ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നവരെ ആരോഗ്യ സെക്രട്ടറി അപമാനിച്ചതായി ആക്ഷേപിച്ച് വൻ പ്രതിഷേധം. കോവിഡിനെ പേടിക്കേണ്ടെന്ന രീതിയിൽ അദ്ദേഹം നടത്തിയ ട്വീറ്റാണ് വൻ വിമർശനം വിളിച്ചുവരുത്തിയത്. രോഗബാധിതനായി ഒരാഴ്ചയ്ക്കുശേഷം കോവിഡ് വിമുക്തനായതായി കാണിച്ച് അദ്ദേഹം നടത്തിയ പ്രസ്താവനയിലാണ് കോവിഡിനെ പേടിച്ചോടരുത് എന്ന രീതിയിലുള്ള പരാമർശം നടത്തിയത്.

എന്നാൽ കോവിഡ് പ്രോട്ടോകോൾ പാലിക്കാൻ നിഷ്കർഷിക്കേണ്ട മന്ത്രി തന്നെ നിയമങ്ങൾ പാലിക്കുന്നവരെ അപകീർത്തിപ്പെടുത്തുകയാണെന്ന തരത്തിലുള്ള ശക്തമായ ആക്ഷേപങ്ങൾ ആണ് അദ്ദേഹത്തിനെതിരെ ഉയർന്നുവന്നത്. ഇതിനെ തുടർന്ന് തൻെറ പ്രസ്താവന പിൻവലിച്ച് അദ്ദേഹം ക്ഷമ ചോദിച്ചു. അത് ഒരു മോശം പരാമർശമായിരുന്നു ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നതായി അദ്ദേഹം തൻറെ പ്രസ്താവനയിൽ അറിയിച്ചു. പുതിയ ട്വീറ്റിൽ ആരോഗ്യ സെക്രട്ടറി തൻറെ പഴയ പോസ്റ്റ് ഡിലീറ്റ് ചെയ്തതായും പറഞ്ഞു. ജൂലൈ 17 -നാണ് ആരോഗ്യ സെക്രട്ടറി കോവിഡ് പോസിറ്റീവ് ആയത്. അദ്ദേഹവുമായി സമ്പർക്ക പട്ടികയിൽ വന്നതിനെ തുടർന്ന് പ്രധാനമന്ത്രിയും ചാൻസലറും ക്വാറന്റീനിൽ ആയിരുന്നു.