റിക് സണ്‍ ജോസ്, എറണാകുളം (Consulting Psychologist)
‘വിശ്വസിക്കാന്‍ പറ്റുന്നില്ല അവള്‍ മരിച്ചൂന്ന്.
മരിക്കാന്‍ മാത്രം എന്തുണ്ടായി ഇവിടെ’
‘എന്താണെങ്കിലും ഞങ്ങളോടോന്നു തുറന്നു പറഞ്ഞുകൂടായിരുന്നോ അവള്‍ക്ക്!’
‘എന്തൊരു മണ്ടത്തരമാണവള്‍ ചെയ്തത്’
‘ഈ തലമുറയെന്താ ഇങ്ങനെ’
ആത്മഹത്യ ചെയ്ത വ്യക്തിയുമായി വളരെ അടുപ്പമുള്ളവര്‍ പൊതുവെ പറയുന്ന വാക്കുകളാണിവ. സംഭവിച്ച ദുരന്താനുഭവത്തില്‍ ആത്മഹത്യ ചെയ്തവരെയും മറ്റുള്ളവരെയും കുറ്റപ്പെടുത്തി സ്വയം സമാധാനിക്കുന്ന പ്രവണതയാണ് നമ്മുടെ നാട്ടില്‍ പൊതുവേ കണ്ടുവരുന്നത്. അടുപ്പമുള്ള വ്യക്തിയുടെ ഇത്തരം മരണത്തിനുശേഷമുള്ള സന്ദര്‍ഭങ്ങളില്‍ മുകളില്‍ പറഞ്ഞ വാക്കുകളിലൂടെ പലപ്പോഴും മറക്കാനും മറയ്ക്കാനും ശ്രമിക്കുന്നത് അവസരോചിതമായ അടിയന്തിര രക്ഷാ പ്രവര്‍ത്തനങ്ങളില്‍ തനിക്കു സംഭവിച്ച ഗുരുതരമായ ഉത്തരവാദിത്വക്കുറവുകളാണ്.
ഓരോ ആത്മഹത്യയും തീവ്രമായ തീരുമാനം എന്നതിലുപരി അടിയന്തര പരിചരണം ലഭിക്കേണ്ടിയിരുന്ന കടുത്ത ഒരു മാനസിക ആഘാതമാണ്. ശ്രദ്ധിച്ചാല്‍ തിരിച്ചറിയാവുന്ന കുറേ ലക്ഷണങ്ങള്‍ കാണിക്കുന്ന ഒരു മാനസികാഘാതം. ആ ലക്ഷണങ്ങളെ തിരിച്ചറിയാന്‍ സാധിക്കുന്നില്ലെങ്കില്‍ നമ്മുടെ വ്യക്തി ബന്ധത്തിന്റെ സ്‌നേഹ ചരടുകള്‍ എത്ര ദുര്‍ബലമാണ് എന്നുവേണം മനസ്സിലാക്കാന്‍. വിവരിക്കാന്‍ പറ്റാത്ത അതിതീവ്രമായ മാനസിക സമ്മര്‍ദ്ദം മനസ്സിനെ ദുര്‍ബലപ്പെടുത്തി ആത്മഹത്യയിലേക്ക് ഒരു വ്യക്തിയെ തള്ളിനീക്കുന്ന അന്ധകാര നിമിഷങ്ങളെ ആ വ്യക്തിയോട് അടുപ്പമുള്ളവര്‍ക്കു ഒന്നു ശ്രദ്ധിച്ചാല്‍ തിരിച്ചറിയാനാകുന്നതേയുള്ളൂ. ആ തിരിച്ചറിവ് പ്രിയപ്പെട്ട വ്യക്തിക്കുവേണ്ടി മറ്റു പലതും മറന്ന് മുന്‍വിധിയില്ലാതെ അടിയന്തിരമായി പ്രവര്‍ത്തിക്കാന്‍ നമ്മെ സഹായിക്കും. ആത്മഹത്യയുടെ അടിയന്തിര സന്ദര്‍ഭങ്ങളെ തിരിച്ചറിയാനും അതിനനുസരിച്ച് ആ വ്യക്തിക്കുവേണ്ടി പ്രവര്‍ത്തിക്കാനും *അനാസ്ഥ കാണിച്ചാല്‍ അതു ഗുരുതരമായ സ്‌നേഹരാഹിത്യമാണ്… പ്രേരണയ്ക്കു തുല്യമായ കുറ്റകൃത്യം.
മരണത്തിനു തുനിഞ്ഞിറങ്ങിയ മനസ്സ് താഴെ കൊടുത്തിരിക്കുന്ന ലക്ഷണങ്ങളില്‍ പലതും പുറത്തു കാണിക്കും. ആത്മഹത്യയ്ക്കുള്ള മനസ്സിന്റെ ഈ മുന്നൊരുക്കങ്ങളെ നമുക്കു തിരിച്ചറിയാനാകട്ടെ…
*1. അസാധാരണമായ പെരുമാറ്റങ്ങള്‍*
അടുപ്പമുള്ളവരോടുള്ള സ്‌നേഹ സംഭാഷണങ്ങളില്‍ നിന്നും പെട്ടെന്നുള്ള ഒഴിവാകല്‍.
അമിതമായ ഏകാന്തതയും അസാധാരണമായ നിശബ്ദതയും
മനസ്സിലുള്ള പ്രയാസത്തെ അടുപ്പമുള്ളവരുടെ മുമ്പില്‍ നിഷേധിക്കാനും മൂടിവെയ്ക്കാനുമുള്ള പ്രത്യേക പരിശ്രമങ്ങള്‍.
ഒറ്റക്കും അടുപ്പമുള്ളവരുടെ മുന്നിലുമുള്ള നിയന്ത്രണാതീതമായ കരച്ചില്‍.
പെട്ടെന്നു കാണപ്പെടുന്ന നിഗൂഢമായ ശാന്തത.
അസാധാരണമായ അഭ്യര്‍ത്ഥനകളും ആഗ്രഹങ്ങളും.
മുന്നൊരുക്കമായ ചില അസാധാരണ ക്രമീകരണങ്ങള്‍.
അടുപ്പമുള്ളവരോടു കാണിക്കുന്ന അസാധാരണമായ വൈകാരിക സ്‌നേഹ പ്രകടനങ്ങള്‍
സാധാരണയായി പാലിച്ചുകൊണ്ടിരുന്ന പൊതു നിയമങ്ങള്‍, പൊതുവായ പെരുമാറ്റ രീതികള്‍, മതാനുഷ്ഠാനങ്ങള്‍ എന്നിവയുടെ ലംഘനം.
അസമയത്തുള്ള യാത്രകള്‍/ അസമയത്തുള്ള പുറത്തു പോകല്‍/ അസമയത്തുള്ള തിരിച്ചു വരവ്
രാത്രിമുഴുവന്‍ നീണ്ടു നില്‍ക്കുന്ന ഉറക്കമില്ലായ്മ അല്ലെങ്കില്‍ അമിതമായ അസാധാരണ ഉറക്കം.
പാട്ട്, സിനിമ തുടങ്ങിയ വിനോദങ്ങളില്‍ നിന്നും സന്തോഷകരമായ മറ്റു കാര്യങ്ങളില്‍ നിന്നുമുള്ള അകാരണമായ പിന്‍മാറ്റം.
ഭക്ഷണം, വെള്ളം, സൗന്ദര്യത്തിലുള്ള ശ്രദ്ധ എന്നിവ അകാരണമായി ഒഴിവാക്കുന്നത്.
ചെയ്തുകൊണ്ടിരുന്ന ജോലിയിലും ഏറ്റെടുത്ത ദൗത്യങ്ങളിലുമുള്ള അകാരണമായ പിന്‍മാറ്റം.
കണ്ണാടിയിലൊ ഫോട്ടോയിലോ സ്വന്തം മുഖം നോക്കിയുള്ള അസാധാരണ വികാരാധീന പ്രകടനങ്ങള്‍
അസാധാരണമായ സ്വകാര്യ എഴുത്തുകുത്തുകള്‍. ആത്മഹത്യാകുറിപ്പുകള്‍.
സാധാരണ കാര്യങ്ങളില്‍ കാണുന്ന അസാധാരണമായ ശ്രദ്ധയില്ലായ്മ.
നിലവിലുള്ള സാഹചര്യത്തില്‍ നിന്നും മനസ്സുമാറി ഗൗരവമേറിയ ഏതോ ചിന്തിയിലാണ്ടിരിക്കുന്നത്.
ജീവനോടുക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ഇന്റര്‍നെറ്റിലോ സംസാരത്തിലോ ബുദ്ധിപൂര്‍വ്വം തിരയുന്നത്.
ജീവനൊടുക്കാനുള്ള ചില വസ്തുക്കള്‍ മുറിയില്‍ രഹസ്യമായി സൂക്ഷിച്ചുവയ്ക്കുന്നത്.
പെട്ടെന്ന് എല്ലാറ്റിനോടുമുള്ള താത്പര്യക്കുറവ്.
*2. സൂചന തരുന്ന സംസാരങ്ങള്‍*
‘മതിയായി’, ‘മരിച്ചാല്‍ മതിയായിരുന്നു’, ‘ചിലതു തീരുമാനിച്ചിട്ടുണ്ട്’, തുടങ്ങിയ ആത്മഹത്യാ സൂചകങ്ങള്‍.
‘നോക്കിക്കോ’, ‘എല്ലാവരേയും ഞാന്‍ കാണിച്ചു തരാം’ എന്നിങ്ങനെയുള്ള ഭീഷണികള്‍.
തിയതിയും ദിവസവും പറഞ്ഞുള്ള തീരുമാന പ്രസ്താവനകള്‍.
ആത്മഹത്യ ചെയ്യാനുള്ള ഉദ്യമത്തേയും മരണത്തേയും സാധൂകരിച്ചുള്ള സംസാരങ്ങള്‍
ആത്മഹത്യ ചെയ്തവരെപ്പറ്റിയുള്ള സംസാരങ്ങള്‍.
‘എനിക്ക് ആരുമില്ല’, ‘ജീവിക്കാന്‍ ഇനി ഒരു മാര്‍ഗ്ഗവുമില്ല’, ‘ഞാന്‍ നശിച്ചു’ തുടങ്ങിയ നിരാശയാര്‍ന്നതും മനസ്സു മടുത്തതുമായ വാക്കുകള്‍.
അസാധാരണ ഗൗരവം പ്രകടമാകുന്ന ദൃഢമായ മറുപടികള്‍.
*3.ശരീര-മുഖ ഭാവങ്ങളില്‍ തെളിയുന്ന സൂചനകള്‍*
അതീവ ദുഃഖം അമര്‍ത്തിപ്പിടിച്ച നിറഞ്ഞ വാടിയ മുഖം.
അനുദിന പ്രവര്‍ത്തനങ്ങളില്‍ ആവശ്യത്തിനു ശ്രദ്ധ ചെലുത്താത്ത, ഏകാഗ്രതയില്ലാത്ത കണ്ണുകളുടെ ചലനം.
ക്ഷീണം തോന്നുന്ന ശരീരം.
അകാരണമായ ശരീര വേദന.
കടുത്ത മാനസിക സമ്മര്‍ദ്ദം തോന്നുന്ന മുഖഭാവം.
എന്തോ തീരുമാനിച്ചുറപ്പിച്ചിട്ടുണ്ടെന്നു വ്യക്തമാകുന്ന ദൃഢമായ ചലനങ്ങള്‍.
ശരീരത്തിന്റ ഭാരം അസാധാരണമായി കുറയുന്നത്.
ലൈംഗീക ബന്ധത്തോടു പെട്ടെന്നുള്ള താത്പര്യക്കുറവ്.
വസ്ത്രധാരണത്തിലും അണിഞ്ഞൊരുങ്ങുന്നതിലുമുള്ള താത്പര്യക്കുറവുമൂലം കാഴ്ചയില്‍ പ്രകടമാകുന്ന ശ്രദ്ധേയമായ മാറ്റങ്ങള്‍.
സാധാരണ നിറത്തില്‍ നിന്നും കൂടുതല്‍ ഇരുണ്ടതായി തോന്നുന്ന മുഖം.
സ്വതന്ത്രമായും സ്വാഭാവികമായും തമാശകളുടേയും വ്യക്തികളുടേയും മുമ്പില്‍ ചിരിക്കാനുള്ള അസാധാരണ വിമുഖത.
*4. തീവ്രമായ വൈകാരിക നില*
കൃത്യമായി വേര്‍തിരിച്ചൂ മനസിലാക്കാനാവാത്ത അതിതീവ്രമായ വൈകാരിക പ്രശ്‌നങ്ങള്‍
നിയന്ത്രണാധീതമായ നിരാശ, സങ്കടം, ദേഷ്യം, വൈരാഗ്യം.
തീരുമാനിച്ചുറപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ അടക്കിവച്ചിരിക്കുന്ന തീവ്ര വികാരങ്ങള്‍.
റജി നന്തികാട്ട് (പി. ആര്‍. ഒ )
യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ 2017-19 വര്‍ഷങ്ങളിലെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഏപ്രില്‍ 30ന് (ഞായറാഴ്ച) നടക്കും. വൈകുന്നേരം 4.30ന് കോള്‍ചെസ്റ്ററിലെ നെയ്‌ലാന്‍ഡ് വില്ലേജ് ഹാളില്‍ ചേരുന്ന യോഗത്തില്‍ വെച്ച് യുക്മ നാഷണല്‍ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കും. യോഗത്തില്‍ റീജിയന്‍ പ്രസിഡന്റ് രഞ്ജിത് കുമാര്‍ അധ്യക്ഷത വഹിക്കും.
ഉദ്ഘാടനത്തോടനുബന്ധിച്ച് യുക്മ നാഷണല്‍ കലാ- കായിക മേളകളില്‍ വിജയികളായവരെ ചടങ്ങില്‍ ആദരിക്കും. നാഷണല്‍ കലാമേളകളില്‍ ഈസ്റ്റ് ആംഗ്ലിയ റീജിയനെ പ്രധിനിധീകരിച്ച് സമ്മാനം നേടിയ കുട്ടികളുടെ വിവിധ കലാപരിപാടികളും ചടങ്ങിന് മാറ്റ് കൂട്ടി വേദിയില്‍ അരങ്ങേറും.
ആഘോഷഭരിതമായി ഉദ്ഘാടനച്ചടങ്ങിനെ മാറ്റുന്നതിനായി കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി വളരെ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കുന്നത്. ബെന്നി തോമസ് (പ്രസിഡന്റ്), ജോബി ജോര്‍ജ് (സെക്രട്ടറി), ഷാനില്‍ അനങ്ങാരത്ത് (ട്രഷറര്‍) എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
രണ്ടു വര്‍ഷം നീണ്ടു നില്‍ക്കുന്ന കാലയളവിലേക്ക് പുതമയാര്‍ന്ന നിരവധി കര്‍മ്മപരിപാടികള്‍ക്ക് തുടക്കം കുറിക്കുന്ന ആഘോഷച്ചടങ്ങില്‍ യുക്മ നാഷണല്‍ ഭാരവാഹികള്‍, അംഗ അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നതാണ്.
ഉദ്ഘാടനച്ചടങ്ങിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു. വേദിയുടെ വിലാസം:
Neyland Village Hall
Church Lane
Neyland
Colchester
co6 4jh
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക, ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ സെക്രട്ടറി ജോജോ തെരുവന്‍ : 07753329563
മലയാളം യുകെ ന്യൂസ് ടീം
വിതിൻഷോ സെന്റ് ആന്റണീസ് ചർച്ച് പോളിന് ആദരാജ്ഞലി അർപ്പിക്കാൻ എത്തിയവരെക്കൊണ്ട് 11 മണിക്ക് മുമ്പെ നിറഞ്ഞു. പുഷ്പാലംകൃതമായ വാഹനത്തിൽ ഫ്യൂണറൽ ഡയറക്ടർസ് സ്വർഗീയ നിദ്രയിലായ പോളി൯െറ മൃതദേഹം ചർച്ചിൽ എത്തിച്ചിരുന്നു. നിരവധി സ്കൂൾ കുട്ടികൾ യൂണിഫോമിൽ തങ്ങളുടെ കൂട്ടുകാരിയുടെ പപ്പയ്ക്ക് വിട പറയാൻ എത്തി. വിങ്ങിപ്പൊട്ടുന്ന ഹൃദയങ്ങളുമായി പോളി൯െറ സുഹൃത്തുക്കളും ബന്ധുക്കളും അതേ സമയം ചർച്ചിൽ നടന്നുകൊണ്ടിരുന്ന ഗാന ശുശ്രൂഷയിൽ പങ്കെടുത്തു കൊണ്ടിരുന്നു. ഇംഗ്ലീഷുകാരടക്കം നൂറുകണക്കിന് ആളുകളാണ് സ്നേഹ നിധിയായ പിതാവിനെ ഒരു നോക്കു കാണാൻ എത്തിയത്.
11.05 ന് ഫ്യൂണറൽ ഡയറക്ടർസ് മൃതദേഹം ചർച്ചയിലേയ്ക്ക് വഹിച്ചു. കവാടത്തിൽ അഭിവന്ദ്യ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ ധൂപാഭികേഷത്തോടെ അൾത്താരയ്ക്ക് മുമ്പിലേക്ക് സ്വീകരിച്ചു. ഫാ.സജി മലയിൽ പുത്തൻ പുരയ്ക്കലിലടക്കം 15 ഓളം വൈദികർ അൾത്താരയിൽ അണിനിരന്നു. പോളി൯െറ പ്രിയ മക്കളായ കിംബർലിയും ആഞ്ചലയും DAD എന്ന് എഴുതിയ വെളുത്ത പുഷ്പങ്ങളുടെ റീത്ത് അൾത്താരയ്ക്ക് മുമ്പിൽ സമർപ്പിച്ചു. നിരവധി ബന്ധുക്കളും സുഹൃത്തുക്കളും പോളിന് പുഷ്പചക്രങ്ങൾ അർപ്പിച്ചു.
11.18 ന് കുർബാന ആരംഭിച്ചു. വി. ഗ്രന്ഥ വായനയ്ക്ക് ശേഷം മാർ ജോസഫ് സ്രാമ്പിക്കൽ തന്നെ പ്രസംഗത്തിൽ സ്നേഹനിധിയായ പോളി൯െറ അകാല വിയോഗത്തിൽ ദുഃഖിക്കുന്നവരെ ആശ്വസിപ്പിച്ചു. പോളി൯െറ പത്നി മിനിയ്ക്കും മക്കളായ കിംബർലിയ്ക്കും അഞ്ചലയ്ക്കും ഈ സഹന നിമിഷത്തിൽ മലയാളി സമൂഹം നല്കുന്ന പിന്തുണ പ്രത്യേകം പരാമർശിച്ചു. “ഈശോ എന്ന സമാധാനത്തിൽ പോൾ എത്തി ചേർന്നിരിക്കുകയാണ്. പോൾ സ്വർഗത്തിലേയ്ക്ക് ജനിച്ചിരിക്കുകയാണ്. വി.കുർബാനയിൽ പങ്കെടുത്ത് പ്രാർത്ഥിക്കണം. കുർബാനയിലെ പ്രാർത്ഥനയിലൂടെയാണ് നാം വിശ്വാസം ഉറപ്പിക്കുന്നത്, സഹനത്തിന് ശക്തി ലഭിക്കുന്നത്”. മാർ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു.
തുടർന്ന് ഇരുപതോളം കുട്ടികൾ പ്രാർത്ഥനാ ചിന്തകൾ വിശ്വാസ സൂഹത്തിനു മുൻപിൽ അർപ്പിച്ചു. ഇംഗ്ലീഷിലും മലയാളത്തിലുമായാണ് തിരുകർമ്മങ്ങൾ നടന്നത്. തുടർന്ന് പോളി൯െറ ആത്മാവിനായി പ്രാർത്ഥിച്ചു കൊണ്ട് വിശ്വാസ സമൂഹം വി.കുർബാന സ്വീകരിച്ചു. കുർബാനയുടെ സമാപന ആശീർവാദത്തിനു ശേഷം ആഞ്ചല പഠിക്കുന്ന സ്കൂളിലെ കുട്ടികൾ ഫ്യൂണറൽ സോങ്ങ് അവതരിപ്പിച്ചു. തുടർന്നു തങ്ങളുടെ പപ്പായെ സ്മരിച്ചു കൊണ്ട് ആഞ്ചലയും കിംബർലിയും ഓർമ്മകൾ പങ്കുവെച്ചു. എല്ലാവർക്കും ത൯െറ പപ്പാ പ്രിയങ്കരനായിരുന്നുവെന്ന് കിംബർലി പറഞ്ഞു.
സ്നേഹനിധിയായ പപ്പായുടെ ഓർമ്മകൾ കുരുന്നുകൾ പങ്കുവെച്ചത് ചർച്ചിൽ കൂടിയിരുന്നവരെ കണ്ണീരണിയിച്ചു. പോളി൯െറ സഹോദരൻ അനുസ്മരണ പ്രസംഗം നടത്തി. ഈ വിഷമഘട്ടത്തിൽ കുടുംബത്തിന് പൂർണ പിന്തുണ നല്കിയ മലയാളി സമൂഹത്തിനും വിവിധ സംഘടനകൾക്കും വൈദികർക്കും പോലീസിനും അദ്ദേഹം നന്ദി പറഞ്ഞു. പൊതു സമൂഹം പോളിന് രണ്ടു വരികളിലായി നിരന്ന് ആദരാജ്ഞലികൾ അർപ്പിച്ചു. തുടർന്ന് പോളി൯െറ പത്നി മിനിയും മക്കളായ കിംബർലിയും ആഞ്ചലയും വിടവാങ്ങൽ മുത്തം നല്കി. അതിനു ശേഷം മാർ സ്രാമ്പിക്കലി൯െറ നേതൃത്വത്തിൽ ഒപ്പീസ് നടന്നു. വിടവാങ്ങുന്നേൽ എന്ന ഗാനം ദേവാലയത്തിൽ ഗായക സംഘം ആലപിക്കുമ്പോൾ പോളിന്റെ ശവമഞ്ചം സംസ്കാര ചടങ്ങുകൾക്കായി പുറത്തേയ്ക്ക് വഹിച്ചു.
തിരുവനന്തപുരം: ഓഡിയോ േേടപ്പില്‍ കുടുങ്ങിയ എ.കെ.ശശീന്ദ്രനെ ഹണിട്രാപ്പില്‍ കുടുക്കുകയായിരുന്നുവെന്ന് ഇന്റലിജന്‍സ് സ്ഥിരീകിരിച്ചതായി റിപ്പോര്‍ട്ട്. കൊല്ലം ജില്ലക്കാരിയായ ഇരുപത്തിനാല്കാരിയാണ് ഇതിനു പിന്നിലെന്നാണ് വിവരം. നിരന്തരം ഫോണ്‍ വിളിച്ച് മന്ത്രിയെ കുടുക്കുകയായിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ഇവര്‍ പോലീസ് നിരീക്ഷണത്തിലാണെന്ന് വിവരമുണ്ട്. വിവാഹമോചിതയായ ഇവര്‍ കോഴിക്കോട്ട് നിന്നാണ ജേര്‍ണലിസം പഠിച്ചത്. ഇവരുടെ സുഹൃത്തായ ഷോര്‍ട്ട് ഫിലിം സംവിധായകനും നിരീക്ഷണത്തിലാണ്. പോലീസിലെ ചിലരുടെ സഹായവും ഈ ഹണിട്രാപ്പ് ഓപ്പറേഷന് ലഭിച്ചിട്ടുണ്ടെന്നും ഇന്റലിജന്‍സ് പറയുന്നു.
രാത്രികാലങ്ങളില്‍ ഈ വിധത്തില്‍ ഫോണ്‍ കോളുകള്‍ നടത്തുന്ന സ്വഭാവം ശശീന്ദ്രനുള്‍പ്പെടെ ചില മന്ത്രിമാര്‍ക്ക് ഉണ്ടെന്ന് പോലീസിലെ ചിലരാണ് വിവരം നല്‍കിയത്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ശശീന്ദ്രനെ കുടുക്കാനായി ഇവര്‍ തെരഞ്ഞെടുത്തത്. രണ്ട് മന്ത്രിമാര്‍ കൂടി കെണിയില്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരങ്ങളെങ്കിലും ഇത് ഇന്റലിജന്‍സ് സ്ഥിരീകരിക്കുന്നില്ല.
ലണ്ടന്‍: സാമ്പത്തികച്ചെലവ് കുറ്ക്കുന്നതിന്റെ ഭാഗമായി ചില മരുന്നുകളും ഭക്ഷണ പദാര്‍ത്ഥങ്ങളും രോഗികള്‍ക്ക് നല്‍കുന്നത് എന്‍എച്ച്എസ് ഒഴിവാക്കുന്നു. ട്രാവല്‍ വാക്‌സിനേഷനുകള്‍, ഗ്ലൂട്ടന്‍ ഫ്രീ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ എന്നിവയാണ് പട്ടികയില്‍ ഉള്ളത്. ഡെയിലി മെയിലിന് നല്‍കിയ അഭിമുഖത്തില്‍ എന്‍എച്ച്എ,് ഇംഗ്ലണ്ട് ചീഫ് എക്‌സിക്യൂട്ടീവ് സൈമണ്‍ സ്റ്റീവന്‍സ് ആണ് ഇക്കാര്യം അറിയിച്ചത്. ഈ വിധത്തില്‍ ലാഭിക്കുന്ന പണം പുതിയ തെറാപ്പികള്‍ അവതരിപ്പിക്കുന്നതിനായി ഉപയോഗിക്കുമെന്നാണ് സ്റ്റീവന്‍സ് വ്യക്തമാക്കുന്നത്.
എന്‍എച്ച്എസിന് അനുവദിച്ചിരിക്കുന്ന 120 ബില്യന്‍ പൗണ്ടില്‍ നിന്ന് പണം പാഴാകാതിരിക്കുന്നതിന് ഇത്തരം മരുന്നുകള്‍ നല്‍കുന്നത് ഒഴിവാക്കാന്‍ ജിപികളോട് ആവശ്യപ്പെടും. വയറിനുള്ളിലെ അസ്വസ്ഥതക, യാത്ര മൂലമുണ്ടാകുന്ന അസ്വസ്ഥതകള്‍ എന്നിവയുമായി എത്തുന്നവര്‍ക്കാണ് ഈ മരുന്നുകള്‍ നല്‍കിയിരുന്നത്. എന്‍എച്ച്എസ് സംവിധാനത്തില്‍ പണം പാഴാകുന്ന മാര്‍ഗങ്ങള്‍ കണ്ടെത്തി അവ ഇല്ലാതാക്കാനാണ് ശ്രമമെന്ന് സ്റ്റീവന്‍സ് വ്യക്തമാക്കി.
ഏറ്റവും ഫലപ്രദമായ ആരോഗ്യ പരിപാലന സംവിധാനമാണ് എന്‍എച്ച്എസ്. എന്നാല്‍ അതില്‍ ചില മേഖലകളില്‍ ശേഷിക്കുറവും പണത്തിന്റെ പാഴ്‌ച്ചെലവും ഉണ്ടാകുന്നു. ഇത്തരം മരുന്നുകള്‍ നല്‍കാനായി 114 മില്യന്‍ പൗണ്ടാണ് ചെലവാക്കുന്നത്. ഗ്ലൂട്ടന്‍ ഫ്രീ ഫുഡ് സപ്ലിമെന്റുകള്‍ക്കായി 22 മില്യനിലേറെ ചെലവാകുന്നു. എന്നാല്‍ ഇവ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ലഭ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ലണ്ടന്‍: അമ്മമാര്‍ക്ക് കുട്ടികള്‍ കഴിഞ്ഞേ എന്തുമുള്ളൂ. കുട്ടികള്‍ക്ക് സമയത്ത് ഭക്ഷണം നല്‍കാനായി അവര്‍ സ്വയം ഭക്ഷണം കഴിക്കുന്നതു പോലും ഒഴിവാക്കുന്നു. യംഗ് വിമന്‍സ് ട്രസ്റ്റ് നടത്തിയ പഠനത്തിലും ഇതാണ് കണ്ടെത്തിയിരിക്കുന്നത്. 300 അമ്മമാരില്‍ നടത്തിയ പഠനത്തില്‍ 25 വയസില്‍ താഴെ പ്രായമുള്ള 46 ശതാനം അമ്മമാരും കുട്ടികള്‍ക്ക ഭക്ഷണം നല്‍കുന്നതിനാണ് പ്രാധാന്യം നല്‍കുന്നതെന്നാണ് കണ്ടെത്തിയത്. അതു മൂലം ശരിയായ ഭക്ഷണം ഇവര്‍ കഴിക്കുന്നില്ലെന്നും സര്‍വേ കണ്ടെത്തി.
കഴിഞ്ഞ മാസം യുകെയില്‍ നടത്തിയ സര്‍വേയിലാണ് ഈ വെളിപ്പെടുത്തല്‍. സാമ്പത്തികം, ജോലി, കുട്ടികളെ പരിചരിക്കല്‍ തുടങ്ങി നിരവധി വിഷയങ്ങളിലാണ് ചോദ്യങ്ങള്‍ ചോദിച്ചത്. പങ്കെടുത്ത 27 ശതമാനം അമ്മമാര്‍ ഫുഡ് ബാങ്കുകളെയാണ് ആശ്രയിച്ചിരുന്നതെന്നും വെളിപ്പെടുത്തി. 16 മുതല്‍ 24 വയസ് വരെ പ്രായമുള്ള അമ്മമാരാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. 19 ശതമാനത്തോളം പേര്‍ ഏകാന്തത അനുഭവിക്കുന്നു എന്ന് പറഞ്ഞപ്പോള്‍ 26 ശതമാനം പേര്‍ ആഴ്ചയിലൊരിക്കല്‍ മാത്രമേ വീടിനു പുറത്തിറങ്ങാറുള്ളൂ എന്നാണ് അറിയിച്ചത്.
25 വയസില്‍ താഴെ പ്രായമുള്ള അമ്മമാരില്‍ ജോലി ചെയ്യുന്നവര്‍ തങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്നുള്ള പിന്തുണ വളരെ കുറവാണ് ലഭിക്കുന്നതെന്ന് പരാതിപ്പെടുന്നു. നാഷണല്‍ ലിവിംഗ് വേജില്‍ പെടാത്തതിനാല്‍ ഇവര്‍ക്ക് ശമ്പളം കുറവാണ് ലഭിക്കുന്നത്. ക്ലറിക്കല്‍, ക്ലീനിംഗ്, കെയര്‍ ജോലികളാണ് ഇവര്‍ ചെയ്തു വരുന്നതെന്നും സര്‍വേ വ്യക്തമാക്കുന്നു
ലണ്ടന്‍: ബ്രെക്‌സിറ്റ് നടപടികള്‍ ഒന്നര വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് പ്രധാനമന്ത്രി തെരേസ മേയ്. സ്വാതന്ത്ര്യത്തിനായുള്ള രണ്ടാം ഹിതപരിശോധനയ്ക്കാണ് ഇതിലൂടെ വഴി തെളിയുന്നതെന്ന് എസ്എന്‍പി അവകാശപ്പെട്ടു. സ്‌കോട്ട്‌ലന്‍ഡ് ഫസ്റ്റ് മിനിസ്റ്റര്‍ നിക്കോള സ്റ്റര്‍ജനുമായുള്ള കൂടിക്കാഴ്ചയിലാണ് ഇക്കാര്യം പ്രധാന മന്ത്രി അറിയിച്ചത്. രണ്ടു വര്‍ഷത്തിനുള്ളില്‍ ഹിതപരിശോധന നടത്തരുതെന്നാണ് മേയ് സ്റ്റര്‍ജനോട് ആവശ്യപ്പെട്ടത്. ബ്രെക്‌സിറ്റ് ചര്‍ച്ചകളുടെ ഫലം സ്‌കോട്ടിഷ് ജനത അറിയണമെന്നും അവര്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ഇത് ഹിതപരിശോധനയ്ക്കുള്ള സമ്മതമാണെന്ന വിലയിരുത്തലാണ് എസ്എന്‍പി നടത്തുന്നത്. 18 മാസത്തിനുള്ളില്‍ ബ്രെക്‌സിറ്റ് നടപടികള്‍ പൂര്‍ത്തീകരിക്കാനും ബാക്കി ആറുമാസങ്ങള്‍ അവയുടെ സ്ഥിരീകരണത്തിനുമാണ് വിനിയോഗിക്കുക. ഇതാണ് തങ്ങള്‍ നല്‍കിയ സമയക്രമത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് യൂറോപ്പില്‍ സ്‌കോട്ട്‌ലന്‍ഡിന്റെ സ്ഥാനത്തേക്കുറിച്ച് ചര്‍ച്ചകള്‍ക്കായി നിയോഗിച്ചിരിക്കുന്ന എസ്എന്‍പി മന്ത്രി മൈക്ക് റസല്‍ പറഞ്ഞു. ഈ സമയക്രമത്തിനുള്ളില്‍ ഹിതപരിശോധന നടത്താനുള്ള നിര്‍ദേശത്തെ എതിര്‍ക്കാന്‍ പ്രധാനമന്ത്രിക്ക് ബുദ്ധിമുട്ടാണെന്ന് സ്റ്റര്‍ജനും വ്യക്തമാക്കി.
ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ക്കായി യൂറോപ്യന്‍ യൂണിയന്‍ നേതാക്കളാരും തന്നെ ഒരു സമയക്രമം നിര്‍ദേശിച്ചിട്ടുണ്ടെന്ന് മേയ് ഇതുവരെ പറഞ്ഞിട്ടില്ല. ആര്‍ട്ടിക്കിള്‍ 50 അനുസരിച്ച് ചര്‍ച്ചകളും നടപടിക്രമങ്ങളും രണ്ട് വര്‍ഷം വരെ നീളാം. എന്നാല്‍ ഇവയ്ക്ക് അംഗീകാരം നല്‍കണമെങ്കില്‍ യൂറോപ്യന്‍ പാര്‍ലമെന്റിന് ആറ് മാസം വരെ സമയം ആവശ്യമാണ്. ബ്രസല്‍സില്‍ ചര്‍ച്ചകള്‍ക്കു ശേഷം മാത്രമേ ഇതിന് അംഗീകാരം നല്‍കാനാകൂ.
18 മാസത്തെ ടൈംടേബിള്‍ യൂറോപ്യന്‍ കമ്മീഷന്റെ ബ്രെക്‌സിറ്റ് നെഗോഷ്യേറ്ററായ മൈക്കിള്‍ ബാര്‍നിയര്‍ ഡിസംബറില്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇതിനെ അതിശയത്തോടെയാണ് ഡൗണിംഗ് സ്ട്രീറ്റ് നോക്കിക്കണ്ടത്. എന്നാല്‍ ബ്രെക്‌സിറ്റിലും സ്‌കോട്ടിഷ് ഹിതപരിശോധനയിലും സര്‍ക്കാര്‍ നയങ്ങള്‍ക്ക് മാറ്റമില്ലെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരിക്കുന്നത്.
ബിനോയി ജോസഫ്
ഓസ്ട്രേലിയയിലെ ഫോക്നറിലുള്ള സെന്റ് മാത്യൂസ് ചർച്ചിൽ ഇറ്റാലിയൻ കുർബാനയ്ക്കായി ഒരുങ്ങുന്നതിനിടെ കുത്തേറ്റ ഫാ. ടോമി മാത്യു സുഖം പ്രാപിക്കുന്നു. ഞായറാഴ്ച അദ്ദേഹം വിശുദ്ധ ബലി അർപ്പിച്ചു. തിരുവസ്ത്രങ്ങൾ അണിഞ്ഞ് അൾത്താരയിലേക്ക് പോകുന്നതിന് തൊട്ടുമുമ്പാണ് 72 വയസുള്ള ഒരാൾ ഫാ.ടോമിയുടെ കഴുത്ത് ലക്ഷ്യമാക്കി കുത്തിയത്. മാർച്ച് 19 ഞായറാഴ്ചയാണ് സംഭവം നടന്നത്. പെട്ടെന്ന് ഒഴിഞ്ഞു മാറാൻ ശ്രമിച്ചതിനാൽ കത്തി തിരു വസ്ത്രത്തിലൂടെ ആഴ്ന്നിറങ്ങി ഇടതു ഷോൾഡറിൽ മുറിവുണ്ടാക്കി. ഫാ.ടോമിയെ ആക്രമിച്ചയാൾ അതിനു മുമ്പ് മൂന്നു തവണ ചർച്ചിൽ എത്തിയിരുന്നു. ഫാ. ടോമിയെ അന്വേഷിച്ച അയാൾ എവിടെ ആ ഇന്ത്യൻ എന്നു ചോദിച്ചു. മാർച്ച് 4 ന്, അക്രമിച്ചയാൾ ഫാ.ടോമിയെ നേരിട്ടു കണ്ടിരുന്നു. “എന്നെ കുർബാന അർപ്പിക്കാൻ അനുവദിക്കില്ലാ എന്ന് അയാൾ പറഞ്ഞു. കാരണം നീ ഇന്ത്യാക്കാരനാണ്. ഇന്ത്യാക്കാരെല്ലാം ഒന്നുകിൽ ഹിന്ദുവോ അല്ലെങ്കിൽ മുസ്ളിമോ ആണ്. അയാളുടെ അജ്ഞതയാണ് അക്രമത്തിലേക്ക് നയിച്ചത്”. ഫാ.ടോമി പറയുന്നു.
വിശ്വാസികൾ ഇറ്റാലിയൻ കുർബാനയ്ക്ക് ഒരുക്കമായുള്ള ഗാനങ്ങൾ ആലപിക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. കത്തി പിന്നിൽ ഒളിപ്പിച്ചു പിടിച്ചാണ് അക്രമി എത്തിയത്. ഇന്ത്യാക്കാരനായതിനാൽ കുർബാന അർപ്പിക്കാൻ യോഗ്യതയില്ലെന്ന് പറഞ്ഞ് ആക്രമിക്കുകയായിരുന്നു. സാരമായ പരിക്കില്ലെന്ന് കരുതി ഫാ.ടോമി ബലിയർപ്പിക്കുവാൻ തയ്യാറെടുത്തെങ്കിലും തിരുവസ്ത്രത്തിൽ രക്തം പൊടിയുന്നത് അദ്ദേഹത്തി൯െറ സഹ ശുശ്രൂഷികൾ കണ്ടു. തുടർന്ന് വിശ്വാസികൾക്കായി ഫാ.ടോമി ഒരു ഹ്രസ്വമായ പ്രാർത്ഥന നടത്തി ആശീർവാദം നല്കി. അപ്പോഴേയ്ക്കും ആംബുലൻസ് ചർച്ചിനു പുറത്ത് എത്തിയിരുന്നു. പ്രാഥമിക ശുശ്രൂഷകൾ നല്കിയ ശേഷം ഉടൻ തന്നെ ഫാ.ടോമിയെ ഹോസ്പിറ്റിലിലേയ്ക്ക് മാറ്റി അടിയന്തിര പരിചരണ വിഭാഗത്തിലാക്കി. കേരളത്തിൽ കോഴിക്കോട് ജില്ലയിൽ കളത്തൂർ കുടുംബാംഗമായ ഫാ.ടോമി 2014 മുതൽ ഇതേ ചർച്ചിൽ വികാരിയായി സേവനമനുഷ്ഠിച്ച് വരുന്നു. ഞായറാഴ്ച ഉന്മേഷവാനായി വീണ്ടും ബലി വേദിയിൽ എത്തിയ ഫാ.ടോമി തനിക്കായി പ്രാർത്ഥിച്ചവർക്കും പിന്തുണ നല്കിയവർക്കും ഇടവക വിശ്വാസികൾക്കും നന്ദി പറഞ്ഞു. ഇടവകാംഗങ്ങൾ ദൈവത്തിനു നന്ദി പറഞ്ഞു കൊണ്ട് അദ്ദേഹത്തെ സ്വീകരിച്ചു.
ലണ്ടന്‍: വെസ്റ്റ്മിന്‍സ്റ്റര്‍ ആക്രമണം നടത്തിയ ഖാലിദ് മസൂദ് 2010ല്‍ത്തന്നെ തീവ്രവാദിയാണെന്ന് സുരക്ഷാ ഏജന്‍സികള്‍ സ്ഥിരീകരിച്ചിരുന്നുവെന്ന് വെളിപ്പെടുത്തല്‍. സംഭവത്തില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടായ സാഹചര്യത്തിലാണ് ഈ വെളിപ്പെടുത്തല്‍. സൗദി അറേബ്യയില്‍ ഇംഗ്ലീഷ് അധ്യാപകനായി ജോലി നോക്കിയ ശേഷം തിരിച്ചെത്തിയതു മുതലാണ് എംഐ 5 പോലെയുള്ള ഏജന്‍സികള്‍ മസൂദിനെ ശ്രദ്ധിച്ചു തുടങ്ങിയത്. ബുധനാഴ്ച നടത്തിയ ആക്രമണത്തിനു മുമ്പായി ഇയാള്‍ ഏജന്‍സികളുടെ നിരീക്ഷണ വലയത്തില്‍ നിന്ന് പുറത്തു പോയിരുന്നു.
സൗദിയില്‍ 2005നും 2009നുമിടയില്‍ രണ്ട് തവണ പോയിവന്ന മസൂദിനെതിരെ ഇന്റലിജന്‍സ് ഏജന്‍സികള്‍ മുമ്പുംം അന്വേഷണം നടത്തിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി തെരേസ മേയും സ്ഥിരീകരിച്ചു. ജയിലില്‍ കഴിയുന്ന അന്‍ജം ചൗധരിയുടെ നിരോധിക്കപ്പെട്ട സംഘടനയായ അല്‍ മുജാഹിരൂണ്‍ അനുഭാവികളുംമായി ഇയാള്‍ ബന്ധപ്പെടുന്നതാണ് ഏജന്‍സികള്‍ സംശയത്തോടെ നോക്കിയതെന്ന് സണ്‍ഡോ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍ ഇയാളെ നിരീക്ഷിക്കാന്‍ എന്താണ് കൃത്യമായ കാരണമെന്നുള്ള വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. ബര്‍മിംഗ്ഹാമില്‍ ഇന്നലെ രാത്രിയാണ് ആക്രമണവുമായി ബന്ധപ്പെട്ട് ഒരു 30കാരനനെ അറസ്റ്റ് ചെയ്തത്. രാജ്യത്തൊട്ടാകെ നടത്തിവരുന്ന പരിശോധനകളുടെ ഭാഗമായാണ് അറസ്റ്റ്. ഇതോടെ സംഭവത്തോട് അനുബന്ധിച്ച് അറസ്റ്റിലായവരുടെ എണ്ണം 12 ആയി ഉയര്‍ന്നു.
തിരുവനന്തപുരം: എ.കെ.ശശീന്ദ്രന് എതിരെ ഉയര്‍ന്ന ആരോപണത്തില്‍ അന്വേഷണം നടത്താന്‍ തീരുമാനം. മുഖ്യമന്ത്രിയും ഡിജിപിയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയിലാണ് തീരുമാനം ഉണ്ടായത്. ആഭ്യന്തര അഡീഷണല്‍ സെക്രട്ടറിയും യോഗത്തില്‍ പങ്കെടുത്തു. ഏത് അന്വേഷണ ഏജന്‍സിയാണ് അന്വേഷണം നടത്തേണ്ടതെന്ന് തീരുമാനിച്ചിട്ടില്ല. ക്രൈംബ്രാഞ്ച് അന്വേഷണമോ ജുഡീഷ്യല്‍ അന്വേഷണമോ ഉണ്ടായേക്കുമെന്നാണ് കരുതുന്നത്.
മംഗളം ചാനല്‍ ലോഞ്ചിംഗിനോട് അനുബന്ധിച്ച് പുറത്തു വിട്ട വാര്‍ത്തയില്‍ സംപ്രേഷണം ചെയ്ത ഓഡിയോ ക്ലിപ്പില്‍ എഡിറ്റിംഗ് നടന്നിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാന്‍ ക്രൈം ബ്രാഞ്ചിന്റെ ഓര്‍ഗനൈസ്ഡ് ക്രൈം വിഭാഗത്തിന്റെ അന്വേഷണം ആവശ്യമായി വന്നേക്കും. ഇക്കാര്യത്തില്‍ ഉടന്‍തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും. ശശീന്ദ്രനെതിരെ ആരോപണം ഉയര്‍ന്നെങ്കിലും ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ല.
പരാതി ആര് നല്‍കിയാലും അന്വേഷിക്കുമെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. ലൈംഗികച്ചുവയുള്ള ഫോണ്‍ സംഭാഷണം ചാനല്‍ പുറത്തു വിട്ടതിനെത്തുടര്‍ന്ന് ഗതാഗത മന്ത്രി സ്ഥാനത്തു നിന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ എ.കെ.ശശീന്ദ്രന്‍ രാജിവെച്ചിരുന്നു.