Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

മെറ്റ് പോലീസിലെ സ്പെഷ്യൽ ഓഫീസറെ മോശം പെരുമാറ്റത്തിന്റെ പേരിൽ സർവീസിൽ നിന്ന് പുറത്താക്കി. ഡേറ്റിങ്ങിനെ തുടർന്ന് ലൈംഗികബന്ധത്തിൽ ഏർപ്പെട്ട സ്ത്രീയുടെ നഗ്നദൃശ്യം വാട്സാപ്പിലൂടെ അവർക്ക് തന്നെ അയച്ചു കൊടുത്തതാണ് ശിക്ഷ നടപടികൾക്ക് കാരണമായത്. സെൻട്രൽ ബേസിക് കമാൻഡ് യൂണിറ്റിൽ ജോലി ചെയ്തിരുന്ന മാത്യു കോളിൻസനാണ് നടപടി നേരിട്ടത്.

വിചാരണയ്ക്കിടെ പ്രതി കുറ്റം സമ്മതിച്ചിരുന്നു. 2018 ഒക്ടോബറിൽ ആണ് പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത സ്ത്രീക്ക് മാത്യു കോളിൻസ് വാട്സ്ആപ്പ് വഴി അവളുടെ തന്നെ നഗ്ന ദൃശ്യങ്ങൾ അയച്ചു കൊടുത്തത്. സർവീസിൽ നിന്ന് പിരിച്ചുവിട്ടതു കൂടാതെ പ്രതി 2710 പൗണ്ട് പിഴയും അടയ്ക്കണം. ഇതിൽ 500 പൗണ്ട് നഷ്ടപരിഹാരമായി പരാതിക്കാരിക്ക് നൽകാനുള്ളതാണ്.

പ്രതി പിഴ ഒടുക്കുന്നില്ലെങ്കിൽ 45 ദിവസത്തെ തടവ് അനുഭവിക്കണമെന്നും കോടതി വിധിയിലുണ്ട്. ലൈംഗികബന്ധത്തിലേർപ്പെട്ടതിനുശേഷം സ്ത്രീയുടെ സമ്മതമില്ലാതെയാണ് ഫോട്ടോ എടുത്തതെന്ന് തെളിവുകൾ നൽകി പ്രോസിക്യൂട്ടർ വാദിച്ചത് കോടതി അംഗീകരിക്കുകയായിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ഏഴോളം നവജാത ശിശുക്കളെ കൊലപ്പെടുത്തിയ സീരിയൽ കൊലപാതകിയായ നേഴ്സ് ലൂസി ലെറ്റ്‌ബി തനിക്കെതിരെയുള്ള ശിക്ഷാനടപടികൾ കേൾക്കുവാനായി കോടതിയിൽ വരുവാൻ വിസമ്മതിച്ചത് നിയമനിർമ്മാണങ്ങളിൽ പുതിയ മാറ്റം വേണമെന്ന ആവശ്യം ശക്തമാക്കിയിരിക്കുകയാണ്. കുറ്റവാളികൾ തങ്ങൾക്കെതിരെയുള്ള കോടതി വിചാരണകളിലും ശിക്ഷ പ്രഖ്യാപിക്കുന്ന സമയത്തും പങ്കെടുക്കണമെന്നത് നിർബന്ധിതമാക്കണമെന്ന ആവശ്യമാണ് ശക്തമായിരിക്കുന്നത്. 2015 നും 2016 നും ഇടയിൽ കൗണ്ടസ് ഓഫ് ചെസ്റ്റർ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന സമയത്ത് ഏഴ് നവജാത ശിശുക്കളെ കൊലപ്പെടുത്തിയ കേസിലും, മറ്റ് ആറ് കുട്ടികളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും ലെറ്റ്ബി കുറ്റക്കാരി ആണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് വെള്ളിയാഴ്ച ഉണ്ടായ തനിക്കെതിരെയുള്ള അന്തിമ കുറ്റവിധി കേൾക്കുവാൻ അവർ കോടതിയിൽ ഹാജരായിരുന്നില്ല. ഇതോടൊപ്പം തന്നെ തിങ്കളാഴ്ച അവർക്കെതിരെ പുറപ്പെടുവിക്കുന്ന അന്തിമ ശിക്ഷാവിധി കേൾക്കുവാനും തനിക്ക് ഹാജരാക്കുവാൻ താല്പര്യമില്ല എന്ന് അവർ കോടതിയെ അറിയിച്ചിട്ടുണ്ട്.

ലെറ്റ്ബിയെ കോടതിയിൽ ഹാജരാക്കുന്നതിന് നിർബന്ധിക്കുവാൻ തനിക്ക് യാതൊരുവിധ നിയമനിർമ്മാണത്തിന്റെയും പിൻബലമില്ലെന്ന് ജഡ്ജി വ്യക്തമാക്കിയിരുന്നു. എന്നാൽ ഇനിമുതൽ കുറ്റവാളികൾ തങ്ങളുടെ ശിക്ഷ നടപടികളിൽ നേരിട്ട് പങ്കെടുക്കണമെന്ന പുതിയ നിയമനിർമ്മാണമാണ് കൊണ്ടുവരുവാൻ ഉദ്ദേശിക്കുന്നതെന്ന് നീതിന്യായ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. കുറ്റവാളികൾ തങ്ങൾ ചെയ്ത ഹീന കൃത്യങ്ങൾക്ക് പ്രത്യാഘാതങ്ങൾ നേരിടുന്നുണ്ടെന്ന് ഉറപ്പാക്കുവാൻ കഴിയുന്നത്ര വേഗം നിയമം മാറ്റുവാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് നീതിന്യായ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

മുൻ ജസ്റ്റിസ് സെക്രട്ടറി സർ റോബർട്ട് ബക്ക്‌ലാൻഡ് പാർലമെന്റിലൂടെ ഇത് സംബന്ധിച്ച് പുതിയ നിയമനിർമ്മാണം നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഉടൻ തന്നെ ഇത്തരത്തിലുള്ള നിയമ നിർമ്മാണത്തെ സംബന്ധിച്ച് സർക്കാരിന്റെ ഭാഗത്തുനിന്നും നടപടി ഉണ്ടാകും. ഇത്തരത്തിൽ കുറ്റവാളികൾ നിർബന്ധിക്കപ്പെട്ടില്ലെങ്കിൽ ഇരകളോട് ചെയ്യുന്ന കടുത്ത അവഗണന ആകുമെന്ന അഭിപ്രായമാണ് ഭൂരിഭാഗം പേരും പങ്കുവയ്ക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

എ ലെവൽ പരീക്ഷയിൽ മികച്ച വിജയം വരിച്ച് ചെസ്റ്റർഫീൽഡിൽ നിന്നുള്ള ഡാനിയേൽ ബാബു ജോർജ്. എല്ലാ വിഷയങ്ങൾക്കും എ സ്റ്റാർ ലഭിച്ച ഡാനിയേലിന് ബർമിംഗ്ഹാം യൂണിവേഴ്‌സിറ്റിയിൽ മെഡിസിന് പ്രവേശനം ലഭിച്ചിട്ടുണ്ട്. ചെസ്റ്റർഫീൽഡ് സെന്റ് മേരീസ് ഹൈ സ്‌കൂളിൽ വിദ്യാർത്ഥിയായിരുന്ന ഡാനിയേൽ മാത്തമാറ്റിക്സ്, ബയോളജി, കെമിസ്ട്രി എന്നീ വിഷയങ്ങളാണ് എടുത്തിരുന്നത്.

അങ്കമാലി തെറ്റയിൽ കുടുംബാംഗമായ  ബാബു ജോർജിൻറെയും റാണി പോളിന്റെയും മകനാണ് ഡാനിയേൽ. സഹോദരി ഡോണ ബാബു ജോർജ്. കഴിഞ്ഞ 22 വർഷമായി ബാബു ജോർജ്ജും റാണി പോളും യുകെയിലാണ് .

ജിമ്മി ജോസഫ്

മലയാളി സമൂഹത്തിന്റെ വളർച്ചയുടെ നാൾവഴികളിൽ മറ്റൊരു തിലകക്കുറി ചാർത്തി കൊണ്ട്, സ്കോട് ലാൻഡ് മലയാളീ സമുഹത്തിനു വേണ്ടി യുണൈറ്റഡ് സ്കോട് ലാൻ്റ് മലയാളി അസ്സോസിയേഷൻ (USMA) നടത്തുന്ന കലാമേളയ്ക്കുള്ള ഒരുക്കങ്ങൾ എല്ലാം അണിയറയിൽ സജ്ജമായി കൊണ്ടിരിക്കുന്നു.

പ്രസിദ്ധീകരണത്തിൽ യൂറോപ്പിൽ മുൻനിരയിലുള്ള മലയാളം യുകെ ന്യൂസിന്റെ പ്രൗഢഗംഭീര വേദിയിൽ, സ്കോട് ലാൻഡ് മലയാളി കലാ മത്സര വേദികളിൽ ഇന്നേവരെ ദൃശിച്ചിട്ടില്ലാത്ത LED വീഡിയോ വാളിന്റെയും , പ്രൊഫഷണൽ ശബ്ദ – വർണ്ണ സാങ്കേതിക വിദ്യകൾ പരമാവധി പ്രയോജനപ്പെടുത്തിയാകും ഇത്തവണത്തെ യുസ്മ നാഷണൽ കലാമേള ഒക്ടോബർ 28 ന് സ്കോട് ലാൻഡിൽ നടത്തപ്പെടുക. ആഗോള മലയാളികൾക്ക് കലാമേള കാണുവാൻ തൽസമയ സംപ്രേക്ഷണവും ഒരുക്കിയിട്ടുണ്ട്.

സ്കോട് ലാൻഡിലെ മലയാളികളുടെ കലാഭിരുചി വളർത്താനും, പ്രോത്സാഹിപ്പിക്കാനും, അർഹമായ അഗീകാരങ്ങൾ നൽകി ആദരിക്കാനുമായി നടത്തപ്പെടുന്ന ഈ സംരംഭത്തിന് വലിയ ജനപിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ വർഷത്തെ കലാമേള ഔദ്യോഗികമായി അറിയിക്കുന്നതിന് മുൻപേ സ്കോട് ലാൻഡിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും ഇതുവരെ വിവിധ മത്സരങ്ങളിലായി 56 മത്സരാർത്ഥികൾ പേരു രജിസ്റ്റർ ചെയ്തു എന്നത് മുൻ കാല കലാമേളയിലെ ചിട്ടയായ നടത്തിപ്പിന് ലഭിച്ച അംഗീകാരം കൂടിയാണ്.
ഒക്ടോബർ 28 ശനിയാഴ്ച രാവിലെ 12 മുതൽ വൈകുന്നേരം 4 മണി വരെ ലിവിംഗ്സ്റ്റണിലുള്ള ഇൻവെറാൾ മോണ്ട് കമ്യൂണിറ്റി ഹൈസ്ക്കൂൾ ഓഡിറ്റോറിയത്തിൽ പ്രത്യേകം സജ്ജമാക്കിയ വിവിധ സ്റ്റേജുകളിലായിരിക്കും മത്സരങ്ങൾ നടത്തപ്പെടുക. തുടർന്ന് മലയാളം യുകെ യുടെ അവാർഡ് നൈറ്റും ഇതേ വേദിയിൽ നടത്തപ്പെടും.

കലാമേളയുടെ വിജയത്തിനായി യുസ്മ ഭരണ സമതിയുടെ നേത്രത്വത്തിൽ എല്ലാ സജ്ജീകരണങ്ങളും തയ്യാറായിക്കഴിഞ്ഞതായി സംഘാടകർ അറിയിച്ചു. താളമേളപ്പെരുമകളുടെയും വഞ്ചിപ്പാട്ടിന്റെയും, നാദ, സ്വര, താള വാദ്യ, നാട്യങ്ങളുടെയും വർണ്ണ വിസ്മയ കാഴ്ചകളുടെയും ആർപ്പാരവങ്ങളിൽ പങ്കെടുക്കുവാനും , സ്കോട് ലാൻഡിലുള്ള മലയാളികളായ എല്ലാ കലാകാരന്മാരും – കലാകാരികളും, കലാസ്വാദകരും കലയുടെ നൂപുര ധ്വനിയുണർത്തുന്ന ഈ കലാ മാമാങ്കം പരമാവധി പ്രയോജനപ്പെടുത്തണമെന്നഭ്യർത്ഥിക്കുന്നു. ദ്വിഗ് വിജയം നേടിയ സർഗ്ഗ ശക്തികളുടെ അശ്വമേധത്തിലേയ്ക്ക് ഏവർക്കും സുസ്വാഗതം.

കലാമേളയിലെ മത്സര ഇനങ്ങൾ :

1. മാർഗ്ഗം കളി

2. തിരുവാതിര

3 ബോളീവുഡ് ഡാൻസ് ;

(സബ് ജൂനിയർ ;10 വയസ്സിൽ താഴെ)
(ജൂനിയർ : 10 -14 വയസ്സ്)
(സീനിയർ :15 വയസിനു മുകളിൽ )

4. ഗ്രൂപ്പ് സോംങ്

(സബ് ജൂനിയർ : 10 വയസ്സിൽ താഴെ)
(ജൂനിയർ :11 -14 വയസ്സ്)
(സീനിയർ :15 – 20 )
( സൂപ്പർ സീനിയർ : 21 വയസ്സിന് മുകളിൽ )

5. സോളോ സോംങ്

(സബ് ജൂനിയർ : 10 വയസ്സിൽ താഴെ)
(ജൂനിയർ :11 -14 വയസ്സ്)
(സീനിയർ :15 – 20 )
( സൂപ്പർ സീനിയർ : 21 വയസ്സിന് മുകളിൽ )

6. സോളോ ഡാൻസ് :

(സബ് ജൂനിയർ : 10 വയസ്സിൽ താഴെ)
(ജൂനിയർ :11 -14 വയസ്സ്)
(സീനിയർ :15 വയസിന് മുകളിൽ)

7. ഉപകരണസംഗീതം:
– ഗിത്താർ
– വയലിൻ
– പിയാനോ

(ജൂനിയർ :10 -14 വയസ്സ്)
(സീനിയർ :15 വയസിന് മുകളിൽ)

മത്സരങ്ങളിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവരും മത്സര മാനദണ്ഡങ്ങളെക്കുറിച്ച് കൂടുതലറിയാൻ ആഗ്രഹിക്കുന്നവർ യുസ്മ കലാമേള 2023 ന്റെ കോർഡിനേറ്റർമാരായ
റീന :07809486817
ഷിബു :07533554537 എന്നിവരെ ബന്ധപ്പെടാവുന്നതാണ് . കൂടാതെ യുണൈറ്റെഡ് സ്കോട് ലാൻഡ് മലയാളി ഫെയ്സ്ബുക്ക്/ വാട്സ് ആപ്പ് ഗ്രൂപ്പുകൾ വഴിയായും ബന്ധപ്പെടാവുന്നതാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- 7 നവജാത ശിശുക്കളെ കൊലപ്പെടുത്തിയ കുറ്റത്തിൽ നേഴ്സ് ലൂസി ലെറ്റ്ബി കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. 33 വയസ്സുകാരിയായ ഇവർ കൗണ്ടസ് ഓഫ് ചെസ്റ്റർ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന സമയത്താണ് ഇൻസുലിൻ കുത്തിവെച്ചും, കുട്ടികൾക്ക് ബലമായി അമിതമായ രീതിയിൽ പാൽ നൽകിയും, എയർ കുത്തിവെച്ചുമെല്ലാം കുട്ടികളെ കൊലപ്പെടുത്തിയത്. ഏഴ് പേര് കൊലപ്പെടുത്തിയത് കൂടാതെ മറ്റ് ആറ് കുട്ടികളെ ഇവർ കൊലപ്പെടുത്താൻ ശ്രമിച്ചതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. 2022 ഒക്ടോബറിൽ ആരംഭിച്ച വിചാരണയിൽ, തന്റെ കൊലപാതകങ്ങൾ മറച്ചുവയ്ക്കാനായി വളരെയധികം കണക്കുകൂട്ടലുകൾ നടത്തിയ ഒരു കുറ്റവാളിയായാണ് പ്രോസിക്യൂഷൻ ലെറ്റ്‌ബിയെ വിലയിരുത്തിയത്.

രോഗം ഒന്നുമില്ലാതെ തുടർച്ചയായി നവജാതശിശുക്കളുടെ മരണം ഉണ്ടാകുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നുണ്ടായ ചെഷെയർ പോലീസിന്റെ അന്വേഷണത്തിന്റെ ഫലമായാണ് ലെറ്റ്ബി കുറ്റവാളി ആണെന്ന് കണ്ടെത്തിയത്. എന്നാൽ ആശുപത്രിയിലെ ചികിത്സാ സംവിധാനങ്ങളുടെ പിഴവ് മൂലമാണ് ഇത്തരത്തിൽ കുട്ടികൾ മരണപ്പെട്ടതെന്ന് ലെറ്റ്ബിയുടെ അഭിഭാഷകൻ വാദിച്ചു. ഏകദേശം 10 മാസത്തോളം നീണ്ടുനിന്ന വിചാരണയ്ക്ക് ഒടുവിലാണ് ലെറ്റ്ബി കുറ്റവാളിയാണെന്ന് കോടതി കണ്ടെത്തിയത്. ലെറ്റ്ബിയുടെ ശിക്ഷ തിങ്കളാഴ്ച മാഞ്ചസ്റ്റർ ക്രൗൺ കോടതി വിധിക്കും. ജയിലിൽ നിന്ന് ഒരു വീഡിയോ ലിങ്ക് വഴി തന്റെ ശിക്ഷാവിധി കേൾക്കുന്നതിനോ നടപടിക്രമങ്ങൾ പിന്തുടരുന്നതിനോ താൻ ആഗ്രഹിക്കുന്നില്ലെന്ന് തന്റെ അഭിഭാഷകൻ വഴി അവർ കോടതിയെ അറിയിച്ചിരുന്നു.

അറസ്റ്റിനു ശേഷം ലൂസിയുടെ മുറിയിൽ പൊലീസ് നടത്തിയ പരിശോധനയിൽ ‘ഞാൻ കുഞ്ഞുങ്ങളെ നോക്കാൻ പ്രാപ്തയല്ല. അതിനാൽ അവരെ കൊലപ്പെടുത്തി. ഞാൻ ക്രൂരയാണ്” എന്ന് ലെറ്റ്ബി തന്നെ എഴുതിയ കത്തുകൾ ലഭിച്ചിരുന്നു. ഇതോടൊപ്പം തന്നെ താൻ ആക്രമിച്ച കുഞ്ഞുങ്ങളുടെ രക്ഷിതാക്കളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളും മറ്റും ഇവർ തുടർച്ചയായി നിരീക്ഷിച്ചിരുന്നുവെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. തികച്ചും മനഃസാക്ഷിക്കു നിരക്കാത്തതും ക്രൂരവുമായ കൃത്യമാണ് ഇവർ ചെയ്തതെന്ന് കോടതി വിലയിരുത്തി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

പ്ലൈമൗത്തിൽ താമസിക്കുന്ന ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു. 57 വയസ്സായിരുന്നു പ്രായം. ജൂലിയാണ് റെജിമോന്റെ ഭാര്യ. മക്കൾ : മെർലിൻ, മറിയം , മെൽവിൻ .

റെജിമോൻ ബ്രിസ്റ്റോൾ സെന്റ് തോമസ് മാർത്തോമാ ചർച്ചിലെ ഇടവകാംഗമാണ്. ഇടവകയുടെ പേരിൽ ഫാ. സനോജ് ബാബു മാത്യുവും സെക്രട്ടറി ജാഫി ചാക്കോയും അനുശോചനം അറിയിച്ചു.

റെജിമോൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

വോക്കിംഗിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ 10 വയസുകാരി സാറാ ഷെരീഫിന്റെ മരണത്തിൽ പിതാവിനേയും രണ്ടാനമ്മയേയും അമ്മാവനേയും തിരഞ്ഞ് പോലീസ്. ഉർഫാൻ ഷെരീഫ്, ഇയാളുടെ പങ്കാളി ബീനാഷ് ബട്ടൂൽ (29), സഹോദരൻ ഫൈസൽ മാലിക് (28) എന്നിവർക്കായാണ് തിരച്ചിൽ ആരംഭിച്ചിരിക്കുന്നത്. ആഗസ്റ്റ് 10 വ്യാഴാഴ്ച സറേയിലെ വോക്കിംഗിലുള്ള വീട്ടിലാണ് പെൺകുട്ടിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തുന്നതിന്റെ തലേദിവസം ഓഗസ്റ്റ് 9 ബുധനാഴ്ചയാണ് ഇവർ യുകെയിൽ നിന്ന് പാകിസ്ഥാനിലേക്ക് പോയത്.

41 കാരനായ ഷെരീഫ് പാകിസ്ഥാനിൽ നിന്ന് 999 ലേക്ക് വിളിച്ചതായി പോലീസ് പറഞ്ഞു. ഇതിന് പിന്നാലെയുള്ള അന്വേഷണത്തിലാണ് പരുക്കുകളോടെയുള്ള കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇതിൽ പല മുറിവുകളും കുട്ടിയിൽ വളരെ കാലം മുൻപ് തന്നെ ഉണ്ടായിരുന്നതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. സാറാ ഷെരീഫിന്റെ മരണത്തിന്റെ കാരണം കണ്ടെത്താൻ കൂടുതൽ പരിശോധനകൾ ആവശ്യമാണെന്ന് പോലീസ് അറിയിച്ചു. ചൊവ്വാഴ്ച പോസ്റ്റുമോർട്ടം നടത്തിയിരുന്നു.

പോലീസ് 10 വയസുകാരിയുടെ മൃതദേഹം കണ്ടെത്തുമ്പോൾ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. തന്റെ പങ്കാളിക്കും സഹോദരനും അഞ്ച് കുട്ടികൾക്കുമൊപ്പം ഇസ്ലാമാബാദിൽ ഇറങ്ങിയ ഉടൻ ഉർഫാൻ ഷെരീഫ് യുകെയിലെ എമർജൻസി സർവീസുകളെ വിളിക്കുകയായിരുന്നു. അഞ്ച് കുട്ടികളും ഒന്നിനും 13നും ഇടയിൽ പ്രായമുള്ളവരാണെന്ന് സറേ പോലീസിലെയും സസെക്‌സ് പോലീസ് മേജർ ക്രൈം ടീമിലെയും ഡെറ്റ് സൂപ്റ്റ് മാർക്ക് ചാപ്‌മാൻ പറഞ്ഞു

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഈ വർഷം മുതൽ ഇംഗ്ലണ്ടിൽ യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസം ആരംഭിക്കുന്ന വിദ്യാർത്ഥികളുടെ വിദ്യാർത്ഥി വായ്പകളിൽ വൻ മാറ്റം. ഇംഗ്ലണ്ടിൽ ഒരു ബിരുദ വിദ്യാർത്ഥിയുടെ ട്യൂഷൻ ഫീസും താമസ ചിലവുകളും കൂടി £49,887 വരും, വെയിൽസിൽ ഇത് £45,494, നോർത്തേൺ അയർലൻണ്ടിൽ ഇത് £32,091 ഉം, സ്കോട്ട്ലൻണ്ടിൽ £27,775 ആണ്. നാഷണൽ യൂണിയൻ ഓഫ് സ്റ്റുഡന്റ്സ് (NUS), യൂണിപോൾ ഹൗസിംഗ് ചാരിറ്റി എന്നിവയിൽ നിന്നുള്ള ഡേറ്റകൾ പ്രകാരം വിദ്യാർത്ഥികൾ തങ്ങളുടെ പഠനത്തിനും താമസ സൗകര്യങ്ങൾക്കുമായി വളരെ വലിയൊരു തുക ഓരോ വർഷവും ചിലവഴിക്കുന്നുണ്ടെന്നും കണ്ടെത്തി. ഇതുകൂടാതെ ഭക്ഷണം, ഗതാഗതം, കോഴ്‌സ് മെറ്റീരിയലുകൾ, യാത്ര എന്നിവയ്ക്കും വിദ്യാർത്ഥികൾ തുക കണ്ടെത്തണം.

യുകെയിൽ ഉടനീളമുള്ള ട്യൂഷൻ ഫീസ് വ്യത്യസ്‌തമാണ്‌. ഇംഗ്ലണ്ടിൽ ട്യൂഷൻ ഫീസ് 9,250 പൗണ്ടാണ്, വെയിൽസിൽ ഇത് 9,000 പൗണ്ടാണ്. അതേസമയം സ്കോട്ട് ലൻണ്ടിൽ ഭൂരിപക്ഷം സ്കോട്ടിഷ് വിദ്യാർത്ഥികൾക്കും സൗജന്യമായി പഠിക്കാം. യുകെയിലെ മറ്റു പ്രദേശങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ഫീസ് £9,250 ആണ്. സാധാരണ പഠനാവശ്യത്തിനായി വീട്ടിൽ നിന്ന് അകന്ന് താമസിക്കുന്ന വിദ്യാർത്ഥികൾക്ക് യൂണിവേഴ്സിറ്റിയുടെ ഉടമസ്ഥതയിലുള്ള താമസസ്ഥലങ്ങൾ പൊതുവെ വിലകുറഞ്ഞ് ലഭിക്കും.

2021-22ലെ കണക്കുകൾ പ്രകാരം സർവകലാശാലയുടെ ഉടമസ്ഥതയിലുള്ള മുറികളുടെ ശരാശരി വാടക പ്രതിവർഷം £6,227 ആയിരുന്നു അതേസമയം സ്വകാര്യ മുറികൾക്ക് ഇത് £7,732 ആയിരുന്നു. രാജ്യത്തെ ഓരോ സ്ഥലങ്ങൾ അനുസരിച്ച് ഈ തുകയിൽ മാറ്റം ഉണ്ടാവുകയും ചെയ്യും. യുകെയിലെ മിക്ക വിദ്യാർത്ഥികളും വിദ്യാർത്ഥി വായ്പ എടുക്കുന്നവരാണ്. വായ്‌പകൾ ട്യൂഷൻ ഫീസ്‌, മെയിന്റനൻസ് ലോൺ എന്നീ രണ്ടു വിഭാഗങ്ങളിലായാണ് വിദ്യാർത്ഥികൾക്ക് ലഭിക്കുക. മിക്ക ആളുകൾക്കും ട്യൂഷൻ ഫീസ് അടയ്ക്കാനായി ലോൺ ലഭിക്കാറുണ്ട്. ഇത് വഴി കോഴ്‌സിന്റെ വാർഷിക ചെലവിന് തുല്യമായി പ്രതിവർഷം £9,250 വരെ ഒരു വിദ്യാർത്ഥിക്ക് ലഭിക്കും. ജീവിത ചിലവുകൾ ലക്ഷ്യമിട്ട് നൽകുന്ന മെയിൻറനൻസ് ലോൺ താമസം, ഭക്ഷണം, പുസ്തകങ്ങൾ തുടങ്ങിയ ആവശ്യങ്ങളെ ലക്ഷ്യമിട്ട് നൽകുന്ന ഒന്നാണ്. അതിനാൽ ഓരോ വിദ്യാർത്ഥിക്കും ലഭിക്കുന്ന തുക അവരുടെ കുടുംബത്തിന്റെ വരുമാനത്തെ ആശ്രയിച്ചിരിക്കും

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : എ ലെവൽ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചതിൽ നിരവധി വിദ്യാർത്ഥികൾ ഉന്നത വിജയം നേടിയിട്ടുണ്ട്. അതുപോലെ പ്രതീക്ഷിച്ച റിസൾട്ട്‌ ലഭിക്കാതെ പോയവരുമുണ്ട്. കോവിഡിന് ശേഷമുള്ള പരീക്ഷ ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നു. നേടിയ ഫലത്തിൽ തൃപ്തരല്ലെങ്കിൽ നിങ്ങൾക്ക് പല മാർഗങ്ങളിലൂടെ അത് മെച്ചപ്പെടുത്താൻ കഴിയും. നിങ്ങൾ പരീക്ഷകളിൽ പരാജയപ്പെട്ടാലോ ഗ്രേഡുകൾ മെച്ചപ്പെടുത്താൻ ആഗ്രഹിക്കുകയോ ചെയ്താൽ, നിങ്ങളുടെ എ-ലെവൽ പരീക്ഷകൾ റീടേക്ക് ചെയ്യാൻ സാധിക്കും. വീണ്ടും പഠിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ, നിങ്ങളുടെ സാഹചര്യങ്ങൾക്കനുസരിച്ച് നിങ്ങളുടെ സ്കൂളിലോ കോളേജിലോ ആറാം ഫോമിലോ ഓൺലൈനിലോ വീണ്ടും പഠിക്കാൻ കഴിഞ്ഞേക്കും. കൂടുതൽ ചെലവേറിയ ഓപ്ഷനാണെങ്കിലും മികച്ച ഫലങ്ങൾ നേടാൻ നിങ്ങളെ സഹായിക്കുന്ന നിരവധി സ്പെഷ്യലിസ്റ്റ് ഇൻഡിപെൻഡന്റ് കോളേജുകളുണ്ട്.

മിക്ക എ-ലെവൽ പരീക്ഷകളും നാല് തവണ കൂടി എഴുതാം. പരീക്ഷകൾ വീണ്ടും എഴുതുകയാണെങ്കിൽ, കോഴ്‌സ് ഫീസും പരീക്ഷാ ഫീസും അടയ്‌ക്കേണ്ടി വരും, അത് നിങ്ങൾ പഠിക്കുന്ന സ്ഥലത്തെ ആശ്രയിച്ച് വ്യത്യാസപ്പെടും.

നിങ്ങൾക്ക് ലഭിച്ച ഗ്രേഡുകളിൽ തൃപ്തരല്ലെങ്കിൽ എന്തെങ്കിലും പിശക് സംഭവിച്ചേക്കാമെന്ന് കരുതുന്നുവെങ്കിൽ, പരീക്ഷ ബോർഡിൽ നിന്ന് മാർക്കുകൾ പുനഃപരിശോധിക്കാൻ ആവശ്യപ്പെടാം. സ്കൂൾ വഴിയോ കോളേജ് വഴിയോ അപ്പീൽ നൽകാം. അവലോകനത്തിന് ശേഷം നിങ്ങളുടെ ഗ്രേഡ് മാറിയില്ലെങ്കിൽ ഫീസ് അടയ്‌ക്കേണ്ടി വരും. ചില കാരണങ്ങളാൽ ഈ അപ്പീൽ ബോർഡ് ശരിയായി കൈകാര്യം ചെയ്തിട്ടില്ലെന്ന് കരുതുന്നുണ്ടെങ്കിൽ, നിങ്ങളുടെ സ്‌കൂളിലൂടെയോ കോളേജിലൂടെയോ പരീക്ഷാ വാച്ച്‌ഡോഗിൽ നിന്ന് ഒരു റിവ്യൂ അഭ്യർത്ഥിക്കാം. പരീക്ഷാ ബോർഡിന്റെ അപ്പീൽ തീരുമാനം ലഭിച്ച് 21 ദിവസത്തിനുള്ളിൽ ഈ അഭ്യർത്ഥന ഓഫീസ് ഓഫ് ക്വാളിഫിക്കേഷൻസ് ആൻഡ് എക്സാമിനേഷൻസ് റെഗുലേഷന് (ഓഫ്ക്വൽ) ലഭിച്ചിരിക്കണം.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ഒരു ഗ്രൂമിങ് സംഘത്തിന്റെ ഭാഗമായി 2002 നും 2006 നും ഇടയിൽ രണ്ട് കൗമാരക്കാരായ പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കുറ്റത്തിൽ അഞ്ച് പേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. മുഹമ്മദ് ഗനി (38), ഇൻസാർ ഹുസൈൻ (38), ജാൻ ഷാഹിദ് ഗനി (50), മാർട്ടിൻ റോഡ്‌സ് (39), അലി റസ്സ ഹുസൈൻ കാസ്മി (35) എന്നിവരാണ് കുറ്റം ചെയ്തിട്ടുണ്ടെന്ന് കോടതി തെളിവുകളുടെ അടിസ്ഥാനത്തിൽ വിലയിരുത്തിയത്. പ്രതികളായ അഞ്ചുപേരിൽ രണ്ടുപേർ സഹോദരങ്ങളാണ്. പെൺകുട്ടികൾ “പ്രതികൾക്ക് ഉപയോഗിക്കാനും ദുരുപയോഗം ചെയ്യാനും അപമാനിക്കാനും പിന്നീട് ഉപേക്ഷിക്കാനുമുള്ള വെറും വസ്തുക്കളായിരുന്നു”വെന്ന് മാഞ്ചസ്റ്റർ മിൻഷൂൾ സ്ട്രീറ്റ് ക്രൗൺ കോടതി വിലയിരുത്തി.

ഇരകളായ പെൺകുട്ടികളെ പ്രതികൾ പലപ്പോഴും അവരുടെ സ്കൂളുകളുടെ പുറത്തുനിന്ന് യൂണിഫോമിൽ തന്നെ കൊണ്ടുപോയാണ് ലൈംഗികമായി ദുരുപയോഗം ചെയ്തത്. പ്രതികൾക്കുള്ള ശിക്ഷവിധി ഉടൻ ഉണ്ടാകും. പീഡനം ആരംഭിച്ചപ്പോൾ ആദ്യ ഇരയായ പെൺകുട്ടിക്ക് വെറും 12 വയസ്സായിരുന്നു. പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുന്നത് ഇവർ ചിത്രീകരിക്കുകയും പിന്നീട് ഈ വീഡിയോകൾ ഗ്രേറ്റർ മാഞ്ചസ്റ്റർ ടൗണിൽ ഉടനീളം പ്രചരിപ്പിക്കുകയും ചെയ്തതായി കോടതി കണ്ടെത്തി. 2015 ൽ പെൺകുട്ടി തനിക്ക് ഉണ്ടായ അനുഭവം തുറന്നു പറഞ്ഞപ്പോൾ മാത്രമാണ് ഇത് പുറത്തറിയുകയും പോലീസ് കേസെടുക്കുകയും ചെയ്തത്.

റോച്ച്ഡെയിലിൽ ഇതിനു മുൻപും ഇത്തരത്തിൽ പെൺകുട്ടികളെ ദുരുപയോഗം ചെയ്ത സംഘത്തെ 2012 ൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്ന് ഉണ്ടായിരുന്ന മൂന്ന് പെൺകുട്ടികൾ അനുഭവിച്ചതിലും മോശമായി അനുഭവമാണ് തനിക്ക് ഉണ്ടായതെന്ന് ഇരയായ പെൺകുട്ടി സോഷ്യൽ മീഡിയയിൽ പറഞ്ഞു. ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസിൽ നിന്നുള്ള അസിസ്റ്റന്റ് ചീഫ് കോൺസ്റ്റബിൾ സാറാ ജാക്‌സൺ ഇരകളെ അഭിനന്ദിച്ചു. നീതിയിലേക്കുള്ള അവരുടെ യാത്രയിൽ ഈ കുറ്റവാളികൾക്കെതിരെ നിലകൊള്ളുന്നതിൽ അവർ അസാമാന്യ ധൈര്യം പ്രകടമാക്കിയതായി അവർ പറഞ്ഞു.

RECENT POSTS
Copyright © . All rights reserved