യുക്രെയ്‌നില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ഥി നവീന്‍ ശേഖരപ്പയുടെ മൃതദേഹം ബെംഗളൂരുവിലെത്തിച്ചു. ഖാര്‍കീവില്‍ നിന്ന് എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹം ബെംഗളൂരുവില്‍ എത്തിച്ചത്. ബെംഗളൂരു വിമാനത്താവളത്തില്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ് അന്ത്യാഞ്ജലി അര്‍പ്പിച്ചു. തുടര്‍ന്ന് മൃതദേഹം ജന്മനാടായ ഹവേരിയിലേക്ക് കൊണ്ടുപോയി. വീട്ടിലെ ചടങ്ങുകള്‍ക്ക് ശേഷം മൃതദേഹം എസ്എസ് മെഡിക്കല്‍ കോളജിനായി വിട്ടു നല്‍കും. മൃതദേഹം നാട്ടിലെത്തിച്ച കേന്ദ്ര സര്‍ക്കാരിന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ് നന്ദി അറിയിച്ചു.അവന്റെ ശരീരമെങ്കിലും മറ്റ് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പഠനത്തിന് ഉപയോഗിക്കാം.
അതിനാലാണ് മകന്റെ മൃതദേഹം മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനത്തിനായി നല്‍കാന്‍ തീരുമാനിച്ചത്.
ഖര്‍ഖീവിലെ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ നാലാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിയായിരുന്ന നവീന്‍ കഴിഞ്ഞ മാര്‍ച്ച് ഒന്നിനാണ് ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടത്. അവശ്യസാധനങ്ങള്‍ വാങ്ങാനായി സൂപ്പര്‍മാര്‍ക്കറ്റില്‍ നവീന്‍ ക്യൂ നില്‍ക്കുമ്പോഴാണ് ഷെല്ലാക്രമണമുണ്ടായത്. നവീന്റെ മൃതദേഹം നാട്ടിലെത്തിക്കുമെന്ന് നേരത്തെ വിദേശകാര്യമന്ത്രാലയം അറിയിച്ചിരുന്നു.
ഹവേരിയിലെ കര്‍ഷക കുടുംബമാണ് നവീന്റേത്. കൃഷിയില്‍ നിന്നുള്ള വരുമാനം സ്വരൂപിച്ചും വായ്പയെടുത്തുമാണ് നവീനെ വിദേശത്ത് പഠനത്തിനയച്ചത്. പ്ലസ്ടുവിന് 97 ശതമാനം മാര്‍ക്ക് നേടിയ നവീന് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ പ്രവേശനം ലഭിച്ചിരുന്നില്ല. മറ്റ് കോളേജുകളില്‍ എംബിബിഎസ് പഠനത്തിനുള്ള ഉയര്‍ന്ന ഫീസ് കണക്കിലെടുത്താണ് പഠനത്തിന് വേണ്ടി യുക്രെയ്‌നിലേക്ക് പോയത്.
ചങ്ങനാശേരിയിൽ സൂപ്പർഫാസ്റ്റ് ബസിന് അടിയിൽപ്പെട്ടു യാത്രികനു ദാരുണാന്ത്യം. ചങ്ങനാശേരി ചെത്തിപ്പുഴ മുട്ടത്തുപടി പുത്തന്‍പറമ്പില്‍ പരേതരായ പി.ജെ. തോമസ്- ത്രേസ്യാമ്മ തോമസ് ദമ്പതികളുടെ മകന് ടോണി മാത്യു(57) ആണ് മരിച്ചത്.
ഞായറാഴ്ച മൂന്നിന് കോഴിക്കോടുനിന്നു തിരുവനന്തപുരത്തേക്കു പോകുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസില്‍ ചങ്ങനാശേരി സ്റ്റാന്‍ഡില്‍ വന്നിറങ്ങുമ്പോഴാണ് അപകടം ഉണ്ടായത്. <br> <br> വര്‍ഷങ്ങളായി ചങ്ങനാശേരിയില്‍ എവര്‍ ഗ്രീന്‍ എന്ന സ്ഥാപനം നടത്തി ഡെക്കറേഷന് ജോലികള്‍ ചെയ്തുവരികയായിരുന്നു ടോണി. ഡെക്കറേഷന് ജോലിയുമായി ബന്ധപ്പെട്ടു പോയി മടങ്ങി വീട്ടിലേക്കു വരുമ്പോഴാണ് അപകടം സംഭവിച്ചത്
ടോണി ബസിൽനിന്ന് ഇറങ്ങുന്നതിനിടെ തൊട്ടുപിറകിലുണ്ടായിരുന്ന യാത്രികന്റെ ബാഗില്‍ അറിയാതെ കൈ ഉടക്കി ബാലന്‍സ് തെറ്റി താഴേയ്ക്കു വീഴുകയായിരുന്നു. യാത്രികരെ ഇറക്കി മുന്നോട്ട് എടുത്ത തിരുവനന്തപുരത്തുനിന്നു കോതമംഗലത്തേക്കു പോകാനെത്തിയ സൂപ്പര്‍ ഫാസ്റ്റ് ബസിന്റെ പുറകിലെ ടയറിനടിയിലേക്കാണ് വീണത്.
ഈ സമയം പെട്ടെന്നു മുന്നോട്ടെടുത്ത ബസിന്റെ പിന്‍ചക്രം ടോണിയുടെ തലയിലൂടെ കയറിയിറങ്ങി. ബസ് സ്റ്റാന്‍ഡിലുണ്ടായിരുന്ന മറ്റ് ബസ് ജീവനക്കാരും യാത്രികരും ഉടന്‍തന്നെ ചങ്ങനാശേരി പോലീസിലും ഫയര്‍ഫോഴ്സിലും വിവരം അറിയിച്ചു. മൃതദേഹം ചങ്ങനാശേരി താലൂക്ക് ജനറല്‍ ആശുപത്രിയിലേക്കു മാറ്റി.
ടോണിയുടെ പേഴ്സില്‍നിന്നു ലഭിച്ച ലൈസന്സില്നിന്നുമാണ് ആളെ തിരിച്ചറിഞ്ഞത്. ഉടൻതന്നെ ബന്ധുക്കളെ വിവരമറിയിച്ചു. ചങ്ങനാശേരി താലൂക്ക് ജനറല്‍ ആശുപത്രിയില്‍ പ്രാഥമിക നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം മൃതദേഹം ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
തിങ്കളാഴ്ച കോട്ടയം മെഡിക്കല്‍ കോളജില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ചതിന് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തു ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കും. ടോണിയുടെ സംസ്കാരം പിന്നീട്. ഭാര്യ: റാണി ടോണി. മക്കൾ: റൂണ ട്രീസ ടോണി, ട്രിജോ ടോം ടോണി (ഇരുവരും ദുബായില്‍).
ഇടപ്പള്ളിയിലെ ഫ്ളാറ്റിന് മുകളിൽ നിന്ന് ചാടി സ്ത്രീ ജീവനൊടുക്കി. ചങ്ങമ്പുഴ പാർക്കിന് സമീപത്തെ ഫ്ളാറ്റിലെ താമസക്കാരിയായ ചന്ദ്രിക (63) ആണ് ജീവനൊടുക്കിയത്.
ഫ്ളാറ്റിന്റെ പന്ത്രണ്ടാം നിലയിൽ നിന്നാണ് ഇവർ ചാടിയത്. ഭർത്താവിനൊപ്പം ദുബായിൽ നിന്ന് ശനിയാഴ്ചയാണ് ഇവർ കൊച്ചിയിൽ എത്തിയത്. ചികിത്സയ്ക്ക് എത്തിയതായിരുന്നു. രാവിലെ നടക്കാൻപോകുന്നുവെന്ന് പറഞ്ഞാണ് ഇവർ പുറത്തിറങ്ങിയത്.
സിൽവർ ലൈൻ പദ്ധതിക്കെതിരെ പ്രതിഷേധങ്ങൾ നടക്കുന്നതിനിടെ കെ റെയിൽ പാതയിലുള്ള വീട് വിൽപ്പനയ്ക്ക് വച്ച് ചങ്ങനാശ്ശേരി, മടപ്പള്ളി സ്വദേശി. വീടിനും സ്ഥലത്തിനും 60 ലക്ഷം രൂപ ചെലവായിട്ടുണ്ടെന്നും 50ലക്ഷം രൂപക്ക് വിൽക്കുവാനാണ് ആഗ്രഹിക്കുന്നതെന്നും മനോജ് വർക്കി പറയുന്നു.
ഇപ്പോൾ ഗവണ്മെന്റ് 3 ഇരട്ടി വില പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലമാണ്. അത്രയും പണം സ്വീകരിക്കാനുള്ള കപ്പാസിറ്റി ഇല്ലാത്തതുകൊണ്ട് സ്വന്തം സ്ഥലം 50ലക്ഷം രൂപക്ക് വിൽക്കുവാൻ ആഗ്രഹിക്കുന്നുവെന്നാണ് മനോജ് ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. കെ റെയിലിനെ അനുകൂലിക്കുന്നവർ മുന്നോട്ട് വന്ന് ഈ വീടും സ്ഥലവും വാങ്ങണമെന്നാണ് മനോജ് വർക്കി ആവശ്യപ്പെടുന്നത്.
മൂന്ന് ഇരട്ടി തുക നൽകി കെറെയിലിന് ഭൂമി ഏറ്റെടുക്കുന്നുവെന്ന പ്രചാരണങ്ങൾ തുടരുന്നതിനിടെയാണ് ഭൂമി നഷ്ടമാകുന്നയാളുടെ ഫേസ്ബുക്ക് പോസ്റ്റ്. നിരവധി പേരാണ് ഇതിനോട് പ്രതികരിച്ചിരിക്കുന്നത്. കെ റെയിൽ അനുകൂലികൾ വീട് വാങ്ങി, ഭൂമി ഏറ്റെടുക്കുമ്പോൾ ലഭിക്കുന്ന മൂന്നിരട്ടി തുക സ്വന്തമാക്കാനും മനോജ് വർക്കി പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ
ഞാൻ ചങ്ങാനശ്ശേരി മടപ്പള്ളി പഞ്ചായത്തിൽ താമസിക്കുന്ന ഒരു വ്യക്തി ആണ്. K-rail പാതയിലുള്ള എന്റെ വീടും സ്ഥലവും ഞാൻ വിൽക്കാൻ ആഗ്രഹിക്കുന്നു. എനിക്കു ഈ വീടിനും സ്ഥലത്തിനും 60 ലക്ഷം രൂപ ചെലവായിട്ടുണ്ട്. ഇപ്പോൾ ഗവണ്മെന്റ് 3 ഇരട്ടി വില പ്രേഖ്യാപിച്ചിരിക്കുന്ന സ്ഥലമാണ്. അത്രയും പണം സ്വീകരിക്കാനുള്ള capacity ഇല്ലാത്തത്കൊണ്ട് ഞാൻഎന്റെ സ്ഥലം 50ലക്ഷം രൂപക്ക് വിൽക്കുവാൻ ആഗ്രഹിക്കുന്നു. K-rail നെ അനുകൂലിക്കുന്ന ഏതെങ്കിലും മഹത്വക്തികൾക്ക് ഈ വീട് വാങ്ങാൻ ആഗ്രഹമുണ്ടെങ്കിൽ ഇത് വാങ്ങിയതിന് ശേഷം 3 ഇരട്ടി ലാഭത്തിന് അവകാശികളാകാം. വേണ്ടവർ ബന്ധപ്പെടുക വേണ്ടാത്തവർ ആവശ്യമുള്ളവരിലേക്ക് share ചെയ്യുക.
ഭൂമി തട്ടിപ്പ് കേസില്‍ നടനും എം.പിയുമായ സുരേഷ് ഗോപിയുടെ സഹോദരന്‍ അറസ്റ്റില്‍. സുനില്‍ ഗോപിയാണ് കോയമ്പത്തൂരില്‍ അറസ്റ്റിലായത്. തട്ടിപ്പിലൂടെ സ്ഥലവില്‍പന നടത്തി 97 ലക്ഷം തട്ടിയ കേസിലാണ് അറസ്റ്റ്. ആധാരം റദ്ദാക്കിയത് മറച്ചു വെച്ച് സ്ഥലം കോയമ്പത്തൂര്‍ സ്വദേശിക്ക് വില്‍ക്കുകയായിരുന്നു.
ക്രൈം ബ്രാഞ്ചാണ് സുനിലിനെ അറസ്റ്റ് ചെയ്തത്സുനില്‍ കോയമ്പത്തൂര്‍ നവക്കരയില്‍ 4.52 ഏക്കര്‍ ഭൂമി വാങ്ങിയിരുന്നു. ഇതിന്റെ ആധാരം പിന്നീട് കോടതി റദ്ദാക്കുകയും ചെയ്തു. ഇത് മറച്ചുവച്ചാണ് സുനില്‍ കോയമ്പത്തൂര്‍ സ്വദേശിയായ ഗിരിധരന്‍ എന്നയാള്‍ക്ക് സ്ഥലം വിറ്റത്. രജിസ്‌ട്രേഷന്‍ സമയത്താണ് താന്‍ വഞ്ചിക്കപ്പെട്ട കാര്യം ഗിരിധരന്‍ അറിയുന്നത്. തുടര്‍ന്ന് പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ സുനിലിനെ റിമാന്‍ഡ് ചെയ്തു.
ഐഎസ്എല്‍ ഫൈനലില്‍ ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ മാറിമറിഞ്ഞ കിരടപ്പോരില്‍ ഒടുവില്‍ കിരീടവുമായി മടങ്ങുമ്പോള്‍ ഹൈദരാബാദിന്‍റെ വീരനായകനായി ഗോള്‍ കീപ്പര്‍ ലക്ഷ്മീകാന്ത് കട്ടിമണി. നിശ്ചിത സമയത്ത് കട്ടിമണിയുടെ പിഴവില്‍ നിന്നായിരുന്നു രാഹുലിലൂടെ ബ്ലാസ്റ്റേഴ്സ് മുന്നിലെത്തിയതെങ്കില്‍ പെനല്‍റ്റി ഷൂട്ടൗട്ടില്‍ കട്ടിമണി തന്നെ ഹൈദരാബാദിന്‍റെ രക്ഷകനായി. കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ മൂന്ന് കിക്കുകകളാണ് കട്ടിമണി തടുത്തിട്ടത്.
കിക്കെടുക്കും മുമ്പ് ബ്ലാസ്റ്റേഴ്സ് കളിക്കാര്‍ക്കരികിലെത്തി അവരുടെ ആത്മവിശ്വാസം ചോര്‍ത്തുന്നതുള്‍പ്പെടെയുള്ല തന്ത്രങ്ങള്‍ കട്ടിമണി പയറ്റുകയും ചെയ്തു. ബ്ലാസ്റ്റേഴ്സിന്‍റെ ഏറ്റവും മികച്ച കളിക്കാരനായ അഡ്രിയാന്‍ ലൂണയുടെ കിക്കെത്തും മുമ്പെ കട്ടിമണി ഹൈദരാബാദിന്‍റെ കന്നി കിരീടം ഉറപ്പിച്ചു.
മറുവശത്ത് കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ രക്ഷകനായതും വില്ലനായതും സെന്‍റര്‍ ബാക്ക് മാര്‍ക്കോ ലെസ്കോവിച്ചായിരുന്നു. നിശ്ചിതസമയത്ത് ബര്‍തലോമ്യു ഒഗ്ബെച്ചെയുടെ പവര്‍ഫുള്‍ കിക്ക് ബ്ലാസ്റ്റേഴ്സ് ഗോള്‍ കീപ്പര്‍ പ്രഭ്സുമാന്‍ ഗില്ലിനെയും മറികടന്ന് വലയിലല്‍ കയറേണ്ടതായിരുന്നെങ്കിലും ലെസ്കോവിച്ചിന്‍റെ ഗോള്‍ ലൈന്‍ സേവാണ് ബ്ലാസ്റ്റേഴ്സിനെ നിശ്ചിത സമയത്ത് തന്നെ ഹൈദരാബാദിന്‍റെ വിജയം തടഞ്ഞ രക്ഷപ്പെടുത്തല്‍ നടത്തിയത്.
എന്നാല്‍ പെനല്‍റ്റി ഷൂട്ടൗട്ടില്‍ ബ്ലാസ്റ്റേഴ്സിനായി ആദ്യ കിക്കെടുക്കാന്‍ വന്നതും ലെസ്കോവിച്ചായിരുന്നു. ലെസ്കോവിച്ചിന്‍റെ കിക്ക് കട്ടിമണി തടുത്തിട്ടതോടെ ബ്ലാസ്റ്റേഴ്സിന്‍റെ ആത്മവിശ്വാസം ചോര്‍ന്നു. പിന്നീടെത്തിയ നിഷുകുമാറിന്‍റെ ദുര്‍ബല കിക്ക് കട്ടിമണി സേവ് ചെയ്തെങ്കിലും കിക്കെടുക്കും മുമ്പ് കട്ടിമണി ഗോള്‍ ലൈനില്‍ നിന്ന് നീങ്ങിയതിനാല്‍ റഫറി വീണ്ടും കിക്കെടുക്കാന്‍ ആവശ്യപ്പെട്ടു. നിഷുകുമാര്‍ രണ്ടാമത് എടുത്തതും ആദ്യ കിക്കിന്‍റെ തനിയാവര്‍ത്തനം പോലെ ദുര്‍ബലമായൊരു കിക്കായിരുന്നു. അതും കട്ടിമണി അനായാസം രക്ഷപ്പെടുത്തിയതോടെ ബ്ലാസ്റ്റേഴ്സിന്‍റെ പ്രതീക്ഷകള്‍ പൊലിഞ്ഞു.
ബ്ലാസ്റ്റേഴ്സിന്‍രെ അടുത്ത കിക്കെടുത്ത ആയുഷ് അധികാരി ഗോള്‍ഡ നേടുകയും ഹൈദരാബാദിന്‍റെ ജാവിയേര്‍ സിവേറിയോ പന്ത് പുറത്തേക്ക് അടിച്ചു കളയുകയും ചെയ്തതോടെ നേരി പ്രതീക്ഷ ഉണര്‍ന്നെങ്കിലും ഖാസ കമാറ ഹൈദരാബാദിനായി സ്കോര്‍ ചെയ്തതോടെ ആ പ്രതീക്ഷയും മങ്ങി. ഒടുവില്‍ ജീക്സണ്‍ സിംഗിന്‍റെ കിക്ക് കൂടി സേവ് ചെയ്ത് കട്ടിമണി വീരനായകനായപ്പോള്‍ ടൂര്‍ണമെന്‍റുടനീളം മികച്ച സേവുകളും ക്ലീന്‍ ഷീറ്റുകളുമായി താരമായ ബ്ലാസ്റ്റേഴ്സ് ഗോള്‍ കീപ്പര്‍ പ്രഭ്സുമാന്‍ ഗില്ലിന് ഷൂട്ടൗട്ടില്‍ ഒറ്റ കിക്ക് പോലും രക്ഷപ്പെടുത്താനായില്ല.
ചങ്ങനാശ്ശേരി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ സൂപ്പര്‍ ഫാസ്റ്റ് ബസിന് അടിയില്‍പ്പെട്ട് യുവാവ് മരിച്ചു. ചെത്തിപ്പുഴ സ്വദേശി ടോണി തോമസ് ആണ് മരിച്ചത്.
വൈകിട്ടു മൂന്നോടെ തിരുവനന്തപുരം-കോതമംഗലം സൂപ്പര്‍ ഫാസ്റ്റ് ബസിന് അടിയില്‍പ്പെട്ടാണ് യുവാവ് മരിച്ചത്. ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തി എടുക്കുന്നതിനിടയിലാണ് അപകടമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
ടോണിയെ മറ്റൊരാള്‍ തളളിയിട്ടതാണെന്ന സംശയവുമുയര്‍ന്നു. തളളിയിട്ടന്ന സംശയത്തെ തുടർന്ന് പോക്കറ്റടിക്കാരൻ പോലീസ് കസ്റ്റഡിയിലാണ് .
ഡോ. ഐഷ വി
അനുജത്തിയുടെ പി എച്ച് ഡി യുടെ രണ്ടാം ഘട്ട ഡാറ്റാ കളക്ഷൻ ഒരു ഗ്രാമപ്രദേശത്ത് നിന്നും വേണമായിരുന്നു. അതിനാൽ കൊല്ലം ജില്ലയിലെ , ഏരൂർ പഞ്ചായത്താണ് തിരഞ്ഞെടുത്തത്. വെളിയത്തെ
ഒരു ബന്ധുവിന്റെ സഹായത്തോടെ അമ്മയും അനുജത്തിയും കൂടി ഏരൂരിലെത്തി. ബന്ധുവിന്റെ അമ്മ പ്രയാധിക്യത്തിലായിരുന്നതിനാൽ അവിടെ താമസിക്കേണ്ടെന്ന് നേരത്തേ തീരുമാനിച്ചിരുന്നു. അമ്മയും അനുജത്തിയും കൂടി നേരെ പഞ്ചായത്തോഫീസിലെത്തി. അവിടെ വച്ച് വാർഡ് മെമ്പറെ പരിചയപ്പെട്ടു. താമസിക്കാനൊരു സൗകര്യത്തിന്റെ കാര്യം സൂചിപ്പിച്ചു. ഉടൻ തന്നെ വാർഡ് മെമ്പർ അമ്മയെയും അനുജത്തിയേയും കൂട്ടി അവിടെ അടുത്തായി കട നടത്തുന്ന ഒരു തോമസിന്റെ കടയിലെത്തി. കടയുടെ മുൻവശത്തായി ഒരു എസ്ടിഡി/ഐഎസ്ഡി ബൂത്ത് സെറ്റ് ചെയ്തിട്ടുണ്ട്.
വാർഡ് മെമ്പർ ശ്രീ തോമസിനോട് കാര്യം പറഞ്ഞു. ഡാറ്റ കളക്ഷന് വേണ്ട ദിവസങ്ങളത്രയും അവരുടെ വീട്ടിൽ താമസിക്കുന്നത് സന്തോഷം തന്നെയെന്ന് ശ്രീ തോമസ് അറിയിച്ചു. അങ്ങനെ വാർഡ് മെമ്പർ അമ്മയേയും അനുജത്തിയേയും കൂട്ടി തോമസിന്റെ വീട്ടിലെത്തി. ധാരാളം കൃഷി ഭൂമിയുള്ള കുടുംബമായിരുന്നു തോമസിന്റേത്. കൃഷിപ്പണികളിൽ മുഴുകിയിരുന്ന തോമസിന്റെ ഭാര്യയ്ക്ക് വാർഡ് മെമ്പർ അനുജത്തിയേയും അമ്മയേയും പരിചയപ്പെടുത്തി കൊടുത്തു. അവർ അമ്മയേയും അനുജത്തിയേയും വീടിനകത്തേയ്ക് ആനയിച്ചു. അവർ ഒരു മുറി അമ്മയ്ക്കും അനുജത്തിയ്ക്കുമായി ഒരുക്കി കൊടുത്തു. ആ വീട്ടിൽ ലാന്റ് ഫോണുണ്ടായിരുന്നു. അതിൽ നിന്നും ഞങ്ങളുടെ വീട്ടിലേയ്ക്ക് അവിടെ എത്തിയ വിവരവും താമസ സൗകര്യം ലഭിച്ച വിവരവും വിളിച്ചറിയിച്ചു.
2000 ഡിസംബറിലെ ക്രിസ്തുമസ് വെക്കേഷനായിരുന്നു അവർ ആ ഡാറ്റാ കളക്ഷൻ ചെയ്തത്. അവിടെ നിന്നും ഭക്ഷണം കഴിച്ച ശേഷം അവർ വീണ്ടും പഞ്ചായത്ത് ഓഫീസിലെത്തി പഞ്ചായത്ത് പരിധി , വാർഡുകൾ വാർഡ് മെമ്പർമാർ എന്നിവയും സാംപിൾ ഡാറ്റ ശേഖരിക്കേണ്ട സ്ഥലങ്ങളും നിശ്ചയിച്ചു. തിരിച്ച് വീട്ടിലെത്തിയപ്പോഴേക്കും ആ വീട്ടിലെ മകൾ കോളേജിൽ നിന്നും തിരിച്ചെത്തി കൂട്ടുകാരുമായി ക്രിസ്തുമസ് വെക്കേഷൻ ആഘോഷമാക്കാനുള്ള തത്രപാടിലായിരുന്നു ആ കുട്ടി. 70 ശതമാനത്തോളം ഭിന്നശേഷിക്കാരി . വസ്ത്രം ഊരണമെങ്കിലും ഇടണമെങ്കിലും ഭക്ഷണം കഴിക്കണമെങ്കിലും പരസഹായം ആ കുട്ടിക്ക്
ആവശ്യമായിരുന്നു. അമ്മയേയും അനുജത്തിയേയും പരിചയപ്പെട്ട് അവരുടെ ആഗമനോദ്ദേശ്യം മനസ്സിലായി കഴിഞ്ഞപ്പോൾ കാര്യങ്ങളുടെ നിയന്ത്രണം മുഴുവൻ ആ കുട്ടി ഏറ്റെടുത്തു. ചോദ്യാവലി തന്റെ കൂട്ടുകാർക്ക് വിഭജിച്ച് കൊടുത്തു. ആരൊക്കെ എപ്പോൾ അമ്മയുടെയും അനുജത്തിയുടേയും കൂടെ പോകണമെന്നും എവിടേയ്ക്കാണ് പോകേണ്ടതെന്നും തീരുമാനിച്ചു. അങ്ങനെ ആ കുട്ടിയുടെ ആക്ഷൻ പ്ലാൻ അനുസരിച്ച് കാര്യങ്ങൾ മുന്നോട്ട് പോയി. ഭിന്നശേഷിക്കാരിയായിരുന്നെങ്കിലും നാക്കു കൊണ്ട് ഭരിച്ച് കാര്യങ്ങൾ തന്റെ നിയന്ത്രണത്തിലാക്കാൻ ആ കുട്ടിക്ക് അസാമാന്യമായ കഴിവുണ്ടായിരുന്നു.
അവിടത്തെ കർഷകർക്ക് ധാരാളം കൃഷി ഭൂമിയും ആട് പശു, കോഴി, താറാവ് എന്നിവയും ഉണ്ടായിരുന്നതിനാൽ പലർക്കും പാചകം ചെയ്യാൻ സമയമുണ്ടായിരുന്നില്ല. ചോറ്, പഴങ്കഞ്ഞി , സാമ്പാർ , കപ്പ (മരച്ചീനി) , മീൻ കറി മുതലായവയായിരുന്നു എന്നുമുള്ള പ്രധാന വിഭവങ്ങൾ. പ്രാതൽ എന്നും പഴങ്കഞ്ഞി തന്നെ. ആ വീട്ടിൽ ശ്രീ തോമസ് ഉൾപ്പെടെയുള്ളവർ പഴങ്കഞ്ഞിയും കഴിച്ച് പണിക്കിറങ്ങിയാൽ വെയിലിന് ചൂട് കൂടി തുടങ്ങുമ്പോഴേ വീട്ടിലേയ്ക്ക് കയറുകയുള്ളൂ. പഴങ്കഞ്ഞി ശരീരം തണുപ്പിക്കും. സാമ്പാർ എല്ലാ പോഷകങ്ങളും പ്രോട്ടീനും നൽകും. തോമസിന്റെ മകൻ അച്ഛൻ എത്തുന്നതുവരെ കട തുറന്നു കാര്യങ്ങൾ നോക്കി നടത്തും. ശ്രീ.തോമസിന് ഈ മകനും മകളും കൂടാതെ മറ്റൊരു മകൾ കൂടിയുണ്ട്. വീട്ടുകാരുടെ നേർച്ച പ്രകാരം കന്യാസ്ത്രീ മഠത്തിൽ ചേർന്ന കുട്ടി. കന്യാസ്ത്രീയെ കാണാൻ വല്ലപ്പോഴുമൊക്കെ വീട്ടുകാർ പോകാറുണ്ട്.
തോമസിന്റെ കുടുംബം കോട്ടയത്തുനിന്നും ഏരുരിലേയ്ക്ക് കുടിയേറിയതാണ്. ഓയിൽ പാം ഇന്ത്യയിൽ പണിയ്ക്കു വന്നതായിരുന്നു ഈ കുടിയേറ്റത്തിന് കാരണം. കോട്ടയത്തുണ്ടായിരുന്ന കുറച്ച് ഭൂമി വിറ്റ തുക വച്ച് ഏരൂരിൽ 9 ഏക്കർ കൃഷി ഭൂമി വാങ്ങി റബർ നട്ടുപിടിപ്പിക്കാൻ സാധിച്ചു. ഇടവിളയായി ഇഞ്ചി കൃഷി ചെയ്തത് കുടുംബത്തിന് ആശ്വാസമായി. ഇഞ്ചികൃഷിയ്ക്ക് ചിലവാക്കുന്നതിന്റെ ഇരട്ടിയായിരുന്നു വരവ്. റബറിന്റെ ഇടയിൽ മരച്ചീനി ആരും കൃഷി ചെയ്യാറില്ല. രണ്ടും ഒരേ കുടുംബക്കാരായതിനാൽ മാത്സര്യം കൂടും . രണ്ടിന്റേയും വിളവ് കുറയും. അങ്ങനെ മണ്ണിൽ അധ്വാനിച്ച് കുടുംബം പച്ചപിടിച്ചു. പിന്നെ വീട് കട എന്നിവയാക്കി.
അമ്മയേയും അനുജത്തിയേയും ഡാറ്റ കളക്ഷന് സഹായിച്ച കുട്ടികൾ അവരുടെ വീടുകളിലേയ്ക്ക് വിളിച്ചു കൊണ്ടുപോയി ചായ / കട്ടൻ കാപ്പി/ കിഴങ്ങ് വർഗ്ഗ പുഴുക്കുകൾ എന്നിവ നൽകി സൽക്കരിച്ചു. തിസീസിൽ അവർക്കെല്ലാം അക്നോളജ് മെന്റ് വയ്ക്കാമെന്നും തിസീസിന്റെ ഒരു പ്രിന്റഡ് കോപ്പി അവർക്ക് നൽകാമെന്നും അനുജത്തി പറഞ്ഞിരുന്നു.
ഡാറ്റാ കളക്ഷൻ കഴിഞ്ഞ് തിരിച്ച് വരുന്നതിന്റെ തലേന്ന് ശ്രീ തോമസിന്റെ മകൾ അനുജത്തിയേയും അമ്മയേയും കൂട്ടി അവരുടെ കൃഷിയിടം കാണിക്കാൻ കൊണ്ടുപോയി. അവരുടെ പറമ്പിന്റെ ഒരറ്റത്ത് ഉയരം കൂടിയ ഒരു പാറയുണ്ടായിരുന്നു. ആ കുട്ടി പാറയുടെ മുകളിൽ അനായാസം വലിഞ്ഞു കയറി. തിരിച്ചിറങ്ങി വന്നപ്പോൾ എങ്ങിനെയാണ് ഇത്രയും ആത്മവിശ്വാസം വന്നതെന്ന് അനുജത്തി ആ കുട്ടിയോട് ചോദിച്ചു. ധ്യാനം കൂടാൻ പോയാണ് ഇത്രയും ആത്മവിശ്വാസം വന്നതെന്ന് കുട്ടി പറഞ്ഞു. അത്രയും ദിവസങ്ങൾ കൊണ്ട് അമ്മയും അനുജത്തിയും ആ കുട്ടികളോട് വളരെ അടുത്തിരുന്നു. അതിനാൽ തന്നെ അവരെ പിരിയാൻ കുട്ടികൾക്ക് വളരെ വിഷമമായിരുന്നു. തിരിച്ചു വരുന്ന വഴി അനുജത്തി ആ പെൺകുട്ടിക്ക് വീട്ടിലെ ഫോൺ നമ്പർ കൊടുത്തിട്ട് വിവാഹമാകുമ്പോൾ അറിയിക്കണമെന്ന് പറഞ്ഞു. അല്പം വിഷാദഛായയോടെ കുട്ടി പറഞ്ഞു:” എല്ലാറ്റിനും പരസ്സഹായം വേണ്ടുന്നവരെ ആര് വിവാഹം കഴിക്കാനാണ്?” പിറ്റേന്ന് അവർ ആ വീട്ടുകാരോട് നന്ദി പറഞ്ഞ് യാത്ര പറഞ്ഞിറങ്ങി.
വർഷങ്ങൾ കടന്നുപോയി. ഒരു പെരുമഴക്കാലത്ത് ഒരു പത്രവാർത്ത കണ്ട് അനുജത്തിക്കൊരു സംശയം. അത് ആ വീട്ടിലെ അംഗങ്ങൾ ആയിരിയ്കുമോ? സംശയ ദൂരീകരണത്തിനായി അനുജത്തി ഫോൺ നമ്പർ തപ്പിയെടുത്ത് വിളിച്ചു. “സംഗതി ശരിയാണ്'” നിങ്ങൾ ഇങ്ങു വന്നാൽ മതി. ഇത്രയും അവർ ഫോൺ കട്ടു ചെയ്തു. പിറ്റേന്ന് അനുജത്തിയും ഭർത്താവും കൂടി ആ വീട്ടിലെത്തി. അവരുടെ മകൻ കുടുബത്തേയും കൊണ്ട് ഒരു ഡാമിലേയ്ക്ക് വണ്ടിയോടിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. കാരണം വളരെ നിസ്സാരം. ഇക്കാലത്തിനിടയ്ക്ക് പെൺകുട്ടി വിവാഹിതയായിരുന്നു. സ്വത്ത് വീതിയ്ക്കപ്പെടുമോ എന്നുള്ള ഭയം ഭാര്യ വീട്ടുകാർക്കുണ്ടായി അങ്ങനെയുള്ള സമ്മർദ്ദമാണ് അവരെ അതിന് പ്രേരിപ്പിച്ചത്. അനുജത്തിയും ഭർത്താവും അവിടെ നിന്നും യാത്ര പറഞ്ഞിറങ്ങി. ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്ന ചിന്തയോടെ.
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്
രാധാകൃഷ്ണൻ മാഞ്ഞൂർ
അമേരിക്കൻ പ്രവാസ ജീവിതത്തിന്റെ നേർക്കാഴ്ച സമ്മാനിക്കുന്ന ഒരു ചെറുകഥയെപ്പറ്റിയാണ് പറഞ്ഞുവരുന്നത് . ക്യാപ്റ്റൻ ഇത്താക്ക് ചാക്കോ . മലയാളം ബി. എ . എന്ന കഥ – ഇത്താക്ക് ചാക്കോ , ബി .എ . മലയാളം ബിരുദക്കാരൻ . അപ്പിഹിപ്പി സ്റ്റൈൽ . സാഹിത്യത്തിൽ കമ്പമുള്ളവൻ. കള്ളുകുടിയൻ. പൂർണിമ പോൾ പൂമംഗലം എന്ന അമേരിക്കൻ മലയാളി വനിതയെ കെട്ടി ഏഴാംകടലിനക്കരെ താമസം തുടങ്ങി. അമേരിക്കയിൽ ചെന്നിട്ടും കള്ളുകുടി അവസാനിപ്പിക്കാതെ ജീവിതം ആഘോഷിച്ചു നടന്നു. ഒടുവിൽ പൂർണിമ പോൾ ഇത്താക്ക് ചാക്കോയെ ഉപേക്ഷിക്കുന്നു. വീണ്ടും നാട്ടിലെ പഴയ ഉപഷാപ്പിൽ കയറി കള്ളു പൂശി മാനം, നോക്കി കിടന്ന ഇത്താക്ക് ചാക്കോയുടെ ജീവിതചിത്രം വായനക്കാർ മറക്കില്ല. മലയാളിയുടെ പൊങ്ങച്ച ജീവിതങ്ങളെ സാക്ഷ്യപ്പെടുത്തുന്ന ഈ കഥ ” ഷിക്കാഗോയിലെ മഞ്ഞ് ‘ എന്ന പുസ്തകത്തിൽ ചേർത്തിരിക്കുന്നു. (ലോഗോസ് ബുക്സ്, പാലക്കാട് )
“പ്രിയ മിസ്റ്റർ ഇത്താക്ക് അറിയുവാൻ, ഇത്താക്കു ചേട്ടൻറെ മാനസാന്തരത്തിൽ എനിക്കതിയായ സന്തോഷമുണ്ട്. ചേട്ടനറിയാമല്ലോ ഞാനിപ്പോൾ ദൈവത്തിൻറെ കുഞ്ഞാണ് . കർത്താവിനെ തന്നെ പ്രതിശ്രുതവരനായി സ്വീകരിച്ചു കഴിഞ്ഞു . ഇനിയൊരു തിരിച്ചുപോക്ക് എനിക്കാവില്ല..”
– ( ക്യാപ്റ്റൻ ഇത്താക്ക് ചാക്കോ . മലയാളം ബി.എ. എന്ന ചെറുകഥയിൽ നിന്ന്)
ഇനി കഥ എഴുതിയ വ്യക്തിയെ പരിചയപ്പെടുത്താം.
തമ്പി ആൻറണി . പ്രശസ്ത മലയാളം, ഹോളിവുഡ് താരം. നടൻ ബാബു ആൻറണിയുടെ ജേഷ്ഠൻ . അൽപത്തഞ്ചാം വയസ്സിലാണ് കഥയെഴുത്തും സിനിമാ അഭിനയവും ആരംഭിക്കുന്നത്.
തമ്പി ആൻറണി എഴുതിയ പ്രവാസലോകത്തെ കഥകൾ വളരെ ശ്രദ്ധേയമാവുന്നു . ശുദ്ധഹാസ്യത്തോടെ കേരളവും, അമേരിക്കയും പശ്ചാത്തലമായി വരുന്ന ഈ കഥകളിൽ ഇരു സംസ്കാരങ്ങളുടെയും നന്മതിന്മകൾ വെളിവാക്കി തരുന്നു. എല്ലാം നോക്കി കാണുന്ന മലയാളി മനസ്സിന്റെ സ്നേഹസ്പർശം അകം പൊള്ളി വീഴുന്നു. മനുഷ്യ മനസ്സിൻറെ ഉഭയ ജീവിതങ്ങളെ വ്യക്തമാക്കി തരുന്ന നാൽപ്പതോളം കഥകൾ തമ്പി ആൻറണി മലയാളിക്ക് സമ്മാനിച്ചു കഴിഞ്ഞു.
തമ്പി ആൻറണിക്ക് പൊൻകുന്നം പബ്ലിക് ലൈബ്രറി ഒരു പൗര സ്വീകരണം നൽകി.
ഇനി എഴുത്തുകാരൻ പറയട്ടെ .
വർഷങ്ങൾക്കു മുൻപേ പാലാ സെൻറ് തോമസ് കോളേജിൽ ബി.എ. മലയാളം മുഖ്യവിഷയമായി പഠിക്കാൻ തീരുമാനിച്ചാണ് ചെല്ലുന്നത്. വീട്ടുകാർ എൻറെ തീരുമാനത്തിന് മാറ്റം വരുത്തിച്ചു. ബി എസ് സി യ്ക്ക് ചേർത്തു. ഒ. വി വിജയന്റെ ‘ഖസാക്കിൻറെ ഇതിഹാസം ‘ എന്ന നോവൽ എന്നെ വിസ്മയിപ്പിച്ച കാലമായിരുന്നു അത്. അതിലെ വാചകങ്ങൾ ഉരുവിട്ടു നടക്കുമായിരുന്നു . രചനാ വഴികളിൽ എം മുകുന്ദനും എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. പൊൻകുന്നം പബ്ലിക് ലൈബ്രറിയിലെ സ്ഥിരം വായനക്കാരനായിരുന്നു.
പൊൻകുന്നം വർക്കിയുടെ ‘ശബ്ദിക്കുന്ന കലപ്പയും ‘ പൊൻകുന്നം ദാമോദരന്റെ ‘പച്ചപ്പനം തത്ത ‘ എന്ന കവിതയും പ്രിയപ്പെട്ടതായി .
കോതമംഗലം എൻജിനീയറിംഗ് കോളേജിൽ നിന്നും പഠനം പൂർത്തിയായി.
പൊതുമരാമത്ത് വകുപ്പിൽ എൻജിനീയറായി . പ്രിയപ്പെട്ട എഴുത്തുകാരെ അന്നും കൂടെ കൂട്ടി. ബഷീറും, പി . കുഞ്ഞിരാമൻ നായരും , എം. ടിയും , മാധവിക്കുട്ടിയും , മലയാറ്റൂർ രാമകൃഷ്ണനും , സക്കറിയയും , മേതിലും എഴുത്തു വഴികളിൽ പ്രീയപ്പെട്ടവരായി. എൻറെ കഥകൾ, കഥാപാത്രങ്ങളോടൊപ്പമുള്ള അനിശ്ചിതമായ ഒരു യാത്രയാണ്. കണ്ടുമുട്ടുന്ന കഥാപാത്രങ്ങൾ ഞാൻ പോലുമറിയാതെ കഥാപാത്രങ്ങളായി വരുന്നു . Every Journey is determined by uncertainty എന്നല്ലേ . ഈ അനിശ്ചിതത്വത്തിന്റെ ഒരു പൂർത്തീകരണമാകാം എന്റെ കഥകളും കഥാപാത്രങ്ങളും .
ആദ്യം നായകനായി അഭിനയിച്ച ഇംഗ്ലീഷ് സിനിമയായ ‘ ബിയോണ്ട് ദ സോൾ ‘ എന്ന ചിത്രത്തിലെ പ്രൊഫസർ. ആചാര്യ എന്ന കഥാപാത്രത്തിനെ അവതരിപ്പിച്ചതിന് ഹോണ ലുലു രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ ഏറ്റവും നല്ല നടനുള്ള അവാർഡ് കിട്ടിയിരുന്നു. അഭിനയത്തിന് അന്താരാഷ്ട്ര ബഹുമതി കിട്ടിയതുമൊക്കെ യാദൃശ്ചികം മാത്രമാകാം. അനുജൻ ബാബു ആൻറണിക്ക് ശേഷം സിനിമയിൽ അഭിനേതാവായി വന്നതുകൊണ്ടാവാം എനിക്കു പോലും പ്രശസ്തിയുടെ ത്രിൽ ഒക്കെ നഷ്ടപ്പെട്ടിരുന്നു.
ഇപ്പോൾ ‘ കാരൂരിന്റെ ‘ ‘ പൊതിച്ചോറ് ‘ എന്ന ചെറുകഥ പ്രശസ്ത സംവിധായകൻ രാജീവ് നാഥ് സിനിമയാക്കുന്നു. ‘ഹെഡ്മാസ്റ്റർ ‘ എന്ന പേരിൽ. ഈ ചിത്രത്തിൽ എന്നോടൊപ്പം അനുജൻ ബാബു ആൻറണിയും, പഴയകാല നായിക ജലജയുടെ മകളും അഭിനയിക്കുന്നു. ഈ സിനിമ എനിക്ക് ഒരുപാട് പ്രതീക്ഷകൾ തരുന്നു. അഭിനയത്തിന്റെ നിരവധി മുഹൂർത്തങ്ങൾ സമ്മാനിക്കുന്നുണ്ട്.

ലേഖകനും , പ്രശസ്ത എഴുത്തുകാരൻ സെബാസ്റ്റ്യൻ കിളിരുപ്പറമ്പിലും തമ്പി ആൻറണിക്കൊപ്പം.
തമ്പി ആൻറണി
തെക്കേക്കുറ്റ് ആൻറണിയുടെയും മറിയാമ്മയുടെയും മൂന്നാമത്തെ മകൻ. പൊൻകുന്നത്ത് ജനനം. ഇപ്പോൾ കാലിഫോർണിയയിൽ സാൻഫ്രാൻസിസ്കോയിൽ ആലരോ എന്ന ചെറു പട്ടണത്തിൽ സ്ഥിരതാമസം.
ഭാര്യ :- പ്രേമ .
മക്കൾ :- നദി ,സന്ധ്യ, കായൽ
കഥാസമാഹാരങ്ങൾ :- വാസ്കോഡിഗാമ ,പെൺ ബൈക്കർ മരക്കിഴവൻ
നോവൽ :- ഭൂതത്താൻ കുന്ന് .
കവിതാസമാഹാരം :- മല ചവിട്ടുന്ന ദൈവങ്ങൾ .
നാടക സമാഹാരം: – ഇടിച്ചക്ക പ്ലാമൂട് പോലീസ്റ്റേഷൻ .
ഉപരേഖ
വാസ്കോഡി ഗാമക്ക് ‘ബ്രിട്ടീഷ് മലയാളി ‘ പുരസ്കാരം, ബഷീറിൻറെ പേരിലുള്ള ‘അമ്മ മലയാളം ‘ പുരസ്കാരം, ബിയോണ്ട് ദ സോൾ എന്ന ചിത്രത്തിന് അന്താരാഷ്ട്ര പുരസ്കാരം .
മലയാള ചിത്രങ്ങളായ പളുങ്ക്, സൂഫി പറഞ്ഞ കഥ , ഇൻ ഗോസ്റ്റ് ഹൗസ് ഇൻ , ജാനകി , പാപ്പലീയോ ബുദ്ധ , ഇവൻ മേഘരൂപൻ എന്നിവയിൽ പ്രധാന വേഷങ്ങൾ ചെയ്തു .
സാൻഫ്രാൻസിസ്കോ ബേ ഏരിയ മലയാളി അസോസിയേഷൻ (MACA ) അമേരിക്കയിലെ സാഹിത്യ സംഘടനയായ ഘാന എന്നിവയുൾപ്പെടെ പല സാംസ്കാരിക സംഘടനകളിലും സജീവം.
ഇടുക്കി തൊടുപുഴയിലെ ചീനിക്കുഴിയിൽ മകനെയും കുടുംബത്തെയും പെട്രോൾ ഒഴിച്ച് തീവെച്ചുകൊന്ന് പിതാവ്. മകൻ മുഹമ്മദ് ഫൈസൽ, ഭാര്യ ഷീബ, ഇവരുടെ മക്കളായ മെഹ്റ, അസ്ന എന്നിവരാണ് മരിച്ചത്. സംഭവത്തിൽ അച്ഛൻ ഹമീദിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബ വഴക്കിനെ തുടർന്ന് ഹമീദ് വീടിന് പെട്രോൾ ഒഴിച്ച് തീ കത്തിക്കുകയായിരുന്നു. പതിനേഴും പതിമൂന്നും വയസുള്ള രണ്ട് പേരക്കുഞ്ഞുങ്ങള്‍ അടക്കമാണ് ഹമീദിന്‍റെ കണ്ണില്ലാത്ത ക്രൂരതയില്‍ അവസാനിച്ചത്. കൊടുംക്രൂരതയുടെ വിശാദംശങ്ങള്‍ സംഭവസ്ഥലത്തെ ചിത്രങ്ങള്‍ അടക്കം വിശദമായി പരിശോധിക്കാം
സ്വത്ത് വീതം വെച്ച് നല്‍കിയിട്ടും മകൻ തന്നെ നോക്കാത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ചീനിക്കുഴിയില്‍ മകനെയും കുടുംബത്തെയും ചുട്ടുകൊന്ന ഹമീദ് പൊലീസിന് നൽകിയ മൊഴി. തന്റെ സ്വത്തുക്കളെല്ലാം രണ്ട് ആൺ മക്കൾക്കും നേരത്തെ വീതിച്ചു നൽകിയിരുന്നുവെന്നും സ്വത്ത് കിട്ടിയ ശേഷം ഇവർ തന്നെ നോക്കിയില്ലെന്നുമാണ് ഹമീദ് ആരോപിക്കുന്നത്.മകനെയും കുടുംബത്തെയും കത്തിച്ചു കൊന്ന പ്രതി ഹമീദിന് പൊലീസ് കസ്റ്റഡിയിലും കൂസലില്ല. തനിക്ക് ജീവിക്കണമെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. എല്ലാ ദിവസവും മത്സ്യവും മാംസവും വേണമെന്നതായിരുന്നു പ്രതിയുടെ ഒരു ആവശ്യം. ഇതെ ചൊല്ലിയും ഹമീദ് പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. മകൻ ഭക്ഷണം നൽകുന്നില്ല എന്ന് കാണിച്ച് മുൻപ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
തറവാട് വീടും അതിനോട് ചേർന്ന പറമ്പും മുഹമ്മദ് ഫൈസലിനാണ് നൽകിയിരുന്നത്. തന്റെ സംരക്ഷിക്കാമെന്നും പറമ്പിലെ ആദായം എടുക്കാമെന്നുമുള്ള വ്യവസ്ഥയിലാണ് തറവാട് വീടും പറമ്പും ഫൈസലിന് നൽകിയത്. എന്നാൽ ഫൈസൽ ഇത് പാലിച്ചില്ലെന്നും ഇതിനെ ചൊല്ലിയാണ് പ്രശ്നങ്ങൾ ഉണ്ടായിരുന്നതെന്നുമാണ് ഹമീദ് പൊലീസിന് നൽകിയ മൊഴി.
ഇന്നലെ രാവിലെ ഹമീദും മകനും തമ്മിൽ വാക്കുതർക്കവും കയ്യാങ്കളിയും ഉണ്ടായി. പിന്നാലെ രാത്രി എത്തി ഹമീദ് കൃത്യം നടത്തുകയായിരുന്നുവെന്ന് പൊലീസും അറിയിച്ചു. എന്നാൽ ഏറെക്കാലം മറ്റൊരു സ്ത്രീക്കൊപ്പമായിരുന്നു ഹമീദ് താമസിച്ചിരുന്നതെന്നും തിരിച്ചു വന്നതിനുശേഷം രണ്ട് ആൺമക്കളുമായും ഇയാൾ പ്രശ്നം ഉണ്ടാക്കിയിരുന്നുവെന്നും അയൽവാസികൾ പറയുന്നു. വീട്ടിൽ നിരന്തരമുണ്ടാകുന്ന കലഹം കാരണം ഫൈസലും കുടുംബവും പുതിയ വീട് വച്ചിരുന്നു. ഇവിടേക്ക് താമസം മാറാനിരിക്കെയാണ് ഹമീദിന്‍റെ പകയിൽ ഇവർ എരിഞ്ഞടങ്ങിയത്. ഇന്നലെ രാവിലെ ഇരുവരും തമ്മിൽ തർക്കവും കയ്യാങ്കളിയുമുണ്ടായി.
തുടർന്നാണ് രാത്രി പെട്രോളുമായെത്തി ഹമീദ് എല്ലാവരെയും കത്തിച്ചു കൊന്നത്. ഫൈസലിന് ചീനിക്കുഴിയിൽ പച്ചക്കറി വ്യാപാരമാണ്. മെഹർ പ്ലസ്ടുവിനും അസ്ന ഏഴാം ക്ലാസിലും പഠിക്കുകയായിരുന്നു. ക്രൂരമായി കത്തിച്ചു കൊലപ്പെടുത്തുമ്പോൾ കൊച്ചുമക്കളുടെ മുഖം പോലും ഹമീദ് ഓർത്തില്ല.മകനെയും കുടുംബത്തെയും തീകൊളുത്തി കൊല്ലാനായി അഞ്ച് കുപ്പി പെട്രോളുമായാണ് ഹമീദ് എത്തിയത്. രണ്ട് കുപ്പിയിലെ പെട്രോൾ വീടിന് അകത്തേക്ക് ഒഴിച്ച് തീകൊളുത്തി. കൃത്യമായ പ്ലാനിംഗോട് കൂടിയായിരുന്നു പ്രതിയെത്തിയത്. രക്ഷപ്പെടാനുള്ള എല്ലാ മാര്‍ഗങ്ങളും ഇയാള്‍ അടച്ചിരുന്നു. വീട്ടിലെ വാട്ടര്‍ ടാങ്കിലെ വെള്ളം മുഴുവനായി ചോര്‍ത്തിക്കളഞ്ഞു. വാതിൽ പുറത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നുവെന്നും ദൃക്സാക്ഷികൾ പറയുന്നു.
വീടിന് തീപടര്‍ന്ന വിവരം അറിയിച്ചത് കൊല്ലപ്പെട്ട മുഹമ്മദ് ഫൈസലാണെന്ന് ദൃക്സാക്ഷിയായ രാഹുല്‍ പറഞ്ഞു. വീടിന് തീപടര്‍ന്നെന്ന് ഫൈസല്‍ പറഞ്ഞതോടെ ഓടിയെത്തി. എന്നാല്‍ വീട് പൂട്ടിയിരുന്നതിനാല്‍ ഒന്നും ചെയ്യാനായില്ല. ഒടുവിൽ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്ത് കടന്നു. പ്രതി ഹമീദ് ഈ സമയത്ത് വീണ്ടും പെട്രോൾ ഒഴിക്കാൻ ശ്രമിക്കുകയായിരുന്നു. ഹമീദിനെ തള്ളിമാറ്റിയാണ് തീയണയ്ക്കാന് ശ്രമിച്ചതെന്നും രാഹുല്‍ പറഞ്ഞു.കൃത്യമായ പ്ലാനിംഗോട് കൂടിയായിരുന്നു പ്രതി കൃത്യം നടത്തിയത്. രക്ഷപ്പെടാനുള്ള എല്ലാ മാര്‍ഗങ്ങളും ഇയാള്‍ അടച്ചിരുന്നു. വീട് പുറത്തുനിന്ന് പൂട്ടുകയും വീട്ടിലെ വാട്ടര്‍ ടാങ്കിലെ വെള്ളം മുഴുവനായി ചോര്‍ത്തിക്കളയുകയും ഇയാള്‍ ചെയ്തിരുന്നു. മക്കളുമായി കുറച്ച് കാലങ്ങളായി വഴക്കുണ്ടായിരുന്നെന്നും എന്നാല്‍ ഹമീദ് ഇത്തരമൊരു കൃത്യം ചെയ്യുമെന്ന് കരുതിയില്ലെന്നും നാട്ടുകാര്‍ പറയുന്നു.