ലണ്ടന്‍: കഴിഞ്ഞ മെയ് മാസത്തിലുണ്ടായ വാനക്രൈ സൈബര്‍ ആക്രമണത്തില്‍ നിന്ന് എന്‍എച്ച്എസിന് രക്ഷപ്പെടാന്‍ കഴിയുമായിരുന്നെന്ന് റിപ്പോര്‍ട്ട്. അടിസ്ഥാന ഐടി സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കില്‍ വാനക്രൈ ആക്രമണം എന്‍എച്ച്എസിനെ ബാധിക്കുമായിരുന്നില്ല. ആക്രമണം സംബന്ധിച്ച് നടത്തിയ സ്വതന്ത്ര അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. സൈബര്‍ ആക്രമണത്തേത്തുടര്‍ന്ന് എന്‍എച്ച്എച് പ്രവര്‍ത്തനങ്ങള്‍ താറുമാറായിരുന്നു.
19,500 മെഡിക്കല്‍ അപ്പോയിന്റ്‌മെന്റുകളാണ് ഇതേത്തുടര്‍ന്ന് മാറ്റിവെച്ചതെന്ന് നാഷണല്‍ ഓഡിറ്റ് ഓഫീസിന്റെ കണക്കുകള്‍ പറയുന്നു. അഞ്ച് ആശുപത്രികളിലെ ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി പ്രവര്‍ത്തനങ്ങള്‍ താറുമാറായി. ഇതേത്തുടര്‍ന്ന് ആംബുലന്‍സുകള്‍ മറ്റ് ആശുപത്രികളിലേക്ക് തിരിച്ചു വിടേണ്ടി വന്നു. 600 ജിപി സര്‍ജറികളിലെ കമ്പ്യൂട്ടറുള്‍ പ്രവര്‍ത്തനരഹിതമായി. രോഗികളുടെ സുരക്ഷയെ ബാധിക്കുന്ന വിധത്തിലേക്കാണ് ആക്രമണം നീണ്ടത്.
എന്നാല്‍ താരതമ്യേന സങ്കീര്‍ണ്ണമല്ലാത്ത ആക്രമണമായിരുന്നു നടന്നതെന്നും അടിസ്ഥാന സുരക്ഷാ ക്രമീകരണങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ ഈ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയുമായിരുന്നെന്നും നാഷണല്‍ ഓഡിറ്റ് ഓഫീസ് മേധാവി അമയാസ് റോസ് പറഞ്ഞു. കൂടുതല്‍ സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഇവയില്‍ നിന്ന് രക്ഷ നേടാന്‍ സുരക്ഷാ എന്‍എച്ച്എസിവല്‍ സംവിധാനങ്ങള്‍ അടിയന്തരമായി ഏര്‍പ്പെടുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ന്യൂഡല്‍ഹി:ഉത്തര്‍പ്രദേശില്‍ സ്വിസ് ദമ്പതിമാര്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍അഞ്ച് പേര്‍അറസ്റ്റില്‍. ഇതില്‍ മൂന്ന് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്.
വിനോദസഞ്ചാരകേന്ദ്രമായ ഫത്തേപ്പുര്‍സിക്രിയിയിലാണ് സ്വിറ്റ്‌സര്‍ലന്‍ഡ് സ്വദേശികളായ ക്വെന്റിന്‍ ജെറമി ക്ലര്‍ക്ക്, മേരി ഡ്രോക്‌സ് എന്നിവര്‍ ആക്രമിക്കപ്പെട്ടത്. ഞായറാഴ്ച്ചയായിരുന്നു സംഭവം. നാലംഘ സംഘം കല്ലുകളും വടികളുമായി ഇവരെ പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു. ക്വെന്റിന്റെ തലയോട്ടി പൊട്ടുകയും കേള്‍വിശക്തി ഭാഗികമായി നഷ്ടപ്പെടുകയും ചെയ്തിരുന്നു. മേരിയുടെ കൈയൊടിഞ്ഞിട്ടുമുണ്ട്.
സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് സുഷമാ സ്വരാജ് ആവശ്യപ്പെട്ടിരുന്നു. വിദേശകാര്യമന്ത്രി സുഷമാസ്വരാജ് യു.പി. സര്‍ക്കാരില്‍നിന്ന് വിശദീകരണം തേടിയതിനുപിന്നാലെ, ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തെഴുതുകയും ചെയ്തു.
വിഷയത്തില്‍ കടുത്ത നടപടി കൈക്കൊള്ളുമെന്നും ആദിത്യനാഥ് പറഞ്ഞിരുന്നു.ഇതിനു തൊട്ടു പിന്നാലെയാണ് അറസ്റ്റ്.
വാഷിംഗ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റായ ജോര്‍ജ് എച്ച്ഡബ്ല്യു ബുഷിനെതിരെ ലൈംഗികാരോപണവുമായി ഒരു നടി കൂടി രംഗത്ത്. വീല്‍ചെയറില്‍ ഇരുന്നുകൊണ്ടാണ് ബുഷ് തന്നെ ലൈംഗികമായി സ്പര്‍ശിച്ചതെന്ന് നടിയായ ജോര്‍ദാന ഗ്രോള്‍നിക്ക് പറഞ്ഞു. ഹീതര്‍ ലിന്‍ഡ് എന്ന നടി ബുഷിനെതിരെ സമാനമായ ആരോപണം ഉന്നയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ബുഷ് ഖേദപ്രകടനം നടത്തുകയും ചെയ്തിരുന്നു.
2016 ആഗസ്റ്റിലാണ് തന്നെ ബുഷ് കയറിപ്പിടിച്ചതെന്നാണ് ഗ്രോള്‍നിക്ക് ആരോപിക്കുന്നത്. മെയിനില്‍ ഒരു നാടകത്തിന്റെ ഇടവേളിയില്‍ ബുഷ് ബാക്ക് സ്റ്റേജില്‍ എത്തി. നാടകത്തിലെ നടീനടന്‍മാര്‍ ബുഷിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെയാണ് മുന്‍ പ്രസിഡന്റ് തന്റെ പിന്നില്‍ കൈവെച്ചതെന്നാണ് ഇവര്‍ ആരോപിക്കുന്നത്. ഈ ഗ്രൂപ്പ് ഫോട്ടോ ഗ്രോള്‍നിക്ക് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
എന്നാല്‍ ബുഷ് സാധാരണ മട്ടില്‍ ഇങ്ങനെ ചെയ്യാറുള്ളതാണെന്നും ദുരുദ്ദേശ്യത്തോടെയല്ല അപ്രകാരം ചെയ്യുന്നതെന്നുമാണ് മുന്‍ പ്രസിഡന്റിന്റെ വക്താവ് പറഞ്ഞത്. ചിലര്‍ ഇത് തെറ്റായി വ്യാഖ്യാനിക്കുന്നു. ജോര്‍ജ് ബുഷ് ഇക്കാര്യത്തില്‍ ഖേദപ്രകടനം നടത്തിയിട്ടുള്ളതാണെന്നും വക്താവ് പറഞ്ഞു. 2014ല്‍ നടന്ന സംഭവത്തിലാണ് ഹീതര്‍ ലിന്‍ഡ് ആരോപണം ഉയര്‍ത്തിയത്. ത
ലോകത്തിലെ പ്രമുഖ പ്ലാസ്റ്റിക് സര്‍ജറി ക്ലിനിക്കില്‍ നിന്ന് പ്രമുഖ നടിമാരുടേയും, പ്രശസ്ത വ്യക്തികളുടേയും നഗ്നചിത്രങ്ങള്‍ ചോര്‍ന്നു. നഗ്നചിത്രങ്ങളുടെ ചോര്‍ച്ചയ്ക്ക് പിന്നില്‍ ഹാക്കിംഗ് സംഘമാണെന്ന നിഗമനത്തിലാണ് പൊലീസ്.
ലണ്ടനിലെ പ്രമുഖ പ്ലാസ്റ്റിക് സര്‍ജറി ക്ലിനിക്കായ ലണ്ടന്‍ ബ്രിഡ്ജ് പ്ലാസ്റ്റിക് സര്‍ജ്ജറി കേന്ദ്രത്തില്‍ നിന്നാണ് ചിത്രങ്ങള്‍ ചോര്‍ന്നിരിക്കുന്നത്. ഹാക്കര്‍മാരുടെ സംഘമായ ദ ഡാര്‍ക്ക് ഓവര്‍ലോര്‍ഡ് (ടിഡിഒ) ആണ് ചോര്‍ത്തലിന് പിന്നിലെന്ന് കരുതുന്നു. നേരത്തെ സ്‌കൂളുകളെയും മെഡിക്കല്‍ സെന്ററുകളെയുമൊക്കെ ലക്ഷ്യം വെച്ചിരുന്ന ഹാക്കര്‍മാരുടെ സംഘമാണിത്. ലോകപ്രശസ്തരായ പലരുടേയും ചിത്രങ്ങളും ചില രാജകുടുംബാംഗങ്ങളുടെ ചിത്രങ്ങളും തങ്ങളുടെ പക്കലുണ്ടെന്നാണ് ഇവരുടെ അവകാശവാദം. അതേസമയം, ഏത് രാജകുടുംബാംഗങ്ങളുടെ ചിത്രങ്ങളാണ് പുറത്തായതെന്ന് വ്യക്തമല്ല.

ചിത്രങ്ങള്‍ക്കൊപ്പം പേരുകളും മറ്റ് വിശദവിവരങ്ങളുമുണ്ട്. അതില്‍ രാജകുടുംബാംഗങ്ങളുമുണ്ട്’ ദ ഡാര്‍ക് ഓവര്‍ലോര്‍ഡിന്റെ പ്രതിനിധി ദ ഡെയ്‌ലി ബീസ്റ്റിനോടു വ്യക്തമാക്കി. ക്ലിനിക്കില്‍ വിവരങ്ങളും സ്വകാര്യ ചിത്രങ്ങളും ചോര്‍ന്ന വിവരം ലണ്ടന്‍ ബ്രിഡ്ജ് പ്ലാസ്റ്റിക് സര്‍ജറി ക്ലിനിക് സ്ഥിരീകരിച്ചിട്ടുണ്ട്.
ചോര്‍ത്തിയ വിവരം സ്ഥാപിക്കുന്നതിനായി ചില ചിത്രങ്ങള്‍ ഡാര്‍ക്ക് ഓവര്‍ലോര്‍ഡ് ക്ലിനിക്കിന് അയച്ചു കൊടുത്തിരുന്നു. പ്ലാസ്റ്റിക് ശസ്ത്രക്രിയയുടേയും ശസ്ത്രക്രിയക്ക് മുന്‍പും ശേഷവുമുള്ള ശരീരഭാഗങ്ങളും ചിത്രങ്ങളിലുണ്ട്. ഇതില്‍ പലതിലും ശസ്ത്രക്രിയക്ക് വിധേയരാകുന്നവരുടെ മുഖവും വ്യക്തമാണ്. തങ്ങള്‍ക്ക് ലഭിച്ച രോഗികളുടെ പൂര്‍ണ്ണ പട്ടികയും അവരുടെ ചിത്രങ്ങളുമടക്കം പുറത്തുവിടുമെന്നാണ് ദ ഡാര്‍ക്ക് ഓവര്‍ലോര്‍ഡിന്റെ ഭീഷണി. എന്നാല്‍ ഇതുവരെ ചിത്രങ്ങള്‍ ഇവര്‍ പരസ്യമാക്കിയിട്ടില്ല.
അതേസമയം, ഹാക്കര്‍മാര്‍ എന്താണ് ലക്ഷ്യമിടുന്നതെന്നത് സംബന്ധിച്ച് വ്യക്തതയില്ല. മോചനദ്രവ്യം ആവശ്യപ്പെട്ടിട്ടില്ലെന്നാണ് എല്‍ബിപിഎസ് അധികൃതര്‍ അറിയിച്ചത്. ലണ്ടന്‍ മെട്രോപൊളിറ്റന്‍ പൊലീസും ഹാക്കിങ് വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. ഒക്ടോബര്‍ 17നാണ് ഹാക്കര്‍മാര്‍ വിവരങ്ങള്‍ ചോര്‍ത്തിയത്.
വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു ലോകത്തെ ഞെട്ടിച്ച ആ സുന്ദരിയുടെ കൊലപാതകം നടന്നത്. കൃത്യം പറഞ്ഞാൽ നീണ്ട എഴുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ്. അന്ന് 22 വയസ്സ് മാത്രം പ്രായമുണ്ടായിരുന്നു അവൾക്കു , നടിയാവാന്‍ കൊതിച്ചിരുന്ന എലിസബത്ത് ഷോര്‍ട്ട് എന്ന കറുത്തമുടിക്കാരിയായ സുന്ദരി. ലോകം ഇന്നുവരെ കണ്ടതില്‍ വച്ച് ഏറ്റവും ക്രൂരമായ കൊലപാതകം ആയിരുന്നു അത്. ചരിത്രത്തില്‍ അത് ബ്ലാക്ക് ഡാലിയ എന്ന് രേഖപ്പെടുത്തപ്പെട്ടു.
എഴുപത് വര്‍ഷങ്ങള്‍ക്ക് ശേഷം ആ കൊലപാതകത്തിന്റെ ചുരുളഴിയുകയാണ് ഇപ്പോള്‍. ബ്രിട്ടീഷ് എഴുത്തുകാരനായ പ്യൂ ഇറ്റ്‌വെല്‍ ആണ് തന്റെ പുസ്തകത്തിലൂടെ ആ രഹസ്യം പുതു തലമുറക്ക് പരിചിതമാക്കിയിരിക്കുന്നതു

1924 ല്‍ ബോസ്റ്റണില്‍ ആയിരുന്നു എലിസബത്ത് ഷോര്‍ട്ടിന്റെ ജനനം. ആരോഗ്യകാരണങ്ങളാല്‍ കുറച്ച് കാലം മിയാമിയില്‍ താമസിച്ചു. സംഭവം പക്ഷെ അതല്ലലോ. 22-ാം വയസ്സില്‍ എലിസബത്ത് അതിക്രൂരമായി കൊല ചെയ്യപ്പെട്ടു.
1947. ജനുവരി 14 ന് ലോസ് ആഞ്ജലീസിലെ ലീമെര്‍ട്ട് പാര്‍ക്കിന് സമീപമാണ് എലിസബത്തിന്റെ മൃതദേഹം കണ്ടെത്തിയത്. പറഞ്ഞറിയിക്കാന്‍ പറ്റാത്ത വിധം അതി ക്രൂരമായി നശിപ്പിക്കപ്പെട്ടതായിരുന്നു ആ ശരീരം.

പൂര്‍ണ നഗ്നമായിട്ടായിരുന്നു എലിസബത്തിന്റെ മൃതദേഹം കണ്ടെത്തിയത്. കത്തികൊണ്ട് മുറിച്ചും വെട്ടിയും വികൃതമാക്കപ്പെട്ട നിലയില്‍. രക്തം വാര്‍ന്നായിരുന്നു മരണം സംഭവിച്ചത്.

സര്‍ക്കസിലെ കോമാളികളെ പോലെയുള്ള മുഖമായിരുന്നു അപ്പോള്‍ എലിസബത്തിന്. കവിളുകള്‍ രണ്ട് വശത്തേക്കും കത്തികൊണ്ട് കീറിക്കൊണ്ടായിരുന്നു കൊലയാളി എലിസബത്തിന്റെ മുഖത്ത് ജോക്കര്‍ ചിരി വരുത്തിയത്.
വയറ് കീറി, കുടലുകള്‍ മുറിച്ച നിലയില്‍ ആയിരുന്നു മൃതദേഹം. ഏതാണ്ട് രണ്ട് കഷ്ണമായി മുറിച്ച് മാറ്റിയ നിലയില്‍. വയറ് നിറയെ മലം നിറച്ചുവച്ചിരുന്നു.
എലിസബത്തിന്റെ മലദ്വാരവും വികൃതമാക്കപ്പെട്ടിരുന്നു. ക്രൂരമായി ആക്രമിക്കപ്പെട്ടിരുന്നു എന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും പറയുന്നുണ്ട്. എലിസബത്തിന്റെ തന്നെ ജാനന്ദ്ര്യത്തിലെ മുടിയിഴകള്‍ അവിടെ നിക്ഷേപിക്കപ്പെട്ടിരുന്നു.

എലിസബത്തിന്റെ വലതുമാറിടത്തില്‍ നിന്ന് ചതുരത്തില്‍ ഒരു കഷ്ണം മാംസം മുറിച്ചെടുത്തിരുന്നു. ഇത് അവരുടെ ജനനേദ്രിയത്തിൽ കുത്തികയറ്റുകയും ചെയ്തിരുന്നു കൊലയാളി.
ഇടതു തുടയില്‍ നിന്ന് ഒരു കഷ്ണം മാംസം പറിച്ചെടുക്കുകയും ചെയ്തിരുന്നു. ഇവിടെ എലിസബത്ത് ഒരു റോസാ പുഷ്പത്തിന്റെ ചിത്രം പച്ചകുത്തിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ശരീരം മുഴുവന്‍ കത്തികൊണ്ട് മുറിവേല്‍പിച്ചിരുന്നു. ഇതില്‍ അധികവും നടന്നത് എലിസബത്ത് കൊല്ലപ്പെടുന്നതിന് മുമ്പായിരുന്നു എന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഈ കേസിലെ താത്പര്യം വർഷങ്ങളോളം തുടരുകയാണ്, കാലാകാലങ്ങളിൽ പല പുസ്തകങ്ങളിലും ആനുകാലികങ്ങളിലും പ്രത്യക്ഷപ്പെട്ടു. എങ്കിലും 1987 വരെ (കൊലപാതകത്തിന്റെ 40-ാം വാർഷികം) കൊലപാതകത്തെക്കുറിച്ച് ജെയിംസ് എലോയിയുടെ മികച്ച നോവൽ പുറത്തിറക്കിയ ദ ബ്ലാക്ക് ഡാലിലിയക്ക് എതിരായിരുന്നു. ഈ കേസിൽ താത്പര്യം ഉണർത്തുകയും ബേത്ത് ഷോർട്ട് കൊലപാതകിയെ തേടിയുള്ള അന്വേഷണം പുനരാരംഭിക്കുകയും ചെയ്തു.

അന്നു മുതൽ, പല സിദ്ധാന്തങ്ങളും സൃഷ്ടിക്കപ്പെട്ടു, പുതിയ പുസ്തകങ്ങൾ പുസ്തകത്തിൽ പ്രത്യക്ഷപ്പെട്ടു – ഓരോന്നും തീർച്ചയായും പരിഹരിച്ചതായി അവകാശപ്പെട്ടു. ജോൺ ഗിൽമോർ, ലാറി ഹാർഷിഷ് തുടങ്ങിയ എഴുത്തുകാർ നടത്തിയ ഗവേഷണങ്ങളിൽ അധികവും സമഗ്രവും ശക്തവും നിറഞ്ഞതായിരുന്നു. പക്ഷേ, മറ്റുള്ളവർ പരിഹാരത്തിന് ഒരു പരിഹാരം കണ്ടെത്താൻ ശ്രമിക്കുന്നു.
മെക്‌സിക്കോയിലെ കുപ്രസിദ്ധമായ മനുഷ്യക്കടത്ത് മാഫിയയുടെ ഇരയായതിനെക്കുറിച്ച് വെളിപ്പെടുത്തലുകളുമായി യുവതി. 43,200 തവണ താന്‍ ബലാല്‍സംഗത്തിന് ഇരയായിട്ടുണ്ടെന്ന് കാര്‍ല ജാസിന്തോ എന്ന യുവതിയാണ് തന്റെ ദുരനുഭവങ്ങള്‍ വെളിപ്പെടുത്തിയത്. ദിവസവും 30ഓളം പുരുഷന്‍മാര്‍ക്കൊപ്പം കിടക്കേണ്ട ഗതികേടാണ് നാല് വര്‍ഷത്തിനുള്ളില്‍ തനിക്കുണ്ടായതെന്ന് കാര്‍ല പറയുന്നു. സിഎന്‍എന്‍ ആണ് കാര്‍ലയുടെ വെളിപ്പെടുത്തലുകള്‍ സംപ്രേഷണം ചെയ്തത്.
22കാരനായ മാഫിയ സംഘാംഗമാണ് തനിക്ക് പണവും സമ്മാനങ്ങളും തന്ന് ടെനാന്‍സിംഗോയിലേക്ക് കൂട്ടിക്കൊണ്ടുപായത്. ലാക്‌സ്‌കാല സംസ്ഥാനത്തെ ഈ പ്രദേശം മനുഷ്യക്കടത്തുകാരുടെ കേന്ദ്രമായാണ് അറിയപ്പെടുന്നത്. പെണ്‍കുട്ടികളെ നിര്‍ബന്ധിത വേശ്യാവൃത്തിയിലേക്ക് എത്തിക്കുന്നതിനു മുമ്പായി ഇവിടെയാണ് എത്തിക്കുന്നത്. മൂന്ന് മാസം ഇയാള്‍ക്കൊപ്പം താന്‍ താമസിച്ചു. പിന്നീട് ഗുഡാരജാരയിലെത്തിച്ച് വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കുകയായിരുന്നു. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പീഡനം അര്‍ദ്ധരാത്രി വരെ തുടരുമായിരുന്നുവെന്ന് ജാസിന്തോ വെളിപ്പെടുത്തുന്നു.
താന്‍ കരഞ്ഞപ്പോള്‍ പല പുരുഷന്‍മാരും തന്നെ കളിയാക്കുമായിരുന്നു. അവര്‍ കാട്ടിക്കൂട്ടുന്നത് കാണാനാകാതെ കണ്ണടച്ചിരിക്കുമായിരുന്നു. ഒരാള്‍ തന്റെ കഴുത്തില്‍ കടിച്ചതിന്റെ പാട് കണ്ടിട്ട് തന്നെ തട്ടിക്കൊണ്ടുപോയയാള്‍ മര്‍ദ്ദിച്ചു. ചെയിന്‍ ഉപയോഗിച്ച് അടിക്കുകയും ഇടിക്കുകയും തൊഴിക്കുകയുമൊക്കെ ചെയ്തു. മുഖത്ത് തുപ്പുകയും മുടിയില്‍ പിടിച്ച് വലിക്കുകയും ചെയ്തശേഷം ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പൊള്ളിക്കുകയും ചെയ്തു. താനുള്‍പ്പെടെയുള്ള പെണ്‍കുട്ടികളെ രക്ഷപ്പെടുത്താനെന്ന പേരിലെത്തിയ പോലീസ് സംഘം തങ്ങളുടെ മോശം ദൃശ്യങ്ങള്‍ പകര്‍ത്തിയതിനെക്കുറിച്ചും അവള്‍ പറഞ്ഞു.
2006ലാണ് കാര്‍ലയെ രക്ഷപ്പെടുത്തിയത്. ഇപ്പോള്‍ മനുഷ്യക്കടത്തിനെതിരായ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുന്നു. മെക്‌സിക്കോയില്‍ എല്ലാ വര്‍ഷവും 20,000ത്തോളം പേര്‍ മനുഷ്യക്കടത്തിന് ഇരയാകുന്നുണ്ടെന്നാണ് കണക്കുകള്‍.
ഡാലസ്: ഷെറിന്റെ മരണത്തില്‍ വെസ്ലി മാത്യൂസിനു മേലുള്ള കുരുക്ക് മുറുകുന്നു. മരണത്തില്‍ ഏറെ ദുരൂഹതകളുള്ളതായി പോലീസ് അറിയിച്ചു. കുഞ്ഞിന്റെ മൃതദേഹം ലഭിച്ചതിനു പിന്നാലെ മൊഴി തിരുത്തിയ വെസ്ലിയെ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തിരുന്നു. കുട്ടിയെ നിര്‍ബന്ധിച്ച് പാല്‍ കുടിപ്പിച്ചപ്പോള്‍ ശ്വാസം മുട്ടിയെന്നും കുട്ടി മരിച്ചെന്നു കരുതി ഉപേക്ഷിക്കുകയായിരുന്നുവെന്നുമാണ് ഇയാള്‍ രണ്ടാമത് നല്‍കിയ മൊഴി. എന്നാല്‍ കുട്ടിക്ക് ശ്വാസം മുട്ടിയപ്പോള്‍ അടുത്ത മുറിയില്‍ ഉറങ്ങുകയായിരുന്ന നഴ്‌സായ ഭാര്യയുടെ സഹായം എന്തുകൊണ്ട് തേടിയില്ല എന്ന ചോദ്യമാണ് പോലീസ് ഉന്നയിക്കുന്നത്.
കുഞ്ഞിനെ മര്‍ദ്ദിച്ചതായും രണ്ടാമത്തെ മൊഴിയില്‍ വെസ്ലി പറഞ്ഞിട്ടുണ്ട്. ഡാലസില്‍ രജിസ്റ്റേര്‍ഡ് നഴ്‌സാണ് വെസ്ലിയുടെ ഭാര്യ സിനി. ഷെറിന്റെ മൃതദേഹം കണ്ടെത്തിയ കലുങ്കും പരിസരങ്ങളും നേരത്തേയും പരിശോധിച്ചിരുന്നതാണ്. അപ്പോള്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ലെന്ന് റിച്ചാര്‍ഡ്‌സണ്‍ പോലീസിലെ സാര്‍ജന്റ് കെവിന്‍ പെര്‍ലിച്ച് പറഞ്ഞു. ശനിയാഴ്ച ഇവിടെ കനത്ത മഴ പെയിതിരുന്നു. അതിനു ശേഷം പോലീസ് നായ്ക്കള്‍ക്ക് ഗന്ധം വ്യക്തമായി കിട്ടിയതായിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
മൊഴി മാറ്റിപ്പറഞ്ഞതോടെ അറസ്റ്റിലായ വെസ്ലിയെ ഡാലസ് കൗണ്ടി ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്. മാനസിക നിലയില്‍ തകരാറുണ്ടോ എന്ന നിരീക്ഷണമാണ് നടന്നുകൊണ്ടിരിക്കുന്നത്. സിനിയെ ചോദ്യം ചെയ്യാന്‍ പോലീസ് ശ്രമിച്ചെങ്കിലും അവര്‍ അതിനു പറ്റിയ മാനസികാവസ്ഥയിലല്ലെന്ന് അഭിഭാഷകന്‍ അറിയിച്ചു. എന്നാല്‍ താന്‍ കേസില്‍ നിന്ന് പിന്‍മാറിയതായി പിന്നീട് അഭിഭാഷകന്‍ മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്.
ലണ്ടന്‍: കിടക്കകളുടെ കുറവ് മൂലം രോഗികള്‍ക്ക് ചികിത്സ ലഭ്യമാക്കാന്‍ സാധിക്കാന്‍ കഴിയാതെ വരുന്ന പ്രതിസന്ധിക്ക് പരിഹാരമാര്‍ഗം തേടി എന്‍എച്ച്എസ്. എയര്‍ബിഎന്‍ബി ശൈലിയില്‍ ഇതിന് പരിഹാരം കാണാനാകുമോ എന്നാണ് എന്‍എച്ച്എസ് പരിശോധിക്കുന്നത്. ശസ്ത്രക്രിയകള്‍ക്ക് ശേഷം ആശുപത്രികളില്‍ കഴിയുന്ന രോഗികളെ സമീപത്തുള്ള വീടുകള്‍ വാടകയ്‌ക്കെടുത്ത് താമസിപ്പിക്കാനാണ് ശ്രമം. എസെക്‌സില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഈ പദ്ധതി നടപ്പാക്കിക്കഴിഞ്ഞു. 1000 പൗണ്ട് വരെ വാടകയുള്ള വീടുകളാണ് ഇതിനായി തെരഞ്ഞെടുക്കുന്നത്.
കെയര്‍റൂംസ് എന്ന സ്റ്റാര്‍ട്ടപ്പിനാണ് ഇതിന്റെ ചുമതല. എന്‍എച്ച്എസുമായും കൗണ്‍സിലുകളുമായു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന കമ്പനി ഇതിനായുള്ള സൗകര്യങ്ങള്‍ ഒരുക്കും. ഈ പദ്ധതിയിലൂടെ രോഗികള്‍ക്ക് ആശുപത്രി അന്തരീക്ഷത്തില്‍ നിന്ന് മാറി കുറച്ചുകൂടി വ്യത്യസ്തമായ സാഹചര്യങ്ങളില്‍ കഴിയാന്‍ സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. എന്നാല്‍ സാമൂഹ്യ പ്രവര്‍ത്തകരും മെഡിക്കല്‍ രംഗത്തെ മുതിര്‍ന്നവരും ഈ നീക്കത്തെ വിമര്‍ശിക്കുകയാണ്. രോഗീ പരിചരണത്തില്‍ പരിചയമില്ലാത്തവരെ കൂടുതല്‍ ഉത്തരവാദിത്തമേല്‍പ്പിക്കുകയാണ് ഇതിലൂടെ ചെയ്യുന്നതെന്ന വാദവും ഇവര്‍ ഉയര്‍ത്തുന്നു.
പ്രധാന ചികിത്സകള്‍ക്കു ശേഷം വിശ്രമിക്കുന്നവരെയാണ് ഇത്തരം വീടുകളിലേക്ക് മാറ്റുന്നതെന്നാണ് വിശദീകരണം. പരിചരണത്തിനായി കുടുംബങ്ങളില്ലാത്തവര്‍ക്ക് ഈ പദ്ധതി വളരെ ഉപകാരപ്രദമായിരിക്കുമെന്നും കെയര്‍റൂംസ് പറയുന്നു. ആതിഥേയര്‍ രോഗികള്‍ക്ക് മൂന്ന് നേരം ഭക്ഷണം നല്‍കണം. അവരുമായി സംസാരിക്കാനും സമയം കണ്ടെത്തണമെന്നുമാണ് നിര്‍ദേശം. ചികിത്സക്കും ശേഷം ആശുപത്രികളില്‍ തുടരുന്ന രോഗികള്‍ മൂലം 8000ത്തോളം പേര്‍ ചികിത്സ കിട്ടാതെ മരിക്കുന്നുണ്ടെന്നാണ് കണക്കുകള്‍. തുടര്‍ ചികിത്സകള്‍ക്കായി ആശുപത്രി ബെഡുകള്‍ ഉപയോഗിക്കുന്നത് കുറയ്ക്കാനാണ് ഈ പദ്ധതി. ി
മലയാളംയുകെ ന്യൂസ് ടീം
ബിർമിങ്ഹാം: യുകെയിലെ പ്രവാസി മലയാളി വിശ്വാസികളെ സംബന്ധിച്ചിടത്തോളം അനുഗ്രഹീതമായ ഒരാഴ്ച … സ്കൂൾ അവധി… ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തില്‍ ലോകപ്രശസ്ത വചന പ്രഘോഷകന്‍ റവ. ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിച്ച്ചുകൊണ്ടിരിക്കുന്ന ഏകദിന കണ്‍വെന്‍ഷനുകൾ.. ഓരോ ദിവസവും ആയിരങ്ങൾ എത്തിച്ചേരുന്നു.. വിശ്വാസികളുടെ സൗകര്യാർത്ഥം ഒൻപത് സ്ഥലങ്ങളിൽ… യുകെയിലെ മലയാളികളുടെ ഹൃദയത്തില്‍ വിശ്വാസത്തെ ഊട്ടിയുറപ്പിച്ച് ദൈവാനുഗ്രഹം പ്രാപിച്ചു കടന്നുപോകുന്ന അനുഭവകാഴ്ചകൾ.. മോട്ടോർ വേയുടെ പിതാവ് എന്ന് ഏറ്റു പറഞ്ഞ, അക്ഷീണം യുകെയുടെ നാനാഭാഗങ്ങളിൽ യാത്ര ചെയ്‌ത് തന്റെ വിശ്വാസികൾക്കായി, നമ്മുടെ ഇടയനായി, യുകെയിലെ വിശ്വാസികളുടെ ഭവന സന്ദർശനങ്ങൾ പൂർത്തിയാക്കികൊണ്ടിരിക്കുന്ന നമ്മുടെ പിതാവ് സ്രാമ്പിക്കൽ.. തുടങ്ങിവെക്കുന്ന എല്ലാ പ്രവർത്തികൾക്കും വിശ്വാസികളുടെ പരിപൂർണ്ണ പിന്തുണ…
ഗ്രേറ്റ് ബ്രിട്ടന്‍ രൂപത വിശ്വാസികള്‍ക്കായി ഒരുക്കുന്ന പ്രഥമ ‘അഭിഷേകാഗ്നി’ ബൈബിള്‍ കണ്‍വന്‍ഷന്‍ കഴിഞ്ഞ ഞായറാഴ്ച മുതല്‍, അതായത് 22-ാം തിയതി ഗ്‌ളാസ്‌ഗോയില്‍ ആരംഭിച്ച ‘അഭിഷേകാഗ്നി’ നാളെ ബിർമിങ്ഹാമിലെ ന്യൂ ബിങ്‌ലി ഹാളിൽ… 22 മാസ് സെന്ററിൽ നിന്നായി ആയിരക്കണക്കിന് വിശ്വാസികൾ നാളെ ന്യൂ ബിങ്‌ലി ഹാളിൽ എത്തിച്ചേരും എന്നതിന് സംശയം വേണ്ട… യുകെയുടെ ഹൃദയം എന്നറിയപ്പെടുന്ന മിഡ്‌ലാൻഡ്‌സ്… മലയാളികളുടെ സാന്നിധ്യം ഏറ്റവും കൂടുതൽ ഉള്ള യുകെയിലെ റീജിയൺ… അതെ കവെൻട്രി റീജിയൺ.. ഫാദർ ജെയ്സൺ കരിപ്പായി, ഫാദർ സെബാസ്റ്റ്യൻ നാമത്തിൽ എന്നിവർ നേതൃത്വം നൽകുന്ന റീജിയൺ…

സെഹിയോണ്‍ മിനിസ്ട്രീസിന്റെ ഡയറക്ടറും ലോകപ്രശസ്ത വചന പ്രഘോഷകനുമായ റവ.ഫാ.സേവ്യര്‍ ഖന്‍ വട്ടായിലും ടീമുമാണ് ധ്യാനശുശ്രൂഷകള്‍ നയിക്കുന്നത്. രാവിലെ 9:00ന് ആരംഭിച്ച് വൈകിട്ട് 5 മണിക്ക് അവസാനിക്കുന്ന രീതയിലാണ് ഏകദിന ധ്യാനം ബിർമിങ്ഹാമിൽ ക്രമീകരിച്ചിരിക്കുന്നത്.
നമ്മുടെ ജീവിതത്തെക്കുറിച്ചുള്ള ചര്‍ച്ചകളും സംഭാഷണങ്ങളും ഹൃദയത്തെ സ്പര്‍ശിക്കുന്നതും ഒപ്പം പരിപോഷിപ്പിക്കുന്നവയുമാകട്ടെ. എന്റെ ജീവിതവിളിയോട്, ഞാന്‍ സ്വീകരിച്ച കൂദാശകളോട് നീതി പുലര്‍ത്താന്‍, വിശ്വസ്തതയുടെ, വിനയത്തിന്റെ, വിശുദ്ധിയുടെ ജീവിതം നയിക്കാന്‍ വേണ്ട പ്രസാദവരത്തിനായി നമുക്ക് തിരുമുന്‍പില്‍ പ്രാര്‍ത്ഥിക്കാം. നമ്മുടെ അനുദിന തിരക്കുകൾ മാറ്റിനിർത്തി കുട്ടികളുമായി കടന്ന് വന്ന് കർത്താവിനോട് ചേരാൻ കിട്ടുന്ന ഈ അവസരം പാഴാക്കാതെ ശ്രദ്ധിക്കാം… എല്ലാം എന്റെ കഴിവ് എന്ന ചിന്ത മാറ്റി നമുക്ക് കർത്താവിനോടു ചേരാൻ ശ്രമിക്കാം… നമ്മുടെ കുട്ടികളുടെ നന്മക്കായി, നല്ല നാളെക്കായി പ്രാർത്ഥിക്കാം.. കര്‍ത്താവു കൂടെയുള്ളപ്പോള്‍ എനിക്കെല്ലാം സാധ്യമാണ്, എനിക്കൊന്നിനും ഒരിക്കലും കുറവുണ്ടാവുകയില്ല…. എന്ന വിശ്വാസത്തോടെ…
ഒക്ടോബര്‍ 26 – വ്യാഴം : കവന്‍ട്രി
ന്യൂ ബിങ്‌ലി ഹാള്‍, ഐ ഹോക്‌ലി സര്‍ക്കസ്, ബര്‍മിങ്ഹാം, ബി18 5പിപി
ഒക്ടോബര്‍ – വെള്ളി : സൗത്താംപ്റ്റണ്‍
ബോര്‍ണ്‍മൗത്ത് ലൈഫ് സെന്റര്‍ സിറ്റിഡി, 713 വിംബോണ്‍ റോഡ്, ബോണ്‍മൗത്ത്, ബിഎച്ച്9 2എയു
ഒക്ടോബര്‍ – ശനി : ബ്രിസ്‌റ്റോള്‍
കോര്‍പ്പസ് ക്രിസ്റ്റി ആര്‍സി ഹൈസ്‌കൂള്‍, ടിവൈ ഡ്രോ റോഡ്, ലിസ്‌വെയ്ന്‍, കാര്‍ഡിഫ്, സിഎഫ്23 6എക്‌സ്എല്‍
ഒക്ടോബര്‍ – ഞായര്‍ : ലണ്ടന്‍
അലയന്‍സ് പാര്‍ക്ക്, ഗ്രീന്‍ലാന്റ്‌സ് ലെയിന്‍സ്, ഹെന്‍ഡണ്‍, ലണ്ടന്‍, എന്‍ഡബ്യു4 1ആര്‍എല്‍




സ്വന്തം ലേഖകന്‍
ലണ്ടന്‍ : ദി കിംഗ് സിനിമയില്‍ മമ്മൂട്ടി പരിഹസിക്കുന്നതുപോലെ രാഷ്ട്രീയക്കാര്‍ക്ക് വേണ്ടി ഒളിക്യാമറകള്‍ വെച്ച് വാര്‍ത്തകള്‍ ഉണ്ടാക്കി ലക്ഷങ്ങള്‍ സമ്പാദിക്കുന്ന ” വരിയുടയ്ക്കപ്പെട്ട മാധ്യമപ്രവര്‍ത്തകരില്‍ ” നിന്ന് വ്യത്യസ്തനായി, പത്രസ്വാതന്ത്ര്യം എന്ന പദവിയെ അങ്ങേയറ്റം പൌരബോധത്തോട് ഉള്‍ക്കൊണ്ടുകൊണ്ട് ഇന്ന് കേരളത്തെ പിടിച്ചു കുലുക്കിയിരിക്കുന്ന തോമസ് ചാണ്ടി എന്ന എം എല്‍ എ നടത്തിയ കായല്‍ കൊള്ള അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനത്തിലൂടെ പുറത്ത് കൊണ്ടുവന്ന പ്രസാദ് ടി വി എന്ന ഏഷ്യാനെറ്റ് ചാനലിന്റെ ചീഫ് റിപ്പോര്‍ട്ടര്‍ കേരളത്തിലെയും അതോടൊപ്പം തന്നെ ഇന്ത്യയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇടയിലും താരമാകുന്നു.

പ്രസാദ് ടി വി എന്ന ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ പുറത്ത് കൊണ്ടുവന്ന അഴിമതി വാര്‍ത്ത ഒരു സാധാരണ രാഷ്ട്രീയക്കാരന്റെ അഴിമതി അല്ല, മറിച്ച് കേരളത്തിലെ എം എല്‍ എ മാരെയെല്ലാം വിലയ്ക്കെടുക്കാന്‍ കഴിവുള്ള ഒരു ബിസിനസ്സുകാരന്റെ അഴിമതി എന്നതാണ് പ്രസാദ് ടി വിയെ ഇത്രയധികം ജനപ്രിയനാക്കിയത്. ഈ അടുത്തകാലത്ത് ഏഷ്യാനെറ്റ് എന്ന ചാനലിന് ഇത്രയധികം റേറ്റിംഗ് ഉണ്ടാക്കി കൊടുത്ത ഒരു വാര്‍ത്തയാണ് ഈ അഴിമതി വാര്‍ത്ത എന്ന് ഉറപ്പിച്ചു പറയാം.

കഴിഞ്ഞ ഒന്നര മാസമായി പതിവ് അഴിമതിവിരുദ്ധ പുണ്യാളന്മാരായി ഇടതുപക്ഷവും, വലതുപക്ഷവും, ബി ജെ പിയും വെറും അധരവ്യായാമങ്ങള്‍ നടത്തിയപ്പോഴും, കലക്ടറുടെ അന്വേഷണം എന്ന കടമ്പയിലൂടെ തോമസ് ചാണ്ടിയെ രക്ഷപെടുത്താന്‍ ശ്രമിച്ചപ്പോഴും ഇവരെ ശരിക്കും മുട്ട് കുത്തിച്ചത് പ്രസാദ് ടി വി എന്ന ധീരനായ മാധ്യമപ്രവര്‍ത്തകന്‍ ദിനംപ്രതി പുറത്ത് കൊണ്ടുവന്ന റിപ്പോര്‍ട്ടുകളാണ്. തോമസ് ചാണ്ടി നിയമലംഘനങ്ങളുടെ ഘോഷയാത്ര തന്നെ നടത്തിയെന്ന് സ്ഥിരീകരിച്ചിരിക്കുന്നവയായിരുന്നു ഓരോ റിപ്പോര്‍ട്ടുകളും. ഏകദേശം 25 ഇൻവസ്റ്റിഗേഷൻ സ്റ്റോറികളാണ് പ്രസാദ് ടി വി ഈ കഴിഞ്ഞ മാസങ്ങളില്‍ ഏഷ്യാനെറ്റിനായി തയ്യാറാക്കിയത്. ഈ ഓരോ റിപ്പോര്‍ട്ടുകളും തോമസ് ചാണ്ടിയെ കുരുക്കുകളില്‍ നിന്ന് കൂടുതല്‍ കുരുക്കുകളിലേയ്ക്ക് എത്തിക്കുന്നവയായിരുന്നു

പ്രസാദ് കണ്ടെത്തിയതിലും കൂടുതൽ നിയമലംഘനങ്ങൾ ആലപ്പുഴ കലക്ടറായ ടി വി അനുപമയും സംഘവും കണ്ടെത്തുകയും ചെയ്തപ്പോള്‍ പ്രസാദ് എന്ന മാധ്യമപ്രവര്‍ത്തകനും അദ്ദേഹത്തിന്റെ കണ്ടെത്തലുകള്‍ക്കും കൂടുതല്‍ ജനപിന്തുണയും സ്വീകാര്യതയും ഉണ്ടായി. കേരളത്തിലെ പ്രമുഖനായ ബിസിനസ്സുകാരന്‍ മന്ത്രിക്കെതിരെ സത്യസന്ധമായ തെളിവുകളോടെ റിപ്പോർട്ട് കൊടുക്കാനുള്ള തന്റേടമാണ് പ്രസാദിനെ മറ്റ് മാധ്യമപ്രവര്‍ത്തകരില്‍ നിന്നും വ്യത്യസ്തനാക്കിയത്. ഒരു സെന്റ് ഭൂമി കയ്യേറിയിട്ടുണ്ടെങ്കില്‍ താന്‍ എം എല്‍ എ സ്ഥാനം വരെ രാജിവയ്ക്കുമെന്ന് വീരവാദം മുഴക്കിയ മന്ത്രി തോമസ് ചാണ്ടിക്ക് പ്രസാദ് പുറത്ത് കൊണ്ടുവന്ന തെളിവുകളുടെ മുന്‍പില്‍ പിടിച്ചു നില്‍ക്കാന്‍ പറ്റാതെ വരുകയും അവസാനം താന്‍ കായല്‍ നികത്തിയതായി പരസ്യമായി സമ്മതിക്കണ്ടിയും വന്നു.

ഇവിടെയാണ് ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ പ്രസാദ് ടി വി വിജയിച്ചത്. അതോടൊപ്പം തന്റെ ജീവനുവരെ ഭീഷണിയാകുന്ന രീതിയില്‍ ആക്രമണങ്ങള്‍ ഉണ്ടായപ്പോഴും താന്‍ കണ്ടെത്തിയ സത്യങ്ങളില്‍ ഉറച്ചുനിന്നുകൊണ്ട് പൊതുസമൂഹത്തിന്റെ മനസാക്ഷിക്കൊപ്പം ധീരമായി പോരാടുകയും ചെയ്തു. സത്യത്തില്‍ പ്രസാദ് ഈ അഴിമതി വാര്‍ത്ത പണം വാങ്ങിയോ, ഭീഷണിയുടെ മുന്‍പിലോ അവസാനിപ്പിച്ചിരുന്നു എങ്കില്‍ തോമസ് ചാണ്ടി എന്ന കായല്‍ രാജാവിന്റെ കായല്‍ കയ്യേറ്റം എന്നേ ഒരു സാധാരണ വാര്‍ത്ത മാത്രമായി അവസാനിച്ചേനെ.

അതിനുള്ള ഏറ്റവും വലിയ തെളിവുകളാണ് തോമസ് ചാണ്ടി കായല്‍ കയ്യേറി എന്ന് തെളിവുകള്‍ അടക്കം കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടും ഈ ബിസ്സിനസ്സുകാരനെതിരെ നടപടിയെടുക്കാന്‍ ഭയക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും, കലക്ടറുടെ റിപ്പോര്‍ട്ടും ആരോപണങ്ങളും മുഴുവനും വിശ്വസിക്കണോ എന്ന് ചോദിക്കുന്ന സി പി എം ന്റെ സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും , ജനത്തിനെ ബോധിപ്പിക്കാന്‍ വേണ്ടി മാത്രം പ്രതികരണവും, പ്രതിഷേധവും നടത്തുന്ന ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും കോണ്‍ഗ്രസ്സും, അഴിമതിയില്‍ മുങ്ങി കുളിച്ചു നില്‍ക്കുന്ന ബി ജെ പിക്കാരുടെ അഴിമതി വിരുദ്ധ പോരാട്ടവും ഒക്കെ. ഇവരെല്ലാം തോമസ് ചാണ്ടിയുടെ അച്ചാരം വാങ്ങുന്ന വെറും നാലാംകിട രാഷ്ട്രീയ സഹകരണ സംഘങ്ങള്‍ ആണെന്ന് അവര്‍ തന്നെ തെളിയിച്ചിരിക്കുന്നു.

ഇവരെ ഒക്കെ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനത്തിലൂടെ തെളിവുകള്‍ക്ക് മുന്‍പില്‍ അടിയറവ് പറയിച്ച്, തോമസ് ചാണ്ടി കായല്‍ കയ്യേറിയ കള്ളനാണ് എന്ന് പറയിപ്പിക്കാന്‍ കാരണക്കാരനായ പ്രസാദ് ടി വി എന്ന മാധ്യമപ്രവര്‍ത്തകനെയും, ഏഷ്യാനെറ്റ് എന്ന ചാനലിനെയും എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ഇതുപോലെ ധീരതയും , സാമൂഹ്യ പ്രതിബദ്ധതയും ഉള്ള മാധ്യമപ്രവര്‍ത്തകരുടെ കുറവാണ് ഇന്ന് ഇന്ത്യ മഹാരാജ്യം അഭിമുഖീകരിക്കുന്ന വലിയൊരു പോരായ്മയും. അതുകൊണ്ട് തന്നെ വിറ്റഴിക്കപ്പെട്ട ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് വ്യത്യസ്തരായി സാധാരണക്കാരന്റെ ശബ്ദവും, ആശ്രയവും , പ്രതീക്ഷയുമായ ഇതുപോലെയുള്ള മാധ്യമപ്രവര്‍ത്തകരെ സംരക്ഷിക്കേണ്ടതും, അഭിനന്ദിക്കേണ്ടതും , പ്രോല്‍സാഹിപ്പിക്കേണ്ടതും നമ്മുടെ ഓരോരുത്തരുടെയും കടമയാണെന്ന് ഇനിയെങ്കിലും തിരിച്ചറിയുക. ഇതുപോലെയുള്ള ആയിരക്കണക്കിന് പ്രസാദുമാര്‍ ഇനിയും ഇന്ത്യന്‍ മണ്ണില്‍ ജനിക്കട്ടെ…
പ്രിയ പ്രസാദ് ടി വി….
താങ്കള്‍ നടത്തുന്ന അഴിമതിവിരുദ്ധ പോരാട്ടത്തിനും , സാധാരണക്കാരന് വേണ്ടിയുള്ള ധീരമായ മാധ്യമപ്രവര്‍ത്തനത്തിനും മലയാളം യുകെ.കോം ഓണ്‍ലൈന്‍ പത്രത്തിന്റെ അണിയറ പ്രവര്‍ത്തകരായ ഞങ്ങള്‍ ഓരോരുത്തരും പിന്തുണയും അഭിനന്ദനങ്ങളും അറിയിക്കുന്നു….