അരൂർ: ഫേസ്ബുക്ക് വഴിപരിചയപ്പെട്ടു സ്നേഹത്തിലായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മദ്യം നൽകി മയക്കി സുഹൃത്തുക്കൾക്കൊപ്പം പീഡിപ്പിച്ച സംഭവത്തിൽ കാമുകനുൾപ്പെടെ അഞ്ചു പേരെ കുത്തിയതോട് പോലീസ് അറസ്റ്റു ചെയ്തു. മുഖ്യപ്രതി പട്ടണക്കാട് പഞ്ചായത്ത് നാലാം വാർഡിൽ ചക്കാലപറമ്പ് നികത്തിൽ അഖിൽ കൃഷ്ണ (ഉണ്ണിക്കുട്ടൻ-23), തുറവൂർ പഞ്ചായത്ത് കൊച്ചുപുത്തൻതറ രാജേഷ് (ആന രാജേഷ്-28), പട്ടണക്കാട് പുലരി നിലയത്തിൽ ജിനദേവ് (ബിനു-29), തിരുനെല്ലൂർ ചാലിത്തറയിൽ സിനീഷ് (29), വളമംഗലം പുത്തൻതറ കിഴക്കേനികർത്തിൽ ബിനീഷ് (26) എന്നിവരെയാണു സിഐ കെ. സജീവ്, എസ്ഐ പി.ജി. മധു എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്.
സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നത്: ഓട്ടോ ഡ്രൈവറായ അഖിൽ കൃഷ്ണ പെൺകുട്ടിയുമായി സ്നേഹബന്ധത്തിലാവുകയും പട്ടണക്കാട്ടുള്ള വീട്ടിലെത്തിച്ചു മദ്യം നൽകി പീഡിപ്പിച്ചശേഷം സുഹൃത്തുക്കൾക്കു കൈമാറുകയുമായിരുന്നു. ഒരു വർഷത്തോളം പല സ്ഥലങ്ങളിലും കൊണ്ടുപോയി പ്രതികൾ പീഡിപ്പിച്ചതായി പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്.
ഇപ്പോള് പെൺകുട്ടി നാലുമാസം ഗർഭിണിയാണ്. ഗർഭിണിയായശേഷം പെൺകുട്ടിയെ അമ്മ കൊച്ചിയിലുള്ള ആതുരാലയത്തിൽ പാർപ്പിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയപ്പോൾ ആശുപത്രി അധികൃതർ പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്ന്ന് ആലപ്പുഴ വനിതാ സെൽ എസ്ഐ ജെ. ശ്രീദേവിയുടെ നേതൃത്വത്തിൽ പെൺകുട്ടിയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണു പീഡന വിവരങ്ങൾ പുറത്തായത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.


കനത്ത മഴയിൽനിന്നു രക്ഷതേടി ജനക്കൂട്ടം റെയിൽവേ കാൽനടപ്പാലത്തിലേക്കു തിക്കിക്കയറിയെന്നും മഴ അവസാനിച്ചതോടെ താഴേക്ക് ഇറങ്ങാനുള്ള ആൾക്കാരുടെ വെപ്രാളമാണ് അപകടമുണ്ടാക്കിയതെന്നും റെയിൽവേ പിആർ ഡിജി എ. സക്സേന അറിയിച്ചു. കാൽനടപ്പാലത്തിനു സമീപം വലിയ ശബ്ദത്തോടെ ഷോർട്ട് സർക്യൂട്ടുണ്ടായെന്നും സൂചനയുണ്ട്. ഇതും തിക്കിനും തിരക്കിനും കാരണമായോ എന്ന് പൊലീസ് സംശയിക്കുന്നു. ഇതിനുപിന്നാലെ രക്ഷപ്പെടാനായി ചിലർ പാലത്തിൽനിന്ന് എടുത്തുചാടിയെന്നാണ് കരുതുന്നത്. സംഭവസ്ഥലത്തുനിന്ന് ആദ്യം വന്ന ചിത്രങ്ങളിൽ ചിലയാളുകൾ നിലത്തുകിടക്കുന്നതു വ്യക്തമാണ്.
സംഭവത്തിൽ രാഷ്ട്രപതി റാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. അതേസമയം, എൻഡിഎ സർക്കാരിന്റെയും റെയിൽവേ മന്ത്രാലയത്തിന്റെയും അനാസ്ഥയാണ് അപകടത്തിനു കാരണമെന്ന് ആരോപിച്ചു ശിവസേന രംഗത്തെത്തി. അപകടത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്തു മന്ത്രി പിയൂഷ് ഗോയൽ രാജിവയ്ക്കണമെന്നും ശിവസേന ആവശ്യപ്പെട്ടു.




