Main News

ലണ്ടന്‍: ബിഗ്‌ബെന്‍ നവീകരണത്തിന് വിലയിരുത്തിയ തുകയുടെ ഇരട്ടി വേണ്ടിവരുമെന്ന് വെളിപ്പെടുത്തല്‍. ബിഗ്‌ബെന്‍ സ്ഥിതി ചെയ്യുന്ന വെസ്റ്റ്മിന്‍സ്റ്റര്‍ കൊട്ടാരത്തിലെ എലിസബത്ത് ടവര്‍ നവീകരിക്കുന്നതിന് 61 മില്യന്‍ പൗണ്ട് വേണ്ടിവരുമെന്നാണ് പുതിയ വെളിപ്പെടുത്തല്‍. 2016 സ്പ്രിംഗിലായിരുന്നു നവീകരണത്തിനായുള്ള ചെലവ് കണക്കാക്കിയത്. 29 മില്യന്‍ പൗണ്ട് ആയിരുന്നു വകയിരുത്തിയത്. നാലു വര്‍ഷത്തേക്ക് പ്രത്യേക അവസരങ്ങളില്‍ മാത്രമേ മുഴങ്ങൂ എന്ന വിവരം പുറത്തു വന്നതോടെ നവീകരണ പ്രവര്‍ത്തനങ്ങളും വിവാദത്തിലേക്ക് നീങ്ങിയിരുന്നു.

നവീകരണം എത്രമാത്രം സങ്കീര്‍ണ്ണമാണെന്ന് അതിനായി നിയോഗിക്കപ്പെട്ട കോണ്‍ട്രാക്ടര്‍മാര്‍ക്ക് വ്യക്തമായ ചിത്രം ഇപ്പോളാണ് ലഭിച്ചതെന്നും അതാണ് തുക ഇരട്ടിയാകാന്‍ കാരണമെന്നുമാണ് നാടകീയമായ ഈ വര്‍ദ്ധനവിനേക്കുറിച്ച് പാര്‍ലമെന്റ് പ്രതികരിച്ചത്. ആദ്യം നടത്തിയ വിലയിരുത്തലിനെ കമ്മീഷനുകള്‍ കുറ്റപ്പെടുത്തുകയും തുക വര്‍ദ്ധിച്ചതില്‍ നിരാശ രേഖപ്പെടുത്തുകയും ചെയ്തതായി ഹൗസ് ഓഫ് കോമണ്‍സ് വക്താവ് പറഞ്ഞു. നവീകരണത്തിന്റെ പുരോഗതി ഉദ്യോഗസ്ഥര്‍ നിരീക്ഷിക്കുകയും റിപ്പോര്‍ട്ടുകള്‍ കമ്മീഷനുകള്‍ക്ക് നല്‍കുകയും ചെയ്യും.

എസ്റ്റിമേറ്റിംഗില്‍ പരാജയമുണ്ടായെന്ന് വ്യക്തമായതായി കോമണ്‍സ് ക്ലര്‍ക്കും പാര്‍ലമെന്റ്‌സ് ക്ലര്‍ക്കും ഡയറക്ടര്‍ ജനറല്‍ ഓഫ് ഹൗസ് ഓഫ് കോമണ്‍സും ചേര്‍ന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇപ്പോള്‍ കൂടുതല്‍ വ്യക്തതയുള്ള എസ്റ്റിമേറ്റാണ് ലഭിച്ചിരിക്കുന്നത്. കോണ്‍ട്രാക്റ്റുകള്‍ ടെന്‍ഡര്‍ ചെയ്യുന്നതിനായാണ് ആദ്യഘട്ടത്തില്‍ കുറച്ച് കാണിച്ചത്. പിന്നീട് നടത്തിയ സര്‍വേകളില്‍ ചെലവുകളുടെ യഥാര്‍ത്ഥ ചിത്രം വ്യക്തമായെന്നും പ്രസ്താവന പറയുന്നു.
ബിഗ്‌ബെന്‍ നവീകരണത്തിനുള്ള ചെലവ് ഇരട്ടിയാകുമെന്ന് വെളിപ്പെടുത്തല്‍

ന്യൂസ് ഡെസ്ക്

മുംബൈയിൽ കനത്ത മഴയ്ക്കിടെ നഗരത്തിലെ എൽഫിൻസ്റ്റൺ റെയിൽവേ സ്റ്റേഷനിലെ കാൽനടപ്പാലത്തിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 22 പേർ മരിച്ചു. 39 പേർക്കു പരുക്കേറ്റു. ഇതിൽ ചിലരുടെ നില ഗുരുതരമാണ്. മരിച്ചവരിൽ നാലു സ്ത്രീകളും ഉൾപ്പെടുന്നു. രാവിലെ ഒൻപതരയോടെയാണ് അപകടമുണ്ടായത്. ഈ റെയിൽവേ സ്റ്റേഷന്റെ പേര് പ്രഭാദേവി റെയിൽവേ സ്റ്റേഷന്‍ എന്ന് ഔദ്യോഗികമായി നാമകരണം ചെയ്യാനിരുന്ന ദിവസമാണ് അപകടമുണ്ടായത്. അപകടത്തിന്റെ പശ്ചാത്തലത്തിൽ റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു.

കനത്ത മഴയിൽനിന്നു രക്ഷതേടി ജനക്കൂട്ടം റെയിൽവേ കാൽനടപ്പാലത്തിലേക്കു തിക്കിക്കയറിയെന്നും മഴ അവസാനിച്ചതോടെ താഴേക്ക് ഇറങ്ങാനുള്ള ആൾക്കാരുടെ വെപ്രാളമാണ് അപകടമുണ്ടാക്കിയതെന്നും റെയിൽവേ പിആർ ഡിജി എ. സക്സേന അറിയിച്ചു. കാൽനടപ്പാലത്തിനു സമീപം വലിയ ശബ്ദത്തോടെ ഷോർട്ട് സർക്യൂട്ടുണ്ടായെന്നും സൂചനയുണ്ട്. ഇതും തിക്കിനും തിരക്കിനും കാരണമായോ എന്ന് പൊലീസ് സംശയിക്കുന്നു. ഇതിനുപിന്നാലെ രക്ഷപ്പെടാനായി ചിലർ പാലത്തിൽനിന്ന് എടുത്തുചാടിയെന്നാണ് കരുതുന്നത്. സംഭവസ്ഥലത്തുനിന്ന് ആദ്യം വന്ന ചിത്രങ്ങളിൽ ചിലയാളുകൾ നിലത്തുകിടക്കുന്നതു വ്യക്തമാണ്.

സംഭവത്തിൽ രാഷ്ട്രപതി റാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്‍ലി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. അതേസമയം, എൻഡിഎ സർക്കാരിന്റെയും റെയിൽവേ മന്ത്രാലയത്തിന്റെയും അനാസ്ഥയാണ് അപകടത്തിനു കാരണമെന്ന് ആരോപിച്ചു ശിവസേന രംഗത്തെത്തി. അപകടത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്തു മന്ത്രി പിയൂഷ് ഗോയൽ രാജിവയ്ക്കണമെന്നും ശിവസേന ആവശ്യപ്പെട്ടു.

ലണ്ടന്‍: കൈകള്‍ കഴുകുമ്പോള്‍ ഹാപ്പി ബര്‍ത്ത്‌ഡേ ഗാനം രണ്ട് തവണ പാടാന്‍ ഫാര്‍മസിസ്റ്റുകളുടെ നിര്‍ദേശം. ഇതെന്ത് വിചിത്രമായ നിര്‍ദേശമാണെന്ന് തോന്നുന്നുണ്ട് അല്ലേ? എന്നാല്‍ കുറഞ്ഞത് 20 സെക്കന്‍ഡ് എങ്കിലും കൈകള്‍ കഴുകിയാലേ അണുക്കളില്‍ നിന്ന് മുക്തി നേടാനാകൂ എന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. അതായത് ഹാപ്പി ബര്‍ത്ത്‌ഡേ ഗാനം രണ്ട് തവണ പാടുന്ന സമയം കൈകള്‍ കഴുകണമെന്ന് റോയല്‍ ഫാര്‍മസ്യൂട്ടിക്കല്‍ സൊസൈറ്റി പറയുന്നു. പനി, ജലദോഷം, അണുബാധകള്‍, വയറിനെ ബാധിക്കുന്ന അസുഖങ്ങള്‍ എന്നിവയ്ക്ക് കാരണമാകുന്ന വൈറസുകളെയും ബാക്ടീരിയകളെയും കഴുകിക്കളയാന്‍ ഇത്രയും സമയം ആവശ്യമാണ്.

ആന്റിബയോട്ടിക്കുകളുടെ ഉപയോഗം ഒഴിവാക്കണമെങ്കില്‍ കൈകള്‍ വൃത്തിയായി സൂക്ഷിക്കണമെന്ന് ആര്‍പിഎസ് പറയുന്നു. ആന്റിബയോട്ടിക്കുകളുടെ നിരന്തര ഉപയോഗം മൂലം രോഗാണുക്കള്‍ അവയോട് പ്രതിരോധം ആര്‍ജ്ജിക്കുകയാണ്. ഇത് ആന്റിബയോട്ടിക്കുകള്‍ ഫലപ്രദമാകുന്നത് തടയും. വയറിളക്കം ബാധിക്കുന്നത് കൈകള്‍ ശുചിയായി സൂക്ഷിക്കുന്നതിലൂടെ മൂന്നിലൊന്നായി കുറയ്ക്കാം. 16 ശതമാനം ശ്വസന വ്യവസ്ഥയെ ബാധിക്കുന്ന രോഗങ്ങളും ഈവിധത്തില്‍ പ്രതിരോധിക്കാനാകും.

ആര്‍പിഎസ് 2000ത്തിലേറെ ആളുകളില്‍ നടത്തിയ സര്‍വേയില്‍ 84 ശതമാനം പേരും ശരിയായ വിധത്തില്‍ കൈകള്‍ കഴുകുന്നില്ലെന്ന് കണ്ടെത്തി. 65 ശതമാനം പേര്‍ ഭക്ഷണത്തിനു മുമ്പ് കൈകള്‍ കഴുകുന്നില്ല. അവരില്‍ പകുതിയോളം പേര്‍ വളര്‍ത്തുമൃഗങ്ങളെ പിടിച്ചതിനു ശേഷം പോലും കൈകഴുകുന്നില്ലെന്ന് വ്യക്തമായി. ഭക്ഷണം തയ്യാറാക്കുന്നതിനു മുമ്പായി 32 ശതമാനം പേര്‍ കൈ വൃത്തിയാക്കുന്നില്ല. ടോയ്‌ലെറ്റില്‍ പോയതിനു ശേഷം പോലും കൈകഴുകാത്തവരാണ് 21 ശതമാനമെന്നും സര്‍വേയില്‍ കണ്ടെത്തി.

ലണ്ടന്‍: യുകെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ചിക്കന്‍ വിതരണം ചെയ്യുന്ന കമ്പനി ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നതായി വെളിപ്പെടുത്തല്‍. ഗാര്‍ഡിയനും ഐടിവി ന്യൂസും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന ഈ വിവരം പുറത്തുവന്നത്. യുകെയിലെ മുന്‍നിര സൂപ്പര്‍മാര്‍ക്കറ്റ് ശൃഖലകളായ ടെസ്‌കോ, സെയിന്‍സ്ബറിസ്, മാര്‍ക്‌സ് ആന്‍ഡ് സ്‌പെന്‍സര്‍, ആള്‍ഡി, ലിഡില്‍ തുടങ്ങിയവയ്ക്ക് ചിക്കന്‍ വിതരണം ചെയ്യുന്ന 2 സിസ്റ്റേസ് ഫുഡ് ഗ്രൂപ്പിന്റെ പ്ലാന്റില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഈ മാധ്യമങ്ങള്‍ പുറത്തുവിട്ടു. കശാപ്പ് തിയതി രേഖപ്പെടുത്തിയ ലേബലുകള്‍ പൊളിച്ചുമാറ്റി പുതിയ ലേബലുകള്‍ പതിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നത്.

യുകെയില്‍ ഉപയോഗിക്കപ്പെടുന്ന ചിക്കനില്‍ മൂന്നിലൊന്നും വിതരണം ചെയ്യുന്നത് ഈ കമ്പനിയാണ്. ഇതേക്കുറിച്ചുള്ള വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് സൂപ്പര്‍മാര്‍ക്കറ്റുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 2013ല്‍ ബീഫില്‍ വില കുറഞ്ഞ കുതിരയിറച്ചി കലര്‍ത്തിയ സംഭവത്തിനു ശേഷം ഇറച്ചി വിപണിയില്‍ നിന്ന് പുറത്തു വരുന്ന വലിയ ക്രമക്കേടാണ് ഇതെന്ന് വിലയിരുത്തപ്പെടുന്നു. കുതിരയിറച്ചി വിവാദത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയവര്‍ക്ക് പിന്നീട് കോടതി തടവുശിക്ഷ വിധിച്ചിരുന്നു.

കശാപ്പ് തിയതി മാറ്റുന്നത് ഗുണനിലവാരം കുറഞ്ഞ ഇറച്ചി മാര്‍ക്കറ്റുകളില്‍ വിറ്റഴിയുന്നതിന് കാരണമാകുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ഈ വിധത്തില്‍ ലേബലുകള്‍ മാറ്റുന്നത് ഭക്ഷ്യസുരക്ഷാ നിയമപ്രകാരം കുറ്റകരമാണ്. ബെസ്റ്റ് ബിഫോര്‍ തിയതികളില്‍ നിന്ന് വ്യത്യസ്തമാണ് ഇറച്ചി പാക്കുകളിലെ കില്‍ ഡേറ്റ്. സുരക്ഷാ മാനദണ്ഡങ്ങളുടെ ഭാഗമായാണ് ഇത് പ്രത്യേകം നല്‍കുന്നത്. പലപ്പോഴും ലേബലുകള്‍ മാറ്റി പതിക്കാന്‍ കമ്പനി തങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജീവനക്കാര്‍ വെളിപ്പെടുത്തിയതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വെസ്റ്റ് ബ്രോംവിച്ചിലെ 2 സിസ്‌റ്റേഴ്‌സ് പ്ലാന്റില്‍ 12 പ്രവൃത്തിദിനങ്ങളിലായി നടത്തിയ പരിശോധനയിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്ന് തിരിച്ചയക്കുന്ന ഇറച്ചി പാക്കറ്റുകളുടെ ലേബലുകള്‍ മാറ്റി തിരികെ അയക്കുന്നതായി അന്വേഷണത്തില്‍ വ്യക്തമായി. നിലത്തു വീഴുന്ന ചിക്കന്‍ പോലും അതേപടി പാക്കറ്റുകളിലാക്കുന്നു, വ്യത്യസ്ത ദിവസങ്ങളില്‍ കൊല്ലുന്ന കോഴികളുടെ ഇറച്ചി കൂട്ടിക്കലര്‍ത്തി പാക്ക് ചെയ്യുന്നു തുടങ്ങിയ ക്രമക്കേടുകളും ഈ പ്ലാന്റില്‍ നടക്കുന്നതായി റിപ്പോര്‍ട്ട് പറയുന്നു.

ലണ്ടന്‍: ലണ്ടന്‍ നഗരത്തില്‍ ഊബര്‍ ടാക്‌സിക്ക് ഏര്‍പ്പെടുത്തിയ വിലക്കിനെ വിമര്‍ശിച്ച് പ്രധാനമന്ത്രി തെരേസ മേയ്. ഊബറിന് പ്രവര്‍ത്തനാനുമതി പുതുക്കി നല്‍കേണ്ടതില്ലെന്ന മേയര്‍ സാദിഖ് ഖാന്‍ അധ്യക്ഷനായ ട്രാഫിക് ഫോര്‍ ലണ്ടന്റെ തീരുമാനം ശരിയായതല്ലെന്ന് മേയ് പറഞ്ഞു. ആയിരക്കണക്കിന് ആളുകളുടെ തൊഴില്‍ നഷ്ടമാകുന്ന നടപടിയാണ് ഇതെന്നും അവര്‍ പറഞ്ഞു. പൊതുജനങ്ങളുടെ സുരക്ഷയെക്കരുതിയാണ് ഊബറിന് ലണ്ടന്‍ നഗരത്തില്‍ പ്രവര്‍ത്തനാനുമതി പുതുക്കി നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചതെന്ന് ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ ലണ്ടന്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഊബര്‍ സുരക്ഷിതമാണോ എന്ന വസ്തുതയും കണക്കിലെടുക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ ലണ്ടന്റെ തീരുമാനത്തിനെതിരെ ഊബര്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണ്. സെപ്റ്റംബര്‍ 30നാണ് നിലവിലുള്ള പ്രവര്‍ത്തനാനുമതി അവസാനിക്കുന്നത്. എന്നാല്‍ അപ്പീല്‍ കാലാവധിയില്‍ ഊബറിന് തടസമില്ലാതെ സര്‍വീസ് നടത്താം. ഇത് ഒരു വര്‍ഷം വരെ നീളുമെന്നാണ് കരുതുന്നത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സമ്മേളനത്തിനു മുമ്പായി ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് ലണ്ടന്‍ മേയറുടെ നടപടിയെ പ്രധാനമന്ത്രി വിമര്‍ശിച്ചത്.

ഒരു ഒപ്പിലൂടെ മേയര്‍ 40,000 ആളുകളുടെ ജോലിയാണ് പ്രതിസന്ധിയിലാക്കിയതെന്നായിരുന്നു പ്രധാന വിമര്‍ശനം. ഈ തീരുമാനം 35 ലക്ഷത്തോളം വരുന്ന ഊബര്‍ ഉപയോക്താക്കളെയും കഷ്ടത്തിലാക്കി. ഒറ്റയടിക്ക് ഏര്‍പ്പെടുത്തിയ നിരോധനം ശരിയായ നടപടിയല്ല. എന്നാല്‍ ജനങ്ങള്‍ക്ക് തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ട്. ലണ്ടനിലെ പ്രവര്‍ത്തനത്തില്‍ വന്ന പിഴവുകളില്‍ ഖേദിക്കുന്നതായി ഊബര്‍ ചീഫ് എക്‌സിക്യൂട്ടീവ് ദാര ഖോസ്രോവ്ഷാഹി തിങ്കളാഴ്ച പുറത്തുവിട്ട തുറന്ന കത്തില്‍ വ്യക്തമാക്കിയിരുന്നു.

ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍. ഒ

ഗ്ലാസ്‌ഗോ: ബ്രിസ്റ്റോള്‍ ബൈബിള്‍ കലോത്സവമായി കഴിഞ്ഞ പത്ത് വര്‍ഷക്കാലമായി നടന്നുവന്ന കലാമാമാങ്കം ഇത്തവണ മുതല്‍ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ സാരഥ്യത്തില്‍ കൂടുതല്‍ വിപുലമായി ആരംഭിക്കുന്നു. ദൈവം ഓരോരുത്തര്‍ക്കും നല്‍കിയിരിക്കുന്ന വ്യത്യസ്ഥങ്ങളായ കലാവൈഭവങ്ങളിലൂടെ ദൈവമഹത്വം പ്രകീര്‍ത്തിക്കാനുള്ള സുവര്‍ണാവസരമാണ് ഇതില്‍ പങ്കെടുക്കുന്ന ഓരോ കലാകാരന്മാര്‍ക്കും കൈവരുന്നത്. എട്ട് റീജിയണുകളിലായി നടക്കുന്ന പ്രാഥമിക ഘട്ട മത്സരങ്ങള്‍ ആദ്യം ആരംഭിക്കുന്നത് ഗ്ലാസ്‌ഗോ റീജിയണല്‍ സെപ്തംബര്‍ 30 ശനിയാഴ്ച.

ബൈബിള്‍ കലോത്സവത്തിന്റെ പൊതു ചുമതല വഹിക്കുന്ന റവ. ഫാ. പോള്‍ വെട്ടിക്കാട്ട് സി.എസ്.റ്റിയാണ്. ജോ. ഡയറക്ടറായി റവ. ഫാ. ജോയി വയലില്‍ സി.എസ്.റ്റിയും എട്ടുപേരടങ്ങുന്ന കോ-ഓര്‍ഡിനേഷന്‍ ടീമും രൂപതാതല മത്സരങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നുണ്ട്. റീജിയണല്‍ തലത്തിലുള്ള പ്രാഥമികഘട്ട മത്സരങ്ങള്‍ക്ക് റവ. ഫാ. ജോസഫ് വെമ്പാടുന്തറ (ഗ്ലാസ്ഗോ), റവ. ഫാ. സജി തോട്ടത്തില്‍ (പ്രസ്റ്റണ്‍), റവ. ഫാ. തോമസ് തൈക്കൂട്ടത്തില്‍, റവ. ഫാ. ബിജു കുന്നയ്ക്കാട്ട് (മാഞ്ചസ്റ്റര്‍), റവ. ഫാ. ജയ്‌സണ്‍ കരിപ്പായി (കവന്‍ട്രി), റവ. ഫാ. ടോമി ചിറയ്ക്കല്‍ മണവാളന്‍ (സൗത്താംപ്റ്റണ്‍), റവ. ഫാ. സെബാസ്റ്റ്യന്‍, ചാമക്കാല (ലണ്ടന്‍), റവ. ഫാ. ജോസ് അന്ത്യാംകുളം (ലണ്ടന്‍), റവ. ഫാ. ടെറിന്‍ മുള്ളക്കര (കേംബ്രിഡ്ജ്) തുടങ്ങിയവരും നേതൃത്വം നല്‍കും. 22 ഇനം മത്സരങ്ങള്‍ ഏഴു വിഭാഗങ്ങളിലായിട്ടായിരിക്കും നടത്തപ്പെടുന്നത്.

ഗ്ലാസ്‌ഗോ റീജിയണല്‍ സെപ്തംബര്‍ 30-ാം തീയതി St. Cuthberts Church, 98 High Blantyre Road, Hamilton, ML3 9HW ല്‍ വച്ച് മത്സരങ്ങള്‍ നടത്തപ്പെടും.

പ്രസ്റ്റണ്‍: ഒക്ടോബര്‍ 21, De La Salle Academy, Carr Lane East, L11 4 SG
മാഞ്ചസ്റ്റര്‍: ഒക്ടോബര്‍ 22, Kimberly Performing Art Centre, South Leys Capus, Enderby Road, Scunthorpe, DN 17 2 JL

ബ്രിസ്റ്റോള്‍ & കാര്‍ഡിഫ്: ഒക്ടോബര്‍ 7, Greenway Centre, Southmead, Bristol, BS 10 5 PY

കവന്‍ട്രി: ഒക്ടോബര്‍ 14, Bishop Walsh Catholic School, Sutton cold field, B76, 1QT

സൗത്താംപ്റ്റണ്‍: TBC

ലണ്ടന്‍: സെപ്തംബര്‍ 30, Salesian House, Surrey Lane, London, SW 11 3 PN

കേംബ്രിഡ്ജ്: ഒക്ടോബര്‍ 1, St. Alban’s Catholic School, Digby Road, IPSwich 1 P4 3 N1

എല്ലാ വിശുദ്ധ കുര്‍ബാന കേന്ദ്രങ്ങളില്‍ നിന്നും പ്രധാനാധ്യാപകന്റെയും സഹ അധ്യാപകരുടെയും നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നു.

ലണ്ടന്‍: യാത്രക്കാരെ ദുരിതത്തിലാക്കിക്കൊണ്ട് ഫ്‌ളൈറ്റുകള്‍ റദ്ദാക്കുന്ന നടപടി തുടരുന്ന റയന്‍എയര്‍ നിയമനടപടിയെ നേരിടേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്. സിവില്‍ ഏവിയേഷന്‍ അതോറിറ്റി (സിഎഎ) ഇതു സംബന്ധിച്ച് വിമാനക്കമ്പനിക്ക് മുന്നറിയിപ്പ് നല്‍കി. ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് യാത്ര നിഷേധിക്കപ്പെട്ട സാഹചര്യത്തിലാണ് സിഎഎ നടപടിയെടുക്കുമെന്ന സൂചന നല്‍കിയത്. രണ്ടാഴ്ചയെങ്കിലും മുമ്പ് മുന്നറിയിപ്പ് നല്‍കി വിമാനം റദ്ദാക്കിയാല്‍ നഷ്ടപരിഹാരം നല്‍കേണ്ടതില്ലെന്നാണ് യൂറോപ്യന്‍ യൂണിയന്‍ നിബന്ധന. എന്നാല്‍ റദ്ദാക്കിയ വിമാനത്തിനു പകരം മറ്റൊരെണ്ണമോ മറ്റേതെങ്കിലും കമ്പനിയുടെ വിമാനമോ ഏര്‍പ്പെടുത്തണമെന്നും നിബന്ധനയില്‍ വ്യക്തമാക്കുന്നുണ്ട്.

ഇത് യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനായി ഏര്‍പ്പെടുത്തിയിരിക്കുന്ന നിബന്ധനയാണ്. ഇവയെല്ലാം ലംഘിച്ചുകൊണ്ടാണ് റയന്‍എയര്‍ വിമാനങ്ങള്‍ റദ്ദാക്കുന്നത്. 2002ലെ എന്റര്‍പ്രൈസ് ആക്ട് അനുസരിച്ച് കമ്പനിക്കെതിരെ നടപടിയെടുക്കുമെന്ന് സിഎഎ ചീഫ് എക്‌സിക്യൂട്ടീവ് ആന്‍ഡ്രൂ ഹെയിന്‍സ് വിമാനക്കമ്പനിയുടെ ലീഗല്‍ ചീഫിന് കത്തെഴുതി. സെപ്റ്റംബര്‍ 18ന് കത്ത് കൈമാറിയതായി സിഎഎ അറിയിച്ചു. റയന്‍എയര്‍ മേധാവി നടത്തിയ വാര്‍ത്താസമ്മേളനത്തിനു ശേഷമാണ് നോട്ടീസ് നല്‍കിയത്.

യാത്രക്കാരെ മറ്റു വിമാന സര്‍വീസുകളിലേക്ക് നയിക്കേണ്ട ബാധ്യത തങ്ങള്‍ക്കില്ല എന്നായിരുന്നു റയന്‍എയര്‍ ചീഫ് എക്‌സിക്യൂട്ടീവ് മൈക്കിള്‍ ഒ ലീറി പറഞ്ഞത്. പ്രസ്താവന തിരുത്തണമെന്ന് സിഎഎ ആവശ്യപ്പെട്ടിരുന്നു. അതിന് കമ്പനി തയ്യാറാകാത്ത സാഹചര്യത്തിലാണ് നിയമനടപടികള്‍ സ്വീകരിക്കുമെന്ന് റെഗുലേറ്റര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഒക്ടോബര്‍ അവസാനം വരെ 2100 ഫ്‌ളൈറ്റുകള്‍ റദ്ദാക്കിയെന്ന് അറിയിച്ച കമ്പനി പിന്നീട് നവംബറിനും മാര്‍ച്ചിനുമിടയില്‍ 18,000 സര്‍വീസുകള്‍ കൂടി റദ്ദാക്കിയതായി അറിയിച്ചു. 4,00,000 യാത്രക്കാരെ ബാധിക്കുന്ന നീക്കമാണ് ഇത്. പൈലറ്റുമാരുടെ ക്ഷാമം മൂലമാണ് സര്‍വീസുകള്‍ റദ്ദാക്കുന്നതെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ലണ്ടന്‍: യുകെ അഞ്ചാംപനി വിമുക്തമായി പ്രഖ്യാപിച്ചു. അഞ്ചാംപനിക്ക് ഉള്‍പ്പെടെയുള്ള എംഎംആര്‍ പ്രതിരോധ വാക്‌സിനെക്കുറിച്ചുള്ള വിവാദങ്ങള്‍ അടിസ്ഥാനമില്ലാത്തവയാണെന്ന് തെളിയിച്ചതിനു ശേഷം നടന്ന വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങളിലൂടെയാണ് യുകെ ഈ രോഗത്തില്‍ നിന്ന് പൂര്‍ണ്ണ മുക്തി നേടിയതായി പ്രഖ്യാപിക്കപ്പെടുന്നത്. 20 വര്‍ഷം മുമ്പാണ് എംഎംആര്‍ ഓട്ടിസത്തിനു കാരണമാകുമെന്ന് ഗവേഷണം തെളിയിക്കുന്നതായി പ്രചരിപ്പിക്കപ്പെട്ടത്. ഇത് അടിസ്ഥാനരഹിതമാണെന്ന് തെളിയിക്കപ്പെട്ടെങ്കിലും പലരും ഈ പ്രചാരണങ്ങളുടെ സ്വാധീനത്തിലായിരുന്നു.

ലോകാരോഗ്യ സംഘടനയാണ് യുകെ മീസില്‍സ് മുക്ത രാജ്യമായി പ്രഖ്യാപിച്ചത്. റൂബെല്ല മുക്തമായി യുകെ മാറിക്കൊണ്ടിരിക്കുകയാണെന്നും സംഘടന അറിയിച്ചു. 1998ല്‍ ആന്‍ഡ്രൂ വേക്ഫീല്‍ഡ് എന്ന ഡോക്ടറായിരുന്നു എംഎംആര്‍ വാക്‌സിന്‍ ഓട്ടിസത്തിന് കാരണമാകുമെന്ന് സമര്‍ത്ഥിച്ചത്. വാക്‌സിനേഷന്‍ സ്വീകരിച്ചതിനു ശേഷം കുട്ടികളുടെ സ്വഭാവത്തില്‍ കാര്യമായ മാറ്റമുണ്ടാകുന്നുവെന്ന് വേക്ക്ഫീല്‍ഡ് പറഞ്ഞു. ബ്രിട്ടനിലെ വാക്‌സിനേഷന്‍ പരിപാടികളെ ഇത് കുറച്ചൊന്നുമല്ല ബാധിച്ചത്. എന്തായാലും ലോകാരോഗ്യ സംഘടനയുടെ പ്രഖ്യാപനം ആശ്വാസകരമെന്നാണ് ബ്രിട്ടനിലെ ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നത്.

വേക്ക്ഫീല്‍ഡിന്റെ പഠനഫലം ലാന്‍സെറ്റിലായിരുന്നു പ്രസിദ്ധീകരിച്ചത്. ഇതിനു ശേഷം എംഎംആര്‍ വാക്‌സിന്‍ സ്വീകരിക്കുന്ന കുട്ടികളുടെ എണ്ണം 90 ശതമാനം കുറഞ്ഞിരുന്നു. ലേഖനം പ്രസിദ്ധീകരിച്ച് 5 വര്‍ഷത്തിനു ശേഷവും ചില സ്ഥലങ്ങളില്‍ വാക്‌സിന്‍ സ്വീകരിക്കുന്നവരുടെ എണ്ണം 70 ശതമാനത്തില്‍ താഴെയായിരുന്നു. ഇതാണ് മീസില്‍സ് പോലെയുള്ള രോഗങ്ങള്‍ പൂര്‍ണ്ണമായും തുടച്ചുനീക്കുന്നത് വൈകാന്‍ കാരണം. ഇത്തരത്തില്‍ ഒരു ലേഖനം പ്രസിദ്ധീകരിക്കാന്‍ പാടില്ലായിരുന്നു എന്നായിരുന്നു ഇതേക്കുറിച്ച് ലാന്‍സെറ്റ് പിന്നീട് പ്രതികരിച്ചത്.

അരൂർ: ഫേസ്ബുക്ക് വഴിപരിചയപ്പെട്ടു സ്നേഹത്തിലായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മദ്യം നൽകി മയക്കി സുഹൃത്തുക്കൾക്കൊപ്പം പീഡിപ്പിച്ച സംഭവത്തിൽ കാമുകനുൾപ്പെടെ അഞ്ചു പേരെ കുത്തിയതോട് പോലീസ് അറസ്റ്റു ചെയ്തു. മുഖ്യപ്രതി പട്ടണക്കാട് പഞ്ചായത്ത് നാലാം വാർഡിൽ ചക്കാലപറമ്പ് നികത്തിൽ അഖിൽ കൃഷ്ണ (ഉണ്ണിക്കുട്ടൻ-23), തുറവൂർ പഞ്ചായത്ത് കൊച്ചുപുത്തൻതറ രാജേഷ് (ആന രാജേഷ്-28), പട്ടണക്കാട് പുലരി നിലയത്തിൽ ജിനദേവ് (ബിനു-29), തിരുനെല്ലൂർ ചാലിത്തറയിൽ സിനീഷ് (29), വളമംഗലം പുത്തൻതറ കിഴക്കേനികർത്തിൽ ബിനീഷ് (26) എന്നിവരെയാണു സിഐ കെ. സജീവ്, എസ്ഐ പി.ജി. മധു എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്.

സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നത്: ഓട്ടോ ഡ്രൈവറായ അഖിൽ കൃഷ്ണ പെൺകുട്ടിയുമായി സ്നേഹബന്ധത്തിലാവുകയും പട്ടണക്കാട്ടുള്ള വീട്ടിലെത്തിച്ചു മദ്യം നൽകി പീഡിപ്പിച്ചശേഷം സുഹൃത്തുക്കൾക്കു കൈമാറുകയുമായിരുന്നു. ഒരു വർഷത്തോളം പല സ്ഥലങ്ങളിലും കൊണ്ടുപോയി പ്രതികൾ പീഡിപ്പിച്ചതായി പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്.

ഇപ്പോള്‍ പെൺകുട്ടി നാലുമാസം ഗർഭിണിയാണ്. ഗർഭിണിയായശേഷം പെൺകുട്ടിയെ അമ്മ കൊച്ചിയിലുള്ള ആതുരാലയത്തിൽ പാർപ്പിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയപ്പോൾ ആശുപത്രി അധികൃതർ പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ആലപ്പുഴ വനിതാ സെൽ എസ്ഐ ജെ. ശ്രീദേവിയുടെ നേതൃത്വത്തിൽ പെൺകുട്ടിയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണു പീഡന വിവരങ്ങൾ പുറത്തായത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

തിരുവനന്തപുരം : വിവാദ പ്രസ്താവനയുമായി ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല വീണ്ടും രംഗത്ത്. ‘ഹിന്ദുക്കളെ തെറി പറയുന്നവരുടെയും ഗോമാംസം കൈയില്‍ സൂക്ഷിക്കുന്നവരുടെയും മരണം ആഘോഷിക്കപ്പെടു’മെന്നാണ് ഇക്കുറി ശശികല പറയുന്നത്. സമീപകാല ചരിത്രം ഇതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു .

മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചവര്‍ ത്രിപുരയില്‍ ശന്തനു ഭൗമിക് കൊല്ലപ്പെട്ടപ്പോള്‍ കറുത്ത ബാഡ്ജ് പോലും ധരിച്ചില്ലെന്നും ഹിന്ദു ഐക്യവേദി ജില്ലാ കമ്മിറ്റി നല്‍കിയ സ്വീകരണത്തില്‍ ശശികല പറഞ്ഞു. ഹാദിയ കേസുമായി ബന്ധപ്പെട്ട് സി.പി.എം പോളിറ്റ് ബ്യുറോ അംഗം വൃന്ദ കാരാട്ട് കോടതിക്കെതിരെ വിമര്‍ശനം ഉന്നയിച്ചത് വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ പത്തു വോട്ട് കൂടുതല്‍ ലഭിക്കാന്‍ വേണ്ടിയാണെന്നും ശശികല ആരോപിച്ചു. വ്യത്യസ്ത മതത്തിലുള്ളവര്‍ വിവാഹിതരായാല്‍ ഇരുവരുടെയും മതാചാരങ്ങള്‍ പിന്തുടരട്ടെയെന്നും ശശികല പറഞ്ഞു.

RECENT POSTS
Copyright © . All rights reserved