Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ചരിത്രം സൃഷ്ടിച്ച് ബ്രിട്ടനിലെ ഈ ഇന്ത്യൻ വംശജ. യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ മികച്ച വനിതാ കളിക്കാരിയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് എട്ടു വയസ്സുകാരിയായ ബോധന ശിവാനന്ദൻ. ലണ്ടനിലെ ഹാരോയിൽ നിന്നുള്ള ബോധന ക്രൊയേഷ്യയിലെ സാഗ്രെബിൽ നടന്ന യൂറോപ്യൻ ബ്ലിറ്റ്സ് ചെസ് ചാമ്പ്യൻഷിപ്പിലാണ് ജേതാവായത്. യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ, ലോകത്തിലെ ഏറ്റവും മികച്ച ചില കളിക്കാരുമായി ഏറ്റുമുട്ടിയ ബോധന ഒരു ഇന്റർനാഷണൽ മാസ്റ്ററെ ഉൾപ്പെടെ പരാജയപെടുത്തിയാണ് കിരീടം നേടിയിരിക്കുന്നത്. ഈ വർഷം അവസാനം ഹംഗറിയിൽ നടക്കുന്ന ചെസ്സ് ഒളിമ്പ്യാഡിൽ ഇംഗ്ലണ്ട് വനിതാ ടീമിലും ബോധന ഇടം നേടിയിരിക്കുകയാണ്. ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം ബോധന തന്നെ! അടുത്ത ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ 23-കാരിയായ ലാൻ യാവോയാണ്.

ക്രൊയേഷ്യയിലെ സാഗ്രെബിൽ നടന്ന യൂറോപ്യൻ ബ്ലിറ്റ്‌സ് ചെസ് ചാമ്പ്യൻഷിപ്പിലെ “അവിശ്വസനീയമായ” പ്രകടനത്തെ തുടർന്ന് ബോധനയ്ക്കുള്ള അഭിനന്ദനങ്ങൾ സോഷ്യൽ മീഡിയയിൽ പ്രവഹിക്കുകയാണ്. കുറച്ച് മാസങ്ങൾക്ക് മുമ്പ്, ബ്രിട്ടീഷ് സർക്കാരിൻെറ ചെസ്സിനായി പുതിയ ജിബിപി 1 ദശലക്ഷം നിക്ഷേപ പാക്കേജ് അടയാളപ്പെടുത്തുന്നതിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് 10 ഡൗണിംഗ് സ്ട്രീറ്റിലേക്ക് ക്ഷണിച്ച യുവ ചെസ്സ് പ്രേമികളുടെ കൂട്ടത്തിൽ ബോധനയും ഉണ്ടായിരുന്നു. ഇംഗ്ലണ്ടിലുടനീളമുള്ള പിന്നോക്ക പ്രദേശങ്ങളിലെ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളെ ചെസ്സ് പഠിപ്പിക്കാനും എലൈറ്റ് പ്ലേയ്‌ക്ക് ഫണ്ട് നൽകാനും പാക്കേജ് സഹായിക്കുന്നു.

പാക്കേജിൻ്റെ ഭാഗമായി, അടുത്ത തലമുറയിലെ ലോകോത്തര പ്രതിഭകളെ വികസിപ്പിക്കുന്നതിനായി ഇംഗ്ലീഷ് ചെസ്സ് ഫെഡറേഷനിൽ (ECF) GBP 500,000 നിക്ഷേപിക്കുമെന്ന് യുകെയുടെ സാംസ്കാരിക, മാധ്യമ, കായിക വകുപ്പ് (DCMS) പറഞ്ഞു. നിലവിലെ ഗ്രാൻഡ്‌മാസ്റ്റർമാരെയും വരാനിരിക്കുന്ന കളിക്കാരെയും സഹായിക്കുന്നതിന് വിദഗ്ധ പരിശീലനം, പരിശീലന ക്യാമ്പുകൾ, അന്തർദേശീയ ഇവൻ്റുകൾക്കായി അത്യാധുനിക കമ്പ്യൂട്ടർ വിശകലനം എന്നിവയ്ക്കുള്ള പിന്തുണ ഈ ഫണ്ട് നൽകും

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ യിൽ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നത് മലയാളികൾക്ക് പലപ്പോഴും കീറാമുട്ടിയാണ്. എന്നാൽ റെഡ്ഡിച്ചിൽ ഒരാൾക്ക് 60- മത്തെ തവണ ആണ് ഡ്രൈവിംഗ് ലൈസൻസ് ലഭിച്ചതെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഏകദേശം 1400 പൗണ്ട് ആണ് ഡ്രൈവിംഗ് ലൈസൻസ് എടുക്കാനായി ഇയാൾ ചിലവഴിച്ചത് . കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ പ്രാവശ്യം ഡ്രൈവിംഗ് ലൈസൻസിനായി പരീക്ഷകളിൽ പങ്കെടുത്തത് ഈ വ്യക്തിയാണെന്ന റിപ്പോർട്ടുകൾ ആണ് മാധ്യമങ്ങൾ വാർത്തയാക്കിയിരിക്കുന്നത്. യുകെയിൽ ഡ്രൈവിംഗ് ടെസ്റ്റിൽ പങ്കെടുക്കാൻ ഒരു സ്ലോട്ട്നായി ശരാശരി കാത്തിരിപ്പ് സമയം 18 ആഴ്ചയിൽ കൂടുതലാണ്. അതുകൊണ്ടു തന്നെ ഓരോ പ്രാവശ്യവും പരാജയപ്പെടുമ്പോൾ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാൻ വളരെ വലിയ ഒരു കാലതാമസമാണ് ഉണ്ടാകുന്നത്.

ജോലിക്കായും വിദ്യാഭ്യാസത്തിനായും ഒട്ടേറെ മലയാളികളാണ് ദിനംപ്രതി യുകെയിൽ എത്തിക്കൊണ്ടിരിക്കുന്നത്. യുകെയിൽ എത്തിച്ചേരുന്ന എല്ലാ മലയാളികളെയും അലട്ടുന്ന ഒരു പ്രധാന കാര്യമാണ് ഡ്രൈവിംഗ് ലൈസൻസ് എടുക്കുക എന്നത് . ഡ്രൈവിംഗ് ലൈസൻസ് എടുക്കാനുള്ള ആദ്യ പരീക്ഷ വിജയിക്കുന്നവരുടെ എണ്ണത്തിൽ വൻ കുറവ് സംഭവിച്ചതായാണ് നിലവിലെ കണക്കുകൾ സൂചിപ്പിക്കുന്നത്. യുകെയിൽ ഒരു വർഷം വരെ ഇന്ത്യൻ ലൈസൻസ് ഉപയോഗിച്ച് നിബന്ധനകൾക്ക് വിധേയമായി വാഹനം ഓടിക്കാം. എന്നാൽ ഈ കാലയളവിനുള്ളിൽ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി ലൈസൻസ് എടുക്കണം. ഇതിനുവേണ്ടി ആദ്യം ചെയ്യേണ്ടത് എഴുത്തു പരീക്ഷ പാസാകുക എന്നതാണ്. തുടർന്ന് പ്രാക്ടിക്കൽ എന്ന കടമ്പ കടന്നാൽ മാത്രമേ യുകെയിൽ വാഹനം ഓടിക്കാൻ സാധിക്കുകയുള്ളൂ.

ലോകത്തിലെ ഏറ്റവും കൂടുതൽ റോഡ് സുരക്ഷാ നിയമങ്ങൾ പാലിക്കുന്ന രാജ്യമാണ് യു കെ. അതുകൊണ്ടുതന്നെ നടപടിക്രമങ്ങളും പരീക്ഷകളും കൃത്യമായ രീതിയിൽ പാസായാൽ മാത്രമേ യുകെയിൽ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുകയുള്ളൂ. 2007 – 08 കാലത്ത് പരീക്ഷ പാസാകുന്നവരുടെ എണ്ണം 65.4 % ആയിരുന്നു. എന്നാൽ 2022 – 23 വർഷത്തിൽ അത് 44.2% ആയി കുറഞ്ഞതായാണ് കണക്കുകൾ കാണിക്കുന്നത്. പരീക്ഷയിൽ പരാജയപ്പെടുന്നവർക്ക് എത്ര തവണ വേണമെങ്കിലും എഴുതാമെങ്കിലും പരീക്ഷയ്ക്കായി കാത്തിരിക്കുന്നവരുടെ എണ്ണത്തിൽ വൻവർദ്ധനവ് ആണ് ഇതുമൂലം ഉണ്ടായിരിക്കുന്നത്. നിലവിൽ ഏകദേശം 5 ലക്ഷത്തിൽ പരം ആളുകൾ ഡ്രൈവിംഗ് ടെസ്റ്റിന്റെ പരീക്ഷകൾക്കായി കാത്തിരിക്കുന്നതായാണ് കണക്കുകൾ ചൂണ്ടി കാണിക്കുന്നത്. തിയറി പരീക്ഷകൾക്ക് പുറമെ റോഡ് ടെസ്റ്റ് നടത്തുന്നതിനും വിജയശതമാനം കുത്തനെ ഇടിഞ്ഞിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

നേഴ്സിംഗ് ഏജൻസികളുടെയും കെയർ ഹോം ഉടമകളുടെയും കടുത്ത ചൂഷണമാണ് കെയർ വിസയിൽ യുകെയിൽ എത്തിയ മലയാളികൾ ഉൾപ്പെടെയുള്ളവർ നേരിടുന്നത് . വാഗ്ദാനം ചെയ്ത ജോലിയും ശമ്പളവും തരാതിരുന്നതിനെതിരെ പ്രതിഷേധിച്ച കെയറർമാരെ പിടിച്ചുവിടുന്ന നയമാണ് പലപ്പോഴും ഈ കൂട്ടർ സ്വീകരിക്കുന്നത്. ലക്ഷങ്ങളുടെ കടം മേടിച്ച് കെയർ വിസയിൽ യുകെയിൽ എത്തുന്ന നേഴ്സുമാർ അതുകൊണ്ടു തന്നെ ഏജൻസികൾക്കും കെയർ ഹോമുകൾക്കും എതിരെ ശബ്ദിക്കില്ലന്നതാണ് ഈ കൂട്ടർക്ക് വളം ചെയ്യുന്നത്.

എന്നാൽ താൻ നേരിട്ട അനീതിക്കെതിരെ പ്രതിഷേധം രേഖപ്പെടുത്തിയതിന്റെ പേരിൽ തൊഴിൽ നഷ്ടപ്പെട്ടെങ്കിലും എംപ്ലോയ്മെൻറ് ട്രൈബ്യൂണലിൽ പരാതി നൽകി അനുകൂല വിധി സമ്പാദിച്ചിരിക്കുകയാണ് ഇന്ത്യക്കാരനായ കിരൺകുമാർ റാത്തോഡ് . ഇയാൾക്ക് നൽകേണ്ട ബാക്കി വേതനം നൽകാനാണ് കോടതി ഉത്തരവായിരിക്കുന്നത്. ഈ വിധി മലയാളികൾ ഉൾപ്പെടെയുള്ള കെയർ വിസയിൽ എത്തി ചൂഷണം നേരിടുന്നവർക്ക് അനീതിക്കെതിരെ ശബ്ദമുയർത്താൻ തുണയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

യുകെയിലെ കെയർ വിസയിൽ ജോലി വാഗ്ദാനം ചെയ്ത് വൻ ചൂഷണം നടത്തുന്നതായുള്ള സംഭവങ്ങൾ വളരെ നാളുകളായി മാധ്യമങ്ങളിൽ വാർത്തയായി കൊണ്ടിരിക്കുകയാണ് . ഏജൻ്റുമാർ ഒരുക്കിയ ചതി കുഴിയിൽ പെട്ട് യുകെയിലെത്തി ജോലിയും കൂലിയുമില്ലാതെ നിത്യവൃത്തിക്കായി ഫുഡ് ബാങ്കുകളെ ആശ്രയിക്കേണ്ടി വരുന്ന നിരാലംബരായ മലയാളികളുടെ ജീവിതകഥ ബിബിസിയും ഗാർഡിയൻ ദിനപത്രവും പുറത്തുകൊണ്ടുവന്നിരുന്നു..

ഇത്തരം കേസുകളിൽ എങ്ങനെ ഇടപെടണമെന്ന കാര്യത്തിൽ യുകെയിലെ പോലീസിനും പരിമിതിയുണ്ടെന്നാണ് അറിയാൻ കഴിയുന്നത്. കാരണം പണം തട്ടുന്ന കുറ്റവാളികൾ ഇന്ത്യയിലായിരിക്കും . തുടർച്ചയായി പരാതികൾ ലഭിച്ചതിനെ തുടർന്ന് ഹോം ഓഫീസ് പല കെയർ ഏജൻസികളുടെയും ലൈസൻസ് റദ്ദാക്കിയിരുന്നു . ഇത്തരം സാഹചര്യങ്ങളിലും അവിടെ ജോലി ചെയ്യുന്നവരാണ് ദുരിതത്തിലാകുന്നത്. അടുത്തയിടെ ഇങ്ങനെ ലൈസൻസ് ക്യാൻസൽ ചെയ്ത സംഭവത്തിൽ മലയാളികൾ ഉൾപ്പെടെയുള്ള കെയർ ജീവനക്കാരോട് 60 ദിവസത്തിനുള്ളിൽ മറ്റൊരു ജോലി കണ്ടെത്താനും അല്ലെങ്കിൽ രാജ്യം വിടാനുമാണ് ഹോം ഓഫീസ് നിർദ്ദേശിച്ചതെന്ന് മലയാളം യുകെ നേരെത്തെ റിപ്പോർട്ട് ചെയ്തിരുന്നു. പരാതിയുമായി ചെന്ന പലരോടും ഭക്ഷണത്തിനായി ഫുഡ് ബാങ്കുകളെ ആശ്രയിക്കാൻ പറഞ്ഞതായി ചതിയിൽപ്പെട്ട ഒരു മലയാളി കെയർ വർക്കർ വെളിപ്പെടുത്തി.

ഉണ്ടെങ്കിൽ സമർപ്പിക്കാനുള്ള സൗകര്യങ്ങൾ ഹോം ഓഫീസ് നൽകിയത് മലയാളം യുകെ ന്യൂസ് പ്രസിദ്ധീകരിച്ചിരുന്നു. കെയർ വിസ തട്ടിപ്പുകളെ കുറിച്ച് ബ്രിട്ടീഷ് പാർലമെന്റിൽ വരെ ചർച്ചകൾ നടക്കുകയും ചെയ്തിരുന്നു. കെയർ വിസയിലും വിദ്യാർത്ഥി വിസയിലും വരുന്നവർക്ക് ആശ്രിത വിസ അനുവദിക്കില്ലെന്ന യുകെയുടെ പുതിയ കുടിയേറ്റ നയം രൂപീകരിക്കുന്നതിൽ പ്രധാനകാരണം ഈ മേഖലകളിൽ ഉയർന്നുവന്ന നിരവധി പരാതികൾ ആണെന്നാണ് പൊതുവെ കരുതപ്പെടുന്നത്.

ബിബിസിയിൽ കെയർ വിസ തട്ടിപ്പിനെ കുറിച്ച് വൻ പ്രാധാന്യത്തോടെ വാർത്തകൾ വന്നിരുന്നു . ബിബിസി പ്രസിദ്ധീകരിച്ച വാർത്തയിലെ തട്ടിപ്പുകാരും തട്ടിപ്പിനിരയായവരും മലയാളികളാണ്. ബിജിഎം കൺസൾട്ടൻസി എന്ന മലയാളികളുടെ ഉടമസ്ഥതയിലുള്ള റിക്രൂട്ട്മെൻറ് ഏജൻസി വിസക്കായി 6000 പൗണ്ടിനും 10000 പൗണ്ടിനും ഇടയിലുള്ള പണമാണ് വിസകൾക്കായി അനധികൃതമായി കൈപ്പറ്റിയതെന്ന ബിബിസി വാർത്ത ഈ മേഖലയിൽ വൻ നിയന്ത്രണങ്ങളും നടപടികളും എടുക്കാൻ ഹോം ഓഫീസിനെ പ്രേരിപ്പിക്കും എന്ന കാര്യത്തിൽ സംശയമില്ല. യുകെ ഗവൺമെന്റിന്റെ വെബ്സൈറ്റ് വഴി അപേക്ഷിക്കുന്നവർക്ക് മൂന്നുവർഷത്തേക്ക് കെയർ വിസയ്ക്കായി ചിലവാകുന്നത് 551 പൗണ്ട് മാത്രമാണ് .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇപ്സ് വി ച്ചിൽ നിന്ന് ദുരൂഹ സാഹചര്യത്തിൽ കാണാതായ മലയാളി ഡോക്ടർ രാമസ്വാമി ജയറാം മരിച്ചതായി സ്ഥിരീകരിക്കപ്പെട്ടു. സംഭവത്തെ കുറിച്ച് അന്വേഷിച്ച പോലീസാണ് മരണവിവരം കുടുംബത്തെ അറിയിച്ചത്. എന്നാൽ ഇപ്പോഴും മരണകാരണത്തെ കുറിച്ച് ദുരൂഹത തുടരുകയാണ്. മരിച്ചു എന്നതിനപ്പുറം കൂടുതൽ വിവരങ്ങൾ പോലീസ് നിലവിൽ വെളിപ്പെടുത്തിയിട്ടില്ല എന്നാണ് അറിയാൻ കഴിഞ്ഞത് . കാതറീൻ ആണ് ഡോക്ടർ ജെയറാമിന്റെ ഭാര്യ. ഇവർക്ക് ഒരു മകളാണ് ഉള്ളത്.

ഇപ്സ് വിച്ചിൽ ഡോക്ടറായി സേവനം അനുഷ്ഠിക്കുകയായിരുന്ന 54 വയസ്സുള്ള രാമസ്വാമി ജയറാമിനെ ജൂൺ 30 ഞായറാഴ്ച മുതൽഎ\ ആണ് കാണാതായത്. അന്നേദിവസം രാവിലെ 5.45 ന് വീട്ടിൽ നിന്ന് ഇറങ്ങിയ ഡോക്ടറെ കുറിച്ച് പിന്നീട് ഒരു വിവരവും ലഭിച്ചിരുന്നില്ല . ചാരനിറത്തിലുള്ള സിട്രോൺ സി1 എന്ന അദ്ദേഹത്തിൻ്റെ കാർ പിന്നീട് ഇപ്‌സ്‌വിച്ചിലെ റാവൻസ്‌വുഡ് ഏരിയയിൽ കണ്ടെത്തിയത് സംഭവത്തിൽ കടുത്ത ദുരൂഹത ഉളവാക്കിയിരുന്നു.

ഇതിനെ തുടർന്ന് സഫോക്ക് ലോലാൻഡ് സെർച്ച് ആൻഡ് റെസ്ക്യൂ, എച്ച്എം കോസ്റ്റ്ഗാർഡ് എന്നിവയുടെ സഹായത്തോടെ സമീപ പ്രദേശങ്ങളിൽ – പ്രത്യേകിച്ച് ഓർവെൽ കൺട്രി പാർക്കിലും പരിസരത്തും പോലീസ് തിരച്ചിൽ നടത്തുകയും ചെയ്തിരുന്നു . പ്രാഥമിക അന്വേഷണത്തിൽ വിവരങ്ങൾ ഒന്നും ലഭിക്കാത്തതിനെ തുടർന്ന് ഇദ്ദേഹത്തെ കണ്ടെത്താൻ പോലീസ് പൊതുജനങ്ങളിൽ നിന്ന് സഹായം അഭ്യർത്ഥിച്ചതിന് പിന്നാലെയാണ് മാരണവിവരം പുറത്തുവന്നത് .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ അനവധി വിദ്യാർത്ഥികൾക്ക് വലിയതോതിൽ കടബാധ്യതയുണ്ടെന്ന വാർത്തകൾ പുറത്തു വന്നു. വിദ്യാഭ്യാസ വായ്പ എടുത്തതാണ് ഇതിന് കാരണം. 1.8 ദശലക്ഷം വിദ്യാർത്ഥികളുടെ കടം 50,000 പൗണ്ടോ അതിലേറെയോ കൂടുതലാണെന്നാണ് കണക്കുകൾ കാണിക്കുന്നത്. സ്റ്റുഡൻറ് ലോൺ കൊടുക്കുന്ന കമ്പനികളിൽ നിന്ന് 250,000 പൗണ്ട് വരെ ലോൺ എടുത്ത വിദ്യാർത്ഥികളും നിലവിലുണ്ട്.

61,000ത്തിലധികം വിദ്യാർത്ഥികളുടെ കടം 100,000 പൗണ്ടിന് മുകളിലാണ്. 50 ഓളം പേരുടെ കടം 200,000 പൗണ്ടിന് മുകളിലാണ്. വിദ്യാർത്ഥികൾ എടുത്തിരിക്കുന്ന ലോണും അവയുടെ തിരിച്ചടവും എത്രയാണെന്നതിനെക്കുറിച്ചുള്ള ഫ്രീഡം ഓഫ് ഇൻഫർമേഷൻ നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള ചോദ്യങ്ങൾക്ക് മറുപടിയായാണ് ഈ കണക്കുകൾ പുറത്തു വന്നിരിക്കുന്നത്. ചിലവേറിയതും ദൈർഘ്യമേറിയതുമായ കോഴ്സുകൾ പഠിക്കുന്ന കുട്ടികളുടെ പഠനം പൂർത്തിയാകുമ്പോൾ അവരുടെ തിരിച്ചടവ് ബാധ്യത ചിലപ്പോൾ പുറത്തു വന്നിരിക്കുന്ന കണക്കുകളെക്കാൾ വളരെ കൂടുതലാകാനും സാധ്യതയുണ്ട്.


ഉയർന്ന കടബാധ്യത വിദ്യാർത്ഥികളിൽ കടുത്ത മാനസികാരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി വിദഗ്ധർ അഭിപ്രായപ്പെടുന്നു . പഠനത്തിനുശേഷം തിരിച്ചടവിന് സുഗമമായ രീതിയിൽ ഉയർന്ന ശമ്പളത്തോടെയുള്ള ജോലി ലഭിച്ചില്ലെങ്കിൽ ഈ കുട്ടികളുടെ ഭാവി തന്നെ അവതാളത്തിലാവും. ഇത്തരം ഉയർന്ന കടബാധ്യത വിദ്യാർത്ഥികൾക്ക് വരുന്നത് അപകടകരമാണെന്ന് സേവ് ദ സ്റ്റുഡൻസ് എന്ന കൂട്ടായ്മയുടെ പ്രതിനിധിയായ ടോം അല്ലിംഗ്ഹാം പറഞ്ഞു. ജോലി ലഭിച്ചു കഴിഞ്ഞ് കടബാധ്യത അടച്ചു തീർക്കാൻ മാത്രമേ ശമ്പളം തികയുള്ളൂ. അതുകൊണ്ട് തന്നെ നിങ്ങൾ എന്താണ് സമ്പാദിക്കുന്നത് എന്ന് വലിയ ഒരു ചോദ്യചിഹ്നമായി അവസാനിക്കുന്നതായി ടോം പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമയത്ത് വിദ്യാർഥികളുടെ കടബാധ്യതയുടെ കാര്യത്തിൽ പ്രധാന പാർട്ടികളെല്ലാം മൗനംപാലിക്കുകയാണെന്ന് നാഷണൽ യൂണിയൻ ഓഫ് സ്റ്റുഡൻസ് ( എൻ യു എസ് ) കുറ്റപ്പെടുത്തി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇപ്സ് വിച്ചിൽ ഡോക്ടറായി സേവനം അനുഷ്ഠിക്കുകയായിരുന്ന മലയാളിയെ കാണാതായതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . 54 വയസ്സുള്ള രാമസ്വാമി ജയറാമിനെയാണ് ജൂൺ 30 ഞായറാഴ്ച മുതൽ കാണാതായത്. അന്നേദിവസം രാവിലെ 5.45 ന് വീട്ടിൽ നിന്ന് ഇറങ്ങിയ ഡോക്ടറെ കുറിച്ച് പിന്നീട് ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല.


പ്രാഥമിക അന്വേഷണത്തിൽ വിവരങ്ങൾ ഒന്നും ലഭിക്കാത്തതിനെ തുടർന്ന് ഇദ്ദേഹത്തെ കണ്ടെത്താൻ പോലീസ് പൊതുജനങ്ങളിൽ നിന്ന് സഹായം അഭ്യർത്ഥിച്ചു. മെലിഞ്ഞ ശരീര പ്രകൃതിയും കറുത്ത മുടിയും കണ്ണടയും ധരിച്ചയാളുമാണ് ഡോക്ടർ രാമസ്വാമി എന്ന് പോലീസ് അറിയിച്ചു. കറുത്ത ജാക്കറ്റും ഇളനീല ജീൻസും ബ്ലാക്ക് ട്രെയിനറും ആണ് വീട്ടിൽ നിന്ന് പോയപ്പോൾ അദ്ദേഹം ധരിച്ചിരുന്നത്.


ചാരനിറത്തിലുള്ള സിട്രോൺ സി1 എന്ന അദ്ദേഹത്തിൻ്റെ കാർ പിന്നീട് ഇപ്‌സ്‌വിച്ചിലെ റാവൻസ്‌വുഡ് ഏരിയയിൽ കണ്ടെത്തിയത് സംഭവത്തിൽ കടുത്ത ദുരൂഹത ഉളവാക്കിയിട്ടുണ്ട്. ഇതിനെ തുടർന്ന് സഫോക്ക് ലോലാൻഡ് സെർച്ച് ആൻഡ് റെസ്ക്യൂ, എച്ച്എം കോസ്റ്റ്ഗാർഡ് എന്നിവയുടെ സഹായത്തോടെ സമീപ പ്രദേശങ്ങളിൽ – പ്രത്യേകിച്ച് ഓർവെൽ കൺട്രി പാർക്കിലും പരിസരത്തും – പോലീസ് തിരച്ചിൽ നടക്കുന്നുവെന്നാണ് അറിയാൻ സാധിച്ചത് . രാമസ്വാമിയെ കണ്ടിട്ടുണ്ടെന്ന് വിശ്വസിക്കുന്നവരോ, അദ്ദേഹം എവിടെയാണെന്ന് എന്തെങ്കിലും വിവരം ലഭിക്കുന്നവരോ, ഇപ്‌സ്‌വിച്ചിലെ ലാൻഡ്‌മാർക്ക് ഹൗസിലുള്ള ഡ്യൂട്ടി സർജൻ്റുമായി 101 എന്ന നമ്പറിൽ ബന്ധപ്പെടാൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

എൻഎച്ച്എസ് ആശുപത്രിയിൽ ചാവേർ ആക്രമണം നടത്താൻ പദ്ധതിയിട്ട നേഴ്സിനെ കുറ്റക്കാരനെന്ന് കണ്ടെത്തി. 2023 ജനുവരിയിലാണ് സംഭവം നടന്നത്. ലീഡ്സിലെ സെൻറ് ജെയിംസ് ഹോസ്പിറ്റലിന് പുറത്തുവച്ച് സ്ഫോടക വസ്തുക്കളുമായി ഡോഹൈൻ ഹൗറ എന്ന ട്രെയിനിങ് നേഴ്സിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.


ഇയാളുടെ കൈയ്യിൽ നിന്ന് 9.9 കിലോഗ്രാം സ്ഫോടക വസ്തുക്കളാണ് പോലീസ് കണ്ടെത്തിയത്. ഒരു പ്രഷർ കുക്കറിലാണ് ഈ സ്ഫോടക വസ്തുക്കൾ അടക്കം ചെയ്തിരുന്നത്. ഇത് കൂടാതെ രണ്ട് കത്തിയും മറ്റ് ആയുധങ്ങളും ഇയാളുടെ പക്കൽ നിന്നും കാറിൽ നിന്നും പോലീസ് കണ്ടെത്തിയിരുന്നു. ഐ എസ് ആശയങ്ങൾ ഉൾക്കൊണ്ട് ആശുപത്രിയിൽ വൻസ്ഫോടനം നടത്തുവാനാണ് ഇയാൾ പദ്ധതി തയ്യാറാക്കിയതെന്നാണ് കോടതി കണ്ടെത്തിയത്.

തീവ്ര ഇസ്ലാമിക ആശയങ്ങളിൽ അടിമപ്പെട്ട് സ്ഫോടനം നടത്തി ചാവേറായി സ്വയം മരിക്കാനാണ് ഇയാൾ പദ്ധതി തയ്യാറാക്കിയത്. ടിക് ടോക്കിൽ ഫാറൂഖ് ആൻ്റിസെമിറ്റിക് വീഡിയോകൾ കണ്ടിരുന്നതായും ആശുപത്രിയുമായുള്ള ജൂത ബന്ധങ്ങളെ അനുസ്മരിക്കുന്ന ഫലകത്തിൻ്റെ ഫോട്ടോ ഫോണിൽ പകർത്തിയതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. നോർത്ത് യോർക്ക് ഷെയറിൽ ഇയാൾ മറ്റൊരു ആക്രമണവും നടത്താൻ നേരത്തെ പദ്ധതി ഇട്ടിരുന്നു. വിചാരണ വേളയിൽ ഫാറൂഖ് തെളിവ് നൽകിയില്ലെങ്കിലും രാത്രിയിൽ ലീഡ്‌സിലെ റൗണ്ട്‌ഹായ് പാർക്കിന് പുറത്ത് പാർക്ക് ചെയ്‌ത കാറിൽ വെച്ച് ബോംബ് നിർമ്മിച്ചതായി പോലീസിനോട് സമ്മതിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

രണ്ട് സ്ത്രീകളെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ 66 കാരനായ വ്യക്തിക്ക് 35 വർഷം തടവു ശിക്ഷ വിധിച്ചു. വാൾവിച്ച് ക്രൗൺ കോടതിയാണ് കാൾ കൂപ്പർ എന്ന കൊടും കുറ്റവാളിക്ക് രണ്ടു കൊലപാതകങ്ങളുടെയും തെളിവുകളുടെ അടിസ്ഥാനത്തിൽ ശിക്ഷ വിധിച്ചത്. രണ്ടുപേരും ഇയാളുടെ കാമുകിമാരായിരുന്നു എന്നതാണ് ഞെട്ടിക്കുന്ന വസ്തുത.

ഒരു വർഷത്തെ ഇടവേളയിലാണ് ഇയാൾ രണ്ടു കൊലപാതകങ്ങളും നടത്തിയത്. 2022 -ലാണ് ഇയാൾ ആദ്യ കാമുകിയായ നവോമി ഹണ്ടെയെ കുത്തി കൊന്നത്. മരിക്കുന്ന സമയത്ത് അവൾക്ക് 41 വയസ്സായിരുന്നു. ഇതിനുശേഷം ഇയാൾ 48 വയസ്സുകാരിയായ ഫിയോണ ഹോമിനെ കാമുകിയാക്കി. എന്നാൽ 2023 -ൽ ഫിയോണയുടെ മരണത്തിന് പിന്നിലും കാൾ കൂപ്പർ ആണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

രണ്ടു കൊലപാതക കേസുകളും അന്വേഷിച്ച പോലീസിന് ഫിയോണ ഹോമിന്റെ മൃതദേഹം ഇതുവരെ കണ്ടെത്താനായിട്ടില്ല. ഫിയോണ ഹോമിനായി തിരച്ചിൽ തുടരുകയാണെന്ന് മെറ്റ് പോലീസിൻ്റെ വക്താവ് അറിയിച്ചു. കടുത്ത അപകടകാരിയായ കുറ്റവാളിയാണ് കാൾ കൂപ്പർ എന്നാണ് ഇയാളെ കുറിച്ച് പോലീസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ ടാറ്റാ സ്റ്റീലിന്റെ തൊഴിലാളികൾ പ്രഖ്യാപിച്ച പണിമുടക്ക് താത്കാലികമായി നിർത്തിവെച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . ജൂലൈ 8-ാം തീയതി പണിമുടക്ക് നടത്തുമെന്നാണ് യുകെ ട്രേഡ് യൂണിയൻ ആയ യുണൈറ്റഡ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. പണിമുടക്ക് നടന്നിരുന്നെങ്കിൽ സൗത്ത് വെയിൽസിലെ ടാറ്റാ സ്റ്റീൽ കമ്പനിയുടെ പ്രവർത്തനം നിലയ്ക്കുന്ന സാഹചര്യം ഉടലെടുക്കുമായിരുന്നു. കമ്പനിയിൽ പ്രഖ്യാപിച്ചിരിക്കുന്ന സമരം ഒഴിവായത് നിക്ഷേപകർക്കും ഓഹരി ഉടമകൾക്കും ശുഭ സൂചനയായാണ് കണക്കാക്കപ്പെടുന്നത്.

തൊഴിലാളികളുടെ ക്ഷേമത്തിനായുള്ള പദ്ധതികളും കൂടുതൽ നിക്ഷേപങ്ങളും നടത്തുന്നതിനെ കുറിച്ച് കമ്പനിയുടെ ഭാഗത്തുനിന്നും അനുകൂല സമീപനം ചർച്ചകളിൽ ഉരുത്തിരിഞ്ഞതാണ് തൊഴിലാളികൾ പണിമുടക്കിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചതിനു പിന്നിലെ കാരണമെന്നാണ് യുണൈറ്റഡ് ഒരു പ്രസ്താവനയിൽ പറഞ്ഞു. സൗത്ത് വെയിൽസിലെ സ്റ്റീൽ നിർമ്മാണത്തിന്റെ ദീർഘകാല ഭാവി ശോഭനമാകുന്നതിനും തൊഴിൽ അവസരങ്ങൾ സംരക്ഷിക്കുന്നതിനു മുള്ള പോരാട്ടത്തിലെ സുപ്രധാന നാഴികക്കല്ലായാണ് സമരപ്രഖ്യാപനവും തുടർന്നുള്ള സംഭവവികാസങ്ങളുമെന്ന് യുണൈറ്റഡ് ജനറൽ സെക്രട്ടറി ഷാരോൺ ഗ്രഹാം അഭിപ്രായപ്പെട്ടു. ജൂലൈ 4- ന് പൊതു തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടി അധികാരത്തിൽ എത്തുമെന്നാണ് ഭൂരിപക്ഷം അഭിപ്രായ സർവേകളിലൂടെ പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ലേബർ പാർട്ടിയുടെ പിന്തുണയുള്ള യുകെയിലെ ഏറ്റവും വലിയ ട്രേഡ് യൂണിയനാണ് യുണൈറ്റഡ്. മാറിവരാനിരിക്കുന്ന രാഷ്ട്രീയ സാഹചര്യം പണിമുടക്ക് ഒത്തുതീർപ്പാക്കാനുള്ള ചർച്ചകളിൽ പ്രതിഫലിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

തൊഴിലാളികളെ പിരിച്ചുവിടാനുള്ള ടാറ്റാ സ്റ്റീൽ കമ്പനിയുടെ നടപടിയാണ് പണിമുടക്കാനുള്ള ട്രേഡ് യൂണിയൻ നിലപാടിനു പിന്നിൽ . ആധുനികവൽക്കരണത്തിന്റെ ഭാഗമായാണ് തൊഴിലാളികൾക്ക് ഇവിടെ ജോലി നഷ്ടമാകുന്നത്. സെപ്റ്റംബർ അവസാനത്തോടെ പോർട്ട് ടാൽബോട്ടിലെ രണ്ട് ചൂളകൾ പ്രവർത്തനം നിർത്തുമ്പോൾ ഏകദേശം 2,800 ടാറ്റ സ്റ്റീൽ തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്.

സൗത്ത് വെയിൽസിലെ ടാറ്റാ സ്റ്റീൽ ബ്രിട്ടനിലെ ഏറ്റവും വലിയ സ്റ്റീൽ ഉല്പാദകരാണ്.  ടിൻ ക്യാനുകൾ മുതൽ കാറുകൾ വരെ ഉപയോഗിക്കുന്ന ഉരുക്ക് ഉൽപ്പാദിപ്പിക്കുന്നതിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന രണ്ട് ബ്ലാസ്റ്റ് ഫർണസുകൾ ഈ സ്റ്റീൽ കമ്പനിയുടെ സവിശേഷതയാണ്. എന്നാൽ യുകെയിൽ ഏറ്റവും കൂടുതൽ മലിനീകരണം സൃഷ്ടിക്കുന്നതിന് പഴി കേൾക്കുന്നതും ഈ സ്റ്റീൽ കമ്പനിയാണ്. ഇതിന് പിന്നാലെയാണ് സ്റ്റീൽ നിർമ്മാണത്തിനായി പുതിയ ഇലക്ട്രിക് ആർക്ക് ഫർണസുകൾ സ്ഥാപിക്കുന്നതിന് ഫണ്ട് നൽകാൻ യുകെ സർക്കാർ തീരുമാനിച്ചത്. എന്നാൽ കമ്പനി പുതിയ ഫർണസുകൾ ഉപയോഗിക്കാൻ തുടങ്ങുമ്പോൾ ആയിരക്കണക്കിന് ജീവനക്കാർക്ക് തങ്ങളുടെ തൊഴിൽ നഷ്ടമാകുമെന്നതാണ് സമരത്തിന് കാരണമായിരിക്കുന്നത്. പുതിയ ഫർണസുകൾ ഉപയോഗിക്കുമ്പോൾ യുകെയുടെ മുഴുവൻ ബിസിനസ്, വ്യാവസായിക കാർബൺ ഉദ്‌വമനം 7% കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

തപാൽ ബാലറ്റ് സമയത്തിന് ലഭിക്കാതിരുന്നത് മൂലം തങ്ങളുടെ വിലയേറിയ സമ്മതിദാനാവകാശം നഷ്ടപ്പെട്ടേക്കുമെന്ന ആശങ്കകളുമായി ഒട്ടേറെ പേർ രംഗത്ത് വന്നു. യുകെയിലും വിദേശത്തുമുള്ള നിരവധി പേർക്കാണ് സമയത്തിന് തപാൽ ബാലറ്റുകൾ ലഭിക്കുന്നതിൽ വീഴ്ച സംഭവിച്ചിരിക്കുന്നത്. യഥാസമയം തപാൽ ബാലറ്റുകൾ എത്തിക്കാൻ ഉണ്ടായ കാലതാമസം, ബ്രെക്സിറ്റിന്റെ ഭാഗമായി വിദേശത്തേക്ക് കയറ്റി അയക്കുന്ന സാധനങ്ങൾക്ക് ഉണ്ടാകുന്ന സ്വാഭാവിക നടപടിക്രമങ്ങളുടെ നൂലാമാലകൾ എന്നിവയാണ് ബാലറ്റ് അർഹിക്കുന്നവർക്ക് യഥാസമയം എത്തിച്ചേരാൻ സാധിക്കാത്തതിന്റെ കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്.


തൻറെ വോട്ട് കൃത്യസമയത്ത് നൽകാൻ കഴിയുമെന്ന് കരുതുന്നില്ലെന്ന് ഇറ്റലിയിൽ താമസിക്കുന്ന ബ്രിട്ടീഷ് പൗരയായ ക്ലാരിസ കിൽവിക്ക് പറഞ്ഞു. തപാൽ വോട്ട് ചെയ്യാൻ സാധിക്കാത്ത സാഹചര്യത്തിൽ നേരിട്ട് വോട്ട് ചെയ്യാൻ യുകെയിലേക്ക് പോകുമെന്ന് അവൾ പറഞ്ഞു. ക്ലാരിസ കിൽവിയുടേത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. നിരവധി പേരാണ് സമാനമായ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. വിയന്നയിൽ താമസിക്കുന്ന മൈക്കൽ ഗോർഡ്സൺ ലണ്ടനിലെ ഹാക്ക്നി കൗൺസിലിൽ വോട്ടുള്ള ആളാണ്. ജൂൺ 17 ന് അദ്ദേഹത്തിൻറെ ബാലറ്റ് പോസ്റ്റ് ചെയ്തതായുള്ള അറിയിപ്പ് ലഭിച്ചതാണ്. എന്നാൽ ഒരാഴ്ച കഴിഞ്ഞിട്ടും ബാലറ്റ് എത്താത്തതിൽ താൻ ആശങ്കാകുലനാണെന്ന് അദ്ദേഹം പറഞ്ഞു.


കഴിഞ്ഞ 14 വർഷമായി പീറ്റർ മൂർ ഫ്രാൻസിൽ നിന്ന് പോസ്റ്റൽ വോട്ടാണ് ചെയ്യുന്നത്. എന്നാൽ ഈ പ്രാവശ്യം അദ്ദേഹത്തിന് പോസ്റ്റൽ ബാലറ്റ് ലഭിച്ചിട്ടില്ല. ബ്രെക്സിറ്റിന് മുമ്പ് യുകെയും ഫ്രാൻസും തമ്മിൽ കത്തുകൾ ലഭിക്കാൻ രണ്ടോ മൂന്നോ ദിവസം മാത്രമേ സമയം എടുത്തിരുന്നുള്ളൂ. എന്നാൽ ബ്രെക്സിറ്റിനു ശേഷം കത്തുകൾ ലഭിക്കുന്നതിനുള്ള കാലാവധി ഒരാഴ്ചയിൽ കൂടിയതായി പീറ്റർ പറഞ്ഞു. ഈ തിരഞ്ഞെടുപ്പിൽ വോട്ടുകൾ എണ്ണുന്ന സമയത്ത് തപാൽ വോട്ടുകൾ യഥാസമയം ലഭിക്കില്ലെന്നതിൽ തനിക്ക് കടുത്ത ആശങ്ക ഉണ്ടെന്ന് ബ്രിട്ടീഷ് ഓവർസീസ് വോട്ടേഴ്‌സ് ഫോറത്തിൻ്റെ ചെയർമാനും ബാങ്കോക്കിലെ താമസിക്കാരനുമായ ബ്രൂസ് ഡാറിംഗ്ടൺ പറഞ്ഞു.

RECENT POSTS
Copyright © . All rights reserved