ന്യൂസ് ഡെസ്‌ക്. മലയാളം യുകെ.
യുകെയില്‍ വാഹനമോഷണം പെരുകുന്നു. കോമേഷ്യല്‍ വാഹനങ്ങളെ ലക്ഷ്യമിട്ടുള്ള മോഷണ പരമ്പരയില്‍ ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്തത് യോര്‍ക്ഷയറിലെ കീത്തിലിയില്‍ മലയാളിയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന റോബിന്‍ റഫ്രിജനറേഷന്‍ കമ്പനിയുടെ ലൂട്ടണ്‍ വാനാണ്. കമ്പനിയുടമയുടെ വീടിന് മുമ്പിലുള്ള വഴിയില്‍ പാര്‍ക്ക് ചെയ്തിരുന്ന വാന്‍ ഇക്കഴിഞ്ഞ പത്താം തീയതി പുലര്‍ച്ചെ 2.37 ന് മുഖം മൂടിയണിഞ്ഞ മൂന്നംഗ സംഘമെത്തി മോഷ്ടിക്കുകയായിരുന്നു. വളരെ പ്ലാന്‍ഡായിട്ടുള്ള ഒരു മോഷണമായിരുന്നു എന്നത് CCTV ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. ദൂരത്ത് നിന്നുള്ള ദൃശ്യങ്ങളായിരുന്നതുകൊണ്ട് മോഷ്ടാക്കളുടെ രൂപം വ്യക്തമല്ല. പുലര്‍ച്ചെ 2.37 ന് മൂന്നു പേരടങ്ങുന്ന സംഘമെത്തി വാന്‍ തുറക്കുകയായിരുന്നു. തുടര്‍ന്ന് രണ്ട് പേര്‍ വാഹനത്തിനുള്ളില്‍ കയറി വാന്‍ സ്റ്റാര്‍ട്ട് ചെയ്ത് ഓടിച്ചുപോയി. മൂന്നാമത്തെയാള്‍ ഇരുട്ടിലേയ്ക്ക് ഓടി മറയുകയും ചെയ്തു.
വെറും മൂന്ന് മിനിറ്റിനുള്ളില്‍ സംഭവിച്ച ഈ മോഷണ പ്രക്രിയയില്‍ ഒരു പാട് ദുരൂഹതകളുണ്ട്. ഒറിജിനല്‍ താക്കോലുമായി വാഹന ഉടമ വാന്‍ തുറക്കുന്നതിനെക്കാള്‍ പതിന്മടങ്ങ് സ്പീടിലാണ് മോഷ്ടാക്കളെത്തി വാഹനം തുറന്നത്. ഇത്ര എളുപ്പത്തില്‍ തുറക്കാന്‍ വാഹനത്തിന്റെ താക്കോല്‍ മോഷ്ടാക്കള്‍ക്ക് എവിടെ നിന്നു കിട്ടി? ഓരോ വാഹനത്തെക്കുറിച്ചും അതിന്റെ സംവിധാനങ്ങളെക്കുറിച്ചും വ്യക്തമായ ധാരണയുള്ള ഒരു ലോബി പുറത്തുണ്ട് എന്നത് ഇതില്‍ നിന്നും വ്യക്തമാണ്. അടുത്ത കാലത്ത് യുകെയില്‍ നടന്ന വാഹനമോഷണങ്ങള്‍ സമാന സ്വഭാവത്തിലുള്ളതാണെന്ന് പോലീസും സമ്മതിക്കുന്നു. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ നൂറോളം കോമേഷ്യല്‍ വാഹനങ്ങളാണ് യുകെയില്‍ നിന്നും മോഷണം പോയത്.
പോലീസില്‍ വിവരമറിയ്‌ച്ചെങ്കിലും സംഭവസ്ഥലത്ത് പോലീസ് എത്തുകയോ മോഷണവുമായി ബന്ധപ്പെട്ട് യാതൊരു വിധത്തിലുള്ള അന്വേഷണവും നടത്തുകയോ ചെയ്തില്ല. സംഭവത്തിന്റെ വിശദാംശങ്ങള്‍ ഫോണിലൂടെ കേട്ടതിന് ശേഷം ക്രൈം നമ്പര്‍ നല്‍കി ഇന്‍ഷുറന്‍സ് കമ്പനിയുമായി ബന്ധപ്പെടാന്‍ പറഞ്ഞതിനപ്പുറം ഒരു നടപടിയും പോലീസിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല.
അടുത്ത കാലത്തായി യുകെയില്‍ മോഷണങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. വാഹനങ്ങള്‍ മാത്രമല്ല സ്വര്‍ണ്ണവും പണവും ലക്ഷ്യം വെച്ചു കൊണ്ടുള്ള മോഷണങ്ങള്‍. ഒന്നിനും ഇതുവരെയും ഒരു തുമ്പും കിട്ടിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ഇതുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകള്‍ ഇതിനോടകം മലയാളം യുകെ ന്യൂസ് പുറത്തുവിട്ടിരുന്നു. സ്വയം സൂക്ഷിക്കുക.
സംവിധായകനാകണം എന്ന ചിന്തയൊന്നും തനിക്കില്ലായിരുന്നുവെന്നും, ചെന്നൈയില്‍ പഠിക്കാന്‍ പോയപ്പോള്‍ കൂടെ താമസിച്ചിരുന്ന കൂട്ടുകാരനായ അസോസിയേറ്റ് ഡയറക്ടര്‍ ആണ് തന്നെ സിനിമയിലേക്ക് കൊണ്ടുവന്നത് എന്നും ലാല്‍ ജോസ്. ഗായിക സിത്താരയുമായി നടത്തിയ അഭിമുഖത്തിലാണ് താന്‍ എങ്ങനെ സഹ സംവിധായകനായി സിനിമയിലേക്ക് എത്തിയെന്ന് ലാല്‍ ജോസ് പറഞ്ഞിരിക്കുന്നത്.
അന്നും ഇന്നും എനിക്ക് എന്തിനോടാണ് താല്‍പര്യമെന്ന് എനിക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പഠിക്കുന്ന സമയത്ത് ആരെങ്കിലും ആഗ്രഹം ചോദിച്ചാല്‍ പോലും ചിലപ്പോള്‍ ഡ്രൈവര്‍, പൊലീസ്, ലൈബ്രേറിയന്‍ തുടങ്ങി വിവിധ ആ?ഗ്രഹങ്ങള്‍ പറയും.
ഡിഗ്രി സമയത്ത് മെഡിക്കല്‍ റെപ്രസന്റേറ്റീവ് അല്ലെങ്കില്‍ ലൈബ്രേറിയന്‍ ആകണം എന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്. ബൈക്കില്‍ കറങ്ങാനാണ് മെഡിക്കല്‍ റെപ്രസന്റേറ്റീവ് ആകാന്‍ ആ?ഗ്രഹം തോന്നിയത്. വായന ഇഷ്ടമുള്ള കൊണ്ടാണ് ലൈബ്രേറിയന്‍ ആകാനും ആഗ്രഹിച്ചത് അദ്ദേഹം പറയുന്നു.
ചെന്നൈയില്‍ പഠിക്കാന്‍ പോയപ്പോള്‍ ഞാന്‍ എന്റെ കൂട്ടുകാരനായ അസോസിയേറ്റ് ഡയറക്ടര്‍ക്കൊപ്പമാണ് താമസിച്ചത്. അവരാണ് എന്നെ സിനിമയിലേക്ക് കൊണ്ടുവന്നത്. അന്നും സംവിധായകനാകണം എന്ന ചിന്തയൊന്നുമില്ലായിരുന്നു. അവിടുത്തെ ബന്ധം വെച്ച കമല്‍ സാറിന്റെ സഹ സംവിധായകനായി കൂടി. ഒരു സിനിമയില്‍ ഒപ്പം പ്രവര്‍ത്തിക്കാനുള്ള അവസരം മാത്രമാണ് അദ്ദേഹം വാഗ്ദാനം ചെയ്തത്.
പിന്നീട് ഒരു ദിവസം നാല് അസോസിയേറ്റ് ഡയറക്ടര്‍മാര്‍ ഒരുമിച്ച് ആശുപത്രിയിലായി. അന്ന് എനിക്ക് നില്‍ക്കാന്‍ പോലും സമയമില്ലാത്ത തരത്തില്‍ പണികള്‍ ഉണ്ടായിരുന്നു സെറ്റില്‍. അതെല്ലാം ഞാന്‍ കൃത്യമായി ചെയ്യുന്നത് കണ്ടാണ് കമല്‍ സാര്‍ എന്നോട് ഒപ്പം കൂടിക്കോളാന്‍ പറഞ്ഞത്. ലാല്‍ ജോസ് കൂട്ടിച്ചേര്‍ത്തു
‘ഒരുത്തീ’യിലൂടെ നവ്യ നായരുടെ തിരിച്ചുവരവ് ഗംഭീരമായിരിക്കുകയാണ്. ചിത്രം നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തില്‍ നവ്യയോടൊപ്പം തന്നെ തുല്യ പ്രാധാന്യമുള്ള കഥാപാത്രമായിരുന്നു വിനായകന്‍ അവതരിപ്പിച്ച എസ്‌ഐ ആന്റണിയുടെത്.
നവ്യയുടെ കഥാപാത്രമായ രാധാമണിയുടെ പ്രതിസന്ധിയില്‍ അവളോടൊപ്പം നില്‍ക്കുന്ന സത്യസന്ധനായ പോലീസ് ഉദ്യോഗസ്ഥനാണ് വിനായകന്‍. സ്വാധീനവും പണവുമുള്ളവരുടെ ചതിയില്‍പ്പെടുന്ന രാധാമണി വീണ്ടും തന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന പ്രതിസന്ധികളെ എങ്ങനെ നേരിടണം എന്നറിയാതെ നില്‍ക്കുമ്പോള്‍ അവര്‍ക്ക് വഴി തെളിക്കുന്നത് വിനായകന്‍ അവതരിപ്പിച്ച എസ്.ഐ ആന്റണിയാണ്.
ഇപ്പോഴിതാ, വിനായകന്‍ ആ വേഷം ചെയ്യുന്നുണ്ടെങ്കില്‍ സിനിമ പ്രൊഡ്യൂസ് ചെയ്യില്ല എന്ന് നിരവധി നിര്‍മാതാക്കള്‍ പറഞ്ഞിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തായ സുരേഷ് ബാബു.
‘ചിത്രത്തില്‍ ആദ്യം ഫിക്സ് ചെയ്ത ക്യാരക്ടര്‍ വിനായകന്റേതാണ്. പിന്നീടാണ് നായികയെ അന്വേഷിക്കാന്‍ തുടങ്ങിയത്. മഞ്ജു വാര്യര്‍, പാര്‍വതി തുടങ്ങി നിരവധി ഓപ്ഷന്‍സ് മുന്നിലുണ്ടായിരുന്നു. ആ സമയത്താണ് നവ്യയുടെ പുതിയ ഫോട്ടോസ് കാണാനിടയാവുന്നത്.
ഇത് കണ്ടപ്പോള്‍ നവ്യ ഈ കഥാപാത്രത്തിന് ആപ്റ്റ് ആവുമെന്ന് തോന്നി. പിന്നെ വേറെ ആരെയും അന്വേഷിക്കാന്‍ പോയില്ല. നവ്യയോട് സംസാരിക്കുകയും തന്റെ അടുത്ത സിനിമ ഇത് തന്നെയാണെന്ന് നവ്യ തീരുമാനിക്കുകയുമായിരുന്നു,’ സുരേഷ് ബാബു പറയുന്നു.
വിനായകന്റെ പോലീസ് വേഷം മറ്റേതെങ്കിലും താരത്തിന് നല്‍കിയാല്‍ മാത്രം സിനിമ നിര്‍മിക്കാന്‍ തയ്യാറാവാമെന്ന് നിരവധി പ്രൊഡ്യൂസര്‍മാര്‍ പറഞ്ഞിരുന്നുവെന്നും അദ്ദേഹം പറയുന്നു.
‘വിനായകന്റെ പോലീസ് വേഷം പൃഥ്വിരാജിനെ പോലുള്ള മറ്റേതെങ്കിലും താരത്തിന് നല്‍കിയാല്‍ പ്രൊഡ്യൂസ് ചെയ്യാം എന്ന ഓഫര്‍ വന്നിരുന്നു. എന്നാല്‍ വിനായകന്‍ മാറണ്ട എന്ന് തീരുമാനിച്ചു. എല്ലാ അര്‍ത്ഥത്തിലും ആ ക്യാരക്ടര്‍ വിനായകനാണ് വേണ്ടത്. അങ്ങനെ അവസാനമാണ് നവ്യയുടെ സുഹൃത്തിന്റെ പ്രൊഡക്ഷന്‍ കമ്പനി ചിത്രം നിര്‍മിക്കാന്‍ തയ്യാറാകുന്നത്.’
വി.കെ പ്രകാശ് സംവിധാനം ചെയ്ത ചിത്രത്തില്‍ കെ.പി.എ.സി. ലളിത, സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂര്‍, അരുണ്‍ നാരായണ്‍, മുകുന്ദന്‍, ജയശങ്കര്‍ കരിമുട്ടം, മനു രാജ്, മാളവിക മേനോന്‍, ചാലി പാല എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്
ഇടുക്കി ചീനികുഴിയിലെ മകനുൾപ്പടെ നാലംഗ കുടുംബത്തെ ചുട്ടുകൊന്ന പ്രതി ഹമീദിനെതിരെ മറ്റൊരു മകൻ ഷാജി. ഇയാൾക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഷാജി ഉന്നയിക്കുന്നത്.
പിതാവിന് നിയമ സഹായം ഒന്നും ചെയ്യില്ല. പുറത്തിറങ്ങാതിരിക്കാൻ എന്തെല്ലാം ചെയ്യാമോ അതെല്ലാം ചെയ്യും. ഈ ലോകത്ത് ഞങ്ങൾ മാത്രമേ ശത്രുവായിട്ടുള്ളൂവെന്ന് പിതാവ് പറഞ്ഞിട്ടുണ്ട്.
വർഷങ്ങൾക്ക് മുമ്പ് ഹമീദ് മക്കളെയെല്ലാം ഉപേക്ഷിച്ച് ഇവിടെ നിന്ന് പോയതാണ്. മറ്റൊരു സ്ത്രീയോടൊപ്പമായിരുന്നു താമസം. മൂന്നുവർഷം മുമ്പ് മടങ്ങിയെത്തിയ പിതാവിനെ വീട്ടിൽ കയറ്റി കിടത്തുകയാണ് ഞങ്ങൾ ചെയ്ത തെറ്റെന്നും ഷാജി പറയുന്നു. ഇതിനിടെ ഇയാൾ മക്കൾക്കെതിരെ വിവിധ കേസുകൾ നൽകി.
ഈ ഉപദ്രവങ്ങളെല്ലാം ഉണ്ടായിട്ടും അടുത്തിടെ മാത്രമാണ് ഇവർ പിതാവിനെതിരെ പരാതി നൽകിയത്. അതും സ്വന്തം മകളെ ഉപദ്രവിച്ചതിനെ തുടർന്ന് സഹികെട്ട് കൊല്ലപ്പെട്ട മുഹമ്മദ് ഫൈസൽ പരാതി നൽകാൻ നിർബന്ധിതനാകുകയായിരുന്നു.
ജയിലിൽ നിന്ന് പുറത്തിറങ്ങിയാൽ പിതാവ് തങ്ങളെയും കൊലപ്പെടുത്തുമെന്ന ഭയത്തിലാണ് താനും കുടുംബവും കഴിയുന്നതെന്നും മൂത്ത മകൻ ഷാജി പറയുന്നു. ഞങ്ങളെ കൊല്ലുമെന്ന് പിതാവ് പലരോടും പറഞ്ഞിരുന്നു.
ഓർമ്മ വച്ച കാലം മുതൽ പിതാവിന് മറ്റുപല സ്ത്രീകളുമായി ബന്ധമുണ്ട്. ഒരു ബാധ്യതയുമില്ലാത്ത നല്ല വില ലഭിക്കുന്ന 62 സെന്റ് സ്ഥലം ഇപ്പോഴും പിതാവിന്റെ പേരിലുണ്ട്. ഫൈസൽ പുതുതായി പണിത വീട്ടിൽ അവനെയും കുടുംബത്തെയും ജീവിക്കാൻ അനുവദിക്കില്ലെന്ന് നിരവധി തവണ ഭീഷണി മുഴക്കിയിട്ടുണ്ടെന്നും ഷാജി പറഞ്ഞു.
അതേസമയം, എത്രയും വേഗത്തിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാനാണ് ശ്രമമെന്നു കേസ അന്വേഷിക്കുന്ന അന്വേഷണ സംഘം പറഞ്ഞു. പരമാവധി ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുമെന്നും പോലീസ് പറഞ്ഞു.
യുവ തെലുങ്ക് നടി ഗായത്രി (26) വാഹനാപകടത്തില്‍ മരിച്ചു. സുഹൃത്ത് റാതോഡിനൊപ്പം വീട്ടിലേക്ക് കാറില്‍ പോകവെയാണ് അപകടം നടന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ വഴിയാത്രക്കാരിയായിരുന്ന ഒരു യുവതിയുടെ മുകളിലേക്കാണ് മറിഞ്ഞത്.
ഹോളി ആഘോഷത്തിന് ശേഷം വീട്ടിലേക്ക് വരുന്നവഴി ഗചിബൗലിയില്‍ വച്ചായിരുന്നു സംഭവം. നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. മൂവരെയും ഉടന്‍തന്നെ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയവര്‍ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ഗായത്രിയുടെയും യുവതിയുടെയും ജീവന്‍ രക്ഷിക്കാനായില്ല. സുഹൃത്തിന്റെ അവസ്ഥ ഗുരുതരമായി തുടരുകയാണ്.
ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ഗായത്രി പ്രശസ്തയാകുന്നത്. ഡോളി ഡിക്രൂസ് എന്നാണ് ഗായത്രിയുടെ യഥാര്‍ഥ പേര്. മാഡം സാര്‍ മാഡം ആന്‍തേ എന്ന വെബ് സീരിസില്‍ വേഷമിട്ടാണ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്.
ബെയ്ജിങ്: ചൈനയില്‍ 132 യാത്രക്കാരുമായി വിമാനം തകര്‍ന്നുവീണ സംഭവത്തില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് അന്വേഷണത്തിന് ഉത്തരവിട്ടു. വിമാന അപകടത്തിന്റെ കാരണം എന്താണെന്ന് ഇതുവരെ പുറത്തുവന്നിട്ടില്ല. വിമാനം മലനിരകളിലേക്ക് വീഴുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. പ്രാദേശിക മൈനിങ് കമ്പനിയുടെ സെക്യൂരിറ്റി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് ഇതെന്നാണ് അവകാശവാദമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. അതിനിടെ വിമാനം മൂക്കുകുത്തി താഴേക്ക് പതിക്കുന്നത് കണ്ടുവെന്ന് പ്രദേശത്തെ ഒരു ഗ്രാമവാസി എഎഫ്പി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
123 യാത്രക്കാരും ഒന്‍പത് ജീവനക്കാരുമാണ് തകര്‍ന്ന വിമാനത്തില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ എത്രപേര്‍ മരിച്ചുവെന്നത് സംബന്ധിച്ച സ്ഥിരീകരണമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. തകര്‍ന്ന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ആരുംതന്നെ ജീവനോടെ അവശേഷിച്ചിരിക്കാന്‍ സാധ്യതയില്ലെന്ന് രക്ഷാപ്രവര്‍ത്തകരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
പാമ്പാടിക്കടുത്ത് ചെമ്മന്‍കുഴിയില്‍നിന്ന് കാണാതായ കുരുവിക്കാട്ടില്‍ ബിനീഷിന്റെ മൃതദേഹം കല്ലാര്‍കുട്ടി അണക്കെട്ടില്‍ കണ്ടെത്തി. ഞായറാഴ്ചയാണ് ബിനീഷിനെയും മകള്‍ പാര്‍വതിയും കാണാതായത്. ഇരുവരും സഞ്ചരിച്ച ബൈക്ക് തിങ്കളാഴ്ച രാവിലെ അണക്കെട്ടിന് സമീപത്ത് കണ്ടത്തിയിരുന്നു.
തുടര്‍ന്ന് പൊലീസിന്റെയും അഗ്‌നിരക്ഷാസേനയുടെയും നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് കല്ലാര്‍കുട്ടി പാലത്തിന്റെ മധ്യഭാഗത്തുനിന്ന് ബിനീഷിന്റെ മൃതദേഹം ലഭിച്ചത്. മകള്‍ പാര്‍വതിക്കായുള്ള തെരിച്ചില്‍ തുടരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക സൂചന.
സോണി കല്ലറയ്ക്കൽ
ഇടുക്കിയിൽ മന്ത്രി റോഷി അഗസ്റ്റിൻ ഡീൻ കുര്യാക്കോസിന് വെല്ലുവിളിയാകുമോ ?. ഈ ചോദ്യം നിലവിലെ രാഷ്ട്രിയ സാഹചര്യത്തിൽ വളരെ ഏറെ പ്രസക്തമാണ്. കാരണം, ആ രിതിയിലേയ്ക്കാണ് കാര്യങ്ങളുടെ പോക്ക്. നമ്മുടെ പാർലമെന്റ് തെരഞ്ഞെടുപ്പ് അടുത്ത് വന്നുകൊണ്ടിരിക്കുകയാണ്. ഈ അവസരത്തിൽ ദേശീയ രാഷ്ട്രിയത്തിൽ ചലനം സൃഷ്ടിക്കുക എന്നത് ഇടതുമുന്നണിയെയും പ്രത്യേകിച്ച് മുന്നണിയിലെ പ്രധാന കക്ഷിയായ സി.പി.എംമിനെയും സംബന്ധിച്ച് തങ്ങളുടെ പ്രസ്റ്റീജ് വിഷയം ആണ്.
തുടർഭരണത്തിന്റെ ആഹ്ളാദത്തിൽ അവർ മുന്നോട്ടു നീങ്ങുമ്പോൾ കേരളത്തിൽ നിന്ന് വരുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ കൂടുതൽ എം.പി മാരെ സൃഷ്ടിച്ച് ഡൽഹിയ്ക്ക് വിടുക എന്നത് അവരുടെ ആവശ്യമായിരിക്കുന്നു. അതിന് എന്ത് വിട്ടുവീഴ്ചയ്ക്കും അവർ സാധ്യമായ ആരുമായും തയാറായെന്നും വരാം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ജോസ്.കെ.മാണി നേതൃത്വം നൽകുന്ന കെ.എം. മാണിയുടെ കേരള കോൺഗ്രസിനെ പി.ജെ.ജോസഫിൽ നിന്നും പിളർത്തി ഇടതുമുന്നണിയുടെ ഭാഗമാക്കിയപ്പോൾ ജോസ് . കെ.മാണിയെ അനുകൂലിക്കുന്നവർ പോലും വിചാരിച്ചത് ഇടതുമുന്നണിയിൽ നിന്ന് കൂടുതൽ നിയമസഭാ സീറ്റുകൾ ജോസ്.കെ. മാണിയുടെ പാർട്ടിക്ക് ലഭിക്കുകയില്ലെന്നാണ്. എന്നാൽ എല്ലാവരെയും അമ്പരിപ്പിച്ചുകൊണ്ട് റാന്നി പോലുള്ള സി.പി.എമ്മിന്റെ സിറ്റിംഗ് സീറ്റുകൾക്കു പുറമേ ഘടകകക്ഷികളിൽ നിന്നു പോലും സീറ്റ് പിടിച്ചെടുത്ത് സി.പി.എം ജോസ്.കെ.മാണിക്ക് താലത്തിൽ വെച്ചു നൽകുകയായിരുന്നു. ഏതാണ്ട് 12 ഓളം സീറ്റാണ് ഇത്തരത്തിൽ ജോസ്.കെ.മാണി നേതൃത്വം കൊടുക്കുന്ന കേരള കോൺഗ്രസ് എം ന് ലഭിച്ചത്.
യു.ഡി.എഫിൽ പി.ജെ. ജോസഫിന് പോലും കിട്ടാത്ത പരിഗണനയാണ് ജോസ്.കെ.മാണിക്ക് എൽ.ഡി.എഫിൽ നിന്ന് ലഭിച്ചത്. ഈ പരീക്ഷണത്തിൽ എൽ.ഡി.എഫ് വിജയിക്കുകയും ചെയ്തു. മധ്യകേരളത്തിൽ കാലാകാലങ്ങളായി യു.ഡി.എഫിനൊപ്പം നിന്ന പല മണ്ഡലങ്ങളും പിടിച്ചെടുത്ത് ഇടതുമുന്നണി ചരിത്രത്തിലാധ്യമായി തുടർഭരണത്തിലെത്തിയെന്ന് വേണമെങ്കിൽ പറയാം. ഇതിന്റെ തനിയാവർത്തനം തന്നെയാകും അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പിലും കാണാൻ സാധിക്കുക. ഇടതുമുന്നണിയെ സംബന്ധിച്ച് പറഞ്ഞാൽ ക്രൈസ്തവ ഭൂരിപക്ഷ മണ്ഡലങ്ങളായ കോട്ടയവും ഇടുക്കിയും എന്നും അവർക്ക് ഒരു ബാലികേറാമലയാണ്.
ചില പ്രത്യേക സാഹചര്യങ്ങളൊഴിച്ചാൽ ഈ രണ്ട് മണ്ഡലങ്ങളിലും ഇടതുമുന്നണിക്ക് ജയിക്കുക അസാധ്യമാണ്. ജോസ്.കെ.മാണിയുടെ പാർട്ടിക്ക് കാലകാലങ്ങളായി യു.ഡി.എഫ് നൽകി വരുന്നത് കോട്ടയം പാർലമെന്റ് സീറ്റാണ്. ഇവിടുത്തെ നിലവിലെ എം.പി തോമസ് ചാഴികാടനാണ്. അദേഹം യു.ഡി.എഫിനൊപ്പം നിന്നാണ് ജയിച്ചതെങ്കിലും ഇപ്പോൾ ഇടതുമുന്നണിയ്ക്കും ജോസ്.കെ.മാണിയ്ക്കും ഒപ്പവുമാണ്. അടുത്ത് തെരഞ്ഞെടുപ്പിലും ഇടതുമുന്നണി കോട്ടയം സീറ്റ് ജോസ്.കെ.മാണിയുടെ പാർട്ടിക്ക് വിട്ടു നൽകും എന്നതിൽ ആർക്കും തർക്കമൊന്നുമില്ല. പക്ഷേ, തെരഞ്ഞെടുപ്പിൽ നിലവിലെ കോട്ടയം കൂടാതെ മറ്റൊരു സീറ്റ് കൂടി ജോസ്.കെ മാണി വിഭാഗം ആവശ്യപ്പെട്ടാലും അത് നൽകുന്നതിലും ഇടതുമുന്നണിയിൽ തർക്കമുണ്ടാകുമെന്ന് തോന്നുന്നില്ല. അങ്ങനെ വന്നാൽ ജോസ്.കെ.മാണി ചോദിക്കുക പാർട്ടിയ്ക്ക് വലിയ വേരോട്ടം ഉള്ളതും ക്രൈസ്തവർക്ക് അല്ലെങ്കിൽ കത്തോലിക്കർക്ക് നിർണ്ണായക
സ്വാധീനമുള്ള ഇടുക്കി മണ്ഡലം തന്നെ ആയിരിക്കും.
ഇനി കോട്ടയം സി.പി.എം ന് വിട്ടുകൊടുത്ത് ഇടുക്കിയിലേയ്ക്ക് ചേക്കാറാനും ജോസ്.കെ.മാണി ഇപ്പോഴത്തെ
സാഹചര്യത്തിൽ മടികാണിച്ചെന്നും വരില്ല. കോട്ടയത്തെക്കാൾ സുരക്ഷിത സീറ്റും തങ്ങളുടെ ലക്ഷ്യത്തിന് പറ്റിയ സീറ്റും ഇടുക്കിയാവുമെന്ന് ജോസ്.കെ.മാണിയും അദേഹത്തെ അനുകൂലിക്കുന്നവരും കണക്ക് കൂട്ടിയാലും അതിൽ തെറ്റ് പറയാനാവില്ല. ഏത് രീതിയിലായാലും ഇടുക്കി സീറ്റ് ലഭിച്ചാൽ അവിടെ പരിഗണിക്കാൻ ഏറെ സാധ്യതയുള്ള സ്ഥാനാർത്ഥി മന്ത്രി റോഷി അഗസ്റ്റിൻ തന്നെയാവും. ഇടുക്കിയെ നന്നായി അറിയാവുന്ന ഇടുക്കിയിലെ ജനങ്ങളെ നന്നായി അറിയാവുന്ന തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ കണ്ട് ഇരുമുന്നണിയുടെയും ഭാഗമായി മത്സരിച്ച് പരിചയമുള്ള മന്ത്രി റോഷി അഗസ്റ്റിൻ ഇടുക്കി പാർലമെന്റിൽ നിന്നും സ്ഥാനാർത്ഥിയായാൽ നിലവിലെ എം.പി കോൺഗ്രസിന്റെ ഡീൻ കുര്യാക്കോസിന് എതിരെ ശക്തമായ വെല്ലുവിളി ഉയർത്താനാവും. ഒരു പക്ഷേ, ജയിക്കാനും സാധ്യത ഏറെയാണ്. കൂടാതെ റോഷിയെ പാർലമെന്റിലൂടെ ഡൽഹിയ്ക്ക് വിട്ട് ജോസ് കെ.മാണിക്ക് കേരളത്തിലെ സ്ഥാനം ഉറപ്പിക്കാനും ആവും.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കപ്പിനും ചുണ്ടിനും ഇടയ്ക്കാണ് ജോസ്.കെ.മാണിയ്ക്ക് നിയമസഭയിലെ മന്ത്രിമാരിൽ മൂന്നാമൻ എന്ന പദവി നഷ്ടപ്പെട്ടത്. പാലായിൽ ജോസ്.കെ.മാണി നേരിട്ട അപ്രതീക്ഷിതമായ തോൽവിയിൽ ഈ ഭാഗ്യം ഇടുക്കിയിൽ നിന്ന് ജയിച്ച റോഷിക്ക് വന്നു ചേരുകയായിരുന്നു. വൈകാതെ സംസ്ഥാനത്തിന്റെ മന്ത്രിയെന്നുള്ള നിയന്ത്രണം തിരിച്ചു പിടിച്ചില്ലെങ്കിൽ തന്റെ കാലിൻ ചുവട്ടിലെ മണ്ണ് ഒഴുകി പോകുമെന്ന വിവരം മറ്റാരെക്കാളും അറിവുള്ളത് ജോസ്.കെ.മാണിയ്ക്ക് തന്നെയാവും. ഈ തിരിച്ചറിവ് ആകും ഇടുക്കി പാർലമെന്റ് സീറ്റ് ചോദിക്കാനും റോഷി ഇവിടെ മത്സരിക്കാനും ഇടയാവുക. റോഷി അഗസ്റ്റിൻ ഇടുക്കിയിൽ നിന്ന് പാർലമെന്റിലേയ്ക്ക് മത്സരിച്ച് ജയിച്ചാൽ സ്വഭാവികമായും ഇടുക്കിയിൽ നിന്നുള്ള നിയമസഭാ അംഗത്വവും മന്ത്രിസ്ഥാനവും രാജി വയ് ക്കേണ്ടതായി വരും. അപ്പോൾ ഇടുക്കി നിയമസഭാ സീറ്റിൽ ഒരു ഉപതെരഞ്ഞെടുപ്പ് വരുക സ്വഭാവികം. അത്തരമൊരു സാഹചര്യം ഉണ്ടായാൽ ഒഴിവു വരുന്ന ഇടുക്കി നിയമസഭാ സീറ്റിൽ നിന്നും ജോസ്. കെ.മാണിക്ക് മത്സരിക്കാനാവും. ജയിച്ചാൽ തങ്ങളുടെ പാർട്ടിക്ക് ഇടതുമുന്നണി നൽകിയിരിക്കുന്ന മന്ത്രിസ്ഥാനം പാർട്ടി ചെയർമാൻ ജോസ്.കെ.മാണിയുടെ കൈയ്യിൽ സുരക്ഷിതമായി എത്തിച്ചേരും. ജോസ്.കെ.മാണിക്ക് റോഷിയുടെ വകുപ്പ് തിരിച്ച് പിടിച്ച് മന്ത്രിയായി സ്വന്തം പാർട്ടിയിൽ അജയ്യനായി മാറുകയും ചെയ്യാം. റോഷിയെ രണ്ടാമനായി തന്നെ നിലനിർത്തുകയും ചെയ്യാം.
ഈ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ജോസ്.കെ.മാണിയുടെ രാജ്യസഭ അംഗത്വ കാലാവധിയും അവസാനിക്കാറാവും. അപ്പോൾ കാര്യങ്ങളും ഏതാണ്ട് എളുപ്പവുമാക്കാം. പണ്ട് മന്ത്രിയായിരിക്കുമ്പോൾ ഏ.സി.ഷൺമുഖദാസ് കണ്ണൂരിൽ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ ഇടതുമുന്നണിയുടെ ഭാഗമായി മത്സരിച്ച ചരിത്രവുമുണ്ട്. വീണ്ടും ഇടതുമുന്നണി ജോസ്.കെ.മാണിയെ ഒപ്പം നിർത്തി ഇടുക്കിയിൽ അത്തരമൊരു നീക്കാം ആവർത്തിച്ചാലും അത്ഭുതപ്പെടാനില്ല. ജോസ്.കെ.മാണി ആഗ്രഹിക്കുന്നു എത്രയും വേഗം നിയമസഭയിൽ എത്തി മന്ത്രിസ്ഥാനം തിരിച്ചു പിടിക്കുക എന്നത്. അതിന് ഈ ഒറ്റപോംവഴിയെ ഉള്ളു, റോഷിയെ ഇടുക്കിയിൽ നിന്ന് പാർലമെന്റിലേയ്ക്ക് മത്സരിപ്പിച്ച് എം.പിയാക്കുക. പാർട്ടിയും ഇടതുമുന്നണിയും ഒന്നിച്ച് ആവശ്യപ്പെട്ടാൽ മന്ത്രി റോഷിയ്ക്കും അതിൽ നിന്ന് പിന്മാറാൻ സാധിച്ചെന്ന് വരില്ല. എന്തായാലും കാത്തിരുന്ന് കാണാം, റോഷിയാണോ ഡീൻ കുര്യാക്കോസ് ആണോ ഇടുക്കിയിലെ അടുത്ത് എം.പി യെന്ന്. ശേഷം കാഴ്ചയിൽ…
തോളില്‍ ബാഗുമിട്ട് അര്‍ധരാത്രി നോയ്ഡയിലെ റോഡിലൂടെ ഓടുന്ന ഒരു കൗമാരക്കാരന്‍. പേര് പ്രദീപ് മെഹ്‌റ. ഉത്തരാഖണ്ഡിലെ അല്‍മോഡ സ്വദേശി. തന്റെ കാറില്‍ കയറിക്കോളൂ താമസസ്ഥലത്ത് ആക്കിത്തരാമെന്ന സംവിധായകനും എഴുത്തുകാരനുമായ വിനോദ് കാപ്രിയുടെ വാഗ്ദാനം നിരസിച്ച് വിയര്‍ത്തു കുളിച്ച് മുന്നോട്ടോടുകയാണ് ഈ 19-കാരന്‍.
എന്തിനാണ് ഈ രാത്രി നീയിങ്ങനെ ഓടുന്നതെന്ന വിനോദിന്റെ ചോദ്യത്തിന് പ്രദീപ് നല്‍കുന്ന ഒരു കിടിലന്‍ മറുപടിയുണ്ട്. പട്ടാളത്തില്‍ ചേരാനാണ് താന്‍ ഓടി പരിശീലിക്കുന്നത് എന്നാണ് പ്രദീപ് നല്‍കുന്ന ആ മറുപടി. വിനോദ് കാറിലിരുന്ന് ചിത്രീകരിച്ച ഈ വീഡിയോ, സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച് നിമിഷങ്ങള്‍ക്കകം ലക്ഷക്കണക്കിനാളുകളാണ് കണ്ടത്. ഒന്നും രണ്ടും കിലോമീറ്ററല്ല, തന്റെ ലക്ഷ്യസാക്ഷാത്കരണത്തിന് 10 കിലോമീറ്ററാണ് പ്രദീപ് ദിവസവും രാത്രി ഓടുന്നത്.
എന്തെങ്കിലും അത്യാവശ്യം കൊണ്ടാവും ഓടുന്നത് ലിഫ്റ്റ് കൊടുക്കാം എന്ന് കരുതിയാണ് വിനോദ് പ്രദീപുമായി സംസാരത്തിന് തുടക്കം കുറിച്ചത്. ലിഫ്റ്റ് നല്‍കാമെന്ന വാഗ്ദാനം വീണ്ടും വീണ്ടും നിരസിക്കുകയും പ്രദീപ് ഓടിക്കൊണ്ടും വിനോദ് കാറിലിരുന്നുമുള്ള സംഭാഷണം പുരോഗമിക്കുമ്പോഴാണ് ഓട്ടത്തിനു പിന്നിലെ കാരണത്തെ കുറിച്ചുള്ള ഞെട്ടിക്കുന്ന മറുപടി പ്രദീപില്‍നിന്ന് ലഭിക്കുന്നത്.
വരൂ നിന്നെ വീട്ടിലാക്കിത്തരാമെന്ന് വിനോദ് പറയുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. വേണ്ട, ഞാന്‍ ഓടിപ്പൊയ്‌ക്കോളാം എന്നാണ് പ്രദീപിന്റെ മറുപടി. എന്താ ഓടുന്നത് എന്ന ചോദ്യത്തിന്, താനെന്നും വീട്ടിലേക്ക് ഇങ്ങനെ ഓടിയാണ് പോകുന്നതെന്ന് പ്രദീപ് പറയുന്നു. സെക്ടര്‍ 16-ലെ മക്‌ഡൊണാള്‍ഡ്‌സിലെ ജീവനക്കാരനാണ് പ്രദീപ്. കാറില്‍ വീട്ടിലാക്കി തരാമെന്ന് വിനോദ് വീണ്ടും പറയുമ്പോള്‍, എനിക്ക് ഇപ്പോഴാണ് ഓടാന്‍ സമയം കിട്ടുക എന്നാണ് പ്രദീപ് മറുപടി നല്‍കുന്നത്. പിന്നീട് വിനോദ് ചോദിക്കുന്നുണ്ട്, എന്തിനാണ് ഈ ഓട്ടമെന്ന്- അപ്പോഴാണ് സൈന്യത്തില്‍ ചേരാനെന്ന ആ മില്യന്‍ ഡോളര്‍ മറുപടി പ്രദീപ് പറയുന്നത്. തുടര്‍ന്നാണ് വിനോദ് പേരും മറ്റു വിവരങ്ങളും പ്രദീപിനോട് ചോദിക്കുന്നത്.
രാവിലെ ഓടിക്കൂടെ എന്ന വിനോദിന്റെ ചോദ്യത്തിനും പ്രദീപിന് മറുപടിയുണ്ട്. രാവിലെ ഭക്ഷണം പാകംചെയ്യലും ജോലിക്കു പോകലും ഒക്കെയാവുമ്പോള്‍ ഓടാന്‍ നേരം കിട്ടില്ലെന്ന് പ്രദീപ് പറയുന്നു. അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൂത്തസഹോദരനൊപ്പമാണ് പ്രദീപിന്റെ താമസം. പ്രദീപും താനുമായുള്ള സംഭാഷണത്തിന്റെ വീഡിയോ വൈറലാകുമെന്ന് വിനോദ് പറയുന്നുണ്ട്. അതിന് എന്നെ ആരാണ് തിരിച്ചറിയാന്‍ പോകുന്നത് എന്നാണ് പ്രദീപിന്റെ മറുപടി. ഇനി വൈറലായാലോ എന്ന ചോദ്യത്തിന്-സാരമില്ല, താന്‍ തെറ്റൊന്നുമല്ലല്ലോ ചെയ്യുന്നത് എന്നാണ് ഈ മിടുക്കന്‍ നല്‍കുന്ന മറുപടി. എത്ര കിലോമീറ്റര്‍ ഓടുമെന്ന ചോദ്യത്തിന് സെക്ടര്‍ 16 മുതര്‍ ബറോല വരെ 10 കിലോമീറ്റര്‍ ഓടുമെന്ന് പ്രദീപ് വ്യക്തമാക്കുന്നു.
ഭക്ഷണം എപ്പോ കഴിക്കുമെന്ന് ചോദിക്കുമ്പോള്‍, വീട്ടിലെത്തിയ ശേഷം ഉണ്ടാക്കി കഴിക്കുമെന്ന് പ്രദീപ് പറയുന്നു. തനിക്കൊപ്പം അത്താഴം കഴിക്കാനുള്ള വിനോദിന്റെ ക്ഷണം പ്രദീപ് നിരസിക്കുന്നുമുണ്ട്. അങ്ങനെ ചെയ്താല്‍ മൂത്തസഹോദരന്‍ പട്ടിണിയായിപ്പോകുമെന്നാണ് പ്രദീപിന്റെ മറുപടി. അതെന്താ സഹോദരന്‍ ഭക്ഷണം തയ്യാറാക്കില്ലേ എന്ന ചോദ്യത്തിന് ആള്‍ക്ക് രാത്രി ഷിഫ്റ്റ് ആണെന്നും പ്രദീപ് പറയുന്നു. ലിഫ്റ്റ് നല്‍കാമെന്ന് വിനോദ് വീണ്ടും പറയുന്നുണ്ടെങ്കിലും തന്റെ പതിവാണിതെന്നും ലിഫ്റ്റ് സ്വീകരിച്ചാല്‍ പരിശീലനം മുടങ്ങുമെന്നും പ്രദീപ് വ്യക്തമാക്കുന്നു. ആശംസകള്‍ നേര്‍ന്നാണ് വിനോദ് വീഡിയോ റെക്കോഡിങ് അവസാനിപ്പിച്ചിരിക്കുന്നത്.
ഭാര്യ മട്ടണ്‍ കറി പാകം ചെയ്യാത്തതിന് പോലീസിനെ വിളിച്ച് പരാതി പറഞ്ഞ യുവാവ് അറസ്റ്റില്‍. തെലങ്കാനയിലെ ചെര്‍ള ഗൗരറാം സ്വദേശി നവീനെയാണ് നല്‍ഗോണ്ട പോലീസ് അറസ്റ്റ് ചെയ്തത്. പോലീസിന്റെ അടിയന്തര സഹായം ലഭ്യമാക്കുന്ന നമ്പറായ 100-ലേക്ക് നിരന്തരം വിളിച്ച് ശല്യപ്പെടുത്തിയതിനാണ് യുവാവിനെ പിടികൂടിയത്.
വെള്ളിയാഴ്ച രാത്രിയാണ് മട്ടണ്‍ കറി പാകം ചെയ്യാത്തതിനെച്ചൊല്ലി നവീനും ഭാര്യയും തമ്മില്‍ വഴക്കുണ്ടായത്. രാത്രി ഭക്ഷണത്തിന് ഭാര്യ മട്ടണ്‍ കറി ഉണ്ടാക്കിയിട്ടില്ലെന്ന് അറിഞ്ഞതോടെ യുവാവ് പ്രകോപിതനായി. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റവും ഉണ്ടായി. ഇതിനുപിന്നാലെയാണ് യുവാവ് 100-ല്‍ വിളിച്ച് പരാതി പറഞ്ഞത്.
ആദ്യതവണ വിളിച്ചപ്പോള്‍ തന്നെ ഭാര്യ മട്ടണ്‍ കറി പാകം ചെയ്തില്ലെന്ന പരാതി യുവാവ് പോലീസിനെ അറിയിച്ചു. എന്നാല്‍ മദ്യലഹരിയില്‍ വിളിച്ചതാകുമെന്നാണ് കണ്‍ട്രോള്‍ റൂമിലെ പോലീസുകാര്‍ കരുതിയത്. പക്ഷേ, ഇതിനുശേഷം തുടര്‍ച്ചയായി അഞ്ചുതവണയാണ് ഇതേ പരാതി ഉന്നയിച്ച് നവീന്‍ 100-ലേക്ക് വിളിച്ചത്.
ഇതോടെ കണ്‍ട്രോള്‍ റൂമില്‍നിന്ന് സമീപത്തെ പോലീസ് സ്‌റ്റേഷനിലേക്ക് സന്ദേശമെത്തി. ഉടന്‍തന്നെ പോലീസ് പട്രോളിങ് സംഘം നവീന്റെ വീട്ടിലെത്തിയെങ്കിലും ഇയാള്‍ തളര്‍ന്നുകിടന്നുറങ്ങുകയായിരുന്നു. ഇതോടെ പോലീസ് സംഘം മടങ്ങിപ്പോവുകയും പിറ്റേദിവസം രാവിലെ വീട്ടിലെത്തി യുവാവിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.