Main News

ബ്രിട്ടീഷ് പാര്‍ലമെന്‍റിനു നേരെയുള്ള ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു. ഐഎസ് വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം ആക്രമണം നടത്തിയത് ബ്രിട്ടീഷുകാരനാണെന്ന് പ്രധാനമന്ത്രി തെരെസ മേ.  തീവ്രവാദപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇയാള്‍ സുരക്ഷാവിഭാഗത്തിന്റെ നിരീക്ഷണത്തിലായിരുന്നെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Image result for london-attack-is-took-responsibility

എന്നാല്‍ അടുത്തിടെയായി ഇയാളെക്കുറിച്ച് വിവരമൊന്നുമില്ലായിരുന്നു. പാര്‍ലമെന്റ് ആക്രമണത്തെക്കുറിച്ചും സുരക്ഷാവിഭാഗത്തിന് സൂചനയൊന്നും ലഭിച്ചിരുന്നില്ല. അന്വേ·ഷണവിഭാഗം അനുവദിച്ചാല്‍ അക്രമിയുടെ വിവരങ്ങള്‍ പുറത്തുവിടുമെന്നും   പ്രധാനമന്ത്രി പറഞ്ഞു. ആക്രമണവുമായി ബന്ധപ്പെട്ട് ഇതുവരെ എട്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അക്രമിയുള്‍പ്പെെട നാല് പേരാണ് കൊല്ലപ്പെട്ടത്. പരുക്കേറ്റ ഇരുപതോളംപേരില്‍ ഏഴുപേരുടെ നില ഗുരുതരമാണ്.

ബ്രിട്ടീഷ് പാർലമെന്‍റിനു സമീപമുണ്ടായ ഭീകരാക്രമണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അപലപിച്ചു. ആക്രമണത്തിൽ ഇരകളായവർക്കുവേണ്ടിയും അവരുടെ കുടുംബത്തിനുവേണ്ടിയും പ്രാർഥിക്കുന്നുവെന്നു മോദി ട്വിറ്ററിൽ കുറിച്ചു. ഭീകരതയ്ക്കേതിരെയുള്ള ബ്രിട്ടണ്‍ന്‍റെ നിലപാടുകൾക്കൊപ്പം ഇന്ത്യ നിൽക്കുമെന്നും അദ്ദേഹം അറിയിച്ചു.
ബുധനാഴ്ച ബ്രിട്ടീഷ് പാർലമെന്‍റിനു സമീപമുണ്ടായ ഭീകരാക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടിരുന്നു. നാൽപതിലധികം പേർക്കു പരിക്കേറ്റു. പരിക്കേറ്റവരിൽ മൂന്നു പോലീസുകാരും മൂന്നു ഫ്രഞ്ച് സ്കൂൾ കുട്ടികളും ഉൾപ്പെട്ടുന്നു.

(WION)

ബിജു പോള്‍
ലെസ്റ്റര്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ ഈ വര്‍ഷത്തെ വിശുദ്ധ വാരാചരണം വെരി.റെവ. ഫാദര്‍ ജേക്കബ് കോമടത്തുശേരിയില്‍ കോര്‍ എപ്പിസ്‌കോപ്പയുടെ അനുഗ്രഹീത നേതൃത്വത്തില്‍ ഏപ്രില്‍ 9 )o തീയതി മുതല്‍ 15 )o തീയതി വരെ നടത്തപ്പെടുന്നു.

ഏപ്രില്‍ 9 നു ഓശാന, ഉച്ചയ്ക്ക് ഒരു മണിക്ക് പ്രാര്‍ത്ഥന, തുടര്‍ന്നു ഓശാന ശുശ്രൂഷയും വിശുദ്ധ കുര്‍ബാനയും.

ഏപ്രില്‍ 12 പെസഹാബുധനാഴ്ച, വൈകിട്ട് ആറു മണിയ്ക്ക് സന്ധ്യാ നമസ്‌കാരം, തുടര്‍ന്നു പെസഹാ ശുശ്രൂഷയും വിശുദ്ധ കുര്‍ബാനയും.

ഏപ്രില്‍ 14 ദുഃഖ വെള്ളിയാഴ്ച, രാവിലെ ഒന്‍പതു മണി മുതല്‍ അഞ്ചു മണി വരെ ദുഃഖവെള്ളിയാഴ്ചയുടെ ശുശ്രൂഷകള്‍.

ഏപ്രില്‍ 15 ഈസ്റ്റര്‍ ശനി, ആറു മണിക്ക് സന്ധ്യാ നമസ്‌കാരം, തുടര്‍ന്ന് ഉയിര്‍പ്പിന്റെ ശുശ്രൂഷയും വി.കുര്‍ബാനയും, അതിനുശേഷം സ്‌നേഹ വിരുന്ന്.

വിശുദ്ധ വാരാചരണത്തിലേക്കു എല്ലാവരെയും കര്‍ത്തൃനാമത്തില്‍ ക്ഷണിക്കുന്നു.

പള്ളിയുടെ അഡ്രസ്:

178 Uppingham Road,
Leicester ,

LE5 0QG .

പള്ളി വികാരി :

റെവ.ഫാദര്‍ ഡോക്ടര്‍ ബിജി ചിറത്തിലാട്ട്.
Mob : 07460235878

Trustee :
Biju Paul: 07598233541

Secretory:
Priyesh Mathew: 07903481779

തുളസിവനം തുളസി
വിദ്യാര്‍ത്ഥിയെ മര്‍ദിച്ച സ്വാശ്രയമുതലാളിക്കെതിരെ സ്വാശ്രയ അസോസിയേഷന്‍ നടപടിയെടുത്തൂ..കുട്ടികളെ ഇടിച്ചുപഞ്ഞിക്കിടുന്നതും; ഇടിമുറിയില്‍ക്കയറ്റി തല്ലിക്കൊല്ലുന്നതും ക്രിമിനല്‍കുറ്റമാണെന്നും അങ്ങനെയുള്ളവരെ സംഘടനയില്‍ വെച്ചുപൊറുപ്പിക്കില്ലന്നും അസോസിയേഷന്‍ അറിയിച്ചു… മര്‍ദനമേല്‍ക്കേണ്ടിവന്ന വിദ്യാര്‍ത്ഥിയോട് ഐക്യദാര്‍ട്യം പ്രഖ്യാപിച്ചുകൊണ്ട് ഒരു ദിവസത്തേയ്ക്ക് കോളേജുകള്‍ അടച്ചിടാനും ..പോലിസ് അന്വേഷണത്തോട് സഹകരിക്കുമെന്നും; വിദ്യാര്‍ത്ഥിയേയും കുടുംബക്കാരെയും ആശ്വസിപ്പിക്കാന്‍ ഒരു പ്രതിനിധിസംഘത്തെ അയക്കാനും സ്വാശ്രയഅസോസിയേഷന്‍ തീരുമാനിച്ചു…..     ഹാ ഹഹ എന്തുനല്ല നടക്കാത്ത സ്വപ്നം…

ഒറിജിനല്‍ ദേണ്ടെ താഴെ കിടക്കുന്നു

കൊച്ചി: സംസ്ഥാനത്തെ എല്ലാ സ്വാശ്രയ കോളേജുകളും നാളെ അടച്ചിടാന്‍ സ്വാശ്രയ കോളേജ് മാനേജ്‌മെന്റ് അസോസിയേഷന്‍ തീരുമാനിച്ചു.  എന്‍ജിനീയറിങ്, മെഡിക്കല്‍ കോളേജുകള്‍ അടക്കം എല്ലാ കോളേജുകളും അടച്ചിടും.  നെഹ്‌റു കോളേജ് ചെയര്‍മാന്‍ പി.കൃഷ്ണദാസിനെതിരായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് തീരുമാനം. ലക്കിടി നെഹ്രു ലോ കോളേജ് വിദ്യാര്‍ഥി ഷഹീര്‍ ഷൗക്കത്തലിയെ മര്‍ദിച്ച കേസിലാണ് പി. കൃഷ്ണദാസടക്കം അഞ്ചുപേരെ ഇന്നലെ അറസ്റ്റ് ചെയ്തത്. പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍  അനിശ്ചിതകാല സമരം അടക്കമുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നും അസോസിയേഷന്‍ അറിയിച്ചു……. (മാതൃഭൂമി)

അടിപൊളി…. അല്പം വൈകിയാണെങ്കിലും സംഗതി കലക്കി.. എന്തേ അടച്ചിടാന്‍ വൈകിയതെന്നോര്‍ത്തു വേവലാതിപ്പെട്ടിരിക്കുവായിരുന്നു… ഈ അടച്ചിടല്‍സമരം കുറച്ചുകൂടിനേരത്തെ നടത്തിയിരുന്നെങ്കില്‍ കുറച്ചുകൂടി ജോറായേനെ… ഏത്,,, നമ്മുടെ റോബിന്‍ പാതിരിയെ പീഡനത്തിന് പിടിച്ച സമയത്ത് ഈ അടച്ചിടല്‍ സമരം നടത്തേണ്ടതായിരുന്നു… അദേഹവും ഒത്തിരി വിദ്യാഭ്യാസസ്ഥാപനങ്ങളുടെ മാനേജര്‍ ആയിരുന്നല്ലോ… പോരാത്തതിന് നമ്മുടെ ഗ്രൂപ്പില്‍പ്പെട്ട ആളുമാണ്….ജാമ്യമില്ലാത്ത വകുപ്പ് പോലിസ് ചാര്‍ത്തിയതുകൊണ്ട്; അങ്ങേരിപ്പോള്‍ ചപ്പാത്തി പരത്തി ആശ്വാസം കൊള്ളുകയാണ്… ജാമ്യംകിട്ടുന്നവകുപ്പ് ചാര്‍ത്താന്‍ അന്ന് സമരം നടത്തിയിരുന്നെങ്കില്‍ ഇന്ന് അദേഹവും സഭാപ്രതിനിധിയായി  ഈ സമരത്തിന്‍റെ മുന്‍പന്തിയില്‍ നിന്നേനെ…

ഇതിപ്പോ; ഈ അടച്ചിടല്‍ സമരത്തില്‍ ദൈവസ്നേഹം മാത്രം പ്രസംഗിക്കുന്ന സഭാ സ്വാശ്രയങ്ങളും,  സമുദായനന്മയ്ക്കും മാനവപുരോഗതിക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന സമുദായസംഘടനാ സ്വാശ്രയങ്ങളും, പിന്നെ അല്ലറചില്ലറ കള്ളുകച്ചവട പ്രമുഖരുടെ സ്വാശ്രയങ്ങളും  എല്ലാം ഒറ്റക്കെട്ടാണ്.. അതാണ്‌ വര്‍ഗ്ഗസ്നേഹം.. സ്വാശ്രയ അടിമുറിഇടിമുറി  കാര്യത്തില്‍ സഭയും, കള്ളും, സമുദായവും എല്ലാം ഒറ്റക്കെട്ടാണ്… നുമ്മടെ കോളേജിലെ വിദ്യാര്‍ത്ഥികളെ തല്ലാനും കൊല്ലാനുമുള്ള അധികാരം നമുക്കുണ്ട്; കേസെടുത്താല്‍ നുമ്മ ഒറ്റക്കെട്ടായി സമരം നടത്തിക്കളയും…. എന്താല്ലേ………

എന്തിനാണപ്പോ  ഈ അടച്ചിടല്‍… ഒരു സ്വാശ്രയകോളേജ് ചെയര്‍മാന്‍റെ നേതൃത്വത്തില്‍ അവരുടെ കോളേജില്‍ പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥിയെ പഞ്ഞിക്കിടുന്നു.. വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ പോലിസ് കേസ് എടുക്കുന്നു.. കുറ്റത്തിന്‍റെ മെറിറ്റ്‌ നോക്കി പോലിസ് ആവശ്യമായ വകുപ്പുകള്‍ ചേര്‍ത്ത് കുറ്റപത്രം തയ്യാറാക്കി… കുറ്റത്തിന്‍റെ കഠിനത പ്രകാരം പ്രതികള്‍ക്ക് ജാമ്യംകിട്ടാനുള്ള സാധ്യത കുറവാണ്…അതിനെത്തുടര്‍ന്ന്‍  പോലിസ് ഈ കേസില്‍ ജാമ്യംകിട്ടാത്ത വകുപ്പുകള്‍ ചേര്‍ത്തുവെന്ന് ആരോപിച്ച് കോളേജുകള്‍ അടച്ചിട്ടു സമരം നടത്തുന്നു.. അല്ലപ്പാ.. നിങ്ങ കുറെ സ്വാശ്രയക്കാര്‍ പറയുന്ന വകുപ്പുകള്‍ ചാര്‍ത്തി കേസ് എഴുതിയാ മതിയെങ്കില്‍ ഇന്നാട്ടില്‍ പോലീസും കോടതിയും ഒന്നും വേണ്ടല്ലോ… അല്ലേ.. നിങ്ങള്‍ക്ക് തോന്നിയവരെ തല്ലും നിങ്ങള്‍ക്ക് തോന്നിയവരെ കൊല്ലും ആരും മിണ്ടാന്‍പാടില്ല കൊള്ളാലോ ബ്രോ,,കളെ  നിങ്ങള്‍ പറയുന്ന ആ കിണാശ്ശേരി…..

അല്ല ഒരുകണക്കിന് നിങ്ങ പറയുന്നതിലും കാര്യമുണ്ട്; ഒരു വിദ്യാര്‍ത്ഥിയെ ഇടിമുറിയിലിട്ടു തല്ലിക്കൊന്നിട്ടും ജാമ്യം കിട്ടി; ഇതിപ്പോ വെറും തല്ലുമാത്രം കൊടുത്ത കേസില്‍ ജാമ്യമില്ലപോലും… ഇതെന്തൊരു പരിപാടിയാണ്; മ്ലേച്ചം, മ്ലേച്ചം…ചിന്തിച്ചുപോകും, ആരും ചിന്തിച്ചുപോകും…ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ട്.. ആദര്‍ശധീരന്‍ ആന്റണി ചേട്ടന്‍റെ കാലത്ത് രജനി എസ് ആനന്ദ്…..ഇപ്പൊ ജിഷ്ണു പ്രണോയ് എന്നിട്ട് ഇവിടുത്തെ സ്വാശ്രയത്തിനു വല്ല മാറ്റവും ഉണ്ടായോ..? ഇല്ല…  അപ്പൊ  ഇതങ്ങനെ വിട്ടാല്‍ പറ്റില്ല കാശിനുവേണ്ടി പിഴിയാനുള്ള അധികാരം ഉള്ളതുപോലെ തല്ലാനും കൊല്ലാനുമുള്ള അവകാശം കൂടി  സ്വാശ്രയകോളേജുകള്‍ക്ക് പതിച്ചു കിട്ടുന്നതുവരെ അടച്ചിടല്‍ തുടരണം…

ഈ സ്വാശ്രയങ്ങളൊക്കെ തുടങ്ങുന്നത് സാമൂഹ്യ സേവനത്തിനുവേണ്ടിയാണെന്നാണ് ചിലരുടെയൊക്കെ വിചാരം..സത്യമതാണോ അല്ലേയല്ല…  കാശെറിഞ്ഞു കാശുണ്ടാക്കാന്‍ വേണ്ടിയാണ് ഇതൊക്കെ തുടങ്ങുന്നത്… പത്തുകോടി മുടക്കിയാല്‍ നൂറുകോടി തിരിച്ചുപിടിക്കണം. അതിനുവേണ്ടിയുള്ള  എല്ലാ മാര്‍ഗ്ഗങ്ങളും സ്വികരിക്കും. ഫീസിനത്തില്‍ മാത്രം പിഴിഞ്ഞാല്‍ ഒക്കുന്നില്ലേല്‍ ; താടിവെച്ചാല്‍ ഫൈന്‍,, താടിവടിച്ചാല്‍ ഫൈന്‍,, മുണ്ടുടുത്താല്‍ ഫൈന്‍,,തുമ്മിയാല്‍ ഫൈന്‍ , ചിരിച്ചാല്‍ ഫൈന്‍,, കരഞ്ഞാല്‍ ഫൈന്‍ അങ്ങനെ പറ്റുന്ന രീതിയിലൊക്കെ പൈസ വസൂലാക്കും.. ഇതിനെയൊക്കെ എതിര്‍ക്കാന്‍ വരുന്നവര്‍ക്ക് ഇടിമുറിയില്‍ വച്ച് സ്വികരണം കൊടുക്കും.. സ്ഥാനത്ത് ഇടികൊടുത്താല്‍  ആള് പരലോകം പുല്കുമെന്നൊക്കെ  ഇവിടെ എല്ലാവര്ക്കും അറിയാവുന്ന കാര്യങ്ങളാണ്.. അതൊക്കെ അത്രവലിയ ഇഷ്യൂ ആക്കണോ. അതാണല്ലോ  മുന്പ് വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട കേസില്‍ മുന്‍‌കൂര്‍ജാമ്യം കിട്ടിയത്… അതിനു പറ്റിയ വകുപ്പുകള്‍ നുമ്മതന്നെ പോലീസിനു പറഞ്ഞുകൊടുത്തു.. പോലിസ് അതുവെച്ചു കാര്യങ്ങള്‍ നീക്കി. പക്ഷെ ഇവിടിപ്പോ ചെറിയൊരു മര്ധനക്കേസില്‍ ജാമ്യമില്ലപോലും.. എന്തൊരു അനീതിയാണ് ഈ പോലിസ് ചെയ്യുന്നത്. ചേര്‍ക്കേണ്ട വകുപ്പുകള്‍ ഏതെന്നു കൃത്യമായി പറഞ്ഞുകൊടുത്തതാണ്..അതൊന്നും കേള്‍ക്കാതെ ജാമ്യമില്ലാത്ത വകുപ്പുകള്‍ ചേര്‍ത്ത് കേസ് എടുത്തിരിക്കുന്നു.. പിടിച്ചാല്‍ ഉണ്ട തിന്നേണ്ടിവരുമെന്ന് ഉറപ്പാണ്‌… പ്രമുഖന്‍റെ ഇടപെടലാണ് ഇനി ആകെയുള്ള പ്രതീക്ഷ….. മോഹന്‍ ഗോമസിന്‍റെ ഉച്ചിഷ്ടവും അമേധ്യവും കൂട്ടിക്കുഴച്ച് നാല് നേരവും മൃഷ്ടാന്നം ഭോജിച്ച് ആസനത്തിലെക്ക് വാലും ചുരുട്ടി നടക്കുന്ന ആ കൊത്താഴത്തിലെ പ്രമുഖന്‍ ഉണ്ടല്ലോ; അദേഹം കലിതുള്ളി വിറച്ചിരിക്കുകയാണ്.. ജാമ്യമില്ലാത്ത വകുപ്പുകള്‍ ചേര്‍ത്ത പോലീസുകാരുടെ വരിയെടുത്തുകളയുമെന്നാണ് ഭീക്ഷണി… അങ്ങനെ വലതും സംഭവിക്കുമോ മുഖ്യാ….

കേസില്‍ പിടിയിലാകുന്ന പ്രതിക്ക് രക്ഷപെടാവുന്ന  വകുപ്പുകള്‍ ചേര്‍ത്തുവേണം കേസ് എഴുതാനെന്ന്…  ഹ ഹഹ എന്തൊരു നിരീക്ഷണം… പരാതിക്കാരന്‍റെ മൊഴിയുടെ മെറിറ്റ്‌ നോക്കി പോലിസ് വകുപ്പുകള്‍ ചാര്‍ത്തുന്നത് പ്രതിക്ക് ജാമ്യം കിട്ടാനുള്ള സാധ്യത ഇല്ലാതാക്കുംപോലും… ഇനിയിപ്പോ പ്രതി പറയുന്ന വകുപ്പുകള്‍ ചേര്‍ത്തെ കേസ് എഴുതാവൂ പോലും… ഇല്ലേല്‍ പണി തെറുപ്പിക്കും പോലും… ഈ പ്രമുഖനെയൊക്കെ ഏതു മലരുകളാണോ കൊത്താഴത്തിലേക്ക് തിരഞ്ഞെടുത്തത്..

വന്നുവന്ന് നാട്ടില്‍ ചെറുകിട മോഷണമൊക്കെ നടത്തി ജീവിക്കുന്നവര്‍ക്കും,  ചെറുകിട കൂലിത്തല്ലുകാര്‍ക്കും, വല്ലപ്പോഴും വല്ല ചെറിയചെറിയ  പീഡനങ്ങളൊക്കെ നടത്തുന്നവര്‍ക്കും ജീവിക്കാന്‍ വയ്യാണ്ടായിരിക്കുന്നു… മുട്ടിനില്‍ക്കുമ്പോള്‍  ഒരു സിഗരറ്റ് വലിച്ചാല്‍, ഗുളികവാങ്ങാന്‍ പോണസമയത്ത് ഹെല്‍മറ്റ് മറന്നാല്‍, മതിലേല്‍ മുള്ളിയാല്‍, വഴിയില്‍ തുപ്പിയാല്‍, അടുത്ത പറമ്പില്‍ കയറി രണ്ടു തേങ്ങയിട്ടാല്‍….. നിങ്ങള്‍ പെട്ടത് തന്നെ.. ഇടിയും കിട്ടും, കേസും വരും… നാട്ടില്‍ അത്യാവശ്യം സ്വാശ്രയ പ്രമുഖനൊക്കെയായാല്‍ സ്വന്തമായി ഇടിമുറികള്‍ ഉണ്ടാക്കാം കൈത്തരിപ്പ് തീര്‍ക്കാന്‍ വിദ്യാര്‍ത്ഥികളെ പഞ്ഞിക്കിടാം, വേണമെങ്കില്‍ കൊല്ലാം ഒരു കുഴപ്പവുമില്ല… ഏതുവകുപ്പുചേര്‍ത്താ കേസ് എടുക്കേണ്ടതെന്ന് ചോദിച്ചു പോലിസ് പിറകെ നടക്കും… അതാണ്‌ നടപ്പ്… തല്ലിയാലും കൊന്നാലും നമുക്കുവേണ്ട വകുപ്പ് നമ്മള്‍ പറയും… അതല്ല വേറെ വകുപ്പ് ചേര്‍ക്കാമെന്നു വച്ചാല്‍ അടച്ചിടല്‍ സമരം നടത്തിക്കളയും…

മണിയും, മസില്‍പവറും, യൂണിയനും കൈയ്യിലുണ്ടെങ്കില്‍ ആരെയും തല്ലാം,; ആരെയും കൊല്ലാം; പ്രതിയാക്കപ്പെട്ടാല്‍ നിയമവ്യവസ്ഥയ്ക്കെതിരെ സമരം നടത്താം ഇതിനെയൊക്കെ മൊത്തത്തില്‍ പറയാനുള്ള പദം ഇറ്റലിക്കാര്‍ ലോകത്തിനു കൊടുത്തിട്ടുണ്ട്‌..  മാഫിയ

അപ്പൊ ഈ; നീതി, ന്യായം എന്നൊക്കെ പറയുന്നതോ ..?

 

അതൊക്കെ വെറും കോമഡിയല്ലേ ചേട്ടാ…………………

തിരുവനന്തപുരം: ഭിന്നശേഷിക്കാരനായ 19കാരന്‍ ഓര്‍മ്മ ശക്തിയില്‍ ലോകറെക്കോര്‍ഡുമായി ശ്രദ്ധേയനാകുന്നു. ദേശീയ അവാര്‍ഡും ഡോക്ടറേറ്റുമുള്‍പ്പെടെയുള്ള നേട്ടങ്ങളാണ് തിരുവനന്തപുരം കരമന സ്വദേശിയായ പ്രശാന്ത് ചന്ദ്രനെ തേടിയെത്തിയത്. കരമന പ്രശാന്തത്തില്‍ ചന്ദ്രന്‍-സുഹിത ദമ്പതികളുടെ മകനാണ് പ്രശാന്ത്. കാഴ്ചിലും കേള്‍വിയിലും സംസാരത്തിലുമുള്ള വൈകല്യങ്ങളും കാര്‍ഡിയോളജി, ന്യൂറോളജി അസുഖങ്ങളുമാണ് പ്രശാന്തിന്റെ കഴിവിനു മുന്നില്‍ മുട്ടുമടക്കുന്നത്.
രണ്ടു വര്‍ഷം മുമ്പാണ് പ്രശാന്തിന്റെ അസാധാരണ ഓര്‍മശക്തി ശ്രദ്ധയില്‍പ്പെടുന്നത്. എഡി 1 മുതല്‍ പത്ത് കോടി വര്‍ഷത്തെ കലന്‍ഡറുകള്‍ പ്രശാന്തിന് മനപ്പാഠമാണ്. തിയതി, മാസം, വര്‍ഷം ഇവ പറഞ്ഞാല്‍ ആ ദിവസം ഏതാണെന്ന് സെക്കന്‍ഡുകള്‍ക്കുള്ളില്‍ പ്രശാന്ത് പറയും. അവധി ദിവസങ്ങള്‍ ആ ദിവസത്തെ അന്തരീക്ഷ താപനില എന്നീ വിവരങ്ങളും പ്രശാന്തിന് അറിയാം. വലത് കൈ ഉപയോഗിച്ച് കീ ബോര്‍ഡില്‍ പാട്ടുകള്‍ പാടാനും പ്രശാന്ത് റെഡി.

ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്, ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്, ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് തുടങ്ങിയവയില്‍ ഇടം പിടിച്ചതുകൂടാതെ 150ഓളം പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. 2016ലെ ഭിന്നശേഷി ദിനത്തില്‍ രാഷ്ട്രപതിയില്‍ നിന്ന് ക്രിയേറ്റീവ് അഡല്‍റ്റ് പേഴ്‌സണ്‍ വിത്ത് ഡിസ്എബിലിറ്റീസ് അവാര്‍ഡും ലഭിച്ചിട്ടുള്ള പ്രശാന്ത് ഗിന്നസ് റെക്കോര്‍ഡിനായുള്ള പ്രകടനത്തിന് തയ്യാറെടുക്കുകയാണ്.

ലണ്ടന്‍: വര്‍ണ്ണ ബലൂണുകള്‍ പറപ്പിക്കുന്നത് ഏതൊരു ആഘോഷത്തിന്റെയും ഒഴിവാക്കാന്‍ കഴിയാത്ത ചടങ്ങായി മാറിയിട്ടുണ്ട്. എന്നാല്‍ ഇവ മൂലമുണ്ടാകുന്ന മലിനീകരണത്തേക്കുറിച്ച് ആശങ്കകള്‍ ഉയരുന്നതോടെ ഇവ നിരോധിക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്. ബലൂണ്‍ മാലിന്യം പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും മരണക്കുരുക്കാകുന്നുണ്ടെന്ന് മറൈന്‍ കണ്‍സര്‍വേഷന്‍ സൊസൈറ്റി ചൂണ്ടിക്കാട്ടുന്നു. ബലൂണ്‍ മൂലം ബീച്ചുകള്‍ മലിനമാകുന്നതിന്റെ നിരക്ക് 2015നെ അപേക്ഷിച്ച് 53 ശതമാനം വര്‍ദ്ധിച്ചുവെന്നാണ് സൊസൈറ്റി വ്യക്തമാക്കുന്നത്.
ബലൂണുകളും സ്‌കൈ ലാന്റേണുകളും പറത്തുന്നത് നിരോധിക്കാമെന്ന് 50ഓളം ലോക്കല്‍ കൗണ്‍സിലുകള്‍ അറിയിച്ചിട്ടുണ്ട്. ബലൂണുകള്‍ ലാറ്റെക്‌സിനാല്‍ നിര്‍മിച്ചിരിക്കുന്നതിനാല്‍ പ്ലാസ്റ്റിക് പോലെ ഉപദ്രവകാരില്ലെന്നാണ് പറഞ്ഞു കേള്‍ക്കുന്നത്. എന്നാല്‍ അങ്ങനെ നിര്‍ദോഷകാരിയല്ല ബലൂണുകള്‍ എന്ന് എംസിഎസ് ചൂണ്ടിക്കാണിക്കുന്നു. സമുദ്രത്തിന്റെ സാഹചര്യങ്ങളില്‍ ബലൂണ്‍ അവശിഷ്ടങ്ങള്‍ നാല് വര്‍ഷത്തോളം നിലനില്‍ക്കുമെന്ന് എംസിഎസ് പ്രതിനിധി എമ്മ കണ്ണിംഗ്ഹാം പറയുന്നു.

പറന്നുയരുന്ന 13 ശതമാനം ബലൂണുകള്‍ മാത്രമേ പൊട്ടിത്തകരുന്നുള്ളൂ. 80 ശതമാനവും കേടുപാടുകള്‍ ഒന്നുമില്ലാതെ തിരികെ താഴെയെത്തുന്നു. ബലൂണ്‍ ചരട് കുരുങ്ങി ശ്വാസം മുട്ടി മരിച്ച കുതിരയേക്കുറിച്ചുള്ള റിപ്പോര്‍ട്ട് ബിബിസി സംപ്രേഷണം ചെയ്തിരുന്നു. എന്തായാലും ലോക്കല്‍ അതോറിറ്റികള്‍ അനുകൂല നിലപാടുമായി രംഗത്ത് വന്നത് ആശ്വാസകരമാണെനന് എംസിഎസ് പറയുന്നു.

ലണ്ടന്‍: കുട്ടികള്‍ക്കെതിരായി നടക്കുന്ന ലൈംഗിക കുറ്റകൃത്യങ്ങളില്‍ സാരമായ വര്‍ദ്ധനയെന്ന് വെളിപ്പെടുത്തല്‍. രാജ്യത്തെ പോലീസ് സേനകള്‍ രജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടെ എണ്ണം എക്കാലത്തെയും ഉയര്‍ന്ന നിരക്കിലാണെന്ന് കണക്കുകള്‍ പറയുന്നു. കുട്ടികളെ ഓണ്‍ലൈനിലൂടെ വീഴ്ത്തുന്നതാണ് പുതിയ രീതി. ഇതിനെതിരായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് ക്യാംപെയിന്‍ ഗ്രൂപ്പുകള്‍ക്കും നിര്‍ദേശങ്ങള്‍ ലഭിച്ചുകഴിഞ്ഞു.
കുട്ടികള്‍ക്ക് നേരെ നടന്ന ലൈംഗിക കുറ്റങ്ങളില്‍ 2015നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം അഞ്ചിരട്ടി വര്‍ദ്ധനയാണ് ഉണ്ടായത്. പത്ത് മിനിറ്റില്‍ ഒരു കുട്ടി വീതം പീഡനത്തിന് ഇരയായെന്നാണ് ഈ കണക്ക് സൂചിപ്പിക്കുന്നത്. നാഷണല്‍ സൊസൈറ്റി ഫോര്‍ പ്രിവന്‍ഷന്‍ ഓഫ് ക്രൂവല്‍റ്റി ടു ചില്‍ഡ്രന്‍ തയ്യാറാക്കിയ കണക്കനുസരിച്ച് 55,507 കുറ്റകൃത്യങ്ങളാണ് കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്യപ്പെട്ടത്.

പത്ത് വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് നേരെ 13,565 ബലാല്‍സംഗം, ലൈംഗികാതിക്രമം, ലൈംഗിക ചൂഷണം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ നടന്നുവെന്ന് കണക്കുകള്‍ പറയുന്നു. നാല് വയസിനു താഴെ പ്രായമുള്ള കുട്ടികള്‍ക്ക് നേരെ 2799 അതിക്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഓണ്‍ലൈനില്‍ കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് 1800 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായും ഈ കണക്കുകള്‍ പറയുന്നു.

ലണ്ടന്‍: അഞ്ച് പേര്‍ കൊല്ലപ്പെട്ട ലണ്ടന്‍ ഭീകരാക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നു. വെസ്റ്റ്മിന്‍സ്റ്റര്‍ പാലത്തിലും പാര്‍ലമെന്റിന് മുന്നിലും ജനങ്ങളെ കാറിടിച്ച് വീഴ്ത്തുകയും ഒരു പോലീസ് ഓഫീസറെ കുത്തി വീഴ്ത്തുകയും ചെയ്തതിനു ശേഷമാണ് ആക്രമണം നടത്തിയയാളെ പോലീസ് വെടിവെച്ച് വീഴ്ത്തിയത്. 11 പേരെ ഇടിച്ചു വീഴ്ത്തിയ ശേഷമാണ് കാര്‍ നിന്നത്. അതിനിടയില്‍ ഒരു സ്ത്രീ മരിച്ചിരുന്നു. ഒരു വീഡിയോയില്‍ പരിക്കേറ്റവര്‍ റോഡില്‍ കിടക്കുന്നതും എമര്‍ജന്‍സി സര്‍വീസ് വാഹനങ്ങള്‍ വരുന്നതും പരിക്കേറ്റവരെ സഹായിക്കാന്‍ ജനങ്ങള്‍ ഓടിയെത്തുന്നതും കാണാം.
സംഭവത്തേക്കുറിച്ച് വിവരിക്കുമ്പോള്‍ ദൃക്‌സാക്ഷികള്‍ക്ക് ഞെട്ടല്‍ മാറിയിരുന്നില്ല. ഭീകരാക്രമണത്തേത്തുടര്‍ന്ന് പാര്‍ലമെന്റ് നിര്‍ത്തി വെക്കുകയും വെസ്റ്റ്മിന്‍സ്റ്റര്‍ അടച്ചിടുകയും ചെയ്തു. ഒരു കാര്‍ ജനങ്ങള്‍ക്കിടയിലേക്ക് ഇടിച്ചു കയറുന്നതും പോലീസുകാരനെ കുത്തി വീഴ്ത്തുന്നതും കണ്ടതായി റിക്ക് ലോംഗ്ലി എന്നയാള്‍ പറയുന്നു. പരിക്കേറ്റവര്‍ റോഡില്‍ വീണു കിടക്കുന്നുണ്ടായിരുന്നു. ജനങ്ങള്‍ ഇതോടെ ബിഗ് ബെന്നിന് എതിര്‍വശത്തുള്ള ഗേറ്റിനരികിലേക്ക് മാറിയെന്നും ലോംഗ്ലി പറഞ്ഞു. പരിക്കേറ്റ നിരവധി പേരുടെ നില ഗുരുതരമാണെന്ന് സെന്റ് തോമസ് ഹോസ്പിറ്റലിലെ ജൂനിയര്‍ ഡോക്ടര്‍ പറഞ്ഞു.

പോലീസുകാരനെ കുത്തുന്നത് ഏറ്റവും അടുത്തു നിന്ന് കണ്ടതിന്റെ ഞെട്ടലും ലോംഗ്ലി പങ്കുവെച്ചു. കത്തിയുമായി പാഞ്ഞെത്തിയ തീവ്രവാദി തന്റെ ചുമലില്‍ പിടിച്ചാണ് മുന്നോട്ട് വന്നത്. പിന്നീട് പോലീസുകാരനെ കുത്തി വീഴ്ത്തുകയായിരുന്നു. വെസ്റ്റ് മിന്‍സ്റ്ററില്‍ മൂന്ന് വെടിയൊച്ചകള്‍ കേട്ടതായാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. സംഭവത്തിനു പിന്നാലെ ഇത് ഭീകരാക്രമണമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

ബ്രിട്ടീഷ് പാർലമെന്റ് മന്ദിരത്തിത്തിലെ സുരക്ഷാ ഉദ്യോഗസ്ഥനെ അജ്ഞാതനായ അക്രമി കുത്തി പരിക്കേൽപിച്ചു. അക്രമിയെ ഉടൻ പൊലീസ് വെടിവച്ചുവീഴ്ത്തി കീഴ്പ്പെടുത്തി. പാർലമെന്റിനു നേരെയുള്ള ഭീകരാക്രമണമാണിതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തെ തുടർന്നുണ്ടായ തിക്കലും തിരക്കിലും ഏതാനുംപേർക്ക് പരുക്കുണ്ട്. പ്രധാനമന്ത്രി തെരേസ മേയും മന്ത്രിമാരും ഉൾപ്പെടെ നിരവധി എംപിമാർ പാർലമെന്റിനുള്ളിൽ ഉണ്ടായിരുന്ന സമയത്താണ് ആക്രമണമുണ്ടായത്.
ഹൗസ് ഓഫ് കോമൺസ് സമ്മേളനത്തിലുമായിരുന്നു. പാർലമെന്റിനുള്ളിലുള്ളവരോട് അവിടെത്തന്നെ തുടരാൻ പോലീസ് ആവശ്യപ്പെട്ടിരിക്കുകയാണ്. പാർലമെന്റ് മന്ദിരവും പരിസരപ്രദേശങ്ങളുമെല്ലാം സായുധരായ പൊലീസ് ഉദ്യോഗസ്ഥരുടെ കനത്ത സുരക്ഷിതത്വത്തിലാണ്.എംപിമാരും മന്ത്രിമാരും പാർലമെന്റിനുള്ളിലേക്ക് കടക്കുന്ന പ്രവേശന കവാടത്തിനു കാവൽനിന്ന പോലീസുകാരനെയാണ് അക്രമി കുത്തിയത്. ഉള്ളിലേക്ക് പാഞ്ഞുകയറാനുള്ള ശ്രമം തടഞ്ഞപ്പോഴായിരുന്നു ഇത്. പൊലീസുകാരനെ കുത്തിയ ഉടനെ അടുത്തുണ്ടായിരുന്ന മറ്റ് സുരക്ഷാ ഉദ്യോഗസ്ഥർ ഇദ്ദേഹത്തിനു നേരേ നിറയൊഴിക്കുകയായിരുന്നു.

കാറിലെത്തിയ അക്രമി താൻ ഓടിച്ചിരുന്ന കാർ പാർലമെന്റിനു സമീപത്തെ വെസ്റ്റ്മിനിസ്റ്റർ ബ്രിഡ്ജിലെ ഫുട്പാത്തിലേക്ക് ഇടിച്ചു കയറ്റിയശേഷമാണ് മന്ദിരത്തിലേക്ക് ഓടിക്കയറാൻ ശ്രമിച്ചത്. ഈ സംഭവത്തിൽ ഫുട്പാത്തിലുണ്ടായിരുന്ന നിരവധിപേർക്ക് പരിക്കേറ്റു. ഇവരിൽ ഒരു സ്ത്രീ പിന്നീട് ആശുപത്രിയിൽ മരിച്ചു.രാജ്യത്തെ നടുക്കിയ ആക്രമണത്തിന്റെ വിശദാംശങ്ങൾ വ്യക്തമായി വരുന്നതേയുള്ളു. അക്രമിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും വ്യക്തമല്ല

ലണ്ടനില്‍ ബ്രീട്ടീഷ് പാര്‍ലമെന്‍റ് മന്ദിരത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥനെ കുത്തിപ്പരിക്കേല്‍പ്പിച്ച അക്രമിയെ പൊലീസ് വെടിവെച്ച് കൊന്നു. പാര്‍ലമെന്‍റ് നടപടികള്‍ പുരോഗമിക്കുമ്പോഴാണ് സംഭവം. ഇതിനെ തുടര്‍ന്ന് പ്രദേശത്തെ സുരക്ഷ ശക്തമാക്കി. ഹൌസ് ഓഫ് കോമണ്‍സ് താല്‍കാലികമായി അടച്ചു. എംപിമാരോട് പാര്‍ലമെന്‍റ് മന്ദിരത്തില്‍ തുടരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പാര്‍ലമെന്‍റ് മന്ദിരത്തിനു സമീപത്തു നിന്നു വെടിയൊച്ച കേട്ടതായും രണ്ടു പേര്‍ മുറിവേറ്റ് വീഴുന്നതും കണ്ടെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തു. പ്രധാന മന്ത്രി തരേസ മെയ് സുരക്ഷിതയാണെന്ന് ആക്രമണത്തിനു ശേഷം ഔദ്യോഗിക വക്താവ് അറിയിച്ചു.
യൂറോപ്പില്‍ വീണ്ടും ഭീകരാക്രമണ ഭീതിയുണര്‍ത്തി ബ്രിട്ടന്റെ തലസ്ഥാനമായ ലണ്ടനില്‍ വെടിവയ്പ്. മധ്യ ലണ്ടനിലെ പാര്‍ലമെന്റ് ഹൗസിനു പുറത്താണ് വെടിവയ്പുണ്ടായതെന്നാണ് വിവരം. പാര്‍ലമെന്റിനകത്തുള്ളവരോട് അവിടെത്തന്നെ തുടരാന്‍ നിര്‍ദേശം നല്‍കിയതായാണ് വിവരം. ആയുധധാരിയായ ഒരാളെ പാര്‍ലമെന്റ് കെട്ടിടത്തിനു പുറത്ത് കണ്ടതായി ദൃസാക്ഷികളെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. വെടിവയ്പില്‍ രണ്ടു പേര്‍ക്കു പരുക്കേറ്റതായാണ് വിവരം.

പാര്‍ലമെന്റ് മന്ദിരത്തിനു സമീപമുള്ള വെസ്റ്റ് മിനിസ്റ്റര്‍ പാലത്തിലാണ് ആക്രമണം ഉണ്ടായത്. അതേസമയം, വെടിവയ്പ് ഉണ്ടാകുന്നതിന് തൊട്ടുമുന്‍പ് കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് ഒരു കാര്‍ ഇടിച്ചുകയറിയതായും വിവരമുണ്ട്. ലണ്ടന്‍ പൂര്‍ണമായും വന്‍ സുരക്ഷാ വലയത്തിലാണ്.

തത്സമയ ദൃശ്യങ്ങള്‍ താഴെയുള്ള വീഡിയോ ലിങ്കില്‍ കാണാം

 

Copyright © . All rights reserved