Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

വംശീയ വിദ്വേഷം നിറഞ്ഞ കത്തിന്റെ അന്വേഷണത്തിന് പിന്നാലെ ലേബർ പാർട്ടി എംപി ഡയാൻ ആബട്ടിനെ സസ്പെൻഡ് ചെയ്തതായി പാർട്ടി അറിയിച്ചു. വിവാദ പരാമർശം അടങ്ങിയ കത്ത് ഞായറാഴ്ച ആണ് പ്രസിദ്ധീകരിക്കപ്പെട്ടത്. തൻറെ പരാമർശങ്ങൾ പിൻവലിക്കുന്നതായി അറിയിച്ചുകൊണ്ട് ഡയാൻ പിന്നീട് ട്വീറ്റ് ചെയ്തു. തൻെറ പ്രസ്‌താവനയിൽ മറ്റുള്ളവർക്ക് ഉണ്ടായ വേദനയ്ക്ക് താൻ ക്ഷമ ചോദിക്കുന്നുവെന്നും ട്വീറ്റിൽ പറയുന്നു. അതേസമയം ഡയാൻ ആബട്ടിൻെറ പ്രസ്‌താവന കുറ്റകരമാണെന്ന് ലേബർ പാർട്ടി പറഞ്ഞു.

ഡയാൻ ആബട്ടിൻെറ വിവാദ പരാമർശം ഇങ്ങനെ: “പ്രീ-സിവിൽ അമേരിക്കയിൽ ഐറിഷ്, ജൂത വംശജർക്ക് ബസിന്റെ പിൻഭാഗത്ത് ഇരിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. വർണ്ണവിവേചനം നിലനിന്നിരുന്ന കാലഘട്ടത്തിൽ ഈ വിഭാഗങ്ങൾക്ക് വോട്ടുചെയ്യാൻ സാധിച്ചിരുന്നു. അടിമത്തത്തിന്റെ കാലഘട്ടത്തിൽ അടിമക്കപ്പലുകളിൽ വെള്ളക്കാർ ആരും ഉണ്ടായിരുന്നില്ല. വംശീയത നിറമുള്ള ആളുകളെ മാത്രമേ ബാധിക്കുകയുള്ളൂ എന്ന വീക്ഷണത്തെ ചോദ്യം ചെയ്യുന്ന ഗാർഡിയനിലെ ഒരു ലേഖനത്തോട് പ്രതികരിക്കുകയായിരുന്നു അവർ.” മിസ് ആബട്ടിന്റെ കത്തിനെ തീർത്തും വർണ വിവേചനം നിറഞ്ഞ കത്ത് എന്ന് വിശേഷിപ്പിച്ചുകൊണ്ട് ബ്രിട്ടീഷ് ജൂവ്സ് ബോർഡ് ഓഫ് ഡെപ്യൂട്ടീസ് രംഗത്തു വന്നു.

പ്രസ്താവനയ്ക്ക് പിന്നാലെ തൻെറ പരാമർശം മൂലം ആർക്കെങ്കിലും വേദന ഉണ്ടായിട്ടുണ്ടെങ്കിൽ താൻ ക്ഷമ ചോദിക്കുന്നതായി അവർ പറഞ്ഞു. വംശീയത പല വിഭാഗങ്ങളും പല തലത്തലാണ് അനുഭവിച്ചിരുന്നതെന്നും ഐറിഷ്, ജൂത വംശജർക്ക് അവരുടേതായ രീതിയിൽ ഭീകരമായ അനീതികൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ഡയാൻ ആബട്ടിൻെറ അഭിപ്രായങ്ങളെ ലേബർ പാർട്ടി പൂർണ്ണമായും അപലപിക്കുന്നതായി ലേബർ പാർട്ടി വക്താവ് പറഞ്ഞു.

യുകെ മലയാളികളെ മുഴുവൻ ദുഃഖത്തിലാഴ്ത്തി വിടവാങ്ങിയ മഞ്ജുഷ് മാണിയുടെ പൊതുദർശനം സെന്റ് മേരീസ് ആന്റ് സെൻറ് വിൽഫ്രഡ് പള്ളിയിൽ നടന്നു. ശുശ്രൂഷകൾക്ക് ഫാ. ജോസ് അന്ത്യാംകുളം നേതൃത്വം നൽകി. ലീഡ്സ് സെന്റ് മേരീസ് ആൻറ് സെന്റ് വിൽഫ്രഡ് ഇടവകയുടെ മുൻ വികാരിയും സെൻറ് തോമസ് മോർ മിഷന്റെയും കാതറീൻ മിഷന്റെയും ഡയറക്ടറായ ഫാ. മാത്യു മുളയോലിയും ഷെഫീൽഡിലെ സെൻ്റ്. മറിയം ത്രേസ്യ മിഷൻ ഡയറക്ടറായ ജോം മാത്യു കിഴക്കാരക്കാട്ടും ശുശ്രൂഷകളിൽ പങ്കെടുക്കാനും മഞ്ജുഷിന് ആദരാഞ്ജലികൾ അർപ്പിക്കാനും എത്തിയിരുന്നു.

വെയ്ക്ക് ഫീൽഡിലെ സൗമ്യതയുടെയും പുഞ്ചിരിയുടെയും മുഖമായ മഞ്ജുഷിന്റെ വിയോഗം താങ്ങാനാവാത്തതിലുള്ള ദുഃഖത്തിലാണ് വെസ്റ്റ് യോർക്ക് ഷെയറിലെ മലയാളികൾ .

മഞ്ജുഷിന്റെ വിയോഗത്തിൽ വിഷമിക്കുന്ന ഭാര്യ ബിന്ദുവിനെയും കുട്ടികളായ ആൻമേരിയേയും അന്നയെയും ആശ്വസിപ്പിക്കാൻ വാക്കുകൾ കിട്ടാതെ ബന്ധുക്കളും മിത്രങ്ങളും വിഷമിക്കുന്ന കാഴ്ച ആരുടെയും കണ്ണ് നിറയ്ക്കുന്നതായിരുന്നു. മഞ്ജുഷ് വിടവാങ്ങിയത് ഓരോരുത്തർക്കും ഓർമ്മിക്കാൻ ഒട്ടേറെ ഓർമ്മകൾ ബാക്കി വച്ചായിരുന്നു. അതുകൊണ്ടുതന്നെ മഞ്ജുഷിന്റെ അന്ത്യ യാത്രാമൊഴി ഏവരെയും കണ്ണീരണിയിക്കുന്നതായിരുന്നു.

22-ാം തീയതി ശനിയാഴ്ച മൂന്നുമണിയോടുകൂടി മഞ്ജുഷിന്റെ ഭൗതികശരീരം വെയ്ക് ഫീൽഡിലെ സ്വഭവനത്തിൽ എത്തിച്ചിരുന്നു. അവിടെനിന്നാണ് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ വിലാപ യാത്രയായി മൃതദേഹം സെന്റ് മേരീസ് ആന്റ് സെൻറ് വിൽഫ്രഡ് ദേവാലയത്തിൽ എത്തിച്ചത്. വിലാപയാത്രയിൽ പങ്കെടുക്കാനായി നിരവധി മലയാളികളാണ് യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് മഞ്ജുഷിന്റെ താമസസ്ഥലത്ത് എത്തിച്ചേർന്നത്.

മഞ്ജുഷിനു വേണ്ടി ചെയ്ത സേവനങ്ങൾക്ക് അദ്ദേഹത്തിൻറെ ഭാര്യ ബിന്ദുവിന്റെ സഹോദരൻ ബിനു ആൻറണി ലീഡ്സ് ഇടവക സമൂഹത്തിനും അസോസിയേഷനും മഞ്ജുഷിനെ വിഷമസന്ധിയിൽ സഹായിച്ച എല്ലാവർക്കുമുള്ള നന്ദി അറിയിച്ചു.

വെയിക് ഫീൽഡിൽ കുടുംബസമേതം താമസിച്ചിരുന്ന മഞ്ജുഷ് മാണി (48) ക്യാൻസർ ബാധിച്ച് ഏപ്രിൽ 17 തിങ്കളാഴ്ചയാണ് മരണമടഞ്ഞത് . ഭാര്യയും പറക്കമുറ്റാത്ത രണ്ടു പെൺകുട്ടികളെയും തനിച്ചാക്കിയാണ് മഞ്ജുഷ് ഈ ലോകത്തോട് യാത്ര പറഞ്ഞത്. ഷെഫായിട്ട് ജോലി ചെയ്തു കൊണ്ടിരുന്ന മഞ്ജുഷിന്റെ ഭാര്യ ബിന്ദു എൻഎച്ച്എസിൽ നേഴ്സായി ആണ് ജോലി ചെയ്യുന്നത്. മഞ്ജുഷ് ബിന്ദു ദമ്പതികളുടെ രണ്ട് പെൺമക്കളായ ആൻ മേരിയും, അന്നയും യഥാക്രമം എ ലെവലിലും പത്താം ക്‌ളാസ്സിലുമാണ് പഠിക്കുന്നത്.

രണ്ട് വർഷം മുൻപാണ് തനിക്കു ക്യാൻസർ പിടിപെട്ടിരിക്കുന്ന കാര്യം മഞ്ജുഷ് തിരിച്ചറിഞ്ഞത്. എല്ലാവരെയും ചിരിച്ചുകൊണ്ട് സ്വാഗതം ചെയ്യുന്ന, ആരോടും സൗഹൃദം കൂടുന്ന നല്ലൊരു മനസ്സിനുടമയായിരുന്നു മഞ്ജുഷ്. അതുകൊണ്ടു തന്നെ ഈ മരണം വെയിക്ഫീൽഡ് മലയാളികളുടെ നൊമ്പരമായി മാറിയത്. പിറവം മൈലാടിയിൽ കുടുംബാംഗമായ മഞ്ജുഷിന്റെ ആവശ്യപ്രകാരം നാട്ടിലാണ് സംസ്‌കാരം നടത്തുന്നത്.

വെസ്റ്റ് യോർക്ക് ഷെയർ മലയാളി അസോസിയേഷനുവേണ്ടി പ്രസിഡൻറ് ജോസ് പരപ്പനാട്ട്, സെക്രട്ടറി ടോണി പാറടിയിൽ, യുക്മയ്ക്ക് വേണ്ടി വെസ്റ്റ് യോർക്ക് ഷെയർ റീജിനൽ വൈസ് പ്രസിഡൻറ് സിബി മാത്യു , വെയ്ക്ഫീൽഡ് വാരിയേഴ്സ് സ്പോർട്സ് ആന്റ് ഗെയിംസ് പ്രസിഡൻറ് ജിമ്മി ദേവസ്യകുട്ടി  ,മലയാളം യുകെ ന്യൂസിനു വേണ്ടി ജോജി തോമസ് എന്നിവർ ആദരാഞ്ജലികൾ അർപ്പിച്ചു. ലീഡ്സ് ഇടവക ദേവാലയത്തെ പ്രതിനിധീകരിച്ച് സിബി തോമസ് സംസാരിച്ചു. പിറവം സംഗമം യുകെയുടെ പ്രതിനിധികളും ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയിരുന്നു

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ. മുൻ ഐഎസ്ഐഎസ് പോരാളി ഭീകരൻ ചാനൽ കടന്നെത്തിയാതായി റിപ്പോർട്ട്‌. 42 വയസുള്ള ഇയാൾ 17 കാരനെ പോലെയാണ് എത്തിയതെന്നും അധികൃതർ പറഞ്ഞു. ബ്രിട്ടനിലേക്ക് എത്തുന്നതിനു മുൻപ് വ്യാജരേഖകൾ ചമച്ച് 18 വയസിൽ താഴെയുള്ളവരുടെ ക്യാമ്പിൽ താമസിച്ചിരുയുന്നതായും സുരക്ഷാഉദ്യോഗസ്ഥർ പറഞ്ഞു. ‘എജെ’ എന്ന് മാത്രം പേരിട്ടിരിക്കുന്ന ഇയാൾ ഇറാഖ് സ്വദേശിയാണ്. സ്വന്തം രാജ്യത്തെ തീവ്രവാദ ഗ്രൂപുകളിൽ സജീവ പ്രവർത്തകനായിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.

ചെറിയ ബോട്ടിലാണ് ഭീകരൻ എത്തിയതെന്നും, ഇതിനായി വ്യാജ ഐഡി ഉപയോഗിച്ചെന്നുമാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌. ശരീരം മുഴുവൻ ടാറ്റൂ ചെയ്ത്, താടിയും മുടിയും വളർത്തിയ അവസ്ഥയിൽ പ്രായം കുറഞ്ഞ ആളായി കാണിച്ചാണ് അനധികൃതമായി കടന്നത്. 2021ലാണ് ഇയാൾ യുകെയിൽ എത്തിയത്. തുടർന്ന് ലണ്ടനിലെ പ്രാദേശിക അധികാരികളുടെ പരിചരണത്തിൽ പാർപ്പിക്കുകയും ചെയ്തു.

എന്നാൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ യൂറോപ്പിൽ വ്യാപിച്ചുകിടക്കുന്ന അഭയാർഥികളുടെ ഡാറ്റാബേസുമായി ബന്ധപ്പെട്ട് ഇയാളുടെ വിരലടയാളം പരിശോധിച്ചതിനെത്തുടർന്ന് യഥാർത്ഥ ഐഡന്റിറ്റി പുറത്ത് വന്നത്. 2006ൽ ഇറാഖിൽ വെച്ച് യുഎസിന്റെയും യുകെയുടെയും സുരക്ഷാ സേനയുമായാണ് പ്രതി ആദ്യമായി ഏറ്റുമുട്ടിയതെന്നും തീവ്രവാദിയായി രേഖപ്പെടുത്തിയെന്നും അധികൃതർ വ്യക്തമാക്കി. എൻഎച്ച്എസിന് മാത്രം ചികിത്സിക്കാൻ കഴിയുന്ന വിഷാദരോഗം തനിക്ക് ഉണ്ടെന്നും ഇറാഖിലേക്ക് നാടുകടത്തുന്നത് തൻെറ മനുഷ്യാവകാശ ലംഘനമാണെന്നും അവകാശപ്പെട്ട് ലീഗൽ എയ്ഡ് ഫണ്ടഡ് കേസിൽ നാടുകടത്തലിനെതിരെ നിയമപോരട്ടം നടത്തുകയാണ് ഇയാൾ.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

രാജ്യത്തെ സുരക്ഷാ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിൻെറ ഭാഗമായി അടിയന്തിര മുന്നറിയിപ്പ് നൽകുന്ന എമർജൻസി അലെർട്ടുകളുടെ പരീക്ഷണം ഇന്ന് നടക്കും. എമർജൻസി അലെർട്ടുകൾ ഭാവിയിൽ നിങ്ങളുടെ ജീവൻ രക്ഷിച്ചേക്കാം എന്ന് യുകെ ഉപപ്രധാനമന്ത്രി ഒലിവർ ഡൗഡൻ പറഞ്ഞു. രാജ്യത്തുടനീളമുള്ള ജനങ്ങളുടെ ഫോണുകളിൽ ഇന്ന് വൈകുന്നേരം 3:00 മണിക്ക് ഏകദേശം 10 സെക്കൻഡ് നേരം നീണ്ടുനിൽക്കുന്ന അലാറം കേൾക്കും. പരീക്ഷണത്തിന്റെ ഭാഗമായി ചില കായിക മത്സരങ്ങളും തിയേറ്റർ ഷോകളും താൽക്കാലികമായി നിർത്തിവയ്ക്കുമെങ്കിലും പൊതുജനങ്ങളിൽ നിന്ന് നടപടികൾ ഒന്നും ആവിശ്യമില്ലെന്ന് ഒലിവർ ഡൗഡൻ പറഞ്ഞു. എമർജൻസി അലെർട്ടുകൾ വെള്ളപ്പൊക്കം, കാട്ടുതീ, ഭീകരാക്രമണം തുടങ്ങിയ സന്ദർഭങ്ങളിലായിരിക്കും ഉപയോഗിക്കുക.

പരീക്ഷണത്തിൻെറ പേരിൽ ജനങ്ങൾ ആശങ്കപെടേണ്ടതില്ലെന്നും തങ്ങളുടെ 4G, 5G ഉപകരണങ്ങളിൽ ടെസ്റ്റ് അലേർട്ട് ലഭിച്ചതിന് ശേഷം പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ലെന്നും ഒലിവർ പറഞ്ഞു. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം ഉറപ്പാക്കുക എന്നതാണ് സർക്കാരിന്റെ പ്രാഥമിക ലക്ഷ്യം ലക്ഷ്യം എന്ന് അദ്ദേഹം പറഞ്ഞു. അതിനാൽ തന്നെ അടിയന്തര സാഹചര്യങ്ങളിൽ ജനങ്ങളെ സംരക്ഷിക്കാനുള്ള വഴിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് ഒരു പരീക്ഷണം മാത്രമാണെന്നും നിങ്ങൾക്ക് ലഭിക്കുന്ന മറ്റേതു സന്ദേശവും പോലെ തന്നെ ഇതിനെ കരുതിയാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.

അലെർട്ടുകൾ ലഭിക്കേണ്ടാത്തവർക്ക് ഫോണിലെ സെറ്റിങ്സിൽ അത് തിരഞ്ഞെടുക്കാം. അതേസമയം ഓഫായ അല്ലെങ്കിൽ എയർപ്ലെയിൻ മോഡിലുള്ള ഫോണുകൾക്കും അലേർട്ടുകൾ ലഭിക്കില്ല. “ഇത് ഒരു പുതിയ യുകെ സർക്കാർ സേവനമായ എമർജൻസി അലേർട്ടുകളുടെ ഒരു പരീക്ഷണമാണ്, അലേർട്ടുകൾ സമീപ പ്രദേശങ്ങളിൽ അടിയന്തരാവസ്ഥയുണ്ടെങ്കിൽ മുന്നറിയിപ്പ് നൽകും” എന്നാണ് പരീക്ഷണ സന്ദേശത്തിൻെറ ഉള്ളടക്കം. യഥാർത്ഥ അടിയന്തരാവസ്ഥ സമയങ്ങളിൽ സുരക്ഷിതരാവാൻ അലേർട്ടിലെ നിർദ്ദേശങ്ങൾ പാലിക്കുക. കൂടുതൽ വിവരങ്ങൾക്കായി സർക്കാരിൻെറ gov.uk/alerts സന്ദർശിക്കുക.

വാല്‍സാള്‍:  യുകെയിലെ മലയാളി സമൂഹത്തിന് ദുഖത്തിന്റെ മറ്റൊരു ദിനം കൂടി നല്‍കി ബര്‍മിംഗ്ഹാമിനടുത്ത് വാല്‍സാളില്‍ നിന്നൊരു മരണവാര്‍ത്ത. ഏവര്‍ക്കും പ്രിയങ്കരിയായിരുന്ന സിസിലി ജോയ് ആണ് ഇന്നലെ രാത്രിയോടെ മരണത്തിന് കീഴടങ്ങിയത്. ആരോഗ്യപരമായ കാരണങ്ങളാല്‍ വാല്‍സാല്‍ മാനര്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു സിസിലി. മോനിപ്പള്ളി സേക്രട്ട് ഹാര്‍ട്ട് ക്നാനായ പള്ളി ഇടവകാംഗമാണ്. താമരക്കാട് (അമനക്കര) പുളിക്കിയില്‍ ജോയ് ആണ് ഭര്‍ത്താവ്. താമരക്കാട് സെന്റ്‌ സെബാസ്റ്റ്യന്‍സ് ക്നാനായ പള്ളി ഇടവകാംഗമായ ജോയ് നിലവില്‍ യുകെകെസിഎ ജോയിന്റ് സെക്രട്ടറിയും സെന്‍ട്രല്‍ കമ്മറ്റി അംഗവുമാണ്. മൂത്ത മകള്‍ ജോയ്സി ജോയ് ബര്‍മിംഗ്ഹാം ആപ്പിള്‍ കമ്പനി സ്റ്റോറില്‍ ജോലി ചെയ്യുന്നു. രണ്ടാമത്തെ മകള്‍ ജ്യോതിസ് ജോയ് കീല്‍ യൂണിവേഴ്സിറ്റിയില്‍ രണ്ടാം വര്‍ഷ ഫാര്‍മസി വിദ്യാര്‍ത്ഥിനിയാണ്.

സഹോദരങ്ങള്‍ : ഗ്രേസി ജോര്‍ജ്ജ്, സിസ്റ്റര്‍ വിന്‍സി (ഹോളി ക്രോസ്സ് ഹസാരിബാഗ്), ലീലാമ്മ ജോസഫ്, സിസ്റ്റര്‍ ശോഭിത (എസ് വി എം  കോട്ടയം) , ജിജി വരിക്കാശ്ശേരി (ബര്‍മിംഗ്ഹാം യുകെ), ലാന്‍സ് വരിക്കാശ്ശേരി (മെല്‍ബണ്‍ ആസ്ട്രേലിയ)

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

പുകൾപെറ്റ ഇന്ത്യൻ രുചിയുടെ സ്വാദ് വിളിച്ചോതുന്ന റെസ്റ്റോറന്റുകൾ യുകെയിൽ ഒട്ടേറെയാണ്. ഇന്ത്യൻ വംശജരെ കൂടാതെ തദ്ദേശീയരായ ഇംഗ്ലീഷുകാരും ഇവിടുത്തെ നിത്യസന്ദർശകരാണ്. പല റെസ്റ്റോറന്റുകളുടെയും ഷെഫുകൾ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരാണ്. ഇന്ത്യൻ ഭക്ഷണത്തിൻെറ രുചി നുണയാൻ വില്യം രാജകുമാരനും കേറ്റ് രാജകുമാരിയും എത്തിയതിന് വൻ വാർത്താ പ്രാധാന്യമാണ് മാധ്യമങ്ങൾ നൽകിയത്. ബർമിംഗ്ഹാമിലെ ശർമ്മ കുടുംബം നടത്തുന്ന ഇന്ത്യൻ സ്ട്രീറ്ററി റെസ്റ്റോറന്റിലാണ് രാജകുമാരനും രാജകുമാരിയും ഭക്ഷണം കഴിക്കാൻ എത്തിയത്.

വെയിൽസിലെ രാജകുമാരനും രാജകുമാരിയും വൈവിധ്യമാർന്ന സംസ്‌കാരവും പൈതൃകവും ആഘോഷിക്കാനാണ് നഗരത്തിൽ എത്തിയത്. രാജ്യത്തെ വിവിധ ക്രിയേറ്റീവ് വ്യവസായങ്ങളിലെ നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്താൻ പദ്ധതിയിടുന്നതിന് ഭാഗമായാണ് ഈ സന്ദർശനം. ബർമിംഗ്ഹാമിലെ ജ്വല്ലറി ക്വാർട്ടറും ഇവർ സന്ദർശിക്കും. ആസ്റ്റൺ വില്ല ഫുട്ബോൾ ക്ലബ്ബിന്റെ കടുത്ത ആരാധകനായ വില്യമും ഭാര്യ കേറ്റും ഈ മേഖലയിലെ വളർച്ചയെ പറ്റി പഠിക്കും.

മെയ് 6 ന് നടക്കുന്ന ചാൾസ് രാജാവിന്റെ കിരീടധാരണത്തിന് രണ്ടാഴ്ച ഇരിക്കെയാണ് വില്യമിന്റെയും കേറ്റിന്റെയും ബർമിംഗ്ഹാം സന്ദർശനം. കഴിഞ്ഞ വർഷം മെയ് മാസത്തിലും വില്യം രാജകുമാരൻ ബിർമിംഗ്ഹാമിൽ പ്രത്യേക സന്ദർശനം നടത്തിയിരുന്നു. ഈ സന്ദർശനത്തിൽ ആൽഡ്രിഡ്ജ് റോഡിലെ ബിസിയു ഡഗ് എല്ലിസ് സ്‌പോർട്‌സ് സെന്ററിൽ സ്‌പോർട്‌സ് കീയിലെ അംഗങ്ങൾക്കൊപ്പം അദ്ദേഹം ബാഡ്മിന്റൺ കളിച്ചിരുന്നു.

എൻഎച്ച്എസ് നേഴ്സുമാർ നടത്താനിരിക്കുന്ന സമരത്തെ നിയമപരമായി നേരിടാൻ സർക്കാർ തയാറെടുക്കുന്നതിന്റെ വിവരങ്ങൾ പുറത്തുവന്നു. ഇതിന്റെ ഭാഗമായി രണ്ട് ദിവസത്തെ യൂണിയന്റെ സമരപരിപാടികൾ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് ബുധനാഴ്ച എൻ എച്ച് എസിന്റെ ഭാഗത്തു നിന്ന് നേഴ്സിംഗ് യൂണിയനായ റോയൽ കോളേജ് ഓഫ് നേഴ്സിംഗിന് കത്തയച്ചു. പണിമുടക്കിനെ തടഞ്ഞു കൊണ്ടുള്ള കോടതി ഉത്തരവ് സമ്പാദിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ എന്നാണ് റിപ്പോർട്ടുകൾ . എന്നാൽ ഈ നീക്കത്തെ ശക്തമായി ചെറുക്കുമെന്ന് ആർസിഎൻ വ്യക്തമാക്കി.

നിലവിൽ ഏപ്രിൽ 30 ഞായറാഴ്ച ആരംഭിച്ച് മെയ് 2 ചൊവ്വാഴ്ച രാത്രി 8 മണി വരെയാണ് ആർ സി എൻ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ആരോഗ്യ സെക്രട്ടറി സ്റ്റീവ് ബാർക്ലേയുമായി ആർ സി എൻ ജനറൽ സെക്രട്ടറി പാറ്റ് കുള്ളൻ ഈ ആഴ്ച കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചെങ്കിലും നടന്നില്ല. പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാൻ ആരോഗ്യവകുപ്പ് കൂടുതൽ ചർച്ചകൾക്ക് തയ്യാറാകണമെന്ന അഭിപ്രായം ഭരണപക്ഷത്തു നിന്ന് തന്നെ ശക്തമാണ്. കൂടുതൽ ദോഷകരമായ നടപടികൾ ഒഴിവാക്കാൻ ആരോഗ്യവകുപ്പ് ചർച്ചകൾ വീണ്ടും നടത്തുമെന്ന് മുൻ ടോറി പാർട്ടി ചെയർ ജേക്ക് ബെറി ആവശ്യപ്പെട്ടു.

യുകെ മലയാളികൾ ഉൾപ്പെടെയുള്ളവർ നിലവിലെ ശമ്പള വർദ്ധനവിൽ സന്തുഷ്ടരല്ലെന്ന വാർത്ത മലയാളംയുകെ ന്യൂസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു . വളരെ നാളുകളായുള്ള പ്രതിഷേധത്തിനും സമരപരമ്പരകൾക്കും ശേഷമാണ് ബ്രിട്ടനിൽ നേഴ്സുമാരും ആംബുലൻസ് ജീവനക്കാരടക്കമുള്ള എല്ലാ എൻഎച്ച് എസ് സ്റ്റാഫിനും 5 ശതമാനം ശമ്പള വർദ്ധനവ് പ്രഖ്യാപിച്ചത്. അതോടൊപ്പം കുറഞ്ഞത് 1655 പൗണ്ട് ഒറ്റ തവണ പെയ്മെൻറ് ആയി നൽകുകയും ചെയ്തു. ഹെൽത്ത് സെക്രട്ടറി സ്റ്റീവ് ബാർക്ലെയും എൻഎച്ച്എസ് നേതൃത്വവും സമര രംഗത്തായിരുന്ന 14 യൂണിയനുകളുമായി നടത്തിയ ചർച്ചകൾക്ക് ഒടുവിലാണ് ഇരുകൂട്ടർക്കും സ്വീകാര്യമായ ഈ തീരുമാനത്തിലെത്തിയത് . എന്നാൽ സർക്കാരും എൻ എച്ച് എസിലെ വിവിധ നേഴ്സിംഗ് യൂണിയൻ നേതാക്കളും തമ്മിലുള്ള ചർച്ചയിൽ സമവായത്തിലെത്തിയ ശമ്പള വർദ്ധനവിനെതിരെ യൂണിയൻ അംഗങ്ങൾ വോട്ട് ചെയ്തതോടെയാണ് നഴ്സുമാർ വീണ്ടും സമരത്തിന് തയ്യാറെടുക്കുന്നത്.

ലണ്ടൻ: റിഷി സുനക് തന്റെ ഉപപ്രധാനമന്ത്രി ഡൊമിനിക് റാബിന്റെ ഭാവിയെക്കുറിച്ചുള്ള തീരുമാനം വൈകിപ്പിക്കുന്നുവെന്ന് ആരോപണം. റാബിനെതിരായ ഭീഷണിപ്പെടുത്തൽ ആരോപണങ്ങളെക്കുറിച്ച് അഭിഭാഷകന്റെ നേതൃത്വത്തിലുള്ള അന്വേഷണം ഇന്ന് പ്രസിദ്ധീകരിക്കുമെന്നാണ് നേരത്തെ പുറത്ത് വന്ന വിവരം. എന്നാൽ ഇതുവരെ റിപ്പോർട്ട്‌ പുറത്ത് വന്നിട്ടില്ല. പ്രതിപക്ഷ പാർട്ടികളിൽ നിന്നുൾപ്പെടെ വലിയ വിമർശനമാണ് ഉയരുന്നത്.

തന്റെ ഏറ്റവും അടുത്ത സഖ്യകക്ഷികളിലൊരാളായ റാബ്, മന്ത്രിമാരുടെ നിയമങ്ങൾ ലംഘിച്ചിട്ടുണ്ടോ, പുറത്താക്കണോ അതോ രാജിവെക്കണോ എന്ന് സുനക് അന്തിമമായി തീരുമാനിക്കേണ്ടതുണ്ട്. റിപ്പോർട്ട് ലഭിച്ച അന്നുതന്നെ തീരുമാനമുണ്ടാകുമെന്ന് മുതിർന്ന നേതാക്കളും അറിയിച്ചിരുന്നു. റിപ്പോർട്ടിന്റെ പൂർണ്ണരൂപം അദ്ദേഹം കണ്ടെങ്കിലും പ്രധാനമന്ത്രിയോട് സംസാരിച്ചിട്ടില്ലെന്ന് മാധ്യമങ്ങൾ വ്യക്തമാക്കുന്നു.

നീതിന്യായ സെക്രട്ടറി കൂടിയായ റാബ്, ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നത് നിഷേധിക്കുകയും താൻ എല്ലായ്പ്പോഴും പ്രഫഷണലായി മാത്രമേ പെരുമാറിയിട്ടുള്ളെന്നും വ്യക്തമാക്കി. മന്ത്രിയെന്ന നിലയിൽ തന്റെ എട്ട് ഔപചാരിക പരാതികളാണ് അദ്ദേഹം നേരിടുന്നത്. നവംബറിൽ ആരോപണങ്ങൾ അന്വേഷിക്കാൻ മുതിർന്ന അഭിഭാഷകൻ ആദം ടോളി കെസിയെ പ്രധാനമന്ത്രി നിയോഗിച്ചിരുന്നു. എന്നാൽ വിഷയത്തിൽ അന്തിമ നടപടി കൈകൊള്ളുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞിരിക്കുന്നത്.

ലണ്ടൻ: ബ്ലാക്ക്‌പൂളിൽ നിന്ന് കാണാതായ അച്ഛനെയും മകളെയും കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. അഹമ്മദ് കർവാൻ അബ്ദുല്ല (36), ദുനിയ അബ്ദുല്ല (മൂന്ന്) എന്നിവരെ അവസാനമായി കണ്ടത് കടൽത്തീരത്താണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. ഏപ്രിൽ 10നാണ് ഇവരെ കാണാതായത്. 5 അടി 8 ഇഞ്ച് ഉയരമുള്ള, തവിട്ട് നിറമുള്ള കണ്ണുകളും ചെറിയ കറുത്ത മുടിയും ഇരുണ്ട താടിയും ഉള്ള വ്യക്തിയാണ് അഹമ്മദ്.

ചുരുണ്ട, തോളോളം നീളമുള്ള തവിട്ട് നിറമുള്ള മുടി, തവിട്ട് നിറമുള്ള കണ്ണുകൾ, ഏകദേശം 3 അടി ഉയരം എന്നിങ്ങനെയാണ് ദുനിയയുടെ അടയാളങ്ങൾ. ഇരുവർക്കും മാഞ്ചസ്റ്ററുമായും കെന്റുമായും ബന്ധമുണ്ടെന്ന് പോലീസ് പറഞ്ഞു. അഹമദിനേയും, ദുനിയെയും സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുന്നുണ്ടെന്നും, ഇരുവരുടെയും ജീവിതം സംബന്ധിച്ച് ഞങ്ങൾ ആശങ്കാകുലരാണെന്നും ബ്ലാക്ക്‌പൂൾ പോലീസിലെ പിസി ആംഗസ് പറഞ്ഞു

സംഭവത്തിൽ ഇരുവരെയും കണ്ടെത്താനുള്ള വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. സിസിടിവി തെളിവുകളും ശേഖരിച്ചു വരുന്നു. എവിടെങ്കിലും ഇവരെ കാണുകയോ, എന്തെങ്കിലും വിവരങ്ങൾ പങ്കുവെക്കാനോ ആഗ്രഹിക്കുന്നവർ പൊലീസുമായി ബന്ധപ്പെടണമെന്ന് അന്വേഷണസംഘം മേധാവി പറഞ്ഞു. ഇരുവരുടെയും ജീവൻ നഷ്ടപ്പെടാതെ നോക്കാൻ പോലീസ് സംഘം പരമാവധി ഇടപെടൽ നടത്തുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

യുകെ മലയാളികളെ ആകെ ദുഃഖത്തിലാക്കി കഴിഞ്ഞദിവസം വിടപറഞ്ഞ മഞ്ജുഷിന് ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവർത്തകരും ഏപ്രിൽ 22-ാം തീയതി ശനിയാഴ്ച അന്ത്യാഞ്ജലി അർപ്പിക്കും. അന്നേദിവസം ഉച്ചകഴിഞ്ഞ് 4 മണിക്ക് മഞ്ജുഷിന്റെ മാതൃ ഇടവകയായ സെന്റ് മേരീസ് ആന്റ് സെൻറ് വിൽഫ്രഡ് ദേവാലയത്തിലാണ് പൊതുദർശനം ക്രമീകരിച്ചിരിക്കുന്നത്. തുടർന്ന് പരേതയോടുള്ള ആദര സൂചനയായി കുർബാനയും ഉണ്ടായിരിക്കുന്നതാകണന്ന് വികാരി ഫാ. ജോസ് അന്ത്യാംകുളം അറിയിച്ചു.

വെയിക്ഫീൽഡിൽ കുടുംബസമേതം താമസിച്ചിരുന്ന മഞ്ജുഷ് മാണി (48) ക്യാൻസർ ബാധിച്ച് ഏപ്രിൽ 17 തിങ്കളാഴ്ചയാണ് മരണമടഞ്ഞത് .ഭാര്യയും പറക്കമുറ്റാത്ത രണ്ടു പെൺകുട്ടികളെയും തനിച്ചാക്കിയാണ് മഞ്ജുഷ് ഈ ലോകത്തോട് യാത്ര പറഞ്ഞത്. ഷെഫായിട്ട് ജോലി ചെയ്തു കൊണ്ടിരുന്ന മഞ്ജുഷിന്റെ ഭാര്യ ബിന്ദു അടുത്തകാലത്ത് മാത്രമാണ് എൻഎച്ച്എസിൽ ജോലിയിൽ പ്രവേശിച്ചത്. മഞ്ജുഷ് ബിന്ദു ദമ്പതികളുടെ രണ്ട് പെൺമക്കളായ ആൻ മേരിയും, അന്നയും യഥാക്രമം എ ലെവലിലും പത്താം ക്‌ളാസ്സിലുമാണ് പഠിക്കുന്നത്.

രണ്ട് വർഷം മുൻപാണ് തനിക്കു ക്യാൻസർ പിടിപെട്ടിരിക്കുന്ന കാര്യം മഞ്ജുഷ് തിരിച്ചറിഞ്ഞത്. എല്ലാവരെയും ചിരിച്ചുകൊണ്ട് സ്വാഗതം ചെയ്യുന്ന, ആരോടും സൗഹൃദം കൂടുന്ന നല്ലൊരു മനസ്സിനുടമയായിരുന്നു മഞ്ജുഷ്. അതുകൊണ്ടു തന്നെ ഈ മരണം വെയിക്ഫീൽഡ് മലയാളികളുടെ നൊമ്പരമായി മാറിയത്. പിറവം മൈലാടിയിൽ കുടുംബാംഗമായ മഞ്ജുഷിന്റെ ആവശ്യപ്രകാരം നാട്ടിലാണ് സംസ്‌കാരം നടത്തുന്നത്.

RECENT POSTS
Copyright © . All rights reserved