Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഉത്തരകൊറിയയും ദക്ഷിണകൊറിയയും മണിക്കൂറുകളുടെ വ്യത്യാസത്തിൽ ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിച്ചു. ഉത്തരകൊറിയ വടക്ക് കിഴക്ക് തീരത്ത് രണ്ട് ബാലിസ്റ്റിക് മിസൈലുകളാണ് പരീക്ഷിച്ചത്. ആറുമാസകാലയളവിന് ശേഷമുള്ള ആദ്യ മിസൈൽ പരീക്ഷണമാണിത്. ദക്ഷിണ കൊറിയയും ചൈനയും ഉത്തരകൊറിയയുടെ ആണവ പരീക്ഷണങ്ങളെ പറ്റി ചർച്ച ചെയ്തതിന് പിന്നാലെയാണ് മിസൈൽ പരീക്ഷണം നടന്നത്. മണിക്കൂറുകൾക്കുള്ളിൽ തന്നെ ദക്ഷിണകൊറിയയും രാജ്യത്തിൻറെ ആദ്യ അന്തർവാഹിനിയിൽ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചു.ഇതോടെ ഇത്തരത്തിലുള്ള മിസൈലുള്ള ലോകത്തെ ഏഴാമത്തെ രാജ്യമായി ദക്ഷിണകൊറിയ മാറി.

എസ്എൽബിഎം എന്നറിയപ്പെടുന്ന മിസൈൽ പരീക്ഷണം രാജ്യം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നും ഉത്തരകൊറിയയുടെ പുതിയ വിക്ഷേപണത്തോടുള്ള പ്രതികരണം അല്ലെന്നും അധികൃതർ വ്യക്തമാക്കി.പരീക്ഷണത്തിൽ പങ്കെടുത്ത ദക്ഷിണകൊറിയൻ പ്രസിഡൻറ് മൂൺ ജേ-ഇൻ ഉത്തരകൊറിയയുടെ പ്രകോപനങ്ങൾക്കെതിരെ ഏതുസമയവും പ്രതികരിക്കാൻ ഇനി തങ്ങൾക്കാവും എന്നും ഇത്തരത്തിലുള്ള ആയുധങ്ങൾ ഇനിയും രാജ്യം വികസിപ്പിക്കണം എന്നും തന്റെ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. എന്നാൽ ഈ പ്രസ്താവനയ്ക്കെതിരെ ഉത്തരകൊറിയൻ പ്രസിഡന്റായ കിം ജോങ് ഉനിൻറെ സഹോദരി കിം യോ ജോങ് രംഗത്തുവന്നു.

ഉത്തരകൊറിയയുടെ ഷോർട്ട് റേഞ്ച് മിസൈലുകൾ 60 കിലോമീറ്റർ ഉയരത്തിൽ 800 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിവുള്ളവയാണ്. രാജ്യത്തിൻറെ ഉൾപ്രദേശങ്ങളിൽ നിന്ന് വിക്ഷേപിച്ച മിസൈൽ സീ ഓഫ് ജപ്പാനിലേക്ക് ആണ് പറന്നത്. പിന്നീട് മിസൈലുകൾ ജപ്പാൻെറ എക്സ്ക്ലൂസീവ് എക്കണോമിക് സോണിൽ പതിച്ചെന്ന് ജപ്പാന്റെ പ്രതിരോധമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. യുഎൻ പ്രമേയങ്ങൾ ഉത്തരകൊറിയയെ ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കിയിരുന്നു. ഒരേ ദിവസം രണ്ടു കൊറിയകളും ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിക്കുന്നത് അസാധാരണമാണെന്നും ഈ മേഖലയിൽ ആയുധ മത്സരം ഉണ്ടെന്നുള്ളതിൻെറ തെളിവാണിതെന്നും യോൻസി സർവകലാശാലയിലെ പ്രൊഫസർ ജോൺ ഡെലൂറി പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

മൂന്ന് ചാരിറ്റിക്കായി പണം സ്വരൂപിക്കാൻ 300 കിലോമീറ്ററിലധികം മൗണ്ടെയ്ൻ ബൈക്കിംഗ് നടത്തിയ മലയാളി യുവാക്കൾ ലോകമെങ്ങുമുള്ള മലയാളി യുവത്വത്തിന് മാതൃകയാവുകയാണ്. ‘റൂട്ട് 66’ എന്ന് പേരിട്ടിരിക്കുന്ന സാഹസിക യാത്ര നാല് ദിവസം ദൈർഘ്യമേറിയതായിരുന്നു. സ്റ്റോക്ക് ഓൺ ട്രെൻഡ് നിവാസിയും വിദ്യാർത്ഥിയുമായ സിബിൻ പടയാറ്റി സിറിയക്, സിറിൽ പടയാറ്റി സിറിയക്, ഡോൺ പോളി മാളിയേക്കൽ, ബിർമിങ്ഹാമിൽ നിന്നുള്ള ജിയോ ജിമ്മി മൂലംകുന്നവുമാണ് സാഹസിക യാത്രയിലൂടെ തങ്ങൾ സമ്പാദിച്ച പണം ചാരിറ്റിക്കായി കൈമാറിയത്. ആക്ഷൻ ചെസ്റ്റ്നട്ട് ലോഡ്ജ് (ഓർഫനേജ് ) ചെസ്റ്റർട്ടൺ, ജിഞ്ചർ ബ്രെഡ് സെൻറർ, സ്റ്റോക്ക് ഓൺ ട്രെന്റ് (ഡിസബിലിറ്റി ), ലുസ്കോ ജർമ്മൻ ഷെപ്പേർഡ് റെസ്ക്യൂ എന്നീ ചാരിറ്റികൾക്കാണ് തങ്ങൾക്ക് സംഭാവനയായി കിട്ടിയ 1500-ലധികം പൗണ്ട് യുവാക്കൾ തുല്യമായി വീതിച്ച് നൽകിയത്. നാലുപേരും സ്വന്തം അധ്വാനത്തിൽ നിന്ന് നേടിയ പണമാണ് യാത്രയുടെ ചെലവുകൾക്കായി വിനിയോഗിച്ചത് എന്ന പ്രത്യേകതയുമുണ്ട് .

 

സ്റ്റോക്ക് ഓൺ ട്രെന്റിൽ താമസിക്കുന്ന അങ്കമാലി കിടങ്ങൂർ സ്വദേശികളായ സിറിയക് ബിന്ദുമോൾ ദമ്പതികളുടെ മക്കളാണ് സിബിനും സിറിലും. സിറിൽ ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥിയാണ്.

ജിയോ ജിമ്മി കീൽ യൂണിവേഴ്സിറ്റിയിൽ കമ്പ്യൂട്ടർ സയൻസിന് പഠിക്കുന്നു. കുട്ടനാട് സ്വദശിയായ ജിമ്മി മൂലംകുന്നം അനുമോൾ ദമ്പതികളുടെ മൂത്ത മകനാണ് ജിയോ.

ഡോൺ പോളി (BA Mangement & Finance) ഡിഗ്രിക്ക് പഠിക്കുന്നു. സ്റ്റോക്ക് ഓൺ ട്രെന്റിൽ തന്നെ താമസിക്കുന്ന പോളി ബിന്ദു ദമ്പതികളുടെ മകനാണ് ഡോൺ.

രണ്ടായിരത്തിൽ യു കെയിലേയ്ക്ക് കുടിയേറിയ മലയാളി സമൂഹം യുകെയുടെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളിൽ ഇടംപിടിച്ച കാഴ്ചകളാണ് ബ്രിട്ടനിലെങ്ങും കാണുന്നത്. എൻഎച്ച്എസിനെ സഹായിക്കാനായി യോർക്ക്ഷെയറിൽ നിന്നുള്ള മലയാളികളായ ജോജി തോമസും ഷിബു മാത്യുവും ലീഡ്സ് ലിവർപൂൾ കനാൽ തീരത്തുകൂടി സ്കിപ്ടൺ മുതൽ ലീഡ്‌സ് വരെയുള്ള മുപ്പത് മൈൽ ദൂരം നടന്ന് എൻഎച്ച്എസിൻ്റെ ചാരിറ്റി ഫണ്ടിലേയ്ക്ക് 5000 -പൗണ്ടിലധികം പണം സ്വരൂപിച്ചത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു . മലയാളം യുകെയായിരുന്നു സ്പോൺസേർഡ് കനാൽ വാക്കിൻ്റെ മീഡിയാ പാട്ണർ.

 

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

സ്റ്റോക്ക്ഹോം : ഔദ്യോഗികമായി ഡിജിറ്റൽ കറൻസി പുറത്തിറക്കി സ്വീഡൻ. വർഷങ്ങൾ നീണ്ട ഗവേഷണത്തിനും പരിശ്രമങ്ങൾക്കും ശേഷം സ്വീഡിഷ് സെൻട്രൽ ബാങ്ക് ഇക്രോണയെ ഔദ്യോഗിക നാണയമായി പ്രഖ്യാപിച്ചു. രാജ്യത്തിന്റെ പിന്തുണയുള്ള ഡിസെൻട്രലൈസ്ഡ് കറൻസി ഇത് ലോകത്താദ്യമാണ്. ടോക്കണുകളും കറൻസിയും ഇക്രോണയുടെ വെബ്സൈറ്റ് വഴി വാങ്ങാനും വിൽക്കാനും സാധിക്കും. ഡിജിറ്റൽ നാണയത്തിന്റെ വിപണനം, വിതരണം, സുരക്ഷിതമായ വ്യാപാരം എന്നിവ പ്രാപ്തമാക്കാൻ വെബ്സൈറ്റ് സഹായകമാകുന്നു. ജൂലൈ അവസാനം ഇക്രോണയുടെ വില 0.2 യൂറോയ്ക്ക് തുല്യമായിരുന്നു.

 

ബിറ്റ് കോയിൻ വലിയ നേട്ടമുണ്ടാക്കിയതുപോലെ ഇക്രോണയും സ്ഥിരതയുള്ള വളർച്ചയാണ് ലക്ഷ്യമിടുന്നത്. ഈ നടപടി സ്വീഡന്റെയും യൂറോപ്യൻ യൂണിയന്റെയും ധനകാര്യത്തിൽ പ്രത്യേക സ്വാധീനം ചെലുത്തുമെന്ന് വിലയിരുത്തപ്പെടുന്നു. ഇക്രോണയിലെ നിക്ഷേപം മിക്ക യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ ആളുകൾക്കും നേട്ടങ്ങൾ ഉണ്ടാക്കും.

 

 

ഇക്രോണ വെബ്സൈറ്റിൽ ‘രജിസ്റ്റർ നൗ’ ബട്ടൺ ക്ലിക്ക് ചെയ്താണ് ആരംഭിക്കേണ്ടത്. അടുത്തതായി, വിവരങ്ങൾ പൂരിപ്പിച്ച് അക്കൗണ്ട് തുറക്കണം. ഉടൻ തന്നെ നിങ്ങളുടെ പ്രദേശത്ത് ലഭ്യമായ ഒരു അംഗീകൃത ബ്രോക്കറിലേക്ക് നിങ്ങളെ റീഡയറക്‌ട് ചെയ്യും. ഒരു ഓട്ടോമേറ്റഡ് വെരിഫിക്കേഷൻ പരിശോധനയും ഉണ്ടാവുമെന്നത് ശ്രദ്ധിക്കുക. ഏറ്റവും കുറഞ്ഞ നിക്ഷേപം 250 ഡോളർ മാത്രമാണ്. ട്രേഡിംഗ് ഫീസുകളൊന്നുമില്ല. നിലവിലെ വിപണി സാഹചര്യങ്ങൾ നിക്ഷേപത്തിന് അനുയോജ്യമാണെന്നത് ഇക്രോണയുടെ സ്വീകാര്യത വർദ്ധിപ്പിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബെൽഫാസ്റ്റിൽ താമസിക്കുന്ന ജോബി തോമസിൻ്റെ ആകസ്മിക വിയോഗത്തിൻ്റെ ഞെട്ടലിലാണ് യുകെ മലയാളികൾ. 46 വയസ്സ് മാത്രമുള്ള ജോബി തോമസിൻ്റെ മരണം ഹൃദയാഘാതം മൂലമാണെന്നാണ് പ്രാഥമികനിഗമനം. ഇന്നലെ വൈകിട്ട് 7.20pm ന് ഭാര്യ റിനി നൈറ്റ് ഡ്യൂട്ടിക്ക് പോകാൻ തയ്യാറെടുക്കുന്ന അവസരത്തിലാണ് ജോബി തോമസിനെ അബോധാവസ്ഥയിൽ കാണുന്നത്. ആംബുലൻസ് വിളിച്ച് വരുത്തിയെങ്കിലും ജോബിയുടെ ജീവൻ രക്ഷിക്കാനാവാത്തതിൻ്റെ ദുഃഖത്തിലാണ് ബന്ധുക്കളും സുഹൃത്തുക്കളും. കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഒന്നും തന്നെ ജോബിയ്ക്ക് ഉണ്ടായിരുന്നില്ല.

മരണവിവരം അറിഞ്ഞ ആൻട്രിം മലയാളികൾ സഹായഹസ്തവുമായി ഓടിയെത്തി. വിവരമറിഞ്ഞ ഫാദർ ജെയിൻ പത്തുമണിയോടെ പരേതന്റെ ഭവനത്തിൽ എത്തിച്ചേർന്നു ഒപ്പീസും പ്രാർത്ഥനയും നടത്തുന്നതിന് നേതൃത്വം കൊടുത്തു. സ്ഥലത്തെത്തിയ പോലീസ്, ആംബുലൻസ് സർവീസ് എന്നിവർ ചേർന്ന് അടുത്തുള്ള ബെൽഫാസ്റ്റ് റോയൽ ആശുപത്രി മോർച്ചറിയിലേക്ക് മൃതദേഹം മാറ്റുകയും ചെയ്‌തു.

സംസ്‌കാര ചടങ്ങുകളുടെ സുഗമമായ നടത്തിപ്പിനായി ബെന്നി ജോർജിന്റെ നേതൃത്വത്തിൽ ഒരു കമ്മിറ്റി നിലവിൽ വന്നു. സംസ്കാര ചടങ്ങുകൾ സംബന്ധിച്ച കാര്യങ്ങൾ  ഇന്ന് വൈകീട്ട് നടക്കുന്ന കമ്മിറ്റിയിൽ തീരുമാനിക്കപ്പെടും എന്നാണ് അറിയുന്നത്. എന്നിരുന്നാലും നാളെയോ മറ്റെന്നാളോ നടക്കുന്ന  പോസ്റ്റുമോർട്ടതിനനുസരിച്ചു ചടങ്ങുകൾക്ക് മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് കമ്മിറ്റി അറിയിച്ചിരിക്കുന്നത്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നില്ല എന്നാണ് കിട്ടുന്ന പ്രാഥമിക വിവരം.

മാടശ്ശേരി കുടുംബാംഗമായ ജോബി കേരളത്തിൽ അങ്കമാലി മൂക്കന്നൂർ സ്വദേശിയാണ്. ആന്‍ട്രിം ഏരിയാ ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന റിനി ആണ് ജോബിയുടെ ഭാര്യ. മക്കളായ അനില എ ലെവലിലും ജോവിറ്റ പ്രൈമറി വിദ്യാർത്ഥിനിയുമാണ്.

മലയാളി അസോസിയേഷൻ ഓഫ് അൻട്രിം പ്രസിഡന്റ് ജെയിംസ് ജേക്കബ്, സെക്രട്ടറി സുബാഷ് സൈമൺ എന്നിവർക്കൊപ്പം ഓ ഐ സി സി നോർത്തേൺ അയർലൻഡ് പ്രസിഡന്റ് ചെറിയാൻ സ്കറിയ എന്നിവർ ജോബിയുടെ അകാല വേർപാടിൽ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുകയുണ്ടായി.

ജോബി തോമസിൻ്റെ  നിര്യാണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : കോവിഡ് വാക്‌സിൻ എടുത്തത് ലൈംഗികശേഷികുറവിന് കാരണമായെന്നും അതുവഴി സുഹൃത്തിന്റെ വിവാഹം മുടങ്ങിയെന്നും അമേരിക്കൻ പോപ്പ് ഗായിക നിക്കി മിനാജ്. ചൊവ്വാഴ്ച സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി മാറിയിരുന്ന നിക്കിയുടെ ട്വീറ്റ്, വലിയ വിമർശനങ്ങൾക്കാണ് വഴി തുറന്നത്. ട്രിനിഡാഡിലുള്ള തന്റെ ബന്ധുവിന്റെ സുഹൃത്തിന് വാക്സിൻ എടുത്തതിനെ തുടർന്ന് ഉണ്ടായ ബുദ്ധിമുട്ടാണ് നിക്കി വിവരിച്ചിരിക്കുന്നത്. വൃഷണങ്ങൾ വീർത്തുവന്നതായും ഇത് അദ്ദേഹത്തിന്റെ വിവാഹം മുടങ്ങാൻ കാരണമായതായും ട്വീറ്റിൽ പറയുന്നു. ട്വീറ്റിന് പിന്നാലെ യുകെയിലെ ഉന്നത മെഡിക്കൽ ഉപദേഷ്ടാവിൽ നിന്ന് കടുത്ത വിമർശനം ആണ് ഉയർന്നത്. ഡൗണിംഗ് സ്ട്രീറ്റ് പത്രസമ്മേളനത്തിനിടെ നിക്കിയുടെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോൾ ക്രിസ് വിറ്റി ഇപ്രകാരമാണ് പ്രതികരിച്ചത്; “വാക്സിൻ സംബന്ധിച്ച് നിരവധി മിഥ്യാധാരണകൾ നമ്മുടെ ചുറ്റും നിലനിൽക്കുന്നു. അവയിൽ ചിലത് ഭയപ്പെടുത്താൻ മാത്രം രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. അത് അസത്യമാണ്.”

കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നും ഈ വിഷയത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നും നിക്കി തിങ്കളാഴ്ച പറഞ്ഞിരുന്നു. വാക്സീൻ നിരസിച്ചത് എന്തുകൊണ്ടാണെന്ന ചോദ്യങ്ങൾക്ക് മറുപടിയായാണ് നിക്കി സുഹൃത്തിന്റെ അനുഭവം ട്വീറ്റ് ചെയ്തത്. നിക്കി മിനാജിന്റെ വർക്കുകൾ തനിക്ക് പരിചയമില്ലെന്നും അതിനേക്കാൾ, വാക്സിൻ സംബന്ധിച്ച സർക്കാരിന്റെ പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകിയ ജിപി നിക്കി കാനനിയെയാണ് തനിക്ക് പരിചയമെന്നും പരിഹാസ രൂപേണ ബോറിസ് ജോൺസൻ പറഞ്ഞു.

ജോൺസന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ട്വിറ്ററിൽ ഒരു ഓഡിയോ ക്ലിപ്പ് നിക്കി പങ്കുവച്ചു. “ഹലോ പ്രധാനമന്ത്രി ബോറിസ്, ഇത് നിക്കി മിനാജ് ആണ്. ഞാൻ യഥാർത്ഥത്തിൽ ബ്രിട്ടീഷുകാരിയാണ്. ഞാൻ അവിടെയാണ് ജനിച്ചത്, ഞാൻ അവിടെ ഓക്സ്ഫോർഡിൽ പഠിച്ചു. ഞാൻ മാർഗരറ്റ് താച്ചറിനൊപ്പം സ്കൂളിൽ പോയി, അവൾ നിങ്ങളെക്കുറിച്ച് ധാരാളം നല്ല കാര്യങ്ങൾ എന്നോട് പറഞ്ഞിട്ടുണ്ട്. നിങ്ങൾക്ക് എന്നെക്കുറിച്ച് കൂടുതൽ അറിവില്ലാത്തതിനാൽ എന്റെ പോർട്ട്‌ഫോളിയോയും വർക്കുകളും അയക്കാൻ താല്പര്യപ്പെടുന്നു. ഞാൻ അമേരിക്കയിലെ ഒരു വലിയ താരമാണ്.” വാക്സിൻ സംബന്ധിച്ച് നിരവധി തെറ്റിധാരണകൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് പോപ്പ് ഗായികയുടെ ഈ വിവാദ പരാമർശം.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : നാഷണൽ ഇൻഷുറൻസ് വർദ്ധനവ് കാരണം കൗൺസിൽ ടാക്സ് ബില്ലുകൾ ഉയർന്നേക്കാമെന്ന് വൈറ്റ്ഹാൾ മേധാവി. കോവിഡ് മൂലമുണ്ടാകുന്ന ചികിത്സ കാലതാമാസം പരിഹരിക്കാനായി 1.25 ശതമാനം നികുതി വർദ്ധനവിലൂടെ 14 ബില്യൺ പൗണ്ട് സമാഹരിക്കാനാണ് സർക്കാർ ലക്ഷ്യമിട്ടിരിക്കുന്നത്. ജീവനക്കാരുടെ ദേശീയ ഇൻഷുറൻസ് സംഭാവനകൾക്കായി സർക്കാർ സ്ഥാപനങ്ങൾക്ക് അധിക പണം നൽകുമെന്ന് ട്രഷറി പറഞ്ഞു. എന്നാൽ പുറംപണി കരാർ നൽകുന്ന കൗൺസിലുകൾ ബില്ലിൽ അവശേഷിക്കുകയും ഇത് കൗൺസിൽ നികുതി ഉയരുന്നതിന് കാരണമാകുകയും ചെയ്യും.

എൻ‌എച്ച്‌എസിനും സോഷ്യൽ കെയറിനും ധനസഹായം നൽകുന്നതിനായി ഏർപ്പെടുത്തുന്ന നികുതി വർദ്ധനവ് പുനർവിചിന്തനം ചെയ്യണമെന്ന് ടോറി വിമതർ ഇന്നലെ രാത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ഉയർന്ന നികുതികൾ സാമ്പത്തിക വളർച്ചയെ ശ്വാസംമുട്ടിക്കുമെന്ന് കോൺഫെഡറേഷൻ ഓഫ് ബ്രിട്ടീഷ് ഇൻഡസ്ട്രി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തൊഴിലാളികളും തൊഴിലുടമകളും അടയ്ക്കുന്ന ദേശീയ ഇൻഷുറൻസ് അടുത്ത ഏപ്രിൽ മുതൽ 1.25 ശതമാനം വർദ്ധിക്കും.

 

2023 ഏപ്രിൽ മുതൽ, ഈ അധിക തുക ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ ലെവി എന്ന പ്രത്യേക നികുതിയായി മാറും. 30,000 പൗണ്ട് സമ്പാദിക്കുന്ന ഒരാൾക്ക് പ്രതിവർഷം 255 പൗണ്ടും 50,000 പൗണ്ട് സമ്പാദിക്കുന്ന ഒരാൾക്ക് 505 പൗണ്ടും ചിലവാകുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇംഗ്ലണ്ടിലെ എൻഎച്ച്എസിൽ ഏകദേശം 50,000 ഡോക്ടർമാരുടെ കുറവുണ്ടെന്ന് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ . ഇത് മറ്റ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളെ അപേക്ഷിച്ച് വളരെ പിന്നിലാണ്. വേനലിന് മുൻപു തുടങ്ങിയ ഗവേഷണത്തിന് അടിസ്ഥാനത്തിൽ ഏകദേശം 49,162 ഫുൾടൈം ഇക്വലന്റ് ഡോക്ടർമാരെ ആവശ്യമാണ്. ഏറ്റവും പുതിയ വിവരപ്രകാരം ഏകദേശം 50,191 പ്രൈമറി സെക്കൻഡറി ഡോക്ടർമാരുടെ കുറവുണ്ട്. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് കണക്കുപ്രകാരം ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ സെക്ടറിൽ ഏകദേശം 167,000 ഒഴിവുകളാണ് യുകെയിൽ ഉള്ളത്. കൊറോണ വൈറസ് പകർച്ചവ്യാധികൾക്ക് ശേഷമാണ് ജീവനക്കാരുടെ എണ്ണത്തിൽ ക്രമാതീതമായ കുറവ് വന്നതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

ഡോക്ടർമാരുടെ എണ്ണം കുറയാനുള്ള കാരണം വിദഗ്ധർ മുന്നോട്ട് വെക്കുന്നുണ്ടെങ്കിലും കാരണം ഇതുവരെ വ്യക്തമല്ല. ഏകദേശം 13000 ഹെൽത്ത് ലീവുകൾ ആണ് എൻഎച്ച്എസ് കഴിഞ്ഞ ജൂണിൽ രേഖപ്പെടുത്തിയിരിക്കുന്നത്. മെയിൽ ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ നടത്തിയ സർവ്വേ പ്രകാരം ഹെൽത്ത് സർവീസിൽ ജോലി ചെയ്യുന്ന ഡോക്ടർമാരിൽ അഞ്ചൽ ഒരാളെങ്കിലും അടുത്ത വർഷത്തിനുള്ളിൽ ജോലി ഉപേക്ഷിക്കുമെന്ന അഭിപ്രായക്കാരാണ്. ഇതിൽ 21 ശതമാനം പേർ വേറെ രാജ്യത്ത് ജോലി ചെയ്യാനും 18 ശതമാനം ആളുകൾ ഈ തൊഴിൽമേഖല പൂർണമായി ഉപേക്ഷിക്കാനും 26 ശതമാനം ആളുകൾ കോവിഡ്-19 മൂലം ഒരു കരിയർ ബ്രേക്ക് എടുക്കാനും ആഗ്രഹിക്കുന്നവരാണെന്ന് പഠനത്തിൽ കണ്ടെത്തി. മഹാമാരിക്ക് മുമ്പ് ഏകദേശം നാല് ശതമാനം ഡോക്ടർമാർ ഓരോ വർഷവും എൻഎച്ച്എസ് വിട്ടിരുന്നു . എന്നാൽ പകർച്ചവ്യാധിയുടെ കാലയളവിൽ ഈ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ മാതാവ് ഷാർലെറ്റ് ജോൺസൻ വാൾ (79) അന്തരിച്ചു. തിങ്കളാഴ്ച ലണ്ടന്‍ സെന്റ് മേരീസ്‌ ഹോസ്പിറ്റലില്‍ വച്ചായിരുന്നു അന്ത്യം. ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമർ ഉൾപ്പെടെ രാഷ്ട്രീയ മേഖലയിലെ നിരവധിയാളുകൾ അനുശോചനം അറിയിച്ചു രംഗത്തെത്തി. പാർക്കിൻസൺസ് രോഗബാധിത ആയിരുന്നുവെങ്കിലും മികച്ച ചിത്രകാരി ആയിരുന്നു ഷാർലെറ്റ്. ഓക്സ്ഫോർഡ് സർവകലാശാലയിൽ ബിരുദം പൂർത്തിയാക്കുന്നതിന് മുമ്പ് തന്നെ 1963 ൽ സ്റ്റാൻലി ജോൺസണെ വിവാഹം കഴിച്ചു. ദമ്പതികൾക്ക് നാല് മക്കളാണുള്ളത്. ബോറിസ് ജോൺസൻ, പത്രപ്രവർത്തക റേച്ചൽ, മുൻ മന്ത്രി ജോ, പരിസ്ഥിതി പ്രവർത്തകൻ ലിയോ എന്നിവർ.

1979 ൽ വിവാഹമോചനം നേടിയ ഷാർലെറ്റ് പിന്നീട് 1988 ൽ അമേരിക്കൻ പ്രൊഫസർ നിക്കോളാസ് വാളിനെ വിവാഹം ചെയ്ത് ന്യൂയോർക്കിലേക്ക് താമസം മാറി. അദ്ദേഹത്തിന്റെ മരണത്തെ തുടർന്ന് 1996 ൽ ലണ്ടനിലേക്ക് മടങ്ങി. 40 -മത്തെ വയസ്സിൽ പാർക്കിൻസൺസ് രോഗം കണ്ടെത്തിയെങ്കിലും ചിത്രരചനയിൽ നിന്ന് ഷാർലെറ്റ് പിന്മാറിയില്ല. ജീവിതകാലത്ത് ഒരു ‘പോർട്രൈറ്റ് പെയിന്റർ’ ആയാണ് അറിയപ്പെട്ടത്. അമ്മ തന്റെ കുടുംബത്തിലെ പരമാധികാരിയായിരുന്നുവെന്ന് ജോൺസൻ വിശദമാക്കി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- കോവിഡ് കാലത്ത് ജനങ്ങളെ സഹായിക്കുന്നതിനായി യൂണിവേഴ്സൽ ക്രെഡിറ്റ് സംവിധാനത്തിൽ ഏർപ്പെടുത്തിയിരുന്ന ആഴ്ചതോറുമുള്ള 20 പൗണ്ട് തുകയുടെ വർദ്ധന ഒക്ടോബറിൽ അവസാനിക്കാനിരിക്കെ, ആഴ്ചയിൽ ഉള്ള രണ്ടുമണിക്കൂർ അധികജോലി കൊണ്ട് ഈ കുറവ് പരിഹരിക്കാനാകുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് വർക്ക്‌ & പെൻഷൻസ് സെക്രട്ടറി തെരേസ് കോഫി. ഇത്തരം അധികം മണിക്കൂറുകൾ ജോലിക്കാർക്ക് ലഭ്യമാക്കുവാൻ ഗവൺമെന്റ് സഹായിക്കുമെന്ന് ഇവർ പറഞ്ഞു. ഇതു കോവിഡ് കാലത്ത് ആരംഭിച്ച പദ്ധതിയാണെന്ന് അവർ ഓർമ്മിപ്പിച്ചു. എന്നാൽ തെരേസിന്റെ കണക്കുകൾ തെറ്റാണെന്നും, ആഴ്ചയിൽ 9 മണിക്കൂറോളം അധികജോലി ചെയ്താൽ മാത്രമേ ജീവനക്കാർക്ക് ഈ കുറവ് പരിഹരിക്കാനാകുകയുള്ളെന്നും നിരവധിപേർ വ്യക്തമാക്കി. തെരേസിന്റെ ഭാഗത്തുനിന്നുള്ള ഈയൊരു അഭിപ്രായം കഠിനാധ്വാനം ചെയ്യുന്ന കുടുംബങ്ങളെ അപമാനിക്കുന്നതിനു തുല്യമാണെന്ന് ലേബർ പാർട്ടി അംഗങ്ങൾ കുറ്റപ്പെടുത്തി.


തെരേസ് പറഞ്ഞ കണക്കുകൾ തികച്ചും തെറ്റാണെന്ന് ഷാഡോ പെൻഷൻ സെക്രട്ടറി ജോനാഥാൻ റേയ്നോൾഡ് സ് കുറ്റപ്പെടുത്തി. ഏറ്റവും പുതിയ ഗവൺമെന്റിന്റെ കണക്കുകൾ പ്രകാരം ഏകദേശം 5.9 മില്യൺ ആളുകളാണ് നിലവിൽ യൂണിവേഴ്സൽ ക്രെഡിറ്റ് സംവിധാനം രാജ്യത്ത്‌ പ്രയോജനപ്പെടുത്തുന്നത്. ഒക്ടോബറോടു കൂടി ആഴ്ചതോറുമുള്ള അധിക തുക നൽകുന്ന സംവിധാനം നിർത്തലാക്കാനാണ് ഗവൺമെന്റ് തീരുമാനം. എന്നാൽ ഈ തുക തുടർന്നുകൊണ്ടു പോകണമെന്ന ആവശ്യം നിരവധി ചാരിറ്റി സംഘടനകളും, പ്രതിപക്ഷ പാർട്ടികളും, ചില കൺസർവേറ്റീവ് എംപിമാരും ഉയർത്തിയിട്ടുണ്ട്. ഈയൊരു സാഹചര്യത്തിലുള്ള പെൻഷൻ സെക്രട്ടറിയുടെ അഭിപ്രായപ്രകടനം നിരവധി വിവാദങ്ങൾക്ക് വഴിതെളിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- കോവിഡ് ടെസ്റ്റ് കിറ്റുകൾ വൈകി ലഭിക്കുന്ന ഉപഭോക്താക്കൾക്ക് റീഫണ്ട് നൽകുമെന്ന് അറിയിച്ചിരിക്കുകയാണ് ബൂട്സ് കമ്പനി അധികൃതർ. വൈകിയ റിസൾട്ടുകൾക്ക് പണം തിരിച്ചു നൽകാത്ത കമ്പനികളുടെ പട്ടികയിൽ ബൂട്സിനെ ഉൾപ്പെടുത്തിയതിനെ തുടർന്നാണ് ഇത്തരത്തിലൊരു തീരുമാനം കമ്പനി കൈക്കൊണ്ടിരിക്കുന്നത്. എന്നാൽ തുടക്കത്തിൽ ബൂട്സുൾപ്പെടെയുള്ള കമ്പനികൾ ഉപഭോക്താക്കൾക്ക് വൈകി ലഭിക്കുന്ന കോവിഡ് ടെസ്റ്റ് കിറ്റുകൾക്ക് പണം മടക്കി നൽകാനാവില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഗ്രീൻ ലിസ്റ്റിലും, ആമ്പർ ലിസ്റ്റിലും ഉൾപ്പെടുന്ന രാജ്യങ്ങളിൽ നിന്ന് ബ്രിട്ടനിലേക്ക് വരുന്ന യാത്രക്കാർ, രാജ്യത്തെത്തി രണ്ടുദിവസത്തിനകം കോവിഡ് ടെസ്റ്റുകൾ നടത്തണമെന്ന നിബന്ധനയുണ്ട്. ഇതോടൊപ്പം തന്നെ ആമ്പർ ലിസ്റ്റിൽപ്പെട്ട രാജ്യങ്ങളിൽ നിന്ന് വരുന്ന വാക്സിൻ എടുക്കാത്ത യാത്രക്കാർ, എട്ടാമത്തെ ദിവസം രണ്ടാമതൊരു ടെസ്റ്റ് കൂടി ചെയ്യണമെന്ന് ആരോഗ്യവകുപ്പ് നിഷ്കർഷിക്കുന്നുണ്ട്. എന്നാൽ ഇത്തരം ടെസ്റ്റുകൾ എല്ലാം തന്നെ യാത്രക്കാർ സ്വന്തം പണം ഉപയോഗിച്ചാണ് ചെയ്യേണ്ടത്. ഈ നിയമങ്ങൾ പാലിക്കാത്തവരിൽ നിന്നും 2000 പൗണ്ട് വരെ പിഴ ഈടാക്കാമെന്നും ഗവൺമെന്റ് നിയമങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഗവൺമെന്റ് തന്നെ ഇത്തരം ടെസ്റ്റുകൾക്കായി തിരഞ്ഞെടുക്കപ്പെട്ട കുറച്ചധികം കമ്പനികളുടെ ലിസ്റ്റ് വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇത്തരം കമ്പനികളെല്ലാം തന്നെ യാത്രക്കാരെ ചൂഷണം ചെയ്യുന്നെന്ന ആരോപണം കഴിഞ്ഞദിവസങ്ങളിൽ ഉയർന്നിരുന്നു. എൻഎച്ച്എസ് ജീവനക്കാരായ റിച്ചാർഡ് ക്ലോറ്റനും ഭാര്യയും കുടുംബത്തെ സന്ദർശിക്കാനായി സ്പെയിനിലേക്കുള്ള തങ്ങളുടെ യാത്രയ്ക്ക് ശേഷം മടങ്ങിവന്നപ്പോൾ 150 പൗണ്ട് മുടക്കി രണ്ട് ടെസ്റ്റ് കിറ്റുകൾക്കായി ഓർഡർ ചെയ്തിരുന്നു . എന്നാൽ ഇതിൽ ഒരു ടെസ്റ്റ് കിറ്റ് മാത്രമാണ് തങ്ങൾക്ക് ലഭിച്ചതെന്നും, ഇത് ആറുദിവസം വൈകിയാൽ ഉപയോഗിക്കാൻ പറ്റാത്ത തരത്തിൽ മോശമായ അവസ്ഥയിലുമാണ് തങ്ങൾക്ക് ലഭിച്ചതെന്നും ഈ കുടുംബം പരാതിപ്പെട്ടു. എന്നാൽ ഈ കുടുംബത്തിന് റീഫണ്ട് നൽകുവാൻ ബൂട്സ് കമ്പനി വിസമ്മതിച്ചിരുന്നു.

ഇതോടൊപ്പം തന്നെ മറ്റൊരു കമ്പനിയായ ആട്രൂചെക് സ് തങ്ങൾക്കെതിരെ മോശമായ രീതിയിൽ ഫീഡ്ബാക്കുകൾ നൽകുന്നവർക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്ന് ഭീഷണി ഉയർത്തിയതായുള്ള പരാതികളും വന്നിട്ടുണ്ട്. വളരെ മാന്യമായ തരത്തിൽ കമ്പനിയുടെ മോശം സർവീസിനെതിരെ പ്രതികരിച്ചപ്പോഴും ഭീഷണിയുടെ സ്വരത്തിലുള്ള ഈമെയിലുകൾ ആണ് തനിക്ക് ലഭിച്ചത് എന്ന് മറ്റൊരു കസ്റ്റമർ മാധ്യമങ്ങളോട് പറഞ്ഞു. ഇത്തരത്തിൽ കമ്പനികൾക്കെതിരെ നിരവധി ആരോപണങ്ങളാണ് കഴിഞ്ഞ മാസങ്ങളിലായി ഉയർന്നു വന്നത്. ഇത്തരത്തിലുള്ള എല്ലാ പ്രൈവറ്റ് കമ്പനികളെയും നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും, ആവശ്യമായ നടപടികൾ ഉണ്ടാകുമെന്നും ഡിപ്പാർട്ട്മെന്റ് ഹെൽത്ത് ആൻഡ് സോഷ്യൽ അധികൃതർ അറിയിച്ചു. ഇതോടൊപ്പംതന്നെ കിറ്റുകൾക്കായി അമിതവില ഈടാക്കുന്ന 19 കമ്പനികൾക്കെതിരെ കർശന നടപടിയെടുക്കാനും ഡിപ്പാർട്ട്മെന്റ് തീരുമാനിച്ചിട്ടുണ്ട്. ബ്രിട്ടണിലെത്തുന്ന യാത്രക്കാരെ ചൂഷണം ചെയ്യുവാൻ ഒരു കമ്പനിയെയും അനുവദിക്കില്ലെന്ന് ആരോഗ്യ സെക്രട്ടറി സാജിദ് ജാവേദ് വ്യക്തമാക്കി.

RECENT POSTS
Copyright © . All rights reserved