അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
കാലം തെറ്റി വന്ന മഴ കേരളത്തിൽ നാശം വിതയ്ക്കുമ്പോൾ ജീവിതത്തിൻറെ താളം നഷ്ടപ്പെട്ട ഒരു കൂട്ടരാണ് കുട്ടനാടൻ കർഷകർ. കുട്ടനാടൻ കര ഭൂമിയിൽ നേന്ത്രവാഴയും പച്ചക്കറി കൃഷിയും ചെയ്യുന്ന കർഷകർക്ക് ഇരുട്ടടിയായി മെയ് മാസത്തിലെ മഴയും വെള്ളപ്പൊക്കവും. വെള്ളം കയറി ഒട്ടുമിക്ക വിളകളും നശിച്ച കൃഷിയിടങ്ങളാണ് മുട്ടാർ ,വെളിയനാട് , രാമങ്കരി ഗ്രാമപഞ്ചായത്തുകളിൽ കാണാൻ സാധിക്കുന്നത്. ഒരു മാസം കഴിഞ്ഞാൽ വിളവെടുക്കാൻ പാകത്തിലുള്ള നേന്ത്രവാഴ കൃഷിക്കാരെയാണ് മഴ ഏറ്റവും കൂടുതൽ ചതിച്ചത്. കുട്ടനാടൻ പ്രദേശങ്ങളിൽ നേന്ത്രവാഴ കൃഷി വ്യാപകമായുള്ള മുട്ടാർ ഗ്രാമപഞ്ചായത്തിൽ തന്നെ പതിനായിരത്തോളം വാഴകളാണ് വെള്ളപ്പൊക്കത്തിൽ നശിച്ചതെന്നാണ് കർഷകനും മുൻ പഞ്ചായത്ത് മെമ്പറും കൃഷിവിജ്ഞാനകേന്ദ്രത്തിൻ്റെ സമ്മിശ്ര കൃഷിയ്ക്കുള്ള അംഗീകാരവും ലഭിച്ചിട്ടുള്ള ജോജൻ ജോർജ്ജ് മുട്ടാർ മലയാളം യുകെയോട് പറഞ്ഞത്.

ജോജൻ ജോർജ്ജ് മുട്ടാർ തൻെറ നേന്ത്രവാഴ കൃഷിയിടത്തിൽ
വിളകൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉണ്ടെങ്കിലും അത് ഫലപ്രദമായി കൃഷിക്കാരിലേയ്ക്ക് എത്തുന്നില്ല എന്ന പരാതിയാണ് കർഷകർക്ക് ഉള്ളത്. നിലവിൽ ഇൻഷുറൻസ് പ്രീമിയം തുക ജില്ലാ സഹകരണ ബാങ്കിൽ അടച്ച് ചെല്ലാൻ കൃഷി ഓഫീസിലേക്ക് അയച്ചുകൊടുക്കുന്നതായ നടപടി ക്രമങ്ങൾ മൂലം പല കർഷകരും വിള ഇൻഷുറൻസിനോട് വിമുഖത കാട്ടുന്നതായാണ് അറിയാൻ സാധിക്കുന്നത്. കൃഷിഭവനിൽ നേരിട്ട് പ്രീമിയം തുക സ്വീകരിച്ച് അവിടെത്തന്നെ തീർപ്പാക്കുന്ന രീതിയിൽ നടപ്പിലാക്കിയാൽ കൂടുതൽ കർഷകർ തങ്ങളുടെ വിളകളെ ഇൻഷ്വർ ചെയ്യാൻ മുന്നോട്ടു വരുമെന്നാണ് കർഷകരുടെ അഭിപ്രായം. അതുപോലെ തന്നെ കഴിഞ്ഞ രണ്ടു വർഷങ്ങളിലും പലർക്കും ഇൻഷുറൻസ് നഷ്ടപരിഹാരം ലഭിക്കാത്തതും കർഷകർ ഇൻഷുറൻസിനോട് വിമുഖത കാണിക്കുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ലോക് ഡൗൺ അനുബന്ധ നിയന്ത്രണങ്ങൾ മൂലം തങ്ങളുടെ വിളകൾ ഇൻഷുർ ചെയ്ത കർഷകരുടെ എണ്ണം ഈ വർഷം പൊതുവേ കുറവാണ്. മഴക്കെടുതിയിൽ വലയുന്ന കൃഷിക്കാർക്ക് തങ്ങളുടെ നഷ്ടങ്ങൾക്ക് ആനുപാതികമായി കൃഷിഭവനുകൾ വഴിയായി എത്രയും പെട്ടെന്ന് നഷ്ടപരിഹാരം ലഭ്യമാക്കണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.
ഷിബു മാത്യൂ.
നിത്യജീവനുവേണ്ടി നീ എന്താണ് സമ്പാദിക്കുന്നത്?? ഏത് ആത്മാവാണ് നിന്നില്‍ വസിക്കുന്നത്? മിശിഹായുടെ ആത്മാവില്ലാത്തവന്‍ മിശിഹായ്ക്കുള്ളതല്ല. നീ ഈശോയുടെ ശരീരത്തിന്റെ ഭാഗമായി ജീവിക്കണം. പന്തക്കുസ്താ തിരുനാള്‍ ശുശ്രൂഷയിലെ ദിവ്യബലി മദ്ധ്യേ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നല്‍കിയ വചന സന്ദേശത്തിന്റെ പ്രസക്തഭാഗങ്ങളാണിത്.
പന്തക്കുസ്താ തിരുനാളിനൊരുക്കമായി ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ പത്ത് ദിവസത്തെ വചന ധ്യാനവും അഭിഷേകാരാധനയും മെയ് പതിമൂന്ന് വ്യാഴാഴ്ച മുതല്‍ ആരംഭിച്ചിരുന്നു. രൂപതയുടെ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍ സൂം മിലാണ് ധ്യാനം നടന്നു കൊണ്ടിരിക്കുന്നത്. എല്ലാ ദിവസവും വൈകുന്നേരം ഏഴ് മണിക്ക് കൊന്ത നമസ്‌കാരത്തോടെ ആരംഭിക്കുന്ന വചന സന്ദേശം 9.00 മണിക്ക് അഭിഷേകാരാധയും ആശീര്‍വാദത്തോടും കൂടെയാണ് അവസാനിച്ചിരുന്നത്. മെയ് പതിമൂന്ന് മുതല്‍ ആരംഭിച്ച ധ്യാനത്തിന് വചന സന്ദേശം നല്‍കിയത്
റവ. ഫാ. ജോസഫ് എടാട്ട് VC ഡിവൈന്‍ ധ്യാനകേന്ദ്രം മുരിങ്ങൂര്‍, റവ. ഡോ. ആന്റണി പറങ്കിമാലില്‍ VC വിന്‍സഷ്യന്‍ ധ്യാനകേന്ദ്രം ഉഗാണ്ട, എന്നിവരെ കൂടാതെ രൂപതയിലെ ബഹുമാനപ്പെട്ട വൈദീകരായ ഫാ. തോമസ് അറത്തില്‍ MST, ഫാ. ടോമി എടാട്ട്, ഫാ. ജോസ് മൂലെച്ചേരി VC, ഫാ. ജോസ് അന്തിയാകുളം MCBS, മോണ്‍. ആന്റണി ചുണ്ടെലിക്കാട്ട്,റവ സി. ആന്‍മരിയ SH എന്നിവരാണ്.
ഒരുക്ക ദിവസമായി 24 മണിക്കൂര്‍ ദിവ്യകാരുണ്യ ആരാധന ശനിയാഴ്ച്ച രാവിലെ 6 മണി മുതല്‍ ഞായറാഴ്ച്ച രാവിലെ 6 മണി വരെ നടന്നു. ഒമ്പതാം ദിവസമായ ശനിയാഴ്ച്ച വൈകിട്ട് 7.30ന് പ്രശസ്ത യുവജന ധ്യാനഗുരു
ഫാ. ബിനോജ് മുളവരിക്കല്‍ വചന സന്ദേശം നല്‍കി.
സമാപന ദിവസമായ ഇന്ന് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ആഘോഷമായ ദിവ്യബലിയര്‍പ്പിച്ച് വിശ്വാസി സമൂഹത്തിന് സന്ദേശം നല്‍കി. തുടര്‍ന്ന് അഭിഷേകാരാധന നടന്നു. സമാപനാശീര്‍വാദത്തോടെ പന്തക്കുസ്താ തിരുനാളിന്റെ ശുശ്രൂഷകള്‍ അവസാനിച്ചു.
സ്പിരിച്ച്വല്‍ ഡെസ്‌ക് മലയാളം യുകെ.
ന്യൂസ് ഡെസ്ക് മലയാളം യുകെ
വടക്ക് പടിഞ്ഞാറൻ ചൈനയിൽ ദീർഘദൂര ഓട്ടത്തിൽ പങ്കെടുത്ത 21 പേർ പ്രതികൂല കാലാവസ്ഥ മൂലം മരണമടഞ്ഞതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഗാൻസു പ്രവിശ്യയയിലെ വിനോദസഞ്ചാരകേന്ദ്രമായ യെല്ലോ റിവർ സ്റ്റോൺ ഫോറസ്റ്റിലെ 100 കിലോമീറ്റർ അൾട്രാ മാരത്തണിലാണ് കാറ്റും മഴയും ഒട്ടേറെ കായികതാരങ്ങളുടെ ജീവനെടുത്തത്. 172 ഓട്ടക്കാരിൽ ചിലരെ കാണാതായപ്പോൾ നടത്തിയ അന്വേഷണത്തിലാണ് ദുരന്തത്തെക്കുറിച്ച് പുറംലോകത്ത് വിവരം ലഭിച്ചത് . രക്ഷപ്പെട്ട 151 ഓട്ടക്കാരും സുരക്ഷിതരാണെന്നും എട്ടുപേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

പ്രാദേശിക സമയം ശനിയാഴ്ച രാവിലെ 9 മണിക്ക് ആരംഭിച്ച മാരത്തണിൽ ചില മത്സരാർത്ഥികൾ വെറും ഷോർട്ട്സും ടി-ഷർട്ടും ധരിച്ചാണ് പങ്കെടുത്തത്. മത്സരം ആരംഭിച്ച് മൂന്ന് മണിക്കൂറിനുശേഷം കാറ്റും കനത്ത മഴയും മഞ്ഞുവീഴ്ചയും ഉണ്ടായതാണ് താപനില കുറയാൻ കാരണമായതായി വിലയിരുത്തപ്പെടുന്നു. മോശം കാലാവസ്ഥ മൂലം പല ഓട്ടക്കാർക്കും വഴിതെറ്റിയതായും സംശയിക്കുന്നു. ഡ്രോണുകളുടെയും റഡാറുകളുടെയും സഹായത്തോടെ 1200 ലധികം പേരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നത് . മോശം കാലാവസ്ഥയിൽ രക്ഷാപ്രവർത്തനം ദുഷ്കരമാണെന്ന് ചൈനയിലെ സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- 11 മണിക്കൂർ നീണ്ട ഡ്യൂട്ടി ഷിഫ്റ്റിന് ശേഷം പുറത്തിറങ്ങിയ എൻ എച്ച് എസ് നേഴ്സ് നേരിട്ടത് അധിക്ഷേപിക്കുന്ന തരത്തിലുള്ള അനുഭവം. ഈസ്റ്റ് യോർക്ക്ഷെയറിലെ കാസ്റ്റിൽ ഹിൽ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന ഇവർ തന്റെ അനുഭവം മാധ്യമങ്ങളോട് വെളിപ്പെടുത്തി. സ്വന്തം വാഹനം പാർക്ക് ചെയ്യാൻ ഹോസ്പിറ്റലിനുള്ളിൽ സ്ഥലമില്ലാതെ, റെസിഡൻഷ്യൽ ഏരിയയിൽ പാർക്ക് ചെയ്ത് ഇരുപതു മിനിറ്റോളം നടന്നാണ് ആശുപത്രിയിലേക്ക് എത്തിയതെന്ന് അവർ പറഞ്ഞു. നാൽപതു മിനിറ്റോളം നീണ്ട പരിശ്രമത്തിന് ശേഷമാണ് പാർക്ക് ചെയ്യാൻ അത്തരമൊരു സ്ഥലം കണ്ടെത്തിയതെന്ന് അവർ പറഞ്ഞു. എന്നാൽ 11 മണിക്കൂർ നീണ്ട ഷിഫ്റ്റിന് ശേഷം തിരികെ എത്തിയപ്പോൾ അവർ കണ്ടത്, കാറിനു മുകളിൽ ഇത് ആശുപത്രി പാർക്കിംഗ് അല്ല എന്ന് എഴുതിയ ഒരു കുറിപ്പാണ്. വളരെയധികം വേദനാജനകമായ ഒരു അനുഭവമാണ് തനിക്ക് ഉണ്ടായതെന്ന് അവർ പറഞ്ഞു. ഹോസ്പിറ്റലിനുള്ളിൽ സ്റ്റാഫുകൾക്ക് പാർക്കിംഗ് ഇല്ലാഞ്ഞതിനാലാണ് റെസിഡൻഷ്യൽ ഏരിയയിൽ പാർക്ക് ചെയ്യേണ്ടതായി വന്നത്. എന്നാൽ ഇത്തരത്തിൽ ഒരു അനുഭവം തന്നെ ഞെട്ടിച്ചതായി അവർ പറഞ്ഞു.

ഇതിന് പരിഹാരമായി ആവശ്യമായ പാർക്കിംഗ് സംവിധാനം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് ഹോസ്പിറ്റൽ അധികൃതരെ സമീപിച്ചിട്ടുണ്ടെന്ന് നേഴ്സ് മാധ്യമങ്ങളോട് പറഞ്ഞു. ആർക്കും ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിലാണ് ഇവർ തന്റെ വാഹനം പാർക്ക് ചെയ്തത്. നീണ്ട മണിക്കൂറുകളുള്ള ജോലിക്ക് ശേഷം തിരികെ എത്തിയപ്പോൾ നേരിട്ട ഈ അനുഭവം തികച്ചും വേദനിപ്പിക്കുന്നതാണ്. എന്നാൽ എൻ എച്ച് എസ് ചാർജുകൾ നൽകാതിരിക്കാനായി മനഃപൂർവം സ്റ്റാഫുകൾ മറ്റ് സ്ഥലങ്ങളിൽ പാർക്ക് ചെയ്യുക ആണെന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്. സ്റ്റാഫുകൾക്ക് സൗജന്യമായി തങ്ങളുടെ വാഹനം പാർക്ക് ചെയ്യുവാൻ പറ്റുന്ന തരത്തിലുള്ള പുതിയ സംവിധാനം നടപ്പിലാക്കുമെന്ന് ഹൾ യൂണിവേഴ്സിറ്റി ടീച്ചിങ് ഹോസ്പിറ്റലിൽസ് ട്രസ്റ്റ് അറിയിച്ചു. ഈ പ്രശ്നം പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് ആശുപത്രി അധികൃതർ തയ്യാറാവണമെന്ന് ആവശ്യങ്ങൾ ഉയർന്നിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
‘അച്ഛന് താൻ എങ്ങനെ വളർന്നുവെന്ന് അറിയില്ല എന്നതുൾപ്പടെയുള്ള അഭിപ്രായങ്ങളാണ്, രാജ്ഞിയെ വേദനിപ്പിക്കുന്നത്. ഇത്തരത്തിൽ അങ്ങേയറ്റം വ്യക്തിപരമായ വിമർശനങ്ങൾ മനോവിഷമത്തിന് കാരണമായിട്ടുണ്ടെന്ന് എന്ന് അവർ സമ്മതിക്കുന്നു. മാർച്ചിൽ ഭാര്യ മെഗാനൊപ്പം ഓഫ്രക്ക് നൽകിയ ഇന്റർവ്യൂവിനെത്തുടർന്ന് രാജകുടുംബം തളർന്നിരിക്കുകയാണ്. ഹാരി പിതാവിനെക്കുറിച്ച് പറഞ്ഞിരിക്കുന്ന കാര്യങ്ങൾ മുത്തശ്ശിക്ക് അങ്ങേയറ്റം വേദനാജനകമാണെന്ന് വെളിപ്പെടുത്തി. കഴിഞ്ഞ ഞായറാഴ്ച പ്രഭുവും പ്രഭ്വിയും തങ്ങളുടെ പദവികൾ ഉപേക്ഷിക്കണമെന്ന ആവശ്യമുയർന്നിരുന്നു.

മാനസികാരോഗ്യത്തെ കുറിച്ചുള്ള ടിവി പരിപാടിയായ ദി മി യൂ കനോട് സീ ( നിങ്ങൾ കണ്ടിട്ടില്ലാത്ത ഞാൻ ) ൽ നൽകിയ അഭിമുഖം ഹാരിക്കെതിരായ ദേഷ്യം കൂടാൻ കാരണമായിട്ടുണ്ട്. ബാല്യത്തിൽ തന്നെയും വില്യം രാജകുമാരനെയും പരിഗണിക്കാത്ത പിതാവ്, തങ്ങളോട് സ്നേഹശൂന്യമായി പെരുമാറിയിട്ടുണ്ടെന്ന ഹാരിയുടെ വെളിപ്പെടുത്തലാണ് പുതിയ വിവാദങ്ങൾക്ക് വഴി വച്ചിരിക്കുന്നത്. മെഗാനെ തിരസ്കരിക്കുകയും ബുദ്ധിമുട്ടിക്കുകയും ചെയ്തിരുന്ന സമയത്ത് സഹായം കണ്ടെത്താൻ താൻ ഒരുപാട് കഷ്ടപ്പെട്ടുവെന്നും ഹാരി പറഞ്ഞു.

പ്രശ്നം ഈ വിധത്തിൽ മുന്നോട്ടുപോവുകയാണെങ്കിലും ചാൾസ് രാജകുമാരൻ തന്റെ ഇളയ മകനുമൊത്ത് സ്നേഹത്തോടെ തന്നെ മുന്നോട്ടു പോകുമെന്നാണ് കരുതുന്നത്.
” ഹാരി എന്തൊക്കെ പറഞ്ഞിട്ടുണ്ടെങ്കിലും, ചാൾസ് മകനെ ഉപേക്ഷിക്കും എന്നു തോന്നുന്നില്ലെന്ന് അടുത്ത സുഹൃത്ത് അഭിപ്രായപ്പെട്ടു. ചാൾസ് നേരിട്ട് ഇടപെടില്ലായിരിക്കാം എങ്കിലും ഓഫ്രയ്ക്ക് നൽകിയ രണ്ട് അഭിമുഖങ്ങളിലും ഹാരി നടത്തിയ വെളിപ്പെടുത്തലുകൾ മുത്തശ്ശിയെ വ്യക്തിപരമായി ഒരുപാട് വേദനിപ്പിക്കുന്നുണ്ട്. ചാൾസ് ജെന്റിൽമാൻ ആണ്, നല്ലൊരു പിതാവും, കാര്യങ്ങളൊക്കെ കേട്ടിട്ട് അദ്ദേഹത്തിന് ബുദ്ധിമുട്ട് തോന്നിയിട്ടുണ്ടാവാം, പക്ഷേ ഇരുവരും തമ്മിലുള്ള ‘യോജിപ്പ് ‘ ഉടൻ ഉണ്ടാവുമെന്നും സുഹൃത്തു കൂട്ടിച്ചേർത്തു.
25 വയസ്സു മാത്രം പ്രായമുള്ള മലയാളി യുവാവിൻറെ ആകസ്മിക നിര്യാണത്തിന്റെ ഞെട്ടലിലാണ് യുകെയിലെ പ്രവാസി മലയാളി സമൂഹം. ഈസ്റ്റ് ലണ്ടനിലെ ഇൽഫോർഡിൽ മാതാപിതാക്കൾക്കൊപ്പം താമസിച്ചിരുന്ന വിനീത് വിജയ് കുമാറാണ് ഹൃദയാഘാതം മൂലം മരണമടഞ്ഞത്.
ഫാർമസിസ്റ്റ് ആയ വിനീത് ഒരു ഫാർമസി റിക്രൂട്ട്മെൻറ് സ്ഥാപനത്തിലാണ് ജോലി നോക്കിയിരുന്നത്. വർക്ക് ഫ്രം ഹോമിന്റെ ഭാഗമായി വീട്ടിലിരുന്ന് ജോലി ആരംഭിച്ച വിനീതിനെ 11മണിയോടെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു എന്നാണ് ലഭ്യമായ വിവരം. പിന്നീടാണ് മരണം ഹൃദയാഘാതം മൂലമാണെന്ന് സ്ഥിരീകരിച്ചത്. മുൻപ് ഹൃദയസംബന്ധമായ അസുഖങ്ങളൊന്നും തന്നെ ഇല്ലായിരുന്നു എന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും പങ്കുവയ്ക്കുന്ന വിവരം. വിനീതിന്റെ മാതാപിതാക്കളായ വിജയകുമാറും ബീനയും വർക്കല സ്വദേശികളാണ്. 1993 മുതൽ വിനീതിന്റെ മാതാപിതാക്കൾ യുകെയിൽ സ്ഥിര താമസക്കാരാണ്. യൂണിവേഴ്സിറ്റി ലക്ചററായ ദീപയാണ് വിനീതിന്റെ സഹോദരി.
വിനീത് വിജയ് കുമാറിൻെറ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ബേസിൽ ജോസഫ്
ബ്രിട്ടനിലെ പ്രധാനപ്പെട്ട ഒരു ഭക്ഷണവിഭവമാണ് ഫിഷ്ആൻഡ് ചിപ്സ്. കാലങ്ങളായി വെള്ളിയാഴ്ചകളിൽ യുകെയിലെ ഭൂരിപക്ഷം ആളുകളും ഇറച്ചി ഒഴിവാക്കി ഫിഷ് ഉപയോഗിക്കുന്നു . ഈശോയുടെ കുരിശുമരണം വെള്ളിയാഴ്ച ആയതിനാൽ ആ ദിവസത്തെ ത്യാഗത്തിന്റെ ദിനമായി കാണുകയും അതുമായി ബന്ധപ്പെട്ടാണ് വെള്ളിയാഴ്ചകളിൽ ഇറച്ചി ഉപേക്ഷിക്കുക എന്നൊരു ആചാരം ഉടലെടുത്തത്’ .
യുകെയിലെ ഏതു ചെറിയ ടൗണിൽ ചെന്നാൽ പോലും കുറഞ്ഞ പക്ഷം രണ്ടോ മൂന്നോ ഫിഷ് ആൻഡ് ചിപ്‌സ് ഷോപ്പുകൾ എങ്കിലും കാണും. ഇത് ഈ ഭക്ഷണത്തിന്റെ സ്വീകാര്യതയെ ആണ് വെളിവാക്കുന്നത് മുള്ളില്ലാത്ത നീളത്തിലുള്ള ഒരു മീൻ കക്ഷണം പ്രത്യേകം തയാറാക്കിയ ബാറ്ററിൽ മുക്കി എണ്ണയിൽ പൊരിച്ച് എടുക്കുന്നു. പഴംപൊരി ഒക്കെ പോലെ. സാധാരണയായി ഇതിന് ഉപയോഗിക്കുന്ന മീനുകൾ കോഡ്, ഹാഡോക്ക് എന്നിവയാണ്. നല്ല ഫ്രഷ് ആയി വറുത്ത ചിപ്‌സും കൂട്ടിയാണ് സാധാരണ സെർവ് ചെയ്യുക . അതിനാൽ ഫിഷ് ആൻഡ് ചിപ്സ് എന്ന പേരിൽ ഈ വിഭവം അറിയപ്പെടുന്നു. ചിലപ്പോൾ സൈഡ് ഡിഷ് ആയി ഗ്രീൻ പീസ് പുഴുങ്ങി അരച്ചെടുത്തതും, സലാഡും, ടാർ ടാർ സോസുംകൂടി വിളമ്പാറുണ്ട്. ബ്രിട്ടീഷുകാരുടെ റെസിപ്പിയിൽ ചില മാറ്റങ്ങൾ വരുത്തി നമ്മുടേതായ തനി ചില ചേരുവകൾ കൂട്ടിയാണ് ഫിഷ് വറക്കാനുള്ള ബാറ്റർ ഇവിടെ തയ്യാറാക്കിയിക്കുന്നത്.
ചേരുവകൾ
ഫിഷ് – മുള്ളില്ലാത്ത കോഡ്/ഹാഡോക്ക് – 4 പീസ്
പ്ലെയിൻഫ്ലോർ -2 കപ്പ്
പപ്രിക്ക പൗഡർ -1 ടീസ്പൂൺ
ബേക്കിംഗ് പൗഡർ -4 ടീസ്പൂൺ
ഉപ്പ് – ടീ സ്പൂൺ
റൈസ് വിനിഗർ -3 ടീസ്പൂൺ
ഓയിൽ -3 ടീസ്പൂൺ
വാട്ടർ -2 കപ്പ്

പാചകംചെയ്യുന്ന വിധം
ഒരുമിക്സിങ് ബൗളിൽ പ്ലെയിൻ ഫ്ളോർ എടുത്തു അതിലേക്ക് പപ്രിക്ക പൗഡർ ,ഉപ്പ് ,ബേക്കിംഗ് പൗഡർ, ഓയിൽ, റൈസ് വിനിഗർ എന്നിങ്ങനെ ഓരോന്നായി ചേർത്ത് നന്നായി മിക്സ് ചെയ്‌തെടുക്കുക .ഇതിലേയ്ക്ക് വെള്ളം അല്പാല്പമായി ചേർത്ത് നല്ല കുഴമ്പ് പരുവത്തിൽ ആക്കിയെടുക്കുക .ഈ ബാറ്ററിൽ മീൻ അൽപനേരം മുക്കിയിടുക. ഒരു പാനിൽ വറക്കുവാൻ ആവശ്യമുള്ള ഓയിൽ ചൂടാക്കി മീൻ ഓരോന്ന് ഓരോന്നായി ചെറു തീയിൽ ഗോൾഡൻ നിറമാകുന്നതു വരെ വറുത്തു എടുക്കുക. ഏകദേശം ഒരു 7 -10 മിനിട്ട് മാത്രമേ മീൻ വേകാൻ എടുക്കയുള്ളു. പാനിൽ നിന്നും മാറ്റി ഓയിൽ വാർന്ന ശേഷം ഒരു സെർവിങ് പ്ലേറ്റിലേയ്ക്ക് മാറ്റി ചിപ്‌സും ചേർത്തുവിളമ്പുക.

ബേസിൽ ജോസഫ്

ഡോ. ഐഷ വി
വൈകുനേരം പ്യൂൺ കാർത്ത്യായനിയമ്മ ബെല്ലടിച്ചു. സ്കൂൾ വിട്ടു. ആ ബെല്ലടി കേട്ടാലുടൻ കുട്ടികളിൽ ചിലർ വീട്ടിലേയ്ക്കോടും ചിലർ ശാസ്താ ക്ഷേത്ര മൈതാനത്ത് കളിക്കാൻ ഒരുങ്ങും. ചിലർ കൂട്ടുകാർ എത്തുന്നതു വരെ കാത്തു നിൽക്കും. ഞാൻ ഭൂതക്കുളം ഗവ. ഹൈസ്കൂളിൽ പഠിക്കാനെത്തുന്നതിന് മുമ്പ് മാധവൻ എന്നു പേരുള്ള ഒരു പ്യൂൺ ആയിരുന്നു. സ്കൂളിൽ ബെല്ലടിച്ചിരുന്നത്. ഇത്തിരി കുടവയറുള്ള അദ്ദേഹം ചുറ്റികയും താങ്ങി ബെല്ലടിക്കാനെത്തുമ്പോഴേയ്ക്കും ചിലർ ആത്മഗതമായും പുറമേയും പറയുമായിരുന്നത്രേ.
” വള്ളം തള്ളി മാധവണ്ണാ
ബെല്ലടി , ബെല്ലടി ബെല്ലടി”. അങ്ങനെ ആ സ്കൂളിലെ പല കഥകളും തലമുറകൾ കൈമാറി പോന്നതാണ്. ചിലപ്പോൾ ഇരട്ട പേരുകൾ വരെ.
കാർത്ത്യായനിയമ്മ ബെല്ലടിക്കുന്ന കാര്യത്തിലൊന്നും കുട്ടികൾക്ക് യാതൊരു പ്രശ്നവുമുണ്ടായിരുന്നില്ല. എന്നാൽ കാർത്ത്യായനിയമ്മയുടെ ഭർത്താവ് പരമു എന്നയാളെ കുട്ടികൾ വെറുതെ വിട്ടിരുന്നില്ല. പേരിന് മുന്നിൽ “നക്കി” എന്ന വിശേഷണം കൂടി ചേർത്തായിരുന്നു വിളിച്ചിരുന്നത്. സ്കൂളിൽ ചേരാനുള്ള അപേക്ഷാ ഫോറം, മുതിർന്നവർക്കാവശ്യമായ നാരങ്ങാ വെള്ളം, സോഡ, ബീഡി, തീപ്പെട്ടി, ന്യൂസ് പേപ്പർ, മുറുക്കാൻ മുതലായവയും കുട്ടികൾക്ക് പ്രിയങ്കരമായ നാരങ്ങ മിഠായി , പൊട്ടു കടല, നീലക്കടല, അണു ഗുണ്ടു മിഠായി, ജീരക മിഠായി, പേന , പെൻസിൽ , നോട്ട്ബുക്ക് എന്നിവയും പരമുവിന്റെ കടയിൽ ഉണ്ടായിരുന്നു.
വൈകുന്നേരം സ്കൂൾ വിട്ടാൽ ചില കുട്ടികൾ പരമുവിന്റെ കടയിൽ സാധനങ്ങൾ വാങ്ങാൻ കയറും. അവർ അഞ്ചോ പത്തോ പൈസ കൊടുക്കുമ്പോൾ കിട്ടുന്ന എള്ളുണ്ട പോലെ കറുത്തുരുണ്ട അണു ഗുണ്ട് മിഠായിയുടേയോ മറ്റ് മിഠായികളുടേയോ എണ്ണം കുട്ടികൾ ഉദ്ദേശിച്ചത്രയും ഇല്ലെങ്കിൽ നേരത്തേ പറഞ്ഞ വിശേഷണം കൂടി ചേർത്ത് പേര് നീട്ടി വിളിച്ച ശേഷം കുട്ടികൾ ഓടുകയായിരുന്നു പതിവ്. അതിൽ പരമുവിന് പരാതിയോ പരിഭവമോ ദ്യേഷ്യമോ ഒന്നും ഉള്ളതായി തോന്നിയിട്ടില്ല. അടുത്ത കുട്ടിക്ക് വേണ്ട സാധനങ്ങൾ കൊടുക്കുന്നതിലായിരിയ്ക്കും പരമുവിന്റെ ശ്രദ്ധ.
അന്ന് ഞാൻ വല്യേച്ചിയോടും കൊച്ചേച്ചിയോടുമൊപ്പം വീട്ടിലേക്ക് തിരിച്ചു. ചിറയുടെ അടുത്ത് എത്താറായപ്പോൾ ശക്തമായ കാറ്റും മഴയും തുടങ്ങി. പെട്ടെന്ന് ഒരു സീനിയർ വിദ്യാർത്ഥിനി ഓടി വന്ന് എന്റെ കുടയിൽ കയറി. എന്റെ കൈയ്യിൽ നിന്നും കുട വാങ്ങി ആ കുട്ടി പിടിച്ചു. ചുരുക്കത്തിൽ ഒട്ടകത്തിന് തല വയ്ക്കാൻ സ്ഥലം കൊടുത്തപ്പോൾ അറബി ടെന്റിൽ നിന്നും പുറത്തായ അവസ്ഥയിലായി ഞാൻ. ആ കുട്ടി കാറ്റിനെതിരെ കുട പിടിക്കേണ്ടതിന് പകരം കാറ്റിന് അനുകൂലമായി പിടിച്ചു. ശക്തിയായ കാറ്റിൽ കുട സാധാരണ നിവർത്തി വച്ചാൽ എങ്ങിനെയിരിക്കുമോ അതിന്റെ എതിർ ദിശയിലേയ്ക്ക് കുട മലക്കം മറിഞ്ഞു. കുടയുടെ ആകൃതി മറിഞ്ഞപ്പോൾ കുട്ടി സൂത്രത്തിൽ കുട എന്റെ കൈയ്യിൽ തന്നശേഷം മറ്റൊരു കുട്ടിയുടെ കുടക്കീഴിലേയ്ക്ക് മാറി.
കുടനന്നാക്കാൻ ഞാനൊരു ശ്രമം നടത്തി നോക്കിയെങ്കിലും വിജയിച്ചില്ല. ആ കുടയും പിടിച്ച് നടക്കാൻ എനിയ്ക്കാകെ നാണക്കേടായി. ഗത്യന്തരമില്ലാതെ ഞാനാ കുട പിടിക്കേണ്ടി വന്നു. വല്യേച്ചി എന്നെ വല്യേച്ചിയുടെ കുടയിൽ കയറ്റി. കുട നേരെയാക്കാൻ വല്യേച്ചിയും ശ്രമിച്ചു. നിഷ്ഫലം തന്നെ. വീടെത്തിയപ്പോഴേയ്ക്കും ആ കുട പിടിയ്ക്കുന്നതിലെ നാണക്കേട് മാറിയിരുന്നു. പിന്നീട് അച്ഛൻ വന്നപ്പോൾ എനിക്ക് കുട ശരിയാക്കി തന്നു. ആർച്ച്(ഉസാഗ്) ആകൃതിക്ക് നല്ല ബലം താങ്ങാനുള്ള കഴിവുണ്ടെന്ന് പഠിപ്പിച്ചു തന്നത് അച്ഛനാണ്. വീശിയടിക്കുന്ന കാറ്റ് കുടയുടെ ഉൾഭാഗത്തേയ്ക്കടി യ്ക്കാൻ ഇടയായാൽ കുടമലക്കം മറിയുമെന്ന് ഞാൻ പഠിച്ചു. കാറ്റിനെതിരേ കുടയുടെ പുറം ഭാഗം വരത്തക്കവിധത്തിൽ പിടിച്ചാൽ ചെറുത്തു നിൽക്കാമെന്നും എനിക്ക് മനസ്സിലായി.
(തുടരും.)

ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു പി : ഗംഗാ തീരത്ത് കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ മൃതദേഹങ്ങൾ, ഇന്ത്യയുടെ ദാരുണമായ അവസ്ഥയാണ് തുറന്നുകാട്ടുന്നത്. രോഗവ്യാപനവും മരണനിരക്കും ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ ഇത്തരമൊരു സംഭവം കൂടി സംജാതമായതോടെ പൊതുജനങ്ങൾ കൂടുതൽ ഭീതിയിലായിക്കഴിഞ്ഞു. കോവിഡ് ബാധിച്ച് മരണമടഞ്ഞവരെ സംസ്‌കരിച്ച ഇടങ്ങളിൽ നിന്ന് കഴിഞ്ഞ ദിവസത്തെ മഴയിൽ പുറത്തെത്തിയ മൃതദേഹാവശിഷ്ടങ്ങളുടെ ചിത്രവും ഇപ്പോൾ പ്രചരിക്കുന്നുണ്ട്. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ് ജില്ലയിലാണു സംഭവം. കോവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുന്നതിനിടെ മൃതദേഹങ്ങൾ കണ്ടെത്തിയത് പ്രദേശവാസികൾക്കിടയിൽ ആശങ്ക പരത്തി.

പക്ഷികളും നായ്ക്കളും മറ്റും മൃതദേഹാവശിഷ്ടങ്ങൾ കടിച്ചുവലിച്ചു കൊണ്ടുപോകാറുണ്ട്. ശരിയായ രീതിയിൽ മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് സർക്കാർ സംവിധാനം ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്. ജനങ്ങൾക്ക് നിസ്സഹായരായി നോക്കി നിൽക്കാനേ സാധിക്കുന്നുള്ളൂ. നാട്ടിലെ ഒട്ടുമിക്ക ആളുകളും ദരിദ്രരും ശവസംസ്കാരത്തിന് സാമ്പത്തിക ശേഷി ഇല്ലാത്തവരുമാണ്. ഇതാണ് സ്ഥിതി കൂടുതൽ വഷളാക്കിയത്.

ഈയടുത്ത ദിവസങ്ങളിൽ അഞ്ഞൂറിൽ അധികം മൃതദേഹങ്ങൾ വരെ ഈ രീതിയിൽ സംസ്കരിച്ചിട്ടുണ്ടെന്ന് ഗ്രാമവാസികൾ വെളിപ്പെടുത്തി. നേരത്തേ യുപിയിലെ ഗാസിപുരിലും ബിഹാറിലെ ബക് സറിലും നദിയിൽ ഒഴുകി നടക്കുന്ന നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. പ്രതിദിനം നാലായിരത്തോളം മരണങ്ങൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നുണ്ട്. കോവിഡിനെ കൂടാതെ ബ്ലാക്ക് ഫംഗ് സ് എന്ന അതിഭീകര രോഗവും ഇന്ത്യയിൽ പടർന്നുപിടിക്കുന്നുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : രാജകുടുംബവുമായുള്ള ഹാരിയുടെ ബന്ധം കൂടുതൽ വഷളാകുന്നു. ഓപ്ര വിൻഫ്രിയുമായി അടുത്തിയിടെ നടത്തിയ അഭിമുഖത്തിൽ രാജകുടുംബത്തിനെ സംബന്ധിച്ച പല കാര്യങ്ങളും ഹാരി വെളിപ്പെടുത്തുകയുണ്ടായി. മാർച്ചിൽ വിൻഫ്രെയുമായുള്ള ദമ്പതികളുടെ അഭിമുഖത്തിന് മുന്നോടിയായി രാജകുടുംബവും മാധ്യമങ്ങളും തന്റെ ഭാര്യ മേഗനെ അപമാനിക്കാൻ ശ്രമിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് ആപ്പിൾ ടിവി ഒരുക്കിയ ഒരു ഡോക്യുമെന്ററിയിലാണ് കൂടുതൽ കാര്യങ്ങൾ ഹാരി വെളിപ്പെടുത്തിയത്. ബാല്യകാലത്ത് പിതാവ് ചാൾസ് രാജകുമാരൻ തങ്ങളെ കഷ്ടപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു. മേഗൻ എപ്രകാരമാണ് തന്റെ കഠിനമായ ചിന്തകൾ ഹാരിയോട് പങ്കുവച്ചതെന്ന് ഡോക്യുമെന്ററിയിൽ ഹാരി പറയുന്നുണ്ട്. യുകെയിൽ മേഗൻ അനുഭവിച്ച വംശീയതയെക്കുറിച്ച് പരാമർശിച്ച ഹാരി, അമ്മയുടെ മരണത്തെപ്പറ്റിയും സംസാരിച്ചു.

സ്വന്തം അനുഭവങ്ങളെക്കുറിച്ച് വളരെ സൂക്ഷ്മമായി സംസാരിക്കാതെ മാനസികാരോഗ്യത്തെക്കുറിച്ച് ഫലപ്രദമായി സംസാരിക്കാൻ ഹാരിയ്ക്ക് കഴിയുമായിരുന്നുവെന്ന് കൊട്ടാര വൃത്തങ്ങൾ അറിയിച്ചു. കൂടുതൽ വെളിപ്പെടുത്തലുകൾ നടന്നതോടെ ഹാരിയുമായുള്ള രാജകുടുംബത്തിന്റെ ബന്ധം കൂടുതൽ വഷളാകുകയാണ്. അഞ്ച് എപ്പിസോഡ് ഇന്നലെ പൂർണമായി പുറത്തിറങ്ങി. രാജകുടുംബത്തിനും രാജവാഴ്ചയ്ക്കും ബ്രിട്ടീഷ് മാധ്യമങ്ങൾക്കുമെതിരായ മറ്റൊരു ആരോപണത്തിന് ഇത് കാരണമായി. അതിൽ നിരവധി ‘ട്രൂത്ത് ബോംബുകൾ’ അടങ്ങിയിരിക്കുന്നുവെന്ന് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. രാജകുടുംബം മേഗനോട് തികഞ്ഞ അവഗണനയോടെയാണ് പെരുമാറിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം അഭിമുഖം നേടുന്നതിനായി ഡയാന രാജകുമാരിയെ വഞ്ചിച്ചതുപോലെയുള്ള സംഭവങ്ങൾ വീണ്ടും ഉണ്ടാവാതിരിക്കാൻ ബിബിസി സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. മാർട്ടിൻ ബഷീർ 1995 ലെ അഭിമുഖത്തിന് വ്യാജ രേഖകൾ ഉപയോഗിച്ചുവെന്ന് കണ്ടെത്തിയതിനെത്തുടർന്ന് താൻ വളരെയധികം ആശങ്കാകുലനാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. നീണ്ട 25 വർഷങ്ങൾക്കിപ്പുറം സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ അന്വേഷണം നടത്തിയതിന് മുൻ സുപ്രീം കോടതി ജഡ്ജി ഡൈസനോട് നന്ദിയുണ്ടെന്ന് ജോൺസൺ അറിയിച്ചു.