Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിലേക്ക് കൂടിയറാൻ ആഗ്രഹിക്കുന്നവരിൽ നിന്നും തങ്ങളുടെ പേരിൽ അനധികൃതമായി ഫീസ് വാങ്ങിക്കുന്നതായി യുകെയിലെ പ്രമുഖ കെയർ ഹോം ഉടമകളായ കെയർ യുകെ അറിയിച്ചു. 150-ലധികം കെയർ ഹോമുകളുടെ സോഷ്യൽ മീഡിയ പേജുകളിൽ ജീവനക്കാരെ ആവശ്യപ്പെട്ടുകൊണ്ട് വ്യാജ തൊഴിൽ ഓഫറുകൾ നൽകിയിരിക്കുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയതായും കെയർ യുകെ പറയുന്നു. തങ്ങൾ ഒരിക്കലും ഒരു ജോലി അപേക്ഷയുടെ ഭാഗമായി പണം വാങ്ങിക്കുകയില്ലെന്നും അവർ പറഞ്ഞു. ഇങ്ങനെ തട്ടിപ്പിന് ഇര ആയവരിൽ ഒട്ടേറെ മലയാളികളും ഉണ്ടെന്നാണ് അറിയാൻ സാധിച്ചത്.

യുകെയിലേക്കുള്ള കുടിയേറ്റക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാൻ സർക്കാർ ഇമിഗ്രേഷൻ നിയമങ്ങൾ കർശനമാക്കുന്നതിനിടെയാണ് തട്ടിപ്പ് പുറത്ത് വന്നത്. ഈ വർഷം ജൂൺ വരെയുള്ള കണക്കുകൾ അനുസരിച്ച് ദീർഘകാല തൊഴിൽ വിസകളിൽ മൂന്നിലൊന്നിൽ കൂടുതൽ (37%) കെയർ മേഖലയിലെ ജോലിക്കായാണ് നൽകിയിരിക്കുന്നത് . തൻെറ യുകെയിലുള്ള കാമുകനൊപ്പം താമസിക്കാൻ വിസയ്ക്ക് ശ്രമിക്കുന്നതിനിടെയാണ് ദക്ഷിണാഫ്രിക്കയിൽ താമസിക്കുന്ന എമി തട്ടിപ്പിന് ഇരയായത്.

ഹെൽത്ത് കെയറിൽ ജീവനക്കാരെ ആവശ്യമുണ്ടെന്നുള്ള പരസ്യം കണ്ടതിന് പിന്നാലെയാണ് എമി ജൂലൈയിൽ ഒരു റിക്രൂട്ട്‌മെന്റ് ഏജൻസിയായ സിദാൻ കൺസൾട്ടൻസിയുമായി ബന്ധപ്പെട്ടത്. സ്‌പോൺസർഷിപ്പിന്റെ അഞ്ച് വർഷത്തെ സർട്ടിഫിക്കറ്റിനും വിസ പ്രോസസ്സിംഗിനും മറ്റുമായി പിന്നീട് 4,500 പൗണ്ട് ആവശ്യപ്പെട്ടുകൊണ്ടുള്ള മെയിൽ ഇതിന് പിന്നാലെ ഇവർക്ക് ലഭിച്ചു. പിന്നീട് കെയർ യുകെയുടെ പ്രതിനിധി ആണെന്ന് അവകാശപ്പെടുന്ന ഒരാളുമായി ഇന്റർവ്യൂവും നടന്നു. കെയർ യുകെയിലെ “റിക്രൂട്ട്‌മെന്റ് ഡയറക്ടർ അഡ്മിനിസ്‌ട്രേറ്റർ” എന്ന ഐഡി നിന്ന് ഇവർക്ക് ഈമെയിലുകൾ ലഭിക്കുകയും ചെയ്തു. പിന്നീട് വിസ സംബന്ധിച്ച് വിവരം ലഭിക്കാനായി കെയർ യുകെയുമായി നേരിട്ട് ബന്ധപ്പെട്ടപ്പോഴാണ് താൻ കബളിപ്പിക്കപ്പെട്ടെന്ന് എമി തിരിച്ചറിഞ്ഞത്. ഇതൊക്കെയാണെങ്കിലും യുകെയിലേക്ക് മാറാൻ ആഗ്രഹിക്കുന്ന ആളുകളിൽ നിന്ന് പണം തട്ടിയെടുക്കുന്ന ഇത്തരം വ്യാജന്മാർ നിയമാനുസൃത സ്ഥാപനങ്ങളുടെ പേര് ദുരുപയോഗം ചെയ്യുന്നത് തടയാൻ നടപടികൾ ഒന്നും തന്നെ സർക്കാരിൻെറ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ആറ് വർഷം മുമ്പ് യു കെ യിൽ നിന്ന് കാണാതായി ഫ്രാൻസിൽ നിന്ന് കണ്ടെത്തിയ ബ്രിട്ടീഷുകാരനായ ആൺകുട്ടിയുടെ തിരോധാനത്തിലെ ദുരൂഹതകൾ കടുത്ത ഞെട്ടലാണ് രാജ്യത്ത് ഉളവാക്കിയത്. അമ്മയോടും മുത്തശ്ശനോടുമൊപ്പം സ്പെയിനിൽ അവധിക്ക് പോയ അലക്സ് ബാറ്ററിയെ 2017 മുതലാണ് കാണാതാത്.

ഫിൻലാന്റിലേയ്ക്ക് യാത്ര തിരിക്കാൻ അമ്മ തീരുമാനിച്ചതിനാലാണ് അലക്സ് ബാറ്റി മുത്തശ്ശനെയും അമ്മയെയും ഉപേക്ഷിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ . അമ്മയിൽ നിന്നും മുത്തശ്ശനിൽ നിന്നും വേർപിരിഞ്ഞതിനു ശേഷം നിരന്തരം യാത്രയിലായിരുന്നു എന്നാണ് അലക്സ് വെളിപ്പെടുത്തിയത്. യുകെയിലുള്ള തൻറെ പഴയ ജീവിതത്തിലേയ്ക്ക് മടങ്ങിവരാൻ അതിയായി ആഗ്രഹിക്കുന്നതായും അലക്സ് വെളിപ്പെടുത്തി. അലക്സിന്റെ മുത്തശ്ശൻ ആറുമാസം മുമ്പ് മരണമടഞ്ഞതായാണ് റിപ്പോർട്ടുകൾ . ഇയാളുടെ അമ്മ നിലവിൽ എവിടെയാണ് എന്നതിനെ കുറിച്ച് യാതൊരു വിവരവും ഇല്ല .

ഇന്ന് ശനിയാഴ്ചയോ നാളെയോ അലക്സിനെ യുകെയിലുള്ള അവൻറെ കുടുംബത്തിന്റെ അടുത്ത് എത്താൻ കഴിയുമെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. അലക്സിനെ കണ്ടെത്തിയതിൽ ആശ്വാസവും സന്തോഷവും ഉണ്ടെന്ന് യുകെയിലുള്ള അവൻറെ മുത്തശ്ശി സൂസൻ കറുവാന പറഞ്ഞു. ബുധനാഴ്ച പുലർച്ചെ പൈറനീസിലൂടെ വാഹനമോടിക്കുന്നയാളാണ് കുട്ടിയെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത് എന്നാണ് പോലീസ് മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്. നാല് ദിവസമായി താൻ നടക്കുകയാണെന്നാണ് അലക്സ് വാഹന ഡ്രൈവറായ ഫാബിനോട് പറഞ്ഞത്. സംശയം തോന്നിയ അയാൾ അവന്റെ പേര് ഇൻറർനെറ്റിൽ സെർച്ച് ചെയ്തതാണ് കേസിന് വഴിത്തിരിവായത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

മൂന്ന് വർഷങ്ങൾക്ക് മുമ്പ് എന്നും വാർത്താ തലകെട്ടുകളിൽ സ്ഥിരസ്ഥാനം കൈവശമാക്കിയ ഒന്നായിരുന്നു കോവിഡ് മഹാമാരി. തീർത്തും അപ്രതീഷിതമായി വീണ്ടും ജീവൻ കവർന്നെടുത്ത് കോവിഡ്. കോവിഡ് മൂലം മരണമടഞ്ഞത് ലണ്ടനിലെ ഇല്‍ഫോര്‍ഡില്‍ താമസിക്കുന്ന ഹനീഫ് ഷിബു(50). നേരത്തെ തന്നെ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചതായി റിപ്പോർട്ട് ചെയ്‌തിരുന്നു. ഇതിന് പിന്നാലെ ശൈത്യം കടുത്തതോടെ കോവിഡ് കനക്കുകയാണ്.

ഷാ-ഷിബ് ബിസിനസ് ഗ്രൂപ്പ് എന്ന പേരില്‍ ഇന്ത്യയിലും വിദേശത്തും വേര് പിടിച്ച വന്‍ സാമ്രാജ്യത്തിന്റെ നേടും തൂണ്‍ ആണ് ഇപ്പോള്‍ ഓര്‍മ്മയിലേയ്ക്ക് മാഞ്ഞിരിക്കുന്നത്. ഷിബുവിന് മുൻപ് രണ്ടു വട്ടം കോവിഡ് ബാധിച്ചിട്ടുള്ളതാണ്. വിഭ്യാഭ്യസ സ്ഥാപനങ്ങള്‍ അടക്കമുള്ള ബിസിനസ് സംരംഭങ്ങള്‍ യുകെയിലും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഷിബുവും സഹോദരൻ ഹനീഫ് ഷാജുവും യുകെയിലേയ്ക്ക് കുടിയേറിയത്. ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ 70 ഓളം വിദ്യാഭ്യസ സ്ഥാപനങ്ങള്‍ ഉള്ള ഇവരുടെ ഗ്രൂപ്പിന് എയര്‍ ക്രാഫ്റ്റ് ബിസിനസ് രംഗത്തും മുതല്‍മുടക്കുണ്ട്. നൂറുകണക്കിനു ജീവനക്കാരുടെ ആശ്രയം കൂടിയാണ് ഷാ – ഷിബ് ബിസിനസ് ഗ്രൂപ്പ്.

പരേതൻ കായകുളം താമരക്കുളം സ്വദേശിയാണ്. ഭാര്യ രഹന മുണ്ടക്കയം സ്വദേശിയാണ്. മൂന്ന് മക്കളാണ് ഹനീഫ് രഹന ദമ്പതികൾക്കുള്ളത്. മൂത്ത മകൾ മെഡിക്കൽ വിദ്യാർത്ഥിനിയാണ്. 18 ഉം 13 ഉം വയസു പ്രായമുള്ള വിദ്യാര്‍ത്ഥികളായ മകളും മകനുമാണ് മറ്റു മക്കള്‍. നാളെ തന്നെ ഇന്‍ഫോര്‍ഡ് സെമിത്തേരിയില്‍ സംസ്‌കാര കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കും എന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.

ഹനീഫ് ഷിബുവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- തന്റെ ഡ്യൂട്ടി എളുപ്പമാക്കുന്നതിനും സുഖകരം ആക്കുന്നതിനും വേണ്ടി സ്ട്രോക്ക് യൂണിറ്റിലെ രോഗികളെ മയക്കി കിടത്തിയ കുറ്റത്തിന് നേഴ്സിന് കോടതി ഏഴുവർഷം തടവ് ശിക്ഷ വിധിച്ചു. 2017 ഏപ്രിലിലും 2018 നവംബറിലും ബ്ലാക്ക്‌പൂൾ വിക്ടോറിയ ഹോസ്പിറ്റലിലെ ജോലി ഷിഫ്റ്റിനിടയിലാണ് 54 കാരിയായ കാതറിൻ ഹഡ്‌സൺ രണ്ട് രോഗികൾക്ക് തന്റെ സൗകര്യത്തിന് വേണ്ടി മയക്കുമരുന്ന് നൽകിയത്. അതോടൊപ്പം തന്നെ കാതറിൻ തന്റെ ജൂനിയർ സഹപ്രവർത്തകനായ ഷാർലറ്റ് വിൽമോട്ടുമായി ചേർന്ന് മൂന്നാമത് ഒരാൾക്ക് മരുന്ന് നൽകുവാൻ ഗൂഢാലോചന നടത്തുകയും ചെയ്തതായി കോടതി കണ്ടെത്തി. ഈ കുറ്റത്തിന് വിൽമോട്ടിനു മൂന്നുവർഷം തടവ് ശിക്ഷയാണ് കോടതി വിധിച്ചത്.

2018 നവംബറിൽ വിദ്യാർത്ഥിയായ ഒരു നേഴ്സിനോട് ഹഡ്സൺ ഡോക്ടർ നിർദ്ദേശിക്കാത്ത ഉറക്കഗുളികയായ സോപിക്‌ലോൺ പ്രായമായ ഒരു രോഗിക്ക് നൽകുവാൻ നിർദ്ദേശിച്ചു. ഇതേ തുടർന്ന് ഈ വിദ്യാർത്ഥി തന്നെ മേലധികാരികളോട് ഇത് റിപ്പോർട്ട് ചെയ്തു. തുടർന്നാണ് ഹഡ്സനെ സംബന്ധിച്ച വിവരം മേലധികാരികൾ പോലീസിൽ അറിയിച്ചത്. ബ്ലാക്ക്‌പൂളിൽ നിന്നുള്ള ബാൻഡ് 5 നേഴ്‌സായ ഹഡ്‌സൺ ഒക്ടോബറിൽ ജൂറി കുറ്റം കണ്ടെത്തിയത് മുതൽ കസ്റ്റഡിയിലാണ്.


രോഗികളെ പരിചരിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ട ചുമതലയുള്ള നേഴ്സാണ് ഇത്തരത്തിൽ മോശമായി പെരുമാറിയതെന്ന് പ്രെസ്റ്റണിലെ ഓണററി റെക്കോർഡർ ജഡ്ജി അൽതാം പറഞ്ഞു. രോഗികൾ തങ്ങൾക്ക് പ്രതിരോധിക്കാൻ കഴിയുന്നതിൽ അധികം ദുർബലരായിരുന്നു, അതിനാൽ തന്നെ അത്തരം ഒരു സാഹചര്യം ഇവർ ചൂഷണം ചെയ്യുകയായിരുന്നുവെന്നും ജഡ്ജി വ്യക്തമാക്കി. പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത വിദ്യാർത്ഥിയായ നേഴ്സിന്റെ ധൈര്യമായ പ്രവർത്തി മൂലമാണ് ഇത് ഇപ്പോൾ പുറത്തുവന്നതെന്നും അദ്ദേഹം പറഞ്ഞു. നേഴ്സിന്റെ ക്രൂരകൃത്യത്തിന് ഇരയായവരിൽ ഒരാളായ സ്കോട്ട് പക്ഷാഘാതം വന്ന് കിടപ്പിൽ ആണെന്നും കോടതിയിൽ എത്തുവാൻ സാധിക്കില്ലെന്നും മകൻ വ്യക്തമാക്കി. തികച്ചും ദുഷ്ടമായ പ്രവർത്തിയാണ് നേഴ്സ് തന്റെ അമ്മയോട് കാണിച്ചതെന്നും മകൻ പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

സൗത്ത് വെയിൽസിലെ ഇൻഡസ്ട്രി എസ്റ്റേറ്റിൽ നടന്ന സ്ഫോടനത്തിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി . റോണ്ട സൈനോൺ ടാഫിലെ ട്രെഫോറസ്റ്റ് ഇൻഡസ്ട്രി എസ്റ്റേറ്റിൽ ബുധനാഴ്ച വൈകുന്നേരമാണ് തീപിടുത്തമുണ്ടായത്. സ്ഫോടനത്തെയും തീപിടുത്തത്തെയും തുടർന്ന് സൗത്ത് വെയിൽസ് പോലീസ് അതീവ ജാഗ്രത നിർദേശം നൽകിയിരുന്നു. മൃതദേഹത്തിന്റെ ഔദ്യോഗിക തിരിച്ചറിയൽ ഇതുവരെ പൂർത്തിയായിട്ടില്ലെന്ന് പോലീസ് അറിയിച്ചു.


വലിയ പുകപടലങ്ങളും തീജ്വാലയും കത്തി നശിച്ച ഒരു കെട്ടിടത്തിന്റെ ചിത്രങ്ങളും സംഭവത്തെക്കുറിച്ച് പുറത്തുവരുന്ന ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇൻഡസ്ട്രി എസ്റ്റേറ്റ് ചുറ്റുമുള്ള റോഡുകൾ നിലവിൽ അടച്ചിട്ടിരിക്കുകയാണ്. അടിയന്തിര സാഹചര്യം കണക്കിലെടുത്ത് ആവശ്യമുള്ളവർ മാത്രമേ എ ആന്റ് ഇ യുടെ സേവനം പ്രയോജനപ്പെടുത്താവുള്ളൂ എന്ന മുന്നറിയിപ്പ് പൊതുജനങ്ങൾക്ക് നൽകിയിരുന്നു . ഒട്ടേറെ ഫയർ എൻജിനുകളുടെ കഠിന പരിശ്രമത്തെ തുടർന്നാണ് തീ നിയന്ത്രണ വിധേയമായത്.

തീ ഇപ്പോൾ നിയന്ത്രണ വിധേയമായതിനാൽ സ്ഫോടനത്തിനും തുടർന്നുള്ള തീപിടുത്തത്തിന്റെ കാരണം എന്താണെന്ന് കണ്ടെത്താൻ വിശദമായ അന്വേഷണം നടത്തുമെന്ന് സൗത്ത് വെയിൽസ് പോലീസിലെ ഡിറ്റക്ടീവ് സൂപ്രണ്ട് റിച്ചാർഡ് ജോൺസ് പറഞ്ഞു. തീപിടിത്തത്തെ തുടർന്ന് വ്യാഴാഴ്ച രാവിലെ വരെ റോഡുകൾ അടച്ചിരുന്നു. പുക കാരണം എല്ലാ വാതിലുകളും ജനലുകളും അടച്ചിടാൻ സമീപപ്രദേശങ്ങളിലെ താമസക്കാർക്ക് നിർദ്ദേശങ്ങളും നൽകിയിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ആറ് വർഷം മുമ്പ് കാണാതായ ബ്രിട്ടീഷ് ബാലനെ കണ്ടെത്തി. ആറ് വർഷം മുമ്പാണ് ഓൾഡ്ഹാമില്‍ നിന്നുള്ള കൗമാരക്കാരനെ കാണാതായത്. ഫ്രാൻസിലെ ടുലൂസിലെ ഒരു കേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുന്ന അലക്സ് ബാറ്റി ഉടൻതന്നെ യുകെയിൽ തിരിച്ചെത്തുമെന്നാണ് ബന്ധപ്പെട്ടവർ അറിയിച്ചിരിക്കുന്നത്.

 

2017 മുതലാണ് അലക്സ് ബാറ്റിയെ കാണാതാകുന്നത്. സ്പെയിനിൽ അമ്മയ്ക്കും മുത്തശ്ശനും ഒപ്പം അവധിക്ക് പോയ ശേഷമാണ് കുട്ടിയെ കാണാതായത്. അലക്സിന്റെ തിരോധാനത്തിൽ ഒട്ടേറെ ദുരൂഹതകൾ ഉണ്ടെന്നും അതിനെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയും ആണെന്നാണ് റിപ്പോർട്ടുകൾ .

അലക്‌സിന്റെ അമ്മ മെലാനി ബാറ്റിയും മുത്തച്ഛൻ ഡേവിഡ് ബാറ്റിയും അവനെ മൊറോക്കോയിലെ ഒരു ആത്മീയ സമൂഹത്തോടൊപ്പം താമസിക്കാൻ കൊണ്ടുപോയതായി താൻ വിശ്വസിക്കുന്നതായി 2018-ൽ
അവന്റെ മുത്തശ്ശിയും അവന്റെ നിയമപരമായ രക്ഷാധികാരിയുമായ സൂസൻ കരുവാന മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.

ബുധനാഴ്ച പുലർച്ചെ പൈറനീസിലൂടെ വാഹനമോടിക്കുന്നയാളാണ് കുട്ടിയെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത് എന്നാണ് പോലീസ് മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്. നാല് ദിവസമായി താൻ നടക്കുകയാണെന്നാണ് അലക്സ് വാഹന ഡ്രൈവറായ ഫാബിനോട് പറഞ്ഞത്. സംശയം തോന്നിയ അയാൾ അവന്റെ പേര് ഇൻറർനെറ്റിൽ സെർച്ച് ചെയ്തതാണ് കേസിന് വഴിത്തിരിവായത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

തുടർച്ചയായ മൂന്നാം തവണയും പലിശ നിരക്കുകളിൽ മാറ്റം വരുത്താതെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകൾ 5.25 ശതമാനമായി നിലനിർത്തി. ഉയർന്ന തോതിൽ നിൽക്കുന്ന പണപ്പെരുപ്പം പിടിച്ചുനിർത്തുന്നതിനാണ് പലിശ നിരക്കുകളിൽ മാറ്റം വരുത്താതിരിക്കുന്നതെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പറഞ്ഞു. ബാങ്കിൻറെ മോണിറ്ററി പോളിസി കമ്മിറ്റിയിൽ (എം പിസി ) ആറുപേർ പലിശ നിരക്കുകൾ മാറ്റരുതെന്ന അഭിപ്രായക്കാരായിരുന്നു. എന്നാൽ മൂന്ന് അംഗങ്ങൾ നിരക്ക് 5.5 % ഉയർത്തണമെന്ന അഭിപ്രായം രേഖപ്പെടുത്തി.

പലിശ നിരക്കുകൾ ഉയർത്തരുതെന്ന് വാദിച്ച അംഗങ്ങൾ പണപ്പെരുപ്പം നിയന്ത്രിക്കാൻ മുൻകാല വർദ്ധനവ് പര്യാപ്തമാണെന്ന വാദമാണ് മുന്നോട്ട് വച്ചത്. ജോനാഥൻ ഹാസ്‌കെൽ, കാതറിൻ മാൻ, മേഗൻ ഗ്രീൻ എന്നിവരായിരുന്നു 5.5% വർധിപ്പിക്കണമെന്ന് ആവശ്യപെട്ട അംഗങ്ങൾ. ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ ആൻഡ്രൂ ബെയ്ലി നിരക്കുകളിൽ മാറ്റം വേണ്ട എന്ന നിലപാട് എടുക്കുന്നവർക്ക് ഒപ്പമായിരുന്നു. ഈ വർഷം പണപ്പെരുപ്പം കുറയുന്നതിന് രാജ്യം ഒട്ടേറെ മുന്നോട്ട് പോയെങ്കിലും ഇനിയും ചില മാറ്റങ്ങൾ വരുത്താനുണ്ടെന്നാണ് പലിശ നിരക്കുകളെ കുറിച്ചുള്ള പ്രസ്താവന നടത്തുന്നതിനിടയിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ അഭിപ്രായപ്പെട്ടത്.


2008 നു ശേഷം മാറ്റമില്ലാതെ തുടരുന്ന ഏറ്റവും കൂടിയ പലിശ നിരക്കാണ് നിലവിലുള്ളത്. പലിശ നിരക്കുകൾ ഉയർന്നു നിൽക്കുന്നത് ജനങ്ങളുടെ ശേഷി കുറയുകയും പണപ്പെരുപ്പം കുറയുന്നതും ആണ് ലക്ഷ്യം വയ്ക്കുന്നത്. ഈ വർഷത്തിന്റെ തുടക്കത്തിൽ പണപ്പെരുപ്പം 10 ശതമാനമായിരുന്നത് ഒക്ടോബറിൽ 4.6 ശതമാനമായി കുറഞ്ഞിരുന്നു. പണപ്പെരുപ്പം കുറയുന്നതിനുള്ള നടപടികൾ ഫലപ്രാപ്തിയിൽ എത്തുന്നതിൽ രാജ്യം ഒരുപാട് മുന്നോട്ട് പോയതായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ ആൻഡ്രൂ ബെയ്ലി പറഞ്ഞു

ന്യൂസ് ഡെസ്ക് മലയാളം യുകെ

പുകവലിക്കെതിരെ ആഗോളതലത്തിൽ നടക്കുന്ന ബോധവത്കരണ ശ്രമങ്ങളുടെ ഭാഗമായി പുകവലിക്കുന്നവരുടെ എണ്ണം നന്നായി കുറഞ്ഞിരുന്നു. എന്നാൽ പുകവലിക്കുന്നവരുടെ എണ്ണത്തിൽ ഉണ്ടാകുന്ന കുറവിൽ വൻ ഇടിവ് ഇംഗ്ലണ്ടിൽ രേഖപ്പെടുത്തിയതായാണ് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്. മഹാമാരിയുടെ സമയത്ത് മാനസിക സമ്മർദ്ദവും മറ്റും മൂലം കൂടുതൽ ആളുകൾ ഈ ദുശീലത്തിന് അടിമയാകാൻ കാരണമായിട്ടുണ്ടാകാമെന്നാണ് വിലയിരുത്തപ്പെടുന്നത്.

മഹാമാരിക്ക് മുമ്പ് വർഷങ്ങളായി പുകവലിയിൽ നിന്ന് പിന്മാറുന്നവരുടെ നിരക്ക് 5.2% ആയിരുന്നു . എന്നാൽ ഈ കണക്കുകൾ 2020 ഏപ്രിലും 2022 ഏപ്രിലിനും ഇടയിൽ 0.3 ശതമാനമായി കുറഞ്ഞതായാണ് കണ്ടെത്തൽ . കൂടുതൽ ചെറുപ്പക്കാർ പുകവലിയിലേയ്ക്ക് തിരിഞ്ഞതാണ് ഇതിന് കാരണമെന്ന് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നു.

പുകവലിക്കുന്നവരുടെ നിയമാനുസൃത പ്രായം ഉയർന്നത് ഉൾപ്പെടെയുള്ള നടപടികൾ സർക്കാർ കൈക്കൊള്ളണമെന്നാണ് പുകവലിക്കെതിരെ പോരാടുന്ന ആരോഗ്യ പ്രവർത്തകർ പ്രധാനമായും ആവശ്യപ്പെടുന്നത്. 101, 960 മുതിർന്നവരിൽ നടത്തിയ ഒരു പഠനത്തിൽ 2017 ജൂണിൽ 16.2% പുകവലിച്ചതായി ആണ് കണ്ടെത്തിയത്.

ലണ്ടൻ യൂണിവേഴ്സിറ്റി കോളേജിലെ ഗവേഷകർ പുകവലി വിരുദ്ധ പ്രോഗ്രാം സർക്കാർ ശക്തമാക്കണമെന്ന അഭിപ്രായം ആണ് രേഖപ്പെടുത്തുന്നത്. ക്യാൻസർ റിസർച്ച് യുകെയുടെ ധനസഹായത്തോടെയാണ് ഗവേഷണം നടന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

സൗത്ത് വെയിൽസിലെ ഇൻഡസ്ട്രി എസ്റ്റേറ്റിൽ സ്ഫോടനത്തെയും തീപിടുത്തത്തെയും തുടർന്ന് ഒരാളെ കാണാതായി. റോണ്ട സൈനോൺ ടാഫിലെ ട്രെഫോറസ്റ്റ് ഇൻഡസ്ട്രി എസ്റ്റേറ്റിൽ ബുധനാഴ്ച വൈകുന്നേരമാണ് തീപിടുത്തമുണ്ടായത്. ദൃക്സാക്ഷികൾ പറയുന്നത് അനുസരിച്ച് തീ ഇപ്പോഴും പടർന്നു പിടിക്കുകയാണ്.

15 ലധികം പോലീസ് വാഹനങ്ങളും 10 ആംബുലൻസും ഒട്ടേറെ ഫയർ എൻജിനുകളും സംഭവസ്ഥലത്ത് തീ അണയ്ക്കാനുള്ള കഠിന പരിശ്രമത്തിലാണ്. സംഭവത്തെ തുടർന്ന് സമീപ പ്രദേശങ്ങളിലെ ആശുപത്രികൾക്ക് ഉയർന്ന ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. വലിയ പുകപടലങ്ങളും തീജ്വാലയും കത്തി നശിച്ച ഒരു കെട്ടിടത്തിന്റെ ചിത്രങ്ങളും സംഭവത്തെക്കുറിച്ച് പുറത്തുവരുന്ന ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇൻഡസ്ട്രി എസ്റ്റേറ്റ് ചുറ്റുമുള്ള റോഡുകൾ നിലവിൽ അടച്ചിട്ടിരിക്കുകയാണ്. അടിയന്തിര സാഹചര്യം കണക്കിലെടുത്ത് ആവശ്യമുള്ളവർ മാത്രമേ എ ആന്റ് ഇ യുടെ സേവനം പ്രയോജനപ്പെടുത്താവുള്ളൂ എന്ന മുന്നറിയിപ്പ് പൊതുജനങ്ങൾക്ക് നൽകിയിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലോകത്തിലെ പ്രോപ്പർട്ടിക്ക് ഏറ്റവും വിലകൂടിയ സ്ഥലങ്ങളിലൊന്നാണ് ലണ്ടൻ . ലണ്ടനിലെ തന്നെ ഏറ്റവും വിലകൂടിയ വീട് സ്വന്തമാക്കി വാർത്തകളിൽ സ്ഥാനം പിടിച്ചിരിക്കുകയാണ് ഒരു ഇന്ത്യക്കാരൻ . സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ മേധാവിയായ അഡാർ പൂനവാലയാണ് ആ കോടീശ്വരൻ. കോവിഡ് പടർന്ന് പിടിച്ച സമയത്ത് പ്രതിരോധ വാക്സിൻ വിപണിയിലിറക്കി സെറം ഇൻസ്റ്റ്യൂട്ട് ഓഫ് വാക്സിൻ വാർത്തകളിൽ സ്ഥാനം പിടിച്ചിരുന്നു. 138 മില്യൺ പൗണ്ട് വിലാമതിക്കുന്ന മേഫെയർ ബംഗ്ലാവാണ് പൂനാവാല സ്വന്തമാക്കിയത്. 25000 സ്ക്വയർഫീറ്റ് വരുന്ന ബംഗ്ലാവ് ലണ്ടൻ ഹെഡ് പാർക്കിന് സമീപത്താണ് . പോളണ്ടിലെ ഏറ്റവും ധനികനായി അറിയപ്പെടുന്ന ജാൻ കുൻസികി ആണ് നിലവിൽ മേഫെയറിന്റെ ഉടമ.

ഇന്ത്യൻ കമ്പനിയായ സെറാം ഇൻസ്റ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ യുകെയിലെ അനുബന്ധ കമ്പനിയായ സെറം ലൈഫ് സയൻസാണ് ബംഗ്ലാവ് ഏറ്റെടുക്കുന്നത് . പൂനാവാലയുടെ കുടുംബം യുകെയിൽ എത്തുമ്പോൾ താമസിക്കാനാണ് ഈ ഭവനം വാങ്ങിയിരിക്കുന്നത്. നേരത്തെ ശതകോടികൾ മുടക്കി വാക്സിൻ റിസർച്ച് നിർമ്മാണ യൂണിറ്റുകൾക്കുള്ള നിക്ഷേപങ്ങളും സെറം ഇൻസ്റ്റ്യൂട്ട് ബ്രിട്ടനിൽ നടത്തിയിരുന്നു. 2011-ലാണ് അഡാർ പൂനാവാല പിതാവിൽ നിന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വം ഏറ്റെടുത്തത്.

Copyright © . All rights reserved