ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : അസ്ട്രാസെനെക്ക വാക്സിന് സ്വീകരിച്ചവരിൽ അപൂര്വ്വ ബ്ലഡ് ക്ലോട്ടിംഗ് ഉണ്ടായത് സംബന്ധിച്ച ആശങ്കകൾ ഉയർന്നതോടെ കുട്ടികളിൽ വാക്സീൻ പരീക്ഷണം നിർത്തിവച്ചു. 18 നും 29 നും ഇടയിൽ പ്രായമുള്ള ആരോഗ്യമുള്ളവർക്ക് അടുത്ത മാസങ്ങളിൽ ഫൈസർ അല്ലെങ്കിൽ മോഡേണയുടെ വാക്സിൻ നൽകുമെന്ന് നമ്പർ 10 വ്യക്തമാക്കി. 18-29 വയസ്സ് പ്രായമുള്ള ആരോഗ്യമുള്ളവർക്ക് ഓക്സ്ഫോർഡ് അസ്ട്രാസെനെക്ക വാക്സീന് ബദൽ വാക്സിൻ ലഭ്യമാണെങ്കിൽ നൽകാമെന്ന് വാക്സിനേഷൻ ആൻഡ് ഇമ്യൂണൈസേഷൻ ജോയിന്റ് കമ്മിറ്റി (ജെസിവിഐ) നിർദ്ദേശിച്ചു. യുകെയിലെ മെഡിസിൻ റെഗുലേറ്ററായ എംഎച്ച്ആർഎയുടെ അവലോകനത്തെ തുടർന്നാണ് ശുപാർശ. സെറിബ്രൽ വെനസ് സൈനസ് ത്രോംബോസിസ് (സിവിഎസ്ടി) എന്നറിയപ്പെടുന്ന വളരെ അപൂർവമായ രക്തം കട്ടപിടിക്കുന്ന അവസ്ഥ വാക്സിൻ മൂലമുണ്ടാകാനുള്ള ശക്തമായ സാധ്യതയുണ്ടെന്നു കണ്ടെത്തി. ജെസിവിഐയുടെ ഉപദേശം 30 വയസ്സിന് താഴെയുള്ള ആരോഗ്യമുള്ളവർക്ക് മാത്രമേ ബാധകമാകൂ.
ആസ്ട്രാസെനെക്കയുടെ ആദ്യ ഡോസ് ഇതിനകം തന്നെ സ്വീകരിച്ച ഏതൊരാൾക്കും, അവരുടെ പ്രായം കണക്കിലെടുക്കാതെ ആസൂത്രണം ചെയ്ത പ്രകാരം രണ്ടാമത്തെ ഡോസ് സ്വീകരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് ഡോസുകൾക്ക് ശേഷം ബ്രിട്ടീഷ് നിർമിത വാക്സീൻ മികച്ച രീതിയിൽ പ്രവർത്തിക്കുമെന്ന് ശാസ്ത്രീയ പരീക്ഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. ആദ്യത്തെ ഡോസ് ലഭിച്ചതിനുശേഷം രക്തം കട്ടപിടിച്ചതായി കണ്ടെത്തിയ ആളുകളെ മാത്രമേ രണ്ടാമത്തെ ഡോസിൽ സ്വീകരിക്കുന്നതിൽ നിന്ന് തടയുകയുള്ളൂ.
ഡ്രഗ് റെഗുലേറ്റർമാർ വാക്സിനുകൾക്കായി ഒരു മിക്സ് ആൻഡ് മാച്ച് പോളിസി ഇതുവരെ അംഗീകരിച്ചിട്ടില്ല. അതായത് ബ്രിട്ടീഷുകാർക്ക് ഒരേ വാക്സിൻ തന്നെ രണ്ടുതവണ ലഭിക്കണം. രണ്ട് കൊറോണ വൈറസ് വാക്സിനുകൾ ഉപയോഗിക്കുന്നത് സുരക്ഷിതമാണോയെന്ന് ശാസ്ത്രജ്ഞർ ഇതിനകം തന്നെ പരിശോധിക്കുന്നുണ്ട്. വാക്സിൻ വിതരണം തത്കാലം 30 വയസ്സിന് താഴെയുള്ള ആളുകളിലേക്ക് നീങ്ങാൻ സാധ്യതയില്ല. ബ്രിട്ടീഷ് നിർമ്മിത വാക്സിൻ സുരക്ഷിതമാണെന്ന് ബോറിസ് ജോൺസണും മാറ്റ് ഹാൻകോക്കും ട്വീറ്റ് ചെയ്തു. വാക്സിൻ ആനുകൂല്യങ്ങൾ അപകട സാധ്യതകളെക്കാളും ഉയർന്നതാണെന്ന് അവർ അറിയിച്ചു. ഡ്രഗ് വാച്ച്ഡോഗ് നടത്തിയ അവലോകനത്തിൽ 20 മില്യൺ ബ്രിട്ടീഷുകാരിൽ 79 പേർക്ക് ആസ്ട്രാസെനെക്ക വാക്സിൻ മാരകമായ രക്തം കട്ടപിടിക്കുന്ന അവസ്ഥയ്ക്ക് കാരണമായതായി കണ്ടെത്തി. എന്നാൽ ഇതിന് വ്യക്തമായ തെളിവുകൾ ഒന്നുംതന്നെയില്ലെന്ന് എംഎച്ച്ആർഎ വ്യക്തമാക്കി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : റോച്ച്ഡേൽ ബാലപീഡനക്കേസിലെ പ്രതികളെ നാടുകടത്തുമെന്ന് പ്രതിജ്ഞ എടുത്ത് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ. 13 വയസ്സിന് താഴെയുള്ള നിരവധി പെൺകുട്ടികളെ അധിക്ഷേപിച്ച സംഘം ആറുവർഷമായി യുകെയിൽ ഉണ്ട്. കർശനമായ ഇമിഗ്രേഷൻ നിയമങ്ങൾ കൊണ്ടുവരുന്നതിലൂടെ നീണ്ടതും ചെലവേറിയതുമായ നിയമപോരാട്ടങ്ങളിൽ ഏർപ്പെടാതെ പ്രതികളെ രാജ്യത്തു നിന്ന് തുരത്താൻ സാധിക്കും. “ഇവരെ നാടുകടത്താൻ ആഭ്യന്തര സെക്രട്ടറി എല്ലാ ശ്രമങ്ങളും നടത്തുന്നു. ഹോം ഓഫീസ് കണ്ട ഏറ്റവും സങ്കീർണ്ണമായ ചില കേസുകളിൽ ഒന്നാണിത്. എന്നാൽ പുതിയ ഇമിഗ്രേഷൻ പദ്ധതി എളുപ്പമാക്കാൻ ഇത് സഹായിക്കും.”
2015ലെ നാടുകടത്തൽ ഉത്തരവ് ഉണ്ടായിട്ടും ശിക്ഷിക്കപ്പെട്ടവരിൽ ചിലർ ഇപ്പോഴും യുകെയിലാണ്. റോച്ച്ഡെയ്ലിനും ഓൾഡ്ഹാമിനും ചുറ്റുമുള്ള പഴയ സ്റ്റാമ്പിംഗ് മൈതാനത്ത് തന്നെ. പുതിയ പദ്ധതികൾ പ്രകാരം, നാടുകടത്തൽ നേരിടുന്ന കുറ്റവാളികൾ അവരുടെ കേസ് ഒറ്റയടിക്ക് മുൻകൂട്ടി പറയേണ്ടതുണ്ട്. കുറ്റവാളി തന്റെ സാഹചര്യങ്ങളിൽ മാറ്റം വരുത്തിയെന്ന് തെളിയിക്കേണ്ടതുണ്ട്. നേരത്തെ, റോച്ച്ഡേൽ ബാലപീഡനക്കേസിൽ പ്രതികളായ മൂന്ന് പാക്കിസ്ഥാൻകാരെയും നാടുകടത്താൻ കോടതി ഉത്തരവിട്ടിരുന്നു. അബ്ദുൾ അസീസ്, ആദിൽ ഖാൻ, ഖാറി അബ്ദുൾ റൗഫ് എന്നിവരാണ് നാടുകടത്തൽ ഭീഷണി നേരിടുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കോവിഡ് -19 മൂലമുള്ള രോഗവ്യാപനത്തിലും മരണ നിരക്കിലും ബ്രസീലിന് താളംതെറ്റുന്നു. 24 മണിക്കൂറിനുള്ളിൽ 4000 -ത്തിൽ അധികം പേരുടെ ജീവനാണ് കോവിഡ്-19 കവർന്നെടുത്തത് . കോവിഡ് രോഗികളെ കൊണ്ടുള്ള അനിയന്ത്രീതമായ തിരക്കു കാരണം പലസ്ഥലങ്ങളിലും ആശുപത്രികളുടെ പ്രവർത്തനം താറുമാറായി . ചികിത്സയ്ക്കായി കാത്തിരിക്കുമ്പോൾ തന്നെ ആളുകൾ മരിക്കുന്ന അവസ്ഥ പലസ്ഥലങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ബ്രസീലിൽ പലസ്ഥലങ്ങളിലും ആരോഗ്യമേഖല തകർച്ചയുടെ വക്കിലാണ്.
ബ്രസീലിലെ മരണസംഖ്യ ഔദ്യോഗിക കണക്കുകൾ പ്രകാരം 337,000 ആണ്. മരണസംഖ്യ യുഎസിന് തൊട്ടുപിന്നിൽ എത്തിയത് രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങളുടെ അപര്യാപ്തതയായാണ് വിലയിരുത്തപ്പെടുന്നത്. രോഗവ്യാപനം തടയുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിൽ പ്രസിഡന്റ് ജെയർ ബോൾസോനാരോയും രാഷ്ട്രീയനേതൃത്വവും ഇപ്പോഴും അനുകൂല മനോഭാവം അല്ല കാണിക്കുന്നത്. സമ്പദ്വ്യവസ്ഥയ്ക്ക് സംഭവിക്കുന്ന നാശനഷ്ടങ്ങൾ വൈറസിൻെറ പ്രത്യാഘാതങ്ങളേക്കാൾ മോശമാകുമെന്നാണ് ഭരണ നേതൃത്വത്തിൻെറ അഭിപ്രായം. ബ്രസീലിൽ രോഗവ്യാപനം കടുക്കുന്നതിൽ രാജ്യാന്തര സമൂഹവും ആശങ്കയിലാണ്. ബ്രസീലിൽ നിന്ന് ഉത്ഭവിക്കുന്ന ജനിതകമാറ്റം വന്ന വൈറസ് വകഭേദങ്ങൾ മറ്റു രാജ്യങ്ങൾക്കും ഭീഷണിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയിലെ വാക്സിനേഷൻ യജ്ഞത്തിൽ ഒരു വാക്സിൻ കൂടി കൂട്ടി ചേർക്കപ്പെട്ടു. മോഡേണ വാക്സിനാണ് ഫൈസറിനും ഓക്സ്ഫോർഡ് വാക്സിനുമൊപ്പം യുകെയിൽ പ്രതിരോധ കുത്തിവെയ്പ്പിനായി ഉപയോഗിക്കാൻ തുടങ്ങിയത്. തൻറെ 82 വയസ്സുള്ള ഗ്രാൻഡ് മദറിനെ ശുശ്രൂഷിക്കുന്ന വെയിൽസിലെ അമ്മാൻഫോർഡിൽ നിന്നുള്ള 24 വയസ്സുകാരി എല്ലെ ടെയ്ലറിനാണ് യുകെയിൽ മോഡേണ വാക്സിൻെറ ആദ്യ ഡോസ് നൽകിയത്. 17 ദശലക്ഷം മോഡേണ വാക്സിനാണ് യുകെ പ്രതിരോധ കുത്തിവെയ്പ്പിനായി ലഭ്യമാക്കിയിരിക്കുന്നത്. എത്രയും പെട്ടെന്ന് പ്രതിരോധ കുത്തിവെയ്പ്പ് സ്വീകരിക്കാൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ ജനങ്ങളോട് ആഹ്വാനം ചെയ്തു.
മോഡേണ വാക്സിൻ ഉപയോഗിച്ച് പ്രതിരോധ കുത്തിവെയ്പ്പ് നൽകാൻ ആരംഭിക്കുന്നത് രാജ്യത്തെ വാക്സിനേഷൻ യജ്ഞത്തിന് കൂടുതൽ ഉണർവ് നൽകും എന്നാണ് വിലയിരുത്തപ്പെടുന്നത്. ഓക്സ്ഫോർഡ് വാക്സിൻ സ്വീകരിച്ചവരിൽ രക്തം കട്ടപിടിക്കുന്നതായുള്ള പാർശ്വഫലങ്ങൾ ഉണ്ടെന്ന വാർത്ത പൊതുവെ ആശങ്ക പടർത്തിയിരുന്നു. ഇതിനെ തുടർന്ന് കുട്ടികളിലെ വാക്സിൻെറ പരീക്ഷണം ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി താത്കാലികമായി നിർത്തിവച്ചിരുന്നു. ഇതുവരെ നടത്തിയ പരീക്ഷണങ്ങളിൽ ആർക്കും ആരോഗ്യപ്രശ്നങ്ങൾ ഒന്നുതന്നെ കണ്ടെത്തിയില്ലെങ്കിലും മുൻകരുതലായാണ് പരീക്ഷണങ്ങൾ താത്കാലികമായി നിർത്തി വെച്ചതെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി വക്താവ് പറഞ്ഞു. ഫെബ്രുവരി മാസം മുതലാണ് 5 മുതൽ 17 വയസ്സ് വരെ പ്രായമുള്ള കുട്ടികളിൽ പരീക്ഷണം ആരംഭിച്ചത്. ഘട്ടംഘട്ടമായി പരീക്ഷണം 200 കുട്ടികളിൽ നടപ്പാക്കാനായിരുന്നു പ്രാരംഭത്തിൽ പദ്ധതിയിട്ടിരുന്നത്. എന്നാൽ പരീക്ഷണത്തിനായി പുതിയ വോളന്റീയേഴ്സിന് തിരഞ്ഞെടുക്കുന്നത് നിർത്തിവച്ചിരിക്കുകയാണ്. ഇതുവരെ എത്ര പേരിൽ പരീക്ഷണങ്ങൾ നടന്നു എന്നതിൻെറ കണക്കുകളും പുറത്തുവിട്ടിട്ടില്ല.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : പല രാജ്യങ്ങളിലും കോവിഡ് കേസുകൾ ക്രമാതീതമായി വർധിച്ചുവരുന്ന സാഹചര്യത്തിൽ കൂടുതൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ അധികാരികൾ തയ്യാറെടുക്കുന്നു. വേനൽക്കാല അവധിക്കായി യൂറോപ്യൻ രാജ്യങ്ങളിലേക്ക് പോകുന്ന യുകെ മലയാളികൾക്ക് ഇത് വലിയ തിരിച്ചടിയാവും. മെയ് മുതൽ ബ്രിട്ടീഷുകാർക്കായി അന്താരാഷ്ട്ര യാത്ര പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. യാത്രാനിയന്ത്രണത്തിൽ ഇളവുകൾ കൊണ്ടുവരുമ്പോൾ അത് ഒരു ‘ട്രാഫിക് ലൈറ്റ് സിസ്റ്റ’ത്തിലായിരിക്കും പ്രവർത്തിക്കുക. ഏതൊക്കെ രാജ്യങ്ങളാണ് ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെടുന്നതെന്ന് സർക്കാർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പോർച്ചുഗൽ, ഗ്രീസ് തുടങ്ങിയ രാജ്യങ്ങൾ മെയ് മുതൽ ബ്രിട്ടീഷുകാരെ സ്വാഗതം ചെയ്യാൻ ഒരുങ്ങുകയാണ്. മറ്റു പ്രധാനപെട്ട രാജ്യങ്ങളിലെ സ്ഥിതി എന്താണെന്ന് പരിശോധിക്കാം.
ഫ്രാൻസ്
ഫ്രാൻസ് ഏപ്രിൽ 3 ന് മൂന്നാമത്തെ ദേശീയ ലോക്ക്ഡൗണിലേക്ക് പ്രവേശിച്ചു. ഇത് കുറഞ്ഞത് ഒരു മാസമെങ്കിലും നീണ്ടുനിൽക്കും. ആവശ്യേതര കടകളും ബാറുകളും കഫേകളും റെസ്റ്റോറന്റുകളും അടയ്ക്കുന്നതും മൂന്ന് ആഴ്ച സ്കൂളുകൾ അടയ്ക്കുന്നതും ഇതിൽ ഉൾപ്പെടുന്നു. ഫ്രാൻസിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള യാത്രകളും നിരോധിച്ചിരിക്കുകയാണ്.
സ്പെയിൻ
നിലവിൽ സ്പെയിൻ കോവിഡ് കേസുകളിൽ ക്രമാനുഗതമായ വർദ്ധനവ് കാണിക്കുന്നു. അടുത്തിടെ പുതിയ നിയമങ്ങൾ അവതരിപ്പിക്കുകയും പൊതു ഇടങ്ങൾ സന്ദർശിക്കുന്ന എല്ലാവരും മാസ്ക് ധരിക്കേണ്ടത് നിർബന്ധമാണെന്ന് അറിയിക്കുകയും ചെയ്തു. സൺബാത്ത് ചെയ്യുന്നവർക്ക് വരെ ഫെയ്സ് മാസ്ക് ധരിക്കേണ്ടിവരും. നിയമങ്ങൾ ലംഘിക്കാൻ ശ്രമിക്കുന്നവർക്ക് 100 പൗണ്ട് വരെ പിഴ ഈടാക്കും. വേനൽക്കാലത്ത് ഇരു രാജ്യങ്ങളും തമ്മിലുള്ള യാത്ര സുഗമമാക്കുന്നതുമായി ബന്ധപ്പെട്ട് സ്പാനിഷ് സർക്കാർ യുകെയുമായി ചർച്ച നടത്തുന്നുണ്ടെന്ന് സ്പെയിനിലെ ടൂറിസം മന്ത്രി ഫെർണാണ്ടോ വാൽഡെസ് മുമ്പ് പറഞ്ഞിരുന്നു.
പോർച്ചുഗൽ
ഇംഗ്ലണ്ടിന്റെ റെഡ് ലിസ്റ്റിൽ നിന്ന് അടുത്തിടെ പോർച്ചുഗലിനെ നീക്കംചെയ്തിരുന്നു. വാക്സിനേഷൻ ലഭിച്ചിട്ടുണ്ടോ ഇല്ലയോ എന്നത് പരിഗണിക്കാതെ മെയ് മുതൽ ബ്രിട്ടീഷുകാരെ സ്വാഗതം ചെയ്യാൻ ഹോട്ട്സ്പോട്ട് ശ്രമിക്കുകയാണെന്ന് രാജ്യത്തെ ടൂറിസം മന്ത്രി ഇതിനകം പറഞ്ഞിട്ടുണ്ട്. ഷോപ്പുകൾക്കും സൂപ്പർമാർക്കറ്റുകൾക്കുമായുള്ള വ്യാപാര സമയം കുറയ്ക്കുക, പൊതുയോഗങ്ങൾ നിരോധിക്കുക എന്നീ നിയന്ത്രണങ്ങൾ നിലവിലുണ്ട്.
ഇറ്റലി
കോവിഡിന്റെ മൂന്നാമത്തെ ഘട്ട വ്യാപനം ഇറ്റലിയെ കടന്നുപിടിച്ചിരിക്കുന്നതിനാൽ ഏപ്രിൽ 30 വരെ രാജ്യം അടിയന്തരാവസ്ഥയിലാണ്. രാത്രി 10 നും പുലർച്ചെ 5 നും ഇടയിൽ ഒരു രാത്രി സമയ കർഫ്യൂ, പൊതു ഇടങ്ങളിൽ ഫെയ്സ് മാസ്ക് ധരിക്കുക, കൃത്യമായ കാരണങ്ങൾ ഇല്ലാതെ പൊതുഗതാഗതം ഉപയോഗിക്കുന്നത് ഒഴിവാക്കുക തുടങ്ങിയ നിർദേശങ്ങൾ നിലവിലുണ്ട്.
നെതർലാന്റ്സ്
നെതർലാന്റ്സിൽ കോവിഡ് കേസുകൾ വളരെ വേഗം ഉയർന്നുകൊണ്ടിരിക്കുകയാണ്. നെതർലാന്റിൽ രാത്രി 10 നും പുലർച്ചെ 4.30 നും ഇടയിൽ ഒരു രാത്രി സമയ കർഫ്യൂ ഉണ്ട്. കൂടാതെ റെസ്റ്റോറന്റുകളും ബാറുകളും ടേക്ക്അവേയ്ക്കായി മാത്രം തുറന്നിരിക്കുന്നു. മെയ് 15 വരെ അനിവാര്യമല്ലാത്ത വിദേശ യാത്രകൾ ഒഴിവാക്കാൻ ഡച്ച് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
മുകളിൽ പറഞ്ഞിരിക്കുന്ന നിയമങ്ങളും നിയന്ത്രണങ്ങളും ഇപ്പോൾ നിലനിൽക്കുന്നെങ്കിലും ഈ സമയത്ത് ഇവ വേഗത്തിൽ മാറാൻ സാധ്യതയുണ്ട്. അതിനാൽ ഒരു യാത്ര ആസൂത്രണം ചെയ്യുന്നതിനോ ബുക്ക് ചെയ്യുന്നതിനോ പോകുന്നതിനോ മുമ്പായി ഏറ്റവും പുതിയ വിദേശകാര്യ യാത്രാ മാർഗ്ഗനിർദേശങ്ങൾ പരിശോധിക്കുവാൻ ശ്രദ്ധിക്കുക.
അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
കുട്ടികളിൽ കൊറോണ വൈറസ് പരീക്ഷിക്കുന്നത് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി താത്കാലികമായി നിർത്തിവച്ചു. ഇതുവരെ നടത്തിയ പരീക്ഷണങ്ങളിൽ ആർക്കും ആരോഗ്യപ്രശ്നങ്ങൾ ഒന്നുതന്നെ കണ്ടെത്തിയില്ലെങ്കിലും മുൻകരുതലായാണ് പരീക്ഷണങ്ങൾ താത്കാലികമായി നിർത്തി വെച്ചതെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി വക്താവ് പറഞ്ഞു. ഫെബ്രുവരി മാസം മുതലാണ് 5 മുതൽ 17 വയസ്സ് വരെ പ്രായമുള്ള കുട്ടികളിൽ പരീക്ഷണം ആരംഭിച്ചത്. ഘട്ടംഘട്ടമായി പരീക്ഷണം 200 കുട്ടികളിൽ നടപ്പാക്കാനായിരുന്നു പ്രാരംഭത്തിൽ പദ്ധതിയിട്ടിരുന്നത്. എന്നാൽ പരീക്ഷണത്തിനായി പുതിയ വോളന്റീയേഴ്സിന് തിരഞ്ഞെടുക്കുന്നത് നിർത്തിവച്ചിരിക്കുകയാണ്. ഇതുവരെ എത്ര പേരിൽ പരീക്ഷണങ്ങൾ നടന്നു എന്നതിൻെറ കണക്കുകളും പുറത്തുവിട്ടിട്ടില്ല.
യുകെയിൽ യുദ്ധകാലാടിസ്ഥാനത്തിൽ പ്രതിരോധ കുത്തിവെയ്പ്പ് നൽകുന്നത് മുന്നേറിക്കൊണ്ടിരിക്കുമ്പോഴാണ് വാക്സിനും രക്തം കട്ടപിടിക്കുന്നതുമായി ബന്ധമുണ്ടെന്ന തരത്തിലുള്ള വാർത്തകൾ പുറത്തു വന്നത്. രക്തം കട്ടപിടിക്കുന്ന പാർശ്വഫലവും ഓക്സ്ഫോർഡ് അസ്ട്രാസെനക്കവാക്സിൻ സ്വീകരിച്ചതും തമ്മിൽ ബന്ധമില്ലെന്ന് തീർപ്പ് കൽപ്പിക്കാൻ നിലവിലെ സാഹചര്യത്തിൽ ബുദ്ധിമുട്ടാണെന്ന് യൂറോപ്യൻ മെഡിസിൻസ് ഏജൻസിയുടെ വാക്സിൻ മേധാവി മാർക്കോ കവാലേരി ഇന്നലെ പറഞ്ഞിരുന്നു. എന്നാൽ ഓക്സ്ഫോർഡ് വാക്സിനെതിരെ യൂറോപ്യൻ മെഡിക്കൽ ഏജൻസിയുടെ നിരീക്ഷണത്തെ പാടേ തള്ളി കളയുന്ന പ്രതികരണമാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺനടത്തിയത്. വാക്സിനിൽ പൂർണ്ണവിശ്വാസം അർപ്പിക്കാനും എത്രയും പെട്ടെന്ന് പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാനും ഓക്സ്ഫോർഡ് വാക്സിനെതിരെ യൂറോപ്യൻ മെഡിക്കൽ ഏജൻസിയുടെ നിരീക്ഷണത്തെ തള്ളി പ്രധാനമന്ത്രി ബോറിസ് ജോൺസൺ രംഗത്ത് വന്നു. വാക്സിനിൽ പൂർണ്ണവിശ്വാസം അർപ്പിക്കാനും എത്രയും പെട്ടെന്ന് പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാനും പ്രധാനമന്ത്രി ജനങ്ങളോട് പറഞ്ഞു. യുകെയിൽ ഓക്സ്ഫോർഡ് അസ്ട്രസെനക്ക വാക്സിൻ സ്വീകരിച്ച 7 പേർ രക്തം കട്ടപിടിച്ചതിനെ തുടർന്ന് മരണമടഞ്ഞതായി സ്ഥിരീകരിക്കപ്പെട്ടിരുന്നു. മാർച്ച് 24 -നകം പ്രതിരോധകുത്തിവെയ്പ്പ് സ്വീകരിച്ച 18 ലക്ഷം ജനങ്ങളിൽ 30 പേർക്ക് രക്തം കട്ട പിടിക്കുന്ന അനന്തരഫലങ്ങൾ പ്രകടമായിരുന്നു. എന്നാൽ ഇത് യാദൃശ്ചികമാണോ അതോ വാക്സിന്റെ പാർശ്വഫലമായിട്ടാണോ എന്ന് ഇപ്പോഴും വ്യക്തമല്ല.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ബ്രിട്ടനിൽ കോവിഡ്-19 ന്റെ രണ്ടാം വ്യാപനത്തിന് ശമനം ഉണ്ടായതോടു കൂടി സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാനുള്ള പദ്ധതികളുടെ പണിപ്പുരയിലാണ് സർക്കാർ. കോവിഡ് -19 ന്റെ വരവോടുകൂടി ഏറ്റവുമധികം തിരിച്ചടികൾ നേരിട്ട ഒരു മേഖലയാണ് വ്യോമയാന രംഗം. അതിനാൽ തന്നെ വ്യോമയാന രംഗത്തെ പൂർവസ്ഥിതിയിലാക്കാനുള്ള ശ്രമങ്ങൾ ബ്രിട്ടീഷ് സർക്കാരിന്റെ പ്രഥമ പരിഗണനയിലാണ്. അതിന്റെ ഭാഗമായി മെയ് -16ന് ശേഷം ഗ്രീൻ കാറ്റഗറിയിലുള്ള രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് ക്വാറന്റെയിൻ ആവശ്യമായി വരില്ല. എന്നാൽ യാത്രയ്ക്ക് മുൻപും പിൻപുമുള്ള കോവിഡ് ടെസ്റ്റ് നിർബന്ധമാണ്.
നിലവിൽ അടിയന്തര സാഹചര്യത്തിൽ മാത്രമേ വിദേശ യാത്രകൾ ചെയ്യാൻ അനുമതിയുള്ളൂ. എന്നാൽ കോവിഡ് ടെസ്റ്റിനുള്ള ചിലവ് ഫ്ലൈറ്റ് ടിക്കറ്റിനേക്കാൾ കൂടുതലാണെന്നുള്ള പരാതി ഈസി ജെറ്റ് മേധാവി ജോഹൻ ലുൻഡ്ഗ്രിനിനെ പോലുള്ളവർ ഉന്നയിച്ചിട്ടുണ്ട്. ഒരു കോവിഡ് ടെസ്റ്റിനുള്ള ചിലവ് 200 പൗണ്ട് വരെയാകാം. ചിലവ് കുറഞ്ഞ ലാറ്ററൽ ഫ്ലോ ടെസ്റ്റ് നടത്തിയാൽ മതിയാകുമെന്നാണ് വ്യോമയാന മേഖലയിലുള്ള കമ്പനികളുടെ ആവശ്യം. ഈ ആവശ്യത്തോട് അനുഭാവപൂർണമായ പ്രതികരണമാണ് സർക്കാരിൻറെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഡോക്ടർ എ. സി. രാജീവ് കുമാർ
ഒരു നവയുഗ ആരോഗ്യലോകം നിർമിതി അതാകണം ഈ ആരോഗ്യദിന സന്ദേശം.
ആരോഗ്യ രക്ഷാരംഗത്തെ, ആയുരാരോഗ്യ പരിപാലനരംഗത്തെ അസമത്വം നിലനിൽക്കുന്നു എന്ന വസ്തുത മനസ്സിലാക്കാൻ ഇട വന്ന ഒരു മഹാമാരിയുടെ കാലത്താണ് നാം ഇന്ന് നിൽക്കുന്നത്.
ലോകരാജ്യങ്ങളിൽ ചില രാജ്യങ്ങൾക്ക് ഈ മഹാമാരി ചെറുത്തു നില്ക്കാൻ ആവശ്യമായ ശേഷി ഉണ്ടായിരുന്നു. എന്നാൽ പല രാജ്യങ്ങൾക്കും ഇതിനാവാതെ വന്നു എന്ന യാഥാർഥ്യം മനസ്സിലാക്കാനായി.
പാർപ്പിടം പരിസരം തൊഴിലിടം വിദ്യഭ്യാസ സ്ഥലങ്ങളിലെ അനാരോഗ്യകരമായ സാഹചര്യം, പരിസരമലിനികരണം, അന്തരീക്ഷ മലിനീകരണം എല്ലാം കൂടി ഒഴിവാക്കാൻ ആവാത്ത ആരോഗ്യ പ്രശ്നങ്ങൾ അസുഖങ്ങൾ അസ്വസ്ഥതകൾ മൂലമുള്ള ജീവപായം വരെ നേരിടേണ്ടി വരുന്നു. ഇത് ലോക രാജ്യങ്ങളിൽ സാമൂഹിക സാമ്പത്തിക അസന്തുലിതാവസ്ഥക്കും ഇടയാക്കും. തടയാൻ ആവുന്ന ഈ ഒരവസ്ഥ ഒരു പരിഷ്കൃത ലോകത്തിന് അഭികാമ്യം അല്ല.
ആരോഗ്യരക്ഷാ പ്രവർത്തന രംഗത്തെ അസമത്വം ഒഴിവാക്കാൻ ആവശ്യം ആയതെല്ലാം ലോകാരോഗ്യ ദിനത്തോടെ ആരംഭിച്ചു. 2021 ഡിസംബറോടെ പരിഹൃതമാകും വിധം ഊർജിത പ്രവർത്തനം ആണ് ഈ ലോകാരോഗ്യ ദിനത്തോടെ ലക്ഷ്യം ആക്കുന്നത്. ലോകത്ത് എവിടെയും നല്ല ആരോഗ്യത്തിന് ആരോഗ്യ മേഖല പ്രതിജ്ഞാ ബദ്ധം.
ഡോക്ടർ എ. സി. രാജീവ് കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ് കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്. മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്ഥിരം പംക്തി എഴുതുന്നുണ്ട് . ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.
രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154
അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
രക്തം കട്ടപിടിക്കുന്ന പാർശ്വഫലവും ഓക്സ്ഫോർഡ് അസ്ട്രാസെനക്കവാക്സിൻ സ്വീകരിച്ചതും തമ്മിൽ ബന്ധമില്ലെന്ന് തീർപ്പ് കൽപ്പിക്കാൻ നിലവിലെ സാഹചര്യത്തിൽ ബുദ്ധിമുട്ടാണെന്ന് യൂറോപ്യൻ മെഡിസിൻസ് ഏജൻസിയുടെ വാക്സിൻ മേധാവി മാർക്കോ കവാലേരി പറഞ്ഞത് വിവാദമായി. യൂറോപ്യൻ മെഡിസിൻ ഏജൻസിയുടെ വാക്സിനെകുറിച്ചുള്ള സമ്പൂർണ്ണ വിലയിരുത്തൽ ഇതുവരെ പൂർത്തിയായിട്ടില്ല എന്ന് അദ്ദേഹം അറിയിച്ചു. എന്നിരുന്നാലും ഓക്സ്ഫോർഡ് വാക്സിൻെറ റിസ്ക് ബെനിഫിറ്റ് അനുപാതം ഇപ്പോഴും വാക്സിന് അനുകൂലമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.ഓക്സ്ഫോർഡ് വാക്സിനെതിരെ യൂറോപ്യൻ മെഡിക്കൽ ഏജൻസിയുടെ നിരീക്ഷണത്തെ തള്ളി പ്രധാനമന്ത്രി ബോറിസ് ജോൺസൺ രംഗത്ത് വന്നു. വാക്സിനിൽ പൂർണ്ണവിശ്വാസം അർപ്പിക്കാനും എത്രയും പെട്ടെന്ന് പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാനും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.
നേരത്തെ ഓക്സ്ഫോർഡ് വാക്സിൻ സ്വീകരിച്ചവരിൽ രക്തം കട്ടപിടിക്കുന്നു എന്ന ആശങ്കയെ തുടർന്ന് നെതർലാൻഡ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ താൽക്കാലികമായി ഓക്സ്ഫോർഡ് വാക്സിൻ വിതരണം നിർത്തിവച്ചിരുന്നു. പിന്നീട് വാക്സിൻ വിതരണം പുനരാരംഭിച്ചെങ്കിലും ജർമ്മനി ,ഫ്രാൻസ്, നെതർലാൻഡ് തുടങ്ങിയ രാജ്യങ്ങളിൽ ഓക്സ്ഫോർഡ് വാക്സിൻ ഉപയോഗിച്ചുള്ള പ്രതിരോധ കുത്തിവെയ്പ്പ് നൽകുന്നത് പ്രായമായവരിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. യുകെയിൽ ഓക്സ്ഫോർഡ് അസ്ട്രസെനക്ക വാക്സിൻ സ്വീകരിച്ച 7 പേർ രക്തം കട്ടപിടിച്ചതിനെ തുടർന്ന് മരണമടഞ്ഞതായി സ്ഥിരീകരിക്കപ്പെട്ടിരുന്നു. മാർച്ച് 24 -നകം പ്രതിരോധകുത്തിവെയ്പ്പ് സ്വീകരിച്ച 18 ലക്ഷം ജനങ്ങളിൽ 30 പേർക്ക് രക്തം കട്ട പിടിക്കുന്ന അനന്തരഫലങ്ങൾ പ്രകടമായിരുന്നു. എന്നാൽ ഇത് യാദൃശ്ചികമാണോ അതോ വാക്സിന്റെ പാർശ്വഫലമായിട്ടാണോ എന്ന് ഇപ്പോഴും വ്യക്തമല്ല.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് ബ്രിട്ടീഷ് സർക്കാർ. ഏപ്രിൽ 12 നോടടുപ്പിച്ച് കൂടുതൽ ഇളവുകൾ ഉണ്ടായേക്കും. ഫുട്ബോൾ മത്സരങ്ങളിലും മറ്റ് കായിക ഇനങ്ങളിലും 20,000 കാണികളെ അനുവദിക്കും. ഒപ്പം വർഷത്തിലാദ്യമായി പൊതുജനങ്ങൾക്ക് നൈറ്റ്ക്ലബ്ബുകളിലും തിയേറ്ററുകളിലും പങ്കെടുക്കാൻ കഴിയും. നെഗറ്റീവ് ടെസ്റ്റ് റിസൾട്ട് കൈവശം ഉള്ളവർക്ക് സാമൂഹിക അകലം പാലിക്കേണ്ട ആവശ്യവും ഇല്ല. ഇതിനോട് അനുബന്ധിച്ച് പല ട്രയൽ ഇവന്റുകളും ഒരുക്കിയിട്ടുണ്ട്. വേംബ്ലിയിൽ 21,000 കാണികൾക്ക് മുമ്പിൽ എഫ്എ കപ്പ് സെമിഫൈനൽ, ഫൈനൽ മത്സരങ്ങൾ നടത്താൻ പദ്ധതിയുണ്ട്. മെയ് 11 ന് ലണ്ടനിലെ ഒ 2 അരീനയിൽ ഹാസ്യനടൻ ജാക്ക് വൈറ്റ്ഹാൾ ആതിഥേയത്വം വഹിക്കുന്ന സംഗീത പരിപാടി കാണാൻ ആയിരക്കണക്കിന് ആരാധകരെ അനുവദിക്കുന്നതിനെക്കുറിച്ച് ബ്രിട്ട് അവാർഡ് സംഘാടകരുമായി ഉദ്യോഗസ്ഥർ ചർച്ച നടത്തുന്നുണ്ട്. ആദ്യ പരിപാടി അടുത്ത ആഴ്ച ലിവർപൂളിലെ ഹോട്ട് വാട്ടർ കോമഡി ക്ലബിൽ ആരംഭിക്കും.
ഇംഗ്ലണ്ടിലെ അവശ്യേതര ഷോപ്പുകൾ, ജിമ്മുകൾ, ഹെയർഡ്രെസ്സർമാർ, ലൈബ്രറികൾ എന്നിവ ഏപ്രിൽ 12 മുതൽ വീണ്ടും തുറക്കുമെന്ന് പ്രധാനമന്ത്രി സ്ഥിരീകരിച്ചു. ഭൂരിഭാഗം ഔട്ട്ഡോർ ക്രമീകരണങ്ങളും മൃഗശാലകളും തീം പാർക്കുകളും വീണ്ടും തുറക്കാൻ കഴിയും. മെയ് 17 ന് ലോക്ക്ഡൗൺ ലഘൂകരണത്തിന്റെ അടുത്ത ഘട്ടത്തിൽ അന്താരാഷ്ട്ര യാത്ര പുനരാരംഭിക്കാനാകുമെന്ന് പ്രതീക്ഷയുണ്ടെന്നും എന്നാൽ ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ കൊറോണ വൈറസ് വർദ്ധിക്കുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്നും ഡൗണിംഗ് സ്ട്രീറ്റിൽ സംസാരിച്ച പ്രധാനമന്ത്രി പറഞ്ഞു. മെയ് 17 ന് മുമ്പായി സർക്കാർ ന്യായമായത് ആരംഭിക്കുമെന്നും വ്യോമയാന വ്യവസായത്തിന് കഴിയുന്നത്ര പിന്തുണ നൽകാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദേശ യാത്രകൾക്കായി “ട്രാഫിക് ലൈറ്റ്” സംവിധാനത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഈ ആഴ്ച അവസാനം ഒരു റിപ്പോർട്ടിൽ പ്രസിദ്ധീകരിക്കും. ഏപ്രിൽ 12 ന് ലോക്ക്ഡൗണിൽ ഇളവുകൾ കൊണ്ടുവരാനുള്ള നീക്കത്തെ ലേബർ പാർട്ടി പിന്തുണച്ചിട്ടുണ്ട്. എന്നാൽ വാക്സിൻ പാസ്പോർട്ടുകൾ പൊതുജന സ്വാതന്ത്ര്യത്തെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ച് പാർട്ടിക്ക് ആശങ്കയുണ്ടെന്ന് ഷാഡോ ഹെൽത്ത് സെക്രട്ടറി ജസ്റ്റിൻ മാഡേഴ്സ് പറഞ്ഞു. സ്വതന്ത്ര ശാസ്ത്രജ്ഞരും പൊതുജനാരോഗ്യ വിദഗ്ധരും അടങ്ങുന്ന ഒരു ഉപദേശക സമിതി മെയ് അവസാനം ഡാറ്റ അവലോകനം ചെയ്യും. അതേസമയം പ്രധാനമന്ത്രിയുടെ റോഡ്മാപ്പ് പൂർണ്ണമായും നടപ്പിലാക്കിയാലും ഈ വേനൽക്കാലത്ത് ജീവിതം സാധാരണ നിലയിലേക്ക് പോകില്ലെന്ന് ഗവൺമെന്റിന്റെ സേജ് കമ്മിറ്റി ചൂണ്ടിക്കാട്ടി. ചില തരത്തിലുള്ള സാമൂഹിക അകലം പാലിക്കൽ, മാസ്കുകൾ എന്നിവയുൾപ്പെടെയുള്ള ‘അടിസ്ഥാന നടപടികൾ’ അടുത്ത വർഷം ഈ സമയം വരെ നിലനിൽക്കേണ്ടതുണ്ടെന്ന് വിദഗ്ദ്ധർ അവകാശപ്പെട്ടു. അപ്പോഴേക്കും കോവിഡിനെ കൈകാര്യം ചെയ്യാനാകുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് അവർ പറഞ്ഞു.