ന്യൂസ് ഡെസ്ക് മലയാളം യുകെ
ചൈന :- മുട്ട ദിവസേന കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്നും, മരണ സാധ്യത വർദ്ധിപ്പിക്കുന്നു എന്നും കണ്ടെത്തിയിരിക്കുകയാണ് ചൈനീസ് റിസർച്ച്. ദിവസേന പകുതി മുട്ട കഴിക്കുന്നത് ഒരാളുടെ മരണസാധ്യത 7 ശതമാനത്തോളം ആക്കുന്നതാണെന്നാണ് ചൈനീസ് റിസർച്ചേസ് കണ്ടെത്തിയിരിക്കുന്നത്. മുട്ടയിൽ വൻതോതിലുള്ള ഫാറ്റിന്റെയും കൊളസ്ട്രോളിന്റെയും അളവുകൾ ആണ് ആരോഗ്യത്തിന് ഹാനികരമായത്. മുട്ടയുടെ വെള്ളക്കരു മാത്രം കഴിക്കുന്നത് കുറച്ചധികം അപകടം ഒഴിവാക്കുവാൻ സഹായിക്കും. എന്നാൽ മുട്ട പൂർണമായി ഒഴിവാക്കുന്നതാണ് നല്ലതെന്ന് ഈ പഠനം തെളിയിക്കുന്നു.
മുട്ടയ്ക്ക് പകരം നട് സും, പയറുവർഗങ്ങളും മറ്റും കഴിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യുമെന്നാണ് പഠനം തെളിയിക്കുന്നത്. മുട്ട സ്ഥിരം കഴിക്കുന്നത് ശരീരത്തിൽ കൊളസ്ട്രോൾ ലെവൽ കൂടുന്നതിനും, അതിലൂടെ പലതരത്തിലുള്ള രോഗങ്ങൾക്കും കാരണമാകുന്നു. ആർട്ടറികളിലും മറ്റു ഫാറ്റ് അടിഞ്ഞുകൂടി സ്ട്രോക്കിനും, ഹൃദയാഘാതത്തിനും എല്ലാം കാരണമാകുന്നു. മുട്ട ഫ്രൈ ചെയ്ത് കഴിക്കുന്നത് അപകടസാധ്യത വീണ്ടും കൂട്ടുന്നതായി ശാസ്ത്രജ്ഞർ പറയുന്നു.
എന്നാൽ മുട്ട മാത്രമല്ല സ്ട്രോക്കിനും മറ്റും കാരണമാകുന്നതെന്ന് ഗ്ലാസ്സ്‌ഗോ യൂണിവേഴ്സിറ്റിയിലെ മറ്റൊരു ശാസ്ത്രജ്ഞയായ ഡോക്ടർ ആഡാ ഗാർഷ്യ പറഞ്ഞു. അമിതമായ മദ്യത്തിന്റെ ഉപയോഗവും, പുകവലിയും, വ്യായാമമില്ലായ്മയും എല്ലാം ഇതിന് കാരണമാകും എന്ന് അവർ പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യാത്രാ നിയന്ത്രണങ്ങളും ലോക്ക്ഡൗണും തുടരുന്ന സാഹചര്യത്തിൽ ഏപ്രിൽ 14 വരെ എല്ലാ ഫ്ലൈറ്റുകളും റദ്ദാക്കി ജെറ്റ്2 . യാത്രയ്ക്കായി ടിക്കറ്റ് ബുക്ക് ചെയ്ത എല്ലാവർക്കും മുഴുവൻ തുകയും തിരികെ നൽകുമെന്നും ജെറ്റ്2 അറിയിച്ചു. മാർച്ച് മാസം അവസാനം വരെ തങ്ങളുടെ സേവനങ്ങൾ നിർത്തി വയ്ക്കുകയാണ് എന്ന് ജെറ്റ്2 നേരത്തെ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഏപ്രിൽ 14 വരെ സേവനങ്ങൾ നിർത്തിവെയ്ക്കുന്നത് നീട്ടിയത്.
ഹെൽത്ത് സെക്രട്ടറിയായ മാറ്റ് ഹാൻകോക്ക് മറ്റു രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർ പാലിക്കേണ്ട പുതിയ നിയമങ്ങൾ പുറത്തു വിട്ടതിനു പിന്നാലെയാണ് ജെറ്റ്2 വിൻെറ ഈ പ്രഖ്യാപനം. നിലവിൽ ബ്രിട്ടീഷുകാർക്ക് നിയമപരമായ അനുവാദം ഇല്ലെങ്കിൽ രാജ്യം വിടാൻ സാധിക്കുകയില്ല. കോവിഡ്-19 പകർച്ചവ്യാധിയെ തുടർന്നുണ്ടായ അനിശ്ചിതത്വവും യാത്ര നിയന്ത്രണങ്ങളും കാരണം ഏപ്രിൽ 14 വരെ വിമാനങ്ങളും അവധിദിനങ്ങളും താൽക്കാലികമായി നിർത്തിവയ്ക്കാൻ തീരുമാനമെടുത്തതെന്ന് ജെറ്റ്2 ഒരു പ്രസ്താവനയിൽ പറഞ്ഞു.
യാത്രകൾ മുടങ്ങിയത് മൂലം ഏതെങ്കിലും ഉപഭോക്താവിനെ അത് ഗണ്യമായി ബാധിച്ചിട്ടുണ്ടെങ്കിൽ കമ്പനി 1 ബില്യൺ പൗണ്ടിലധികം പണം തിരികെ നൽകുമെന്ന് പ്രസ്താവന പരക്കെ പ്രശംസിക്കപ്പെട്ടു. ഇതുകൂടാതെ ബുക്ക് ചെയ്ത എല്ലാവർക്കും മുഴുവൻ തുകയും റീഫണ്ട് ചെയ്യും. ഏപ്രിൽ 15 മുതൽ യാത്ര ചെയ്യുന്നവർക്ക് കൂടുതൽ അപ്ഡേറ്റുകൾ നൽകുമെന്നും തങ്ങളുടെ എല്ലാ ഉപഭോക്താക്കളുടെയും ക്ഷമയ്ക്ക് നന്ദി പറയുവാൻ ആഗ്രഹിക്കുന്നുവെന്നും ജെറ്റ്2 അറിയിച്ചു. 2019 നെ അപേക്ഷിച്ച് 2020 ഏകദേശം 87% യാത്രക്കാരുടെ നിരക്ക് കുറഞ്ഞതായാണ് സിവിൽ ഏവിയേഷൻ ഏജൻസിയുടെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- കോവിഡ് കാലത്ത് മരണത്തിൻെറ കാലൊച്ചകൾ മുഴങ്ങിയ ആശുപത്രികളിൽ രോഗികൾക്ക് താങ്ങായി നടത്തിയ പ്രവർത്തനങ്ങൾ അനുസ്മരിക്കുകയാണ് ഹോസ്പിറ്റൽ ചാപ്ലയനായ ഫാദർ ജെയ്സൺ ജോൺസൺ. ആ സമയത്ത് ഭൂരിഭാഗം സമയങ്ങളിലും ഫാദർ ജെയ്സൺ ജോൺസൺ രോഗികൾക്ക് താങ്ങും തണലുമായി ഐസിയുവിനുള്ളിൽ തന്നെയായിരുന്നു. പല രോഗികളുടെയും മരണസമയത്ത് അവർക്ക് സ്നേഹ സ്വാന്തനം നൽകിയതിൻെറ ഓർമ്മകൾ അദ്ദേഹം പങ്ക് വച്ചു. സ്വാൻസിയയിൽ സേവനമനുഷ്ഠിച്ച ഒരു കന്യാസ്ത്രീയുടെ മരണമാണ് കോവിഡ് കാലത്ത് ഫാദർ ജോൺസ് ആദ്യമായി നേരിട്ടത്. ആദ്യ സമയങ്ങളിൽ മുപ്പതോളം പേരുടെ മരണത്തിന് അദ്ദേഹം സാക്ഷിയായിട്ടുണ്ട്. എന്നാൽ ഇപ്പോൾ സാഹചര്യങ്ങൾ ഒരുപാട് മെച്ചപ്പെട്ടതായി അദ്ദേഹം പറഞ്ഞു. പി പി കിറ്റ് മുഴുവൻ ധരിച്ചാണ് അദ്ദേഹം രോഗികൾക്ക് കൂട്ടിനായി അവരുടെ സമീപത്ത് ഇരുന്നത്. വിശുദ്ധ കുർബാന സ്വീകരിക്കാൻ തയ്യാറായിരുന്നവർക്ക് അതും നൽകിയതായി ഫാദർ ജോൺസ് പറഞ്ഞു.
രോഗികളുടെ അവസാന സമയങ്ങളിലാണ് മിക്കപ്പോഴും താൻ അവർക്ക് ആശ്രയമായിരുന്നത് എന്ന് ഫാദർ ജോൺസ് ഓർക്കുന്നു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും, ഹെൽത്ത് സ്റ്റാഫുമെല്ലാം വളരെയധികം തന്നെ സഹായിച്ചതായി അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 23 വർഷമായി വൈദികനായി സേവനമനുഷ്ഠിക്കുകയാണ് ഫാദർ ജോൺസ്. കഴിഞ്ഞ 10 വർഷമായി ഹോസ്പിറ്റൽ ചാപ്ലയിനായും അദ്ദേഹം പ്രവർത്തിച്ചുവരുന്നു.
മഹാമാരിയുടെ കാലത്ത് തൻറെ ഇടവകയിൽ താമസിക്കുന്ന മലയാളി നേഴ്സുമാർക്ക് വേണ്ടി തൻറെ ഫേസ്ബുക്ക്, യൂട്യൂബ് ചാനലുകളിലൂടെ ഫാദർ ജോൺസ് വിശുദ്ധകുർബാന അർപ്പിച്ചിരുന്നു.
എല്ലാ വിഭാഗത്തിൽപ്പെട്ട ജനങ്ങൾക്കും സ്നേഹസ്വാന്തനം നൽകാൻ അദ്ദേഹത്തിനായി. തന്റെ ആരോഗ്യത്തെ പറ്റി അദ്ദേഹം ഒരിക്കലും ആശങ്കപ്പെടുന്നില്ല. ഇത്തരം ആളുകളുടെ പ്രവർത്തനമാണ് ഈ കോവിഡ് കാലത്ത് രോഗികൾക്ക് സഹായമായി തീരുന്നത്. തന്റെ ആരോഗ്യം പോലും മറന്ന്, അദ്ദേഹം മറ്റുള്ളവർക്ക് കരുണയുടെയും സ്നേഹത്തിൻെറയും വഴികളെ കാട്ടുകയാണ്. ഇദ്ദേഹത്തെ പോലെ നിരവധി പേർ നമ്മുടെ സമൂഹത്തിന് ചുറ്റുമുണ്ട്. ഇത്തരം ആളുകളുടെ പ്രവർത്തനമാണ് കോവിഡ് കാലത്ത് ഈ ലോകത്തെ മുന്നോട്ടു നയിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയിലേയ്ക്ക് വരുന്ന യാത്രക്കാർക്ക് കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയിരിക്കുന്ന നിർബന്ധിത ഹോട്ടൽ ക്വാറന്റീൻെറ ചിലവ് 1750 പൗണ്ട് വരെയാകാമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നു. ക്വാറന്റീൻ നിയമങ്ങൾ ലംഘിക്കുന്നവരെ കാത്തിരിക്കുന്നത് 10 വർഷം വരെ തടവ് ശിക്ഷയാണെന്ന് ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞു.
1400 ഓളം യാത്രക്കാരാണ് പ്രതിദിനം രോഗവ്യാപനം കൂടുതലുള്ള റെഡ് ലിസ്റ്റിൽപ്പെട്ട രാജ്യങ്ങളിൽനിന്ന് യുകെയിലെത്തുന്നത്. എന്നാൽ ഏകദേശം 16 ഹോട്ടലുകളിലായി 5000 മുറികളിൽ മാത്രമാണ് ഒറ്റപ്പെടലിനായി ആളുകൾ പ്രവേശിക്കപ്പെട്ടിരിക്കുന്നത് എന്ന് മാറ്റ് ഹാൻകോക്ക് പറഞ്ഞു. എന്നാൽ ഫെബ്രുവരി 15 മുതൽ ഹോട്ടൽ ക്വാറന്റീൻ കർശനമായി നടപ്പിലാക്കാനാണ് തീരുമാനം. യാത്രക്കാർക്ക് വ്യാഴാഴ്ച മുതൽ ആരംഭിക്കുന്ന ഹോട്ടലിൽ തങ്ങളുടെ വിവരങ്ങൾ രേഖപ്പെടുത്തുവാൻ സൗകര്യമൊരുക്കും. ഹോട്ടൽ ,ഗതാഗതം, കോവിഡ് ടെസ്റ്റ് എന്നിവ ഉൾപ്പെടെയാണ് ഒരാളിൽ നിന്ന് 1750 പൗണ്ട് ഈടാക്കുന്നത്.
ലോക്ക്ഡൗണും പ്രതിരോധ കുത്തിവെയ്പ്പും കൊണ്ട് രോഗവ്യാപന തീവ്രതയും മരണനിരക്കും രാജ്യത്ത് കുറഞ്ഞെങ്കിലും ജനിതകമാറ്റം വന്ന വൈറസ് മൂലം ഉള്ള ഭീഷണിയിലാണ് രാജ്യം. ഇതിനെ തടയിടാനായിട്ടാണ് മറ്റ് രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്ക് ഹോട്ടലുകളിൽ ക്വാറന്റീൻ ഏർപ്പെടുത്താൻ രാജ്യം തീരുമാനം കൈക്കൊണ്ടത്. പുതിയ വൈറസ് വേരിയന്റുകൾക്കെതിരെ വാക്സിനുകൾ എത്രമാത്രം ഫലപ്രദമാണെന്നതിനെ കുറിച്ചുള്ള സംശയവും കർശനമായ നടപടിയിലേയ്ക്ക് നീങ്ങാനുള്ള നീക്കത്തിൻെറ പിന്നിലുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഐ കൺസെന്റ് എന്ന പേരിലുള്ള പുതിയ ആപ്പിന്റെ ഫീച്ചേഴ്സ് മറ്റ് ഡേറ്റിംഗ് ആപ്പുകളിൽ നിന്ന് ഏറെ വ്യത്യസ്തമാണ്. അടുത്തയിടെ ഡെൻമാർക്ക് റേപ്പ് നിയമങ്ങളിൽ കൂടുതൽ കാർക്കശ്യം കൊണ്ടുവന്നിരുന്നു. ഇരു കക്ഷികളുടെയും സമ്മതമില്ലാതെ നടത്തുന്ന ലൈംഗിക ബന്ധത്തെ റേപ്പ് ആയി പരിഗണിക്കാം എന്നതാണ് നിയമം. ഈ ആപ്പ് പ്രകാരം കക്ഷികൾക്ക് തങ്ങളുടെ സ്മാർട്ട് ഫോണിലൂടെ സമ്മതമറിയിക്കുകയോ, 24 മണിക്കൂറിനുള്ളിൽ സമ്മതം പിൻവലിക്കുകയോ ചെയ്യാം. വൺ ഇന്റർ കോഴ്സ് എന്ന ഒറ്റ ബട്ടണിലാണ് സമ്മതവും വിസമ്മതവും രേഖപ്പെടുത്താനുള്ള സൗകര്യമുള്ളത്.
ആപ്പിൽ എൻക്രിപ്റ്റ് ചെയ്തിരിക്കുന്ന ഡാറ്റ കോടതിയിൽ ഉൾപ്പെടെ ഭാവി ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ കഴിയും. എന്നാൽ വിദഗ്ധർ ഇക്കാര്യത്തിൽ സംശയം രേഖപ്പെടുത്തിയിട്ടുണ്ട്.
ഇപ്പോഴത്തെ നിയമ പ്രകാരം അനുമതിയില്ലാതെ നടത്തുന്ന വേഴ്ച ശിക്ഷിക്കപ്പെടേണ്ടത് ആണ്, മുൻപ് റേപ്പിസ്റ്റ് ബലംപ്രയോഗിച്ചതിന്റെ തെളിവുകൾ ഹാജരാക്കണമായിരുന്നു. ജനുവരി ഒന്നിന് നിലവിൽ വന്നതാണ് ആപ്പ്, അതേ ദിവസമാണ് പുതിയ നിയമം വന്നതും.
‘ അനുമതി ‘ സൂക്ഷിച്ചുവെക്കാം എന്നത് ആപ്പിന്റെ ഏറ്റവും മികച്ച സവിശേഷത ആണെന്ന് ഡെവലപ്പേഴ്സ് പറയുന്നു. നൽകുന്ന സേവനം സുരക്ഷിതമാണെന്നും, സ്വകാര്യം ആണെന്നും അവർ ഉറപ്പു നൽകുന്നു.
അതേസമയം ഇരയെ ഭീഷണിപ്പെടുത്തി സമ്മതം രേഖപ്പെടുത്തിയാകാമെന്നും പിന്നീട് ഇത് ഇരയ്ക്കെതിരെയുള്ള തെളിവായി ഉപയോഗിക്കാൻ സാധ്യത ഏറെയുള്ളതിനാൽ ഇത് കൂടുതൽ അപകടം ക്ഷണിച്ചുവരുത്തുന്നുണ്ടെന്നും നിയമ വിദഗ്ധർ അഭിപ്രായപ്പെട്ടു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയിൽ മുൻഗണനാക്രമത്തിൽ പെട്ട എല്ലാവർക്കും പ്രതിരോധ കുത്തിവെയ്പ്പ് നൽകാൻ ലക്ഷ്യമിട്ടിരുന്നത് ഫെബ്രുവരി -15 ആണ്. എന്നാൽ ഇനി ആറു ദിവസങ്ങൾ കൂടി ബാക്കി നിൽക്കെ ഒട്ടേറെ ആരോഗ്യ പ്രവർത്തകരായ നഴ്സുമാർക്ക് ഒരു ഡോസ് പ്രതിരോധ കുത്തിവെയ്പ്പ് പോലും ലഭ്യമായിട്ടില്ല എന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. രാജ്യത്ത് ഉടനീളം 15 ശതമാനം നഴ്സുമാർക്ക് കൊറോണ വൈറസ് വാക്സിൻ ഒരു ഡോസ് പോലും നൽകിയിട്ടില്ലെന്ന വിവരം പുറത്തുവന്നത് റോയൽ കോളേജ് ഓഫ് നേഴ്‌സസ് നടത്തിയ സർവേയിൽ ആണ്.
പ്രതിരോധ വാക്സിൻ ലഭിക്കാതെ കെയർ ഹോമുകളിലും മറ്റും ജോലി ചെയ്യുന്ന നഴ്സുമാരുടെ എണ്ണം കൂടുതലാണെന്നത് വളരെ ഗൗരവമേറിയതാണെന്ന് ആരോഗ്യ വിദഗ്ധർ വിലയിരുത്തുന്നു. അതായത് 44 ശതമാനം ഏജൻസി സ്റ്റാഫുകളും 27 ശതമാനം താൽക്കാലികമായി ജോലി ചെയ്യുന്നവർക്കും ഇതുവരെ വാക്സിൻ ലഭ്യമായിട്ടില്ല . 24370 നേഴ്സുമാരുടെ ഇടയ്ക്കാണ് പഠനം നടത്തപ്പെട്ടത്. ആദ്യ നാല് മുൻഗണനാക്രമത്തിൽ പെട്ട 15 ദശലക്ഷം ജനങ്ങൾക്ക് കുത്തിവെയ്പ്പ് നൽകാനുള്ള അവസാന തീയതി ഫെബ്രുവരി 15 ആണെന്നിരിക്കെ കണ്ടെത്തലുകൾ അങ്ങേയറ്റം ആശങ്കാജനകമാണെന്ന് റോയൽ കോളേജ് ഓഫ് നേഴ്സിങ്ങിലെ ചീഫ് എക്സിക്യൂട്ടീവ് ഡാം ഡോണ കിന്നെയർ പറഞ്ഞു
ന്യൂസ് ഡെസ്ക് മലയാളം യുകെ
ബ്രിട്ടനിൽ കൊറോണ വൈറസിനെതിരായ കുത്തിവെയ്പ്പുകൾ യുദ്ധകാലടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. മുൻഗണനാക്രമത്തിലുള്ള എല്ലാവർക്കും ഫെബ്രുവരി 15 ഓടെ വാക്സിനേഷൻ നൽകാനാണ് രാജ്യം ലക്ഷ്യമിടുന്നത്. ഇതിനോടനുബന്ധിച്ച് എഴുപത് വയസ്സിനു മുകളിലുള്ള ആർക്കെങ്കിലും ഇതുവരെ പ്രതിരോധകുത്തിവെയ്പ്പിനുള്ള ക്ഷണം ലഭിച്ചില്ലെങ്കിൽ എൻഎച്ച്എസുമായി ബന്ധപ്പെടാൻ നിർദേശംനൽകി. ഇതിനായി ദേശീയതലത്തിൽ പ്രവർത്തിക്കുന്ന ബുക്കിങ് സംവിധാനം പ്രയോജനപ്പെടുത്താൻ സാധിക്കും. രാവിലെ 7 നും രാത്രി 11 നും ഇടയിൽ 119 എന്ന നമ്പറിലേയ്ക്ക് വിളിച്ചും ബുക്ക് ചെയ്യാൻ സാധിക്കും.
കോവിഡ് രോഗ വ്യാപനവും മരണനിരക്കും കുറഞ്ഞതിൻെറ ആശ്വാസത്തിലാണ് രാജ്യം. കഴിഞ്ഞ 6 ആഴ്ചയിലെ ഏറ്റവും കുറഞ്ഞ മരണ നിരക്കിനും രോഗവ്യാപനത്തിനുമാണ് ഇന്നലെ യുകെ സാക്ഷ്യംവഹിച്ചത്. ആരോഗ്യവകുപ്പിൻെറ കണക്കുകൾ പ്രകാരം 333 പേരാണ് കോവിഡ് ബാധിച്ച് മരണമടഞ്ഞത്. ഔദ്യോഗിക കണക്കുകൾ പ്രകാരം 14104 പേർക്കാണ് രോഗം പുതിയതായി ബാധിച്ചത്. കൊറോണ വൈറസിൻെറ രണ്ടാം തരംഗം കുറയുന്നതായി കണക്കാക്കുമ്പോഴും ആശുപത്രികളിൽ കഴിയുന്ന രോഗബാധിതരുടെ എണ്ണം കൂടുതലാണെന്ന് ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്ക് മുന്നറിയിപ്പു നൽകി. ഏകദേശം 30,000 പേരാണ് എൻഎച്ച്എസ് ഹോസ്പിറ്റലുകളിൽ കോവിഡ് ബാധിച്ച് അഡ്മിറ്റ് ചെയ്യപ്പെട്ടിരിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : അന്തരിച്ച ക്യാപ്റ്റൻ ടോം മൂറിനെതിരെ ട്വീറ്റ് ചെയ്ത 35 കാരനെതിരെ കേസെടുത്ത് പോലീസ്. “ഫെബ്രുവരി 2ന് മരണമടഞ്ഞ ക്യാപ്റ്റൻ സർ ടോം മൂറിനെതിരെ ഫെബ്രുവരി 5 വെള്ളിയാഴ്ച ട്വീറ്റ് ചെയ്തതിന്റെ റിപ്പോർട്ട് ഞങ്ങൾക്ക് ലഭിച്ചു.” പോലീസ് സ് കോട്ട് ലൻഡ് പറഞ്ഞു. സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 35 കാരനെ അറസ്റ്റ് ചെയ്യുകയും കുറ്റാരോപിതനാക്കുകയും ചെയ്തു. ഫെബ്രുവരി 17 ബുധനാഴ്ച ലാനാർക്ക് ഷെരീഫ് കോടതിയിൽ ഹാജരാക്കാനിരിക്കുകയാണ്. ആദ്യത്തെ കൊറോണ വൈറസ് ലോക്ക്ഡൗണിന്റെ സമയത്ത് ധനസമാഹരണത്തിലൂടെ ജനഹൃദയങ്ങളിൽ പ്രതിഷ്ഠ നേടിയ ടോം മൂർ കഴിഞ്ഞ ആഴ് ചയാണ് കോവിഡ് ബാധിതനായി മരണമടഞ്ഞത്.
അദ്ദേഹത്തിന്റെ മരണത്തെത്തുടർന്ന് രാജ്ഞിയും പ്രധാനമന്ത്രി ബോറിസ് ജോൺസനും അനുശോചനം അറിയിക്കുകയും. ഒപ്പം ഡൗണിംഗ് സ്ട്രീറ്റ്റിന് മുകളിലുള്ള യൂണിയൻ പതാകകൾ പകുതി താഴ്ത്തികെട്ടുകയും ചെയ്തിരുന്നു. പിറ്റേദിവസം അദ്ദേഹത്തിന് ആദരമർപ്പിച്ച് രാജ്യം കരഘോഷം മുഴക്കുകയുണ്ടായി. രാജ്യത്തിന്റെ ഈ ആദരവ് തങ്ങളുടെ ഹൃദയത്തിൽ സ്പർശിച്ചുവെന്ന് മൂറിന്റെ കുടുംബാംഗങ്ങൾ പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയുടെ വാക്സിനേഷൻ പ്രോഗ്രാമുകളെ കൂടുതൽ ഫലപ്രാപ്തിയിൽ എത്തിക്കാനായി മറ്റു രാജ്യങ്ങളിൽ നിന്ന് എത്തുന്ന കോവിഡ് വേരിയന്റുകളെ പ്രതിരോധിക്കാൻ കൂടുതൽ കർശനമായ നീക്കങ്ങളുമായി ബോറിസ് ജോൺസൺ. ഈ ആഴ്ച മുതൽ യുകെയിൽ എത്തുന്നവർ രണ്ടാം ദിവസവും എട്ടാം ദിവസവും കോവിഡ് ടെസ്റ്റ് ചെയ്യണം. വീട്ടിലോ ഹോട്ടലുകളിലോ ക്വാറന്റൈൻ പൂർത്തിയാക്കുന്ന എല്ലാ യാത്രക്കാർക്കും ഈ നിയമം ബാധകമാണ്. പുതുതായി രാജ്യത്തേക്ക് എത്തുന്ന എല്ലാവരും 72 മണിക്കൂറിനുള്ളിലെ ടെസ്റ്റ് റിസൾട്ട് ഹാജരാക്കണമെന്ന് നിർബന്ധമാണ്.
പുറത്തു നിന്നെത്തുന്ന മറ്റ് വൈറസ് വേരിയന്റുകൾ വാക്സിനേഷൻ പ്രോഗ്രാമിനെ പ്രതികൂലമായി ബാധിക്കും എന്നതിനാലാണ് നിയമങ്ങൾ കർശനമാക്കുന്നത്. വരുന്ന ശിശിരത്തിൽ മാറ്റം സംഭവിച്ച വൈറസുകളെ കൂടി പ്രതിരോധിക്കാൻ പാകത്തിൽ ആയിരിക്കും മൂന്നാംഘട്ട ബൂസ്റ്റർ ജാബ് എന്ന് മന്ത്രിമാർ പ്രത്യാശ പ്രകടിപ്പിച്ചിട്ടുണ്ട്.
സൗത്ത് ആഫ്രിക്കൻ വേരിയന്റാണ് ഓക്സ്ഫോർഡ് അസ്ട്രാസെനെക്ക ഇമ്മ്യൂണൈസേഷനുകളെ പ്രതിരോധത്തിലാക്കി കൊണ്ട് യുകെയിൽ ഇപ്പോൾ കൂടുതൽ അപകടം വിതക്കുന്നതെന്ന് പഠനങ്ങൾ തെളിയിക്കുന്നു. എഴുപത് വയസ്സിന് മുകളിലുള്ള 90% പേരും വാക്സിൻ സ്വീകരിച്ചുകഴിഞ്ഞു. എന്നാൽ 157 ഓളം പേർക്ക് മാത്രമാണ് ആഫ്രിക്കൻ വേരിയന്റുകൾ കണ്ടെത്തിയതെന്ന് ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫീസർ ജോനാഥൻ പറഞ്ഞു.
രാജ്യം ആരോഗ്യത്തിൻെറ വഴിയിലേക്ക് മടങ്ങിവരാൻ മുടക്കുന്നത് വലിയ വിലയാണ്, യാത്രക്കാരുടെ അസൗകര്യമാണ് അതിലെ പ്രഥമവും പ്രധാനവുമായത്. അതിനാൽ തന്നെ വൈറസിനോട് ഒളിച്ചുകളി നടത്താൻ ആവില്ലെന്നും, അപകടം വരുത്താതിരിക്കാൻ കൂടുതൽ ശ്രദ്ധയും മുൻകരുതലും ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കനത്ത ഹിമപാതത്തിനും മൈനസ് 7 ഡിഗ്രി തണുപ്പിനും 50 എംപിഎച്ച് കൊടുങ്കാറ്റിനും വഴിവെച്ച ഡാർസി കൊടുങ്കാറ്റ് കനത്ത നാശനഷ്ടങ്ങൾ വിതച്ചു. റെയിൽ ക്യാൻസലേഷനുകൾക്കും, വാഹന അപകടങ്ങൾക്കും വഴിവച്ച കാറ്റ് നിരവധി വാക്സിൻ സെന്ററുകൾ അടച്ചിടാൻ കാരണമായി. ഇംഗ്ലണ്ടിനെയും സ്കോട്ട്ലാൻഡിനെയും മഞ്ഞിൽ മുക്കിയ കാലാവസ്ഥ ഉക്രൈനിൽ നിന്നും കൊടുംതണുപ്പുമായാണ് എത്തിയത്.
ഈസ്റ്റ് ആംഗ്ലിയയുടെ വലിയ കോവിഡ് വാക്സിൻ സെന്ററുകൾ അടഞ്ഞുകിടന്നു. യുകെയുടെ കിഴക്കൻ ഭാഗങ്ങളിൽ മഞ്ഞുവീഴ്ചയുടെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പവർ കട്ടും സിഗ്നൽ ബ്രേക്കുകളും പ്രതീക്ഷിക്കാമെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
റോഡുകൾ മഞ്ഞിൽ പുതഞ്ഞതിനാൽ 350ഓളം സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ആമ്പർ പ്രദേശങ്ങളിൽ മഞ്ഞുവീഴ്ച 10 സെന്റീമീറ്റർ മുതൽ 30 സെന്റീമീറ്റർ വരെ ഉയരാമെന്നു നെറ്റ് ഓഫീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ന് ഏറ്റവും കൂടുതൽ മഞ്ഞുവീഴ്ച ഉണ്ടാവാൻ സാധ്യതയുണ്ട്. ബുധനാഴ്ചയോടെ കുറഞ്ഞു തുടങ്ങാനാണ് സാധ്യത.
പലയിടങ്ങളിലും കാഴ്ച മങ്ങിയതുമൂലം വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടങ്ങൾ ഉണ്ടായി. ചില സ്ഥലങ്ങളിൽ അപകട സാധ്യത മുന്നിൽ കണ്ട് യാത്രക്കാർ കാറുകൾ വഴിയിലുപേക്ഷിച്ചു. നയനമനോഹരമായ കാഴ്ചകളും സമ്മാനിച്ചു കൊണ്ടാണ് ഇത്തവണ ഡാർസി മടങ്ങിയത്.