സ്റ്റോക്ക് ഓൺ ട്രെന്റ്: ‘മലയോടും മണ്ണിനോടും മലമ്പാമ്പിനോടും മല്ലടിക്കുന്ന മലയോര കർഷകർക്ക് വേണ്ടി എന്നും നിലകൊള്ളുന്ന നിങ്ങളുടെ പ്രിയ സ്ഥാനാർഥി….’ തൊണ്ണൂറുകളിൽ മലയോരമേഖലകളിൽ ഇലക്ഷൻ സമയം തള്ളുന്ന അനൗസെമെന്റ് ആണ് പറഞ്ഞത്….. പൊള്ളയായ വാഗ്ദാനങ്ങൾ പറഞ്ഞതല്ലാതെ ഒന്നും കിട്ടാതായപ്പോൾ അപ്പൻമ്മാർ തങ്ങളുടെ കുട്ടികളോട് പറഞ്ഞു.. മക്കളെ മണ്ണിൽ പണിതാൽ പട്ടിണി മാറില്ല എന്ന്… ഒരു പരിധിവരെ മലയാളിക്കരയിൽ നിന്നും പലായനം തുടങ്ങിയതിന്റെ ചിലകാരണങ്ങളിൽ ഒന്ന്…
ലോകത്തിന്റെ നാലുപാടും മലയാളികൾ എത്തിയപ്പോൾ ആദ്യം ലണ്ടനിലും പിന്നീട് നോർത്തേൺ അയർലണ്ടിൽലും തുടർന്ന് 2012 ൽ സ്റ്റോക്ക് ഓൺ ട്രെന്റിലും എത്തിയ ഒരു മലയാളി കുടുംബമാണ് കോട്ടയം കങ്ങഴ സ്വദേശിയായ സോബിച്ചനും ബിന്ദുവും. മൂന്ന് കുട്ടികൾ.. കൃഷിയിലെ തന്റെ ആഗ്രഹങ്ങൾ ചെറുതായെങ്കിലും ഒന്ന് പൂർത്തീകരിക്കുവാൻ ശ്രമിച്ചുകൊണ്ടിരുന്നു.
സ്റ്റോക്ക് ഓൺ ട്രെന്റ് കൗൺസിലിൽ കൊടുത്ത അപേക്ഷ സ്വീകരിക്കപ്പെട്ടപ്പോൾ ലഭിച്ചത് രണ്ട് സെന്റിൽ താഴെ ഉള്ള ഒരു അലോട്ട്മെന്റ്. കുടുംബത്തോടെ പണികൾ ആരംഭിക്കുകയായിരുന്നു.. ഭാര്യ നേഴ്‌സായ ബിന്ദു, പള്ളിക്കത്തോട് സ്വദേശിനിയായ കർഷക പുത്രി.. തൂമ്പയോന്നും എനിക്ക് പുത്തരിയല്ലെന്നു തെളിയിച്ചുകൊണ്ട് നിലമൊരുക്കി… ഭർത്താവായ സോബിച്ചന് കട്ട സപ്പോർട്ടുമായി കുട്ടികളും ഒപ്പം ചേർന്നു.
എനിക്ക് സൂചി പിടിക്കാൻ മാത്രമല്ല തൂമ്പയും വഴങ്ങും എന്ന് യുകെ മലയാളികളെ കാണിച്ചു കൊടുക്കുകയായിരുന്നു കർഷക പുത്രിയായ ബിന്ദു സോബിച്ചൻ.
സ്റ്റോക്ക് ഓൺ ട്രെന്റ് കൗൺസിൽ ആകെ നൂറിൽ അധികം അലോട്‌മെൻറ്റുകളാണ് പലർക്കായി നൽയിട്ടുള്ളത്. സോബിച്ചന്റെയും കുടുംബത്തിന്റെയും അധ്വാനം പൂർണ്ണമായി അർപ്പിച്ചപ്പോൾ പച്ചക്കറികളുടെ ഘോഷയാത്രയാണ് പിന്നീട് കണ്ടത്.. നാട്ടിലെ പച്ചമുളക്, പയർ, പാവക്ക എന്ന് തുടങ്ങി സർവ്വതും ഫലങ്ങൾ നൽകിയപ്പോൾ സ്റ്റോക്ക് ഓൺ ട്രെന്റ് കൗൺസിൽ അധികാരികൾ കണ്ടപ്പോൾ അത്ഭുതപ്പെട്ട് ഞെട്ടിപ്പോയി…
സ്റ്റോക്ക് ഓൺ ട്രെന്റ് കൗൺസിൽ അലോട്ട്‌മെന്റ് കമ്മിറ്റി നടത്തിയ ഇന്സ്പെക്ഷനിൽ മലയാളിയായ സോബിച്ചനും കുടുംബവും നടത്തിയ അലോട്ട്‌മെന്റിനു അവാർഡ് നൽകുകയായിരുന്നു. ഇംഗ്ലീഷുകാരുടെ നൂറിൽ പരം അലോട്ട്‌മെന്റുകളിൽ ഉള്ള കൃഷികളുമായി മത്സരിച്ചാണ് സോബിച്ചൻ വിജയിയായത്.
ഈ മാസം അഞ്ചാം തിയതി സ്റ്റോക്ക് ഓൺ ട്രെന്റ് പാർക്കിൽ വച്ച് നടന്ന പരിപാടിയിൽ ആണ് സമ്മാനങ്ങൾ വിതരണം ചെയ്തത്. എന്നാൽ ക്രിക്കറ്റ് കളിയിലെ കമ്പം ബോളിന്റെ രൂപത്തിൽ മുഖത്തു പതിച്ചപ്പോൾ അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കാതെ വന്നു. സ്റ്റോക്ക് ക്രിക്കറ്റ് ബ്ലാസ്റ്റേഴ്‌സ് ക്യപ്റ്റൻ കൂടിയാണ് സോബിച്ചൻ.
സ്റ്റോക്കിലെ പല വീടുകളിലും ഫ്രീ ആയി സോബിച്ചൻ പച്ചക്കറികൾ ഇതിനകം കൊടുത്തു കഴിഞ്ഞു.
ഇന്നലെ സ്റ്റോക്ക് ഓൺ ട്രെന്റ് കൗൺസിൽ അധികാരികൾ സോബിച്ചന്റെ അലോട്ട്‌മെന്റിൽ എത്തി സമ്മാനം കൊടുക്കുകയായിരുന്നു.
സമ്മാനത്തോടൊപ്പം ഇന്ന് വിവാഹ വാർഷികം ആഘോഷിക്കുന്ന സോബിച്ചനും കുടുംബത്തിനും മലയാളം യുകെയുടെ അഭിനന്ദനങ്ങൾ.
കൃഷിയിടത്തിൽ ഉണ്ടായ പച്ചക്കറികൾ ഉൾപ്പെടുത്തിയ വീഡിയോ കാണാം…
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : നമ്പർ പ്ലേറ്റുകളിൽ നിന്ന് ജിബി സ്റ്റിക്കർ അപ്രത്യക്ഷമാകുന്നു. ‘ജിബി’ യ്ക്ക് പകരം ‘യുകെ’ സ്റ്റിക്കർ ആവും ഇനി ഉണ്ടാകുക. ബ്രിട്ടനിൽ നിന്ന് മറ്റ് രാജ്യങ്ങളിലേയ്ക്ക് വാഹനമോടിക്കുന്നതിനുള്ള പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നതിനാൽ ബ്രിട്ടീഷ് നമ്പർ പ്ലേറ്റുകളിൽ നിന്ന് ജിബി സ്റ്റിക്കർ നീക്കം ചെയ്യുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. നിലവിൽ മറ്റൊരു രാജ്യത്തേക്ക് പോകുന്നതിന് മുമ്പ് വാഹനത്തിൽ ഒരു “ജിബി” സ്റ്റിക്കർ പതിപ്പിക്കേണ്ടതുണ്ട്. ഇനി അത് ‘യുകെ’ യായി മാറും. സെപ്റ്റംബർ 28 നാണ് ഇത് പ്രാബല്യത്തിൽ വരുന്നത്. പുതിയ ബ്രിട്ടീഷ് നമ്പർ പ്ലേറ്റ് ഉണ്ടാകുമെന്ന് സർക്കാർ പറഞ്ഞു മാസങ്ങൾക്ക് ശേഷമാണ് ഇത് യാഥാർഥ്യമാവുന്നത്.
ജനുവരി 31 ന് ബ്രെക്സിറ്റിന്റെ ഒന്നാം വാർഷികത്തിൽ ഗ്രാന്റ് ഷാപ്സ് പുതിയ മാതൃക അവതരിപ്പിച്ചിരുന്നു. യൂണിയൻ ജാക്ക് ഫ്ലാഗിന് കീഴിൽ ‘ജിബി’ ഉള്ള മാതൃക ആയിരുന്നു അത്. യൂറോപ്യൻ യൂണിയൻ വിടുന്നതിനുമുമ്പ്, ബ്രിട്ടീഷ് നമ്പർ പ്ലേറ്റുകളിൽ യൂറോപ്യൻ യൂണിയന്റെ മഞ്ഞ നക്ഷത്രങ്ങളുടെ കീഴിൽ ‘ജിബി’ ചേർത്തിരുന്നു. സെപ്റ്റംബർ 28 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിയമം അർത്ഥമാക്കുന്നത് ജിബി സ്റ്റിക്കറിന് ഇനി സാധുതയുണ്ടാകില്ല എന്നാണ്.
നമ്പർ പ്ലേറ്റുകൾ പുതുക്കുന്നതിന് നാല് മുതൽ ആറ് മാസം വരെ എടുത്തേക്കാമെന്ന് വിതരണക്കാർ പറയുന്നു. സെപ്റ്റംബർ അവസാനത്തിനുശേഷം വിദേശത്തുള്ള ബ്രിട്ടീഷുകാർ അവരുടെ വാഹനത്തിൽ യുകെ അക്ഷരങ്ങൾ പ്രദർശിപ്പിച്ചില്ലെങ്കിൽ അവർ താമസിക്കുന്ന രാജ്യത്തെ നിയമമനുസരിച്ച് പിഴ ചുമത്തപ്പെടും. സർക്കാരിന്റെ വെബ്സൈറ്റിൽ പുതിയ യുകെ നമ്പർ പ്ലേറ്റുകളോ സ്റ്റിക്കറുകളോ സംബന്ധിച്ച വിവരങ്ങൾ ഇതുവരെ ഉൾപ്പെടുത്തിയിട്ടില്ല.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : അഞ്ചു മാസം പ്രായമുള്ള മകന് മുല കൊടുക്കാൻ സമയം ആവശ്യപ്പെട്ട ട്രെയിനി നേഴ്സിനെതിരെ അധിക്ഷേപം. സൗത്ത് വെസ്റ്റിൽ നിന്നുള്ള 34കാരിയായ ലൂസി സെയ്‌ലിയാണ് അധ്യാപികയുടെ അധിക്ഷേപത്തിന് ഇരയായത്. ആദ്യ മകൻ എയ്ഡന് നൽകിയപോലെ തന്നെ 10 മാസത്തോളം രണ്ടാമത്തെ മകൻ സ്കോട്ടിനും മുലപ്പാൽ നൽകണമെന്ന് അവൻ ജനിച്ചപ്പോൾ തന്നെ ലൂസി തീരുമാനിച്ചിരുന്നു. ആ സമയം മൂന്നാം വർഷ നേഴ്സിംഗ് പരിശീലനത്തിലായിരുന്ന ലൂസി. സ്കോട്ട് ജനിച്ച് അഞ്ചു മാസങ്ങൾക്ക് ശേഷം കോഴ്സിലേക്ക് മടങ്ങി. മുലയൂട്ടാനുള്ള സൗകര്യത്തിനായി സ്കോട്ടിനെ യൂണിവേഴ്സിറ്റിക്ക് എതിർവശത്തുള്ള ഒരു നേഴ്സറിയിൽ പാർപ്പിച്ചു. കോഴ്‌സിലേക്ക് തിരിച്ചെത്തിയപ്പോൾ പ്രാക്ടീസ് അധ്യാപികയോട് ആവശ്യം അറിയിച്ചെങ്കിലും അവരത് നിരസിക്കുകയായിരുന്നു. നിയമപരമായ അവകാശത്തിന് തടസ്സം നിന്നതോടൊപ്പം “ലൂസി ഒരു വിദ്യാർത്ഥിയാണ്, ജീവനക്കാരിയല്ല” എന്ന് അവർ പറയുകയും ചെയ്തു. രോഷാകുലയായ ലൂസി ഈ വിഷയത്തിൽ തന്റെ യൂണിയനുമായി ആലോചിച്ച ശേഷം തന്റെ കുഞ്ഞിന് മുലയൂട്ടാനുള്ള അവകാശം തനിക്കുണ്ടെന്ന് ഉറപ്പിച്ചു.
ഒരു ഘട്ടത്തിൽ, അധ്യാപികയുടെ ഓഫീസിൽ ഈ വിഷയം ചർച്ച ചെയ്തുകൊണ്ടിരിക്കെ, ‘കുഞ്ഞിനെ ജനിപ്പിക്കരുതായിരുന്നു’ എന്ന് അവർ പറഞ്ഞതായി ലൂസി വെളിപ്പെടുത്തി. അധിക്ഷേപത്തെ തുടർന്ന് സർവ്വകലാശാലയിൽ പരാതിപ്പെട്ടെങ്കിലും ഉചിതമായ നടപടി ഉണ്ടായില്ല. കുഞ്ഞുങ്ങളുടെ വളർച്ചയ്ക്ക് സഹായകമാകുന്ന ഏറ്റവും പ്രധാന കാര്യമാണ് മുലയൂട്ടൽ എന്ന് ലൂസി പ്രതികരിച്ചു. ജോലിസ്ഥലത്തെ മുലയൂട്ടൽ പിന്തുണയ്ക്കാനായി നിയമപരമായ അവകാശങ്ങൾ വിപുലീകരിക്കാൻ ഈ ആഴ്ച റോയൽ കോളേജ് ഓഫ് മിഡ്‌വൈവ്സ് (ആർസിഎം) ആവശ്യപ്പെട്ടു. മാർഗ്ഗനിർദ്ദേശം പല സംഘടനകളും അവഗണിക്കുന്നുവെന്ന് അവർ ചൂണ്ടിക്കാട്ടി.
പൊതുസ്ഥലങ്ങളിൽ നിന്ന് അപമാനം ഉൾപ്പെടെ മുലയൂട്ടുന്നതിൽ സ്ത്രീകൾക്ക് പല തടസ്സങ്ങളും നേരിടേണ്ടതായി വരുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും ആജീവനാന്ത ആരോഗ്യത്തിനു മുലയൂട്ടൽ പ്രധാനമാണ്. ലോകാരോഗ്യ സംഘടനയും യുണിസെഫും ശുപാർശ ചെയ്യുന്നതനുസരിച്ച് ജനിച്ച് ഒരു മണിക്കൂറിനുള്ളിൽ മുലയൂട്ടൽ ആരംഭിക്കേണ്ടതുണ്ട്. കുഞ്ഞിന് ആദ്യ 6 മാസത്തേക്ക് മുലപ്പാൽ മാത്രം നൽകണം. കുഞ്ഞിന് 6 മാസത്തിനു ശേഷം പോഷകാഹാരമുള്ളതും സുരക്ഷിതവുമായ പൂരക (സോളിഡ്) ഭക്ഷണങ്ങൾ നൽകികൊണ്ട് 2 വയസോ അതിൽ കൂടുതലോ പ്രായം വരെ മുലയൂട്ടൽ തുടരണം. ലോകത്തിലെ എല്ലാ മാതാപിതാക്കളെയും ഉൾപ്പെടുത്തുന്നതിനായി “മാതാപിതാക്കളെ ശാക്തീകരിക്കുക, മുലയൂട്ടൽ പ്രാപ്തമാക്കുക” എന്ന മുദ്രാവാക്യം വേൾഡ് അലൈൻസ് ഫോർ ബ്രെസ്റ്റ് ഫീഡിങ് ആക്ഷൻ 2019 ൽ തിരഞ്ഞെടുത്തു. മുലയൂട്ടൽ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിന് മാതാപിതാക്കളെ ശാക്തീകരിക്കാൻ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അത്യാവശ്യമാണ്. അമ്മമാർക്ക് മുലയൂട്ടാൻ കഴിയുന്ന അന്തരീക്ഷം സൃഷ്ടിക്കുന്നതിന്, പങ്കാളികൾ, കുടുംബം, സമൂഹം, ജോലിസ്ഥലം എന്നിവ അവളെ പിന്തുണയ്ക്കുമ്പോൾ, മുലയൂട്ടൽ മെച്ചപ്പെടുന്നു. സാർവത്രിക മുലയൂട്ടൽ കുഞ്ഞുങ്ങൾക്ക് അണുബാധയിൽ നിന്നുള്ള പരിരക്ഷ, ബുദ്ധിശക്തിയിലുള്ള വർദ്ധനവ് , അമിതഭാരത്തിനും പ്രമേഹത്തിനും എതിരായ സംരക്ഷണം, അമ്മമാർക്ക് കാൻസർ പ്രതിരോധം എന്നിവ നൽകുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയിൽ യാത്രാ നിയന്ത്രണങ്ങൾ പിൻവലിച്ചതിന് പിന്നാലെ ഒട്ടേറെ പേരാണ് അവധിക്കാല ടിക്കറ്റ് ബുക്കിങ്ങിനായി മുന്നോട്ടുവന്നിരിക്കുന്നത് . പുതിയ മാറ്റങ്ങൾ ടൂറിസം മേഖലയ്ക്ക് വൻ ഉണർവ് നൽകും എന്ന് ആ മേഖലയിലുള്ളവർ പ്രതികരിച്ചു . നിയന്ത്രണങ്ങൾ മൂലം കഴിഞ്ഞ സീസണിൽ വിനോദ സഞ്ചാര മേഖലയ്ക്ക് വൻ തിരിച്ചടിയായിരുന്നു നേരിടേണ്ടിവന്നത്. നിയന്ത്രണങ്ങൾ മൂലം മലയാളികൾ ഉൾപ്പെടെയുള്ളവർ തങ്ങളുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും സ്വദേശത്ത് സന്ദർശിച്ചിട്ട് വളരെയേറെ നാളുകളായിരുന്നു. ബ്രിട്ടനിൽ ഒക്ടോബർ നാല് മുതലാണ് ട്രാവൽ ട്രാഫിക് ലൈറ്റ് സിസ്റ്റം കൂടുതൽ ലളിതമാകുന്നത് നിലവിൽ വരുന്നത് .
വിദേശയാത്ര സംബന്ധിച്ച നിയമങ്ങൾ ലഘൂകരിക്കുന്നതോടെ ഇനി യാത്രകൾ കൂടുതൽ എളുപ്പത്തിലാവും. ട്രാഫിക് ലൈറ്റ് സിസ്റ്റം ഉപേക്ഷിച്ചതോടൊപ്പം ഒക്ടോബർ 4 തിങ്കളാഴ്ച മുതൽ ആമ്പർ, ഗ്രീൻ ലിസ്റ്റുകൾ ഒന്നിലേക്ക് ലയിപ്പിക്കും. ഈ ലിസ്റ്റിൽ ഉൾപ്പെടുന്ന രാജ്യങ്ങളിൽ നിന്ന് ഇംഗ്ലണ്ടിലേക്ക് മടങ്ങുന്ന രണ്ട് ഡോസ് പ്രതിരോധ കുത്തിവയ്പ്പ് എടുത്തവർ ഇനി പിസിആർ പരിശോധന നടത്തേണ്ടതില്ലെന്ന് സർക്കാർ വ്യക്തമാക്കി. റെഡ് ലിസ്റ്റ് നിലനിൽക്കുമെങ്കിലും അതിലുൾപ്പെടുന്ന രാജ്യങ്ങളുടെ എണ്ണം പതിവിലും കുറവായിരിക്കും. തുർക്കി, പാകിസ്താൻ, മാലിദ്വീപ് എന്നിവയുൾപ്പെടെ എട്ട് രാജ്യങ്ങളെ സെപ്റ്റംബർ 22 മുതൽ റെഡ് ലിസ്റ്റിൽ നിന്ന് നീക്കം ചെയ്യുകയാണ്. രണ്ട് ഡോസ് വാക്സിൻ സ്വീകരിക്കാത്തവർ ഇപ്പോഴും പുറപ്പെടുന്നതിന് മുമ്പ് പരിശോധന നടത്തണം. എത്തിച്ചേർന്നതിന് ശേഷമുള്ള രണ്ട്, എട്ട് ദിവസങ്ങളിൽ പിസിആർ പരിശോധനയും ആവശ്യമാണ്.
ഓസ്‌ട്രേലിയ, ന്യൂസിലാന്റ്, ജപ്പാൻ, ഇസ്രായേൽ, കാനഡ എന്നിവയുൾപ്പെടെ 17 രാജ്യങ്ങളിൽ നിന്ന് വാക്സിൻ സ്വീകരിച്ച യാത്രക്കാരെയും അംഗീകരിക്കുമെന്ന് സർക്കാർ അറിയിച്ചു. സ്പെയിനിൽ നിന്ന് മടങ്ങുന്ന യാത്രക്കാർ പിസിആർ ടെസ്റ്റ് ചെയ്യാൻ സർക്കാർ നിർദ്ദേശിക്കുന്നുണ്ട്. സ്പെയിൻ, ഫ്രാൻസ്, ഗ്രീസ്, ഇറ്റലി തുടങ്ങിയ ജനപ്രിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഇപ്പോൾ ആമ്പർ ലിസ്റ്റിലാണ്. ആമ്പർ ലിസ്റ്റിൽ ഉൾപ്പെട്ട രാജ്യത്ത് നിന്ന് മടങ്ങുന്നതിന് മൂന്ന് ദിവസം മുമ്പ് കോവിഡ് പരിശോധന നടത്തേണ്ടതുണ്ട്. പൂർണമായി വാക്സിൻ സ്വീകരിക്കാത്തവർ 10 ദിവസം സ്വയം ഒറ്റപ്പെടണം.
നിലവിൽ ഗ്രീൻ ലിസ്റ്റ് രാജ്യങ്ങൾ സന്ദർശിച്ച ശേഷം ഐസൊലേഷനിൽ കഴിയേണ്ടതില്ല. പുറപ്പെടുന്നതിന് മുമ്പ് കോവിഡ് -19 ടെസ്റ്റ് നടത്തി നെഗറ്റീവ് ഫലം കയ്യിൽ കരുതിയാൽ മതിയാവും. തിരിച്ചെത്തിയതിന് ശേഷം രണ്ടാം ദിവസം ഒരു ടെസ്റ്റ് ബുക്ക് ചെയ്യുകയും ഒരു പാസഞ്ചർ ലൊക്കേറ്റർ ഫോം പൂരിപ്പിക്കുകയും ചെയ്യണം. പരിശോധന ഫലം പോസിറ്റീവ് ആണെങ്കിൽ മാത്രം ഐസൊലേഷനിൽ കഴിയുക. ബ്രസീലും ദക്ഷിണാഫ്രിക്കയും ഉൾപ്പെടെ നിരവധി രാജ്യങ്ങൾ നിലവിൽ റെഡ് ലിസ്റ്റിലാണ്. റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്ന് തിരികെ എത്തുന്നവർ സർക്കാർ അംഗീകൃത ക്വാറന്റൈൻ ഹോട്ടലിൽ 10 ദിവസം ഐസൊലേഷനിൽ കഴിയണം. ഇതിനായി മുൻകൂട്ടി പണമടച്ചു ബുക്ക് ചെയ്യേണ്ടതുണ്ട്.
ഷെഫ് ജോമോൻ കുരിയാക്കോസ്
ചേരുവകൾ
ലാംപ് ചോപ് 1കി. ഗ്രാം. / 6-8 കഷണങ്ങൾ
ജിൻജർ ഗാർലിക് പേസ്റ്റ് 3 ടീസ്പൂൺ
കുരുമുളക് തരിയായി പൊടിച്ചത് 1ടീസ്പൂൺ
ഒരു നാരങ്ങയുടെ നീര്
ഹിമാലയൻ പിങ്ക് സോൾട്ട്
അഥവാ ഉപ്പ് ആവശ്യത്തിന് .
പാചകം ചെയ്യുന്ന വിധം
1) കട്ട് ചെയ്തു ക്ളീൻ ചെയ്ത ലാംബ് ചോപ്പ് ഒരു നല്ല കട്ടിയുള്ള കിച്ചൻ ടൗവ്വലിൽ വെച്ച് ജലാംശം മുഴുവൻ മാറ്റി എടുക്കുക ( പാറ്റ് ഡ്രൈയിങ് എന്നാണ് ഇതിനെ പറയുന്നത് )
Tip :- ജലാംശം ഉണ്ടെങ്കിൽ അതിൽ മാറിനേഷൻ നല്ലതു പോലെ പിടിക്കില്ല
2) അതിനു ശേഷം ലാംബ് ചോപ്പ് രണ്ടു പ്ലാസ്റ്റിക് ഷീറ്റുകൾക്കു ഇടയിൽ വെച്ച് മീറ്റ് ഹാമർ അല്ലെങ്കിൽ ചപ്പാത്തി റോളർ ഉപയോഗിച്ച് ചെറുതായി ബീറ്റ് ചെയ്യുക ( it’s one of the meat tenderising techniques)
Tip :- ഇങ്ങനെ ചെയ്യുമ്പോൾ മീറ്റ് റ്റിഷ്യൂസ് ബ്രേക്ക്ഡൗൺ ആയി പെട്ടെന്ന് കുക്ക് ആവാനും മാറിനേഷൻസ് നല്ലതുപോലെ മീറ്റിനുള്ളിലേക്കു ഇറങ്ങി ചെല്ലുന്നതിനും ഹെല്പ് ചെയ്യും .
3) ബീറ്റ് ചെയ്ത ലാംബ് ചോപ്പിലേക്കു ബാക്കി ഉള്ള ചേരുവകൾ എല്ലാം ചേർത്ത് നല്ലതു പോലെ മാറിനേറ്റ് ചെയ്തു വെക്കുക
Tip :- ഒരു രാത്രിയോ അല്ലെങ്കിൽ 8 മണിക്കൂർ എങ്കിലും മാറിനേറ്റ് ചെയ്തു വച്ചാൽ നല്ലത് .
4) ഗ്രിൽ പാൻ നല്ലതു പോലെ ചൂടായതിനു ശേഷം ലാംബ് ചോപ്പ് രണ്ടു സൈഡും കുക്ക് ആകുന്നതു വരെ ഗ്രിൽ ചെയ്യുക
Tip :- മീഡിയം ചൂടിൽ ആണ് കുക്ക് ചെയ്യേണ്ടത് .വളരെ ചെറിയ ചൂട് ആണെങ്കിൽ മീറ്റ് കുക്ക് ആകാൻ ഒരുപാട് സമയം എടുക്കുകയും തന്മൂലം മീറ്റിലെ ജ്യൂസ് വറ്റിപ്പോകുകയും മീറ്റ് വളരെ കട്ടിയുള്ളത് ആകുകയും ചെയ്യും. അതുപോലെ തന്നെ വളരെ ചൂട് കൂട്ടി കുക്ക് ചെയ്താൽ മീറ്റിന്റെ പുറഭാഗം മാത്രം കുക്ക് ആവുകയും ഉൾവശം വേവാതെ വരികയും ചെയ്യും .
ഷെഫ് ജോമോൻ കുര്യാക്കോസ്
ഡോ. ഐഷ വി
കാലം 1986
ടാക്സി കാറിൽ സ്റ്റഡി ടൂർ പോകുന്ന സഹോദരിയെ കോളേജിൽ ആക്കിയ ശേഷം തിരികെ വരുമ്പോൾ അയാളുടെ ചിന്ത മുഴുവൻ തോണിപ്പാറയിൽ പുതുതായി ഏറ്റെടുത്തു നടത്തുന്ന ആശുപത്രി തന്റെ സാമ്പത്തിക അടിത്തറ തകിടം മറിച്ചതിനെ കുറിച്ചായിരുന്നു. ശമ്പളം പോരെന്ന് പറഞ്ഞ് തുരുതുരെ മൂന്ന് ഡോക്ടർമാരാണ് പിണങ്ങിപ്പോയത്. പകരം ആളെ കിട്ടാനായി നടത്തിയ പത്രപരസ്യത്തിന്റെ ചിലവ് വേറെ. അച്ഛൻ വൈദ്യനായിരുന്നതു കൊണ്ടും അച്ഛൻ കാറിടിച്ച് കിടപ്പിലായതിനു ശേഷം അമ്മ വൈദ്യശാല നന്നായി നടത്തി പോരുന്നതും കണ്ടു വളർന്നതിനാൽ പഠനം കഴിഞ്ഞ് കുറച്ചു കാലം പ്രവാസിയായിരുന്ന അയാൾ കുറച്ച് സമ്പാദ്യവുമായി തിരികെ നാട്ടിലെത്തിയപ്പോൾ ഒരു ആശുപത്രി തുടങ്ങാൻ താത്പര്യം ജനിച്ചത് സ്വാഭാവികം. അതിനാൽ തുടർന്ന് വിദേശത്തേയ്ക്ക് പോകേണ്ടെന്ന് വച്ചു .
പിന്നെ അമാന്തിച്ചില്ല. നാഷണൽ ഹൈവയോട് ചേർന്ന് ഒരൊഴിഞ്ഞ വീട് വാടകയ് ക്കെടുത്ത്. കല്ലു വാതുക്കൽ ജങ്ഷനടുത്തായി ഒരു ആശുപത്രി സജ്ജമാക്കി. ഒരു നഴ്സ് , ഒരു ഡോക്ടർ ഒരു ലാബ് ടെക്നീഷ്യൻ അത്യാവശ്യം വേണ്ട ആശുപത്രി സജ്ജീകരണങ്ങൾ എല്ലാം തയ്യാറാക്കി. സമീപത്ത് മറ്റാശുപത്രികൾ ഇല്ലാതിരുന്നതു കൊണ്ടും സമീപ പ്രദേശങ്ങളിലെ എല്ലാവരും ചികിത്സയ്ക്ക് ഈ ആശുപത്രിയെ ആശ്രയിച്ചു. വീട്ടിൽ സാധനങ്ങൾ അടുക്കി വയ്ക്കാൻ അമ്മയും സഹോദരിമാരും കാണിക്കുന്ന അതേ ചിട്ടവട്ടങ്ങൾ ആശുപത്രിയിലും പാലിക്കപ്പെട്ടു. വീട്ടിലെയും ആശുപത്രിയിലെയും , ചിലവുകൾ വഹിക്കാനും അല്പസ്വൽപ്പം മിച്ചം പിടിക്കാനും കഴിഞ്ഞ് വരവേയാണ് വീടിന് സമീപമുള്ള ഒരു ലേഡി ഡോക്ടർ തോണി പാറയിലെ ആശുപത്രി ഏറ്റെടുത്ത് നടത്താമോ എന്ന് ചോദിച്ചത്. പറഞ്ഞ തുക കൊടുത്ത് സെറ്റിൽ ചെയ്തു. അതിനായി ജ്യേഷ്ഠ ഭാര്യയുടെ സ്വർണ്ണം ലോക്കറിലിരുന്നത് ഒന്നു മറിച്ചു. ഇപ്പോൾ അവർ വരുമെന്ന് അറിയുന്നു. അവരറിയുന്നതിന് മുമ്പ് സ്വർണ്ണം തിരിച്ചു വയ് ക്കേണ്ടതുണ്ട്. തോണിപ്പാറയിലെ ആശുപത്രി നടത്തിപ്പുമായി മുന്നോട്ട് പോയപ്പോൾ ആകെ പ്രശ്നങ്ങൾ. പേരിൽ തോണിയുണ്ടെങ്കിലും തോണിപ്പാറയിലെ ആശുപത്രിയിലെ കാര്യങ്ങൾ ഒന്നും ഒരു കരയ്ക്കടുപ്പിയ്ക്കാൻ പറ്റുന്നില്ല. അന്യ സംസ്ഥാനത്തു നിന്നു പോലും ഡോക്ടർമാർ വന്നു പോയി. തോണിപ്പാറയിലെ കടം നികത്താൻ കല്ലുവാതുക്കലെ ആശുപത്രിയുടെ വരുമാനം കൂടി ഉപയോഗിച്ചിട്ടും പിടിച്ച് നിൽക്കാൻ കഴിയുന്നില്ല.
ടൂർ പോയ അനുജത്തിയെ വീട്ടിലെത്തിച്ച ശേഷം ബാബു കുട്ടൻ കല്ലുവാതുക്കലിലെ ആശുപത്രിയിൽ എത്തി. അവിടുത്തെ കണക്കുകൾ നോക്കിയ ശേഷം ബാബു കുട്ടൻ തിരുവനന്തപുരത്തേയ്ക്ക് പോകാൻ തയാറെടുത്തു. അപ്പോൾ നേഴ്സ് നിർബന്ധിച്ച് ഊണ് കഴിപ്പിച്ചു . അവർ തമ്മിൽ ഒരിഷ്ടം മൊട്ടിട്ടതായിരുന്നു. എന്നാൽ തലയ്ക്ക് മുകളിൽ കടം പെരുകി നിൽക്കുമ്പോൾ പ്രണയത്തിനെന്തു സ്ഥാനം ? ഊണ് കഴിച്ചെന്ന് വരുത്തി അയാൾ യാത്ര തിരിച്ചു. ഒരിക്കലും തിരികെ വരാത്ത ഒരു യാത്ര.
കാര്യവട്ടം ക്യാമ്പസിലെ ഡെമോഗ്രഫി ഡിപ്പാർട്ട്മെന്റിൽ ഗൈഡുമായുള്ള പതിവ് ഡിസ്കഷനു ശേഷം അവൾ തന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട പ്രോജക്ടിന്റെ ഡാറ്റാ കളക്ഷനിറങ്ങി . തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തി. അന്നൊരു പുതിയ കേസുണ്ടെന്നറിഞ്ഞ് വാർഡിലെത്തിയ അവൾ കണ്ടത് ലോഡ്ജ് മുറിയിൽ ആത്മഹത്യാശ്രമം നടത്തി ലോഡ് ജുകാർ രക്ഷിച്ച് ആശുപത്രിയിലെത്തിച്ച അയാളെയാണ്. തന്റെ ചേച്ചിയുടെ ഭർത്താവിന്റെ അനുജൻ. മൃതപ്രായനായി ആശുപത്രി കിടക്കയിൽ കിടക്കുകയാണ്. ജീവതത്തിൽ നിന്നും എല്ലാ കടങ്ങളിൽ നിന്നും ഒരു ഒളിച്ചോട്ടം. അവൾ ഡാറ്റ ശേഖരിക്കുന്നതിന് മുമ്പ് എസ് റ്റി ഡി ബൂത്തിലെത്തി തന്റെ പിതാവിനെ ഫോൺ ചെയ്ത് വിവരങ്ങൾ അറിയിച്ചു. രാത്രിയായപ്പോൾ ഒരു കിടുങ്ങലും പനിയും വന്ന് അയാൾ കടങ്ങളും കെട്ടുപാടുകളുമില്ലാത്ത ലോകത്തേയ്ക്ക് യാത്രയായി.
പിന്നീട് ആശുപതി ഏറ്റെടുത്തു നടത്തിയ പരദേശിയായ ഡോക്ടർ ആശുപത്രി സ്വന്തം കെട്ടിടം പണിത് അതിലേയ്ക്ക് മാറ്റി.
(തുടരും.)
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : വിദേശയാത്ര സംബന്ധിച്ച നിയമങ്ങൾ ലഘൂകരിക്കുന്നതോടെ ഇനി യാത്രകൾ കൂടുതൽ എളുപ്പത്തിലാവും. ട്രാഫിക് ലൈറ്റ് സിസ്റ്റം ഉപേക്ഷിച്ചതോടൊപ്പം ഒക്ടോബർ 4 തിങ്കളാഴ്ച മുതൽ ആമ്പർ, ഗ്രീൻ ലിസ്റ്റുകൾ ഒന്നിലേക്ക് ലയിപ്പിക്കും. ഈ ലിസ്റ്റിൽ ഉൾപ്പെടുന്ന രാജ്യങ്ങളിൽ നിന്ന് ഇംഗ്ലണ്ടിലേക്ക് മടങ്ങുന്ന പൂർണ്ണമായി പ്രതിരോധ കുത്തിവയ്പ്പ് എടുത്തവർ ഇനി പിസിആർ പരിശോധന നടത്തേണ്ടതില്ലെന്ന് സർക്കാർ വ്യക്തമാക്കി. റെഡ് ലിസ്റ്റ് നിലനിൽക്കുമെങ്കിലും അതിലുൾപ്പെടുന്ന രാജ്യങ്ങളുടെ എണ്ണം പതിവിലും കുറവായിരിക്കും. തുർക്കി, പാകിസ്താൻ, മാലിദ്വീപ് എന്നിവയുൾപ്പെടെ എട്ട് രാജ്യങ്ങളെ സെപ്റ്റംബർ 22 മുതൽ റെഡ് ലിസ്റ്റിൽ നിന്ന് നീക്കം ചെയ്യുകയാണ്. രണ്ട് ഡോസ് വാക്സിൻ സ്വീകരിക്കാത്തവർ ഇപ്പോഴും പുറപ്പെടുന്നതിന് മുമ്പ് പരിശോധന നടത്തണം. എത്തിച്ചേർന്നതിന് ശേഷമുള്ള രണ്ട്, എട്ട് ദിവസങ്ങളിൽ പിസിആർ പരിശോധനയും ആവശ്യമാണ്.
ഓസ്‌ട്രേലിയ, ന്യൂസിലാന്റ്, ജപ്പാൻ, ഇസ്രായേൽ, കാനഡ എന്നിവയുൾപ്പെടെ 17 രാജ്യങ്ങളിൽ നിന്ന് വാക്സിൻ സ്വീകരിച്ച യാത്രക്കാരെയും അംഗീകരിക്കുമെന്ന് സർക്കാർ അറിയിച്ചു. സ്പെയിനിൽ നിന്ന് മടങ്ങുന്ന യാത്രക്കാർ പിസിആർ ടെസ്റ്റ് ചെയ്യാൻ സർക്കാർ നിർദ്ദേശിക്കുന്നുണ്ട്. സ്പെയിൻ, ഫ്രാൻസ്, ഗ്രീസ്, ഇറ്റലി തുടങ്ങിയ ജനപ്രിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഇപ്പോൾ ആമ്പർ ലിസ്റ്റിലാണ്. ആമ്പർ ലിസ്റ്റിൽ ഉൾപ്പെട്ട രാജ്യത്ത് നിന്ന് മടങ്ങുന്നതിന് മൂന്ന് ദിവസം മുമ്പ് കോവിഡ് പരിശോധന നടത്തേണ്ടതുണ്ട്. പൂർണമായി വാക്സിൻ സ്വീകരിക്കാത്തവർ 10 ദിവസം സ്വയം ഒറ്റപ്പെടണം.
നിലവിൽ ഗ്രീൻ ലിസ്റ്റ് രാജ്യങ്ങൾ സന്ദർശിച്ച ശേഷം ഐസൊലേഷനിൽ കഴിയേണ്ടതില്ല. പുറപ്പെടുന്നതിന് മുമ്പ് കോവിഡ് -19 ടെസ്റ്റ് നടത്തി നെഗറ്റീവ് ഫലം കയ്യിൽ കരുതിയാൽ മതിയാവും. തിരിച്ചെത്തിയതിന് ശേഷം രണ്ടാം ദിവസം ഒരു ടെസ്റ്റ് ബുക്ക് ചെയ്യുകയും ഒരു പാസഞ്ചർ ലൊക്കേറ്റർ ഫോം പൂരിപ്പിക്കുകയും ചെയ്യണം. പരിശോധന ഫലം പോസിറ്റീവ് ആണെങ്കിൽ മാത്രം ഐസൊലേഷനിൽ കഴിയുക. ബ്രസീലും ദക്ഷിണാഫ്രിക്കയും ഉൾപ്പെടെ നിരവധി രാജ്യങ്ങൾ നിലവിൽ റെഡ് ലിസ്റ്റിലാണ്. റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്ന് തിരികെ എത്തുന്നവർ സർക്കാർ അംഗീകൃത ക്വാറന്റൈൻ ഹോട്ടലിൽ 10 ദിവസം ഐസൊലേഷനിൽ കഴിയണം. ഇതിനായി മുൻകൂട്ടി പണമടച്ചു ബുക്ക് ചെയ്യേണ്ടതുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ഡ്രൈവിംഗ് ലൈസൻസ് സംവിധാനത്തിൽ പുതിയ മാറ്റങ്ങൾ വരുത്തുവാൻ ഡ്രൈവർ & വെഹിക്കിൾ ലൈസൻസിങ് ഏജൻസി (ഡി വി എൽ എ ) തീരുമാനിച്ചിരിക്കുകയാണ്. പ്ലാസ്റ്റിക് കാർഡുകൾക്ക് പകരം പുതിയ ഡിജിറ്റൽ സംവിധാനത്തിലൂടെ ആയിരിക്കും ഇനിമുതൽ ലൈസൻസുകൾ ലഭ്യമാവുക. ഡിജിറ്റൽ സംവിധാനത്തോടൊപ്പം തന്നെ പ്ലാസ്റ്റിക് കാർഡുകളും നൽകുമെങ്കിലും, കുറച്ചു കഴിയുമ്പോൾ പ്ലാസ്റ്റിക് കാർഡുകൾ പൂർണമായും നിർത്തുവാൻ ആകുമെന്നും ഏജൻസി അറിയിച്ചു. യൂറോപ്യൻ യൂണിയനിൽ നിലനിന്നിരുന്ന നിയമം മൂലമാണ് ഇതുവരെയും ഡിജിറ്റൽ സംവിധാനം നടപ്പിലാക്കാൻ സാധിക്കാതിരുന്നത് എന്ന് ഡിപ്പാർട്ട്മെന്റ് ഫോർ ട്രാൻസ്പോർട്ട് വക്താവ് അറിയിച്ചു. യുകെയിലെ ഗതാഗത സംവിധാനം ആധുനികതയിലേക്ക് നടന്നടുക്കുകയാണെന്ന് ട്രാൻസ്പോർട്ട് സെക്രട്ടറി ഗ്രാന്റ് ഷാപ്സ് വ്യക്തമാക്കി.
2024 ഓടെ മാത്രമേ പുതിയ പ്രൊഫഷണൽ ലൈസൻസുകൾ ഓൺലൈൻ സംവിധാനത്തിലൂടെ ലഭ്യമാകുകയുള്ളൂ. എന്നാൽ അടുത്ത വർഷം മുതൽ ഇതിന്റെ ട്രയൽ സംവിധാനം ആരംഭിക്കുമെന്നും ട്രാൻസ്പോർട്ട് സെക്രട്ടറി പറഞ്ഞു. ഡ്രൈവിംഗ് ലൈസൻസുകളോടൊപ്പം തന്നെ വാഹന ടെസ്റ്റുകൾക്കായുള്ള ബുക്കിംഗ് സംവിധാനവും, സർട്ടിഫിക്കറ്റുമെല്ലാം ഡിജിറ്റിലൈസ് ചെയ്യാനുള്ള നീക്കമാണ് ട്രാൻസ്പോർട്ട് വകുപ്പിലെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. കൂടുതൽ കാര്യക്ഷമതയോടെ കാര്യങ്ങൾ നടക്കുന്നതിന് പുതിയ സംവിധാനം സഹായകരമാകുമെന്ന് ട്രാൻസ്പോർട്ട് സെക്രട്ടറി അഭിപ്രായപ്പെട്ടു. പേപ്പർ ആപ്ലിക്കേഷനുകൾ ആറു മുതൽ എട്ട് ആഴ്ച വരെ താമസിച്ചാണ് പ്രോസസിംഗ് നടക്കുന്നത്. എന്നാൽ ഡിജിറ്റൽ സംവിധാനം ഇത്തരത്തിലുള്ള കാലതാമസങ്ങൾ ഒഴിവാക്കുന്നതിന് സഹായിക്കും.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഇംഗ്ലണ്ടിലെ ട്രാവൽ ട്രാഫിക് ലൈറ്റ് സിസ്റ്റം കൂടുതൽ ലളിതമാകുന്നു. ആമ്പർ ലിസ്റ്റ് റദ്ദാക്കാനുള്ള തീരുമാനം സ്വീകരിച്ചു കഴിഞ്ഞു. ഇനി റെഡ് ലിസ്റ്റ് മാത്രമാകും ഉണ്ടാകുക. നിയമങ്ങൾ പരിഷ്കരിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ നാല് മുതലാണ് ഇത് നടപ്പിലാകുക. ബുധനാഴ്ച മുതൽ എട്ട് രാജ്യങ്ങളെ റെഡ് ലിസ്റ്റിൽ നിന്ന് ഒഴിവാക്കുമെന്ന് ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്സ് വ്യക്തമാക്കി. തുർക്കി പോലുള്ള സ്ഥലങ്ങളിൽ നിന്ന് മടങ്ങിയെത്തുന്ന ആളുകൾക്ക് ഇനിമുതൽ ഹോട്ടൽ ക്വാറന്റൈനിൽ കഴിയേണ്ടതില്ല എന്നാണ് ഇതിനർത്ഥം. കൂടാതെ, ഇംഗ്ലണ്ടിലേക്ക് മടങ്ങുന്ന പൂർണമായും കുത്തിവയ്പ് സ്വീകരിച്ച യാത്രക്കാർക്ക് ഇനി പിസിആർ ടെസ്റ്റുകളും ആവശ്യമില്ല. ഒക്ടോബറിൽ പിസിആർ ടെസ്റ്റിന് പകരം വിലകുറഞ്ഞതും വേഗത്തിലുള്ളതുമായ ലാറ്ററൽ ഫ്ലോ ടെസ്റ്റ് ഏർപ്പെടുത്താനും പദ്ധതിയുണ്ട്.
തുർക്കി, പാക്കിസ്ഥാൻ, മാലിദ്വീപ്, ഈജിപ്ത്, ശ്രീലങ്ക, ഒമാൻ, ബംഗ്ലാദേശ്, കെനിയ എന്നീ രാജ്യങ്ങളെ റെഡ് ലിസ്റ്റിൽ നിന്ന് നീക്കം ചെയ്തേക്കും. ഇംഗ്ലണ്ടിന്റെ ഈ നടപടിയെ പിന്തുടരുമെന്ന് വെയിൽസ് വ്യക്തമാക്കി. പുതിയ യാത്രാ നിയമങ്ങൾ പുതുവർഷം വരെ നിലനിൽക്കുമെന്ന് ഗതാഗത സെക്രട്ടറി കൂട്ടിച്ചേർത്തു. റെഡ് ലിസ്റ്റിൽ നിന്ന് നീക്കം ചെയ്യുന്നതോടെ മാലദ്വീപ്, മെക്സിക്കോ , ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് കൂടുതൽ യാത്രക്കാർ എത്തി തുടങ്ങും.
നിയന്ത്രണങ്ങൾ നീക്കം ചെയ്യുന്നതോടെ ഈ വാരാന്ത്യത്തിൽ വിദേശയാത്രകൾക്കുള്ള ബുക്കിംഗിൽ വലിയ വർദ്ധനവ് ഉണ്ടാകുമെന്ന് യാത്രാ വിദഗ്ധർ പ്രതീക്ഷിക്കുന്നു. വാക്സിൻ സ്വീകരിക്കാത്തവർ വിദേശത്ത് നിന്ന് വരികയാണെങ്കിൽ അവർ ഐസൊലേഷനിൽ കഴിയേണ്ടത് നിർബന്ധമാണ്. ഒപ്പം രണ്ട്, എട്ട് ദിവസങ്ങളിൽ രണ്ട് പിസിആർ ടെസ്റ്റുകൾ നടത്തുകയും വേണം. ആമ്പർ ലിസ്റ്റ് ഇല്ലാതാവുന്നതോടെ അതിൽ ഉൾപ്പെട്ടിരുന്ന രാജ്യങ്ങളിലേക്ക് നിയന്ത്രണങ്ങൾ കൂടാതെ ബ്രിട്ടീഷ് സഞ്ചാരികൾക്ക് യാത്ര ചെയ്യാൻ സാധിക്കും.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- അറവു കത്തി ഉപയോഗിച്ച് സ്ത്രീയേയും കുടുംബാംഗങ്ങളെയും ഉപദ്രവിച്ച ശേഷം രക്ഷപെട്ടയാൾക്ക് ജയിൽശിക്ഷ. നാൽപത്തിമൂന്നുകാരനായ ക്ലിയോൺ സ്മിത്ത് ആണ് 2019 ഡിസംബറിൽ ബിർമിങ്ഹാമിലെ മോസ് ലിയിലുള്ള നാൽപത്തിരണ്ടുകാരിയായ സ്ത്രീയെ ഉപദ്രവിക്കുവാൻ ശ്രമിച്ചത്. ആദ്യ പ്രാവശ്യം വീട്ടിലെത്തി 20 തവണയോളം സ്ത്രീയെ പ്രഹരിച്ച ശേഷം, മെറ്റൽ ബാറ്റൺ ഉപയോഗിച്ചും ഇയാൾ ഉപദ്രവിച്ചു. ഇതു മൂലം താടിയെല്ല് പൊട്ടിയതിനെ തുടർന്ന്, ഉപദ്രവത്തിനിരയായ സ്ത്രീയ്ക്ക് സർജറി ആവശ്യമായി വന്നു. ഇതോടൊപ്പംതന്നെ കണ്ണിന് ക്ഷതം സംഭവിച്ചതിനാൽ, ഇവർക്ക് ഐ സോക്കറ്റിൽ സ്ഥിരമായ മെറ്റൽ പ്ലേറ്റ് ഉപയോഗിക്കേണ്ടതായും വന്നു. മൂന്ന് ദിവസത്തിനു ശേഷം വീണ്ടും ഇയാൾ നടത്തിയ ആക്രമണത്തിൽ, വാഹനത്തിൽ ബന്ധുക്കളോടൊപ്പം ആയിരുന്ന സ്ത്രീയേ വലിച്ചിറക്കി അറവു കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കയ്യിലും തലയിലും എല്ലാം മുറിവേറ്റ സ്ത്രീയോടൊപ്പം, കൂടെയുണ്ടായിരുന്ന മറ്റൊരു യുവതിക്കും പരിക്കേറ്റു. ഇവരെ ആക്രമിച്ച ശേഷം സ്മിത്ത് ഓടിരക്ഷപ്പെടുകയായിരുന്നു. ഇയാളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് നിരവധി അവാർഡുകൾ പോലീസ് പുറപ്പെടുവിച്ചെങ്കിലും കണ്ടെത്താനായില്ല.
നിരവധി അന്വേഷണങ്ങൾക്ക് ശേഷം, ഇന്റലിജൻസ് നൽകിയ വിവരപ്രകാരം 2020 ജനുവരി 10 ന് സ്മിത്തിന് പോലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ ലഭിക്കാവുന്ന എല്ലാ തെളിവുകളും പോലീസ് അധികൃതർ ശേഖരിച്ചിരുന്നു. സംഭവം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും, അതോടൊപ്പം തന്നെ ആക്രമണത്തിന് ഉപയോഗിച്ച് കത്തിയിലെ ഡിഎൻഎ ഫിംഗർ പ്രിന്റുകളും എല്ലാം തെളിവുകളിൽ ഉൾപ്പെടുന്നു.
32 വർഷത്തെ ശിക്ഷയാണ് സ്മിത്തിന് ബെർമിങ്ഹാം കോടതി വിധിച്ചത്. വളരെ അപകടകാരിയായ കുറ്റവാളിയാണ് സ്മിത്തെന്ന് കോടതി വിലയിരുത്തി.