Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

25 വയസ്സിന് താഴെയുള്ളവർ സിഗരറ്റ് വാങ്ങുന്നത് നിരോധിച്ചുകൊണ്ടുള്ള സർക്കാരിന്റെ പുതിയ പദ്ധതി ഉടൻ. ബ്രിട്ടീഷുകാരുടെ പുകവലി എങ്ങനെ നിർത്താം എന്നതിനെക്കുറിച്ചുള്ള ഒരു സ്വതന്ത്ര അവലോകനത്തിൽ നേതൃത്വം നൽകുന്ന പുകവലി വിരുദ്ധ സംഘടനയാണ് ന്യൂസിലൻഡിൽ ഇതിനോടകം അവതരിപ്പിച്ച സമാനമായ നിരോധനം രാജ്യത്ത് നടപ്പിലാക്കാൻ പരിഗണിക്കുന്നതായി പറഞ്ഞത്. ആത്യന്തികമായി പുകവലി നിർത്താനുള്ള ശ്രമത്തിൻെറ ഫലമായി ഭാവിതലമുറയ്ക്ക് അവിടുത്തെ നിയമ നിർമ്മാതാക്കൾ സിഗരറ്റ് നിരോധിച്ചിരുന്നു. ഇതിൻപ്രകാരം 2008നു ശേഷം ജനിച്ച ആർക്കും അവരുടെ ജീവിതകാലത്ത് സിഗരറ്റോ പുകയില ഉൽപ്പന്നങ്ങളോ വാങ്ങാൻ സാധിക്കില്ല. ചിൽഡ്രൻസ് ചാരിറ്റി ബെർനാഡോയുടെ മുൻ സിഇഒ ആയ ജാവേദ് ഖാൻ ആണ് സ്വതന്ത്ര അവലോകനത്തിന് നേതൃത്വം നൽകുന്നത്. അദ്ദേഹത്തിന്റെ നിർദേശങ്ങൾ അടുത്തമാസം ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദിന് റിപ്പോർട്ട് ചെയ്യും. എത്ര പ്രായപരിധി വരെ ഉള്ളവർക്ക് പുകയില ഉത്പ്പന്നങ്ങൾ വാങ്ങാൻ സാധിക്കും എന്നതിനെപ്പറ്റി താൻ ഗൗരവമായി ചിന്തിക്കുകയാണ് എന്ന് മിസ്റ്റർ ഖാൻ പറഞ്ഞു.

ന്യൂസിലാൻഡിലെ മാതൃക ശരിയാണോ എന്നും 25നു പകരമായി പ്രായപരിധി 19, 20, 21 ആക്കുന്നതിനെ പറ്റി ഉള്ള വാദം ഉയരുന്നുണ്ടോ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിൻെറ കണക്കുപ്രകാരം കഴിഞ്ഞ 20 വർഷമായുള്ള രാജ്യത്തുടനീളമുള്ള പുകവലി നിരക്ക് ക്രമാനുഗതമായി കുറഞ്ഞുവരികയാണ്. കൂടാതെ സിഗരറ്റ് ഉപയോഗം 2019-ൽ 15.8 ശതമാനം ആയിരുന്നെങ്കിൽ അത് 2020-ൽ 14.5 ശതമാനമായി കുറഞ്ഞിട്ടുണ്ട്. 2030 തോടുകൂടി പുകവലി രഹിതമാക്കാൻ ലക്ഷ്യമിടുന്ന ഇംഗ്ലണ്ടിൽ ഇപ്പോഴും ആറ് ദശലക്ഷത്തോളം പുകവലിക്കാർ ഉണ്ട്. നമുക്ക് തടയാൻ സാധിക്കുന്ന മരണത്തിൻെറ ഏറ്റവും വലിയ കാരണം പുകയിലയാണ്. 2019-ൽ മാത്രം പുകയിലയുമായി ബന്ധപ്പെട്ട കാരണങ്ങളാൽ 64,000 പേരാണ് മരണപ്പെട്ടത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : സംഘർഷം രൂക്ഷമായ യുക്രൈനിൽ നിന്നും 21 കുട്ടികൾ ക്യാൻസർ ചികിത്സയ്ക്കായി യുകെയിൽ എത്തിയെന്നു ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ്. പോളിഷ് ഉദ്യോഗസ്ഥരുടെ അഭ്യർത്ഥനയെത്തുടർന്ന് സർക്കാർ ക്രമീകരിച്ച അടിയന്തര വിമാനത്തിലാണ് കുട്ടികളും അവരുടെ മാതാപിതാക്കളും എത്തിയത്. എൻഎച്ച്എസിലേക്ക് അയക്കുന്നതിന് മുമ്പ് കുട്ടികളെ ഡോക്ടർമാർ പരിശോധിക്കും. സ്വന്തം രാജ്യത്ത് നിന്ന് പുറത്താക്കപ്പെട്ട യുക്രൈനിയൻ കുട്ടികൾക്ക് വൈദ്യസഹായം നൽകുന്നതിൽ യുകെ അഭിമാനിക്കുന്നെന്ന് ജാവിദ് അറിയിച്ചു.

“എൻഎച്ച്എസിലെ ജീവനക്കാർ കുട്ടികൾക്ക് മികച്ച പരിചരണം നൽകുമെന്ന് എനിക്കുറപ്പാണ്.” ജാവിദ് കൂട്ടിച്ചേർത്തു. സതാംപ്ടൺ ചിൽഡ്രൻസ് ഹോസ്പിറ്റലിലെ ഒൻപത് ഡോക്ടർമാരാണ് കുട്ടികളെ എത്തിക്കാൻ പോളണ്ടിലേക്ക് പോയത്. റഷ്യൻ സൈനിക ആക്രമണം പടിഞ്ഞാറൻ മേഖലകളിലേക്കും വ്യാപിച്ചതോടെ യുക്രൈനിൽ സ്ഥിതി ആശങ്കാജനകമാണ്.

യുദ്ധത്തെ തുടർന്ന് നിരവധി യുക്രൈൻ പൗരന്മാർ ചികിത്സ കിട്ടാതെ അയൽരാജ്യങ്ങളിലേക്ക് പലായനം ചെയ്തു. ചികിത്സ ആവശ്യമുള്ള നിരവധി കുട്ടികളെ പോളണ്ടിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. മിക്കവരും ഗുരുതരാവസ്ഥയിലാണ് എത്തുന്നത്. ഇതുവരെ 650,000-ത്തിലധികം മെഡിക്കൽ ഉപകരണങ്ങൾ യുക്രൈനിലേക്ക് അയച്ചിട്ടുണ്ടെന്ന് സാജിദ് ജാവിദ് വെളിപ്പെടുത്തി. എട്ടു വിമാനങ്ങളിലായി തീവ്രപരിചരണത്തിനുള്ള ഉപകരണങ്ങൾ, മരുന്നുകൾ തുടങ്ങിയവ യുക്രൈനിലേക്ക് അയച്ചതായി അദ്ദേഹം പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കീവ് : അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ യുക്രൈനില്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്‌. ന്യൂയോര്‍ക്ക് ടൈംസ് മാധ്യമപ്രവര്‍ത്തകനായ ബ്രന്‍ഡ് റെനോഡ് (51) ആണ് കൊല്ലപ്പെട്ടത്. യുക്രൈനിലെ ഇർപിനിൽ അഭയാർഥികളുടെ ചിത്രമെടുക്കുന്നതിനിടെയാണ് വെടിയേറ്റത്. കഴുത്തിൽ വെടിയേറ്റ റെനോഡ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. റെനോഡ് ഉൾപ്പെടെ ഉള്‍പ്പെടെ മൂന്ന് മാധ്യമപ്രവർത്തകർക്കാണ് വെടിയേറ്റത്. രക്ഷപ്പെട്ട ഒരാൾ ആശുപത്രിയിൽ ചികിത്സയിലാണ്.

ന്യൂയോർക്ക് ടൈംസിന് വേണ്ടി ജോലി ചെയ്യുന്ന അമേരിക്കൻ പത്രപ്രവർത്തകൻ ബ്രന്‍ഡ് റെനോഡിന്‍റെ മരണത്തില്‍ അതിയായ ദുഃഖമുണ്ടെന്നും കഴിവുള്ള ഒരു ഫോട്ടോഗ്രാഫറും ചലച്ചിത്ര നിർമ്മാതാവും ആയിരുന്നു അദ്ദേഹമെന്നും ന്യൂയോര്‍ക്ക് ടൈംസ് ഡെപ്യൂട്ടി മാനേജിംഗ് എഡിറ്റര്‍ ക്ലിഫ് ലെവി പറഞ്ഞു. എന്നാൽ അദ്ദേഹം യുക്രൈനില്‍ ന്യൂയോർക്ക് ടൈംസിന് വേണ്ടിയുള്ള ജോലികളില്‍ അല്ലായിരുന്നെന്നും ലെവി ട്വീറ്റ് ചെയ്തു.

റഷ്യന്‍ സേനയുടെ വെടിവെപ്പിലാണ് മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതെന്ന് യുക്രൈന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. റെനോഡും മറ്റു രണ്ട് മാധ്യമപ്രവർത്തകരും കാറില്‍ സഞ്ചരിക്കുന്നതിനിടെയാണ് വെടിവെപ്പുണ്ടായതെന്നാണ് വിവരം.

ന്യൂസ് ഡെസ്ക് മലയാളം യുകെ

മാതാപിതാക്കളിൽ നാലിലൊന്ന് പേർക്ക് മാത്രമാണ് തങ്ങളുടെ കുട്ടികൾക്ക് കോവിഡ്-19ന് എതിരെയുള്ള വാക്സിനേഷൻ നൽകാനായി സമ്മതം ഉള്ളുവെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. അടുത്തമാസം അഞ്ചിനും പതിനൊന്നിനും ഇടയിൽ പ്രായമുള്ളവർക്ക് ബ്രിട്ടൻ വാക്സിനേഷൻ നൽകാനൊരുങ്ങുന്നതിന് മുന്നോടിയായുള്ള കണക്കെടുപ്പിലാണ് ഇത് കണ്ടത്. യുകെയിൽ വർധിച്ചുവരുന്ന കേസുകളും ആശുപത്രി പ്രവേശന വർധനവും ഉണ്ടായിട്ടും മാതാപിതാക്കൾ വാക്സിൻ ഓഫർ നിഷേധിക്കാനാണ് സാധ്യതയെന്ന് ഗവേഷണ റിപ്പോർട്ടിൽ പറയുന്നു. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്ക് പ്രകാരം കുട്ടികളിലെ കോവിഡ് അണുബാധയുടെ തോത് ഏറ്റവും ഉയർന്ന് കണ്ടത് രണ്ടു വയസ്സുമുതൽ മുതൽ ആറു വരെയുള്ള അധ്യായന വർഷത്തിൽ പഠിക്കുന്നവരിൽ ആണ്.

ജനുവരിമുതൽ 5 മുതൽ 11 വയസ്സുള്ള ഒരു ദശലക്ഷക്കണക്കിന് കുട്ടികൾക്ക് വാക്സിൻ സ്വീകരിക്കാൻ അർഹതയുണ്ടായിരുന്നു എന്നാൽ ഇനി ആറ് ദശലക്ഷത്തിലധികം കുട്ടികൾക്ക് വാക്സിൻ സ്വീകരിക്കാനാവും. കുട്ടികൾ വാക്സിനേഷൻ എടുക്കുന്നതിന് മാതാപിതാക്കളെ താൻ ശക്തമായി പ്രോത്സാഹിപ്പിക്കുമെന്ന് ജനറൽ പ്രാക്ടീഷണറും എഴുത്തുകാരനുമായ ഡോക്ടർ ഫിലിപ്പ കേയ് പറഞ്ഞു.

ആളുകൾ കോവിഡിൻെറ അപകടസാധ്യതയെകുറിച്ചാണ് ചിന്തിക്കുന്നത്. കുട്ടികളിൽ കോവിഡിൻെറ തോത് കുറവാണെങ്കിലും അത് അവരിൽ ദീർഘനാൾ നിലനിൽക്കുന്നത് ആശങ്കയുളവാക്കുന്ന കാര്യമാണ്. കുട്ടികളിൽ ഏറ്റവും സാധാരണമായി കാണുന്ന ലക്ഷണങ്ങളിൽ ഒന്ന് ക്ഷീണമാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലോകം കണ്ട ഏറ്റവും വലിയ അഭയാർത്ഥി പ്രശ്നത്തിൽ ബ്രിട്ടൻെറ നിലപാടുകളോട് വൻ വിമർശനം ഉയർന്നത് രാജ്യത്തിൻറെ അകത്തു നിന്നും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നും കൂടുതൽ അഭയാർത്ഥികൾക്ക് ബ്രിട്ടൻ അഭയം നൽകണമെന്ന ആവശ്യം ശക്തമായിരുന്നു. ഇതിൻെറ എല്ലാം അടിസ്ഥാനത്തിലാണ് അഭയാർത്ഥി പ്രശ്നത്തിൽ കൂടുതൽ അനുഭാവപൂർണമായ നടപടികളുമായി ബോറിസ് സർക്കാർ രംഗത്തുവന്നത്.

ഉക്രൈനിലെ യുദ്ധത്തിൽ നിന്ന് പാലായനം ചെയ്യുന്ന ആളുകൾക്ക് തങ്ങളുടെ വീടുകളിൽ അഭയം നൽകാൻ പ്രതിമാസം 350 പൗണ്ട് ധനസഹായം സർക്കാർ വാഗ്ദാനം ചെയ്തു. ഈ പദ്ധതിയുടെ കീഴിൽ പതിനായിരക്കണക്കിന് ആളുകൾക്ക് യുകെയിലേക്ക് വരാമെന്ന് ഹൗസിംഗ് സെക്രട്ടറി മൈക്കൽ ഗോവ് പറഞ്ഞു. ഓരോ അഭയാർത്ഥികൾക്കും സഹായ സേവനങ്ങൾക്കായി ലോക്കൽ കൗൺസിലുകൾക്ക് 10,500 പൗണ്ട് അധിക ധനസഹായം ഗവൺമെൻറിൻറെ ഭാഗത്തുനിന്ന് ലഭിക്കും . സ്കൂൾ പ്രായത്തിലുള്ള കുട്ടികൾക്കായി കൂടുതൽ പദ്ധതികളും സർക്കാർ നടപ്പിലാക്കും.

എന്നാൽ യുദ്ധത്തിൻറെ ആഘാതം ഏറ്റവും വാങ്ങിയവരോടുള്ള സമീപനത്തിൽ അഭയാർത്ഥി കൗൺസിൽ തൃപ്തരല്ല. പ്രതിസന്ധിയോട് മുഖംതിരിച്ച് നിൽക്കുന്ന സമീപനത്തോട് ശക്തമായാണ് ലേബർ പാർട്ടി പ്രതികരിച്ചത്. നിലവിൽ യുകെയിൽ കുടുംബ ബന്ധങ്ങളുള്ള സംഘർഷത്തിൽ നിന്ന് രക്ഷപെടുന്നവർക്ക് മാത്രമേ യുകെയിൽ ഫാമിലി സ്കീം വഴി അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ. ഇതുവരെ 3000 അഭയാർത്ഥികളാണ് യു കെ വിസ അനുവദിച്ചിരിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലീവീവ് : യുക്രൈനിൽ ആക്രമണം കടുപ്പിച്ച് റഷ്യ. ലിവീവിലെ സൈനിക താവളത്തിന് നേരെയുള്ള റഷ്യന്‍ വ്യേമാക്രമണത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടു. റഷ്യയുടെ 30 ക്രൂയിസ് മിസൈലുകളാണ് സൈനിക താവളത്തിന് മേൽ പതിച്ചത്. 134 പേര്‍ക്ക് പരിക്കേറ്റതായും യുക്രൈൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. പടിഞ്ഞാറന്‍ യുക്രൈനിലെ പോളണ്ട് അതിര്‍ത്തിയോട് ചേര്‍ന്നുള്ള യാവോറിവ് സൈനിക താവളത്തിലാണ് ഇന്ന് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ കനത്ത നഷ്ടമാണുണ്ടായെന്നും ലിവീവ് ഗവര്‍ണര്‍ മാക്‌സിം അറിയിച്ചു.

പോളണ്ട് അതിർത്തിയിൽ നിന്ന് 12 മൈൽ അകലെയാണ് യാവോറിവ് സൈനിക താവളം. കിഴക്കന്‍ മേഖലയില്‍നിന്ന് യുക്രൈന്റെ പടിഞ്ഞാറന്‍ മേഖലയിലേക്ക് റഷ്യ സൈനിക നീക്കം ശക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കനത്ത ആക്രമണം. പോളണ്ട് അടക്കമുള്ള നാറ്റോ രാജ്യങ്ങളുടെ ഭാഗത്തേക്ക് റഷ്യന്‍സേന നീങ്ങുന്നുവെന്ന ഭീഷണിയും ഇതോടൊപ്പം ഉയർന്നു. നാറ്റോ സഖ്യകക്ഷികളിലെ പല രാജ്യങ്ങളും കഴിഞ്ഞ ദിവസം സൈനിക ശേഷി വര്‍ധിപ്പിച്ചിരുന്നു.

സമാധാന ശ്രമങ്ങള്‍ക്കുള്ള നീക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് റഷ്യ ആക്രമണം തുടരുന്നത്. റഷ്യൻ ആക്രമണം തടയാനായി രാജ്യത്ത് വ്യോമനിരോധിത മേഖല പ്രഖ്യാപിക്കണമെന്ന് യുക്രൈൻ പ്രതിരോധ മന്ത്രി ഒലെക്‌സി റെസ്‌നിക്കോവ് ആവശ്യപ്പെട്ടു. യുക്രൈന്‍ തുറമുഖനഗരമായ മരിയോപോളിലും റഷ്യന്‍ സേനയുടെ അക്രമണം ശക്തമാണ്. റഷ്യൻ സൈനിക ആക്രമണത്തിൽ നഗരത്തില്‍ 1,500-ല്‍ അധികം പേർ കൊല്ലപ്പെട്ടതായി മരിയോപോള്‍ മേയറുടെ ഓഫീസ് അറിയിച്ചിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഉപയോഗിക്കാത്ത പിപിഇ ഉപകരണങ്ങൾ സംഭരിക്കാൻ ആഴ്ചയിൽ ഏകദേശം 4 മില്യൺ പൗണ്ട് ചെലവഴിക്കേണ്ടി വരുന്നു എന്ന റിപ്പോർട്ട് പുറത്ത്. ഗൗണുകൾ, കൈയുറകൾ, മുഖംമൂടികൾ എന്നിവയുൾപ്പെടെ 15 ബില്യണിൽ അധികം പിപിഇ ഗിയറുകൾ ആണ് സംഭരിച്ചിട്ടുള്ളത്. യുകെയിലെ വിതരണക്കാരിലും വെയർഹൗസുകളിലുമായി ഏകദേശം 8.6 ബില്യണും 12,000 ഷിപ്പിംഗ് കണ്ടെയ്നറിലായി 5.5 ബില്യണും ആണുള്ളത്. സർക്കാർ വാങ്ങിയ കിറ്റുകളുടെ ഏകദേശം 10% ഇപ്പോഴും ചൈനയിലാണ്. സംഭരണ ചെലവ് കുറയ്ക്കുന്നതിനായി ചില സംരക്ഷണ ഉപകരണങ്ങൾ കത്തിക്കുമെന്ന് ഉദ്യോഗസ്ഥർ ഈ ആഴ്ച വെളിപ്പെടുത്തിയിരുന്നു.

കോവിഡ് മഹാമാരിയുടെ തുടക്കത്തിൽ ഏകദേശം 32 ബില്യൺ പിപിഇ ഉപകരണങ്ങൾക്കായുള്ള ഓർഡറുകൾ നടത്തിയതായാണ് ഔദ്യോഗിക കണക്കുകൾ കാണിക്കുന്നത്. യുക്രൈൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് ചില സാധനങ്ങൾ സംഭാവന ചെയ്യുന്നതായി ഈ ആഴ്ച എംപിമാരോട് ചർച്ചചെയ്ത് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.ഇതുവരെ വാങ്ങിയ കോടിക്കണക്കിന് സാധനങ്ങളാണ് ഉപയോഗശൂന്യമായി കിടക്കുന്നത്.ലോജിസ്റ്റിക്സ് ചെലവ് കുറയ്ക്കാനും അധിക സ്റ്റോക്ക് വിൽക്കാനും പുനർനിർമിക്കാനും പുനരുപയോഗിക്കാനും വേണ്ട നടപടികൾ നോക്കുകയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിൽ കോവിഡിന്റെ നാലാം തരംഗം ആസന്നമെന്ന് വിദഗ്ധർ . ബ്രിട്ടണിൽ ഒട്ടാകെ 25 ൽ ഒരാൾ കോവിഡ് ബാധിതരാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . സ്കോട്ട്‌ലൻഡിൽ മൂന്നു ലക്ഷത്തോളം ആൾക്കാർ രോഗബാധിതരാണ്. മൊത്തം ജനസംഖ്യയുടെ 18 -ൽ ഒരാൾക്ക് വീതം രോഗലക്ഷണങ്ങൾ ഉണ്ട് . കോവിഡ് മഹാമാരി ആരംഭിച്ചതിനുശേഷമുള്ള സ്കോട്ട്ലൻഡിലെ ഏറ്റവും ഉയർന്ന നിരക്കാണ് ഇത്.

നിയന്ത്രണങ്ങൾ പിൻവലിച്ചതും ഒമിക്രോണിന്റെ വകഭേദമായ BA 2 വിന്റെ വ്യാപനവുമാണ് നാലാംതരംഗത്തിനുള്ള സാധ്യതകൾ വർദ്ധിപ്പിക്കുന്നത്. കോവിഡിനൊപ്പം ജീവിക്കുക എന്ന ആശയത്തിലേയ്ക്ക് ബ്രിട്ടീഷ് ഗവൺമെന്റും ലോകവും എത്തുന്ന സാഹചര്യത്തിൽ നാലാം തരംഗത്തിന്റെ സാധ്യതകൾ ആശങ്ക ഉളവാക്കുന്നതാണ്.

ജിജിത ജെ . നായർ , ജിതേഷ് ജെ.നായർ

കേരള നിയമസഭ കണ്ട ആദ്യത്തെ കടലാസ് രഹിത ബജറ്റ് ധനമന്ത്രി കെ . എൻ. ബാലഗോപാൽ
അവതരിപ്പിച്ചിരിക്കുന്നു. രൂക്ഷമായ സാമ്പത്തിക പ്രതി സന്ധിയും റഷ്യ -യുക്രൈൻ യുദ്ധം സൃഷ്‌ടിച്ച
പ്രവചനാതീതമായ ആഗോളസാമ്പത്തിക പ്രശ്നങ്ങൾക്കുമിടയിലാണ് ഇപ്പോഴത്തെ കേരള ബജറ്റ്
അവതരിപ്പിച്ചിരിക്കുന്നത്. കേരളത്തിൻെറ വികസനം , ഉന്നതവിദ്യാഭ്യാസം , തൊഴിൽപ്രശ്നം എന്നിവയെ
അഭിസംബോധന ചെയ്യുന്നതാണ് രണ്ട് മണിക്കൂർ 15 മിനിറ്റ് കൊണ്ട് ധനമന്ത്രി അവതരിപ്പിച്ച ബജറ്റ് എന്ന്
പറയാം . കേരളത്തിൻെറ ദീർഘകാല ഭാവി മുന്നിൽ കണ്ടുള്ള പദ്ധതികളും സർക്കാരിന്റെ വരുമാനം
വർധിപ്പിക്കാൻ ലക്ഷ്യമിട്ടു കൊണ്ടുള്ള നയങ്ങളും ബജറ്റിൽ പ്ര തിഫലിച്ചു .

ഏതെങ്കിലും പ്രത്യേക മേഖലയിലെ വൻകിട പദ്ധതികൾക്ക് അമിതപ്രാധാന്യം നൽകാതെ
വിവിധ മേഖലകൾക്ക് വിഭവങ്ങൾ പങ്കു വച്ചു നൽകുന്ന രീതി സ്വാഗതാർഹമാണ്. ബജറ്റ് പ്രസംഗത്തിന്റെ
തുടക്കത്തിൽ തന്നെ ഇപ്പോൾ നിലനിൽക്കുന്ന റഷ്യ -യുക്രൈൻ യുദ്ധത്തിന്റെ സ്വാധീനം നമുക്ക് കാണാനായി . ലോകമെമ്പാടുമുള്ള പ്രഗത്ഭരായ സമാധാന പ്രവർത്തകരെ അണിനിരത്തി ഓൺലൈൻ ചർച്ചകളും സെമിനാറുകളും സംഘടിപ്പിക്കാൻ രണ്ടു കോടി വകയിരുത്തിയതായി ബജറ്റിലെ ആദ്യ പ്രഖ്യാപനം .

കേരളം ധാരാളം പ്രശ്നങ്ങൾ നേരിടുന്ന കാർഷികമേഖലയ്ക്ക് ആശ്വാസകരമായി അധികം പദ്ധതികളൊന്നും കാണുന്നില്ല. കാർഷിക ഉത്പാന്നങ്ങളിൽ നിന്ന് മൂല്യവർധിത ഉത്പാദനം സാധ്യമാക്കാനുള്ള പദ്ധതി മുന്നോട്ട് വയ്ക്കുന്നുണ്ട്. ആധുനിക കാലത്തെ പ്രധാന തൊഴിൽ വാഗ്ദാനമായ ഐ. ടി. മേഖലയ്ക്ക് മതിയായ പ്രാധാന്യം ബജറ്റ് നൽകിയിരിക്കുന്നു. കേരളത്തിലെ ദേശീയപാത- 66 ന് സമാന്തരമായി നാല് ഐ. ടി. പാർക്ക് സ്ഥാപിക്കാനും കണ്ണൂരിൽ പുതിയ ഐ. ടി. പാർക്ക് തുടങ്ങാനും പദ്ധതി പ്രഖ്യാപനം നടത്തി. ഇത് കേരളത്തിൽ വിപുലമായ ഒരു ഐ. ടി. ഇടനാഴി സൃഷ്ടിക്കാൻ പരിയാപ്തമാണ്. കൂടാതെ നിലവിലുള്ള ഐ. ടി. പാർക്കുകളിൽ 2 ലക്ഷം പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനായ് അടിസ്ഥാന സൗകര്യ വികസനത്തിന് 100കോടി രൂപ വകയിരുത്തി. 1000 കോടി രൂപ മുതൽമുടക്കിൽ നാല് സയൻസ് പാർക്ക് സ്ഥാപിക്കാനും പദ്ധതിയുണ്ട്. ഇവ നടപ്പായാൽ കേരളത്തിന്റെ ശാസ്ത്രസാങ്കേതിക വികസനത്തിന് വൻ കുതിച്ചു ചാട്ടമുണ്ടാകുമെന്നതിൽ സംശയമില്ല. എന്നാൽ അതിനായി എത്ര കാലതാമസമെടുക്കുമെന്ന് കണ്ടുതന്നെയറിയണം. വർഷങ്ങൾക്കുമുന്നേ പ്രഖ്യാപിച്ച തിരുവനന്തപുരത്തെ ലൈഫ് സയൻസ് പാർക്ക് എപ്പോഴും പൂർത്തിയായിട്ടില്ല എന്ന് നാം ഓർക്കേണ്ടതുണ്ട്.

വ്യവസായമേഖലയ്ക്ക് നല്ലരീതിയിലുള്ള പരിഗണന നൽകാൻ സർക്കാർ ശ്രമിച്ചിട്ടുണ്ട്. വ്യവസായ മേഖലയുടെ ആകെ ബജറ്റ് വിഹിതം മുൻവർഷത്തെ 1058.38 കോടിയിൽനിന്ന് 1226.66 കോടിരൂപയായി വർധിപ്പിച്ചു. “ഉത്തരവാദിത്വ വ്യവസായം-ഉത്തരവാദിത്വ നിക്ഷേപം” എന്ന ആപ്തവാക്യത്തിൻകീഴിൽ കേരളത്തെ പരിസ്ഥിതി സൗഹൃദവും ഉത്പാദനക്ഷമവും വ്യവസായനിക്ഷേപങ്ങൾക്ക് അനുകൂലവുമായ ഇടമാക്കി മാറ്റാനുള്ള പദ്ധതികൾ ബജറ്റിൽ ഉൾപ്പെടുത്തി. വ്യാവസായിക ഉത്പാദനത്തിനായി ഫ്ലാറ്റ് മാതൃകയിലുള്ള ബഹുനില എസ്റ്റേറ്റുകൾ നിർമ്മിക്കാനായി 10 കോടി രൂപ വകയിരുത്തി. ഒരു ഇലട്രോണിക് ഹാർഡ് വെയർ ടെക്നോജീസ് ഹബ്ബ് സ്ഥാപിക്കാനായി 28 കോടിരൂപയും നീക്കി വച്ചു. 2022-23 വർഷം സംരംഭക വർഷമായി ആചരിക്കാനും തീരുമാനിച്ചു. ‘ഇന്നോവഷൻ അക്സെലെറേഷൻ’, ‘ ഒരു കുടുംബം ഒരു സംരംഭം ‘ എന്നീ പദ്ധതികൾക്ക് ഏഴു കോടി രൂപ വീതവും അനുവദിച്ചിട്ടുണ്ട്. ചെറുകിട ഭക്ഷ്യ സംസ്കരണ യൂണിറ്റ്കൾക്ക് വിവിധങ്ങളായ സഹായങ്ങൾ അനുവദിക്കുന്നതിനു 20കോടി രൂപയ്ക്കും അംഗീകാരമായി.

ഗതാഗതമേഖലയുടെ ആകെ ബജറ്റ് വിഹിതം മുൻവർഷത്തെ 1444.25 കോടിയിൽ നിന്ന് 1788.67 കോടിയായി ഉയർത്തി. വിഴിഞ്ഞം കാർഗോ വികസനം, തങ്കശേരിതുറമുഖം എന്നിവയുടെ വികസനത്തിന് 10 കോടിരൂപവീതം വകയിരിത്തിയിട്ടുണ്ട്. കെ.എസ്. ആർ. ടി. സി. പുനരുജ്ജിവനത്തിന് 1000 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. കെ-റെയിലിനായ് പദ്ധതിയുടെ ഭൂമിയേറ്റെടുക്കലിന് വേണ്ടി കിഫ്ബിയിൽ നിന്നും 2000 കോടി രൂപയും അനുവദിച്ചു.

കോവിഡ് മഹാമാരി തകർത്ത വിനോദസഞ്ചാരമേഖലയിലും ധാരാളം പദ്ധതികളുണ്ട്. ടൂറിസം വീണ്ടും സജീവമാക്കാനും അടിസ്ഥാനസൗകര്യങ്ങൾ ശക്തിപ്പെടുത്താനുമുള്ള നടപടികൾ ബജറ്റിൽ പ്രതിപാതിക്കുന്നു. സംസ്ഥാനത്തെ വിവിധ വിനോദ സഞ്ചാരകേന്ദ്രങ്ങലളിലേയ്ക്ക് വ്യോമമാർഗം യാത്രചെയ്യുന്ന വിനോദസഞ്ചാരികൾക്ക് വേണ്ടി 20 മുതൽ 40 സീറ്റ് വരെയുള്ള വിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, ഡ്രോൺ അധിഷ്ടിത ഗതാഗതം എന്നിവയ്ക്കായി എയർ സ്ട്രിപ്പുകളുടെ വിപുലമായ സംവിധാനം സ്ഥാപിക്കും. ‘ഒരു പഞ്ചായത്ത്, ഒരു ഡസ്റ്റിനേഷൻ ‘ പദ്ധതി, വയബിലിറ്റി ഗ്യാപ് ഫണ്ടിങ്, തുടങ്ങിയവയ്ക്കായി 132.14 കോടി രൂപയും വകയിരുത്തി. വിനോദസഞ്ചാര ഹബ്ബുകൾ, ഡെസ്റ്റിനേഷൻ ചലഞ്ച് പോലുള്ള പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പാക്കാൻ 362.15 കോടി രൂപ വകയിരുത്തി. അടുത്തയിടെ പ്രഖ്യാപിച്ച കാരവൻ ടൂറിസത്തിന്റെ ഭാഗമായി കാരവൻ പാർക്കുകൾ ആരംഭിക്കാനും അവിടെ അടിസ്ഥാന സൗകര്യവികസനം സാധ്യമാക്കാനുമായി അഞ്ചുകോടിയും വകയിരുത്തി.

പൊതുവിതരണ മേഖലയ്ക്കായി 2022-23ൽ ആകെ 2063.64 കോടിരൂപ വകയിരുത്തി. ഇതിൽ 75.41 കോടിയുടെ പദ്ധതിവിഹിതവും ഉൾപ്പെടുന്നു. കേരളത്തിലെ എല്ലാ നിയമസഭ നിയോജകമണ്ഡലങ്ങളിലേയും പ്രധാനകേന്ദ്രങ്ങളിൽ സഞ്ചരിക്കുന്ന റേഷൻ കടകൾ ആരംഭിക്കുന്നതാണ് പ്രധാനപദ്ധതി.

വിദ്യാഭ്യാസ മേഖലയ്ക്കായ് 2022-23 വർഷത്തേക്കുള്ള പദ്ധതിവിഹിതം 2546.07 കോടി രൂപയാണ്. ഇതിൽ 1016.74 കോടി സ്കൂൾവിദ്യാഭ്യാസത്തിനും, 452.67 കോടി ഉന്നതവിദ്യാഭ്യാസത്തിനും 245.63 കോടി സാങ്കേതിക വിദ്യാഭ്യാസത്തിനുമാണ്. സ്കൂളുകൾ ഭിന്നശേഷി സൗഹൃദമാക്കാൻ 15 കോടി വകയിരുത്തി. ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ ആസ്ഥാനമന്ദിരനിർമ്മാണം ആരംഭിക്കാനും, കഴക്കൂട്ടത്തും, കളമശ്ശേരിയിലുമുള്ള അസാപ്പ് സ്കിൽ പാർക്കുകളിൽ ഓഗ് മാൻറ്റഡ് റിയാലിറ്റി ലാബുകൾ സ്ഥാപിക്കാനും തീരുമാനമായി.

കേരളം നേരിടുന്ന പാരിസ്ഥിതികപ്രശ് നങ്ങൾക്കും ബജറ്റിൽ പരിഹാര നിർദേശങ്ങളുണ്ട്. 2050 ഓടെ നെറ്റ് കാർബൺ ബഹിർഗമനനിരക്ക് പൂജ്യത്തിലെത്തിക്കാനുള്ള പദ്ധതി ബജറ്റ് മുന്നോട്ടുവയ്ക്കുന്നു. കേരളത്തിലെ വീടുകളിൽ സോളാർ പാനൽ സ്ഥാപിക്കുന്നതിനായി ഉപഭോക്താകൾ എടുക്കുന്ന വായ്പ്കൾക്ക് പലിശ ഇളവ് നൽകാനായി 15 കോടി വകയിരുത്തി. വാമനപുരം നദി ശുദ്ധീകരണത്തിനും 2 കോടി രൂപയും അഷ്ടമുടി, വേമ്പനാട് കായൽ ശുദ്ധീകരണത്തിനായ് 20 കോടി രൂപയും അനുവദിച്ചു. 2023-24 സാമ്പത്തിക വർഷം മുതൽ കേരളം ‘പരിസ്ഥിതി ബജറ്റ് ‘ അവതരിപ്പിക്കാനും തീരുമാനിച്ചു.

കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക മേഖലകളിൽ ലാറ്റിൻ-അമേരിക്കക്കാർക്കുള്ള സ്വാധീനം പഠിക്കാനായ് ലാറ്റിൻ- സെന്ററിന്റെ തുടർപ്രവർത്തനത്തിനും പദ്ധതികൾക്കും 2 കോടി വകയിരുത്തി. പട്ടികജാതിക്കാർക്ക് വേണ്ടി ഭൂമി, പാർപ്പിടം മറ്റു വികസനപദ്ധതികൾ എന്നിവയ്ക്കായി 1935.38 കോടിയും ജൻന്റർ ബജറ്റിനുള്ള അടങ്കൽ 4665.20 കോടിയും അനുവദിച്ചു.

കൂടാതെ യുക്രൈനിൽ നിന്നും തിരിച്ചെത്തിയ വിദ്യാർത്ഥികളുടെ തുടർപഠനം ഉൾപ്പടെയുള്ള കാര്യങ്ങൾ ഏകോപിപ്പിക്കാൻ നോർക്കയ്ക്കായി 10 കോടി രൂപ വകയിരുത്തിയതായും ധനമന്ത്രി അറിയിച്ചു. വിദേശ രാജ്യങ്ങളിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികളുടെ പ്രത്യേക ഡാറ്റാ ബാങ്ക് നോർക്കാ വകുപ്പ് തയ്യാറാക്കുമെന്നും മന്ത്രി അറിയിച്ചു. പി. കൃഷ്ണപിള്ള, കൊട്ടാരക്കര തമ്പുരാൻ, ഫാ. ചാവറ കുര്യാക്കോസ് ഏലിയാസ്, എം. എസ്. വിശ്വനാഥൻ, ചെറുശ്ശേരി, പണ്ഡിറ്റ് കറുപ്പൻ എന്നിവർക്കായി പുതുതായി സ്മാരകങ്ങൾ നിർമ്മിക്കാനും ബജറ്റിൽ നിർദേശമുണ്ട്. ലക്കി ബില്ല് സ്കീം നടപ്പാക്കാനും അതിനായി ലക്കി ബില്ല് സ്കീം എന്ന പേരിൽ ഒരു മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കാണും ബജറ്റിൽ നിർദേശമുണ്ട്. കെ-ഫോണിന്റെ ആദ്യഘട്ടം ജൂൺ – 30ന് പൂർത്തിയാക്കുമെന്നും ധാനമന്ത്രി ബജറ്റ് പ്രസംഗത്തിൽ അറിയിച്ചിട്ടുണ്ട്.

സർക്കാരിന്റെ വരുമാനം വർധിപ്പിക്കാനുള്ള പദ്ധതികളും ബജറ്റിൽ ഇടം നേടി. അടിസ്ഥാനഭൂനികുതി പരിഷ്കരിച്ചും എല്ലാവിഭാഗങ്ങളിലുമുള്ള ഭൂമിയുടെ ന്യായവിലയിൽ 10% ഒറ്റതവണ വർധന നടപ്പാക്കിയും നികുതി വരുമാനം വർധിപ്പിക്കാനാണ് ശ്രമം.

വിവിധമേഖലകളിൽ പദ്ധതികൾ ഉണ്ടെങ്കിലും ബജറ്റിൽ ധാരാളം കോട്ടങ്ങളും വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്. കേരളത്തിന്റെ ഉയർന്നുവരുന്ന കടക്കെണിയും വരുമാനവും ചെലവും തമ്മിലുള്ള വർധിച്ചുവരുന്ന അന്തരവും പരിഹരിക്കാനായി അധികം നടപടികൾ കാണുന്നില്ല. കൂടാതെ സംസ്ഥാനത്തെ എല്ലാ സ്ലാബുകളിലും ഭൂനികുതി വർധിപ്പിക്കാനുള്ള തീരുമാനവും ഭൂമിയുടെ ന്യായവിലയും 10% വർധിപ്പിക്കാനുള്ള തീരുമാനവും സാധാരണക്കാരെ ബാധിക്കുന്നതാണ്. കോവിഡും നോട്ട് നിരോധനവും എല്ലാം കൊണ്ടും തകർന്നിരിക്കുന്ന റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് കൂടുതൽ ദോഷകരമാവുകയാണ്. ഇത് നിർമാണമേഖലയെയും ബാധിക്കാം. കൂടാതെ നികുതിവർധനവിലൂടെ ക്രയവിക്രയങ്ങൾ കുത്തനെ കുറഞ്ഞാൽ ധനസമാഹാരണമെന്ന സർക്കാർ പദ്ധതി പാളാനും സാധ്യതയുണ്ട്. ഇത് കൂടാതെ 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങളുടെ ഹരിതനികുതി 50% വർധിപ്പിക്കാനുള്ള തീരുമാനവും സാധാരണക്കാരെ ബാധിക്കുന്നതാണ്. പണമില്ലാത്തതിനാൽ പുതിയ വാഹനം വാങ്ങാൻ ശേഷി ഇല്ലാത്തവരായിരിക്കും 15 വർഷം പഴക്കമുള്ളവ ഉപയോഗിക്കുന്നത്. അവർക്ക് ഇതൊരു തിരിച്ചടിയാണ്.

രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് ഗുണദോഷാധികളാൽ സമ്മിശ്രമാണെന്ന് ഒറ്റനോട്ടത്തിൽ നമ്മുക്ക് മനസിലാക്കാം.


ജിജിത ജെ . നായരും ജിതേഷ് ജെ.നായരും സഹോദരങ്ങളും തിരുവനന്തപുരം. യൂണിവേഴ്സിറ്റി കോളേജിലെ
സമ്പത്തിക ശാസ്ത്ര ബിരുദവിദ്യാർഥികളുമാണ്

ഷെഫ് ജോമോൻ കുര്യാക്കോസ്

ചേരുവകൾ

മീന്‍ – 2 കിലോ
കുടം പുളി – 10 എണ്ണം, ഒന്നര കപ്പ് വെള്ളത്തില്‍ ഇട്ട് തിളപ്പിച്ചത് (കറിക്കു വേണ്ട പുളിയുടെ ആവശ്യാനുസരണം എണ്ണം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം)വെളുത്തുള്ളി, ഇഞ്ചി, ഉലുവ, മഞ്ഞള്‍പ്പൊടി, ഉപ്പ്, മുളകുപൊടി, കാശ്മീരി ചില്ലി, പുളി, കറിവേപ്പില, കടുക്, ഉലുവ – ആവശ്യം അനുസരിച്ച്

തയാറാക്കുന്ന വിധം

വെളിച്ചെണ്ണ ചൂടാക്കിയ ശേഷം ആവശ്യത്തിന് കടുക് പൊട്ടിക്കുക. ശേഷം അല്‍പം ഉലുവ ഇടുക. പിന്നാലെ ആവശ്യത്തിനു കറിവേപ്പില, ചതച്ച ഒരു വലിയ കഷ്ണം ഇഞ്ചി, ഒരു തുടം വെളുത്തുള്ളി എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. നന്നായി മൂപ്പിച്ച ശേഷം 4 ടേബിള്‍ സ്പൂണ്‍ മുളകു പൊടിയും 6 ടേബിള്‍ സ്പൂണ്‍ കാശ്മീരി മുളകു പൊടിയും ഒരു ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍പ്പൊടിയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കുക. പൊടി മൂത്തു വന്ന ഉടനെ തന്നെ കുടംപുളി ഉരുക്കിയ വെള്ളം ഒഴിക്കുക.

വെള്ളം തിളച്ച ഉടനെ മീന്‍ കഷ്ണങ്ങള്‍ ഇടുക. നന്നായി ഇളക്കി കഷ്ണങ്ങളില്‍ മസാല പുരണ്ട ശേഷം അല്‍പം കറിവേപ്പില ഇട്ട് മൂടി വയ്ക്കുക. വേവുന്നതിനനുസരിച്ച് ഇളക്കി കൊടുക്കുക. 20 മിനിറ്റിനുള്ളിൽ കറി റെഡി.

ഷെഫ് ജോമോൻ കുര്യാക്കോസ് 

 

 

 

 

RECENT POSTS
Copyright © . All rights reserved