സംസ്ഥാനത്ത് കാലവര്‍ഷം ശക്തമാകുകയാണ്. കുടമടക്കാന്‍ പോലും ആവാത്ത വിധം മഴ തോരാതെ തുടരുകയും ചെയ്യുന്നു. സംസ്ഥാനത്തിന്റെ പല ഭാഗത്തും മഴക്കെടുതികളും രൂക്ഷമാണ്. മഴയ്ക്ക് പുറമെ എത്തിയ കാറ്റിന്റെ പേടിപ്പെടുത്തുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നത്.
കോതമംഗലത്ത് നിന്നുള്ള ദൃശ്യങ്ങളാണെന്നാണ് പോസ്റ്റില്‍ നിന്നും വ്യക്തമാകുന്നത്. കാറ്റിന്റെ തീവ്രത മൂലം മരങ്ങള്‍ ആടിയുലയുന്നതും വീടിനുള്ളിലുള്ള വസ്തുക്കള്‍ക്ക് വരെ കേടുപാടുകള്‍ സംഭവിക്കുന്നതായും വീഡിയോയില്‍ കാണാം.
കോതമംഗലത്ത് മുപ്പതോളം വീടുകൾ തകർന്നതായാണ് വിവരം. കവളങ്ങാട് പഞ്ചായത്തിലെ നെല്ലിമറ്റം, കാട്ടാട്ടുകുളം പ്രദേശങ്ങളിലും തൃക്കാരിയൂർ മുനിസിപ്പാലിറ്റിയിലെ മലയൻകീഴ് ഗോമേന്തപ്പടി, വലിയപാറ തുടങ്ങിയ പ്രദേശങ്ങളിലാണ് നാശനഷ്ടമുണ്ടായിരിക്കുന്നത്.
ഏകദേശം പത്ത് മിനിറ്റോളം കൊടുങ്കാറ്റ് വീശിയെന്നാണ് വിവരം. കാറ്റിന്റെ ശക്തികണ്ട് പലരും വിട് ഉപേക്ഷിച്ച് സുരക്ഷിതസ്ഥാനം തേടി. പലമേഖലകളില്‍ മരങ്ങള്‍ വീണ് ഗതാഗത തടസമുണ്ടായതയാണ് വിവരം. പൊലീസിന്റെ ഫയര്‍ഫോഴ്സ് ടീമിന്റേയും നേതൃത്വത്തില്‍ ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.
കൊളംബോയിൽ വീണ്ടും ജനകീയ പ്രതിഷേധം. ജനങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസ് വളഞ്ഞു. സൈന്യം ഓഫീസിന് ചുറ്റും സുരക്ഷാവലയം തീർത്തിരിക്കുകയാണ്. ആയിരക്കണക്കിന് ആളുകളാണ് ഓഫീസിന് മുന്നിൽ തടിച്ചുകൂടിയിരിക്കുന്നതെന്ന് ശ്രീലങ്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം, പ്രതിഷേധത്തിന് അയവുവരുത്താൻ രാജ്യത്ത് വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി അറിയിച്ചത്. സംഘർഷ മേഖലകളിൽ കർഫ്യൂവും പ്രഖ്യാപിച്ചു.
എന്നാൽ പ്രസിഡന്‍റ് ഗോത്തബയ രജപക്സെയുടെ രാജിയല്ലാതെ മറ്റൊന്നും അംഗീകരിക്കില്ലെന്ന് പ്രക്ഷോഭകർ പറഞ്ഞു. ഇക്കാര്യം ആവശ്യപ്പെട്ട് പാർലമെന്‍റിലേക്ക് മാർച്ച് നടത്താനാണ് പ്രക്ഷോഭകരുടെ തീരുമാനം.
ഇതിനിടെ, ശ്രീലങ്കന്‍ പ്രസിഡന്‍റിനെ രാജ്യം വിടാന്‍ സഹായിച്ചെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഇന്ത്യ രംഗത്തെത്തി. വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അറിയിച്ചു.
ജനാധിപത്യ മാര്‍ഗങ്ങളിലൂടെ രാജ്യത്ത് പുരോഗതി ആഗ്രഹിക്കുന്ന ശ്രീലങ്കയിലെ ജനങ്ങള്‍ക്ക് ഇന്ത്യ തുടര്‍ന്നും പിന്തുണ നല്‍കുമെന്നും ഹൈക്കമ്മീഷന്‍ വ്യക്തമാക്കി. അന്‍റോനോവ്-32 സൈനിക വിമാനത്തില്‍ ഭാര്യയ്ക്കും അംഗരക്ഷകര്‍ക്കുമൊപ്പമാണ് ശ്രീലങ്കന്‍ പ്രസിഡന്‍റ് രാജ്യം വിട്ടത്. അയല്‍രാജ്യമായ മാലദ്വീപിലേക്കാണ് അദ്ദേഹം പോയത്.
ഇന്ന് രാജി വയ്ക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും രാജി കൈമാറാതെയാണ് പ്രസിഡന്‍റ് രാജ്യം വിട്ടത്. അറസ്റ്റ് ഒഴിവാക്കാനാണ് രാജ്യം വിട്ടശേഷം രാജി കൈമാറാനുള്ള നീക്കത്തിനു പിന്നിലെന്നാണ് വിവരം.
ദുരൂഹ സാഹചര്യത്തില്‍ മരിച്ച ബോളിവുഡ് നടന് സുശാന്ത് സിംഗ് രജ്പുത്തിന് മയക്കുമരുന്ന് വാങ്ങി നല്‍കിയെന്ന കേസില്‍ നടി റിയ ചക്രബര്‍ത്തിക്കെതിരെ നാര്‍ക്കോട്ടിസ് കണ്ട്രോള് ബ്യൂറോ കുറ്റപത്രം സമര്‍പ്പിച്ചു. റിയ ചക്രബര്‍ത്തിയുള്‍പ്പെടെ 35 പേര്‍ക്കെതിരെയാണ് എൻസിബി കുറ്റപത്രം സമര്‍പ്പിച്ചത്.
റിയയുടെ സഹോദരന് ഷോവിക് ചക്രബര്‍ത്തിയുടെ പേരും കുറ്റപത്രത്തിലുണ്ട്.സുശാന്ത് സിംഗ് രജ്പുത്തിന് ചെറിയ അളവില്‍ ലഹരിമരുന്ന് വാങ്ങി നല്‍കിയെന്നാണ് റിയ ചക്രബര്‍ത്തിക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.
ലഹരി വാങ്ങാനുള്ള പണം മുടക്കിയതും നടിയാണെന്നു കുറ്റപത്രത്തില്‍ പറയുന്നു. പത്ത് വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.
കൊച്ചിയിലെ ദളിത് യുവതിയുടെ ആത്മഹത്യയില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും അടക്കം മൂന്ന് പേര്‍ അറസ്റ്റില്‍. സുമേഷ്, അമ്മ രമണി, സഹോദരന്റെ ഭാര്യ മനീഷ എന്നിവരാണ് അറസ്റ്റിലായത്. കുന്നംകുളത്തെ വീട്ടില്‍ നിന്ന് ചൊവ്വാഴ്ച വൈകീട്ടോടെയാണ് മൂന്നുപേരേയും കസ്റ്റഡിയിലെടുത്തത്. ചോദ്യംചെയ്തതിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തി.
കഴിഞ്ഞ ജൂണ്‍ ഒന്നിന് സ്വന്തം വീട്ടിലെ കിടപ്പുമുറിയിലാണ് സംഗീതയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. 2020 ലായിരുന്നു സുമേഷിന്റെയും സംഗീതയുടെയും വിവാഹം. സംഗീതയെ ഭര്‍ത്താവ് നിരന്തരം മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നതായി വീട്ടുകാര്‍ ആരോപിച്ചിരുന്നു.
ഭര്‍തൃവീട്ടുകാരുടെ ജാതി അധിക്ഷേപവും സ്ത്രീധന പീഡനവുമാണ് മകളുടെ ആത്മഹത്യയ്ക്ക് കാരണമെന്ന് കാണിച്ച് സംഗീതയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭര്‍ത്താവിനേയും ഭര്‍തൃവീട്ടുകാരേയും പോലീസ് അറസ്റ്റ് ചെയ്തത്.
കോവിഡ് മഹാമാരി അവസാനിക്കാറായിട്ടില്ലെന്ന് ലോകാരോഗ്യസംഘടന. ലോകമെമ്പാടും കോവിഡ് ബാധിക്കുന്നവരുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് പുതിയ പ്രസ്താവന. കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടെ പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണം മുപ്പതുശതമാനത്തോളം ഉയർന്നിട്ടുണ്ടെന്നാണ് ലോകാരോഗ്യസംഘടനയുടെ കണ്ടെത്തൽ.
കോവിഡ് 19 കേസുകൾ തുടർച്ചയായി ഉയർന്നുകൊണ്ടിരിക്കുന്നത് ആശങ്കപ്പെടുത്തുന്നുണ്ടെന്നും ഇത് ആരോഗ്യസംവിധാനത്തെ കൂടുതൽ സമ്മർദത്തിൽ ആഴ്ത്തുകയാണെന്നും ലോകാരോഗ്യസംഘടനയുടെ ഡയറക്ടർ ജനറലായ ടെഡ‍്രോസ് അഥനോം ഗെബ്രീഷ്യസ് പറഞ്ഞു.
കോവിഡ് അവസാനിക്കാറായിട്ടില്ലെന്നാണ് പുതിയ തരംഗത്തിന്റെ വ്യാപനത്തിൽ നിന്ന് വ്യക്തമാകുന്നതെന്നും പലരാജ്യങ്ങളും അവസ്ഥ വേണ്ടവിധം കൈകാര്യം ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ സ്വീകരിച്ച് ഫലപ്രദമെന്നു കണ്ടെത്തിയ മാസ്ക് ശീലമുൾപ്പെടെയും ടെസ്റ്റുകളും അതിനനുസരിച്ച ചികിത്സയും തുടരുകയും കോവിഡ് നിരക്കുകൾ അവലോകനം ചെയ്ത് അതിനനുസരിച്ച പദ്ധതികൾ നടപ്പിലാക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
ഒമികോൺ ഉപവകഭേദങ്ങളായ BA.4, BA.5 എന്നിവയാണ് നിലവിലെ കോവിഡ് വ്യാപനത്തിന് പിന്നിലെന്ന് ലോകാരോഗ്യസംഘടനയുടെ ആരോഗ്യ അടിയന്തിരാവസ്ഥ പദ്ധതിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായ മൈക്കൽ റയാൻ പറഞ്ഞു. ടെസ്റ്റ് ചെയ്യുന്നതിലുള്ള അപാകതകൾ പുതിയ കേസുകൾ കണ്ടെത്തുന്നതിനും വൈറസിന്റെ പരിണാമത്തെ നിരീക്ഷിക്കുന്നതിലും തടസ്സം സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഷൈമോൻ തോട്ടുങ്കൽ
കോവിഡ് മൂലം മാറ്റിവച്ച ഇടവേളകൾക്ക് ശേഷം നടന്ന 7 ബീറ്റ്‌സ് സംഗീതോത്സവം അക്ഷരാർഥത്തിൽ ബെഡ്ഫോർഡിനെ ഇളക്കിമറിച്ചു .ബെഡ്ഫോർഡിലെ അഡിസൺ സെന്ററിൽ നടന്ന അഞ്ചാമത് സംഗീതോത്സവം മുൻവർഷങ്ങളിൽ നിന്നും ഏറെ വിഭിന്നമായിരുന്നു, പാട്ടും നൃത്തവും , കോമഡിയും. ഒ എൻ വി അനുസ്മരണവും ഒക്കെ ആയി എട്ടു മണിക്കൂറോളം നീണ്ടു നിന്ന പരിപാടിയിൽ പരിപാടി അവതരിപ്പിക്കാൻ എത്തിയവരും കാണികളായി എത്തിയവരും മനം നിറഞ്ഞാണ് മടങ്ങിയത്. സെവൻ ബീറ്റ്‌സ് സംഗീതോത്സവത്തിന്റെ മുഖ്യ സംഘാടകനും ഗായകനുമായ ജോമോൻ മാമ്മൂട്ടിലും ഭാര്യ ജിൻസിയും മക്കളായ ഡെന്ന ജോമോൻ , ഡിയോൺ എന്നിവരും സണ്ണിമോൻ മത്തായി ഉൾപ്പടെയുള്ള സംഗീതോത്സവത്തിന്റെ സാരഥികളും ചേർന്ന് മാസങ്ങളായി നടത്തിയ കഠിന പരിശ്രമങ്ങൾക്ക് ഫലസമാപ്തി കൂടെ ആയിരുന്നു സംഗീതോത്സവസത്തിന്റെ വിജയം .

കഴിഞ്ഞ നാലു വർഷമായി യൂകെയിൽ നിരവധി കലാകാരന്മാർക്കും കലാകാരികൾക്കും വേദി ഒരുക്കിയ സംഗീതോത്സവം & ചാരിറ്റി ഇവന്റ് മൂലം നിരവധി നിർദ്ധരരായ കുടുംങ്ങളെ സഹായിക്കുവാൻ സാധിച്ചു എന്നതിന്റെ അഭിമാനത്തോടെയാണ് സംഘാടകർ ഇത്തവണ സംഗീതോത്സവം സംഘടിപ്പിച്ചത് . സംഗീതത്തിനും നൃത്തത്തിനും ഒരുപോലെ പ്രാധാന്യം നൽകിയ പരിപാടിയിൽ യൂകെയിലെ യുവതലമുറയിലെ 18 ൽ അധികം യുവ പ്രതിഭകൾ ആണ് ഒ.എൻ.വി സംഗീതവുമായിയെത്തിയത് .ഇതിനു പുറമേ ‘സ്വര മ്യൂസിക്’ അക്കാഡമിയിലെ 13 കുട്ടികൾ ചേർന്ന് നടത്തിയ ഒ.എൻ.വി മെലഡി സോങ് അവിസ്മരണീയമായി . കൂടാതെ 15 ൽ പരം യുകെയിലെ അറിയപ്പെടുന്ന മുതിർന്ന ഗായികാ ഗായകന്മാർ ഒരുക്കിയ സംഗീത വിരുന്നും ഏറെ ആകർഷകമായിരുന്നു ..

കഴിഞ്ഞ വർഷത്തെ യുക്മ കലാതിലകം ആനി അലോഷ്യസ്, കലാ പ്രതിഭ ടോണി അലോഷ്യസ് എന്നിവർ ചേർന്നവതരിപ്പിച്ച സിനിമാറ്റിക് ഡാൻസ്, വാറ്റ്‌ഫോർഡ് KCF ലെ ദൃതി, ജിയാന,അനാമിക,സമാന്ത,ഹന്നാ എന്നീ കുട്ടികൾ ചേർന്നവതരിപ്പിച്ച സെമിക്ലാസിക്കൽ ഡാൻസ്, ത്രിനേത്ര നടനം വാറ്റ്‌ഫോർഡിലെ ജയശ്രീ & ഷെല്ലി ചേർന്നവതരിപ്പിച്ച ക്ലാസിക്കൽ നൃത്തം,ക്രോയിഡോണിലെ സുജാത മേനോൻ കൊറിയോഗ്രാഫി ചെയ്തു സൻവി ധരനൊപ്പം ചേർന്നവതരിപ്പിച്ച സെമി ക്ലാസിക്കൽ നൃത്തം, പീറ്റർബോറോയിലെ ഭരതം ഡാൻസ് സ്കൂളിലെ അലീമ ജെബി, ഇഷ സോജി, അലീന ജോസഫ് എന്നിവർ ചേർന്നവതരിപ്പിച്ച സെമിക്ലാസിക്കൽ നൃത്തം,ക്രോയിഡോണിലെ സുജാത മേനോൻ കൊറിയോഗ്രാഫി ചെയ്ത ബോളിവുഡ് ഡാൻസ് ശ്രദ്ധ ഉണ്ണിത്താൻ,പാർവതി മധുപിള്ളൈ, സൻവി ധരൻ,സൻസിതാ ധരൻ എന്നിവർ ചേർന്നവതരിപ്പിച്ചു .,വെല്ലിൻ ഗാർഡനിലെ വേദ ശിവ അവതരിപ്പിച്ച കഥക്,കലാഭവൻ നൈസ് കൊറിയോഗ്രാഫി ചെയ്തു ബെഡ്ഫോർഡിലെ റോസിറ്റ്,നികിത,സെർറ്റിന, എവെലിൻ, അനൈനാ, ജസ്റ്റീന, അന്ന & ഡെന്ന എന്നിവർ പ്രശസ്ത സിനിമാ നടനും ഡാൻസർ,മോഡൽ ,ബിഗ്‌ബോസ് റിയാലിറ്റി ഷോ ഫെയിമുമായ ഡേവിഡ് ജോണിനൊപ്പം ചേർന്നവതരിപ്പിച്ച വെസ്റ്റേൺ സെലിബ്രിറ്റി സിനിമാറ്റിക് ഡാൻസ് ഏറെ വ്യത്യസ്ത പുലർത്തുകയും കാണികളുടെ പ്രശംസ നേടുകയും ചെയ്തു ,ബെഡ്ഫോർഡിലെ ദിയ വിനോ അവതരിപ്പിച്ച ബോളിവുഡ് ഡാൻസ്, ബെഡ്ഫോർഡിലെ അന്ന മാത്യു അവതരിപ്പിച്ച ക്ലാസിക്കൽ നൃത്തം എന്നിങ്ങനെ നിരവധി വൈവിധ്യമാർന്ന പരിപാടികൾ ആണ് അരങ്ങേറിയത്.

ബെഡ്ഫോർഡ് & കെംപ്സ്റ്റൻ എം.പി മുഹമ്മദ് യാസിൻ സംഗീതോത്സവം ഉത്‌ഘാടനം ചെയ്തു . കെംപ്സ്റ്റൻ ടൗൺ കൗൺസിൽ മേയർ സാം ബ്ലാക് ലൗസ് ,ബെഡ്ഫോർഡ് ബറോ കൗൺസിൽ സ്പീക്കർ മുഹമ്മദ് നവാസ് ,യുക്മ നാഷണൽ പ്രസിഡന്റ് ഡോക്ടർ ബിജു പെരിങ്ങത്തറ,ബ്രാഡ്‌ലി സ്റ്റോക്ക് മുൻ മേയർ കൗൺസിലർ ടോം ആദിത്യ, എന്നിവർ മുഖ്യാതിഥികളായിരുന്നു . സ്പെഷ്യൽ ഗസ്റ്റായി ബിഗ് ബോസ് റിയാലിറ്റി ഷോ ഫെയിമും,നടനും,ഡാൻസറും മലയാളത്തിലെ പ്രശസ്ത നടൻ മമ്മൂട്ടിയുടെ സൂപ്പർ ഹിറ്റ് ചിത്രങ്ങളായ ദി ഗ്രേറ്റ് ഫാദർ, മാസ്റ്റർ പീസ് മോഹൻലാൽ, സുരേഷ് ഗോപി എന്നിവരുടെ റിലീസ് ചെയ്യാനുള്ള ഏറ്റവും പുതിയ ചിത്രങ്ങളായ റാം, പാപ്പൻ എന്നീ സിനിമകളിലും അഭിനയിച്ച ഡേവിഡ് ജോൺ, പ്രശസ്ത സിനിമാതാരവും , കൈരളി ടിവി അവതാരകനും, റേഡിയോ ലൈം മാനേജിങ് ഡയറക്ടറുമായ സന്തോഷ് പാലി, പ്രശസ്ത പിന്നണി ഗായകനും, മ്യൂസിക് കമ്പോസറും, ഐഡിയ സ്റ്റാർ സിങ്ങർ റണ്ണർ അപ്പുമായ രാഹുൽ ലക്ഷ്മൺ, പ്രശസ്ത സിനിമാ,ടീവി ,കോമഡി ആർട്ടിസ്റ്റ് കലാഭവൻ ദിലീപ്, മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റും, ലോക കേരളസഭാ മെമ്പറുമായ ശ്രീ സി എ ജോസഫ് എന്നിവരും എത്തിയിരുന്നു .

കൂടാതെ വെൽവിൻ കൗൺസിലറും 7 ബീറ്റ്‌സ് സംഗീതോത്സവം സംഘാടകരിലൊരാളുമായ ഡോക്ടർ ശിവകുമാർ, ടൈറ്റിൽ സ്പോൺസർ ശ്രീ ജോയ് തോമസ് (അലൈഡ് മോർട്ടഗേജ് സർവീസ്) പോൾ ജോൺ (പോൾ ജോൺ സോളിസിറ്റേഴ്‌സ്), ലീഡോ ജോർജ് (L G R ഹെൽത്ത് കെയർ ) റെഗുലേഷ് (ഗ്ലോബൽ സ്റ്റഡി ലിങ്ക്) ഡെന്നിസ് ഡാനിയേൽ (ബ്രിട്ട് എക്സൽ കൺസൾട്ടൻസി) ബിജു (ടൂർ ഡിസൈനേഴ്സ് )നോർഡി ജേക്കബ്(ട്യൂട്ടേഴ്‌സ് വാലി മ്യൂസിക് അക്കാദമി) ജെയ്സൺ ജോർജ് (കലാഭവൻ ലണ്ടൻ )എന്നിങ്ങനെ യുകെയിലെ കലാ സാംസ്‌കാരിക രാഷ്ട്രീയ മേഖലയിലെ നിരവധി പ്രമുഖ വ്യക്തികളും സ്പോണ്സർസും മുഖ്യ അഥിതികളായെത്തി. കൂടാതെ മലയാള സിനിമയ്ക്ക് ഒട്ടനവധി നിത്യ ഹരിത ഗാനങ്ങൾ സമ്മാനിച്ച പ്രശസ്ത കവി ജ്ഞാനപീഠം പത്മഭൂഷൺ ഒ.എൻ.വി കുറിപ്പിന്റെ അനുസ്‌മരണവും ഇതേ വേദിയിൽ നടത്തപ്പെട്ടു .വെൽവിൻ കൗൺസിലർ ഡോക്ടർ ശിവകുമാറാണ് അനുസ്മരണ പ്രസംഗം നടത്തിയത് .

യൂകെയിലെ പ്രമുഖ മോർട്ടഗേജ് & ഇൻഷുറൻസ് സ്ഥാപനമായ അലൈഡ് ഫൈനാൻഷ്യൽ സർവീസസ് ആയിരുന്നു 7Beats സംഗീതോത്സവത്തിന്റെ ടൈറ്റിൽ സ്പോൺസർ, പോൾ ജോൺ സോളിസിറ്റേഴ്‌സ് ,ദി ഗ്ലോബൽ സ്റ്റഡി ലിങ്ക്,LGR ഹെൽത് കെയർ ലിമിറ്റഡ്,ട്യൂട്ടേഴ്‌സ് വാലി മ്യൂസിക് അക്കാദമി,എസെൻഷ്യൽ സൂപ്പർമാർക്കറ്റ് ബെഡ്ഫോർഡ്,തട്ടുകട റെസ്റ്റോറന്റ് ലണ്ടൻ,കെയ്ക്ക് ആർട് വാറ്റ്‌ഫോർഡ്,ബ്രിട്ട് എക്സൽ കൺസൾട്ടൻസി,ആബ്ബ്സ് ഇന്റർനാഷണൽ റിക്രൂട്ടിംഗ്, ടൂർ ഡിസൈനേഴ്സ് & ട്രാവെൽസ്,അച്ചായൻസ് ചോയ്സ് ലിമിറ്റഡ്, സ്മാർട്ട് ഔട്ട് ഫിറ്റ്‌സ് സ്റ്റീവനേജ്, ടേസ്റ്റി ചിക്കൻ ബെഡ്ഫോർഡ് എന്നിവരായിരുന്നു മറ്റു സ്പോൺസേർസ്.

ബെഡ്ഫോർഡ് ഇന്ത്യൻ കമ്മ്യൂണിറ്റിയുടെയും,ബെഡ്ഫോർഡ് ബോറോ കൌൺസിൽ & വൺ ആർക് യുകെ എന്നിവരുടെ പരിപൂർണ്ണ പിന്തുണയോടെയാണ് സംഗീതോത്സവം സീസൺ- 5 ഇത്തവണ അരങ്ങേറിയത് .റേഡിയോ പാർട്ണറായി റേഡിയോ ലൈം . ഫോട്ടോഗ്രാഫി വീഡിയോ & ലൈവ് ചെയ്തു സപ്പോർട് ചെയ്തത് സ്റ്റാൻസ് ക്ലിക്ക് ഫോട്ടോസ് & വീഡിയോഗ്രാഫി, ബെറ്റെർഫ്രെയിംസ് ഫോട്ടോഗ്രാഫി,ടൈംലെസ്സ് ഫോട്ടോഗ്രാഫി,Lens Hood ഫോട്ടോഗ്രാഫി എന്നിവരാണ്.

സംഗീതോത്സവം സീസൺ-5 നു അവതാരകരായെത്തിയത് യൂകെയിൽ വിവിധ വേദികളിൽ വ്യക്തി മുദ്ര പതിപ്പിച്ച വിവേക് ബാലകൃഷ്ണൻ (ക്രോയ്ടോൻ ) ആൻറ്റോ ബാബു (ബെഡ്ഫോർഡ്) ഐറിൻ കുശാൽ (ഡെർബി) അനു ജോസഫ് (നനീട്ടൻ) എന്നിവരാണ്. കൂടാതെ സൗണ്ട് & ലൈറ്റ്‌സ് കൈകാര്യം ചെയ്തത് ‘ബീറ്റ്‌സ് യുകെ” നോർത്താംപ്ടണും ,’കളർ മീഡിയ’ ലണ്ടൻറെ ഫുൾ HD, LED സ്ക്രീനും 7 ബീറ്റ്‌സ് സംഗീതോത്സവം സീസൺ -5 നു നിറപ്പകിട്ടേകി .
ജോജി തോമസ്
വെയ്ക്ക് ഫീൽഡ്. വെസ്റ്റ് യോർക്ക് ഷെയറിലെ കായികപ്രേമികൾക്ക് ആവേശമായി മലയാളികളുടെ ഇടയിൽ സ്പോട്സിനെ പ്രോത്സാഹിപ്പിക്കുകയും അതിലൂടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യവുമായി വെയ്ക്ക് ഫീൽഡ് കേന്ദ്രമായി വെയ്ക്ക് ഫീൽഡ് വാരിയേഴ്സ് സ്പോർട്സ് ആന്റ് ഗെയിംസ് ക്ലബ് രൂപീകൃതമായി. ജീവിതശൈലി രോഗങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കായികവിനോദങ്ങൾക്കുള്ള പ്രസക്തി വലുതാണ്. ഫുട്ബോൾ , ക്രിക്കറ്റ്, ബാഡ്മിന്റൺ തുടങ്ങി അംഗങ്ങളുടെ ശാരീരിക, മാനസിക ഉല്ലാസത്തിന് ഉപകരിക്കുന്ന ഇൻഡോർ, ഔട്ട്ഡോർ കായികവും, കായികേതരവുമായി വിനോദങ്ങൾക്ക് വെയ്ക്ക് ഫീൽഡ് വാരിയേഴ്സ് അംഗങ്ങൾക്ക് പിന്തുണ നൽകും. അൻപതോളം അംഗങ്ങൾ പങ്കെടുത്ത വെയ്ക്ക് ഫീൽഡ് ബാലയസ് ക്ലബ്ബിൽ വച്ച് നടത്തപ്പെട്ട പ്രഥമയോഗത്തിൽ ജിമ്മി ദേവസ്യകുട്ടിയെ പ്രസിഡന്റായും , അജിത് കുമാർ സുകുമാരനെ സെക്രട്ടറിയായും , രാഘവേന്ദ്രൻ നായരെ ട്രഷററായും, സജേഷ് സോമനെ പി.ആർ.ഒ ആയും തിരഞ്ഞെടുത്തു. ലെനിൻ തോമസ്, റോഷൻ കിടങ്ങൻ , വിജോയി വിൻസന്റ് , ജെറിൻ കെ ജെയിംസ് , സാന്റോ പൊടിയത്ത്, സ്മിജിത്ത് പൊൻന്തൻ എന്നിവരാണ് വെയ്ക്ക് ഫീൽഡ് വാരിയേഴ്സിന്റെ കോഓർഡിനേറ്റേഴ്സ് . ബിജു ചാക്കോ , അബിലാഷ് നന്തിക്കാട്ട്, ജോസ് പരപ്പനാട്ട്, സിബി മാത്യു, ജോജി തോമസ് തുടങ്ങിയവർ അഡ്വൈസറി കമ്മിറ്റിയിൽ പ്രവർത്തിക്കും.


റ്റോണി പാറടി, ലെനിൻ തോമസ്, റോഷൻ കിടങ്ങൻ സജേഷ് സോമൻ എന്നിവരുടെ നേതൃത്വത്തിൽ മലയാളികളുടെ മാനസികോല്ലാസത്തിനായി വെയ്ക്ക് ഫീൽഡ് ക്വീൻ എലിസബത്ത് ഗ്രാമർ സ്കൂൾ ഗ്രൗണ്ടിൽ ചെറുതായി ആരംഭിച്ച ഫുട്ബോൾ കളിയാണ് ഇപ്പോൾ വിശാലമായ ലക്ഷ്യങ്ങളുള്ള ക്ലബ്ബായി രൂപീകൃതമായത്. മത്സര സജ്ജമായ ഒരു ടീം ഇതിനോടകം തന്നെ വെയ്ക്ക് ഫീൽഡ് വാരിയേഴ്സിന് ഉണ്ട്. രൂപീകൃതമായിട്ട് അധികകാലം പിന്നിട്ടില്ലെങ്കിൽ കൂടി അടുത്തകാലത്ത് യോർക്ക് ഷെയറിലെ കീത്തിലിയിൽ വച്ച് നടന്ന മത്സരത്തിൽ വളരെ മികച്ച പ്രകടനമാണ് വെയ്ക്ക് ഫീൽഡ് വാരിയേഴ്സിന്റെ എ ടീമും ബി ടീമും പുറത്തെടുത്തത്. കേരള പോലീസിനു വേണ്ടി ബൂട്ട് അണിഞ്ഞിട്ടുള്ള റോഷൻ കിടങ്ങനേ പോലുള്ളവർ ടീമിലുള്ളത് വെയ്ക്ക് ഫീൽഡ് വാരിയേഴ്സിന് കരുത്ത് പകരുന്നു.

പ്രഥമയോഗത്തിന് എത്തിയവർക്ക് ടോണി പാറടി സ്വാഗതം പറയുകയും, ജിമ്മി ദേവസ്യകുട്ടി നന്ദി പറയുകയും ചെയ്തു. വെയ്ക്ക് ഫീൽഡ് വാരിയേഴ്സ് ഒരു സംഘടനാ രൂപം കൈവരിച്ചതിൽ ജിമ്മി ദേവസ്യകുട്ടിയുടെ സംഘാടക മികവിനെ ടോണി പാറടി തന്റെ സ്വാഗത പ്രസംഗത്തിൽ അഭിനന്ദിച്ചു. യുകെയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ക്ലബ്ബുകളെ ഉൾപ്പെടുത്തി ഫുട്ബോൾ ടൂർണ്ണമെൻറ് നടത്താനുള്ള ഒരുക്കത്തിലാണ് വെയ്ക്ക് ഫീൽഡ് വാരിയേഴ്സ് .


അയർലന്റിൽ മൊട്ടിട്ട പ്രണയത്തിന് കൊല്ലത്ത് സാഫല്യം. കിളികൊല്ലൂര്‍ പ്രിയദര്‍ശിനി നഗറില്‍ കാര്‍ത്തികയില്‍ അമൃദത്തിന്റേയും സുനിത ദത്തിന്റേയും മകന് വിഷ്ണുദത്തിന് അയര്‍ലണ്ടുകാരി ക്ലോയിസോഡ്സ് വധുവായി.
വിഷ്ണു എംബിഎയ്ക്കു പഠിക്കാന്‍ അയര്‍ലണ്ടില്‍ മൂന്നുകൊല്ലം മുമ്പ് പോയതാണ്. അവിടെ ഒരു സ്ഥാപനത്തില്‍ ജോലി കൂടി ചെയ്തുവരവേയാണ് ക്ലോയിയുമായി പ്രണയത്തിലായത്.
വിഷ്ണുവിന്റെ സഹോദരി പൂജാ ദത്തിന്റെ വിവാഹം ഞായറാഴ്ചയായിരുന്നു. സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ വിഷ്ണുവിനൊപ്പം ക്ലോയിയും വന്നിരുന്നു. ഇന്നലെ ഇരുവരും കൊല്ലം കിളികൊല്ലൂര്‍ രജിസ്ട്രാര്‍ ഓഫീസില്‍ വീട്ടുകാരുടെ സാന്നിധ്യത്തില്‍ വിവാഹം രജിസ്റ്റര്‍ ചെയ്തു. അയര്‍ലണ്ടില്‍ ഇവരുടെ വിവാഹം രജിസ്റ്റര്‍ ചെയ്തശേഷമാണ് ഇവിടെ എത്തിയത്.
നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന പാർലമെന്റ് മന്ദിരത്തിനു മുകളിൽ പ്രധാനമന്ത്രി അനാഛാദനം ചെയ്ത അശോകസ്തംഭത്തെ വിമർശിച്ച് പ്രതിപക്ഷ പാർട്ടികൾ. ഇന്ത്യയുടെ ദേശീയ ചിഹ്നമായ സാരാനാഥിലെ അശോക സ്തംഭത്തിൽ നിന്നു വ്യത്യസ്തമായി ഇപ്പോൾ സ്ഥാപിച്ചിട്ടുള്ള നിർമിതിയിൽ ആക്രമണോത്സുകമായ അംശങ്ങളുണ്ടെന്നാണു പ്രതിപക്ഷത്തിന്റെ ആരോപണം.
സാരാനാഥിലെ അശോകസ്തംഭത്തിന്റെ ഭാഗമായ സിംഹങ്ങളുടെ നിർമിതി സൗമ്യവും ശാന്തവുമാണ്. എന്നാൽ, പുതിയ പാർലമെന്റ് മന്ദിരത്തിന് മുകളിൽ സ്ഥാപിച്ചിട്ടുള്ള അശോകസ്തംഭത്തിൽ ദംഷ്ട്രകൾ പുറത്തു കാട്ടുന്ന രീതിയിലുള്ള സിംഹങ്ങളുടെ നിർമിതി അക്രമവാസനയാണ് കാണിക്കുന്നതെന്നും രാഷ്ട്രീയ ജനതാ ദൾ ട്വീറ്റ് ചെയ്തു.
രണ്ടു സ്തംഭങ്ങളും അതു രൂപകല്പന ചെയ്തവരുടെ ഉള്ളിലിരിപ്പാണു വ്യക്തമാക്കുന്നത്. നിർമിതികളിലൂടെയും ചിഹ്നങ്ങളിലൂടെയും മനുഷ്യർ വെളിവാക്കുന്നത് സ്വന്തം സ്വഭാവമാണെന്നും ആർജെഡി ട്വീറ്റ് ചെയ്തു.
സാരനാഥിലെ അശോകസ്തംഭത്തിലെ സിംഹങ്ങൾ പ്രതിനിധീകരിക്കുന്നതു മഹാത്മാഗാന്ധിയെയും, പ്രധാനമന്ത്രി അനാഛാദനം ചെയ്ത അശോകസ്തംഭത്തിലെ ചിഹ്നങ്ങൾ പ്രതിനിധാനം ചെയ്യുന്നത് നാഥുറാം ഗോഡ്സെയെയുമാണ് എന്നായിരുന്നു മുതിർന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണിന്റെ ട്വീറ്റ്.
തൃണമൂൽ നേതാക്കളായ മഹുവ മൊയ്ത്ര, ജവഹർ സർക്കാർ, എഐഎംഐഎം നേതാവും ലോക്സഭാംഗവുമായ അസദുദ്ദീൻ ഒവൈസി, ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിംഗ് തുടങ്ങിയവരും ദേശീയചിഹ്നത്തിലെ മാറ്റങ്ങൾക്കെതിരേ വിമർശനമുയർത്തി.
പ്രതിപക്ഷം ഉൾപ്പെടെയുള്ള പാർലമെന്റ് സാമാജികരുടെ അസാന്നിധ്യത്തിൽ ദേശീയചിഹ്നം അനാഛാദനം ചെയ്തതും പാർലമെന്റിൽ പൂജാകർമങ്ങൾ ചെയ്തതും ഭരണഘടനാ വിരുദ്ധമാണെന്നു കോണ്‍ഗ്രസ് നേതാവും രാജ്യസഭാംഗവുമായ അഭിഷേക് മനു സിംഗ്വി പറഞ്ഞു. എന്നാൽ വിമർശനങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്നാണ് ബിജെപി ദേശീയ വക്താവ് അനിൽ ബലുണിയുടെ പ്രതികരണം.
കുത്തൊഴുക്കുള്ള പുഴയിൽ മുക്കാൽ ഭാഗവും മുങ്ങിയനിലയിലൊരു കാർ. അതിൽ നിന്നും രക്ഷക്കായി അപേക്ഷക്കുന്ന കൈ. കാഴ്ചക്കാർ മാത്രമായി ജനക്കൂട്ടം. മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നിന്നാണ് ഞെട്ടിക്കുന്ന ഈ ദൃശ്യങ്ങൾ പുറത്ത് വന്നിരിക്കുന്നത്. കൈവരികളില്ലാത്ത പാലം മുറിച്ചുകടക്കാനുള്ള ശ്രമത്തിനിടെ പെട്ടെന്ന് വെള്ളം കൂടിയതോടെയാണ് കാർ നദിയിലേക്ക് പതിച്ചത്.
അപകടത്തിൽ സ്ത്രീയുൾപ്പടെ മൂന്ന് പേർ മരിച്ചുവെന്നും മൂന്ന് പേരെ കാണാതായെന്നും പൊലീസ് അറിയിച്ചു. എട്ട് പേരാണ് എസ്.യു.വിയിൽ ഉണ്ടായിരുന്നത്. ഒഴുക്കിൽ പെടുന്നതിന് മുമ്പ് രണ്ട് പേർ രക്ഷപ്പെട്ടു. മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
മധ്യപ്രദേശിലെ മുൾട്ടായിയിൽ നിന്നുള്ളവരാണ് അപകടത്തിൽപ്പെട്ടത്. വിവാഹാഘോഷത്തിനായാണ് ഇവർ നാഗ്പൂരിലെത്തിയത്. റോഷ്നി ചൗക്കിദാർ(32), ദാർഷ് ചൗക്കിദാർ(10), ലിദാർ ഹിവാരേ(38), മധുകാർ പാട്ടീൽ(65), നിർമല(60), നീമു ആട്നർ(45) എന്നിവരാണ് അപകടത്തിൽ മരിച്ചതെന്ന് പൊലീസ് അറിയിച്ചു.
View this post on Instagram