Main News

ഇന്തോ-പസഫിക് വ്യാപാര കൂട്ടായ്മയിലേയ്ക്കുള്ള അംഗത്വത്തിൽ ഒപ്പു വെച്ച് യുകെ ബിസിനസ് ആന്റ് ട്രേഡ് സ്റ്റേറ്റ് സെക്രട്ടറി കെമി ബാഡെനോക്ക്. ന്യൂസിലാന്റിൽ നടന്ന ട്രാൻസ്-പസഫിക് പങ്കാളിത്തത്തിനായുള്ള കരാറിലാണ് ബിസിനസ് ആന്റ് ട്രേഡ് സ്റ്റേറ്റ് സെക്രട്ടറി ഒപ്പുവച്ചത്. ഈ കരാർ ബ്രിട്ടീഷ് ബിസിനസുകളെ അര ബില്യൺ ആളുകൾ ഉള്ള വിപണിയിലേയ്ക്ക് എത്തിക്കും. ഓസ്‌ട്രേലിയ, ബ്രൂണെ, കാനഡ, ചിലി, ജപ്പാൻ, മലേഷ്യ, മെക്‌സിക്കോ, ന്യൂസിലാൻഡ്, പെറു, സിംഗപ്പൂർ, വിയറ്റ്‌നാം എന്നിവ ഉൾപ്പെടുന്ന ഈ കൂട്ടായ്മയിൽ 2018-ൽ അതിന്റെ രൂപീകരണത്തിന് ശേഷം ചേരുന്ന ആദ്യത്തെ പുതിയ അംഗമാണ് ബ്രിട്ടൻ. കൂട്ടായ്മയിൽ പ്രവേശിക്കുന്ന ആദ്യത്തെ യൂറോപ്യൻ രാഷ്ട്രം കൂടിയാണ് യുകെ.

ബ്രെക്‌സിറ്റിന് ശേഷമുള്ള ബ്രിട്ടന്റെ ഏറ്റവും വലിയ വ്യാപാര കരാറാണിത്. രണ്ട് വർഷത്തെ ചർച്ചകൾക്ക് ശേഷം മാർച്ചിൽ ഉണ്ടാക്കിയ കരാറിന്റെ ഔപചാരികമായ സ്ഥിരീകരണമാണ് ഇനി വരാനുള്ള ഒപ്പിടൽ. ബ്രിട്ടനും മറ്റ് 11 സിപിടിപിപി അംഗങ്ങളും ഇപ്പോൾ കരാർ അംഗീകരിക്കുന്നതിനുള്ള പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്. 2024 ന്റെ രണ്ടാം പകുതിയിൽ പുതിയ കരാർ പ്രാബല്യത്തിൽ വരുമെന്നാണ് വിശ്വസിക്കുന്നത്. പുതിയ കരാർ പ്രാബല്യത്തിൽ വരുമ്പോൾ 500 ദശലക്ഷത്തിലധികം ആളുകളുള്ള ഒരു വിപണിയിലേയ്ക്ക് ബ്രിട്ടീഷ് ബിസിനസ്സുകൾക്ക് പ്രവേശിക്കാൻ സാധിക്കുമെന്ന് സി‌പി‌ടി‌പി‌പി രാജ്യങ്ങളിലെ മന്ത്രിമാർക്കൊപ്പം കരാർ രൂപീകരിക്കുന്ന കെമി ബാഡെനോക്ക് പറഞ്ഞു.

കാനഡ, ചിലി, ജപ്പാൻ, മെക്സിക്കോ എന്നിവിടങ്ങളിലേയ്ക്ക് ക്ഷീര ഉത്പാദകർക്ക് കയറ്റുമതി അവസരങ്ങൾ ലഭിക്കും. അതേസമയം ബീഫ്, പന്നിയിറച്ചി, കോഴി ഉത്‌പാദിപ്പിക്കുന്നവർക്ക് മെക്സിക്കോയുടെ വിപണിയിൽ മികച്ച പ്രവേശനം ലഭിക്കുമെന്നും അധികൃതർ പറഞ്ഞു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എക്‌സ്‌പോർട്ട് ആന്റ് ഇന്റർനാഷണൽ ട്രേഡിന്റെ കണക്കനുസരിച്ച്, ഓസ്‌ട്രേലിയൻ അഹ്‌ഗ് ബൂട്ട്‌സ്, ന്യൂസിലാൻഡിൽ നിന്നുള്ള കിവി പഴങ്ങൾ, ചിലിയിൽ നിന്നുള്ള ബ്ലൂബെറി, കനേഡിയൻ മേപ്പിൾ സിറപ്പ് എന്നിവ പുതിയ കരാർ പ്രാബല്യത്തിൽ വരുമ്പോൾ യുകെ ഉപഭോക്താക്കൾക്ക് വിലകുറഞ്ഞതായി മാറും.

യോർക്ക്ഷെയറിലെ പോക്ക്ലിംഗ്ടണിലെ യോർക്ക് റോഡിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 19 -കാരനായ ഡ്രൈവർ കൊല്ലപ്പെട്ടു .അപകടത്തെ തുടർന്ന് ഒരാളെ ഗുരുതര പരുക്കുകളോടെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ജൂലൈ 14 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 .30 നാണ് അപകടം സംഭവിച്ചത്. അപകടത്തെ തുടർന്ന് യോർക്ക് റോഡിലെ A1079 -ലേയ്ക്ക് എമർജൻസി സർവ്വീസുകൾ കുതിച്ചെത്തിയിരുന്നു. മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

കൗമാരക്കാരനായ ഡ്രൈവറെ ആദ്യം നിസ്സാര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു എന്ന് ഹംബർസൈഡ് പോലീസ് പറഞ്ഞു. എന്നാൽ ഞായറാഴ്ച യുവാവ് മരിച്ചതായി പോലീസ് വക്താവ് വെളിപ്പെടുത്തി. സിൽവർ മിനി വൺ, കറുത്ത ഫോർഡ് ഫിയസ്റ്റ, നീല ഫോർഡ് ടൂർണേയോ എന്നീ വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്.

സംഭവത്തിന് ദൃക്സാക്ഷികളോ, അപകടം നടന്ന സമയത്തെ സിസിടിവി ദൃശ്യങ്ങളോ, അന്വേഷണത്തെ സഹായിക്കുന്ന വിവരങ്ങളോ ഉള്ളവർ മുന്നോട്ടുവരണമെന്ന് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുഎസിൽ കാർ അപകടത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് അർജൻറീന സൂപ്പർതാരം ലയണൽ മെസ്സി. കഴിഞ്ഞ ദിവസം ഫ്ലോറിഡയിലെ ഫോർട്ട് ലൗഡർഡേയിലായിരുന്നു സംഭവം. ഫ്ലോറിഡ സ്റ്റേറ്റ് പൊലീസിൻെറ അകമ്പടിയോടെ സഞ്ചരിച്ച മെസ്സിയുടെ കാർ ഒരു ജംഗ്ഷനിൽ ട്രാഫിക് ലൈറ്റ് ചുവപ്പ് കത്തിയിട്ടും മുന്നോട്ട് പോവുകയായിരുന്നു. ഈ സമയം മറുവശത്തുനിന്ന് വാഹനങ്ങൾ കുതിച്ചെത്തിയെങ്കിലും അതിലെ ഡ്രൈവർമാരുടെ സമയോജിതമായി ഇടപെടൽ വൻ അപകടമാണ് ഒഴിവാക്കിയത്.

മെസ്സിയുടെ വാഹനം മുന്നോട്ടു തിരിഞ്ഞ് ഇടത്തേയ്ക്ക് എടുത്തപ്പോൾ സൈറൺ മുഴക്കി പോലീസ് വാഹനവും മുന്നോട്ട് എടുത്തിരുന്നു. സൈറൺ കേട്ട് മറുവശത്തു വന്ന വാഹനങ്ങൾ വേഗത കുറച്ചതും അപകടം ഒഴിവാക്കാൻ കാരണമായി. അതേസമയം 36 കാരനായ മെസ്സിയാണോ കാർ ഓടിച്ചത് എന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ല. എന്നാൽ അദ്ദേഹം കാറിൽ ഉണ്ടായിരുന്നതായി കരുതുന്നു. ഏഴ് തവണ ബാലൺ ഡി ഓർ ജേതാവായ ഇദ്ദേഹം ജൂലൈ 21 ന് ലീഗ് കപ്പിൽ അരങ്ങേറ്റം കുറിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലോക ജനശ്രദ്ധ നേടിയിരിക്കുകയാണ് ഇന്ത്യയിലെ തക്കാളിയുടെ ഉയർന്ന വില. ഇന്ത്യൻ വീടുകളിലെ നിത്യോപയോഗ സാധനമായ തക്കാളിയുടെ വില കഴിഞ്ഞ രണ്ടാഴ്ചയായി കുത്തനെ ഉയരുകയാണ്. നിലവിൽ ഇന്ത്യയുടെ ചില ഭാഗങ്ങളിൽ കിലോയ്ക്ക് ഏകദേശം 200 രൂപ (£2; $3) ആണ് തക്കാളിയുടെ വില. കിലോയ്ക്ക് 40-50 രൂപയിൽ നിന്നാണ് കുത്തനെ ഉള്ള ഈ വിലക്കയറ്റം ഉണ്ടായിരിക്കുന്നത്. തക്കാളിയുടെ വിലക്കയറ്റം മൂലം വിൽപനക്കാർ സംരക്ഷണം നൽകാൻ ആളുകളെ ഏർപ്പെടുത്തുക പോലും ചെയ്ത സംഭവം ഇന്ത്യയിൽ പലയിടത്തും റിപ്പോർട്ട് ചെയ്യുകയുണ്ടായി.

ഇതിന് പിന്നാലെ പ്രമുഖ അമേരിക്കൻ ബഹുരാഷ്ട്ര കമ്പനിയായ മക്‌ഡൊണാൾഡ്സ് ഇന്ത്യയിലെ വടക്ക് കിഴക്കൻ ഭാഗങ്ങളിലെ ഒട്ടുമിക്ക ഔട്ട്‌ലെറ്റുകളിലെയും മെനുവിൽ നിന്ന് തക്കാളി എടുത്ത് മാറ്റിയതായി അറിയിച്ചിരിക്കുകയാണ്. ഇന്ത്യയിലെ ജനസംഖ്യയിൽ ഭൂരിഭാഗവും ഇടത്തരം, താഴ്ന്ന വിഭാഗങ്ങളിൽ പെട്ടവരാണ് അതുകൊണ്ടുതന്നെ കുതിച്ചുയരുന്ന വിലകൾ ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചിരിക്കുന്നത്.

പൂനെയിൽ, 250 ഗ്രാം തക്കാളിയുടെ വിലയെച്ചൊല്ലിയുള്ള തർക്കത്തിൽ ഒരു പച്ചക്കറി വിൽപ്പനക്കാരൻ ഒരു ഉപഭോക്താവിന്റെ മുഖത്ത് വെയ്റ്റിംഗ് സ്കെയിൽ കൊണ്ട് അടിച്ച സംഭവം വരെ ഉണ്ടായി. ഇന്ത്യയിലെ ഏറ്റവും വിശുദ്ധ നഗരമായ വാരണാസിയിൽ വിൽപ്പനക്കാരൻ തന്റെ കടയിൽ തക്കാളിയുടെ വിലയെച്ചൊല്ലി ആളുകൾ വിലപേശുന്നത് തടയാൻ തടയാൻ രണ്ട് സുരക്ഷാ ജീവനക്കാരെ വാടകയ്‌ക്കയ്‌ക്കെടുത്തത് വൻ വാർത്താ ശ്രദ്ധ നേടിയിരുന്നു. ആളുകൾ വയലുകളിൽ നിന്ന് തക്കാളി മോഷ്ടിക്കുകയും തക്കാളി കയറ്റിയ ട്രക്കുകൾ തട്ടിയെടുക്കുകയും ചെയ്യുന്നതായുമുള്ള റിപ്പോർട്ടുകളുമുണ്ട്. മോശം കാലാവസ്ഥ വിളകളുടെ നാശനഷ്ടത്തിന് കാരണമായെന്നും കുതിച്ചുയരുന്ന വില ‘താത്കാലിക പ്രശ്‌നമാണ്’ എന്നും വരും മാസങ്ങളിൽ വില കുറയുമെന്നും സർക്കാർ അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഹെർപ്പസ് ബാധിച്ച് രണ്ട് അമ്മമാർ മരിച്ച സംഭവത്തിൽ എൻഎച്ച്എസ് ട്രസ്റ്റിന് രൂക്ഷവിമർശനം. ഈസ്റ്റ് കെന്റ് ഹോസ്പിറ്റൽസ് ട്രസ്റ്റ് നടത്തുന്ന ആശുപത്രികളിൽ സിസേറിയൻ നടത്തിയതിന് ശേഷം ആറാഴ്ചത്തെ ഇടവേളയിൽ കിം സാംപ്‌സൺ (29) സാമന്ത മുൽക്കാഹിയ (32) എന്നിവർ മരിച്ച സംഭവത്തിലാണ് ട്രസ്റ്റിനെതിരെ കൊറോണർ വിമർശനം ഉന്നയിച്ചത്. രണ്ട് സ്ത്രീകളെയും ഓപ്പറേഷൻ ചെയ്തത് ഒരേ സർജൻ ആണ്. എന്നാൽ ഇയാൾ അണുബാധയുടെ ഉറവിടമാകാൻ സാധ്യതയില്ലെന്ന് കൊറോണർ കണ്ടെത്തി. അതേസമയം, ഒരു കേസിൽ ആന്റിവൈറൽ മരുന്നുകൾ വേഗത്തിൽ നൽകിയിരുന്നെങ്കിൽ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നെന്നും അവർ പറഞ്ഞു.

2018 ലാണ് കേസിന് ആസ്പദമായ സംഭവം. 2018 മെയ് മാസത്തിൽ മാർഗേറ്റിലെ ക്വീൻ എലിസബത്ത് ദ ക്വീൻ മദർ ഹോസ്പിറ്റലിൽ വെച്ച് സാംപ്‌സൺ ആൺകുഞ്ഞിന് ജന്മം നൽകി. വീട്ടിൽ എത്തിയെങ്കിലും ആരോഗ്യനില വഷളായതിനാൽ കുറച്ച് ദിവസങ്ങൾക്ക് ശേഷം അവരെ വീണ്ടും പ്രസവ വാർഡിൽ പ്രവേശിപ്പിച്ചു. വളരെ ഗുരുതരമായ ബാക്ടീരിയൽ സെപ്‌സിസ് ബാധിച്ചതായി ഡോക്ടർമാർ കണ്ടെത്തി ആൻറിബയോട്ടിക്കുകൾ നൽകി. സൗത്ത് ലണ്ടനിലെ കിംഗ്‌സ് കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മെയ്‌ 22 ന് മരിച്ചു. ആ വർഷം ജൂലൈയിൽ, ആഷ്‌ഫോർഡിലെ വില്യം ഹാർവി ഹോസ്പിറ്റലിൽ വച്ച് ഇതേ വൈറസ് കാരണമുണ്ടായ അണുബാധ മൂലമാണ് മുൽകാഹി മരിച്ചത്.

ഹെർപ്പസ് മൂലമുള്ള മരണങ്ങൾ അപൂർവമാണെന്ന് കൊറോണർ പറഞ്ഞു. എന്നാൽ പ്രസവശേഷം ഇത് ബാധിക്കുകയാണെങ്കിൽ മാരകമാകുമെന്ന് അവർ പറഞ്ഞു. ഇൻക്വസ്റ്റ് അവസാനിക്കുന്നത് വരെ കൂടുതൽ പ്രതികരിക്കാൻ കഴിയില്ലെന്നാണ് ഈസ്റ്റ് കെന്റ് ഹോസ്പിറ്റൽസ് എൻഎച്ച്എസ് വക്താവ് പറഞ്ഞത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഡിസ്പോസിബിൾ വെയ്പ്പുകൾ മാലിന്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി കണ്ടെത്തി ഇംഗ്ലണ്ടിലെയും വെയിൽസിലെയും പ്രാദേശിക കൗൺസിലുകൾ. ഇവ കുട്ടികളെ ആകർഷിക്കുന്നതായും വിദഗ്ദ്ധ സംഘം ചൂണ്ടിക്കാട്ടി. ഓരോ ആഴ്ചയും 1.3 മില്യൺ വെയ്പ്പുകൾ വലിച്ചെറിയപ്പെടുന്നുണ്ടെന്നും 2024 ഓടെ ഇവ നിരോധിക്കണമെന്നും അധികൃതർ പറയുന്നു. എൽഫ്‌ബാർ, ലോസ്റ്റ് മേരി തുടങ്ങിയ ഒറ്റത്തവണ ഉപയോഗിക്കുന്ന ചൈനീസ് ബ്രാൻഡുകൾക്ക് നിലവിൽ വൻ ജനപ്രീതിയാണ് ഉള്ളത്. അതേസമയം പുകവലി ഉപേക്ഷിക്കുന്നവരെ വെയ്പ്പുകൾ സഹായിക്കുമെന്നും ഇവ റീസൈക്കിൾ ചെയ്യാമെന്നും യുകെ വെയ്പ്പിംഗ് അസോസിയേഷൻ പറഞ്ഞു.

 

ഒരു ഡിസ്പോസിബിൾ വെയ്‌പ്പിൽ നിക്കോട്ടിൻ അടങ്ങിയ നീരാവിയുടെ നൂറുകണക്കിന് പഫുകളാണ് ഉള്ളത്. പലപ്പോഴും പഴങ്ങളുടെയോ മധുരപലഹാരങ്ങളുടെയോ വർണ്ണാഭമായ പാക്കേജുകളിൽ ലഭ്യമാകുന്ന ഇവ ശൂന്യമാകുമ്പോൾ വലിച്ചെറിയപ്പെടുന്നതാണ് സാധാരണയായി കണ്ടു വരുന്നത്. പാഡുകളോ ദ്രാവകമോ ഉപയോഗിച്ച് വീണ്ടും നിറയ്‌ക്കുന്ന പരമ്പരാഗത വെയ്പ്പുകളേക്കാളും ഇ-സിഗരറ്റുകളേക്കാളും ഇവ ഉപയോഗിക്കാൻ എളുപ്പമാണ്.ഡിസ്പോസിബിൾ വെയ്പ്പിൽ ലിഥിയം ബാറ്ററി ഉള്ളതിനാൽ ഇതുമൂലം തീപിടുത്തത്തിനുള്ള സാധ്യതയും കുറവല്ല.

ഏകദേശം 300 മില്ല്യൺ ഇ-സിഗരറ്റുകൾ (ഡിസ്പോസിബിളും സാധാരണയും ഉൾപ്പെടെ) കഴിഞ്ഞ വർഷം യുകെയിൽ വിറ്റഴിക്കപ്പെട്ടതായി ഗവേഷണ സ്ഥാപനമായ നീൽസെൻഐക്യുവിൽ നിന്നുള്ള കണക്കുകൾ സൂചിപ്പിക്കുന്നു. തങ്ങൾ വെയ്പ്പുകൾക്ക് എതിരല്ല എന്നും പുകവലി ഉപേക്ഷിക്കാൻ ശ്രമിക്കുന്നവരെ ഇവ സഹായിക്കുന്നുണ്ടെന്നും കൗൺസിലുകൾ പറഞ്ഞു. യുകെയിൽ 18 വയസ്സിന് താഴെയുള്ളവർ

കോർക്ക്: അയർലണ്ടിലെ കോർക്കിന് സമീപം മലയാളി യുവതി കുത്തേറ്റുമരിച്ചു. വിൽട്ടൻ കാർഡിനൽ കോർട്ടിലെ വസതിയിൽ ഇന്നലെ രാത്രിയാണ് സംഭവം. പാലക്കാട്  സ്വദേശിനി ദീപ ദിനമണിയാണ് (38) കൊല്ലപ്പെട്ടതെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവിനെ കസ്റ്റഡിയിലെടുത്തു. യുവതിയും ഭർത്താവും തമ്മിൽ തർക്കുണ്ടായെന്നും ഇതിനെ തുടർന്നാണ് കടുംകൈ എന്നുമാണ് വിവരം.

രാത്രി 10 മണിക്ക് ശേഷമാണ് എമർജൻസി സർവീസിന് വിവരം കിട്ടിയത്. അവരെത്തിയപ്പോഴേക്കും യുവതി മരിച്ചിരുന്നു. യുവതി കോർക്കിൽ അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്നു. ദമ്പതികൾക്ക് അഞ്ച് വയസ്സുള്ള  ഒരുമകനുണ്ട്.

സാങ്കേതിക പരിശോധനകൾക്കായി സ്ഥലം സീൽ ചെയ്തു. പാതോളജിസ്റ്റിന്റെ ഓഫീസിൽ നിന്നുള്ള സംഘം സംഭവസ്ഥലത്ത് പരിശോധന നടത്തി. മൃതദേഹം കോർക്ക് സർവകലാശാല ആശുപത്രിയിലേക്ക് മാറ്റി. 40 കാരനായ ഭർത്താവിനെ ടോഗാർ ഗാർഡ സ്‌റ്റേഷനിൽ ചോദ്യം ചെയ്തു വരുന്നു. വിവരം അറിഞ്ഞു എത്തിയ മലയാളി അസോസിയേഷന്‍ ഭാരവാഹികളെ പോലീസ് തടയുകയും ചെയ്തതായി വിവരം ഉണ്ട്.  ഈ കുടുംബം മലയാളികളുമായി അധികം ബന്ധം ഉണ്ടായിരുന്നില്ല എന്നാണ് അറിയുന്നത്.

യുവതിയും കുടുംബവും അയർലണ്ടിൽ ഒരുവർഷം മുമ്പാണ് എത്തിയത്.

യുകെയില്‍ അടുത്തിടെ നടന്ന സമാന സംഭവത്തില്‍ മലയാളി യുവതിയും രണ്ട് കുട്ടികളും ക്രൂരമായി കൊല്ലപ്പെട്ടിരുന്നു. കൊല്ലം സ്വദേശിയായ സാജു ചിറമേല്‍ ശിക്ഷ ലഭിച്ച് ജയിലില്‍ കഴിയുമ്പോള്‍ ആണ് ഇപ്പോള്‍ മറ്റൊരു കൊലപാതകം അയര്‍ലണ്ടില്‍ നടന്നിരിക്കുന്നത്. മലയാളി സമൂഹത്തെക്കുറിച്ചുള്ള സ്വദേശികളുടെ വീക്ഷണത്തില്‍ കാതലായ മാറ്റം വരുത്തുവാന്‍ ഈ  സംഭവം  ഇടവരുത്തും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ജൂലൈ 8 ശനിയാഴ്ച പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ച് വീട്ടിലെത്തിയ പ്രെസ്റ്റണിൽ നിന്നുള്ള കൃപാ തങ്കച്ചനെ കാത്തിരുന്നത് ജീവിതത്തിൽ എന്നും ഓർത്തിരിക്കാൻ തക്ക ഒരു സമ്മാനമായിരുന്നു. ചാൾസ് രാജാവിന്റെയും കാമിലാ രാജ്ഞിയുടെയും കൈയ്യപ്പോടെയുള്ള കത്ത്. രാജാവിന്റെയും രാജ്ഞിയുടെയും കിരീട ധാരണത്തോട് അനുബന്ധിച്ച് കൃപ തങ്കച്ചൻ അവർക്ക് തന്റെ അനുമോദന സന്ദേശം അയച്ചിരുന്നു. അതിനു നന്ദി സൂചകമായിട്ടാണ് രാജാവും രാജ്ഞിയും തങ്ങളുടെ കൈയ്യപ്പോടു കൂടിയ കത്ത് കൃപാ തങ്കച്ചന് അയച്ചത്.


പ്രസ്റ്റണിലെ സെൻറ് അൽഫോൻസ് കത്തീഡ്രലിൽ കൃപയോടൊപ്പം 10 കുട്ടികളാണ് പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ചത് . ഗ്രേറ്റ് ബ്രിട്ടൻ രൂപത ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെയും വികാരി റവ. ഡോ. വർഗീസ് പുത്തൻപുരയ്ക്കലിന്റെയും നേതൃത്വത്തിലാണ് ഹോളി കമ്മ്യൂണിയന്റെ ചടങ്ങുകൾ നടന്നത്. സിസ്റ്റർ രോജിത്തിന്റെയും സിസ്റ്റർ കരുണയുടെയും നേതൃത്വത്തിലാണ് കുട്ടികളെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിനായി ഒരുക്കിയത്.


തൊടുപുഴ ചീനിക്കുഴി സ്വദേശിയായ തങ്കച്ചൻ എബ്രഹാം ലിസമ്മ ദമ്പതികളുടെ മൂന്നാമത്തെ കുട്ടിയാണ് കൃപ. മൂത്ത മകൻ നവീൻ, മറൈൻ എഞ്ചിനീയറിംഗ്, ക്രിസ്റ്റീൻ തങ്കച്ചൻ എ ലെവൽ വിദ്യാർത്ഥിനിയും ആണ്. ലിസമ്മ പ്രെസ്റ്റൺ ആശുപത്രിയിൽ നേഴ്സായി ജോലി ചെയ്യുന്നു. 2004 ലിൽ പ്രെസ്റ്റണിൽ എത്തിയ ആദ്യകാല മലയാളികളിൽ തങ്കച്ചനും കുടുംബവും ഉൾപ്പെടുന്നു. മുൻ കേരള പൊലീസ് ഉദ്യോഗസ്ഥനാണ് തങ്കച്ചൻ എബ്രഹാം.

പ്രെസ്റ്റൺ സെൻറ് ഗ്രിഗറി കാത്തലിക് പ്രൈമറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ കൃപാ തങ്കച്ചന്റെ പ്രായത്തെ മറികടക്കുന്ന പല സാമൂഹിക ഇടപെടലുകളും ബ്രിട്ടണിലെ മലയാളികളുടെ ഇടയിൽ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

സ്കൂൾ പരിസരത്തെ തെരുവുകളിൽ മാലിന്യം നിർമ്മാജനം ചെയ്യാത്തതിൽ പ്രതിഷേധിച്ച് കൗൺസിലിലേക്ക് കത്തയച്ച് കാര്യം സാധിച്ചതും, പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് അന്തരിച്ച എലിസബത്ത് രാജ്ഞിയ്ക്ക് കത്തയച്ചതുമെല്ലാം ഇതിൽ ഉൾപ്പെടും. റഷ്യ ഉക്രൈൻ യുദ്ധത്തിൻറെ പശ്ചാത്തലത്തിൽ കൃപ റഷ്യൻ പ്രസിഡൻറ് പുടിന് എഴുതിയ കത്ത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു.

2022 ഒക്ടോബർ 8-ാം തീയതി യോർക്ക്ഷെയറിലെ കീത്തിലിയിൽ വെച്ച് നടന്ന മലയാളം യുകെ ന്യൂസ് അവാർഡ് നൈറ്റിൽ ലിറ്റിൽ സ്റ്റാർ ഓഫ് ദ ഇയർ അവാർഡ് ലഭിച്ചത് കൃപ തങ്കച്ചനാണ്.

 

ന്യൂസ് ഡെസ്ക്. മലയാളം യുകെ.
യോർക്ഷയറിലെ കീത്തിലിയിൽ വൻ തീപിടുത്തം. ഫയർഫോഴ്സിൻ്റെ വൻ ടീമും പോലീസും തീയണയ്ക്കാനുള്ള കഠിന ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. കീത്തിലിയിലെ പ്രമുഖ ടെയ്ക് എവേ റെസ്റ്റോറൻ്റ് മാങ്കോസ് പ്രവർത്തിക്കുന്ന കെട്ടിടത്തിൻ്റെ രണ്ടാം നിലയിൽ നിന്നാണ് തീ പടർന്ന് തുടങ്ങിയത് എന്ന് പരിസരവാസികൾ പറയുന്നു. നിരവധി നിലകളുള്ള കെട്ടിടത്തിൻ്റെ മേൽക്കൂര വരെയും തീ പടർന്നു കഴിഞ്ഞു. മാങ്കോസ് റെസ്റ്റോറൻ്റിൻ്റെ മുകളിലുള്ള ഫ്ലാറ്റുകളിൽ ആൾതാമസമുണ്ട്. ഇവരെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റി. ആളപായം ഇതുവരെയും റിപ്പോർട്ട് ചെയ്തിട്ടില്ല. കൂടുതവിവരങ്ങൾ വരാനിരിക്കുന്നതേയുള്ളൂ..

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : മാഞ്ചെസ്റ്റർ സിറ്റിയുടെ മുൻ ഫ്രഞ്ച് താരം ബെഞ്ചമിൻ മെൻഡി ബലാത്സംഗക്കേസിൽ കുറ്റവിമുക്തനാക്കപ്പെട്ടു. 2020 ഒക്ടോബറിൽ ചെഷെയറിലെ മോട്രം സെന്റ് ആൻഡ്രുവിലെ സ്വന്തം വീട്ടിൽവെച്ച് മെൻഡി 24-കാരിയായ വനിതയെ ആക്രമിച്ചു എന്നതാണ് ഒരു കേസ്. 29 വയസ്സുള്ള മറ്റൊരു സ്ത്രീയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസിലും മെൻഡി കുറ്റാരോപിതനായിരുന്നു. രണ്ട് വർഷം മുമ്പ് തന്റെ വീട്ടിൽ വെച്ച് തന്നെ പീഡിപ്പിച്ചിരുന്നുവെന്ന് അവർ പറഞ്ഞു. ജനുവരിയിൽ നേരത്തെ നടന്ന വിചാരണയിൽ ആറ് ബലാത്സംഗ കേസുകളിൽ മെൻഡി കുറ്റവിമുക്തനാക്കപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് ഈ രണ്ട് കേസുകളിലും തെളിവുകൾ ഇല്ലെന്ന കാരണത്താൽ കുറ്റവിമുക്തനാക്കപ്പെട്ടത്. ചെസ്റ്റർ ക്രൗൺ കോടതിയിൽ മൂന്നാഴ്ചത്തെ വിചാരണയ്ക്ക് ശേഷം കുറ്റക്കാരനല്ലെന്ന് വിധിച്ചപ്പോൾ മെൻഡി പൊട്ടിക്കരഞ്ഞു.

താൻ ഒരു തരത്തിലും സ്ത്രീകളെ ഉപദ്രവിച്ചിട്ടില്ലെന്നും ആരെയും നിർബന്ധിച്ച് ശാരീരിക ബന്ധം പുലർത്താൻ ആവശ്യപ്പെട്ടിട്ടില്ലെന്നും വിചാരണയ്ക്കിടെ താരം വ്യക്തമാക്കിയിരുന്നു. 10,000 സ്ത്രീകളുമായി ശാരീരിക ബന്ധം പുലർത്തിയെന്നു ബലാത്സം​ഗം ചെയ്ത ശേഷം മെൻഡി പറഞ്ഞതായി വെളിപ്പെടുത്തലുണ്ടായിരുന്നു. ഫുട്ബോൾ ലോകത്ത് വലിയ ചർച്ചകൾക്കാണ് ഈ വെളിപ്പെടുത്തൽ തുടക്കമിട്ടത്. ഇത് രണ്ടാം തവണയാണ് മെൻഡി വിചാരണ ചെയ്യപ്പെടുകയും കുറ്റക്കാരനല്ലെന്ന് ജൂറി കണ്ടെത്തുകയും ചെയ്യുന്നത്. രണ്ട് ജൂറികളും ശരിയായ വിധിയിൽ എത്തിയതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനായ ജെന്നി വിൽറ്റ്ഷയർ പറഞ്ഞു.

കേസിൽ അറസ്റ്റിലായതോടെ താരത്തെ പുറത്താക്കിയതായി മാഞ്ചെസ്റ്റർ സിറ്റി അറിയിച്ചിരുന്നു. 2017-ലാണ് മൊണാക്കോയിൽ നിന്ന് ലെഫ്റ്റ് ബാക്കായ മെൻഡി മാഞ്ചെസ്റ്റർ സിറ്റിയിലേക്ക് എത്തുന്നത്. ആറ് വർഷ കരാറിൽ ഇം​ഗ്ലീഷ് വമ്പൻമാരുടെ പാളയത്തിലെത്തിയ താരത്തിന്റെ കരാർ ഈ സീസണോടെ അവസാനിച്ചു. 75 മത്സരങ്ങൾ താരം സിറ്റിക്കായി കളിച്ചു. 2018-ൽ ലോകകപ്പ് നേടിയ ഫ്രാൻസ് ടീമിലും മെൻഡി അംഗമായിരുന്നു.

RECENT POSTS
Copyright © . All rights reserved