ലണ്ടന്‍: ഗ്രെന്‍ഫെല്‍ഡ് ടവറില്‍ ചൊവ്വാഴ്ച അര്‍ദ്ധരാത്രിയുണ്ടായ തീപ്പിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 100 കവിയുമോ എന്ന് ആശങ്ക. ക്രിമിനല്‍ അന്വേഷണം ആരംഭി്ചതായി പോലീസ് അറിയിച്ചതോടെയാണ് ഈ ആശങ്കകളും ഉയരുന്നത്. തീപ്പിടിത്തത്തിനു കാരണമായ കെട്ടിടത്തിന്റെ രൂപകല്‍പനയിലെ പിഴവുകള്‍ക്ക് ഉത്തരവാദിയായവരെയെല്ലാം ചോദ്യം ചെയ്‌തേക്കുമെന്നാണ് വിവരം. ക്രിമിനല്‍ കുറ്റകൃത്യം ആരും ചെയ്തതായി പ്രത്യക്ഷത്തില്‍ പറയാന്‍ കഴിയില്ലെങ്കിലും അന്വേഷണത്തില്‍ കെട്ടിടത്തിന്റെ നിര്‍മാണത്തിലും രൂപകല്‍പനയിലും പിഴവുകള്‍ ഉണ്ടായതായി കണ്ടെത്തിയാല്‍ അത് കുറ്റകൃത്യമായി പരിഗണിച്ചേക്കും.
എന്താണ് തീപ്പിടിത്തത്തിനു കാരണമായതെന്നും അത് ഇത്ര വ്യാപ്തിയില്‍ പടര്‍ന്നു പിടിക്കാനും കാരണമെന്തെന്ന് കണ്ടെത്താന്‍ കൂടുതല്‍ സമയം ആവശ്യമായി വന്നേക്കും. പോലീസും മറ്റ് അന്വേഷണ ഏജന്‍സികളും ചേര്‍ന്ന് ഇതിനായി ശ്രമങ്ങള്‍ തുടരുകയാണെന്നും അതിന് കുറച്ച് സമയം ആവശ്യമാണെന്നും മെട്രോപോളിറ്റന്‍ പോലീസ് കമാന്‍ഡര്‍ സറ്റുവര്‍ട്ട് കന്‍ഡി പറഞ്ഞു. ഇതുവരെ 17 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. അവരില്‍ 6 പേരെ മാത്രമാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്. തീപിടിക്കുന്ന സമയത്ത് എത്ര പേര്‍ കെട്ടിടത്തില്‍ ഉണ്ടായിരുന്നു എന്ന കാര്യത്തില്‍ വ്യക്തതയില്ല. അതുകൊണ്ട് തന്നെ മരിച്ചവരുടെ എണ്ണം കൂടുതലാകാന്‍ സാധ്യതയുണ്ടെന്ന സൂചനയാണ് കന്‍ഡി നല്‍കിയത്.
തീപ്പിടിത്തത്തില്‍ പെട്ടുപോയവര്‍ക്കായുള്ള തെരച്ചില്‍ മാസങ്ങള്‍ നീണ്ടേക്കാം. ഇപ്പോള്‍ ആറ് പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും അവരേക്കുറിച്ചുള്ള വിവരങ്ങള്‍ തെറ്റിയേക്കാമെന്ന ആശങ്കയുള്ളതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ നല്‍കാനാകില്ലെന്നും അദ്ദേഹം അറിയിച്ചു. കെട്ടിടത്തില്‍ ഫയര്‍ ഡോറുകളും സ്പ്രിംഗ്ലറുകളും ഇല്ലായിരുന്നുവെന്നാണ് വിവരം.
ലണ്ടനിലെ ലാറ്റിമെറിലെ പ്രശസ്തമായ ഗ്രെന്‍ഫെല്‍ ടവറിലെ തീപിടുത്തത്തിൽ മരിച്ചവരുടെ എണ്ണം 12 ആയി. ഇപ്പോഴും പുക ഉയരുന്ന കെട്ടിടത്തിൽ രക്ഷാപ്രവർത്തനം പൂർത്തീകരിച്ചിട്ടില്ല. ഇനിയും ആളുകൾ കെട്ടിടത്തിന് അകത്ത് ഉണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്. അതേസമയം പരിക്കേറ്റ നിരവധി പേരുടെ നില അതീവ ഗുരുതരമാണ്.
അതേസമയം മാസങ്ങൾക്ക് മുൻപ് തന്നെ ഇവിടുത്തെ അഗ്നിരക്ഷാ സംവിധാനത്തിലെ അപാകതകൾ സാമൂഹ്യപ്രവർത്തകർ ചൂണ്ടിക്കാട്ടിയിരുന്നുവെന്നാണ് പുറത്ത് വരുന്ന വാർത്തകൾ. ഇത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
കെട്ടിടത്തിന് തീപിടിച്ചത് എങ്ങിനെയാണെന്ന് വ്യക്തമായിട്ടില്ല. അതേസമയം കെട്ടിടത്തിന്റെ പുറംചുമരിൽ തീപിടിച്ച് വളരെ വേഗത്തിൽ ആളിക്കത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. പ്രാദേശിക സർക്കാർ ഉടമസ്ഥതയിലുള്ളതാണ് ഈ 24 നില കെട്ടിടം.
ഇന്നലെ തീപിടിത്തം ഉണ്ടായ ശേഷം 40 അഗ്നിശമനസേനാ യൂണിറ്റുകളിൽ നിന്നായി 200 അഗ്നിശമന സേനാംഗങ്ങൾ തീ അണയ്ക്കാൻ കഠിനമായി പരിശ്രമിച്ചു. മുകളിലത്തെ നിലയിലാണ് ആദ്യം തിപിടിച്ചത്. പിന്നീട് ഇത് താഴേക്കു വ്യാപിക്കുകയായിരുന്നു. കെട്ടിടത്തിന് അകത്ത് നിന്നും ആളുകള്‍ സഹായത്തിന് വേണ്ടി നിലവിളിക്കുന്നതായി ദൃക്സാക്ഷികള്‍ ബിബിസിയോട് പ്രതികരിച്ചു. ചിലര്ബെഡ്ഷീറ്റുകള് പുതച്ച് കെട്ടിടത്തിന് പുറത്തേക്ക് ഓടി രക്ഷപ്പെട്ടു.
1974 ൽ നിർമിച്ച ഗ്രെൻഫെൽ ടവറിൽ 140 ഫ്ലാറ്റുകളാണുള്ളത്. ഫ്ലാറ്റിനെ പൂർണമായും തീവിഴുങ്ങിയെന്നും 100 കിലോമീറ്റർ അകലെ വരെ ചാരം വന്നടിയുന്നുണ്ടെന്നും ദൃക്സാക്ഷികൾ ഇന്നലെ പറഞ്ഞിരുന്നു.
രക്ഷാപ്രവര്‍ത്തകരുടെ ശ്രദ്ധ ലഭിക്കാന്‍ വേണ്ടി കെട്ടിടത്തിന് അകത്ത് നിന്നും ടോര്‍ച്ചുകളും മൊബൈല്‍ ടോര്‍ച്ചുകളും ആളുകള്‍ തെളിക്കുന്നുണ്ടെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. രക്ഷപ്പെട്ട രണ്ട് പേരെ ശ്വാസം മുട്ടലുകളെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയതായാണ് വിവരം. തീപിടിത്തത്തിനുണ്ടായ കാരണം വ്യക്തമായിട്ടില്ല.
മാഞ്ചസ്റ്റര്‍: അമേരിക്കന്‍ ഗായിക അരിയാന ഗ്രാന്‍ഡെ മാഞ്ചസ്റ്ററിലെ ആദ്യത്തെ ഓണററി സിറ്റിസണ്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു. മാഞ്ചസ്റ്റര്‍ അരീന ആക്രമണത്തില്‍ ഇരകളായവര്‍ക്കു വേണ്ടി ലക്ഷക്കണക്കിന് പൗണ്ട് സമാഹരിച്ചതിന് ആദരവായാണ് ഈ ബഹുമതി. 22 പേരുടെ മരണത്തിന് ഇടയാക്കിയ മാഞ്ചസ്റ്റര്‍ ആക്രമണത്തിനു ശേഷം അരിയാന വളരെ സഹാനുഭൂതിയോടെ പ്രവര്‍ത്തിച്ചുവെന്ന് കൗണ്‍സില്‍ വിലയിരുത്തി. മെയ് 22നായിരുന്നു മാഞ്ചസ്റ്റര്‍ അറീനയില്‍ ആക്രമണം ഉണ്ടായത്. അരിയാന ഗ്രാന്‍ഡെയുടെ സംഗീതപരിപാടി അവസാനിച്ചതിനു ശേഷമായിരുന്നു സ്‌ഫോടനം.
ആക്രമണത്തിനു ശേഷം നഗരത്തിനായി 3 മില്യന്‍ പൗണ്ട് ശേഖരിക്കാന്‍ അരിയാന ഗ്രാന്‍ഡെ സഹായിച്ചു. ചാവേര്‍ ആക്രമണം നടന്ന് 13 ദിവസങ്ങള്‍ക്കു ശേഷം ട്രാഫോര്‍ഡ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഒരു ബെനഫിറ്റ് കണ്‍സേര്‍ട്ട് നടത്തിയാണ് പോപ് താരം ഈ സേവനം നടത്തിയത്. സ്‌ഫോടനത്തില്‍ പരിക്കേറ്റവരെ സന്ദര്‍ശിക്കാനും ഗായിക സമയം കണ്ടെത്തി. കുട്ടികളും സ്ത്രീകളുമായിരുന്നു സ്‌ഫോടനത്തില്‍ പരിക്കേറ്റ് ആശുപത്രികളില്‍ കഴിഞ്ഞവരില്‍ ഏറെയും.
നഗരത്തിന് മറക്കാനാവാത്ത സംഭാവനകള്‍ നല്‍കിയ വ്യക്തികളെ ആദരിക്കുന്നതിനായുള്ള പുതിയ സംവിധാനത്തിന്റെ അവതരണം കൂടിയാണ് ഗ്രാന്‍ഡെയ്ക്ക് നല്‍കുന്ന ബഹുമതിയെന്ന് കൗണ്‍സില്‍ അധികൃതര്‍ പറഞ്ഞു. ഫ്രീഡം ഓഫ് ദി സിറ്റി എന്ന അപൂര്‍വമായി മാത്രം നല്‍കുന്ന ബഹുമതിക്കു പുറമേയാണ് ഈ ബഹുമതി. 2000ത്തിനു ശേഷം 4 പ്രാവശ്യം മാത്രമേ ഫ്രീഡം ഓഫ് ദി സിറ്റി നല്‍കിയിട്ടുള്ളു.
ലണ്ടന്‍: വെസ്റ്റ് ലണ്ടനിലെ ഗ്രെന്‍ഫെല്‍ഡ് ടവറില്‍ ഉണ്ടായ തീപ്പിടിത്തത്തില്‍ 12 പേര്‍ മരിച്ചു. 78 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇവരില്‍ 18 പേരുടെ നില ഗുരുതരമാണ്. ചൊവ്വാഴ്ച രാത്രിയാണ് ടവറില്‍ തീ പടര്‍ന്നത്. അഗ്നിശമന സേന രാത്രി മുഴുവന്‍ പരിശ്രമിച്ചെങ്കിലും പകലോടെയാണ് വലിയതോതിലുണ്ടായിരുന്ന തീ അണയ്ക്കാന്‍ സാധിച്ചത്. 18 മണിക്കൂര്‍ പിന്നിട്ടതിനു ശേഷവും ചില മുറികളില്‍ തീയുണ്ടെന്നാണ് വിവരം. ചൊവ്വാഴ്ച അര്‍ദ്ധരാത്രി 12.50ഓടെയാണ് കെട്ടിടത്തില്‍ തീപ്പിടിത്തം ശ്രദ്ധയില്‍പ്പെട്ടത്.
പിന്നീട് വളരെ വേഗത്തില്‍ കെട്ടിടത്തിലാകെ തീ പടരുകയായിരുന്നു. 250ലേറെ അഗ്നിശമന സേനാംഗങ്ങളാണ് രക്ഷാ പ്രവര്‍ത്തനത്തിന് എത്തിയത്. 65ലേറെ ആളുകളെ കെട്ടിടത്തില്‍ നിന്ന് രക്ഷിക്കാനും ഇവര്‍ക്ക് സാധിച്ചു. 68 പേരെ ആശുപത്രിയില്‍ എമര്‍ജന്‍സി സര്‍വീസുകള്‍ എത്തിച്ചപ്പോള്‍ 10 പേര്‍ സ്വയം ആശുപത്രികളില്‍ എത്തി. 12 പേര്‍ സംഭവത്തില്‍ മരിച്ചതായി മെട്രോപോളിറ്റന്‍ പോലീസ് ആണ് സ്ഥിരീകരിച്ചത്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും പോലീസ് അറിയിച്ചു.
വര്‍ഷങ്ങളായി ലണ്ടന്‍ കാണാത്ത വിധത്തിലുള്ള തീപ്പിടിത്തമാണ് ഉണ്ടായത്. നൂറുകണക്കിന് ആളുകളാണ് തങ്ങളെ വിളിച്ചതെന്ന് മെറ്റ് പോലീസ് പറഞ്ഞു. 400 മുതല്‍ 600 ആളുകള്‍ വരെ ഈ ടവറില്‍ താമസിക്കുന്നുണ്ടായിരുന്നുവെന്നാണ് കരുതുന്നത്. 120 ഫ്‌ളാറ്റുകളായിരുന്നു കെട്ടിടത്തില്‍ ഉണ്ടായിരുന്നത്. 0800 0961 233, 020 7158 0197 എന്നീ ഹോട്ട് ലൈന്‍ നമ്പറുകളും പോലീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ലണ്ടന്‍: ഗ്രെന്‍ഫെല്‍ഡ് ടവര്‍ തീപ്പിടിത്തത്തില്‍ പ്രതിസ്ഥാനത്ത് സര്‍ക്കാര്‍. കെട്ടിടത്തിന്റെ ഫയര്‍ സേഫ്റ്റി സംവിധാനങ്ങള്‍ സംബന്ധിച്ചുള്ള മുന്നറിയിപ്പുകള്‍ സര്‍ക്കാര്‍ അവഗണിച്ചതായാണ് റിപ്പോര്‍ട്ട്. കെട്ടിടത്തിന്റെ സുരക്ഷാ അവലോകനം വര്‍ഷങ്ങളായി നടന്നിട്ടില്ലെന്നാണ് വിവരം. പ്രധാനമന്ത്രിയുടെ പുതിയ ചീഫ് ഓഫ് സ്റ്റാഫും ഹൗസിംഗ് മിനിസ്റ്ററുമായ ഗാവിന്‍ ബാര്‍വെല്ലിന് ഇക്കാര്യത്തില്‍ തൃപ്തികരമായ വിശദീകരണം നല്‍കാന്‍ കഴിഞ്ഞില്ല. കെട്ടിടങ്ങളില്‍ സ്പ്രിംഗ്‌ളറുകള്‍ സ്ഥാപിക്കാന്‍ കെട്ടിട നിര്‍മാതാക്കള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കുന്ന നിയമം നടപ്പിലാക്കാന്‍ മുന്‍ ഹൗസിംഗ് മിനിസ്റ്റര്‍ ബ്രാന്‍ഡന്‍ ലൂയിസ് വിസമ്മതിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇത്തരം നിബന്ധനകള്‍ നടപ്പാക്കുന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമല്ലെന്ന് പറഞ്ഞാണ് ലൂയിസ് ഇതിനെ എതിര്‍ത്തത്. സംഭവത്തില്‍ സര്‍ക്കാരിനെതിരെ ആരോപണങ്ങളുമായി ജെറമി കോര്‍ബിന്‍ രംഗത്തെത്തി. ബാര്‍വെലും മുന്‍ മന്ത്രിമാരും സുരക്ഷാ പരിശോധനകളില്‍ കാര്യമായി ശ്രദ്ധിക്കാതിരുന്നതാണ് ഇപ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നത്. തീപ്പിടിത്തത്തേത്തുടര്‍ന്ന് തെരേസ മേയ് ഇന്നലെ ഉച്ചയ്ക്കു ശേഷം ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചിരുന്നു. കെട്ടിടത്തിന്റെ മറ്റ് ബ്ലോക്കുകളില്‍ പരിശോധനകള്‍ നടത്താനും തീരുമാനം എടുത്തിട്ടുണ്ട്.
2013ല്‍ പാര്‍ലമെന്റിന്റെ സഖ്യകക്ഷി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഗ്രൂപ്പ് വിളിച്ച് ചേര്‍ത്തിരുന്നു. സുരക്ഷാ മാനദണ്ഡങ്ങളില്‍ പുനരവലോകനം ഉദ്ദേശിച്ചായിരുന്നു ഇത്. കാംബര്‍വെല്ലിലെ ലേകനാല്‍ ഹൗസിലുണ്ടായ തീപ്പിടിത്തതില്‍ ആറ് പേര്‍ മരിക്കുകയും 20 പേര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്ത സാഹചര്യത്തിലായിരുന്നു ഇത്. എന്നാല്‍ പിന്നീട് വന്ന മന്ത്രിമാര്‍ ഈ പരിശോധനകള്‍ തുടരുന്നതില്‍ വീഴ്ച വരുത്തിയെന്ന് ഗ്രൂപ്പിന്റെ ഓണററി അഡ്മിനിസ്‌ട്രേറ്റീവ് സെക്രട്ടറി റോണി കിംഗ്‌സ് പറഞ്ഞു.
പടിഞ്ഞാറൻ ലണ്ടനിലെ ഗ്രെൻഫെൽ ടവറിൽ വൻ അഗ്നിബാധ. അപകടത്തിൽ 6 പേർ കൊല്ലപെട്ടതായും 70 ഓളം പേർക്ക് പരുക്കുപറ്റി അതിൽ 20 പേരുടെ നില അതീവ ഗുരുതരം എന്നാണ് കമാൻഡർ സ്‌റ്റുആര്ട്ട് കണ്ടിയിൽ നിന്നും ഞങ്ങൾക്ക് അറിയാൻ കഴിഞ്ഞത് . എന്നാൽ നിരവധിപേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് റിപ്പോർട്ടുകൾ. . ബ്രിട്ടണിൽ സമീപകാലത്തുണ്ടായ ഏറ്റവും വലിയ തീപിടുത്തമാണ് പടിഞ്ഞാറൻ ലണ്ടനിലെ ഗ്രെൻഫെൽ ടവറിൽ ഉണ്ടായത്. ഇരുന്നൂറോളം അഗ്നിശമനയൂണിറ്റുകളുടെ നേതൃത്വത്തിൽ തീയണയ്ക്കാനുള്ള തീവ്രശ്രമം തുടരുകായാണ്. ബ്രിട്ടീഷ് സമയം രാത്രി 1.16നാണ് ആദ്യം അപകടം റിപ്പോർട്ടുചെയ്തത്.
ടവറിന്റെ രണ്ടാംനിലയിൽനിന്നാണ് തീപടർന്നതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. അപകടകാരണം വ്യക്തമല്ല. 140 ഫ്ലാറ്റുകൾ അടങ്ങിയ അംബരചുംബിയായ കെട്ടിടമാണ് ലാറ്റിമർ റോഡിലെ 27 നിലകളുള്ള ഗ്രെൻഫെൽ ടവർ. 1974ൽ നിർമിച്ച ഈ കെട്ടിടസമുച്ഛയം നഗരത്തിലെ ഏറ്റവും പഴക്കംചെയ്യ ബഹുനില മന്ദിരങ്ങളിൽ ഒന്നാണ്.
തുടർച്ചയായുണ്ടായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ നഗരത്തിലുണ്ടായ വൻ അപകടവും ജനങ്ങളെ പരിഭ്രാന്തിയുലാഴ്ത്തി. സംഭവത്തെക്കുറിച്ച് ലണ്ടൻ മെട്രോപൊളിറ്റൻ പോലീസ് സമഗ്രമായ അന്വേഷണം ആരംഭിച്ചു. അടിമുടി തീയിലമർന്ന കെട്ടിടം ഏതുനിമിഷവും നിലംപൊത്തിയേക്കാം എന്ന ഭീതിയോടെയാണ് അഗ്നിശമനസേനാംഗങ്ങൾ രക്ഷാപ്രവർത്തനം തുടരുന്നത്.
അപകടം റിപ്പോർട്ടുചെയ്യപ്പെട്ടതോടെ ഫ്ലാറ്റുകളിൽനിന്നും അതിവേഗം ആളുകളെ ഒഴിപ്പിച്ചു. എങ്കിലും ഇപ്പോഴും ചിലരെങ്കിലും അപകടത്തിൽ കുടുങ്ങിയിട്ടുണ്ടാകാമെന്ന നിഗമനത്തിലാണ് ഫയർഫോഴ്സ്. അമിതമായ പുക ശ്വസിച്ചാണ് രണ്ടുപേർക്ക് പരിക്കേറ്റത്. പുലർച്ചെ നാലുമണിയോടെയാണ് തീ മുകൾ നിലകളിലേക്കും പടർന്നുപിടിച്ചത്. മുകൾ നിലകളിൽനിന്നും ചിലർ ഇപ്പോഴും അപായസൂചനകൾ നൽകുന്നുണ്ടെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
കെട്ടിടത്തിൽനിന്നും കത്തിയമർന്ന കോൺക്രീറ്റ് കഷണങ്ങളും മറ്റും താഴേക്കു പതിച്ചുതുടങ്ങിയതോടെ സമീപവാസികളോടും പൊലീസ് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടു. കെട്ടിടത്തിന്റെ 200 മീറ്റർ ചുറ്റളവിൽ എങ്ങും പുകമറയാണ്. ഇതുവഴി കടന്നുപോകുന്ന അണ്ടർഗ്രൌണ്ട് ട്യൂബ് സർവീസുകളായ ഹാമർസ്മിത്ത്, സർക്കിൾ ലൈനുകളുടെ സർവീസ് നിർത്തിവച്ചു.
ലണ്ടന്‍ നഗരത്തെ ആശങ്കയിലാക്കി വന്‍ തീപിടുത്തം. ആളപായമുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. ആളുകള്‍ കുടുങ്ങിക്കിടക്കുന്നെന്ന സംശയത്തില്‍ രക്ഷാപ്രവര്‍ത്തനം തടരുകയാണ്. പടിഞ്ഞാറന്‍ ലണ്ടനിലെ ജനവാസ കേന്ദ്രത്തിലാണ് അപകടമുണ്ടായത്. ഗ്രെന്‍ഫെല്‍ ടവറില്‍ പുലര്‍ച്ചെ ഒന്നേമുക്കാലിന് തീപിടുത്തമുണ്ടായത്.
27 നിലകെട്ടിടം 5 മണിക്കൂര്‍ നിന്നു കത്തി. അപകടത്തില്‍ ആളുകള്‍ക്ക് ജീവഹാനി സംഭവിച്ചുവെന്ന് അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 200 അഗ്നിശമനസേനാംഗങ്ങളും നാല്‍പത് ഫയര്‍ എഞ്ചിനുകളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
കെട്ടിടം ഒന്നാകെ നിലംപപൊത്താനുള്ള സാധ്യതകണക്കിലെടുത്ത് സമീപപ്രദേശങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. കനത്ത പുകയില്‍ നിരവധി പേര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. രണ്ടാം നിലയില്‍ നിന്നാണ് തീ കത്തിപ്പടര്‍ന്നതെന്നാണ് സൂചന.
Huge fire engulfs residential apartment block in West London; dozens of residents evacuated and taken to hospital https://t.co/hHZXHQTBRn pic.twitter.com/9TQgcWMNYA
— CNN (@CNN) June 14, 2017
തിരുവനന്തപുരം: ബിജെപി തിരുവനന്തപുരത്ത് നിര്‍മിക്കാനിരിക്കുന്ന പുതിയ ആസ്ഥാന മന്ദിരത്തില്‍ മുഖ്യമന്ത്രിക്കും ഓഫീസ്. സെസ്ഥാനത്ത് ബിജെപിക്ക് മുഖ്യമന്ത്രിയുണ്ടാകുമ്പോള്‍ ബിജെപി ഓഫീസില്‍ എത്തിയാല്‍ വിശ്രമത്തിനും ചര്‍ച്ചകള്‍ നടത്താനുമാണ് പ്രത്യേക മുറി തയ്യാറാക്കുന്നത്. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ഒരാഴ്ച്ച മുമ്പ് തറക്കല്ലിട്ട കെട്ടിടത്തിന്റെ രൂപരേഖയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസുള്ളത്. തമ്പാനൂര്‍ അരിസ്റ്റോ ജംഗ്ഷനുള്ള മാരാര്‍ജി ഭവന്‍ പൊളിച്ചാണ് പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം.
ഏഴുനിലകളായിരിക്കും കെട്ടിടത്തിന് ഉണ്ടാകുക. മുഖ്യമന്ത്രിയുടെ ഓഫീസും സംസ്ഥാനപ്രസിഡന്റിന്റെയും ഓഫീസ് ഒന്നാം നിലയിലായിരിക്കും. തറക്കല്ലിടുന്നത് പുതിയ സര്‍ക്കാരിന് കൂടി വേണ്ടിയുള്ള കെട്ടിടമാണെന്ന് ചടങ്ങില്‍ അമിത് ഷാ പറഞ്ഞു. മൂന്ന് ദിവസത്തെ സംസ്ഥാന സന്ദര്‍ശനത്തിനെത്തിയപ്പോളാണ് അമിത് ഷാ കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തിയത്. സംസ്ഥാനത്ത് നേട്ടങ്ങളുണ്ടാക്കാന്‍ സധിക്കാത്തതില്‍ ബിജെപി നേതൃത്വത്തിന് ശക്തമായ താക്കീത് നല്‍കിയ ശേഷമാണ് അമിത് ഷാ മടങ്ങിയത്.
തന്റെ ജന്മദിനത്തിലായിരിക്കും ഇനി കേരളത്തില്‍ വരുന്നത്. അന്നെങ്കിലും തന്നെക്കൊണ്ട് ചീത്ത പറയിക്കരുതെന്നും മുതിര്‍ന്ന നേതാക്കളോട് അമിത് ഷാ പറഞ്ഞുവെന്നാണ് വിവരം. പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാര്‍ എന്നിവരെയും ദേശീയാദ്ധ്യക്ഷന്‍ താക്കീത് ചെയ്തു. ഇനി ഒക്ടോബറില്‍ എത്തുന്ന അമിത് ഷാ പിന്നീട് മൂന്നു മാസത്തിലൊരിക്കല്‍ സന്ദര്‍ശനം നടത്തുമെന്നും അറിയിച്ചു.
ലണ്ടന്‍: വിജയ് മല്യക്കെതിരെ തെളിവുകള്‍ ഹാജരാക്കുന്നതില്‍ ഇന്ത്യ പരാജയമാണെന്ന് വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതി. മല്യയെ ഇന്ത്യക്ക് കൈമാറുന്നത് സംബന്ധിച്ചുള്ള കേസിലാണ് ചീഫ് മജിസ്‌ട്രേറ്റ് എമ്മ ആര്‍ബത്ത്‌നോട്ട് ഈ പരാമര്‍ശം നടത്തിയത്. മല്യയുടെ കേസുകള്‍ അന്വേഷിക്കുന്ന സിബിഐക്കാണ് വിമര്‍ശനം. ഇന്ത്യ എപ്പോഴെങ്കിലും തങ്ങളുടെ പ്രതികരണത്തില്‍ കൃത്യത പാലിച്ചിട്ടുണ്ടോ എന്ന് ചോദിച്ച കോടതി ആറു മാസം സമയമുണ്ടായിട്ടും കഴിഞ്ഞ ആറാഴ്ചകളില്‍ ആവശ്യത്തിന് തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് പറഞ്ഞു.
ഇന്ത്യയെ പ്രതിനിധീകരിക്കുന്ന അഭിഭാഷകന്‍ ആരോണ്‍ വാറ്റ്കിന്‍സ് തെളിവുകള്‍ സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടപ്പോളായിരുന്നു കോടതിയുടെ വിമര്‍ശനം. പൊതുമേഖലാ ബാങ്കുകൡ നിന്ന് 9000 കോടി രൂപ കബളിപ്പിച്ച് മുങ്ങിയ കേസ് ഉള്‍പ്പെടെയുള്ളവ ഈ അഭിഭാഷകനാണ് കൈകാര്യം ചെയ്യുന്നത്. ജൂലൈ 6ന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ ഹാജരാകുന്നതില്‍ നിന്ന് മല്യക്ക് കോടതി ഇളവ് നല്‍കി. ഡിസംബര്‍ 4 വരെ മല്യയുടെ ജാമ്യം നീട്ടി നല്‍കാനും കോടതി ഉത്തരവിട്ടു.
ഡിസംബര്‍ നാലിനായിരിക്കും കേസില്‍ അന്തിമ വിചാരണയെന്നാണ് കരുതുന്നത്. സിബിഐക്ക് സംഭവിച്ച് വലിയ പരാജയമായാണ് ഇത് പരിഗണിക്കുന്നത്. ഐഡിബിഐ ബാങ്കിനെ 900 കോടി രൂപ കബളിപ്പിച്ചതും കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിലെ ക്രമക്കേടുകളുമാണ് സിബിഐ അന്വേഷിക്കുന്നത്. ഏപ്രിലില്‍ ലണ്ടനില്‍ അറസറ്റിലായതിനു ശേഷം മല്യ ജാമ്യത്തില്‍ കഴിയുകയാണ്.
ലണ്ടന്‍: ബ്രിട്ടനിലെ പ്രമുഖ പത്രങ്ങളായ ഗാര്‍ഡിയനും ഒബ്‌സര്‍വറും ടാബ്ലോയ്ഡ് ആയി മാറുന്നു. സാമ്പത്തികനഷ്ടത്തേത്തുടര്‍ന്നാണ് ടാബ്ലോയ്ഡ് സൈസിലേക്ക് ഇവ മാറുന്നത്. അടുത്ത വര്‍ഷം മുതല്‍ ഈ പത്രങ്ങളുടെ രൂപം മാറും. നഷ്ടം പരിഹരിക്കാനുള്ള മൂന്ന് വര്‍ഷ കര്‍മപരിപാടിയുടെ ഭാഗമായി പത്രങ്ങളുടെ അച്ചടി മറ്റൊരു കമ്പനിയെ ഏല്‍പ്പിക്കാനും ധാരണയായിട്ടുണ്ട്. ഇതു പത്രങ്ങളുടെയും മാതൃസ്ഥാപനമായി ഗാര്‍ഡിയന്‍ മീഡിയ ഗ്രൂപ്പ് കഴിഞ്ഞ വര്‍ഷം തന്നെ ഇതേക്കുറിച്ച് സൂചന നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം 6.6 മില്യന്‍ പൗണ്ടായി നഷ്ടം വര്‍ദ്ധിച്ചതോടെയാണ് ഈ നീക്കം.
2018 മുതല്‍ ട്രിനിറ്റി മിറര്‍ ആയിരിക്കും ഈ പത്രങ്ങള്‍ അച്ചടിക്കുക. ഡെയിലി മിറര്‍, സണ്‍ഡേ മിറര്‍, സണ്‍ഡേ പീപ്പിള്‍ എന്നീ പത്രങ്ങളുടെ മാതൃ കമ്പനിയാണ് ഇത്. ലണ്ടനിലും മാഞ്ചസ്റ്ററിലുമായി ഗാര്‍ഡിയനുള്ള മൂന്ന് പ്രിന്റിംഗ് പ്രസുകള്‍ വില്‍ക്കുകയോ പൊളിക്കുകയോ ചെയ്‌തേക്കും. 80 മില്യന്‍ വീതം മൂല്യം വരുന്ന ഇവ ഇല്ലാതാകുന്നതോടെ 50 തൊഴിലവസരങ്ങളും നഷ്ടമാകുമെന്നാണ് കരുതുന്നത്. പ്രിന്റ് പരസ്യ വിപണിയിലെ ഇടിവും പത്രങ്ങള്‍ അച്ചടിക്കാനുള്ള ചെലവ് വര്‍ദ്ധിച്ചതും ഡിജിറ്റല്‍ മീഡിയയിലേക്ക് ജനങ്ങള്‍ കൂടുതലായി ആകൃഷ്ടരായതുമാണ് ഈ നഷ്ടത്തിന് കാരണം.
ഓണ്‍ലൈന്‍ പരസ്യങ്ങളുടെ വരുമാനം ഗൂഗിളിനും ഫേസ്ബുക്കിനും മാത്രമാണ് കാര്യമായി ലഭിക്കുന്നതെന്നതും ഈ സ്ഥാപതനത്തിന്റെ നഷ്ടം വര്‍ദ്ധിപ്പിച്ചു. മൂന്ന് വര്‍ഷം കൊണ്ട് അടിമുടി മാറുന്നതിനായുള്ള പദ്ധതിയാണ് തയ്യാറാക്കുന്നതെന്ന് കമ്പനി അറിയിച്ചു. കൂടുതല്‍ ആളുകള്‍ തങ്ങളുടെ പത്രപ്രവര്‍ത്തന ശൈലിയിലേക്ക് ആകൃഷ്ടരാകുന്നുണ്ട്. അതിന് അനുസൃതമായി കെട്ടിലും മട്ടിലും പുതുമകള്‍ കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും ഗാര്‍ഡിയന്‍ അറിയിച്ചു.