കളിക്കളത്തിലെ അപകടങ്ങൾക്ക് അറുതിയില്ല. ഫുട്ബോൾ താരമാണ് ഇന്നലെ പരിശീലനത്തിനിടയിൽ കുഴഞ്ഞു വീണു മരിച്ചത്. ചൈനയിലെ ബെയ്ജിംഗിലായിരുന്നു താരം പരിശീലനത്തിനിടെ കുഴഞ്ഞുവീണ് മരിച്ചത്. ന്യൂകാസിൽ യുണൈറ്റഡ് മുൻ മധ്യനിര താരം ചെയ്ക് ടിയോടിയാണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. മുപ്പത് വയസായിരുന്നു.
ന്യൂകാസിൽ താരമായ ടിയോടി കഴിഞ്ഞ ഫെബ്രുവരിയിൽ ചൈനീസ് ലീഗിലേക്ക് മാറിയിരുന്നു. ചൈനയിലെ രണ്ടാം ഡിവിഷൻ ലീഗിലാണ് ടിയോടി കളിച്ചുവന്നത്. ഐവറി കോസ്റ്റിന്റെ താരമായിരുന്ന ഇദ്ദേഹം 2015 ൽ ആഫ്രിക്കൻ നേഷൻസ് കപ്പ് നേടിയ ടീമിൽ അംഗമായിരുന്നു.
ജോജി തോമസ്
ബ്രിട്ടീഷ് പാര്‍ലമെന്റിലേയ്ക്കുള്ള പൊതുതെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ മാത്രം അവശേഷിക്കുമ്പോള്‍ രാജ്യത്തെ നടുക്കിയ ഭീകരാക്രമണത്തില്‍ നിന്ന് ബ്രിട്ടീഷ് ജനത ഇനിയും മുക്തമായിട്ടില്ല. ലണ്ടന്‍ ബ്രിജ് ഭീകരാക്രമണത്തെ തുടര്‍ന്ന് നിര്‍ത്തി വച്ചിരുന്ന ഇലക്ഷന് പ്രചരണം ഇന്നലെ പുനരാരംഭിച്ചു. ഇതിനിടയില്‍ ഒരു തൂക്ക് പാര്‍ലമെന്റിനുള്ള സാധ്യതകളാണ് തെളിഞ്ഞുവരുന്നത്. കഴിഞ്ഞ ആഴ്ചയില്‍ ബിബിസി സംഘടിപ്പിച്ച ഇലക്ഷന് സംവാദത്തിന് ശേഷം പുറത്തുവന്ന അഭിപ്രായ സര്‍വ്വേ നല്കുന്ന സൂചന ഭൂരിപക്ഷത്തിന് ആവശ്യമായതിലും 8 സീറ്റുകള്‍ വരെ കുറവായിരിക്കും കണ്‍സര്‍വേറ്റീവുകള്‍ നേടുക എന്നതാണ്.
‘യുഗേവ്’ അഭിപ്രായ സര്‍വേ പ്രകാരം കണ്‍സര്‍വേറ്റീവുകള്‍ക്ക് 317 സീറ്റുകള്‍ വരെ ലഭിക്കാനെ സാധ്യതയുള്ളൂ. മന്ത്രിസഭാ രൂപീകരണത്തിന് ആവശ്യമായ ഭൂരിപക്ഷം ലഭിക്കണമെങ്കില്‍ 324 അംഗങ്ങളെ വിജയിപ്പിക്കേണ്ടതുണ്ട്. ടോറികള്‍ നേരിയ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിയാലും തെരേസ മേയ് പ്രധാനമന്ത്രി പദത്തിലെത്താനുള്ള സാധ്യതകളില്ല. ബ്രിട്ടീഷ് രാഷ്ട്രീയം ഉയര്‍ത്തി പിടിക്കുന്ന ഒരു പാരമ്പര്യം അനുസരിച്ച് ഒരു നേതാവ് മുന്നോട്ട് വയ്ക്കുന്ന അജണ്ട പാര്‍ട്ടിയോ ജനങ്ങളോ തിരസ്കരിച്ചാല്‍ നേതൃസ്ഥാനത്തു നിന്ന് ഒഴിയുകയാണ് പതിവ്.
ആ പാരമ്പര്യം പിന്തുടര്ന്നാണ് ബ്രെക്സിറ്റിനോടനുബന്ധിച്ച് നടന്ന ഹിത പരിശോധനയ്ക്ക് ശേഷം ഡേവിഡ് കാമറോണ്‍ പ്രധാനമന്ത്രി സ്ഥാനമൊഴിഞ്ഞത്. തൂക്ക് പാര്‍ലമെന്റാണ് നിലവില്‍ വരുന്നതെങ്കിലും ടോറികള്‍ വളരെ കുറഞ്ഞ ഭൂരിപക്ഷമേ ലഭിക്കുന്നുള്ളുവെങ്കിലും അനാവശ്യമായ ഒരു തെരഞ്ഞെടുപ്പിലേക്ക് രാജ്യത്തെ വലിച്ചിഴച്ചതിലും സുഗമമായി പൊയ്ക്കൊണ്ടിരുന്ന ഒരു ഭരണം വലിച്ചെറിഞ്ഞതിലും തെരേസാ മെയ് പൊതുജനത്തോടും പാര്‍ട്ടിയോടും ഉത്തരം പറയേണ്ടി വരും.
ലണ്ടന്‍: ലണ്ടന്‍ ഭീകരാക്രമണത്തിനു ശേഷം അറസ്റ്റ് ചെയ്ത 12 പേരെ ചോദ്യം ചെയ്യലിനു ശേഷം വിട്ടയച്ചു. ഇവര്‍ക്കെതിരെ കുറ്റങ്ങളൊന്നും ചുമത്തിയിട്ടില്ലെന്ന് സ്കോട്ട്ലന്‍ഡ് യാര്‍ഡ് അറിയിച്ചു. ഏഴ് സ്ത്രീകളും അഞ്ച് പുരുഷന്മാരുമാണ് ബാര്‍ക്കിംഗില്‍ നിന്ന് ഞായറാഴ്ച അറസ്റ്റിലായിരുന്നത്. ആക്രമണത്തില്‍ ഏഴ് പേര് മരിക്കുകയും 48 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 55 വയസുള്ള പുരുഷനും 53കാരിയായ സ്ത്രീയുമാണ് ആദ്യം പുറത്തു വന്നത്. ബാക്കിയുള്ളവരെ പിന്നീട് മോചിപ്പിച്ചു.
ബാര്‍ക്കിംഗിലും ന്യൂഹാമിലുമായി പോലീസ് നടത്തി റെയ്ഡുകളിലാണ് ഇവര്‍ അറസ്റ്റിലായത്. ലണ്ടനില്‍ ആക്രമണം നടത്തിയവരില്‍ രണ്ടുപേരെ തിരിച്ചറിഞ്ഞ ശേഷമാണ് ഇവരെ മോചിപ്പിച്ചത്. പാകിസ്ഥാന് വംശജനായ ബ്രിട്ടീഷ് പൗരന് ഖുറം ഷസാദ് ബട്ട് എന്ന 27കാരനും മൊറോക്കന്‍ ലിബിയനായ റഷീദ റെദോവാനുമാണ് തിരിച്ചറിയപ്പെട്ടവര്‍. ആക്രമണത്തിനിടെ പോലീസിന്റെ വെടിയേറ്റ് ഇവര്‍ കൊല്ലപ്പെട്ടിരുന്നു. ബട്ടിനേക്കുറിച്ച് പോലീസിന് നേരത്തേ അറിയാമായിരുന്നെങ്കിലും ഒരു ഭീകരാക്രമണത്തിന് ഇയാള്‍ പദ്ധതിയിടുന്നതായി സൂചനകള്‍ ഇല്ലായിരുന്നു.
മാഞ്ചസ്റ്റര്‍ അറീനയില്‍ സ്ഫോടനം നടത്തിയ ചാവേര്‍ സല്മാന് അബേദിയുടെ സഹോദരന് ഇസ്മയില്‍ അബേദിയും കഴിഞ്ഞ ദിവസം മോചിതനായി. 22 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിനു ശേഷം പിടിയിലായിരുന്ന ഇയാള്‍ക്കെതിരെയും പോലീസ് കേസുകളൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല.
ലണ്ടന്‍: വീടുകളും പ്രോപ്പര്‍ട്ടികളും വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ ലണ്ടനിലേക്ക് കുതിക്കുന്ന കാലം ഏതാണ്ട് അവസാനിച്ചു കഴിഞ്ഞു. ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ താമസിക്കാനായി തെരഞ്ഞെടുക്കുന്നത് യുകെയിലെ മറ്റൊരു നഗരമാണ്. എഡിന്‍ബറയ്ക്കാണ് ആ ബഹുമതി. സൂപ്ല എന്ന വെബ്സൈറ്റ് നല്കുന്ന വിവരമാണ് ഇത്. കഴിഞ്ഞ വര്‍ഷം ബ്രിട്ടനില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന ശരാശരിയേക്കാള്‍ 145 ശതമാനം അധികം താല്പര്യം സ്കോട്ട്ലന്‍ഡ് തലസ്ഥാനമായ ഈ നഗരത്തിലെ പ്രോപ്പര്‍ട്ടികളില്‍ ആളുകള്‍ കാണിച്ചുവെന്നാണ് വിവരം. ക്രോയ്ഡോണ്‍ ആണ് ഇതിനു പിന്നാലെയെത്തുന്നത്. ബ്രിട്ടനിലെ മറ്റുള്ള പ്രദേശങ്ങളെ അപേക്ഷിച്ച് 104 ശതമാനം അധികം അന്വേഷണങ്ങളാണ് ക്രോയ്ഡോണിലെ പ്രോപ്പര്‍ട്ടികള്‍ക്ക് ഉണ്ടായത്.
രാജ്യത്തെ ഏറ്റവും ആവശ്യക്കാരുള്ള പ്രോപ്പര്‍ട്ടി ഹോട്ട്സ്പോട്ട് ഏതാണെന്ന് കണ്ടെത്തുന്നതിനായി നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്. സൂപ്ല വെബ്സൈറ്റില്‍ പരസ്യം നല്കിയ എസ്റ്റേറ്റ് ഏജന്റുമാരുടെയും വീടുകള്‍ അന്വേഷിക്കുന്നവരുടെയും ഇമെയിലുകള്‍ വിശകലനം ചെയ്താണ് ഈ കണക്കുകള്‍ തയ്യാറാക്കിയത്. സെന്‍ട്രല്‍ ലണ്ടന്‍ 77 ശതമാനം അന്വേഷണങ്ങളുമായി മൂന്നാം സ്ഥാനത്തും ഗ്ലാസ്ഗോ 67 ശതമാനം അന്വേഷണങ്ങളുമായി നാലാം സ്ഥാനത്തുമെത്തി.
എഡിന്‍ബറയിലും ക്രോയ്ഡോണിലും വീടുകള്‍ അന്വേഷിക്കുന്നവര്‍ ഗാരേജ് ഉള്ള വീടുകള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. എന്നാല്‍ സെന്‍ട്രല്‍ ലണ്ടനില്‍ ഫ്രീഹോള്‍ഡ് അവകാശത്തിനാണ് പ്രാമുഖ്യം. സൈറ്റിലെ കീവേര്‍ഡുകള്‍ വിശകലനം ചെയ്താണ് ഈ നിഗമനത്തില്‍ എത്തിയത്. പ്രാദേശികമായി നോക്കിയാല്‍ തലസ്ഥാനത്ത് ഗ്രേറ്റര്‍ ലണ്ടിനിലാണ് വീടുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയുള്ളത്. ദേശീയ ശരാശരിയില്‍ 93 ശതമാനമാണ് നിരക്ക്. 40 ശതമാനവുമായി സ്കോട്ട്ലന്ഡാണ് ഇതിനു പിന്നിലുള്ളത്.
ലണ്ടന്‍: 1948ല്‍ സ്ഥാപിച്ചതിനു ശേഷം ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് എന്‍എച്ച്എസ് കടന്നുപോകുന്നതെന്ന് വിദഗ്ദ്ധര്‍. ഫണ്ടുകള്‍ വെട്ടിക്കുറയ്ക്കുന്നതിലൂടെ സൃഷ്ടിക്കപ്പെട്ട പ്രതിസന്ധി മൂലം രോഗികള്‍ക്ക് ചികിത്സ താമസിക്കുകയാണെന്നും ഈ നിലയില്‍ ഏറെക്കാലം തുടരാനാകില്ലെന്നുമാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. തെരേസ മേയുടെ നേതൃത്വത്തില്‍ ടോറികളാണ് വീണ്ടും അധികാരത്തില്‍ എത്തുന്നതെങ്കില്‍ 2020ഓടെ എന്‍എച്ച്എസ് നേരിടാനിരിക്കുന്ന ബാധ്യത 12.4 ബില്യന്‍ പൗണ്ടിന്റേതായിരിക്കുമെന്നും തിങ്ക്ടാങ്ക് ഹെല്‍ത്ത് ഫൗണ്ടേഷന് വ്യക്തമാക്കി.
2020-21 വര്‍ഷമാകുമ്പോള്‍ എന്‍എച്ച്എസിന് ആവശ്യം വരുന്നത് 140.8 ബില്യന്‍ പൗണ്ടാണ്. എന്നാല്‍ 128.4 ബില്യന്‍ മാത്രമേ നല്‍കൂ എന്നാണ് പ്രധാനമന്ത്രി അറിയിച്ചിരിക്കുന്നത്. 2010 മുതല്‍ തന്നെ ആശുപത്രികളും കമ്യൂണിറ്റി സര്‍വീസുകളും ആവശ്യപ്പെടുന്നതനുസരിച്ചുള്ള ഫണ്ടുകള്‍ ലഭിക്കുന്നില്ലെന്ന് ഹെല്‍ത്ത് ഫൗണ്ടേഷന് ഡയറക്ടര്‍ പ്രൊഫ. അനിറ്റ ചാള്‍സ് വര്‍ത്ത് പറഞ്ഞു. 2020-21 വര്‍ഷത്തോടെ ആരോഗ്യ മേഖലയില്‍ ചെലവാക്കുന്ന തുകയുടെ നിരക്ക് 1.1 ശതമാനമായി കുറയുമെന്നും അവര്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് എന്‍എച്ച്എസിന് കൂടുതല്‍ പണം നല്‍കുമെന്നാണ് എല്ലാ പാര്‍ട്ടികളും വാഗ്ദാനം ചെയ്തിരിക്കുന്നത്.
എന്നാല്‍ ഏഴ് വര്‍ഷത്തെ ടോറി ഭരണം എന്‍എച്ച്എസിനെ എത്തിച്ചിരിക്കുന്നത് വിചാരിക്കുന്നതിനും അപ്പുറമുള്ള പ്രതിസന്ധിയിലാണ്. വാഗ്ദാനങ്ങള്‍ക്കൊന്നും പരിഹരിക്കാന്‍ കഴിയാത്ത പ്രശ്നമാണ് എന്‍എച്ച്എസ് നേരിടുന്നത്. പ്രകടന പത്രികകള്‍ വിശകലനം ചെയ്തതില്‍ നിന്ന് ലേബര്‍ ഭരണത്തിലാണെങ്കില്‍ 7 ബില്യന്‍ പൗണ്ടിന്റെ കുറവും ലിബറല്‍ ഡെമോക്രാറ്റുകള്‍ക്ക് കീഴിലാണെങ്കില്‍ 9.2ബില്യന്‍ പൗണ്ടിന്റെ കുറവും ഉണ്ടാകുമെന്നും ഹെല്‍ത്ത് ഫൗണ്ടേഷന് കണക്ക് കൂട്ടുന്നു.
സെൻട്രൽ ലണ്ടനിൽ ശനിയാഴ്ച രാത്രിയുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ എട്ടാംതിയതിയിലെ പാർലമെന്റ് തെരഞ്ഞെടുപ്പു മാറ്റിവയ്ക്കില്ലെന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ വ്യക്തമാക്കി. തെരഞ്ഞെടുപ്പു നിശ്ചയിച്ച ക്രമപ്രകാരം വ്യാഴാഴ്ച തന്നെ നടത്തും.
അക്രമത്തിന്റെ പേരിൽ ജനാധിപത്യ പ്രക്രിയ തടസ്സപ്പെടാൻ അനുവദിച്ചുകൂടെന്നും ഭീകരരെ നേരിടുന്നതിനുള്ള നടപടികൾ കർക്കശമാക്കുമെന്നും സുരക്ഷാമേധാവികളുമായുള്ള ചർച്ചയ്ക്കുശേഷം പ്രധാനമന്ത്രി വ്യക്തമാക്കി. ആക്രമണത്തെത്തുടർന്നു പ്രമുഖ പാർട്ടികൾ നിർത്തിവച്ച തെരഞ്ഞെടുപ്പു പ്രചാരണം ഇന്നു പുനരാരംഭിക്കും. മൂന്നാഴ്ചയ്ക്കുള്ളിൽ രണ്ടാം തവണയാണു പ്രചാരണം നിർത്തിവച്ചത്. മേയ് 22നു മാഞ്ചസ്റ്ററിൽ 22 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെത്തുടർന്ന് നേരത്തെ മൂന്നു ദിവസത്തേക്കു പ്രചാരണം നിർത്തിവച്ചിരുന്നു.
ലണ്ടൻ പാലത്തിലും ബറോ മാർക്കറ്റിലും കത്തിധാരികൾ ശനിയാഴ്ച നടത്തിയ ആക്രമണത്തിൽ ഏഴു പേർ കൊല്ലപ്പെടുകയും 49 പേർക്കു പരിക്കേൽക്കുകയും ചെയ്തു.
ബ്രിട്ടനിൽ ഈയിടെ നടന്ന ഭീകരാക്രമണങ്ങൾ ഇസ്ലാമിസ്റ്റ് തീവ്രവാദത്തിന്റെ പരിണിത ഫലമാണെന്നും തെരേസാമേ പറഞ്ഞു. നേരത്തെ നടന്ന ആക്രമണങ്ങളുടെ രീതി കോപ്പിയടിച്ചു പുതിയ ആകമണങ്ങൾ നടത്തുകയാണ്. മാർച്ചിനുശേഷം യുകെ ഇന്റലിജൻസ് ഏജൻസികൾ അഞ്ചു ഗൂഢാലോചനകൾ തകർത്തു.
ഭീകരവിരുദ്ധ നിയമം പുനരവലോകനം ചെയ്യുന്നതിനു തീരുമാനിച്ചതായി തെരേസാ മേ വ്യക്തമാക്കി.ഇന്റർനെറ്റിൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരേണ്ടത് ആവശ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭീകരർക്കും അവരുടെ സഹായികൾക്കും ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതിനും ആശയവിനിമയം നടത്തുന്നതിനും ഇപ്പോൾ ഓൺലൈനിൽ സഹായം കിട്ടുന്നുണ്ട്. സൈബർ സ്പേസിൽ പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവന്ന് ഇതു തടയണം.ഇതിനായി മറ്റു സർക്കാരുകളുടെ സഹായവും തേടണം. ഭീകരത തടയാൻ കർക്കശ നടപടികൾ ആവശ്യമാണെന്നും മേ പറഞ്ഞു.
റിയാദ്: ഖത്തർ പൗരന്മാർ പതിനാല് ദിവസത്തിനുള്ളിൽ രാജ്യം വിടണമെന്ന് സൗദി അറേബ്യയുടെ അന്ത്യശാസന. ലണ്ടനിൽ ഉണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ആണ് നടപടി എന്ന് പല മീഡിയകളും റിപ്പോർട്ട് ചെയ്യുന്നു. ഭീകരബന്ധം ആരോപിച്ച് ഖത്തറുമായുള്ള നയതന്ത്രബന്ധം സൗദി അറേബ്യ, യുഎഇ, ബഹ്റൈന്‍, ഈജിപ്ത് രാജ്യങ്ങള്‍ നിർത്തലാക്കിയതിനു പുറമെ ഖത്തറിലേക്കുള്ള വിമാനസര്‍വീസുകളും റദ്ദാക്കി. അബുദാബി കേന്ദ്രീകരിച്ച എത്തിഹാദ് എയര്‍വെയ്സ് ഇന്ന് മുതല്‍ സര്‍വീസ് നടത്തില്ലെന്ന് അറിയിച്ചു. ദോഹയിലേക്കും തിരിച്ചും വിമാനസര്‍വീസ് ഉണ്ടായിരിക്കില്ല. ചൊവ്വാഴ്ച പ്രാദേശിക സമയം 2.45നായിരിക്കും ദോഹയിലേക്കുള്ള അവസാന വിമാനമെന്ന് എത്തിഹാദ് വക്താവ് അറിയിച്ചു. ദുബായില്‍നിന്ന് ദോഹയിലേക്കു സര്‍വീസ് നടത്തുന്ന ഫ്ലയ് ദുബായിയും സര്‍വീസ് നിര്‍ത്തി.
എമിറേറ്റ്സ്, സൗദിയ, ഗള്‍ഫ് എയര്‍, ഈജിപ്ത് എയര്‍ എന്നീ വിമാനക്കമ്പനികളും സര്‍വീസ് നിര്‍ത്തുന്നതായാണ് വിവരം. അതേസമയം ഖത്തറിലെ തീര്‍ഥാടകരെ എത്തിക്കുന്നതിന് വിലക്കേര്‍പ്പേടുത്തിയിട്ടില്ല. അതിനിടെ, വിമാനസര്‍വീസുകള്‍ നിര്‍ത്തിയത് മലയാളികളായ പ്രവാസികളെ ഗുരുതരമായി ബാധിക്കും എന്നത് വളരെ ഗൗരവമുള്ള വിഷയമാണ്. ഇതിൽ എന്ത് നടപടിയാണ് ഇന്ത്യയുടെ ഭാഗത്തുനിന്ന് വരുന്നത് എന്ന് പ്രവാസികളായ മലയാളികൾ ഉറ്റുനോക്കുന്നു. അതേസമയം പല്ലിന് പല്ല് എന്ന രീതിയിൽ ഖത്തര്‍ എയര്‍വെയ്സ്സും സൗദിയിലേക്കുള്ള എല്ലാ വിമാനസര്‍വീസുകളും നിര്‍ത്തിവച്ചു തിരിച്ചടിച്ചു.
ഭീകരര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നുവെന്ന് ആരോപിച്ചാണ് ഖത്തറുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിക്കാന്‍ രാജ്യങ്ങള്‍ തീരുമാനിച്ചത്. ഖത്തറുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ മറ്റു രാജ്യങ്ങളോടും സൗദി ആഹ്വാനം ചെയ്യുകയും ചെയ്തു. എന്നാൽ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നും ഒരു സത്യവും ഈ ആരോപണത്തിൽ ഇല്ലെന്നും ഖത്തർ വിദേശകാര്യ വക്താവ് അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ലോകമെമ്പാടുമുള്ള സംഗീത പ്രേമികള്‍ ഒരിക്കലും മറക്കാത്ത ദിനമായിമാറി 2017 ജൂണ്‍ 3. യുകെയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നായ ബോണ്‍മൗത്തിലെ കിന്‍സണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ എത്തിയ ഓരോ സംഗീപ്രേമികളുടെ മനസിലും മായാത്ത മാരിവില്ലായി മാറി ഈ മഴവില്‍ സംഗീതം. മധുവൂറുന്ന ഈ സംഗീത സായ്ഹാനത്തെ മനോഹാരമാക്കിയത് പ്രശസ്ത പിന്നണി ഗായകന്മാരായ വില്‍സ് സ്വരാജ്, Dr. ഫഹദ് എന്നിവരെ കൂടാതെ മുപ്പതോളം വരുന്ന യുകെയിലെ വിവിധ ഭാഗങ്ങളിലെ ഗായകരും ഒത്തുചേര്‍ന്നപ്പോള്‍ സംഗീത പ്രേമികളുടെ മനസില്‍ ഒരു നവ്യാനുഭവമായി മാറി മഴവില്‍ സംഗീതം. ഈ അഞ്ചാം വാര്‍ഷിക വേള ഒരു അത്യ അപൂര്‍വവിരുന്നായി സംഗീതപ്രേമികള്‍ക്കു സമ്മാനിക്കാന്‍ മഴവില്‍ സംഗീതത്തിന്റെ മുഖ്യശില്പി അനീഷ് ജോര്‍ജും, പത്നി റ്റെസ്സ്മോള്‍ ജോര്‍ജും മറ്റു കമ്മറ്റി അംഗങ്ങളുടെയും ശ്രമഫലം ഒത്തുചേര്‍ന്നപ്പോള്‍ ലോകമെമ്പാടുമുള്ള സംഗീതസായാഹ്നങ്ങളില്‍ പിറന്നത് ഒരു പുതു പുത്തന്‍ ചരിത്രം. കഴിഞ്ഞ ആറുമാസമായുള്ള ഇവരുടെ തയാറെടുപ്പുകളാണ് ഈ സായാഹ്നത്തിനു കൂടുതല്‍ നിറപ്പകിട്ടേറിയത്.
സംഗീത പ്രേമികള്‍ക്ക് വേണ്ടി തുടര്‍ച്ചയായി ഏഴുമണിക്കൂറുകളോളം മഴവില്ലു വിരിഞ്ഞു നിന്നപ്പോള്‍ ഈ നിറങ്ങള്‍ ആസ്വദിക്കാന്‍ എത്തിയത് അഞ്ഞുറോളം കാണികള്‍. അതും യുകെയുടെ പല ഭാഗങ്ങളില്‍ നിന്ന് എത്തിയത് മഴവില്‍ സംഗീതത്തെ അവർ നെഞ്ചില്‍ ഏറ്റിയതിന്റെ തെളിവായിരുന്നു. എപ്പോഴും പുതുമകള്‍ മാത്രം കൊണ്ടുവരാന്‍ ശ്രമിക്കുന്ന മഴവില്‍ സംഗീതം ഇത്തവണയും സംഗീതപ്രേമികള്‍ക്കായി സമര്‍പ്പിച്ചത് ഒരു ഉഗ്രന്‍ കലാവിരുന്ന് തന്നെയായിരുന്നു. താള രാഗ ലയങ്ങളുടെ ഈ മാസ്മരിക മുഹൂര്‍ത്തത്തില്‍ അതിനൊപ്ടൊപ്പം അലിഞ്ഞു ചേരാനായി യുകെയുടെ പല സ്ഥലങ്ങളില്‍ നിന്നുള്ള കലാകാരന്മാരുടെ നൃത്തനൃത്യങ്ങള്‍ ഈ വേളയെ കൂടുതല്‍ ആനന്ദപ്രദമാക്കി. ശ്രി. ജോസ് ആന്റണിയുടെ ഈശ്വരപാര്‍ത്ഥനയോടു കൂടി ആരംഭിച്ച ചടങ്ങില്‍ ശ്രിമതി സില്‍വി ജോസ്, പദ്മരാജ്, ലക്ഷ്മി മേനോണ്, തുടങ്ങിയവര്‍ ആയിരുന്നു മുഖ്യ അവതാരകര്‍. ഇവരുടെ വ്യത്യസ്തമായ അവതരണ രീതികള്‍ സംഗീത പ്രേമികളെ കൂടുതല്‍ ആകര്‍ഷിച്ചു. തുടർന്ന് നടന്ന ചടങ്ങില്‍ മഴവില്‍ സംഗീതനിശയിലേക്ക് ശ്രി ഡാന്റോ പോള്‍ മേച്ചേരി ഏവരെയും സ്വാഗതം ചെയ്തു.
മഴവില്‍ സംഗീതത്തിന്റെ കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്തെ പ്രവര്‍ത്തനങ്ങളെ വിശിഷ്ടാ അതിഥികള്‍ക്ക് വളരെ ലളിതമായ ശൈലിയില്‍ അവതരിപ്പിച്ചു ശ്രി ഡാന്റോ പോള്‍ മഴവില്‍ സംഗീതത്തിന്റെ അമരക്കാരനും ഗായകനുമായ ശ്രി അനീഷ് ജോര്‍ജിന്റെ അധ്യക്ഷതയില്‍ അനുഗ്രഹീത കലാകാരന്മാരായ ശ്രി. വില്‍സ് സ്വരാജ്, Dr . ഫഹദ്, യുക്മ നാഷണല്‍ സെക്രട്ടറി ശ്രി. റോജിമോന്‍ വര്‍ഗീസ്, നടനും ഗാനരചയിതാവും കല സാംസ്കാരിക രാഷ്ട്രീയ വേദികളില്‍ സുപരിചിതനായ ശ്രി. സി എ ജോസഫ് എന്നിവര്‍ ചേര്‍ന്ന് ഈ സായാഹ്നം ഉത്ഘാടനം ചെയ്തു. ഉത്ഘാടനത്തെ തുടര്‍ന്ന് ശ്രി വില്‍സ് സ്വരാജ്, Dr. ഫഹദ്, ശ്രിറോജിമോന്‍, ശ്രി സി എ ജോസഫ് ഈനിവര്‍ക്കൊപ്പം മഴവില്‍ സംഗീതത്തിന്റെ മുഖ്യ ശില്പി അനീഷ് ജോര്‍ജും, റ്റെസ് മോള് ജോര്‍ജും, കമ്മറ്റി അംഗങ്ങളയ ശ്രി. ഡാന്റോ പോള്‍ മേച്ചേരി, ശ്രി കെ സ് ജോണ്സന് എന്നിവര്‍ ചേര്‍ന്ന് ഭദ്ര ദീപം തെളിയിച്ചു.
തുടര്‍ന്ന് നടന്ന സംഗീത വിരുന്നില്‍ യുകെയില്‍ ആദ്യമായി മലയാളത്തിന്റെ സ്വന്തം സംഗീത സംവിധായകന് ശ്രി രവീന്ദ്രന് മാഷിന് ‘പ്രണാമം’ അര്‍പ്പിച്ചുകൊണ്ട് ശ്രി. വില്‍സ് സ്വര്ജും, Dr. ഫഹദും ചേര്‍ന്ന് പുഷ്പാര്‍ച്ചന അര്‍പ്പിച്ചു കൊണ്ട് രവീന്ദ്രന് മാഷിന്റെ ഹിറ്റ് ഗാനങ്ങളായ സമുഹൂര്‍ത്തമായി, രാമകഥ, ഹരിമുരളീരവം, പ്രമദവനം എന്നിവ ആലപിച്ചപ്പോള്‍ നിലക്കാത്ത കൈയടിയുമായി സംഗീത ആസ്വാദകര്‍ പിന്തുണയേകി. അതിനെ തുടര്‍ന്ന് മഴവില്‍ സംഗീതത്തിന്റെ ശില്പിയായ ശ്രി. അനീഷ് ജോർജ് സംഗീത ആസ്വാദകര്‍ക്കായി സമര്‍പ്പിച്ച ‘ആഷിഖി ഫോര്‍ ഇവര്‍’ എന്ന ബോളിവുഡ് പ്രണയ കാവ്യം ശ്രി അനീഷ് ജോര്‍ജ്, റ്റെസ് മോള് ജോര്‍ജ് എന്നിവരോടൊപ്പം Dr. ഫഹദും ചേര്‍ന്നപ്പോള്‍ ഒരു വ്യത്യസ്ത അനുഭവമായി…
‘മനസ്സിലുണരും രാഗ വര്‍ണങ്ങളായി’ എന്ന മഴവില്‍ സംഗീതം തീം സോങ്ങിന് പ്രശസ്ത നൃത്തകിയും അധ്യാപികയുമായ ശ്രിമതി ജിഷ സത്യന് അവതരിപ്പിച്ച ദൃശ്യാവിഷ്കാരം വളരെ മനോഹരമായിരുന്നു. കണ്ണഞ്ചിപ്പിക്കുന്ന ഈ പ്രകടനം ഏവരെയും ആകര്‍ഷിച്ചു . പ്രശസ്ത കീ ബോര്ടിസ്റ് ശ്രി. സന്തോഷ് നമ്പ്യാരാണ് ഈ ഗാനം ചിട്ടപ്പെടുത്തിയത്. തുടര്‍ന്ന് മഴവില്‍ സംഗീതത്തിന് വേണ്ടി ശ്രി. അനീഷ് ജോര്‍ജും റ്റെസ് മോള് ജോര്‍ജും ചേര്‍ന്ന് ഉപഹാരങ്ങള്‍ സമര്‍പ്പിച്ചപ്പോള്‍ മറ്റു കമ്മറ്റി അംഗങ്ങള്‍ ചേര്‍ന്ന് ശ്രി സന്തോഷിനെയും ശ്രിമതി ജിഷയെയുംപൊന്നാട അണിയിച്ചു ആദരിച്ചു…
കുഞ്ഞു ഗായകന് മഴവില്‍ സംഗീതത്തിലെ ജെക്ക് ജോര്‍ജ്, ശ്രി അനീഷിനൊപ്പം ആലപിച്ച തു മേരാ ദില്‍ തു മേരി ജാന്‍ എന്ന ഗാനം ഏവരിലും കൗതുകമുണര്‍ത്തി. തുടര്‍ന്ന് മറ്റു ഗായകരായ ശ്രി മനോജ് രാമചന്ദ്രന് (ന്യൂബറി) ശ്രിമതി അനുചന്ദ്ര ( സ്വിന്ഡന്), ഷാജു ഉതുപ്പ് ( V4U ബാന്‍ഡ് ലിവര്‍പൂള്‍ ), ജിഷ ബിനോയ് ( സ്റ്റോക്ക് ഓണ്‍ ട്രെന്റ്), സത്യനാരായണന് (നോര്‍താംപ്ടണ്‍), ഉണ്ണികൃഷ്ണന് നായര്‍ ( ഗ്രേസ് മേലോഡീസ് HAMPSHIRE ), ഡാനി ഇന്നസെന്റ്, അനൂപ് ശശി, ആല്‍മഗ്രേസ് ജോണ്‍, രഞ്ജിത നന്ദകിഷോര്‍ ( ശ്രുതിലയ ലണ്ടന്‍ ) ജോണ്സന് ജോണ്‍ (സിയോണ്‍ ഓഡിയോസ് ഹോര്‍ഷം), സന്ദീപ് കുമാര്‍ ( ബ്രിസ്റ്റോള്‍ ), ഡെന്ന ജോമോന്, (7 ബീറ്റ്സ് മ്യൂസിക് ബാന്‍ഡ് ബെഡ്ഫോര്‍ഡ് ) സജി ജോണ്‍ ( ഹേവാര്‍ഡ് ഹീത്ത് ), റിസറോമി ( ഡോര്‍ചെസ്റ്റര്‍ ), ജൈമോന്‍ ജോസഫ് ( യോവില്‍) , ബിനോയ് ജോണ്‍ (ഹോര്‍ഷം), അനീഷ ബെന്നി (കാര്‍ഡിഫ് ), പ്രവീണ്‍ മാത്യു ( നോര്‍ത്താംപ്ടണ്‍), മാത്യു എബ്രഹാം( സൗത്താംപ്ടണ്‍), ജോസ് ആന്റണി ( സാലിസ്ബറി ), അനിതാ ഗിരീഷ്, ശ്രീകാന്ത്, ബിനോയ് മാത്യു, നേഹ ബിനോയ് (പൂള്), ദീപ സന്തോഷ്, അലന് ഫിലിപ്പ് (ബോണ്മൗത് ) എന്നീ അതുല്യ പ്രതിഭകളുടെ ഗാനങ്ങള്‍ സംഗീത പ്രേമികളുടെ മനസ്സില്‍ കുളിര്‍മഴ പെയ്യിച്ചു.
വിനോദ് നവധാര, സന്തോഷ് നമ്പ്യാര്‍, വിനോദ് നവധാര, സന്തോഷ് നമ്പ്യാര്‍ എന്നിവര്‍ ചേര്‍ന്ന് നയ്യിക്കുന്ന ലൈവ് ഓര്‍ക്കസ്ട്ര വരുണ്‍മയ്യനാട്, മിഥുന് മോഹന്‍, ഷിനോ തോമസ്, സോജന് എരുമേലി, അനുപമ വസന്ത്എന്നിവര്‍ ചേര്‍ന്ന ലൈവ് ഓര്‍ക്കസ്ട്ര ഈ സംഗീത സായാഹ്നത്തിന്റെ ജീവനാഡി ആയിരിന്നു. ഇവരോടൊപ്പം ശബ്ദവും വെളിച്ചവുമായി ബീറ്റ്സ് ഡിജിറ്റല്‍ യുകെയുടെ ശ്രി ബിനു ജേക്കബും കൂടി ചേര്‍ന്നപ്പോള്‍ ആസ്വാദകര്‍ക്ക് കണ്ണിനും കാതിനും വിരുന്നായി മാറുകയായിരുന്നു.
ശ്രി. ബിജു മൂന്നാനപ്പള്ളി ( ബി ടി എം ഫോട്ടോഗ്രാഫി ), ശ്രി. രാജേഷ് പൂപ്പാറ ( ബെറ്റര്‍ ഫ്രെയിംസ് ), ശ്രി. ജിനു. സി. വര്‍ഗീസ് ( ഫോട്ടോജിന്‍സ്) എന്നിവര്‍ മഴവില്‍ സംഗീതത്തിന്റെ ഓരോ ചലനങ്ങളും ക്യാമറകണ്ണുകളില്‍ ഒപ്പിയെടുത്തു. വീഡിയോ വിഭാഗം കൈകാര്യം ചെയ്തത് യുകെ മലയാളികള്‍ക്കു ഏറെ പരിചിതനായ ശ്രി. ജിസ്മോന് പോളും, വെല്‍സ് ചാക്കോയുമാണ്. മഴവില്‍ സംഗീതത്തിന്റെ വര്‍ണ്ണമനോഹരങ്ങളായ പോസ്റ്റര്‍ ഡിസൈന്‍ചെയ്തിരിക്കുന്നത് ശ്രി ജെയിന് ജോസ്ഫ്ഉം (ഡിസൈനേജ് ) മനോഹരമായി സ്റ്റേജ് ഡിസൈൻ ചെയ്തത് ശ്രി ബോബി അഗസ്റ്റിനുമാണ്. ഈ മഴവില്‍ സംഗീതത്തിലെ ഓരോ വര്‍ണങ്ങളും യുകെയിലെ പ്രശസ്ത ചാനല്‍ ആയ ഗര്‍ഷോം ടി വി ആണ് സംപ്രേഷണം ചെയ്തത്. ഗര്‍ഷോം ടി വിയുടെ മാനേജിങ് ഡയറെക്ടർസ് ആയ ശ്രി ജോമോന് കുന്നേലും, ശ്രി ബിനു ജോര്‍ജും സന്നിഹിതരായിരുന്നു . ശ്രികെ സ് ജോണ്സന് കൃതജ്ഞത അര്‍പ്പിച്ചു. ഈ സംഗീത സായാഹ്നം ഒരു വന്‍വിജയമായതിന്റെ ആനന്ദ ലഹരിയില്‍ ആണ് സംഘാടകരും.
ലണ്ടന്‍: ലണ്ടന്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ കാനഡയില്‍ നിന്നുള്ള യുവതിയും. കൊല്ലപ്പെട്ടവരില്‍ ആദ്യം തിരിച്ചറിഞ്ഞതും ഇവരെയാണ്. ക്രിസ്റ്റീന്‍ ആര്‍ച്ചിബാള്‍ഡ് എന്ന യുവതി കുത്തേറ്റ് മരിച്ചത് തന്റെ പ്രതിശ്രുത വരന്റെ കൈകളില്‍ കിടന്നാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബ്രിട്ടീഷ് കൊളംബിയയിലെ കാസില്‍ഗാര്‍ സ്വദേശിനിയായ യുവതിയും പ്രതിശ്രുത വരനായ ടൈലര്‍ ഫെര്‍ഗൂസനും ആക്രമണം നടക്കുമ്പോള്‍ ലണ്ടന്‍ ബ്രിഡ്ജില്‍ ഉണ്ടായിരുന്നു. സംഭവത്തില്‍ ഫെര്ഗൂസണ് ആകെ തകര്‍ന്നു പോയതായി സഹോദരി കാസി ഫെര്ഗൂസണ് കാനഡയിലെ സിബിസി ന്യൂസിനോട് പറഞ്ഞു.
വീടില്ലാത്തവര്‍ക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതയായിരുന്നു ക്രിസ്രറ്റീന്‍ എന്നും കാസി പറഞ്ഞു. അവളെ ആദരിക്കാന്‍ അവളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുടര്‍ച്ചയുണ്ടാകണമെന്നും കാസി ആവശ്യപ്പെടുന്നു. ഭീകരാക്രമണത്തില്‍ മരിച്ചവരില്‍ കനേഡിയന്‍ പൗരത്വമുള്ളവരും ഉണ്ടെന്നതില്‍ ദുഖമുണ്ടെന്ന് പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ പറഞ്ഞു. ഭീകരാക്രമണത്തെ അപലപിക്കുന്നതായും പ്രസ്താവനയില്‍ ട്രൂഡോ വ്യക്തമാക്കി.
ശനിയാഴ്ച രാത്രി ലണ്ടന്‍ ബ്രിഡ്ജിലും ബറോ മാര്‍ക്കറ്റിലുമായി നടന്ന ഭീകരാക്രമണത്തില്‍ ഏഴ് പേരാണ് കൊല്ലപ്പെട്ടത്. 48 പേര്‍ക്ക് പരിക്കേറ്റു. ജനങ്ങള്‍ക്കിടയിലേക്ക് വാന്‍ ഇടിച്ചു കയറ്റുകയും മൂന്ന് അക്രമികള്‍ ജനങ്ങളെ കത്തി ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. ഇവരെ പിന്നീട് പോലീസ് വെടിവെച്ച് വീഴ്ത്തി. സംഭവത്തിന്റെ ഉത്തരവാദിത്വം ഐസിസ് ഏറ്റെടുത്തിട്ടുണ്ട്. മൂന്ന് മാസത്തിനിടെ മൂന്ന് ഭീകരാക്രമണങ്ങളാണ് ബ്രിട്ടന് നേരിടേണ്ടി വന്നത്.
ലണ്ടന്‍: ഭീകരപ്രവര്‍ത്തനം നേരിടാന്‍ ഇന്റര്‍നെറ്റ് നിയന്ത്രണം അനിവാര്യമാണെന്ന് പ്രധാനമന്ത്രി തെരേസ മേയ്. ഇതിനായി പുതിയ അന്താരാഷ്ട്ര കരാറുകള്‍ അവതരിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ലണ്ടന്‍ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോളാണ് തെരേസ മേയ് ഈ ആവശ്യം ഉന്നയിച്ചത്. ഓണ്‍ലൈനിലെ സുരക്ഷിത കേന്ദ്രങ്ങളില്‍ ഇരിക്കുന്ന തീവ്രവാദികളെ പുറത്തുകൊണ്ടുവരാന്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ആവശ്യമാണ്. എന്നാല്‍ ഇതിനായി ടെക്നോളജി കമ്പനികള്‍ കാര്യമായി ഒന്നും ചെയ്യുന്നില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.
തീവ്രവാദ ആശയങ്ങള്‍ ഇന്റര്‍നെറ്റിന്റെ സുരക്ഷിത ഇടങ്ങളില്‍ സൃഷ്ടിക്കപ്പെടുന്നുണ്ട്. അവ കണ്ടെത്താന്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാക്കുന്ന വലിയ കമ്പനികള്‍ ശ്രമിക്കണം. തീവ്രവാദം ഇന്റര്‍നെറ്റിലൂടെ വ്യാപിക്കുന്നത് തടയാന്‍ മറ്റു ജനാധിപത്യ രാജ്യങ്ങളുമായി ചേര്‍നന് അന്താരാഷ്ട്ര കരാറുകള്‍ തയ്യാറാക്കണമെന്നും അവര്‍ പറഞ്ഞു. ഇസ്ലാമിക് തീവ്രവാദമാണ് അടുത്തിടെ ബ്രിട്ടന് നേരിട്ട മൂന്ന് ആക്രമണങ്ങളിലും പൊതുവായി ഉള്ളത്. ഇവ ഒരു പ്രത്യേക നെറ്റ്വര്‍ക്കിന്റെ ഭാഗമല്ലെന്നും പുതിയ ഒരു ഭീഷണിയാണ് ഉയര്‍ന്നുവരുന്നതെന്നും മേയ് പറഞ്ഞു.
ഇന്റര്‍നെറ്റ് നിയന്ത്രണവും തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഇന്റര്‍നെറ്റ് കമ്പനികളെ പങ്കാളികളാക്കുന്നതും വിഭാവനം ചെയ്യുന്നതാണ് കണ്‍സര്‍വേറ്റീവ് പ്രകടനപത്രിക. പോര്‍ണോഗ്രഫി കൂടുതല്‍ അപ്രാപ്യമാക്കുന്നതും പ്രകടനപത്രികയിലെ വാഗ്ദാനമാണ്. ഇന്റര്‍നെറ്റ് നിയന്ത്രണത്തിന് അന്താരാഷ്ട്ര തലത്തില്‍ കരാര്‍ വേണമെന്ന് ആവശ്യപ്പെടുന്ന ആദ്യത്തെ രാഷ്ട്ര നേതാവാണ് തെരേസ മേയ്. കണ്‍സര്‍വേറ്റീവ് സര്‍ക്കാര്‍ നേരത്തേ കൊണ്ടുവന്ന സ്നൂപ്പേഴ്സ് ചാര്‍ട്ടര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഇന്‍വെസ്റ്റിഗേറ്റീവ് പവേഴ്സ് ആക്ട് 2016 പൗരന്റെ ഇന്റര്‍നെറ്റ് ഉപയോഗം പരിശോധിക്കാന്‍ രാജ്യത്തിന് അധികാരം നല്കുന്ന നിയമമാണ്.