Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

സമീപഭാവിയിൽ ഇംഗ്ലണ്ടിലെ സ്കൂൾ തലത്തിലെ വിദ്യാഭ്യാസ ഘടനയിൽ സമൂലമായ മാറ്റം നിലവിൽ വരും. എ – ലെവലിനും റ്റി – ലെവലിനും പകരം പുതിയ യോഗ്യത നിലവിൽ വരുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. 16 മുതൽ 19 വയസ്സ് വരെയുള്ള പുതിയ പഠന ക്രമത്തിന്റെ ഭാഗമായി 5 വിഷയങ്ങൾ കൂടുതലായി പഠിക്കും. ഇതിൽ ഗണിതശാസ്ത്രവും ഇംഗ്ലീഷും ഉൾപ്പെടുന്നതായാണ് റിപ്പോർട്ടുകൾ .

പുതിയ യോഗ്യത നിലവിൽ വരുന്നതിന് വർഷങ്ങൾ എടുക്കും. നിലവിൽ പ്രൈമറി സ്കൂൾ മുതലാണ് മാറ്റങ്ങൾ ആരംഭിക്കുന്നത്. വിദ്യാർഥികലുടെ അക്കാദമികവും തൊഴിൽപരവുമായ ഘടകങ്ങളെ സംയോജിപ്പിക്കാൻ കഴിയും എന്നതാണ് പുതിയ പാഠ്യ ക്രമത്തിൻറെ ഏറ്റവും ശ്രദ്ധേയമായ വശങ്ങളിൽ ഒന്നായി ചൂണ്ടിക്കാണിക്കുന്നത്. പുതിയ പഠന പദ്ധതി നിലവിൽ വരുമ്പോൾ ഇംഗ്ലണ്ടിലെ വിദ്യാഭ്യാസ നിലവാരം അന്താരാഷ്ട്ര തലത്തിൽ മികച്ചതായതീരുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.

പുതിയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി കൂടുതൽ അധ്യാപകരെ നിയമിക്കുമെന്ന് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു. 16 മുതൽ 19 വയസ്സ് വരെ പ്രായമുള്ള യുകെയിലെ വിദ്യാർത്ഥികൾ വിദ്യാഭ്യാസ നിലവാരത്തിൽ മുന്നിൽ നിൽക്കുന്ന മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മൂന്നിലൊന്ന് സമയം മാത്രമേ ക്ലാസ് മുറികളിൽ ചെലവഴിക്കുന്നതേയുള്ളുവെന്നും അത് മാറേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ പാഠ്യ ക്രമത്തിൽ ഒരു വിദ്യാർത്ഥി അധ്യാപകനൊപ്പം 195 മണിക്കൂറെങ്കിലും കൂടുതൽ പഠനത്തിനായി ചെലവഴിക്കപ്പെടും. ഗണിത അധ്യാപകരുടെ പരിശീലനത്തിനായി 600 മില്യൺ പൗണ്ട് അധികമായി വകയിരുത്തുമെന്ന് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു.

ജോജി തോമസ്

സ്കോ ട്ട്‌ലൻഡിലെ ഗ്ലാസ്കോയിൽ വച്ച് നടത്തപ്പെടുന്ന മലയാളം യുകെ അവാർഡ് നൈറ്റിലെ സ്പോർട്സ്മാൻ ഓഫ് ദ ഇയർ അവാർഡ് പ്രഖ്യാപിച്ചു.

ജേക്കബ് മാത്യുവാണ് അവാർഡിന് അർഹനായത്. ഒക്ടോബർ 28-ാം തീയതി സ്കോട്ട് ലാന്റിലെ മലയാളി സംഘടനകളുടെ നേതൃത്വത്തിലുള്ള യുസ്മയയുടെ സഹകരണത്തോടെ നടത്തപ്പെടുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വച്ച് അവാർഡ് ദാനം നടത്തപ്പെടും.

ബ്രിട്ടനിൽ കുടിയേറിയ മലയാളികളുടെ പുതുതലമുറയിൽ സ്പോർട്സിൽ അഭിമാന നേട്ടങ്ങൾ സ്വായത്തമാക്കിയതാണ് ജേക്കബ് മാത്യുവിനെ സ്പോർട്സ്മാൻ ഓഫ് ദ ഇയർ അവാർഡിന് അർഹനാക്കിയത്. 2 മാസങ്ങൾക്ക് മുമ്പ് ഓഗസ്റ്റ് 6 – ന് യു .എസ്സിലെ ലൂസിയാനയിൽ വച്ച് നടത്തപ്പെട്ട വേൾഡ് പവ്വർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ ബ്രിട്ടനു വേണ്ടി സ്വർണ്ണ മെഡൽ നേടിയതാണ് നേട്ടങ്ങളിൽ അവസാനത്തേത് .

ചാർട്ടേഡ് അക്കൗണ്ടന്റായ ജേക്കബ് ന്യൂകാസ്സിലുള്ള അർബൻ ഫോർസൈറ്റിലാണ് ജോലി ചെയ്യുന്നത്. തിരുവനന്തപുരം സ്വദേശികളായ ജോസ് മാത്യുവും ഡോ. സിസിലിയും ആണ് മാതാപിതാക്കൾ . ഷൈനി മാത്യു ആണ് ജേക്കബ് മാത്യുവിന്റെ ഭാര്യ.

മലയാളം യുകെയും സ്കോ ട്ട്ലാൻഡിലേ മലയാളി സംഘടനകളുടെ സംഘടനയായ യുസ്മയുടെ സഹകരണത്തോടെ ഒക്ടോബർ 28 -ന് നടത്തുന്ന അവാർഡ് നൈറ്റിനായുള്ള ഒരുക്കങ്ങൾ ഗ്ലാസ്ഗോയിലെ ബെൻസ് ഹിൽ അക്കാഡമിയിൽ പുരോഗമിക്കുകയാണ്. യുസ്മ നാഷണൽ കലാമേളയോടെ 12 മണിക്കാണ് പരിപാടികൾ ആരംഭിക്കുക. കാണികൾക്ക് കലയുടെ ദൃശ്യവിരുന്ന് ഒരുക്കുന്ന നിരവധി പരിപാടികൾ ആണ് വേദിക്ക് പിന്നിൽ ഒരുങ്ങുന്നത്. സ്കോട്ട് ലൻഡിലെ മലയാളി കുടിയേറ്റ ചരിത്രത്തിൽ നാഴിക കല്ലാകുന്ന കലയുടെ മാമാങ്കത്തിനാണ് ഒക്ടോബർ 28 -ന് തിരി തെളിയുക.

ഗ്ലാസ്ഗോയിൽ നടക്കുന്ന അവാർഡ് നൈറ്റിൽ അത്യന്തം വാശിയേറിയ മത്സരത്തിൽ വർണ്ണാഭമായ സാങ്കേതീക സജ്ജീകരണങ്ങാണ് മലാളം യുകെ ന്യൂസ് ഒരുക്കുന്നത്. മെഗാ വീഡിയോ വാൾ, താളത്തിനൊത്ത് നൃത്തം ചെയ്യുന്ന അത്യാധുനിക ലൈറ്റിംഗ് സംവിധാനം, മത്സരാർത്ഥികൾക്ക് ഓരോ ചുവിടലും ഊർജ്ജമേകുന്ന കൃത്യമായ ശബ്ദ നിയന്ത്രണങ്ങൾ, ലോകമെമ്പാടും തൽസമയം കണ്ടാസ്വദിക്കാൻ ലൈവ് ടെലികാസ്റ്റിംഗ് തുടങ്ങിയവയെല്ലാം അവാർഡ് നൈറ്റിൻെറ പ്രത്യേകതകളിൽ ചിലതാണ്. കൃത്യമായ വോളണ്ടിയറിംഗ് സംവിധാനവും മിതമായ നിരക്കിൽ രുചികരമായ ഭക്ഷണവും പരിപാടിയിലുടനീളം ലഭ്യമാണ്. കോച്ചുകളുൾപ്പെടെ നൂറ് കണക്കിന് വാഹനങ്ങൾ സൗജന്യമായി പാർക്ക് ചെയ്യാനുന്നുള്ള സൗകര്യവുമുണ്ട്.

ഇൻഷുറൻസ്, മോർട്ട്ഗേജ് അഡ്വൈസ് രംഗത്ത് വർഷങ്ങളായി യുകെ മലയാളികൾ ആശ്രയിക്കുന്ന വിശ്വസ്ത സ്ഥാപനമായ അലൈഡ് ഫിനാൻഷ്യൽ സർവീസ്, രുചിപ്പെരുമയിൽ യുകെ മലയാളികൾക്കിടയിൽ പേര് കേട്ട തറവാട് റസ്റ്റോറന്റ് എന്നിവരാണ് മലയാളം യുകെ അവാർഡ് നൈറ്റിൻെറ മുഖ്യ പ്രായോജകർ.

ഗ്ലാസ്ഗോയിൽ നടക്കുന്ന കലാമാമാങ്കം കണ്ട് ആസ്വദിക്കാനായിട്ട് യുകെയിലുള്ള എല്ലാ മലയാളികളെയും മലയാളം യുകെയും യുസ്മയും ഗ്ലാസ്ഗോയിലേയ്ക്ക് സ്വാഗതം ചെയ്യുകയാണ് .

മലയാളം യുകെ അവാർഡ് നൈറ്റിൽ യുകെയിലെ ഏറ്റവും മികച്ച നേഴ്സായി തിരഞ്ഞെടുക്കപ്പെടുന്ന നേഴ്സിനും കെയറർക്കും 500 പൗണ്ട് വീതം ക്യാഷ് പ്രൈസും മൊമെന്റോയും സർട്ടിഫിക്കറ്റും ആണ് സമ്മാനമായി നൽകുന്നത് . ഇതിനായി അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ മാസം 10 അണ്. കൂടുതൽ വിവരങ്ങൾ താഴെ കാണുന്ന ലിങ്കിൽ ലഭ്യമാണ്.

മലയാളം യുകെ അവാർഡ് നൈറ്റ് 2023: മികച്ച നേഴ്സിനും കെയറർക്കുമുള്ള അവാർഡിനായി അപേക്ഷകൾ ക്ഷണിക്കുന്നു. ഒന്നാം സമ്മാനം 500 പൗണ്ട് വീതം. കൂടുതൽ വിവരങ്ങൾ അറിയാം

മലയാളം യുകെ അവാർഡ് നൈറ്റിന്റെയും യുസ്മ കലാമേളയുടെയും കൂടുതൽ വിവരങ്ങൾ ലഭിക്കാൻ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

ബിൻസു ജോൺ, റഗ്ബി – 07951903705
ഷിബു മാത്യു, കീത്തലി – 074114443880
ജോജി തോമസ്, ലീഡ്‌സ് – 07728374426
റോയ് ഫ്രാൻസിസ്, സ്റ്റോക് ഓൺ ട്രെന്റ് – 07717754609
ജിമ്മി മൂലംകുന്നം, ബർമിംഗ്ഹാം – 07588953457
ബിനു മാത്യു, വാൽസാൽ – 07883010229
തോമസ് ചാക്കോ, ഗ്ലോസ്റ്റർഷെയർ – 07872067153
ബിജു മൂന്നാനപ്പള്ളിൽ, സാലിസ്ബറി – 07804830277

യുസ്മ കൾച്ചറൽ കോർഡിനേറ്റർമാരായ റീന സജി 07809486817 (ലിവിംഗ്സ്റ്റൺ) , ഷിബു സേവ്യർ (ഫാൽ കീർക്ക്) 07533554537 എന്നിവരെയോ ബന്ധപ്പെടാവുന്നതാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഒക്ടോബർ 28 -ന് നടക്കുന്ന ഈ വർഷത്തെ മലയാളം യു കെയുടെ അവാർഡ് നൈറ്റിൽ സ്റ്റം ( സയൻസ് ടെക്നോളജി എൻജിനീയറിങ് & മാത്‍സ് ) ഇക്വാളിറ്റി അഡ്വക്കേറ്റ് ഓഫ് ദി ഇയർ അവാർഡിന് അർഹയായിരിക്കുന്നത് ഡോ മൃദുല ചക്രബർത്തിയാണ്. സയൻസിലൂടെ സാമൂഹിക മാറ്റങ്ങൾ നടത്തുവാനായി നടത്തിയ അവിസ്മരണീയ പ്രവർത്തനങ്ങൾക്കാണ് മൃദുലയെ ഈ അവാർഡിന് അർഹയാക്കിയത്. നിരവധി ഇടങ്ങളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഒരു പ്രതിഭയാണ് ഇവർ. ഇന്ത്യയിലെ അലഹബാദ് യൂണിവേഴ്സിറ്റിയിൽ നിന്നും ഫിസിക്സിൽ ബി എ ഓണേഴ്സ് ബിരുദം നേടിയ ഇവർ, പിന്നീട് ഐഐടിയിൽ നിന്നും എൻജിനീയറിംഗിൽ ബിരുദം നേടി. അതിനു ശേഷം ഗ്ലാസ്ഗോയിലെ യൂണിവേഴ്സിറ്റി ഓഫ് സ്ട്രാത്ക്‌ളൈഡിൽ നിന്നും ബ്രിട്ടീഷ് കൗൺസിൽ സ്കോളർഷിപ്പോടുകൂടി സിസ്റ്റംസ് എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദം നേടി. പിന്നീട് അതേ യൂണിവേഴ്സിറ്റിയിൽ നിന്നും റോബോട്ടിക് ഡിസൈൻ, മാനുഫാക്ചറിങ് ആൻഡ് എൻജിനീയറിങ് മാനേജ്മെന്റ് എന്ന വിഷയത്തിൽ പി എച്ച് ഡി ബിരുദവും മൃദുല കരസ്ഥമാക്കി.

പഠനത്തിനുശേഷം തന്റേതായ വ്യക്തിമുദ്ര പ്രവർത്തിച്ച ഇടങ്ങളിലെല്ലാം ഉണ്ടാക്കുന്നതിന് മൃദുലക്ക് സാധിച്ചു. ക്യാബിനറ്റ് ഓഫീസിലെ ഡിപ്പാർട്ട്മെന്റ് ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രിയിൽ പ്രിൻസിപ്പൽ എൻജിനീയറായും, സ്കോട്ടിഷ് ഗവൺമെന്റിന്റെ ടെക്നിക്കൽ എക്സ്പർട്ടായും മറ്റും മൃദുല തന്റെ കരിയറിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സീമൻസ് യു കെ ലിമിറ്റഡിൽ പ്രിൻസിപ്പൽ എൻജിനീയറായും, ഇന്നോവെയർ യു കെയിൽ ബിസിനസ് ഇന്നോവേഷൻ അഡ്വൈസറായും മറ്റും സുത്യർഹമായ സേവനം നടത്തുന്നതിന് മൃദുലയ്ക്ക് സാധിച്ചിട്ടുണ്ട്. 1981 മുതൽ റ്റിയുവി എസ് യുഡിയിൽ മുഖ്യ കൺസൾട്ടൻഡ് എൻജിനീയറായി സേവനമനുഷ്ഠിച്ചു വരികയാണ് മൃദുല.

കലയും സംസ്‌കാരവും പ്രോത്സാഹിപ്പിക്കുന്നതിലും ഗ്ലാസ്‌ഗോയിലും പരിസരത്തുമുള്ള ഇന്ത്യക്കാരെ സേവിക്കുന്ന സാമൂഹിക-സാംസ്‌കാരിക പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിലും അവർ സമൂഹത്തിൽ അക്ഷീണം പ്രവർത്തിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് ബുദ്ധിമുട്ട് അനുഭവിച്ച വിദേശത്ത് പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്കായി സഹായഹസ്തം നീട്ടുവാൻ മൃദുലയ്ക്ക് സാധിച്ചു. അവർക്കായി ഭക്ഷണം, അക്കമഡേഷൻ മുതലായവ കണ്ടെത്തുന്നതിനും അതോടൊപ്പം തന്നെ ഇന്ത്യൻ ഗവൺമെന്റിന്റെ വന്ദേ ഭാരത് മിഷനിലൂടെ അവരെ തിരികെ അയക്കുന്നതിന് നേതൃത്വം നൽകുവാനും മൃദുലയ്ക്ക് സാധിച്ചു. അതോടൊപ്പം തന്നെ സമൂഹത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രായമായവർക്ക് വേണ്ടിയുള്ള മൃദുലയുടെ പ്രവർത്തനങ്ങളും ശ്രദ്ധിക്കപ്പെടേണ്ടതാണ്. ഇന്ത്യൻ ബംഗാളികളുടെ ഒറ്റപ്പെടൽ ഇല്ലാതാക്കുന്നതിനും അവരെ സാമൂഹിക ബഹിഷ്കരണത്തിൽ നിന്ന് രക്ഷിക്കുന്നതിനും സാംസ്കാരിക പൈതൃകം പ്രോത്സാഹിപ്പിക്കുന്നതിനുമായി 1971-ൽ ഗ്ലാസ്ഗോയിൽ സ്ഥാപിതമായ ബംഗാളി കൾച്ചറൽ ഓർഗനൈസേഷന്റെ സ്ഥാപകരിൽ ഒരാളാണ് ഡോ. മൃദുല ചക്രബർത്തി. ഈസ്റ്റ്‌ റെൻഫ്രൂഷെയർ ഫെയ്ത് ഫോറത്തിന്റെ ചെയർപേഴ്സനും അസോസിയേഷൻ ഓഫ് ഇന്ത്യൻ ഓർഗനൈസേഷന്റെ ജനറൽ സെക്രട്ടറി ആയും മൃദുല സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഡോ. മൃദുല ചക്രബർത്തി സ്കോട്ട് ലൻഡിലെ മലയാളി സമൂഹവുമായിട്ട് അടുത്ത പ്രവർത്തിക്കുകയും യുസ്മയുടെ ഒരു വഴികാട്ടിയായി പ്രവർത്തിക്കുകയും ചെയ്യുന്ന വ്യക്തിയാണ്.

ഗ്ലാസ് ഗോയില് നിരവധിയുള്ള ഇന്ത്യൻ സംഘടനകളുടെ മേൽനോട്ടം വഹിക്കുന്ന സംഘടനയാണ് ഇത്. അതോടൊപ്പം തന്നെ സ്കോട്ടീഷ് എത്ത്നിക് മൈനോറിറ്റി സ്പോർട്സ് അസോസിയേഷന്റെ ജനറൽ സെക്രട്ടറിയായും, ഗ്ലാസ്ഗോയിലെ ടാഗോർ സെന്ററിന്റെ ചെയർപേഴ്സണലായും തുത്യർഹമായ സേവനം മൃദുല അനുഷ്ഠിച്ചിട്ടുണ്ട്. ഡയറക്ടർ ഓഫ് പീസ് ആർട്ട്സ്, ഗ്ലാസ്ഗോ ഹിന്ദു മന്ദിറിന്റെ എക്സിക്യൂട്ടീവ് മെമ്പർ, എടിൻബറോയിലെ കൽക്കട്ട ഹെറിറ്റേജ് ട്രസ്റ്റിന്റെ ഡയറക്ടർ തുടങ്ങിയ നിലകളിലും തന്റെ കൈയ്യൊപ്പ് പതിപ്പിച്ച പ്രതിഭയാണ് മൃദുല.

താനായിരുന്നു ഇടങ്ങളിൽ എല്ലാം ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ ഉന്നമനത്തിനായും ഇന്ത്യൻ സംസ്കാരത്തിന്റെ പ്രചാരണത്തിനായി മൃദുല ശ്രമിച്ചിട്ടുണ്ട്. നിരവധി ഇടങ്ങളിൽ യുകെ ഗവൺമെന്റുമായി ചേർന്ന് പ്രവർത്തിക്കുന്നതിന്, ഗവൺമെന്റിന്റെ തീരുമാനങ്ങളിൽ ഉപദേശകയായി മാറുന്നതിനും മൃദുലയ്ക്ക് സാധിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ടോണി ബ്ലെയറിന്റെ കാലഘട്ടത്തിൽ ക്യാബിനറ്റ് ഓഫീസുമായി ചേർന്ന് പോളിസി ആക്ഷൻ ടീമിന്റെ ഭാഗമായി പ്രവർത്തിക്കുവാൻ മൃദുലയ്ക്ക് സാധിച്ചത് അവിസ്മരണീയ നേട്ടമാണ്.

തന്റെ പ്രവർത്തന മികവുകൾക്കായി നിരവധി അവാർഡുകളും മൃദുലയെ തേടി എത്തിയിട്ടുണ്ട്. ഇതിൽ ഏറ്റവും മികച്ചതാണ് 2023 ജൂൺ 2 ന് രാജ്ഞിയുടെ പ്ലാറ്റിനം ജൂബിലി സമയത്ത് മൃദലയ്ക്ക് ലഭിച്ച എംബി ഇ ( മെമ്പർ ഓഫ് ദി ഓർഡർ ഓഫ് ദി ബ്രിട്ടീഷ് എംപയർ ) അവാർഡ്. സമൂഹത്തിന് നൽകിയ മികച്ച പ്രവർത്തനങ്ങൾക്കാണ് മൃദുലയ്ക്ക് ഈ അവാർഡ് ലഭിച്ചത്. ഇതോടൊപ്പം തന്നെ ഇന്ത്യയിൽ പത്മ പുരസ്കാരങ്ങൾക്കും മൃദുലയുടെ പേര് നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. 2010 സെപ്റ്റംബറിൽ ഹൌസ് ഓഫ് ലോർഡ്സിന്റെ ഗ്ലോബൽ നോൺ റസിഡന്റ് ഇന്ത്യൻ അവാർഡ് ഫോർ കോൺട്രിബ്യൂഷൻ ടു ബ്രിട്ടീഷ് സൊസൈറ്റിയും മൃദുലയെ തേടിയെത്തി. സയൻസ്, എൻജിനീയറിങ് രംഗത്ത് നൽകിയ അമൂല്യ സേവനങ്ങൾക്കാണ് ഈ അവാർഡ്. 2009 ൽ അസോസിയേഷൻ ഫോർ ഇന്ത്യൻ ഓർഗനൈസേഷൻ ഗ്ലാസ്ഗോയും സയൻസ് രംഗത്തെ സേവനങ്ങൾക്ക് മൃദുലക്ക് അവാർഡ് നൽകി. 2008 ൽ നോൺ റസിഡന്റ് ഇന്ത്യൻ വെൽഫെയർ സൊസൈറ്റി നൽകിയ ഹിന്ദ് രത്തന്‍ അവോർഡും മൃദുലയുടെ കരിയറിലെ പൊൻതൂവലാണ്.
മലയാളം യുകെയും സ്കോ ട്ട്ലാൻഡിലേ മലയാളി സംഘടനകളുടെ സംഘടനയായ യുസ്മയുടെ സഹകരണത്തോടെ ഒക്ടോബർ 28 -ന് നടത്തുന്ന അവാർഡ് നൈറ്റിനായുള്ള ഒരുക്കങ്ങൾ ഗ്ലാസ്ഗോയിലെ ബെൻസ് ഹിൽ അക്കാഡമിയിൽ പുരോഗമിക്കുകയാണ്. യുസ്മ നാഷണൽ കലാമേളയോടെ 12 മണിക്കാണ് പരിപാടികൾ ആരംഭിക്കുക. കാണികൾക്ക് കലയുടെ ദൃശ്യവിരുന്ന് ഒരുക്കുന്ന നിരവധി പരിപാടികൾ ആണ് വേദിക്ക് പിന്നിൽ ഒരുങ്ങുന്നത്. സ്കോട്ട് ലൻഡിലെ മലയാളി കുടിയേറ്റ ചരിത്രത്തിൽ നാഴിക കല്ലാകുന്ന കലയുടെ മാമാങ്കത്തിനാണ് ഒക്ടോബർ 28 -ന് തിരി തെളിയുക.

ഗ്ലാസ്ഗോയിൽ നടക്കുന്ന അവാർഡ് നൈറ്റിൽ അത്യന്തം വാശിയേറിയ മത്സരത്തിൽ വർണ്ണാഭമായ സാങ്കേതീക സജ്ജീകരണങ്ങാണ് മലയാളം യുകെ ന്യൂസ് ഒരുക്കുന്നത്. മെഗാ വീഡിയോ വാൾ, താളത്തിനൊത്ത് നൃത്തം ചെയ്യുന്ന അത്യാധുനിക ലൈറ്റിംഗ് സംവിധാനം, മത്സരാർത്ഥികൾക്ക് ഓരോ ചുവിടലും ഊർജ്ജമേകുന്ന കൃത്യമായ ശബ്ദ നിയന്ത്രണങ്ങൾ, ലോകമെമ്പാടും തൽസമയം കണ്ടാസ്വദിക്കാൻ ലൈവ് ടെലികാസ്റ്റിംഗ് തുടങ്ങിയവയെല്ലാം അവാർഡ് നൈറ്റിൻെറ പ്രത്യേകതകളിൽ ചിലതാണ്. കൃത്യമായ വോളണ്ടിയറിംഗ് സംവിധാനവും മിതമായ നിരക്കിൽ രുചികരമായ ഭക്ഷണവും പരിപാടിയിലുടനീളം ലഭ്യമാണ്. കോച്ചുകളുൾപ്പെടെ നൂറ് കണക്കിന് വാഹനങ്ങൾ സൗജന്യമായി പാർക്ക് ചെയ്യാനുന്നുള്ള സൗകര്യവുമുണ്ട്.

ഇൻഷുറൻസ്, മോർട്ട്ഗേജ് അഡ്വൈസ് രംഗത്ത് വർഷങ്ങളായി യുകെ മലയാളികൾ ആശ്രയിക്കുന്ന വിശ്വസ്ത സ്ഥാപനമായ അലൈഡ് ഫിനാൻഷ്യൽ സർവീസ്, രുചിപ്പെരുമയിൽ യുകെ മലയാളികൾക്കിടയിൽ പേര് കേട്ട തറവാട് റസ്റ്റോറന്റ് എന്നിവരാണ് മലയാളം യുകെ അവാർഡ് നൈറ്റിൻെറ മുഖ്യ പ്രായോജകർ.

ഗ്ലാസ്ഗോയിൽ നടക്കുന്ന കലാമാമാങ്കം കണ്ട് ആസ്വദിക്കാനായിട്ട് യുകെയിലുള്ള എല്ലാ മലയാളികളെയും മലയാളം യുകെയും യുസ്മയും ഗ്ലാസ്ഗോയിലേയ്ക്ക് സ്വാഗതം ചെയ്യുകയാണ് .

മലയാളം യുകെ അവാർഡ് നൈറ്റിൽ യുകെയിലെ ഏറ്റവും മികച്ച നേഴ്സായി തിരഞ്ഞെടുക്കപ്പെടുന്ന നേഴ്സിനും കെയറർക്കും 500 പൗണ്ട് വീതം ക്യാഷ് പ്രൈസും മൊമെന്റോയും സർട്ടിഫിക്കറ്റും ആണ് സമ്മാനമായി നൽകുന്നത് . ഇതിനായി അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ മാസം 10 അണ്. കൂടുതൽ വിവരങ്ങൾ താഴെ കാണുന്ന ലിങ്കിൽ ലഭ്യമാണ്.

മലയാളം യുകെ അവാർഡ് നൈറ്റ് 2023: മികച്ച നേഴ്സിനും കെയറർക്കുമുള്ള അവാർഡിനായി അപേക്ഷകൾ ക്ഷണിക്കുന്നു. ഒന്നാം സമ്മാനം 500 പൗണ്ട് വീതം. കൂടുതൽ വിവരങ്ങൾ അറിയാം

മലയാളം യുകെ അവാർഡ് നൈറ്റിന്റെയും യുസ്മ കലാമേളയുടെയും കൂടുതൽ വിവരങ്ങൾ ലഭിക്കാൻ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

ബിൻസു ജോൺ, റഗ്ബി – 07951903705
ഷിബു മാത്യു, കീത്തലി – 074114443880
ജോജി തോമസ്, ലീഡ്‌സ് – 07728374426
റോയ് ഫ്രാൻസിസ്, സ്റ്റോക് ഓൺ ട്രെന്റ് – 07717754609
ജിമ്മി മൂലംകുന്നം, ബർമിംഗ്ഹാം – 07588953457
ബിനു മാത്യു, വാൽസാൽ – 07883010229

തോമസ് ചാക്കോ, ഗ്ലോസ്റ്റർഷെയർ – 07872067153
ബിജു മൂന്നാനപ്പള്ളിൽ, സാലിസ്ബറി – 07804830277

യുസ്മ കൾച്ചറൽ കോർഡിനേറ്റർമാരായ റീന സജി 07809486817 (ലിവിംഗ്സ്റ്റൺ) , ഷിബു സേവ്യർ (ഫാൽ കീർക്ക്) 07533554537 എന്നിവരെയോ ബന്ധപ്പെടാവുന്നതാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- പുരുഷന്മാർക്കും സ്ത്രീകളെ പോലെ ആർത്തവവിരാമത്തിന് അവധി നൽകാനുള്ള എൻഎച്ച്എസ് തീരുമാനത്തെ സംബന്ധിച്ച് ഭിന്നാഭിപ്രായങ്ങൾ ഉടലെടുത്തിരിക്കുകയാണ്. പുരുഷന്മാർക്ക് ആർത്തവവിരാമത്തിന്റെ ലക്ഷണങ്ങൾ അനുഭവപ്പെടുമ്പോൾ ഒരു വർഷം വരെ അവധി നൽകുന്നത് പരിഗണിക്കാമെന്ന ഒരു എൻ എച്ച് എസ് ട്രസ്റ്റ് മേധാവികളോടെ അറിയിച്ചതിന് പിന്നാലെയാണ് പുതിയ വിവാദങ്ങൾ ഉണ്ടായിരിക്കുന്നത്. ഇത്തരത്തിലുള്ള പുരുഷന്മാർക്ക് പ്രത്യേകം യൂണിഫോമുകളും, പോർട്ടബിൾ ഫാനുകളും, മറ്റും നൽകാനും അതോടൊപ്പം തന്നെ ആവശ്യമെങ്കിൽ ഷിഫ്റ്റ് പാറ്റെർണുകളിൽ മാറ്റം നൽകാനും മാനേജർമാർക്ക് നിർദ്ദേശമുണ്ട്. പുരുഷന്മാർ ഇത്തരത്തിലുള്ള ലക്ഷണം അനുഭവിക്കുമ്പോൾ അത് പറയുവാൻ യാതൊരുവിധ തരത്തിലുള്ള നാണക്കേടും തോന്നരുതെന്ന് ഹെൽത്ത് സർവീസ് എംപ്ലോയ്മെന്റ് ബോഡി നൽകിയ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു. എന്നാൽ എൻഎച്ച്എസ്സിന്റെ ഈ തീരുമാനം തികച്ചും വിഡ്ഢിത്തം ആണെന്നും, യാതൊരുവിധ തരത്തിലുള്ള ശാസ്ത്രബോധം ഇല്ലാതെയുള്ളതാണെന്നും നിരവധി പേർ കുറ്റപ്പെടുത്തി.

എന്നാൽ ഇത് രാജ്യത്തുടനീളം നിലനിൽക്കുന്ന ഒരു തീരുമാനമാണെന്ന കാര്യത്തിൽ ഇനിയും സംശയങ്ങൾ ഉണ്ട്. ഇത് ഒരു ദേശീയ തീരുമാനം അല്ലെന്ന നിഗമനത്തിലാണ് എൻഎച്ച്എസ് ഇംഗ്ലണ്ട് എത്തിയിരിക്കുന്നത്. ഈസ്റ്റ് മിഡ്‌ലാൻഡ് ആംബുലൻസ് സർവീസ് ആണ് ആദ്യമായി ആർത്തവം വിരാമത്തിന്റെ ലക്ഷണങ്ങൾ അനുഭവിക്കുന്ന പുരുഷന്മാർക്ക് ഒരു വർഷം വരെ അവധിയെടുക്കാനുള്ള അനുമതി നൽകിയത്. സ്ത്രീകൾക്ക് ആർത്തവവിരാമത്തിന്റെ ലക്ഷണങ്ങളെപ്പോലെ, നാല്പതുകളുടെ അവസാനം പുരുഷന്മാർക്ക് ഉണ്ടാകുന്ന ചില ലക്ഷണങ്ങളാണ് പുരുഷന്മാരിൽ ഇതുകൊണ്ട് അർത്ഥമാക്കുന്നത്. ഇത് യാഥാർത്ഥ്യമാണോ എന്നത് സംബന്ധിച്ച് വിദഗ്ധർക്കിടയിൽ പോലും ഐക്യമായ ഒരു തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല. അതിനിടയിൽ ഒരു എൻഎച്ച്എസ് ട്രസ്റ്റിന്റെ ഈ തീരുമാനം പുതിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരിക്കുകയാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിലേക്കുള്ള വിസ ഫീസ് വർദ്ധനവ് ഇന്ന് ഒക്ടോബർ 4-ാം തീയതി ബുധനാഴ്ച മുതൽ നിലവിൽ വന്നു. ഫീസ് വർദ്ധനവിന് പാർലമെന്റിന്റെ അനുമതി ലഭിച്ചിരുന്നു. വർക്ക് വിസകളുടെയും സന്ദർശന വിസകളുടെയും 1ഫീസുകളിൽ 15 ശതമാനം വർദ്ധനവ് കഴിഞ്ഞ ജൂലൈയിലാണ് സർക്കാർ പ്രഖ്യാപിച്ചത്. ഇതു കൂടാതെ സ്റ്റഡി വിസ, മുൻഗണനാ വിസ തുടങ്ങിയ വിഭാഗങ്ങൾക്കും ഫീസുകളിൽ 20 ശതമാനം വർദ്ധനവാണ് വരുത്തിയിരിക്കുന്നത്.


മലയാളികൾ കൂടുതലായും ആരോഗ്യ മേഖലയിലെ ജോലികൾക്കും പഠനത്തിനുമായാണ് യുകെയിൽ എത്തുന്നത്. നേഴ്സുമാർ , ഡോക്ടർമാർ , കെയറർമാർ തുടങ്ങിയ ആരോഗ്യ മേഖലയിലെ വിദഗ്ധ തസ്തികകളിൽ വന്നിട്ടുള്ള വിസ ഫീസുകളിലെ വർദ്ധനവ് മലയാളികളെ കാര്യമായി ബാധിക്കും. സന്ദർശന വിസയിലും മുൻഗണനാ വിസയിലുമുള്ള ഫീസ് വർദ്ധനവ് മാതാപിതാക്കളെ യുകെയിൽ കൊണ്ടുവരാൻ ആഗ്രഹിക്കുന്ന മലയാളികൾക്ക് തിരിച്ചടിയാകും. 6 മാസത്തിൽ താഴെയുള്ള സന്ദർശന വിസയുടെ ഫീസ് 115 പൗണ്ട് ആയാണ് ഉയർന്നിരിക്കുന്നത്. വിദേശ വിദ്യാർഥികൾക്കുള്ള ഫീസ് 490 പൗണ്ട് ആയി ഉയർന്നു.

3 വർഷം വരെയുള്ള സ്കിൽഡ് വർക്കർമാർക്കുള്ള വിസ ഫീസുകൾ 459 പൗണ്ടിൽ നിന്ന് 551 പൗണ്ട് ആയി വർദ്ധിച്ചു . സ്കിൽഡ് വർക്കർ വിസ മൂന്ന് വർഷത്തിൽ കൂടുതൽ ലഭിക്കണമെങ്കിൽ 1500 പൗണ്ട് ആണ് അടയ്ക്കേണ്ടത്. നേരത്തെ ഇത് 1423 പൗണ്ട് ആയിരുന്നു.

എൻഎച്ച്എസ്സിന്റെ നവീകരണത്തിനും പൊതുമേഖലയിലെ ജീവനക്കാരുടെ ശമ്പള വർദ്ധനവിന്റെ അധിക ചിലവുകൾ കണ്ടെത്തുന്നതിനുമായാണ് വിസ ഫീസുകളിലെ വർദ്ധനവ് ഉപയോഗിക്കുക എന്ന് പ്രധാനമന്ത്രി ഋഷി സുനക് നേരത്തെ വ്യക്തമാക്കിയിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

മിഡ് ലാന്റ് – മാഞ്ചസ്റ്റർ അതിവേഗ റെയിൽ പദ്ധതി ബ്രിട്ടൻ ഉപേക്ഷിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . ഇതിനോട് അനുബന്ധിച്ചുള്ള പ്രഖ്യാപനം പ്രധാനമന്ത്രി ഋഷി സുനക് ഇന്ന് നടത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കൺസർവേറ്റീവ് പാർട്ടിയുടെ സമ്മേളനത്തിലെ തന്റെ പ്രസംഗത്തിൽ ഇതിന് പകരമായി നിരവധി ബദൽ പദ്ധതികൾ പ്രധാനമന്ത്രി പ്രഖ്യാപിക്കും എന്നാണ് റിപോർട്ടുകൾ. മിഡ് ലാന്റ് – മാഞ്ചസ്റ്റർ അതിവേഗ റെയിൽ പദ്ധതിയെക്കുറിച്ച് ആഴ്ചകൾ നീണ്ട ഊഹാപോഹങ്ങളും വിവാദങ്ങളും അരങ്ങേറിയിരുന്നു. പദ്ധതിയെക്കുറിച്ച് കൺസർവേറ്റീവ് പാർട്ടിയിൽ തന്നെ രണ്ട് അഭിപ്രായങ്ങൾ നിലനിൽക്കുന്നതായുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നു.


പദ്ധതി ഒഴിവാക്കാനുള്ള തീരുമാനം പ്രാദേശിക തലത്തിലും ബിസിനസുകാർക്കിടയിലും കടുത്ത എതിർപ്പിന് കാരണമായിട്ടുണ്ട്. പദ്ധതി ഉപേക്ഷിക്കുന്നത് നോർത്തേൺ ഇംഗ്ലണ്ടിലുള്ളവർക്ക് തങ്ങളെ രണ്ടാം തരം പൗരന്മാരാക്കുന്നതെന്ന ചിന്ത നൽകുമെന്ന് മാഞ്ചസ്റ്റർ മേയറും ലേബർ പാർട്ടിയുടെ നേതാവുമായ ആൻഡി ബേൺഹാം പറഞ്ഞു, വെസ്റ്റ് മിഡ് ലാൻഡിലെ തന്നെ കൺസർവേറ്റീവ് പാർട്ടിയുടെ മേയറും പദ്ധതി റദ്ദാക്കുന്നതിനെതിരെ ശക്തമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ അതിവേഗ റെയിൽ പാത യാത്രാസമയം കുറയ്ക്കുമെന്നും ലണ്ടന് പുറത്ത് കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നും പ്രതീക്ഷിക്കപ്പെട്ടിരുന്നു .

മിഡ്‌ലാൻഡ് – മാഞ്ചസ്റ്റർ അതിവേഗ റെയിൽ പാതയുടെ ചെലവിനെ കുറിച്ചുള്ള ആശങ്കകൾ ശക്തമായതാണ് പദ്ധതി ഉപേക്ഷിക്കാനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് . പദ്ധതിയുടെ എസ്റ്റിമേറ്റ് ഏകദേശം 71 മില്യൻ പൗണ്ട് ആയിരുന്നു . എന്നാൽ 2019 -ൽ തയ്യാറാക്കിയ ഈ എസ്റ്റിമേറ്റിൽ നിലവിലെ സാഹചര്യത്തിൽ വൻ വർദ്ധനവ് വന്നിട്ടുണ്ടാകാമെന്നാണ് വിലയിരുത്തപ്പെടുന്നത്. പണപ്പെരുപ്പത്തിന്റെ തോത് കണക്കിലെടുത്ത് പദ്ധതിയുടെ പ്രായോഗികതയെ കുറിച്ച് വിശകലനം ചെയ്യാത്തത് മണ്ടത്തരമായിരിക്കുമെന്ന് പ്രതിരോധ സെക്രട്ടറി ഗ്രാന്റ് ഷാപ്‌സ് കഴിഞ്ഞമാസം അഭിപ്രായപ്പെട്ടിരുന്നു

ന്യൂസ് ഡെസ്ക് മലയാളം യുകെ

നാളെയും വെള്ളിയാഴ്ചയുമായി നടത്താനിരുന്ന ലണ്ടൻ ട്യൂബ് സ്ട്രൈക്ക് യൂണിയൻ പിൻവലിച്ചു. ജോലിയും മറ്റ് സേവന വേതന വ്യവസ്ഥകളും സംബന്ധിച്ചുള്ള ചർച്ചകളിൽ കാര്യമായി പുരോഗതി ഉണ്ടായതായി യൂണിയൻ അറിയിച്ചു.


സമരം നടക്കുകയാണെങ്കിൽ 3000 ത്തോളം റെയിൽ, മാരിടൈം ട്രാൻസ്പോർട്ട് (ആർഎം റ്റി) യൂണിയൻ അംഗങ്ങൾ ബുധനും വെള്ളിയാഴ്ചയും പണിമുടക്കിൽ ഏർപ്പെടുമായിരുന്നതാണ് ഒഴിവായത്. 600 പോസ്റ്റുകൾ ഇല്ലാതാകുന്നതുമായി ബന്ധപ്പെട്ട് യൂണിയനും അധികൃതരുമായി കത്തിൽ ആയിരുന്നു. ജോലി, പെൻഷൻ, വർക്കിങ് എഗ്രിമെൻറ് എന്നീ കാര്യങ്ങളിൽ വിപുലമായ ചർച്ചകൾ ഇനിയും നടക്കേണ്ടതുണ്ടെങ്കിലും പ്രധാന തർക്ക വിഷയങ്ങൾ പരിഹരിക്കപ്പെട്ടതായി യൂണിയൻ അറിയിച്ചു.


ആർ എം റ്റി ഈ ആഴ്ച ആസൂത്രണം ചെയ്ത പണിമുടക്ക് പിൻവലിച്ചതിനും സ്റ്റേഷനുകളുടെ പ്രവർത്തനം തടസ്സമില്ലാതെ നടക്കുന്നതിലും അതിയായ സന്തോഷമുണ്ടെന്ന് ലണ്ടൻ അണ്ടർ ഗ്രൗണ്ടിലെ കസ്റ്റമർ ഓപ്പറേഷൻസ് ഡയറക്ടർ നിക്ക് ഡെന്റ് പറഞ്ഞു. ഇത് ലണ്ടനിലെ ട്യൂബ് യാത്രക്കാരെയും സന്ദർശകരെയും സംബന്ധിച്ച് നല്ല ഒരു വാർത്തയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തങ്ങളുടെ ജീവനക്കാരുടെ തൊഴിൽ നഷ്ടവും ജോലിഭാരം കൂടുമെന്ന ഭയവുമാണ് ആർഎം റ്റി യൂണിയനെ സമരത്തിലേക്ക് തള്ളിവിട്ടത്. എന്നാൽ ആർക്കും ജോലി നഷ്ടപ്പെടില്ലെന്ന ഉറപ്പ് മാനേജ്മെന്റിൽ നിന്നും യൂണിയന് ലഭിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : 2023-ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം കോവിഡ് വാക്സിൻ വികസിപ്പിക്കുന്നതിൽ നിർണായക സംഭാവനകൾ നൽകിയ ശാസ്ത്രജ്ഞർക്ക്. കാറ്റലിൻ കരീക്കോ, ഡ്രൂ വീസ്മാൻ എന്നിവരാണ് ഈ വർഷത്തെ നോബേലിന് അർഹരായത്. ഇവരുടെ കണ്ടുപിടിത്തങ്ങളാണ് കോവിഡ് 19 നെതിരായ എംആർഎൻഎ (മെസഞ്ചർ ആർഎൻഎ) വാക്സിൻ വികസിപ്പിക്കുന്നതിലേക്ക് ശാസ്ത്രസമൂഹത്തെ നയിച്ചത്.

ഹംഗറിയിലെ സഗാൻ യൂണിവേഴ്സിറ്റിയിലെ പ്രഫസറാണ് കാറ്റലിൻ കരീക്കോ. പെൻസിൽവാനിയ സർവകലാശാലയിലെ പ്രഫസറാണ് ഡ്രൂ വീസ്മാൻ. രണ്ട് പേരും പെൻസിൽവാനിയ സർവകലാശാലയിൽ നടത്തിയ പരീക്ഷണമാണ് മരുന്ന് വികസിപ്പിക്കുന്നതിൽ നിർണായകമായത്.

എംആർഎൻഎ എങ്ങനെ രോഗപ്രതിരോധ സംവിധാനവുമായി യോജിച്ച് പ്രവർത്തിക്കുന്നു എന്ന കണ്ടെത്തലാണ് പുരസ്കാര നേട്ടത്തിലേക്ക് രണ്ട് പേരെയും നയിച്ചത്. ഹെപ്പറ്റൈറ്റിസ്, മങ്കിപോക്സ് തുടങ്ങിയവയ്ക്കെതിരെയുള്ള വാക്‌സിൻ ഒരുക്കുന്നതിലും ഡ്രൂവിന്റെയും കാറ്റലിന്റെയും പഠനം സഹായകമായി. നൊബേൽ വൈദ്യശാസ്ത്ര വിഭാഗം സമിതിയുടെ സെക്രട്ടറി ജനറൽ തോമസ് പൾമൻ ആണ് വിജയികളെ പ്രഖ്യാപിച്ചത്. ആല്‍ഫ്രഡ് നൊബേലിന്റെ ചരമവാര്‍ഷിക ദിനമായ ഡിസംബര്‍ 10ന് പുരസ്‌കാരം സമ്മാനിക്കും. സര്‍ട്ടിഫിക്കറ്റും സ്വർണമെഡലും 1.1 കോടി സ്വീഡിഷ് ക്രോണയും ഉൾപ്പെടുന്നതാണ് പുരസ്‌കാരം.

ഇന്നലെ ആരംഭിച്ച ഡോക്ടർമാരുടെ 72 മണിക്കൂർ പണിമുടക്ക് രോഗികളെ കടുത്ത ദുരിതത്തിലാക്കി. ജൂണിയർ ഡോക്ടർമാരും കൺസൾട്ടന്മാരുമാണ് മൂന്ന് ദിവസത്തെ സംയുക്ത പണിമുടക്കിൽ പങ്കെടുക്കുന്നത്. സമരമൂലം ആശുപത്രികളുടെ പ്രവർത്തനം തടസ്സപ്പെടുമെന്ന് എൻഎച്ച്എസ് മേധാവികൾ രോഗികൾക്ക് മുന്നറിയിപ്പ് നേരത്തെ നൽകിയിരുന്നു.


ഇന്നലെ 7 മണിക്ക് ആരംഭിച്ച പണിമുടക്ക് അടിയന്തര സേവനങ്ങളെ ബാധിക്കുമെന്ന് ഉറപ്പാണ്. ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് പണിമുടക്ക് നടക്കുന്നത്. രണ്ടാഴ്ച മുമ്പ് സമാനമായ രീതിയിൽ ഡോക്ടർമാരുടെയും കൺസൾട്ടന്മാരുടെയും സമരം നടത്തിയിരുന്നു. എന്നാൽ ആ സമരം 24 മണിക്കൂർ മാത്രമായതിനാൽ രോഗികൾക്ക് അധികം ദുരിതം സമ്മാനിച്ചിരുന്നില്ല. കോവിഡ് കാലത്തെ സമ്മർദ്ദത്തെ തുടർന്ന് എൻഎച്ച്എസ് സേവനങ്ങൾക്കായി കാത്തിരിക്കുന്നവരുടെ പട്ടിക വളരെ കൂടിയിരുന്നു. എൻഎച്ച്എസിൽ നടന്നുകൊണ്ടിരിക്കുന്ന തുടർ സമരങ്ങൾ രോഗികളുടെ കാത്തിരിപ്പ് സമയം ഇനിയും കൂട്ടുമെന്ന ആശങ്കയിലാണ് അധികൃതർ.


തുടർച്ചയായ സമരങ്ങൾ വെല്ലുവിളി നിറഞ്ഞതാണെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് മെഡിക്കൽ ഡയറക്ടർ പ്രൊഫസർ സ്റ്റീഫൻ പോവിസ് പറഞ്ഞു. അടിയന്തര പരിചരണം ആവശ്യമുള്ള ആളുകളോട് എ & ഇ യൂണിറ്റുകളെ ആശ്രയിക്കാനോ 999 എന്ന നമ്പറിൽ വിളിക്കാനോ ആണ് നിർദ്ദേശം നൽകിയിരിക്കുന്നത്. മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ 111 എന്ന നമ്പറിൽ ആണ് ബന്ധപ്പെടേണ്ടത്. കഴിഞ്ഞ ഡിസംബറിൽ എൻഎച്ച്എസ് പണിമുടക്ക് ആരംഭിച്ചതിനുശേഷം ഇതുവരെ ഒരു ദശലക്ഷത്തിലധികം രോഗികളുടെ ബുക്കിങ്ങുകൾ പുന:ക്രമീകരിക്കേണ്ടതായി വന്നതായാണ് കണക്കുകൾ .

ന്യൂസ് ഡെസ്ക് മലയാളം യുകെ

സൂപ്പർമാർക്കറ്റുകൾ തമ്മിലുള്ള കടുത്ത മത്സരം മൂലം രണ്ട് വർഷത്തിനുള്ളിൽ ആദ്യമായി രാജ്യത്തെ ഭക്ഷ്യവിപണിയിൽ വിലകുറഞ്ഞു. സെപ്റ്റംബർ മാസത്തിൽ വില കഴിഞ്ഞ മാസത്തേക്കാൾ 0.1% കുറഞ്ഞതായാണ് ബ്രിട്ടീഷ് റീറ്റെയിൽ കൺസോർഷ്യം (ബി ആർ സി ) വെളിപ്പെടുത്തിയത്. പാലുത്പന്നങ്ങൾ, മത്സ്യം , പച്ചക്കറികൾ എന്നിവയുടെ വിപണി വിലയാണ് കുറഞ്ഞത്. എന്നാൽ പലചരക്ക് സാധനങ്ങളുടെ വില ഉയർന്ന നിലയിൽ തന്നെയാണെങ്കിലും വരും മാസങ്ങളിൽ കുറയുമെന്നാണ് കരുതപ്പെടുന്നത്.


മൊത്തത്തിൽ ഭക്ഷ്യേതര സാധനങ്ങൾ ഉൾപ്പെടെയുള്ളവയുടെ വില 6.2% ആയി കുറഞ്ഞതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത് ഒരു വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കാണ്. സ്കൂൾ യൂണിഫോമുകളുടെയും കുട്ടികൾക്ക് ആവശ്യമായ മറ്റ് സാധനങ്ങളുടെയും വിലകുറഞ്ഞത് കുടുംബങ്ങളെ വളരെയേറെ സഹായിച്ചതായി ബി ആർ സി പറഞ്ഞു. ഈ വർഷം മുതൽ വിലക്കയറ്റം മന്ദഗതിയിലാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബി ആർ സി യുടെ ചീഫ് എക്സിക്യൂട്ടീവ് ഹെലൻ സീക്കിൻസൺ പറഞ്ഞു.


എന്നാൽ സൂപ്പർമാർക്കറ്റുകൾ വില കുറച്ചിട്ടും കുടുംബ ബഡ്ജറ്റുകൾ താളം തെറ്റിയതായി ബി ആർ സി യുമായി ചേർന്ന് ഷോപ്പ് വിലസൂചിക നിർണ്ണയിക്കുന്ന നീൽസെൻഐക്യു, -ൽ നിന്നുള്ള മൈക്ക് വാറ്റ് കിൻസ് പറഞ്ഞു. യുകെയിൽ ആഗസ്റ്റ് വരെയുള്ള പണപ്പെരുപ്പ നിരക്ക് 6.7% ആയി കുറഞ്ഞത് പാൽ, ചീസ്, പച്ചക്കറി എന്നിവയുടെ വിലയിടിവിന് സഹായിച്ചതായാണ് കണക്കുകൂട്ടുന്നത്. പണപ്പെരുപ്പത്തിലെ കുറവാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിനെ കഴിഞ്ഞ മാസം നടന്ന യോഗത്തിൽ യുകെയിലെ പലിശ നിരക്കിൽ മാറ്റമില്ലാതെ നിലനിർത്താൻ സഹായിച്ചത്

Copyright © . All rights reserved