തിരുവനന്തപുരം: ജിഷ്ണു പ്രണോയ് കേസിലും ലക്കിടി കോളേജ് വിദ്യാര്‍ത്ഥി ഷഹീര്‍ ഷൗക്കത്തലിയുടെ കേസിലും നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിന് നല്‍കിയ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ വീണ്ടും സുപ്രീംകോടതിയില്‍. ജിഷ്ണു കേസില്‍ വൈസ് പ്രിന്‍സിപ്പലായ ശക്തിവേലിന് അനുവദിച്ച ജാമ്യവും റദ്ദാക്കണമെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെടും. ഹര്‍ജി നാളെയാണ് കോടതി പരിഗണിക്കുന്നത്. ഇതിനു പുറമേ ജിഷ്ണു കേസില്‍ പ്രതികളുടെ ചോദ്യം ചെയ്യലിനായി കോടതി ഏര്‍പ്പെടുത്തിയിരുന്ന നിബന്ധനകള്‍ നീക്കണമെന്നും സര്‍ക്കാരിനെതിരായ ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
തന്നെ മര്‍ദിച്ചെന്ന് കാട്ടി ലക്കിടി നെഹ്രു അക്കാദമിക് ലോ കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി ഷഹീര്‍ ഷൗക്കത്തലി നല്‍കിയ പരാതില്‍ പൊലീസ് കൃഷ്ണദാസിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കൃഷ്ണദാസടക്കം നാല് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ ജിഷ്ണു കേസിലേതിനു സമാനമായി അറസ്റ്റ് ചെയ്തതിന് പിന്നാലെ ഹൈക്കോടതി ഇവര്‍ക്ക് ജാമ്യം അനുവദിക്കുകയായിരുന്നു. തട്ടിക്കൊണ്ടു പോകല്‍, മര്‍ദ്ദനം, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങളാണ് കൃഷ്ണദാസിനെതിരെ ചുമത്തിയിരുന്നത്. കോളേജില്‍ അനധികൃതമായി നടക്കുന്ന പണപ്പിരിവും വെല്‍ഫെയര്‍ ഓഫീസര്‍മാരുടെ പ്രവര്‍ത്തനം സംബന്ധിച്ചും ഷഹീര്‍ സുതാര്യകേരളം സ്റ്റുഡന്റ് ഗ്രീവന്‍സ് സെല്ലിലേക്ക് അയച്ച പരാതിയെ തുടര്‍ന്നാണ് കൃഷ്ണദാസിന്റെയും പിആര്‍ഒ സഞ്ജിത്തിന്റെയും ക്രൂരമര്‍ദ്ദനത്തിന് ഇരയാകുന്നത്.
ജിഷ്ണു പ്രണോയിയുടെ കേസില്‍ ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ച വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേലിന്റെ ജാമ്യം നേരത്തെ സ്ഥിരപ്പെടുത്തുകയും ഒളിവിലുളള നാലും അഞ്ചും പ്രതികളായ പ്രവീണ്‍, ദിപിന്‍ എന്നിവര്‍ക്ക് ജാമ്യം നല്‍കുകയും ചെയ്തിരുന്നു. കേസില്‍ പി.കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് സര്‍ക്കാര്‍ നേരത്തെ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതിയില്‍ നിന്നും അനുകൂലമായ തീരുമാനം ഉണ്ടായിരുന്നില്ല.
പാരിസില്‍ അവധിക്കാല ആഘോഷത്തിനിടയിലെ ബ്രിട്ടീഷ് രാജകുമാരന്‍ പ്രിന്‍സ് വില്യമിന്റെ ഭാര്യ കെയ്റ്റ് മിഡില്‍ണിന്റെ അര്‍ദ്ധനഗ്‌ന ഫോട്ടോ പകര്‍ത്തി പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്കെതിരെ ബ്രിട്ടീഷ് കുടുംബം. ഫോട്ടോ പ്രസിദ്ധീകരിച്ച ഫ്രഞ്ച് മാധ്യമങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബ്രിട്ടീഷ് രാജകുടുംബം കോടതിയില്‍ 10 കോടി രൂപ നഷ്ടപരിഹാരം വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
സ്വകാര്യതയില്‍ കടന്നുകയറി എന്ന കുറ്റം ആരോപിച്ചാണ് ആറു മാധ്യമ പ്രതിനിധികള്‍ക്കെതിരെ രാജകുടുംബം രംഗത്തുവന്നത്. 2012 ലാണ് പാരിസില്‍ അവധിക്കാലം ആഘോഷിക്കാന്‍ വില്യം-കെയ്റ്റ് ദമ്പതികള്‍ പോയത്. ഇതിനിടയില്‍ ദമ്പതികളുടെ അനുവാദം ഇല്ലാതെയാണ് ഫ്രഞ്ച് മാഗസിനും മറ്റൊരു പ്രദേശിക പത്രവും ഫോട്ടോ പകര്‍ത്തിയത്. സണ്‍ബാത്ത് ചെയ്യുന്ന കെയ്റ്റിന്റെ ടോപ്‌ലെസ് ഫോട്ടോ മാധ്യമങ്ങളില്‍ വന്നത് ബ്രിട്ടനില്‍ വന്‍ വിവാദത്തിനു തിരികൊളുത്തിയിരുന്നു.
ലണ്ടന്‍: കോടതി ശക്തമായ താക്കീത് നല്‍കിയതോടെ വായു മലിനീകരണം നിയന്ത്രിക്കാനുള്ള നടപടികള്‍ ത്വരിതമാക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ നീക്കം തുടങ്ങി. അടുത്തയാഴ്ച ഇതിനായുള്ള കരട് പദ്ധതി അവതരിപ്പിക്കും. തെരഞ്ഞെടുപ്പിന് മുമ്പായി കരട് പദ്ധതി പ്രഖ്യാപിക്കണമെന്ന കോടതി നിര്‍ദേശത്തിനെതിരെ അപ്പീല്‍ നല്‍കുന്നില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ വായു മലിനീകരണത്തിനെതിരായി പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ നിര്‍ദേശം പുറപ്പെടുവിക്കരുതെന്ന് കാട്ടി മന്ത്രിമാര്‍ കോടതിയെ സമീപിച്ചിരുന്നു. ഇത് തള്ളിയ കോടതി അടിയന്തരമായി പദ്ധതി പ്രഖ്യാപിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു.
മെയ് 9നു മുമ്പായി കരട് പദ്ധതി അവതരിപ്പിക്കണമെന്നായിരുന്നു നിര്‍ദേശം. ലോക്കല്‍ തെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ട കാലാവധി കഴിയുന്നത് വരെ സമയം അനുവദിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. വ്യാഴാഴ്ചയാണ് ലോക്കല്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. 40,000ത്തോളം അകാല മരണങ്ങള്‍ക്ക് യുകെയിലെ വായു മലിനീകരണം കാരണമാകുന്നുണ്ടെന്നാണ് വ്യക്തമാക്കപ്പെട്ടിട്ടുള്ളത്. ഇത് അടിയന്തരമായി നിയന്ത്രിക്കാന്‍ നടപടികള്‍ വേണമെന്നത് ഏറെക്കാലമായുള്ള ആവശ്യമാണ്.
ഡീസല്‍ വാഹനങ്ങളെ നിയന്ത്രിക്കുന്നതടക്കമുള്ള നിര്‍ദേശങ്ങളായിരിക്കും പദ്ധതിയില്‍ ഉണ്ടാവുക. മലിനീകരണ നിയന്ത്രണം കര്‍ശനമായി നടപ്പാക്കാന്‍ ഹോട്ട്‌സ്‌പോട്ടുകള്‍ പ്രഖ്യാപിക്കുകയും മലിനീകരണത്തിന്റെ തോത് കൂടുതലുള്ള വാഹനങ്ങള്‍ക്ക് ഈ പ്രദേശങ്ങളില്‍ പ്രവേശനം നിഷേധിക്കുകയും ചെയ്യും. നിയന്ത്രണം ലംഘിക്കുന്നവര്‍ക്ക് കനത്ത പിഴയുള്‍പ്പെടെയുള്ള ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരും. ഡീസല്‍ വാഹനങ്ങള്‍ പാടെ ഇല്ലാതാക്കാനുള്ള നടപടികള്‍ ഉണ്ടാകുമെന്ന ആശങ്ക ഡീസല്‍ വാഹനങ്ങളുടെ ഉടമകള്‍ അറിയിക്കുന്നുണ്ട്.
വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനില്‍ മോര്‍ട്ടാര്‍ പൊട്ടിത്തെറിച്ച് കൊല്ലപ്പെടുന്നതിനു തൊട്ടുമുമ്പ് വനിതാ കോംബാറ്റ് ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ചിത്രം അമേരിക്കന്‍ സൈന്യം പുറത്തുവിട്ടു. അഫ്ഗാനിസ്ഥാനില്‍ പരിശീലനത്തിനിടെ മോര്‍ട്ടാര്‍ ട്യൂബ് പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ട ഹില്‍ഡ ക്ലെയ്റ്റണ്‍ എന്ന ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ചിത്രമാണ് പുറത്തു വന്നത്. ഒരു ട്രെയിനി ഫോട്ടോഗ്രാഫര്‍ക്കും അഫ്ഗാന്‍ പട്ടാളക്കാര്‍ക്കുമൊപ്പമായിരുന്നു ഈ അപകടം നടക്കുമ്പോള്‍ ഇവര്‍. 2013 ജൂലൈയില്‍ നടന്ന സംഭവത്തിലാണ് ഈ 22കാരി കൊല്ലപ്പെട്ടത്.
സംഭവത്തില്‍ അന്ന് 5 പേര്‍ കൊല്ലപ്പെട്ടു. ആര്‍മി കോംബാറ്റ് ഡോക്യുമെന്റേഷന്‍ വിഗദ്ധ ആദ്യമായാണ് അഫ്ഗാനില്‍ കൊല്ലപ്പെട്ടതെന്നും ഈ സംഭവത്തെ ഉദ്ധരിച്ച് അമേരിക്കന്‍ സേന പറയുന്നു. ആര്‍മി മിലിട്ടറി റിവ്യൂ ജേര്‍ണലിലാണ് ക്ലെയ്റ്റണ്‍ അവസാനമായി പകര്‍ത്തിയ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചത്. സൈന്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പകര്‍ത്തുകയും രേഖപ്പെടുത്തുകയും മാത്രമായിരുന്നില്ല, അവര്‍ തങ്ങള്‍ക്കൊപ്പം അങ്ങേയറ്റം അപകട സാധ്യതയുള്ള ഘട്ടങ്ങളില്‍പ്പോലും കൂടെ നില്‍ക്കുകയായിരുന്നുവെന്നും ചിത്രത്തിനൊപ്പമുള്ള ലേഖനത്തില്‍ ക്ലെയ്റ്റണേക്കുറിച്ച് പറയുന്നു.
മേരിലാന്‍ഡ്, ഫോര്‍ട്ട് മീഡിലെ55 സിഗ്നല്‍ കമ്പനിയില്‍ അംഗമായിരുന്ന ക്ലെയ്റ്റണിന്റെ പേരിലാണ് ഇപ്പോള്‍ അവരുടെ വാര്‍ഷിക ഫോട്ടോഗ്രാഫി മത്സരം നടത്തുന്നത്. ഡിഫന്‍സ് ഇന്‍ഫര്‍മേഷന്‍ സ്‌കൂൡലെ ഹാള്‍ ഓഫ് ഹീറോസിലും ഇവരുടെ പേര് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സ്‌കൂളില്‍ നിന്നാണ് ഇവര്‍ ബിരുദം നേടിയത്.
ലണ്ടന്‍: ബ്രെക്‌സിറ്റ് അതിന്റെ അടിസ്ഥാന തലത്തില്‍ ബ്രിട്ടീഷ് പൗരന്‍മാരുടെ ചില മൗലികാവകാശങ്ങള്‍ ഇല്ലാതാക്കിയേക്കുമെന്ന് ആശങ്ക ഉയരുന്നു. ആരോഗ്യത്തിനുള്ള അവകാശം ബ്രെക്‌സിറ്റോടെ ഇല്ലാതാകുമെന്ന് പബ്ലിക് ഹെല്‍ത്ത് പ്രൊഫസറും ബാരിസ്റ്ററുമായ തമാര ഹെര്‍വേ മുന്നറിയിപ്പ് നല്‍കുന്നു. കോടതികളില്‍ നടക്കുന്ന കേസുകളില്‍ പുകയില, മദ്യ കമ്പനികള്‍ അനായാസം വിജയിക്കുന്ന സാഹചര്യമാണ് ഉണ്ടാകാന്‍ പോകുന്നത്. യൂറോപ്യന്‍ യൂണിയന്‍ ചാര്‍ട്ടര്‍ ഓഫ് ഫണ്ടമെന്റല്‍ റൈറ്റ്‌സ് ഇല്ലാതാകുന്നതോടെയാണ് ഈ സ്ഥിതിവിശേഷം ഉണ്ടാവുകയെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലില്‍ എഴുതിയ ലേഖനത്തില്‍ അവര്‍ പറഞ്ഞു.
പ്ലെയിന്‍ സിഗരറ്റ് പാക്കിംഗില്‍ ഉണ്ടായിരുന്ന കേസില്‍ പുകയില കമ്പനികള്‍ വിജയിച്ചതിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടിയാണ് തമാര ഹെര്‍വേ ഇക്കാര്യം സമര്‍ത്ഥിക്കുന്നത്. ബ്രെക്‌സിറ്റിനു ശേഷം വ്യവസായങ്ങള്‍ക്ക് നിയമത്തിനു മേല്‍ സ്വാധീനമുണ്ടായേക്കും. ഭക്ഷ്യവസ്തുക്കളിലെ കീടനാശിനികളുടെ സാന്നിധ്യം, ജോലി സ്ഥലങ്ങളിലെ സുരക്ഷയും ആരോഗ്യ സംരക്ഷണവും, അപകടകരമായ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതും അവ നീക്കം ചെയ്യുന്നതും, മരുന്നുകളുടെ നിയന്ത്രണം, ജലത്തിന്റെയും വായുവിന്റെയും നിലവാരം തുടങ്ങിയ വിഷയങ്ങളില്‍ നിയമം സ്വാധീനിക്കപ്പെട്ടേക്കാമെന്ന ആശങ്കയാണ് ഇവര്‍ പങ്കുവെക്കുന്നത്.
ബ്രെക്‌സിറ്റ് ഈ വിധത്തിലാണ് മുന്നോട്ടു പോകുന്നതെങ്കില്‍ ശക്തരായ വ്യവസായികള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യങ്ങള്‍ അനുവദിച്ചു നല്‍കാന്‍ പ്രധാനമന്ത്രി തയ്യാറായേക്കും. യൂറോപ്യന്‍ ചാര്‍ട്ടര്‍ യുകെ നിയമമാക്കില്ലെന്നാണ് ആര്‍ട്ടിക്കിള്‍ 50 പ്രഖ്യാപിച്ചതിനു ശേഷം അവതരിപ്പിച്ച ഗ്രേറ്റ് റിപ്പീല്‍ ബില്ല് പറയുന്നത്. ഈ ചാര്‍ട്ടറിലെ 35-ാമത് ആര്‍ട്ടിക്കിളിലാണ് റൈറ്റ് ടു ഹെല്‍ത്ത് എന്ന സുപ്രധാന നിര്‍ദേശമുള്ളത്. പ്ലെയിന്‍ സിഗരറ്റ് പാക്കിംഗ് കേസിലും ആല്‍ക്കഹോള്‍ വില നിര്‍ണ്ണയത്തേക്കുറിച്ചുള്ള കേസില്‍ വിസ്‌കി കമ്പനികള്‍ക്കെതിരെയും ഈ നിര്‍ദേശമായിരുന്നു ഉപയോഗിച്ചിരുന്നത്.
യൂറോപ്യന്‍ യൂണിയന്‍ വിടുന്നതോടെ ഈ ചാര്‍ട്ടര്‍ അസാധുവാകുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ജനങ്ങളുടെ അവകാശങ്ങള്‍ അന്താരാഷ്ട്ര കരാറുകള്‍ അനുസരിച്ച് ലഭ്യമാകുമെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ആശങ്കയുണ്ടെന്നാണ് നിയമവിദഗ്ദ്ധര്‍ പറയുന്നത്.
തിരുവനന്തപുരം: കോഴിക്കോട് മുന്‍ കളക്ടര്‍ എന്‍ പ്രശാന്തിന് പിണറായി സര്‍ക്കാരിന്റെ അനൗദ്യോഗിക താക്കീത്. സോഷ്യല്‍ മീഡിയയിലൂടെയും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചും തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന കോഴിക്കോട് എംപി എംകെ രാഘവന്‍ നല്‍കിയ പരാതിയില്‍ പ്രശാന്തിന് നേരത്തെ ചീഫ് സെക്രട്ടറി നോട്ടീസ് നല്‍കിയിരുന്നു. എംപി ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് കളക്ടറും എംപിയും തമ്മില്‍ വാക്കുതര്‍ക്കം നടന്നിരുന്നു. അതുമായി ബന്ധപ്പെട്ട് എംപി നല്‍കിയ പരാതിയിലാണ് നടപടി.
വിഷയത്തില്‍ കളക്ടര്‍ മാപ്പ് പറയണമെന്നായിരുന്നു എംകെ രാഘവന്‍ എംപിയുടെ നിലപാട്. കുന്നംകുളത്തിന്റെ മാപ്പ് തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്താണ് കളക്ടര്‍ ഇതിനോട് പ്രതികരിച്ചത്. ഇത് വിവാദമായതിനേത്തുടര്‍ന്ന് കളക്ടറുടെ നിലപാടിനെതിരെ എംപി മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കി.
സംഭവത്തില്‍ കളക്ടറോട് ചീഫ് സെക്രട്ടറി വിശദീകരണം തേടിയിരുന്നു. അന്ന് പ്രശാന്ത് നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നായിരുന്നു അധികൃതരുടെ മറുപടി. പ്രശാന്തിന് ഇനിയുള്ള നീണ്ട സര്‍വീസും നിലവിലുള്ള നല്ല സര്‍വീസ് റെക്കോര്‍ഡും കണക്കിലെടുത്താണ് അനൗദ്യോഗിക താക്കീതില്‍ നടപടികള്‍ ഒതുക്കിയതെന്നാണ് സൂചന.
മലയാളം യുകെ ന്യൂസ് ടീം.
മലയാളം യുകെ എക്സൽ അവാർഡ് നൈറ്റ് ഒരുക്കങ്ങൾ തകൃതിയായി പുരോഗമിക്കുന്നു. സമയക്ലിപ്തത പാലിച്ചുകൊണ്ട് പ്രോഗ്രാമുകൾ സ്റ്റേജിൽ എത്തിക്കാനുള്ള കഠിന പരിശ്രമത്തിലാണ് പ്രോഗ്രാം കമ്മറ്റി. സ്റ്റേജ് ഷോകൾ അനിയന്ത്രിതമായി നീണ്ടു പോവുന്ന പതിവിനു അന്ത്യം കുറിക്കാൻ സംഘാടകർ തീരുമാനിച്ചു കഴിഞ്ഞു. പ്രഖ്യാപിച്ചിരിക്കുന്ന സമയത്ത് തന്നെ ആരംഭിച്ച് ഷെഡ്യൂൾ ചെയ്തിരിക്കുന്ന ഓർഡർറിൽ തന്നെ ഓരോ ഇനവും സ്റ്റേജിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് സംഘാടകർ. മെയ് 13ന് ലെസ്റ്ററിലെ മെഹർ സെന്ററിൽ ഉച്ചയ്ക്ക് 1 മണി മുതൽ രാത്രി 9 മണി വരെയാണ് അവാർഡ് നൈറ്റും ഇന്റർനാഷണൽ നഴ്സസ് ഡേ ആഘോഷവും നടക്കുക. ഇതോടനുബന്ധിച്ചുള്ള മിസ് മലയാളം യുകെ മത്സരത്തിൻറെ ഗ്രൂമിംഗ് സെഷൻ ലെസ്റ്ററിൽ ഏപ്രിൽ 29 ശനിയാഴ്ച നടന്നു. മത്സരങ്ങൾ കോർഡിനേറ്റ് ചെയ്യുന്നത് ആതിഥേയരായ ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയുടെ മുൻ പ്രസിഡന്റ് സോണി ജോർജാണ്. ഒരുക്കങ്ങൾ ശരിയായ രീതിയിൽ പുരോഗമിക്കുന്നതായി സോണി ജോർജ് പറഞ്ഞു. മൂന്നു റൗണ്ടുകളാണ് മത്സരത്തിൽ ഉണ്ടാവുക.
ഗ്ലോസ്റ്ററിൽ നിന്നുള്ള ജൂലിയറ്റ് മരിയ സെബാസ്റ്റ്യൻ, വാറ്റ് ഫോർഡിൽ നിന്നും സഹോദരിമാരായ മെറിറ്റ ജോസ്, ബെല്ലാ ജോസ്, നനീറ്റെണിൽ നിന്നും സ്നേഹാ സെൻസ്, ഡെർബിയിൽ നിന്ന് ഇരട്ടകളായ സുസൈൻ സ്റ്റാൻലി, സ്വീൻ സ്റ്റാൻലി, ലെസ്റ്ററിൽ നിന്നും ഹെലൻ മരിയ ജെയിംസ്, അൻജോ ജോർജ് എന്നിവരുമാണ് മിസ് മലയാളം യുകെ 2017ൽ പങ്കെടുക്കുന്നത്. പ്രോഗ്രാം ആങ്കറിംഗിലെ പ്രതിഭകളായ മോനി ഷിജോ, റോബി മേക്കര എന്നിവരാണ് മിസ് മലയാളം യുകെ മത്സരത്തിൽ സ്റ്റേജിൽ ആവേശം വിതറാൻ നേതൃത്വം നല്കുന്നത്.
അൻജോ ജോർജ്, ലെസ്റ്റർ
ലെസ്റ്റർ സെന്റ് പോൾസ് സ്കൂളിലെ ഇയർ 12 വിദ്യാർത്ഥിനി. ഡാൻസും റീഡിഗും ഫിലിമുകളും ഇഷ്ടപ്പെടുന്ന അൻജോ ജോർജ് ലെസ്റ്ററിലെ അക്കോൺസ് ഹിൽ നഴ്സിംഗ് ഹോമിൽ ജോലി ചെയ്യുന്ന ജോർജ് ജോണിൻറെയും ലെസ്റ്റർ NHS ഹോസ്പിറ്റലിലെ നഴ്സായ ലിസി ജോർജിൻറെയും മകളാണ്. മലയാളം സ്ഫുടമായി സംസാരിക്കുന്ന അൻജോ സ്കൂൾ കൗൺസിൽ മെമ്പറായും ഹെഡ് ഗേൾ ആയും കഴിവു തെളിയിച്ചിട്ടുണ്ട്. അൻജോയുടെ സഹോദരൻ സാൻജോ ജോർജ് ബിർമിങ്ങാം യൂണിവേഴ്സിറ്റിയിൽ പഠിക്കുന്നു. ഭാവിയിൽ ന്യൂറോ സയൻസിൽ ഡിഗ്രി ചെയ്യണമെന്നാണ് അൻജോയുടെ ആഗ്രഹം. മലയാളം യുകെ ഒരുക്കുന്ന ഈ അവസരം തൻറെ ആത്മവിശ്വാസം വർദ്ധിപ്പിക്കുവാൻ സഹായിക്കുന്നുണ്ടെന്ന് അൻജോ പറയുന്നു.
സുസൈൻ സ്റ്റാൻലി, സ്വീൻ സ്റ്റാൻലി ഡെർബി
റാമ്പിലെത്തുന്ന സുസൈനും സ്വീനും ഇരട്ടകളാണ്. ഇരുവരും സിക്സ്ത് ഫോമിൽ പഠിക്കുന്നു. സുസൈൻ ഷെഫീൽഡ് യൂണിവേഴ്സിറ്റിയിൽ കമ്പ്യൂട്ടർ ഫോറൻസികിലും സ്വീൻ സണ്ടർലാൻഡ് യൂണിവേഴ്സിറ്റിയിൽ എം.ഫാമിലും പഠനത്തിനായി യോഗ്യത നേടിക്കഴിഞ്ഞു. പ്രോഗ്രാം ആങ്കറിംഗിൽ തൽപരരാണ് ഈ ഇരട്ട സഹോദരിമാർ. മ്യൂസിക്കും ഡാൻസും റീഡിംഗും അഡ്വഞ്ചറും ഇഷ്ടപ്പെടുന്ന ഇവർ ധാരാളം ഇവന്റുകളിൽ കഴിവു തെളിയിച്ചിട്ടുണ്ട്. ഡെർബിയിലെ ബെൽപർ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന സ്റ്റാൻലി തോമസിൻറെയും ഡെർബി റോയൽ എന്‍എച്ച്എസിൽ നഴ്സായ എൽസി തോമസിൻറെയും മക്കളാണ് ഇവർ. ലെസ്റ്ററിലെ മിസ് മലയാളം യുകെയിൽ പങ്കെടുക്കാനുള്ള ഊർജിതമായ തയ്യാറെടുപ്പിലാണ് സ്വീനും സുസൈനും.
ഹെലൻ മരിയ ജയിംസ്, ലെസ്റ്റർ
റീജന്റ് കോളജ് ലെസ്റ്ററിലെ എ ലെവൽ ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ വിദ്യാർത്ഥിനിയാണ് ഹെലൻ ജയിംസ് . ക്ലാസിക്കൽ ഡാൻസ് പഠിക്കുന്നതോടൊപ്പം മ്യൂസിക്കിനെയും സിനിമയെയും ഇഷ്ടപ്പെടുന്നു ഈ മിടുക്കി. ഹോട്ടൽ മേഖലയിൽ ജോലി ചെയ്യുന്ന ജെയിംസ് മാത്യുവിൻറെയും ലെസ്റ്റർ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ നഴ്സായ മോൾബി ജെയിംസിൻറെയും മകളാണ് ഹെലൻ. ഹെലന് രണ്ടു സഹോദരന്മാർ ഉണ്ട്. ഹാരോൺ ജെയിംസും ഹാരിസ് ജെയിംസും. ആദ്യമായാണ് റാമ്പിൽ ഹെലൻ എത്തുന്നത്. എങ്കിലും വളരെ ആത്മവിശ്വാസത്തോടെയാണ് ഹെലൻ ഇതിൽ പങ്കെടുക്കുന്നത്. മലയാളം യുകെ ഒരുക്കുന്ന ഇതുപോലെയുള്ള നല്ല അവസരങ്ങൾ എല്ലാവർക്കും പ്രയോജനം ചെയ്യുന്നത് ആണ് എന്ന് ഹെലൻ കരുതുന്നു. ലെസ്റ്ററിൽ നടന്ന ഗ്രൂമിംഗ് സെഷൻ തന്നെ വളരെയധികം ആകർഷിച്ചെന്ന് ഹെലൻ ജയിംസ് പറഞ്ഞു.
സ്നേഹാ സെൻസ്, നനീറ്റൺ
കവൻട്രി സിറ്റി കോളജിൽ സോഷ്യൽ കെയറിൽ ബിടെക് വിദ്യാർത്ഥിനിയാണ് സ്നേഹാ സെൻസ്. നനീറ്റണിലെ സെൻസ് ജോസിൻറെയും ബീനാ സെൻസിൻറെയും മകൾ. പഠനത്തോടൊപ്പം പാർട്ട് ടൈം ജോലിയുമുണ്ട് സ്നേഹയ്ക്ക്. മലയാളത്തെ വളരെ അധികം ഇഷ്ടപ്പെടുന്ന സ്നേഹ ഡാൻസിലും തൽപരയാണ്. അഭിനയ ലോകത്ത് ചുവടുകൾ വച്ചിട്ടുള്ള സ്നേഹ ഡ്രാമകളിൽ പങ്കെടുത്തിട്ടുണ്ട്. ട്രാവലിംഗും രുചികരമായ ഭക്ഷണവും സ്നേഹ ഇഷ്ടപ്പെടുന്നു. ഒരു സഹോദരിയുണ്ട് സ്നേഹയ്ക്ക്, ഇയർ എട്ടിൽ പഠിക്കുന്ന സോനാ സെൻസ്. കാറ്ററിംഗ് ബിസിനസ് നടത്തുകയാണ് സെൻസ് ജോസ്. ജോർജ് എലിയട്ട് ഹോസ്പിറ്റലിലെ നഴ്സാണ് ബീനാ സെൻസ്. മറ്റു കുട്ടികളോടൊപ്പം റാമ്പിലെത്തുന്നതിന്റെ ത്രില്ലിലാണ് സ്നേഹ. നനീറ്റൺ കേരളാ ക്ലബിന്റെ എല്ലാ പ്രവർത്തനങ്ങളിലും മുൻപന്തിയിലുണ്ട് ഈ മിടുക്കി. മലയാളം യുകെ യുവതലമുറയ്ക്കായി ഒരുക്കുന്ന ഈ സ്റ്റേജ് ഷോ ആദ്യാവസാനം വരെ ആസ്വദിക്കാൻ തയ്യാറെടുക്കുകയാണ് സ്നേഹ സെൻസ്.
മെറിറ്റ ജോസ്, ബെല്ലാ ജോസ് വാറ്റ് ഫോർഡ്.
വാറ്റ് ഫോർഡ് സ്വദേശികളായ മെരിറ്റയും ബെല്ലയും സഹോദരിമാരാണ്. ഇരുവരും ഹാരോ കോളജിൽ എലെവലിൽ പഠിക്കുന്നു. ബെർക്കാംസ്റ്റെഡ് ബിസിനസ് കോളജിൽ ജോലി ചെയ്യുന്ന ജോസ് തോമസിൻറെയും വാറ്റ് ഫോർഡ് ജനറൽ ഹോസ്പിറ്റലിൽ നഴ്സ് പ്രാക്ടീഷണറായ റാണി ജോസിൻറെയും മക്കളാണ് ഇവർ. ഇവർക്ക് ഇരട്ട സഹോദരന്മാരുണ്ട്. ആൽബർട്ട് ജോസും ടൈറ്റസ് ജോസും. ആദ്യമായാണ് ഇരുവരും ഫാഷൻ – മോഡലിംഗ് രംഗത്ത് എത്തുന്നത്. മലയാളം യുകെയുടെ വേദിയിൽ ഒരുമിച്ച് സദസിനു മുമ്പിൽ ആത്മവിശ്വാസത്തോടെ എത്താനുള്ള ഒരുക്കത്തിലാണ് മെറിറ്റയും ബെല്ലയും. ഗ്രൂമിംഗ് സെഷനിൽ ഇരുവരും വളരെ ആവേശത്തോടെയാണ് പങ്കെടുത്തത്.
ജൂലിയറ്റ് മരിയ സെബാസ്റ്റ്യൻ, ഗ്ലോസ്റ്റർ
എക്സിറ്റർ യൂണിവേഴ്സിറ്റിയിൽ മെഡിസിനു രണ്ടാം വർഷം പഠിക്കുകയാണ് ജൂലിയറ്റ് സെബാസ്റ്റ്യൻ. എന്‍എച്ച്എസിൽ ജോലി ചെയ്യുന്ന സെബാസ്റ്റ്യൻ ആൻറണിയുടെയും ഗ്ലോസ്റ്റർ റോയൽ ഹോസ്പിറ്റലിൽ നഴ്സായ ലവ് ലി മാത്യുവിൻറെയും മകളാണ് ജൂലിയറ്റ്. ഗ്ലോസ്റ്റർഷെയർ മലയാളി അസോസിയേഷനിലെ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമാണ് ജൂലിയറ്റ്. ഒരു സഹോദരിയുണ്ട്, ജിസിഎസ്ഇയ്ക്ക് പഠിക്കുന്ന ലിസാ മരിയ സെബാസ്റ്റ്യൻ. ഗ്രാമർ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ജൂലിയറ്റ് സ്കൂളിൽ ഹെഡ് ഗേളായി പ്രവർത്തിച്ചിട്ടുണ്ട്. കരാട്ടേയിൽ മികവ് തെളിയിച്ച ജൂലിയറ്റ് കാറ്റകിസം ടീച്ചറുമാണ്. തായ് ലൻഡിൽ നടന്ന വേൾഡ് ചലഞ്ചിലും ഡ്യൂക്ക് ഓഫ് എഡിൻബറോ ക്യാമ്പിലും പങ്കെടുത്തിട്ടുണ്ട്. സെൻറ് ജോൺസ് ആംബുലൻസിനായി വോളണ്ടിയറായി പ്രവർത്തിക്കുന്നതോടൊപ്പം ഫസ്റ്റ് എയിഡറായി സേവനം ചെയ്യാറുമുണ്ട് ജൂലിയറ്റ്. കൂടാതെ മെഡിക് മെൻററുമാണ്. യൂണിവേഴ്സിറ്റിയിലെ ഏഷ്യൻ ഗ്രൂപ്പിൽ സജീവ മെമ്പറുമാണ്.
മുഖ്യാതിഥി ആയി ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലും പ്രത്യേക അതിഥിയായി ഇടുക്കി എം.പി ജോയിസ് ജോർജ്ജും ആഘോഷത്തിൽ പങ്കെടുത്ത് സന്ദേശം നല്കും. ചാരിറ്റി അവാർഡുകൾ ഉൾപ്പെടെ 20 എക്സൽ അവാർഡുകൾ സമ്മാനിക്കപ്പെടും. കലാ സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ കലാ സന്ധ്യയിൽ പങ്കെടുക്കും. മലയാളം യുകെയുടെ രണ്ടാം പിറന്നാളിനോടനുബന്ധിച്ചാണ് അവാർഡ് നൈറ്റ് സംഘടിപ്പിച്ചിരിക്കുന്നത്. മാഗ്നാ വിഷൻ ടിവിയും ലണ്ടൻ മലയാളം റേഡിയോയും അവാർഡ് നൈറ്റിന്റെ മീഡിയ പാർട്ണർമാരാണ്. അവാർഡ് നൈറ്റിന് ആതിഥേയത്വമൊരുക്കുന്ന ലെസ്റ്റർ കേരള കമ്യൂണിറ്റിയുടെയും മലയാളം യുകെയുടെയും സംയുക്ത യോഗം ഏപ്രിൽ 9നും 23 നും നടന്നിരുന്നു. LKC യെ പ്രതിനിധീകരിച്ച് അജയ് പെരുംപാലത്ത്, രാജേഷ് ജോസഫ്, ടെൽസ് മോൻ തോമസ്, ജോർജ് എടത്വാ, അലൻ മാർട്ടിൻ, ജോസ് തോമസ് മലയാളം യു കെ ഡയറക്ടർമാരായ ബിൻസു ജോൺ, ബിനോയി ജോസഫ്, റോയി ഫ്രാൻസിസ്, ജോജി തോമസ്, ഷിബു മാത്യു, ബിനുമോൻ മാത്യു എന്നിവരും യോഗങ്ങളിൽ പങ്കെടുത്തു.
മെയ് 6 ന് ഇവന്റ് കമ്മറ്റി വീണ്ടും ചേർന്ന് ഒരുക്കങ്ങളുടെ പുരോഗതി വിലയിരുത്തും. അവാർഡ് നൈറ്റിനോടനുബന്ധിച്ച് നഴ്സിംഗ് മേഖലയിൽ ജോലി ചെയ്യുന്നവർക്കായി നടത്തിയ മത്സര വിജയികൾക്ക് ചടങ്ങിൽ വച്ച് ട്രോഫികൾ സമ്മാനിക്കും. മത്സരത്തിൽ ലിങ്കൺ ഷയറിൽ നിന്നുള്ള ഷെറിൻ ജോസ് ഒന്നാം സ്ഥാനത്ത് എത്തിയപ്പോൾ പ്രസ്റ്റണിൽ നിന്നുള്ള ബീനാ ബിബിൻ രണ്ടാമതും ബർമ്മിങ്ങാമിൽ നിന്നുള്ള ബിജു ജോസഫ് മൂന്നാമതും എത്തി.
Also Read:
മലയാളം യു കെ അവാര്‍ഡ് നൈറ്റില്‍ യോര്‍ക്ഷയറിന്റെ സംഗീതവും..
മലയാളം യുകെ അവാര്‍ഡ് നൈറ്റിന് ആശംസകള്‍ നേര്‍ന്ന് കൊണ്ട് കെ. എം. മാണി സംസാരിക്കുന്നു
റിയാദ്: കിര്‍ഗിസ്ഥാനിലെ മേജര്‍ ജനറല്‍ സ്ഥാനത്തെത്തിയെന്ന് അവകാശപ്പെട്ട കോഴിക്കോട് സ്വദേശി തട്ടിപ്പുകാരനെന്ന് റിപ്പോര്‍ട്ട്. സൗദിയിലെ കിര്‍ഗിസ്ഥാന്‍ അംബാസഡറെ ഉദ്ധരിച്ച് മീഡിയവണ്‍ ആണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. കോഴിക്കോട് സ്വദേശി ഷെയ്ഖ് മുഹമ്മദ് റഫീഖ് ആണ് കിര്‍ഗിസ്ഥാന്‍ മേജര്‍ ജനറല്‍ സ്ഥാനം ലഭിച്ചതായി അവകാശപ്പെട്ടത്. ഒരു രാജ്യത്തിന്റെ ഉന്നത സൈനിക പദവി ബഹുമാന സൂചകമായി ലഭിച്ചത് ഇന്ത്യയിലും ഗള്‍ഫിലുമുള്ള മാധ്യമങ്ങളില്‍ വന്‍ തലക്കെട്ടുകള്‍ സൃഷ്ടിച്ചിരുന്നു.
കിര്‍ഗിസ്ഥാന്‍ സര്‍ക്കാരുമായോ സൈന്യവുമായോ ഇയാള്‍ക്ക് യാതോരു ബന്ധവുമില്ലെന്ന് അംബാസഡര്‍ അറിയിച്ചതായി മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇയാളുടെ പൗരത്വം റദ്ദാക്കിയതായും അംബാസഡര്‍ വ്യക്തമാക്കി. കിര്‍ഗിസ്ഥാന്‍ പ്രസിഡന്റ് ഇത് സംബന്ധിച്ച് സര്‍ക്കുലറും പ്രസിദ്ധീകരിച്ചിരുന്നു. കിര്‍ഗിസ്ഥാന്‍ സൈന്യത്തിലും സര്‍ക്കാരിലും വലിയ സ്വാധീനമുള്ളയാളാണെന്ന വിധത്തിലായിരുന്നു മലയാളത്തിിലെ മാധ്യമങ്ങളില്‍ ഇയാളെക്കുറിച്ചുള്ള വാര്‍ത്തകള്‍ വന്നത്.
സൗദിയില്‍ ബിസിനസ് നടത്തിയിരുന്ന ഇയാളെക്കുറിച്ച് ഇന്ത്യയില്‍ നിന്നും സൗദിയില്‍ നിന്നും സാമ്പത്തിക ഇടപാടുകളേക്കുറിച്ച് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. പരാതികള്‍ ശരിയാണെന്ന് ബോധ്യപ്പെട്ടതോടെയാണ് കിര്‍ഗിസ്ഥാന്‍ ഇയാളുടെ പൗരത്വം റദ്ദാക്കിയത്. കിര്‍ഗിസ്ഥാന്‍ പാസ്‌പോര്‍ട്ട് സ്വന്തമായി ഉണ്ടായിരുന്നു എന്നതില്‍ കവിഞ്ഞ് സൈന്യവുമായോ സര്‍ക്കാരുമായോ ഇയാള്‍ക്ക് ബന്ധങ്ങള്‍ ഒന്നുമില്ലെന്ന് അംബാസഡര്‍ വ്യക്തമാക്കി.
ലണ്ടന്‍: നിശ്ചയിച്ചിരിക്കുന്ന എട്ട് മിനിറ്റിനുള്ളില്‍ ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് അരികിലെത്താന്‍ ആംബുലന്‍സുകള്‍ പരാജയപ്പെടുന്നു. അതീവ പ്രാധാന്യമുള്ള കോളുകളുടെ എണ്ണത്തില്‍ കാര്യമായ വെട്ടിക്കുറയ്ക്കലുകള്‍ വരുത്തിയിട്ടും രോഗികള്‍ക്ക് അരികില്‍ എത്താന്‍ ആംബുലന്‍സുകള്‍ വൈകുന്നതായാണ് വിവരം. രാജ്യത്തെ 10 ആംബുലന്‍സ് ട്രസ്റ്റുകളില്‍ നടത്തിയ ട്രയലുകളിലാണ് ഈ പ്രശ്‌നത്തേക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചത്. ആംബുലന്‍സ് സേവനം മെച്ചപ്പെടുത്താനുള്ള നീക്കങ്ങളുടെ ഭാഗമായാണ് ട്രയല്‍ നടത്തിയത്.
എട്ട് മിനിറ്റ് എന്ന ലക്ഷ്യത്തില്‍ 75 ശതമാനം സര്‍വീസുകള്‍ എങ്കിലും നടത്തുന്നതിനായാണ് അതീവ പ്രാധാന്യമുള്ള കോളുകളുടെ എണ്ണത്തില്‍ കുറവ് വരുത്തിയത്. എന്നാല്‍ 2014 ജനുവരി മുതലുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നതനുസരിച്ച് എട്ട് മിനിറ്റ് എന്ന ടാര്‍ജറ്റില്‍ ആംബുലന്‍സുകള്‍ എത്തുന്നില്ല എന്നാണ്. ആയിരക്കണക്കിന് സംഭവങ്ങള്‍ അര്‍ജന്റ് കാറ്റഗറിയില്‍ നിന്ന് ഒഴിവാക്കിയിട്ടും ഈ ലക്ഷ്യം നിറവേറാന്‍ കഴിയാത്തത് ഗുരുതരമായി പ്രശ്‌നമാണെന്ന് വിലയിരുത്തപ്പെടുന്നു.
സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന ടാര്‍ജറ്റ് നിറവേറാനായി എന്‍എച്ച്എസ് കോളുകളുടെ പ്രാധാന്യം നിശ്ചയിക്കുന്നതും അത് പൂര്‍ത്തിയാക്കാന്‍ ആംബുലന്‍സുകള്‍ക്ക് സാധിക്കാത്തതും മൂലം ആയിരക്കണക്കിന് ജീവനുകള്‍ക്കാണ് ഭീഷണിയുണ്ടാകുന്നതെന്ന് യൂണിയനുകള്‍ കുറ്റപ്പെടുത്തുന്നു. ഇതു മൂലം അത്യാവശ്യമായി ചികിത്സ വേണ്ടി വരുന്ന ചില രോഗികളെങ്കിലും അവഗണിക്കപ്പെടാറുണ്ടെന്ന് ആംബുലന്‍സ് സ്റ്റാഫ് യൂണിയന്‍ ജിഎംബി ആരോപിക്കുന്നു.
ലണ്ടന്‍: കടുത്ത നിയന്ത്രണങ്ങളുമായി പുതിയ സ്‌മോക്കിംഗ് നിയമം ഈ മാസം നിലവില്‍ വരുന്നു. മെയ് 21 മുതലാണ് പുതിയ നിയമം പ്രാബല്യത്തിലാകുന്നത്. 10 സിഗരറ്റുകളടങ്ങിയ ചെറിയ പാക്കറ്റുകളും 10, 20 ഗ്രാം ടുബാക്കോ റോളിംഗുകളും ഈ നിയമം അനുസരിച്ച് പൂര്‍ണ്ണമായും നിരോധിക്കും. മെന്തോള്‍, വാനില, സ്‌പൈസ്, ഫ്രൂട്ട്, ക്യാന്‍ഡി, ആല്‍ക്കഹോള്‍ തുടങ്ങി എല്ലാവിധത്തിലുള്ള ഫ്‌ളേവറുകളിലുള്ള സിഗരറ്റുകളും നിരോധിച്ചവയില്‍ ഉള്‍പ്പെടുന്നു. സിഗരറ്റ് പാക്കറ്റുകള്‍ ഏറ്റവും അനാകര്‍ഷകമായ പാക്കറ്റുകളില്‍ മാത്രമേ വിതരണം ചെയ്യാവൂ എന്നതാണ് മറ്റൊരു നിബന്ധന.
ഇവയെല്ലാം മൂന്ന് ആഴ്ചയ്ക്കുള്ളില്‍ നിലവില്‍ വരും എന്നതാണ് മറ്റൊരു പ്രത്യേകത. ചെറിയ പാക്കറ്റുകളിലെ സിഗരറ്റുകള്‍ക്ക് നിരോധനം വരുന്നതിലൂടെ ഇനി ഏറ്റവും വില കുറഞ്ഞ സിഗരറ്റ് വാങ്ങണമെങ്കില്‍ 8.82 പൗണ്ട് മുടക്കേണ്ടി വരും. ഇപ്പോള്‍ത്തന്നെ സിഗരറ്റുകള്‍ക്ക് വലിയ വിലയാണ് നല്‍കേണ്ടി വരുന്നത്. ഇനിയും വില കൂട്ടിയാല്‍ അത് പുകവലി കുറയ്ക്കാനും പാടെ ഇല്ലാതാക്കാനും ജനങ്ങളെ പ്രേരിപ്പിക്കുമെന്ന് ആക്ഷന്‍ ഓണ്‍ സ്‌മോക്കിംഗ് ആന്‍ഡ് ഹെല്‍ത്ത് വക്താവ് അമാന്‍ സാന്‍ഫോര്‍ഡ് പറഞ്ഞു.
ചെറുപ്പക്കാരെ പുകവലിയിലേക്ക് ആകര്‍ഷിക്കുന്നതില്‍ സിഗരറ്റ് പാക്കറ്റുകളുടെ രൂപകല്‍പന വലിയ പങ്ക് വഹിക്കുന്നുണ്ട്. ഇത് ഇല്ലാതാക്കുന്നതിനായാണ് ഏറ്റവും മോശം പാക്കുകളില്‍ മാത്രമേ സിഗരറ്റ് വിപണിയിലെത്തിക്കാവൂ എന്ന നിബന്ധന കൊണ്ടുവരുന്നത്. സാധാരണ ഫോണ്ടില്‍ പേരും പുകവലി മൂലമുണ്ടാകുന്ന മാരക രോഗങ്ങളളുടെ ചിത്രവും പാക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കും. ലോകത്തെ ഏറ്റവും മോശം നിറമായി കണക്കാക്കുന്ന ഒപേക് കൗച്ച് എന്ന പച്ചനിറത്തിന്റെ ഷേഡില്‍ മാത്രമേ പാക്കറ്റുകള്‍ തയ്യാറാക്കാവൂ എന്നും നിബന്ധനയുണ്ട്.