Main News

പ്രൊഫ. ബാബു പൂഴിക്കുന്നേല്‍

1981 ഒക്‌ടോബര്‍ 31 രാവിലെ 7 മണിയോടെ വെളിയന്നൂര്‍ ബസില്‍ കയറാന്‍ അടിച്ചിറക്കവലയിലെ പൂവരശ് മരച്ചുവട്ടില്‍ ഞാന്‍ നിന്നു. 7.15 ന് വരുന്ന ബസില്‍ കയറാമെങ്കില്‍ 9 മണിക്കു മുമ്പായി കോളേജില്‍ എത്താം. രണ്ടുപേര്‍ എനിക്കവിടെ സുഹൃത്തുക്കളായി. സി.ജെ തോമസ് എന്ന ഉഗാണ്ടാസാര്‍.
അദ്ദേഹം ഇംഗ്ലീഷ് ഡിപ്പാര്‍ട്ടുമെന്റിലെ അധ്യാപകനാണ്. നേരത്തെ ഉഗാണ്ടയില്‍ ജോലി ചെയ്തിരുന്നതുകൊണ്ടാണ് ആ പേരു ലഭിച്ചത്. മറ്റൊരാള്‍ ഇക്കണോമിക്‌സ് ഡിപ്പാര്‍ട്ടുമെന്റിലെ
എം.എം തമ്പിസാറാണ്. ആ കെ.എസ്.ആര്‍.ടി.സി ബസില്‍ ഉഴവൂര്‍ കോളേജിലേക്കുള്ള അധ്യാപകരും വിദ്യാര്‍ത്ഥികളുമാണ് അധികവും. കോട്ടയം, നാഗമ്പടം, എസ്,എച്ച് മൗണ്ട്, ചവിട്ടുവരി സ്റ്റോപ്പുകളില്‍ നിന്നും കയറുന്ന അധ്യാപകരും വിദ്യാര്‍ത്ഥികളും. മധുരഭാഷണങ്ങളുടെയും പൊട്ടിച്ചിരികളുടെയും നടുവില്‍ ബസുയാത്ര ഹൃദ്യമായ ഒരനുഭവമായിരുന്നു.

ഫസ്റ്റ് അവറില്‍ ടൈംടേബിളുകള്‍ എല്ലാം പരിശോധിച്ച് ആന്റണി സാര്‍ എന്നോടു പറഞ്ഞു. ”ബാബുസാര്‍ മൂന്നാമത്തെ പീരിയഡില്‍ 110 ലെ ഡിവണ്‍ ഡീറ്റൂവില്‍ പെയ്‌ക്കോളൂ. ചാക്കോസാര്‍ ക്ലാസു കാണിച്ചുതരും.” പ്രാല്‍ സാറിന്റെ കൂടെ ഞാന്‍ ഇംഗ്ലീഷ് ഡിപ്പാര്‍ട്ടുമെന്റു കാണുവാന്‍ പോയി. അവിടെ ഒരുപറ്റം
അധ്യാപകര്‍ കൂടിനില്‍പ്പുണ്ട്. എല്ലാവരും കറുത്ത ബാഡ്ജ് കുത്തിയിരിക്കുന്നു. ഇന്ന് പ്രതിഷേധദിനമാണ്. ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് പല അധ്യാപകര്‍ക്കും സെലക്ഷന്‍ ആയി നില്‍ക്കുകയാണ്.
കോട്ടയം മാനേജുമെന്റ ് ഒരു വര്‍ഷത്തെ അവധി മാത്രമെ നല്‍കുകയുള്ളു എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. അതിനെതിരെയാണ് അധ്യാപകരുടെ പ്രതിഷേധം. പ്രതിഷേധത്തിന്റെ കോലാഹലങ്ങള്‍ക്കിടയില്‍ ഞാന്‍ മലയാള വിഭാഗത്തിലേക്ക് തിരികെ പോന്നു.

മൂന്നാമത്തെ പിരിയഡില്‍ ഒന്നാം വര്‍ഷ പ്രീഡിഗ്രിക്കാര്‍ക്ക് ഗദ്യഭാഗത്തിലെ ചില ലേഖനങ്ങളാണ് പഠിപ്പിക്കുവാന്‍ തന്നത്. കുട്ടികൃഷ്ണമാരാരുടെ മഹാകവിയുടെ ശില്പശാലയില്‍ എന്ന ലളിത സുന്ദരമായ ലേഖനം ഞാന്‍ വായിച്ചൊരുങ്ങി. മൂന്നാമത്തെ പീരിയഡില്‍ ഭാഷാമഞ്ജരിയിലെ ഗദ്യഭാഗവും കൈയ്യിലേന്തിഞാന്‍ ഡീവണ്‍ ഡീറ്റൂവിലെത്തി. ഫോര്‍ത്ത് ഗ്രൂപ്പുകാരുടെ കമ്പയിന്റ് ക്ലാസാണത്. ഒരു മുറിനിറയെ വിദ്യാര്‍ത്ഥികള്‍. സ്ഥലം കിട്ടാതെ ബെഞ്ചുകളില്‍ അവര്‍ തൂങ്ങിക്കിടക്കുന്നു. അടുത്ത
ഷിഫ്റ്റിലേക്കുള്ള കുട്ടികള്‍ ആണ്‍ പെണ്‍ ഭേദമന്യേ വരാന്തകളില്‍ നിരീക്ഷകരായി നിരന്നു നില്‍ക്കുന്നു. ആകപ്പാടെ ബഹളം. അകത്തും പുറത്തും ബഹളം. സ്റ്റെപ്പ്കട്ട് ചെയ്ത് ചെവികാണാതെ മുടി ചീകി വലിയ കോളറുള്ള ഷര്‍ട്ടുമിട്ട് 32 ഇഞ്ചിന്റെ ബല്‍ബോട്ടം പാന്റും ധരിച്ച് ജയന്‍ മോഡലില്‍ നില്‍ക്കുന്ന ഒരു
കൃശഗാത്രനെക്കണ്ടപ്പോള്‍ കുട്ടികളുടെ മുഖത്ത് കുസൃതി നിറഞ്ഞ പരിഹാസമോ? ഞാന്‍ ശങ്കിച്ചു….ശങ്ക പണ്ടേ എന്റെ കൂടപ്പിറപ്പാണ്.

അറിഞ്ഞതില്‍ പാതി പറയാതെ പോയി
പറഞ്ഞതില്‍ പാതി പതിരായി പോയി
ഇതെന്റെ രക്തമാണ് ഇതെന്റെ മാംസമാണ്
ഇതു നിങ്ങളെടുത്തുകൊള്‍ക
ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിത ഞാന്‍ ഉറക്കെ നീട്ടിച്ചൊല്ലി. ക്ലാസ് നിശബ്ദമായി. എന്റെ ആമുഖപ്രഭാഷണത്തില്‍ കുട്ടികള്‍ തീര്‍ത്തും നിശബ്ദരായി. കുട്ടികളുടെ നിശബ്ദതക്കിടയിലൂടെ
ഞാന്‍ മഹാകവിയുടെ ശില്പശാലയിലേക്ക് സാവധാനം പ്രവേശിച്ചു. കുട്ടികള്‍ വള്ളത്തോളിനെ മന ില്‍ കണ്ട നേരം. ”56 ഇഞ്ച് വീതിയുള്ള ഖദര്‍ മുണ്ട് മുകളിലേക്ക് കയറ്റി ചുറ്റി വന്നേരിയിലെ പഞ്ചസാര മണലുള്ള വീട്ടുമുറ്റത്തുകൂടെ വള്ളത്തോള്‍ നടക്കുന്നു. കാവ്യ സമാധിയില്‍ എന്നവണ്ണം ആ
സന്ധ്യയില്‍ കവി ചിന്താകുലനാണ്.” ഈ സമയത്ത് ക്ലാസിന്റെപിറകില്‍ ഒരു കലപില. ഞാന്‍ ഒന്നു നോക്കി വായന തുടര്‍ന്നു. വീണ്ടും കലപില. ഞാന്‍ ഉറക്കെ ആക്രോശിച്ചു. ”എന്താണവിടെ?
എഴുന്നേറ്റു നില്‍ക്കെടോ” ഒരു തടിമാടന്‍ എഴുന്നേറ്റു നിന്നു. അവന്റെ മുഖത്തെ കൂസലില്ലായ്മ എന്നെ ഭയപ്പെടുത്തി. ഉള്ളൊന്നു കാളി. എങ്കിലും സര്‍വ്വശ്ക്തിയും സംഭരിച്ച് ഞാന്‍ ചോദി ച്ചു. ”എന്താ ടോ തന്റെ പേര്?” എടുത്തടിച്ച തു പോലെ അവന്‍ മറുപടിപറഞ്ഞു. ”ജോസഫ് എം.എ.” ”എം.എ. തന്റെ
ഇനീഷ്യല്‍ ആണെങ്കില്‍ അതെന്റെ ഡിഗ്രിയാണ്. മര്യാദക്ക് ക്ലാസില്‍ ഇരുന്നുകൊള്ളണം. ഇരിയെടാ അവിടെ.” ദൈവകൃപയാല്‍ അവന്‍ ഇരുന്നു. അവന്‍ ഇലഞ്ഞിക്കാരനായിരുന്നു എന്നു മാത്രമേ എനിക്കറിയത്തുള്ളൂ. തടിയുണ്ടായിരുന്നെങ്കിലും ഇലഞ്ഞിപ്പൂവിന്റെ നിഷ്‌കളങ്കത അവനിലുണ്ടായിരുന്നു. അതു കൊണ്ടാവാം അവന്‍ പെട്ടന്ന് ഇരുന്നതും !! ഒരു തുടക്കക്കാരനായി വന്ന എന്നെ അവന്‍ വിരട്ടിയെങ്കിലും ഒരിക്കല്‍ക്കൂടി അവനെ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

ക്ലാസ് നിശബ്ദമായി. ഞാന്‍ വായിച്ച് വായിച്ച് വള്ളത്തോളിന്റെ പ്രകരണശുദ്ധിവരെ ആയപ്പോള്‍ ബെല്ലടിച്ചു. അകത്തുനിന്നു കുട്ടികള്‍ പുറത്തോട്ടും പുറത്തുനിന്നു കുട്ടികള്‍ അകത്തോട്ടും ഇടിച്ചുകയറി. ബെല്ലടിച്ചതിന്റെ ആശ്വാസത്തില്‍ ഞാന്‍ കുട്ടികള്‍ക്കിടയിലൂടെ ഊളിയിട്ട് വരാന്തയിലേക്കിറങ്ങി.
ഡിപ്പാര്‍ട്ടുമെന്റിലെത്തി എന്റെ കസേരയില്‍ ആശ്വാസത്തോടെ ഇരുന്നപ്പോള്‍ പ്രാല്‍സാര്‍ ചോദിച്ചു. ”എങ്ങിനെയുണ്ടായിരുന്നു ക്ലാസ്” നെറ്റിയിലെ വിയര്‍പ്പുതുള്ളികള്‍ തുടച്ചുകൊണ്ട്ഞാന്‍ പറഞ്ഞു   ”അറിഞ്ഞതില്‍ പാതി പറയാതെ പോയി. പറഞ്ഞതില്‍ പാതി പതിരായിപ്പോയി.” എല്ലാവരും ഉറക്കെചിരിച്ചു.

ജോസഫ് എം.എയോട് പേരു ചോദിക്കുന്ന ഈ സംഭവം മുപ്പതുവര്‍ഷത്തിനുശേഷം എന്നെ ഓര്‍മ്മിപ്പിച്ചത് എന്റെ ഒരു പൂര്‍വ്വവിദ്യാര്‍ത്ഥിനിയാണ്. അധ്യാപകനായി ബി.സി.എമ്മിന്റെ മുറ്റത്തുകൂടെ 2011ല്‍ ഞാന്‍ നടക്കുമ്പോള്‍ സെന്റ ് ആന്‍സ് ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ സിന്‍സി ആ സംഭവം
പറഞ്ഞ് പൊട്ടിച്ചിരിച്ചത് എനിക്കിപ്പോള്‍ വിസ്മയമായി. അവര്‍ ആ ക്ലാസിലെ വിദ്യാര്‍ത്ഥിനിയായിരുന്നു….!

അതിവിദഗ്ദ്ധ മേഖലയിലുള്ള രണ്ട് ജീവനക്കാരെ ഇമിഗ്രേഷന്‍ നിയമത്തിലെ തീവ്രവാദവുമായി ബന്ധമുള്ള വ്യവസ്ഥകള്‍ ഉപയോഗിച്ച് നാടുകടത്താനുള്ള നീക്കത്തിനെതിരെ കോടതി. ഹോം ഓഫീസ് നിയമലംഘനം നടത്തുകയാണെന്ന് കോടതി പറഞ്ഞു. ഹോം ഓഫീസ് തീരുമാനം റദ്ദാക്കിക്കൊണ്ടാണ് കോടതി വിമര്‍ശനം ഉന്നയിച്ചത്. ടാക്‌സ് റിട്ടേണുകളില്‍ നിയമപരമായ മാറ്റങ്ങള്‍ വരുത്തിയവര്‍ക്കെതിരെ ഇമിഗ്രേഷന്‍ നിയമത്തിലെ 322 (5) പാരഗ്രാഫ് അന്യായമായി ഉപയോഗിക്കുന്നതിനെതിരെ ക്യാംപെയിനുകള്‍ നടന്നു വരികയാണ്. കോടതിവിധി ഇവര്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം പകരും. ഇന്‍ഡെഫിനിറ്റ് ലീവ് ടു റിമെയിന്‍ തേടുന്ന ആയിരത്തോളം വിദഗ്ദ്ധ തൊഴിലാളികള്‍ 322 (5) അനുസരിച്ച് ഇപ്പോള്‍ നാടുകടത്തലിന്റെ ഭീഷണിയിലാണ്.

ടാക്‌സ് രേഖകളില്‍ ലീഗല്‍ അമെന്‍ഡ്‌മെന്റുകള്‍ വരുത്തിയതിന്റെ പേരിലാണ് ഇവര്‍ നടപടി നേരിടുന്നതെന്ന് ഹൈലി സ്‌കില്‍ഡ് മൈഗ്രന്റ്‌സ് എന്ന സപ്പോര്‍ട്ട് ഗ്രൂപ്പ് പറയുന്നു. ഒലുവാറ്റോസിന്‍ ബാന്‍കോളെ, ഫാറൂഖ് ഷെയ്ഖ് എന്നിവരുടെ കേസിലാണ് അപ്പര്‍ ട്രൈബ്യൂണല്‍ ജഡ്ജ് മെലിസ കാനവാന്‍ ഹോം ഓഫീസ് തീരുമാനം റദ്ദാക്കിക്കൊണ്ട് വിധി പുറപ്പെടുവിച്ചത്. ഹോം ഓഫീസ് അധികാര ദുര്‍വിനിയോഗം നടത്തുന്നതിനെതിരെ നീക്കം നടത്തുന്ന 20 എംപിമാര്‍ക്കും ഒരു ഹൗസ് ഓഫ് ലോര്‍ഡ്‌സ് അംഗത്തിനും ഈ വിധി ശക്തി പകരുമെന്ന് വിലയിരുത്തപ്പെടുന്നു. വിഷയത്തില്‍ കോമണ്‍സ് ചര്‍ച്ച നടത്തണമെന്ന് ക്യാംപെയിനിംഗ് നടത്തുന്ന എംപിമാരില്‍ ഒരാളായ ആലിസണ്‍ ത്യൂലിസ് ആവശ്യപ്പെട്ടു.

ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഈ നിയമത്തില്‍ പുനരവലോകനം ഉണ്ടാകുമെന്നായിരുന്നു ജൂണ്‍ 21ന് തങ്ങള്‍ക്ക് കിട്ടിയ അറിയിപ്പെന്നും എന്നാല്‍ നടപടി മാത്രം ഉണ്ടായില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. കടത്തിലും ദാരിദ്ര്യത്തിലും മുങ്ങിയാണ് അതിവിദഗ്ദ്ധ മേഖലയിലുള്ള പല തൊഴിലാളികളും സര്‍ക്കാരിന്റെ തീരുമാനത്തിനായി കാത്തിരിക്കുന്നത്. ത്യൂലിസ്സിന്റെ അഭ്യര്‍ത്ഥന ഹോം ഓഫീസ് മന്ത്രിമാരുടെ ശ്രദ്ധയില്‍പ്പെടുത്താമെന്ന് ഹൗസ് ലീഡര്‍ ആന്‍ഡ്രിയ ലീഡ്‌സം അറിയിച്ചു.

കുറ്റകൃത്യങ്ങള്‍ നടക്കാറില്ലെന്ന പേര് കളഞ്ഞുകുളിച്ച് സ്‌കോട്ടിഷ് ദ്വീപായ ഐല്‍ ഓഫ് ഗിഗ. 160 പേര്‍ മാത്രമുള്ള ദ്വീപില്‍ ആകെയുള്ള ഹോട്ടലില്‍ നിന്ന് 2000 പൗണ്ട് മോഷ്ടിക്കപ്പെട്ടതോടെയാണ് ദ്വീപിന്റെ സല്‍പ്പേരിന് കോട്ടമുണ്ടായത്. ഞായറാഴ്ച രാവിലെയാണ് ഹോട്ടല്‍ ജീവനക്കാര്‍ ഈ സംഭവം സ്ഥിരീകരിച്ചത്. ഹോട്ടലില്‍ നിറയെ ആളുകള്‍ ഉണ്ടായിരുന്നുവെന്ന് ഫുഡ് ആന്‍ഡ് ബിവറേജസ് മാനേജര്‍ ആര്‍തര്‍ കാറ്റിലിയസ് പറഞ്ഞു. രണ്ട് പതിറ്റാണ്ടു മുമ്പ് ഒരു സൈക്കിള്‍ മോഷ്ടിക്കപ്പെട്ടതാണ് ഇതിനു മുമ്പ് ദ്വീപില്‍ രേഖപ്പെടുത്തിയ കുറ്റകൃത്യം.

ദ്വീപുവാസികള്‍ തമ്മില്‍ പരസ്പരം നന്നായി അറിയാവുന്നവരാണ്. അതുകൊണ്ടുതന്നെ മോഷണവാര്‍ത്ത ജനങ്ങളില്‍ വല്ലാത്ത ഞെട്ടലാണ് സൃഷ്ടിച്ചിരിക്കുന്നത്. പ്രദേശത്ത് സിസിടിവി സ്ഥാപിക്കുന്നതിനെക്കുറിച്ച് ഇപ്പോള്‍ ആലോചന നടന്നു വരികയാണ്. ഒരു കമ്യൂണിറ്റി ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടല്‍ പ്രൈവറ്റ് ബിസിനസ് സംരംഭകര്‍ക്ക് ലീസിന് നല്‍കിയിരിക്കുകയാണ്. ഗിഗ പോലെയുള്ള ഒരു പ്രദേശത്ത് എങ്ങനെയാണ് ഇത്തരമൊരു കുറ്റകൃത്യം നടക്കുകയെന്നാണ് പ്രദേശവാസികള്‍ ചോദിക്കുന്നത്.

വളരെ ഞെട്ടലുളവാക്കുന്ന സംഭവമാണ് ഇതെന്നും കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നത് പോലീസ് ശ്രദ്ധിക്കുമെന്ന് ഉറപ്പാണെന്നും പ്രദേശവാസികള്‍ വെളിപ്പെടുത്തി. സെപ്റ്റംബര്‍ 8 രാത്രി 10 മണിക്കും സെപ്റ്റംബര്‍ 9 പുലര്‍ച്ചെ 1 മണിക്കുമിടക്കാണ് മോഷണം നടന്നതെന്നാണ് പോലീസ് സ്‌കോട്ട്‌ലാന്‍ഡ് വക്താവ് അറിയിക്കുന്നത്.

ആശുപത്രികളിലെ പ്രശ്‌നക്കാരെ നിയന്ത്രിക്കാന്‍ പുതിയ മാര്‍ഗ്ഗവുമായ സര്‍ക്കാര്‍. ജീവനക്കാര്‍ക്കും രോഗികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തില്‍ പെരുമാറുന്നവരെ പിടിച്ചുനിര്‍ത്താന്‍ സാധിച്ചില്ലെങ്കില്‍ അതിന് മേലുദ്യോഗസ്ഥര്‍ മറുപടി പറയേണ്ടി വരുമെന്നതാണ് പുതിയ നിര്‍ദേശം. മേലുദ്യോഗസ്ഥര്‍ക്ക് ജോലി വരെ നഷ്ടമാകുന്ന വിധത്തിലാണ് വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഇതിനായി ഫിറ്റ് ആന്‍ഡ് പ്രോപ്പര്‍ പേഴ്‌സണ്‍ ടെസ്റ്റ് കൂടുതല്‍ കര്‍ശനമാക്കും. രോഗികളും സഹപ്രവര്‍ത്തകരും വിലയിരുത്തല്‍ നടത്തുന്ന രീതിയും നടപ്പാകും. ദിനംപ്രതിയെന്നോണം അക്രമ സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. വംശീയ ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ള ജീവനക്കാരാണ് ഏറ്റവും കൂടുതല്‍ അതിക്രമങ്ങള്‍ക്ക് ഇരയാകുന്നതെന്നും ഒരു പഠനം വ്യക്തമാക്കുന്നു.

കഴിഞ്ഞ ഒരു വര്‍ഷത്തില്‍ രോഗികളില്‍ നിന്നും അവരുടെ കൂട്ടിരിപ്പുകാരില്‍ നിന്നും അതിക്രമങ്ങള്‍ നേരിട്ടുവെന്ന 30 ശതമാനം എന്‍എച്ച്എസ് ജീവനക്കാര്‍ പറഞ്ഞിരുന്നു. മറ്റു ജീവനക്കാരില്‍ നിന്നുള്ള അതിക്രമങ്ങള്‍ 25 ശതമാനം പേരും അറിയിച്ചിട്ടുണ്ട്. മാനേജര്‍മാരില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും വിവേചനം നേരിടുന്നതായി 6.6 ശതമാനം വെളുത്ത വര്‍ഗ്ഗക്കാരായ ജീവനക്കാര്‍ പറയുമ്പോള്‍ വംശീയ ന്യൂനപക്ഷങ്ങളില്‍ 15 ശതമാനത്തിനും ഈ വിവേചനം അനുഭവിക്കേണ്ടതായി വന്നിട്ടുണ്ട്. വെളുത്ത വര്‍ഗ്ഗക്കാരായ 4.5 ശതമാനം ജീവനക്കാര്‍ക്ക് രോഗികളില്‍ നിന്ന് മോശം പെരുമാറ്റവും വിവേചനവും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. വെളുത്ത വര്‍ഗ്ഗക്കാരല്ലാത്തവരില്‍ ഇത് 16.8 ശതമാനമാണ്.

സര്‍വേ നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച് നൂറു കണക്കിന് എന്‍എച്ച്എസ് ജീവനക്കാര്‍ അതിക്രമങ്ങള്‍ക്ക് ഇരയാകുന്നുണ്ട്. ഇംഗ്ലണ്ടില്‍ മാത്രം 1.2 മില്യന്‍ ആളുകളാണ് എന്‍എച്ച്എസില്‍ ജോലി ചെയ്യുന്നത്. 2014 മുതല്‍ ഡോക്ടര്‍മാര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന ഫിറ്റ് ആന്‍ഡ് പ്രോപ്പര്‍ ടെസ്റ്റ് മറ്റു ജീവനക്കാരിലേക്കും വ്യാപിപ്പിക്കുകയാണ് ഇതിന് ഒരു പോംവഴിയെന്ന് ഹെല്‍ത്ത് മിനിസ്റ്ററായ സ്റ്റീഫന്‍ ബാര്‍ക്ലേ പറയുന്നു. ഇംഗ്ലണ്ടിലെ ആശുപത്രി ട്രസ്റ്റുകളിലെ 2800 ഡയറക്ടര്‍മാര്‍ക്കായിരിക്കും ഇത്തരം പ്രശ്‌നങ്ങള്‍ നിയന്ത്രിക്കാനുള്ള ചുമതല നല്‍കുക. പ്രശ്‌നം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇവര്‍ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരും.

ന്യൂസ് ഡെസ്ക്

രാജ്യത്തെ നിയമങ്ങൾ തങ്ങൾക്ക് ബാധകമല്ല എന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ നടത്തിയ മിഷനറീസ് ഓഫ് ജീസസ് കോൺഗ്രിഗേഷനെതിരെ കേസെടുത്തു. പീഡനത്തിനിരയായ കന്യാസ്ത്രീയുടെ ഫോട്ടോ പരസ്യപ്പെടുത്തിയതിനെ തുടർന്നാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ജലന്ധര്‍ ബിഷപ്പിനെതിരായ ലൈംഗിക പീഡനക്കേസിലെ പരാതിക്കാരിയായ കന്യാസ്ത്രീയുടെ ഫോട്ടോയാണ് പുറത്തുവിട്ടത്. കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

പരാതിക്കാരിയായ കന്യാസ്ത്രീയുടെ മൊഴിയെടുത്ത് അന്വേഷണം നടത്താനാണ് പോലീസിന്റെ നീക്കം. പരാതിക്കാരിയായ കന്യാസ്ത്രീ ഉള്‍പ്പെട്ട സന്യാസിനി സമൂഹമാണ് ലൈംഗിക പീഡനക്കേസില്‍ ഉള്‍പ്പെട്ട ഇരയുടെ സ്വകാര്യത കാത്തുസൂക്ഷിക്കണമെന്ന നിയമം കാറ്റില്‍പ്പറത്തി ഫോട്ടോ പുറത്തുവിട്ടത്. ബിഷപ്പിനെതിരായ പരാതിയുമായി ബന്ധപ്പെട്ട് മിഷണറീസ് ഓഫ് ജീസസ് നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുകളെ അടിസ്ഥാനമാക്കി മാധ്യമങ്ങള്‍ക്ക് നല്‍കിയ പത്രക്കുറിപ്പിനോടൊപ്പമാണ് കന്യാസ്ത്രീയുടെ ചിത്രവും പുറത്തുവിട്ടത്. എന്നാല്‍, സെക്ഷന്‍ 228 എ പ്രകാരം കുറ്റകരമായ നടപടിയാണ് സന്യാസിനി സമൂഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്.

ആരോപണവിധേയനായ ബിഷപ്പ് ഫ്രാങ്കോയോടൊപ്പം 2015 മെയ് 23ന് ഒരു സ്വകാര്യ ചടങ്ങില്‍ ഇരയായ കന്യാസ്ത്രീ വേദി പങ്കിട്ടിരുന്നു. ഫ്രാങ്കോയും കന്യാസ്ത്രീയും തമ്മിൽ പ്രശ്നങ്ങൾ ഒന്നുമുണ്ടായിരുന്നില്ലെന്നതിന് തെളിവായാണ് ഈ ചിത്രമാണ് പത്രക്കുറിപ്പിനൊപ്പം ഉള്‍പ്പെടുത്തിയത്.  വെള്ളിയാഴ്ച്ച രാവിലെയാണ് മാധ്യമങ്ങള്‍ക്ക് പത്രക്കുറിപ്പ് ലഭിച്ചത്. തെളിവ് എന്ന നിലയ്ക്കാണ് ചിത്രം കൈമാറുന്നതെന്ന് സന്യാസിനി സമൂഹം അവകാശപ്പെട്ടിരുന്നു. പത്രക്കുറിപ്പിന്റെ ഭാഗമായുള്ള ഫോട്ടോയിലുള്ള പരാതിക്കാരിയുടെ മുഖവും ഐഡന്റിറ്റിയും മറച്ചു മാത്രമെ പത്രക്കുറിപ്പ് പ്രസിദ്ധീകരിക്കാവു എന്നും അല്ലാത്ത പക്ഷം മഠം ഉത്തരവാദി ആയിരിക്കില്ലെന്നും പത്രക്കുറിപ്പിന്റെ അവസാന ഭാഗത്ത് വ്യക്തമാക്കിയിരുന്നു.

 

അതീവ ഗുരുതരമായ വൃക്കരോഗങ്ങളുള്ളവര്‍ക്ക് കാപ്പി രക്ഷകനാകുന്നുവെന്ന് പഠനം. രോഗികളുടെ മരണ സാധ്യത കുറയ്ക്കാന്‍ കാപ്പിക്ക് കഴിയുമെന്നാണ് പുതിയ പഠനം പറയുന്നത്. രക്തത്തിലേക്ക് ദോഷകരമായ നൈട്രിക് ആസിഡ് പോലെയുള്ള വസ്തുക്കള്‍ കലരുന്നത് തടയാന്‍ കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന് സാധിക്കുമെന്നാണ് വ്യക്തമായിരിക്കുന്നത്. ഗുരുതരമായ വൃക്കരോഗം ബാധിച്ചവര്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ മരിക്കാനുള്ള സാധ്യത കാപ്പിയുടെ ഉപയോഗം 25 ശതമാനത്തോളം കുറയ്ക്കുന്നുണ്ടെന്നാണ് കണ്ടെത്തിയത്. അമേരിക്കയിലാണ് പഠനം നടത്തിയത്. ക്ലാസ്, വംശം, വരുമാനം, പുകവലി തുടങ്ങിയ ഘടകങ്ങള്‍ പരിഗണിച്ചു നടത്തിയ പഠനത്തിലും കാപ്പിയുടെ ഗുണഫലം തെളിഞ്ഞിട്ടുണ്ട്.

അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ കാപ്പി ഉപയോഗിക്കുന്നവര്‍ മിഡില്‍ ക്ലാസ് വൈറ്റ് പുരുഷന്‍മാരാണ്. 4680 മുതിര്‍ന്നവരുടെ 11 വര്‍ഷത്തെ ജീവിതശൈലിയാണ് പോര്‍ച്ചുഗലിലെ ലിസ്ബണ്‍ സെന്‍ട്രല്‍ ഹോസ്പിറ്റല്‍ പഠനവിധേയമാക്കിയത്. അവരില്‍ കടുത്ത വൃക്ക രോഗമുള്ളവരില്‍ കാപ്പി സ്ഥിരമായി ഉപയോഗിക്കുന്നവരുടെ മരണ സാധ്യത കുറഞ്ഞതായിരുന്നുവെന്ന് കണ്ടെത്തി. പഠന റിപ്പോര്‍ട്ട് നെഫ്രോളജി ഡയാലിസിസ് ട്രാന്‍സ്പ്ലാന്റേഷന്‍ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 89 ശതമാനം പേര്‍ ദിവസവും കാപ്പി കുടിക്കുന്ന അമേരിക്ക തന്നെയാണ് ഈ പഠനം നടത്താന്‍ ഏറ്റവും അനുയോജ്യമായ സ്ഥലം. ഇവിടെ ജനസംഖ്യയില്‍ 14 ശതമാനം പേര്‍ വൃക്കരോഗികളുമാണ്.

ക്രോണിക് കിഡ്‌നി ഡിസീസ് ഉള്ളവരില്‍ കോഫി ഉപയോഗം ഉണ്ടാക്കുന്ന ഗുണഫലങ്ങളെക്കുറിച്ച് പഠനം വ്യക്തമായ ധാരണ സൃഷ്ടിച്ചിട്ടുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. വൃക്കരോഗികള്‍ക്ക് കാപ്പി കുടിക്കാനുള്ള നിര്‍ദേശം നല്‍കാമെന്നും ഇത് മരണ സാധ്യത കുറയ്ക്കുമെന്നും ഗവേഷണം നയിച്ച മിഗ്വല്‍ ബിഗോട്ട് വെയ്‌റ പറഞ്ഞു. ഇതിന് ഒരു ക്ലിനിക്കല്‍ ട്രയലിന്റെ സ്ഥിരീകരണം ആവശ്യമുണ്ടെങ്കിലും വളരെ ചെലവ് കുറഞ്ഞതും ലളിതവുമായ സമ്പ്രദായമെന്ന നിലയില്‍ രോഗികള്‍ക്ക് നിര്‍ദേശിക്കാവുന്നതാണെന്നും മിഗ്വല്‍ പറഞ്ഞു.

ഷിബു മാത്യൂ
സീനിയര്‍ അസ്സോസിയേറ്റ് എഡിറ്റര്‍, മലയാളം യുകെ.
ഉഴവൂര്‍ ദേശം വളര്‍ത്തിയ കലാലയം. സെന്റ് സ്റ്റീഫന്‍സ് കോളേജ്. 35 വര്‍ഷം നീണ്ടു നിന്ന ശ്രേഷ്ഠമായ അധ്യാപന ജീവിതത്തിലെ സംഭവ ബഹുലമായ നിമിഷങ്ങളുടെ ആവിഷ്‌ക്കാരം പ്രന്‍സിപ്പലായി വിരമിച്ച പ്രൊഫ. ബാബു പൂഴിക്കുന്നേല്‍ എഴുതുന്നു. മലയാളം യുകെയില്‍ എല്ലാ ഞായറാഴ്ചയും പ്രസദ്ധീകരിക്കുന്ന ഈ പംക്തിയില്‍ ഉഴവൂര്‍ ദേശവും കലാലയവും അധ്യാപകരും വിദ്യാര്‍ത്ഥികളും കഥാപാത്രങ്ങളായി ജ്വലിച്ചു നില്‍ക്കുന്നു. പ്രസിദ്ധമായ ഉഴവൂര്‍ പള്ളിയും ഉഴവൂര്‍ ജംഗ്ഷനും ചായക്കടകളും ബേക്കറിയും നിര്‍മ്മലയും ക്രിസ്തുരാജ് ബസ്സും പിന്നെ കോളേജ് കാമ്പസിനുളളിലെ പ്രണയവുമൊക്കെ ഈ കാലഘട്ടത്തിലെ കഥകള്‍ക്ക് സാക്ഷ്യം വഹിക്കുന്നു.. ജംഗ്ഷനില്‍ കിടന്നോട്ടുന്ന ഓട്ടോറിക്ഷയും അതിന്റെ ഡ്രൈവര്‍മാരും ഇതിന്റെ ഭാഗമാണ്. ഇതൊരു കാലഘട്ടത്തിന്റെ കഥയാണ്. ഉഴവൂര്‍ കോളേജിന്റെ പടിയിറങ്ങിവരില്‍ പലരും ഇന്ന് പ്രമുഖരായതില്‍ അഭിമാനം കൊള്ളുന്ന പ്രൊഫ. ബാബു പൂഴിക്കുന്നേല്‍ തന്റെ പ്രിയശിഷ്യര്‍ക്കും സഹ അധ്യാപകര്‍ക്കുമായി ഒരു കാലഘട്ടം സമര്‍പ്പിക്കുയാണ്.

ഇനിപ്പറയട്ടെ!
ഇത് പ്രൊഫ. ബാബു പൂഴിക്കുന്നേല്‍
ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ് പ്രിന്‍സിപ്പല്‍, കോട്ടയം ബി. സി. എം. കോളേജ് മലയാളം വകുപ്പ് മേധാവി എന്നീ നിലകളില്‍ 35

വര്‍ഷത്തെ അധ്യാപക ജീവിതം.
എം. ജി. യൂണിവേഴ്‌സിറ്റി മലയാളം ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗം, കോട്ടയം അതിരൂപത പി. ആര്‍. ഒ, ക്‌നാനായ സമുദായ സെക്രട്ടറി, ക്‌നാനായ കാത്തലിക് ലീഗ് അതിരൂപതാ ഡയറക്ടര്‍, അപ്നാദേശ് പത്രാധിപ സമിതി അംഗം, കേരളാ എക്‌സ്പ്രസ്സ് കണ്‍സല്‍റ്റന്റ് എഡിറ്റര്‍, കുമാരനല്ലൂര്‍ വൈ. എം. സി. എ പ്രസിഡന്റ്, പ്രഭാഷകന്‍, എഴുത്തുകാരന്‍, സംഘാടകന്‍, കോട്ടയം അതിരൂപതയിലെ പ്രീ മാര്യേജ് കോഴ്‌സ് ഫാക്കല്‍റ്റി അംഗം, ബാബു ചാഴികാടന്‍ ഫൗണ്ടേഷന്‍ ട്രഷറര്‍, ഉരുപതോളം രാജ്യങ്ങളില്‍ പ്രഭാഷണ പര്യടനം, പതിനെട്ടു വര്‍ഷം അപ്നാദേശിന്റെ എഡിറ്റോറിയല്‍ എഴുതി, രണ്ടു പുസ്തകങ്ങള്‍ നിരവധി ലേഖനങ്ങള്‍.. അങ്ങനെ തന്റെ ശിഷ്യര്‍ക്ക് അഭിമാനിക്കാവുന്ന ഒരധ്യാപകന്റെ 35 വര്‍ഷത്തെ കോളേജ് ജീവിതത്തിന്റെ ഓര്‍മ്മക്കുറിപ്പുകളാണ് എല്ലാ ഞായറാഴ്ചയും ഞങ്ങള്‍ മലയാളം യുകെയില്‍ പ്രസിദ്ധീകരിക്കുന്നത്. വ്യക്തിപരമായി ആരേയും ഞങ്ങള്‍ അധിക്ഷേപിക്കുന്നില്ല. ഇത് ഒരു കാലഘട്ടത്തിന്റെ കഥ മാത്രം.

ന്യൂസ് ഡെസ്ക്

നീതി നിഷേധത്തിനെതിരെ കുറവിലങ്ങാട് കോൺവന്റിലെ കന്യാസ്ത്രീകൾ നടത്തുന്ന ഐതിഹാസിക സമരം സഭാ നേതൃത്വത്തിന്റെ ഉറക്കം കെടുത്തുന്നു. മതാദ്ധ്യക്ഷന്മാർ വരയ്ക്കുന്ന വരയ്ക്ക് അപ്പുറം കടന്നിട്ടില്ലാത്ത കന്യാസ്ത്രീകൾ പ്രതികരിച്ചു തുടങ്ങിയപ്പോൾ സഭാ നേതൃത്വം കുലുങ്ങി. രാഷ്ട്രീയ പിന്തുണയോടെ എല്ലാ പ്രതിസന്ധികളിലും കരകയറിയിരുന്ന സഭാ നേതൃത്വം ഈ സന്നിദ്ധാവസ്ഥയെ എങ്ങനെ നേരിടണമെന്നറിയാതെ കുഴങ്ങുകയാണ്. കന്യാസ്ത്രീകൾ പ്രത്യക്ഷ്യമായി സമരത്തിന് ഇറങ്ങുമെന്നോ, സമരത്തിന് അഭൂതപൂർവ്വമായ ജനപിന്തുണ ലഭിക്കുമെന്നോ അവർ കരുതിയിരുന്നില്ല. നേരിട്ടു സമരത്തിനു പിന്തുണ പ്രഖ്യാപിക്കാൻ എത്താൻ സാധിക്കാത്തവർ സോഷ്യൽ മീഡിയ വഴി വൻ കാമ്പെയിനാണ് നടത്തി വരുന്നത്. കേരളത്തിലെ കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ ഇത്രയും വലിയ മാധ്യമ വിചാരണ അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല.

പ്രളയത്തിൽ കേരളത്തെ രക്ഷിക്കാൻ ഒരുമയോടെ ഇറങ്ങിയ ജനത, ഈ സഹനപുത്രികളുടെ സമരത്തിന് വൻ പിന്തുണയാണ് നല്കുന്നത്. നീതി നിഷേധിക്കുന്നതിനെതിരെ ഉയരുന്ന ജനരോഷം രാഷ്ട്രീയ സിരാ കേന്ദ്രങ്ങളെ മാറിച്ചിന്തിപ്പിച്ചു തുടങ്ങിയിരിക്കുന്നു.  സഭാവിഭാഗങ്ങളുടെ പിന്തുണ വോട്ടാക്കി മാറ്റാനായി പല പ്രശ്നങ്ങളും മൂടി വയ്ക്കുകയോ താമസിപ്പിച്ച് ജനരോഷം തണുപ്പിക്കുകയോ ചെയ്യുന്ന തന്ത്രമൊന്നും ഇവിടെ ഫലിക്കുന്നില്ല.

മത നേതാക്കൾക്ക് ജനങ്ങൾ നല്കിയിരുന്ന വിശ്വാസ്യത ഇല്ലാതാക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ കടന്നിരിക്കുന്നു. അധികാരത്തിന്റെ ദാർഷ്ട്യവും അഹന്തയും വിശ്വാസികൾ ചോദ്യം ചെയ്തു തുടങ്ങി. സന്യസ്ത മേഖലയിലേയ്ക്കുള്ള പുതു തലമുറയുടെ കടന്നുവരവ് തന്നെ കുറഞ്ഞിരിക്കുമ്പോഴുള്ള പുതിയ സ്ഥിതിവിശേഷം സഭയുടെ നിലനില്പിനെ തന്നെ ബാധിക്കുമോയെന്ന ആശങ്ക മതാധികാരികൾക്കുണ്ട്. രാജാവെന്ന് സ്വയം കരുതിയിരുന്നവരെയൊക്കെ പ്രജകൾ പൊങ്കാലയിടുന്നത് ഹൃദയവേദനയോടെയാണ് നോക്കി കാണുന്നത്. കാല്ക്കീഴിൽ ഒതുക്കിയിരുന്ന സാമ്രാജ്യത്തിന്റെ അടിത്തറ ഇളകിയിട്ടും അവസാനത്തെ അടവും പയറ്റാനുള്ള ഒരുക്കത്തിലാണ് ബിഷപ്പ് ഫ്രാങ്കോയുടെ സംരക്ഷകർ. സ്വപ്ന സാമ്രാജ്യങ്ങൾ ഫ്രാങ്കോ കാരണം ചീട്ടുകൊട്ടാരം പോലെ തകരുമോയെന്ന ആശങ്കയും ഇവർ പങ്കു വയ്ക്കുന്നു.

സഭയിൽ ഇന്നുണ്ടായിരിക്കുന്ന മൂല്യത്തകർച്ചയിൽ വിശ്വാസികൾ തികച്ചും ദു:ഖിതരാണ്. പൊതുജനമധ്യത്തിലേക്ക് സംഭവങ്ങൾ എത്തിപ്പെട്ട അവസ്ഥ ഗുണകരമല്ല എന്നവർ കരുതുന്നു. പരിപാവനമായി കരുതുന്ന ജീവിതാന്തസുകളിൽ കഴിയുന്നവർ നല്കുന്ന മാതൃക സമൂഹത്തിൽ പരിഹസിക്കപ്പെടുന്ന രീതിയിൽ എത്തിയിരിക്കുന്നു. രാഷ്ട്രീയ പ്രസ്ഥാനങ്ങളൊന്നും ഇക്കാര്യങ്ങളിൽ കാര്യമായി പ്രത്യക്ഷത്തിൽ ഇടപെട്ടില്ലെങ്കിലും ഇരയോടൊപ്പമാണെന്ന് സർക്കാർ എന്ന് മന്ത്രി ഇ.പി ജയരാജൻ അറിയിച്ചിട്ടുണ്ട്. മുൻ ജസ്റ്റിസ് കമാൽ പാഷയടക്കമുള്ള സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരുടെ തുറന്ന പിന്തുണ സമരത്തിന് ലഭിച്ചത് സമരത്തിന് പൊതുജനമധ്യത്തിൽ കൂടുതൽ സ്വീകാര്യത നേടിക്കൊടുത്തു.

കന്യാസ്ത്രീയെ പീഡിപ്പിച്ചതായി ആരോപണ വിധേയനായ ജലന്തർ ബിഷപ്പ് അറസ്റ്റ് ഒഴിവാക്കാനും സമരത്തെ താറടിച്ചു കാണിക്കാനുമുള്ള പോർമുഖം തുറന്നു കഴിഞ്ഞു. അതിന്റെ ആദ്യപടിയായിരുന്നു സമരം ചെയ്യുന്ന അഞ്ചു കന്യാസ്ത്രീകളുടെ കോൺഗ്രിഗേഷനായ മിഷനറീസ് ഓഫ് ജീസസ് സമരത്തിനെതിരെ രംഗത്ത് വന്നത്. പൂഞ്ഞാർ എംഎൽഎയായ പി സി ജോർജ് നടത്തിയ പരാമർശങ്ങൾ അതിരു കടന്നപ്പോൾ അവ ദേശീയ മാധ്യമങ്ങൾ ഏറ്റെടുത്തു. റിപ്പബ്ലിക് ടിവിയിൽ പരസ്യമായി ആരോപണങ്ങൾ ശരിവച്ച ജോർജിന് ദേശീയ വനിത കമ്മീഷനു മുന്നിൽ ഹാജരാകേണ്ട സ്ഥിതിയാണ്. സംഗതി അത്ര പന്തിയല്ലെന്ന് കണ്ട പി സി പരാമർശങ്ങൾ പിൻവലിച്ച് പ്രശ്നത്തിൽ നിന്ന് പതിയെ തലയൂരാനുള്ള ശ്രമത്തിലാണ്.

ഇതിനിടെ ജലന്തർ രൂപതാദ്ധ്യക്ഷനായ ബിഷപ്പ് ഫ്രാങ്കോയെ സ്വന്തം സഭയായ ലത്തീൻ പ്രസ്ഥാനം തള്ളിപ്പറഞ്ഞത് കാര്യങ്ങൾ കീഴ്മേൽ മറിച്ചു. ഫ്രാങ്കോ സ്ഥാനമൊഴിഞ്ഞ് അന്വേഷണം നേരിടണമെന്നാണ് ലത്തീൻ കൗൺസിൽ അസന്നിദ്ധമായി വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ സ്വന്തം സഭയുടെ പിന്തുണ പോയ ഫ്രാങ്കോയെ പരോക്ഷമായെങ്കിലും തള്ളിപ്പറയാതെ കെസിബിസി പ്രസ്താവനയിറക്കിയത് ജനങ്ങളിൽ അത്ഭുതമുളവാക്കിയിട്ടുണ്ട്. കന്യാസ്ത്രീകളുടെ സമരം അതിരു കടന്നെന്ന കെസിബിസിയുടെ പ്രബോധനം വിശ്വാസികളിൽ ആശയക്കുഴപ്പമുണ്ടാക്കുകയാണ്. ലത്തീൻ സഭ തള്ളിപ്പറഞ്ഞിട്ടും കെസിബിസി എന്തിനാണ് കുട പിടിക്കുന്നതെന്നാണ് ചോദ്യമുയരുന്നത്.

ഇതിനിടെ സമരം നടത്താൻ കന്യാസ്ത്രീകൾക്ക് എവിടെ നിന്ന് പണം ലഭിക്കുന്നുവെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് മിഷനറീസ് ജീസസ് രംഗത്ത് എത്തിയിട്ടുണ്ട്. സാമ്പത്തിക സ്രോതസ് വെളിപ്പെടുത്തണമെന്നാണ് ആവശ്യം. നീതിക്കായി തെരുവിലിറങ്ങേണ്ടി വന്ന സഹനപുത്രിമാരെ കേസിൽ കുടുക്കി മാനസികമായി തകർക്കാനുള്ള ഗൂഡാലോചന തുടങ്ങിയതായി സൂചനയുണ്ട്.

എന്നാൽ കന്യാസ്ത്രീകൾക്കെതിരായ ഓരോ നീക്കവും അവർക്ക് പിന്തുണ വർദ്ധിപ്പിക്കുകയാണ്. ഒരു സഭയിലെ കന്യാസ്ത്രീകളെ മേലദ്ധ്യക്ഷൻ പീഡിപ്പിച്ചു എന്നതിലുപരി സമൂഹത്തിൽ അടിച്ചമർത്തപ്പെട്ടിരിക്കുന്ന അവസ്ഥയിൽ നിന്ന് സ്ത്രീ സമൂഹത്തിന്റെ ശക്തമായ ഉയിർത്തെഴുന്നേൽപ്പിന് ശക്തി പകരുന്ന നീക്കങ്ങൾക്ക് ഇത് തുടക്കമിടും. ക്രൈസ്തവ സഭയെ തകർക്കാനുള്ള സമരമായി ഇതിനെ വ്യാഖ്യാനിക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റുകൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ സമരത്തിന് സോഷ്യൽ മീഡിയ വഴി ലഭിക്കുന്ന പിന്തുണ കന്യാസ്ത്രീകൾക്ക് നീതി നടപ്പാക്കിക്കൊടുക്കാൻ അധികാര കേന്ദ്രങ്ങളിൽ ശക്തമായ സമ്മർദ്ദമായി രൂപപ്പെട്ടിരിക്കുകയാണ്.

കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയും ക്രൈസ്തവ ദാർശനികതയും പരസ്പരപൂരകമാകുന്നില്ല എന്ന മുൻവിധിയോടെ സമീപിക്കാതെ, സഭയിൽ നടക്കുന്ന പ്രശ്നങ്ങളിൽ പ്രതികാര മനോഭാവത്തോടെയല്ലാതെയുള്ള സംസ്ഥാന സർക്കാരിന്റെ സംയമനപൂർവ്വമായ സമീപനം നീതി നിഷേധമായി വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഭാവിയിൽ ഈ തന്ത്രജ്ഞത ഗുണകരമാകുമെന്നാണ് ബുദ്ധികേന്ദ്രങ്ങൾ കരുതുന്നത്. വ്യക്തമായ തെളിവുകൾ ഇല്ലാതെ വന്നാൽ കോടതിയിൽ പീഡനക്കേസിന് നിലനില്പുണ്ടാവില്ല എന്നതും കുറ്റാരോപിതനായ വ്യക്തിയുടെ ഭരണ രംഗത്തുള്ള സ്വാധീനവും കണക്കിലെടുക്കുമ്പോൾ, സമരത്തിന് ലഭിക്കുന്ന നല്ല രീതിയിൽ ഉള്ള ജനപിന്തുണയും പീഡനക്കേസിന്റെ ഗൗരവം സാധാരണ ജനങ്ങൾ മനസിലാക്കുന്ന തലത്തിലേയ്ക്ക് കാര്യങ്ങൾ എത്തുന്നതും കന്യാസ്ത്രീകൾക്ക് നീതി ലഭിക്കാൻ ഉള്ള അവസരമൊരുക്കാൻ ഗവൺമെൻറ് സംവിധാനത്തിന് കൂടുതൽ ശക്തി പകരുമെന്ന് ഇവർ കരുതുന്നു.

സെപ്റ്റംബർ 19 ന് ചോദ്യം ചെയ്യലിനായി ഹാജരാകാൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് നോട്ടീസ് അയച്ചതായി ഐ ജി വിജയം സാക്കരെ കൊച്ചിയിൽ പറഞ്ഞു. പീഡന പരാതിയിലെ അന്വേഷണ പുരോഗതിയെക്കുറിച്ച് വിശകലനം ചെയ്യാൻ കൊച്ചിയിൽ ചേർന്ന ഉന്നതതല പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിനു ശേഷമായിരുന്നു പ്രതികരണം. ബിഷപ്പിന്റെ അറസ്റ്റ് ഒഴിവാക്കാൻ പോലീസിനു മേൽ കനത്ത സമ്മർദ്ദമുള്ളതായി സൂചനകളുണ്ട്.

 

നോ ഡീല്‍ ബ്രെക്‌സിറ്റ് നടപ്പായാല്‍ ബ്രിട്ടീഷ് മൊബൈല്‍ കമ്പനികളുടെ ഫോണുകള്‍ക്ക് യൂറോപ്യന്‍ രാജ്യങ്ങളില്‍ റോമിംഗ് നിരക്കുകള്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. 2017 ജൂണില്‍ എടുത്തു കളഞ്ഞ റോമിംഗ് സമ്പ്രദായം തിരികെ വരുമെന്ന് സ്‌കൈ ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കോള്‍, ഡേറ്റ എന്നിവയില്‍ റോമിംഗ് ചാര്‍ജുകള്‍ നല്‍കേണ്ടി വരുമെന്നാണ് കരുതുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉടന്‍ തന്നെ മുന്നറിയിപ്പ് നല്‍കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. യൂറോപ്യന്‍ യൂണിയന്‍ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് 2017ല്‍ റോമിംഗ് നിരക്കുകള്‍ ഒഴിവാക്കിയത്. ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ ഫലപ്രദമാകാതെ പോകുകയും ധാരണാ രഹിത ബ്രെക്‌സിറ്റ് നടപ്പാകുകയും ചെയ്താല്‍ ഈ നിരക്കുകള്‍ തിരികെ വരുമെന്നത് ഉറപ്പാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി.

നോ-ഡീല്‍ സാഹചര്യത്തില്‍ ഉണ്ടാകാനിടയുള്ള സാങ്കേതിക ബുദ്ധിമുട്ടുകളെക്കുറിച്ചുള്ള രണ്ടാമത്തെ വിശദീകരണം സര്‍ക്കാര്‍ ഇന്ന് പുറത്തു വിടും. റോമിംഗ് നിരക്കുകള്‍ സംബന്ധിച്ച വിവരം ഇതില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് വൈറ്റ്ഹാള്‍ വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ ഈ പേപ്പറിന് ഇനിയും അന്തിമ രൂപമായിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. റോമിംഗ് നിരക്കുകള്‍ കുറയ്ക്കാന്‍ നിയമങ്ങള്‍ പാസാക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന കാര്യം പേപ്പറില്‍ അടിവരയിടുന്നുണ്ടന്നും വൃത്തങ്ങള്‍ വെളിപ്പെടുത്തി. കഴിഞ്ഞ വര്‍ഷം എടുത്തു കളയുന്നതിനു മുമ്പായി പ്രതിവര്‍ഷം ശരാശരി 350 പൗണ്ടെങ്കിലും റോമിംഗ് ഇനത്തില്‍ ബ്രിട്ടീഷുകാര്‍ക്ക് ചെലവാകുമായിരുന്നു.

വോഡഫോണ്‍, ഓ2, ത്രീ എന്നീ മൂന്ന് കമ്പനികള്‍ റോമിംഗ് നിരക്കുകള്‍ പുനസ്ഥാപിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ മറ്റു കമ്പനികള്‍ ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്. നോ ഡീല്‍ ബ്രെക്‌സിറ്റ് സാഹചര്യം കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് ക്യാബിനറ്റിന്റെ പ്രത്യേക യോഗം ഇന്ന് നടക്കും. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം നടക്കുന്നത്. യോഗത്തില്‍ മൊബൈല്‍ റോമിംഗ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പരിഗണിച്ചേക്കുമെന്നാണ് കരുതുന്നത്.

മാതാപിതാക്കള്‍ കുട്ടികളെ ശിക്ഷിക്കുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ട് സ്‌കൂള്‍ സൈക്കോളജിസ്റ്റുകളുടെ ക്യാംപെയിന്‍. കുട്ടികളെ തല്ലുന്നത് നിയമപരമായി നിരോധിക്കണമെന്ന് ടിയുസി കോണ്‍ഗ്രസില്‍ അസോസിയേഷന്‍ ഓഫ് എഡ്യുക്കേഷണല്‍ സൈക്കോളജിസ്റ്റ് എന്ന സംഘടനയാണ് നിര്‍ദേശിച്ചത്. കാരണമുണ്ടെങ്കില്‍ കുട്ടികളെ തല്ലാനും ശിക്ഷിക്കാനും അനുമതി നല്‍കുന്ന നിയമ വ്യവസ്ഥയാണ് ഇപ്പോള്‍ നിലവിലുള്ളത്. എന്നാല്‍ കുട്ടികളെ തല്ലുന്നത് ക്രിമിനല്‍ കുറ്റമായി കണക്കാക്കണമെന്ന് ക്യാംപെയിനര്‍മാര്‍ ആവശ്യപ്പെടുന്നു. സ്‌കോട്ടിഷ് പാര്‍ലമെന്റ് ശാരീരികമായി കുട്ടികളെ ശിക്ഷിക്കുന്നത് നിരോധിക്കാനുള്ള നടപടികളിലാണ്. ഇംഗ്ലണ്ടും ഇതിനെ പിന്തുടര്‍ന്ന് നിയമനിര്‍മാണം നടത്തിയേക്കുമെന്നാണ് കരുതുന്നത്.

സ്‌കോട്ട്‌ലന്‍ഡ് പാസാക്കുന്ന നിയമമനുസരിച്ച് കുട്ടികളുടെ പിന്നില്‍ ചെറുതായി തല്ലിയാല്‍ പോലും അത് ക്രിമിനല്‍ കുറ്റമായി കണക്കാക്കാം. ഗാര്‍ഹിക പീഡനത്തിന് സമാനമാണ് കുട്ടികളെ തല്ലുന്നതെന്നും ബില്ലില്‍ പറയുന്നു. എന്നാല്‍ സ്‌നേഹപൂര്‍വം കുട്ടികളുടെ ശരീരത്തില്‍ തട്ടുന്നതു പോലും ക്രിമിനല്‍ കുറ്റമാകാവുന്ന വിധത്തിലല്ല ഇത് വിഭാവനം ചെയ്തിരിക്കുന്നതെന്ന് ബില്ല് മുന്നോട്ടുവെച്ച ജോണ്‍ ഫിന്നി പറയുന്നു. മാതാപിതാക്കള്‍ ശിക്ഷിക്കുന്നത് കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കുമെന്നാണ് ചില ‘വിദഗ്ദ്ധര്‍’ പറയുന്നത്. എന്നാല്‍ ഇത് അസംബന്ധമാണെന്ന് ഹ്യൂമന്‍ ഡെവലപ്പ്‌മെന്റ് ആന്‍ഡ് ഫാമിലി പ്ലാനിംഗ് പ്രൊഫസറായ റോബര്‍ട്ട് ലാര്‍സെലേര്‍ പറയുന്നു.

കുട്ടികളെ ശിക്ഷിക്കുന്നതിനെതിരെ നടക്കുന്ന ക്യാംപെയിന്‍ ശരിയായ പഠനങ്ങളുടെ പിന്തുണയോടെയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രൊഫഷണല്‍, പൊളിറ്റിക്കല്‍ ക്ലാസ് സ്വീകരിച്ചിരിക്കുന്ന ഊതി വീര്‍പ്പിക്കപ്പെട്ട വിശ്വാസ സംഹിതയുടെ പ്രതിഫലനമാണ് ഈ പ്രചാരണത്തിനു പിന്നില്‍. കുട്ടികള്‍ അങ്ങേയറ്റം ദുര്‍ബലചിത്തരാണെന്നും അവര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ അവര്‍ക്ക് ദോഷകരമാകുമെന്നുമാണ് ഇത്തരക്കാര്‍ ചിന്തിക്കുന്നത്. അതുകൊണ്ടാണ് കുട്ടികളുടെ നേരെ ശബ്ദമുയര്‍ത്തുന്നതു പോലും പീഡനമായി എന്‍എസ്പിസി കണക്കാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

RECENT POSTS
Copyright © . All rights reserved