Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : കുട്ടികളെ സ്കൂളിൽ അയക്കുന്നതിനുള്ള ചിലവ് വഹിക്കാൻ ബുദ്ധിമുട്ടുന്ന കുടുംബങ്ങളെ സഹായിക്കാൻ എല്ലാ സ്കൂൾ യൂണിഫോമുകളും നികുതി രഹിതമായിരിക്കണമെന്ന ആവശ്യവുമായി പ്രചാരണ സംഘം. കുട്ടിക്ക് 14 വയസ്സ് തികയുമ്പോൾ മാത്രമേ നികുതി ബാധകമാവുകയുള്ളൂവെങ്കിലും ഇംഗ്ലണ്ടിലെ കുടുംബങ്ങൾ സ്കൂൾ യൂണിഫോമുകളിൽ 9 മില്യൺ പൗണ്ട് വാറ്റ് ( വാല്യൂ ആഡഡ് ടാക്സ് ) അടയ്ക്കുന്നുണ്ട്. ഇംഗ്ലണ്ടിലെ 3,456 സെക്കൻഡറി സ്കൂളുകളിൽ ഓരോന്നിലും ഇത് ശരാശരി 2,604 പൗണ്ടാണെന്ന് സ്കൂൾ അസോസിയേഷന്റെ ഒരു റിപ്പോർട്ടിൽ പറയുന്നു. 1973 മുതൽ, യൂറോപ്യൻ യൂണിയൻ നിയന്ത്രണങ്ങൾക്ക് അനുസൃതമായി, കൊച്ചുകുട്ടികൾക്കുള്ള വസ്ത്രവും ഷൂസും നികുതി രഹിതമാണ്. എന്നാൽ 14 വയസോ അതിൽ കൂടുതലോ പ്രായമുള്ള കുട്ടികൾക്കുള്ള വസ്ത്രങ്ങളും വലിയ വസ്ത്രങ്ങളും മുഴുവൻ 20% വാറ്റിന് വിധേയമാണ്. സ്കൂൾ യൂണിഫോം വസ്ത്രങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഇതിനർത്ഥം കുട്ടിക്ക് ഉയരക്കൂടുതലോ വലിയ വലിപ്പമുള്ള വസ്ത്രങ്ങളോ ആവശ്യമായി വന്നാൽ വാങ്ങിയ യൂണിഫോമിന് നികുതി നൽകേണ്ടിവരും.

സ്കൂൾ യൂണിഫോമുകളിലെ വാറ്റ് നിർത്തലാക്കുന്നത് കുടുംബങ്ങൾക്ക് യൂണിഫോമിന്റെ വില താങ്ങാൻ സഹായിക്കുമെന്നും, ഒരു ശരാശരി രക്ഷിതാവ് അവരുടെ കുട്ടിയെ സ്കൂളിൽ അയക്കാൻ 90 പൗണ്ട് നൽകേണ്ടി വരുന്നുവെന്നും സ്കൂൾവെയർ അസോസിയേഷൻ പറഞ്ഞു. വർഷത്തിൽ 195 ദിവസം യൂണിഫോമിൽ ചിലവഴിക്കുന്ന വിദ്യാർത്ഥികൾക്ക് മികച്ച മൂല്യമുള്ള സ്കൂൾ യൂണിഫോം നൽകാൻ സ്കൂൾവെയർ അസോസിയേഷൻ പ്രതിജ്ഞാബദ്ധമാണെന്ന് ചീഫ് എക്സിക്യൂട്ടീവ് മാത്യു ഈസ്റ്റർ പറഞ്ഞു. എന്നാൽ നിലവിലുള്ള നികുതി സമ്പ്രദായം ചില കുടുംബങ്ങളെ ബാധിക്കുന്നുണ്ട്. വാറ്റ് സംബന്ധിച്ച യൂറോപ്യൻ യൂണിയൻ നിയമങ്ങളുമായി യുകെക്ക് ഇപ്പോൾ ബന്ധമില്ലാത്തതിനാൽ, രാജ്യമെമ്പാടുമുള്ള ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങൾക്ക് സ്കൂൾ യൂണിഫോമുകൾ നികുതി രഹിതമായി നൽകാൻ സർക്കാരിന് ഒരവസരം ഒരുങ്ങുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

“ഒരു വ്യാവസായിക സംഘടന എന്ന നിലയിൽ, വാറ്റ് വെട്ടിക്കുറവിൽ നിന്നുള്ള പണം നേരിട്ട് കുടുംബങ്ങളിലേയ്ക്ക് കൈമാറാൻ ഞങ്ങൾ പരസ്യമായി പ്രതിജ്ഞാബദ്ധരാണ്. കൂടാതെ നയങ്ങൾ കഴിയുന്നത്ര ആനുപാതികവും ന്യായയുക്തവുമാണെന്ന് ഉറപ്പാക്കാൻ സ്കൂളുകളുമായി ചേർന്ന് പ്രവർത്തിക്കുന്നത് തുടരും.” ഈസ്റ്റർ വ്യക്തമാക്കി. ചരക്കുകളിലേക്കും സേവനങ്ങളിലും ചേർക്കുന്ന ഒരു തരം നികുതിയാണ് വാറ്റ്. യുകെയിൽ ഇത് 20% ആണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഗ്ലാസ്ഗോ : ഞായറാഴ്ച ഓൾഡ് ഫേം മത്സരത്തിന് മുമ്പ് റേഞ്ചേഴ്സ് ആരാധകർ ഐറിഷ് വിരുദ്ധ ഗാനം ആലപിച്ചത് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഗ്ലാസ്ഗോ സിറ്റി സെന്റർ വഴി പട്ടിണിയെ പരാമർശിക്കുന്ന ഒരു ഐറിഷ് വിരുദ്ധ ഗാനം ആലപിച്ച് നടക്കുമ്പോൾ പോലീസ് സമീപത്തു നിൽക്കുന്നതും ദൃശ്യത്തിൽ കാണാം. ഐറിഷ് വിരുദ്ധ കത്തോലിക്കാ പെരുമാറ്റം പൂർണ്ണമായും അസ്വീകാര്യമാണെന്ന് അസിസ്റ്റന്റ് ചീഫ് കോൺസ്റ്റബിൾ ബെർണാഡ് ഹിഗ്ഗിൻസ് പറഞ്ഞു. നടപടിയെടുക്കാത്ത പോലീസ് ഉദ്യോഗസ്ഥരെ അദ്ദേഹം കുറ്റപ്പെടുത്തി. വീഡിയോയിൽ ഉള്ളവരെ തിരിച്ചറിയാൻ അന്വേഷണം തുടരുകയാണെന്നും ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആരാധകരുടെ ഇത്തരം പെരുമാറ്റത്തിൽ മാപ്പ് ചോദിച്ചുകൊണ്ട് ക്ലബ്‌ എല്ലാത്തരം വംശീയതയെയും വിഭാഗീയതയെയും വിവേചനത്തെയും എതിർക്കുന്നുവെന്ന് റേഞ്ചേഴ്സ് പറഞ്ഞു.

ഈ സീസണിലെ ആദ്യ ഓൾഡ് ഫേം ഗെയിമിൽ റേഞ്ചേഴ്സ് 1-0ന് കെൽറ്റിക്കിനെ കീഴ് പ്പെടുത്തി. മത്സരം ആരംഭിക്കുന്നതിന് മുമ്പായിരുന്നു ആരാധകരുടെ ഇത്തരത്തിലുള്ള പെരുമാറ്റം. “ഈ ഐറിഷ് വിരുദ്ധ കത്തോലിക്കാ ഗാനത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. സോഷ്യൽ മീഡിയയിലെ ദൃശ്യങ്ങളും സിസിടിവി ദൃശ്യങ്ങളും അവലോകനം ചെയ്യുന്നതുൾപ്പെടെ നിരവധി അന്വേഷണ മാർഗങ്ങൾ ഞങ്ങൾ പിന്തുടരുന്നുണ്ട്. നിരവധി അറസ്റ്റുകൾ ഉണ്ടാകുമെന്ന് ഞാൻ പൂർണ്ണമായി പ്രതീക്ഷിക്കുന്നു.” അസിസ്റ്റന്റ് ചീഫ് കോൺസ്റ്റബിൾ ഹിഗ്ഗിൻസ് പറഞ്ഞു.

ഏതു തരത്തിലുള്ള വിദ്വേഷവും അന്ധവിശ്വാസവും പൂർണമായും അസ്വീകാര്യമാണെന്ന് സ്കോട്ടിഷ് സർക്കാർ വക്താവും വ്യക്തമാക്കി. “സ്‌കോട്ട്‌ലൻഡ് വൈവിധ്യമാർന്നതും ബഹുസ്വരവുമായ ഒരു സമൂഹമാണ്. ഐറിഷ് വിരുദ്ധ വംശീയത ഉൾപ്പെടെ എല്ലാത്തരം മതഭ്രാന്തും മുൻവിധികളും വംശീയതയും നേരിടാൻ ഞങ്ങൾ പൂർണമായും പ്രതിജ്ഞാബദ്ധരാണ്. പൊതു സുരക്ഷ ഉറപ്പാക്കുന്നതിന് ഉചിതമായ നടപടി സ്വീകരിക്കുന്നതിൽ ഞങ്ങൾ പോലീസിനെ പിന്തുണയ്ക്കുന്നു.” അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കാബൂൾ : ഇരുപത് വർഷത്തിന് ശേഷം അഫ്ഗാൻ മണ്ണിൽ നിന്ന് അമേരിക്കയുടെ മടക്കം. അമേരിക്കയുടെ അവസാന സേനാ വിമാനവും കാബൂൾ വിട്ടതോടെ അമേരിക്കൻ സേനയുടെ പിന്മാറ്റം പൂർണ്ണമായി. അമേരിക്കൻ അംബാസഡർ റോസ് വിൽസണും നാട്ടിലേക്ക് മടങ്ങി. അമേരിക്കയുടെ സൈനിക പിന്മാറ്റത്തിന് താലിബാൻ അനുവദിച്ചിരുന്ന അവസാന തീയതി ഓഗസ്റ്റ് 31 ആയിരുന്നു. ഒഴിപ്പിക്കലും സേനാ പിന്മാറ്റവും പുരോഗമിക്കുന്നതിനിടയിലും കഴിഞ്ഞ ആഴ്ച കാബൂൾ വിമാനത്താവളത്തിൽ ഐഎസ് ചാവേറാക്രമണം നടത്തിയിരുന്നു. ഇതിൽ 13 അമേരിക്കൻ സൈനികർ ഉൾപ്പെടെ 175 പേർ കൊല്ലപ്പെട്ടിരുന്നു. അതിനാൽ തന്നെ കനത്ത സുരക്ഷയാണ് വിമാനത്താവളത്തിൽ ഒരുക്കിയത്. കഴിഞ്ഞ 20 വർഷത്തിനുള്ളിൽ അഫ്ഗാനിസ്ഥാനിൽ 2400-ഓളം വരുന്ന അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായി ജനറൽ ഫ്രാങ്ക് മക്കെൻസി പറഞ്ഞു.

അഫ്ഗാൻ, ആഗസ്റ്റ് 14 ന് താലിബാൻ ഏറ്റെടുത്ത ശേഷം 123,000 പേരെ സുരക്ഷിതമായി പുറത്തെത്തിച്ചുവെന്ന് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. അവരിൽ 6,000 അമേരിക്കൻ പൗരന്മാരായിരുന്നു. ഇനിയും പുറത്തെത്താൻ ആഗ്രഹിക്കുന്ന 100 മുതൽ 200 വരെ അമേരിക്കൻ പൗരന്മാർ രാജ്യത്ത് ഉണ്ടെന്നും ജനങ്ങളെ സ്വതന്ത്രമായി രാജ്യം വിടാൻ അനുവദിക്കുമെന്ന വാഗ് ദാനം താലിബാൻ നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ബ്ലിങ്കൻ പറഞ്ഞു. ഒഴിപ്പിക്കപ്പെട്ടവരിൽ എത്രപേർ അഫ്ഗാൻ പൗരന്മാരാണെന്ന് വ്യക്തമല്ല. അമേരിക്കൻ വ്യോമസേനയുടെ അഫ് ഗാനിസ്ഥാനിലുള്ള അവസാന വിമാനമായ സി- 17, കാ​ബൂ​ളി​ലെ ഹ​മീ​ദ് ക​ർ​സാ​യി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ നി​ന്നും പറന്നുയർന്നപ്പോൾ ആകാശത്തേക്ക് വെടിയുതിർത്താണ് താലിബാൻ ആഘോഷമാക്കിയത്. വിമാനത്താവളത്തിന്റെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തു.

യുകെ പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഏകദേശം 15,000 പേരെ ബ്രിട്ടനിൽ എത്തിച്ചിട്ടുണ്ട്. ഏകദേശം 3,700 കനേഡിയൻ, അഫ്ഗാൻ പൗരന്മാരെ ഒഴിപ്പിക്കാൻ കാനഡ സൗകര്യമൊരുക്കി. 4000 -ത്തിലധികം അഫ്ഗാൻ പൗരന്മാർ ഉൾപ്പെടെ 5,300 പേരെ ജർമ്മനിയും ഒഴിപ്പിച്ചു. 4,890 അഫ്ഗാൻ സ്വദേശികൾ ഉൾപ്പെടെ അയ്യായിരത്തിലധികം പേരെ ഇറ്റലി ഒഴിപ്പിച്ചപ്പോൾ 2,600 ൽ അധികം അഫ്ഗാൻ പൗരന്മാർ ഉൾപ്പെടെ 3,000 പേരെ ഫ്രാൻസ് പുറത്തെത്തിച്ചു. 3,200 ലധികം പൗരന്മാരും അഫ്ഗാൻ സ്വദേശികളും ഉൾപ്പെടെ 4100 പേരെ ഓസ്ട്രേലിയ രാജ്യത്തേയ്ക്ക് വിസയുമായി സ്വാഗതം ചെയ്തു. നെതർലാൻഡ്സ്, ബെൽജിയം, ഡെൻമാർക്ക്, ഓസ്‌ട്രേലിയ, സ്വീഡൻ എന്നിവർ കാബൂൾ വിമാനത്താവളത്തിൽ നിന്ന് 1000 -ത്തിലധികം ആളുകളെ ഒഴിപ്പിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- താലിബാൻ നിയന്ത്രിത അഫ്ഗാനിസ്ഥാനിൽ നിന്നും യുകെയിലെത്തി ചേർന്നിരിക്കുകയാണ് മൃഗപരിപാലകനായ ബ്രിട്ടീഷ് പൗരൻ പെൻ ഫാർതിങ്. മുൻ റോയൽ നേവി ഉദ്യോഗസ്ഥനും, നൗസാദ് ഡോഗ് ഫൗണ്ടേഷൻ ഉടമയുമായ പെൻ ഫാർതിങ് തന്റെ 173 ഓളം വരുന്ന നായകളും പൂച്ചകളുമായാണ് ബ്രിട്ടനിൽ എത്തിച്ചേർന്നത്. ലണ്ടനിലെ ഹീത്രോ എയർപോർട്ടിൽ ഞായറാഴ്ചയാണ് അൻപത്തിരണ്ടുകാരനായ ഫാർതിങ് മടങ്ങിയെത്തിയത്. എന്നാൽ തിരിച്ചു വന്നതിൽ തനിക്ക് ദുഃഖമാണെന്നും, തന്റെ അഫ് ഗാൻ ജീവനക്കാരെ പിരിഞ്ഞു വന്നതിൽ തനിക്ക് അതിയായ കുറ്റബോധം ഉണ്ടെന്നും ഫാർതിങ് പറഞ്ഞു. തന്റെ വളർത്തു നായകളിൽ ഒന്നിനെ താലിബാൻകാർ കുത്തി മുറിവേൽപ്പിച്ചതായും, യുകെയിലേയ്ക്കുള്ള യാത്രയ്ക്കിടെ അഞ്ചോളം പൂച്ചകൾ ചത്തു പോയതായും അദ്ദേഹം പറഞ്ഞു. ഇദ്ദേഹത്തിന്റെ കൂടെ ജോലി ചെയ്തിരുന്ന ഏകദേശം 68 അഫ് ഗാൻ ജീവനക്കാരും അവരുടെ കുടുംബങ്ങളും ഇപ്പോഴും രാജ്യത്ത് തുടരുകയാണ്. ഇതു തന്നെ വളരെയധികം വേദനിപ്പിക്കുന്നതായി ഫാർതിങ് പറഞ്ഞു.


കഴിഞ്ഞ ആഴ്ചയിൽ ഫാർതിങിന്റെ ഭാര്യ കൈസ യു കെയിൽ എത്തിച്ചേർന്നിരുന്നു. എന്നാൽ പെന്നിന്റെ പേപ്പർ വർക്കുകൾ വീണ്ടും നീണ്ടു പോയതിനാൽ ആണ് യാത്രയ്ക്ക് കാലതാമസം ഉണ്ടായത്. തന്റെ ജീവനക്കാർ തന്നെയാണ് മൃഗങ്ങളോടൊപ്പം തന്നെ യാത്രയാക്കിയതെന്ന് ഫാർതിങ് ഓർമ്മിച്ചു. മൂന്നുമാസത്തെ അധികവേതനവും, കുറച്ചധികം പണവും അവർക്ക് നൽകിയാണ് താൻ അവിടെനിന്നും യാത്രയായത് എന്ന് ഫാർതിങ് പറഞ്ഞു.

കഴിഞ്ഞ രണ്ടാഴ്ചകളിൽ ആയി പതിനയ്യായിരത്തിലധികം പേരെയാണ് അഫ്ഗാനിസ്ഥാനിൽ നിന്നും യു കെ തിരിച്ചെത്തിച്ചത്. ഫാർതിങിന്റെ തിരിച്ചുവരവ് സംബന്ധിച്ച് ചെറിയ വിവാദങ്ങളും യുകെയിൽ ഉണ്ടായിരുന്നു. ഡിഫൻസ് സെക്രട്ടറി ബെൻ വാലസ് തന്റെ യാത്ര തടയാൻ ശ്രമിച്ചതായി ഫാർതിങ് ആരോപിച്ചിരുന്നു. എന്നാൽ പിന്നീട് തന്റെ പ്രസ്താവന സംബന്ധിച്ച് ഫാർതിങ് ക്ഷമാപണം നടത്തി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ഏഴു പുതിയ രാജ്യങ്ങളെ ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെടുത്തി യു കെയിലെ പുതിയ കോവിഡ് യാത്രാ നിയന്ത്രണങ്ങൾ നിലവിൽ വന്നു . കാനഡ, ഡെന്മാർക്ക് എന്നിവയോടൊപ്പം തന്നെ ഫിൻലാൻഡ്, സ്വിറ്റ്സർലൻഡ്, ലിത്വാനിയ, പോർച്ചുഗലിന്റെ ഭാഗമായ ഏയ്‌സോർസ്, ലിക്ടെൻസ്റ്റൈൻ എന്നീ രാജ്യങ്ങളേയും ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ന് മുതലാണ് പുതിയ മാറ്റങ്ങൾ നിലവിൽ വന്നത്. ഗ്രീൻ ലിസ്റ്റിൽപ്പെട്ട രാജ്യങ്ങളിൽ നിന്ന് തിരിച്ചു വരുന്നവർ ക്വറന്റൈനിൽ കഴിയേണ്ടതില്ല എന്നാണ് നിയമങ്ങൾ നിഷ്കർഷിക്കുന്നത്. വാക്‌സിൻ എടുത്തവർക്കും എടുക്കാത്തവർക്കും ഇതേ നിയമം തന്നെയാണ്. എന്നാൽ യുകെയിൽ നിന്നും മറ്റു രാജ്യങ്ങളിലേക്ക് പോകുന്നതിനു മുൻപ് കോവിഡ് ടെസ്റ്റ് അനിവാര്യമാണ്. കാനഡയെ ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും, ബ്രിട്ടീഷ് പൗരൻമാർക്ക് കാനഡയിൽ പ്രവേശിക്കുന്നതിൽ നിന്ന് നിലവിൽ വിലക്കുണ്ട്. റെഡ് ലിസ്റ്റിൽ പെട്ട രാജ്യങ്ങളിൽ പോയി വരുന്ന യുകെ, ഐറിഷ് പൗരന്മാരെ മാത്രമേ തിരികെ രാജ്യത്ത് പ്രവേശിപ്പിക്കുകയുള്ളൂ. എന്നാൽ ഇത്തരത്തിൽ പോയിട്ട് വരുന്നവർ സ്വന്തം ചെലവിൽ ഗവൺമെന്റ് അംഗീകൃത ഹോട്ടലിൽ ക്വാറന്റൈനിൽ കഴിയേണ്ടതാണ്.

ഓരോ രാജ്യങ്ങളിലെയും കേസുകളുടെ എണ്ണം അനുസരിച്ചാണ് പട്ടികയിൽ മാറ്റം വരുത്തുന്നത് എന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഓരോ മൂന്ന് ആഴ്ചകൾതോറുമാണ് പട്ടികകൾ പുതുക്കുന്നത്. നിലവിൽ ഭൂരിഭാഗം രാജ്യങ്ങളും ആമ്പർ ലിസ്റ്റിലാണ്. ഇത്തരം രാജ്യങ്ങളിൽ പോയിട്ട് വരുന്നവർക്ക് ക്വാറന്റൈൻ ആവശ്യമില്ലെങ്കിലും, പോകുന്നതിനു മുൻപും തിരിച്ചുവന്ന ശേഷവും ടെസ്റ്റിംഗ് നിർബന്ധമാണ്. വളരെ കുറച്ചു രാജ്യങ്ങൾ മാത്രമേ ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളതിനാൽ, അന്താരാഷ്ട്ര യാത്രകൾ ചിലവേറിയതായി മാറിയിട്ടുണ്ടെന്ന് എയർലൈൻസ് യു കെ വക്താവ് വ്യക്തമാക്കി. യാത്ര നിയന്ത്രണങ്ങളിൽ കൂടുതൽ മാറ്റങ്ങൾ വരുത്തണമെന്ന ആവശ്യമാണ് എയർലൈൻ ഇൻഡസ്ട്രിയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. എന്നാൽ കൂടുതൽ ഇളവുകൾ നൽകുമ്പോൾ അതിനോടൊപ്പം തന്നെ അപകടസാധ്യതകളും വർദ്ധിക്കുമെന്ന് ഷാഡോ ട്രാൻസ്പോർട്ട് സെക്രട്ടറി ജിം മക്മഹോൻ ഓർമ്മിപ്പിച്ചു.

മെട്രിസ് ഫിലിപ്പ്

ഇന്ന് (30/08/2021)ശ്രീകൃഷ്ണ ജയന്തി. കൃഷ്ണ ഭഗവാനെ ഏറ്റവും അധികമായി സ്നേഹിച്ചിരുന്ന, എല്ലാ മലയാളമാസവും ഒന്നാം തിയതി, ഗുരുവായുരപ്പന്റെ മുന്നിൽ പൂക്കൾ അർപ്പിച്ച്, നേന്ത്രകുലകൊണ്ട്, തുലാഭാരം ചെയ്ത്, ഒരു വെള്ളി നാണയം, ഭണ്ഡാരത്തിൽ നിക്ഷേപിച്ചു, ശരവേഗം മുന്നോട്ട് കുതിച്ചിരുന്ന, ഇന്ത്യയുടെ ഒരേ ഒരു ലീഡർ, The King Maker, ശ്രീ. കെ. കരുണാകരൻ. ഇന്ന് അദ്ദേഹം, സ്വർഗത്തിൽ ഇരുന്നു, കണ്ണിറുക്കി ചിരിക്കും. കാലത്തിന്റെ കാവ്യനീതിയുടെ സന്തോഷത്തിൽ. സ്വന്തമായി ഒരു ഗ്രൂപ്പ് ഉണ്ടാക്കി, അതിലൂടെ ഒട്ടേറെ നേതാക്കളെ, വളർത്തിയവർ, ആ ലീഡറിനെ, പലപ്പോഴായും, പിന്നിൽനിന്ന് കുത്തിനോവിച്ചിരുന്നു. മറ്റെല്ലാ ഗ്രൂപ്പിനെയും, ഒറ്റയ്ക്ക് , നേരിട്ട ചരിത്രമുള്ള ലീഡർ, അവസാനം പാർട്ടി വിട്ടു പോയെങ്കിലും, പാർട്ടിയുടെ, വിജയത്തിനായി തിരിച്ചു വന്നു. ചാരകേസിൽ, കുടുക്കി, സിഎം സ്ഥാനത്തു നിന്നും, എന്തു മനോവിഷമത്തോടെ ആയിരുന്നു രാജിവെച്ച് ഇറങ്ങിപോയത്. അന്ന് പാലം വലിച്ചവർ, ഇന്ന് ആ പാർട്ടിയെ പാലം വലിക്കുന്നത് കാണുമ്പോൾ, അദ്ദേഹത്തിന് ഉണ്ടാകുന്ന സന്തോഷം, എന്ത് മാത്രമായിരിക്കും.

കേരളത്തിലെ കോൺഗ്രസ്, പൊട്ടിത്തെറിയുടെ വക്കിൽ ആണെന്നൊക്കെ മാധ്യമങ്ങൾ, റിപ്പോർട്ട് ചെയ്തത് ശരി ആണോ, അല്ലയോ എന്നതല്ല വിഷയം, ഒരു തലമുറയിലുള്ള നേതാക്കളെ മൂലയ്ക്ക് ഇരുത്തി, പുതിയ ഒരു നേതൃത്വത്തിന്റെ കൈകളിൽ, കോൺഗ്രസ് പാർട്ടി മുന്നോട്ട് കുതിക്കുമ്പോൾ, അപ്പുറത്തു നിന്ന്, തങ്ങളോട് ആലോചിച്ചില്ല, എന്നുള്ള, കുറ്റം പറച്ചിലും, വാശിയും, കാണിച്ചു കൊണ്ട്, ഗ്രൂപ്പ് അണികളെ ആവേശം കൊള്ളിക്കാം, എന്നല്ലാതെ മറ്റൊന്നും സംഭിവിക്കില്ല,എന്ന് എന്തേ, ഇവരൊക്കെ മനസ്സിലാക്കുന്നില്ല.

കോൺഗ്രസ് പാർട്ടി ഒരു മുങ്ങികൊണ്ടിരിക്കുന്ന കപ്പൽ ആണെന്നാണ് പറയുന്നത്. കേന്ദ്രത്തിൽ ഭരണം നടത്തിയവർ, ഇന്ന് ഇരട്ട അക്കത്തിലേയ്ക്ക് എംപി.മാരുടെ എണ്ണം ചുരുങ്ങിപോയി. പാർട്ടിക്ക് മുഴുവൻ സമയവും പ്രവർത്തിക്കുന്ന, ഒരു പ്രസിഡന്റ്പോലും ഇല്ലാതായിരിക്കുന്നു. കേരളത്തിൽ പാർട്ടി അമ്പേ തകർന്നിരിക്കുന്നു. ചുവർ ഉണ്ടെങ്കിൽ അല്ലേ ചിത്രം വരയ്ക്കാൻ പറ്റു, എന്ന് പോലും അറിയുവാൻ പറ്റാത്ത നേതാക്കൾ. പ്രവർത്തകർ ഇല്ലാത്ത നേതാക്കൾ മാത്രം ഉള്ള പാർട്ടി ആയി മാറിയിരിക്കുന്നു.

ഇപ്പോൾ കൊമ്പുകോർത്തിരിക്കുന്ന നേതാക്കൾ, പാർട്ടി നേതൃത്വത്തെ അംഗീകരിക്കുന്നില്ലെങ്കിൽ, പുതിയ പാർട്ടി രൂപീകരിച്ചു കരുത്തു തെളിയിക്കാൻ, ഒരു സുവർണ്ണാവസരം ലഭിച്ചിരിക്കുന്നു. പാർട്ടിയാണ് പ്രധാനം. ഗ്രൂപ്പ് നേതാക്കൾ അല്ല എന്ന് ഓരോ പാർട്ടി പ്രവർത്തകരും ചിന്തിച്ചാൽ മാത്രം കോൺഗ്രസ് പാർട്ടി രക്ഷപെടുകയുള്ളൂ.

14 ജില്ലാ പ്രസിഡന്റുമാരും, AICC അംഗീകരിച്ച പേരുകൾ ആയതിനാൽ, അവരെ പ്രവർത്തകർ അംഗീകരിക്കും. കുറ്റങ്ങളും കുറവുകളും ഇല്ലാത്തവരുണ്ടോ. പ്രായമായവർ സ്വയം മാറി കൊടുത്തുകൊണ്ട്, പുതിയ ഒരു നേതൃനിര കടന്നുവരട്ടെ. അവർക്കു പിന്തുണനൽകട്ടെ. അപ്പോൾ വിജയം ഉണ്ടാകും. പുതിയ നേതൃനിരയ്ക്ക് വിജയാശംസകൾ. ജയ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്.

Nb: ലീഡറിന്റെ, ഈ ഫോട്ടോയിൽ നോക്കിഒന്ന് കണ്ണിറുക്കി ചിരിച്ചിട്ട് ദിവസവും ജോലിക്കു പോകുന്നത് കൊണ്ട് ഒരുത്സാഹം ഉണ്ടേട്ടോ . പാലക്കാടുള്ള ഒരു നേതാവ് പാർട്ടി വിട്ടുട്ടോ. കോൺഗ്രസ് പാർട്ടി വിടേണ്ടവർ എത്രയും പെട്ടെന്ന് പൊയ്ക്കോളു. അപ്പുറത്ത് വേക്കൻസി ഉണ്ടേട്ടോ…

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : 20,000 അഫ് ഗാൻ അഭയാർത്ഥികൾക്ക് അഭയം നൽകാൻ യുകെ സർക്കാർ പ്രതിജ്ഞാബദ്ധരാണ്. എന്നാൽ ഉചിതമായ ഭവനങ്ങളുടെ അഭാവം കാരണം അഫ് ഗാൻ അഭയാർത്ഥികളെ ഉൾക്കൊള്ളാൻ കൗൺസിലുകൾ പാടുപെടുമെന്ന് പ്രാദേശിക സർക്കാർ അസോസിയേഷൻ മുന്നറിയിപ്പ് നൽകി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി ഭവനനിർമ്മാണത്തിന് ഏകദേശം 5 മില്യൺ നീക്കിവച്ചിട്ടുണ്ട്. എന്നാൽ ഉചിതമായ വസ്തുവകകൾ വാങ്ങാൻ അതിൽ നിന്ന് ചിലവഴിക്കേണ്ടിവരും. “നമ്മൾ സാധാരണയായി കാണുന്ന പതിവിലും വലിയ കുടുംബങ്ങൾ ഉണ്ട്. ആറ്, ഏഴ്, എട്ട്, തുടങ്ങി 12 അംഗങ്ങൾ വരെയുള്ള കുടുംബങ്ങൾ ഉണ്ട്. ഇവർക്ക് വലിയ പാർപ്പിടവും അതിനൊത്ത ലഭ്യതയും ആവശ്യമാണ്. നാല്, അഞ്ച്, ആറ് കിടപ്പുമുറികളുള്ള വീടുകൾ ആവശ്യമായി വരും.”എൽജിഎ ചെയർമാൻ ജെയിംസ് ജാമിസൺ പറഞ്ഞു.

“അവർക്ക് എന്താണ് വേണ്ടത്, അവർക്ക് എത്രമാത്രം പിന്തുണ ആവശ്യമാണ്, നമുക്ക് എത്ര വീടുകൾ വിപണിയിൽ പോയി ഏറ്റെടുക്കണം അല്ലെങ്കിൽ വാടകയ്ക്ക് എടുക്കണം എന്നിവ അറിയുന്നതുവരെ സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ച് സംസാരിക്കാൻ സാധിക്കില്ല. ഇതിന് ഫണ്ട് നൽകുമെന്ന് സർക്കാർ പറഞ്ഞതായി എനിക്ക് ഉറപ്പുണ്ട്” അദ്ദേഹം കൂട്ടിച്ചേർത്തു. പുനരധിവാസ പദ്ധതിയെ പിന്തുണയ്ക്കുന്നതിനായി പുതിയ നടപടികൾ പ്രഖ്യാപിക്കുമെന്ന് സർക്കാർ വാഗ്ദാനം നൽകിയിരുന്നു. അഫ്ഗാനിസ്ഥാനിലെ ബ്രിട്ടീഷ് പട്ടാളത്തോടും യുകെ ഗവൺമെന്റിനോടും ബന്ധപ്പെട്ടു പ്രവർത്തിച്ചവർക്ക് ആരോഗ്യപരിചരണം, വിദ്യാഭ്യാസം, തൊഴിൽ അവർക്ക് ആവശ്യമായ താമസസൗകര്യം എന്നിവ ലഭ്യമാക്കേണ്ടതുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ബ്രിട്ടനിൽ നാല് അധിക ബാങ്ക് അവധികൾ കൂടി നൽകണമെന്നാവശ്യം ഗവൺമെന്റിനോട് ഉന്നയിച്ചിരിക്കുകയാണ് ട്രേഡ് യൂണിയൻ കോൺഗ്രസ്. ഓഗസ്റ്റ് മുതൽ ക്രിസ്മസ് വരെയുള്ള സമയത്തിനിടയിൽ അവധികൾ ഒന്നും തന്നെ ഇല്ലാത്തതിനാൽ, ഒരെണ്ണം വേണമെന്ന ആവശ്യം വളരെ ശക്തമാണ്. ഒരു വർഷത്തിൽ ആകെ 8 പൊതു അവധികൾ മാത്രമാണ് ഇംഗ്ലണ്ടിലും വെയിൽസിലും ഉള്ളത്. എന്നാൽ സ്കോട്ട്‌ലൻഡിൽ പതിനൊന്നും, നോർത്തേൺ അയർലൻഡിൽ പത്തും വീതം അവധികളുണ്ട്. ഏറ്റവും കുറഞ്ഞത് 12പൊതു അവധികൾ എങ്കിലും ഒരു വർഷം വേണമെന്ന ആവശ്യമാണ് ട്രേഡ് യൂണിയനുകൾ ഉന്നയിച്ചിരിക്കുന്നത്. മറ്റുള്ള രാജ്യങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ ഇംഗ്ലണ്ടിലും വെയിൽസിലും ലഭിക്കുന്ന അവധികൾ വളരെ കുറവാണെന്ന് ബ്രിട്ടീഷ് ട്രേഡ് യൂണിയൻ കോൺഗ്രസ് ജനറൽ സെക്രട്ടറി ഫ്രാൻസസ് ഒ ഗ്രേഡി വ്യക്തമാക്കി.

ട്രേഡ് യൂണിയൻ കോൺഗ്രസ് നടത്തിയ അന്വേഷണത്തിൽ യൂറോപ്യൻ യൂണിയനിലെ മറ്റ് രാജ്യങ്ങളായ റൊമാനിയ, ലിത്തുവേനിയ, സ്ലോവാക്കിയ, സ്ലോവേനിയ, ഫിൻലാൻഡ്, സൈപ്രസ് എന്നിവിടങ്ങളിൽ 15 പൊതു അവധികൾ വീതം ഉണ്ടന്ന് കണ്ടെത്തി. ഇതോടൊപ്പംതന്നെ ജപ്പാനിൽ പതിനേഴും , ഓസ്ട്രേലിയയിൽ പന്ത്രണ്ടും, ന്യൂസിലൻഡ്, ചൈന എന്നിടിവിടങ്ങളിൽ പതിനൊന്നും വീതം അവധികളുണ്ടെന്ന് ട്രേഡ് യൂണിയൻ കോൺഗ്രസ്‌ വ്യക്തമാക്കി. ഈ കോവിഡ് സാഹചര്യത്തിൽ ജീവനക്കാർക്ക് അവധികൾ നൽകുന്നത് സഹായകരമാകുമെന്ന് ട്രേഡ് യൂണിയൻ കോൺഗ്രസ് ജനറൽ സെക്രട്ടറി ഓർമിപ്പിച്ചു. ഗവൺമെന്റ് ആവശ്യത്തോട് ഇതുവരെയും പ്രതികരിച്ചിട്ടില്ല.

ന്യൂസ് ഡെസ്ക് മലയാളം യുകെ

സ് കോട് ലൻഡ് ഫസ്റ്റ് മിനിസ്റ്റർ കോവിഡ് സമ്പർക്ക പട്ടികയിൽ വന്നതിനെ തുടർന്ന് സ്വയം ഒറ്റപ്പെടലിന് വിധേയമായതായി അറിയിച്ചു. എൻഎച്ച്എസ് ട്രസ്റ്റ് ആൻഡ് പ്രൊട്ടക്റ്റിൽ നിന്ന് നിർദേശം ലഭിച്ചത് മൂലം ക്വാറന്റീനിൽ ആണെന്ന് ഞായറാഴ്ച വൈകുന്നേരമാണ് അവർ ട്വിറ്ററിൽ അറിയിച്ചത് . ഇപ്പോഴത്തെ പ്രോട്ടോകോൾ പ്രകാരം പിസിആർ ടെസ്റ്റിൻെറ റിസൾട്ട് വരുന്ന സമയം വരെ നിക്കോള സ്റ്റർജൻ ക്വാറന്റീനിൽ തുടരുമെന്ന് സ് കോട്ടിഷ് നാഷണൽ പാർട്ടി നേതാവ് അറിയിച്ചു.

ഇതിനിടെ സ് കോട്ട്ലൻഡിലെ കോവിഡ് രോഗികളുടെ എണ്ണം 7113 ആയി. നേരത്തെ ഏറ്റവും ഉയർന്ന രോഗവ്യാപനം 6835 ആയിരുന്നു. ഹോസ്പിറ്റലിൽ കഴിയുന്ന രോഗികളുടെ എണ്ണം 507 ആയി ഉയർന്നു. ഇവരിൽ 52 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. കോവിഡ് കേസുകളുടെ എണ്ണം കൂടുന്നതിൽ കഴിഞ്ഞ ആഴ്ച ഫസ്റ്റ് മിനിസ്റ്റർ ആശങ്ക രേഖപ്പെടുത്തിയിരുന്നു. എങ്കിലും ലോക് ഡൗൺ ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ഈ സാഹചര്യത്തിൽ ചിന്തിക്കുന്നില്ലെങ്കിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വന്നേക്കാമെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : അഫ്ഗാനിസ്ഥാനിലെ യുകെയുടെ 20 വർഷത്തെ സൈനിക ഇടപെടൽ അവസാനിപ്പിച്ചുകൊണ്ട് അവസാന വിമാനം ശനിയാഴ്ച പുറപ്പെട്ടു. ആഗസ്റ്റ് 14 മുതൽ 15,000 ത്തിലധികം ആളുകളെ ബ്രിട്ടൻ ഒഴിപ്പിച്ചിരുന്നു. കാബൂളിൽ നിന്ന് അവസാനമായി പുറപ്പെട്ട വിമാനത്തിൽ സൈനികരോടൊപ്പം ബ്രിട്ടീഷ് അംബാസഡർ ലോറി ബ്രിസ്റ്റോയും ഉണ്ടായിരുന്നു. ഇത് ഒരു വലിയ അന്താരാഷ്ട്ര പരിശ്രമമാണെന്ന് ഒഴിപ്പിക്കലിന് നേതൃത്വം നൽകിയ വൈസ് അഡ്മിനിസ്ട്രേറ്റർ സർ ബെൻ കീ പറഞ്ഞു. എന്നാൽ ഇതൊരു ആഘോഷത്തിന്റെ നിമിഷമല്ലെന്നും ഒഴിപ്പിക്കാൻ സാധിക്കാതെ പോയവരെ ഓർത്തു സങ്കടമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നമ്മുടെ ജീവിതകാലത്ത് കണ്ടിട്ടില്ലാത്ത ഒരു ദൗത്യത്തിന്റെ പരിസമാപ്തിയിലാണ് യുകെ അഫ്ഗാനിൽ നിന്ന് മടങ്ങുന്നതെന്ന് ബോറിസ് ജോൺസൻ പറഞ്ഞു.

ഞായറാഴ്ച രാവിലെ ഓക്സ്ഫോർഡ്ഷയറിലെ ആർഎഎഫ് ബ്രൈസ് നോർട്ടൺ ബേസിൽ ഇറങ്ങിയവരിൽ അംബാസഡർ ലോറി ബ്രിസ്റ്റോയും ഉണ്ടായിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി സൈനികരും വിമാനത്തിലെ ജീവനക്കാരും അക്ഷീണം പരിശ്രമിക്കുകയായിരുന്നു. കഴിയുന്നത്ര അഫ് ഗാൻ സ്വദേശികളെയും യോഗ്യതയുള്ള ഉദ്യോഗസ്ഥരെയും സഹായിക്കുക എന്നതായിരുന്നു അവരുടെ ചിന്തയെന്ന് ജോയിന്റ് ഓപ്പറേഷൻസ് മേധാവി ബെൻ കീ വ്യക്തമാക്കി. ബ്രിട്ടീഷ് സൈന്യം ചെയ്തതിൽ തനിക്ക് ഏറ്റവും വലിയ മതിപ്പുണ്ടെന്നു അദ്ദേഹം പറഞ്ഞു.

അഫ് ഗാനിസ്ഥാനിലെ ബ്രിട്ടീഷ് അംബാസഡർ ബ്രൈസ് നോർട്ടനിലേക്ക് പടികൾ ഇറങ്ങിവരുന്നതിന്റെ ചിത്രം, കാബൂളിലെ ബ്രിട്ടന്റെ ദൗത്യം അവസാനിച്ചു എന്നതിന്റെ വ്യക്തമായ സ്ഥിരീകരണമായിരുന്നു. ഒഴിപ്പിച്ചവരിൽ ഏകദേശം 2200 കുട്ടികളും, ഒരു ദിവസം മാത്രം പ്രായമുള്ള കുഞ്ഞും ഉണ്ടായിരുന്നുവെന്ന് നമ്പർ 10 പറഞ്ഞു. ഏകദേശം 5,000 ബ്രിട്ടീഷ് പൗരന്മാരെയും അവരുടെ കുടുംബങ്ങളെയും എയർലിഫ്റ്റ് ചെയ്തു. 8,000 ത്തിൽ അധികം മുൻ യുകെ ജീവനക്കാരായ അഫ്ഗാൻ സ്വദേശികളെയും അവരുടെഅഫ്ഗാനിസ്ഥാനിലേക്കുള്ള യുകെ എംബസി ഖത്തറിൽ നിന്ന് പ്രവർത്തിക്കുമെന്നും എന്നാൽ അത് എത്രയും വേഗം കുടുംബങ്ങളെയും അപകടസാധ്യതയുള്ളതായി കരുതപ്പെടുന്നവരെയും ഒഴിപ്പിച്ചു. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ, ഒഴിപ്പിക്കൽ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നവരുടെ കഠിനാധ്വാനങ്ങളെ ജോൺസൺ പ്രശംസിച്ചു. അഫ്ഗാനിസ്ഥാനിലേക്കുള്ള യുകെ എംബസി ഖത്തറിൽ പ്രവർത്തിക്കുമെന്നും എന്നാൽ അത് എത്രയും വേഗം അഫ്ഗാനിൽ തുറക്കുമെന്നും ലോറി അറിയിച്ചു.

RECENT POSTS
Copyright © . All rights reserved