു. :” ആളുടെ അനുജനാണ് നേരത്തേ പറഞ്ഞ കൊല നടത്തിയത്. ഇയാൾ നന്നായി അധ്വാനിച്ച് ജീവിക്കുന്നു. നമുക്ക് ഒരു ഉറുമ്പിന് പോലും ജീവൻ കൊടുക്കാൻ കഴിയുകയില്ല. പിന്നെങ്ങനാണ് ഒരാളുടെ ജീവനെടുക്കാൻ തോന്നുക” . ലീന ആത്മഗതമായി പറഞ്ഞു നിർത്തി. കാർത്തിക പള്ളി കോളേജിൽ എത്തിയ ആദ്യകാലത്ത് ആ അടച്ചിട്ട മുറി കാണുമ്പോൾ കൊല നടന്ന മുറി എന്നൊരു തോന്നലുണ്ടായിരുന്നു പിന്നീടെപ്പോഴോ ആ ചിന്തയ്ക്ക് തീരെ പ്രാധാന്യമില്ലാതായി.

ഞങ്ങൾ കവലയിൽ വച്ച് അയാളെ കണ്ട് 2 ദിവസം കഴിഞ്ഞപ്പോൾ അയാൾ ഒരു ദിവസം ഞങ്ങളുടെ ഓഫീസിലേയ്ക്ക് കയറി വന്നു. പപ്പടം വിൽക്കാനുള്ള വരവാണ്. കോവിഡ് കാലമാണ്.. അന്ന് കോളേജിൽ കുട്ടികൾ ഇല്ല. അയാൾ കൊണ്ടുവന്ന പപ്പടത്തിൽ രണ്ട് പായ്ക്കറ്റ് വാങ്ങി ഞാനയാളെ വേഗം പറഞ്ഞയച്ചു.

വീണ്ടും രണ്ടു ദിവസം കഴിഞ്ഞ് അയാളെത്തി. ഇപ്പോൾ 100-150 രൂപയുടെ പപ്പടം ഞാൻ വാങ്ങണം. അതാണയാളുടെ ആവശ്യം. ” എനിക്കാവശ്യമുള്ളത് മതി.”ഞാൻ പറഞ്ഞു.
അതു കേട്ടപ്പോൾ അയാൾ എന്നോട് ” ഞാനൊന്നിരുന്നോട്ടേ എന്ന് ചോദിച്ച ശേഷം എന്റെ അനുവാദം കിട്ടുന്നതിന് മുമ്പ് തന്നെ എന്റെ മേശയ്ക്ക് അപ്പുറമുള്ള കസേരകളൊന്നിൽ ഇരുപ്പറപ്പിച്ചു. കൊണ്ട് പറഞ്ഞു: ” അപ്പുറത്തെ സ്കൂളിൽ പണി ചെയ്യുന്നത് എന്റെ സഹോദരനാണ്. ഞങ്ങളുടെ രണ്ടു പേരുടേയും മുഖം കണ്ടാൽ നിരപരാധികൾ ആണെന്ന് പറയില്ലേ? ഈ പപ്പടം വിൽക്കാൻ നടന്നാൽ കാര്യമായൊന്നും കിട്ടാനില്ല . എനിയ്ക്കാണെങ്കിൽ ഭയങ്കര വിശപ്പാണ്.”
അപ്പോൾ ഞാൻ ചോദിച്ചു: ” നിങ്ങൾക്ക് കൃഷിപ്പണികൾ ചെയ്ത് ജീവിച്ചു കൂടെ?” അയാൾ പറഞ്ഞു: ” ആരും ജോലിയൊന്നും തരില്ല. പിന്നെ പോലീസുകാരുടെ ഇടി കൊണ്ടത് മൂലം ശരീരം ജോലി ചെയ്യാൻ പറ്റാത്ത വിധമായി. കോളേജിൽ എന്തെങ്കിലും ജോലി കിട്ടാൻ സാധ്യതയുണ്ടോ?”
” ഇവിടെ ഇപ്പോൾ . എല്ലാ പോസ്റ്റും ഫുൾ ആണ്. “ഞാൻ പറഞ്ഞു.
ജയിൽ ശിക്ഷ കഴിഞ്ഞവന്റെ പ്രാരാബ്ധങ്ങൾ അയാൾ പറഞ്ഞു തുടങ്ങി. “താമസിക്കാൻ ഇടമില്ല. ആരും വാടകയ്ക്ക് വീട് തരില്ല. ജോലി തരില്ല. ( പാവങ്ങളിലെ ജീൻ വാൽ ജീനിന്റെ ആദ്യ കാലത്തെ അവസ്ഥയാണല്ലോ അയാൾക്കെന്ന് ഞാൻ ചിന്തിച്ചു.) ബന്ധുക്കൾക്കും വീട്ടുകാർക്കും വേണ്ട. ഭാര്യ ബന്ധമൊഴിഞ്ഞു. ഇപ്പോൾ കവലയിലെ ഉണ്ണിപ്പിള്ള ചേട്ടന്റെ ദയ കൊണ്ട് കഴിയുന്നു. ഉണ്ണിപ്പിളള ചേട്ടന്റെ കട മുറിയിൽ കിടന്നു കൊള്ളാൻ പറഞ്ഞു. ഭക്ഷണവും ചേട്ടൻ തരുന്നു. പപ്പടം വിൽക്കുന്ന ജോലിയും ചേട്ടന്റെ ഔദാര്യമാണ്. മിച്ചം വയ്ക്കുന്ന കാശ് കൊണ്ട് ഞാൻ ക്രിസ്തു വചനങ്ങൾ ലഘുലേഘകളാക്കി വിതരണം ചെയ്യുന്നു.”

ഞാൻ ചോദിച്ചു:” എന്തിനാണ് നിങ്ങൾ ഒരാളെ കൊന്നത് ?

‘ ഞാൻ ആരേയും കൊന്നിട്ടില്ല. ” പിന്നെന്തിനാണ് ജയിൽ ശിക്ഷ അനുഭവിച്ചത്?” ഞാൻ ചോദിച്ചു.
” അത് ,ഞാൻ പറയുന്ന സത്യം ആരും കേട്ടില്ല. അതുകൊണ്ട് ശിക്ഷ കിട്ടി.” ” “വെറുതെ ഒരാളെ ശിക്ഷിക്കുമോ ?” ഞാൻ ചോദിച്ചു. ആ മരണം നടക്കുന്ന ദിവസത്തിനും ഒരാഴ്ച മുമ്പ് കവലയിൽ വച്ച് 65 ഓളം പേരെ ഞാൻ ഒറ്റയ്ക്ക് നേരിട്ടിരുന്നു. ഞാൻ മാർഷ്യൽ ആർട്സ് പഠിച്ചിട്ടുണ്ട്.
അത് പോലീസുകാർക്കറിയാം. * അയാൾ തുടർന്നു. ” സംഭവ ദിവസം ഞാൻ ലബാക്ക് ലിറ്ററസി ആന്റ് എഡ്യൂക്കേഷണൽ ട്രസ്റ്റിന്റെ പറമ്പിൽ എത്തിയിരുന്നു. അവിടത്തെ മരങ്ങൾ ഞാൻ നട്ട് നനച്ച് വളർത്തിയതാണ്. അതിന് എന്നെ കാണുമ്പോൾ അദ്ദേഹം ചില്ലറ കാശ് തരുമായിരുന്നു. അന്ന് അദ്ദേഹം ഒരു മീറ്റിംഗിലാണെന്ന് പറഞ്ഞത് കൊണ്ട് ഞാൻ താഴെ കാത്തു നിന്നു. കുറച്ച് കഴിഞ്ഞ് ഒരു ശബ്ദം കേട്ട് ഞാൻ മുകളിലെത്തിയപ്പോൾ സാറ് ചോരയിൽ കുളിച്ച് കിടക്കുന്നു മുറിയിൽ 8-9 പേർ ഉണ്ടായിരുന്നു. അദ്ദേഹം സമ്പാദിച്ച വസ്തുവിന്റെ പേരിൽ ഒരു തർക്കമുണ്ടായിരുന്നു. അതിനവർ ചെയ്തതാണ്. ” ഞാൻ ചോദിച്ചു: ” നിങ്ങൾ മാർഷ്യൽ ആർട്ട് അറിയാവുന്ന ആളല്ലേ ? എന്തുകൊണ്ട് അവരെ കീഴ് പ്പെടുത്തി ബന്ധിച്ചില്ല?” ” ചോര കണ്ട് സ്തംഭിച്ചുപോയി.” അതായിരുന്നു അയാളുടെ മറുപടി. അയാൾ തുടർന്നു : ” ഞാനവിടുന്നിറങ്ങി. ഒരു കടയിൽ കയറി. നാരങ്ങ വെള്ളം ചോദിച്ചു. അത് കുടിച്ചോ ഇല്ലയോ എന്ന് ഓർമ്മയില്ല. പിന്നെ വയൽ വഴി വീട്ടിലെത്തി കുളിച്ച് വസ്ത്രം കഴുകിയിട്ടു. അവിടെ നിന്നും സ്ഥലം വിട്ടു. 1998 ലായിരുന്നു സംഭവം. വഴിക്ക് വച്ച് പോലീസ് എന്നെ പിടിച്ചു. ധാരാളം ഉപദ്രവിച്ചു. കോടതിയും പോലീസുകാരും ഒന്നും എന്റെ പക്ഷം കേട്ടില്ല. എന്റെ മനോ വിചാരങ്ങൾ എല്ലാം ഞാൻ ജയിലിൽ വച്ച് കഥകളായി എഴുതി. ജയിൽ അധികൃതർ അത് പ്രസിദ്ധീകരിച്ചു. ആദ്യ കാലത്ത് കഠിന തടവായിരുന്നു. അതിൽ നിന്നും അല്പം മോചനം ലഭിച്ചത് ഒരു പോലീസുകാരന്റെ നടുവുളുക്കിയത് ശരിയാക്കി കൊടുത്തപ്പോഴാണ്. മാർഷ്യൽ ആർട്ടറിയാവുന്നതുകൊണ്ട് അതു സാധിച്ചു.

” ആളുകൾക്ക് മാർഷ്യൽ ആർട്ടിൽ ടെയിനിംഗ് കൊടുത്ത് വരുമാന മാർഗ്ഗം കണ്ടെത്തിക്കൂടേ?” ഞാൻ ചോദിച്ചു. “ഇപ്പോഴത്തെ പിള്ളേരെ മാർഷ്യൽ ആർട്ട് പഠിപ്പിച്ചാൽ അവർ അത് ദുരുപയോഗം ചെയ്യും. പിന്നെ ഞാൻ ഹിപ്നോട്ടിക് കൗൺസിലിംഗ് പഠിച്ചിട്ടുണ്ട്. അതുപയോഗപ്പെടുത്താം.” അയാൾ പറഞ്ഞു

ജയിലിൽ പലവിധ സ്വഭാവക്കാരും പല വൃത്തികേടുകളുമുണ്ട്. ജയിലിൽ ജോലി ചെയ്ത് സമ്പാദിച്ച തുക മുഴുവൻ മകളുടെ ഹൃദയ ശസ്ത്രകിയയുടെ ചിലവിനായി ഉപയോഗിച്ചു. പിന്നെ കൈയ്യിൽ കാശൊ ന്നുമില്ല.

എന്റെ ജയിൽ ശിക്ഷയുടെ കാലാവധി നോക്കിയാൽ ഗിന്നസ് ബുക്കിൽ പേര് വരേണ്ടതാണ് . 20 വർഷം. ജീവപര്യന്തം 14 വർഷമേയുള്ളൂ ശിക്ഷ കഴിഞ്ഞ് തിരിച്ചിറങ്ങിയപ്പോൾ ജയിൽ പുള്ളിക്ക് പുനരധിവസിയ്ക്കാനുള്ള ഒരു സെന്റ് സ്ഥലം പോലും സർക്കാർ എനിക്ക് തന്നില്ല.” അയാൾ പറഞ്ഞു നിർത്തി. ” ഇപ്പറഞ്ഞതെല്ലാം സത്യമാണോ?” അവസാനo ഞാൻ അയാളുടെ മുഖത്ത് നോക്കി ചോദിച്ചു. അതിന് മറുപടിയായി ഒരു ഫാലസി എന്റെ മുന്നിലേയ്ക്കിട്ട് ഒരു കള്ളച്ചിരിയും ചിരിച്ച് അയാൾ നടന്നകന്നു.

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

ഡൽഹി എയർപോർട്ടിലെ കാർഗോ ബേയിൽ തീപിടിത്തം. പുഷ്ബാക്ക് ടോവിംഗ് വാഹനത്തിനാണ് തീപിടിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം 5:25 നാണ് അപകടമുണ്ടായത്.

ഉടൻ തന്നെ സ്ഥലത്തെത്തിയ ഫയർഫോഴ്‌സ് തീ പൂർണമായും നിയന്ത്രണ വിധേയമാക്കി. 5:48ന് തന്നെ തീ പൂർണമായും നിയന്ത്രണ വിധേയമാക്കാൻ ഫയർഫോഴ്‌സിന് സാധിച്ചു.

ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടിത്തം ഉണ്ടായ സമയത്ത് നിരവധി വിമാനങ്ങൾ കാർഗോ ബേയ്ക്ക് സമീപം ഉണ്ടായിരുന്നു. വലിയ അപകടമാണ് തലനാരിഴയ്‌ക്ക് ഒഴിവായത്. അപകടത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല.

 

അഞ്ചുതെങ്ങ് കോട്ടയും കണ്ടൽക്കാടുകളുമെല്ലാം സഞ്ചാരികൾക്ക് കൗതുകക്കാഴ്ചയാക്കി അഞ്ചുതെങ്ങിൽ ഇനി ടൂറിസത്തിന്റെ ഹരിതവനം ഒരുങ്ങും. തീരപ്രദേശത്തെയും കണ്ടൽച്ചെടികളെയും സംരക്ഷിക്കുന്നതിനുള്ള ഹരിതവനം പദ്ധതിയിലൂടെ ടൂറിസം രംഗത്ത് വൻ കുതിച്ചുചാട്ടത്തിനുള്ള തയ്യാറെടുപ്പിലാണ് അഞ്ചുതെങ്ങ് പഞ്ചായത്ത്.

കായൽത്തീരങ്ങളിൽ വച്ചുപിടിപ്പിക്കുന്ന കണ്ടൽച്ചെടികൾ കാണാൻ പൊതുജനങ്ങൾക്ക് അവസരമൊരുക്കുന്നതിനൊപ്പം പ്രദേശത്തെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളുമായി ബന്ധിപ്പിച്ച് പൈതൃക വിനോദസഞ്ചാര പദ്ധതി നടപ്പാക്കുകയാണ് ലക്ഷ്യം. നേരത്തെ അഞ്ചുതെങ്ങ് തീരത്തുണ്ടായിരുന്ന കണ്ടൽച്ചെടികൾ തീരത്തിന് സ്വാഭാവിക സംരക്ഷണമൊരുക്കിയിരുന്നു. ഇവ നശിപ്പിക്കപ്പെട്ടത് കായലോരം ഇടിയുന്നതിനും പാരിസ്ഥിതിക പ്രശ്‌നങ്ങൾക്കും കാരണമായതോടെയാണ് തൊഴിലുറപ്പ് പദ്ധതിയിൽ കണ്ടൽച്ചെടികൾ വച്ചുപിടിപ്പിക്കാൻ പഞ്ചായത്ത് തീരുമാനിച്ചത്.

അഞ്ചുതെങ്ങ് കോട്ട, പൊന്നുംതുരുത്ത്, കായിക്കര, ചെമ്പകത്തറ തുടങ്ങിയ പ്രദേശങ്ങളെ ബന്ധിപ്പിച്ച് പൈതൃക വിനോദസഞ്ചാരപദ്ധതി നടപ്പിലാക്കാനും ആലോചനയുണ്ട്. വ്യാപാര ആവശ്യത്തിനായി ആറ്റിങ്ങൽ റാണി നൽകിയ സ്ഥലത്ത് ബ്രിട്ടീഷുകാർ നൂറ്റാണ്ടുകൾക്ക് മുമ്പ് പണിതതാണ് അഞ്ചുതെങ്ങ് കോട്ട. സംസ്ഥാന ജൈവവൈവിദ്ധ്യ ബോർഡ് പൈതൃക വൃക്ഷമായി അംഗീകരിച്ചതും 260 വർഷം പഴക്കമുള്ളതുമായ രണ്ട് ചെമ്പകമരങ്ങളാണ് ചെമ്പകത്തറയിലെ പ്രധാന ആകർഷണം.

ഇവിടെ ഒരു ചിത്രശലഭ പാർക്കും ഔഷധസസ്യത്തോട്ടവും കായലിന് സമാന്തരമായി നടപ്പാതയും അടിയന്തരമായി ഒരുക്കും. മഹാകവി കുമാരനാശാന്റെ ജന്മസ്ഥലമായ കായിക്കരയിലെത്തിയാൽ സ്‌മാരകവും കായൽഭംഗിയും ആസ്വദിക്കാം. ഈ സ്ഥലങ്ങൾ ഒറ്റ ദിവസം കൊണ്ടുതന്നെ കാണാനുള്ള പ്രത്യേക പാക്കേജും പദ്ധതിയുടെ ഭാഗമായി ഉടൻ ആരംഭിക്കും.

കായൽ തീരങ്ങളിൽ 2,800 ചതുരശ്രമീറ്റർ കയർ ഭൂവസ്ത്രം വിരിച്ച് അതിനുതാഴെ കണ്ടൽച്ചെടികൾ നടാനാണ് പദ്ധതി. സർക്കാർ സ്ഥാപനമായ കുഫോസാണ് വിത്തുകൾ ലഭ്യമാക്കുന്നത്. ഇവ മുളപ്പിക്കുന്നത് മുതൽ കണ്ടലുകളുടെ പരിപാലനം വരെ തൊഴിലുറപ്പ് പ്രവർത്തകർക്കാണ്. രണ്ട് മുതൽ എട്ടുവരെ വാർഡുകളിൽ മൂന്ന് കിലോമീറ്ററോളം നീളത്തിലാണ് ചെടികൾ വളർത്തുന്നത്.
പ്രകൃതി സംരക്ഷണത്തിലുപരി പദ്ധതിയിലൂടെ തൊഴിലുറപ്പ് പ്രവർത്തകർക്ക് കൂടുതൽ തൊഴിൽദിനങ്ങൾ നൽകാൻ കഴിയുമെന്നും അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ലൈജു പറഞ്ഞു.

മൂന്നുവർഷം കൊണ്ട് കണ്ടൽച്ചെടികളുടെ പരിപാലനം ഘട്ടം ഘട്ടമായി പൂർത്തിയാക്കുന്നതോടെ അഞ്ചുതെങ്ങിലെ പ്രധാന വിനോദസഞ്ചാര ആകർഷണമായി ഹരിതവനം മാറും.

വിജയ് ബാബു യുവനടിയെ ബലാത്സംഗം ചെയ്തുവെന്ന കേസിൽ നാടകീയരംഗങ്ങളാണ് അരങ്ങേറുന്നത് .ഒളിവിലായിരുന്ന വിജയ് ബാബു കഴിഞ്ഞ ദിവസമാണ് ദുബായിൽ നിന്നും നാട്ടിൽ എത്തിയത് . ഉടൻ തന്നെ പോലീസ് വിജയ് ബാബുവിനെ കസ്റ്റഡിയിലെടുക്കുകയും ചോദ്യംചെയ്യൽ ആരംഭിക്കുകയും ചെയ്തിരുന്നു.

ചോദ്യംചെയ്യലിൽ താൻ പുതുമുഖ നടിയുമായി നിരവധി തവണ ലൈംഗികബന്ധത്തിലേർപ്പെട്ടിട്ടുണ്ടെന്നും എന്നാൽ അതൊരിക്കലും പീഡനമോ ബലാത്സംഗമായി ആയിരുന്നില്ല എന്നും വിജയ് ബാബു പോലീസിനും കോടതിക്കും മുന്നിൽ പറഞ്ഞു .തങ്ങൾ തമ്മിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് ഉഭയകക്ഷി സമ്മതപ്രകാരം ആയിരുന്നു എന്ന് വിജയ് ബാബു ആവർത്തിച്ചു പറയുന്നു .

എന്നാൽ പരാതിക്കാരിയായ യുവനടി പ്രതീക്ഷിച്ച പല കാര്യങ്ങളും നടക്കാതെ വന്നതോടെ തനിക്കെതിരെ പരാതി ഉന്നയിച്ചു രംഗത്ത് വന്നതാണെന്ന് വിജയ് ബാബു പറയുകയാണ് .അതുകൊണ്ട് തന്നെ തൻറെ നിരപരാധിത്വം തെളിവുകൾ നിരത്തി തെളിയിക്കാൻ കഴിയുമെന്ന് ഉറപ്പുണ്ടെന്ന് വിജയ് ബാബു പറഞ്ഞു .ഇതോടുകൂടിയാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് കോടതി നീട്ടി നൽകിയത് .

വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 7 ആണ്. വിജയ് ബാബു നാട്ടിൽ എത്തിയതിനുശേഷം പോലീസിന് മുന്നിൽ ഹാജരായി ചോദ്യംചെയ്യലിൽ വിധേയമാവുകയായിരുന്നു എന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയെ അറിയിച്ചു .തുടർന്നാണ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ജൂൺ 7 ലേക്ക് മാറ്റിയത്.

കോടതി വിജയ് ബാബുവിനെ പരാതിക്കാരിയായ പെൺകുട്ടിയെ ഒരു കാരണവശാലും സ്വാധീനിക്കാനോ കാണാനോ ശ്രമിക്കരുത് എന്ന് കോടതി കർശന നിർദ്ദേശം നൽകി .കൊച്ചി ഡിസിപിയുടെ സാന്നിധ്യത്തിൽ വെച്ചാണ് വിജയ് ബാബുവിന്റെ ചോദ്യം ചെയ്യാൻ നടക്കുന്നത്.പരാതിക്കാരിയായ യുവനടി നൽകിയ പരാതി വ്യാജമാണെന്ന് ചോദ്യംചെയ്യലിൽ വിജയ്ബാബു ആവർത്തിച്ചു പറയുകയാണ്.

തൻറെ കൂടെ ലൈംഗികബന്ധത്തിലേർപ്പെട്ടതിനുശേഷം അവരുടെ ആവശ്യങ്ങൾ നടക്കാതെ വന്നപ്പോഴാണ് ഇത്തരത്തിൽ പരാതിയുമായി ഇവർ രംഗത്തെത്തിയത് എന്ന് വിജയ് ബാബു പറയുന്നു. പുതിയ ചിത്രത്തിൽ അവസരം നൽകാത്തതു കൊണ്ടാണ് തനിക്കെതിരെ വ്യാജ പരാതിയുമായി യുവനടി രംഗത്തെത്തിയത് .

പരാതിക്കാരിയുമായി നടത്തിയ വാട്സ്ആപ്പ് ചാറ്റുകളും ,ബാങ്ക് സ്റ്റേറ്റ്മെൻറ്, സാമ്പത്തിക ഇടപാടുകളും എല്ലാം വിജയ് ബാബു പോലീസിന് മുന്നിൽ ഹാജരാക്കി. എന്നാൽ മദ്യവും മയക്കുമരുന്നും നൽകി ബലാത്സംഗം ചെയ്തു എന്നും കാറിനുള്ളിൽ വെച്ച് ഓറൽ സെ ക്സ് ചെയ്യാൻ നിർബന്ധിച്ചുവെന്നും ആണ് വിജയ് ബാബുവിനെതിരെ യുവനടി നൽകിയ പരാതി.

RECENT POSTS
Copyright © . All rights reserved