Main News

ലണ്ടന്‍: കുടിയേറ്റ നയത്തില്‍ സ്വന്തം പാര്‍ട്ടിയുടെ പ്രതിനിധികൡ നിന്നും തെരേസ മേയ്ക്ക് എതിര്‍പ്പുകള്‍. പുതിയ കുടിയേറ്റ നയത്തില്‍ നിന്ന് വിദേശികളായ വിദ്യാര്‍ത്ഥികളെ ഒഴിവാക്കണമെന്നാണ് ആവശ്യമുയരുന്നത്. കോമണ്‍സിലും കണ്‍സര്‍വേറ്റീവ് അംഗങ്ങള്‍ ഈ ആവശ്യവുമായി രംഗത്തെത്തുമെന്നാണ് പുതിയ വിവരം. വിദേശ വിദ്യാര്‍ത്ഥികളെ കുയിയേറ്റക്കാരായി കാണാന്‍ കഴിയില്ലെന്നാണ് മന്ത്രിസഭയില്‍ ഭൂരിപക്ഷവും അഭിപ്രായപ്പെടുന്നത്. സര്‍ക്കാര്‍ നയവും ഇതിന്റെ അടിസ്ഥാനത്തില്‍ രൂപീകരിക്കാന്‍ ഇരിക്കെയാണ് ഇതിനെതിരെ ടോറി അംഗങ്ങളും എത്തിയത്.

ഹൗസ് ഓഫ് ലോര്‍ഡ്‌സ് കഴിഞ്ഞ മാസം പാസാക്കിയ ഹയര്‍ എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഭേദഗതി ബില്‍ ബുധനാഴ്ച ചര്‍ച്ചക്കെടുക്കുമ്പോള്‍ വാദപ്രതിവാദങ്ങള്‍ കോമണ്‍സില്‍ ഉണ്ടാവാനിടയുണ്ട്. പഠനകാലയളവില്‍ വിദേശ വിദ്യാര്‍ത്ഥികളെ കുടിയേറ്റക്കാരായി പരിഗണിക്കണമെന്നാണ് ഭേദഗതി. 219നെതിരെ 313 വോട്ടുകള്‍ക്കാണ് ലോര്‍ഡ്‌സ് ഇത് പാസാക്കിയത്. ഇതിനെ അനുകൂലിക്കുന്ന ടോറി അംഗങ്ങളാണ് വിമത നീക്കം നടത്തുന്നത്. ഈ ഭേദഗതി നിര്‍ദേശം പരാജയപ്പെടുത്തണമെന്ന് ടോറി വിപ്പ് നല്‍കാനും നീക്കമുണ്ട്.

പ്രതിപക്ഷ പാര്‍ട്ടികള്‍ ഭേദഗതിയെ അനുകൂലിച്ചാല്‍ 9 ടോറി അംഗങ്ങളുടെ മാത്രം പിന്തുണയില്‍ ബില്‍ പാസാകും. എന്നാല്‍ 17 പേര്‍ വിമത സ്വരം ഉയര്‍ത്തുന്നതാണ് കണ്‍സര്‍വേറ്റീവ് സര്‍ക്കാരിന് ആശങ്കയ്ക്ക് വക നല്‍കുന്നത്. പരാജയ സാധ്യതയുള്ളതിനാല്‍ പ്രധാനമന്ത്രി ഒത്തുതീര്‍പ്പിന് വഴങ്ങുമെന്നും പ്രതീക്ഷയുണ്ട്. കുടിയേറ്റ നയത്തിലെ മാറ്റം മൂലം വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് രേഖപ്പെടുത്തുന്നത്. സെപ്റ്റംബറിലെ കണക്കനുസരിച്ച് 41,000 വിദ്യാര്‍ത്ഥികളുടെ കുറവ് ഉണ്ടായിട്ടുണ്ട്. ഈ പ്രവണത തുടര്‍ന്നാല്‍ യൂണിവേഴ്‌സിറ്റികള്‍ ട്യൂഷന്‍ ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന ആശങ്കകളും നിലവിലുണ്ട്.

ലണ്ടന്‍: ജീവന്‍രക്ഷാ മരുന്നുകളുടെ വില വര്‍ദ്ധിപ്പിക്കാന്‍ അസാധാരണവും മനുഷ്യത്വ രഹിതവുമായ നിലപാട് സ്വീകരിച്ച് മരുന്നു കമ്പനി. ക്യാന്‍സര്‍ മരുന്നുകള്‍ കൂട്ടത്തോടെ നശിപ്പിച്ച് മരുന്ന് ക്ഷാമം കൃത്രിമമായി ഉണ്ടാക്കുകയും വിലവര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുകകയും ചെയ്തുവെന്നാണ് വിവരം. ആസ്‌പെന്‍ ഫാര്‍മകെയര്‍ എന്ന കമ്പനിയാണ് ഗൂഢാലോചന നടത്തിയതായി വ്യക്തമായത്. സ്പാനിഷ് ഹെല്‍ത്ത് സര്‍വീസുമായുണ്ടായ തര്‍ക്കത്തേത്തുടര്‍ന്നാണ് കമ്പനി ഈ വിധത്തില്‍ നീങ്ങിയത്. ചോര്‍ന്ന ഇമെയില്‍ സന്ദേശങ്ങളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

2014ലായിരുന്നു സംഭവമുണ്ടായത്. ബ്രിട്ടീഷ് കമ്പനിയായ ഗ്ലാക്‌സോ സ്മിത്ത്‌ലൈനില്‍ നിന്ന് അഞ്ച് വ്യത്യസ്ത ക്യാന്‍സര്‍ മരുന്നുകള്‍ വാങ്ങിയ ശേഷം യൂറോപ്പിലേക്ക് 40 മടങ്ങ് അധിക വിലയ്ക്ക് ആസ്‌പെന്‍ ഫാര്‍മകെയര്‍ വില്‍ക്കാന്‍ ശ്രമിച്ചുവെന്ന് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2013ല്‍ ഇംഗ്ലണ്ടിലും വെയില്‍സിലും ലുക്കീമിയക്ക് കീമോതെറാപ്പി നല്‍കാന്‍ ഉപയോഗിക്കുന്ന ബുസള്‍ഫാന്‍ എന്ന മരുന്നിന്റെ വില 5.20 പൗണ്ടില്‍ നിന്ന് 65.22 പൗണ്ടായി ഉയര്‍ന്നിരുന്നു. മറ്റു നാല് മരുന്നുകള്‍ക്കും വന്‍ തോതില്‍ വില വര്‍ദ്ധിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്.

ആസ്‌പെനില്‍ നിന്ന് എന്‍എച്ച്എസും മരുന്നുകള്‍ വാങ്ങുന്നുണ്ട്. മരുന്നുകള്‍ക്ക് വില വര്‍ദ്ധിപ്പിക്കാന്‍ കമ്പനി ജീവനക്കാര്‍ മനപൂര്‍വം ശ്രമിച്ചുവെന്നാണ് ചോര്‍ന്ന ഇമെയിലുകള്‍ വ്യക്തമാക്കുന്നത്. യൂറോപ്പിലെ വില വര്‍ദ്ധയനുസരിച്ചാണ് വില വര്‍ദ്ധിക്കുന്നതെന്നും ആഘോിഷിക്കാമെന്നുമാണ് ജീവനക്കാര്‍ക്ക് ലഭിച്ച ഇമെയിലില്‍ വ്യക്തമാക്കുന്നത്. സ്‌പെയിന്‍ മരുന്നുകള്‍ക്ക് വിലപേശല്‍ ആരംഭിച്ചപ്പോള്‍ മരുന്നുവിതരണം നിര്‍ത്തുമെന്ന് കമ്പനി ഭീഷണിപ്പെടുത്തിയെന്നും പിന്നീട് 4000 ശതമാനം വര്‍ദ്ധിപ്പിച്ച വിലയ്ക്ക് മരുന്നുകള്‍ വാങ്ങാമെന്ന് സ്പാനിഷ് ആരോഗ്യമന്ത്രി സമ്മതിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ലണ്ടന്‍: യുകെയിലെ ചെറുപ്പക്കാരായ അധ്യാപകരില്‍ പകുതിപ്പേരും ജോലിയുപേക്ഷിക്കാന്‍ തയ്യാറെടുക്കുന്നതായി വെളിപ്പെടുത്തല്‍. ജോലിഭാരം വര്‍ദ്ധിക്കുന്നതും സമ്മര്‍ദ്ദങ്ങള്‍ ഏറുന്നതുമാണ് ഇതിനി കാരണങ്ങള്‍. 36 വയസിനു താഴെ പ്രായമുള്ള 3000 അധ്യാപകരില്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്. അഞ്ച് വര്‍ഷത്തിനുള്ളില്‍ തങ്ങള്‍ ജോലിയുപേക്ഷിക്കുമെന്ന് 45 ശതമാനത്തോളം പേര്‍ അഭിപ്രായപ്പെട്ടു. ആഴ്ചയില്‍ 51 മണിക്കൂറിലേറെ തങ്ങള്‍ക്ക് ജോലി ചെയ്യേണ്ടി വരുന്നുണ്ടെന്നാണ് നാലില്‍ മൂന്ന് പേരും അറിയിച്ചത്.

61 മണിക്കൂറിലേറെ ജോലി ചെയ്യേണ്ടതായി വരുന്നുവെന്ന് ബാക്കിയുള്ളവരും അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് അധ്യാപകര്‍ കൊഴിഞ്ഞു പോകാന്‍ തയ്യാറെടുക്കുന്നതായുള്ള വിവരങ്ങള്‍ പുറത്തു വരുന്നത്. 2025 ഓടെ സെക്കന്‍ഡറി സ്‌കൂള്‍ കുട്ടികളുടെ എണ്ണം 5 ലക്ഷത്തോളം വര്‍ദ്ധിച്ച് 3.3 മില്യനായി ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്. 20101നും 2015നുമിടയില്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ അധ്യാപകരുടെ എണ്ണത്തില്‍ 10,000 പേരുടെ കുറവുണ്ടായിട്ടുണ്ടെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

ആകര്‍കമല്ലാത്ത ശമ്പളവും ജോലിഭാരം വര്‍ദ്ധിക്കുന്നതുമാണ് ഈ പ്രൊഫഷന്‍ ഉപേക്ഷിക്കാന്‍ അധ്യാപകരെ പ്രേരിപ്പിക്കുന്നത്. ജീവിത സാഹചര്യങ്ങള്‍ക്ക് അനുസരിച്ചുള്ള സമ്പാദ്യം സ്വരൂപിക്കാന്‍ കഴിയാത്തതും മാനസിക സംഘര്‍ഷങ്ങള്‍ ഏറുന്നതുമാണ് അധ്യാപകരെ ജോലിയില്‍ നിന്ന് പിന്നോട്ടു വലിക്കുന്നതെന്ന് അധ്യാപക സംഘടനകളും വ്യക്തമാക്കുന്നു. ഇക്കാര്യം സര്‍ക്കാര്‍ അവഗണിക്കരുതെന്നാണ് സംഘടനകള്‍ ആവശ്യപ്പെടുന്നത്.

ആറ് വര്‍ഷത്തിലേറെ പ്രവൃത്തി പരിചയമുള്ള പ്രൈമറി സ്‌കൂള്‍ അധ്യാപകര്‍ക്ക് ശരാശരി 19 മണിക്കൂര്‍ അധികം ജോലി ചെയ്യേണ്ടതായി വരുന്നുണ്ടെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എഡ്യുക്കേഷന്‍ തയ്യാറാക്കിയ ടീച്ചര്‍ വര്‍ക്ക് ലോഡ് സര്‍വേ വ്യക്തമാക്കുന്നു. ജോലിയില്‍ നിന്നുള്ള വരുമാനത്തിലൂടെ തങ്ങള്‍ക്ക് മുന്നോട്ടു പോകാന്‍ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളതെന്നും അധ്യാപകര്‍ പറയുന്നു.

കോഴിക്കോട്: മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്കില്ലെന്ന് ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ. സമരത്തിലൂടെ എന്ത് നേടിയെന്നുള്ള മുഖ്യമന്ത്രിയുടെ ചോദ്യം തങ്ങളുടെ കുടുംബത്തെ ഏറെ വേദനിപ്പിച്ചു. അതുകൊണ്ടാണ് ഇത്തരത്തില്‍ കൂടിക്കാഴ്ചയ്ക്കില്ലെന്ന തീരുമാനം എടുത്തതെന്നും മഹിജ പറഞ്ഞു. തുറന്ന ചര്‍ച്ചയ്ക്ക് അവസരമൊരുക്കിയാല്‍ കൂടിക്കാഴ്ച നടത്താമെന്നും മഹിജ പറഞ്ഞു.

കഴിഞ്ഞ ദിവസം അവസാനിപ്പിച്ച സമരത്തില്‍ ഉണ്ടാക്കിയ കരാറില്‍ മുഖ്യമന്ത്രിയുമായുളള കൂടിക്കാഴ്ചയും ഉള്‍പ്പെടുത്തിയിരുന്നു. ഇതിനായി നാളെയാണ് മുഖ്യമന്ത്രി സമയം അനുവദിച്ചിരുന്നത്. സമരം അവസാനിച്ചതിന് ശേഷം കോഴിക്കോടേക്ക് തിരിക്കുന്നതിന് മുന്‍പായി തന്റെയും ശ്രീജിത്തിന്റെയും വാക്കുകള്‍ മുഖവിലയ്ക്ക് എടുക്കുകയാണെങ്കില്‍ മാത്രമെ മുഖ്യമന്ത്രിയെ കാണുകയുളളുവെന്ന് മഹിജ നേരത്തെയും വ്യക്തമാക്കിയിരുന്നു.

ജിഷ്ണുവിന്റെ കുടുംബത്തിന് ഏത് കാര്യമാണ് സമരത്തിലൂടെ നേടാന്‍ ഉണ്ടായിരുന്നത്. എന്ത് കാര്യത്തിലാണ് സര്‍ക്കാര്‍ വീഴ്ച വരുത്തിയത്, ഒരു സര്‍ക്കാറിനും ഇതില്‍ കൂടുതല്‍ ചെയ്യാനാവില്ലെന്നായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചോദിച്ചത്. നാളെയാണ് ജിഷ്ണുവിന്റെ ജന്മനാടായ വളയത്ത് സിപിഐഎം പൊതുയോഗവും പ്രകടനവും വിളിച്ചിരിക്കുന്നത്.

ലണ്ടന്‍: ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ 12 മണിക്കൂറിലേറെ കഴിയേണ്ടി വരുന്ന രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന. അടുത്ത കാലത്ത് ഒരു ലക്ഷത്തിലേറെ രോഗികള്‍ക്ക് ഇത്തരത്തില്‍ ചികിത്സ വൈകിയതായാണ് വിവരം. എന്‍എച്ച്എസ് കണക്കുകള്‍ അനുസരിച്ച് ഇക്കാര്യത്തില്‍ അഞ്ച് മടങ്ങ് വര്‍ദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എ ആന്‍ഡ് ഇ യൂണിറ്റുകളില്‍ വലിയ തിരക്ക് അനുഭവപ്പെടാന്‍ സാധ്യതയുള്ള ഈസ്റ്റര്‍ വീക്കെന്‍ഡില്‍ രോഗികളുടെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടാക്കുന്നതാണ് ഈ റിപ്പോര്‍ട്ട്.

എന്‍എച്ച്എസിനു മേലുള്ള സമ്മര്‍ദ്ദം വലിഞ്ഞു മുറുകുകയാണെന്ന് ഇതേപ്പറ്റി പ്രതികരിച്ച റോയല്‍ കോളേജ് ഓഫ് എമര്‍ജന്‍സി മെഡിസിന്‍ പറഞ്ഞു. രോഗികളുടെ കാത്തിരിപ്പ് സമയം വര്‍ദ്ധിക്കുന്നു. കഴിഞ്ഞ മൂന്നു മാസങ്ങള്‍ക്കിടെ 105,718 രോഗികള്‍ക്ക് എ ആന്‍ഡ് ഇ യൂണിറ്റുകളില്‍ ചികിത്സ കാത്ത് 12 മണിക്കൂറിലേറെ ചെലവഴിക്കേണ്ടി വന്നു. പ്രധാനപ്പെട്ട കാഷ്വാലിറ്റി യൂണിറ്റുകളിലെ കണക്കാണ് ഇത്. കഴിഞ്ഞ നവര്‍ഷത്തേക്കാള്‍ രണ്ടിരട്ടിയാണ് ഇത്. നാലു വര്‍ഷത്തേതിനേക്കാള്‍ 19,322 രോഗികള്‍ക്ക് ഈ ദുരിതം അനുഭവിക്കേണ്ടതായി വന്നു.

ജനുവരിയില്‍ മാത്ര 48,000 കേസുകളില്‍ കാലതാമസമുണ്ടായെന്നാണ് എന്‍എച്ച്എസ് ഡിജിറ്റല്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ 985 കേസുകളില്‍ മാത്രമാണ് കാലതാമസം നേരിട്ടതെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്. രോഗിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചവയുടെ കണക്കുകള്‍ മാത്രമേ എന്‍എച്ച്എസ് ഇംഗ്ലണ്ട് പുറത്തു വിടാറുള്ളു എന്നും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

എന്തുകൊണ്ടാണ് ഹെല്‍ത്ത് ഒഫീഷ്യലുള്‍ ഈ കണക്കുകള്‍ മാത്രം പുറത്തുവിടുന്നതെന്ന കാര്യം യുകെ സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി അന്വേഷിക്കും. നവംബര്‍ മുതല്‍ ജനുവരി വരെയുള്ള കാലയളവിലെ കണക്കുകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഇവ ഞെട്ടിക്കുന്നതാണെന്ന് പേഷ്യന്റ്‌സ് ഗ്രൂപ്പുകള്‍ പറയുന്നു. ജിപി സര്‍ജറികള്‍ അടഞ്ഞു കിടക്കുന്ന ഈ നാലു ദിവസങ്ങളില്‍ പ്രതിസന്ധി രൂക്ഷമായിരിക്കുമെന്നാണ് കരുതുന്നത്.

കൊച്ചി: കേരളം ഞെട്ടി വിറയ്ക്കുന്ന സത്യങ്ങളാണ് ഓരോ ദിവസവും പുറത്ത് വരുന്നത്.   തിരുവനന്തപുരം നന്തന്‍കോട് കൂട്ടക്കൊലയ്ക്ക് പിന്നാലെ സാത്താന്‍ സേവയെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്. വിദേശ രാജ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള സാത്താന്‍ സേവ കേരളത്തിലും സജീവമായിക്കൊണ്ടിരിക്കുകയാണെന്നുള്ള വിവരങ്ങള്‍ നന്തന്‍കോട് കൂട്ടകൊല അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചു. കൊച്ചി സാത്താന്‍ സേവകരുടെ ഇഷ്ടകേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് സംസ്ഥാന ഇന്റലിജന്‍സ് നേരത്തെ കണ്ടെത്തിയിരുന്നു. കളമശ്ശേരി, ഇടപ്പള്ളി, മട്ടാഞ്ചേരി എന്നിവിടങ്ങളാണ് ഇവരുടെ താവളം.

2015 ഡിസംബറില്‍ എറണാകുളത്ത് നഴ്‌സിംഗ് വിദ്യാര്‍ത്ഥിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ മൃതദേഹം ലഭിച്ച സ്ഥലത്ത് നിന്നും സാത്താന്‍ സേവകരുടെ അടയാളങ്ങള്‍ കണ്ടെത്തി. കൂടുതല്‍ അന്വേഷണത്തില്‍ പെണ്‍കുട്ടിക്ക് സാത്താന്‍ സേവകരുമായി ബന്ധമുണ്ടെന്ന് മനസിലായി. പെണ്‍കുട്ടിയുടെ മുറിയില്‍ നിന്ന് കണ്ടെടുത്ത നോട്ട് ബുക്കില്‍ സാത്താന്‍ സേവയുടെ വിവരങ്ങളും അടങ്ങിയിരുന്നു. സംഘവുമായി പിരിഞ്ഞ പെണ്‍കുട്ടിയെ ഇവര്‍ കൊലപ്പെടുത്തിയതാകാം എന്ന നിഗമനത്തില്‍ പോലീസ് ഒടുവില്‍ എത്തിചേര്‍ന്നു. എന്നാല്‍ പിന്നീട് അന്വേഷണം എങ്ങുമെത്തിയുമില്ല.

എറണാകുളത്ത് കമിതാക്കളെ വാഹനം ഇടിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പോലീസ് സ്ഥലം സന്ദര്‍ശിച്ചപ്പോള്‍ ഇടിച്ചു കിടന്ന ബൈക്കില്‍ സാത്താന്‍ സേവകരുടെ അടയാളങ്ങള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഈ അന്വേഷണവും എങ്ങുമെത്തിയില്ല. വിശുദ്ധ കുര്‍ബാനയെ അശുദ്ധമായി പ്രഖ്യാപിക്കലാണ് സാത്താന്‍ സേവ നടത്തുന്നവര്‍ മുഖ്യമായും ചെയ്യുന്നത്. സഭയുടെ വിശുദ്ധ ഗ്രന്ഥമായ ബൈബിളിനെ ചവിട്ടി വേണം വിശ്വാസികള്‍ അകത്ത് പ്രവേശിക്കാന്‍. ഇണയുമായി വേണം ഇവിടെ പ്രവേശിക്കാന്‍.

മുന്‍ഭാഗം തുറന്ന രീതിയിലുള്ള കറുത്ത കുപ്പായമാണ് വൈദികന്‍ ധരിക്കുന്നത്. വിശ്വാസികളും നഗ്‌നരാകണം. കുര്‍ബാന ആരംഭിച്ചാല്‍ ആര്‍ത്തവമുള്ള പെണ്‍കുട്ടികള്‍ രക്തം ബൈബിളില്‍ പുരട്ടും. ശേഷം ഓസ്തിയും വീഞ്ഞും വാഴ്ത്തും. ഇതിനായി കൂട്ടത്തില്‍ ഒരു പെണ്‍കുട്ടി വൈദികന്റെ മുന്നില്‍ നഗ്‌നയായി കിടക്കും. പെണ്‍കുട്ടിയുടെ കാലുകളുടെ ഇടയില്‍ വീഞ്ഞിന്റെ പാത്രവും നെഞ്ചിന്റെ ഭാഗത്ത് ഓസ്തിയും വെയ്ക്കും. കുര്‍ബാനയ്ക്ക് ശേഷം ഇണകളെ വെച്ച് മാറലും പരസ്യമായി ലൈംഗിക ബന്ധവും നടക്കും.

സമൂഹത്തിലെ ഉന്നതന്മാരാണ് സാത്താന്‍ സഭയിലെ അംഗങ്ങളില്‍ ഏറെയും. ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍, വക്കീലന്മാര്‍, വ്യവസായ പ്രമുഖര്‍, തുടങ്ങി മാന്യരായ പലരുമാണ് ഇതില്‍ അംഗങ്ങളെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വിദേശത്ത് മെഡിസിന് പഠിക്കാന്‍ പോകുന്നവരാണത്രെ ഇക്കൂട്ടത്തില്‍ ഏറെയും. കേരളം എത്ര വലിയ അപകടകരമായ സാഹചര്യങ്ങളിലേയ്ക്ക് ആണ് നീങ്ങുന്നത് എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. കാര്യങ്ങള്‍ ഇത്രയധികം ഗുരുതരമായി തുടരുംമ്പോഴും യാതൊരുവിധ മാറ്റങ്ങളും ഇല്ലാതെ, അഴിമതിയുള്‍പ്പെടെ എല്ലാവിധ കുറ്റകൃത്യങ്ങള്‍ക്കും കുടപിടിക്കുന്ന സര്‍ക്കാരും പ്രതിപക്ഷ പാര്‍ട്ടികളും കേരളത്തില്‍ അരങ്ങ് തകര്‍ക്കുന്നു. നൂറു ശതമാനം വിദ്യാസമ്പന്നരായ കേരളത്തിലെ രാഷ്ട്രിയ പ്രബുദ്ധ ജനത ഈ ഗുരുതരമായ സാഹചര്യങ്ങളിലും തങ്ങളുടെ സ്വന്തത്തില്‍ ആര്‍ക്കും അല്ലല്ലോ ഇതൊക്കെ സംഭവിക്കുന്നത് എന്ന് ചിന്തിച്ച് പതിവ് രാഷ്ട്രീയ ന്യായീകരണം തുടരുന്നതാണ് കേരളം ഇത്രധികം അപകടമായ സാഹചര്യങ്ങളിലെയ്ക്ക് നീങ്ങുന്നതിന്റെ പ്രധാന കാരണം.

Read more..“ഞങ്ങൾ കെട്ടിപ്പിടിക്കും, ഉമ്മ വെയ്ക്കും, അത് ഞങ്ങടെയിഷ്ടം”; തൃശ്ശൂരിലെ ഒരു ബസ്‌സ്‌റ്റോപ്പില്‍ സ്ത്രീകളും പെണ്‍കുട്ടികളും സ്വാതന്ത്ര്യത്തെക്കുറിച്ച് നടത്തുന്ന ഫ്‌ളാഷ് മോബ് വീഡിയോ വൈറലാകുന്നു

തീയേറ്ററുകള്‍ നിറഞ്ഞ് കവിഞ്ഞ പ്രീമിയര്‍ പ്രദര്‍ശനത്തിന് ശേഷം ജോര്‍ജ്ജേട്ടന്‍സ് പൂരം യുകെയില്‍ എമ്പാടും വൈഡ് റിലീസിന് തയ്യാറായി കഴിഞ്ഞു. യുകെയിലെ എല്ലാ പ്രധാന നഗരങ്ങളുമുള്ള ഓഡിയോണ്‍, സിനി വേള്‍ഡ് തിയേറ്ററുകളില്‍ ആണ് ജോര്‍ജ്ജേട്ടനും സംഘവും എത്തുന്നത്. ഒരിടവേളയ്ക്ക് ശേഷം ദിലീപ് അഭിനയ മികവിന്‍റെ പുതിയ മേഖലകള്‍ കാഴ്ച വയ്ക്കുന്ന ജോര്‍ജ്ജേട്ടന്‍സ് പൂരം മലയാളി പ്രേക്ഷകരുടെ മുക്തകണ്ഠ പ്രശംസ ഏറ്റു വാങ്ങിയാണ് റിലീസ് ദിനം മുതല്‍ പ്രദര്‍ശനം നടത്തുന്നത്. കഴിഞ്ഞ ആഴ്ച പ്രീമിയര്‍ റിലീസിംഗ് നടത്തിയ യുകെയിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. എല്ലാ ഷോകളും നിറഞ്ഞ സദസ്സിലായിരുന്നു പ്രദര്‍ശനം നടന്നത്.

തൃശൂര്‍ക്കാരുടെ ഭാഷയില്‍ നര്‍മ്മത്തിന്റെ നറുമലര്‍ ഉടനീളം നിറച്ച ചിത്രം നാളെ മുതല്‍ യുകെയില്‍ പ്രദര്‍ശനം ആരംഭിക്കുകയാണ്. തൃശൂര്‍ പശ്ചാത്തലമാക്കി ഒരുക്കിയിരിക്കുന്ന സിനിമയില്‍ ജോര്‍ജ്ജേട്ടന്‍ എന്ന കേന്ദ്ര കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്. ജോര്‍ജ്ജേട്ടന്‍ എന്ന നായക കഥാപാത്രമായി തകര്‍ത്തഭിനയിക്കുന്ന ദിലീപ് തന്‍റെ അഭിനയ പാടവത്തിന്റെ മുഴുവന്‍ കഴിവുകളും ഈ ചിത്രത്തില്‍ പുറത്തെടുക്കുന്നുണ്ട്. ഒരു ദിലീപ് ചിത്രത്തിന്‍റെ എല്ലാ ചേരുവകളും കോര്‍ത്തിണക്കാന്‍ ഈ ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകരും പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.

ഡോക്ടര്‍ ലൌ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം കെ. ബിജു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ജോര്‍ജ്ജേട്ടന്‍സ് പൂരം’. തൃശ്ശൂരിലെ ഒരു ക്രിസ്ത്യന്‍ കുടുംബത്തിലെ അംഗമാണ് ദിലീപ് അവതരിപ്പിക്കുന്ന ജോര്‍ജ്ജേട്ടന്‍ എന്ന കഥാപാത്രം. ഇദ്ദേഹത്തെ ഒരു പള്ളിയിലച്ചന്‍ ആയി കാണാനാണ് പിതാവിന്‍റെ ആഗ്രഹം. രഞ്ജി പണിക്കര്‍ ആണ് ജോര്‍ജ്ജേട്ടന്‍റെ പിതാവ് മാത്യു വടക്കനായി അഭിനയിക്കുന്നത്. ഇവര്‍ തമ്മിലുള്ള നിരവധി രസകരമായ മുഹൂര്‍ത്തങ്ങളാണ് സിനിമയിലുള്ളത്.

അനുരാഗ കരിക്കിന്‍വെള്ളത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടനടിയായി മാറിയ രജീഷ വിജയനാണ് ഈ ചിത്രത്തില്‍ നായിക. കൂടാതെ ഷറഫുദ്ദീന്‍, വിനയ് ഫോര്‍ട്ട്‌, ടി.ജി. രവി, ചെമ്പന്‍ വിനോദ്, ജയരാജ് വാര്യര്‍, സുനില്‍ സുഖദ, സതി പ്രേംജി, കുളപ്പുള്ളി ലീല തുടങ്ങി മികച്ചൊരു താരനിര കൂടി ഈ സിനിമയില്‍ അഭിനയിക്കുന്നുണ്ട്.

നിങ്ങളുടെ തൊട്ടടുത്തുള്ള തിയേറ്ററുകളില്‍ പോയി ഈ ഹിറ്റ് ചിത്രം കാണാനുള്ള അവസരം പാഴാക്കാതെ എത്രയും വേഗം തന്നെ സീറ്റുകള്‍ റിസര്‍വ്വ് ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റ് ബുക്കിംഗിനും താഴെ കൊടുത്തിരിക്കുന്ന ലിങ്കുകള്‍ സന്ദര്‍ശിക്കുക

Booking/showtimes:https://www.johnentertainments.com/booking

Join our mailing list :https://www.johnentertainments.com/contact

More info call UK : 07859824279, 07795464160 or visit
www.johnentertainments.com

ചിത്രത്തിന്‍റെ ട്രെയിലര്‍ താഴെ കാണാം

വാഷിങ്ടൻ∙ മകൾ ഇവാൻക ട്രംപിന്റെ ദുഃഖം കണ്ടിട്ടാണെന്ന് സിറിയയിലെ ഷയാറത് വ്യോമതാവളത്തിനു നേരേ ആക്രമണം നടത്താൻ യുഎസ് പ്രസിഡന്റ് ഡെണാൾഡ് ട്രംപ് ഉത്തരവിട്ടതെന്ന് മകൻ എറിക് ട്രംപ്. രാജ്യാന്തര മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു എറിക് ട്രംപിന്റെ തുറന്നു പറച്ചിൽ. സിറിയൻ സർക്കാർ സാധാരണക്കാർക്കു നേരെ രാസായുധപ്രയോഗം നടത്തിയെന്നറിഞ്ഞ ഇവാൻക ഹൃദയം തകർന്ന അവസ്ഥയിലായിരുന്നുവെന്നും എറിക് പറഞ്ഞു. വൈറ്റ് ഹൗസ് ഉപദേശകയായ ഇവാൻക, പ്രസിഡന്റിന്റെ സഹായി എന്ന നിലയിൽ ശമ്പളമില്ലാതെയാണ് പ്രവർത്തിക്കുന്നത്.

രാസായുധക്രമണത്തിൽ പരിക്കേറ്റവരുടെയും കൊല്ലപ്പെട്ടവരുടെയും ദാരുണ ചിത്രങ്ങൾ ട്രംപിനെ വല്ലാതെ വേട്ടായാടിയിരുന്നതായും എറിക് പറഞ്ഞു. സിറിയയ്ക്കെതിരെ നടപടിയെടുക്കാൻ തന്റെ സഹോദരി പിതാവിനു മേൽ സമ്മർദ്ദം ചെലുത്തിയിരുന്നതായും എറിക് സമ്മതിച്ചു. കത്തിക്കരിഞ്ഞ ശരീരം തണുപ്പിക്കാൻ കുട്ടികൾ ശരീരത്തിൽ സ്വയം വെള്ളം ചീറ്റുന്ന കാഴ്ച ട്രംപിനെ വല്ലാതെ അസ്വസ്ഥനാക്കിയിരുന്നു. ആരെയും ഭയക്കുന്ന നേതാവല്ല ട്രംപ്. നട്ടെല്ലുള്ള, ഉചിതമായ സമയത്ത് ഉചിതമായ തീരുമാനങ്ങൾ എടുക്കാൻ കഴിവുള്ള നേതാവാണ് ട്രംപ് എന്നും എറിക് പറഞ്ഞു.

ഇത്തരമൊരു ആക്രമണത്തിനു തന്റെ പിതാവ് നേതൃത്വം നൽകിയതിൽ അഭിമാനിക്കുന്നു. റഷ്യയുമായി ട്രംപിനു ബന്ധമില്ലെന്നും അദ്ദേഹത്തെ അധികാരത്തിലെത്തിക്കുന്നതിന് വ്ലാഡിമിർ പുടിൻ ഒന്നും ചെയ്തിട്ടില്ലെന്നും ഇതോടെ വ്യക്തമായെന്നും എറിക് വ്യക്തമാക്കി.

രാസായുധാക്രമണത്തിൽ കൊല്ലപ്പെടുന്ന കുഞ്ഞുങ്ങളെക്കുറിച്ച് ഏറെ വികാരാധീനനായാണ് ട്രംപ് സംസാരിച്ചിരുന്നത്. നിഷ്കളങ്കരായ കുഞ്ഞുങ്ങൾ പിടഞ്ഞു മരിക്കുകയാണ്. ഒരു കുഞ്ഞിനും ഇത്ര ക്രൂരമായ ഒരു അന്ത്യമുണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു. നിഷ്കളങ്കരായ ജനങ്ങളെയടക്കം കൊന്നൊടുക്കിയ ബഷർ അൽ അസദ് സ്വേച്ഛാധിപതിയുടെ നിലപാടാണ് സ്വീകരിക്കുന്നതെന്നും തിരിച്ചടി ദേശീയ സുരക്ഷാ താത്പര്യത്തിന് ആവശ്യമായിരുന്നുവെന്ന് ട്രംപ് വിശദീകരണം നൽകിയിരുന്നു. ഖാൻ ഷെയ്ഖൂനിലെ കൂട്ടക്കുരുതിയ്ക്ക് പകരമായി നടപടി ഉണ്ടായേക്കുമെന്ന് ട്രംപ് നേരത്തെ തന്നെ മുന്നറിയിപ്പു നൽകിയിരുന്നുവെങ്കിലും ഏത് തരം നടപടിയാണ് ഉണ്ടാകുകയെന്ന് വിശദീകരിച്ചിരുന്നില്ല. സിറിയയുടെ ഭാവിയിൽ പ്രസിഡന്റ് ബാഷർ അൽ അസദിന് ഒരു പങ്കുമുണ്ടാകില്ലെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സണും പറഞ്ഞിരുന്നു.

സിറിയയിലെ സൈനിക നടപടിക്കു ട്രംപിനെ പേരിപ്പിച്ച ഘടകങ്ങളിൽ രാസായുധാക്രമണത്തിന്റെ ഭീകരത വിളിച്ചൊതുന്ന രണ്ടു ചിത്രങ്ങൾ നിമിത്തമായെന്ന് വൈറ്റ്ഹൗസിലെ മുതിർന്ന ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം തന്നെ വെളിപ്പെടുത്തിയിരുന്നു. സിറിയയിൽ നിന്നുപുറത്തുവന്ന ചിത്രങ്ങൾ രാസായുധാക്രമണത്തിന്റെ ഭീകരത വിളിച്ചു പറയുന്നതായിരുന്നു. രാസായുധാക്രമണത്തിൽ ശ്വാസം നിലച്ച ഇരട്ടക്കുട്ടികളുടെ ചലനമറ്റ ശരീരങ്ങൾ നെഞ്ചോടു ചേർത്തു പിടിച്ചു കരയുന്ന അബ്ദുൾ ഹമീദ് എന്ന പിതാവിന്റെ ചിത്രം, വിഷദ്രാവകം ശ്വസിച്ച് ഓജസ്സ് നഷ്ടപ്പെട്ട് മരണത്തിലേയ്ക്ക് വഴുതി വീണു കൊണ്ടിരിക്കുന്ന കുട്ടികളെ വെള്ളം ഒഴിച്ചു ഉണർത്താൻ ശ്രമിക്കുന്ന ചിത്രം തുടങ്ങിയവ ട്രംപിനെ വല്ലാതെ അസ്വസ്ഥനാക്കിയിരുന്നു. സിറിയയിലെ സൈനിക നടപടിക്ക് ഈ ചിത്രങ്ങളും കാരണമായെന്നും വൈറ്റ് ഹൗസിലെ മുതിർന്ന ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിരുന്നു.

സിറിയയിൽ 27 കുട്ടികളുൾപ്പെടെ 86 പേരുടെ ദാരുണ മരണത്തിനിടയാക്കിയ രാസായുധാക്രമണത്തിനു തിരിച്ചടിയായിട്ടാണ് കഴിഞ്ഞയാഴ്ച യുഎസ് മിസൈൽ ആക്രമണം നടത്തിയത്. മെഡിറ്ററേനിയൻ കടലിൽ നങ്കൂരമിട്ടിരുന്ന രണ്ടു യുഎസ് യുദ്ധക്കപ്പലുകളിൽ നിന്നു സിറിയയിലെ അൽ ഷയാറത് വ്യോമതാവളത്തിലേക്ക് 59 ടോമഹോക്ക് ക്രൂസ് മിസൈലുകളാണ് പ്രയോഗിച്ചത്.

ലണ്ടന്‍: ആശുപത്രി ജീവനക്കാര്‍ക്ക് അനുവദിച്ച കാര്‍പാര്‍ക്കിംഗ് സ്പേസ് വെട്ടിക്കുറച്ചതിനെത്തുടര്‍ന്ന് നട്ടംതിരിഞ്ഞ് നഴ്സുമാര്‍. ഓരോ രണ്ട് മണിക്കൂറിലും രോഗികളെ ഉപേക്ഷിച്ച് പുറത്തുപോയി കാറുകള്‍ മാറ്റിയിടേണ്ട ഗതികേടിലാണ് ഇവര്‍ എന്ന് റിപ്പോര്‍ട്ട്. ഡോര്‍സെറ്റിലെ പൂള്‍ ഹോസ്പിറ്റലിലെ ജീവനക്കാര്‍ക്കാണ് ഈ ഗതികേട് അനുഭവിക്കേണ്ടി വരുന്നത്. പാര്‍ക്കിംഗിന് സ്ഥലമില്ലാത്തതിനാല്‍ റോഡരികില്‍ വാഹനം പാര്‍ക്ക് ചെയ്യേണ്ടി വരുന്നു. ഇവിടെ രണ്ട് മണിക്കൂര്‍ മാത്രമാണ് പാര്‍ക്കിംഗിന് അനുമതിയുള്ളത്.

കൂടുതല്‍ സമയം പാര്‍ക്ക് ചെയ്താല്‍ ലഭിക്കുന്ന 40 പൗണ്ട് ഫൈന്‍ ഒഴിവാക്കാനാണ് രണ്ടു മണിക്കൂര്‍ കൂടുമ്പോള്‍ ഇവര്‍ ബുദ്ധിമുട്ടേണ്ടി വരുന്നത്. നഴ്സുമാര്‍ മിക്കവരും തങ്ങളുടെ ഫോണുകളില്‍ രണ്ടു മണിക്കൂര്‍ അലാം വെച്ചാണ് ജോലി ചെയ്യുന്നത്. എന്‍എച്ച്എസ് ആശുപത്രികള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ഒരു നേര്‍ക്കാഴ്ചയാണ് ഈ വിഷയമെന്ന് വിലയിരുത്തപ്പെടുന്നു. ജീവനക്കാരുടെ പാര്‍ക്കിംഗ് സൗകര്യം കുറച്ച് രോഗികളുടെയും സന്ദര്‍ശകരുടെയും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കുകയും അവരില്‍ നിന്ന് പണമീടാക്കുകയുമാണ് ആശുപത്രി ചെയ്യുന്നത്.

ജീവനക്കാര്‍ക്ക് അര മൈല്‍ അകലെയുള്ള കാര്‍പാര്‍ക്കുകളില്‍ സ്ഥലം ലഭ്യമാക്കിയിട്ടുണ്ടെന്നാണ് വിശദീകരണം. മാസം 30 പൗണ്ട് ഇതിനായി നല്‍കുകയും ചെയ്യുന്നു. എന്നാല്‍ പൂള്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് ക്ലിനി്ക്കിലെ 81 ജീവനക്കാര്‍ക്ക് കാര്‍പാര്‍ക്കുകല്‍ ഈ സൗകര്യം ലഭ്യമായിട്ടില്ല. ഡോര്‍സെറ്റ് ഹെല്‍ത്ത് കെയര്‍ യൂണിവേഴ്സിറ്റിയുടെ കീഴിലാണ് ഈ ജീവനക്കാര്‍ വരുന്നത്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ട്രസ്റ്റിന് സാധിക്കില്ലെങ്കിലും പ്രശ്നത്തിന് പരിഹാരം കാണാതെ ജീവനക്കാരോട് വഴിയരുകില്‍ പാര്‍ക്ക് ചെയ്യാന്‍ നിര്‍ദേശിക്കുന്നതിനെതിരെ ജീവനക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്.

തിരുവനന്തപുരം: എസ്ബിടി എസ്ബിഐയില്‍ ലയിച്ചതോടെ സംസ്ഥാനത്തിന് സ്വന്തമായുണ്ടായിരുന്ന ബാങ്ക് ഇല്ലാതായതിന്റെ കുറവ് നികത്താന്‍ പുതിയ ബാങ്ക് രൂപീകരിക്കാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങിയതായി റിപ്പോര്‍ട്ട്. ബാങ്ക് രൂപീകരണത്തിന് മുന്നോടിയായി ജില്ലാ സഹകരണ ബാങ്കുകളുടെ അംഗത്വം പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ക്കും അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്കുമായി പരിമിതപ്പെടുത്തിയെന്നാണ് വിവരം. ഇതിനായി സഹകരണ നിയമ ഭേദഗതി ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ ഇറക്കിയെന്ന് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. ജില്ലാ സഹകരണ ബാങ്കുകളും സംസ്ഥാന സഹകരണ ബാങ്കും ലയിപ്പിച്ചുകൊണ്ട് പുതിയ ബാങ്ക് രൂപീകരിക്കാനാണ് പദ്ധതി.

ഇത് നിലവില്‍ വരുന്നതോടെ 14 ജില്ലാ സഹകരണ ബാങ്കുകളുടെയും സംസ്ഥാന സഹകരണ ബാങ്കിന്റെയും ഭരണ സമിതികള്‍ അസാധുവാകും. ജില്ലാ സഹകരണ ബാങ്കുകളില്‍ 13 എണ്ണവും സംസ്ഥാന സഹകരണ ബാങ്കും യുഡിഎഫ് ഭരണത്തിലായിരുന്നു. ബാങ്ക് ഭരണസ്തംഭനം ഒഴിവാക്കാന്‍ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയെയോ അഡ്മിനിട്രേറ്ററെയോ നിയമിക്കാന്‍ സഹകരണ റജിസ്ട്രാര്‍ക്കു സര്‍ക്കാര്‍ അധികാരം നല്‍കിയിട്ടുണ്ട്. എല്ലായിടത്തും അഡ്മിനിസ്ട്രേറ്റര്‍മാര്‍ ഇന്നലെ തന്നെ ചുമതലയേറ്റു. പരമാവധി ഒരു വര്‍ഷമാണ് അഡ്മിനിട്രേറ്റീവ് കമ്മിറ്റിയുടെ കാലാവധി. അതിനു മുന്‍പു പുതിയ സമിതിയെ തിരഞ്ഞെടുക്കണം.

മറ്റു സഹകരണ സംഘങ്ങള്‍ക്കും ജില്ലാ ബാങ്കില്‍ അംഗത്വമുണ്ടായിരുന്ന സ്ഥിതിയാണ് ഓര്‍ഡിനന്‍സോടെ മാറുന്നത്. സംഘങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ചു സഹകരണ റജിസ്ട്രാറുടെ നേതൃത്വത്തിലുള്ള സമിതി പഠനം നടത്തിയിരുന്നു. ഈ കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണു നിയമ ഭേദഗതിയെന്നു മുഖ്യമന്ത്രി അറിയിച്ചു. ഓര്‍ഡിനന്‍സ് പ്രാബല്യത്തിലാകുമ്പോള്‍ ജില്ലാ സഹകരണ ബാങ്കുകളിലെ ഭരണസമിതികള്‍ സ്വമേധയാ പിരിഞ്ഞുപോവുകയാണു ചെയ്യുന്നതെന്നു സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.

ബാങ്ക് രൂപീകരണം പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി 17,18 തിയതികളില്‍ യോഗം ചേര്‍ന്നു ശുപാര്‍ശകള്‍ക്ക് അന്തിമ രൂപം നല്‍കും. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും തുടര്‍ നടപടി. ബാങ്കിന്റെ പേര് ഉള്‍പ്പെടെയുള്ളഴ പിന്നീടു തീരുമാനിക്കും. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിനെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിപ്പിച്ച സാഹചര്യത്തില്‍ കേരളത്തിനു സ്വന്തമായൊരു ബാങ്ക് അത്യാവശ്യമാണെന്ന വിലയിരുത്തലിലാണ് സര്‍ക്കാരിന്റെ നീക്കം.

RECENT POSTS
Copyright © . All rights reserved