Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

കെയർ ഹോം ജീവനക്കാരൻ അന്തേവാസികളിൽ നിന്ന് പണം തട്ടിയെടുത്തു. മുഹമ്മദ് ഹസൻ-ഒമർ എന്ന ജീവനക്കാരനാണ് നാല് പേരിൽനിന്നായി 1000 പൗണ്ടിലധികം മോഷ്ടിച്ചത്. ഈ പണം ഉപയോഗിച്ച് പ്രതി സ്‌പോർട്‌സ് ഡയറക്‌റ്റിൽ നിന്ന് സാധനങ്ങൾ വാങ്ങിയതായും കണ്ടെത്തിയിട്ടുണ്ട്.

കെയർ ഹോം അന്തേവാസികളുടെ ബാങ്ക് കാർഡുകൾ ഉപയോഗിച്ചാണ് ഇയാൾ വൻ തട്ടിപ്പ് നടത്തിയത്. 2020 സെപ്റ്റംബർ , ഒക്ടോബർ മാസങ്ങളിലായാണ് തട്ടിപ്പ് അരങ്ങേറിയത്. ഫെബ്രുവരി രണ്ടാം തീയതി ബുധനാഴ്ച ബർമിംഗ്ഹാം മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയപ്പോൾ നാലു വഞ്ചനാ കേസുകളിലും ഹസൻ ഒമർ കുറ്റം സമ്മതിച്ചു. കെയർ ഹോമിൽ താമസിക്കുന്ന ഒരാൾ പതിവിലും കൂടുതൽ പണം ചിലവഴിക്കുന്നതായി ബന്ധുക്കളുടെ ശ്രദ്ധയിൽ പെട്ടതാണ് തട്ടിപ്പ് പുറത്തുവരാൻ ഇടയാക്കിയത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- അവശ്യസാധനങ്ങളുടെ വിലക്കയറ്റം മൂലം ഉണ്ടാകുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് തങ്ങളുടെ പലിശനിരക്കുകൾ 0.5 ശതമാനത്തിലേയ്ക്ക് ഉയർത്തിയിരിക്കുകയാണ്. മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് തങ്ങളുടെ പലിശനിരക്ക് ഉയർത്തുന്നത്. 2004 നു ശേഷം ആദ്യമായാണ് ഇത്തരത്തിൽ തുടർച്ചയായി പലിശനിരക്കുകൾ വർധിപ്പിക്കുന്നത്. മോണിറ്ററി പോളിസി കമ്മിറ്റിയിൽ അഞ്ചു പേർ 25 ബേസിസ് പോയിന്റ് റേറ്റ് വർദ്ധനവിന് അനുകൂലിച്ചപ്പോൾ, മറ്റു നാലു പേർ 50 ബേസിസ് പോയിന്റ് റേറ്റ് വർദ്ധനവ് വേണമെന്ന് ആവശ്യപ്പെട്ടു. ഡിസംബറിനാണ് ബാങ്ക് 0.1 ശതമാനത്തിൽനിന്നും തങ്ങളുടെ പലിശനിരക്കുകൾ 0.25 ശതമാനത്തിലേക്ക് ഉയർത്തിയത്. ഇതിനുശേഷമാണ് ബ്രിട്ടനിൽ കുറേ വർഷങ്ങളുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലക്കയറ്റവും പണപ്പെരുപ്പവും രേഖപ്പെടുത്തിയത്. അവശ്യസാധനങ്ങളുടെ വില വർധനവും, ഇലക്ട്രിക്സിറ്റി ബില്ലുകളുടെയും മറ്റും വർധനവും സാധാരണക്കാരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

വില വർദ്ധനവിനെ പിടിച്ചു നിർത്തുവാൻ സർക്കാരിന്റെ ഭാഗത്തുനിന്നും എല്ലാവിധ നടപടികളും ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞദിവസം ഇലക്ട്രിസിറ്റി ബില്ലുകൾക്ക് മേൽ 200 പൗണ്ടിന്റെ കുറവ് സർക്കാർ പ്രഖ്യാപിച്ചിരുന്നു. നിലവിലെ സാഹചര്യങ്ങളെ നിയന്ത്രിക്കുന്നതിനായാണ് ബാങ്ക് ഇൻട്രസ്റ്റ് റേറ്റുകൾ വർധിപ്പിച്ചത് എന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- കോട്ടയം കുറിച്ചിയിൽ മൂർഖൻ പാമ്പിനെ പിടിക്കുന്നതിനിടെ കടിയേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിനെ സംബന്ധിക്കുന്ന വാർത്ത പ്രസിദ്ധീകരിച്ചിരിക്കുകയാണ് യുകെ പത്രമായ ഡെയ്‌ലി മെയിൽ. വാവ സുരേഷിനെ സംബന്ധിക്കുന്ന വിശദമായ വാർത്തയാണ് പത്രം പ്രസിദ്ധീകരിച്ചിട്ടുള്ളത്. പ്രസിദ്ധനായ ഇന്ത്യൻ പാമ്പ് പിടിത്തക്കാരൻ എന്നാണ് വാവ സുരേഷിനെ വിശേഷിപ്പിച്ചിരിക്കുന്നത്. കോട്ടയം മെഡിക്കൽ കോളേജിലെ ക്രിട്ടിക്കൽ കെയർ ഐ സി യുവിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കുന്ന വാവാ സുരേഷിൻെറ നില അതീവ ഗുരുതരമായിരുന്നു. ആശുപത്രിയിൽ എത്തിക്കുമ്പോൾ ഹൃദയത്തിന്റെ പ്രവർത്തനം 20% മാത്രമായിരുന്നുവെന്ന് ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇപ്പോൾ കാര്യമായ പുരോഗതിയുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

കോട്ടയം കുറിച്ചിയിലുള്ള ഭവനത്തിൽ മൂർഖൻ പാമ്പിനെ പിടിക്കാനായി വാവാ സുരേഷ് എത്തിയപ്പോഴാണ് കടിയേറ്റത്. ഇതെല്ലാം തന്നെ വിശദമായി മെയിൽ പത്രം തങ്ങളുടെ ന്യൂസ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. പിടികൂടിയ മൂർഖനെ പ്ലാസ്റ്റിക് ചാക്കിലേക്ക് മാറ്റാനുള്ള ശ്രമത്തിനിടെയാണ് കടിയേറ്റത്. മുൻപും ഇത്തരത്തിൽ പാമ്പുകടിയേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ കാര്യവും മെയിൽ പത്രം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- റാസ്റ്റഫേറിയൻ വിശ്വാസക്കാരിയായ യുവതിയെ അറസ്റ്റ് ചെയ്ത് സെല്ലിൽ മൂന്ന് മണിക്കൂറോളം നഗ്നയായി നിർത്തിയ പോലീസ് നടപടിയിൽ യുവതിക്കു 45000 പൗണ്ട് നഷ്ടപരിഹാരം നൽകാൻ തീരുമാനമായി. 2018 ഓഗസ്റ്റിൽ ഹെർട്ട്ഫോർഡ്ഷയർ പോലീസാണ് യോവ്നി ഫാരൽ എന്ന യുവതിയെ അറസ്റ്റ് ചെയ്തത്. പോലീസ് ക്രെയിൻ ഉപയോഗിച്ച് നീക്കം ചെയ്യാനെത്തിയ കാറിൽ നിന്നും മാറാതെ ഇരുന്നതാണ് ഫാരലിനെതിരെ ആരോപിച്ചിരിക്കുന്ന കുറ്റം. ഇതുമൂലം പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. സ്റ്റേഷനിലെത്തി തന്റെ പേര് വെളിപ്പെടുത്താൻ തയ്യാറാകാത്ത ഇവരെ സെല്ലിലേക്ക് മാറ്റുകയായിരുന്നു. സി സി ടി വി യുടെ മുൻപിൽ വച്ച് തന്നെ തന്നോട് നഗ്നയാവാൻ പോലീസ് ആവശ്യപ്പെട്ടതായി ഫാരൽ പറഞ്ഞു. അതിനുശേഷം പോലീസ് അധികൃതർ തനിക്കു ശരീരം മുഴുവൻ മറക്കാത്ത തരത്തിലുള്ള ക്രോപ് ടോപ്പും പാന്റും നൽകിയതായും ഇവർ വ്യക്തമാക്കി. എന്നാൽ ഇതു ധരിക്കുവാൻ ഫാരൽ വിസമ്മതിച്ചു.


റാസ്റ്റഫേറിയൻ വിശ്വാസക്കാരിയായ ഫാരൽ, തനിക്ക് ഇത്തരം വസ്ത്രങ്ങൾ ധരിക്കുവാൻ ഉള്ള അനുവാദം മതം നൽകുന്നില്ലെന്ന് വ്യക്തമാക്കി. തന്നെ അപമാനിക്കുവാനായാണ് ഇത്തരത്തിലുള്ള വസ്ത്രം അധികൃതർ വാങ്ങി നൽകിയതെന്നും ഫാരൽ പറഞ്ഞു. ഫാരലിനനെയും അവരുടെ മതവിശ്വാസത്തെയും അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണമാണ് അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് റാസ്റ്റഫാരി മുവ്മെന്റ് യു കെ കോ ഫൗണ്ടർ സ്റ്റെല്ല ഹെഡ്ലി വ്യക്തമാക്കിയിരുന്നു. തങ്ങളുടെ ഭാഗത്തുനിന്നുള്ള മോശമായ പ്രതികരണത്തിനു പോലീസ് അധികൃതർ മാപ്പ് പറഞ്ഞിരിക്കുകയാണ്. ഇതോടൊപ്പം തന്നെ ഫാരലിന് 45000 പൗണ്ട് നഷ്ടപരിഹാരം നൽകാനും തീരുമാനമായിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിൽ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത് 2021 ഫെബ്രുവരി 23 -ന് ശേഷമുള്ള ഏറ്റവും കൂടിയ മരണനിരക്കാണ്. കഴിഞ്ഞ ദിവസത്തെ പ്രതിദിന മരണനിരക്ക് 534 ആയിരുന്നു. അതേസമയം പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 88, 085 ആണ് രേഖപ്പെടുത്തിയത്. പബ്ലിക് ഹെൽത്ത് ഓഫ് സ്കോട്ട്‌ലൻഡിലെ സാങ്കേതിക പ്രശ്നം കാരണം സ്കോട്ട്‌ലൻഡിലെ പ്രതിദിന മരണനിരക്കും രോഗ വ്യാപനവും ഈ കണക്കുകളിൽ ഉൾപ്പെടുത്തിയിട്ടില്ല. സ്കോട്ട്ലൻഡിലെ കണക്കുകൾ കൂടി ഉൾപ്പെടുത്തപ്പെടുമ്പോൾ മരണനിരക്കും രോഗവ്യാപനവും വീണ്ടും കൂടിയേക്കാം.

അണുബാധ നിരക്കിൽ കുറവുണ്ടായിട്ടും കൊറോണ വൈറസ് യുവാക്കളെ ബാധിക്കുന്നതിനാലാണ് കേസുകളുടെ എണ്ണം കുറയാത്തതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഒമിക്രോൺ വൈറസ് ആരോഗ്യത്തെ മാരകമായി ബാധിക്കുന്നില്ല എന്ന കണ്ടെത്തലിനെ തുടർന്ന് ബ്രിട്ടൻ കോവിഡ് നിയന്ത്രണങ്ങൾ എടുത്തു മാറ്റിയിരുന്നു.

ഇതിനിടെ അടുത്ത കുടുംബാംഗത്തിന് കോവിഡ് ബാധിച്ചിട്ടും തിങ്ങിനിറഞ്ഞ ഹൗസ് ഓഫ് കോമൺസിലെ മീറ്റിംഗിൽ ചാൻസിലർ ഋഷി സുനക് പങ്കെടുത്തത് എൻഎച്ച്എസിൻ്റെ മാർഗ്ഗനിർദ്ദേശങ്ങൾക്ക് എതിരാണെന്ന ആരോപണം ഉയർന്നു. സ്യൂ ഗ്രേ റിപ്പോർട്ടിൻെറ പശ്ചാത്തലത്തിൽ ഡൗണിംഗ് സ്ട്രീറ്റ് പാർട്ടികളെക്കുറിച്ച് ബോറിസ് ജോൺസൺ പ്രസ്താവന നടത്തുമ്പോൾ അദ്ദേഹത്തിൻറെ അരികിലായാണ് ചാൻസിലർ ഇരുന്നിരുന്നത്. രണ്ട് ഡോസ് പ്രതിരോധ കുത്തിവെപ്പ് എടുത്തവർ അവരുടെ വീടുകളിൽ ആരെങ്കിലും കോവിഡ് പോസിറ്റീവ് ആണെങ്കിലും നിയമപരമായി ഒറ്റപെടേണ്ട ആവശ്യമില്ല. എന്നിരുന്നാലും ഈ സാഹചര്യത്തിൽ മറ്റുള്ളവരുമായി അകലം പാലിക്കണമെന്നാണ് എൻഎച്ച്എസിൻ്റെ മാർഗ്ഗനിർദ്ദേശം.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ബ്രിട്ടനിൽ ജീവിതച്ചെലവുകൾ ക്രമാതീതമായി വർദ്ധിച്ച സാഹചര്യത്തിൽ, ജനങ്ങൾക്ക് ആശ്വാസമായിയിരിക്കുകയാണ് സർക്കാരിന്റെ പുതിയ തീരുമാനം. ഇലക്ട്രിസിറ്റി ബില്ലുകളിൽ 200 പൗണ്ട് കുറവുണ്ടാകുമെന്നാണ് ഗവൺമെന്റ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. എനർജി ഫേമുകൾക്ക് 5 മുതൽ 6 ബില്യൺ വരെയുള്ള ലോൺ പാക്കേജുകൾ നൽകാനുള്ള അന്തിമതീരുമാനം ട്രഷറിയുടെ ഭാഗത്തുനിന്നും ഉടനുണ്ടാകും. വർദ്ധിച്ചുവരുന്ന ഹോൾസെയിൽ വിലകൾ മൂലം ബുദ്ധിമുട്ടുകയാണ് എനർജി ഫേമുകൾ. എന്നാൽ ഈ വർദ്ധിച്ച ഭാരം ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കുന്നത് അവരുടെ ജീവിത ചെലവുകൾ ക്രമാതീതമായി വർദ്ധിക്കുന്നതിന് ഇടയാകും.

ഗവൺമെന്റിന്റെ പുതിയ നീക്കത്തെ സ്വാഗതം ചെയ്യുന്നതായി യുകെയിലെ ഏറ്റവും വലിയ എനർജി ഫേമുകളിൽ ഒന്നായ ഇ ഡി എഫ് അറിയിച്ചു. എന്നാൽ പുതിയ തീരുമാനം സംബന്ധിച്ച വ്യക്തതകൾ ഇനിയും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി. അവശ്യസാധനങ്ങളുടെ വിലകൾ ഒരുവശത്ത് ക്രമാതീതമായി വർദ്ധിക്കുന്നതിനിടയിൽ, ഇലക്ട്രിസിറ്റി ബില്ലുകളുടെയും മറ്റും വർദ്ധനവ് ജനങ്ങൾക്ക് മേൽ അമിത ഭാരം ഉണ്ടാക്കുമെന്ന വിലയിരുത്തലിനെ തുടർന്നാണ് സർക്കാരിന്റെ പുതിയ തീരുമാനം.

ന്യൂസ് ഡെസ്ക് മലയാളം യുകെ

മൾട്ടിനാഷണൽ കമ്പനിയായ ആമസോൺ യുകെയിൽ ഉടനീളം 1500 പുതിയ അപ്രന്റീസ്‌ഷിപ്പുകൾ പ്രഖ്യാപിച്ചു. എൻജിനീയറിങ് മുതൽ ആരോഗ്യരംഗം വരെ 40 ഓളം വിഭാഗങ്ങളിലാണ് അപ്രന്റീസ്‌ഷിപ്പുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ബിരുദ തലത്തിലുള്ളവർക്ക് പ്രയോജനപ്പെടുന്ന 200ലധികം അപ്രന്റീസ്‌ഷിപ്പുകളും ഇവയിൽ ഉൾപ്പെടുന്നുണ്ട്.


ഏകദേശം 70,000 -ത്തിലധികം ജീവനക്കാരാണ് ആമസോണിൽ യുകെയിൽ മാത്രം ജോലി ചെയ്യുന്നത്. പുതിയ പദ്ധതി തുടക്കക്കാർക്ക് തൊഴിൽ പരിചയം നേടുന്നതിന് സഹായകരമാകുമെന്നാണ് വിലയിരുത്തുന്നത്. 600 -ലധികം അപ്രന്റീസുകളെ നിയമിക്കാനുള്ള പദ്ധതി ബി ടി ഗ്രൂപ്പും അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഈ പദ്ധതികൾ സ്റ്റുഡന്റ് വിസയിൽ എത്തി പാർട്ട്‌ ടൈം ജോലിക്ക് വേണ്ടി ശ്രമിക്കുന്ന വിദ്യാർത്ഥികൾക്ക് വളരെ പ്രയോജനപ്രദമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

യു കെ :- ലൈംഗികാതിക്രമ കുറ്റത്തിനും, കൊലപാതക ഭീഷണികൾ നടത്തിയതിനും മാഞ്ചസ്റ്റർ താരം മെയ്സൺ ഗ്രീൻവുഡ് അറസ്റ്റിലായി. ഞായറാഴ്ചയാണ് 20 വയസ്സുകാരനായ താരം പീഡനശ്രമത്തിനും മറ്റും അറസ്റ്റിലാകുന്നത്. നിലവിൽ താരത്തെ ചോദ്യംചെയ്തു കൊണ്ടിരിക്കുകയാണെന്ന് പോലീസ് അധികൃതർ വ്യക്തമാക്കി. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മെയ്സൺ മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിക്കില്ലെന്ന് ക്ലബ്ബ് അധികൃതരും വ്യക്തമാക്കിയിട്ടുണ്ട്. താരം തന്നെ ഉപദ്രവിച്ചതായി ആരോപിച്ച് സോഷ്യൽ മീഡിയയിൽ ഒരു സ്ത്രീ പോസ്റ്റ് ചെയ്ത ചിത്രത്തിന്റെയും വീഡിയോകളുടെയും അടിസ്ഥാനത്തിലാണ് പോലിസ് താരത്തെ അറസ്റ്റ് ചെയ്തത്. ഇന്ന് അദ്ദേഹത്തെ മജിസ്ട്രേറ്റിന് മുൻപിൽ ഹാജരാക്കുമെന്നാണ് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്.


2009 ലാണ് ഗ്രീൻവുഡ് ആദ്യമായി കളത്തിലിറങ്ങുന്നത്. അതിനുശേഷം ഏകദേശം 129 ഓളം മാച്ചുകളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഗ്രീൻവുഡ് കളത്തിൽ ഇറങ്ങിയിട്ടുണ്ട്. എന്നാൽ ഇതുവരെയും തനിക്കെതിരെയുള്ള ആരോപണങ്ങളോട് ഗ്രീൻവുഡ് പ്രതികരിച്ചിട്ടില്ല. ഒരു തരത്തിലുള്ള അതിക്രമവും പ്രോത്സാഹിപ്പിക്കുകയി ല്ലെന്നാണ് ക്ലബ് അധികൃതർ വാർത്തയോട് പ്രതികരിച്ചത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു എസ് :- ആറ് മാസം മുതൽ നാല് വയസ്സുവരെയുള്ള കുട്ടികളിൽ തങ്ങളുടെ വാക്‌സിൻ നൽകാനുള്ള അനുമതിക്ക് ആവശ്യമായ രേഖകൾ യു എസ് ഫുഡ്‌ ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് (എഫ് ഡി എ )മുൻപിൽ സമർപ്പിച്ചിരിക്കുകയാണ് ഫൈസർ കമ്പനിയും, പങ്കാളിയായ ബയോൻടെക്കും. ചൊവ്വാഴ്ച ഉച്ചയോടെയാണ് ഇത്തരമൊരു നീക്കം തങ്ങൾ നടത്തുകയാണെന്ന് കമ്പനി ഔദ്യോഗികമായി അറിയിച്ചത്. ഫൈസറിന്റെ അപേക്ഷ അംഗീകരിച്ചാൽ ഒരു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് വാക്സിൻ നൽകാൻ അനുമതിയുള്ള ആദ്യ രാജ്യമായി യുഎസ് മാറും. ഇതോടൊപ്പം തന്നെ അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി ഫൈസർ വാക്സിന് അനുമതി നൽകുന്ന ആദ്യ രാജ്യമായും യു എസ് മാറും. മൂന്ന് മൈക്രോഗ്രാം വീതമുള്ള രണ്ട് ഡോസുകൾ ആണ് അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി നൽകാൻ തീരുമാനിച്ചിരുന്നത്. 12 വയസ്സിന് മുകളിലുള്ള എല്ലാവർക്കും 30 മൈക്രോ ഗ്രാം വീതമുള്ള രണ്ട് ഡോസുകളും, അഞ്ചു മുതൽ 11 വയസ്സ് വരെയുള്ളവർക്ക് 10 മൈക്രോഗ്രാമും ആണ് നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ മൂന്നും നാലും വയസ്സുള്ള കുട്ടികളിൽ നടത്തിയ ക്ലിനിക്കൽ ട്രയലുകളിൽ രണ്ട് ഡോസ് കൊണ്ട് മാത്രം കുട്ടികൾ കാര്യമായ പ്രതിരോധ റെസ്പോൺസുകൾ കാണിക്കാത്തതിനെ തുടർന്ന് ഒരു ഡോസും കൂടെ നൽകാൻ തീരുമാനം ആയിരുന്നു.


ആറുമാസം മുതൽ നാലു വയസ്സ് വരെയുള്ള കുട്ടികൾക്ക് കൃത്യമായ പ്രതിരോധശേഷിക്കായി മൂന്ന് ഡോസ് വാക്‌സിൻ ആവശ്യമാണെന്ന് ഫൈസർ സി എ ഒ ആൽബർട്ട് ബൗർലാ വ്യക്തമാക്കി. എന്നാൽ മൂന്നാമത്തെ ഡോസിനായുള്ള അനുമതിക്ക് ആവശ്യമായ ഡേറ്റകൾ ക്രമീകരിക്കുന്നതേ ഉള്ളെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കുട്ടികൾക്ക് വാക്സിൻ ആവശ്യമോ അല്ലയോ എന്നത് സംബന്ധിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങളാണ് വിവിധ വിദഗ്ധർ ഉന്നയിക്കുന്നത്. എന്നാൽ കുട്ടികൾക്ക് വാക്സിൻ അത്യാവശ്യമാണെന്ന് വിശ്വസിക്കുന്നവരും വളരെയധികം ഉണ്ട്. അത്തരം ആളുകൾ ഫൈസറിന്റെ ഈ നീക്കത്തെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ബ്രിട്ടനിൽ ആവശ്യ ഭക്ഷ്യവസ്തുക്കളുടെയും മറ്റും വില ക്രമാതീതമായി വർദ്ധിക്കുകയാണ്. വർഷാന്ത്യ ഭക്ഷ്യ ബില്ലുകളിൽ 180പൗണ്ടിന്റെ ശരാശരി വർദ്ധനവ് ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ മാസം മുതൽ തന്നെ ബീഫ്, സ്നാക്ക്സ്, ക്രിസ്പി ഐറ്റങ്ങൾ എന്നിവയുടെ വില വർധിച്ചിരുന്നു. ജനുവരി മാസത്തിൽ സസ്യാഹാരങ്ങളുടെയും ലോ ആൽക്കോഹോൾ ഉൽപ്പന്നങ്ങളുടെയും വില വർധിച്ചിരുന്നു. എല്ലായിടത്തും ആവശ്യവസ്തുക്കളുടെ വില വർധിക്കുകയാണെന്ന് കാന്തർ ഗ്രൂപ്പ് അറിയട്ടെന്ന് കൺസ്യൂമർ ഇൻസൈറ്റ് ഹെഡ് ഫ്രേസർ മക്കെവിറ്റ് വ്യക്തമാക്കി. 12 മാസത്തിനിടെ 3.8 ശതമാനത്തോളം വില വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇത് കുടുംബ ബഡ്ജറ്റുകളുടെ മേൽ കൂടുതൽ ഭാരം ഏൽപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ ഷോപ്പിംഗിനും മറ്റും ഇറങ്ങുന്ന ആളുകൾ വിലകുറഞ്ഞ വസ്തുക്കളിലേക്ക് തങ്ങളുടെ ശ്രദ്ധ കൂടുതൽ പതിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള അനിയന്ത്രിതമായ വിലവർധന യുകെയിലെ മലയാളികളെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.


ജനുവരിയിൽ ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് നടത്തിയ സർവേയിൽ മൂന്നിൽ രണ്ടുവിഭാഗം ജനങ്ങളും തങ്ങളുടെ ജീവിതച്ചെലവുകൾ ഡിസംബർ മാസത്തിൽ വർദ്ധിച്ചതായി വ്യക്തമാക്കിയിട്ടുണ്ട്. ഇതിൽ 87 ശതമാനം പേരും ഭക്ഷ്യവസ്തുക്കൾക്കാണ് വില വർധിച്ചതെന്ന് വ്യക്തമാക്കി. എന്നാൽ 79% പേർ ഗ്യാസ്,ഇലക്ട്രിസിറ്റി മുതലായവയുടെ വിലകുറച്ചു തന്നെയാണ് ജീവിത ചിലവുകൾ വർധിപ്പിച്ചതെന്ന് വ്യക്തമാക്കി. നിലവിലുള്ള പണപ്പെരുപ്പത്തെ നേരിടുന്നതിനായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് തങ്ങളുടെ പലിശനിരക്കുകൾ ഡിസംബർ മാസത്തിൽ വർദ്ധിപ്പിച്ചിട്ടുണ്ട്.

Copyright © . All rights reserved